<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kashmeer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kashmeer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 25 Mar 2023 06:01:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kashmeer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കശ്മീരില്&#x200d; രണ്ട് ലഷ്‌കര്&#x200d; ഭീകരര്&#x200d; പിടിയില്&#x200d;; ചൈനീസ് ഗ്രനേഡ് പിടിച്ചെടുത്തു</title>
		<link>https://www.chandrikadaily.com/terrorist.html</link>
					<comments>https://www.chandrikadaily.com/terrorist.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Mar 2023 06:01:18 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[kashmeer]]></category>
		<category><![CDATA[uapa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244333</guid>

					<description><![CDATA[കശ്മീരില്&#x200d; രണ്ട് ലഷ്‌കര്&#x200d; ഇ ത്വയ്ബ ഭീകരര്&#x200d; അറസ്റ്റില്&#x200d;. ഇവരില്&#x200d; നിന്ന് രണ്ട് ചൈനീസ് ഗ്രനേഡുകള്&#x200d; സൈന്യം പിടിച്ചെടുത്തു. ബന്ദിപ്പോരയില്&#x200d; വെച്ച് പരിശോധനയ്ക്കിടെയാണ് ഭീകരര്&#x200d; പിടിയിലായത്. സൈന്യവും സിആര്&#x200d;പിഎഫും ബന്ദിപ്പോര പൊലീസും ഒരുമിച്ച് നടത്തിയ തിരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയതത്. ബന്ദിപ്പോര പൊലീസ് സ്റ്റേഷനില്&#x200d; യുഎപിഎ പ്രകാരം കേസ് എടുത്തതായി പൊലീസ് വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>കശ്മീരില്&#x200d; രണ്ട് ലഷ്‌കര്&#x200d; ഇ ത്വയ്ബ ഭീകരര്&#x200d; അറസ്റ്റില്&#x200d;. ഇവരില്&#x200d; നിന്ന് രണ്ട് ചൈനീസ് ഗ്രനേഡുകള്&#x200d; സൈന്യം പിടിച്ചെടുത്തു. ബന്ദിപ്പോരയില്&#x200d; വെച്ച് പരിശോധനയ്ക്കിടെയാണ് ഭീകരര്&#x200d; പിടിയിലായത്.</p>
<p>സൈന്യവും സിആര്&#x200d;പിഎഫും ബന്ദിപ്പോര പൊലീസും ഒരുമിച്ച് നടത്തിയ തിരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയതത്. ബന്ദിപ്പോര പൊലീസ് സ്റ്റേഷനില്&#x200d; യുഎപിഎ പ്രകാരം കേസ് എടുത്തതായി പൊലീസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/terrorist.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരി മാധ്യപ്രവര്&#x200d;ത്തകന്&#x200d; ഇര്&#x200d;ഫാന്&#x200d; മെഹ്‌രാജിനെ അറസ്റ്റു ചെയ്തു എന്&#x200d;.ഐ.എ</title>
		<link>https://www.chandrikadaily.com/kashmirijournalist.html</link>
					<comments>https://www.chandrikadaily.com/kashmirijournalist.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 21 Mar 2023 10:45:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[kashmeer]]></category>
		<category><![CDATA[NIA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243639</guid>

					<description><![CDATA[കശ്മീരി മാധ്യപ്രവര്&#x200d;ത്തകന്&#x200d; ഇര്&#x200d;ഫാന്&#x200d; മെഹ്‌രാജിനെ അറസ്റ്റു ചെയ്തു എന്&#x200d;.ഐ.എ]]></description>
										<content:encoded><![CDATA[<p>കശ്മീരി മാധ്യപ്രവര്&#x200d;ത്തകന്&#x200d; ഇര്&#x200d;ഫാന്&#x200d; മെഹ്‌രാജിനെ അറസ്റ്റു ചെയ്തു എന്&#x200d;.ഐ.എ. മെഹ്‌രാജിനെ ഡെല്&#x200d;ഹിയില്&#x200d; നിന്നുള്ള പ്രത്യേക സംഘം ശ്രീനഗറില്&#x200d; വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ശ്രീനഗര്&#x200d; ആസ്ഥാനമായ വാര്&#x200d;ത്താ ഏജന്&#x200d;സി കശ്മീര്&#x200d; ഡോട്ട്‌കോം.</p>
<p>വാന്&#x200d;ഡേ മാസികയുടെ സ്ഥാപക എഡിറ്ററായ ഇര്&#x200d;ഫാന്&#x200d; മെഹ്ജൂര്&#x200d; നഗറില്&#x200d; താമസക്കാരനാണ്. എന്&#x200d;.ഐ.എ ഡല്&#x200d;ഹിയില്&#x200d; രജിസ്റ്റര്&#x200d; ചെയ്ത എഫ്‌ഐആര്&#x200d; നമ്പര്&#x200d; ആര്&#x200d;സി 37/2020 എന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് ഔദ്യോഗിക മാധ്യമങ്ങള്&#x200d; അറിയിച്ചു. കശ്മീര്&#x200d; താഴ്‌വരയിലെ തീവ്രവാദ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് എന്&#x200d;.ജി.ഒകള്&#x200d; ഹവാല ചാനല്&#x200d; വഴി ജമ്മു കശ്മീരിലേക്ക് പണം കൈമാറ്റം ചെയ്തതാണ് കേസ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kashmirijournalist.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖുര്&#x200d;ആന്&#x200d; ഒത്തൊരുമയും സമാധാനവുമാണ് വിളംബരം ചെയ്യുന്നത്; സൈനിക മേധാവി ജനറല്&#x200d; ബിപിന്&#x200d; റാവത്ത്</title>
