<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Kashmir &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kashmir/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 25 Nov 2025 11:43:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Kashmir &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കശ്മീര്‍ താഴ്‌വരയില്‍ കടുത്ത ശീത തരംഗം; മൈനസ് ഡിഗ്രിയിലേക്ക് താപനില</title>
		<link>https://www.chandrikadaily.com/severe-cold-wave-in-kashmir-valley-temperatures-to-minus-degrees.html</link>
					<comments>https://www.chandrikadaily.com/severe-cold-wave-in-kashmir-valley-temperatures-to-minus-degrees.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 25 Nov 2025 11:43:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[temperature]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365305</guid>

					<description><![CDATA[ മരച്ചില്ലകള്‍ വരെ ഐസായി മാറിയ ദൃശ്യങ്ങള്‍ ശൈത്യകാലത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നു. ]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: കശ്മീര്&#x200d; താഴ്‌വരയിലുടനീളം കടുത്ത ശീത തരംഗം വീശിയടിക്കുകയാണ്. മൈനസ് ഡിഗ്രിയിലേക്ക് താപനില ഇടിഞ്ഞതിനെ തുടര്&#x200d;ന്ന് റോഡുകള്&#x200d; മഞ്ഞുപാളികളാല്&#x200d; മൂടി യാത്രാ ബുദ്ധിമുട്ട് രൂക്ഷമാണ്. മരച്ചില്ലകള്&#x200d; വരെ ഐസായി മാറിയ ദൃശ്യങ്ങള്&#x200d; ശൈത്യകാലത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നു. ഒക്ടോബര്&#x200d; മുതല്&#x200d; തുടരുന്ന തണുപ്പ് ഇപ്പോള്&#x200d; ഏറ്റവും കഠിനഘട്ടത്തിലാണ്. ശ്രീനഗറില്&#x200d; കഴിഞ്ഞ രാത്രി മൈനസ് 3.1 ഡിഗ്രി സെല്&#x200d;ഷ്യസ് രേഖപ്പെടുത്തി. ദക്ഷിണ കശ്മീരിലെ ഷോപിയാനില്&#x200d; 5.4 ഡിഗ്രി, അമര്&#x200d;നാഥ് യാത്രയുടെ ബേസ് ക്യാമ്പായ അനന്ത്‌നാഗില്&#x200d; 4.4 ഡിഗ്രി എന്നിങ്ങനെ കനത്ത തണുപ്പായിരുന്നു. വടക്കന്&#x200d; മേഖലകളായ കുപ്വാര, ബന്ദിപ്പൊര, റാഫിയാബാദ്, കൊക്കനാഗ്, സോനാമാര്&#x200d;ഗ് എന്നിവിടങ്ങളിലും മൈനസ് ഡിഗ്രിയിലായിരുന്നു താപനില. ജമ്മു മേഖലയില്&#x200d; തണുപ്പ് താരതമ്യേന കുറഞ്ഞെങ്കിലും താപനിലയില്&#x200d; ഇടിവ് തുടരുകയാണ്. ജമ്മു നഗരത്തില്&#x200d; 9.8 ഡിഗ്രി രേഖപ്പെടുത്തിയപ്പോള്&#x200d; ബനിഹാലില്&#x200d; താപനില 0.5 ഡിഗ്രിയായി താഴ്ന്നു. ലഡാക്കിലും കടുത്ത ശൈത്യമാണ്; ലെഹില്&#x200d; 8.5, കാര്&#x200d;ഗിലില്&#x200d; 8.8, ന്യൂബയില്&#x200d; 6.6 ഡിഗ്രി രേഖപ്പെടുത്തി. തണുത്ത കാറ്റ്, കനത്ത മഞ്ഞ്, തുടരുന്ന താപനില ഇടിവ് എന്നിവ സംയുക്തമായി സാധാരണ ജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചിരിക്കുകയാണ്. ആരോഗ്യ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്&#x200d; ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്&#x200d;കി. വിദൂര പ്രദേശങ്ങളിലെ ജനങ്ങള്&#x200d;ക്ക് അടിയന്തര സഹായ സംവിധാനങ്ങള്&#x200d; സജ്ജമാക്കി അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/severe-cold-wave-in-kashmir-valley-temperatures-to-minus-degrees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ല&#8217;: ഒമര്‍ അബ്ദുള്ള</title>
		<link>https://www.chandrikadaily.com/peace-talks-are-not-possible-while-bombs-are-being-dropped-in-kashmir-omar-abdullah.html</link>
					<comments>https://www.chandrikadaily.com/peace-talks-are-not-possible-while-bombs-are-being-dropped-in-kashmir-omar-abdullah.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 17 May 2025 06:44:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[Omar Abdullah]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341562</guid>

