<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Karur Disaster &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/karur-disaster/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 29 Oct 2025 04:12:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Karur Disaster &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കരൂര്‍ ദുരന്തം; വിജയ് നല്‍കിയ 20 ലക്ഷം തിരിച്ചുനല്‍കി മരിച്ചയാളുടെ ഭാര്യ</title>
		<link>https://www.chandrikadaily.com/karur-disaster-deceaseds-wife-returned-20-lakhs-given-by-vijay.html</link>
					<comments>https://www.chandrikadaily.com/karur-disaster-deceaseds-wife-returned-20-lakhs-given-by-vijay.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 29 Oct 2025 04:12:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KARUR]]></category>
		<category><![CDATA[Karur Disaster]]></category>
		<category><![CDATA[news]]></category>
		<category><![CDATA[tvk]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360834</guid>

					<description><![CDATA[കരൂരില്‍ നേരിട്ട് എത്താത്തതില്‍ പ്രതിഷേധിച്ചാണ് നീക്കം.]]></description>
										<content:encoded><![CDATA[<p>കരൂര്&#x200d; ദുരന്തത്തില്&#x200d; മരിച്ചവരുടെ കുടുംബത്തിന് വിജയ് നല്&#x200d;കിയ ധനസഹായം തിരിച്ചുനല്&#x200d;കി യുതി. ദുരന്തത്തില്&#x200d; മരിച്ച രമേശിന്റെ ഭാര്യ സംഗവി പെരുമാള്&#x200d; ആണ് 20 ലക്ഷത്തിന്റെ ചെക്ക് തിരിച്ചയച്ചത്. കരൂരില്&#x200d; നേരിട്ട് എത്താത്തതില്&#x200d; പ്രതിഷേധിച്ചാണ് നീക്കം.</p>
<p>ദുരന്തത്തില്&#x200d; മരിച്ചവരുടെ കുടുംബാംഗങ്ങളെ മാമല്ലപുരത്തേക്ക് വിളിച്ചുവരുത്തി വിജയ് കാണുന്നതിനെ സിംഗവി എതിര്&#x200d;ക്കുന്നുണ്ട്. വിജയ് തന്നെ സന്ദര്&#x200d;ശിച്ച് അനുശോചനം അറിയിക്കാത്തതില്&#x200d; താന്&#x200d; അസ്വസ്ഥയാണെന്ന് സംഗവി പറഞ്ഞു. സംഗവിയുടെ ഭര്&#x200d;ത്താവ് കൊടങ്കിപ്പട്ടി സ്വദേശിയാണ്. ഒരാഴ്ച മുമ്പാണ് തന്റെ അക്കൗണ്ടിലേക്ക് പണം വന്നതെന്ന് സംഗവി പറഞ്ഞു.</p>
<p>&#8216; വിജയ് കരൂര്&#x200d; സന്ദര്&#x200d;ശിച്ച് എന്നെയും മറ്റ് ദുരിതബാധിതരെയും അനുശോചിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്റെ അറിവില്ലാതെ, ചില ടിവികെ അംഗങ്ങള്&#x200d; എന്റെ ഭര്&#x200d;ത്താവിന്റെ കുടുംബത്തിലെ ചിലരെ തരപ്പെടുത്തി മാമല്ലപുരത്തേക്ക് കൊണ്ടുപോയി. അദ്ദേഹം കരൂര്&#x200d; സന്ദര്&#x200d;ശിക്കേണ്ടതായിരുന്നു. ഇത് നിരാശാജനകമാണ്. അതിനാല്&#x200d;, ഞാന്&#x200d; പണം തിരികെ നല്&#x200d;കി&#8221; സിംഗവി പറഞ്ഞു.</p>
<p>37 കുടുംബങ്ങളാണ് വിജയ് നടത്തിയ കൂടിക്കാഴ്ചയില്&#x200d; കരൂര്&#x200d; ദുരന്തത്തിനിരയായവരുടെ മഹാബലിപുരത്ത് എത്തിയിരുന്നത്. കരൂരില്&#x200d; നേരിട്ടുചെന്ന് കുടുംബങ്ങളെ കാണാത്തതില്&#x200d; വിജയ് വിശദീകരണം നല്&#x200d;കിയിരുന്നു. മൂന്ന് മണിക്കൂറില്&#x200d; കൂടുതല്&#x200d; പരിപാടി അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞെന്നും എല്ലാവരോടും വിശദമായി സംസാരിക്കാന്&#x200d; വേണ്ടിയാണ് ചെന്നൈയിലേക്ക് വരാന്&#x200d; പറഞ്ഞതെന്നുമായിരുന്നു വിജയ് വ്യക്തമാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karur-disaster-deceaseds-wife-returned-20-lakhs-given-by-vijay.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരൂര്‍ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും</title>
		<link>https://www.chandrikadaily.com/karur-disaster-supreme-court-to-hear-plea-seeking-cbi-probe-on-friday.html</link>
					<comments>https://www.chandrikadaily.com/karur-disaster-supreme-court-to-hear-plea-seeking-cbi-probe-on-friday.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 07 Oct 2025 11:09:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[Karur Disaster]]></category>