		<link>https://www.chandrikadaily.com/message-of-peace-beautifully-written-in-quran-says-bipin-rawat.html</link>
					<comments>https://www.chandrikadaily.com/message-of-peace-beautifully-written-in-quran-says-bipin-rawat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 15 Dec 2017 10:51:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BIPIN RAWATH]]></category>
		<category><![CDATA[kashmeer]]></category>
		<category><![CDATA[Quran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59573</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഖുര്&#x200d;ആനില്&#x200d; ചേര്&#x200d;ത്തുവച്ച സന്ദേശങ്ങള്&#x200d; നിങ്ങള്&#x200d; ജീവിതത്തില്&#x200d; പിന്തുടരണമെന്ന് കശ്മീര്&#x200d; വിദ്യാര്&#x200d;ത്ഥികളോട് സൈനിക മേധാവി ജനറല്&#x200d; ബിപിന്&#x200d; റാവത്ത്. ഖുര്&#x200d;ആന്&#x200d; അക്രമത്തിന് വേണ്ടി പ്രചാരം നടത്തുന്നില്ലെന്നും സമാധാനത്തിന്റേയും ഒത്തൊരുമയുടേയും സന്ദേശം വിശുദ്ധ ഖുര്&#x200d;ആനില്&#x200d; മനോഹരമായി വരച്ചുവച്ചിട്ടുണ്ടെന്നും ബിപിന്&#x200d; റാവത്ത പറഞ്ഞു. ഡല്&#x200d;ഹിയില്&#x200d; മദ്രസാ വിദ്യാര്&#x200d;ത്ഥികളുമായി തന്റെ ഓഫീസില്&#x200d; കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിന്റെ അധ്യക്ഷതയില്&#x200d; ഒരുക്കിയ ദേശീയ ഏകീകൃത ടൂറിന്റെ ഭാഗമായാണ് കുട്ടികള്&#x200d; രാജ്യതലസ്ഥാനത്തെത്തിയത്. കുട്ടികളും അധ്യാപകരുമായി ഹസ്തദാനം നടത്തിയ സൈനിക മേധാവി ഡല്&#x200d;ഹിയും കശ്മീരും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ന്യൂഡല്&#x200d;ഹി:</strong> ഖുര്&#x200d;ആനില്&#x200d; ചേര്&#x200d;ത്തുവച്ച സന്ദേശങ്ങള്&#x200d; നിങ്ങള്&#x200d; ജീവിതത്തില്&#x200d; പിന്തുടരണമെന്ന് കശ്മീര്&#x200d; വിദ്യാര്&#x200d;ത്ഥികളോട് സൈനിക മേധാവി ജനറല്&#x200d; ബിപിന്&#x200d; റാവത്ത്. ഖുര്&#x200d;ആന്&#x200d; അക്രമത്തിന് വേണ്ടി പ്രചാരം നടത്തുന്നില്ലെന്നും സമാധാനത്തിന്റേയും ഒത്തൊരുമയുടേയും സന്ദേശം വിശുദ്ധ ഖുര്&#x200d;ആനില്&#x200d; മനോഹരമായി വരച്ചുവച്ചിട്ടുണ്ടെന്നും ബിപിന്&#x200d; റാവത്ത പറഞ്ഞു. ഡല്&#x200d;ഹിയില്&#x200d; മദ്രസാ വിദ്യാര്&#x200d;ത്ഥികളുമായി തന്റെ ഓഫീസില്&#x200d; കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിന്റെ അധ്യക്ഷതയില്&#x200d; ഒരുക്കിയ ദേശീയ ഏകീകൃത ടൂറിന്റെ ഭാഗമായാണ് കുട്ടികള്&#x200d; രാജ്യതലസ്ഥാനത്തെത്തിയത്.</p>
<p>കുട്ടികളും അധ്യാപകരുമായി ഹസ്തദാനം നടത്തിയ സൈനിക മേധാവി ഡല്&#x200d;ഹിയും കശ്മീരും തമ്മില്&#x200d; എന്ത് വ്യത്യാസമാണ് നിങ്ങള്&#x200d;ക്ക് കാണാനാവുന്നതെന്ന് വിദ്യാര്&#x200d;ത്ഥികളോട് ചോദിച്ചു. &#8216;കശ്മീരിലേത് പോലെ ഇവിടെ ബങ്കറുകള്&#x200d; നിങ്ങള്&#x200d;ക്ക് കാണാനാവില്ല. രാത്രിയിലും സമാധാനത്തോടെ ജനങ്ങള്&#x200d; ഇറങ്ങി നടക്കുന്നു. ഇതേ സമാധാന അന്തരീക്ഷം കശ്മീരിലും നമുക്ക് സ്ഥാപിക്കണം. അപ്പോള്&#x200d; മാത്രമാണ് ഒരു പേടിയും കൂടാതെ നിങ്ങള്&#x200d;ക്ക് മദ്രസയിലും സ്‌കൂളിലും പോകാന്&#x200d; കഴിയുകയുളളൂ&#8217;, ജനറല്&#x200d; ബിപിന്&#x200d; റാവത്ത് പറഞ്ഞു.</p>
<p>&#8216;നിങ്ങള്&#x200d; എത്ര പേര്&#x200d; വിശുദ്ധ ഖുര്&#x200d;ആന്&#x200d; വായിച്ചിട്ടുണ്ട്&#8217; എന്ന് ചോദിച്ചാണ് അദ്ദേഹം വിദ്യാര്&#x200d;ത്ഥികളുമായി സംഭാഷണം ആരംഭിച്ചത്. &#8216;ഖുര്&#x200d;ആന്&#x200d; എന്ത് സന്ദേശമാണ് നല്&#x200d;കുന്നതെന്ന് ഞാന്&#x200d; നിങ്ങള്&#x200d;ക്ക് പറഞ്ഞ് തരാം. ഒത്തൊരുമയും സമാധാനവും ആണ് അത് വിളംബരം ചെയ്യുന്നത്. വളരെ മനോഹരമായാണ് സമാധാന സന്ദേശം പറയുന്നത്. ഐസിസ് ഉണ്ടാക്കുന്ന കോലാഹലങ്ങള്&#x200d; ഖുര്&#x200d;ആനില്&#x200d; എവിടെയും തന്നെ കാണാന്&#x200d; കഴിയില്ല&#8217;, ജനറല്&#x200d; ബിപിന്&#x200d; റാവത്ത് പറഞ്ഞു.</p>
