<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Kashmir issue &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kashmir-issue/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 30 Oct 2020 05:27:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Kashmir issue &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കശ്മീരില്&#x200d; വെടിവെപ്പ്; യുവമോര്&#x200d;ച്ച ജനറല്&#x200d; സെക്രട്ടറിയുള്&#x200d;പ്പെടെ മൂന്ന് ബിജെപി പ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/3-bjp-workers-killed-in-terrorist-attack-in-jammu-and-kashmirs-kulgam.html</link>
					<comments>https://www.chandrikadaily.com/3-bjp-workers-killed-in-terrorist-attack-in-jammu-and-kashmirs-kulgam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 30 Oct 2020 05:19:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[kashmir attack]]></category>
		<category><![CDATA[Kashmir issue]]></category>
		<category><![CDATA[kashmir politics]]></category>
		<category><![CDATA[Terror Attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165076</guid>

					<description><![CDATA[കാറില്&#x200d; സഞ്ചരിച്ച മൂന്ന് ബിജെപി പ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെ തീവ്രവാദികള്&#x200d; വെടിയുതിര്&#x200d;ക്കുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്&#x200d; വ്യക്തമായതായി പൊലീസ് പറഞ്ഞു. വെടിയേറ്റ ഹിദ ഹുസൈന്&#x200d; സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വൈ.കെ പോറ നിവാസിയായ ഗുലാം അഹ്മദ് യാറ്റൂവിന്റെ മകനാണ് ഫിദ ഹുസൈന്&#x200d; യാറ്റൂ. ഇയാളെ കൂടാതെ ഉമര്&#x200d; റാഷിദ് ബീഗ്, ഉമര്&#x200d; റംസാന്&#x200d; ഹജാം എന്നീ ബിജെപി പ്രവര്&#x200d;ത്തകര്&#x200d;ക്കാണ് വെടിയേറ്റത്.]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: ജമ്മു കശ്മീരില്&#x200d; തീവ്രവാദികള്&#x200d; നടത്തിയ വെടിവെപ്പില്&#x200d; മൂന്ന് ബിജെപി പ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ടു. വ്യഴാഴ്ച കശ്മീരിലെ വൈ.കെ പോറ പ്രദേശത്താണ് വെടിവെപ്പുണ്ടായത്. കുല്&#x200d;ഗാമിലെ യുവമോര്&#x200d;ച്ച ജനറല്&#x200d; സെക്രട്ടറി ഫിദ ഹുസൈന്&#x200d; ഉള്&#x200d;പ്പെടെ മൂന്ന് പ്രവര്&#x200d;ത്തകരാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.</p>
<p>കാറില്&#x200d; സഞ്ചരിച്ച മൂന്ന് ബിജെപി പ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെ തീവ്രവാദികള്&#x200d; വെടിയുതിര്&#x200d;ക്കുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്&#x200d; വ്യക്തമായതായി പൊലീസ് പറഞ്ഞു. വെടിയേറ്റ ഹിദ ഹുസൈന്&#x200d; സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വൈ.കെ പോറ നിവാസിയായ ഗുലാം അഹ്മദ് യാറ്റൂവിന്റെ മകനാണ് ഫിദ ഹുസൈന്&#x200d; യാറ്റൂ. ഇയാളെ കൂടാതെ ഉമര്&#x200d; റാഷിദ് ബീഗ്, ഉമര്&#x200d; റംസാന്&#x200d; ഹജാം എന്നീ ബിജെപി പ്രവര്&#x200d;ത്തകര്&#x200d;ക്കാണ് വെടിയേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.</p>
<p>ഭീകര്&#x200d;ക്കായി തിരച്ചില്&#x200d; ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തെ പ്രധാനമന്ത്രി അപലപിച്ചു. അടുത്തിടെ കശ്മീരില്&#x200d; നിരവധി ബിജെപി പ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലായില്&#x200d; ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബക്കാരും വെടിയേറ്റ് മരിച്ചിരുന്നു. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ബാരി. അതേസമയം അക്രമണത്തിന് പിന്നില്&#x200d; ആരെന്ന കാര്യം ഇതേവരെ വ്യക്തത വന്നിട്ടില്ല.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Terrible news from Kulgam district of South Kashmir. I unequivocally condemn the targeted killing of the 3 BJP workers in a terror attack. May Allah grant them place in Jannat &amp; may their families find strength during this difficult time.</p>
<p>&mdash; Omar Abdullah (@OmarAbdullah) <a href="https://twitter.com/OmarAbdullah/status/1321849535996469250?ref_src=twsrc%5Etfw">October 29, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, മോദി സര്&#x200d;ക്കാര്&#x200d; ഇല്ലാതാക്കിയ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്&#x200d; തിരിച്ചുകിട്ടാനായി ബിജെപി വിരുദ്ധ മുന്നണി രൂപംകൊണ്ട സാഹചര്യമാണ് നിലവില്&#x200d; കേന്ദ്ര ഭരണ പ്രദേശത്തുള്ളത്. ഇതിനായി സംസ്ഥാനത്തെ മറ്റു പാര്&#x200d;ട്ടികളിലെ മുന്&#x200d; മുഖ്യമന്ത്രിമാര്&#x200d;പോലും ഒന്നായ നിലയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/3-bjp-workers-killed-in-terrorist-attack-in-jammu-and-kashmirs-kulgam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്‌സഭയില്&#x200d; പ്രതിപക്ഷ അസാന്നിധ്യത്തില്&#x200d; &#8216;കശ്മീര്&#x200d; ഭാഷ&#8217;യടക്കം ബില്ലുകള്&#x200d; പാസാക്കി കേന്ദ്ര സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/lok-sabha-passes-four-bills-in-absence-of-opposition.html</link>
					<comments>https://www.chandrikadaily.com/lok-sabha-passes-four-bills-in-absence-of-opposition.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 22 Sep 2020 15:59:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2020 Parliament]]></category>
		<category><![CDATA[Bill in parliament]]></category>
		<category><![CDATA[jammu and kashmir]]></category>
		<category><![CDATA[kashmir bill]]></category>
		<category><![CDATA[Kashmir issue]]></category>
		<category><![CDATA[Loksabha]]></category>
		<category><![CDATA[monsoon section]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155735</guid>

