<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Kasmir &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kasmir/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 14 Mar 2023 05:04:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Kasmir &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തീവ്രവാദ ഫണ്ടിംഗ് കേസ് : കശ്&#x200d;മീരിൽ വിവിധ ഇടങ്ങളിൽ എൻ.ഐ.എ പരിശോധന</title>
		<link>https://www.chandrikadaily.com/kasmirniaraidterrorfund.html</link>
					<comments>https://www.chandrikadaily.com/kasmirniaraidterrorfund.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 14 Mar 2023 05:04:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kasmir]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[terror]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242568</guid>

					<description><![CDATA[തെക്കൻ കശ്മീരിലെ അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ ജില്ലകളിൽ റെയ്ഡ് നടന്നതായാണ് റിപ്പോർട്ടുകൾ]]></description>
										<content:encoded><![CDATA[<p>NIAതീവ്രവാദ ഫണ്ടിംഗ് കേസുകളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി ഇന്ന് രാവിലെ കശ്മീരിലെ ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. തെക്കൻ കശ്മീരിലെ അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ ജില്ലകളിൽ റെയ്ഡ് നടന്നതായാണ് റിപ്പോർട്ടുകൾ.പോലീസിന്റെയും സിആർപിഎഫ് ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെയായിരുന്നു ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥർ ഇന്ന് പുലർച്ചെ ഒന്നിലധികം സ്ഥലങ്ങളിലെ നിരവധി റെസിഡൻഷ്യൽ ഹൌസുകളിൽ പരിശോധനക്ക് എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kasmirniaraidterrorfund.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഞങ്ങളുണ്ട് കൂടെ; വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ചേര്&#x200d;ത്തുപിടിച്ച് സൈന്യം</title>
		<link>https://www.chandrikadaily.com/you-arent-alone-officer-hugs-soldiers-grieving-father-in-moving.html</link>
					<comments>https://www.chandrikadaily.com/you-arent-alone-officer-hugs-soldiers-grieving-father-in-moving.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 29 Nov 2018 18:59:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Indian Army]]></category>
		<category><![CDATA[Kasmir]]></category>
		<category><![CDATA[Real Kashmir]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112323</guid>

					<description><![CDATA[ശ്രീനഗര്&#x200d;: ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്&#x200d; വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ചേര്&#x200d;ത്തുപിടിച്ച് ഇന്ത്യന്&#x200d; സൈന്യം. സൈന്യത്തിന്റെ ട്വിറ്റര്&#x200d; പേജില്&#x200d; &#8216;നിങ്ങള്&#x200d; തനിച്ചല്ല&#8217; എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത സൈനികന്റെ പിതാവിനെ ചേര്&#x200d;ത്തുനിര്&#x200d;ത്തി ആശ്വസിപ്പിക്കുന്ന ചിത്രം ഹൃദയം കവരുന്നതാണ്. ഏറ്റുമുട്ടലില്&#x200d; വീരമൃത്യുവരിച്ച ലാന്&#x200d;സ് നായിക് നസീര്&#x200d; അഹമദ് വാനിയുടെ പിതാവിനെ ആശ്വസിപ്പിക്കുന്ന ചിത്രമാണ് ഇതിനകം സാമൂഹിക മാധ്യമങ്ങളില്&#x200d; വൈറലായിരിക്കുന്നത്. നസീറിന്റെ മൃതദേഹ സംസ്‌കാര ചടങ്ങിനിടെ പകര്&#x200d;ത്തിയ ചിത്രമാണിത്. ഞായറാഴ്ച ഷോപിയാനില്&#x200d; ലഷ്‌കറെ ത്വയ്ബ, ഹിസ്ബുല്&#x200d; മുജാഹിദീന്&#x200d; ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് നസീര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്&#x200d; വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ചേര്&#x200d;ത്തുപിടിച്ച് ഇന്ത്യന്&#x200d; സൈന്യം. സൈന്യത്തിന്റെ ട്വിറ്റര്&#x200d; പേജില്&#x200d; &#8216;നിങ്ങള്&#x200d; തനിച്ചല്ല&#8217; എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത സൈനികന്റെ പിതാവിനെ ചേര്&#x200d;ത്തുനിര്&#x200d;ത്തി ആശ്വസിപ്പിക്കുന്ന ചിത്രം ഹൃദയം കവരുന്നതാണ്.<br />