					<description><![CDATA[ശ്രീനഗര്‍: സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ലെന്ന് ഒമര്‍ അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ക്കിടെ സമാധാന ചര്‍ച്ച നടത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. അതിര്‍ത്തി ശാന്തമാണെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. &#8216;അതിര്‍ത്തിയില്‍ ഇപ്പോള്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനമില്ല. അതിര്‍ത്തിയില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും&#8217;, അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: സമാധാന ചര്&#x200d;ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്കെതിരെ ജമ്മു കശ്മീര്&#x200d; മുഖ്യമന്ത്രി ഒമര്&#x200d; അബ്ദുള്ള. കശ്മീരില്&#x200d; ബോംബിട്ട് കൊണ്ടിരിക്കുമ്പോള്&#x200d; സമാധാന ചര്&#x200d;ച്ച സാധ്യമല്ലെന്ന് ഒമര്&#x200d; അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. പഹല്&#x200d;ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്&#x200d;ക്കിടെ സമാധാന ചര്&#x200d;ച്ച നടത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.</p>
<p>അതിര്&#x200d;ത്തി ശാന്തമാണെന്നും ഒമര്&#x200d; അബ്ദുള്ള വ്യക്തമാക്കി. &#8216;അതിര്&#x200d;ത്തിയില്&#x200d; ഇപ്പോള്&#x200d; പാകിസ്താന്റെ വെടിനിര്&#x200d;ത്തല്&#x200d; ലംഘനമില്ല. അതിര്&#x200d;ത്തിയില്&#x200d; വന്&#x200d;തോതില്&#x200d; നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും&#8217;, അദ്ദേഹം പറഞ്ഞു. പാകിസ്താന്&#x200d; സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ദൗര്&#x200d;ഭാഗ്യകരമാണെന്നും ഒമര്&#x200d; അബ്ദുള്ള പറഞ്ഞു.</p>
<p>മലയാളികള്&#x200d; ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. കേരളം അതിര്&#x200d;ത്തിയില്&#x200d; നിന്നും വളരെ അകലെയാണ്. തങ്ങള്&#x200d;ക്ക് ഉള്ളതുപോലെ ഒരു അയല്&#x200d;വാസി മലയാളികള്&#x200d;ക്ക് ഇല്ല. അവധി ആഘോഷിക്കാന്&#x200d; മലയാളികള്&#x200d; ജമ്മു കാശ്മീരിലേക്ക് ഇനിയും വരണമെന്നും ഒമര്&#x200d; അബ്ദുള്ള ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/peace-talks-are-not-possible-while-bombs-are-being-dropped-in-kashmir-omar-abdullah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന</title>
		<link>https://www.chandrikadaily.com/two-operations-in-48-hours-6-terrorists-killed-in-jammu-and-kashmir-says-security-forces.html</link>
					<comments>https://www.chandrikadaily.com/two-operations-in-48-hours-6-terrorists-killed-in-jammu-and-kashmir-says-security-forces.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 16 May 2025 08:27:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[miltry]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341462</guid>

					<description><![CDATA[ഡല്‍ഹി: ജമ്മു കശ്മീരിലെ ത്രാലില്‍ രണ്ടാം ഓപ്പറേഷന്‍ നടന്നുവെന്ന് സൈന്യം. ത്രാല്‍ ഗ്രാമത്തിലായിരുന്നു ഭീകരരുണ്ടായിരുന്നതെന്നും കഴിഞ്ഞ മൂന്ന് ദിവസത്തിനുളളില്‍ ആറ് ഭീകരരെ വധിച്ചുവെന്നും സൈന്യം വ്യക്തമാക്കി. ശ്രീനഗറില്‍ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. പഹല്‍ഗാം ആക്രമണത്തിന് ശേഷം കശ്മീരിനകത്തുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാന്‍ മേഖലയില്‍ ഭീകര സാനിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: ജമ്മു കശ്മീരിലെ ത്രാലില്&#x200d; രണ്ടാം ഓപ്പറേഷന്&#x200d; നടന്നുവെന്ന് സൈന്യം. ത്രാല്&#x200d; ഗ്രാമത്തിലായിരുന്നു ഭീകരരുണ്ടായിരുന്നതെന്നും കഴിഞ്ഞ മൂന്ന് ദിവസത്തിനുളളില്&#x200d; ആറ് ഭീകരരെ വധിച്ചുവെന്നും സൈന്യം വ്യക്തമാക്കി. ശ്രീനഗറില്&#x200d; വിളിച്ചുചേർത്ത വാര്&#x200d;ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്.</p>
