<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kashmir crisis &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kashmir-crisis/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 24 Oct 2020 13:42:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kashmir crisis &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഞങ്ങള്&#x200d; ദേശവിരുദ്ധരല്ല; ബി.ജെ.പി വിരുദ്ധര്&#x200d;; നിലപാട് വ്യക്തമാക്കി കാശ്മീരിലെ രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d;-ഫാറൂഖ് അബ്ദുള്ള ഗുപ്കാര്&#x200d; സഖ്യ അധ്യക്ഷന്&#x200d;</title>
		<link>https://www.chandrikadaily.com/gupkar-declaration-anti-bjp-not-anti-national-newly-appointed-alliance-chief-farooq-abdullah.html</link>
					<comments>https://www.chandrikadaily.com/gupkar-declaration-anti-bjp-not-anti-national-newly-appointed-alliance-chief-farooq-abdullah.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Oct 2020 13:19:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farooq abdullah]]></category>
		<category><![CDATA[Gupkar Declaration]]></category>
		<category><![CDATA[kashmir crisis]]></category>
		<category><![CDATA[Mehbubab Mufthi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163994</guid>

					<description><![CDATA[സഖ്യം ദേശവിരുദ്ധരാണെന്ന പ്രചരണം ഒരുകൂട്ടര്&#x200d; നടത്തുന്നുണ്ട്. എന്നാല്&#x200d; അത് സത്യമല്ല. ഞങ്ങള്&#x200d; ബി.ജെ.പി വിരുദ്ധരാണ് എന്നതാണ് വാസ്തവം. അതിനര്&#x200d;ത്ഥം ദേശവിരുദ്ധര്&#x200d; എന്നല്ല, തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗുപ്കാര്&#x200d; അധ്യക്ഷന്&#x200d; ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: ജമ്മു കശ്മീരില്&#x200d; ആര്&#x200d;ട്ടിക്കിള്&#x200d; 370 പുനസ്ഥാപിക്കുന്നതിനായുള്ള പോരാട്ടത്തിന് വിവിധ രാഷ്ട്രീയകക്ഷികള്&#x200d; ചേര്&#x200d;ന്ന് രൂപീകരിച്ച ഗുപ്കാര്&#x200d; സഖ്യത്തിന്റെ അധ്യക്ഷനായി മുന്&#x200d; മുഖ്യമന്ത്രിയും നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ തെരഞ്ഞെടുത്തു. പീപ്പിള്&#x200d;സ് അലയന്&#x200d;സ് ഫോര്&#x200d; ഗുപ്കാര്&#x200d; ഡിക്ലേറഷന്&#x200d; എന്നാണ് സഖ്യത്തിന്റെ പേര്. ജമ്മു കശ്മീരിന്റെ പഴയ കൊടിയാണ് സഖ്യത്തിന്റെ ചിഹ്നമായി തെരഞ്ഞെടുത്തിരിക്കുന്നത്. നാഷണല്&#x200d; കോണ്&#x200d;ഫ്രന്&#x200d;സ്, പിഡിപി, സിപിഎം തുടങ്ങിയ ആറ് പാര്&#x200d;ട്ടികള്&#x200d; ചേര്&#x200d;ന്നാണ് സഖ്യം.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">It&#39;s not an anti-national Jamat, our aim is to ensure that the rights of people of J&amp;K and Ladakh are restored. Attempts of dividing us in the name of religion will fail. It&#39;s not a religious fight: Farooq Abdullah after &#39;People&#39;s Alliance for Gupkar Declaration&#39; meet in Srinagar <a href="https://t.co/QqHKgbKQYD">pic.twitter.com/QqHKgbKQYD</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1319952679737593856?ref_src=twsrc%5Etfw">October 24, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സഖ്യം ദേശവിരുദ്ധരാണെന്ന പ്രചരണം ഒരുകൂട്ടര്&#x200d; നടത്തുന്നുണ്ട്. എന്നാല്&#x200d; അത് സത്യമല്ല. ഞങ്ങള്&#x200d; ബി.ജെ.പി വിരുദ്ധരാണ് എന്നതാണ് വാസ്തവം. അതിനര്&#x200d;ത്ഥം ദേശവിരുദ്ധര്&#x200d; എന്നല്ല, തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗുപ്കാര്&#x200d; അധ്യക്ഷന്&#x200d; ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. മതത്തിന്റെ പേരില്&#x200d; രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം തങ്ങള്&#x200d; പരാജയപ്പെടുമെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ബി.ജെ.പി രാജ്യത്തേയും ഭരണഘടനയേയും നശിപ്പിച്ചു. ജമ്മു കശ്മീരിനേയും ജനങ്ങളുടെ അവകാശത്തേയും തിരികെ കൊടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മുന്&#x200d; മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയാണ് ഗുപ്കാര്&#x200d; സഖ്യത്തിന്റെ വൈസ് പ്രസിഡണ്ട്. ജമ്മു കശ്മീര്&#x200d; പീപ്പിള്&#x200d;സ് കോണ്&#x200d;ഫറന്&#x200d;സ് നേതാവ് സജ്ജാദ് ല്യോണിനാണ് വക്താവ് സ്ഥാനം.</p>
<p><img src="https://www.chandrikadaily.com/wp-content/uploads/2020/10/faroq.jpg" alt="കശ്മീരിന് ആര്&#x200d;ട്ടികിള്&#x200d; 370 തിരിച്ചുവേണം; സഖ്യം പ്രഖ്യാപിച്ച് ഫാറൂഖ് അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും" /></p>
<p>കശ്മീരിന് പ്രത്യേക പദവി നല്&#x200d;കിയിരുന്ന ആര്&#x200d;ട്ടിക്കിള്&#x200d; 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഗുപ്കാര്&#x200d; കൂട്ടായ്മ രൂപീകരിച്ചത്. ഈ വര്&#x200d;ഷം ആഗസ്റ്റ് 22 നാണ് കശ്മീരില്&#x200d; ഗുപ്കാര്&#x200d; കൂട്ടായ്മ രൂപീകരിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടണമെന്നാണ് ആവശ്യവുമായി പീപ്പിള്&#x200d;സ് ഡെമോക്രാറ്റിക് പാര്&#x200d;ട്ടി (പിഡിപി)യുമായി നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നേതാവ് അധ്യക്ഷന്&#x200d; ഫാറൂഖ് അബ്ദുല്ലയാണ് സഖ്യ പ്രഖ്യാപനം നടത്തിയത്. ഒക്ടോബര്&#x200d; 15 ന് ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്&#x200d; ചേര്&#x200d;ന്ന യോഗത്തിലാണ് സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. 14 മാസത്തെ വീട്ടുതടങ്കലില്&#x200d; നിന്ന് മുന്&#x200d; മുഖ്യമന്ത്രി മെഹ്ബൂബ മോചിതയായതിന് പിന്നാലെയായിരുന്നു യോഗം.</p>
<p>2019 ആഗസ്റ്റ് അഞ്ചിനു മുമ്പ് കശ്മീരിലെ ജനങ്ങള്&#x200d;ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തിരിച്ചു നല്&#x200d;കണമെന്ന് വിവിധ രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ നേതാക്കള്&#x200d; പങ്കെടുത്ത യോഗത്തിനുശേഷം ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.</p>
<p>നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സിനും പി.ഡി.പിയ്ക്കും പീപ്പിള്&#x200d;സ് കോണ്&#x200d;ഫറന്&#x200d;സിനും പുറമെ പീപ്പിള്&#x200d;സ് മൂവ്മെന്റ്, സി.പി.ഐ.എം എന്നീ കക്ഷികളും സഖ്യത്തില്&#x200d; പങ്കാളികളാണ്.സഖ്യത്തിന് കോണ്&#x200d;ഗ്രസ് പിന്തുണ നല്&#x200d;കിയിട്ടുണ്ട്.</p>
<p>കഴിഞ്ഞ വര്&#x200d;ഷം ആഗസ്റ്റിലാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്. ഇന്ത്യന്&#x200d; ഭരണഘടനയിലെ ആര്&#x200d;ട്ടിക്കിള്&#x200d; 370, ഇതിന്റെ ഭാഗമായുള്ള ആര്&#x200d;ട്ടിക്കിള്&#x200d; 35എ എന്നിവയാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; പ്രത്യേക ബില്ലിലൂടെ 2019 ആഗസ്റ്റ് അഞ്ചിന് റദ്ദാക്കിയത്. കശ്മീരിലെ പ്രത്യേക ഭരണഘടന, പ്രത്യേക ശിക്ഷാ നിയമം, സ്വത്തവകാശ നിയമം, വിവാഹ നിയമം എന്നിവ അനുവദിക്കുന്നതായിരുന്നു ആര്&#x200d;ട്ടിക്കിള്&#x200d; 370. ഇതിനു പിന്നാലെ മുന്&#x200d; മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്&#x200d; അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്&#x200d; അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കി.</p>
<p>ആര്&#x200d;ട്ടിക്കിള്&#x200d; 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുന:സ്ഥാപിക്കുന്നതുവരെ ജമ്മു കാശ്മീരില്&#x200d; ദേശീയ പതാക ഉയര്&#x200d;ത്തില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gupkar-declaration-anti-bjp-not-anti-national-newly-appointed-alliance-chief-farooq-abdullah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെഹ്ബൂബ മുഫ്തിയുടെ തടങ്കല്&#x200d; ഇനി എത്രകാലം നീട്ടുമെന്ന് സുപ്രിംകോടതി</title>
		<link>https://www.chandrikadaily.com/how-long-can-mehbooba-mufti-be-detained-supreme-court-asks-cg.html</link>
					<comments>https://www.chandrikadaily.com/how-long-can-mehbooba-mufti-be-detained-supreme-court-asks-cg.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 29 Sep 2020 08:18:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kashmir crisis]]></category>
		<category><![CDATA[Mehbubab Mufthi]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157331</guid>