ഏറ്റുമുട്ടലില്&#x200d; വീരമൃത്യുവരിച്ച ലാന്&#x200d;സ് നായിക് നസീര്&#x200d; അഹമദ് വാനിയുടെ പിതാവിനെ ആശ്വസിപ്പിക്കുന്ന ചിത്രമാണ് ഇതിനകം സാമൂഹിക മാധ്യമങ്ങളില്&#x200d; വൈറലായിരിക്കുന്നത്. നസീറിന്റെ മൃതദേഹ സംസ്‌കാര ചടങ്ങിനിടെ പകര്&#x200d;ത്തിയ ചിത്രമാണിത്.<br />
ഞായറാഴ്ച ഷോപിയാനില്&#x200d; ലഷ്‌കറെ ത്വയ്ബ, ഹിസ്ബുല്&#x200d; മുജാഹിദീന്&#x200d; ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് നസീര്&#x200d; കൊല്ലപ്പെട്ടത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">A serving <a href="https://twitter.com/hashtag/IndianArmy?src=hash&amp;ref_src=twsrc%5Etfw">#IndianArmy</a> officer consoling father of Lance Naik Nazir Ahmad of 34 Rashtriya Rifles, who lost his life fighting terrorists in <a href="https://twitter.com/hashtag/Shopian?src=hash&amp;ref_src=twsrc%5Etfw">#Shopian</a> in Kulgam district of J&amp;K. <a href="https://twitter.com/hashtag/IndianArmy?src=hash&amp;ref_src=twsrc%5Etfw">#IndianArmy</a> <a href="https://twitter.com/hashtag/SalutingtheBraveheart?src=hash&amp;ref_src=twsrc%5Etfw">#SalutingtheBraveheart</a> <a href="https://twitter.com/hashtag/Braveheart?src=hash&amp;ref_src=twsrc%5Etfw">#Braveheart</a> <a href="https://twitter.com/PIB_India?ref_src=twsrc%5Etfw">@PIB_India</a> <a href="https://twitter.com/SpokespersonMoD?ref_src=twsrc%5Etfw">@SpokespersonMoD</a> <a href="https://t.co/k2Yklmf1Ev">pic.twitter.com/k2Yklmf1Ev</a></p>
<p>— ADG PI &#8211; INDIAN ARMY (@adgpi) <a href="https://twitter.com/adgpi/status/1067624524366016512?ref_src=twsrc%5Etfw">November 28, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
ഭീകര സംഘടനകളിലേക്ക് ആകൃഷ്ടനായിരുന്ന നസീര്&#x200d; കശ്മീരിലെ അവരുടെ പ്രവര്&#x200d;ത്തനത്തിലെ അര്&#x200d;ഥശൂന്യത ബോധ്യപ്പെട്ട് സൈന്യത്തിന് മുന്നില്&#x200d; കീഴടങ്ങുകയും പിന്നീട് പരിശീലനം നേടി സൈന്യത്തില്&#x200d; ചേരുകയുമായിരുന്നു. 2004ലാണ് നസീര്&#x200d; സൈന്യത്തില്&#x200d; ചേരുന്നത്. ഭീകരപ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കെതിരായ ഇടപെടലുകള്&#x200d; പരിഗണിച്ച് 2007ലും 2017ലും സൈന്യം നസീറിനെ മെഡലുകള്&#x200d; നല്&#x200d;കി ആദരിച്ചിരുന്നു. 38 കാരനായ നസീറിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/you-arent-alone-officer-hugs-soldiers-grieving-father-in-moving.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരില്&#x200d; കുളം കലക്കുന്ന ഗവര്&#x200d;ണര്&#x200d;</title>
		<link>https://www.chandrikadaily.com/kasmir-issue-govrnor.html</link>
					<comments>https://www.chandrikadaily.com/kasmir-issue-govrnor.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Nov 2018 18:52:50 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[Kasmir]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111614</guid>