<p>&#8216;കശ്മീരിലേത് പോലെ ഇവിടെ ബങ്കറുകള്&#x200d; നിങ്ങള്&#x200d;ക്ക് കാണാനാവില്ല. രാത്രിയിലും സമാധാനത്തോടെ ജനങ്ങള്&#x200d; ഇറങ്ങി നടക്കുന്നു. ഇതേ സമാധാന അന്തരീക്ഷം കശ്മീരിലും നമുക്ക് സ്ഥാപിക്കണം. അപ്പോള്&#x200d; മാത്രമാണ് ഒരു പേടിയും കൂടാതെ നിങ്ങള്&#x200d;ക്ക് മദ്രസയിലും സ്‌കൂളിലും പോകാന്&#x200d; കഴിയുകയുളളൂ എന്ന് പറഞ്ഞ റാവത്ത് ക്രിക്കറ്റും ഫുട്‌ബോളും പോലെയുളള കായിക ഇനങ്ങളില്&#x200d; ശോഭിക്കണമെന്നും ഇതിലൂടെ ഭീകരവാദത്തിനെതിരെ നിലകൊളളണമെന്നും വിദ്യാര്&#x200d;ത്ഥികളോട് ആവശ്യപ്പെട്ടു. എങ്കില്&#x200d; മാത്രമേ കശ്മീര്&#x200d; താഴ്‌വരയില്&#x200d; സമാധാനം നിലനിര്&#x200d;ത്താന്&#x200d; കഴിയുകയുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>കശ്മീരില്&#x200d; തിരികെ എത്തി സമാധാന സന്ദേശങ്ങള്&#x200d; പ്രചരിപ്പിക്കുമെന്ന് വിദ്യാര്&#x200d;ത്ഥി സംഘം സൈനിക മേധാവിക്ക് ഉറപ്പു നല്&#x200d;കി. തലസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളും കുട്ടികള്&#x200d; സന്ദര്&#x200d;ശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/message-of-peace-beautifully-written-in-quran-says-bipin-rawat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീര്‍ സമാധാനത്തിന് വേണ്ടത് മുന്‍വിധികളല്ല</title>
		<link>https://www.chandrikadaily.com/%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%87.html</link>
					<comments>https://www.chandrikadaily.com/%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%87.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 01 Nov 2017 17:48:23 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[kashmeer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51344</guid>

					<description><![CDATA[ജമ്മുകശ്മീരില്‍ കഴിഞ്ഞ രണ്ടുകൊല്ലത്തിലധികമായി തുടര്‍ന്നുവരുന്ന അതിരൂക്ഷമായ ക്രമസമാധാനപ്രശ്‌നങ്ങളെക്കുറിച്ച് വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ദിനേശ്വര്‍ശര്‍മ സമിതിയുടെ പ്രാരംഭ നടപടികള്‍ക്കിടെ സംസ്ഥാനത്തുനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സമാധാനകാംക്ഷികളെ സംബന്ധിച്ച് അത്രകണ്ട് ശുഭകരമല്ലാത്തതാണ്. ഒക്ടോബര്‍ 23നാണ് തികച്ചും അപ്രതീക്ഷിതമായി മുന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) തലവന്‍ ദിനേശ്വര്‍ശര്‍മയെ പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്കായി നിയോഗിക്കുന്നതായി കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രി രാജ്‌നാഥ്‌സിങ് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. സംസ്ഥാനത്തെ പ്രതിഷേധങ്ങളും അക്രമങ്ങളും അവക്കെതിരായ പൊലീസ്-അര്‍ധസൈനിക-സൈനിക നടപടികളും കുറച്ചൊന്നുമല്ല സംസ്ഥാനത്തും രാജ്യത്തും വേവലാതി ഉണ്ടാക്കിയിട്ടുള്ളത്. ഈയാഴ്ച ചര്‍ച്ചകള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ജമ്മുകശ്മീരില്&#x200d; കഴിഞ്ഞ രണ്ടുകൊല്ലത്തിലധികമായി തുടര്&#x200d;ന്നുവരുന്ന അതിരൂക്ഷമായ ക്രമസമാധാനപ്രശ്‌നങ്ങളെക്കുറിച്ച് വിവിധ സംഘടനകളുമായി ചര്&#x200d;ച്ച നടത്തുന്നതിന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിയോഗിച്ച ദിനേശ്വര്&#x200d;ശര്&#x200d;മ സമിതിയുടെ പ്രാരംഭ നടപടികള്&#x200d;ക്കിടെ സംസ്ഥാനത്തുനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്&#x200d;ത്തകള്&#x200d; സമാധാനകാംക്ഷികളെ സംബന്ധിച്ച് അത്രകണ്ട് ശുഭകരമല്ലാത്തതാണ്. ഒക്ടോബര്&#x200d; 23നാണ് തികച്ചും അപ്രതീക്ഷിതമായി മുന്&#x200d; ഇന്റലിജന്&#x200d;സ് ബ്യൂറോ (ഐ.ബി) തലവന്&#x200d; ദിനേശ്വര്&#x200d;ശര്&#x200d;മയെ പ്രശ്‌നപരിഹാര ചര്&#x200d;ച്ചകള്&#x200d;ക്കായി നിയോഗിക്കുന്നതായി കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രി രാജ്‌നാഥ്‌സിങ് വാര്&#x200d;ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. സംസ്ഥാനത്തെ പ്രതിഷേധങ്ങളും അക്രമങ്ങളും അവക്കെതിരായ പൊലീസ്-അര്&#x200d;ധസൈനിക-സൈനിക നടപടികളും കുറച്ചൊന്നുമല്ല സംസ്ഥാനത്തും രാജ്യത്തും വേവലാതി ഉണ്ടാക്കിയിട്ടുള്ളത്. ഈയാഴ്ച ചര്&#x200d;ച്ചകള്&#x200d; ആരംഭിക്കുന്നതിനു മുമ്പുതന്നെ പരസ്പരം അവിശ്വാസം പ്രകടിപ്പിക്കുമാറ് ഇരുവിഭാഗവും മുന്നോട്ടുവെച്ച മുന്&#x200d;വിധികളോടെയുള്ള പ്രസ്താവനകള്&#x200d; പ്രതീക്ഷകളുടെ മേലുള്ള കരിനിഴലായിപ്പോയെന്ന് പറയാതെ വയ്യ.</p>