					<description><![CDATA[അതേസമയം, കേസില്&#x200d; ഒരു നിരീക്ഷണവും നടത്തരുതെന്ന് സര്&#x200d;ക്കാരിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റര്&#x200d; ജനറല്&#x200d; തുഷാര്&#x200d; മേത്ത ജഡ്ജിമാരോട് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന് അക്രമത്തിന്റെ ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ജമ്മു കശ്മീര്&#x200d; മുഖ്യമന്ത്രിയായിരന്നു മെഹബൂബ മുഫ്തിയെ എത്ര കാലം തടങ്കലില്&#x200d; പാര്&#x200d;പ്പിക്കുമെന്ന ചോദ്യവുമായി സുപ്രിം കോടതി. ജമ്മു കശ്മീര്&#x200d; ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മെഹ്ബൂബ മുഫ്തിയെ കര്&#x200d;ശനമായ പൊതുസുരക്ഷാ നിയമപ്രകാരം (പിഎസ്എ) തടങ്കലില്&#x200d; വെക്കുന്നതിനെ ചോദ്യം ചെയ്ത് മകള്&#x200d; ഇല്&#x200d;തിജയ്ക്കും അമ്മാവനും സമര്&#x200d;പ്പിച്ച ഹരജിയില്&#x200d; പ്രതികരിക്കുകയായിരുന്നു കോടതി.</p>
<p>പീപ്പിള്&#x200d;സ് ഡെമോക്രാറ്റിക് പാര്&#x200d;ട്ടി (പിഡിപി) മേധാവി മെഹബൂബ മുഫ്തി ഒരു വര്&#x200d;ഷത്തിലേറെയായി തടങ്കലിലാണ്. കഴിഞ്ഞ വര്&#x200d;ഷം ആഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന്റെ തലേന്നാണ് മുന്&#x200d;മുഖ്യമന്ത്രി അറസ്റ്റിലായത്.</p>
<p>ഹര്&#x200d;ജി പരിഗണിച്ച സുപ്രിം കോടതി, മുഫ്തിയുടെ തടങ്കല്&#x200d; തുടരാന്&#x200d; തീരുമാനിച്ചിട്ടുണ്ടോ എന്നും വിഷയത്തില്&#x200d; ജമ്മു കശ്മീര്&#x200d; ഭരണകൂടം നിലപാട് അറിയിക്കണമെന്നും ചൊവ്വാഴ്ച കേന്ദ്ര സര്&#x200d;ക്കാരിനോട് പറഞ്ഞു. ഇതിനായി രണ്ടാഴ്ചത്തെ സമയം അനുവദിക്കുന്നതായും അറിയിച്ചു. മകള്&#x200d; ഇല്&#x200d;തിജയ്ക്കും അമ്മാവനും മെഹബൂബ മുഫ്തിയെ തടങ്കലില്&#x200d; വച്ച് സന്ദര്&#x200d;ശിക്കാനും കോടതി അനുമതി നല്&#x200d;കി.</p>
<p>മുഫ്തിയുടെ തടങ്കല്&#x200d; സംബന്ധിച്ച് ജമ്മു കശ്മീര്&#x200d; ഭരണകൂടത്തിന് എന്താണ് മുന്നോട്ട് വയ്ക്കാനുള്ളതെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്&#x200d; കൗള്&#x200d; അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചോദിച്ചു. മിസ് മുഫ്തിയെ എത്ര കാലം കസ്റ്റഡിയില്&#x200d; സൂക്ഷിക്കാനാവുമെന്നും കോടതി, കേന്ദ്രം ഭരണ മേഖലയായ കശ്മീര്&#x200d; ഭരണകൂടത്തോട് ചോദിച്ചു. നേരത്തെ, ജൂലൈയില്&#x200d; പൊതു സുരക്ഷാ നിയമപ്രകാരം മുഫ്തിയുടെ തടവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു.</p>
<p>അതേസമയം, കേസില്&#x200d; ഒരു നിരീക്ഷണവും നടത്തരുതെന്ന് സര്&#x200d;ക്കാരിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റര്&#x200d; ജനറല്&#x200d; തുഷാര്&#x200d; മേത്ത ജഡ്ജിമാരോട് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന് അക്രമത്തിന്റെ ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/how-long-can-mehbooba-mufti-be-detained-supreme-court-asks-cg.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീണ്ട തടങ്കലിനൊടുവില്&#x200d; സഭയിലെത്തി ഫാറൂഖ് അബ്ദുല്ല; പാര്&#x200d;ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു</title>
		<link>https://www.chandrikadaily.com/national-conference-leader-farooq-abdullah-leaves-from-the-parliament.html</link>
					<comments>https://www.chandrikadaily.com/national-conference-leader-farooq-abdullah-leaves-from-the-parliament.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 14 Sep 2020 09:54:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2020 Parliament]]></category>
		<category><![CDATA[article 370]]></category>
		<category><![CDATA[farooq abdullah]]></category>
		<category><![CDATA[kashmir crisis]]></category>
		<category><![CDATA[monsoon section]]></category>
		<category><![CDATA[Parliament Updates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153048</guid>

					<description><![CDATA[ഞാന്&#x200d; പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; പങ്കെടുക്കുമെന്നും എല്ലാദിവസവും നാല് മണിക്കൂര്&#x200d; സഭയിലുണ്ടാകുമെന്നും ഫാറൂഖ് അബ്ദുല്ല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചോദ്യങ്ങള്&#x200d; ഉന്നയിക്കാന്&#x200d; ഇത്തവണ സയമം മാറ്റിവച്ചിട്ടില്ലെന്നും ്എന്നാല്&#x200d; തങ്ങളുടെ പ്രശ്നങ്ങള്&#x200d; പാര്&#x200d;ലമെന്റില്&#x200d; ഉന്നയിക്കുമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അതിര്&#x200d;ത്തി സംഘര്&#x200d;ഷവും കോവിഡ് പ്രതിരോധവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുമെല്ലാം സര്&#x200d;ക്കാരിനു മുന്നില്&#x200d; ചോദ്യങ്ങളുയര്&#x200d;ത്തവേ, നീണ്ട വീട്ടു തടങ്കലിനൊടുവില്&#x200d; ലോകസഭയിലെത്തി കാശ്മീര്&#x200d; എംപി ഫാറൂഖ് അബ്ദുല്ല. ഒരു വര്&#x200d;ഷത്തിലേറെയായി പാര്&#x200d;ലമെന്റിലെത്താത്ത ദേശീയ കോണ്&#x200d;ഫറന്&#x200d;സ് നേതാവ് വര്&#x200d;ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം സഭയിലെത്തി. കഴിഞ്ഞ സമ്മേളനകാലത്ത് അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. കഴിഞ്ഞ വര്&#x200d;ഷം ആഗസ്റ്റില്&#x200d; ആര്&#x200d;ട്ടിക്കിള്&#x200d; 370 റദ്ദാക്കിയതിന് പിന്നാലെയാണ് വിവിധ കശ്മീര്&#x200d; നേതാക്കള്&#x200d;ക്കൊപ്പം മുന്&#x200d; മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുല്ലയും തടങ്കലിലായത്. വീട്ടു തടങ്കലില്&#x200d; നിന്നും മാര്&#x200d;ച്ച് 13 നാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.</p>
<p>ഞാന്&#x200d; പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; പങ്കെടുക്കുമെന്നും എല്ലാദിവസവും നാല് മണിക്കൂര്&#x200d; സഭയിലുണ്ടാകുമെന്നും ഫാറൂഖ് അബ്ദുല്ല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചോദ്യങ്ങള്&#x200d; ഉന്നയിക്കാന്&#x200d; ഇത്തവണ സയമം മാറ്റിവച്ചിട്ടില്ലെന്നും ്എന്നാല്&#x200d; തങ്ങളുടെ പ്രശ്നങ്ങള്&#x200d; പാര്&#x200d;ലമെന്റില്&#x200d; ഉന്നയിക്കുമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. മണ്&#x200d;സൂണ്&#x200d; സെഷന്റെ ആദ്യ ദിവസം പങ്കെടുത്ത ശേഷം ദേശീയ കോണ്&#x200d;ഫറന്&#x200d;സ് നേതാവ് ഫാറൂഖ് അബ്ദുല്ല പാര്&#x200d;ലമെന്റില്&#x200d; നിന്ന് മടങ്ങി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a>: National Conference leader Farooq Abdullah leaves from the Parliament after attending first day of the <a href="https://twitter.com/hashtag/MonsoonSession?src=hash&amp;ref_src=twsrc%5Etfw">#MonsoonSession</a>.</p>
<p>He was put under detention after the abrogation of Article 370 in August last year and was released on 13th March. <a href="https://t.co/KB6cyQSepI">pic.twitter.com/KB6cyQSepI</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1305417366981894144?ref_src=twsrc%5Etfw">September 14, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കഴിഞ്ഞ വര്&#x200d;ഷം ആഗസ്റ്റിലാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയത്. ബന്ധപ്പെട്ട തീരുമാനം എടുത്ത പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; ഫാറൂഖ് അബ്ദുല്ല പങ്കെടുത്തിരുന്നില്ല. ഈ വേളയില്&#x200d; അദ്ദേഹം തടവിലായിരുന്നു. ഫാറൂഖ് അബ്ദുല്ല സ്വതന്ത്രനാണ് എന്നാണ് ഇതുസംബന്ധിച്ച പ്രതിപക്ഷ നേതാക്കളുടെ ചോദ്യങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചത്. അമിത് ഷാ കള്ളം പറയുകയാണ് എന്നാണ് ഫാറൂഖ് അബ്ദുല്ല ഇതിനോട് പ്രതികരിച്ചത്. കശ്മീരിലെ മറ്റൊരു പ്രധാന നേതാവായ മെഹ്ബൂബ മുഫ്തി ഇപ്പോഴും തടവിലാണ് എന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>അതേസമയം, കോവിഡ് പ്രതിസന്ധി മൂലം വൈകി ആരംഭിച്ച വര്&#x200d;ഷകാല പാര്&#x200d;ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു.രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമായി സമ്മേളനത്തിനു മുന്&#x200d;പുള്ള സര്&#x200d;വകക്ഷി യോഗം എന്ന പതിവില്ലാതെയാണ് ഇക്കുറി വര്&#x200d;ഷകാല സമ്മേളനം തുടങ്ങിയത്.</p>
<p>ഒക്ടോബര്&#x200d; 1 വരെ നീളുന്ന  18 നാളത്തെ വര്&#x200d;ഷകാല സമ്മേളന സെക്ഷനാണ് ആരംഭിച്ചത്. അന്തരിച്ച മുന്&#x200d; രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി അടക്കുള്ള നേതാക്കള്&#x200d;ക്ക് സഭ അനുശോചനം രേഖപ്പെടുത്തി. ഇന്നാരംഭിച്ച പാര്&#x200d;മെന്റിന്റെ വര്&#x200d;ഷകാല സമ്മേളനത്തില്&#x200d; പ്രധാന വിഷയങ്ങളില്&#x200d; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കി പ്രതിപക്ഷം. ചൈനീസ് പ്രകോപനം ചര്&#x200d;ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്&#x200d;ഗ്രസും ലീഗും ലോക്സഭയില്&#x200d; അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്&#x200d;കി. ഡല്&#x200d;ഹി കലാപക്കേസില്&#x200d; സീതാറാം യെച്ചൂരിയെയടക്കം രാഷ്ട്രീയ നേതാക്കളെ പ്രതിചേര്&#x200d;ക്കാനുള്ള പൊലീസ് ശ്രമങ്ങള്&#x200d;ക്കെതിരെ ആര്&#x200d;എസ്പി നേതാവ് എന്&#x200d;കെ പ്രേമചന്ദ്രന്&#x200d; എംപി പാര്&#x200d;ലമെന്റിലും സിപിഎം രാജ്യസഭയിലും നോട്ടീസ് നല്&#x200d;കിയിട്ടുണ്ട്. പ്രധാന വിഷയങ്ങളില്&#x200d; ചര്&#x200d;ച്ച നടക്കുമെന്നും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.</p>
<p>അതിനിടെ, മണ്&#x200d;സൂണ്&#x200d; സെഷനില്&#x200d; ചോദ്യാവലി റദ്ദാക്കുന്ന നടപടിക്കെതിരെ കോണ്&#x200d;ഗ്രസ് ലോകസഭാ നേതാവ് അധിര്&#x200d; രഞ്ജന്&#x200d; ചൗധരി എംപി രംഗത്തെത്തി. സഭയിലെ ചോദ്യോത്തരവേള സത്യത്തില്&#x200d; ഒരു സുവര്&#x200d;ണ വേളയാണ്. എന്നാല്&#x200d; പ്രത്യേത സാഹചര്യങ്ങള്&#x200d; കാരണം ചോദ്യോത്തര വേള നടത്താന്&#x200d; കഴിയില്ലെന്ന് നിങ്ങള്&#x200d; പറയുന്നു. എന്നാല്&#x200d; നിങ്ങള്&#x200d; മറ്റു നടപടികള്&#x200d; നടത്തുന്നു, ചോദ്യങ്ങള്&#x200d;ക്ക് മാത്രമാണ് സമയമില്ലാത്തത്. നിങ്ങള്&#x200d; ജനാധിപത്യത്തെ കഴുത്തു ഞെരിച്ച് കൊല്ലാനാണ് ശ്രമിക്കുന്നത്, അധിര്&#x200d; രഞ്ജന്&#x200d; ചൗധരി കുറ്റപ്പെടുത്തി.</p>
<p>17-ാമത് ലോക്‌സഭയുടെ നാലാമത്തെ സെഷനും രാജ്യസഭയുടെ 252-ാമത് സെഷനുമാണ് സെപ്റ്റംബര്&#x200d; 14 ന് തുടക്കമാവുന്നത്.  കോവിഡ് നിർദേശങ്ങള്&#x200d; പാലിച്ച് സീറ്റുകള്&#x200d; ക്രമീകരിച്ചിട്ടുള്ളതിനാല്&#x200d; 9 മണി മുതല്&#x200d; 1 മണി വരെ ലോക്സഭയും വൈകീട്ട് 3 മുതല്&#x200d; 7 വരെ രാജ്യസഭയും ചേരും. ഇനിയുള്ള ദിവസങ്ങളില്&#x200d; രാവിലെ രാജ്യസഭയും വൈകീട്ട് ലോക്സഭയുമായിരിക്കും. 18 ദിവസ കാലയളവില്&#x200d; ചേരുന്ന സെഷനില്&#x200d; ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം മൊത്തം 18 സിറ്റിങ്ങുകളാണ് ഉണ്ടാവുക. 45 ബില്ലുകളും 2 സാമ്പത്തിക ഇനങ്ങളും അടങ്ങുന്ന 47 ഇനങ്ങള്&#x200d; മണ്&#x200d;സൂണ്&#x200d; സെഷനില്&#x200d; ഏറ്റെടുത്തിട്ടുണ്ട്.</p>
<p>ഓര്&#x200d;ഡിനന്&#x200d;സുകള്&#x200d;ക്കു പകരമായി 11 നിയമങ്ങള്&#x200d; പാസാക്കാനുണ്ട്. ഇതില്&#x200d; 4 എണ്ണം കോണ്&#x200d;ഗ്രസ് അടക്കം പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; എതിര്&#x200d;ക്കും. പാപ്പരത്വ രണ്ടാം ഭേദഗതി ബില്&#x200d;, ബാങ്കിങ് ആന്&#x200d;ഡ് റഗുലേഷന്&#x200d; ഭേദഗതി ബില്&#x200d;, നികുതി നിയമത്തിലെ ചില വ്യവസ്ഥകളില്&#x200d; ഇളവ് നല്&#x200d;കുന്നതിനുള്ള ബില്&#x200d;, പകര്&#x200d;ച്ചവ്യാധി ഭേദഗതി ബില്&#x200d;, മന്ത്രിമാരുടെ ശമ്പളം, അലവന്&#x200d;സുകള്&#x200d; സംബന്ധിച്ച ഭേദഗതി ബില്&#x200d; തുടങ്ങിയവ പരിഗണിക്കപ്പെടും.</p>
<p>പെന്&#x200d;ഷന്&#x200d; ഫണ്ട് റഗുലേറ്ററി ആന്&#x200d;ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഭേദഗതി ബില്&#x200d;, മള്&#x200d;ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബില്&#x200d; എന്നിവയും നിയമമാക്കാനാണു സര്&#x200d;ക്കാര്&#x200d; പദ്ധതി.</p>
<p>കോവിഡ് നിര്&#x200d;ദേശങ്ങള്&#x200d; കര്&#x200d;ശനമായി പാലിച്ചാണ് 18 ദിവസം ഇരു സഭകളും സമ്മേളിക്കുക. കോവിഡിന് പിന്നാലെ മൂന്നാം തവണയും ആസ്പത്രിയില്&#x200d; അഡ്മിറ്റായ ആഭ്യന്തര മന്ത്രി അമിത് ഷാ, ചികിത്സക്കായി വിദേശത്തേക്ക് പോയ കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്&#x200d; ഗാന്ധി തുടങ്ങിയവരും സെക്ഷനില്&#x200d; ഹാജരാവില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/national-conference-leader-farooq-abdullah-leaves-from-the-parliament.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാരാമുള്ളയില്&#x200d; നിന്ന് ശ്രീനഗറിലേക്കുള്ള ദൂരം</title>
		<link>https://www.chandrikadaily.com/article-about-kashmir-issue.html</link>
					<comments>https://www.chandrikadaily.com/article-about-kashmir-issue.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 18 Aug 2019 07:40:39 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kashmir crisis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136381</guid>