					<description><![CDATA[ജമ്മുകശ്മീരില്&#x200d; നിയമസഭ പിരിച്ചുവിട്ട് വഴിവിട്ട രാഷ്ട്രീയക്കളിക്ക് കച്ചമുറുക്കുന്ന കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീക്കൊള്ളികൊണ്ടു തലചൊറിയുകയാണ്. കൂടുതല്&#x200d; പക്വത പാലിക്കേണ്ട സന്ദര്&#x200d;ഭത്തില്&#x200d; നെറികെട്ട രാഷ്ട്രീയ പക്ഷപാതം കാണിച്ച ഗവര്&#x200d;ണറുടെ നടപടി അങ്ങേയറ്റം മര്യാദകേടായിപ്പോയി. സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിന് കോണ്&#x200d;ഗ്രസ്, പി.ഡി.പി, നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് പാര്&#x200d;ട്ടികള്&#x200d; ചേര്&#x200d;ന്നുള്ള വിശാല മുന്നണി അവകാശമുന്നയിച്ചതിന് പിന്നാലെ നിയമസഭ പിരിച്ചുവിട്ട ഗവര്&#x200d;ണര്&#x200d; സത്യപാല്&#x200d; മാലികിന്റെ നീക്കത്തില്&#x200d; ദുരൂഹതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗിതത്തിനുതുള്ളുന്ന ഗവര്&#x200d;ണര്&#x200d; ജനാധിപത്യത്തിന്റെ പരിപാവനമായ പാരമ്പര്യത്തെ കുഴിച്ചുമൂടുകയാണ് ചെയ്തത്. അപ്രായോഗിക സഖ്യത്തിന് സുസ്ഥിരമായ സര്&#x200d;ക്കാറുണ്ടാക്കാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ജമ്മുകശ്മീരില്&#x200d; നിയമസഭ പിരിച്ചുവിട്ട് വഴിവിട്ട രാഷ്ട്രീയക്കളിക്ക് കച്ചമുറുക്കുന്ന കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീക്കൊള്ളികൊണ്ടു തലചൊറിയുകയാണ്. കൂടുതല്&#x200d; പക്വത പാലിക്കേണ്ട സന്ദര്&#x200d;ഭത്തില്&#x200d; നെറികെട്ട രാഷ്ട്രീയ പക്ഷപാതം കാണിച്ച ഗവര്&#x200d;ണറുടെ നടപടി അങ്ങേയറ്റം മര്യാദകേടായിപ്പോയി. സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിന് കോണ്&#x200d;ഗ്രസ്, പി.ഡി.പി, നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് പാര്&#x200d;ട്ടികള്&#x200d; ചേര്&#x200d;ന്നുള്ള വിശാല മുന്നണി അവകാശമുന്നയിച്ചതിന് പിന്നാലെ നിയമസഭ പിരിച്ചുവിട്ട ഗവര്&#x200d;ണര്&#x200d; സത്യപാല്&#x200d; മാലികിന്റെ നീക്കത്തില്&#x200d; ദുരൂഹതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗിതത്തിനുതുള്ളുന്ന ഗവര്&#x200d;ണര്&#x200d; ജനാധിപത്യത്തിന്റെ പരിപാവനമായ പാരമ്പര്യത്തെ കുഴിച്ചുമൂടുകയാണ് ചെയ്തത്. അപ്രായോഗിക സഖ്യത്തിന് സുസ്ഥിരമായ സര്&#x200d;ക്കാറുണ്ടാക്കാന്&#x200d; കഴിയില്ലെന്ന ഗവര്&#x200d;ണറുടെ വിചിത്രവാദം രാജ്യത്തു നാളിതുവരെ ഒരു ഗവര്&#x200d;ണറില്&#x200d;നിന്നു കേട്ടുകേള്&#x200d;വിയില്ലാത്തതാണ്. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് സാഹചര്യമൊരുങ്ങുമെന്ന കാരണം നിരത്തി ഭരണകൂടത്തെ പിരിച്ചുവിട്ട ഗവര്&#x200d;ണര്&#x200d; ബി.ജെ.പിയുടെ രാഷ്ട്രീയകാര്യ ദൂതനെ പോലെയാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. അനധികൃതവും ഭരണഘടനാവിരുദ്ധവുമായ രീതിയാണ് ഇക്കാര്യത്തില്&#x200d; ഗവര്&#x200d;ണര്&#x200d; അവലംബിച്ചിട്ടുള്ളത്. കശ്മീരില്&#x200d; രാഷ്ട്രീയ അസ്വസ്ഥത രൂക്ഷമാകുന്നതിനപ്പുറം അവിടത്തെ സാമൂഹിക സാഹചര്യങ്ങളുടെ തീക്ഷ്ണതകൂടി മനസിലാക്കേണ്ട ധാര്&#x200d;മിക ഉത്തരവാദിത്വം ഗവര്&#x200d;ണര്&#x200d;ക്കുണ്ടായിരുന്നു. നൈമിഷിക രാഷ്ട്രീയ നേട്ടത്തിനപ്പുറം നൈതികമായ ഒരു സാമൂഹിക പ്രതിഫലനവും ഇത്തരം വികലമായ തീരുമാനങ്ങള്&#x200d;ക്ക് പ്രദാനം ചെയ്യാനാവില്ല. ഭരണഘടനാവ്യവസ്ഥിതിയോട് പൂര്&#x200d;ണമായും പ്രതിബദ്ധത പുലര്&#x200d;ത്തേണ്ട സംസ്ഥാന തലവനില്&#x200d;നിന്നു ഇത്തരം അപക്വമായ രാഷ്ട്രീയ &#8216;കസേരക്കളി&#8217; അരങ്ങേറിയത് അപകടകരവും ആത്മഹത്യാപരവുമാണ്. ആശയപരമായി വിരുദ്ധ നിലപാടുകളുള്ള പാര്&#x200d;ട്ടികള്&#x200d; ചേര്&#x200d;ന്ന് സര്&#x200d;ക്കാറുണ്ടാക്കുന്നത് ജമ്മുകശ്മീരിലെ സുരക്ഷാസാഹചര്യങ്ങള്&#x200d;ക്ക് അനുകൂലമാകില്ലെന്ന ഗവര്&#x200d;ണറുടെ വിലയിരുത്തല്&#x200d; ബി.ജെ.പിക്ക് വളംതെളിച്ചതാണെന്ന കാര്യം തീര്&#x200d;ച്ചയാണ്. കുത്തഴിഞ്ഞ അവസ്ഥയില്&#x200d;നിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്തേണ്ട ബാധ്യത തനിക്കുണ്ടെന്ന വാദം നിരത്തി സ്വയം പുണ്യാളനായി അവതരിച്ച ഗവര്&#x200d;ണര്&#x200d; ഫെഡറല്&#x200d; സംവിധാനത്തിലെ അപഹാസ്യ കഥാപാത്രമായി അധ:പതിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു അണിയറയില്&#x200d; തിരക്കിട്ട നീക്കം നടത്തുന്ന ബി.ജെ.പിക്ക് അരങ്ങത്ത് അവസരമൊരുക്കുന്നതിനുള്ള കൗശലമായി മാത്രമേ പ്രബുദ്ധ ജനത ഇതിനേ കാണൂ.<br />