					<description><![CDATA[പ്രതിപക്ഷത്തിന്റെ അഭാവത്തില്&#x200d; കശ്മീര്&#x200d; ഭാഷ ബില്ലിന് പുറമെ മൂന്ന് തൊഴില്&#x200d; ബില്ലുകളും കേന്ദ്രം ലോക്‌സഭയില്&#x200d; പാസാക്കി. പ്രതിപക്ഷ എംപിമാരുടെ അഭാവത്തില്&#x200d; കേന്ദ്ര തൊഴില്&#x200d; മന്ത്രി സന്തോഷ് കുമാര്&#x200d; ഗാംഗ്വര്&#x200d; അവതരിപ്പിച്ച മൂന്ന് ലേബര്&#x200d; ബില്ലുകളാണ് ശബ്ദ വോട്ടോടുകൂടി ലോക്‌സഭ പാസാക്കിയത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കാര്&#x200d;ഷിക ബില്ലിനെതിരായ പ്രതിഷേധത്തില്&#x200d; ഒറ്റക്കെട്ടായ പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയും ബഹിഷ്‌കരിക്കാന്&#x200d; തീരുമാനിച്ചതോടെ ശൂന്യമായ സഭയില്&#x200d; കശ്മീര്&#x200d; ഭാഷ വിഷയത്തിലടക്കം ബില്ലുകള്&#x200d; പാസാക്കി കേന്ദ്ര സര്&#x200d;ക്കാര്&#x200d;. പ്രതിഷേധം വകവക്കാതെ കാര്&#x200d;ഷിക ബില്ലുകള്&#x200d; പാസാക്കിയ കേന്ദ്രസര്&#x200d;ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്&#x200d; പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. എന്നാല്&#x200d; ഇത് അനൂകൂല ഘടകമാക്കി പത്തിലേറെ ബില്ലുകളാണ് ഇന്ന് ഇരു സഭകളിലുമായി മോദി സര്&#x200d;ക്കാര്&#x200d; പാസാക്കിയെടുത്തത്.</p>
<p>പ്രതിപക്ഷത്തിന്റെ അഭാവത്തില്&#x200d; കശ്മീര്&#x200d; ഭാഷ ബില്ലിന് പുറമെ മൂന്ന് തൊഴില്&#x200d; ബില്ലുകളും കേന്ദ്രം ലോക്‌സഭയില്&#x200d; പാസാക്കി. പ്രതിപക്ഷ എംപിമാരുടെ അഭാവത്തില്&#x200d; കേന്ദ്ര തൊഴില്&#x200d; മന്ത്രി സന്തോഷ് കുമാര്&#x200d; ഗാംഗ്വര്&#x200d; അവതരിപ്പിച്ച മൂന്ന് ലേബര്&#x200d; ബില്ലുകളാണ് ശബ്ദ വോട്ടോടുകൂടി ലോക്‌സഭ പാസാക്കിയത്. തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ജോലിസ്ഥലം സംബന്ധിച്ചുള്ള ബില്&#x200d;, വ്യവസായവുമായി ബന്ധപ്പെട്ട ബില്&#x200d;, സാമൂഹിക സുരക്ഷ സംബന്ധിച്ച ബില്&#x200d; എന്നീ തൊഴില്&#x200d; ബില്ലുകളാണ് പാസായത്.</p>
<p>അതേസമയം, കേന്ദ്ര ഭരണപ്രദേശമായി മാറിയ ജമ്മു കശ്മീരിലെ ഔദ്യോഗിക ഭാഷ സംബന്ധിച്ച ബില്ലും പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്&#x200d; ലോക്‌സഭ പാസാക്കി. കശ്മീര്&#x200d;, ഡോംഗ്രി, ഹിന്ദി എന്നീ ഭാഷകള്&#x200d; കശ്മീരിലെ ഔദ്യോഗിക ഭാഷകളായി ഉള്&#x200d;പ്പെടുത്തുന്നതിനുള്ള ബില്ലാണിത്. ലോക്‌സഭയില്&#x200d; ബില്ലുകള്&#x200d; നാളെ രാജ്യസഭയിലും പാസാവുന്നതോടെ ഇവ നിയമമായി മാറും.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">The House will be convened at 6 pm tomorrow: Lok Sabha Speaker Om Birla <a href="https://t.co/CueyajVwx9">pic.twitter.com/CueyajVwx9</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1308416725113765888?ref_src=twsrc%5Etfw">September 22, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കാര്&#x200d;ഷിക പരിഷ്‌കരണ ബില്ലുകള്&#x200d; പിന്&#x200d;വലിക്കണമെന്ന ആവശ്യം സര്&#x200d;ക്കാര്&#x200d; നിരാകരിച്ചതിനു പിന്നാലെയാണ് ലോക്സഭയില്&#x200d; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. കാര്&#x200d;ഷിക ബില്&#x200d; പാസാക്കിയ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപടിക്കെതിരെ പ്രതിഷേധിച്ച അംഗങ്ങളെ പുറത്താക്കിയതിനെതിരെ എംപിമാര്&#x200d;ക്ക് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് നേരത്തെ രാജ്യസഭയില്&#x200d; നിന്നും പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഇറങ്ങിപോയിരിരുന്നു. ഇതിനുപിന്നാലെയാണ് ലോക്സഭാ സമ്മേളനവും ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി ഇറങ്ങിപ്പോയത്. തുടര്&#x200d;ന്ന് പ്രതിപക്ഷ എംപിമാര്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് ആധിര്&#x200d; രഞ്ജന്&#x200d; ചൗധരിയുടെ നേതൃത്വത്തില്&#x200d; പാര്&#x200d;ലമെന്റ് വളപ്പില്&#x200d; യോഗം ചേര്&#x200d;ന്നു. പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ് കോണ്&#x200d;ഗ്രസ് സഭാകക്ഷി നേതാവ് അധീര്&#x200d; രഞ്ജന്&#x200d; ചൗധരി പറഞ്ഞു.</p>
<p>പ്രതിഷേധം വകവക്കാതെ മോദി സര്&#x200d;ക്കാര്&#x200d; പാസാക്കി കാര്&#x200d;ഷിക ബില്ലില്&#x200d; രാഷ്ട്രപതിയെ കാണാന്&#x200d; ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ ഡല്&#x200d;ഹി പൊലീസ് മര്&#x200d;ദ്ദിച്ചതായി പരാതി. സഭാ എംപിമാരെ സംസ്്‌പെന്റ് ചെയതതടക്കം കാര്യങ്ങള്&#x200d; ബോധിപ്പിക്കാനായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്&#x200d;പോയ തങ്ങളെ ഡല്&#x200d;ഹി പൊലീസ് ഗുണ്ടകളെപ്പോലെയാണ് കൈകാര്യം ചെയ്തതെന്നും ക്രൂരമായി മര്&#x200d;ദ്ദിച്ചെന്നും കോണ്&#x200d;ഗ്രസ് അംഗങ്ങള്&#x200d; മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു സുരക്ഷയുമില്ലാത്ത സാഹചര്യമാണ് ഡല്&#x200d;ഹിയിലെന്നും പ്രതിപക്ഷം പറഞ്ഞു.</p>
<p>ഇന്നത്തേക്ക് പിരിഞ്ഞ ലോക്‌ സഭാ നടപടികള്&#x200d; ബുധനാഴ്ച വൈകീട്ട് ആറിന് ആരംഭിക്കുമെന്ന് ലോക്സഭാ സ്പീക്കര്&#x200d; ഓം ബിര്&#x200d;ള അറിയിച്ചു.</p>
<p>അതേസമയം, പ്രതിപക്ഷ ബെഞ്ചുകള്&#x200d; ശൂന്യമായിരിക്കെ കേന്ദ്രം രാജ്യസഭയില്&#x200d; രണ്ട് മണിക്കൂറിനുള്ളില്&#x200d; പാസാക്കിയെടുത്തത് അഞ്ച് ബില്ലുകള്&#x200d;. എട്ട് എംപിമാരുടെ സസ്പെഷന്&#x200d;ഷന് ഇടയാക്കിയ നാടകീയ സംഭവങ്ങള്&#x200d;ക്കു പിന്നാലെ സഭക്ക് പുറത്തും അകത്തും പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; രാജ്യസഭയില്&#x200d; ബില്ലുകള്&#x200d; പാസാക്കിയെടുത്ത്. കാര്&#x200d;ഷക പ്രതിഷേധം ശക്തമാവുന്നതിനിടെ ഇതിനകം, മൂന്നാമത്തെ കാര്&#x200d;ഷിക ബില്ലടക്കം അഞ്ച് ബില്ലുകളാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇന്ന് രാജ്യസഭ പാസാക്കിയെടുത്തത്. പ്രതിപക്ഷ അംഗങ്ങള്&#x200d; പ്രതിഷേധവുമായി സഭക്ക് പുറത്തായിരിക്കെ ശബ്ദ വോട്ടിലാണ് ബില്ലുകള്&#x200d; രാജ്യസഭ കടന്നത്.</p>
<p>നിലവില്&#x200d; പാസായ ബില്ലുകളില്&#x200d; രാജ്യത്ത് കര്&#x200d;ഷകരും സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ പ്രതിപക്ഷ എംപിമാര്&#x200d; സഭക്ക് പുറത്ത് പ്രതിഷേധവുമായി നില്&#x200d;ക്കെയാണ് മൂന്നാമത്തെ കാര്&#x200d;ഷിക ബില്ലും മോദി സര്&#x200d;ക്കാര്&#x200d; പാസാക്കിയെടുത്തത്. ധാന്യങ്ങള്&#x200d;, പയര്&#x200d;വര്&#x200d;ഗ്ഗങ്ങള്&#x200d;, എണ്ണക്കുരുക്കള്&#x200d;, ഭക്ഷ്യ എണ്ണകള്&#x200d;, സവാള, ഉരുളക്കിഴങ്ങ് എന്നിവ അവശ്യവസ്തുക്കളുടെ പട്ടികയില്&#x200d; നിന്ന് നീക്കം ചെയ്യാനുള്ള ബില്ലാണ് അവശ്യവസ്തു ഭേദഗതി ബില്&#x200d; 2020.</p>
<p>ഇതുള്&#x200d;പ്പെടെ മൂന്ന് ബില്ലുകളും കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിട്ടുള്ളതിനാല്&#x200d; രാജ്യസഭയില്&#x200d; കൂടി പാസാകുന്നതോടെ ഇനി രാഷ്ട്രപതി കൂടി ഒപ്പു വച്ചാല്&#x200d; ബില്&#x200d; നിയമമാകും. ബില്ലുകല്&#x200d; പാസാക്കുന്നതില്&#x200d; രാജ്യസഭാ ഉപാധ്യക്ഷന്&#x200d; ചട്ടങ്ങള്&#x200d; ലംഘിച്ചെന്ന ആരോപണം നിലനില്&#x200d;ക്കെയാണ് വീണ്ടും സമാന രീതിയില്&#x200d; മോദി സര്&#x200d;ക്കാര്&#x200d; ബില്&#x200d; പാസാക്കിയെടുത്തത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lok-sabha-passes-four-bills-in-absence-of-opposition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൈനയോട് പറ്റുമെങ്കില്&#x200d; പാകിസ്താനുമായി എന്തുകൊണ്ട് പാടില്ലെന്ന് പാര്&#x200d;ലമെന്റില്&#x200d; ഫാറൂഖ് അബ്ദുല്ല</title>
		<link>https://www.chandrikadaily.com/if-we-can-talk-to-china-to-resolve-issues-why-not-with-pakistan-asks-farooq-abdullah.html</link>
					<comments>https://www.chandrikadaily.com/if-we-can-talk-to-china-to-resolve-issues-why-not-with-pakistan-asks-farooq-abdullah.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 19 Sep 2020 13:34:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article 370]]></category>
		<category><![CDATA[farooq abdullah]]></category>
		<category><![CDATA[ind-pak border]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[India-Pakistan]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[Kashmir issue]]></category>
		<category><![CDATA[national conference]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154738</guid>

