karnataka highcourt – Chandrika Daily https://www.chandrikadaily.com Wed, 16 Oct 2024 04:19:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg karnataka highcourt – Chandrika Daily https://www.chandrikadaily.com 32 32 പള്ളിയില്‍ കയറി ‘ജയ് ശ്രീറാം’ വിളിച്ചാല്‍ മതവികാരം വ്രണപ്പെടില്ല”; പ്രതികളെ വെറുതെവിട്ട് കര്‍ണാടക ഹൈക്കോടതി https://www.chandrikadaily.com/if-you-enter-a-church-and-shout-jai-shri-ram-religious-sentiments-will-not-be-hurt-the-karnataka-high-court-acquitted-the-accused.html https://www.chandrikadaily.com/if-you-enter-a-church-and-shout-jai-shri-ram-religious-sentiments-will-not-be-hurt-the-karnataka-high-court-acquitted-the-accused.html#respond Wed, 16 Oct 2024 04:19:12 +0000 https://www.chandrikadaily.com/?p=313580 പള്ളിയില്‍ അതിക്രമിച്ചു കയറി ‘ജയ് ശ്രീറാം’ വിളിച്ച കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ വെറുതെവിട്ട് കര്‍ണാടക ഹൈക്കോടതി. നടപടി ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തില്ലെന്നു നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്. കീര്‍ത്തന്‍ കുമാര്‍, സച്ചിന്‍ കുമാര്‍ എന്നിവരെയാണു കോടതി വെറുതെവിട്ടത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24നാണ് ദക്ഷിണ കന്നഡയിലെ ഒരു പള്ളിയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 10.50ഓടെ പള്ളിയില്‍ അതിക്രമിച്ചു കയറിയ കീര്‍ത്തനും സച്ചിനും ‘ജയ് ശ്രീറാം’ വിളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. നാട്ടുകാര്‍ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തില്‍ നാട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും പ്രതികള്‍ അറസ്റ്റിലാകുകയും ചെയ്തു. ഐപിസി 295 എ(മതവികാരം വ്രണപ്പെടുത്തല്‍), 447(അതിക്രമിച്ചുകയറല്‍), 506(ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

എന്നാല്‍, കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പള്ളി പൊതുസ്ഥലമായതിനാല്‍ അതിക്രമിച്ചു കയറല്‍ എന്ന കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇതോടൊപ്പം, ‘ജയ് ശ്രീറാം’ വിളിക്കുന്നത് 295എ പ്രകാരം കേസെടുക്കാവുന്ന ഒരു കുറ്റമല്ലെന്നും പ്രതിഭാഗം അവകാശപ്പെട്ടു.

ഈ വാദങ്ങള്‍ ശരിവച്ചാണിപ്പോള്‍ പ്രതികളെ കര്‍ണാടക ഹൈക്കോടതി വെറുതെവിട്ടത്. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് കേസ് പരിഗണിച്ചത്. ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം ബോധപൂര്‍വം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള വകുപ്പാണ് 295എ എന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഒരാള്‍ ‘ജയ് ശ്രീറാം’ എന്നു വിളിച്ചാല്‍ എങ്ങനെയാണ് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുക എന്നു മനസിലാകുന്നില്ല. പ്രദേശത്ത് ഹിന്ദുക്കളും മുസ്‌ലിംകളും സൗഹാര്‍ദത്തോടെയാണു കഴിഞ്ഞുപോകുന്നതെന്നു പരാതിക്കാരന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഇത് ഒരു ശത്രുതയുമുണ്ടാക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍, പ്രതികളെ വെറുതെവിടുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ സൗമ്യ ആര്‍ പറഞ്ഞു.

എന്നാല്‍, നിലവിലെ കേസ് ഒരു തരത്തിലും ക്രമസമാധാനനിലയെ ബാധിക്കില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. ആരോപിക്കപ്പെടുന്ന കുറ്റങ്ങളൊന്നും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കുന്നത് നിയമത്തിന്റെ ദുരുപയോഗമായിരിക്കുമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.