		<category><![CDATA[suprmecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357313</guid>

					<description><![CDATA[ ദുരന്തത്തില്‍ കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബങ്ങളുമായി നടന്‍ വിജയ് വീഡിയോ കോളിലൂടെ സംസാരിച്ചു. ]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കരൂര്&#x200d; ദുരന്തത്തില്&#x200d; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. </p>
<p>മുന്&#x200d;പ്, സിബിഐ അന്വേഷണം ആവശ്യപ്പെട്ട ടിവികെ, ബിജെപി പാര്&#x200d;ട്ടികളുടെ ഹരജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ, പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ച കോടതി, നടന്&#x200d; വിജയ്യ്ക്കും സംസ്ഥാന സര്&#x200d;ക്കാരിനുമെതിരെ രൂക്ഷ വിമര്&#x200d;ശനം ഉന്നയിച്ചിരുന്നു.</p>
<p>അതേസമയം, ദുരന്തത്തില്&#x200d; കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബങ്ങളുമായി നടന്&#x200d; വിജയ് വീഡിയോ കോളിലൂടെ സംസാരിച്ചു. ടിവികെ പ്രവര്&#x200d;ത്തകര്&#x200d; വീടുകള്&#x200d; സന്ദര്&#x200d;ശിക്കുന്നതിനിടെയാണ് വീഡിയോ കോള്&#x200d; നടന്നത്. ഏകദേശം 20 മിനിറ്റ് ദൈര്&#x200d;ഘ്യമുള്ള സംഭാഷണത്തിലാണ് വിജയ് ആശ്വാസം നല്&#x200d;കിയത്. മറ്റു കുടുംബങ്ങളുമായും ഉടന്&#x200d; സംസാരിക്കുമെന്ന് സൂചന.</p>
<p>ദുരന്തത്തില്&#x200d; 41 പേര്&#x200d; മരിച്ചു, നിരവധി പേര്&#x200d;ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്&#x200d;ക്ക് 20 ലക്ഷം രൂപ വീതം ധനസഹായം വിജയ് പ്രഖ്യാപിച്ചിരുന്നു. ഈ തുക പനയൂരിലെ പാര്&#x200d;ട്ടി ആസ്ഥാനത്ത് വിതരണം ചെയ്യാനാണ് തീരുമാനം.</p>
<p>കരൂരില്&#x200d; വിജയ് സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് ദുരന്തം നടന്നത്, തുടര്&#x200d;ന്ന് തിരിച്ചുപോയ നടന്റെ നടപടി വ്യാപക വിമര്&#x200d;ശനങ്ങള്&#x200d;ക്ക് ഇടയാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karur-disaster-supreme-court-to-hear-plea-seeking-cbi-probe-on-friday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹീറോ ടു സീറോ</title>
		<link>https://www.chandrikadaily.com/actor-vijay-hero-to-zero.html</link>
					<comments>https://www.chandrikadaily.com/actor-vijay-hero-to-zero.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 05 Oct 2025 05:50:35 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[Karur Disaster]]></category>
		<category><![CDATA[latest]]></category>
		<category><![CDATA[tvk]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356927</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്&#x200d; ഇക്കാര്യത്തില്&#x200d; എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്&#x200d; അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്&#x200d;മാര്&#x200d; രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്&#x200d; അല്&#x200d;പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്&#x200d;ത്തും. എന്നാല്&#x200d; രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്&#x200d; തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്&#x200d; ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്&#x200d;ന്നപ്പോള്&#x200d; കരൂരില്&#x200d; അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്&#x200d; വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്&#x200d; സ്റ്റാര്&#x200d; കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്&#x200d; സേഫ് സോ ണില്&#x200d; വിരാജിക്കുമ്പോള്&#x200d; നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്&#x200d;സര്&#x200d;മാര്&#x200d; കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്&#x200d;ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.</p>
