<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Kathwa &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kathwa/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 06 Feb 2021 03:03:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Kathwa &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിയമ പോരാട്ടത്തിൽ കൂടെ നിന്നത് യൂത്ത് ലീഗ് മാത്രം അഡ്വ: മുബീൻ ഫാറൂഖി</title>
		<link>https://www.chandrikadaily.com/muslim-youth-league-news-2.html</link>
					<comments>https://www.chandrikadaily.com/muslim-youth-league-news-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 06 Feb 2021 03:03:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kathwa]]></category>
		<category><![CDATA[muslim youth league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=179042</guid>

					<description><![CDATA[പെൺകുട്ടിക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ കൂടെ നിന്നത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മാത്രമാണെന്ന് കത്വ പെൺകുട്ടിയുടെ പിതാവിൻ്റെ അഭിഭാഷകൻ അഡ്വ: മുബീൻ ഫാറൂഖി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കത്വ കേസിൽ മുസ് ലിം യൂത്ത് ലീഗ് ചുമതലപ്പെടുത്തിയ വക്കീലെവിടെ എന്ന് മന്ത്രി കെ ടി ജലീലും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും വെല്ലുവിളിച്ച് തൊട്ടുപിന്നാലെ പത്താൻ കോട്ട് പ്രത്യേക അതിവേഗ കോടതിയിൽ ഹാജരായ വക്കീലിനെ വാർത്താ സമ്മേളനത്തില്&#x200d; അവതരിപ്പിച്ച് യൂത്ത് ലീഗ്. പെൺകുട്ടിക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ കൂടെ നിന്നത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മാത്രമാണെന്ന് കത്വ പെൺകുട്ടിയുടെ പിതാവിൻ്റെ അഭിഭാഷകൻ അഡ്വ: മുബീൻ ഫാറൂഖി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.</p>
<p>ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞ നിയമയുദ്ധത്തിൽ കൂടെ നിന്ന മുസ്ലിം യൂത്ത് ലീഗിനെതിരെ നടക്കുന്ന പ്രചരണങ്ങൾ വേദനാജനകമാണ്. കത്വ പെൺകുട്ടിയുടെ കുടുംബം ചുമതലപ്പെടുത്തിയ അഭിഭാഷകൻ എന്ന നിലയിൽ കേസിൻ്റെ ഭാവിയെ കരുതി കുപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പത്താൻകോട്ട് കോടതിയിൽ പ്രതികൾക്കു വേണ്ടി വലിയ സന്നാഹങ്ങളൊരുങ്ങിയിരുന്നു. അപ്പോഴാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സഹായത്തിനെത്തിയത്.മുതിർന്ന അഭിഭാഷകരായ കെ കെ പുരി, ഹർഭജൻ സിംഗ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബത്തെ സഹായിക്കാൻ യൂത്ത് ലീഗ് ഫീസ് നൽകി ചുമതലപ്പെടുത്തിയ അഭിഭാഷക സംഘം വലിയ പങ്കാണ് വഹിച്ചത്. കേസ് വിധി വന്നതിനെ തുടർന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാനും അഡ്വ: മൻവീന്ദർ സിംഗിനെ യൂത്ത് ലീഗ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയിൽ ഇനിയും കൂടുതൽ അഭിഭാഷകരുടെ സേവനം ആവശ്യമാണെങ്കിൽ അതും നൽകാനുള്ള സന്നദ്ധതയും യൂത്ത് ലീഗ് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവിന് യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ കൈമാറിയത് തൻ്റെ സാന്നിദ്ധ്യത്തിലായിരുന്നു. അഭ്യുദയ കാംക്ഷികൾ അയച്ചുകൊടുത്ത തുക അടങ്ങുന്ന അദ്ദേഹത്തിൻ്റെ ബാങ്ക് അക്കൗണ്ട് പോലും മരവിപ്പിച്ച സാഹചര്യത്തിൽ യൂത്ത് ലീഗ് നൽകിയ സഹായം കുടുംബത്തിന് നൽകിയ ആശ്വാസം വലുതായിരുന്നു. കത്വ സംഭവം ലോക ശ്രദ്ധയിലെത്തിച്ച താലിബ് ഹുസൈൻ മുഖേനയാണ് യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം തന്നെ തേടിയെത്തിയത്. അന്നു മുതൽ ഇന്നുവരെ ഈ കേസുമായി മുന്നോട്ട് പോയതിൻ്റെ പേരിൽ വലിയ ഭീഷണികൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.കേസുമായി സഹകരിച്ച താലിബ് ഹുസൈൻ, ദീപിക സിംഗ് ര ജാവത്, ഷഹല റാഷിദ് എന്നിവർക്കും തനിക്കും നേരിടേണ്ടി വന്ന ദുരനുഭവത്തിൻ്റെ തുടർച്ചയാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും നേരിടേണ്ടി വരുന്നത്.ഈ കേസിൽ മുന്നോട്ട് പോകാനുള്ള ധൈര്യം നൽകിയത് മുസ്ലിം യൂത്ത്ലീഗാണ്. അവസാന നിമിഷം വരെ കൂടെ നിൽക്കും എന്ന യൂത്ത് ലീഗിൻ്റെ ഉറപ്പ് പെൺകുട്ടിയുടെ കുടുംബത്തിനും നൽകിയ പിന്തുണ വിലമതിക്കാനാനാവാത്തതാണെന് അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ, വൈസ് പ്രസിഡണ്ട് അഡ്വ.വി കെ ഫൈസൽ ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു മീരാൻ, മുഹമ്മദലി ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കത്വ കേസിൽ യൂത്ത് ലീഗ് ഏർപ്പെടുത്തിയ വക്കീലെവിടെ എന്ന് ഡി വൈ എഫ് ഐ വെല്ലുവിളിച്ച് മണിക്കൂറുകൾക്കകം വക്കീലിനെ നേരിട്ടെത്തിച്ച് യൂത്ത് ലീഗ് കേസിൽ വഹിച്ച നിർണായക പങ്ക് കേരളത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഓരോ ദിവസവും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പിന്തുടരുന്ന കേസാണിത്.കത്വ കേസ് മാത്രമല്ല ജുനൈദ്, അലീമുദ്ദീൻ അൻസാരി, മുഹമ്മദ് ഉമർ ഖാൻ, തബ് റേസ് അൻസാരി, മുഹമ്മദ് കാസിം തുടങ്ങി ഫാസിസ്റ്റ് വാഴ്ചയുടെ കാലത്ത് ഇരകളാക്കപ്പെട്ട എല്ലാ മനുഷ്യരോടൊപ്പം യൂത്ത് ലീഗ് നിലയുറപ്പിച്ചിട്ടുണ്ട്. ഇത്തരമൊരു ഇടപെടലിൻ്റെയെങ്കിലും ഉദാഹരണം ചൂണ്ടിക്കാണിക്കാൻ ഡി വൈ എഫ് ഐ ദേശീയ കമ്മിറ്റിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-youth-league-news-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീതി പൂക്കുന്ന വയലറ്റ് നിലാവെളിച്ചം</title>
		<link>https://www.chandrikadaily.com/weekend-16-june-2019-violet-verdict.html</link>
					<comments>https://www.chandrikadaily.com/weekend-16-june-2019-violet-verdict.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Jun 2019 13:46:28 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ET Mohammed Basheer MP]]></category>
		<category><![CDATA[Kathua rape]]></category>
		<category><![CDATA[Kathwa]]></category>
		<category><![CDATA[kathwa case]]></category>
		<category><![CDATA[WEEKEND]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130252</guid>

					<description><![CDATA[ലുഖ്മാന്&#x200d; മമ്പാട് പ്രായമറിയിക്കാത്ത പ്രായം; വയസ്സ് എട്ട്. നാലു ദിവസം ക്ഷേത്രത്തില്&#x200d; മയക്കുമരുന്ന് നല്&#x200d;കി മയക്കിക്കിടത്തി കൂട്ടബലാല്&#x200d;സംഗം ചെയ്ത് ഇഞ്ചിഞ്ചായി ചവിട്ടിയരച്ച്, ഒടുവില്&#x200d; ബാക്കിയായ ഞരക്കത്തെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു കുറ്റിക്കാട്ടില്&#x200d; തള്ളിയതാണ് സംഭവം. അവള്&#x200d; ജനിച്ച ബക്കര്&#x200d;വാള്&#x200d; വിഭാഗത്തെ ആ മേഖലയില്&#x200d; നിന്ന് ഭീതിനിറച്ച് ആട്ടിപ്പായിക്കാന്&#x200d; ഉന്നത കുലജാതര്&#x200d; കണ്ടെത്തിയതാണ് കാമക്രോധങ്ങളാല്&#x200d; ഊട്ടിയെടുത്ത ഉപായം. തണുത്തുറഞ്ഞ കശ്മീര്&#x200d; താഴ്‌വരയെ ചൂടുപിടിപ്പിക്കുന്ന വാര്&#x200d;ത്ത കാട്ടുതീപോലെ പടരുമ്പോള്&#x200d; പ്രതികള്&#x200d;ക്കായി തെരുവിലിറങ്ങാനും വാദിക്കാനും സ്വാധീനിക്കാനും മന്ത്രിമാര്&#x200d;, എം.എല്&#x200d;.എമാര്&#x200d;, പൊലീസുകാര്&#x200d;, അഭിഭാഷകര്&#x200d;, [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong><br> പ്രായമറിയിക്കാത്ത പ്രായം; വയസ്സ് എട്ട്. നാലു ദിവസം ക്ഷേത്രത്തില്&#x200d; മയക്കുമരുന്ന് നല്&#x200d;കി മയക്കിക്കിടത്തി കൂട്ടബലാല്&#x200d;സംഗം ചെയ്ത് ഇഞ്ചിഞ്ചായി ചവിട്ടിയരച്ച്, ഒടുവില്&#x200d; ബാക്കിയായ ഞരക്കത്തെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു കുറ്റിക്കാട്ടില്&#x200d; തള്ളിയതാണ് സംഭവം. അവള്&#x200d; ജനിച്ച ബക്കര്&#x200d;വാള്&#x200d; വിഭാഗത്തെ ആ മേഖലയില്&#x200d; നിന്ന് ഭീതിനിറച്ച് ആട്ടിപ്പായിക്കാന്&#x200d; ഉന്നത കുലജാതര്&#x200d; കണ്ടെത്തിയതാണ് കാമക്രോധങ്ങളാല്&#x200d; ഊട്ടിയെടുത്ത  ഉപായം. തണുത്തുറഞ്ഞ കശ്മീര്&#x200d; താഴ്‌വരയെ ചൂടുപിടിപ്പിക്കുന്ന വാര്&#x200d;ത്ത കാട്ടുതീപോലെ പടരുമ്പോള്&#x200d; പ്രതികള്&#x200d;ക്കായി തെരുവിലിറങ്ങാനും വാദിക്കാനും സ്വാധീനിക്കാനും മന്ത്രിമാര്&#x200d;, എം.എല്&#x200d;.എമാര്&#x200d;, പൊലീസുകാര്&#x200d;, അഭിഭാഷകര്&#x200d;, പ്രാദേശിക രാഷ്ട്രീയ നേതാക്കള്&#x200d; തുടങ്ങിയവരെല്ലാം ഒന്നിച്ച് അധികാരമുഷ്‌ക്ക് ചുരുട്ടി രംഗത്തുവന്നു. നിയമവാഴ്ചയുടെ എല്ലാ കണ്ണുകളെയും കെട്ടിവരിഞ്ഞ് വരുതിയിലാക്കി. <br> കുലമഹിമക്കായി എട്ടുവയസ്സുകാരിയെ ക്ഷേത്രത്തിലിട്ട് വീരകൃത്യങ്ങള്&#x200d; ചെയ്ത കുബേര പ്രമാണിമാരെ ചില മാധ്യമങ്ങളും വിശുദ്ധരെന്ന് പാടിപ്പുകഴ്ത്തി. പ്രതികരിക്കുന്നവരെയെല്ലാം കള്ളക്കേസില്&#x200d; കുടുക്കി കസ്റ്റഡിയിലെടുത്ത് മൃഗീയമായി തല്ലിച്ചതച്ച് ജയിലില്&#x200d; തള്ളി. ലോകമനസ്സാക്ഷിയെ പിടിച്ചുലച്ച സംഭവത്തില്&#x200d; ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്&#x200d; അന്റോണിയ ഗുട്ടറസ് പോലും അപലപിച്ചപ്പോള്&#x200d; തുല്ല്യതയില്ലാത്ത രീതിയിലാണ് പ്രതികള്&#x200d;ക്കായി മന്ത്രിമാരും അഭിഭാഷകരും പൊലിസുമെല്ലാം ഒരുമിച്ചത്. ഭീഷണിയും പ്രലോഭനങ്ങളും പ്രതിബന്ധങ്ങളും തീര്&#x200d;ത്ത് നീതിയുടെ വാതില്&#x200d; കൊട്ടിയടച്ചപ്പോള്&#x200d; ധീരമായി നിലയുറപ്പിച്ച മുസ്‌ലിംലീഗ് ഉള്&#x200d;പ്പെടെ വിവിധ സംഘടനകളും ആക്ടിവിസ്റ്റ് താലിബ് ഹുസ്സൈന്&#x200d; ഉള്&#x200d;പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്&#x200d;ത്തകരും നടത്തിയ ഇടപെടലുകളും നീതിക്കായുള്ള പോരാട്ടത്തിന്റെ ചരിത്രമാണ്.</p>



