Kashmir issue – Chandrika Daily https://www.chandrikadaily.com Fri, 30 Oct 2020 05:27:07 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Kashmir issue – Chandrika Daily https://www.chandrikadaily.com 32 32 കശ്മീരില്‍ വെടിവെപ്പ്; യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയുള്‍പ്പെടെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു https://www.chandrikadaily.com/3-bjp-workers-killed-in-terrorist-attack-in-jammu-and-kashmirs-kulgam.html https://www.chandrikadaily.com/3-bjp-workers-killed-in-terrorist-attack-in-jammu-and-kashmirs-kulgam.html#respond Fri, 30 Oct 2020 05:19:27 +0000 https://www.chandrikadaily.com/?p=165076 ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. വ്യഴാഴ്ച കശ്മീരിലെ വൈ.കെ പോറ പ്രദേശത്താണ് വെടിവെപ്പുണ്ടായത്. കുല്‍ഗാമിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകരാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.

കാറില്‍ സഞ്ചരിച്ച മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. വെടിയേറ്റ ഹിദ ഹുസൈന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വൈ.കെ പോറ നിവാസിയായ ഗുലാം അഹ്മദ് യാറ്റൂവിന്റെ മകനാണ് ഫിദ ഹുസൈന്‍ യാറ്റൂ. ഇയാളെ കൂടാതെ ഉമര്‍ റാഷിദ് ബീഗ്, ഉമര്‍ റംസാന്‍ ഹജാം എന്നീ ബിജെപി പ്രവര്‍ത്തകര്‍ക്കാണ് വെടിയേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭീകര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തെ പ്രധാനമന്ത്രി അപലപിച്ചു. അടുത്തിടെ കശ്മീരില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലായില്‍ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബക്കാരും വെടിയേറ്റ് മരിച്ചിരുന്നു. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ബാരി. അതേസമയം അക്രമണത്തിന് പിന്നില്‍ ആരെന്ന കാര്യം ഇതേവരെ വ്യക്തത വന്നിട്ടില്ല.

അതേസമയം, മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ തിരിച്ചുകിട്ടാനായി ബിജെപി വിരുദ്ധ മുന്നണി രൂപംകൊണ്ട സാഹചര്യമാണ് നിലവില്‍ കേന്ദ്ര ഭരണ പ്രദേശത്തുള്ളത്. ഇതിനായി സംസ്ഥാനത്തെ മറ്റു പാര്‍ട്ടികളിലെ മുന്‍ മുഖ്യമന്ത്രിമാര്‍പോലും ഒന്നായ നിലയാണ്.

 

]]>
https://www.chandrikadaily.com/3-bjp-workers-killed-in-terrorist-attack-in-jammu-and-kashmirs-kulgam.html/feed 0
ലോക്‌സഭയില്‍ പ്രതിപക്ഷ അസാന്നിധ്യത്തില്‍ ‘കശ്മീര്‍ ഭാഷ’യടക്കം ബില്ലുകള്‍ പാസാക്കി കേന്ദ്ര സര്‍ക്കാര്‍ https://www.chandrikadaily.com/lok-sabha-passes-four-bills-in-absence-of-opposition.html https://www.chandrikadaily.com/lok-sabha-passes-four-bills-in-absence-of-opposition.html#respond Tue, 22 Sep 2020 15:59:51 +0000 https://www.chandrikadaily.com/?p=155735 ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തില്‍ ഒറ്റക്കെട്ടായ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതോടെ ശൂന്യമായ സഭയില്‍ കശ്മീര്‍ ഭാഷ വിഷയത്തിലടക്കം ബില്ലുകള്‍ പാസാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിഷേധം വകവക്കാതെ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. എന്നാല്‍ ഇത് അനൂകൂല ഘടകമാക്കി പത്തിലേറെ ബില്ലുകളാണ് ഇന്ന് ഇരു സഭകളിലുമായി മോദി സര്‍ക്കാര്‍ പാസാക്കിയെടുത്തത്.

പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ കശ്മീര്‍ ഭാഷ ബില്ലിന് പുറമെ മൂന്ന് തൊഴില്‍ ബില്ലുകളും കേന്ദ്രം ലോക്‌സഭയില്‍ പാസാക്കി. പ്രതിപക്ഷ എംപിമാരുടെ അഭാവത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വര്‍ അവതരിപ്പിച്ച മൂന്ന് ലേബര്‍ ബില്ലുകളാണ് ശബ്ദ വോട്ടോടുകൂടി ലോക്‌സഭ പാസാക്കിയത്. തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ജോലിസ്ഥലം സംബന്ധിച്ചുള്ള ബില്‍, വ്യവസായവുമായി ബന്ധപ്പെട്ട ബില്‍, സാമൂഹിക സുരക്ഷ സംബന്ധിച്ച ബില്‍ എന്നീ തൊഴില്‍ ബില്ലുകളാണ് പാസായത്.

അതേസമയം, കേന്ദ്ര ഭരണപ്രദേശമായി മാറിയ ജമ്മു കശ്മീരിലെ ഔദ്യോഗിക ഭാഷ സംബന്ധിച്ച ബില്ലും പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ലോക്‌സഭ പാസാക്കി. കശ്മീര്‍, ഡോംഗ്രി, ഹിന്ദി എന്നീ ഭാഷകള്‍ കശ്മീരിലെ ഔദ്യോഗിക ഭാഷകളായി ഉള്‍പ്പെടുത്തുന്നതിനുള്ള ബില്ലാണിത്. ലോക്‌സഭയില്‍ ബില്ലുകള്‍ നാളെ രാജ്യസഭയിലും പാസാവുന്നതോടെ ഇവ നിയമമായി മാറും.

കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതിനു പിന്നാലെയാണ് ലോക്സഭയില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. കാര്‍ഷിക ബില്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ച അംഗങ്ങളെ പുറത്താക്കിയതിനെതിരെ എംപിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നേരത്തെ രാജ്യസഭയില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇറങ്ങിപോയിരിരുന്നു. ഇതിനുപിന്നാലെയാണ് ലോക്സഭാ സമ്മേളനവും ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി ഇറങ്ങിപ്പോയത്. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് വളപ്പില്‍ യോഗം ചേര്‍ന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

പ്രതിഷേധം വകവക്കാതെ മോദി സര്‍ക്കാര്‍ പാസാക്കി കാര്‍ഷിക ബില്ലില്‍ രാഷ്ട്രപതിയെ കാണാന്‍ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ചതായി പരാതി. സഭാ എംപിമാരെ സംസ്്‌പെന്റ് ചെയതതടക്കം കാര്യങ്ങള്‍ ബോധിപ്പിക്കാനായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍പോയ തങ്ങളെ ഡല്‍ഹി പൊലീസ് ഗുണ്ടകളെപ്പോലെയാണ് കൈകാര്യം ചെയ്തതെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു സുരക്ഷയുമില്ലാത്ത സാഹചര്യമാണ് ഡല്‍ഹിയിലെന്നും പ്രതിപക്ഷം പറഞ്ഞു.

ഇന്നത്തേക്ക് പിരിഞ്ഞ ലോക്‌ സഭാ നടപടികള്‍ ബുധനാഴ്ച വൈകീട്ട് ആറിന് ആരംഭിക്കുമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.

അതേസമയം, പ്രതിപക്ഷ ബെഞ്ചുകള്‍ ശൂന്യമായിരിക്കെ കേന്ദ്രം രാജ്യസഭയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പാസാക്കിയെടുത്തത് അഞ്ച് ബില്ലുകള്‍. എട്ട് എംപിമാരുടെ സസ്പെഷന്‍ഷന് ഇടയാക്കിയ നാടകീയ സംഭവങ്ങള്‍ക്കു പിന്നാലെ സഭക്ക് പുറത്തും അകത്തും പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കിയെടുത്ത്. കാര്‍ഷക പ്രതിഷേധം ശക്തമാവുന്നതിനിടെ ഇതിനകം, മൂന്നാമത്തെ കാര്‍ഷിക ബില്ലടക്കം അഞ്ച് ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് രാജ്യസഭ പാസാക്കിയെടുത്തത്. പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി സഭക്ക് പുറത്തായിരിക്കെ ശബ്ദ വോട്ടിലാണ് ബില്ലുകള്‍ രാജ്യസഭ കടന്നത്.

നിലവില്‍ പാസായ ബില്ലുകളില്‍ രാജ്യത്ത് കര്‍ഷകരും സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ സഭക്ക് പുറത്ത് പ്രതിഷേധവുമായി നില്‍ക്കെയാണ് മൂന്നാമത്തെ കാര്‍ഷിക ബില്ലും മോദി സര്‍ക്കാര്‍ പാസാക്കിയെടുത്തത്. ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യ എണ്ണകള്‍, സവാള, ഉരുളക്കിഴങ്ങ് എന്നിവ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ബില്ലാണ് അവശ്യവസ്തു ഭേദഗതി ബില്‍ 2020.

ഇതുള്‍പ്പെടെ മൂന്ന് ബില്ലുകളും കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിട്ടുള്ളതിനാല്‍ രാജ്യസഭയില്‍ കൂടി പാസാകുന്നതോടെ ഇനി രാഷ്ട്രപതി കൂടി ഒപ്പു വച്ചാല്‍ ബില്‍ നിയമമാകും. ബില്ലുകല്‍ പാസാക്കുന്നതില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് വീണ്ടും സമാന രീതിയില്‍ മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുത്തത്.

 

 

]]>
https://www.chandrikadaily.com/lok-sabha-passes-four-bills-in-absence-of-opposition.html/feed 0
ചൈനയോട് പറ്റുമെങ്കില്‍ പാകിസ്താനുമായി എന്തുകൊണ്ട് പാടില്ലെന്ന് പാര്‍ലമെന്റില്‍ ഫാറൂഖ് അബ്ദുല്ല https://www.chandrikadaily.com/if-we-can-talk-to-china-to-resolve-issues-why-not-with-pakistan-asks-farooq-abdullah.html https://www.chandrikadaily.com/if-we-can-talk-to-china-to-resolve-issues-why-not-with-pakistan-asks-farooq-abdullah.html#respond Sat, 19 Sep 2020 13:34:26 +0000 https://www.chandrikadaily.com/?p=154738 ന്യൂഡല്‍ഹി: ഇന്ത്യ-പാക് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി മുന്‍ കേന്ദ്രമന്ത്രിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമായ ഫാറൂഖ് അബ്ദുല്ലയും പാര്‍ലമെന്റില്‍ രംഗത്ത്. നിയന്ത്രണമേഖലയില്‍ സൈനികരെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായി ചര്‍ച്ച നടത്തുകയാണെങ്കില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പാകിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായാണ് കശ്മീരിലെ മുതിര്‍ന്ന നേതാവ് രംഗത്തെത്തിയത്. ലോക്‌സഭയില്‍ സംസാരിച്ച ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീര്യമൃത്യു വരിച്ച അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ചൈനയുമായി സമാധാനത്തിന് മോദി സര്‍ക്കാര്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍, അതിര്‍ത്തി സംസ്ഥാനത്തെ നേതാവിന്റെ ചോദ്യം.

‘പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യ ഇന്ന് ചൈനയുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്. തീര്‍പ്പുകല്‍പ്പിക്കാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പാകിസ്ഥാനുമായും ചര്‍ച്ച ആരംഭിക്കണം, ഫാറൂഖ് അബ്ദുല്ല ലോകസഭയില്‍ വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് പിന്നാലെ ദീര്‍ഘ നാള്‍ തടങ്കലിലായിരുന്ന ദേശീയ കോണ്‍ഫറന്‍സ് പ്രസിഡന്റ്, ശേഷം ആദ്യമായാണ് പാര്‍ലമെന്റില്‍ സംസാരിക്കുന്നത്.

‘അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകള്‍ വര്‍ദ്ധിക്കുകയും ആളുകള്‍ മരിക്കുകയും ചെയ്യുന്നു …ഇത് കൈകാര്യം ചെയ്യാന്‍ ഒരു മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്. ചര്‍ച്ചകള്‍ ഒഴികെ …(ലഡാക്ക് അതിര്‍ത്തിയില്‍ നിന്ന്) പിന്മാറാനുള്ള ശ്രമത്തിനായി നിങ്ങള്‍ ചൈനയുമായി സംസാരിക്കുമ്പോള്‍, ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുന്നതിന് നമ്മളുടെ (മറ്റ്) അയല്‍ക്കാരോടും സംസാരിക്കണം, ഫാറുഖ് അബ്ദുല്ല ആവശ്യപ്പെട്ടു.