					<description><![CDATA[ഷംസീര്&#x200d; കേളോത്ത് ദക്ഷിണേഷ്യയുടെ വിഭജനം തീര്&#x200d;ത്ത മുറിവിന്റെ നീറ്റലുണങ്ങുന്നതിന് മുന്&#x200d;പാണ് ചിനാര്&#x200d; മരങ്ങളുടെ നാടായ കാശ്മീരിലേക്ക് പഷ്ത്തൂണ്&#x200d; ഗോത്രവര്&#x200d;ഗക്കാര്&#x200d; ഇരച്ചു കയറിയത്. പാക്ക് സേനയുടെ പിന്തുണയോടെയായിരുന്നു അവരുടെ വരവ്. ദക്ഷിണ ജമ്മുവില്&#x200d; രാജാ ഹരിസിംഗിന്റെ ദോഗ്രാ പട്ടാളം നടത്തിയ മുസ്ലിം കൂട്ടക്കൊലയായിരുന്നു അധിനിവേശത്തിനവര്&#x200d; കണ്ടത്തിയ മുറിന്യായം. അഫ്ഗാന്&#x200d; അതിര്&#x200d;ത്തിയിലെ വടക്ക് പടിഞ്ഞാറന്&#x200d; ഗോത്രവിഭാഗങ്ങളിലൊന്നായ അഫ്രീദി സായുധ സംഘങ്ങളുടെ നേതൃത്വത്തില്&#x200d; 1947 ഒക്ടോബര്&#x200d; 22ന് ഇന്നത്തെ പാക് നിയന്ത്രിത കാശ്മീരിലെ മുസാഫറാബാദ് പിടിച്ചടക്കി. 21 ഗോത്രങ്ങളുടെ സംയുക്ത സേനയാണന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ഷംസീര്&#x200d; കേളോത്ത് </strong></p>



<p>ദക്ഷിണേഷ്യയുടെ വിഭജനം തീര്&#x200d;ത്ത മുറിവിന്റെ നീറ്റലുണങ്ങുന്നതിന് മുന്&#x200d;പാണ് ചിനാര്&#x200d; മരങ്ങളുടെ നാടായ കാശ്മീരിലേക്ക് പഷ്ത്തൂണ്&#x200d; ഗോത്രവര്&#x200d;ഗക്കാര്&#x200d; ഇരച്ചു കയറിയത്. പാക്ക് സേനയുടെ പിന്തുണയോടെയായിരുന്നു അവരുടെ വരവ്. ദക്ഷിണ ജമ്മുവില്&#x200d; രാജാ ഹരിസിംഗിന്റെ ദോഗ്രാ പട്ടാളം നടത്തിയ മുസ്ലിം കൂട്ടക്കൊലയായിരുന്നു അധിനിവേശത്തിനവര്&#x200d; കണ്ടത്തിയ മുറിന്യായം. അഫ്ഗാന്&#x200d; അതിര്&#x200d;ത്തിയിലെ വടക്ക് പടിഞ്ഞാറന്&#x200d; ഗോത്രവിഭാഗങ്ങളിലൊന്നായ അഫ്രീദി സായുധ സംഘങ്ങളുടെ നേതൃത്വത്തില്&#x200d; 1947 ഒക്ടോബര്&#x200d; 22ന് ഇന്നത്തെ പാക് നിയന്ത്രിത കാശ്മീരിലെ മുസാഫറാബാദ് പിടിച്ചടക്കി. 21 ഗോത്രങ്ങളുടെ സംയുക്ത സേനയാണന്ന് കാശ്മീരിലെത്തിയത്. മുസാഫറാബാദില്&#x200d; നിന്ന് ബാരാമുള്ളയിലെത്തിയ സായുധ ഗോത്രസംഘം വഴി നീളെ കൊള്ളയും കൊള്ളിവെപ്പും നിര്&#x200d;ബാധം തുടര്&#x200d;ന്നു. രാജാ ഹരിസിംഗിന്റെ പട്ടാളത്തെ അവര്&#x200d; അനായാസം പരാജയപ്പെടുത്തി. കാശ്മീരിനെ തങ്ങളുടെ രാജ്യവുമായി കൂട്ടിച്ചേര്&#x200d;ക്കുകയെന്ന പാക്ക് പദ്ധതിയുടെ ഭാഗമായിരുന്നു ഗോത്രവര്&#x200d;ഗ സേനയുടെ കാശ്മീരിലേക്കുള്ള കടന്നുകയറ്റം. കാശ്മീരികളുടെ ഭൂമി ബാരാമുള്ളവരെ കീഴടക്കിയ ഗോത്രസംഘത്തിന് കാശ്മീരികളുടെ മനസ്സ് അന്ന് പക്ഷെ കീഴടക്കാനായില്ല. അക്രമവും അരക്ഷിതാവസ്ഥയും നാടുനീളെ പരന്നപ്പോള്&#x200d; കാശ്മീരികള്&#x200d; അവര്&#x200d;ക്കെതിരായി. ബാരാമുള്ളയില്&#x200d; നിന്ന് ശ്രീനഗറിലെത്തി പ്രദേശത്തിന്റെ വിമാനത്താവളമടങ്ങുന്ന പ്രധാന ഭാഗം പിടിക്കാനൊരുങ്ങിയെങ്കിലും ഗോത്രസേനക്ക് അതിന് കഴിഞ്ഞില്ല. അതിന് മുന്&#x200d;പെ ഒക്ടോബര്&#x200d; 27ന് ഇന്ത്യന്&#x200d; പട്ടാളം കശ്മീരിലെത്തി. പിന്നീടുള്ള യുദ്ധം ഇന്ത്യന്&#x200d; സേനയും പാക്കിസ്ഥാന്&#x200d; സേനയും തമ്മിലായി. ബാരാമുള്ളയ്ക്കുമപ്പുറം ഉറി എന്ന പ്രദേശം വരെ പാക്കിസ്ഥാന്&#x200d; സൈന്യത്തേയും പഷ്തൂണ്&#x200d; ഗോത്രവിഭഗങ്ങളേയും ഇന്ത്യന്&#x200d; സേന തുരത്തി. പാക് സേന പിന്&#x200d;വാങ്ങിയ ആ പ്രദേശത്ത് നിയന്ത്രണ രേഖ വരയ്ക്കപ്പെട്ടു. അങ്ങനെ ഭൂമിയിലെ സ്വര്&#x200d;ഗം ഇന്ത്യയും പാക്കിസ്ഥാനും പങ്കിട്ടെടുത്തു. തുടര്&#x200d;ന്നങ്ങോട്ടുള്ള ചരിത്രം കാശ്മീരികളെ സംബന്ധിച്ചിടത്തോളം രക്തപങ്കിലമാണ്. </p>