<p>പഹല്&#x200d;ഗാം ആക്രമണത്തിന് ശേഷം കശ്മീരിനകത്തുള്ള ഭീകര പ്രവര്&#x200d;ത്തനങ്ങള്&#x200d; അവസാനിപ്പിക്കാന്&#x200d; കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങള്&#x200d; സംയുക്തമായി നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാന്&#x200d; മേഖലയില്&#x200d; ഭീകര സാനിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലര്&#x200d;ച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചില്&#x200d; തുടങ്ങി.സേനയ്ക്ക് നേരെ ഭീകരര്&#x200d; വെടിവച്ചു. മലമേഖലയിലെ വനത്തില്&#x200d; ഏറെ ദുഷ്‌കരമായ ഓപ്പറേഷനാണ് സേന വിജയകരമായി പൂര്&#x200d;ത്തിയാക്കിയത്.</p>
<p>ഷഹിദ് കൂട്ടെ ഉള്&#x200d;പ്പെടെയുളള ഭീകരരെയാണ് ഓപ്പറേഷനില്&#x200d; വധിച്ചതെന്നും സൈന്യം വ്യക്തമാക്കി. ലഷ്‌കര്&#x200d; ഇ തൊയ്ബയുടെ ഭാഗമായുളള ടിആര്&#x200d;എഫിന്റെ പ്രധാന കമാന്&#x200d;ഡറാണ് ഷാഹിദ് കൂട്ടെ. ഷാഹിദിനെ വധിക്കാനായത് വലിയ നേട്ടമാണെന്ന് സൈന്യം പറഞ്ഞു. അതിര്&#x200d;ത്തി കടക്കാതെയാണ് ഇന്ത്യന്&#x200d; സൈന്യം പാകിസ്താന് മറുപടി നല്&#x200d;കിയത്. പുതിയ ഇന്ത്യ എന്ന സന്ദേശം കൂടിയാണ് ഓപ്പറേഷന്&#x200d; സിന്ദൂര്&#x200d; നല്&#x200d;കിയത്. തദ്ദേശിയമായി നിര്&#x200d;മ്മിച്ച മിസൈലുകളാണ് ഇന്ത്യ പ്രതിരോധത്തിനായി ഉപയോഗിച്ചത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിനു മുന്നില്&#x200d; ശത്രുക്കള്&#x200d; നിഷ്പ്രഭരായെന്നും സൈന്യം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-operations-in-48-hours-6-terrorists-killed-in-jammu-and-kashmir-says-security-forces.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രജൗരിയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/a-senior-government-official-was-killed-in-pakistani-shelling-in-rajouri.html</link>
					<comments>https://www.chandrikadaily.com/a-senior-government-official-was-killed-in-pakistani-shelling-in-rajouri.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 10 May 2025 04:55:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[jammu]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340803</guid>

					<description><![CDATA[പാക് ഷെല്ലാക്രമണത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, രണ്ട് വയസ്സുള്ള പെണ്‍കുട്ടി, 55 വയസ്സുള്ള ഒരു സ്ത്രീ എന്നിവരടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>ശനിയാഴ്ച പുലര്&#x200d;ച്ചെ രജൗരി, പൂഞ്ച്, ജമ്മു ജില്ലകളില്&#x200d; നടന്ന പാക് ഷെല്ലാക്രമണത്തില്&#x200d; മുതിര്&#x200d;ന്ന സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥന്&#x200d;, രണ്ട് വയസ്സുള്ള പെണ്&#x200d;കുട്ടി, 55 വയസ്സുള്ള ഒരു സ്ത്രീ എന്നിവരടക്കം അഞ്ച് പേര്&#x200d; കൊല്ലപ്പെടുകയും നിരവധി പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു.</p>
<p>ജമ്മു കശ്മീര്&#x200d; ബ്യൂറോക്രാറ്റും രജൗറിയിലെ അഡീഷണല്&#x200d; ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കമ്മീഷണറുമായ രാജ് കുമാര്&#x200d; ഥാപ്പയാണ് ജമ്മു കശ്മീരിലെ രജൗരിയില്&#x200d; പാകിസ്ഥാന്&#x200d; സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്&#x200d; കൊല്ലപ്പെട്ടത്.</p>
<p>കൊല്ലപ്പെട്ട മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്<br />
രണ്ട് വയസുകാരി ഐഷ നൂര്&#x200d;, മൊഹമ്മദ് ഷോഹിബ് (35), റാഷിദ ബി എന്ന 55 കാരിയായ സ്ത്രീ, ബിദിപൂര്&#x200d; ജട്ട ഗ്രാമത്തിലെ താമസക്കാരനായ ഷോകി എന്ന അശോക് കുമാര്&#x200d;.</p>
<p>പൂഞ്ച് ജില്ലയിലെ മെന്&#x200d;ധാര്&#x200d; സെക്ടറിലെ കാങ്ഗ്ര-ഗല്&#x200d;ഹൂട്ട ഗ്രാമത്തിലെ വീട്ടില്&#x200d; മോര്&#x200d;ട്ടാര്&#x200d; ഷെല്&#x200d; അടിച്ച് റാഷിദ ബിക്ക് ജീവന്&#x200d; നഷ്ടപ്പെട്ടതായി മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>വീട്ടില്&#x200d; ഷെല്&#x200d; അടിച്ചതിനെ തുടര്&#x200d;ന്ന് ഗുരുതരമായി പരിക്കേറ്റ താപ്പയെ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു.</p>