					<description><![CDATA[കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് പിന്നാലെ ദീര്&#x200d;ഘ നാള്&#x200d; തടങ്കലിലായിരുന്ന ദേശീയ കോണ്&#x200d;ഫറന്&#x200d;സ് പ്രസിഡന്റ്, ശേഷം ആദ്യമായാണ് പാര്&#x200d;ലമെന്റില്&#x200d; സംസാരിക്കുന്നത്. ലഡാക്കില്&#x200d; 20 ഇന്ത്യന്&#x200d; സൈനികര്&#x200d; വീര്യമൃത്യു വരിച്ച അതിര്&#x200d;ത്തി സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് പിന്നാലെ ചൈനയുമായി സമാധാനത്തിന് മോദി സര്&#x200d;ക്കാര്&#x200d; ഒരുങ്ങുന്ന സാഹചര്യത്തില്&#x200d;, അതിര്&#x200d;ത്തി സംസ്ഥാനത്തെ നേതാവിന്റെ ചോദ്യം.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യ-പാക് വിഷയത്തില്&#x200d; ചര്&#x200d;ച്ച വേണമെന്ന ആവശ്യവുമായി മുന്&#x200d; കേന്ദ്രമന്ത്രിയും ജമ്മു കശ്മീര്&#x200d; മുഖ്യമന്ത്രിമായ ഫാറൂഖ് അബ്ദുല്ലയും പാര്&#x200d;ലമെന്റില്&#x200d; രംഗത്ത്. നിയന്ത്രണമേഖലയില്&#x200d; സൈനികരെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായി ചര്&#x200d;ച്ച നടത്തുകയാണെങ്കില്&#x200d;, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്&#x200d; പരിഹരിക്കുന്നതിന് പാകിസ്ഥാനുമായി ചര്&#x200d;ച്ച നടത്തണമെന്ന ആവശ്യവുമായാണ് കശ്മീരിലെ മുതിര്&#x200d;ന്ന നേതാവ് രംഗത്തെത്തിയത്. ലോക്‌സഭയില്&#x200d; സംസാരിച്ച ഫാറൂഖ് അബ്ദുല്ല പറഞ്ഞു.</p>
<p>ലഡാക്കില്&#x200d; 20 ഇന്ത്യന്&#x200d; സൈനികര്&#x200d; വീര്യമൃത്യു വരിച്ച അതിര്&#x200d;ത്തി സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് പിന്നാലെ ചൈനയുമായി സമാധാനത്തിന് മോദി സര്&#x200d;ക്കാര്&#x200d; ഒരുങ്ങുന്ന സാഹചര്യത്തില്&#x200d;, അതിര്&#x200d;ത്തി സംസ്ഥാനത്തെ നേതാവിന്റെ ചോദ്യം.</p>
<p>&#8216;പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യ ഇന്ന് ചൈനയുമായി ചര്&#x200d;ച്ച നടത്താന്&#x200d; ഒരുങ്ങുകയാണ്. തീര്&#x200d;പ്പുകല്&#x200d;പ്പിക്കാത്ത പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുന്നതിനായി പാകിസ്ഥാനുമായും ചര്&#x200d;ച്ച ആരംഭിക്കണം, ഫാറൂഖ് അബ്ദുല്ല ലോകസഭയില്&#x200d; വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് പിന്നാലെ ദീര്&#x200d;ഘ നാള്&#x200d; തടങ്കലിലായിരുന്ന ദേശീയ കോണ്&#x200d;ഫറന്&#x200d;സ് പ്രസിഡന്റ്, ശേഷം ആദ്യമായാണ് പാര്&#x200d;ലമെന്റില്&#x200d; സംസാരിക്കുന്നത്.</p>
<p>&#8216;അതിര്&#x200d;ത്തിയിലെ ഏറ്റുമുട്ടലുകള്&#x200d; വര്&#x200d;ദ്ധിക്കുകയും ആളുകള്&#x200d; മരിക്കുകയും ചെയ്യുന്നു &#8230;ഇത് കൈകാര്യം ചെയ്യാന്&#x200d; ഒരു മാര്&#x200d;ഗം കണ്ടെത്തേണ്ടതുണ്ട്. ചര്&#x200d;ച്ചകള്&#x200d; ഒഴികെ &#8230;(ലഡാക്ക് അതിര്&#x200d;ത്തിയില്&#x200d; നിന്ന്) പിന്മാറാനുള്ള ശ്രമത്തിനായി നിങ്ങള്&#x200d; ചൈനയുമായി സംസാരിക്കുമ്പോള്&#x200d;, ഈ അവസ്ഥയില്&#x200d; നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുന്നതിന് നമ്മളുടെ (മറ്റ്) അയല്&#x200d;ക്കാരോടും സംസാരിക്കണം, ഫാറുഖ് അബ്ദുല്ല ആവശ്യപ്പെട്ടു.</p>
<p>അതേസമയം, കേന്ദ്രഭരണ പ്രദേശമായി മാറിയിട്ടും ജമ്മു കശ്മീരില്&#x200d; യാതൊരു പുരോഗതിയും കണ്ടില്ലെന്ന് മുന്&#x200d; മുഖ്യമന്ത്രി പാര്&#x200d;ലമെന്റില്&#x200d; തുറന്നടിച്ചു. അധികൃതര്&#x200d; 4 ജി സൗകര്യങ്ങള്&#x200d; തടയുന്നതിനാല്&#x200d; വിദ്യാര്&#x200d;ത്ഥികളും വ്യാപാരികളും വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും, ഇത് പൊതു താല്&#x200d;പ്പര്യത്തിന് വിരുദ്ധമാണെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.</p>
<p>ഷോപിയാനില്&#x200d; നടന്ന ഏറ്റുമുട്ടലില്&#x200d; മൂന്ന് പേര്&#x200d; കൊലപ്പെട്ട സംഭവത്തില്&#x200d; കരസേന നടത്തിയ അന്വേഷണത്തില്&#x200d; ശ്രീനഗര്&#x200d; എംപി സന്തോഷം പ്രകടിപ്പിച്ചു. മൂന്ന് നിരപരാധികളായ ഷോപിയാന്&#x200d; സ്വദേശികള്&#x200d; കൊല്ലപ്പെട്ടുവെന്ന് സൈന്യം സമ്മതിച്ചതില്&#x200d; എനിക്ക് സന്തോഷമുണ്ട്. സര്&#x200d;ക്കാര്&#x200d; കനത്ത നഷ്ടപരിഹാരം നല്&#x200d;കുമെന്ന് ഞാന്&#x200d; പ്രതീക്ഷിക്കുന്നു,&#8221;അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. <span style="color: #333333; font-family: Georgia, 'Times New Roman', 'Bitstream Charter', Times, serif; font-size: 16px;">തടങ്കലിൽ കഴിയുമ്പോൾ തനിക്കുവേണ്ടി സംസാരിച്ചതിന് പാർലമെന്റ് അംഗങ്ങളോട് ഫാറൂഖ് അബ്ദുല്ല നന്ദി അറിയിച്ചു.</span></p>
<p>കാശ്മീരിന് പ്രത്യേക അധികാരം നല്&#x200d;കിയിരുന്ന ആര്&#x200d;ട്ടിക്കിള്&#x200d; 370 കേന്ദ്രസര്&#x200d;ക്കാര്&#x200d; റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനെ തുടര്&#x200d;ന്ന് കഴിഞ്ഞ വര്&#x200d;ഷം ഫാറൂഖ് അബ്ദുല്ലയെയും ഉമര്&#x200d; അബ്ദുള്ളയേയും അടക്കം നിരവധി രാഷ്ട്രീയ നേതാക്കളെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; തടങ്കലില്&#x200d; പാര്&#x200d;പ്പിച്ചിരുന്നു. ഈ വര്&#x200d;ഷം മാര്&#x200d;ച്ചിലാണ് ഫാറൂഖ് അബ്ദുല്ല മോചിതനായത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-we-can-talk-to-china-to-resolve-issues-why-not-with-pakistan-asks-farooq-abdullah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീര്&#x200d; വിഷയത്തില്&#x200d; പാകിസ്താനൊപ്പം; മലേഷ്യക്കെതിരെ നടപടിയുമായി ഇന്ത്യ</title>
		<link>https://www.chandrikadaily.com/india-may-restrict-imports-of-palm-oil-other-goods-from-malaysia.html</link>
					<comments>https://www.chandrikadaily.com/india-may-restrict-imports-of-palm-oil-other-goods-from-malaysia.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 Oct 2019 08:20:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[India-Pakistan]]></category>
		<category><![CDATA[Kashmir issue]]></category>
		<category><![CDATA[malasiya]]></category>
		<category><![CDATA[oil crisis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141519</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പാമോയില്&#x200d; ഉള്&#x200d;പ്പെടെയുള്ള ഉല്&#x200d;പന്നങ്ങളുടെ ഇറക്കുമതി കുറച്ചും മറ്റ് ഉല്&#x200d;പന്നങ്ങളുടെ ഇറക്കുമതിയില്&#x200d; നിയന്ത്രണം കൊണ്ടുവന്നും മലേഷ്യക്ക് തിരിച്ചടി നല്&#x200d;കാനൊരുങ്ങി ഇന്ത്യ. ജമ്മു കശ്മീര്&#x200d; വിഷയത്തില്&#x200d; മലേഷ്യന്&#x200d; പ്രധാനമന്ത്രി മഹാതിര്&#x200d; മുഹമ്മദ് യുഎന്നില്&#x200d; നടത്തിയ പരാമര്&#x200d;ശങ്ങളെ തുടര്&#x200d;ന്നാണ് ഇന്ത്യ കടുത്തതീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോര്&#x200d;ട്ട്. ജമ്മു കശ്മീരില്&#x200d; ഇന്ത്യ അതിക്രമിച്ച് കയറി കൈവശപ്പെടുത്തിയെന്നായിരുന്നു മഹാതിര്&#x200d; മുഹമ്മദിന്റെ ആരോപണം. അതില്&#x200d; പ്രകോപിതരായാണ് മലേഷ്യയുടെ പ്രധാന വരുമാനമായ പാമോയില്&#x200d; ഉള്&#x200d;പ്പെടെയുള്ള ഉല്&#x200d;പന്നങ്ങളുടെ ഇറക്കുമതിയില്&#x200d; നിയന്ത്രണം കൊണ്ടുവരാന്&#x200d; ഇന്ത്യ ആലോചിക്കുന്നത്. വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: പാമോയില്&#x200d; ഉള്&#x200d;പ്പെടെയുള്ള ഉല്&#x200d;പന്നങ്ങളുടെ ഇറക്കുമതി കുറച്ചും മറ്റ് ഉല്&#x200d;പന്നങ്ങളുടെ ഇറക്കുമതിയില്&#x200d; നിയന്ത്രണം കൊണ്ടുവന്നും മലേഷ്യക്ക് തിരിച്ചടി നല്&#x200d;കാനൊരുങ്ങി ഇന്ത്യ. ജമ്മു കശ്മീര്&#x200d; വിഷയത്തില്&#x200d; മലേഷ്യന്&#x200d; പ്രധാനമന്ത്രി മഹാതിര്&#x200d; മുഹമ്മദ് യുഎന്നില്&#x200d; നടത്തിയ പരാമര്&#x200d;ശങ്ങളെ തുടര്&#x200d;ന്നാണ് ഇന്ത്യ കടുത്തതീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോര്&#x200d;ട്ട്. ജമ്മു കശ്മീരില്&#x200d; ഇന്ത്യ അതിക്രമിച്ച് കയറി കൈവശപ്പെടുത്തിയെന്നായിരുന്നു മഹാതിര്&#x200d; മുഹമ്മദിന്റെ ആരോപണം. അതില്&#x200d; പ്രകോപിതരായാണ് മലേഷ്യയുടെ പ്രധാന വരുമാനമായ പാമോയില്&#x200d; ഉള്&#x200d;പ്പെടെയുള്ള ഉല്&#x200d;പന്നങ്ങളുടെ ഇറക്കുമതിയില്&#x200d; നിയന്ത്രണം കൊണ്ടുവരാന്&#x200d; ഇന്ത്യ ആലോചിക്കുന്നത്.<br>
വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തില്&#x200d; നടന്ന ചര്&#x200d;ച്ചയിലാണ് സുപ്രധാന തീരുമാനമെന്നാണ് റിപ്പോര്&#x200d;ട്ട്. <br>
എന്നാല്&#x200d; ഇന്ത്യയില്&#x200d; നിന്ന് ഔദ്യോഗികമായി ഒരു സൂചനകളും ലഭിച്ചിട്ടില്ലെന്ന് മലേഷ്യന്&#x200d; പ്രധാനമന്ത്രി പ്രതികരിച്ചു. വാര്&#x200d;ത്തക്ക് പിന്നാലെ വെള്ളിയാഴ്ച വൈകുന്നേരം മലേഷ്യന്&#x200d; പാം ഓയില്&#x200d; അഞ്ചു ദിവസത്തെ കുറഞ്ഞ നേട്ടം രേഖപ്പെടുത്തി. നേരത്തെ വ്യാപാരം നടന്നിരുന്ന ബര്&#x200d;സ മലേഷ്യ ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ചിലെ ഡിസംബര്&#x200d; ഡെലിവറിയിലെ പാം ഓയില്&#x200d; കരാര്&#x200d; 0.9 ശതമാനം ഇടിഞ്ഞ് ടണ്ണിന് 2,185 റിംഗിറ്റ് (522.23 ഡോളര്&#x200d;) ആയി.<br>
ലോകത്തില്&#x200d; ഏറ്റവും കൂടുതല്&#x200d; ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ മൊത്തം ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ മൂന്നില്&#x200d; രണ്ട് ഭാഗവും പാം ഓയില്&#x200d; ആണ്. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്&#x200d; നിന്ന് പ്രതിവര്&#x200d;ഷം 9 ദശലക്ഷം ടണ്ണിലധികം പാം ഓയില്&#x200d; വാങ്ങുന്നുണ്ട്. മലേഷ്യന്&#x200d; പാം ഓയില്&#x200d; ബോര്&#x200d;ഡിന്റെ കണക്കനുസരിച്ച് 2019 ലെ ആദ്യ ഒമ്പത് മാസങ്ങളില്&#x200d; ഏറ്റവും അധികം പാം ഓയില്&#x200d; വാങ്ങിയത് ഇന്ത്യയാണ്. 3.9 ദശലക്ഷം ടണ്&#x200d; പാം ഓയിലാണ് ഇന്ത്യ വാങ്ങിയിട്ടുള്ളതെന്നാണ് കണക്ക്.<br>
മലേഷ്യയില്&#x200d; നിന്ന് പാം ഓയില്&#x200d; ഇറക്കുമതി ചെയ്യുന്നത് നിര്&#x200d;ത്തിയാലും ഇന്ത്യയില്&#x200d; ഭക്ഷ്യ എണ്ണയുടെ കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്&#x200d;.മലേഷ്യക്ക് നിയന്ത്രണം ഏര്&#x200d;പ്പെടുത്തുന്നതോടെ ഇന്തോനേഷ്യ, അര്&#x200d;ജന്റീന, യുക്രെയ്ന്&#x200d; തുടങ്ങിയ രാജ്യങ്ങളില്&#x200d; നിന്നാവും ഇന്ത്യ പാം ഓയില്&#x200d; വാങ്ങുക. <br>
കുറവ് പരിഹരിക്കുന്നതിന് അര്&#x200d;ജന്റീനയില്&#x200d; നിന്നുള്ള സോയോയില്&#x200d;, യുക്രെയ്‌നില്&#x200d; നിന്നുള്ള സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി വര്&#x200d;ധിപ്പിച്ചാല്&#x200d; മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മലേഷ്യയില്&#x200d; നിന്നുള്ള പാം ഓയില്&#x200d; ഇറക്കുമതി കുറച്ചാല്&#x200d; അത് ഇന്തോനേഷ്യയ്ക്കും നേട്ടമായേക്കും. ഇന്ത്യ പാം ഓയില്&#x200d; വാങ്ങുന്നത് വര്&#x200d;ധിപ്പിക്കണമെന്ന് ഇന്തോനേഷ്യ ആഗ്രഹിക്കുന്നുണ്ട്. പകരമായി ഇന്ത്യയില്&#x200d; നിന്ന് പഞ്ചസാര വാങ്ങും. ഇന്ത്യ ഇറക്കുമതി വെട്ടിക്കുറക്കുകയോ നിര്&#x200d;ത്തുകയോ ചെയ്താല്&#x200d; മലേഷ്യയുടെ വരുമാനത്തില്&#x200d; ഗണ്യമായി കുറവുണ്ടായേക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-may-restrict-imports-of-palm-oil-other-goods-from-malaysia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീര്&#x200d; വിഷയത്തില്&#x200d; മൂന്നാമതൊരാള്&#x200d; ഇടപെടേണ്ടതില്ലെന്ന് ഫ്രാന്&#x200d;സ്; ഇന്ത്യക്ക് പിന്തുണ</title>
		<link>https://www.chandrikadaily.com/kashmir-issue-france-says.html</link>
					<comments>https://www.chandrikadaily.com/kashmir-issue-france-says.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 23 Aug 2019 04:08:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[france]]></category>
		<category><![CDATA[Kashmir issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136819</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കശ്മീര്&#x200d; വിഷയത്തില്&#x200d; ഇന്ത്യയുടെ നിലപാടിന് ഫ്രാന്&#x200d;സിന്റെ പിന്തുണ. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്&#x200d; ഇന്ത്യയും പാകിസ്ഥാനും തമ്മില്&#x200d; ചര്&#x200d;ച്ചകള്&#x200d; നടത്തണമെന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മക്രോണ്&#x200d; പ്രശ്‌നം ഉഭയകക്ഷി ചര്&#x200d;ച്ചയിലൂടെത്തന്നെ പരിഹരിക്കണമെന്ന് നിര്&#x200d;ദേശിച്ചു. മൂന്നാമതൊരാള്&#x200d; പ്രശ്‌നത്തില്&#x200d; ഇടപെടരുതെന്നും ഫ്രാന്&#x200d;സ് നിലപാടെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ-ഫ്രാന്&#x200d;സ് സംയുക്ത പ്രസ്താവനയിലായിരുന്നു മക്രോണ്&#x200d; നിലപാട് വ്യക്തമാക്കിയത്. അതേസമയം, പാക് പ്രധാനമന്ത്രി ഇമ്രാന്&#x200d; ഖാനുമായും സംസാരിക്കുമെന്ന് വ്യക്തമാക്കിയ മക്രോണ്&#x200d;, പ്രശ്‌നം ഇരുകക്ഷികളും തമ്മില്&#x200d; പരിഹരിക്കണമെന്ന നിലപാട് പാകിസ്ഥാനെ [&#8230;]]]></description>
										<content:encoded><![CDATA[
<p><br> ന്യൂഡല്&#x200d;ഹി: കശ്മീര്&#x200d; വിഷയത്തില്&#x200d; ഇന്ത്യയുടെ നിലപാടിന് ഫ്രാന്&#x200d;സിന്റെ പിന്തുണ. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്&#x200d; ഇന്ത്യയും പാകിസ്ഥാനും തമ്മില്&#x200d; ചര്&#x200d;ച്ചകള്&#x200d; നടത്തണമെന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മക്രോണ്&#x200d; പ്രശ്‌നം ഉഭയകക്ഷി ചര്&#x200d;ച്ചയിലൂടെത്തന്നെ പരിഹരിക്കണമെന്ന് നിര്&#x200d;ദേശിച്ചു. മൂന്നാമതൊരാള്&#x200d; പ്രശ്‌നത്തില്&#x200d; ഇടപെടരുതെന്നും ഫ്രാന്&#x200d;സ് നിലപാടെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ-ഫ്രാന്&#x200d;സ് സംയുക്ത പ്രസ്താവനയിലായിരുന്നു മക്രോണ്&#x200d; നിലപാട് വ്യക്തമാക്കിയത്. </p>