കഴിഞ്ഞ ആറുമാസമായി നിയമസഭ പിരിച്ചുവിടാത്ത ഗവര്&#x200d;ണര്&#x200d;, വിശാല സഖ്യം സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാനായി അവകാശവാദം ഉന്നയിച്ച് അഞ്ചു മിനിറ്റിനകമാണ് സഭ പിരിച്ചുവിട്ടത്. സമൂഹ മാധ്യമങ്ങളിലൂടെയല്ല സര്&#x200d;ക്കാര്&#x200d; രൂപീകരണകാര്യം അറിയിക്കേണ്ടതെന്ന മുടന്തന്&#x200d; ന്യായവും അദ്ദേഹം നിരത്തിയിരിക്കുകയാണ്. ബി.ജെ.പിയെ തള്ളി സംയുക്ത സര്&#x200d;ക്കാര്&#x200d; നീക്കവുമായി പി.ഡി.പിയും നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സും കോണ്&#x200d;ഗ്രസും ധാരണയായതുമുതല്&#x200d; തന്നെ ബി.ജെ.പി ക്യാമ്പുകളില്&#x200d; അസ്വസ്ഥത പുകഞ്ഞിട്ടുണ്ട്. 44 സീറ്റുകള്&#x200d; ഉറപ്പിക്കുന്നവര്&#x200d;ക്ക് ഭരണം ഉറപ്പാക്കാമെന്നിരിക്കെ ഇതിന്റെ സാധ്യതകള്&#x200d; തെളിഞ്ഞുവന്നതാണ് ഗവര്&#x200d;ണറെ ഇത്തരം കടുംകൈ പ്രയോഗത്തിന് പ്രേരിപ്പിച്ചത്. വിശാല സഖ്യത്തിന്റെ മന്ത്രിസഭാ രൂപീകരണം ജമ്മു കശ്മീരില്&#x200d; ബി.ജെ.പിക്ക് അധികാരം പിടിച്ചെടുക്കുന്നതിന് തടസമാകുമെന്ന ഭയമാണ് ഗവര്&#x200d;ണറെ അലോസരപ്പെടുത്തിയത്. ആറു മാസത്തോളമായി കേന്ദ്രഭരണം നടക്കുന്ന കശ്മീരില്&#x200d; കരകയറാന്&#x200d; അമിത്ഷാ കളിക്കുന്ന കളിയുടെ &#8216;മാച്ച് വിന്നര്&#x200d;&#8217; റോളാണ് ഗവര്&#x200d;ണര്&#x200d; നിര്&#x200d;വഹിച്ചതെന്നര്&#x200d;ത്ഥം. പി.ഡി.പിക്ക് ഇരുപത്തൊമ്പതും കോണ്&#x200d;ഗ്രസിന് പന്ത്രണ്ടും നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സിന് പതിനഞ്ചും അംഗങ്ങളുള്ള നിയമസഭയില്&#x200d; വിശാല സഖ്യത്തിന് സമയം വൈകിയതാണ് ബി.ജെ.പിക്ക് പ്രതീക്ഷ പകര്&#x200d;ന്നത്. പഴയ രാഷ്ട്രീയ സാഹചര്യത്തില്&#x200d; പൂര്&#x200d;ണമായും മാറാന്&#x200d; പി.ഡി.പി മനസുവെച്ചത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംയുക്ത കക്ഷിനീക്കം ബി.ജെ.പിയെ ദോഷകരമായി ബാധിക്കുമെന്നു കേന്ദ്ര നേതൃത്വത്തിന് നന്നായറിയാം. അതുകൊണ്ടാണ് &#8216;അറ്റകൈ&#8217; പ്രയോഗത്തിന് അമിത്ഷാ ഗവര്&#x200d;ണറെ തന്നെ കൂട്ടുപിടിച്ചത്.<br />
ജനാധിപത്യം കാലഹരണപ്പെട്ടതായി ബി.ജെ.പി നിയമിച്ച ഗവര്&#x200d;ണര്&#x200d;ക്ക് തോന്നിത്തുടങ്ങിയെന്നാണ് ഇവ്വിഷയത്തില്&#x200d; കോണ്&#x200d;ഗ്രസിന്റെ വിമര്&#x200d;ശനം. രാജ്യത്ത് നിലവിലുള്ള ജനാധിപത്യരീതി മാറിയെന്നും ഗുജറാത്ത് മാതൃകയിലുള്ള ഭരണമാണ് എല്ലായിടങ്ങളിലും നടപ്പിലാക്കുന്നതെന്നും അതിന്റെ ഭാഗമാണ് ഗവര്&#x200d;ണറുടെ പുതിയ നീക്കമെന്നുമാണ് മുന്&#x200d; ധനമന്ത്രി പി. ചിദംബരം പ്രതികരിച്ചത്. പ്രതിപക്ഷ വിമര്&#x200d;ശത്തേക്കാളുപരി ഏറെ അര്&#x200d;ത്ഥതലങ്ങളുള്ള രാഷ്ട്രീയ നിരീക്ഷണമായി കാണേണ്ട വാക്കുകളാണിത്. നരേന്ദ്രമോദി സര്&#x200d;ക്കാര്&#x200d; അധികാരത്തിലേറിയതു മുതല്&#x200d; നിരവധി സംസ്ഥാനങ്ങളില്&#x200d; ബി.ജെ.പി അധികാരം പിടിക്കാന്&#x200d; ഗവര്&#x200d;ണര്&#x200d;മാരെ ദുരുപയോഗം ചെയ്തത് രാജ്യം കണ്ടതാണ്. ഇതിന്റെ തുടര്&#x200d;ച്ചയായി വേണം ജമ്മു കശ്മീരില്&#x200d; സത്യപാല്&#x200d; മാലികിന്റെ &#8216;നാടക&#8217;ത്തേയും കാണാന്&#x200d;. വിശാല സഖ്യം അവസരവാദമാണെന്ന് പറയാന്&#x200d; ഗവര്&#x200d;ണര്&#x200d;ക്ക് എന്ത് അധികാരമാണുള്ളത്? ഭരണഘടന അനുധാവനം ചെയ്യുന്ന മൂല്യങ്ങള്&#x200d;ക്ക് അനുസൃതമായി സഖ്യമുണ്ടാക്കാന്&#x200d; എല്ലാ രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d;ക്കും അവകാശമുണ്ട്. അതിന്റെ സാധ്യതയും സാംഗത്യവും സാഹചര്യങ്ങളും അറിയുന്ന കക്ഷികള്&#x200d; തന്നെയാണ് ജമ്മു കശ്മീരിലും ഇത് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളില്&#x200d; കൂട്ടുകക്ഷി സര്&#x200d;ക്കാറുകള്&#x200d;ക്ക് നേതൃത്വം നല്&#x200d;കുന്ന ബി.ജെ.പി ധാര്&#x200d;മികതയുടെയും രാഷ്ട്രീയ സദാചാരത്തിന്റെയും സകല സീമകളും അതിലംഘിച്ച് കൂട്ടുകക്ഷി സര്&#x200d;ക്കാറുണ്ടാക്കിയ കഥകള്&#x200d; ഒരാവര്&#x200d;ത്തി വായിച്ചാല്&#x200d; ജമ്മു കശ്മീരിലെ ഗവര്&#x200d;ണര്&#x200d;ക്കും ഇക്കാര്യം നന്നായി ബോധ്യപ്പെടും. പരസ്യമായി രാഷ്ട്രീയപക്ഷം നിന്നുവെന്നു മാത്രമല്ല, ബി.