<figure class="wp-block-image"><img loading="lazy" width="1299" height="731" src="https://www.chandrikadaily.com/wp-content/uploads/2019/06/qtwa.jpg" alt="" class="wp-image-130256"/></figure>



<p>വേട്ടക്കാരുടെ  അധികാരമുഷ്‌ക്<br>
2018 ജനുവരി 10-നാണ് ബക്കര്&#x200d;വാള്&#x200d; നാടോടി ഗോത്രത്തില്&#x200d;പ്പെട്ട എട്ട് വയസ്സുകാരിയെ ജമ്മുകശ്മീരിലെ കത്വ ജില്ലയിലുള്ള രസന ഗ്രാമത്തില്&#x200d; നിന്ന് കാണാതാകുന്നത്. വീട്ടിലെ കുതിരകളെ മേയ്ക്കാന്&#x200d; തൊട്ടടുത്തുള്ള തടാകത്തിന് അടുത്തേക്ക് പോയ പെണ്&#x200d;കുട്ടിയെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ജനുവരി 12-ന് കുട്ടിയുടെ പിതാവ് ഹിരാനഗര്&#x200d; പൊലീസ് സ്റ്റേഷനില്&#x200d;  കുട്ടിയെ കാണാനില്ലെന്ന് പരാതി നല്&#x200d;കി. വിശ്വാസികള്&#x200d; പ്രാര്&#x200d;ത്ഥിക്കാനെത്തുന്ന ക്ഷേത്രത്തില്&#x200d; മയക്കിക്കിടത്തിയായിരുന്നു പൈശാചിക കൃത്യം. ചാക്കുകൊണ്ട് മൂടിയ കുട്ടിയെ അന്വേഷിച്ചെത്തിയ പൊലീസും പ്രതികള്&#x200d;ക്കൊപ്പം ചേര്&#x200d;ന്ന് മാനഭംഗപ്പെടുത്തി. ജനുവരി 17-ന് വീടിന്റെ ഒരു കിലോമീറ്റര്&#x200d; ദൂരെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.<br>
കത്വ ജില്ലാ ആസ്പത്രിയില്&#x200d; നടത്തിയ പോസ്റ്റ്‌മോര്&#x200d;ട്ടത്തില്&#x200d; ഇഞ്ചിഞ്ചായി കൊല്ലുന്നതിന് മുന്&#x200d;പ് ദിവസങ്ങളോളം കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതായി ഡോക്ടര്&#x200d;മാര്&#x200d; പൊലീസിനെ വിവരമറിയിച്ചതോടെ ഗൗരവം പുറംലോകം മനസ്സിലാക്കി. വിഷയം ജമ്മുകശ്മീര്&#x200d; നിയമസഭയില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഉന്നയിച്ചപ്പോള്&#x200d; ബി.ജെ.പി-പി.ഡി.പി. സഖ്യസര്&#x200d;ക്കാര്&#x200d; ഇതു പരിഗണിക്കാന്&#x200d; പോലും കൂട്ടാക്കിയില്ല. ഇരക്കായി കോടതിയില്&#x200d; അഭിഭാഷകര്&#x200d; ഹാജരാകുന്നത് തടഞ്ഞ് കുലപ്പോരിശ പറഞ്ഞപ്പോള്&#x200d; പണ്ഡിറ്റ് കുടുംബാംഗമായ ദീപിക സിങ് എന്ന 38-കാരി അഭിഭാഷക കേസ്സ് ഏറ്റെടുത്തു. സമാനതകളില്ലാത്തവിധം ജമ്മു ബാര്&#x200d; അസോസിയേഷന്&#x200d; ഒറ്റക്കെട്ടായി എതിര്&#x200d;ത്തിട്ടും ദീപിക ഉറച്ചുനിന്നു. വധഭീഷണിപോലും വകവെക്കാതെ ഇവര്&#x200d; ജമ്മുകശ്മീര്&#x200d; ഹൈക്കോടതിയില്&#x200d; നല്&#x200d;കിയ റിട്ട് ഹരജിയെ തുടര്&#x200d;ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.<br>
ക്രൈംബ്രാഞ്ച് അന്വേഷണം പൂജാരിയിലേക്ക് തിരിഞ്ഞതോടെ വിഷയത്തിന് വര്&#x200d;ഗീയ നിറം നല്&#x200d;കി തീവ്ര ഹിന്ദുത്വ സംഘടനകള്&#x200d; രംഗത്തെത്തിയെങ്കിലും, ക്രൈംബ്രാഞ്ച് സീനിയര്&#x200d; സൂപ്രണ്ട് രമേഷ് കുമാര്&#x200d; ജല്ല ധീരമായി മുന്നോട്ടു പോയതോടെ പ്രതികള്&#x200d;ക്കായി പരസ്യമായി രംഗത്തിറങ്ങിയവര്&#x200d;ക്ക് നില്&#x200d;ക്കക്കള്ളിയില്ലാതായി. പൂജാരിക്ക് പുറമെ പൊലീസുകാരെയും പ്രതികളാക്കിയത് കൃത്യമായ തെളിവ് ശേഖരിച്ചായിരുന്നു. പ്രതികള്&#x200d; കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പൊലീസുകാരുടെ പങ്കിനെക്കുറിച്ച് ഇവര്&#x200d; ഒന്നും പറഞ്ഞിരുന്നില്ല. പ്രദേശത്തെ ഒരു യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നായിരുന്നു അവരുടെ മൊഴി. എന്നാല്&#x200d;, കുട്ടിയുടെ ഫോട്ടോയാണ് െ്രെകംബ്രാഞ്ചിന് പൊലീസുകാരിലേക്ക് എത്താന്&#x200d; തുമ്പായത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചളി ഇല്ലായിരുന്നെങ്കിലും ചിത്രത്തിലുള്ള കുട്ടിയുടെ ശരീരത്തില്&#x200d; ചളി പറ്റിപ്പിടിച്ചിരുന്നു. ഇതു മറ്റൊരു സ്ഥലത്തുവെച്ചാണ് കുട്ടി കൊല്ലപ്പെട്ടതെന്നതിന്റെ തെളിവായിരുന്നു. അന്വേഷണം ഈ വഴിക്ക് നീങ്ങിയപ്പോള്&#x200d; ഫോട്ടോയിലെ ചളി &#8216;അപ്രത്യക്ഷമായി&#8217;. ഇതോടെ അന്വേഷണ സംഘം കൂടുതല്&#x200d; ഫോട്ടോകള്&#x200d; പരിശോധിച്ചു. ഇതിലൊന്നിലും, കുട്ടിയുടെ ശരീരത്തില്&#x200d; ചളിയില്ലായിരുന്നു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്&#x200d; തന്നെ തെളിവ് നശിപ്പിക്കുന്നതായി ക്രൈംബ്രാഞ്ചിന് വ്യക്തമായത്.</p>



<figure class="wp-block-image"><img loading="lazy" width="720" height="720" src="https://www.chandrikadaily.com/wp-content/uploads/2019/06/IMG_2514.jpg" alt="" class="wp-image-130257"/></figure>



<p>സംസാരിക്കുന്ന തെളിവുകള്&#x200d;<br>
മുഖ്യപ്രതിയായ പൂജാരി സഞ്ജി റാം, മകന്&#x200d; വിശാല്&#x200d; ജംഗോത്ര, ഇവരുടെ പ്രായപൂര്&#x200d;ത്തിയാകാത്ത ബന്ധു എന്നിവരാണ് സംഭവത്തിന്റെ സൂത്രധാരന്മാര്&#x200d; എന്ന് അന്വേഷണസംഘം കണ്ടെത്തി. ക്രൈംബ്രാഞ്ച് തലവന്&#x200d; രമേഷ് കുമാര്&#x200d; ജല്ലയും സംഘവും ക്ഷേത്ര പരിസരത്ത് എത്തി പരിശോധിച്ചപ്പോഴും തുമ്പൊന്നും ലഭിച്ചില്ല. സഞ്ജി റാമിന്റെ പക്കല്&#x200d;നിന്ന് താക്കോല്&#x200d; വാങ്ങി തുറന്ന് പരിശോധിച്ചപ്പോള്&#x200d; ഏതാനും മുടിയിഴകള്&#x200d; കണ്ടെത്തി. ഡി.എന്&#x200d;.എ. പരിശോധനയില്&#x200d; ഇത് പെണ്&#x200d;കുട്ടിയുടേതാണെന്ന് ഉറപ്പിച്ചതോടെയാണ് താമസിപ്പിച്ച സ്ഥലം ക്ഷേത്രം തന്നെയാണെന്ന് ഉറപ്പിച്ചത്. തെളിവ് നശിപ്പിക്കാന്&#x200d; പെണ്&#x200d;കുട്ടിയുടെ വസ്ത്രങ്ങള്&#x200d; അലക്കിയതായും കണ്ടെത്തിയതിന് പുറമെ, പ്രായപൂര്&#x200d;ത്തിയാകാത്ത ബാലനെ ഏക പ്രതിയാക്കാന്&#x200d; പൊലീസ് നടത്തിയ നീക്കവും വ്യക്തമായതോടെ അന്വേഷണം പൊലീസിനു നേരെ തിരിഞ്ഞു. കേസില്&#x200d; സ്‌പെഷ്യല്&#x200d; പൊലീസ് ഓഫീസര്&#x200d; ദീപക് ഖജുരിയയും കുട്ടിയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയ ക്രൈംബ്രാഞ്ച് മറ്റു രണ്ട് പൊലീസുകാരായ ആനന്ദ് ദത്തയും ഹെഡ് കോണ്&#x200d;സ്റ്റബിള്&#x200d; തിലക് രാജും കേസ് ഒതുക്കിത്തീര്&#x200d;ക്കാന്&#x200d; സഹായിച്ചതായും സ്ഥിരീകരിച്ചു. കേസ്സ് ഒതുക്കിത്തീര്&#x200d;ക്കാന്&#x200d; ഒന്നര ലക്ഷം രൂപ പൊലീസ് കൈപ്പറ്റിയതായും കണ്ടെത്തി.<br>
എന്നാല്&#x200d;, പ്രതികളെ വിട്ടയക്കണമെന്നും കേസ്സ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഏകതാ മഞ്ച് പ്രക്ഷോഭം ആരംഭിച്ചതോടെ സംഭവത്തിന് മറ്റൊരു മാനമായി. അവര്&#x200d; നടത്തിയ പ്രതിഷേധ റാലിയില്&#x200d; വനംവകുപ്പ് മന്ത്രി ചൗധരി ലാല്&#x200d; സിംഗിനും വാണിജ്യമന്ത്രി ചന്ദര്&#x200d; പ്രകാശ് ഗംഗക്കും പുറമെ സംഭവം നടന്ന കത്വയിലെയും ഹിരാനഗറിലെയും ബി.ജെ.പി. എം.എല്&#x200d;.എമാരായ രാജീവ് ജസ്‌റോതിയ, കുല്&#x200d;ദീപ് രാജ് എന്നിവരെല്ലാം പങ്കെടുത്ത് രാഷ്ട്രീയ സമ്മര്&#x200d;ദ്ദം സൃഷ്ടിച്ചെങ്കിലും എല്ലാ സമ്മര്&#x200d;ദ്ദങ്ങളും അതിജീവിച്ച് െ്രെകംബ്രാഞ്ച് സീനിയര്&#x200d; സൂപ്രണ്ട് രമേഷ് കുമാര്&#x200d; ജല്ലയും സംഘവും എണ്&#x200d;പതാം ദിവസം അന്വേഷണവും തെളിവ് ശേഖരിക്കലും കുറ്റപത്രവും പൂര്&#x200d;ത്തിയാക്കി. എന്നാല്&#x200d;, കുറ്റപത്രം സമര്&#x200d;പ്പിക്കാന്&#x200d; കത്വ കോടതിയിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ ഒരുകൂട്ടം അഭിഭാഷകര്&#x200d; തടഞ്ഞത് നീതിന്യായ സംവിധാനങ്ങളെ പോലും ചോദ്യചിഹ്നമാക്കുന്നതായിരുന്നു. അര്&#x200d;ധരാത്രി എത്തിയാണ് െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്&#x200d; ചീഫ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റിന് കുറ്റപത്രം സമര്&#x200d;പ്പിച്ചത്. കത്വ പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതിയില്&#x200d; വിചാരണ തുടങ്ങിയെങ്കിലും സാക്ഷികളുടെ സുരക്ഷയിലും നീതിപൂര്&#x200d;വ്വമായ വിചാരണയിലും ആശങ്കയുണ്ടായിരുന്നു.</p>