<p>അതേസമയം, പാക് പ്രധാനമന്ത്രി ഇമ്രാന്&#x200d; ഖാനുമായും സംസാരിക്കുമെന്ന് വ്യക്തമാക്കിയ മക്രോണ്&#x200d;, പ്രശ്‌നം ഇരുകക്ഷികളും തമ്മില്&#x200d; പരിഹരിക്കണമെന്ന നിലപാട് പാകിസ്ഥാനെ അറിയിക്കുമെന്നും പറഞ്ഞു. എന്നാല്&#x200d;, കശ്മീരിനെച്ചൊല്ലി മേഖലയില്&#x200d; അക്രമമുണ്ടാകരുത്. ഇരുകക്ഷികളും അക്രമം തുടങ്ങി വയ്ക്കില്ലെന്ന നിലപാടെടുക്കണം. മാത്രമല്ല, ജനങ്ങളുടെ അവകാശങ്ങള്&#x200d; ഹനിക്കുന്ന നീക്കങ്ങള്&#x200d; ഇരുരാജ്യങ്ങളും കൈക്കൊള്ളുകയും ചെയ്യരുത്  മക്രോണ്&#x200d; വ്യക്തമാക്കി. അതേസമയം, ഇന്ത്യന്&#x200d; പ്രസ്താവനയില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിനെക്കുറിച്ച് ഒരു പരാമര്&#x200d;ശവും നടത്തിയില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kashmir-issue-france-says.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ചരിക്കാന്&#x200d; വിമാനം വേണ്ട, ജനങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം മതി ; ജമ്മു കശ്മീര്&#x200d; ഗവര്&#x200d;ണര്&#x200d;ക്ക് മറുപടിയുമായി രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/rahul-gandhi-tweet-against-governer-opinion.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-tweet-against-governer-opinion.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 13 Aug 2019 09:34:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Kashmir issue]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Tweet]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135972</guid>

					<description><![CDATA[ജമ്മു കശ്മീരിലെ സാഹചര്യം നേരിട്ടു വന്നുകണ്ടു മനസ്സിലാക്കാന്&#x200d; ആവശ്യപ്പെട്ട സംസ്ഥാന ഗവര്&#x200d;ണര്&#x200d; സത്യപാല്&#x200d; മാലിക്കിന് രാഹുല്&#x200d; ഗാന്ധിയുടെ മറുപടി. ജമ്മു കശ്മീരും ലഡാക്കും സന്ദര്&#x200d;ശിക്കാനുള്ള താങ്കളുടെ സ്‌നേഹം നിറഞ്ഞ ക്ഷണം പ്രതിപക്ഷ നേതാക്കളും ഞാനും സ്വീകരിക്കുകയാണ്. ഞങ്ങള്&#x200d;ക്ക് വിമാനം ആവശ്യമില്ല. പക്ഷെ സഞ്ചരിക്കാനും ജനങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം ദയവായി ഉറപ്പാക്കണം. ട്വിറ്ററിലൂടെ രാഹുല്&#x200d; കുറിച്ചു. ജമ്മു കശ്മീരില്&#x200d;നിന്ന് അക്രമസംഭവങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കഴിഞ്ഞദിവസം രാഹുല്&#x200d; ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ ഗവര്&#x200d;ണര്&#x200d; രംഗത്തെത്തിയിരുന്നു. രാഹുല്&#x200d; ഗാന്ധിയെ ഇവിടേക്ക് വരാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ജമ്മു കശ്മീരിലെ സാഹചര്യം നേരിട്ടു വന്നുകണ്ടു മനസ്സിലാക്കാന്&#x200d; ആവശ്യപ്പെട്ട സംസ്ഥാന ഗവര്&#x200d;ണര്&#x200d; സത്യപാല്&#x200d; മാലിക്കിന് രാഹുല്&#x200d; ഗാന്ധിയുടെ മറുപടി. </p>



<p>ജമ്മു കശ്മീരും ലഡാക്കും സന്ദര്&#x200d;ശിക്കാനുള്ള താങ്കളുടെ സ്‌നേഹം നിറഞ്ഞ ക്ഷണം പ്രതിപക്ഷ നേതാക്കളും ഞാനും സ്വീകരിക്കുകയാണ്. ഞങ്ങള്&#x200d;ക്ക് വിമാനം ആവശ്യമില്ല. പക്ഷെ സഞ്ചരിക്കാനും ജനങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം ദയവായി ഉറപ്പാക്കണം. ട്വിറ്ററിലൂടെ രാഹുല്&#x200d; കുറിച്ചു. </p>