<p>കാശ്മീര്&#x200d; തങ്ങളുടെ കീഴില്&#x200d; സ്വതന്ത്ര നാട്ടുരാജ്യമായി നിലനില്&#x200d;ക്കണമെന്നാഗ്രഹിച്ച രാജാ ഹരിസിംഗിന്റെ മനസ്സ് ഇന്ത്യക്കെതിരായിരുന്നു. തല്&#x200d;സ്ഥിതി തുടരാമെന്നുള്ള കരാറ് പാക്കിസ്ഥാനുമായി അദ്ദേഹം ഒപ്പുവെക്കുക പോലുമുണ്ടായി. ഗോത്രസേനയുടെ അധിനിവേശമുണ്ടായപ്പോള്&#x200d; ഗത്യന്തരമില്ലാതെയാണ് ഹരിസിംഗ് ഇന്ത്യന്&#x200d; യൂണിയിനില്&#x200d; ചേരാമെന്ന് ഒക്ടോബര്&#x200d; 26ന് കരാറിലെത്തിയത്്. അപ്പോഴേക്കും കാശ്മീരിന്റെ വലിയൊരു ഭാഗം പഷ്തൂണ്&#x200d; ഗോത്രവിഭാഗങ്ങള്&#x200d; കീഴടക്കിയിരുന്നു. ഒക്ടോബര്&#x200d; 24ന് ബാരമുള്ളയിലെത്തിയ ഗോത്രസൈന്യത്തിന് അമ്പത്തിനാല് കിലോമീറ്റര്&#x200d; മാത്രമകലയുള്ള ശ്രീനഗറിലെത്താന്&#x200d; കഴിയാതെ പോയെതാണ് കാശ്മീരിന്റെ ചരിത്രം മാറ്റിമറിച്ചത്. ഒക്ടോബര്&#x200d; 27ന് ഇന്ത്യന്&#x200d; പട്ടാളം ശ്രീനഗറിലുള്ള എയര്&#x200d;ഫീല്&#x200d;ഡില്&#x200d; ഇറങ്ങുന്നതിന് മുന്&#x200d;പ് ശ്രീനഗറിലെത്താന്&#x200d; അവര്&#x200d;ക്കായില്ല. കാശ്മീര്&#x200d; വിമാനത്താവളത്തിന്റെ നിയന്ത്രണം അവര്&#x200d;ക്ക് കിട്ടിയിരുന്നുവെങ്കില്&#x200d; ഇന്ത്യന്&#x200d; പട്ടാളത്തിന് അതിശൈത്യത്തെ മറികടന്ന് കരമാര്&#x200d;ഗം താഴ്‌വരയിലെത്താന്&#x200d; കഴിയുമായിരുന്നില്ല. ഓക്ടോബര്&#x200d; 25നകം പഷ്തൂണ്&#x200d; ഗോത്രസേന ശ്രീനഗര്&#x200d; എയര്&#x200d;പോര്&#x200d;ട്ടിന്റെ നിയന്ത്രണം കൈക്കലാക്കുമെന്നായിരുന്നു പാക്കിസ്ഥാന്റെ കണക്കുകൂട്ടല്&#x200d;. ബാരാമുള്ളയിലെ സംഭവവികാസങ്ങളാണ് ജമ്മുകാശ്മീര്&#x200d; പിടിക്കാനുള്ള പാക്കിസ്ഥാന്റെ ഓപ്പറേഷന്&#x200d; ഗുല്&#x200d;മാര്&#x200d;ഗ്  അന്ന് തകര്&#x200d;ത്ത് കളഞ്ഞത്. കൊള്ളയിലും അക്രമത്തിലും മതിമറന്ന പഷ്തൂണ്&#x200d; സേന ശ്രീനഗറിലെത്താന്&#x200d; വൈകികൊണ്ടിരുന്നു. അത് കൂടാതെ മഖ്ബൂല്&#x200d; ഷര്&#x200d;വാനി എന്ന പേരുള്ള 19 വയസ്സുകാരന്&#x200d; കാശ്മീരി യുവാവ് ശ്രീനഗറിലേക്കുള്ള വഴി താന്&#x200d; കാണിച്ച് തരാമെന്ന് പറഞ്ഞ് കൂടെ കൂടി പരിചയമില്ലാത്ത പ്രദേശത്ത് ഗോത്രസേനയെ പരമാവധി വട്ടം ചുറ്റിച്ചു. വളരെ പ്രധാനപ്പെട്ട ദിവസങ്ങള്&#x200d; പിന്നിട്ടപ്പോഴാണ് മഖ്ബൂല്&#x200d; ഇന്ത്യക്ക് അനുകൂലമാണന്നും അവന്&#x200d; തങ്ങളെ വട്ടം ചുറ്റിച്ചുകൊണ്ടിരിക്കയാണന്നുമുള്ള കാര്യം ഗോത്രവിഭാഗക്കാര്&#x200d;ക്ക് മനസ്സിലായത്. മഖ്ബൂലിനെയവര്&#x200d; മരപ്പലകയോട്  ചേര്&#x200d;ത്ത് നിര്&#x200d;ത്തി ആണിയടിച്ച് പരസ്യമായി വെടിവെച്ചു കൊന്നു. കുരിശിലേറ്റപ്പെട്ട ആ കാശ്മീരി യുവാവ് അന്ന് ഇന്ത്യക്കൊപ്പം നിന്നില്ലെങ്കില്&#x200d; ഇന്ന് കാശ്മീരിന്റെ ഭാവി മറ്റൊന്നായേനെ. ഇന്ത്യന്&#x200d; സേന വ്യോമമാര്&#x200d;ഗം ശ്രീനഗറിലിറങ്ങിയിട്ട് പതിനൊന്ന് ദിവസം കഴിഞ്ഞതിന് ശേഷം മാത്രമാണ് ഗോത്രസേനയ്ക്ക് ശ്രീനഗറിന്റെ പ്രാന്തപ്രദേശങ്ങളിലെങ്കിലും എത്താനായത്. മഖ്ബൂല്&#x200d; ഷര്&#x200d;വാനി കശ്മീരികളുടെ ധീരരക്തസാക്ഷിയായി ഏറെക്കാലം തുടര്&#x200d;ന്നു; കാശ്മീരികളുടെ പൊതുമനസ്സ് ഇന്ത്യക്കെതിരാവുന്നത് വരെ. മഖ്ബൂല്&#x200d; ഷര്&#x200d;വാനിയുടെ രക്തസാക്ഷ്യത്തിന്റെ മുപ്പത്തിയേഴാം ആണ്ട് വര്&#x200d;ഷം, 1984-ഫെബ്രുവരി പതിനൊന്നിന് അദ്ദേഹത്തിന്റെ തന്നെ നാടായ ബാരമുള്ള സ്വദേശിയായ മറ്റൊരു മഖ്ബൂല്&#x200d; ഡല്&#x200d;ഹിയിലെ തീഹാര്&#x200d; ജയിലില്&#x200d; തൂക്കിലേറ്റപ്പെട്ടു. ഇരു രാജ്യങ്ങളിലും പെടാതെ കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് പ്രഖ്യാപിച്ച് തോക്കെടുത്ത് പോരാട്ടത്തിനിറങ്ങിയ വ്യക്തിയായിരുന്നു അയാള്&#x200d;. പാക്കിസ്ഥാന്&#x200d; ഏജന്റെന്ന് മുദ്രകുത്തി ഇന്ത്യന്&#x200d; സുരക്ഷാ സേനയും ഇന്ത്യന്&#x200d; ഏജന്റെന്ന് ആരോപിച്ച് പാക്ക്‌സേനയും കടുത്ത പീഡനങ്ങള്&#x200d;ക്ക് വിധേയമാക്കിയ മഖ്ബൂല്&#x200d; ഭട്ട് ഇന്ന് കാശ്മീരികളുടെ സ്വയംനിര്&#x200d;ണ്ണയാവകാശത്തിന്റെ പ്രതീകമാണ്. മഖ്ബൂലിനെ തീഹാര്&#x200d; വളപ്പിലാണ് അന്ന് സംസ്‌ക്കരിച്ചത്. അയാളുടെ ഭൗതികശരീരം കാശ്മീരിലെത്താന്&#x200d; ഇന്ത്യയനുവദിച്ചില്ല. മഖ്ബൂല്&#x200d; ഷര്&#x200d;വാനിയില്&#x200d; നിന്ന് മഖ്ബൂല്&#x200d; ഭട്ടിലെത്തിയപ്പോഴേക്കും കാശ്മീരികള്&#x200d; ഏറെ മാറിക്കഴിഞ്ഞിരുന്നു. കാശ്മീരികളുടെ മനസ്സ് ജയിക്കാന്&#x200d; ശ്രമിക്കുന്നതിന് പകരം അവരുടെ മണ്ണിനെ ജയിക്കാനുള്ള നീക്കങ്ങളാണ് അവരെ മാറ്റിയത്്. ഷേറെ കാശ്മീര്&#x200d; ഷൈഖ് അബ്ദുള്ള തടവിലാക്കപ്പെട്ടത് മുതല്&#x200d; തെരഞ്ഞടുപ്പ് അട്ടിമറികളും സൈന്യത്തിന്റെ പ്രത്യേകാധികാരത്തിന്റെ ദുരുപയോഗവും, മനുഷ്യാവകാശ ലംഘനങ്ങളും ജമ്മുകാശ്മീരിന്റെ പ്രത്യേകാധികാരങ്ങളില്&#x200d; വെള്ളം ചേര്&#x200d;ക്കപ്പെട്ടതും വലിയൊരു വിഭാഗം കാശ്മീരികളെ ഇന്ത്യക്കെതിരാക്കുന്നതിലേക്കാണ് നയിച്ചത്. </p>



<p>കഴിഞ്ഞ ആഗ്‌സ്ത് അഞ്ചിന് പാര്&#x200d;ലമെന്റില്&#x200d; ആര്&#x200d;പ്പ് വിളികളോടെ പാസ്സാക്കപ്പെട്ട ജമ്മുകാശ്മീര്&#x200d; പുനഃസംഘടനാ നിയമവും ആര്&#x200d;ട്ടിക്കിള്&#x200d; 370നെ റദ്ദാക്കാനുള്ള പ്രമേയവുമൊക്കെ കാശ്മീരികളെ ഇന്ത്യയില്&#x200d; നിന്ന് കൂടുതല്&#x200d; അകറ്റാനാണ് കാരണമാവുക. ആഴ്ച്ചകളായി തുടരുന്ന കര്&#x200d;ഫ്യൂ കാശ്മീരിലെ ജീവിതം ദുസ്സഹമാക്കിയെന്നാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്&#x200d; ജീന്&#x200d; ഡ്രെസിന്റെ നേതൃത്വത്തില്&#x200d; കാശ്മീര്&#x200d; സന്ദര്&#x200d;ശിച്ച സംഘം ഡല്&#x200d;ഹിയില്&#x200d; പത്രസമ്മേളനം നടത്തി പറഞ്ഞത്. കുട്ടികളടക്കമുള്ളവര്&#x200d; തടവിലാക്കപ്പെടുന്നുണ്ടന്നാണ് അവര്&#x200d; വെളിപ്പെടുത്തിയത്. ഇന്ത്യന്&#x200d; മാധ്യങ്ങള്&#x200d; അതിദേശീയത വിളമ്പുമ്പോഴും അന്താരാഷ്ട്രമാധ്യങ്ങള്&#x200d; പുറത്ത്  വിടുന്ന വാര്&#x200d;ത്തകള്&#x200d; ഒരിക്കലും രാജ്യത്തിന് ശുഭകരമല്ല. എഴുപത് ലക്ഷം കാശ്മീരികളെ എത്രകാലമാണ് തോക്കിന്&#x200d; മുനയില്&#x200d; നിര്&#x200d;ത്തി അനുസരിപ്പിക്കാനാവുക. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ പൊരുതി നേടിയ സ്വാതന്ത്യം ആത്മവായുവായി കാണുന്ന ഇന്ത്യക്കെങ്ങനെയാണ് കാശ്മീരികളുടെ സ്വയംനിര്&#x200d;ണ്ണയാവകാശത്തിനായുള്ള അവകാശവാദത്തെ ഏറെക്കാലം മറച്ച് പിടിക്കാനാവുക. 2017ല്&#x200d; ലേഖകന്&#x200d; കാശ്മീര്&#x200d; സന്ദര്&#x200d;ശിച്ചപ്പോള്&#x200d; ലാല്&#x200d;ബസാറിലെ പള്ളിക്ക് പിറകിലുള്ള മസാറെ-ശുഹദാ കാണാന്&#x200d; പോയിരുന്നു. 2002ല്&#x200d; വിഘടനവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട അബ്ദുള്&#x200d; ഗനി ലോണിന്റെ ഖബറടക്കം സായുധ പോരാട്ടത്തില്&#x200d; കൊല്ലപ്പെട്ടവരുടേ ഖബറുകളാണ് അവിടെ കാണാനായത്. കാശ്മീരിലങ്ങോളമിങ്ങോളം ഇത്തരത്തിലുള്ള നിരവധി മാസാറെ-ശുഹദാ കാണാനാവും. കലാപങ്ങളുടെയും വെടിയൊച്ചകളുടേയും നാടായി കാശ്മീര്&#x200d; തുടര്&#x200d;ന്നാല്&#x200d; വിധ്വംസക ശക്തികള്&#x200d; ശക്തിപ്പെടുക മാത്രമാണുണ്ടാവുക. </p>