<p>&#8216;രാജൗരിയില്&#x200d; നിന്നുള്ള വിനാശകരമായ വാര്&#x200d;ത്ത. ജമ്മു കശ്മീര്&#x200d; അഡ്മിനിസ്ട്രേഷന്&#x200d; സര്&#x200d;വീസസിലെ സമര്&#x200d;പ്പിതനായ ഒരു ഉദ്യോഗസ്ഥനെയാണ് ഞങ്ങള്&#x200d;ക്ക് നഷ്ടമായത്. ഇന്നലെ അദ്ദേഹം ഉപമുഖ്യമന്ത്രിയെ അനുഗമിച്ച് ജില്ലയില്&#x200d; ഞാന്&#x200d; നടത്തിയ ഓണ്&#x200d;ലൈന്&#x200d; മീറ്റിംഗില്&#x200d; പങ്കെടുത്തു. ഇന്ന് രജൗരി നഗരത്തെ ലക്ഷ്യമിട്ട് ഉദ്യോഗസ്ഥന്റെ വസതിക്ക് നേരെ പാക് ഷെല്ലാക്രമണം ഉണ്ടായി, ഞങ്ങളുടെ അഡീഷണല്&#x200d; ജില്ലാ വികസന കമ്മീഷണര്&#x200d; ഷ് രാജ് കുമാര്&#x200d; താപ്പയെ കൊലപ്പെടുത്തി. മുഖ്യമന്ത്രി ഒമര്&#x200d; അബ്ദുള്ള എക്സില്&#x200d; പോസ്റ്റ് ചെയ്തു.</p>
<p>പാകിസ്ഥാന്&#x200d; ഷെല്ലാക്രമണത്തില്&#x200d; ഇതുവരെ കുട്ടികളടക്കം 20 ഓളം സാധാരണക്കാര്&#x200d; കൊല്ലപ്പെട്ടു.</p>
<p>പാക് സൈന്യം രാത്രിയില്&#x200d; നടത്തിയ ഷെല്ലാക്രമണത്തില്&#x200d; രജൗരി, പൂഞ്ച്, ഉറി എന്നിവിടങ്ങളിലെ നിരവധി പാര്&#x200d;പ്പിട വീടുകളും മറ്റ് കെട്ടിടങ്ങളും തകര്&#x200d;ന്നതായി പ്രദേശവാസികള്&#x200d; പറയുന്നു.</p>
<p>ഒരു ദിവസം മുമ്പ്, ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയില്&#x200d; നിന്നുള്ള സൈനികന്&#x200d; എം. മുരളി നായിക് (23) അതിര്&#x200d;ത്തി കടന്നുള്ള വെടിവയ്പില്&#x200d; വെടിയേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.</p>
<p>വെള്ളിയാഴ്ച വൈകുന്നേരം, ശ്രീനഗറിലെ എയര്&#x200d;പോര്&#x200d;ട്ട് ഏരിയ, സാംബ, ജമ്മു സിറ്റി, ജമ്മു കശ്മീരിലെ ബാരാമുള്ള, പഞ്ചാബിലെ പത്താന്&#x200d;കോട്ട്, ഫിറോസ്പൂര്&#x200d;, രാജസ്ഥാനിലെ ബാര്&#x200d;മര്&#x200d; എന്നിവിടങ്ങളില്&#x200d; വെള്ളിയാഴ്ച സ്‌ഫോടന ശബ്ദം കേട്ടു.</p>
<p>പാകിസ്ഥാന്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘിക്കുകയാണെന്നും ഇന്ത്യന്&#x200d; സായുധ സേന ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും ഇന്ത്യന്&#x200d; പ്രതിരോധ ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-senior-government-official-was-killed-in-pakistani-shelling-in-rajouri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ- പാക് സൈനിക സംഘര്‍ഷം; കശ്മീരിലെയും ഡല്‍ഹിയിലെയും നിരവധി സ്‌കൂളുകള്‍ ഓണ്‍ലൈന്‍ മോഡിലേക്ക്</title>
		<link>https://www.chandrikadaily.com/indo-pak-military-conflict-many-schools-in-kashmir-and-delhi-to-go-online-mode.html</link>
					<comments>https://www.chandrikadaily.com/indo-pak-military-conflict-many-schools-in-kashmir-and-delhi-to-go-online-mode.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 09 May 2025 14:32:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340757</guid>

					<description><![CDATA[ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി, മുന്‍കരുതല്‍ നടപടിയായി ഡല്‍ഹിയിലെ നിരവധി സ്വകാര്യ സ്‌കൂളുകള്‍ വെള്ളിയാഴ്ച ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറ്റിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
]]></description>
										<content:encoded><![CDATA[<p>ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്&#x200d;ഷത്തിനിടയില്&#x200d; വിദ്യാര്&#x200d;ത്ഥികളുടെ സുരക്ഷയ്ക്ക് മുന്&#x200d;ഗണന നല്&#x200d;കി, മുന്&#x200d;കരുതല്&#x200d; നടപടിയായി ഡല്&#x200d;ഹിയിലെ നിരവധി സ്വകാര്യ സ്‌കൂളുകള്&#x200d; വെള്ളിയാഴ്ച ഓണ്&#x200d;ലൈന്&#x200d; ക്ലാസുകളിലേക്ക് മാറ്റിയതായി ഒരു ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു.</p>