<p>ജമ്മു കശ്മീരില്&#x200d;നിന്ന് അക്രമസംഭവങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കഴിഞ്ഞദിവസം രാഹുല്&#x200d; ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ ഗവര്&#x200d;ണര്&#x200d; രംഗത്തെത്തിയിരുന്നു. രാഹുല്&#x200d; ഗാന്ധിയെ ഇവിടേക്ക് വരാന്&#x200d; താന്&#x200d; ക്ഷണിക്കുകയാണ്. വരാന്&#x200d; വിമാനം അയക്കാം. വന്ന് സാഹചര്യങ്ങള്&#x200d; പരിശോധിച്ചതിനു ശേഷം സംസാരിക്കൂവെന്നായിരുന്നു ഗവര്&#x200d;ണറുടെ വാക്കുകള്&#x200d;. ഉത്തരവാദിത്തമുള്ള വ്യക്തിയാണ് രാഹുലെന്നും അതിനാല്&#x200d; ഇത്തരത്തില്&#x200d; സംസാരിക്കരുതെന്നും ഗവര്&#x200d;ണര്&#x200d; പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായാണ് രാഹുല്&#x200d; എത്തിയത്.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Dear Governor Malik, <br><br>A delegation of opposition leaders &amp; I will take you up on your gracious invitation to visit J&amp;K and Ladakh. <br><br>We won’t need an aircraft but please ensure us the freedom to travel &amp; meet the people, mainstream leaders and our soldiers stationed over there. <a href="https://t.co/9VjQUmgu8u">https://t.co/9VjQUmgu8u</a></p>&mdash; Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1161173893895163904?ref_src=twsrc%5Etfw">August 13, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-tweet-against-governer-opinion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരില്&#x200d; നടപ്പാക്കിയത് സംഘ്പരിവാര്&#x200d; മുദ്രാവാക്യം</title>
		<link>https://www.chandrikadaily.com/sangah-parivar-agenda-in-kashmir.html</link>
					<comments>https://www.chandrikadaily.com/sangah-parivar-agenda-in-kashmir.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 06 Aug 2019 03:27:42 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[article]]></category>
		<category><![CDATA[Kashmir issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135449</guid>

					<description><![CDATA[ഇയാസ് മുഹമ്മദ് ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്ര സര്&#x200d;ക്കാര്&#x200d; റദ്ദാക്കിയിരിക്കുന്നു. മാത്രമല്ല ജമ്മുകശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്തു. കേന്ദ്ര സര്&#x200d;ക്കാരിന്റെ ഈ രണ്ട് നടപടികള്&#x200d;ക്കും രാഷ്ട്രപതി അംഗീകാരവും നല്&#x200d;കി. വളരെ വേഗത്തിലാണ് ബില്ലവതരിപ്പിച്ച് നിയമമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; പൂര്&#x200d;ത്തിയാക്കിയത്. രാജ്യസഭയില്&#x200d; അമിത്ഷായുടെ പ്രഖ്യാപനംവന്ന് നിമിഷങ്ങള്&#x200d;ക്കുള്ളിലാണ് രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. രാഷ്ട്രപതിയുടെ ഉത്തരവ് അനുസരിച്ച് ജമ്മുകശ്മീര്&#x200d; ഇന്ത്യയുടെ വെറുമൊരു സംസ്ഥാനമാണ്. പ്രത്യേകമായി ജമ്മുകശ്മീര്&#x200d; ജനത അനുഭവിച്ചുവന്നിരുന്ന എല്ലാ അവകാശങ്ങളും റദ്ദാക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന ഭരണഘടനാ അസംബ്ലിയായിരുന്ന ജമ്മുകശ്മീര്&#x200d; നിയമസഭ [&#8230;]]]></description>
										<content:encoded><![CDATA[
<p>                                                                                                   </p>



<p>                                                                                         <strong>ഇയാസ് മുഹമ്മദ് </strong></p>



<p>ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്ര സര്&#x200d;ക്കാര്&#x200d; റദ്ദാക്കിയിരിക്കുന്നു. മാത്രമല്ല ജമ്മുകശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്തു. കേന്ദ്ര സര്&#x200d;ക്കാരിന്റെ ഈ രണ്ട് നടപടികള്&#x200d;ക്കും രാഷ്ട്രപതി അംഗീകാരവും നല്&#x200d;കി. വളരെ വേഗത്തിലാണ് ബില്ലവതരിപ്പിച്ച് നിയമമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; പൂര്&#x200d;ത്തിയാക്കിയത്. രാജ്യസഭയില്&#x200d; അമിത്ഷായുടെ പ്രഖ്യാപനംവന്ന് നിമിഷങ്ങള്&#x200d;ക്കുള്ളിലാണ് രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. രാഷ്ട്രപതിയുടെ ഉത്തരവ് അനുസരിച്ച് ജമ്മുകശ്മീര്&#x200d; ഇന്ത്യയുടെ വെറുമൊരു സംസ്ഥാനമാണ്. പ്രത്യേകമായി ജമ്മുകശ്മീര്&#x200d; ജനത അനുഭവിച്ചുവന്നിരുന്ന എല്ലാ അവകാശങ്ങളും റദ്ദാക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന ഭരണഘടനാ അസംബ്ലിയായിരുന്ന ജമ്മുകശ്മീര്&#x200d; നിയമസഭ ഇനി വെറും സംസ്ഥാന നിയമസഭ മാത്രം. ജമ്മു കശ്മീരിന്റെ ഭാഗമായിരുന്ന ലഡാക്ക് ലക്ഷദ്വീപ് പോലെ ഒരു കേന്ദ്ര ഭരണ പ്രദേശമായും മാറി.</p>



<p>ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമാണ് ജമ്മുകശ്മീരും ലഡാക്കും. ഒരു വശത്ത് ചൈനയും മറുവശത്ത് പാക്കിസ്താനും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്&#x200d; പതിറ്റാണ്ടുകളായി പരിശ്രമിക്കുകയാണിവിടെ. ഇന്ത്യയും ചൈനയും പങ്കുവെക്കുന്ന തടാകമാണ് ലഡാക്കിലെ പാന്&#x200d;ഗോങ്. ഈ തടാകത്തിന്റെ വടക്കേ തീരം കേന്ദ്രീകരിച്ച് ചൈന നിരന്തരം കടന്നുകയറ്റ ശ്രമം നടത്തുന്നുണ്ട്. കശ്മീരില്&#x200d; പാക് അധിനിവേശ കശ്മീരില്&#x200d;നിന്നും ഭീകരര്&#x200d; നുഴഞ്ഞുകയറുന്നത് നിത്യസംഭവമാണ്. എന്നാല്&#x200d; ആര്&#x200d;ട്ടിക്കിള്&#x200d; 370 റദ്ദാക്കുന്നതും രാജ്യത്തിന്റെ അതിര്&#x200d;ത്തി രക്ഷയും തമ്മില്&#x200d; ബന്ധമെന്താണെന്ന ചോദ്യം അപ്രസക്തമാണ്. കാരണം ആര്&#x200d;ട്ടിക്കിള്&#x200d; 370 കശ്മീരിനു കൂടുതല്&#x200d; സ്വയംഭരണം വിഭാവനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയുടെ അഖണ്ഡതക്ക് എതിരായി കശ്മീരിന് മുന്നോട്ടു പോകാനാകുമായിരുന്നില്ല. കാരണം കശ്മീര്&#x200d; നിയമനിര്&#x200d;മാണസഭക്ക് ഇന്ത്യയുമായുള്ള ബന്ധം നിശ്ചയിക്കുന്ന ബില്ലുകള്&#x200d; കൊണ്ട്‌വരാനുള്ള അധികാരമില്ല. </p>



<p>ഇന്ത്യയുടെ അവിഭാജ്യഭാഗം തന്നെയാണ് കശ്മീര്&#x200d;. ഇന്ത്യന്&#x200d; യൂണിയനില്&#x200d;നിന്നും കശ്മീര്&#x200d; ഉള്&#x200d;പ്പെടെ ഒരു സംസ്ഥാനത്തിനും വിട്ട്‌പോകാനാവില്ല. മാത്രമല്ല, പര്&#x200d;ലമെന്റിന് യൂണിയന്&#x200d; ലിസ്റ്റിലും കണ്&#x200d;കറന്റ് ലിസ്റ്റിലും ഉള്ള വിഷയങ്ങളില്&#x200d; നിയമം ഉണ്ടാക്കാം. പക്ഷേ കശ്മീര്&#x200d; നിയമസഭയുടെ അനുവാദത്തോടെയേ നടപ്പിലാക്കാനാകൂ എന്നതായിരുന്നു പ്രത്യേക പദവിയിലെ ഒരു വിവക്ഷ. എന്നാല്&#x200d; തീവ്രവാദം സംബന്ധിച്ച നിയമങ്ങള്&#x200d;, പ്രതിരോധം, വിദേശകാര്യം, വാര്&#x200d;ത്താവിനിമയം, ഇന്ത്യന്&#x200d; പതാകയോടും, ഭരണ ഘടനയോടും ദേശീയഗാനത്തോടുമുള്ള ബഹുമാനം തുടങ്ങിയ കാര്യത്തിലൊന്നും കശ്മീരിന് സ്വന്തം നിലക്ക് തീരുമാനമെടുക്കാന്&#x200d; കഴിയില്ല. യഥാര്&#x200d;ത്ഥത്തില്&#x200d; ദേശസുരക്ഷയെ ബാധിക്കുന്ന ഒരു തീരുമാനവും കശ്മീരികള്&#x200d;ക്ക് എടുക്കാന്&#x200d; സാധിക്കില്ല. മാത്രമല്ല, പ്രത്യേക പദവിയിലൂടെ കശ്മീരിനുണ്ടായിരുന്ന ചില പ്രത്യേക അധികാരങ്ങള്&#x200d; മറ്റ് സംസ്ഥാനങ്ങള്&#x200d;ക്കുമുണ്ട്. ഇതര സംസ്ഥാനക്കാര്&#x200d;ക്ക് കശ്മീരില്&#x200d; ഭൂമി വാങ്ങാന്&#x200d; കഴിയുമായിരുന്നില്ല. സമാന നിയമം നാഗാലാന്റിലും മിസ്സോറാമിലും ഉണ്ട്.  ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും കണക്കിലെടുത്ത് വിവിധ ജനവിഭാഗങ്ങളുടെ താല്&#x200d;പര്യം സംരക്ഷിക്കുന്നതിനാണ് ചില സംസ്ഥാനങ്ങള്&#x200d;ക്ക് പ്രത്യേക അധികാരം നല്&#x200d;കിയിരിക്കുന്നത്. </p>