<p>തമിഴക വെട്രി കഴകം പാര്&#x200d;ട്ടി പ്രഖ്യാപിച്ചതു മുതല്&#x200d; വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്&#x200d; ഏറ്റവും ഒടുവിലത്തേതാണ് കരൂര്&#x200d; സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്&#x200d; ടൂറിനിറങ്ങിയ വിജയ് ആള്&#x200d;ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്&#x200d; സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്&#x200d;സു കള്&#x200d; തുരുതുരെ ഓടുമ്പോള്&#x200d; നായകന്&#x200d; നാട്ടിലേക്ക് വെച്ചു പിടിക്കാന്&#x200d; വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്&#x200d; കഴിഞ്ഞ ആഴ്ച കരൂര്&#x200d; അപകട സമയത്ത് കണ്ടത്. കോണ്&#x200d;ഗ്രസ് എം.പി ജ്യോതിമണി സെന്തില്&#x200d; മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്&#x200d; വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്&#x200d;ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്&#x200d; ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്&#x200d;ക്ക് ഒത്തുകൂടാന്&#x200d; മാത്രം അനുമതി നല്&#x200d;കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്&#x200d; വന്നെങ്കില്&#x200d; അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്&#x200d;ക്കൂട്ടത്തെ നിയന്ത്രിക്കാന്&#x200d; പോലും കെല്&#x200d;പില്ലാത്ത പാര്&#x200d;ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.</p>
<p>സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്&#x200d; പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്&#x200d; കഴിഞ്ഞ് എത്തുന്ന നായകന്&#x200d;. എത്തിയ ഉടന്&#x200d; സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്&#x200d; മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്&#x200d; തീര്&#x200d;ന്നെന്നാണ് നായകന്&#x200d; കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്&#x200d;നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്&#x200d; എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്&#x200d; കരുതുന്നത്. സെപ്തംബര്&#x200d; 13ന് തിരുച്ചിറപ്പള്ളിയില്&#x200d; നിന്നാണ് വിജയ് നടത്തുന്ന പാര്&#x200d;ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്&#x200d;പുതന്നെ 23 പ്രത്യേക മാര്&#x200d;ഗ നിര്&#x200d;ദേശങ്ങള്&#x200d; പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്&#x200d; വിജയയെ കാണാന്&#x200d; ധാരാ ളം പേര്&#x200d; എത്തുമെന്നും ഇത്തരം ആള്&#x200d;ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്&#x200d;ശന നിയന്ത്രണം ഏര്&#x200d;പ്പെടുത്താന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയത് എന്നാണ് സര്&#x200d;ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്&#x200d;ക്കിടയില്&#x200d; എത്തിയത്. ഗര്&#x200d;ഭിണികള്&#x200d;, കുട്ടികള്&#x200d;, പ്രായമായവര്&#x200d;, ഭിന്നശേഷിക്കാര്&#x200d; എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്&#x200d; പ്രത്യേക നിര്&#x200d;ദേശമുണ്ടായിരുന്നു. എന്നാല്&#x200d;, കരൂരില്&#x200d; മരിച്ചവരില്&#x200d; കുട്ടികളും ഉള്&#x200d;പ്പെട്ടത് നിയന്ത്രണങ്ങള്&#x200d; പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്&#x200d; കുട്ടികള്&#x200d; മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്&#x200d;ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്&#x200d;. വേദികളില്&#x200d; അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്&#x200d; ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്&#x200d;സുകള്&#x200d;ക്ക് യാത്ര ചെയ്യാന്&#x200d; തടസമുണ്ടാകരുതെന്നും നിര്&#x200d;ദേശിച്ചിരുന്നു. എല്ലാംകാറ്റില്&#x200d; പറത്തി.</p>