<p>നീതിയുടെ വഴിത്താര<br>
2018 മെയ് 7-ന് കശ്മീരിന് പുറത്തേക്ക് കേസ് മാറ്റാന്&#x200d; സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് നീതിയുടെ വെളിച്ചം തെളിഞ്ഞത്. പഞ്ചാബിലെ പഠാന്&#x200d;കോട്ടിലുള്ള അതിവേഗ കോടതിയിലേക്ക് കേസ് വിചാരണ മാറ്റിയ സുപ്രീംകോടതി മാധ്യമങ്ങള്&#x200d;ക്കോ, പൊതുജനങ്ങള്&#x200d;ക്കോ വിചാരണയുടെ വിശദാംശങ്ങള്&#x200d; ലഭ്യമാക്കേണ്ടതില്ലെന്നും വിചാരണ പൂര്&#x200d;ണമായും ക്യാമറയില്&#x200d; ചിത്രീകരിക്കണമെന്നും ഉത്തരവിട്ടു. ഇതിനിടെ, കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് വിവിധ മാധ്യമസ്ഥാപനങ്ങള്&#x200d;ക്ക് ഡല്&#x200d;ഹി ഹൈക്കോടതി പത്ത് ലക്ഷം രൂപ പിഴയിടുകപോലും ചെയ്തു. ഒരു വിഭാഗം അഭിഭാഷകരുടെ ഭീഷണിയും അട്ടിമറി ശ്രമവും വൈകാതെ പാളിപ്പോയി.<br>
കുറ്റകൃത്യം നടന്ന് 16 മാസത്തിന് ശേഷം 2019 ജൂണ്&#x200d; മൂന്നിന് കേസിന്റെ വിചാരണ അതിവേഗം പൂര്&#x200d;ത്തിയാക്കിയ കോടതി 114 സാക്ഷികളെ വിസ്തരിച്ചും ഇരയുടെ മുടി, രക്തക്കറ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും കൂട്ടിയിണക്കിയാണ് കുറ്റകൃത്യവും പ്രതികള്&#x200d;ക്കുള്ള ബന്ധവും സ്ഥാപിച്ചത്. സ്‌പെഷ്യല്&#x200d; പ്രോസിക്യൂട്ടര്&#x200d; അഡ്വ. ബി.എസ്. ചോപ്രയുടെ നേതൃത്വത്തിലുള്ള എസ്.എസ്. ബസ്ര, ഭൂപീന്ദര്&#x200d; സിംഗ്, എസ്. ഹര്&#x200d;വീന്ദര്&#x200d; സിംഗ് എന്നിവരുള്&#x200d;പ്പെട്ട പ്രോസിക്യൂഷന്&#x200d; സംഘത്തോടൊപ്പം ഇരയുടെ പിതാവിന്റെ പ്രത്യേക അഭിഭാഷകന്&#x200d; അഡ്വ: മുബീന്&#x200d; ഫാറൂഖിയും നിശ്ചയദാര്&#x200d;ഢ്യത്തോടെ മുന്നോട്ടു പോയപ്പോള്&#x200d; ഏഴില്&#x200d; ആറു പ്രതികള്&#x200d;ക്കും ശിക്ഷ ലഭിച്ചു. കേസ് ദിവസങ്ങളില്&#x200d; കോടതിയിലേക്കും തിരിച്ചുമായി 400 കിലോമീറ്റര്&#x200d; യാത്രചെയ്ത അഡ്വ. മുബീന്&#x200d; ഫാറൂഖി, മുസ്‌ലിം യൂത്ത്‌ലീഗിന്റെ ജാഗ്രതയുടെ ഈടുമായിരുന്നു.<br>
വധശിക്ഷ ലഭിക്കേണ്ടിയിരുന്ന അപൂര്&#x200d;വ്വത്തില്&#x200d; അപൂര്&#x200d;വ്വമായ കേസ്സില്&#x200d; മൂന്നുപേര്&#x200d;ക്ക് ജീവപര്യന്തവും ലക്ഷം രൂപ പിഴയും ലഭിച്ചത് നിസ്സാരമായി കാണുന്നവരും എല്ലാ അധികാര സ്വാധീന വലയങ്ങളും തീര്&#x200d;ത്തിട്ടും പ്രതികള്&#x200d;ക്ക് ശിക്ഷ ലഭിച്ചു എന്നതും കാണാതിരിക്കരുത്. എണ്ണൂറ് കിലോമീറ്റര്&#x200d; താണ്ടി പിതാവിന്റെ അധീനതയിലുള്ള ക്ഷേത്രത്തിലെത്തി ജീവച്ഛവമായ എട്ടുവയസ്സുകാരിയെ ചവച്ചരച്ച പൂജാരിയുടെ മകന്&#x200d; വിശാല്&#x200d; ജംഗോത്രയെ കോളജിലെ അറ്റന്റന്&#x200d;സ് രജിസ്റ്റര്&#x200d; തിരുത്തിയും എഴുതാത്ത പരീക്ഷ എഴുതിയെന്ന് വ്യാജ രേഖ സൃഷ്ടിച്ചുമാണ് രക്ഷിച്ചെടുത്തത്. ഇക്കാര്യത്തില്&#x200d; പ്രോസിക്യൂഷന്&#x200d; നല്&#x200d;കിയ തെളിവുകള്&#x200d; കോടതി സംശയത്തിന്റെ ആനുകൂല്യത്തില്&#x200d; തള്ളുകയായിരുന്നു. അപ്പീല്&#x200d; പോകുന്നതോടെ വിശാലും അഴിക്കുള്ളിലാവും.</p>



<figure class="wp-block-image"><img loading="lazy" width="866" height="650" src="https://www.chandrikadaily.com/wp-content/uploads/2019/06/lg.jpg" alt="" class="wp-image-130258"/></figure>



<p>വഴിതെളിച്ച ഹരിതക്കൊടി<br>
മനുഷ്യത്വം മരവിക്കാത്തവരുടെയെല്ലാം ഉറക്കം കെടുത്തിയ ദാരുണസംഭവം ഏറെ വൈകിയാണ് പുറം ലോകം അറിഞ്ഞത്. ഇന്ത്യാ ഗേറ്റിലേക്ക് മെഴുകുതിരി തെളിച്ച് ആയിരങ്ങള്&#x200d; ഒഴുകി. രാജ്യത്താകെ ഇരുട്ടു പരക്കുന്ന അര്&#x200d;ദ്ധരാത്രി രാഹുല്&#x200d; ഗാന്ധി ഉള്&#x200d;പ്പെടെയുള്ള നേതാക്കള്&#x200d; തിരിനാളം തെളിയിച്ച് ഇന്ദ്രപ്രസ്ഥത്തില്&#x200d; അണിനിരന്നതോടെ രാജ്യമനസ്സാക്ഷി ഉണര്&#x200d;ന്നു. ന്യുമോണിയ ബാധിച്ച് ഡല്&#x200d;ഹിയിലെ ആള്&#x200d;ഇന്ത്യ മെഡിക്കല്&#x200d; സയന്&#x200d;സ് ആസ്പത്രിയുടെ ഐ.സിയുവില്&#x200d; കഴിയുകയായിരുന്ന മുസ്‌ലിംലീഗ് ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്&#x200d; എം.പി. ഡിസ്ചാര്&#x200d;ജ്ജ് നേടി കശ്മീരിലേക്ക് തീവണ്ടികയറി. കത്വ ജില്ലയിലെ രസന ഗ്രാമത്തിലെത്തുമ്പോള്&#x200d; വിടരാതെ കൊഴിഞ്ഞ ആ വയലറ്റ് പൂവിന്റെ മാതാപിതാക്കള്&#x200d; പേടിച്ചരണ്ട് പലായനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.<br>
ഒരു പ്രാദേശിക ജനപ്രതിനിധിയോ എം.എല്&#x200d;.എയോ എം.പിയോ മന്ത്രിയോ തിരിഞ്ഞുനോക്കാത്ത ആ കുടുംബത്തെ ചേര്&#x200d;ത്തുപിടിച്ച് നീതിക്കായി അവസാനം വരെ ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്്‌ലിംലീഗ് കൂടെയുണ്ടാവുമെന്ന് ഇ.ടി. ഉറപ്പുനല്&#x200d;കി. അധികാരവും പദവിയും പത്രാസും വേട്ടക്കാര്&#x200d;ക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞ മുസ്്‌ലിംലീഗ് നീതിക്കായുള്ള പോരാട്ടത്തിന്റെ കനല്&#x200d;വഴികള്&#x200d; തിരിച്ചറിഞ്ഞു. മുസ്‌ലിംലീഗ് നേതാക്കള്&#x200d; പാര്&#x200d;ലമെന്ററിപാര്&#x200d;ട്ടി ലീഡര്&#x200d; പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഡല്&#x200d;ഹിയിലെ ഔദ്യോഗിക വസതിയില്&#x200d; ഒത്തുചേര്&#x200d;ന്നു. എം.പിമാരും ദേശീയ നേതാക്കളുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമമദ് ബഷീര്&#x200d;, പി.വി. അബ്ദുല്&#x200d; വഹാബ് എന്നിവര്&#x200d;ക്ക് പുറമെ മുസ്്‌ലിം യൂത്ത്‌ലീഗ് നേതാക്കളായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;, സി.കെ. സുബൈര്&#x200d;, പി.കെ. ഫിറോസ് എന്നിവരെല്ലാം ഏറെ സമയം ചര്&#x200d;ച്ചയില്&#x200d; മുഴുകി. ബി.ജെ.പിക്കു കൂടി പങ്കാളിത്തമുള്ള ജമ്മുകശ്മീര്&#x200d; സംസ്ഥാന ഭരണകൂടവും പൊലീസും മാത്രമല്ല, കോടതിയില്&#x200d; വാദിക്കുന്ന അഭിഭാഷകര്&#x200d; പോലും വേട്ടക്കാര്&#x200d;ക്കായി പരസ്യമായി നിലയുറപ്പിക്കുമ്പോള്&#x200d; ഇരയ്ക്ക് നീതി ലഭ്യമാക്കുന്ന എല്ലാ സാധ്യതകളും പരിഗണിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ നേതാക്കളെ പ്രത്യേകം വിഷയത്തില്&#x200d; എല്ലാവഴികളും തേടാന്&#x200d; ചുമതലപ്പെടുത്തി. ദിവസങ്ങള്&#x200d;ക്കകം, പെണ്&#x200d;കുട്ടിയുടെ പിതാവിന്റെ അഭിഭാഷകനായ അഡ്വ. മുബീന്&#x200d; ഫാറൂഖിയുമായി കൂടിക്കാഴ്ച നടത്തിയ പ്രതിനിധി സംഘം അദ്ദേഹത്തിന്റെ നിര്&#x200d;ദേശപ്രകാരമാണ് ഗുരുദാസ് പുരിലെ മുതിര്&#x200d;ന്ന അഭിഭാഷകരായ കെ.കെ. പുരി, ഹര്&#x200d;ഭജന്&#x200d; സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തിന്റെ സേവനം കേസില്&#x200d; ലഭ്യമാക്കിയത്. ബാര്&#x200d; കൗണ്&#x200d;സില്&#x200d; പോലും വേട്ടക്കാര്&#x200d;ക്കായി പരസ്യനിലപാട് സ്വീകരിക്കുമ്പോള്&#x200d; പ്രോസിക്യൂഷനെ മാത്രം വിശ്വസിച്ച് നോക്കിനില്&#x200d;ക്കാനാവില്ലായിരുന്നു. അഭിഭാഷകരുടെ ഫീസ്, സാക്ഷികളുടെ ദൈനംദിന യാത്ര അടക്കമുള്ള ചെലവുകള്&#x200d;ക്ക് മുട്ടില്ലാതെ നോക്കിയ മുസ്്‌ലിം യൂത്ത്‌ലീഗ് നീതിക്കായി ഉറക്കമിളച്ച് കൂട്ടിരുന്നു. പെണ്&#x200d;കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് സുമനസ്സുകള്&#x200d; നിക്ഷേപിച്ച പണം അക്കൗണ്ട് മരവിപ്പിച്ച് തടഞ്ഞ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്&#x200d; മുന്&#x200d;കൈയെടുത്തതിനു പുറമെ ഇവര്&#x200d;ക്കുള്ള പ്രത്യേക ധനസഹായം നല്&#x200d;കിയും കുടുംബത്തെ മുസ്‌ലിംലീഗ് നെഞ്ചോട് ചേര്&#x200d;ത്തു. കേസില്&#x200d; വിധി വന്നെന്നും എല്ലാവരെയും വെറുതെ വിട്ടെന്നും സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാജ പ്രചാരണം നടക്കുമ്പോള്&#x200d; മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കളായ സി.കെ. സുബൈര്&#x200d;, വി.കെ. ഫൈസല്&#x200d; ബാബു, ഷിബു മീരാന്&#x200d; തുടങ്ങിയവര്&#x200d; കോടതിയിലെത്തി നേരിട്ട് അന്തിമവാദവും വിധിയും വീക്ഷിച്ച് അഭിഭാഷകര്&#x200d;ക്ക് ആത്മവിശ്വാസം പകര്&#x200d;ന്ന് അവിടെ തമ്പടിച്ച് നീതിക്കായി കൂട്ടിരിക്കുകയായിരുന്നു.<br>
എട്ടു വയസ്സുകാരിയെ മയക്കിക്കിടത്തി പൂജാരിയും മകനും പൊലീസുകാരും പിച്ചിച്ചീന്തി കൊന്നു തള്ളിയപ്പോള്&#x200d; മതം പറഞ്ഞ് രക്ഷപ്പെടാനും വര്&#x200d;ഗീയ ലഹള സൃഷ്ടിക്കാനും നടത്തിയ ശ്രമം ഇന്ത്യയുടെ യശസ്സിന് പോലും കളങ്കമേല്&#x200d;പ്പിക്കുന്നതായിരുന്നു. അച്ഛന്റെ ദേവസ്ഥാനത്തിലുള്ള ക്ഷേത്രത്തിലേക്ക് 800 മീറ്റര്&#x200d; അകലെയുള്ള മുസഫര്&#x200d; നഗറില്&#x200d; നിന്നും രായ്ക്കുരാമാനം മകന്&#x200d; വിശാല്&#x200d; ജംഗോത്രയെ കത്വയിലേക്ക് വിളിച്ചുവരുത്തി ജീവച്ഛവമായ എട്ടു വയസ്സുകാരിയെ കാഴ്ചവെച്ച പിതാവിനെയാണോ കുട്ടിയെ കാണാതായ പരാതി അന്വേഷിക്കാന്&#x200d; പോയി മരണത്തോട് മല്ലടിക്കുന്ന പൈതലിന്റെ തണുത്ത ഇളംചോരകുടിച്ച പൊലീസുകാരെയാണോ പ്രത്യയശാസ്ത്ര അന്ധത ബാധിച്ചവര്&#x200d; കൂടുതല്&#x200d; വാഴ്ത്തിയിട്ടുണ്ടാവുക. നിര്&#x200d;ഭയ മുതല്&#x200d; ഇളംചുടുചോര വാര്&#x200d;ന്ന് മരിച്ച ട്വിങ്കിള്&#x200d; ശര്&#x200d;മ വരെ നീതിക്കായി ഒട്ടേറെ പേരുടെ കണ്ണുനീര്&#x200d;ത്തുള്ളികള്&#x200d; സമുദ്രം തീര്&#x200d;ക്കുമ്പോള്&#x200d; കണ്ണിമ ചിമ്മാതെ നിലയുറപ്പിക്കാനുള്ള അടയാളമാണ് കത്വ. വിടരാതെ ചതഞ്ഞരഞ്ഞ് കൊഴിഞ്ഞ വയലറ്റ് മൊട്ടിന്റെ ഓര്&#x200d;മ്മകള്&#x200d; നീതിക്കായുള്ള പോരാട്ടത്തിന്റെ ഹിമാലയ സമാനമായ പ്രഖ്യാപനമായി ചരിത്രത്തില്&#x200d; ഇടം പിടിക്കും. രസനയിലെ വയലറ്റ് ഒരു നിറമല്ല; ജാഗ്രതയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/weekend-16-june-2019-violet-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കത്വ:കണ്ണീര്&#x200d; വീഴ്ത്തിയ  വയലറ്റ് പൂക്കള്&#x200d;</title>
		<link>https://www.chandrikadaily.com/six-monsters-are-convicted-in-kathua-case.html</link>
					<comments>https://www.chandrikadaily.com/six-monsters-are-convicted-in-kathua-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Jun 2019 19:29:05 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Kathua rape]]></category>
		<category><![CDATA[Kathwa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129772</guid>