<p>ആര്&#x200d;ട്ടിക്കിള്&#x200d; 371 പ്രകാരം ഗുജറാത്തിനും മഹാരാഷ്ട്രക്കും ഗോവക്കും നോര്&#x200d;ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്&#x200d;ക്കും പ്രത്യേക അധികാരങ്ങളുണ്ട്. ഇതില്&#x200d; മിക്കതും ബി.ജെ.പി ഭരിച്ചിട്ടുള്ളതോ, ഭരിക്കുന്നതോ ആയ സംസ്ഥാനങ്ങളാണ്. ഈസംസ്ഥാനങ്ങള്&#x200d;ക്കുള്ള പ്രത്യേക അധികാരം നീക്കം ചെയ്യണമെന്ന് ബി.ജെ.പി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. <br>
കശ്മീരിന് പ്രത്യേക പദവി ലഭിച്ച സാഹചര്യം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തികച്ചും വിഭിന്നമായിരുന്നു. ബ്രിട്ടീഷുകാരില്&#x200d;നിന്നും സ്വാതന്ത്ര്യം ലഭിച്ചപ്പോള്&#x200d; ഉണ്ടാക്കിയ കരാര്&#x200d;പ്രകാരം കശ്മീര്&#x200d; രാജാവായിരുന്ന ഹരിസിംഗ്, കശ്മീരിനെ സ്വതന്ത്ര രാജ്യമായി നിലനിര്&#x200d;ത്താനാണ് തീരുമാനിച്ചത്. പിന്നീട് പാക്-ആര്&#x200d;മിയുടെ പിന്തുണയോടെ ഗോത്ര വര്&#x200d;ഗക്കാര്&#x200d; കശ്മീര്&#x200d; ആക്രമിക്കുകയും തുടര്&#x200d;ന്നുണ്ടായ അസാധാരണമായ രാഷ്ട്രീയ കാലാവസ്ഥയില്&#x200d; കശ്മീര്&#x200d; ഇന്ത്യയോട് ചേരാന്&#x200d; തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. കശ്മീര്&#x200d; രാജാവ് ഹരിസിങും ഇന്ത്യന്&#x200d; പ്രധാനമന്ത്രി ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവും തമ്മില്&#x200d; ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കശ്മീര്&#x200d; മൂന്നു വിഷയങ്ങളില്&#x200d; ഇന്ത്യക്ക് കീഴടങ്ങുകയായിരുന്നു. പ്രതിരോധം, വിദേശകാര്യം, വാര്&#x200d;ത്താവിനിമയം എന്നിവയായിരുന്നു അത്. </p>



<p>ഇന്ത്യന്&#x200d; ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ച് പ്രതിരോധം, വാര്&#x200d;ത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യന്&#x200d; പാര്&#x200d;ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്&#x200d; ജമ്മു-കശ്മീരിന് ബാധകമാകണമെങ്കില്&#x200d; സംസ്ഥാന സര്&#x200d;ക്കാരിന്റെ അംഗീകാരം ആവശ്യമാണ്. അന്ന് നെഹ്‌റു കശ്മീരി ജനതക്ക് കൊടുത്ത വാക്ക് &#8216;കാശ്മീരിനു സ്വന്തന്ത്രമായി ഒരു നിയമ നിര്&#x200d;മ്മാണസഭ ഉണ്ടാകുന്നതാണെന്നും അത് സംസ്ഥാനത്തിന്റെ ആന്തരിക ഭരണഘടന നിശ്ചയിക്കും എന്നുമായിരുന്നു&#8217;. അതിന്റെ ഫലമായുണ്ടായതാണ് ആര്&#x200d;ടിക്കിള്&#x200d; 370. ആര്&#x200d;ട്ടിക്കിള്&#x200d; 370 റദ്ദാക്കുന്നതോടെ കശ്മീരികള്&#x200d;ക്ക് പ്രത്യേക അവകാശം നല്&#x200d;കുന്ന ഭരണഘടനയിലെ 35 എ വകുപ്പും ഇല്ലാതാകും. ഇതുവരെ കശ്മീരികളുടെ മാത്രമായിരുന്ന ഭൂമിയുടെ അവകാശവും സര്&#x200d;ക്കാര്&#x200d; ജോലിയും ഇതര സംസ്ഥാനക്കാര്&#x200d;ക്കും ലഭ്യമാകും. ആര്&#x200d;ക്കും ഇനി ജമ്മുകശ്മീരില്&#x200d; പോയി പഠനം നടത്താം. ഇതുവരെ ആറ് വര്&#x200d;ഷമായിരുന്ന ജമ്മു കശ്മീര്&#x200d; നിയമസഭയുടെ കാലാവധി ഇനി അഞ്ച് വര്&#x200d;ഷമാകും. </p>



<p>ഇന്ത്യയില്&#x200d; ഏറ്റവും കുറവ് ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നാണ് ജമ്മു കശ്മീര്&#x200d;. ആകെ ജനങ്ങള്&#x200d; ഒന്നേകാല്&#x200d; കോടിയില്&#x200d; താഴെയാണ്. കശ്മീരില്&#x200d; 69.1 ലക്ഷവും ജമ്മുവില്&#x200d; 53.50 ലക്ഷവും ജമ്മു കശ്മീരിലെ ഏറ്റവും വലിയ ഡിവിഷനായിരുന്നു ലഡാക്കില്&#x200d; 2.74 ലക്ഷവുമാണ് ജനസംഖ്യ. ജനസംഖ്യയില്&#x200d; ഭൂരിപക്ഷം മുസ്‌ലിംകളുള്ള ഏക സംസ്ഥാനവും ജമ്മു കശ്മിരായിരുന്നു. കശ്്മീരികളില്&#x200d; 69 ശതമാനം പേരും മുസ്‌ലിംകളാണ്. ഹിന്ദുക്കള്&#x200d; 29 ശതമാനം. 2011 ലെ സെന്&#x200d;സസ് അുസരിച്ചാണ് ഈ കണക്ക്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്നതോടെ ഈ കണക്കില്&#x200d; ഏറെ വ്യത്യാസമുണ്ടാകും. പ്രത്യേക പദവി എടുത്തുമാറ്റുന്നതിലൂടെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; ലക്ഷ്യംവെക്കുന്നത് സംസ്ഥാനത്തിന്റെ വികസനമോ, ദേശസുരക്ഷയോ മാത്രമാണെന്ന് കരുതാന്&#x200d; കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നതും ഇതാണ്. ജമ്മു കശ്മീരില്&#x200d; ഇതര സംസ്ഥാനക്കാര്&#x200d;ക്കും ഭൂമി വാങ്ങി സ്ഥിര താമസക്കാരാകാം എന്ന നില ജമ്മു കശ്മീരിന്റെ സാമൂഹ്യ ഘടനയിലുണ്ടാക്കുന്ന മാറ്റം പ്രവചനാതീതമാണ്. </p>



<p>വ്യക്തമായ മുന്നൊരുക്കത്തോടെയാണ് ജമ്മു കശ്മീരില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇടപെട്ടത്. കശ്മീരിന് പ്രത്യേകാധികാരം നല്&#x200d;കുന്ന നിയമങ്ങള്&#x200d; പിന്&#x200d;വലിച്ചേക്കുമെന്ന് രണ്ട് മൂന്ന് ദിവസമായി അഭ്യൂഹങ്ങള്&#x200d; നിലനിന്നിരുന്നുവെങ്കിലും ഇത്രപെട്ടെന്ന് നടപടി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്&#x200d; യുദ്ധസാഹചര്യത്തില്&#x200d; പോലും ഇല്ലാത്തവിധമാണ് ശക്തിപ്പെടുത്തിയത്. പതിനായിരത്തോളം അര്&#x200d;ധസൈനികരെ വിന്യസിക്കുമെന്നാണ് കേന്ദ്രം വെളിപ്പെടുത്തിയതെങ്കിലും 40,000 ത്തോളം അര്&#x200d;ധസൈനികരെയാണ് ജമ്മുകശ്മീരിലേക്ക് അയച്ചത്. സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കി. </p>



<p>വിനോദസഞ്ചാരികളോടും അമര്&#x200d;നാഥ് യാത്രികരോടും കശ്മീര്&#x200d; വിടാന്&#x200d; നിര്&#x200d;ദേശിച്ചു. ഞായറാഴ്ച രാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഉമര്&#x200d; അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സാജിദ് ലോണ്&#x200d; തുടങ്ങിയ നേതാക്കള്&#x200d; വീട്ടുതടങ്കലിലാണ്. ബന്ദിന്റെ പ്രതീതിയിലാണ് ജമ്മുകശ്മീര്&#x200d;. ജനങ്ങള്&#x200d; വീടിനുള്ളില്&#x200d; തന്നെ. അടിയന്തര ഘട്ടങ്ങളില്&#x200d; പോലും പുറത്തിറങ്ങാന്&#x200d; വൈമുഖ്യം കാണിക്കുകയാണ്. കശ്മീരിലെ സ്ഥിതിഗതികള്&#x200d; ശാന്തമാണെങ്കിലും സ്‌ഫോടനാത്മകമാണെന്ന വിലയിരുത്തല്&#x200d; ആശങ്ക ഉയര്&#x200d;ത്തുന്നതാണ്. ജമ്മു കശ്മീര്&#x200d; നിയമസഭയുടെ അംഗീകാരത്തോടെ മാത്രമേ പ്രത്യേക പദവി റദ്ദാക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാരിന് അധികാരമുള്ളൂ. കശ്മീരികള്&#x200d; വികാരപരമായി വിഷയത്തെ സമീപിക്കുന്നതിന്പകരം നിയമപരമായി മുന്നോട്ടു പോകുകയാണെങ്കില്&#x200d; നീണ്ട നിയമയുദ്ധത്തിനാണ് സാധ്യത. </p>



<p>കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുകയെന്നത് സംഘ്പരിവാറിന്റെ ആറു പതിറ്റാണ്ടിലേറെയായുള്ള മുദ്രാവാക്യമായിരുന്നു. ബി.ജെ. പിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ സ്ഥാപകന്&#x200d; ശ്യാമപ്രസാദ് മുഖര്&#x200d;ജി ഈ ഭരണഘടന വകുപ്പിനെതിരെ ഇത് ഉണ്ടാക്കിയ കാലത്ത് തന്നെ രംഗത്ത് എത്തിയിരുന്നു. &#8216;ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക&#8217; എന്ന മുദ്രവാക്യം ഉയര്&#x200d;ത്തിയായിരുന്നു എതിര്&#x200d;പ്പ്. പിന്നീട് ജനസംഘത്തിന്റെയും, ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയ മുദ്രാവാക്യങ്ങളില്&#x200d; പ്രധാനപ്പെട്ട ഇനമായിരുന്നു കശ്മീരിന് പ്രത്യേക പദവി നല്&#x200d;കുന്ന ആര്&#x200d;ട്ടിക്കിള്&#x200d; 370 എടുത്തുകളയും എന്നത്.</p>