<p>വസന്ത് കുഞ്ചിലെ ഡല്&#x200d;ഹി പബ്ലിക് സ്‌കൂള്&#x200d; (ഡിപിഎസ്), പശ്ചിമ വിഹാറിലെ ഇന്ദ്രപ്രസ്ഥ വേള്&#x200d;ഡ് സ്‌കൂള്&#x200d;, മോഡല്&#x200d; ടൗണിലെ ക്വീന്&#x200d; മേരി സ്‌കൂള്&#x200d; തുടങ്ങിയ സ്‌കൂളുകളാണ് വെര്&#x200d;ച്വല്&#x200d; ക്ലാസുകള്&#x200d; തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>നിലവിലെ സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഇന്ദ്രപ്രസ്ഥ വേള്&#x200d;ഡ് സ്‌കൂള്&#x200d; പ്രിന്&#x200d;സിപ്പല്&#x200d; ശിഖ അറോറ പറഞ്ഞു. സുരക്ഷാ മുന്&#x200d;കരുതല്&#x200d; എന്ന നിലയിലാണ് ക്ലാസുകള്&#x200d; ഓണ്&#x200d;ലൈനായി നടത്തിയതെന്ന് വസന്ത് കുഞ്ച് ഡിപിഎസ് പ്രിന്&#x200d;സിപ്പല്&#x200d; ദീപ്തി വോഹ്റ പറഞ്ഞു. അതേസമയം, ക്വീന്&#x200d; മേരി സ്‌കൂള്&#x200d; പ്രിന്&#x200d;സിപ്പല്&#x200d; അനുപമ സിങ് വിദ്യാര്&#x200d;ഥികളുടെ ഹാജര്&#x200d; കുറവാണെന്ന് റിപ്പോര്&#x200d;ട്ട് ചെയ്തു. എന്നാല്&#x200d;, ഇന്ന് സ്‌കൂളുകള്&#x200d; അടച്ചിടാന്&#x200d; ഔദ്യോഗികമായി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന്&#x200d; അറിയിച്ചു.</p>
<p>അതിര്&#x200d;ത്തിയിലെ സംഘര്&#x200d;ഷം വര്&#x200d;ധിച്ചതിനെത്തുടര്&#x200d;ന്ന് ഡല്&#x200d;ഹി അതീവ ജാഗ്രത പാലിക്കുകയും എല്ലാ സര്&#x200d;ക്കാര്&#x200d; ജീവനക്കാരുടെയും അവധികള്&#x200d; റദ്ദാക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്&#x200d;ഷം കാരണം കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d; അടച്ചുപൂട്ടാന്&#x200d; നിര്&#x200d;ബന്ധിതരായതോടെ നിരവധി സ്‌കൂളുകള്&#x200d; ഓണ്&#x200d;ലൈന്&#x200d; ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്. മുന്&#x200d;കരുതല്&#x200d; നടപടിയായി മേയ് ഏഴ് മുതല്&#x200d; സ്‌കൂളുകള്&#x200d; അടച്ചിട്ടിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indo-pak-military-conflict-many-schools-in-kashmir-and-delhi-to-go-online-mode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളി യുവാവിനെ പുല്‍വാമയിലെ വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/malayali-youth-found-dead-in-pulwama-forest.html</link>
					<comments>https://www.chandrikadaily.com/malayali-youth-found-dead-in-pulwama-forest.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 07 May 2025 10:15:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DEAD BODY]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[malayali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340486</guid>

					<description><![CDATA[പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കശ്മീരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. അബ്ദുല്‍ സമദ് &#8211; ഹസീന ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞത്. ബംഗളൂരുവില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പുല്‍വാമയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[<p>പാലക്കാട്: മണ്ണാര്&#x200d;ക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കശ്മീരില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തി. കരുവാന്&#x200d;തൊടി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. അബ്ദുല്&#x200d; സമദ് &#8211; ഹസീന ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച രാത്രി ഗുല്&#x200d;മാര്&#x200d;ഗ് സ്റ്റേഷനില്&#x200d; നിന്ന് വിളിച്ചറിയിച്ചതിനെ തുടര്&#x200d;ന്നാണ് ബന്ധുക്കള്&#x200d; വിവരം അറിഞ്ഞത്.</p>
<p>ബംഗളൂരുവില്&#x200d; വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്&#x200d; നിന്ന് പോയതെന്ന് ബന്ധുക്കള്&#x200d; പറഞ്ഞു. പുല്&#x200d;വാമയിലെ വനത്തില്&#x200d; നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ബംഗളൂരുവില്&#x200d; ജോലി ചെയ്യുന്ന യുവാവ് എങ്ങനെ ജമ്മു കശ്മീരില്&#x200d; എത്തിയെന്നതുള്&#x200d;പ്പെടെയുള്ള വിവരങ്ങള്&#x200d; ലഭ്യമായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-youth-found-dead-in-pulwama-forest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്‍ സൈന്യം ആക്രമിച്ചത് ഭീകരതക്കെതിരെയാണ്: ഒമര്‍ അബ്ദുള്ള</title>
		<link>https://www.chandrikadaily.com/1indian-army-attacked-against-terrorism-omar-abdullah.html</link>