					<description><![CDATA[ഭുവനചന്ദ്രന്&#x200d; കത്വ, ഒരു വര്&#x200d;ഷത്തിലധികമായി ഇന്ത്യയുടെ വേദനയുടെ പേര് അതായിരുന്നു. വയലറ്റ് പൂക്കളുള്ള വസ്ത്രം ധരിച്ച ഒരു എട്ടുവയസുകാരിയുടെ ചിത്രം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ നൊമ്പരവും കണ്ണീരുമായാണ് പിന്നീട് മാറിയത്. രാജ്യം ഇന്നുവരെ കേട്ടിട്ടില്ലാത്ത ക്രൂരതക്ക് ഇരയായ ആ പാവം പെണ്&#x200d;കുട്ടിക്കു വേണ്ടി മനുഷ്യത്വം മരവിക്കാത്ത മുഴുവന്&#x200d; പേരും പ്രതിഷേധവുമായി തെരുവിലിറങ്ങി. &#8216;നിങ്ങളുടെ മതവും ലിംഗവും വിശ്വാസവും ഏതുമായിക്കൊള്ളട്ടെ എല്ലാവരും വരിക, മാനവികതക്കും നീതിക്കുമായി&#8217; എന്നായിരുന്നു കത്വയിലെ പെണ്&#x200d;കുട്ടിക്ക് നീതി തേടിയുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഏക്താ [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ഭുവനചന്ദ്രന്&#x200d;</strong><br> കത്വ, ഒരു വര്&#x200d;ഷത്തിലധികമായി ഇന്ത്യയുടെ വേദനയുടെ പേര് അതായിരുന്നു. വയലറ്റ് പൂക്കളുള്ള വസ്ത്രം ധരിച്ച ഒരു എട്ടുവയസുകാരിയുടെ ചിത്രം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ നൊമ്പരവും കണ്ണീരുമായാണ് പിന്നീട് മാറിയത്. രാജ്യം ഇന്നുവരെ കേട്ടിട്ടില്ലാത്ത ക്രൂരതക്ക് ഇരയായ ആ പാവം പെണ്&#x200d;കുട്ടിക്കു വേണ്ടി മനുഷ്യത്വം മരവിക്കാത്ത മുഴുവന്&#x200d; പേരും പ്രതിഷേധവുമായി തെരുവിലിറങ്ങി. &#8216;നിങ്ങളുടെ മതവും ലിംഗവും വിശ്വാസവും ഏതുമായിക്കൊള്ളട്ടെ എല്ലാവരും വരിക, മാനവികതക്കും നീതിക്കുമായി&#8217; എന്നായിരുന്നു കത്വയിലെ പെണ്&#x200d;കുട്ടിക്ക് നീതി തേടിയുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഏക്താ കപൂര്&#x200d; ട്വിറ്ററിലൂടെ ആഹ്വാനം നടത്തിയത്. ഇത് കേവലം ഒരു ഏകത കപൂറിന്റെ ആഹ്വാനം മാത്രമായിരുന്നില്ല. <br> ആ എട്ട് വയസുകാരിയ്ക്ക് നീതി ലഭ്യമാക്കാനായി പരശതങ്ങളാണ് ശബ്ദമുയര്&#x200d;ത്തിയത്. നിയമ സഹായം ലഭ്യമാക്കേണ്ടവര്&#x200d; പോലും നിയമം തേടിയെത്തിയ പെണ്&#x200d;കുട്ടിയുടെ കുടുംബത്തിന് മുന്നില്&#x200d; കണ്ണടച്ചപ്പോള്&#x200d; നീതിക്കു വേണ്ടി അവര്&#x200d; നടത്തിയ പോരാട്ടം ഇന്നോളം മറ്റൊരു കുടുംബവും അനുഭവിക്കാത്തതാണ്. പ്രതികള്&#x200d;ക്ക് പരമാവധി ശിക്ഷ ലഭിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കിയതെങ്കിലും മൂന്ന് പേര്&#x200d;ക്ക് ജീവപര്യന്തവും മൂന്നു പേര്&#x200d;ക്ക് അഞ്ചു വര്&#x200d;ഷത്തെ കഠിന തടവ് ശിക്ഷയുമാണ് പത്താന്&#x200d;കോട്ടിലെ കോടതി വിധിച്ചത്. നിയമ പാലകര്&#x200d; തന്നെ കാപാലികരായ കേസില്&#x200d; പെണ്&#x200d;കുട്ടിയുടെ ഘാതകര്&#x200d;ക്ക് കിട്ടിയ ശിക്ഷ രാജ്യത്തെ വനിതകള്&#x200d;ക്കും കുട്ടികള്&#x200d;ക്കും ലഭിച്ച നീതികൂടിയായാണ് വിലയിരുത്തുന്നത്. 2018 ജനുവരി പത്തിനാണ് രാജ്യം വിറങ്ങലിച്ച ആ സംഭവത്തിന് തുടക്കം. ഏഴ് ദിവസത്തെ കൊടിയ പീഡനങ്ങള്&#x200d;ക്കു ശേഷം കൊലപ്പെടുത്തിയ പെണ്&#x200d;കുട്ടിയുടെ മൃതദേഹം ജനുവരി 17ന് വനത്തിനകത്ത് കണ്ടെത്തുകയായിരുന്നു. <br> ബഖര്&#x200d;വാള്&#x200d; വിഭാഗത്തില്&#x200d; പെട്ട നാടോടി മുസ്്‌ലിം കുടുംബങ്ങളെ പ്രദേശത്തു നിന്നും ഓടിക്കാന്&#x200d; ക്ഷേത്ര പൂജാരി കൂടിയായ സഞ്ജീവ് റാമിന്റെ നേതൃത്വത്തില്&#x200d; നടത്തിയ ആസൂത്രണത്തിന്റെ ഫലമായാണ് മനസാക്ഷി മരവിപ്പിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. പതിനാറ് മാസത്തിന് ശേഷം വിചാരണപൂര്&#x200d;ത്തിയാക്കി ഗ്രാമമുഖ്യനും പൊലീസുകാരുമുള്&#x200d;പ്പെടെ കേസില്&#x200d; ശിക്ഷിക്കപ്പെടുമ്പോള്&#x200d; ഇത്തരം സംഭവങ്ങള്&#x200d; ഇനിയും ആവര്&#x200d;ത്തിക്കാതിരിക്കാനും രാജ്യം തലകുനിക്കാതിരിക്കാനും ജാഗ്രത ഇനിയെങ്കിലും ഉണ്ടാവണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. കേസിലെ പ്രതികളും അവരുടെ മേല്&#x200d; ചുമത്തിയ കുറ്റങ്ങളും, ലഭിച്ച ശിക്ഷയും ഇങ്ങനെയാണ്. കേസില്&#x200d; പ്രതികളായ ഏഴു പേരില്&#x200d; ആറു പേരെ പത്താന്&#x200d;കോട്ടിലെ വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയും വിശാല്&#x200d; ഗംഗോത്ര എന്ന പ്രതിയെ വെറുതെ വിടുകയും ചെയ്തു. <br> ഇവരില്&#x200d; മൂന്ന് പ്രതികള്&#x200d;ക്ക് ജീവപര്യന്തം തടവും മൂന്ന് പേര്&#x200d;ക്ക് അഞ്ചു വര്&#x200d;ഷം തടവു ശിക്ഷയുമാണ് ജഡ്ജി തേജീന്ദര്&#x200d; സിങ് വിധിച്ചത്. സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ സഞ്ജീവ് റാമിന്റെ അനന്തരവനും പ്രായപൂര്&#x200d;ത്തിയാവാത്ത ആളുമായ പ്രതിക്കെതിരെ തട്ടിക്കൊണ്ടു പോകല്&#x200d;, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്&#x200d; ചുമത്തിയിട്ടുണ്ടെങ്കിലും പ്രായം കണക്കിലെടുത്ത് പത്താന്&#x200d;കോട്ടിലെ വിചാരണ കോടതി ഇയാള്&#x200d;ക്കെതിരായ വിചാരണ നടത്തിയിട്ടില്ല. കേസില്&#x200d; പ്രതിചേര്&#x200d;ക്കപ്പെട്ട ഏഴു പേരും അവര്&#x200d;ക്കെതിരെ ചുമത്തപ്പെട്ട കുറ്റവും ഇങ്ങനെ.<br>  (ഇന്ത്യന്&#x200d; പീനല്&#x200d;കോഡ് ജമ്മുകശ്മീരിന് ബാധകമല്ല. എങ്കിലും ഇതിന് സമാനമായ രണ്&#x200d;ബീര്&#x200d; പീനല്&#x200d; കോഡ് ആര്&#x200d;.ബി.സി പ്രകാരമാണ് പ്രതികള്&#x200d;ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.) ആര്&#x200d;.ബി.സിയിലെ 120-ബി (ഗൂഡാലോചന), 363 (തട്ടിക്കൊണ്ടുപോകല്&#x200d;), 343 (അന്യായമായി തടങ്കലില്&#x200d; പാര്&#x200d;പ്പിക്കല്&#x200d;), 376 ഡി (കൂട്ടബലാത്സംഗം), 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്&#x200d;) എന്നീ കുറ്റങ്ങളാണ് പ്രതികള്&#x200d;ക്കെതിരെ ചുമത്തിയിരുന്നത്. </p>