<p>ഐ.എസിലേക്ക് പോയ ഇന്ത്യക്കാരെക്കുറിച്ചും അസമിലെ ആഭ്യന്തര സംഘര്&#x200d;ഷത്തെക്കുറിച്ചുമൊക്കെ അന്വേഷണം നടത്തി പരിചയമുള്ള കേരള കേഡര്&#x200d; ഐ.പി.എസുകാരനായ ദിനേശ്വര്&#x200d;ശര്&#x200d;മയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയാണ് വിവാദത്തിനിടയാക്കിയത്. ജമ്മുകശ്മീരിനെ സിറിയയാക്കാന്&#x200d; അനുവദിക്കില്ലെന്നായിരുന്നു ആ പ്രസ്താവം. ഇതിനെതിരെ കശ്മീരിലെ ഹുര്&#x200d;റിയത്ത് നേതാക്കള്&#x200d; പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ഇത്തരം പ്രസ്താവനകള്&#x200d; ചര്&#x200d;ച്ചക്ക് ഫലമുണ്ടാക്കില്ലെന്നും കേന്ദ്ര സര്&#x200d;ക്കാര്&#x200d; കടുത്ത നിലപാടുമായി തുടര്&#x200d;ന്നും മുന്നോട്ടുപോകുന്നുവെന്നതിന്റെ തെളിവാണിതെന്നും സയ്യിദ്അലി ജീലാനി, യാസീന്&#x200d; മാലിക്, മിര്&#x200d;വായിസ് ഉമര്&#x200d;ഫാറൂഖ് എന്നീ വിമത നേതാക്കള്&#x200d; സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുകയാണ്. സിറിയയിലേത് അധികാരവടംവലിയും വംശീയ യുദ്ധവുമാണെങ്കില്&#x200d; എഴുപതു വര്&#x200d;ഷമായി അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച മനുഷ്യാവകാശ പ്രശ്‌നമാണ് കശ്മീര്&#x200d;.</p>
<p>ഇവ രണ്ടിനെയും തമ്മില്&#x200d; സാമ്യപ്പെടുത്തുന്നത് ചതിയും വ്യാജപ്രചാരണവുമാണ്- തീവ്രവാദ നേതാക്കളുടെ പ്രസ്താവനയിലെ വരികള്&#x200d; ഇങ്ങനെ പോകുന്നു. കശ്മീരിന് സ്വയംഭരണം നല്&#x200d;കണമെന്ന മുന്&#x200d; കേന്ദ്ര ആഭ്യന്തര മന്ത്രിയും കോണ്&#x200d;ഗ്രസ ്‌നേതാവുമായ പി. ചിദംബരത്തിന്റെ പ്രസ്താവനയും വിവാദമായെങ്കിലും ഇതിനെ പിന്തുണക്കുന്ന നിലപാടാണ് ഹുര്&#x200d;റിയത്ത് നേതാക്കള്&#x200d; സ്വീകരിച്ചിട്ടുള്ളത്. യഥാര്&#x200d;ഥത്തില്&#x200d; കശ്മീര്&#x200d; പ്രശ്‌നത്തിന്റെ ഗൗരവത്തെക്കുറിച്ച് സാമാന്യജ്ഞാനമുണ്ടെങ്കില്&#x200d; ഇന്ത്യാസര്&#x200d;ക്കാരിന്റെ ഔദ്യോഗിക മാധ്യസ്ഥന്&#x200d; ഇത്തരമൊരു പ്രസ്താവന നടത്തുമായിരുന്നില്ല. അമേരിക്കന്&#x200d; സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്‌സന്റെ വരവും ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമെല്ലാം നടക്കുന്നതിനിടെയാണ് ശര്&#x200d;മയുടെ സ്ഥാനാരോഹണം എന്നത് ചില സംശയങ്ങള്&#x200d; രൂപപ്പെടുത്തിയിരുന്നു. എന്നാല്&#x200d; പ്രശ്‌നത്തിന്റെ ഗൗരവം ഉള്&#x200d;ക്കൊണ്ടുകൊണ്ടുള്ള സമീപനത്തിലേക്ക് വൈകിയെങ്കിലും കേന്ദ്രത്തിലെ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; എത്തിയെന്ന തോന്നലിനെയാണ് ദിനേശ്വര്&#x200d; ശര്&#x200d;മയുടെ അപക്വമായ പ്രസ്താവന സ്വയം ഇല്ലാതാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം ഹിസ്ബുല്&#x200d; നേതാവ് സലാഹുദ്ദീന്റെ പുത്രന്&#x200d; ഷാഹിദ് യൂസഫിന്റെ വസതി റെയ്ഡ് ചെയ്തുകൊണ്ട് എന്&#x200d;.ഐ.എ നടത്തിയ പ്രകോപനം വീണ്ടും സ്ഥിതിഗതികള്&#x200d; വഷളാക്കാനേ ഉപകരിച്ചിട്ടുള്ളൂ. ആയുധങ്ങള്&#x200d;ക്കുപകരം ഏതാനും മൊബൈല്&#x200d; ഫോണുകള്&#x200d; മാത്രമേ ഈ റെയ്ഡില്&#x200d; കണ്ടെടുക്കാനായുള്ളൂ.</p>
<p>2014ല്&#x200d; അധികാരമേറ്റതുമുതല്&#x200d; മുന്&#x200d; യു.പി.എ സര്&#x200d;ക്കാരിന്റെ കശ്മീര്&#x200d; നയത്തിന് വിരുദ്ധമായി സംസ്ഥാത്തെ ജനങ്ങളെ ശത്രുക്കളായി കാണുന്ന രീതിയിലുള്ള നടപടികളുമായാണ് നരേന്ദ്ര മോദി സര്&#x200d;ക്കാര്&#x200d; മുന്നോട്ടുവന്നത്. ഇതില്&#x200d; പ്രധാനപ്പെട്ടതായിരുന്നു കശ്മീര്&#x200d; വിഘടനവാദി നേതാവ് ബുര്&#x200d;ഹാന്&#x200d;വാനിയുടെ കൊലപാതകം. ഇതിലൂടെ സംസ്ഥാനത്തെ അരക്ഷിതാവസ്ഥയില്&#x200d; നിന്ന് തിരിച്ചുകൊണ്ടുവരാന്&#x200d; കഴിയുമെന്ന മിഥ്യാധാരണയിലായിരുന്നു ബി.ജെ.പി സര്&#x200d;ക്കാര്&#x200d;. സംസ്ഥാനത്തെ പി.ഡി.പി സഖ്യ സര്&#x200d;ക്കാരും ഇതിന് പരോക്ഷ പിന്തുണ നല്&#x200d;കി. ഫലത്തില്&#x200d; മുറിവില്&#x200d; മുളകു പുരട്ടുന്ന പ്രതീതിയാണ് ഉണ്ടായത്. 2016 ജൂലൈ എട്ടിന് നടന്ന ഇരുപത്തൊന്നുകാരനായ ഹിസ്ബുല്&#x200d; കമാണ്ടര്&#x200d; വാനിയുടെ കൊലപാതകത്തില്&#x200d; പ്രതിഷേധിച്ചുണ്ടായ അക്രമങ്ങള്&#x200d; താഴ്‌വരയെയാകെ കലാപകലുഷിതമാക്കി. ഇതേതുടര്&#x200d;ന്ന് കടുത്ത രീതിയിലുള്ള പ്രതിഷേധവും അതിനുതക്ക പ്രതിരോധവുമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്ത് നടന്നുവരുന്നത്. നൂറുകണക്കിന് പേര്&#x200d;ക്ക് സൈന്യത്തിന്റെയും പൊലീസിന്റെയും വെടിയുണ്ടകള്&#x200d;ക്ക് ഇരയാകേണ്ടിവന്നുവെന്ന് മാത്രമല്ല, കേന്ദ്രത്തിന്റെ പുതിയ കശ്മീര്&#x200d;നയം അഭൂതപൂര്&#x200d;വമായ അവസ്ഥയിലേക്ക് താഴ്‌വരയെ കൊണ്ടുപോകുന്നതുമായി. യുവാവിനെ സൈനിക വാഹനത്തില്&#x200d; കെട്ടിയിട്ട് ഓടിച്ചതും സ്ത്രീകള്&#x200d;ക്കും കുട്ടികള്&#x200d;ക്കും നേരെ പെല്ലറ്റുകള്&#x200d; കൊണ്ട് നിറയൊഴിച്ചതുമെല്ലാം അന്താരാഷ്ട്ര തലത്തില്&#x200d; ഇന്ത്യയുടെ മിതവാദ മുഖത്തെയാണ് വികൃതമാക്കിയത്.</p>