അതേസമയം, കേന്ദ്രഭരണ പ്രദേശമായി മാറിയിട്ടും ജമ്മു കശ്മീരില്‍ യാതൊരു പുരോഗതിയും കണ്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി പാര്‍ലമെന്റില്‍ തുറന്നടിച്ചു. അധികൃതര്‍ 4 ജി സൗകര്യങ്ങള്‍ തടയുന്നതിനാല്‍ വിദ്യാര്‍ത്ഥികളും വ്യാപാരികളും വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും, ഇത് പൊതു താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊലപ്പെട്ട സംഭവത്തില്‍ കരസേന നടത്തിയ അന്വേഷണത്തില്‍ ശ്രീനഗര്‍ എംപി സന്തോഷം പ്രകടിപ്പിച്ചു. മൂന്ന് നിരപരാധികളായ ഷോപിയാന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടുവെന്ന് സൈന്യം സമ്മതിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. സര്‍ക്കാര്‍ കനത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,”അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തടങ്കലിൽ കഴിയുമ്പോൾ തനിക്കുവേണ്ടി സംസാരിച്ചതിന് പാർലമെന്റ് അംഗങ്ങളോട് ഫാറൂഖ് അബ്ദുല്ല നന്ദി അറിയിച്ചു.

കാശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫാറൂഖ് അബ്ദുല്ലയെയും ഉമര്‍ അബ്ദുള്ളയേയും അടക്കം നിരവധി രാഷ്ട്രീയ നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് ഫാറൂഖ് അബ്ദുല്ല മോചിതനായത്.

 

]]>
https://www.chandrikadaily.com/if-we-can-talk-to-china-to-resolve-issues-why-not-with-pakistan-asks-farooq-abdullah.html/feed 0
കശ്മീര്‍ വിഷയത്തില്‍ പാകിസ്താനൊപ്പം; മലേഷ്യക്കെതിരെ നടപടിയുമായി ഇന്ത്യ https://www.chandrikadaily.com/india-may-restrict-imports-of-palm-oil-other-goods-from-malaysia.html https://www.chandrikadaily.com/india-may-restrict-imports-of-palm-oil-other-goods-from-malaysia.html#respond Sun, 13 Oct 2019 08:20:46 +0000 http://www.chandrikadaily.com/?p=141519 ന്യൂഡല്‍ഹി: പാമോയില്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി കുറച്ചും മറ്റ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവന്നും മലേഷ്യക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ. ജമ്മു കശ്മീര്‍ വിഷയത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് യുഎന്നില്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഇന്ത്യ കടുത്തതീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരില്‍ ഇന്ത്യ അതിക്രമിച്ച് കയറി കൈവശപ്പെടുത്തിയെന്നായിരുന്നു മഹാതിര്‍ മുഹമ്മദിന്റെ ആരോപണം. അതില്‍ പ്രകോപിതരായാണ് മലേഷ്യയുടെ പ്രധാന വരുമാനമായ പാമോയില്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഇന്ത്യ ആലോചിക്കുന്നത്.
വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഔദ്യോഗികമായി ഒരു സൂചനകളും ലഭിച്ചിട്ടില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി പ്രതികരിച്ചു. വാര്‍ത്തക്ക് പിന്നാലെ വെള്ളിയാഴ്ച വൈകുന്നേരം മലേഷ്യന്‍ പാം ഓയില്‍ അഞ്ചു ദിവസത്തെ കുറഞ്ഞ നേട്ടം രേഖപ്പെടുത്തി. നേരത്തെ വ്യാപാരം നടന്നിരുന്ന ബര്‍സ മലേഷ്യ ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ചിലെ ഡിസംബര്‍ ഡെലിവറിയിലെ പാം ഓയില്‍ കരാര്‍ 0.9 ശതമാനം ഇടിഞ്ഞ് ടണ്ണിന് 2,185 റിംഗിറ്റ് (522.23 ഡോളര്‍) ആയി.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ മൊത്തം ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും പാം ഓയില്‍ ആണ്. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് പ്രതിവര്‍ഷം 9 ദശലക്ഷം ടണ്ണിലധികം പാം ഓയില്‍ വാങ്ങുന്നുണ്ട്. മലേഷ്യന്‍ പാം ഓയില്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് 2019 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഏറ്റവും അധികം പാം ഓയില്‍ വാങ്ങിയത് ഇന്ത്യയാണ്. 3.9 ദശലക്ഷം ടണ്‍ പാം ഓയിലാണ് ഇന്ത്യ വാങ്ങിയിട്ടുള്ളതെന്നാണ് കണക്ക്.
മലേഷ്യയില്‍ നിന്ന് പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയാലും ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.മലേഷ്യക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ ഇന്തോനേഷ്യ, അര്‍ജന്റീന, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാവും ഇന്ത്യ പാം ഓയില്‍ വാങ്ങുക.
കുറവ് പരിഹരിക്കുന്നതിന് അര്‍ജന്റീനയില്‍ നിന്നുള്ള സോയോയില്‍, യുക്രെയ്‌നില്‍ നിന്നുള്ള സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി വര്‍ധിപ്പിച്ചാല്‍ മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മലേഷ്യയില്‍ നിന്നുള്ള പാം ഓയില്‍ ഇറക്കുമതി കുറച്ചാല്‍ അത് ഇന്തോനേഷ്യയ്ക്കും നേട്ടമായേക്കും. ഇന്ത്യ പാം ഓയില്‍ വാങ്ങുന്നത് വര്‍ധിപ്പിക്കണമെന്ന് ഇന്തോനേഷ്യ ആഗ്രഹിക്കുന്നുണ്ട്. പകരമായി ഇന്ത്യയില്‍ നിന്ന് പഞ്ചസാര വാങ്ങും. ഇന്ത്യ ഇറക്കുമതി വെട്ടിക്കുറക്കുകയോ നിര്‍ത്തുകയോ ചെയ്താല്‍ മലേഷ്യയുടെ വരുമാനത്തില്‍ ഗണ്യമായി കുറവുണ്ടായേക്കും.