<ol><li><strong>സാഞ്ജി റാം</strong><br> മുന്&#x200d; റവന്യൂ ഓഫീസറും എട്ടുവയസുകാരിയെ തടവില്&#x200d;പാര്&#x200d;പ്പിക്കുകയും, ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത ക്ഷേത്രമായ &#8216;ദേവിസ്ഥാനിന്റെ&#8217; മേല്&#x200d;നോട്ടക്കാരനും സംരക്ഷകനുമായ സാഞ്ജി റാമാണ് കത്വ സംഭവത്തിന്റെ മുഖ്യഗൂഡാലോചകന്&#x200d;<br> ബഖര്&#x200d;വാള്&#x200d; വിഭാഗത്തില്&#x200d; പെട്ട (ആട്ടിടയന്&#x200d;മാര്&#x200d;)മുസ്്‌ലിംകളെ പ്രദേശത്തു നിന്നും ആട്ടിയോടിക്കുന്നതിനായി ആസൂത്രണം ചെയ്ത പദ്ധതിയുടെ ശില്&#x200d;പി. എട്ടുവയസുകാരിക്കെതിരെ ക്രൂരമായ കൃത്യങ്ങള്&#x200d; ചെയ്യാന്&#x200d; എല്ലാവര്&#x200d;ക്കും നിര്&#x200d;ദേശം നല്&#x200d;കിയത് സാഞ്ജി റാമാണ്. കേസ് മൂടിവെക്കാന്&#x200d; പൊലീസുകാര്&#x200d;ക്ക് പണം നല്&#x200d;കിയതും ഇദ്ദേഹം തന്നെ. ആര്&#x200d;.പി.സി 120-ബി, 302, 376 ഡി പ്രകാരം പത്താന്&#x200d;കോട്ടിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. <br></li><li><strong>വിശാല്&#x200d; ജംഗോത്ര എന്ന ഷമ്മ</strong><br> സഞ്ജി റാമിന്റെ മകന്&#x200d;. ഉത്തര്&#x200d;പ്രദേശിലെ മിരാപൂരിലെ അകന്&#x200d;ഷാ കോളജിലെ ബി.എസ്.സി അഗ്രികള്&#x200d;ച്ചര്&#x200d; വിദ്യാര്&#x200d;ത്ഥി. <br> കൊലപാതകം നടന്ന സ്ഥലത്തു വെച്ച് എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഇയാള്&#x200d;ക്കെതിരെ ചുമത്തിയിരുന്ന കുറ്റം. കൃത്യം ചെയ്യാനായി ഇയാളെ 800 കിലോമീറ്റര്&#x200d; അകലെ നിന്നും കത്വയിലേക്ക് വിളിച്ചു വരുത്തി എന്നായിരുന്നു ജമ്മുകശ്മീര്&#x200d; പൊലീസിന്റെ സി.ഐ.ഡി വിഭാഗത്തിന്റെ അന്വേഷണ വിഭാഗം ആരോപിച്ചിരുന്നത്. അതേ സമയം ഇയാളെ കോളജ് രജിസ്റ്റര്&#x200d; തിരുത്തിയും, എഴുതാത്ത പരീക്ഷ എഴുതിയെന്ന് രേഖയുണ്ടാക്കിയുമാണ് രക്ഷിച്ചെടുത്തതെന്നും ആരോപണമുണ്ട്. എന്തായാലും തെളിവുകളുടെ അഭാവത്തില്&#x200d; ഇയാളെ കോടതി വെറുതെ വിട്ടു.<br></li><li><strong>എസ്.പി.ഒ ദീപക് കജൂരിയ</strong><br> സ്‌പെഷ്യല്&#x200d; പൊലീസ് ഓഫീസര്&#x200d;, പി.എസ് ഹിരാനഗര്&#x200d;. സഞ്ജി റാമിനൊപ്പം കേസിന്റെ തുടക്കം മുതല്&#x200d; ഗൂഡാലോചനയില്&#x200d; പങ്കാളി. <br> സാഞ്ജി റാമിനൊപ്പം ഗൂഡാലോചനയില്&#x200d; പങ്കാളി. ഇതോടൊപ്പം കേസ് മൂടിവെക്കുന്നതിനു പദ്ധതി തയാറാക്കി. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോകാന്&#x200d; പ്രായപൂര്&#x200d;ത്തിയാവാത്ത പ്രതിയെ പ്രേരിപ്പിച്ചത് കജൂരിയയാണ്. <br> ഇതിന് പകരമായി പ്രതിയെ പരീക്ഷ പാസാകാന്&#x200d; സഹായിക്കാമെന്ന് വാഗ്ദാനം നല്&#x200d;കി. തട്ടിക്കൊണ്ടു വന്ന ശേഷം പെണ്&#x200d;കുട്ടിക്ക് മയക്കു മരുന്ന് നല്&#x200d;കുകയും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. കഴുത്ത് ഞെരിച്ച് കൊല്ലാന്&#x200d; ശ്രമിച്ചെങ്കിലും കൊലപ്പെടുത്താന്&#x200d; കഴിഞ്ഞില്ല.<br> ആര്&#x200d;.പി.സി 302, 376 ഡി പ്രകാരം കുറ്റക്കാരന്&#x200d; ജീവപര്യന്തം തടവ്. <br></li><li><strong>എസ്.പി.ഒ സുരീന്ദര്&#x200d; കുമാര്&#x200d;</strong><br> സ്‌പെഷ്യല്&#x200d; പൊലീസ് ഉദ്യോഗസ്ഥന്&#x200d;, പി.എസ് ഹിരാനഗര്&#x200d;<br> കജൂരിയക്കൊപ്പം ഗൂഡാലോചനയില്&#x200d; പങ്കാളി. ദേവിസ്ഥാന് സമീപത്തേക്കുള്ള ബകര്&#x200d;വാള്&#x200d; വിഭാഗക്കാരുടെയും പെണ്&#x200d;കുട്ടിയുടേയും യാത്രയെ കുറിച്ച് എല്ലാവിവരവും കജൂരിയക്ക് കൈമാറിയത് സുരീന്ദര്&#x200d; കുമാറാണ്. കേസ് മൂടിവെക്കുന്നതിലും പങ്കാളി. <br> ആര്&#x200d;.പി.സി 201 പ്രകാരം കുറ്റക്കാരന്&#x200d;. അഞ്ചുവര്&#x200d;ഷത്തെ കഠിന തടവ്.<br></li><li><strong>പര്&#x200d;വേശ് കുമാര്&#x200d; എന്ന മന്നു</strong><br> പ്രായപൂര്&#x200d;ത്തിയാവാത്ത പ്രതിയുടെ സുഹൃത്ത്. തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പ് ഗൂഡാലോചനയെ കുറിച്ച് ഇയാള്&#x200d;ക്ക് വിവരം ലഭിച്ചിരുന്നു. <br> സാഞ്ജി റാമിന്റെ നിര്&#x200d;ദേശപ്രകാരം പ്രായപൂര്&#x200d;ത്തിയാവാത്ത പ്രതിക്കൊപ്പം പെണ്&#x200d;കുട്ടിയെ തട്ടിക്കൊണ്ടുപോയി ദേവസ്ഥാനത്ത് അന്യായമായി തടങ്കലില്&#x200d; പാര്&#x200d;പ്പിച്ചതില്&#x200d; കൂട്ടു പങ്കാളി. ബലാത്സംഗം ചെയ്യാന്&#x200d; ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രായപൂര്&#x200d;ത്തിയാവാത്ത പ്രതി പെണ്&#x200d;കുട്ടിയെ കൊലപ്പെടുത്തുമ്പോള്&#x200d; സ്ഥലത്ത് കൂടെയുണ്ടായിരുന്നു. <br> ആര്&#x200d;.പി.സി 302, 376 ഡി പ്രകാരം കുറ്റക്കാരന്&#x200d;. ജീവപര്യന്തം തടവ്.<br></li><li><strong>സബ് ഇന്&#x200d;സ്‌പെക്ടര്&#x200d; ആനന്ദ് ദത്ത</strong><br> എട്ടുവയസുകാരിയുടെ കൊലപാതകവും കൂട്ടബലാത്സംഗവും ഉള്&#x200d;പ്പെടെയുള്ള കേസ് ആദ്യം അന്വേഷിക്കാന്&#x200d; നേതൃത്വം നല്&#x200d;കിയത് ആനന്ദ് ദത്തയാണ്. ഗൂഡാലോചനയെ കുറിച്ച് അറിയാമായിരുന്ന ഇയാള്&#x200d; കുറ്റം മറച്ചുവെക്കാനായി കൈക്കൂലിയും കൈപ്പറ്റി. <br> കുറ്റം മറച്ചുവെക്കാന്&#x200d; സഞ്ജി റാമില്&#x200d; നിന്നും അഞ്ചു ലക്ഷം കൈപ്പറ്റുകയും പെണ്&#x200d;കുട്ടിയെ കുറിച്ചുള്ള അന്വേഷണം വഴിതിരിച്ചു വിടുകയും ചെയ്തു. പെണ്&#x200d;കുട്ടിയുടെ വസ്ത്രത്തില്&#x200d; നിന്നും രക്തം, മണ്ണ്, ശുക്ലം എന്നിവ നീക്കം ചെയ്യുന്നതിനായി ദത്ത, തിലക് രാജ് എന്നിവരാണ് വസ്ത്രങ്ങള്&#x200d; കഴുകി തെളിവ് നശിപ്പിച്ചത്. മറ്റു സുപ്രധാന തെളിവുകള്&#x200d; കണ്ടെത്താന്&#x200d; ശ്രമിക്കാതിരിക്കുകയോ, നശിപ്പിക്കുകയോ ചെയ്തു. <br> ആര്&#x200d;.പി.സി 201 പ്രകാരം കുറ്റക്കാരന്&#x200d;. അഞ്ചു വര്&#x200d;ഷം കഠിന തടവ്. <br></li><li><strong>ഹെഡ്‌കോണ്&#x200d;സ്റ്റബിള്&#x200d; തിലക് രാജ്</strong><br> കേസ് അന്വേഷിച്ച ആദ്യ സംഘത്തിലെ അംഗം, കേസ് മൂടിവെക്കാനായി സഞ്ജി റാം, എസ്.ഐ ദത്ത എന്നിവരില്&#x200d; നിന്നും കൈക്കൂലി കൈപ്പറ്റി. <br> സഞ്ജി റാമില്&#x200d; നിന്നും ആനന്ദ് ദത്തക്ക് നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി നല്&#x200d;കുന്നതില്&#x200d; ഇടനിലക്കാരനായി. എട്ടു വയസുകാരി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തില്&#x200d; കുട്ടിയുടെ വസ്ത്രങ്ങള്&#x200d; കഴുകി തെളിവ് നശിപ്പിക്കാന്&#x200d; പങ്കാളിയായി. മറ്റു നിര്&#x200d;ണായക തെളിവുകള്&#x200d; നശിപ്പിക്കുന്നതിലും പങ്കാളി. <br> ആര്&#x200d;.പി.സി 201 പ്രകാരം കുറ്റക്കാരന്&#x200d;. അഞ്ചു വര്&#x200d;ഷം കഠിന തടവ്.</li></ol>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/six-monsters-are-convicted-in-kathua-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കത്വയില്&#x200d; നീതി പുലരുമ്പോള്&#x200d;</title>
		<link>https://www.chandrikadaily.com/kathua-justice-editorial-11-june.html</link>
					<comments>https://www.chandrikadaily.com/kathua-justice-editorial-11-june.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Jun 2019 19:23:24 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Kathua rape]]></category>
		<category><![CDATA[Kathwa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129768</guid>

					<description><![CDATA[ഡല്&#x200d;ഹിയില്&#x200d; പാരാമെഡിക്കല്&#x200d; വിദ്യാര്&#x200d;ത്ഥിനി നിര്&#x200d;ഭയ ഓടുന്ന വാഹനത്തില്&#x200d; വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട ശേഷം രാജ്യം മുഴുവന്&#x200d; പ്രതിഷേധാഗ്നി പുകഞ്ഞ മറ്റൊരു സംഭവമായിരുന്നു കത്വയില്&#x200d; എട്ടു വയസുകാരിയുടെ ക്രൂരവും പൈശാചികവുമായ കൊലപാതകം. രാജ്യം ഇന്നോളം കേട്ടിട്ടില്ലാത്ത ക്രൂരതയാണ് കത്വയിലെ എട്ടു വയസുകാരിയോട് എട്ടംഗ സംഘം ചെയ്തത്. രാജ്യത്തിന്റെ കണ്ണീര്&#x200d; തുള്ളിയായി കത്വയിലെ എട്ടുവയസുകാരി മാറിയപ്പോള്&#x200d; അവളെ ഓര്&#x200d;ത്ത് ഹൃദയവും മനുഷ്യത്വവുമുള്ളവരെല്ലാം ഒരിറ്റ് കണ്ണീരെങ്കിലും വാര്&#x200d;ത്തു എന്നതാണ് സത്യം. അവള്&#x200d;ക്ക് നീതി തേടി ജനലക്ഷങ്ങള്&#x200d; തെരുവിലിറങ്ങിയപ്പോള്&#x200d; പ്രതിഷേധത്തിന്റെ അലയൊലി രാജ്യമെങ്ങും [&#8230;]]]></description>
										<content:encoded><![CDATA[
<p><br> ഡല്&#x200d;ഹിയില്&#x200d; പാരാമെഡിക്കല്&#x200d; വിദ്യാര്&#x200d;ത്ഥിനി നിര്&#x200d;ഭയ ഓടുന്ന വാഹനത്തില്&#x200d; വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട ശേഷം രാജ്യം മുഴുവന്&#x200d; പ്രതിഷേധാഗ്നി പുകഞ്ഞ മറ്റൊരു സംഭവമായിരുന്നു കത്വയില്&#x200d; എട്ടു വയസുകാരിയുടെ ക്രൂരവും പൈശാചികവുമായ കൊലപാതകം. രാജ്യം ഇന്നോളം കേട്ടിട്ടില്ലാത്ത ക്രൂരതയാണ് കത്വയിലെ എട്ടു വയസുകാരിയോട് എട്ടംഗ സംഘം ചെയ്തത്. രാജ്യത്തിന്റെ കണ്ണീര്&#x200d; തുള്ളിയായി കത്വയിലെ എട്ടുവയസുകാരി മാറിയപ്പോള്&#x200d; അവളെ ഓര്&#x200d;ത്ത് ഹൃദയവും മനുഷ്യത്വവുമുള്ളവരെല്ലാം ഒരിറ്റ് കണ്ണീരെങ്കിലും വാര്&#x200d;ത്തു എന്നതാണ് സത്യം. അവള്&#x200d;ക്ക് നീതി തേടി ജനലക്ഷങ്ങള്&#x200d; തെരുവിലിറങ്ങിയപ്പോള്&#x200d; പ്രതിഷേധത്തിന്റെ അലയൊലി രാജ്യമെങ്ങും മുഴങ്ങുകയും ചെയ്തു. <br> എട്ടു വയസിനുള്ളില്&#x200d; ഒരു ആയുഷ്‌കാലം മുഴുവന്&#x200d; അനുഭവിക്കേണ്ടതിലും വലിയ ക്രൂരതയ്ക്കിരയായി ആ പിഞ്ചു കുഞ്ഞ് അലിഞ്ഞില്ലാതെയായെങ്കിലും മരണാനന്തരമെങ്കിലും ആ കുഞ്ഞിന് നീതി വേണമെന്നത് ഓരോ മനുഷ്യന്റേയും ആവശ്യമായിരുന്നു. ഒടുവില്&#x200d; ഒരു വര്&#x200d;ഷത്തിനിപ്പുറം കേസില്&#x200d; വിധി പുറത്ത് വരുമ്പോഴും അതി ക്രൂരതക്ക് നേതൃത്വം നല്&#x200d;കിയ നരാധമന്&#x200d;മാര്&#x200d;ക്ക് ഇത് മതിയോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. 2018 ജനുവരി പത്തിനാണ് കത്വയില്&#x200d; എട്ടു വയസുകാരിയെ കാണാതാവുന്നത്. ബകര്&#x200d;വാള്&#x200d; വിഭാഗത്തില്&#x200d;പെട്ട നാടോടി മുസ്്‌ലിംകളെ പ്രദേശത്ത് നിന്നും ഓടിക്കുന്നതിനായി മുന്&#x200d;കൂട്ടി തയാറാക്കിയ തിരക്കഥയറിയാതെ ഒരു എട്ടുവയസുകാരി വനത്തില്&#x200d; മേയാന്&#x200d; വിട്ട കുതിരകളെ അന്വേഷിച്ച് അലയുന്നു. പെണ്&#x200d;കുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത പ്രതികളിലൊരാള്&#x200d;, ബലമായി പിടിച്ചു കൊണ്ടു പോകുന്നു. പിന്നീട് ലഹരി നല്&#x200d;കി പീഡിപ്പിച്ചു. പിന്നീടു തൊട്ടടുത്ത ചെറുക്ഷേത്രത്തിലെ മുറിക്കുള്ളില്&#x200d; ഒരാഴ്ച തടവില്&#x200d;വെച്ചും പീഡിപ്പിച്ചു. ഈ സമയമത്രയും ഭക്ഷണം നല്&#x200d;കാതെ ലഹരി നല്&#x200d;കി മയക്കിക്കിടത്തി ആ കുട്ടിയോട് പ്രതികള്&#x200d; കാണിച്ച ക്രൂരത മനസാക്ഷി മരവിപ്പിക്കുന്നതാണ്. <br> മൃതപ്രായയായ പെണ്&#x200d;കുട്ടിയെ പിന്നീടു ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയില്&#x200d; ഒളിപ്പിച്ചു. പ്രതികളിലൊരാള്&#x200d; കൊലപ്പെടുത്തും മുന്&#x200d;പു പെണ്&#x200d;കുട്ടിയെ ഒരിക്കല്&#x200d;ക്കൂടി ക്രൂരമായി പീഡിപ്പിച്ചു. പിന്നീട്, കല്ലുകൊണ്ടു പെണ്&#x200d;കുട്ടിയുടെ തലയില്&#x200d; ഇടിക്കുകയായിരുന്നു. ശേഷം മൃതദേഹം അടുത്തുള്ള വനത്തില്&#x200d; ഉപേക്ഷിച്ചു. ജനുവരി 12ന് കുട്ടിയുടെ പിതാവിന്റെ പരാതിയില്&#x200d; ഹിരാനഗര്&#x200d; പൊലീസ് എഫ്‌ഐആര്&#x200d; റജിസ്റ്റര്&#x200d; ചെയ്തു. ജനുവരി 17ന് മൃതദേഹം വനത്തിനുള്ളില്&#x200d; കണ്ടെത്തി. ഈ സമയമെല്ലാം കാണാതായ പെണ്&#x200d;കുട്ടിക്കു വേണ്ടി പ്രദേശത്ത് തെരച്ചില്&#x200d; തുടരുകയായിരുന്നു. പെണ്&#x200d;കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്&#x200d;ട്ടത്തില്&#x200d; തെളിഞ്ഞിരുന്നു. <br> പ്രാദേശിക പൊലീസിന്റെ അന്വേഷണത്തില്&#x200d; പരാതി ഉയര്&#x200d;ന്നതോടെ ജനുവരി 23നു കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. കേസില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിച്ചതോടെയാണു വിവരങ്ങള്&#x200d; പുറത്തുവന്നത്. ജമ്മുകശ്മീര്&#x200d; പൊലീസ് ക്രൈംബ്രാഞ്ച് ആരെയും കൂസാതെ നടത്തിയ അന്വേഷണം എടുത്ത് പറയേണ്ടത് തന്നെയാണ്. സമ്മര്&#x200d;ദ്ദത്തിന് അടിമപ്പെടാതെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്&#x200d; നടത്തിയ പോരാട്ടം ചരിത്രം കൂടിയാണ്. പക്ഷേ ജനാധിപത്യ ഇന്ത്യയെ നാണം കെടുത്തുന്ന പ്രവര്&#x200d;ത്തനങ്ങളായിരുന്നു പിന്നീട് ജമ്മുകശ്മീരില്&#x200d; കണ്ടത്. പ്രതികളെ സഹായിക്കാനായി കുറ്റപത്രം സമര്&#x200d;പ്പിക്കുന്നതിനെതിരെ ജമ്മു കശ്മീര്&#x200d; കോടതിയില്&#x200d; അഭിഭാഷകര്&#x200d; രംഗത്തെത്തിയത് നാണക്കേടായി. പ്രതികള്&#x200d;ക്കു വേണ്ടി ജമ്മുകശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യ സര്&#x200d;ക്കാറില്&#x200d; മന്ത്രിമാരായിരുന്ന രണ്ട് പേര്&#x200d; തന്നെ പരസ്യമായി രംഗത്തു വന്നതോടെ കേസിന് രാഷ്ട്രീയ മാനവും കൈവന്നു. <br> ബകര്&#x200d;വാള്&#x200d; വിഭാഗക്കാരെ കത്വയിലെ രസാനയില്&#x200d; നിന്നും ഓടിക്കാനായാണ് ബാലികയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു കൊന്നതെന്നാണു പ്രോസിക്യൂഷന്&#x200d; കേസ്. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്&#x200d; റവന്യൂ ഉദേ്യാഗസ്ഥനുമായ സഞ്ജി റാമാണു മുഖ്യ ഗൂഢാലോചകന്&#x200d;. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണു പീഡനം നടന്നത്. റാമിന്റെ മകന്&#x200d; വിശാല്&#x200d; ജംഗോത്ര, പ്രായപൂര്&#x200d;ത്തിയെത്താത്ത അനന്തരവന്&#x200d; (15), സുഹൃത്ത് പര്&#x200d;വേഷ് കുമാര്&#x200d;, സ്‌പെഷ്യല്&#x200d; പൊലീസ് ഓഫീസര്&#x200d; ദീപക് ഖജൂരിയ എന്നിവര്&#x200d; കൃത്യങ്ങളില്&#x200d; നേരിട്ട് പങ്കെടുത്തു. കേസ് ആദ്യം അന്വേഷിച്ച എസ്‌ഐ ആനന്ദ് ദത്ത, ഹെഡ് കോണ്&#x200d;സ്റ്റബിള്&#x200d; തിലക് രാജ്, സ്‌പെഷ്യല്&#x200d; പൊലീസ് ഓഫിസര്&#x200d; സുരീന്ദര്&#x200d; കുമാര്&#x200d; എന്നിവര്&#x200d; തെളിവ് നശിപ്പിക്കാന്&#x200d; കൂട്ടുനിന്നു. ഇതില്&#x200d; സഞ്ജി റാം, പര്&#x200d;വേശ് കുമാര്&#x200d;, ദീപക് ഖജൂരിയ എന്നിവരെ പത്താന്&#x200d;കോട്ടിലെ സെഷന്&#x200d;സ് കോടതി ജീവപര്യന്തം തടവിനും, മറ്റു മൂന്നു പേരെ അഞ്ചു വര്&#x200d;ഷം കഠിന തടവിനും ശിക്ഷിച്ചപ്പോള്&#x200d; സഞ്ജി റാമിന്റെ മകനെ തെളിവുകളുടെ ്അഭാവത്തില്&#x200d; വെറുതെ വിടുകയും ചെയ്തു. പ്രായപൂര്&#x200d;ത്തിയാകാത്ത പ്രതിയെ വിചാരണയില്&#x200d; ഉള്&#x200d;പ്പെടുത്തിയിരുന്നില്ല. കേസില്&#x200d; പ്രതി ഭാഗത്തിനായി അഭിഭാഷകരുടെ നിര തന്നെ വാദിക്കാനായി എത്തിയപ്പോള്&#x200d; ആദ്യഘട്ടത്തില്&#x200d; പെണ്&#x200d;കുട്ടിയുടെ കുടുംബത്തിനായി രംഗത്തു വരാന്&#x200d; അഭിഭാഷകര്&#x200d; പോലും തയാറായിരുന്നില്ല. ഈ സന്ദര്&#x200d;ഭത്തില്&#x200d; അഭിഭാഷകയായ ദീപിക സിങ് രജാവത്ത് ധൈര്യസമേതം ഇതിന് തയാറായെന്നത് അഭിനന്ദനീയം തന്നെയാണ്. എന്നാല്&#x200d; സുപ്രീം കോടതി നിര്&#x200d;ദേശ പ്രകാരം കേസിന്റെ വാദം പത്താന്&#x200d;കോട്ടിലേക്ക് മാറ്റിയപ്പോള്&#x200d; വാദം കേള്&#x200d;ക്കാന്&#x200d; ദീപിക സിങ് ഹാജരാവാത്തതിനെ തുടര്&#x200d;ന്ന് പെണ്&#x200d;കുട്ടിയുടെ കുടുംബം കേസ് ഇവരില്&#x200d; നിന്നും മാറ്റുകയായിരുന്നു. രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതകത്തില്&#x200d; ഇരക്ക് നീതിയുറപ്പാക്കാന്&#x200d; അവസാനം വരെ കുടുംബത്തോടപ്പം നിലയുറപ്പിച്ച മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിയും പ്രത്യേകം അഭിനന്ദനം അര്&#x200d;ഹിക്കുന്നുണ്ട്. <br> പ്രതികള്&#x200d;ക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണ ആദ്യം മുതല്&#x200d; ലഭിച്ച കേസില്&#x200d; നിര്&#x200d;ധന കുടുംബത്തിന് നിയമ സഹായമടക്കം ഉറപ്പാക്കിയാണ് യൂത്ത് ലീഗ് കേസില്&#x200d; നീതിക്കൊപ്പം നിലകൊണ്ടത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ മുസ്്‌ലിം ലീഗ് ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്&#x200d; എംപി ജമ്മുകാശ്മീരിലെത്തി ഇരയുടെ കുടുംബത്തെ സമാശ്വസിപ്പിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഡല്&#x200d;ഹിയില്&#x200d; നിയമ പോരാട്ടങ്ങള്&#x200d;ക്ക് നേതൃത്വം നല്&#x200d;കുന്ന മുതിര്&#x200d;ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗുമായി വിഷയത്തില്&#x200d; അദ്ദേഹം കൂടിക്കാഴ്ച്ചയും നടത്തി. തുടര്&#x200d;ന്ന് യൂത്ത് ലീഗ് ദേശീയ കമ്മറ്റി പ്രതിനിധികള്&#x200d; ദേശീയ ജനറല്&#x200d; സെക്രട്ടറി സികെ സുബൈറിന്റെ നേതൃത്വത്തില്&#x200d; ജമ്മുവിലെത്തി കുടുംബത്തിന്റെ നിയമപോരാട്ടത്തിനായുള്ള ചെലവ് ഏറ്റെടുക്കുകയായിരുന്നു. ഒരു വര്&#x200d;ഷക്കാലം നീണ്ടുനിന്ന നിയമ പോരാട്ടത്തില്&#x200d; നിതാന്ത ജാഗ്രതയോടെ നീതി അട്ടിമറിക്കപ്പെടുന്നില്ലന്ന് യൂത്ത് ലീഗ് നേതൃത്വം കുടുംബത്തോടും അഭിഭാഷകരോടും ചേര്&#x200d;ന്ന് ഉറപ്പാക്കുകയും ചെയ്തു. <br> കേസില്&#x200d; ഒരു പ്രതിയെ വെറുതെ വിട്ടതിനെതിരെ അടക്കം ഇനിയും ഉന്നത കോടതികളില്&#x200d; നിയമ പോരാട്ടം നടക്കേണ്ടതുണ്ട്. ഈ പോരാട്ടം ഇവിടെ അവസാനിക്കരുത്. ഇത്തരത്തിലുള്ള നരാധമന്&#x200d;മാരെ മാതൃകപരമായി ശിക്ഷിക്കുകയും ഇനി ഒരാള്&#x200d;ക്കും ഇത്തരമൊരു വിധി ഉണ്ടാവാതിരിക്കാനുള്ള ജാഗ്രതയും ഉണ്ടാവേണ്ടതുണ്ട്. കത്വയിലെ പെണ്&#x200d;കുട്ടിക്ക് മരണാനന്തരമെങ്കിലും നീതി പുലരേണ്ടതുണ്ട്. അതിനായുള്ള പോരാട്ടത്തില്&#x200d; അവരുടെ കുടുംബത്തിന് ജനാധിപത്യ ഇന്ത്യയുടെ പിന്തുണ കൂടിയേ തീരൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kathua-justice-editorial-11-june.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കത്വ: ഇരയുടെ രക്ഷിതാക്കള്&#x200d;ക്ക് നിയമ സഹായമൊരുക്കിയത് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി</title>
		<link>https://www.chandrikadaily.com/kathua-gang-rape-murder-muslim-youth-league-stand-with-victims.html</link>
					<comments>https://www.chandrikadaily.com/kathua-gang-rape-murder-muslim-youth-league-stand-with-victims.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Jun 2019 15:06:46 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CK Subair]]></category>
		<category><![CDATA[ET Mohammed Basheer MP]]></category>
		<category><![CDATA[GangRape]]></category>
		<category><![CDATA[haris beeran]]></category>
		<category><![CDATA[Kathua rape]]></category>
		<category><![CDATA[Kathwa]]></category>
		<category><![CDATA[kathwa case]]></category>
		<category><![CDATA[Katuva Case]]></category>
		<category><![CDATA[mubeen farooqui]]></category>
		<category><![CDATA[muslim youth league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129757</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതകത്തില്&#x200d; ഇരക്ക് നീതിയുറപ്പാക്കാന്&#x200d; അവസാനം വരെ കുടുംബത്തോടൊപ്പം നിലയുറപ്പിച്ചത് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി. പ്രതികള്&#x200d;ക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണ ആദ്യം മുതലെ ലഭിച്ച കേസില്&#x200d; നിര്&#x200d;ധന കുടുംബത്തിന് നിയമ സഹായമടക്കം ഉറപ്പാക്കിയാണ് മുസ്‌ലിം യൂത്ത് ലീഗ് കേസില്&#x200d; നീതിക്കൊപ്പം നിലകൊണ്ടത്. ബിജെപി മന്ത്രിമാരടക്കം പ്രതികള്&#x200d;ക്കനുകൂലമായി രംഗത്തെത്തിയ സാഹചര്യത്തില്&#x200d; നീതി അട്ടിമറിക്കപെടുമോ എന്ന സംശയമുയര്&#x200d;ന്നിരുന്നു. സംഭവം നടന്നതിന് തൊട്ടുപിന്നാലെ മുസ്‌ലിം ലീഗ് ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്&#x200d; എംപി ജമ്മുകാശ്മീരിലെത്തി [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതകത്തില്&#x200d; ഇരക്ക് നീതിയുറപ്പാക്കാന്&#x200d; അവസാനം വരെ കുടുംബത്തോടൊപ്പം നിലയുറപ്പിച്ചത് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി. പ്രതികള്&#x200d;ക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണ ആദ്യം മുതലെ ലഭിച്ച കേസില്&#x200d; നിര്&#x200d;ധന കുടുംബത്തിന് നിയമ സഹായമടക്കം ഉറപ്പാക്കിയാണ് മുസ്‌ലിം യൂത്ത് ലീഗ് കേസില്&#x200d; നീതിക്കൊപ്പം നിലകൊണ്ടത്. ബിജെപി മന്ത്രിമാരടക്കം പ്രതികള്&#x200d;ക്കനുകൂലമായി രംഗത്തെത്തിയ സാഹചര്യത്തില്&#x200d; നീതി അട്ടിമറിക്കപെടുമോ എന്ന സംശയമുയര്&#x200d;ന്നിരുന്നു. സംഭവം നടന്നതിന് തൊട്ടുപിന്നാലെ മുസ്‌ലിം ലീഗ് ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്&#x200d; എംപി ജമ്മുകാശ്മീരിലെത്തി ഇരയുടെ കുടുംബത്തെ സമാശ്വസിപ്പിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഡല്&#x200d;ഹിയില്&#x200d; നിയമ പോരാട്ടങ്ങള്&#x200d;ക്ക് നേതൃത്വം നല്&#x200d;കുന്ന മുതിര്&#x200d;ന്ന അഭിഭാഷക ഇന്ദിരജെയ്‌സിംഗുമായി വിഷയത്തില്&#x200d; അദ്ദേഹം കൂടിക്കാഴ്ച്ചയും നടത്തി. </p>