<p>എണ്&#x200d;പതുകളുടെ അവസാന നാളുകളും തൊന്നൂറുകളുടെ ആദ്യദിനങ്ങളുമായിരുന്നു കാശ്മീര്&#x200d; വിഘടനവാദം അതിന്റെ ഏറ്റവും മൂര്&#x200d;ദ്ധന്യാവസ്ഥയിലെത്തിയിരുന്ന കാലം. 1987-ല്&#x200d; കാശ്മീരില്&#x200d; നടന്ന തെരഞ്ഞടുപ്പില്&#x200d; ജനവിധി അട്ടിമറിക്കപ്പെട്ടതും അഫ്ഗാന്&#x200d; യുദ്ധം അവസാനിച്ചതുമായിരുന്നു അതിലേക്ക് നയിച്ച ഘടകങ്ങള്&#x200d;. കാശ്മീരി യുവാക്കള്&#x200d;ക്ക് ജനാധിപത്യത്തില്&#x200d; വിശ്വാസ്യത നഷ്ടമായതും അവര്&#x200d; വന്&#x200d;തോതില്&#x200d; വിഘടനവാദത്തിലേക്ക് ആകര്&#x200d;ഷിക്കപ്പെട്ടതും അക്കാലത്താണ്. അന്ന് തെരഞ്ഞടുപ്പില്&#x200d; മുസ്ലിം ഐക്യ മുന്നണിയുടെ സ്ഥാനാര്&#x200d;ഥിയായി ശ്രീനഗറില്&#x200d; മല്&#x200d;സരിച്ച സയ്യിദ് സലാഹുദ്ദീന്&#x200d; വിജയിച്ചെങ്കിലും യഥാര്&#x200d;ത്ഥ വിജയിയായി അധികൃതര്&#x200d; പ്രഖ്യാപിച്ചത് അദ്ദേഹത്തിന്റെ എതിരാളിയായ ഗുലാം മൊഹിയുദ്ധീന്&#x200d; ഷായെ ആയിരുന്നു. പരാജയം സമ്മതിച്ച് വീട്ടിലേക്ക് പോയ ഗുലാം മൊഹിയുദ്ധീനെ രണ്ടാമത് വിളിച്ചു വരുത്തിയാണ് വിജയവിവരമറിയിച്ചത്. 1987-ല്&#x200d; ജനാധിപത്യം തെരഞ്ഞടുത്ത സയ്യിദ് സലാഹുദ്ദീന്&#x200d; പിന്നീട് കളം മാറ്റിചവിട്ടി. ഇന്ന് തീവ്രവാദ സംഘടനയായ ഹിസ്ബൂള്&#x200d; മുജാഹിദീന്റെ തലവനാണയാള്&#x200d;. കാശ്മീരിലും രാജ്യത്തിന്റെ മറ്റ് പലഭാഗങ്ങളിലും അരങ്ങേറിയ തീവ്രവാദ ആക്രമണങ്ങളുടെ സൂത്രധാരന്&#x200d;മാരില്&#x200d; പ്രധാനിയെന്നാണ് ഇദ്ദേഹത്തെ ഇന്ത്യന്&#x200d; സുരക്ഷാ ഏജന്&#x200d;സികള്&#x200d; വിശേഷിപ്പിക്കുന്നത്. അന്ന് ആ മുന്നണിയുടെ തന്നെ ഭാഗമായിരുന്ന &#8216;ഹാജി&#8217; ഗ്രൂപ്പെന്ന പേരിലറിയപ്പെടുന്ന അബ്ദുള്&#x200d; ഹാമിദ് ഷെയ്ഖ്, അശ്ഫാഖ് മജീദ് വാനി, ജാവേദ് അഹമദ് മീര്&#x200d;, മെഹമ്മദ് യാസീന്&#x200d; മാലിക് എന്നിവരാണ് ജമ്മുകാശ്മീര്&#x200d; ലിബറേഷന്&#x200d; ഫ്രണ്ട് (ജെകെഎല്&#x200d;എഫ്)  എന്ന സായുധ സംഘത്തിന് ജന്മം നല്&#x200d;കിയത്. ജനപിന്തുണ നഷ്ടപ്പെട്ട ഫാറൂഖ് അബ്ദുല്ലയുടെ നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സിന് അനുകൂലമായി 1987 നിയമസഭാ തെരഞ്ഞടുപ്പ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; അട്ടിമറിച്ചതാണ് ഇന്ന് കാശ്മീരില്&#x200d; കാണുന്ന ഒട്ടുമിക്ക തീവ്രവാദ സംഘങ്ങളുടേയും രൂപീകരണത്തിലേക്ക് നയിച്ചതെന്ന് പല നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റൊരു ഘടകം അഫ്ഗാന്&#x200d; യുദ്ധം അവസാനിച്ചതായിരുന്നു. പാക്ക്പിന്തുണയുള്ള വടക്ക്പടിഞ്ഞാറന്&#x200d; സായുധ ഗോത്രവിഭഗങ്ങള്&#x200d; അഫ്ാഗാന് പകരം കാശ്മീര്&#x200d; ലക്ഷ്യമാക്കി പോരാട്ടം കനപ്പിച്ചതും സ്ഥിതിഗതികള്&#x200d; വഷളാക്കി. </p>



