<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>KARUNYA &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/karunya/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 31 Jan 2018 07:25:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>KARUNYA &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കാരുണ്യ ഉള്&#x200d;പ്പെടെ എല്ലാ ആരോഗ്യരക്ഷാ  പദ്ധതികളും നിര്&#x200d;ത്തുമെന്ന്  സ്വകാര്യ  ആസ്പത്രികള്&#x200d;</title>
		<link>https://www.chandrikadaily.com/hospitals-threaten-to-back-out-of-schemes.html</link>
					<comments>https://www.chandrikadaily.com/hospitals-threaten-to-back-out-of-schemes.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 31 Jan 2018 07:07:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[KARUNYA]]></category>
		<category><![CDATA[LDF GOV]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67585</guid>

					<description><![CDATA[സ്വന്തം ലേഖകന്&#x200d; കൊച്ചി:കാരുണ്യ, ഇ.എസ്.ഐ, ആരോഗ്യ ഇന്&#x200d;ഷുറന്&#x200d;സ് പോലുള്ള സര്&#x200d;ക്കാര്&#x200d; പദ്ധതികള്&#x200d; വഴി നല്&#x200d;കിവരുന്ന എല്ലാ ചികിത്സാ ആനുകൂല്യങ്ങളും മാര്&#x200d;ച്ച് 31 മുതല്&#x200d; നിര്&#x200d;ത്തലാക്കുമെന്ന് സ്വകാര്യ ആസ്പത്രികള്&#x200d;. 100 കോടിയോളം രൂപയാണ് ചികിത്സാ ആനുകൂല്യം നല്&#x200d;കിയ വഴിയില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; സ്വകാര്യ ആസ്പത്രികള്&#x200d;ക്ക് നല്&#x200d;കാനുള്ളത്. കുടിശ്ശിക നിവാരണം ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങളില്&#x200d; നിരന്തരം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്&#x200d;ക്കാര്&#x200d; ചര്&#x200d;ച്ചക്കു പോലും സന്നദ്ധമാകാത്ത പശ്ചാത്തലത്തിലാണ് ആനുകൂല്യങ്ങള്&#x200d; നിര്&#x200d;ത്തലാക്കാനുള്ള തീരുമാനമെന്ന് ആസ്പത്രി മാനേജ്‌മെന്റുകള്&#x200d; വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; വ്യക്തമാക്കി. നിഷേധാത്മക നയമാണ് സര്&#x200d;ക്കാര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സ്വന്തം ലേഖകന്&#x200d;</strong></p>
<p>കൊച്ചി:കാരുണ്യ, ഇ.എസ്.ഐ, ആരോഗ്യ ഇന്&#x200d;ഷുറന്&#x200d;സ് പോലുള്ള സര്&#x200d;ക്കാര്&#x200d; പദ്ധതികള്&#x200d; വഴി നല്&#x200d;കിവരുന്ന എല്ലാ ചികിത്സാ ആനുകൂല്യങ്ങളും മാര്&#x200d;ച്ച് 31 മുതല്&#x200d; നിര്&#x200d;ത്തലാക്കുമെന്ന് സ്വകാര്യ ആസ്പത്രികള്&#x200d;. 100 കോടിയോളം രൂപയാണ് ചികിത്സാ ആനുകൂല്യം നല്&#x200d;കിയ വഴിയില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; സ്വകാര്യ ആസ്പത്രികള്&#x200d;ക്ക് നല്&#x200d;കാനുള്ളത്. കുടിശ്ശിക നിവാരണം ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങളില്&#x200d; നിരന്തരം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്&#x200d;ക്കാര്&#x200d; ചര്&#x200d;ച്ചക്കു പോലും സന്നദ്ധമാകാത്ത പശ്ചാത്തലത്തിലാണ് ആനുകൂല്യങ്ങള്&#x200d; നിര്&#x200d;ത്തലാക്കാനുള്ള തീരുമാനമെന്ന് ആസ്പത്രി മാനേജ്‌മെന്റുകള്&#x200d; വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; വ്യക്തമാക്കി.<br />