<p>2016ല്&#x200d; പാര്&#x200d;ലമെന്റംഗങ്ങളുടെ സംയുക്ത സംഘം സംസ്ഥാനം സന്ദര്&#x200d;ശിച്ച് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചെങ്കിലും കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ടിട്ടും അനുരഞ്ജനത്തിന് തയ്യാറല്ലെന്ന നിലപാടിലായിരുന്നു കേന്ദ്രം. മുന്&#x200d; കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത്‌സിന്&#x200d;ഹക്കുപുറമെ കോണ്&#x200d;ഗ്രസ് നേതൃത്വത്തില്&#x200d; മുന്&#x200d;പ്രധാനമന്ത്രി ഡോ. മന്&#x200d;മോഹന്&#x200d;സിങും സംസ്ഥാനം സന്ദര്&#x200d;ശിച്ച് പ്രശ്‌നപരിഹാരത്തിന് ആത്മാര്&#x200d;ഥമായ ശ്രമങ്ങള്&#x200d; നടത്തി. തീവ്രവാദി നേതാക്കളുമായി ചര്&#x200d;ച്ച നടത്തണമെന്നായിരുന്നു ഇരുവരുടെയും അഭിപ്രായം. എന്നാല്&#x200d; മോദിയും ബി.ജെ.പിയും തങ്ങള്&#x200d; പിടിച്ച മുയലിന ് കൊമ്പ് മൂന്ന് എന്ന നിലപാടിലായിരുന്നു.</p>
<p>ലോകത്ത് കാലങ്ങളായി നീറിനില്&#x200d;ക്കുന്ന പ്രശ്‌നത്തെ സായുധ ബലംകൊണ്ട് ശാശ്വതമായി പരിഹരിച്ച ചരിത്രം വിരലിലെണ്ണാവുന്നവ മാത്രമേ നമുക്കുമുന്നിലുള്ളൂ. നമ്മുടെ പാരമ്പര്യവും മറിച്ചാണ്. പാകിസ്താന്റെ ഭാഗത്തുനിന്നുള്ള അനാവശ്യ ഇടപെടലുകളുടെ പശ്ചാത്തലത്തില്&#x200d; ആഭ്യന്തരമായി ജനങ്ങളെ പ്രത്യേകിച്ചും യുവാക്കളെ വിശ്വാസത്തിലെടുക്കാനുള്ള പരിശ്രമങ്ങളാണ് നമുക്ക് വേണ്ടത്. പൗരന്മാരെ വിശ്വാസത്തിലെടുക്കാതെയും അവരെ വെടിയുണ്ടകള്&#x200d; കൊണ്ട് നേരിട്ടും സമാധാനം പുന:സ്ഥാപിക്കാമെന്ന് കരുതുന്നത് തലതിരിഞ്ഞ നയതന്ത്രജ്ഞതയായേ കാണാനാകൂ. അന്താരാഷ്ട്രപരമായും രാഷ്ട്രീയമായും സാമൂഹികമായും മതപരമായുമൊക്കെ അതിലോലമായ കശ്മീരിന്റെ കാര്യത്തില്&#x200d; വളരെയധികം പരിപക്വവും അതിസൂക്ഷ്മവും അവധാനതയോടെയുമുള്ള നീക്കങ്ങളാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. ശ്രമകരമെങ്കിലും അതിനുള്ള നീക്കങ്ങള്&#x200d; ഇനിയെങ്കിലും ഉണ്ടായേ തീരൂ. അതല്ലെങ്കില്&#x200d; ഒരു പക്ഷേ ഇന്ത്യയുടെ തീരാശാപമായി ഈ &#8216;ഭൂമിയിലെ സ്വര്&#x200d;ഗം&#8217; നിലകൊള്ളും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%87.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീര്‍ ഇന്ത്യയുടെ അയല്‍ രാജ്യം&#8217;; ബിഹാര്‍ ചോദ്യപേപ്പറിലെ പരാമര്‍ശം വിവാദമാകുന്നു</title>
		<link>https://www.chandrikadaily.com/kashmeer-bihar-qustion-papper.html</link>
					<comments>https://www.chandrikadaily.com/kashmeer-bihar-qustion-papper.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 11 Oct 2017 16:31:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kashmeer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47375</guid>

					<description><![CDATA[പട്‌ന: കശ്മീര്‍ ഇന്ത്യയിലല്ലെന്ന പരാമര്‍ശത്തോടെ പരീക്ഷാ പേപ്പറില്‍ ഗുരുതര പിഴവ് വരുത്തി ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ്. ഏഴാം ക്ലാസിലേക്കുള്ള ചോദ്യപേപ്പറിലാണ് കശ്മീര്‍ ഇന്ത്യക്കു പുറത്തുള്ള മറ്റൊരു രാജ്യമാണെന്നു സൂചിപ്പിക്കുന്ന ചോദ്യമുള്ളത്. ചൈന, നേപ്പാള്‍, ഇംഗ്ലണ്ട്, കശ്മീര്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലുള്ള ജനങ്ങള്‍ ഏതു പേരിലാണ് അറിയപ്പെടുന്നത് എന്നായിരുന്നു ചോദ്യം. കഴിഞ്ഞ ദിവസമാണ് ഒരു വിദ്യാര്‍ത്ഥി ചോദ്യപേപ്പറിലെ പിഴവ് കണ്ടെത്തിയത്. സംഭവത്തില്‍ ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കും. ആ ചോദ്യത്തിന് മാര്‍ക്ക് നല്‍കുകയില്ലെന്നും അധികൃതര്‍ പറഞ്ഞു. ബിഹാര്‍ എജ്യുക്കേഷന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>പട്‌ന: കശ്മീര്&#x200d; ഇന്ത്യയിലല്ലെന്ന പരാമര്&#x200d;ശത്തോടെ പരീക്ഷാ പേപ്പറില്&#x200d; ഗുരുതര പിഴവ് വരുത്തി ബിഹാര്&#x200d; വിദ്യാഭ്യാസ വകുപ്പ്. ഏഴാം ക്ലാസിലേക്കുള്ള ചോദ്യപേപ്പറിലാണ് കശ്മീര്&#x200d; ഇന്ത്യക്കു പുറത്തുള്ള മറ്റൊരു രാജ്യമാണെന്നു സൂചിപ്പിക്കുന്ന ചോദ്യമുള്ളത്.</p>
<p>ചൈന, നേപ്പാള്&#x200d;, ഇംഗ്ലണ്ട്, കശ്മീര്&#x200d;, ഇന്ത്യ എന്നീ രാജ്യങ്ങളിലുള്ള ജനങ്ങള്&#x200d; ഏതു പേരിലാണ് അറിയപ്പെടുന്നത് എന്നായിരുന്നു ചോദ്യം. കഴിഞ്ഞ ദിവസമാണ് ഒരു വിദ്യാര്&#x200d;ത്ഥി ചോദ്യപേപ്പറിലെ പിഴവ് കണ്ടെത്തിയത്. സംഭവത്തില്&#x200d; ചോദ്യപേപ്പര്&#x200d; തയാറാക്കിയ അധ്യാപകര്&#x200d;ക്കെതിരെ നടപടിയെടുക്കും. ആ ചോദ്യത്തിന് മാര്&#x200d;ക്ക് നല്&#x200d;കുകയില്ലെന്നും അധികൃതര്&#x200d; പറഞ്ഞു.</p>