]]>
https://www.chandrikadaily.com/india-may-restrict-imports-of-palm-oil-other-goods-from-malaysia.html/feed 0
കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടതില്ലെന്ന് ഫ്രാന്‍സ്; ഇന്ത്യക്ക് പിന്തുണ https://www.chandrikadaily.com/kashmir-issue-france-says.html https://www.chandrikadaily.com/kashmir-issue-france-says.html#respond Fri, 23 Aug 2019 04:08:47 +0000 http://www.chandrikadaily.com/?p=136819
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിന് ഫ്രാന്‍സിന്റെ പിന്തുണ. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രശ്‌നം ഉഭയകക്ഷി ചര്‍ച്ചയിലൂടെത്തന്നെ പരിഹരിക്കണമെന്ന് നിര്‍ദേശിച്ചു. മൂന്നാമതൊരാള്‍ പ്രശ്‌നത്തില്‍ ഇടപെടരുതെന്നും ഫ്രാന്‍സ് നിലപാടെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ-ഫ്രാന്‍സ് സംയുക്ത പ്രസ്താവനയിലായിരുന്നു മക്രോണ്‍ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും സംസാരിക്കുമെന്ന് വ്യക്തമാക്കിയ മക്രോണ്‍, പ്രശ്‌നം ഇരുകക്ഷികളും തമ്മില്‍ പരിഹരിക്കണമെന്ന നിലപാട് പാകിസ്ഥാനെ അറിയിക്കുമെന്നും പറഞ്ഞു. എന്നാല്‍, കശ്മീരിനെച്ചൊല്ലി മേഖലയില്‍ അക്രമമുണ്ടാകരുത്. ഇരുകക്ഷികളും അക്രമം തുടങ്ങി വയ്ക്കില്ലെന്ന നിലപാടെടുക്കണം. മാത്രമല്ല, ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നീക്കങ്ങള്‍ ഇരുരാജ്യങ്ങളും കൈക്കൊള്ളുകയും ചെയ്യരുത് മക്രോണ്‍ വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിനെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയില്ല.

]]>
https://www.chandrikadaily.com/kashmir-issue-france-says.html/feed 0
സഞ്ചരിക്കാന്‍ വിമാനം വേണ്ട, ജനങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം മതി ; ജമ്മു കശ്മീര്‍ ഗവര്‍ണര്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി https://www.chandrikadaily.com/rahul-gandhi-tweet-against-governer-opinion.html https://www.chandrikadaily.com/rahul-gandhi-tweet-against-governer-opinion.html#respond Tue, 13 Aug 2019 09:34:28 +0000 http://www.chandrikadaily.com/?p=135972 ജമ്മു കശ്മീരിലെ സാഹചര്യം നേരിട്ടു വന്നുകണ്ടു മനസ്സിലാക്കാന്‍ ആവശ്യപ്പെട്ട സംസ്ഥാന ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് രാഹുല്‍ ഗാന്ധിയുടെ മറുപടി.

ജമ്മു കശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള താങ്കളുടെ സ്‌നേഹം നിറഞ്ഞ ക്ഷണം പ്രതിപക്ഷ നേതാക്കളും ഞാനും സ്വീകരിക്കുകയാണ്. ഞങ്ങള്‍ക്ക് വിമാനം ആവശ്യമില്ല. പക്ഷെ സഞ്ചരിക്കാനും ജനങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം ദയവായി ഉറപ്പാക്കണം. ട്വിറ്ററിലൂടെ രാഹുല്‍ കുറിച്ചു.

ജമ്മു കശ്മീരില്‍നിന്ന് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ ഇവിടേക്ക് വരാന്‍ താന്‍ ക്ഷണിക്കുകയാണ്. വരാന്‍ വിമാനം അയക്കാം. വന്ന് സാഹചര്യങ്ങള്‍ പരിശോധിച്ചതിനു ശേഷം സംസാരിക്കൂവെന്നായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. ഉത്തരവാദിത്തമുള്ള വ്യക്തിയാണ് രാഹുലെന്നും അതിനാല്‍ ഇത്തരത്തില്‍ സംസാരിക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായാണ് രാഹുല്‍ എത്തിയത്.

]]>
https://www.chandrikadaily.com/rahul-gandhi-tweet-against-governer-opinion.html/feed 0
കശ്മീരില്‍ നടപ്പാക്കിയത് സംഘ്പരിവാര്‍ മുദ്രാവാക്യം https://www.chandrikadaily.com/sangah-parivar-agenda-in-kashmir.html https://www.chandrikadaily.com/sangah-parivar-agenda-in-kashmir.html#respond Tue, 06 Aug 2019 03:27:42 +0000 http://www.chandrikadaily.com/?p=135449

ഇയാസ് മുഹമ്മദ്

ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നു. മാത്രമല്ല ജമ്മുകശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഈ രണ്ട് നടപടികള്‍ക്കും രാഷ്ട്രപതി അംഗീകാരവും നല്‍കി. വളരെ വേഗത്തിലാണ് ബില്ലവതരിപ്പിച്ച് നിയമമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. രാജ്യസഭയില്‍ അമിത്ഷായുടെ പ്രഖ്യാപനംവന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. രാഷ്ട്രപതിയുടെ ഉത്തരവ് അനുസരിച്ച് ജമ്മുകശ്മീര്‍ ഇന്ത്യയുടെ വെറുമൊരു സംസ്ഥാനമാണ്. പ്രത്യേകമായി ജമ്മുകശ്മീര്‍ ജനത അനുഭവിച്ചുവന്നിരുന്ന എല്ലാ അവകാശങ്ങളും റദ്ദാക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന ഭരണഘടനാ അസംബ്ലിയായിരുന്ന ജമ്മുകശ്മീര്‍ നിയമസഭ ഇനി വെറും സംസ്ഥാന നിയമസഭ മാത്രം. ജമ്മു കശ്മീരിന്റെ ഭാഗമായിരുന്ന ലഡാക്ക് ലക്ഷദ്വീപ് പോലെ ഒരു കേന്ദ്ര ഭരണ പ്രദേശമായും മാറി.

ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമാണ് ജമ്മുകശ്മീരും ലഡാക്കും. ഒരു വശത്ത് ചൈനയും മറുവശത്ത് പാക്കിസ്താനും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പതിറ്റാണ്ടുകളായി പരിശ്രമിക്കുകയാണിവിടെ. ഇന്ത്യയും ചൈനയും പങ്കുവെക്കുന്ന തടാകമാണ് ലഡാക്കിലെ പാന്‍ഗോങ്. ഈ തടാകത്തിന്റെ വടക്കേ തീരം കേന്ദ്രീകരിച്ച് ചൈന നിരന്തരം കടന്നുകയറ്റ ശ്രമം നടത്തുന്നുണ്ട്. കശ്മീരില്‍ പാക് അധിനിവേശ കശ്മീരില്‍നിന്നും ഭീകരര്‍ നുഴഞ്ഞുകയറുന്നത് നിത്യസംഭവമാണ്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതും രാജ്യത്തിന്റെ അതിര്‍ത്തി രക്ഷയും തമ്മില്‍ ബന്ധമെന്താണെന്ന ചോദ്യം അപ്രസക്തമാണ്. കാരണം ആര്‍ട്ടിക്കിള്‍ 370 കശ്മീരിനു കൂടുതല്‍ സ്വയംഭരണം വിഭാവനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയുടെ അഖണ്ഡതക്ക് എതിരായി കശ്മീരിന് മുന്നോട്ടു പോകാനാകുമായിരുന്നില്ല. കാരണം കശ്മീര്‍ നിയമനിര്‍മാണസഭക്ക് ഇന്ത്യയുമായുള്ള ബന്ധം നിശ്ചയിക്കുന്ന ബില്ലുകള്‍ കൊണ്ട്‌വരാനുള്ള അധികാരമില്ല.

ഇന്ത്യയുടെ അവിഭാജ്യഭാഗം തന്നെയാണ് കശ്മീര്‍. ഇന്ത്യന്‍ യൂണിയനില്‍നിന്നും കശ്മീര്‍ ഉള്‍പ്പെടെ ഒരു സംസ്ഥാനത്തിനും വിട്ട്‌പോകാനാവില്ല. മാത്രമല്ല, പര്‍ലമെന്റിന് യൂണിയന്‍ ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലും ഉള്ള വിഷയങ്ങളില്‍ നിയമം ഉണ്ടാക്കാം. പക്ഷേ കശ്മീര്‍ നിയമസഭയുടെ അനുവാദത്തോടെയേ നടപ്പിലാക്കാനാകൂ എന്നതായിരുന്നു പ്രത്യേക പദവിയിലെ ഒരു വിവക്ഷ. എന്നാല്‍ തീവ്രവാദം സംബന്ധിച്ച നിയമങ്ങള്‍, പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം, ഇന്ത്യന്‍ പതാകയോടും, ഭരണ ഘടനയോടും ദേശീയഗാനത്തോടുമുള്ള ബഹുമാനം തുടങ്ങിയ കാര്യത്തിലൊന്നും കശ്മീരിന് സ്വന്തം നിലക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ ദേശസുരക്ഷയെ ബാധിക്കുന്ന ഒരു തീരുമാനവും കശ്മീരികള്‍ക്ക് എടുക്കാന്‍ സാധിക്കില്ല. മാത്രമല്ല, പ്രത്യേക പദവിയിലൂടെ കശ്മീരിനുണ്ടായിരുന്ന ചില പ്രത്യേക അധികാരങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കുമുണ്ട്. ഇതര സംസ്ഥാനക്കാര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങാന്‍ കഴിയുമായിരുന്നില്ല. സമാന നിയമം നാഗാലാന്റിലും മിസ്സോറാമിലും ഉണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും കണക്കിലെടുത്ത് വിവിധ ജനവിഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 371 പ്രകാരം ഗുജറാത്തിനും മഹാരാഷ്ട്രക്കും ഗോവക്കും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ക്കും പ്രത്യേക അധികാരങ്ങളുണ്ട്. ഇതില്‍ മിക്കതും ബി.ജെ.പി ഭരിച്ചിട്ടുള്ളതോ, ഭരിക്കുന്നതോ ആയ സംസ്ഥാനങ്ങളാണ്. ഈസംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക അധികാരം നീക്കം ചെയ്യണമെന്ന് ബി.ജെ.പി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
കശ്മീരിന് പ്രത്യേക പദവി ലഭിച്ച സാഹചര്യം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തികച്ചും വിഭിന്നമായിരുന്നു. ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഉണ്ടാക്കിയ കരാര്‍പ്രകാരം കശ്മീര്‍ രാജാവായിരുന്ന ഹരിസിംഗ്, കശ്മീരിനെ സ്വതന്ത്ര രാജ്യമായി നിലനിര്‍ത്താനാണ് തീരുമാനിച്ചത്. പിന്നീട് പാക്-ആര്‍മിയുടെ പിന്തുണയോടെ ഗോത്ര വര്‍ഗക്കാര്‍ കശ്മീര്‍ ആക്രമിക്കുകയും തുടര്‍ന്നുണ്ടായ അസാധാരണമായ രാഷ്ട്രീയ കാലാവസ്ഥയില്‍ കശ്മീര്‍ ഇന്ത്യയോട് ചേരാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. കശ്മീര്‍ രാജാവ് ഹരിസിങും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും തമ്മില്‍ ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കശ്മീര്‍ മൂന്നു വിഷയങ്ങളില്‍ ഇന്ത്യക്ക് കീഴടങ്ങുകയായിരുന്നു. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയായിരുന്നു അത്.

ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ച് പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണ്. അന്ന് നെഹ്‌റു കശ്മീരി ജനതക്ക് കൊടുത്ത വാക്ക് ‘കാശ്മീരിനു സ്വന്തന്ത്രമായി ഒരു നിയമ നിര്‍മ്മാണസഭ ഉണ്ടാകുന്നതാണെന്നും അത് സംസ്ഥാനത്തിന്റെ ആന്തരിക ഭരണഘടന നിശ്ചയിക്കും എന്നുമായിരുന്നു’. അതിന്റെ ഫലമായുണ്ടായതാണ് ആര്‍ടിക്കിള്‍ 370. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ കശ്മീരികള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയിലെ 35 എ വകുപ്പും ഇല്ലാതാകും. ഇതുവരെ കശ്മീരികളുടെ മാത്രമായിരുന്ന ഭൂമിയുടെ അവകാശവും സര്‍ക്കാര്‍ ജോലിയും ഇതര സംസ്ഥാനക്കാര്‍ക്കും ലഭ്യമാകും. ആര്‍ക്കും ഇനി ജമ്മുകശ്മീരില്‍ പോയി പഠനം നടത്താം. ഇതുവരെ ആറ് വര്‍ഷമായിരുന്ന ജമ്മു കശ്മീര്‍ നിയമസഭയുടെ കാലാവധി ഇനി അഞ്ച് വര്‍ഷമാകും.

ഇന്ത്യയില്‍ ഏറ്റവും കുറവ് ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നാണ് ജമ്മു കശ്മീര്‍. ആകെ ജനങ്ങള്‍ ഒന്നേകാല്‍ കോടിയില്‍ താഴെയാണ്. കശ്മീരില്‍ 69.1 ലക്ഷവും ജമ്മുവില്‍ 53.50 ലക്ഷവും ജമ്മു കശ്മീരിലെ ഏറ്റവും വലിയ ഡിവിഷനായിരുന്നു ലഡാക്കില്‍ 2.74 ലക്ഷവുമാണ് ജനസംഖ്യ. ജനസംഖ്യയില്‍ ഭൂരിപക്ഷം മുസ്‌ലിംകളുള്ള ഏക സംസ്ഥാനവും ജമ്മു കശ്മിരായിരുന്നു. കശ്്മീരികളില്‍ 69 ശതമാനം പേരും മുസ്‌ലിംകളാണ്. ഹിന്ദുക്കള്‍ 29 ശതമാനം. 2011 ലെ സെന്‍സസ് അുസരിച്ചാണ് ഈ കണക്ക്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്നതോടെ ഈ കണക്കില്‍ ഏറെ വ്യത്യാസമുണ്ടാകും. പ്രത്യേക പദവി എടുത്തുമാറ്റുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത് സംസ്ഥാനത്തിന്റെ വികസനമോ, ദേശസുരക്ഷയോ മാത്രമാണെന്ന് കരുതാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നതും ഇതാണ്. ജമ്മു കശ്മീരില്‍ ഇതര സംസ്ഥാനക്കാര്‍ക്കും ഭൂമി വാങ്ങി സ്ഥിര താമസക്കാരാകാം എന്ന നില ജമ്മു കശ്മീരിന്റെ സാമൂഹ്യ ഘടനയിലുണ്ടാക്കുന്ന മാറ്റം പ്രവചനാതീതമാണ്.

വ്യക്തമായ മുന്നൊരുക്കത്തോടെയാണ് ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് രണ്ട് മൂന്ന് ദിവസമായി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും ഇത്രപെട്ടെന്ന് നടപടി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ യുദ്ധസാഹചര്യത്തില്‍ പോലും ഇല്ലാത്തവിധമാണ് ശക്തിപ്പെടുത്തിയത്. പതിനായിരത്തോളം അര്‍ധസൈനികരെ വിന്യസിക്കുമെന്നാണ് കേന്ദ്രം വെളിപ്പെടുത്തിയതെങ്കിലും 40,000 ത്തോളം അര്‍ധസൈനികരെയാണ് ജമ്മുകശ്മീരിലേക്ക് അയച്ചത്. സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി.

വിനോദസഞ്ചാരികളോടും അമര്‍നാഥ് യാത്രികരോടും കശ്മീര്‍ വിടാന്‍ നിര്‍ദേശിച്ചു. ഞായറാഴ്ച രാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സാജിദ് ലോണ്‍ തുടങ്ങിയ നേതാക്കള്‍ വീട്ടുതടങ്കലിലാണ്. ബന്ദിന്റെ പ്രതീതിയിലാണ് ജമ്മുകശ്മീര്‍. ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ. അടിയന്തര ഘട്ടങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ വൈമുഖ്യം കാണിക്കുകയാണ്. കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെങ്കിലും സ്‌ഫോടനാത്മകമാണെന്ന വിലയിരുത്തല്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. ജമ്മു കശ്മീര്‍ നിയമസഭയുടെ അംഗീകാരത്തോടെ മാത്രമേ പ്രത്യേക പദവി റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുള്ളൂ. കശ്മീരികള്‍ വികാരപരമായി വിഷയത്തെ സമീപിക്കുന്നതിന്പകരം നിയമപരമായി മുന്നോട്ടു പോകുകയാണെങ്കില്‍ നീണ്ട നിയമയുദ്ധത്തിനാണ് സാധ്യത.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുകയെന്നത് സംഘ്പരിവാറിന്റെ ആറു പതിറ്റാണ്ടിലേറെയായുള്ള മുദ്രാവാക്യമായിരുന്നു. ബി.ജെ. പിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി ഈ ഭരണഘടന വകുപ്പിനെതിരെ ഇത് ഉണ്ടാക്കിയ കാലത്ത് തന്നെ രംഗത്ത് എത്തിയിരുന്നു. ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രവാക്യം ഉയര്‍ത്തിയായിരുന്നു എതിര്‍പ്പ്. പിന്നീട് ജനസംഘത്തിന്റെയും, ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയ മുദ്രാവാക്യങ്ങളില്‍ പ്രധാനപ്പെട്ട ഇനമായിരുന്നു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയും എന്നത്.

രാമക്ഷേത്രം, ഏകീകൃത സിവില്‍കോഡ്, ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുക എന്നീ മൂന്ന് മുദ്രാവാക്യങ്ങളാണ് ബി.ജെ.പി രൂപീകരണ ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ മുന്നോട്ടു വെച്ചത്. ഈ മുദ്രാവാക്യങ്ങളിലൊന്ന് അസാധാരണ സാഹചര്യം സൃഷ്ടിച്ച് ബി.ജെ.പി പ്രാബല്യത്തിലെത്തിച്ചിരിക്കുന്നു. ഇനി രാമക്ഷേത്രം, ഏകീകൃത സിവില്‍ കോഡ് എന്നിവയും അപ്രതീക്ഷിത നീക്കങ്ങളിലൂടെ നിര്‍മിക്കുമെന്ന സൂചനയാണ് ബി.ജെ.പി നല്‍കുന്നത്.

