<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>katwa case &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/katwa-case/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 07 Feb 2021 13:05:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>katwa case &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കത്വ കേസ്; മുബീന്&#x200d; ഫാറൂഖിയുടെ പങ്കാളിത്തത്തിന് തെളിവുകള്&#x200d; പുറത്തുവിട്ട് യൂത്ത്‌ലീഗ്</title>
		<link>https://www.chandrikadaily.com/katwa-case.html</link>
					<comments>https://www.chandrikadaily.com/katwa-case.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 07 Feb 2021 13:05:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[katwa case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=179196</guid>

					<description><![CDATA[കത്വ കേസിലെ കോടതി രേഖകളും വിധി വരുന്ന ദിവസം മുബീന്&#x200d; ഫാറൂഖി മാധ്യമങ്ങളോട് പ്രതികരിക്കുന്നതും മെഹബൂബ മുഫ്തി ഉള്&#x200d;പ്പെടെ പ്രമുഖര്&#x200d; അദ്ദേഹത്തിന് സുരക്ഷ നല്&#x200d;കണമെന്ന് ആവശ്യപ്പെട്ടതും വാഷിങ്ടണ്&#x200d; പോസ്റ്റില്&#x200d; വരെ അദ്ദേഹത്തെ പരാമര്&#x200d;ശിച്ച് വാര്&#x200d;ത്തകള്&#x200d; വന്നതും യൂത്ത്‌ലീഗ് നേതാക്കള്&#x200d; മാധ്യമങ്ങള്&#x200d;ക്ക് മുന്നില്&#x200d; പ്രദര്&#x200d;ശിപ്പിച്ചു]]></description>
										<content:encoded><![CDATA[<p>കത്വ കേസില്&#x200d; ദീപിക സിങ് രജാവത്തിനെ ഉപയോഗിച്ച് നിര്&#x200d;മ്മിക്കപ്പെട്ട വ്യാജ വാര്&#x200d;ത്തക്ക് മറുപടിയുമായി യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി. കേസില്&#x200d; അഡ്വ. മുബീന്&#x200d; ഫാറൂഖിയുടെ പങ്കാളിത്തത്തിന് കോടതി രേഖകളും വാര്&#x200d;ത്താ ലിങ്കുകളും ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ട് യൂത്ത്‌ലീഗ് നേതാക്കള്&#x200d; വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; മറുപടി നല്&#x200d;കി. കത്വ കേസ് നടത്തിപ്പിന് പണം വാങ്ങിയെന്നു തെറ്റിദ്ധരിപ്പിച്ചാണ് ദീപികയുടെ ശബ്ദസന്ദേശം പ്രചരിപ്പിച്ചത്. എന്നാല്&#x200d; ദീപികക്ക് പണം നല്&#x200d;കിയതായി എവിടെയും യൂത്ത്‌ലീഗ് പറഞ്ഞിരുന്നില്ല. ദീപിക കേസ് ഒഴിഞ്ഞതിനു ശേഷം കുടുംബം കേസ് ഏല്&#x200d;പിച്ച അഡ്വ. മുബീന്&#x200d; ഫാറൂഖി മുഖേനയാണ് യൂത്ത്‌ലീഗ് കേസ് നടത്തിയിരുന്നത്. കുടുംബത്തിന്റെ വക്കാലത്ത് മുബീന്&#x200d; ഫാറൂഖിനായിരുന്നു. ഇങ്ങനെയൊരു അഭിഭാഷകന് പണം കൊടുത്തു എന്ന് യൂത്ത്‌ലീഗ് പറഞ്ഞപ്പോള്&#x200d; അദ്ദേഹമെവിടെ എന്ന വെല്ലുവിളി ഏറ്റെടുത്ത് കഴിഞ്ഞ ദിവസം വക്കീലിനെ കേരളത്തില്&#x200d; എത്തിച്ച് യൂത്ത്‌ലീഗ് വാര്&#x200d;ത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്&#x200d; ഈ അഭിഭാഷകന്&#x200d; കേസില്&#x200d; ഹാജരായിട്ടില്ല എന്നാണ് ഇന്ന് ദീപികയെ ഉപയോഗിച്ച് പ്രചരിച്ച വാര്&#x200d;ത്ത.</p>