					<comments>https://www.chandrikadaily.com/1indian-army-attacked-against-terrorism-omar-abdullah.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 07 May 2025 08:54:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Indian Army]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[Omar Abdullah]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340477</guid>

					<description><![CDATA[ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കശ്മീർ സജ്ജമാണെന്നും ആളുകൾ മറ്റിടങ്ങളിലേക്ക് മാറേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു]]></description>
										<content:encoded><![CDATA[<p>ശ്രീനഗർ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കശ്മീർ സജ്ജമാണെന്നും ആളുകൾ മറ്റിടങ്ങളിലേക്ക് മാറേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.</p>
<p>&#8216;ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അവശ്യസാധനങ്ങളുടെ ദൗര്&#x200d;ലഭ്യമില്ല. ആശുപത്രികളില്&#x200d; രക്തബാങ്കുകള്&#x200d; സജ്ജമാണ്. ഗതാഗതത്തിനായി ദേശീയപാതകള്&#x200d; തുറന്നിട്ടുണ്ട്. ജനങ്ങള്&#x200d; ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. ഇവിടെ നിന്നും ഓടിപ്പോകേണ്ടതില്ല. ജമ്മുകശ്മീരിലെയും ശ്രീനഗറിലെയും സ്‌കൂളുകള്&#x200d; തുറന്നിട്ടുണ്ട്. ശ്രീനഗറിലെ എയര്&#x200d;പോര്&#x200d;ട്ട് അടച്ചു&#8217;.</p>
<p>പാകിസ്താനിലെ ഒരു സാധാരണക്കാരൻ പോലും ആക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യ പരമാവധി ശ്രമിച്ചു. അവർ ഭീകര കേന്ദ്രങ്ങളാണ് ആക്രമിച്ചത്. എന്നാൽ ഇതിനു വിപരീതമായാണ് പാകിസ്താൻ പ്രവർത്തിച്ചത്. ജമ്മു കശ്മീരിലെ സിവിലിയൻ പ്രദേശങ്ങളിൽ പാകിസ്താൻ ഷെല്ലാക്രമണം നടത്തിയെന്നും ഒമർ അബ്ദുള്ള ആരോപിച്ചു. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു.</p>
<p>&#8220;പാകിസ്താൻ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നതിൽ അതിരുകടന്ന നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുകൾ വരുന്നു. എല്ലാ ജില്ലാ കളക്ടർമാരുമായും ഞാൻ ഒരു വീഡിയോ കോൺഫറൻസ് നടത്തി. സ്ഥിതിഗതികൾ വിലയിരുത്തി,&#8221; അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>അതേസമയം, ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം തകർത്തത് പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷന്&#x200d; സിന്ദൂര്&#x200d; പഹല്&#x200d;ഗാമിനുളള മറുപടിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സോഫിയ ഖുറേഷി. സേനയിലെ വനിതാ ഉദ്യോഗസ്ഥരായ കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വോമിക സിംഗ്, വിക്രം മിസ്രി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1indian-army-attacked-against-terrorism-omar-abdullah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളി യുവാവിനെ കശ്മീര്‍ വനമേഖലയില്‍ മരിച്ചനിലയില്‍ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/a-malayali-youtth-was-foound-dead-in-the-forest-area-of-%e2%80%8b%e2%80%8bkashmir.html</link>
					<comments>https://www.chandrikadaily.com/a-malayali-youtth-was-foound-dead-in-the-forest-area-of-%e2%80%8b%e2%80%8bkashmir.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 07 May 2025 06:00:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dead]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[malayali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340447</guid>

					<description><![CDATA[മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് വിവരം
]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: കശ്മീരിലേക്ക് വിനോദ സഞ്ചാരത്തിനു പോയ മലയാളി യുവാവ് ഗുല്&#x200d;മാര്&#x200d;ഗില്&#x200d; മരിച്ചനിലയില്&#x200d;. പാലക്കാട് കാഞ്ഞിരപ്പുഴ വര്&#x200d;മ്മംകോട് കരുവാന്&#x200d; തൊടി മുഹമ്മദ് ഷാനിബിന്റെ (28) മൃതദേഹമാണ് കശ്മീര്&#x200d; വനമേഖലയില്&#x200d; കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ബന്ധുക്കള്&#x200d;ക്ക് വിവരം ലഭിച്ചു. </p>