<p>സമാനമായ സാഹചര്യമാണ് കാശ്മീരില്&#x200d; ഇന്ന് കാണാനാവുക. അമേരിക്കയും താലിബാനും തമ്മിലുള്ള സമാധാനചര്&#x200d;ച്ചകള്&#x200d; ഫലപ്രദമായി പര്യവസാനിക്കുകയും പാക്ക് ഐ.എസ്.ഐ പിന്തുണയുള്ള വടക്ക്-പടിഞ്ഞാറന്&#x200d; ഗോത്രസൈന്യത്തിന്റെ ആധുനിക രൂപാന്തരമായ ഹഖാനി നെറ്റ്‌വര്&#x200d;ക്ക് അടക്കമുള്ള തീവ്രവാദ സംഘങ്ങള്&#x200d; കാശ്മീരിനെ ഉന്നം വെക്കുകയും കൂടി ചെയ്താല്&#x200d; സ്ഥിതിഗതികള്&#x200d; വഷളാവും. പ്രത്യേകിച്ച് കാശ്മീരിലെ ഇന്ത്യന്&#x200d; അനുകൂല മുഖ്യധാരാ പാര്&#x200d;ട്ടികളെ പോലും കേന്ദ്ര സര്&#x200d;ക്കാര്&#x200d; അന്യവല്&#x200d;ക്കരിച്ചിരിക്കുന്ന ഈ ഒരു സാഹചര്യത്തില്&#x200d;. ആര്&#x200d;ട്ടിക്കിള്&#x200d; 370ന്റെ പരിരക്ഷയാണ് കാശ്മീരി ജനതയെ എന്നും ഇന്ത്യയുമായി ചേര്&#x200d;ത്ത് നിര്&#x200d;ത്തിയത്. അത് പോലും റദ്ദാക്കിയിരിക്കുന്ന സാഹചര്യത്തില്&#x200d; കാശ്മീരിന്റെ മണ്ണും മനസ്സും ഇന്ത്യേയോട് ചേര്&#x200d;ത്ത് നിര്&#x200d;ത്തുക അതീവ ദുഷ്‌ക്കരമാവും. ആര്&#x200d;.എസ്.എസിന്റെ ഉരുക്കുമുഷ്ടി നയം ഇന്ത്യപോലുള്ള നാനാജാതി-ദേശാ-ഭാഷാ സമൂഹങ്ങള്&#x200d; നിലനില്&#x200d;ക്കുന്ന ഒരു നാടിനെ അസ്ഥിരപ്പെടുത്താന്&#x200d; മാത്രമാണ് സഹായിക്കുക. മാനവികതയിലൂന്നിയ സമീപനത്തിലൂടെ മാത്രമേ കാശ്മീരികളുടെ മനസ്സ് ജയിക്കാന്&#x200d; ഇന്ത്യക്ക് സാധിക്കുകയുള്ളൂ. ആ തിരിച്ചറിവായിരുന്നു നെഹറുവിനെയും അംബ്ദേകറേയും പോലുള്ള രാഷ്ട്രശില്&#x200d;പ്പികളെ കാശ്മീരിന് പ്രത്യേക പരിഗണന നല്&#x200d;കാന്&#x200d; പ്രേരിപ്പിച്ചത്. എന്താണോ പഷ്തൂണുകള്&#x200d; കാശ്മീരികളോട് ചെയ്തത് അത് ഇന്ത്യ അവരോട് ചെയ്യില്ലന്ന വിശ്വാസമാണ് അവരെ ഇന്ത്യക്കൊപ്പം നില്&#x200d;ക്കാന്&#x200d; പ്രേരിപ്പിച്ചത്. ആര്&#x200d;ട്ടിക്കിള്&#x200d; 370ന്റെ പ്രസക്തിയും അത് തന്നെയായിരുന്നു. ആ നയമാണ് മഖ്ബൂല്&#x200d; ഷര്&#x200d;വാനിയെയും ഷൈഖ് അബുദുല്ലയേയും പോലുള്ളവരെ ഇന്ത്യയോട് ചേര്&#x200d;ത്ത് നിര്&#x200d;ത്തിയത്. അതില്&#x200d; വെള്ളംകലര്&#x200d;ന്നപ്പോഴാണ് മഖ്ബൂല്&#x200d; ഭട്ടുമാര്&#x200d; സൃഷ്ടിക്കപ്പെട്ടത്. കാശ്മീരിന് മാത്രമല്ല നാഗാലാന്റ് മിസോറാം തുടങ്ങിയ വ്യത്യസ്ത ദേശീയതകളെ ഇന്ത്യന്&#x200d; യൂണിയനോട് ചേര്&#x200d;ത്ത് നിര്&#x200d;ത്തിയതും സഹവര്&#x200d;ത്തിത്വത്തിന്റെ ഉജ്ജ്വല മുദ്രാവാക്യമായ നാനാത്വത്തില്&#x200d; ഏകത്വം ഉയര്&#x200d;ത്തിപിടിച്ചായിരുന്നു. എന്നാല്&#x200d; ഇന്ന് ഭരണകക്ഷി ഉയര്&#x200d;ത്തുന്നത് വ്യത്യസ്തതകളെ ഇല്ലാതാക്കുന്ന ഏകസ്വരത്തിലുള്ള ഒരൊറ്റ മുദ്രാവാക്യമാണ്. വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള ചവിട്ടു പടികളിലൊന്നാണ് ആര്&#x200d;ട്ടിക്കിള്&#x200d; 370 റദ്ദാക്കിയുള്ള സര്&#x200d;ക്കാര്&#x200d; നടപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-kashmir-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീര്&#x200d; ആഭ്യന്തരകാര്യം; പാകിസ്ഥാനുമായി ചര്&#x200d;ച്ചക്ക് തയാറെന്നും  ഇന്ത്യ</title>
		<link>https://www.chandrikadaily.com/watch-how-indias-un-envoy-syed-akbaruddin-extends-hand-of-friendship-to-pakistani-scribes.html</link>
					<comments>https://www.chandrikadaily.com/watch-how-indias-un-envoy-syed-akbaruddin-extends-hand-of-friendship-to-pakistani-scribes.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Aug 2019 18:38:43 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[article 370]]></category>
		<category><![CDATA[india vs pakistan]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[kashmir crisis]]></category>
		<category><![CDATA[UN Security Council]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136330</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്&#x200d;വലിക്കുകയും ഭരണഘടയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും ചെയ്തത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്&#x200d;. കശ്മീര്&#x200d; സംബന്ധിച്ച് യു.എന്&#x200d; രക്ഷാസമിതിയുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടച്ചിട്ട മുറിയില്&#x200d; നടന്ന രക്ഷാസമിതി യോഗത്തിന് ശേഷം പാകിസ്താനും ചൈനയും അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യപ്രകാരമാണ് യോഗം നടന്നതെന്ന് വരുത്തിത്തീര്&#x200d;ക്കാന്&#x200d; ശ്രമിക്കുന്നതായി കണ്ടു. എന്നാല്&#x200d; പ്രത്യേക രീതിയിലും പരിഗണനയോടെയും പ്രവര്&#x200d;ത്തിക്കുന്ന സ്ഥാപനമാണ് രക്ഷാസമിതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>വാഷിങ്ടണ്&#x200d;: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്&#x200d;വലിക്കുകയും ഭരണഘടയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും ചെയ്തത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്&#x200d;. കശ്മീര്&#x200d; സംബന്ധിച്ച് യു.എന്&#x200d; രക്ഷാസമിതിയുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. <br>
അടച്ചിട്ട മുറിയില്&#x200d; നടന്ന രക്ഷാസമിതി യോഗത്തിന് ശേഷം പാകിസ്താനും ചൈനയും അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യപ്രകാരമാണ് യോഗം നടന്നതെന്ന് വരുത്തിത്തീര്&#x200d;ക്കാന്&#x200d; ശ്രമിക്കുന്നതായി കണ്ടു. എന്നാല്&#x200d; പ്രത്യേക രീതിയിലും പരിഗണനയോടെയും പ്രവര്&#x200d;ത്തിക്കുന്ന സ്ഥാപനമാണ് രക്ഷാസമിതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താന്&#x200d; ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാന്&#x200d; ശ്രമിക്കുകയാണ്. ഭീകരവാദം അമര്&#x200d;ച്ച ചെയ്യുന്നതില്&#x200d; അവര്&#x200d; ഇരട്ടത്താപ്പ് കാണിക്കുന്നു. കശ്മീരില്&#x200d; കേന്ദ്രഭരണം ഏര്&#x200d;പ്പെടുത്തിയതില്&#x200d; സത്യങ്ങള്&#x200d; മറച്ചുവെച്ച് ചിലര്&#x200d; പ്രകടിപ്പിക്കുന്ന പരിഭ്രമം അനാവശ്യമാണ്. യാഥാര്&#x200d;ത്ഥ്യത്തില്&#x200d;നിന്ന് ഏറെ അകലെയാണ് അവരുടെ ഈ പരിഭ്രമം. <br>
പാകിസ്താന്&#x200d; ഭരണകൂടം ഭീകരര്&#x200d;ക്ക് നല്&#x200d;കുന്ന പിന്തുണ അവസാനിപ്പിക്കുകയാണെങ്കില്&#x200d; ഉഭയകക്ഷി ചര്&#x200d;ച്ചക്ക് ഇന്ത്യ ഒരുക്കമാണ്. കശ്മീരില്&#x200d; ഇപ്പോള്&#x200d; ഏര്&#x200d;പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം ഇന്ത്യ പടിപടിയായി നീക്കും. കശ്മീരിന്റെ സമാധാനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തില്&#x200d; ഒപ്പുവെച്ചിട്ടുള്ള കരാറുകളെല്ലാം അംഗീകരിക്കാന്&#x200d; തയാറാണെന്നും അക്ബറുദ്ദീന്&#x200d; വ്യക്തമാക്കി. ഒരു രാജ്യം ഇന്ത്യയില്&#x200d; സംഘര്&#x200d;ഷങ്ങളുണ്ടാക്കാന്&#x200d; ശ്രമിക്കുകയാണ്. കശ്മീര്&#x200d; വിഷയത്തില്&#x200d; പാകിസ്താനെ പിന്തുണച്ചത് ചൈന മാത്രമാണ്. കശ്മീരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്&#x200d; ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ രക്ഷാസമിതി അഭിനന്ദിച്ചതാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതും മറ്റേതെങ്കിലും രാജ്യവുമായുള്ള പ്രശ്‌നങ്ങളും ഉഭയകക്ഷി ചര്&#x200d;ച്ചകളിലൂടെ പരിഹരിക്കാവുന്നതാണ്. കശ്മീര്&#x200d; വിഷയത്തില്&#x200d; പുറത്തുനിന്നുള്ളവരുടെ ഇടപെടല്&#x200d; വേണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/watch-how-indias-un-envoy-syed-akbaruddin-extends-hand-of-friendship-to-pakistani-scribes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയന്ത്രണങ്ങള്&#x200d; മുന്&#x200d;കരുതല്&#x200d; നടപടി മാത്രമെന്ന് കശ്മീര്&#x200d; ചീഫ് സെക്രട്ടറി ബി.വി.ആര്&#x200d; സുബ്രഹ്മണ്യം</title>
		<link>https://www.chandrikadaily.com/kashmir-issue-chief-secrety-updates.html</link>
					<comments>https://www.chandrikadaily.com/kashmir-issue-chief-secrety-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Aug 2019 13:58:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article 370]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[kashmir crisis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136217</guid>

					<description><![CDATA[ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്&#x200d; മുന്&#x200d;കരുതല്&#x200d; നടപടി മാത്രമെന്നും നിയന്ത്രണങ്ങളില്&#x200d; ഇളവ് വരുത്തുമെന്നും ചീഫ് സെക്രട്ടറി ബി.വി.ആര്&#x200d; സുബ്രഹ്മണ്യം. സമാധാനപാലനത്തിനായി ചില കരുതല്&#x200d; തടങ്കലുകള്&#x200d; വേണ്ടിവന്നുവെന്നു മാത്രം. എന്നാല്&#x200d; ഒരു ജീവന്&#x200d; പോലും നഷ്ടപ്പെടുകയോ ഒരാള്&#x200d;ക്കു പോലും ഗുരുതരമായി പരുക്കേല്&#x200d;ക്കുകയോ ചെയ്തതായി റിപ്പോര്&#x200d;ട്ടില്ല. പാകിസ്താന്റെ പിന്തുണയോടെ കശ്മീരില്&#x200d; ഭീകരര്&#x200d; ആക്രമണം നടത്താന്&#x200d; തയാറെടുക്കുന്നതായി കൃത്യമായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്&#x200d; ചില നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ടെലിഫോണ്&#x200d; സംവിധാനം ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും. ക്രമസമാധാനം [&#8230;]]]></description>
										<content:encoded><![CDATA[
<p>ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്&#x200d; മുന്&#x200d;കരുതല്&#x200d; നടപടി മാത്രമെന്നും നിയന്ത്രണങ്ങളില്&#x200d; ഇളവ് വരുത്തുമെന്നും ചീഫ് സെക്രട്ടറി ബി.വി.ആര്&#x200d; സുബ്രഹ്മണ്യം. സമാധാനപാലനത്തിനായി ചില കരുതല്&#x200d; തടങ്കലുകള്&#x200d; വേണ്ടിവന്നുവെന്നു മാത്രം. എന്നാല്&#x200d; ഒരു ജീവന്&#x200d; പോലും നഷ്ടപ്പെടുകയോ ഒരാള്&#x200d;ക്കു പോലും ഗുരുതരമായി പരുക്കേല്&#x200d;ക്കുകയോ ചെയ്തതായി റിപ്പോര്&#x200d;ട്ടില്ല. പാകിസ്താന്റെ പിന്തുണയോടെ കശ്മീരില്&#x200d; ഭീകരര്&#x200d; ആക്രമണം നടത്താന്&#x200d; തയാറെടുക്കുന്നതായി കൃത്യമായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്&#x200d; ചില നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ടെലിഫോണ്&#x200d; സംവിധാനം ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും. ക്രമസമാധാനം നിലനിര്&#x200d;ത്താനള്ള നടപടികള്&#x200d; സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>



<p>അതേസമയം കശ്മീരില്&#x200d; ജനജീവിതം ഇതുവരെ സാധാരണ നിലയിലായിട്ടില്ല. രാഷ്ട്രീയ പ്രമുഖരടക്കം നിരവധി നേതാക്കളള്&#x200d; അവരുടെ ഭവനങ്ങളില്&#x200d; തന്നെയാണ് കഴിയുന്നത്. അതിനിടെ കശ്മീരിലെ നിയന്ത്രണങ്ങള്&#x200d; അടുത്ത ദിവസങ്ങളില്&#x200d; തന്നെ നീക്കുമെന്നും സര്&#x200d;ക്കാര്&#x200d; സുപ്രീം കോടതിയില്&#x200d; അറിയിച്ചിരുന്നു. കശ്മീരില്&#x200d; ഏര്&#x200d;പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്&#x200d;ക്ക് എത്രയും പെട്ടെന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയിലാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനം അറിയിച്ചത്.</p>



<p>കശ്മീരിന് പ്രത്യേക പദവി നല്&#x200d;കുന്ന ഭരണഘടനയുടെ 370 ാം അനുച്ഛേദം എടുത്തുകളഞ്ഞ പ്രഖ്യാപനത്തിനു പിന്നാലെ ആഗസ്ത് 5 മുതല്&#x200d; കശ്മീരില്&#x200d; വന്ന നിയന്ത്രണങ്ങളാണ് ഇപ്പോഴും തുടരുന്നത്. 12 ദിവസം മുമ്പാണ് ജമ്മു കശ്മീരില്&#x200d; നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kashmir-issue-chief-secrety-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യമെന്നാല്&#x200d; ജനങ്ങളാണ്, കേവലം ഭൂപ്രദേശമല്ല;  കേന്ദ്രത്തിന്റെ അധികാര ദുര്&#x200d;വിനിയോഗത്തിനെതിരെ രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/this-nation-is-made-by-its-people-not-plots-of-land-says-rahul-gandhi-about-kashmir.html</link>
					<comments>https://www.chandrikadaily.com/this-nation-is-made-by-its-people-not-plots-of-land-says-rahul-gandhi-about-kashmir.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Aug 2019 07:22:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[article 370]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[kashmir crisis]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135488</guid>