<p>രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്&#x200d; ക്ലബ് ആയ വിജയ് മക്കള്&#x200d; ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്&#x200d; തമിഴ്‌നാട്ടില്&#x200d; നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്&#x200d; ഫാന്&#x200d; ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്&#x200d; 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്&#x200d;ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്&#x200d;ഷത്തോളം വലിയ ഓളമുണ്ടാക്കാന്&#x200d; പാര്&#x200d;ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്&#x200d; മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്&#x200d; ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്&#x200d;ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്&#x200d; മണ്&#x200d;ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്&#x200d;ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്&#x200d; പാര്&#x200d;ട്ടിയില്&#x200d; തുലോം കുറവാണ്. കരൂര്&#x200d; ദുരന്തം നടന്ന് ദിവസങ്ങള്&#x200d;ക്ക് ശേഷം കണ്ണീര്&#x200d; വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്&#x200d; നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്&#x200d; എത്ര ചമച്ചാലും ഈ മരണങ്ങള്&#x200d;ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-vijay-hero-to-zero.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരൂര്‍ ദുരന്തം; എന്നെ ലക്ഷ്യമിട്ടോളൂ, പ്രവര്‍ത്തകരെ വെറുതെ വിടൂ; വിജയ്</title>
		<link>https://www.chandrikadaily.com/karur-disaster-target-me-leave-the-workers-alone-vijay.html</link>
					<comments>https://www.chandrikadaily.com/karur-disaster-target-me-leave-the-workers-alone-vijay.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 30 Sep 2025 12:06:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actorvijay]]></category>
		<category><![CDATA[Karur Disaster]]></category>
		<category><![CDATA[news]]></category>
		<category><![CDATA[tvk]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356277</guid>

					<description><![CDATA[മനസില്‍ വേദന മാത്രമെന്നും ഇത്രയും വേദന മുന്‍പുണ്ടായിട്ടില്ലെന്നും അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും വിജയ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കരൂര്&#x200d; ദുരന്തത്തിന് ശേഷം മൗനം വെടിഞ്ഞ് പ്രതികരണവുമായി ടിവികെ അധ്യക്ഷന്&#x200d; വിജയ്. മനസില്&#x200d; വേദന മാത്രമെന്നും ഇത്രയും വേദന മുന്&#x200d;പുണ്ടായിട്ടില്ലെന്നും അപകടത്തിന് പിന്നില്&#x200d; ഗൂഡാലോചനയുണ്ടെന്നും വിജയ് പറഞ്ഞു.</p>
<p>കുറ്റമെല്ലാം തന്റെ മേലില്&#x200d; ആരോപിക്കാമെന്നും പ്രവര്&#x200d;ത്തകരെ വെറുതെ വിടണമെന്നും വീഡിയോ സന്ദേശത്തില്&#x200d; വിജയ് കൂട്ടിച്ചേര്&#x200d;ത്തു. &#8216;സംഭവിക്കാന്&#x200d; പാടില്ലാത്തതാണ് നടന്നത്. ഞാനും മനുഷ്യനാണ്. ഇത്രയും ആളുകള്&#x200d;ക്ക് ദുരിതം ബാധിക്കുമ്പോള്&#x200d; എങ്ങനെയാണ് എനിക്ക് നാടുവിട്ട് വരാനാവുക. ചില പ്രത്യേക സാഹചര്യങ്ങള്&#x200d; ഒഴിവാക്കാന്&#x200d; വേണ്ടിയാണ് അവിടേക്ക് വരാതിരുന്നത്. പരിക്ക് പറ്റിയവരെ എത്രയും വേഗം കാണും. വേദനയില്&#x200d; കൂടെ നിന്ന എല്ലാവര്&#x200d;ക്കും നന്ദി. നേതാക്കള്&#x200d;ക്കും രാഷ്ട്രീയ പ്രവര്&#x200d;ത്തകര്&#x200d;ക്കും എല്ലാം നന്ദി. അഞ്ച് ജില്ലകളില്&#x200d; ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരില്&#x200d; മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു?. പൊതുജനങ്ങള്&#x200d;ക്ക് എല്ലാ സത്യവും മനസിലാകും. ജനങ്ങള്&#x200d; എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ജനങ്ങള്&#x200d; സത്യം വിളിച്ചു പറയുമ്പോള്&#x200d; ദൈവം ഇറങ്ങി വന്ന് സത്യം വിളിച്ചു പറയുന്നതുപോലെ തോന്നി. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്കും സമൂഹമാധ്യമങ്ങളില്&#x200d; സംസാരിച്ചവര്&#x200d;ക്കുമെതിരെ കേസെടുത്തു&#8217;.- വിജയ് പറഞ്ഞു</p>