<p>മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏപ്രില്&#x200d; പതിമൂന്നിനാണ് ഷാനിബ് വീട്ടില്&#x200d; നിന്നും വിനോദയാത്രക്കായി കശ്മീരിലേക്ക് പുറപ്പെട്ടതെന്ന് ബന്ധുക്കള്&#x200d; പൊലീസിന് നല്&#x200d;കിയ വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-malayali-youtth-was-foound-dead-in-the-forest-area-of-%e2%80%8b%e2%80%8bkashmir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഹല്‍ഗാം ഭീകരാക്രമണം; ബി.ജെ.പി നേതാക്കളുമടക്കമുള്ള വിനോദസഞ്ചാരികളെ രക്ഷിച്ച നസകത്ത് ഷായെ പ്രശംസിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/1pahalgam-terror-attack-chhattisgarh-cm-praises-naskat-shah-for-saving-tourists-including-bjp-leaders.html</link>
					<comments>https://www.chandrikadaily.com/1pahalgam-terror-attack-chhattisgarh-cm-praises-naskat-shah-for-saving-tourists-including-bjp-leaders.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 05 May 2025 04:44:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor vishnu prasad]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[nazakat ahammed shah]]></category>
		<category><![CDATA[pahalgam attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340085</guid>

					<description><![CDATA[ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മുസ്‌ലിം സമൂഹത്തെ അന്യായമായി കുറ്റപ്പെടുത്തരുതെന്ന് പ്രത്യേക അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പഹല്&#x200d;ഗാം ഭീകരാക്രമണത്തിനിടെ ബി.ജെ.പി നേതാക്കളുമടക്കമുള്ള വിനോദസഞ്ചാരികളെ സ്വന്തം ജീവന്&#x200d; പോലും പണയപ്പെടുത്തി രക്ഷിച്ച കശ്മീരി ടൂറിസ്റ്റ് ഗൈഡ് നസകത്ത് അഹമ്മദ് ഷായെ പ്രശംസിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. ഒറ്റപ്പെട്ട സംഭവങ്ങള്&#x200d; ചൂണ്ടിക്കാട്ടി മുസ്‌ലിം സമൂഹത്തെ അന്യായമായി കുറ്റപ്പെടുത്തരുതെന്ന് പ്രത്യേക അഭിമുഖത്തില്&#x200d; മുഖ്യമന്ത്രി പറഞ്ഞു.</p>
<p>ഭീകരാക്രമണത്തിനിടെ ബി.ജെ.പിയുടെ യുവ നേതാക്കളായ അരവിന്ദ് എസ്. അഗര്&#x200d;വാള്&#x200d;, കുല്&#x200d;ദീപ് സ്ഥാപക്, ശിവാന്&#x200d;ഷ് ജെയിന്&#x200d;, ഹാപ്പി വാദ്ധ്വന്&#x200d; എന്നിവരെയും കുടുംബങ്ങളെയുമാണ് ടൂറിസ്റ്റ് ഗൈഡും ഷാള്&#x200d; കച്ചവടക്കാരനുമായ നസാകത്ത് അഹമ്മദ് ഷാ സ്വന്തം ജീവന്&#x200d; പണയപ്പെടുത്തി രക്ഷിച്ചത്. സ്വന്തം ജീവന്&#x200d; പണയം വെച്ച് ഞങ്ങളെ രക്ഷിച്ച കശ്മീരിലെ മുസ്ലിം സഹോദരന് ഞങ്ങള്&#x200d; എന്താണ് പകരം നല്&#x200d;കേണ്ടതെന്ന് ചത്തീസ്ഗഢിലെ ബി.ജെ.പി നേതാവ് അരവിന്ദ് അഗര്&#x200d;വാള്&#x200d; ഫേസ്ബുക് പോസ്റ്റില്&#x200d; ചോദിച്ചു. ത</p>
<p>നസകത്ത് അഹമ്മദ് ഷാക്ക് നന്ദി പറഞ്ഞ് അദ്ദേഹം രക്ഷിച്ച മറ്റൊരു യാത്രക്കാരനും രംഗത്തുവന്നിരുന്നു. തന്റെ കുഞ്ഞിനെ എടുത്ത് 14 കിലോമീറ്ററോളം അപകടകരമായ കുന്നുകളിലൂടെ ഓടിയ താങ്കളെ എങ്ങനെ മറക്കുമെന്നും താങ്കളാണ് ഞങ്ങളുടെ ജീവന്&#x200d; രക്ഷിച്ചതെന്നും യാത്രയില്&#x200d; ബി.ജെ.പി നേതാവ് അരവിന്ദ് അഗര്&#x200d;വാളിന്റെ കൂടെയുണ്ടായിരുന്നയാള്&#x200d; പറഞ്ഞു.</p>
<p>ചത്തീസ്ഗഢിലെ മനേന്ദ്രഗഡ്, ചിരിമിരി, ഭരത്പൂര്&#x200d; ജില്ലിയില്&#x200d; നിന്നുള്ള നാല് ദമ്പതികളും മൂന്ന് കുട്ടികളും അടങ്ങുന്ന സംഘത്തിന്റെ ഗൈഡായാണ് നസകത്ത് പ്രവര്&#x200d;ത്തിച്ചത്. ഭീകരാക്രമണം നടക്കുന്നുവെന്ന് മനസിലായപ്പോള്&#x200d; തന്നെ കുടുംബങ്ങളെയും കുട്ടികളെയും സംരക്ഷിക്കാന്&#x200d; കുട്ടികളെയുമെടുത്ത് ഓടുകയായിരുന്നുവെന്ന് നസകത്ത് ഷാ പറഞ്ഞു. ദമ്പതികളെ ഉള്&#x200d;പ്പെടെ 11 പേരെയും താന്&#x200d; സുരക്ഷിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1pahalgam-terror-attack-chhattisgarh-cm-praises-naskat-shah-for-saving-tourists-including-bjp-leaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഹല്‍ഗാം ഭീകരാക്രമണം: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രിക്ക് കത്തയച്ചു.</title>