<p>രാമക്ഷേത്രം, ഏകീകൃത സിവില്&#x200d;കോഡ്, ആര്&#x200d;ട്ടിക്കിള്&#x200d; 370 എടുത്തുകളയുക എന്നീ മൂന്ന് മുദ്രാവാക്യങ്ങളാണ് ബി.ജെ.പി രൂപീകരണ ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും അവര്&#x200d; മുന്നോട്ടു വെച്ചത്. ഈ മുദ്രാവാക്യങ്ങളിലൊന്ന് അസാധാരണ സാഹചര്യം സൃഷ്ടിച്ച് ബി.ജെ.പി പ്രാബല്യത്തിലെത്തിച്ചിരിക്കുന്നു. ഇനി രാമക്ഷേത്രം, ഏകീകൃത സിവില്&#x200d; കോഡ് എന്നിവയും അപ്രതീക്ഷിത നീക്കങ്ങളിലൂടെ നിര്&#x200d;മിക്കുമെന്ന സൂചനയാണ് ബി.ജെ.പി നല്&#x200d;കുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sangah-parivar-agenda-in-kashmir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാക്കിയത് രാഷ്ട്രീയ നേതൃത്വങ്ങളെന്ന് ജസ്റ്റിസ് കട്ജു</title>
		<link>https://www.chandrikadaily.com/the-vietnam-syndrome-markandey-katju-%e2%80%8fsays-about-pulwama-attack.html</link>
					<comments>https://www.chandrikadaily.com/the-vietnam-syndrome-markandey-katju-%e2%80%8fsays-about-pulwama-attack.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Feb 2019 12:18:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[kashmir crisis]]></category>
		<category><![CDATA[Kashmir issue]]></category>
		<category><![CDATA[kashmir-terror attack]]></category>
		<category><![CDATA[markandey katju]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[pulwama attack]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119072</guid>

					<description><![CDATA[കൊച്ചി: കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാക്കിയത് കാലാകാലങ്ങളായി രാജ്യം ഭരിച്ച രാഷ്ട്രീയ നേതൃത്വങ്ങളാണെന്ന് മുന്&#x200d; സൂപ്രിം കോടതി ജഡ്ജിയും പ്രസ് കൗണ്&#x200d;സില്&#x200d; ചെയര്&#x200d;മാനുമായിരുന്ന ജസ്റ്റിസ്് മാര്&#x200d;ക്കണ്ടേയ കട്ജു. വിയറ്റ്നാം സിന്&#x200d;ഡ്രമാണ് കശ്മീരിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങള്&#x200d; കാലങ്ങളായി സ്വീകരിച്ചുവരുന്ന സമീപനം കശ്മീരി ജനതയെ ഇന്ത്യയ്ക്കെതിരായി മാറ്റുകയാണെന്നും മാര്&#x200d;ക്കണ്ടേയ കട്ജു പറഞ്ഞു വിയറ്റ്നാമില്&#x200d; അമേരിക്കന്&#x200d; സേനയക്കു നേരെ ഗറില്ലകള്&#x200d; അക്രമണം അഴിച്ചുവിട്ടപ്പോള്&#x200d; ആക്രമണകാരികളായ ഗറില്ലകളെ പിടിക്കാന്&#x200d; ഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങളെ മുഴുവന്&#x200d; ബലിയാടാക്കുകയായിരുന്നു അമേരിക്കാന്&#x200d; സേന ചെയ്തത്. ഇതിനെ [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാക്കിയത് കാലാകാലങ്ങളായി രാജ്യം ഭരിച്ച രാഷ്ട്രീയ നേതൃത്വങ്ങളാണെന്ന് മുന്&#x200d; സൂപ്രിം കോടതി ജഡ്ജിയും പ്രസ് കൗണ്&#x200d;സില്&#x200d; ചെയര്&#x200d;മാനുമായിരുന്ന ജസ്റ്റിസ്് മാര്&#x200d;ക്കണ്ടേയ കട്ജു. വിയറ്റ്നാം സിന്&#x200d;ഡ്രമാണ് കശ്മീരിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങള്&#x200d; കാലങ്ങളായി സ്വീകരിച്ചുവരുന്ന സമീപനം കശ്മീരി ജനതയെ ഇന്ത്യയ്ക്കെതിരായി മാറ്റുകയാണെന്നും മാര്&#x200d;ക്കണ്ടേയ കട്ജു പറഞ്ഞു വിയറ്റ്നാമില്&#x200d; അമേരിക്കന്&#x200d; സേനയക്കു നേരെ ഗറില്ലകള്&#x200d; അക്രമണം അഴിച്ചുവിട്ടപ്പോള്&#x200d; ആക്രമണകാരികളായ ഗറില്ലകളെ പിടിക്കാന്&#x200d; ഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങളെ മുഴുവന്&#x200d; ബലിയാടാക്കുകയായിരുന്നു അമേരിക്കാന്&#x200d; സേന ചെയ്തത്. ഇതിനെ തുടര്&#x200d;ന്ന് ജനങ്ങള്&#x200d; മുഴുവന്&#x200d; അമേരിക്കന്&#x200d; സേനയക്കെതിരെ തിരിഞ്ഞു. അതേ രീതി തന്നെയാണ് കശ്മീരിലും നടക്കുന്നതെന്നും കട്ജു പറഞ്ഞു. </p>



<p>പുല്&#x200d;വാമയില്&#x200d; സൈനികര്&#x200d;ക്കു നേരെയുണ്ടായ അക്രമണം ഒരിക്കലും അംഗീകരിക്കാന്&#x200d; കഴിയില്ല. ഇതിനെതിരെ തിരിച്ചടിക്കാന്&#x200d; ഇന്ത്യന്&#x200d; സൈന്യത്തിന് പൂര്&#x200d;ണ അധികാരം നല്&#x200d;കിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത്. ഇത് ആശങ്കാ ജനകമാണ്. സൈന്യത്തിന് പൂര്&#x200d;ണ അധികാരം നല്&#x200d;കിയതിലൂടെ കശ്മീരിലെ  ഗ്രാമങ്ങളിലെ നിരപാരാധികളായ നല്ലൊരു ഭാഗം ജനങ്ങള്&#x200d; ക്രൂശിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും. തിരിച്ചടി എന്നതുകൊണ്ട് എന്താണ് സര്&#x200d;ക്കാര്&#x200d; ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. തിരിച്ചടിക്കുമ്പോള്&#x200d; മരണപ്പെടാന്&#x200d; പോകുന്നത് കശ്മീരിലെ ഒരു തെറ്റും ചെയ്യാത്ത  നിരവധി സാധാരണക്കാരായിരിക്കുമെന്നും കഡ്ജു പറഞ്ഞു. അക്രമണകാരികളായി എത്തുന്നത് വളരെ ചുരുങ്ങിയ ആളുകളായിരിക്കും എന്നാല്&#x200d; അവിടുത്തെ ഗ്രാമവാസികള്&#x200d; ധാരാളമുണ്ടെന്ന കാര്യം ഓര്&#x200d;ക്കണം. ഗ്രാമങ്ങളില്&#x200d; ഒളിച്ചിരിക്കുന്ന അക്രമകാരികളെ കണ്ടെത്തുക ദുഷ്‌കരമായിരിക്കും. ഗ്രാമവാസികള്&#x200d;ക്കിടയില്&#x200d; നിന്നും ഇവരെ കണ്ടെത്താന്&#x200d; സൈന്യം ശ്രമിക്കുമ്പോള്&#x200d; നിരപരാധികള്&#x200d;ക്കും ജീവന്&#x200d; നഷ്ടപെടും. അപ്പോള്&#x200d; സ്വാഭാവികമായും മറ്റു ഗ്രാമവാസികള്&#x200d; സേനയക്കെതിരെ തിരിയും ഇത് അക്രമണ കാരികള്&#x200d;ക്ക് സഹായകരമാകുമെന്നും കട്ജു പറഞ്ഞു.</p>



<p>ശബരി മലയിലെ യുവതി പ്രവേശന വിഷയത്തില്&#x200d; ഇന്ദു മല്&#x200d;ഹോത്രയുടെ വിധിയാണ് ശരിയെന്ന് ചോദ്യത്തിന് മറുപടിയായി കട്്ജു പറഞ്ഞു. ശബരിമലയിലേത് വിശ്വാസത്തിന്റെ പ്രശ്നമാണ്. അവിടെ യുക്തിക്ക് സ്ഥാനമില്ല. വിശ്വാസത്തെ ഭരണഘടനയുമായി ബന്ധപ്പെടുത്തി വ്യാഖ്യനിക്കേണ്ട കാര്യമില്ല. ഇത് ലിംഗ സമത്വത്തിന്റെ വിഷയമല്ല.  ഇതിനു ലോകത്തു നിരവധി ഉദാഹരങ്ങള്&#x200d; ഉണ്ട്. ഏതു മതത്തിന്റെതായാലും വിശ്വാസത്തെ ആദരിക്കണം. അല്ലാതെ ചോദ്യം ചെയ്യാന്&#x200d; പാടില്ലെന്നും കട്ജു പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാന്&#x200d; കഴിയാത്തതാണ് അതിനു കാരണം ഇത് വിശ്വാസത്തിന്റെ വിഷയമാതുകൊണ്ടു തന്നെയാണെന്നും കട്ജു പറഞ്ഞു.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">The Vietnam Syndrome<a href="https://t.co/r28ALo0ifa">https://t.co/r28ALo0ifa</a> <a href="https://t.co/mNQhP8NHi1">pic.twitter.com/mNQhP8NHi1</a></p>&mdash; Markandey Katju (@mkatju) <a href="https://twitter.com/mkatju/status/1096444848469553153?ref_src=twsrc%5Etfw">February 15, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>വരാന്&#x200d; പോകുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്&#x200d; ശക്തി തെളിയിക്കാന്&#x200d; പോകന്നത് പ്രാദേശി പാര്&#x200d;ടികളായിരിക്കമെന്നാണ് തന്റെ വിശ്വാസമെന്നും ചോദ്യത്തിന് മറുപടിയായി കട്ജു പറഞ്ഞു. </p>