]]>
https://www.chandrikadaily.com/sangah-parivar-agenda-in-kashmir.html/feed 0
കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാക്കിയത് രാഷ്ട്രീയ നേതൃത്വങ്ങളെന്ന് ജസ്റ്റിസ് കട്ജു https://www.chandrikadaily.com/the-vietnam-syndrome-markandey-katju-%e2%80%8fsays-about-pulwama-attack.html https://www.chandrikadaily.com/the-vietnam-syndrome-markandey-katju-%e2%80%8fsays-about-pulwama-attack.html#respond Sat, 16 Feb 2019 12:18:09 +0000 http://www.chandrikadaily.com/?p=119072 കൊച്ചി: കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാക്കിയത് കാലാകാലങ്ങളായി രാജ്യം ഭരിച്ച രാഷ്ട്രീയ നേതൃത്വങ്ങളാണെന്ന് മുന്‍ സൂപ്രിം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന ജസ്റ്റിസ്് മാര്‍ക്കണ്ടേയ കട്ജു. വിയറ്റ്നാം സിന്‍ഡ്രമാണ് കശ്മീരിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങള്‍ കാലങ്ങളായി സ്വീകരിച്ചുവരുന്ന സമീപനം കശ്മീരി ജനതയെ ഇന്ത്യയ്ക്കെതിരായി മാറ്റുകയാണെന്നും മാര്‍ക്കണ്ടേയ കട്ജു പറഞ്ഞു വിയറ്റ്നാമില്‍ അമേരിക്കന്‍ സേനയക്കു നേരെ ഗറില്ലകള്‍ അക്രമണം അഴിച്ചുവിട്ടപ്പോള്‍ ആക്രമണകാരികളായ ഗറില്ലകളെ പിടിക്കാന്‍ ഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങളെ മുഴുവന്‍ ബലിയാടാക്കുകയായിരുന്നു അമേരിക്കാന്‍ സേന ചെയ്തത്. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ മുഴുവന്‍ അമേരിക്കന്‍ സേനയക്കെതിരെ തിരിഞ്ഞു. അതേ രീതി തന്നെയാണ് കശ്മീരിലും നടക്കുന്നതെന്നും കട്ജു പറഞ്ഞു.

പുല്‍വാമയില്‍ സൈനികര്‍ക്കു നേരെയുണ്ടായ അക്രമണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത്. ഇത് ആശങ്കാ ജനകമാണ്. സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയതിലൂടെ കശ്മീരിലെ ഗ്രാമങ്ങളിലെ നിരപാരാധികളായ നല്ലൊരു ഭാഗം ജനങ്ങള്‍ ക്രൂശിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും. തിരിച്ചടി എന്നതുകൊണ്ട് എന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. തിരിച്ചടിക്കുമ്പോള്‍ മരണപ്പെടാന്‍ പോകുന്നത് കശ്മീരിലെ ഒരു തെറ്റും ചെയ്യാത്ത നിരവധി സാധാരണക്കാരായിരിക്കുമെന്നും കഡ്ജു പറഞ്ഞു. അക്രമണകാരികളായി എത്തുന്നത് വളരെ ചുരുങ്ങിയ ആളുകളായിരിക്കും എന്നാല്‍ അവിടുത്തെ ഗ്രാമവാസികള്‍ ധാരാളമുണ്ടെന്ന കാര്യം ഓര്‍ക്കണം. ഗ്രാമങ്ങളില്‍ ഒളിച്ചിരിക്കുന്ന അക്രമകാരികളെ കണ്ടെത്തുക ദുഷ്‌കരമായിരിക്കും. ഗ്രാമവാസികള്‍ക്കിടയില്‍ നിന്നും ഇവരെ കണ്ടെത്താന്‍ സൈന്യം ശ്രമിക്കുമ്പോള്‍ നിരപരാധികള്‍ക്കും ജീവന്‍ നഷ്ടപെടും. അപ്പോള്‍ സ്വാഭാവികമായും മറ്റു ഗ്രാമവാസികള്‍ സേനയക്കെതിരെ തിരിയും ഇത് അക്രമണ കാരികള്‍ക്ക് സഹായകരമാകുമെന്നും കട്ജു പറഞ്ഞു.

ശബരി മലയിലെ യുവതി പ്രവേശന വിഷയത്തില്‍ ഇന്ദു മല്‍ഹോത്രയുടെ വിധിയാണ് ശരിയെന്ന് ചോദ്യത്തിന് മറുപടിയായി കട്്ജു പറഞ്ഞു. ശബരിമലയിലേത് വിശ്വാസത്തിന്റെ പ്രശ്നമാണ്. അവിടെ യുക്തിക്ക് സ്ഥാനമില്ല. വിശ്വാസത്തെ ഭരണഘടനയുമായി ബന്ധപ്പെടുത്തി വ്യാഖ്യനിക്കേണ്ട കാര്യമില്ല. ഇത് ലിംഗ സമത്വത്തിന്റെ വിഷയമല്ല. ഇതിനു ലോകത്തു നിരവധി ഉദാഹരങ്ങള്‍ ഉണ്ട്. ഏതു മതത്തിന്റെതായാലും വിശ്വാസത്തെ ആദരിക്കണം. അല്ലാതെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും കട്ജു പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാന്‍ കഴിയാത്തതാണ് അതിനു കാരണം ഇത് വിശ്വാസത്തിന്റെ വിഷയമാതുകൊണ്ടു തന്നെയാണെന്നും കട്ജു പറഞ്ഞു.