<p>ബിഹാര്&#x200d; എജ്യുക്കേഷന്&#x200d; പ്രൊജക്ട് കൗണ്&#x200d;സിലിന്റെ മേല്&#x200d;നോട്ടത്തില്&#x200d; സര്&#x200d;വ്വ ശിക്ഷാ അഭിയാനാണ് പരീക്ഷ നടത്തുന്നത്. അച്ചടി തകരാറാണ് ഇത്തരമൊരു പിഴവ് സംഭവിക്കാന്&#x200d; കാരണമെന്ന് ബിഇപിസി പ്രോഗ്രാം ഉദ്യോഗസ്ഥനായ പ്രേം ചന്ദ്ര പറഞ്ഞു. സംഭവത്തില്&#x200d; അന്വേഷണം നടത്താന്&#x200d; ഉത്തരവിട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kashmeer-bihar-qustion-papper.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എല്ലായിടത്തും ഇപ്പോള്‍ അശാന്തിയാണ്; മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/modi-government-rahul-gandhi-ndaupa-kashmeer.html</link>
					<comments>https://www.chandrikadaily.com/modi-government-rahul-gandhi-ndaupa-kashmeer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 29 Jul 2017 15:58:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kashmeer]]></category>
		<category><![CDATA[modi government]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[upa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37841</guid>

					<description><![CDATA[ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  ഡല്‍ഹിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതു മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ സംഘര്‍ഷമാണെന്ന് രാഹുല്‍ ഗാന്ധി. 2004ല്‍ ഞങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ ജമ്മു കശ്മീരിലെ ഭീകരവാദത്തെ നിയന്ത്രിക്കാന്‍ സാധിച്ചു. ഏതാണ്ട് അതിന്റെ അവസാനഘട്ടത്തില്‍വരെ എത്തിക്കാന്‍ സാധിച്ചു. പക്ഷെ, ശ്രീനഗര്‍, സിക്കിം, ബസ്തര്‍ എല്ലായിടത്തും ഇപ്പോള്‍ അശാന്തിയാണ്. ഉത്തര്‍പ്രദേശില്‍ നിന്നു സമാധാനം അപ്രത്യക്ഷമായി. കശ്മീരിലെ സംഘര്‍ഷങ്ങളില്‍ ആര്‍ക്കാണ് നേട്ടം? അത് ആര്‍എസ്എസിനും പാക്കിസ്ഥാനും ചൈനയ്ക്കുമാണ്– രാഹുല്‍ ആരോപിച്ചു. ജമ്മു കശ്മീര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേന്ദ്രസര്&#x200d;ക്കാരിനെതിരെ രൂക്ഷവിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ് ഉപാധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി.  ഡല്&#x200d;ഹിയില്&#x200d; എന്&#x200d;ഡിഎ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; എത്തിയതു മുതല്&#x200d; വിവിധ സംസ്ഥാനങ്ങളില്&#x200d; ഇപ്പോള്&#x200d; സംഘര്&#x200d;ഷമാണെന്ന് രാഹുല്&#x200d; ഗാന്ധി.</p>
<p>2004ല്&#x200d; ഞങ്ങള്&#x200d; അധികാരത്തിലെത്തുമ്പോള്&#x200d; ജമ്മു കശ്മീരിലെ ഭീകരവാദത്തെ നിയന്ത്രിക്കാന്&#x200d; സാധിച്ചു. ഏതാണ്ട് അതിന്റെ അവസാനഘട്ടത്തില്&#x200d;വരെ എത്തിക്കാന്&#x200d; സാധിച്ചു. പക്ഷെ, ശ്രീനഗര്&#x200d;, സിക്കിം, ബസ്തര്&#x200d; എല്ലായിടത്തും ഇപ്പോള്&#x200d; അശാന്തിയാണ്. ഉത്തര്&#x200d;പ്രദേശില്&#x200d; നിന്നു സമാധാനം അപ്രത്യക്ഷമായി. കശ്മീരിലെ സംഘര്&#x200d;ഷങ്ങളില്&#x200d; ആര്&#x200d;ക്കാണ് നേട്ടം? അത് ആര്&#x200d;എസ്എസിനും പാക്കിസ്ഥാനും ചൈനയ്ക്കുമാണ്– രാഹുല്&#x200d; ആരോപിച്ചു.</p>
<p>ജമ്മു കശ്മീര്&#x200d; ഉള്&#x200d;പ്പെടെ വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്ന അശാന്തിക്ക് കാരണം എന്&#x200d;ഡിഎ സര്&#x200d;ക്കാര്&#x200d; ആണെന്നും 2014ല്&#x200d; ബിജെപി അധികാരത്തില്&#x200d; എത്തിയതിനുശേഷമാണ് പ്രശ്‌നങ്ങള്&#x200d; രൂക്ഷമായതെന്നും അദ്ദേഹം ആരോപിച്ചു. വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ നേട്ടം ആര്&#x200d;എസ്എസിനും ചൈനയ്ക്കും പാക്കിസ്ഥാനുമാണെന്നും രാഹുല്&#x200d; ഗാന്ധി കുറ്റപ്പെടുത്തി.</p>
<p>യുപിഎ ഭരണകാലത്ത് കശ്മീരില്&#x200d; സമാധാനമുണ്ടായിരുന്നു. ഭീകരവാദ പ്രവര്&#x200d;ത്തനങ്ങളെ അവസാനഘട്ടത്തിലേക്ക് എത്തിക്കാനും സാധിച്ചിരുന്നു. ഞങ്ങള്&#x200d; വിവിധ മേഖലയിലെ ജനങ്ങളുമായി സംവധിച്ചു. ജനങ്ങളിലേക്ക് നേരിട്ട് എത്തുകയെന്നായിരുന്നു ലക്ഷ്യം–രാഹുല്&#x200d; പറഞ്ഞു. ചത്തീസ്ഖണ്ഡില്&#x200d; ആദിവാസി വിദ്യാര്&#x200d;ഥികളുമായി എന്&#x200d;എസ്‌യു നടത്തിയ സംവാദത്തിലാണ് രാഹുല്&#x200d; ഗാന്ധിയുടെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-government-rahul-gandhi-ndaupa-kashmeer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണം; പിന്നില്‍ പുറമേനിന്നുള്ള ശക്തികളെന്ന്  മെഹബൂബ മുഫ്തി</title>