ജെ.പി വക്താവിനെ പോലെ സംസാരിക്കുകയും ചെയ്യുന്ന ഗവര്&#x200d;ണര്&#x200d; ജനാധിപത്യത്തിനുതന്നെ നാണക്കേടാണ്. രണ്ട് എം.എല്&#x200d;.എമാര്&#x200d; മാത്രമുള്ള സജ്ജാദ് ലോണിന്റെ പീപ്പിള്&#x200d;സ് ഡെമോക്രാറ്റിക് പാര്&#x200d;ട്ടിക്ക് ബി.ജെ.പി പിന്തുണയോടെ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുന്നതിനുള്ള അവസാന കച്ചിത്തുരുമ്പും നഷ്ടപ്പെട്ടുവെന്നുകണ്ടപ്പോഴാണ് ഗവര്&#x200d;ണര്&#x200d; ബി.ജെ.പി ആസ്ഥാനത്തുനിന്നുള്ള ഉത്തരവ് നടപ്പാക്കുന്നത്. ഏറ്റവും വലിയ കൂട്ടുകക്ഷിയായ നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ്-പി.ഡി.പി-കോണ്&#x200d;ഗ്രസ് സഖ്യത്തിന് സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിനാവശ്യമായ അംഗബലമുണ്ടായിരുന്നു. 56 പേരുടെ പിന്തുണയുണ്ടെന്ന് കാട്ടി പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി ഗവര്&#x200d;ണര്&#x200d;ക്ക് ഫാക്‌സ് സന്ദേശം അയക്കുകയും ചെയ്തിരുന്നു. തന്റെ ഫാക്‌സ് സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് മെഹ്ബൂബ പിന്നീട് കത്ത് ട്വീറ്റ് ചെയ്തതും രാജ്യം കണ്ടതാണ്. നിയമസഭ പിരിച്ചു വിടുന്നതിന്മുമ്പ് സംസ്ഥാനത്തെ സാഹചര്യം കേന്ദ്രവുമായി ഗവര്&#x200d;ണര്&#x200d; ചര്&#x200d;ച്ച ചെയ്തിരുന്നു. ജനാധിപത്യത്തെയും അതിന്റെ രക്ഷാകവചമായ ഭരണഘടനയെയും പിച്ചിച്ചീന്തി ഇത്തരം നെറികേടുകളിലൂടെ അധികാരം പിടിച്ചെടുക്കാന്&#x200d; ബി.ജെ.പിക്കു ദാസ്യവേല ചെയ്യുന്ന ഗവര്&#x200d;ണര്&#x200d;മാരാണ് നാളെയുടെ ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി. അതിന്റെ അവസാന അടയാളമാണ് സത്യപാല്&#x200d; മാലിക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kasmir-issue-govrnor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡോക്ടറേറ്റ് നേടിയ ആള്&#x200d; ഉള്&#x200d;പ്പെടെ രണ്ട് ഭീകരര്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/ph-d-scholar-among-2-militants-killed-in-jk.html</link>
					<comments>https://www.chandrikadaily.com/ph-d-scholar-among-2-militants-killed-in-jk.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 11 Oct 2018 16:05:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kashmir attack]]></category>
		<category><![CDATA[kashmir-terror attack]]></category>
		<category><![CDATA[Kasmir]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106610</guid>

					<description><![CDATA[ശ്രീനഗര്&#x200d;: ജമ്മു കശ്മീരില്&#x200d; സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്&#x200d; രണ്ട് ഹിസ്ബുല്&#x200d; മുജാഹിദീന്&#x200d; ഭീകരര്&#x200d; കൊല്ലപ്പെട്ടു. അലിഗഡ് മുസ്‌ലിം സര്&#x200d;വകലാശാലയില്&#x200d; നിന്ന് ഡോക്ടറേറ്റ് നേടിയ മനാന്&#x200d; ബഷീര്&#x200d; വാനിയാണ് കൊല്ലപ്പെട്ടവരില്&#x200d; ഒരാള്&#x200d;. ഇയാള്&#x200d; ഈ വര്&#x200d;ഷമാണ് തീവ്രവാദ സംഘടനയില്&#x200d; ചേര്&#x200d;ന്നത്. വടക്കന്&#x200d; കശ്മീരിലെ ഹന്ദ്വാരയിലായിരുന്നു ഏറ്റുമുട്ടല്&#x200d;. വാനിയും മറ്റ് രണ്ട് തീവ്രവാദികളും ഹന്ദ്വാരയിലെ ഒരു ഒളിസങ്കേതത്തില്&#x200d; ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്&#x200d;ന്ന് സുരക്ഷാ സേന പുലര്&#x200d;ച്ചെ പരിശോധന നടത്തുകയായിരുന്നു. തീവ്രവാദികള്&#x200d; വെടിയുതിര്&#x200d;ത്തതിനെ തുടര്&#x200d;ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. രാവിലെ 11 മണി [&#8230;]]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: ജമ്മു കശ്മീരില്&#x200d; സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്&#x200d; രണ്ട് ഹിസ്ബുല്&#x200d; മുജാഹിദീന്&#x200d; ഭീകരര്&#x200d; കൊല്ലപ്പെട്ടു. അലിഗഡ് മുസ്‌ലിം സര്&#x200d;വകലാശാലയില്&#x200d; നിന്ന് ഡോക്ടറേറ്റ് നേടിയ മനാന്&#x200d; ബഷീര്&#x200d; വാനിയാണ് കൊല്ലപ്പെട്ടവരില്&#x200d; ഒരാള്&#x200d;. ഇയാള്&#x200d; ഈ വര്&#x200d;ഷമാണ് തീവ്രവാദ സംഘടനയില്&#x200d; ചേര്&#x200d;ന്നത്. വടക്കന്&#x200d; കശ്മീരിലെ ഹന്ദ്വാരയിലായിരുന്നു ഏറ്റുമുട്ടല്&#x200d;. വാനിയും മറ്റ് രണ്ട് തീവ്രവാദികളും ഹന്ദ്വാരയിലെ ഒരു ഒളിസങ്കേതത്തില്&#x200d; ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്&#x200d;ന്ന് സുരക്ഷാ സേന പുലര്&#x200d;ച്ചെ പരിശോധന നടത്തുകയായിരുന്നു.</p>