<figure class="wp-block-image"><img loading="lazy" width="696" height="424" src="https://www.chandrikadaily.com/wp-content/uploads/2019/06/3069bff5-2b0c-40a7-b223-937591ad390e-696x424.jpg" alt="" class="wp-image-129760"/><figcaption>ഇരയുടെ രക്ഷിതാക്കള്&#x200d;ക്ക് വേണ്ടി സുപ്രീം കോടതിയില്&#x200d; ഹാജരായ മുതിര്&#x200d;ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗുമായി മുസ്ലിം ലീഗ് പാര്&#x200d;ലമെന്ററി അംഗം ഇ.ടി മുഹമ്മദ് ബഷീര്&#x200d;  കൂടിക്കാഴ്ച്ച നടത്തിയപ്പോള്&#x200d;, സുപ്രീം കോടതി അഭിഭാഷകനും കെ.എം.സി.സി ഡല്&#x200d;ഹി അധ്യക്ഷനുമായ അഡ്വ. ഹാരിസ് ബീരാന്&#x200d; സമീപം.</figcaption></figure>



<p>തുടര്&#x200d;ന്ന് മുസ്ലിംയൂത്ത് ലീഗ് ദേശീയ കമ്മറ്റി പ്രതിനിധികള്&#x200d; ദേശീയ ജനറല്&#x200d; സെക്രട്ടറി സികെ സുബൈറിന്റെ നേതൃതത്തില്&#x200d; ജമ്മുവിലെത്തി കുടുംബത്തിന്റെ നിയമപോരാട്ടത്തിനായുള്ള ചെലവ് ഏറ്റെടുക്കുകയായിരുന്നു. ഒരു വര്&#x200d;ഷക്കാലം നീണ്ടുനിന്ന നിയമ പോരാട്ടത്തില്&#x200d; നിതാന്ത ജാഗ്രതയോടെ നീതി അട്ടിമറിക്കപ്പെടുന്നില്ലന്ന് യൂത്ത് ലീഗ് നേതൃത്വം കുടുംബത്തോടും അഭിഭാഷകരോടും ചേര്&#x200d;ന്ന് ഉറപ്പാക്കുകയും ചെയ്തു. കള്ളകഥകള്&#x200d; പ്രചരിപ്പിച്ച്  കേസ് അട്ടിമറിക്കാന്&#x200d; ഒരു വിഭാഗം മാധ്യമങ്ങളും സംഘപരിവാര്&#x200d; ട്രോള്&#x200d; ആര്&#x200d;മിയും കിണഞ്ഞു ശ്രമിച്ചിരുന്നു.  കേസിലെ പുരോഗതി മനസ്സിലാക്കാന്&#x200d; യുത്ത് ലീഗ് ദേശീയ നേതാക്കള്&#x200d; നിരവധി തവണ പഞ്ചാബിലെ പത്താന്&#x200d;കോട്ടിലെത്തി. ഇന്ന് കേസില്&#x200d; വിധി പറയുമ്പോള്&#x200d; യൂത്ത് ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി സികെ സുബൈര്&#x200d;, അഡ്വ. ഫൈസല്&#x200d; ബാബു, ഷിബുമീരാന്&#x200d; എന്നിവര്&#x200d; പത്താന്&#x200d;കോട്ട് കോടതിയില്&#x200d; എത്തിച്ചേര്&#x200d;ന്നിരുന്നു. </p>



<figure class="wp-block-image"><img loading="lazy" width="720" height="960" src="https://www.chandrikadaily.com/wp-content/uploads/2019/06/WhatsApp-Image-2019-06-10-at-7.54.59-PM.jpeg" alt="" class="wp-image-129759"/><figcaption> അഡ്വ: മുബീന്&#x200d; ഫാറൂഖി </figcaption></figure>



<p>കത്വ കേസിലെ നിയമ വിജയം അഡ്വ: മുബീന്&#x200d; ഫാറൂഖിയുടെ കഠിനാധ്വനത്തിന്റെ കൂടി വിജയമാണ്. കത്വ കേസില്&#x200d; പെണ്&#x200d;കുട്ടിയുടെ പിതാവിന്റെ അഭിഭാഷകനാണ് മുബീന്&#x200d; ഫാറൂഖി. പഞ്ചാബ് മുസ്ലിം ഫെഡറേഷന്&#x200d; സംസ്ഥാന പ്രസിഡണ്ട് കൂടിയായ മുബീന്&#x200d; ആദ്യ ഘട്ടം മുതല്&#x200d; കേസില്&#x200d; ഹാജരായിരുന്നു.കേസില്&#x200d; നിയമസഹായം നല്&#x200d;കാന്&#x200d; തീരുമാനിച്ച  മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സമീപിച്ചത് അദ്ദേഹത്തെയാണ്.അദ്ദേഹത്തിന്റെ നിര്&#x200d;ദേശപ്രകാരമാണ് മുതിര്&#x200d;ന്ന അഭിഭാഷകരായ കെ കെ പുരി, ഹര്&#x200d;ഭജന്&#x200d; സിംഗ് എന്നിവരുടെ സേവനവും യൂത്ത് ലീഗ് ലഭ്യമാക്കിയത്. കഴിഞ്ഞ ഒരു വര്&#x200d;ഷമായി ദിവസവും കോടതിയിലെത്തുകയാണ് മലര്&#x200d;കോട്‌ല സ്വദേശിയായി ഇദ്ദേഹം. ഓരോ ദിവസവും 400 കിലോമീറ്ററിലേറെ വാഹനമോടിച്ചാണ് ഈ യുവ അഭിഭാഷകന്&#x200d; മുടങ്ങാതെ  കോടതിയിലെത്തിയത്. മുസ്ലിം യൂത്ത് ലീഗ് നല്&#x200d;കിയ ഉറച്ച പിന്തുണയാണ് എല്ലാ പ്രതിസന്ധികളെയും നേരിടാന്&#x200d; തനിക്ക് ധൈര്യം നല്&#x200d;കിയതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച അഭിഭാഷകരുടെ സേവനം ലഭ്യമാക്കാനും, കേസ് നടത്തിപ്പിനാവശ്യമായ തുക കണ്ടെത്താനും യൂത്ത് ലീഗ് സഹായിച്ചു. പലരും സഹായ വാഗ്ദാനങ്ങള്&#x200d; നല്&#x200d;കിയെങ്കിലും യൂത്ത് ലീഗ് മാത്രമാണ് അവസാനം വരെ കൂടെ നിന്നത്. പലവട്ടം കോടതിയിലെത്തിയ യൂത്ത് ലീഗ് പ്രതിനിധി സംഘം നിരന്തരം ഫോണിലൂടെയും വിവരങ്ങള്&#x200d; തിരക്കി. യൂത്ത് ലീഗ് നല്&#x200d;കിയ എല്ലാ പിന്തുണക്കും നന്ദി അറിയിക്കുന്നതായി മുബീന്&#x200d; പറഞ്ഞു. ഒരു പ്രതിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ പഞ്ചാബ് -ഹരിയാന ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അഡ്വ: മുബീന്&#x200d; ഫാറൂഖി. പെണ്&#x200d;കുട്ടിയുടെ കുടുംബത്തിന് അന്തിമ നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടത്തിന് എല്ലാ പിന്തുണയും കൊടുക്കുമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kathua-gang-rape-murder-muslim-youth-league-stand-with-victims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കത്വ കേസ് ; മൂന്ന് പ്രതികള്&#x200d;ക്ക് ജീവപര്യന്തം</title>
		<link>https://www.chandrikadaily.com/kathuva-rape-case-court-announced-punishment.html</link>
					<comments>https://www.chandrikadaily.com/kathuva-rape-case-court-announced-punishment.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 10 Jun 2019 11:37:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[COURT ORDER]]></category>
		<category><![CDATA[Kathua rape]]></category>
		<category><![CDATA[Kathwa]]></category>
		<category><![CDATA[kathwa case]]></category>
		<category><![CDATA[Katuva Case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129741</guid>

					<description><![CDATA[കത്വ പീഡനക്കേസിലെ മൂന്ന് പ്രതികളെ ജീവപര്യന്തം തടവിന് വിധിച്ചു. പഠാന്&#x200d; സെഷന്&#x200d;സ് കോടതിയുടെതാണ് വിധി. സാഞ്ചിറാം, പര്&#x200d;വേഷ്‌കുമാര്&#x200d;, പൊലീസ് ഓഫാസര്&#x200d; ദീപക്ക് ഖജൂരിയ എന്നിവര്&#x200d;ക്കാണ് ജീവപര്യന്തം. മറ്റ് മൂന്ന് പ്രതികള്&#x200d;ക്ക് അഞ്ച് വര്&#x200d;ഷം തടവുമാണ് കോടതി വിധിച്ചത്. ആനന്ദ് ദത്ത,സുരേന്ദ്ര വര്&#x200d;മ, തിലക് രാജ് എന്നിവര്&#x200d;ക്ക് തെളിവ് നശിപ്പിച്ചതിനാണ് നടപടി. കഴിഞ്ഞവര്&#x200d;ഷം ജനുവരിയിലാണ് രാജ്യത്തെ നടുക്കിയ കൊലപാതക വാര്&#x200d;ത്ത പുറംലോകമറിഞ്ഞത്. ജനുവരി പത്തിന് കുട്ടിയെ തട്ടികൊണ്ടുപോയി നാല് ദിവസം ഗ്രാമത്തിലെ ക്ഷേത്രത്തില്&#x200d; മയക്കി കിടത്തി പീഡനത്തിന് വിധേയമാക്കിയതിന് [&#8230;]]]></description>
										<content:encoded><![CDATA[
<p>കത്വ പീഡനക്കേസിലെ മൂന്ന് പ്രതികളെ  ജീവപര്യന്തം തടവിന് വിധിച്ചു. പഠാന്&#x200d; സെഷന്&#x200d;സ് കോടതിയുടെതാണ് വിധി. സാഞ്ചിറാം, പര്&#x200d;വേഷ്‌കുമാര്&#x200d;, പൊലീസ് ഓഫാസര്&#x200d; ദീപക്ക് ഖജൂരിയ എന്നിവര്&#x200d;ക്കാണ് ജീവപര്യന്തം. മറ്റ് മൂന്ന് പ്രതികള്&#x200d;ക്ക് അഞ്ച് വര്&#x200d;ഷം തടവുമാണ് കോടതി വിധിച്ചത്.  ആനന്ദ് ദത്ത,സുരേന്ദ്ര വര്&#x200d;മ, തിലക് രാജ് എന്നിവര്&#x200d;ക്ക് തെളിവ് നശിപ്പിച്ചതിനാണ് നടപടി. കഴിഞ്ഞവര്&#x200d;ഷം ജനുവരിയിലാണ് രാജ്യത്തെ നടുക്കിയ കൊലപാതക വാര്&#x200d;ത്ത പുറംലോകമറിഞ്ഞത്.</p>