		<link>https://www.chandrikadaily.com/kashmeer-amarnad-mehbooba-mufthi-df-shd.html</link>
					<comments>https://www.chandrikadaily.com/kashmeer-amarnad-mehbooba-mufthi-df-shd.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Jul 2017 15:34:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kashmeer]]></category>
		<category><![CDATA[mehbooba mufthi]]></category>
		<category><![CDATA[TERRORIST]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35888</guid>

					<description><![CDATA[ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ വച്ച് അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ പുറമേനിന്നുള്ള ശക്തികളെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഭീകരര്‍ നുഴഞ്ഞുകയറുന്നുണ്ട്. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കലാണ് അവരുടെ ലക്ഷ്യം. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ചൈനയും ഇടപെടാന്‍ തുടങ്ങിയിരിക്കുന്നു മെഹബൂബ പറഞ്ഞു. തിങ്കളാഴ്ച അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണം മതസൗഹാര്‍ദം തകര്‍ക്കുന്നതിനുവേണ്ടിയാണെന്നും മെഹബൂബ പറഞ്ഞു. ജമ്മു കശ്മീരിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി ചര്‍ച്ച ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയാിരുന്നു മുഖ്യമന്ത്രി. കശ്മീരില്‍ ക്രമസമാധാനത്തിനായല്ല ഞങ്ങള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്&#x200d; വച്ച് അമര്&#x200d;നാഥ് തീര്&#x200d;ഥാടകര്&#x200d;ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്&#x200d; പുറമേനിന്നുള്ള ശക്തികളെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഭീകരര്&#x200d; നുഴഞ്ഞുകയറുന്നുണ്ട്. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്&#x200d;ക്കലാണ് അവരുടെ ലക്ഷ്യം. നിര്&#x200d;ഭാഗ്യവശാല്&#x200d; ഇപ്പോള്&#x200d; ചൈനയും ഇടപെടാന്&#x200d; തുടങ്ങിയിരിക്കുന്നു മെഹബൂബ പറഞ്ഞു.</p>
<p>തിങ്കളാഴ്ച അമര്&#x200d;നാഥ് തീര്&#x200d;ഥാടകര്&#x200d;ക്ക് നേരെയുണ്ടായ ആക്രമണം മതസൗഹാര്&#x200d;ദം തകര്&#x200d;ക്കുന്നതിനുവേണ്ടിയാണെന്നും മെഹബൂബ പറഞ്ഞു. ജമ്മു കശ്മീരിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി ചര്&#x200d;ച്ച ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയാിരുന്നു മുഖ്യമന്ത്രി. കശ്മീരില്&#x200d; ക്രമസമാധാനത്തിനായല്ല ഞങ്ങള്&#x200d; പോരാടുന്നത്. രാജ്യം മുഴുവനും എല്ലാ രാഷ്ട്രീയ പാര്&#x200d;ട്ടികളും ഒരുമിച്ചു നിന്നാലും ഈ പോരാട്ടത്തില്&#x200d; നമ്മുക്ക് ജയിക്കാന്&#x200d; സാധിക്കില്ലെന്നും അവര്&#x200d; പറഞ്ഞു.</p>
<p>പ്രതിസന്ധി സമയത്ത് ഒപ്പം നിന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് മെഹബൂബ നന്ദി പറഞ്ഞു. രാജ്യം മതസൗഹാര്&#x200d;ദത്തോടെ മുന്നോട്ടുപോവുകയാണ്. അവിടെ കലാപം സൃഷ്ടിക്കാനാണ് ശത്രുക്കള്&#x200d; ശ്രമിക്കുന്നത്. അതിന്റെ ഉദ്ദാഹരണമാണ് അമര്&#x200d;നാഥ് തീര്&#x200d;ഥാടകര്&#x200d;ക്ക് നേരെയുണ്ടായ ആക്രമണം. പ്രതിസന്ധിഘട്ടത്തില്&#x200d; ഒപ്പം നില്&#x200d;ക്കുന്ന രാജ്യത്തെ ജനങ്ങള്&#x200d;ക്കും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒപ്പം നിന്ന രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d;ക്കും മെഹബൂബ നന്ദിയും അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kashmeer-amarnad-mehbooba-mufthi-df-shd.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവാവിനെ ജീപ്പില്‍ കെട്ടിയിട്ട് കവചം തീര്‍ത്ത മേജറിനെ ന്യായീകരിച്ച് കരസേനാ മേധാവി</title>
		<link>https://www.chandrikadaily.com/bipin-rawath-military-chief-stands-with-major-leethul-gogoy-on.html</link>
					<comments>https://www.chandrikadaily.com/bipin-rawath-military-chief-stands-with-major-leethul-gogoy-on.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 28 May 2017 10:48:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kashmeer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30266</guid>