<p>തീവ്രവാദികള്&#x200d; വെടിയുതിര്&#x200d;ത്തതിനെ തുടര്&#x200d;ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. രാവിലെ 11 മണി വരെ ഏറ്റുമുട്ടല്&#x200d; നീണ്ടുനിന്നു. കൂടുതല്&#x200d; വിശദാംശങ്ങള്&#x200d; സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; വെളിപ്പെടുത്തിയിട്ടില്ല. രണ്ടാംഘട്ട തദ്ദേശ സ്വയംഭരണ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടല്&#x200d;. തെരഞ്ഞെടുപ്പില്&#x200d; കശ്മീര്&#x200d; താഴ്‌വരയില്&#x200d; ജനപങ്കാളിത്തം കുറവായിരുന്നു. അതേസമയം ഉന്നത വിദ്യഭ്യാസം നേടിയവര്&#x200d; തീവ്രവാദത്തിലേക്ക് തിരിയുന്നത് ദു:ഖകരമാണെന്ന് മുന്&#x200d; മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ph-d-scholar-among-2-militants-killed-in-jk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരില്‍ വെടിവെയ്പ്പ് പത്തു വയസ്സുകാരന്‍ കൊല്ലപ്പെട്ടു.</title>
		<link>https://www.chandrikadaily.com/kashmir-shoot.html</link>
					<comments>https://www.chandrikadaily.com/kashmir-shoot.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 02 Oct 2017 08:15:14 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[army]]></category>
		<category><![CDATA[Kasmir]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46092</guid>

					<description><![CDATA[&#160; ജമ്മു കശ്മീരിലെ പൂഞ്ചില്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ് രൂക്ഷമാകുന്നു. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. അതിനിടെ പാക് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. ഒരു സ്ത്രീക്കും മകനും പരിക്കേറ്റിട്ടുണ്ട്. കെര്‍നി സ്വദേശിയായ ഇസ്രാന്‍ അഹമ്മദ് എന്ന പത്തു വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. രേഷ്മ 55 മകന്‍ മുഹമ്മദ് റഫീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ക്ക് പുറമേ പാക്കസ്ഥാനില്‍ നിന്ന് രൂക്ഷമായ ഷെല്ലാക്രമണവും നടക്കുന്നുണ്ട്. ദേഗ്‌വാര്‍ ഷാഹ്പൂര്‍, കെര്‍നി ഖസബ, എന്നിവിങ്ങളില്‍ തദ്ദേശീയര്‍ക്ക് നേരെയും പാക്ക് സൈന്യം വെടിയുതിര്‍ത്തിട്ടുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ജമ്മു കശ്മീരിലെ പൂഞ്ചില്&#x200d; അതിര്&#x200d;ത്തിയില്&#x200d; പാക് വെടിവെയ്പ് രൂക്ഷമാകുന്നു. ഇന്ത്യന്&#x200d; സൈന്യം പ്രത്യാക്രമണം നടത്തി. അതിനിടെ പാക് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. ഒരു സ്ത്രീക്കും മകനും പരിക്കേറ്റിട്ടുണ്ട്. കെര്&#x200d;നി സ്വദേശിയായ ഇസ്രാന്&#x200d; അഹമ്മദ് എന്ന പത്തു വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. രേഷ്മ 55 മകന്&#x200d; മുഹമ്മദ് റഫീഖ് എന്നിവര്&#x200d;ക്കാണ് പരിക്കേറ്റത്.<br />
യാന്ത്രികമായി പ്രവര്&#x200d;ത്തിക്കുന്ന ആയുധങ്ങള്&#x200d;ക്ക് പുറമേ പാക്കസ്ഥാനില്&#x200d; നിന്ന് രൂക്ഷമായ ഷെല്ലാക്രമണവും നടക്കുന്നുണ്ട്. ദേഗ്‌വാര്&#x200d; ഷാഹ്പൂര്&#x200d;, കെര്&#x200d;നി ഖസബ, എന്നിവിങ്ങളില്&#x200d; തദ്ദേശീയര്&#x200d;ക്ക് നേരെയും പാക്ക് സൈന്യം വെടിയുതിര്&#x200d;ത്തിട്ടുണ്ട്.</p>
<p>ശൈത്യകാലം തുടങ്ങും മുമ്പ് താവ്രവാദികളെ കശ്മീരിലേക്ക് എത്തിക്കുന്നതിനാണ് രൂക്ഷമായ ആക്രമണം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kashmir-shoot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌കൂളില്‍ ഒളിച്ചിരുന്ന ഭീകരരെ സൈന്യം വധിച്ചു</title>