<p>കത്വ കേസിലെ കോടതി രേഖകളും വിധി വരുന്ന ദിവസം മുബീന്&#x200d; ഫാറൂഖി മാധ്യമങ്ങളോട് പ്രതികരിക്കുന്നതും മെഹബൂബ മുഫ്തി ഉള്&#x200d;പ്പെടെ പ്രമുഖര്&#x200d; അദ്ദേഹത്തിന് സുരക്ഷ നല്&#x200d;കണമെന്ന് ആവശ്യപ്പെട്ടതും വാഷിങ്ടണ്&#x200d; പോസ്റ്റില്&#x200d; വരെ അദ്ദേഹത്തെ പരാമര്&#x200d;ശിച്ച് വാര്&#x200d;ത്തകള്&#x200d; വന്നതും യൂത്ത്‌ലീഗ് നേതാക്കള്&#x200d; മാധ്യമങ്ങള്&#x200d;ക്ക് മുന്നില്&#x200d; പ്രദര്&#x200d;ശിപ്പിച്ചു. കേസ് നടത്തിപ്പില്&#x200d; ദീപിക പ്രശംസനീയ സേവനം നടത്തിയിട്ടുണ്ടെന്നും അവര്&#x200d;ക്ക് യൂത്ത്‌ലീഗ് പണം നല്&#x200d;കിയിട്ടില്ലെന്നും നേതാക്കള്&#x200d; പറഞ്ഞു. വക്കാലത്തുമായി ബന്ധപ്പെട്ട് ദീപിക തന്നെ മുബീന്&#x200d; ഫാറൂഖിയുമായി സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശവും പത്രസമ്മേളനത്തില്&#x200d; പുറത്തുവിട്ടു. കത്വ കേസ് നടത്തിപ്പിന് മുബീന്&#x200d; ഫാറൂഖി സഹായിച്ചുവെന്ന് പത്താന്&#x200d;കോട്ട് പ്രോസിക്യൂട്ടറും വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ജനറല്&#x200d; സെക്രട്ടറി സി.കെ സുബൈര്&#x200d;, ഭാരവാഹികളായ അഡ്വ. ഫൈസല്&#x200d; ബാബു, ഷിബു മീരാന്&#x200d; എന്നിവരാണ് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; സംബന്ധിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/katwa-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഠ്‌വ കേസ് പ്രതികളുടെ അപ്പീല്&#x200d; ഇന്ന് കോടതി പരിഗണിക്കും; നിര്&#x200d;ണായക ഇടപെടലുമായി യൂത്ത്‌ലീഗ് നേതാക്കള്&#x200d; ഹരിയാനയില്&#x200d;</title>
		<link>https://www.chandrikadaily.com/katwa-case-cultprints-appeal.html</link>
					<comments>https://www.chandrikadaily.com/katwa-case-cultprints-appeal.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 05 Jul 2019 04:48:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[katwa case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132087</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കഠ്‌വയില്&#x200d; എട്ട് വയസുകാരിയെ ക്രൂരമായി ബലാല്&#x200d;സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്&#x200d; പ്രതികളുടെ അപ്പീല്&#x200d; ചണ്ഡീഗഡ് കോടതി ഇന്ന് പരിഗണിക്കും. പെണ്&#x200d;കുട്ടിയുടെ കുടുംബത്തിനായി അപ്പീല്&#x200d; നല്&#x200d;കാന്&#x200d; യൂത്ത്‌ലീഗ് അഖിലേന്ത്യാ ജനറല്&#x200d; സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച പുലര്&#x200d;ച്ചെയോടെ ഹരിയാനയിലെത്തി. മുതിര്&#x200d;ന്ന അഭിഭാഷകരെ തന്നെ പെണ്&#x200d;കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാക്കുമെന്ന് യൂത്ത്‌ലീഗ് നേതാക്കള്&#x200d; പറഞ്ഞു. ഷിബു മീരാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ഇന്നലെ രാത്രി മുബീൻ ഫാറൂഖിയുടെ വിളി വന്നയുടനെ തിടുക്കത്തിൽ പുറപ്പെട്ടതാണ് സി കെ സുബൈർ [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: കഠ്‌വയില്&#x200d; എട്ട് വയസുകാരിയെ ക്രൂരമായി ബലാല്&#x200d;സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്&#x200d; പ്രതികളുടെ അപ്പീല്&#x200d; ചണ്ഡീഗഡ് കോടതി ഇന്ന് പരിഗണിക്കും. പെണ്&#x200d;കുട്ടിയുടെ കുടുംബത്തിനായി അപ്പീല്&#x200d; നല്&#x200d;കാന്&#x200d; യൂത്ത്‌ലീഗ് അഖിലേന്ത്യാ ജനറല്&#x200d; സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച പുലര്&#x200d;ച്ചെയോടെ ഹരിയാനയിലെത്തി. മുതിര്&#x200d;ന്ന അഭിഭാഷകരെ തന്നെ പെണ്&#x200d;കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാക്കുമെന്ന് യൂത്ത്‌ലീഗ് നേതാക്കള്&#x200d; പറഞ്ഞു.</p>



<p>ഷിബു മീരാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: </p>



<p>ഇന്നലെ രാത്രി മുബീൻ ഫാറൂഖിയുടെ വിളി വന്നയുടനെ തിടുക്കത്തിൽ പുറപ്പെട്ടതാണ് സി കെ സുബൈർ സാഹിബിന്റെയും, അഡ്വ: വി കെ ഫൈസൽ ബാബുവിന്റെയും കൂടെ ഡൽഹിയിലേക്ക്.. ഇവിടെ സൗത്ത് റോഹില്ല റെയിൽവേ സ്റ്റേഷനടുത്ത് ഹരിയാനക്കാരൻ രാജു ഭായ് ഗുപ്തയുടെ ചായക്കടയിൽ ,പുലർച്ചെ രണ്ടര മുതൽ ഇരിപ്പാണു..അഞ്ചരക്ക് പുറപ്പെടുന്ന ഹിമാലയൻ ക്യൂൻ എക്സ്പ്രസ് വരുന്നതും കാത്ത്. ഇന്നു പത്ത് മണിക്ക് ചണ്ഡിഗഡിലെത്തണം&#8230;</p>



<p>കത്വ.. പോരാട്ടത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയാണ് ചണ്ഡിഗഡിലെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിൽ.. പ്രതികളുടെ അപ്പീൽ ഇന്നു കോടതി പരിഗണിക്കുന്നു.. പ്രോസിക്യൂഷനു അപ്പീൽ പോകാനുള്ള അനുമതി വച്ച് താമസിപ്പിക്കുകയാണ് കശ്മീരിലെ ഭരണസംവിധാനം.. പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി നാം ഇന്ന് അപ്പീൽ കൊടുക്കും.. അഡ്വ: മുബീൻ ഫാറൂഖി രാവിലെ കോടതിയിലെത്തും&#8230;മുതിർന്ന അഭിഭാഷകരെ തന്നെ ഹൈക്കോതിയിലും എത്തിക്കാനാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ തീരുമാനം.. പ്രോസിക്യുഷന് അനുമതി വൈകിപ്പിക്കുന്നത് ഗൂഡാലോചനയുടെ ലക്ഷണമാണ്.. അടിയന്തിരമായി പുറപ്പെടുന്നതും അത് കൊണ്ടാണ്..പത്താൻ കോട്ടിലെ വിചാരണക്കോടതിയിൽ കണ്ടതിനേക്കാൾ നാടകീയമായ നീക്കങ്ങൾ പ്രതികൾക്കു വേണ്ടി ഉണ്ടാകുമെന്നുറപ്പ്. കണ്ണിമ ചിമ്മാത്ത ജാഗ്രതയോടെ അവസാനം വരെ നീതിക്കുവേണ്ടി നമ്മളും ഉണ്ടാകും..</p>



<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D1190302051148422%26id%3D769662929879005&#038;width=500" width="500" height="630" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/katwa-case-cultprints-appeal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എനിക്കുറപ്പാണ്, ഞാനുടന്&#x200d; കൊല്ലപ്പെടും&#8217;; കഠ്‌വ കേസിലെ അഭിഭാഷക ദീപികസിങ് രജാവത്</title>