					<description><![CDATA[ന്യൂഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കവചം തീര്‍ത്ത മേജറിന്റെ നടപടിയെ ന്യായീകരിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. കശ്മീരിലെ വൃത്തികെട്ട കലാപങ്ങള്‍ക്ക് എതിരെ പോരാടാന്‍ പുതിയ രീതികള്‍ പരീക്ഷിക്കേണ്ടി വരുമെന്നാണ് റാവത്ത് പറഞ്ഞത്. പ്രക്ഷോഭകര്‍ കല്ലുകളും പെട്രോള്‍ ബോംബുകളും എറിയുമ്പോള്‍ എന്റെ സൈന്യത്തോട് അനങ്ങാതിരുന്ന് മരണത്തിന് കീഴടങ്ങാന്‍ പറയാനാവില്ലെന്നും കരസേനാ മേധാവി പറഞ്ഞു. ഏപ്രില്‍ ഒമ്പതിന് അഹ്മദ് ഖാന്‍ എന്ന ഇരുപത്താറുകാരനെയാണ് ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനിടെയാണ് സൈന്യം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കശ്മീരില്&#x200d; പ്രതിഷേധക്കാരുടെ കല്ലേറില്&#x200d; നിന്ന് രക്ഷപ്പെടാന്&#x200d; യുവാവിനെ സൈനിക ജീപ്പിനു മുന്നില്&#x200d; കെട്ടിയിട്ട് കവചം തീര്&#x200d;ത്ത മേജറിന്റെ നടപടിയെ ന്യായീകരിച്ച് കരസേനാ മേധാവി ബിപിന്&#x200d; റാവത്ത്. കശ്മീരിലെ വൃത്തികെട്ട കലാപങ്ങള്&#x200d;ക്ക് എതിരെ പോരാടാന്&#x200d; പുതിയ രീതികള്&#x200d; പരീക്ഷിക്കേണ്ടി വരുമെന്നാണ് റാവത്ത് പറഞ്ഞത്.</p>
<p>പ്രക്ഷോഭകര്&#x200d; കല്ലുകളും പെട്രോള്&#x200d; ബോംബുകളും എറിയുമ്പോള്&#x200d; എന്റെ സൈന്യത്തോട് അനങ്ങാതിരുന്ന് മരണത്തിന് കീഴടങ്ങാന്&#x200d; പറയാനാവില്ലെന്നും കരസേനാ മേധാവി പറഞ്ഞു. ഏപ്രില്&#x200d; ഒമ്പതിന് അഹ്മദ് ഖാന്&#x200d; എന്ന ഇരുപത്താറുകാരനെയാണ് ശ്രീനഗര്&#x200d; മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനിടെയാണ് സൈന്യം കവചമാക്കിയത്. ബല്&#x200d;ഗാം ജില്ലയില്&#x200d; പ്രതിഷേധക്കാരുടെ കല്ലേറില്&#x200d; നിന്ന് രക്ഷപ്പെടാനാണ് ഇയാളെ ജീപ്പിന് മുന്നില്&#x200d; കെട്ടിയിട്ടത്.</p>
<p>അതേസമയം, താന്&#x200d; കല്ലെറിഞ്ഞിട്ടില്ലെന്നും ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് തന്നെ പിടികൂടിയതെന്നും അതല്ലാതെ ആരോപിക്കപ്പെടുന്നതു പോലെ താന്&#x200d; സൈന്യത്തിന് നേരെ കല്ലെറിഞ്ഞിട്ടില്ലെന്നും ഫാറൂഖ് പറഞ്ഞു.</p>
<p>ജീപ്പില്&#x200d; കെട്ടിയിട്ട് മനുഷ്യ കവചം തീര്&#x200d;ത്ത വീഡിയോ പുറത്തുവന്നതോടെ വലിയ വിവാദമായിരുന്നു. സംഭവത്തില്&#x200d; അന്വേഷണം നേരിട്ട മേജര്&#x200d; ലീത്തൂല്&#x200d; ഗോഗോയ്ക്ക് സൈനിക ബഹുമതി നല്&#x200d;കിയതും ഏറെ ഒച്ചപ്പാടുകള്&#x200d;ക്ക് വഴിവെച്ചിരിന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bipin-rawath-military-chief-stands-with-major-leethul-gogoy-on.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരി യുവാവിനെ കവചമാക്കി സൈനിക റോന്തുചുറ്റല്‍  വീഡിയോ വൈറലാകുന്നു</title>
		<link>https://www.chandrikadaily.com/using-kashmiri-as-defender.html</link>
					<comments>https://www.chandrikadaily.com/using-kashmiri-as-defender.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 14 Apr 2017 10:05:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[kashmeer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26034</guid>

					<description><![CDATA[സൈന്യത്തിനു നേരെ കല്ലെറിയുന്നവര്‍ക്ക് ഇതായിരിക്കും ശിക്ഷ എന്ന് ആക്രോഷിച്ചു കൊണ്ച് സൈനിക ജീപ്പിനു മുന്നില്‍ കശ്മീരി യുവാവിനെ കവചമാക്കി കെട്ടി വെച്ചു കൊണ്ടുറോന്തു ചുറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ഗ്രാമത്തിലൂടൊയണ് സൈനിക വാഹനം കടന്നുപോകുന്നത്്. ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും ഈ വീഡിയോ ട്വീറ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>സൈന്യത്തിനു നേരെ കല്ലെറിയുന്നവര്&#x200d;ക്ക് ഇതായിരിക്കും ശിക്ഷ എന്ന് ആക്രോഷിച്ചു കൊണ്ച് സൈനിക ജീപ്പിനു മുന്നില്&#x200d; കശ്മീരി യുവാവിനെ കവചമാക്കി കെട്ടി വെച്ചു കൊണ്ടുറോന്തു ചുറ്റുന്ന വീഡിയോ സോഷ്യല്&#x200d; മീഡിയകളില്&#x200d; വൈറലാകുന്നു.</p>
<p>കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ഗ്രാമത്തിലൂടൊയണ് സൈനിക വാഹനം കടന്നുപോകുന്നത്്.<br />
ജമ്മു കശ്മീര്&#x200d; മുന്&#x200d;മുഖ്യമന്ത്രി ഉമര്&#x200d; അബ്ദുല്ലയും ഈ വീഡിയോ ട്വീറ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/using-kashmiri-as-defender.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