		<link>https://www.chandrikadaily.com/pahalgam-terror-attack-rahul-gandhi-and-mallikarjun-kharge-write-to-pm-demanding-special-session-of-parliament.html</link>
					<comments>https://www.chandrikadaily.com/pahalgam-terror-attack-rahul-gandhi-and-mallikarjun-kharge-write-to-pm-demanding-special-session-of-parliament.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 29 Apr 2025 06:43:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[mallikarjun karge]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pahalgam]]></category>
		<category><![CDATA[rahul gandho]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339384</guid>

					<description><![CDATA[കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രിക്ക് കത്തയച്ചു.]]></description>
										<content:encoded><![CDATA[<p>കശ്മീരിലെ പഹല്&#x200d;ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; പ്രത്യേക പാര്&#x200d;ലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് രാഹുല്&#x200d; ഗാന്ധിയും മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയും പ്രധാനമന്ത്രിക്ക് കത്തയച്ചു.</p>
<p>പാര്&#x200d;ലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചുചേര്&#x200d;ക്കണമെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നു, അവിടെ ജനപ്രതിനിധികള്&#x200d;ക്ക് അവരുടെ ഐക്യവും നിശ്ചയദാര്&#x200d;ഢ്യവും പ്രകടിപ്പിക്കാന്&#x200d; കഴിയുമെന്ന് ലോക്സഭാ ലോക്സഭാ എല്&#x200d;പി രാഹുല്&#x200d; ഗാന്ധി ചൊവ്വാഴ്ച പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു.</p>
<p>&#8216;പഹല്&#x200d;ഗാമിലെ ഭീകരാക്രമണം ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കിയിരിക്കുന്നു. ഈ നിര്&#x200d;ണായക സമയത്ത്, ഭീകരതയ്ക്കെതിരെ നമ്മള്&#x200d; എപ്പോഴും ഒരുമിച്ച് നില്&#x200d;ക്കുമെന്ന് ഇന്ത്യ കാണിക്കണം&#8230; അത്തരമൊരു പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചുകൂട്ടണമെന്ന് ഞങ്ങള്&#x200d; അഭ്യര്&#x200d;ത്ഥിക്കുന്നു,&#8217; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>2025 ഏപ്രില്&#x200d; 22 ന് പഹല്&#x200d;ഗാമില്&#x200d; നിരപരാധികളായ പൗരന്മാര്&#x200d;ക്ക് നേരെയുണ്ടായ ക്രൂരമായ ഭീകരാക്രമണത്തെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റെ ശക്തമായ പ്രകടനമായിരിക്കും ഈ സെഷന്&#x200d; എന്ന് രാജ്യസഭാ ലോക്സഭാംഗം മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ തന്റെ കത്തില്&#x200d; പറഞ്ഞു.</p>
<p>&#8216;ഐക്യവും ഐക്യദാര്&#x200d;ഢ്യവും അനിവാര്യമായ ഈ നിമിഷത്തില്&#x200d;, പാര്&#x200d;ലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചുകൂട്ടേണ്ടത് പ്രധാനമാണെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നു&#8230; അതിനനുസരിച്ച് സമ്മേളനം വിളിക്കപ്പെടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,&#8221; ഖാര്&#x200d;ഗെ പറഞ്ഞു.</p>
<p>ബൈസാരന്&#x200d; പുല്&#x200d;മേട്ടില്&#x200d; വിനോദസഞ്ചാരികള്&#x200d;ക്കെതിരായ ആക്രമണത്തില്&#x200d; 26 പേര്&#x200d; കൊല്ലപ്പെടുകയും നിരവധി പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. ഭീകരരെ പിടികൂടുന്നതിനായി പഹല്&#x200d;ഗാമിന് ചുറ്റുമുള്ള വനങ്ങളില്&#x200d; സംയുക്ത സേനാ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തിവരികയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pahalgam-terror-attack-rahul-gandhi-and-mallikarjun-kharge-write-to-pm-demanding-special-session-of-parliament.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