]]>
https://www.chandrikadaily.com/if-you-enter-a-church-and-shout-jai-shri-ram-religious-sentiments-will-not-be-hurt-the-karnataka-high-court-acquitted-the-accused.html/feed 0
ആരെ വിവാഹം ചെയ്യണമെന്നത് മൗലികാവകാശം: കര്‍ണാടക ഹൈക്കോടതി https://www.chandrikadaily.com/marrying-person-of-choice-fundamental-right-karnataka-hc.html https://www.chandrikadaily.com/marrying-person-of-choice-fundamental-right-karnataka-hc.html#respond Wed, 02 Dec 2020 08:49:04 +0000 https://www.chandrikadaily.com/?p=170131 ബെംഗളൂരു: വിവാഹത്തിനായുള്ള തെരഞ്ഞെടുപ്പ് ഒരു മുതിര്‍ന്ന പൗരന്റെ മൗലികാവകാശമാണെന്ന് കര്‍ണാടക ഹൈക്കോടതി. ഭരണഘടന അത് ഉറപ്പു നല്‍കുന്നുണ്ട് എന്നും ജസ്റ്റിസുമാരായ എസ് സുജാത, സചിന്‍ ശങ്കര്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ഈയിടെ അലഹബാദ്, ഡല്‍ഹി ഹൈക്കോടതികളും സമാന വിധി പ്രസ്താവം നടത്തിയിരുന്നു. ‘ലവ് ജിഹാദി’നെതിരെ ബിജെപി സംസ്ഥാനങ്ങള്‍ നിയമം കൊണ്ടു വരുന്ന വേളയിലാണ് കോടതികളുടെ ഇടപെടല്‍.

രണ്ട് സോഫ്റ്റ്‌വെയര്‍ ഉദ്യോഗസ്ഥരുടെ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മതം ജാതി എന്നിവയ്‌ക്കെല്ലാം അപ്പുറത്ത് നില്‍ക്കുന്നതാണ് രണ്ടു പേര്‍ തമ്മിലുള്ള വ്യക്തിഗത ബന്ധത്തിനുള്ള സ്വാതന്ത്ര്യം. അതില്‍ അതിക്രമിച്ചു കയറാന്‍ പാടില്ല- കോടതി വ്യക്തമാക്കി.

വജീദ് ഖാന്‍ എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് രമ്യ എന്ന തന്റെ സുഹൃത്തിനു വേണ്ടി കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. കോടതി നിര്‍ദേശം അനുസരിച്ച് ചന്ദ്ര ലേഔട്ട് പൊലീസ് രമ്യയെ കോടതിയില്‍ ഹാജരാക്കി. രമ്യയുടെ മാതാപിതാക്കളായ ഗംഗാധറും ഗിരിജയും വജീദ് ഖാന്റെ മാതാപിതാക്കളും കോടതിയില്‍ ഉണ്ടായിരുന്നു.

വജീദിനെ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്നും എന്നാല്‍ മാതാപിതാക്കള്‍ അതിനു തടസ്സം നില്‍ക്കുകയാണ് എന്നും രമ്യ കോടതിയില്‍ പറഞ്ഞു. ഇപ്പോള്‍ മഹിള ദക്ഷത സമിതിയുടെ ഹോസ്റ്റലില്‍ കഴയുകയാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിവാഹത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല എന്നാണ് വജീദിന്റെ മാതാവ് ശ്രീലക്ഷ്മി നിലപാടെടുത്തത്. എന്നാല്‍ രമ്യയുടെ രക്ഷിതാക്കള്‍ എതിര്‍ത്തു.

എന്നാല്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ രമ്യ ഭാവി ജീവിതത്തെ കുറിച്ച് സ്വന്തമായ തീരുമാനമെടുക്കാന്‍ ശേഷിയുള്ള ഒരാളാണ് എന്ന് കോടതി നിരീക്ഷിച്ചു. ഹോസ്റ്റലില്‍ നിന്ന് മോചിപ്പിക്കാന്‍ മഹിള സമിതിയോട് കോടതി ഉത്തരവിടുകയും ചെയ്തു.

]]>
https://www.chandrikadaily.com/marrying-person-of-choice-fundamental-right-karnataka-hc.html/feed 0