നിഷേധാത്മക നയമാണ് സര്&#x200d;ക്കാര്&#x200d; പിന്തുടരുന്നത്. വിഷയങ്ങള്&#x200d; ഉന്നയിച്ച് ഒരു മാസം മുമ്പ് സര്&#x200d;ക്കാറിന് നോട്ടീസ് നല്&#x200d;കിയിരുന്നെങ്കിലും ചര്&#x200d;ച്ചക്കു പോലും വിളിച്ചിട്ടില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്&#x200d;സ് അസോസിയേഷന്&#x200d; ഭാരവാഹികള്&#x200d; കൊച്ചിയില്&#x200d; പറഞ്ഞു. കേരളത്തില്&#x200d; 1500 സ്വകാര്യ ആസ്പത്രികളുണ്ട്. ഇതില്&#x200d; 960 ആസ്പത്രികള്&#x200d; അംഗമായ കെ.പി.എച്ച്.എ ആണ് സര്&#x200d;ക്കാര്&#x200d; പദ്ധതികള്&#x200d; തങ്ങളുടെ ആസ്പത്രികളില്&#x200d; നിര്&#x200d;ത്തലാക്കാന്&#x200d; തീരുമാനിച്ചത്. ആരോഗ്യ ഇന്&#x200d;ഷുറന്&#x200d;സ്, കാരുണ്യ സ്‌നേഹ സ്പര്&#x200d;ശം, ഇ.സി.എച്ച്.എസ്, ഇ.എസ്.ഐ, ആര്&#x200d;.എസ്.ബി.വൈ തുടങ്ങിയ ആരോഗ്യ ക്ഷേമ സുരക്ഷാ പദ്ധതികള്&#x200d; യാതൊരു ലാഭേഛയും കൂടാതെയാണ് സ്വകാര്യ ആസ്പത്രികള്&#x200d; ഏറ്റെടുത്ത് നടത്തുന്നത്. ഈ ഇനത്തില്&#x200d; സംസ്ഥന സര്&#x200d;ക്കാര്&#x200d; ഭീമമായ തുകയാണ് കുടിശികയായി നല്&#x200d;കാനുള്ളത്.<br />
സര്&#x200d;ക്കാര്&#x200d; ആസ്പത്രികളില്&#x200d; ചികില്&#x200d;സക്ക് എത്തേണ്ട രോഗികളെയാണ് ചുരുങ്ങിയ ഫീസ് വാങ്ങി സ്വകാര്യ ആസ്പത്രികള്&#x200d; സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത് ചികിത്സ നല്&#x200d;കുന്നത്. സാധാരണയേക്കാള്&#x200d; 40 ശതമാനം വരെ കുറഞ്ഞ പാക്കേജിലാണ് ആരോഗ്യ സുരക്ഷാ പദ്ധതികള്&#x200d; പ്രകാരം ചികില്&#x200d;സ നല്&#x200d;കുന്നത്. കേരളത്തിലെ 70 ശതമാനം ആരോഗ്യ പരിപാലന സേവനവും സ്വകാര്യ ആസ്പത്രികളാണ് നിര്&#x200d;വഹിക്കുന്നത്. എല്ലാ സംഘടനകളും ഇക്കാര്യത്തില്&#x200d; അഭിപ്രായ ഐക്യത്തിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം 80 ഓളം ആസ്പത്രികള്&#x200d; അടച്ചു പൂട്ടിയതായി കെ.പി.എച്ച്.എ ജനറല്&#x200d; സെക്രട്ടറി അഡ്വ. ഹുസൈന്&#x200d; കോയതങ്ങള്&#x200d;, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫര്&#x200d;ഹാന്&#x200d; യാസിം എന്നിവര്&#x200d; പറഞ്ഞു. നിരവധി ആസ്പത്രികള്&#x200d; അടച്ചുപൂട്ടലിന്റെ വക്കിലാണ്. പല കോര്&#x200d;പ്പറേറ്റ് ആസ്പത്രി മാനേജ്‌മെന്റും വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d; കേരളത്തില്&#x200d; നിര്&#x200d;ത്തിവെക്കുകയോ കൂടുതല്&#x200d; നിക്ഷേപം നടത്താതിരിക്കുകയോ ചെയ്യുന്നു. അശാസ്ത്രീയമായ ശമ്പള വര്&#x200d;ധനവും ജി.എസ്.ടിയും സര്&#x200d;ക്കാര്&#x200d; ഫീസുകളിലെ വര്&#x200d;ധനയും ആസ്പത്രികളുടെ നടത്തിപ്പിനെ തടസപ്പെടുത്തുന്നു. അറുപത് ശതമാനത്തിലേറെയാണ് ശമ്പള ഇനത്തിലും മറ്റും ചെലവ് വരുന്നുണ്ട്. നാല്&#x200d;പത് ശതമാനത്തിലേറെയായാല്&#x200d; ഒരു സ്ഥാപനവും നടത്തിക്കൊണ്ടു പോകാനാവില്ല.<br />
സര്&#x200d;ക്കാര്&#x200d; കൊണ്ടു വരുന്ന പുതിയ ക്ലിനിക്കല്&#x200d; എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സ്വകാര്യ ആസ്പത്രികളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കും. ഒരു ഡോക്ടറുടെ പിഴവ് കൊണ്ട് എന്തെങ്കിലും അപാകതയുണ്ടായാല്&#x200d; ആസ്പത്രിയുടെ ലൈസന്&#x200d;സ് പാടെ റദ്ദാക്കുന്ന നിബന്ധനകളാണ് നിയമത്തില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുള്ളത്. ഇത്തരം സംഭവങ്ങളുണ്ടായാല്&#x200d; അതിനെതിരെ നടപടി എടുക്കാന്&#x200d; നിലവില്&#x200d; നിയമങ്ങളുള്ളപ്പോള്&#x200d; ആസ്പത്രി പൂട്ടിക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടു വരുന്നത് നീതീകരിക്കാനാവില്ല. സ്വകാര്യ ആസ്പത്രിയുടെ പ്രതിനിധികളെ ഉള്&#x200d;പ്പെടുത്തി യാതൊരു ചര്&#x200d;ച്ചയും ഇക്കാര്യത്തില്&#x200d; നടത്തിയിട്ടില്ല.<br />
ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരാണ് സര്&#x200d;ക്കാര്&#x200d; പദ്ധതികളുടെ ആനുകൂല്യം ഉപയോഗിച്ച് സ്വകാര്യ ആസ്പത്രികളില്&#x200d; ചികില്&#x200d;സക്കെത്തുന്നത്. ഇത് നിഷേധിക്കുന്നത് സാധാരണക്കാര്&#x200d;ക്ക് പ്രയാസം സൃഷ്ടിക്കും. ബുദ്ധിമുട്ടാകും. സര്&#x200d;ക്കാര്&#x200d; നല്&#x200d;കാനുള്ള കുടിശിക നല്&#x200d;കുകയും ചര്&#x200d;ച്ചക്ക് സന്നദ്ധരാകുകയും ചെയ്യണമെന്ന് കെ.പി.എച്ച്.എ ഭാരവാഹികള്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hospitals-threaten-to-back-out-of-schemes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാരുണ്യ പദ്ധതി: ഉമ്മന്‍ചാണ്ടിക്കും മാണിക്കും ക്ലീന്‍ചിറ്റ്</title>
		<link>https://www.chandrikadaily.com/karunya.html</link>
					<comments>https://www.chandrikadaily.com/karunya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 Mar 2017 04:27:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KARUNYA]]></category>
		<category><![CDATA[km mani]]></category>
		<category><![CDATA[ummanchandy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23214</guid>

					<description><![CDATA[തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ധനമന്ത്രി കെ.എം മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. പദ്ധതി നടത്തിപ്പില്‍ ഇരുവരും അഴിമതി നടത്തിയതായി കണ്ടെത്താനായിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ അയ്യായിരം രൂപക്ക് താഴെ സഹായം നല്‍കിയതില്‍ ഇടനിലക്കാര്‍ ചൂഷണം നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മലപ്പുറം സ്വദേശിയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഉമ്മന്‍ചാണ്ടി, കെ.എം മാണി, അഡീഷണല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്&#x200d; മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിക്കും ധനമന്ത്രി കെ.എം മാണിക്കും വിജിലന്&#x200d;സിന്റെ ക്ലീന്&#x200d;ചിറ്റ്. പദ്ധതി നടത്തിപ്പില്&#x200d; ഇരുവരും അഴിമതി നടത്തിയതായി കണ്ടെത്താനായിട്ടില്ലെന്ന വിജിലന്&#x200d;സ് റിപ്പോര്&#x200d;ട്ടിനെ തുടര്&#x200d;ന്നാണ് നടപടി. അന്വേഷണ റിപ്പോര്&#x200d;ട്ട് തിരുവനന്തപുരം വിജിലന്&#x200d;സ് പ്രത്യേക കോടതിയില്&#x200d; സമര്&#x200d;പ്പിച്ചു. എന്നാല്&#x200d; അയ്യായിരം രൂപക്ക് താഴെ സഹായം നല്&#x200d;കിയതില്&#x200d; ഇടനിലക്കാര്&#x200d; ചൂഷണം നടത്തിയെന്ന് അന്വേഷണ റിപ്പോര്&#x200d;ട്ടിലുണ്ട്. പദ്ധതിയില്&#x200d; ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മലപ്പുറം സ്വദേശിയാണ് വിജിലന്&#x200d;സ് കോടതിയെ സമീപിച്ചത്. ഉമ്മന്&#x200d;ചാണ്ടി, കെ.എം മാണി, അഡീഷണല്&#x200d; ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, മുന്&#x200d; ലോട്ടറി ഡയറക്ടര്&#x200d; എന്നിവര്&#x200d;ക്കെതിരെയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കാരുണ്യ ലോട്ടറിയിലൂടെ സര്&#x200d;ക്കാറിന്റെ കോടികളുടെ വരുമാനം ലഭിച്ചെങ്കിലും രോഗികള്&#x200d;ക്ക് പ്രയോജനം ലഭിച്ചില്ലെന്നായിരുന്നു ഹര്&#x200d;ജിക്കാരന്റെ ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karunya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