<p>ജനുവരി പത്തിന് കുട്ടിയെ തട്ടികൊണ്ടുപോയി നാല് ദിവസം ഗ്രാമത്തിലെ ക്ഷേത്രത്തില്&#x200d; മയക്കി കിടത്തി പീഡനത്തിന് വിധേയമാക്കിയതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്&#x200d; കോടതിയില്&#x200d; വാദിച്ചത്. 15 പേജുള്ള ചാര്&#x200d;ജ് ഷീറ്റാണ് പ്രോസിക്യൂഷന്&#x200d; കോടതിയില്&#x200d; സമര്&#x200d;പ്പിച്ചത്. ഗ്രാമതലവനായ സഞ്ജിറാം അടക്കമുള്ളവരെയാണ് കേസില്&#x200d; കുറ്റക്കാരന്ന് കോടതി കണ്ടത്തിയത്. സംഭവസമയത്ത് ഉത്തര്&#x200d;പ്രദേശില്&#x200d; പരീക്ഷക്കായി പോയിരിക്കുകയാണന്ന പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് കോടതി ഏഴാം പ്രതിയെ വെറുതെ വിട്ടത്. കേസില്&#x200d; കുറ്റാരോപിതനാക്കപ്പെട്ട പ്രായപൂര്&#x200d;ത്തിയാകാത്ത പ്രതിയുടെ വിചാരണ ജമ്മുകാശ്മീര്&#x200d; ഹൈക്കോടതിയില്&#x200d; ഇനിയും ആരംഭിച്ചിട്ടില്ല.</p>



<figure class="wp-block-image"><img loading="lazy" width="1076" height="648" src="https://www.chandrikadaily.com/wp-content/uploads/2019/06/D8r9aUZV4AAchsv.jpg" alt="" class="wp-image-129748"/></figure>



<p>പ്രതികള്&#x200d;ക്കെതിരെയുള്ള പോലീസ് നടപടിയെ എതിര്&#x200d;ത്ത് ജമ്മുവില്&#x200d; ഹിന്ദുത്വ സംഘടകള്&#x200d; രംഗത്തെത്തിയിരുന്നു. കേസിന്റെ സുഗമമായ നടത്തിപ്പ് ജമ്മുകാശ്മീരില്&#x200d; സാധ്യമാവില്ലന്ന് കണ്ടത്തിയെതിനെ തുടര്&#x200d;ന്ന് കേസ് പഞ്ചാബിലെ പത്താന്&#x200d;കോട്ടിലെ പ്രത്യേക കോടതിയിലേക്ക് മാറ്റാന്&#x200d; സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.</p>



<p>ഇരയുടെ കുടുംബത്തിന് വേണ്ടി അഡ്വ മുബീന്&#x200d; ഫാറൂഖിയാണ് ഹാജരായത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ വിഎസ് ചൊപ്ര, തേജേന്ദ്ര സിംഗ് എന്നിവര്&#x200d; ഹാജരായി. മുസ്ലിംയൂത്ത് ലീഗ് ദേശീയ നേതാക്കളായ സികെ സുബൈര്&#x200d;, അഡ്വ ഫൈസല്&#x200d; ബാബു, ഷിബുമാരാന്&#x200d; എന്നിവര്&#x200d; പത്താന്&#x200d;കോട്ടിലെ കോടതിയിലെത്തിയിരുന്നു. മുസ്ലിംയൂത്ത് ലീഗാണ് ഇരയുടെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kathuva-rape-case-court-announced-punishment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഠ്‌വക്ക് പിന്നാലെ ഉന്നാവോയിലും പീഡനക്കേസ് പ്രതിക്കായി ബി.ജെ.പി റാലി</title>
		<link>https://www.chandrikadaily.com/rally-in-unnao-in-favour-of-rape-case-accused.html</link>
					<comments>https://www.chandrikadaily.com/rally-in-unnao-in-favour-of-rape-case-accused.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 24 Apr 2018 14:23:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Kathwa]]></category>
		<category><![CDATA[unnao rape case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81899</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കഠ്‌വയിലേതിന് സമാനമായി ഉന്നാവോയിലും പീഡനക്കേസ് പ്രതിയായ ബി.ജെ.പി എം.എല്&#x200d;.എക്ക് അനുകൂലമായി റാലി. തിങ്കളാഴ്ചയാണ് ഉന്നാവോ പീഡനക്കേസ് പ്രതിയായ കുല്&#x200d;ദീപ് സിങ് സെംഗാര്&#x200d; നിരപരാധിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള റാലി നടന്നത്. &#8216;ഞങ്ങളുടെ എം.എല്&#x200d;.എ നിരപരാധിയാണ്&#8217; എന്ന പ്ലെക്കാര്&#x200d;ഡ് ഉയര്&#x200d;ത്തിപ്പിടിച്ചായിരുന്നു റാലി. ബി.ജെ.പി നേതാവും നഗരപഞ്ചായത്ത് പ്രസിഡണ്ടുമായ അനൂജ് കുമാര്&#x200d; ദീക്ഷിത് ആണ് റാലിക്ക് നേതൃത്വം നല്&#x200d;കിയത്. &#8216;ഞങ്ങളുടെ നേതാവ് നിരപരാധിയാണ്. അദ്ദേഹത്തിനെതിരെ തെറ്റായ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. ഈ കേസില്&#x200d; നിക്ഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് ഞങ്ങളുടെ ആവശ്യം&#8217;- അനൂജ് കുമാര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കഠ്‌വയിലേതിന് സമാനമായി ഉന്നാവോയിലും പീഡനക്കേസ് പ്രതിയായ ബി.ജെ.പി എം.എല്&#x200d;.എക്ക് അനുകൂലമായി റാലി. തിങ്കളാഴ്ചയാണ് ഉന്നാവോ പീഡനക്കേസ് പ്രതിയായ കുല്&#x200d;ദീപ് സിങ് സെംഗാര്&#x200d; നിരപരാധിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള റാലി നടന്നത്. &#8216;ഞങ്ങളുടെ എം.എല്&#x200d;.എ നിരപരാധിയാണ്&#8217; എന്ന പ്ലെക്കാര്&#x200d;ഡ് ഉയര്&#x200d;ത്തിപ്പിടിച്ചായിരുന്നു റാലി.</p>
<p>ബി.ജെ.പി നേതാവും നഗരപഞ്ചായത്ത് പ്രസിഡണ്ടുമായ അനൂജ് കുമാര്&#x200d; ദീക്ഷിത് ആണ് റാലിക്ക് നേതൃത്വം നല്&#x200d;കിയത്. &#8216;ഞങ്ങളുടെ നേതാവ് നിരപരാധിയാണ്. അദ്ദേഹത്തിനെതിരെ തെറ്റായ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. ഈ കേസില്&#x200d; നിക്ഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് ഞങ്ങളുടെ ആവശ്യം&#8217;- അനൂജ് കുമാര്&#x200d; പറഞ്ഞു.</p>
<p>ജമ്മു കശ്മീരിലെ കഠ്‌വയില്&#x200d; എട്ട് വയസുകാരിയെ ക്രൂരമായി ബലാല്&#x200d;സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഘപരിവാറുകാരായ പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് &#8216;ഹിന്ദു ഏകതാ മഞ്ച്&#8217; എന്ന സംഘടന റാലി നടത്തിയിരുന്നു. രണ്ട് ബി.ജെ.പി മന്ത്രിമാരാണ് റാലിക്ക് നേതൃത്വം നല്&#x200d;കിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rally-in-unnao-in-favour-of-rape-case-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കത്വ: ഉത്തരവാദി കേന്ദ്രസര്&#x200d;ക്കാര്&#x200d;: ഇടി</title>
		<link>https://www.chandrikadaily.com/kathwa-et.html</link>
					<comments>https://www.chandrikadaily.com/kathwa-et.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 13 Apr 2018 17:58:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[et muhammed basheer]]></category>
		<category><![CDATA[Kathwa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80242</guid>

					<description><![CDATA[&#160; കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയില്&#x200d; എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവം പശുക്കൊലയുടെ പുതിയ രൂപമാണെന്നും, ഇന്ത്യയുടെ ചരിത്രത്തിലെ വലിയ നാണക്കേടാണെന്നും മുസ്്‌ലിംലീഗ് ദേശീയ ഓര്&#x200d;ഗനൈസിങ് സെക്രട്ടറിയും വക്താവുമായ ഇ.ടി മുഹമ്മദ് ബഷീര്&#x200d; എംപി. സംഭവത്തില്&#x200d; പ്രധാനമന്ത്രിയുടേതടക്കമുള്ള ബി.ജെ.പി നേതാക്കളുടെ പ്രതികരണം വൈകിയത് തങ്ങളുടെ പ്രവര്&#x200d;ത്തകരില്&#x200d; നിന്നുള്ള ഇത്തരം ഹീനകൃത്യങ്ങള്&#x200d; തുടരുന്നത്് പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്. എട്ടു ദിവസത്തോളം ക്ഷേത്രത്തില്&#x200d; പൂട്ടിയിട്ട് മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയിട്ടും കേസിലെ പ്രതികള്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ച് ജമ്മു കശ്മീരിലെ പി.ഡി.പി -ബി.ജെ.പി സര്&#x200d;ക്കാരിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയില്&#x200d; എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവം പശുക്കൊലയുടെ പുതിയ രൂപമാണെന്നും, ഇന്ത്യയുടെ ചരിത്രത്തിലെ വലിയ നാണക്കേടാണെന്നും മുസ്്‌ലിംലീഗ് ദേശീയ ഓര്&#x200d;ഗനൈസിങ് സെക്രട്ടറിയും വക്താവുമായ ഇ.ടി മുഹമ്മദ് ബഷീര്&#x200d; എംപി.<br />
സംഭവത്തില്&#x200d; പ്രധാനമന്ത്രിയുടേതടക്കമുള്ള ബി.ജെ.പി നേതാക്കളുടെ പ്രതികരണം വൈകിയത് തങ്ങളുടെ പ്രവര്&#x200d;ത്തകരില്&#x200d; നിന്നുള്ള ഇത്തരം ഹീനകൃത്യങ്ങള്&#x200d; തുടരുന്നത്് പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്. എട്ടു ദിവസത്തോളം ക്ഷേത്രത്തില്&#x200d; പൂട്ടിയിട്ട് മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയിട്ടും കേസിലെ പ്രതികള്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ച് ജമ്മു കശ്മീരിലെ പി.ഡി.പി -ബി.ജെ.പി സര്&#x200d;ക്കാരിലെ രണ്ട് മന്ത്രിമാരും അഭിഭാഷകരും നടത്തിയ പ്രകടനം ഭരണകൂടത്തിന്റെ വക്താക്കള്&#x200d; മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന വിധം ഇത്തരം ക്രൂരതകള്&#x200d;ക്കു കൂട്ടുനില്&#x200d;ക്കുന്നതിന്റെ സൂചനയാണ്.<br />
പീഡിപ്പിച്ചു കൊല്ലാന്&#x200d; കാരണമായി പ്രതികള്&#x200d; പറയുന്നത്, ബഖര്&#x200d;വാല്&#x200d; മുസ്‌ലിംകള്&#x200d; പശുവിനെ കൊല്ലാറുണ്ട് എന്ന വിചിത്രന്യായമാണ്.<br />
അനാവശ്യമായ വിഷയങ്ങളില്&#x200d; പോലും പ്രതികരിക്കുന്ന പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ നിരാഹാരമിരിക്കാന്&#x200d; കാണിക്കുന്ന ആവേശത്തിന്റെ ഒരു തരിമ്പു പോലും രാജ്യത്ത് വളര്&#x200d;ന്നു വരുന്ന സംഘ്പരിവാര്&#x200d; അക്രമങ്ങള്&#x200d;ക്കെതിരെ കാണിക്കുന്നില്ലെന്നത് ഇത്തരം പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ഭരണകൂടം പ്രചോദനമായിത്തീരുന്നതിന്റെ സൂചനയാണെന്നും ഇ.ടി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kathwa-et.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