					<description><![CDATA[ജമ്മു കാശ്മീരിനെ കീറിമുറിച്ചല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടതെന്ന് കോണ്&#x200d;ഗ്രസ് മുന്&#x200d; അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. ആര്&#x200d;ട്ടിക്കിള്&#x200d; 370 റദ്ദാക്കി, കാശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കിയ കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനത്തിനെതിരെയാണ് രാഹുല്&#x200d; ഗാന്ധിയുടെ പ്രതികരണം. ജമ്മു കശ്മീരിലെ ജനങ്ങളേയും നേതാക്കളേയും തടവിലാക്കി അടിച്ചേല്&#x200d;പ്പിക്കേണ്ട ഒന്നല്ല ദേശീയോദ്ഗ്രഥനം എന്ന് രാഹുല്&#x200d; ട്വീറ്റ് ചെയ്തു. ഇത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. രാജ്യമെന്നാൽ ജനമാണ്, കേവലം കുറേ ഭുപ്രദേശം മാത്രമല്ലെന്നും രാഹുല്&#x200d; ട്വീറ്റ് ചെയ്തു. കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ രഹസ്യ സ്ഥലങ്ങളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ജമ്മു കാശ്മീരിനെ കീറിമുറിച്ചല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടതെന്ന് കോണ്&#x200d;ഗ്രസ് മുന്&#x200d; അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. ആര്&#x200d;ട്ടിക്കിള്&#x200d; 370 റദ്ദാക്കി, കാശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കിയ കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനത്തിനെതിരെയാണ് രാഹുല്&#x200d; ഗാന്ധിയുടെ പ്രതികരണം. </p>



<p>ജമ്മു കശ്മീരിലെ ജനങ്ങളേയും നേതാക്കളേയും തടവിലാക്കി അടിച്ചേല്&#x200d;പ്പിക്കേണ്ട ഒന്നല്ല ദേശീയോദ്ഗ്രഥനം എന്ന് രാഹുല്&#x200d; ട്വീറ്റ് ചെയ്തു. ഇത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്.  രാജ്യമെന്നാൽ ജനമാണ്,  കേവലം കുറേ ഭുപ്രദേശം മാത്രമല്ലെന്നും രാഹുല്&#x200d; ട്വീറ്റ് ചെയ്തു.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">National integration isn’t furthered by unilaterally tearing apart J&amp;K, imprisoning elected representatives and violating our Constitution. This nation is made by its people, not plots of land.<br><br>This abuse of executive power has grave implications for our national security.</p>&mdash; Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1158635699186225153?ref_src=twsrc%5Etfw">August 6, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ രഹസ്യ സ്ഥലങ്ങളില്&#x200d; ജയിലിലടച്ചിട്ടുണ്ട്. ഇത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും രാഹുല്&#x200d; ട്വിറ്ററില്&#x200d; പ്രതികരിച്ചു.</p>



<p>ഈ നടപടി പൊട്ടത്തരവും ദീര്&#x200d;ഘ വീക്ഷണമില്ലാത്തതുമാണ്. പ്രമുഖ നേതാക്കളെ കേന്ദ്രം തടവിലാക്കിയതോടെ ആ ഒഴിഞ്ഞ ഇരിപ്പിടത്തിലേക്ക് തീവ്രവാദികള്&#x200d; എത്തിപ്പെടാന്&#x200d; കാരണമാവുമെന്നും രാഹുല്&#x200d; കുറിച്ചു. തടവിലാക്കപ്പെട്ട നേതാക്കളെ ഉടന്&#x200d; മോചിപ്പിക്കണമെന്നും രാഹുല്&#x200d; ആവശ്യപ്പെട്ടു.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Kashmir’s mainstream political leaders have been jailed at secret locations. <br><br>This is unconstitutional &amp; undemocratic. <br><br>It’s also short sighted and foolish because it will allow terrorists to fill the leadership vaccum created by GOI. <br><br>The imprisoned leaders must be released.</p>&mdash; Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1158674735460282368?ref_src=twsrc%5Etfw">August 6, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം കരുതല്&#x200d; തടങ്കലില്&#x200d;ത്തന്നെയാണ്. മുന്&#x200d;മുഖ്യമന്ത്രിമാരായ പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി, നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നേതാവ് ഒമര്&#x200d; അബ്ദുള്ള എന്നിവര്&#x200d; ഞായറാഴ്ച അര്&#x200d;ധരാത്രി മുതല്&#x200d; വീട്ടു തടങ്കലിലായിരുന്നു. ഇവരെ തിങ്കളാഴ്ചയോടെ അറസ്റ്റ് ചെയ്ത് സര്&#x200d;ക്കാര്&#x200d; ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. പീപ്പിള്&#x200d;സ് കോണ്&#x200d;ഫറന്&#x200d;സ് നേതാവ് സജ്ജാദ് ലോണിനെയും സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമിയെയും ഞായറാഴ്ച തന്നെ വീട്ടു തടങ്കലിലാക്കിയിരുന്നു.</p>



<p>കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്&#x200d; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്&#x200d; അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധം വകവെക്കാതെയായിരുന്നു അമിത് ഷാ ബില്&#x200d; അവതരിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന നീക്കങ്ങള്&#x200d;ക്ക് ഒടുവിലാണ് പാര്&#x200d;ലമെന്റിനെ അപ്രസക്തമാക്കി ബില്&#x200d; അവതരിപ്പിച്ചത്.</p>



<p>വന്&#x200d; സൈനിക വിന്യാസമാണ് കശ്മീരില്&#x200d; നടത്തിയത്. പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തു. മൊബൈല്&#x200d;, ഇന്റര്&#x200d;നെറ്റ് സേവനങ്ങള്&#x200d; റദ്ദാക്കി സംസ്ഥാനത്തെ മൊത്തം സൈനിക വലയത്തിനുള്ളിലാക്കിയതിന് ശേഷമാണ് ബില്&#x200d; അവതരിപ്പിച്ചത്. പാര്&#x200d;ലമെന്റില്&#x200d; ഒരു ചര്&#x200d;ച്ചയുമില്ലാതെ ഏകപക്ഷീയമായി ബില്&#x200d; അടിച്ചേല്&#x200d;പിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-nation-is-made-by-its-people-not-plots-of-land-says-rahul-gandhi-about-kashmir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരില്&#x200d; നേട്ടമുണ്ടാക്കി   നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ്</title>
		<link>https://www.chandrikadaily.com/jk-bjp-national-conference-share-honours-with-three-seats-each.html</link>
					<comments>https://www.chandrikadaily.com/jk-bjp-national-conference-share-honours-with-three-seats-each.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 May 2019 11:53:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[kashmir crisis]]></category>
		<category><![CDATA[national conference]]></category>
		<category><![CDATA[Omer Abdullah]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128294</guid>

					<description><![CDATA[ശ്രീനഗര്&#x200d;: ജമ്മുകാശ്മീരിലെ കലങ്ങിമറിഞ്ഞ രാഷ്ട്രീയത്തില്&#x200d; മുതലെടുപ്പ് നടത്തിയത് ബി.ജെ.പി. സംസ്ഥാനത്ത് ആകെയുള്ള ആറ് ലോക്‌സഭാ സീറ്റുകളില്&#x200d; മൂന്നെണ്ണം ബി.ജെ.പി നേടി. 2014ല്&#x200d; കൈവശപ്പെടുത്തിയ മൂന്ന് സീറ്റുകള്&#x200d; അനായാസം നിലനിര്&#x200d;ത്താന്&#x200d; ബി.ജെ.പിക്ക് സാധിച്ചു. ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് ബാക്കി മൂന്ന് സീറ്റുകളില്&#x200d; വിജയിച്ചു. മെഹ്ബൂബ മുഫ്തി നയിക്കുന്ന പീപ്പിള്&#x200d;സ് ഡെമോക്രാറ്റിക് പാര്&#x200d;ട്ടി(പി. ഡി.പി) ചിത്രത്തില്&#x200d;നിന്ന് തുടച്ചുനീക്കപ്പെടുകയും ചെയ്തു. 2014ല്&#x200d; പി.ഡി.പി മൂന്ന് സീറ്റുകളില്&#x200d; വിജയിച്ചിരുന്നു. കോണ്&#x200d;ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. അനന്തനാഗ് സീറ്റില്&#x200d; കോണ്&#x200d;ഗ്രസ് [&#8230;]]]></description>
										<content:encoded><![CDATA[
<p>ശ്രീനഗര്&#x200d;: ജമ്മുകാശ്മീരിലെ കലങ്ങിമറിഞ്ഞ രാഷ്ട്രീയത്തില്&#x200d; മുതലെടുപ്പ് നടത്തിയത് ബി.ജെ.പി. സംസ്ഥാനത്ത് ആകെയുള്ള ആറ് ലോക്‌സഭാ സീറ്റുകളില്&#x200d; മൂന്നെണ്ണം ബി.ജെ.പി നേടി. 2014ല്&#x200d; കൈവശപ്പെടുത്തിയ മൂന്ന് സീറ്റുകള്&#x200d; അനായാസം നിലനിര്&#x200d;ത്താന്&#x200d; ബി.ജെ.പിക്ക് സാധിച്ചു.<br>  ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് ബാക്കി മൂന്ന് സീറ്റുകളില്&#x200d; വിജയിച്ചു. മെഹ്ബൂബ മുഫ്തി നയിക്കുന്ന പീപ്പിള്&#x200d;സ് ഡെമോക്രാറ്റിക് പാര്&#x200d;ട്ടി(പി. ഡി.പി) ചിത്രത്തില്&#x200d;നിന്ന് തുടച്ചുനീക്കപ്പെടുകയും ചെയ്തു. 2014ല്&#x200d; പി.ഡി.പി മൂന്ന് സീറ്റുകളില്&#x200d; വിജയിച്ചിരുന്നു. കോണ്&#x200d;ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. <br> അനന്തനാഗ് സീറ്റില്&#x200d; കോണ്&#x200d;ഗ്രസ് വിജയിക്കുമെന്ന് റിപ്പോര്&#x200d;ട്ടുണ്ടായിരുന്നെങ്കിലും ഫലം പുറത്തുവന്നപ്പോള്&#x200d; ആ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. കശ്മീരില്&#x200d; ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. എക്‌സിറ്റ് പോള്&#x200d; പ്രവചനം ശരിവെക്കുന്നതാണ് കശ്മീരിലെ തെരഞ്ഞെടുപ്പ് ഫലം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്&#x200d;.ഡി.എക്ക് രണ്ട് മുതല്&#x200d; മൂന്ന് സീറ്റുകള്&#x200d; വരെയാണ് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ സര്&#x200d;വേയില്&#x200d; പറഞ്ഞിരുന്നത്. നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സും എക്‌സിറ്റ് പോള്&#x200d; പ്രവചിച്ച മൂന്ന് സീറ്റുകളില്&#x200d; വിജയിച്ചു. ബി.ജെ.പി രണ്ട് സീറ്റുകളില്&#x200d; വന്&#x200d; ഭൂരിപക്ഷം നേടി. ഒരു സീറ്റില്&#x200d; നേരിയ ഭൂരിപക്ഷമാണ് ലഭിച്ചത്. നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നേതാവും മുന്&#x200d; മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല ശ്രീനഗര്&#x200d; മണ്ഡലത്തില്&#x200d;നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. <br> കേന്ദ്രത്തിലെ പുതിയ സര്&#x200d;ക്കാര്&#x200d; കശ്മീരിനോട് നീതി കാണിക്കുമെന്നും കശ്മീര്&#x200d; പ്രശ്‌നം പരിഹരിക്കാന്&#x200d; പാകിസ്താനുമായി ചര്&#x200d;ച്ച നടത്തുമെന്നും തെരഞ്ഞെടുപ്പ് വിജയത്തില്&#x200d; പ്രവര്&#x200d;ത്തകരെ അഭിനന്ദിച്ചുകൊണ്ട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 83കാരനായ നാലാം തവണയാണ് ലോക്‌സഭയിലേക്ക്  ഫാറൂഖ് അബ്ദുല്ല തെരഞ്ഞെടുക്കപ്പെടുന്നത്. മൂന്ന് തവണ കശ്മീര്&#x200d; മുഖ്യമന്ത്രിയായിട്ടുള്ള അദ്ദേഹം ഒരിക്കല്&#x200d; മാത്രമാണ് തെരഞ്ഞെടുപ്പില്&#x200d; പരാജയപ്പെട്ടത്. 1980ല്&#x200d; പരാജയം നേരിടുമ്പോള്&#x200d; അദ്ദേഹത്തിന് 42 വയസുണ്ടായിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബി.ജെ.പിയും പി.ഡി.പിയും ഒന്നിച്ചാണ് നേരിട്ടിരുന്നത്. ആ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി ഉധംപൂര്&#x200d;, ലഡാക്, ജമ്മു സീറ്റുകളില്&#x200d; വിജയിച്ചപ്പോള്&#x200d; പി.ഡി.പി അനന്തനാഗ്, ബാരാമുള്ള, ശ്രീനഗര്&#x200d; സീറ്റുകളില്&#x200d; നേട്ടം കൊയ്്തു. <br> കശ്മീരിപ്പോള്&#x200d; രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്. പി.ഡി.പി-ബി.ജെ.പി സഖ്യസര്&#x200d;ക്കാര്&#x200d; തകര്&#x200d;ന്നതിന് ശേഷമാണ് രാഷ്ട്രപതി ഭരണം ഏര്&#x200d;പ്പെടുത്തിയത്. നിയമസഭയില്&#x200d; 25 അംഗങ്ങളുള്ള ബി.ജെ.പി പിന്തുണ പന്&#x200d;വലിച്ചതോടെയാണ് സര്&#x200d;ക്കാര്&#x200d; താഴെ വീണത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jk-bjp-national-conference-share-honours-with-three-seats-each.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരസ്യം വിലക്കി സര്&#x200d;ക്കാര്&#x200d;; ഒന്നാം പേജ് അച്ചടിക്കാതെ കശ്മീരി പത്രങ്ങളുടെ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/kashmir-newspapers-publish-blank-front-pages-to-protest-governments-ban-on-ads-to-two-dailies.html</link>
					<comments>https://www.chandrikadaily.com/kashmir-newspapers-publish-blank-front-pages-to-protest-governments-ban-on-ads-to-two-dailies.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 10 Mar 2019 10:40:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kashmir crisis]]></category>
		<category><![CDATA[kashmir-terror attack]]></category>
		<category><![CDATA[Press Council of India]]></category>
		<category><![CDATA[press freedom]]></category>
		<category><![CDATA[pulwama attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120798</guid>