<p>സംഭവത്തില്&#x200d; കരൂര്&#x200d; ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതി ടിവികെ നേതാക്കളെ 15 ദിവസത്തേക്ക് റിമാന്&#x200d;ഡ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള ടിവികെ സംസ്ഥാന ജനറല്&#x200d; സെക്രട്ടറിയുള്&#x200d;പ്പെടെയുള്ള നേതാക്കള്&#x200d;ക്കായി പൊലീസ് അന്വേഷണം ഊര്&#x200d;ജിതമാക്കിയിട്ടുണ്ട്. തങ്ങള്&#x200d; പൊലീസിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചതാണെന്നും എന്നാല്&#x200d; വേണ്ട സുരക്ഷയൊരുക്കിയില്ലെന്നും ടിവികെ നേതാക്കള്&#x200d; കോടതിയില്&#x200d; പറഞ്ഞു. എന്നാല്&#x200d; പൊലീസ് നല്&#x200d;കിയ 11 നിര്&#x200d;ദേശങ്ങള്&#x200d; ടിവികെ പാലിച്ചില്ലെന്നാണ് പ്രോസിക്യൂഷന്&#x200d; വാദിച്ചത്.</p>
<p>മനഃപൂര്&#x200d;വമല്ലാത്ത നരഹത്യ ഉള്&#x200d;പ്പെടെയുള്ള കേസുകള്&#x200d; ചേര്&#x200d;ത്താണ് നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒളിവിലുള്ള നേതാക്കള്&#x200d;ക്കായി തിരച്ചിയില്&#x200d; പ്രത്യേക അന്വേഷണ സംഘം തിരച്ചില്&#x200d; നടത്തിയിരുന്നു. ഡിഎംകെ നേതാക്കള്&#x200d; അട്ടിമറി നടത്തിയെന്ന ആരോപണവും ടിവികെ ഉന്നയിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karur-disaster-target-me-leave-the-workers-alone-vijay.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരൂര്‍ ദുരന്തം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുട്യൂബര്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/karur-disaster-youtuber-arrested-for-spreading-fake-news.html</link>
					<comments>https://www.chandrikadaily.com/karur-disaster-youtuber-arrested-for-spreading-fake-news.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 30 Sep 2025 05:41:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[Karur Disaster]]></category>
		<category><![CDATA[YouTube vlogger]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356202</guid>

					<description><![CDATA[ദുരന്തവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് ആരോപണം]]></description>
										<content:encoded><![CDATA[<p>ചെന്നൈ: കരൂര്&#x200d; ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജവാര്&#x200d;ത്ത പ്രചരിപ്പിച്ചതിന് തമിഴ് യുട്യൂബര്&#x200d; ഫെലിക്‌സ് ജെറാള്&#x200d;ഡ് അറസ്റ്റില്&#x200d;. ചെന്നൈ സെന്&#x200d;ട്രല്&#x200d; ക്രൈംബ്രാഞ്ച് ആണ് ഇയാളെ പിടികൂടിയത്.</p>
<p>റെഡ്പിക്‌സ് എന്ന യൂട്യൂബ് ചാനല്&#x200d; നടത്തുന്ന ജെറാള്&#x200d;ഡ്, ദുരന്തവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്&#x200d; പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് ആരോപണം. ഇതേ സമയം, ദുരന്തത്തെ തുടര്&#x200d;ന്ന് സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രകോപനപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് തിങ്കളാഴ്ച 25 പേരെതിരെയും കേസെടുത്തിരുന്നു. പൊതുസമാധാനം തകര്&#x200d;ക്കുകയും സംഘര്&#x200d;ഷം രൂക്ഷമാക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളാണ് അധികാരികളുടെ നടപടിക്ക് കാരണമായത്.</p>
<p>അതിനിടെ, കരൂര്&#x200d; ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവ് ആത്മഹത്യ ചെയ്തു. വിരാപ്പേട്ട് വില്ലേജ് സെക്രട്ടറി അയ്യപ്പനെയാണ് മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ദുരന്തത്തിന് സെന്തില്&#x200d; ബാലാജിയാണ് കാരണം എന്നാണ് ആത്മഹത്യാക്കുറിപ്പില്&#x200d; പറയുന്നത്.</p>
<p>ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിന്റെ ആദ്യ അറസ്റ്റ് കരൂരില്&#x200d; നടന്നു. ടിവികെ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പൊലീസ് പിടികൂടിയത്. അതേസമയം, &#8216;വിജയിനെ ഉടന്&#x200d; അറസ്റ്റ് ചെയ്യണം&#8217; എന്ന ആവശ്യവുമായി സ്ഥാപിച്ച പോസ്റ്ററുകള്&#x200d; വിജയ് അനുകൂലികള്&#x200d; വ്യാപകമായി നശിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karur-disaster-youtuber-arrested-for-spreading-fake-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