		<link>https://www.chandrikadaily.com/army-in-kasmir.html</link>
					<comments>https://www.chandrikadaily.com/army-in-kasmir.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Jun 2017 13:14:14 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Indian Army]]></category>
		<category><![CDATA[Kasmir]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33646</guid>

					<description><![CDATA[ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിലുള്ള ഡല്‍ഹി പബ്ലിക് സ്‌കൂള്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. 16 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സ്‌കൂളിലുണ്ടായിരുന്ന രണ്ട് ഭീകരരെയും സൈന്യം വധിച്ചത്. പത്ത ചൗക്കില്‍ സി.ആര്‍.പി.എഫ് വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിനു ശേഷം ഭീകരര്‍ സ്‌കൂള്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. തിരക്കേറിയ വ്യാപാര കേന്ദ്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍നാനൂറിലധികം മുറികളുണ്ട്. ആറു നിലകളുളള ഈ കെട്ടിടത്തില്‍ നടന്ന ഏറ്റുമുട്ടല്‍ സുക്ഷാ സൈനികരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: ജമ്മു കശ്മീരിലെ ശ്രീനഗറിലുള്ള ഡല്&#x200d;ഹി പബ്ലിക് സ്‌കൂള്&#x200d; കെട്ടിടത്തില്&#x200d; ഒളിച്ചിരുന്ന ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്&#x200d; മൂന്ന് ജവാന്&#x200d;മാര്&#x200d;ക്ക് പരിക്കേറ്റു. 16 മണിക്കൂര്&#x200d; നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സ്‌കൂളിലുണ്ടായിരുന്ന രണ്ട് ഭീകരരെയും സൈന്യം വധിച്ചത്. പത്ത ചൗക്കില്&#x200d; സി.ആര്&#x200d;.പി.എഫ് വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിനു ശേഷം ഭീകരര്&#x200d; സ്‌കൂള്&#x200d; കെട്ടിടത്തില്&#x200d; ഒളിച്ചിരിക്കുകയായിരുന്നു. തിരക്കേറിയ വ്യാപാര കേന്ദ്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന സ്‌കൂളില്&#x200d;നാനൂറിലധികം മുറികളുണ്ട്. ആറു നിലകളുളള ഈ കെട്ടിടത്തില്&#x200d; നടന്ന ഏറ്റുമുട്ടല്&#x200d; സുക്ഷാ സൈനികരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഭീകരര്&#x200d; സ്‌കൂള്&#x200d; കെട്ടിടത്തിലേക്ക് കയറുന്നതിന് മുമ്പു തന്നെ വിദ്യാര്&#x200d;ത്ഥികളും അധ്യാപകരുമെല്ലാം സ്‌കൂള്&#x200d; വിട്ട് പോയിരുന്നു. ശനിയാഴ്ച അര്&#x200d;ധ രാത്രിയോടെയാണ് ഏറ്റുമുട്ടല്&#x200d; ആരംഭിച്ചത്. ശനിയാഴ്ച വൈകീട്ട് ശ്രീനഗര്&#x200d;-ജമ്മു ദേശീയപാതയില്&#x200d; ഭീകരര്&#x200d; അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തില്&#x200d; സബ് ഇന്&#x200d;സ്‌പെക്ടര്&#x200d; കൊല്ലപ്പെടുകയും രണ്ടു ജവാന്&#x200d;മാര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/army-in-kasmir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരില്‍ ഭീകരാക്രമണം</title>
		<link>https://www.chandrikadaily.com/%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82.html</link>
					<comments>https://www.chandrikadaily.com/%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Jun 2017 18:46:40 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[Kasmir]]></category>
		<category><![CDATA[terror]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32501</guid>