					<description><![CDATA[ശ്രീനഗര്&#x200d;: സര്&#x200d;ക്കാര്&#x200d; പരസ്യം നിഷേധിക്കുന്നതില്&#x200d; പ്രതിഷേധിച്ച് ഒന്നാം പേജ് അച്ചടിക്കാതെ കശ്മീര്&#x200d; പത്രങ്ങള്&#x200d;. കശ്മീരിലെ പ്രമുഖ ഇംഗ്ലീഷ്, ഉര്&#x200d;ദു, പത്രങ്ങളാണ് ആദ്യ പേജ് ഒഴിച്ചുവിട്ട് പ്രതിഷേധിച്ചത്. ഗ്രേറ്റര്&#x200d; കശ്മീര്&#x200d;, കശ്മീര്&#x200d; റീഡര്&#x200d; എന്നീ പത്രങ്ങള്&#x200d;ക്ക് ഒരു വിശദീകരണവും നല്&#x200d;കാതെ സര്&#x200d;ക്കാര്&#x200d; പരസ്യം നിഷേധിച്ച നടപടിക്കെതിരെയാണ് മാധ്യമങ്ങളുടെ പ്രതിഷേധം. അതേസമയം സംസ്ഥാനത്തെ മാധ്യമങ്ങളെ അടിച്ചമര്&#x200d;ത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് എഡിറ്റേഴ്സ് ഗില്&#x200d;ഡ് കുറ്റപ്പെടുത്തി. പുല്&#x200d;വാമയിലെ ഭീകരാക്രമണങ്ങള്&#x200d;ക്ക് ശേഷം ഈ രണ്ട് പത്രങ്ങള്&#x200d;ക്കും സംസ്ഥാന സര്&#x200d;ക്കാര്&#x200d; പരസ്യങ്ങള്&#x200d; നല്&#x200d;കുന്നില്ലെന്നാണ് പരാതി. kashmir-newspapers-publish-blank-front-pages-to-protest-governments-ban-on-ads-to-two-dailies [&#8230;]]]></description>
										<content:encoded><![CDATA[
<p>ശ്രീനഗര്&#x200d;: സര്&#x200d;ക്കാര്&#x200d; പരസ്യം നിഷേധിക്കുന്നതില്&#x200d; പ്രതിഷേധിച്ച് ഒന്നാം പേജ് അച്ചടിക്കാതെ കശ്മീര്&#x200d; പത്രങ്ങള്&#x200d;. കശ്മീരിലെ പ്രമുഖ ഇംഗ്ലീഷ്,  ഉര്&#x200d;ദു, പത്രങ്ങളാണ് ആദ്യ പേജ് ഒഴിച്ചുവിട്ട് പ്രതിഷേധിച്ചത്. ഗ്രേറ്റര്&#x200d; കശ്മീര്&#x200d;,  കശ്മീര്&#x200d; റീഡര്&#x200d; എന്നീ പത്രങ്ങള്&#x200d;ക്ക് ഒരു വിശദീകരണവും നല്&#x200d;കാതെ സര്&#x200d;ക്കാര്&#x200d; പരസ്യം നിഷേധിച്ച നടപടിക്കെതിരെയാണ് മാധ്യമങ്ങളുടെ പ്രതിഷേധം.</p>



<p>അതേസമയം സംസ്ഥാനത്തെ മാധ്യമങ്ങളെ അടിച്ചമര്&#x200d;ത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് എഡിറ്റേഴ്സ് ഗില്&#x200d;ഡ് കുറ്റപ്പെടുത്തി. പുല്&#x200d;വാമയിലെ ഭീകരാക്രമണങ്ങള്&#x200d;ക്ക് ശേഷം ഈ രണ്ട് പത്രങ്ങള്&#x200d;ക്കും സംസ്ഥാന സര്&#x200d;ക്കാര്&#x200d; പരസ്യങ്ങള്&#x200d; നല്&#x200d;കുന്നില്ലെന്നാണ് പരാതി.</p>



kashmir-newspapers-publish-blank-front-pages-to-protest-governments-ban-on-ads-to-two-dailies



<p>സര്&#x200d;ക്കാരിന്റെ ഈ തീരുമാനത്തില്&#x200d; പ്രതിഷേധിച്ച് മുന്&#x200d; മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഉമര്&#x200d; അബ്ദുല്ലയും രംഗത്തെത്തിയിരുന്നു. കശ്മീരിലെ നിരവധി പത്രങ്ങള്&#x200d; സുരക്ഷാ ഏജന്&#x200d;സികളുടെ നിരീക്ഷണത്തിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kashmir-newspapers-publish-blank-front-pages-to-protest-governments-ban-on-ads-to-two-dailies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിന്ദുത്വവാദികളില്&#x200d; നിന്നും കശ്മീരികളെ രക്ഷിച്ച നാട്ടുകാരെ പ്രശംസിച്ച് രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/i-salute-the-braveheart-who-challenged-the-attackers-rahul.html</link>
					<comments>https://www.chandrikadaily.com/i-salute-the-braveheart-who-challenged-the-attackers-rahul.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 08 Mar 2019 14:11:38 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kashmir crisis]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120662</guid>

					<description><![CDATA[പുല്&#x200d;വാമ അക്രമത്തിന് പിന്നാലെ ഉത്തര്&#x200d;പ്രദേശില്&#x200d; കശ്മീരി തെരുവുകച്ചവടക്കാര്&#x200d; ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. ഇന്നലെയാണ് കശ്മീരികള്&#x200d; ഹിന്ദുത്വവാദികളാല്&#x200d; തെരുവില്&#x200d; ആക്രമിക്കപ്പെട്ടത്. സംഭവത്തെ അപലപിച്ച കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d;, ഇന്ത്യ എല്ലാ പൗരന്&#x200d;മാര്&#x200d;ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് ട്വീറ്റ് ചെയ്തു. While I’m disgusted by this video of Kashmiri traders being attacked in UP, I salute the braveheart who challenged the attackers. India belongs to its citizens, [&#8230;]]]></description>
										<content:encoded><![CDATA[
<p>പുല്&#x200d;വാമ അക്രമത്തിന് പിന്നാലെ ഉത്തര്&#x200d;പ്രദേശില്&#x200d; കശ്മീരി തെരുവുകച്ചവടക്കാര്&#x200d; ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി.</p>



<p>ഇന്നലെയാണ് കശ്മീരികള്&#x200d; ഹിന്ദുത്വവാദികളാല്&#x200d; തെരുവില്&#x200d; ആക്രമിക്കപ്പെട്ടത്. സംഭവത്തെ അപലപിച്ച കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d;, ഇന്ത്യ എല്ലാ പൗരന്&#x200d;മാര്&#x200d;ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് ട്വീറ്റ് ചെയ്തു. </p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">While I’m disgusted by this video of Kashmiri traders being attacked in UP, I salute the braveheart who challenged the attackers. India belongs to its citizens, from every corner of our nation. I strongly condemn all acts of violence against our Kashmiri brothers &amp; sisters. <a href="https://t.co/xuNsnsX12K">pic.twitter.com/xuNsnsX12K</a></p>&mdash; Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1103942683872165889?ref_src=twsrc%5Etfw">March 8, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>അക്രമികളില്&#x200d; നിന്ന് കശ്മീരികളെ രക്ഷിച്ച നാട്ടുകാരെ പ്രശംസിക്കുന്നതായും രാഹുല്&#x200d; അറിയിച്ചു. ആക്രമണത്തിന്റെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ലക്‌നോവിലെ തിരക്കേറിയ തെരുവില്&#x200d; ഉണക്കിയ പഴങ്ങള്&#x200d; വില്&#x200d;ക്കുകയായിരുന്ന കശ്മീരി കച്ചവടക്കാരെയാണ് വിശ്വഹിന്ദു ദള്&#x200d; അക്രമികള്&#x200d; ക്രൂരമായി മര്&#x200d;ദ്ദിച്ചത്. വഴിയരികിലിരുന്ന് പഴങ്ങള്&#x200d; വില്&#x200d;ക്കുകയായിരുന്ന കച്ചവടക്കാരെ അക്രമികള്&#x200d; വടികളും മറ്റും ഉപയോഗിച്ച് ക്രൂരമായി മര്&#x200d;ദ്ദിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-salute-the-braveheart-who-challenged-the-attackers-rahul.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