<p>കോണ്&#x200d;ഗ്രസും ബിജെപിയും 125 സീറ്റുകള്&#x200d; വീതം നേടും. ബാക്കി സീറ്റുകള്&#x200d; പ്രാദേശിക പാര്&#x200d;കളും നേടും ഈ സഹാചര്യത്തില്&#x200d; ആരു ഭരിക്കണമെന്ന് പ്രാദേശിക പാര്&#x200d;ടികള്&#x200d; തീരുമാനിക്കും. അവര്&#x200d; വില പേശല്&#x200d; നടത്തുകയും ചെയ്യുമെന്നും കട്ജു പറഞ്ഞു, മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്നു തന്നെയാണ് തന്റെ അഭിപ്രായം എന്നാല്&#x200d; മാധ്യമങ്ങളുടെ നിലപാടില്&#x200d; താന്&#x200d; നിരാശാരാണ്. ജനങ്ങളെ ബാധിക്കന്ന അടിസ്ഥാന വിഷയങ്ങള്&#x200d;ക്കൊന്നും മാധ്യമങ്ങള്&#x200d; വേണ്ടത്ര പരിഗണന നല്&#x200d;കുന്നില്ല. മറിച്ച് ചലചിത്ര താരങ്ങളുടെയും മറ്റും കുടംബ കഥകള്&#x200d; പോലുള്ള വാര്&#x200d;ത്തകളാണ് മാധ്യമങ്ങള്&#x200d;ക്കു വലിയ കാര്യം. ജനങ്ങള്&#x200d; നേരിടുന്ന ദാരിദ്രം, തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങള്&#x200d; വേണ്ടത്ര  ഉയര്&#x200d;ത്തിക്കൊണ്ടുവരുന്നില്ലെന്നും കട്ജു പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-vietnam-syndrome-markandey-katju-%e2%80%8fsays-about-pulwama-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോഷണത്തിനിടെ വീട്ടമ്മയെ മോഷ്ടാക്കള്&#x200d; കഴുത്തറുത്തു കൊന്നു</title>
		<link>https://www.chandrikadaily.com/jammu-and-kashmir-bandipora-terrorists-pdp-worker-abdul-majid-dar-house-slit-his-wife-throat-pdp.html</link>
					<comments>https://www.chandrikadaily.com/jammu-and-kashmir-bandipora-terrorists-pdp-worker-abdul-majid-dar-house-slit-his-wife-throat-pdp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 09 Jul 2018 15:09:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kashmir attack]]></category>
		<category><![CDATA[Kashmir issue]]></category>
		<category><![CDATA[kashmir-terror attack]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93819</guid>

					<description><![CDATA[ശ്രീനഗര്&#x200d;: വടക്കന്&#x200d; കശ്മീരിലെ ബന്ദിപ്പോര ജില്ലയില്&#x200d; മോഷണത്തിനെത്തിയ സംഘം വീട്ടമ്മയെ കഴുത്തറുത്തു കൊന്നു. പിഡിപി അനുഭാവിയായ അബ്ദുല്&#x200d; മജീദിന്റെ വീട്ടില്&#x200d; കയറിയാണ് അക്രമികള്&#x200d; ഭാര്യ ഹാജിന്&#x200d; സ്വദേശി ഷക്കീല ബീഗ(45)ത്തെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. കഴുത്തില്&#x200d; ആഴത്തില്&#x200d; മുറിവേറ്റ ഷക്കീല ബീഗം ആസ്പത്രിയില്&#x200d; വെച്ചാണ് മരിച്ചത്. ഞായറാഴ്ച അര്&#x200d;ധരാത്രി സംഭവം. വീട്ടില്&#x200d; അതിക്രമിച്ച് കടന്ന മൂന്നംഗ സംഘമാണ് കൃത്യം നടത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി ഷെയ്ഖ് സുല്&#x200d;ഫീക്കര്&#x200d; ആസാദ് പറഞ്ഞു. വാതില്&#x200d; തകര്&#x200d;ത്ത് അകത്ത് കടന്ന മുഖംമൂടി സംഘം [&#8230;]]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: വടക്കന്&#x200d; കശ്മീരിലെ ബന്ദിപ്പോര ജില്ലയില്&#x200d; മോഷണത്തിനെത്തിയ സംഘം വീട്ടമ്മയെ കഴുത്തറുത്തു കൊന്നു. പിഡിപി അനുഭാവിയായ അബ്ദുല്&#x200d; മജീദിന്റെ വീട്ടില്&#x200d; കയറിയാണ് അക്രമികള്&#x200d; ഭാര്യ ഹാജിന്&#x200d; സ്വദേശി ഷക്കീല ബീഗ(45)ത്തെ കഴുത്തറുത്തു കൊലപ്പെടുത്തിയത്.</p>
<p>കഴുത്തില്&#x200d; ആഴത്തില്&#x200d; മുറിവേറ്റ ഷക്കീല ബീഗം ആസ്പത്രിയില്&#x200d; വെച്ചാണ് മരിച്ചത്. ഞായറാഴ്ച അര്&#x200d;ധരാത്രി സംഭവം. വീട്ടില്&#x200d; അതിക്രമിച്ച് കടന്ന മൂന്നംഗ സംഘമാണ് കൃത്യം നടത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി ഷെയ്ഖ് സുല്&#x200d;ഫീക്കര്&#x200d; ആസാദ് പറഞ്ഞു.</p>
<p>വാതില്&#x200d; തകര്&#x200d;ത്ത് അകത്ത് കടന്ന മുഖംമൂടി സംഘം അലമാര തുറക്കാന്&#x200d; ശ്രമിക്കവെ വീട്ടുകാര്&#x200d; ഉണര്&#x200d;ന്നു. രണ്ടുപേര്&#x200d; ഭര്&#x200d;ത്താവ് അബ്ദുല്&#x200d; മജീദിനെ തോക്കുചൂണ്ടി ഭയപ്പെടുത്തിയ ശേഷമായിരുന്നു മോഷണം. അക്രമികളെ ചെറുക്കുന്നതിനിടെ ഒരാള്&#x200d; ഷക്കീല ബീഗത്തിന്റെ കഴുത്തറുക്കുകയായിരുന്നു.</p>
<p>തുടര്&#x200d;ന്ന് സംഘം പണവും സ്വര്&#x200d;ണവുമായി കടന്നു. മുത്തമകന്റെ മെഡിക്കല്&#x200d; പഠനത്തിനായി അടുത്തിടെ കുടുംബം കുറച്ച് ഭൂമി വിറ്റിരുന്നു. ഇത് വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇതെല്ലാം മോഷ്ടാക്കള്&#x200d; അപഹരിച്ചു.</p>
<p>സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ബന്ദിപ്പോര ജില്ലാ പൊലീസ് മേധാവി ഷെയ്ഖ് സുല്&#x200d;ഫീക്കര്&#x200d; ആസാദ് പ്രതികരിച്ചു. അക്രമത്തിന് പിന്നില്&#x200d; കശ്മീരി തീവ്രവാദികളാണെന്നാണ് നിഗമനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jammu-and-kashmir-bandipora-terrorists-pdp-worker-abdul-majid-dar-house-slit-his-wife-throat-pdp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീര്&#x200d; ഭരണപ്രതിസന്ധിയില്&#x200d; ആരേയും പിന്തുണയ്ക്കില്ലെന്ന് ഒമര്&#x200d; അബ്ദുല്ല</title>
		<link>https://www.chandrikadaily.com/what-omar-abdullah-had-to-say-on-the-bjp-pdp-split.html</link>
					<comments>https://www.chandrikadaily.com/what-omar-abdullah-had-to-say-on-the-bjp-pdp-split.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Jun 2018 11:48:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[Kashmir issue]]></category>
		<category><![CDATA[mehabooba mufthi]]></category>
		<category><![CDATA[Omar Abdullah]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=90655</guid>

					<description><![CDATA[ശ്രീനഗര്&#x200d;: ജമ്മുകശ്മീര്&#x200d; ഭരണപ്രതിസന്ധി വിഷയത്തില്&#x200d; നിലപാടുമായി മുന്&#x200d; മുഖ്യമന്ത്രി ഒമര്&#x200d; അബ്ദുല്ല. കശ്മീരിലെ പി.ഡിപി സര്&#x200d;ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്&#x200d;വലിച്ചതോടെയാണ് ഭരണപ്രതിസന്ധിയില്&#x200d; ആരേയും പിന്തുണയ്ക്കില്ലെന്ന നിലപാടുമായി നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് പാര്&#x200d;ട്ടി ലീഡര്&#x200d; ഒമര്&#x200d; അബ്ദുല്ല രംഗത്തെത്തിയത്. പുതിയ സര്&#x200d;ക്കാരിനെ തെരഞ്ഞെടുക്കാന്&#x200d; ജനങ്ങള്&#x200d;ക്ക് അവസരം നല്&#x200d;കണമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. And so it has come to pass&#8230;&#8230;.. — Omar Abdullah (@OmarAbdullah) June 19, 2018 &#8216;അങ്ങനെ അത് സംഭവിച്ചു &#8230;&#8230;..&#8217; എന്ന നിഗൂഢമായ പരാമര്&#x200d;ശമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: ജമ്മുകശ്മീര്&#x200d; ഭരണപ്രതിസന്ധി വിഷയത്തില്&#x200d; നിലപാടുമായി മുന്&#x200d; മുഖ്യമന്ത്രി ഒമര്&#x200d; അബ്ദുല്ല. കശ്മീരിലെ പി.ഡിപി സര്&#x200d;ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്&#x200d;വലിച്ചതോടെയാണ് ഭരണപ്രതിസന്ധിയില്&#x200d; ആരേയും പിന്തുണയ്ക്കില്ലെന്ന നിലപാടുമായി നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് പാര്&#x200d;ട്ടി ലീഡര്&#x200d; ഒമര്&#x200d; അബ്ദുല്ല രംഗത്തെത്തിയത്. പുതിയ സര്&#x200d;ക്കാരിനെ തെരഞ്ഞെടുക്കാന്&#x200d; ജനങ്ങള്&#x200d;ക്ക് അവസരം നല്&#x200d;കണമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">And so it has come to pass&#8230;&#8230;..</p>
<p>— Omar Abdullah (@OmarAbdullah) <a href="https://twitter.com/OmarAbdullah/status/1008997159767769088?ref_src=twsrc%5Etfw">June 19, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
&#8216;അങ്ങനെ അത് സംഭവിച്ചു &#8230;&#8230;..&#8217; എന്ന നിഗൂഢമായ പരാമര്&#x200d;ശമാണ് അദ്ദേഹം ട്വിറ്ററില്&#x200d; കുറിച്ചത്</p>
<p>ജമ്മുകശ്മീരില്&#x200d; പി.ഡി.പിയുമായി സഖ്യം ചേരുന്ന കാര്യം കോണ്&#x200d;ഗ്രസിന്റെ ആലോചനയില്&#x200d; ഇല്ലെന്ന് മുതിര്&#x200d;ന്ന നേതാവ് ഗുലാം നബി ആസാദ് അറിയിച്ചിരുന്നു. പിഡിപിയുമായി സഖ്യം ചേര്&#x200d;ന്ന് സര്&#x200d;ക്കാര്&#x200d; രൂപവത്കരിച്ച ബിജെപി തീരുമാനം ആനമണ്ടത്തരമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനിടെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-omar-abdullah-had-to-say-on-the-bjp-pdp-split.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