					<description><![CDATA[&#160; ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരാക്രമണം. ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഫിറോസ് ദറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. അചബാല്‍ മേഖലയില്‍ ഇന്നലെ വൈകീട്ടോടെയാണ് പൊലീസ് സംഘത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. സൈന്യം തിരിച്ചടിക്കുന്നതിനിടെ രണ്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ കാലത്ത് കുല്‍ഗാം ജില്ലയില്‍ സൈന്യവും ഭീകരരും തമ്മില്‍ സമാനമായ രീതിയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഇതില്‍ രണ്ട് ഭീകരരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അനന്തനാഗിലും ആക്രമണം നടന്നത്. കഴിഞ്ഞ ഒരു മാസമായി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ശ്രീനഗര്&#x200d;: ജമ്മുകശ്മീരിലെ അനന്ത്‌നാഗില്&#x200d; ഭീകരാക്രമണം. ആറ് പൊലീസുകാര്&#x200d; കൊല്ലപ്പെട്ടു. സ്റ്റേഷന്&#x200d; ഹൗസ് ഓഫീസര്&#x200d; ഫിറോസ് ദറും കൊല്ലപ്പെട്ടവരില്&#x200d; ഉള്&#x200d;പ്പെടും. അചബാല്&#x200d; മേഖലയില്&#x200d; ഇന്നലെ വൈകീട്ടോടെയാണ് പൊലീസ് സംഘത്തിനു നേരെ ഭീകരര്&#x200d; ആക്രമണം നടത്തിയത്. സൈന്യം തിരിച്ചടിക്കുന്നതിനിടെ രണ്ട് സിവിലിയന്മാര്&#x200d; കൊല്ലപ്പെട്ടതായും റിപ്പോര്&#x200d;ട്ടുണ്ട്.<br />
ഇന്നലെ കാലത്ത് കുല്&#x200d;ഗാം ജില്ലയില്&#x200d; സൈന്യവും ഭീകരരും തമ്മില്&#x200d; സമാനമായ രീതിയില്&#x200d; ഏറ്റുമുട്ടല്&#x200d; ഉണ്ടായിരുന്നു. ഇതില്&#x200d; രണ്ട് ഭീകരരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അനന്തനാഗിലും ആക്രമണം നടന്നത്. കഴിഞ്ഞ ഒരു മാസമായി നിയന്ത്രണ രേഖക്കു സമീപം നുഴഞ്ഞുകയറ്റം വ്യാപകമായതായാണ് റിപ്പോര്&#x200d;ട്ട്. ഈ വര്&#x200d;ഷം മാത്രം 22 നുഴഞ്ഞുകയറ്റ ശ്രമങ്ങള്&#x200d; നടന്നതായും 38 ഭീകരരെ വധിച്ചതായും സൈന്യം വ്യക്തമാക്കി.<br />
ഇന്നലെ കാലത്ത് വ്യത്യസ്ത സംഭവങ്ങളില്&#x200d; രണ്ടു ഭീകരര്&#x200d; അടക്കം നാലുപേര്&#x200d; കൊല്ലപ്പെട്ടിരുന്നു. നൗഷേരയില്&#x200d; പാക് സൈന്യത്തിന്റെ വെടിയേറ്റ് ഒരു ജവാനും പ്രതിഷേധക്കാര്&#x200d;ക്കു നേരെ സൈന്യം നടത്തിയ വെടിവെപ്പില്&#x200d; 22 കാരനായ ഗ്രാമവാസിയുമാണ് കൊല്ലപ്പെട്ടത്. കുല്&#x200d;ഗാം ജില്ലയിലെ അര്&#x200d;വാനി ഗ്രാമത്തില്&#x200d; സൈന്യം നടത്തിയ ഓപ്പറേഷനില്&#x200d; ലഷ്‌കര്&#x200d; കമാണ്ടര്&#x200d; ജുനൈദ് മാട്ടോ ഉള്&#x200d;പ്പെടെ രണ്ടു ഭീകരരെ വധിച്ചിരുന്നു. സി.ആര്&#x200d;.പി.എഫ്, രാഷ്ട്രീയ റൈഫിള്&#x200d;സ്, സ്‌പെഷ്യല്&#x200d; ഓപ്പറേഷന്&#x200d; ഗ്രൂപ്പ്, ജമ്മുകശ്മീര്&#x200d; പൊലീസ് എന്നിവര്&#x200d; സൈനിക നീക്കത്തില്&#x200d; പങ്കെടുത്തു.<br />
ഭീകരര്&#x200d; എത്തിയിട്ടുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാത്തിലാണ് സേന പ്രദേശത്ത് തെരച്ചില്&#x200d; നടത്തിയത്. ഈ സമയത്ത് പ്രദേശത്തെ കെട്ടിടത്തില്&#x200d; ഒളിച്ചിരുന്ന ഭീകരര്&#x200d; സുരക്ഷാസേനക്ക് നേരെ വെടിയുതിര്&#x200d;ക്കുകയായിരുന്നു. തുടര്&#x200d;ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ടു ഭീകരര്&#x200d; കൊല്ലപ്പെട്ടത്. ഭീകരര്&#x200d;ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിലാണ് ഖര്&#x200d;പോറസ്വദേശിയായ മുഹമ്മദ് അഷ്‌റഫ്(22) കൊല്ലപ്പെട്ടത്. അടിവയറിന് വെടിയേറ്റ അഷ്‌റഫ് തല്&#x200d;ക്ഷണം മരിച്ചു. ഒമ്പത് പ്രതിഷേധക്കാര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിട്ടുണ്ട്.<br />
വടക്കന്&#x200d; കശ്മീരിലെ ബന്ദിപോറയില്&#x200d; സൈന്യം നടത്തിയ വെടിവെപ്പിലും രണ്ട് ഗ്രാമീണര്&#x200d;ക്ക് പരിക്കേറ്റു. ചെക്‌പോയിന്റില്&#x200d; നിര്&#x200d;ത്താതെ പോയ വാഹനത്തിനു നേരെ സൈനികര്&#x200d; വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ശ്രീനഗറിലെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. ഇന്നലെ പുലര്&#x200d;ച്ചെ നൗഷേര സെക്ടറില്&#x200d; പാക് സൈന്യം നടത്തിയ വെടിവെപ്പിലാണ് നായിക് ഭക്തവര്&#x200d; സിങ് (34) വീരമൃത്യു വരിച്ചത്. പഞ്ചാബിലെ ഹാജിപൂര്&#x200d; സ്വദേശിയാണ്. പുലര്&#x200d;ച്ചെ 5.15 ഓടെയാണ് പാകിസ്താന്&#x200d; പ്രകോപനമില്ലാതെ ഇന്ത്യന്&#x200d; പോസ്റ്റുകള്&#x200d;ക്ക് നേരെ വെടിയുതിര്&#x200d;ത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