വരാന്‍ പോകുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ പോകന്നത് പ്രാദേശി പാര്‍ടികളായിരിക്കമെന്നാണ് തന്റെ വിശ്വാസമെന്നും ചോദ്യത്തിന് മറുപടിയായി കട്ജു പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും 125 സീറ്റുകള്‍ വീതം നേടും. ബാക്കി സീറ്റുകള്‍ പ്രാദേശിക പാര്‍കളും നേടും ഈ സഹാചര്യത്തില്‍ ആരു ഭരിക്കണമെന്ന് പ്രാദേശിക പാര്‍ടികള്‍ തീരുമാനിക്കും. അവര്‍ വില പേശല്‍ നടത്തുകയും ചെയ്യുമെന്നും കട്ജു പറഞ്ഞു, മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്നു തന്നെയാണ് തന്റെ അഭിപ്രായം എന്നാല്‍ മാധ്യമങ്ങളുടെ നിലപാടില്‍ താന്‍ നിരാശാരാണ്. ജനങ്ങളെ ബാധിക്കന്ന അടിസ്ഥാന വിഷയങ്ങള്‍ക്കൊന്നും മാധ്യമങ്ങള്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല. മറിച്ച് ചലചിത്ര താരങ്ങളുടെയും മറ്റും കുടംബ കഥകള്‍ പോലുള്ള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ക്കു വലിയ കാര്യം. ജനങ്ങള്‍ നേരിടുന്ന ദാരിദ്രം, തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങള്‍ വേണ്ടത്ര ഉയര്‍ത്തിക്കൊണ്ടുവരുന്നില്ലെന്നും കട്ജു പറഞ്ഞു.

]]>
https://www.chandrikadaily.com/the-vietnam-syndrome-markandey-katju-%e2%80%8fsays-about-pulwama-attack.html/feed 0
മോഷണത്തിനിടെ വീട്ടമ്മയെ മോഷ്ടാക്കള്‍ കഴുത്തറുത്തു കൊന്നു https://www.chandrikadaily.com/jammu-and-kashmir-bandipora-terrorists-pdp-worker-abdul-majid-dar-house-slit-his-wife-throat-pdp.html https://www.chandrikadaily.com/jammu-and-kashmir-bandipora-terrorists-pdp-worker-abdul-majid-dar-house-slit-his-wife-throat-pdp.html#respond Mon, 09 Jul 2018 15:09:54 +0000 http://www.chandrikadaily.com/?p=93819 ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ മോഷണത്തിനെത്തിയ സംഘം വീട്ടമ്മയെ കഴുത്തറുത്തു കൊന്നു. പിഡിപി അനുഭാവിയായ അബ്ദുല്‍ മജീദിന്റെ വീട്ടില്‍ കയറിയാണ് അക്രമികള്‍ ഭാര്യ ഹാജിന്‍ സ്വദേശി ഷക്കീല ബീഗ(45)ത്തെ കഴുത്തറുത്തു കൊലപ്പെടുത്തിയത്.

കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഷക്കീല ബീഗം ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രി സംഭവം. വീട്ടില്‍ അതിക്രമിച്ച് കടന്ന മൂന്നംഗ സംഘമാണ് കൃത്യം നടത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി ഷെയ്ഖ് സുല്‍ഫീക്കര്‍ ആസാദ് പറഞ്ഞു.

വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മുഖംമൂടി സംഘം അലമാര തുറക്കാന്‍ ശ്രമിക്കവെ വീട്ടുകാര്‍ ഉണര്‍ന്നു. രണ്ടുപേര്‍ ഭര്‍ത്താവ് അബ്ദുല്‍ മജീദിനെ തോക്കുചൂണ്ടി ഭയപ്പെടുത്തിയ ശേഷമായിരുന്നു മോഷണം. അക്രമികളെ ചെറുക്കുന്നതിനിടെ ഒരാള്‍ ഷക്കീല ബീഗത്തിന്റെ കഴുത്തറുക്കുകയായിരുന്നു.

തുടര്‍ന്ന് സംഘം പണവും സ്വര്‍ണവുമായി കടന്നു. മുത്തമകന്റെ മെഡിക്കല്‍ പഠനത്തിനായി അടുത്തിടെ കുടുംബം കുറച്ച് ഭൂമി വിറ്റിരുന്നു. ഇത് വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇതെല്ലാം മോഷ്ടാക്കള്‍ അപഹരിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ബന്ദിപ്പോര ജില്ലാ പൊലീസ് മേധാവി ഷെയ്ഖ് സുല്‍ഫീക്കര്‍ ആസാദ് പ്രതികരിച്ചു. അക്രമത്തിന് പിന്നില്‍ കശ്മീരി തീവ്രവാദികളാണെന്നാണ് നിഗമനം.

]]>
https://www.chandrikadaily.com/jammu-and-kashmir-bandipora-terrorists-pdp-worker-abdul-majid-dar-house-slit-his-wife-throat-pdp.html/feed 0
കശ്മീര്‍ ഭരണപ്രതിസന്ധിയില്‍ ആരേയും പിന്തുണയ്ക്കില്ലെന്ന് ഒമര്‍ അബ്ദുല്ല https://www.chandrikadaily.com/what-omar-abdullah-had-to-say-on-the-bjp-pdp-split.html https://www.chandrikadaily.com/what-omar-abdullah-had-to-say-on-the-bjp-pdp-split.html#respond Tue, 19 Jun 2018 11:48:44 +0000 http://www.chandrikadaily.com/?p=90655 ശ്രീനഗര്‍: ജമ്മുകശ്മീര്‍ ഭരണപ്രതിസന്ധി വിഷയത്തില്‍ നിലപാടുമായി മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. കശ്മീരിലെ പി.ഡിപി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെയാണ് ഭരണപ്രതിസന്ധിയില്‍ ആരേയും പിന്തുണയ്ക്കില്ലെന്ന നിലപാടുമായി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ലീഡര്‍ ഒമര്‍ അബ്ദുല്ല രംഗത്തെത്തിയത്. പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


‘അങ്ങനെ അത് സംഭവിച്ചു ……..’ എന്ന നിഗൂഢമായ പരാമര്‍ശമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്

ജമ്മുകശ്മീരില്‍ പി.ഡി.പിയുമായി സഖ്യം ചേരുന്ന കാര്യം കോണ്‍ഗ്രസിന്റെ ആലോചനയില്‍ ഇല്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് അറിയിച്ചിരുന്നു. പിഡിപിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ച ബിജെപി തീരുമാനം ആനമണ്ടത്തരമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനിടെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു.

]]>
https://www.chandrikadaily.com/what-omar-abdullah-had-to-say-on-the-bjp-pdp-split.html/feed 0