		<link>https://www.chandrikadaily.com/katwa-case-adwocate-deepika-singh-rajavath-theyll-kill-me-soon-news.html</link>
					<comments>https://www.chandrikadaily.com/katwa-case-adwocate-deepika-singh-rajavath-theyll-kill-me-soon-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Nov 2018 09:55:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[deepika singh rajavath]]></category>
		<category><![CDATA[katwa case]]></category>
		<category><![CDATA[rape case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109485</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും ഉടന്&#x200d; തന്നെ കൊല്ലപ്പെട്ടേക്കാമെന്നും കത്വ കേസിലെ പെണ്&#x200d;കുട്ടിയുടെ അഭിഭാഷക ദീപികസിങ് രജാവത്ത്. ശക്തമായ പ്രതിഷേധമുയര്&#x200d;ന്ന കത്വകേസില്&#x200d; വാദിക്കാനെത്തിയതുമുതല്&#x200d; ഹിന്ദുത്വ സംഘടനകളുടെ ഭീഷണിക്ക് ഇരയാവുകയാണ് ദീപികസിങ് രജാവത്ത്. ഒരു ദേശീയമാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തിലാണ് ദീപികയുടെ ജീവന്&#x200d; അപകടത്തിലാണെന്നുള്ള പരാമര്&#x200d;ശം ഉണ്ടായത്. &#8216;തിരിച്ച് വീട്ടിലേക്കെത്തുമ്പോഴെല്ലാം ഞാന്&#x200d; രണ്ടുതവണ വീടിന്റെ ഗേറ്റ് പരിശോധിക്കും. മകളുടെ സുരക്ഷയില്&#x200d; ആശങ്കയിലാണ്. എന്റേയും ഭര്&#x200d;ത്താവിന്റേയും ജീവന്&#x200d; അപകടത്തിലാണെന്നും ശാരീരികമായ ആക്രമണങ്ങള്&#x200d; ഉണ്ടാവാന്&#x200d; സാധ്യതയുണ്ടെന്നും&#8217; ദീപികസിങ് പറഞ്ഞു. ഈ വര്&#x200d;ഷമാദ്യം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും ഉടന്&#x200d; തന്നെ കൊല്ലപ്പെട്ടേക്കാമെന്നും കത്വ കേസിലെ പെണ്&#x200d;കുട്ടിയുടെ അഭിഭാഷക ദീപികസിങ് രജാവത്ത്. ശക്തമായ പ്രതിഷേധമുയര്&#x200d;ന്ന കത്വകേസില്&#x200d; വാദിക്കാനെത്തിയതുമുതല്&#x200d; ഹിന്ദുത്വ സംഘടനകളുടെ ഭീഷണിക്ക് ഇരയാവുകയാണ് ദീപികസിങ് രജാവത്ത്. ഒരു ദേശീയമാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തിലാണ് ദീപികയുടെ ജീവന്&#x200d; അപകടത്തിലാണെന്നുള്ള പരാമര്&#x200d;ശം ഉണ്ടായത്.</p>
<p>&#8216;തിരിച്ച് വീട്ടിലേക്കെത്തുമ്പോഴെല്ലാം ഞാന്&#x200d; രണ്ടുതവണ വീടിന്റെ ഗേറ്റ് പരിശോധിക്കും. മകളുടെ സുരക്ഷയില്&#x200d; ആശങ്കയിലാണ്. എന്റേയും ഭര്&#x200d;ത്താവിന്റേയും ജീവന്&#x200d; അപകടത്തിലാണെന്നും ശാരീരികമായ ആക്രമണങ്ങള്&#x200d; ഉണ്ടാവാന്&#x200d; സാധ്യതയുണ്ടെന്നും&#8217; ദീപികസിങ് പറഞ്ഞു. ഈ വര്&#x200d;ഷമാദ്യം ദീപിക സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്&#x200d; അവര്&#x200d;ക്കും കുടുംബത്തിനും സംസ്ഥാന സര്&#x200d;ക്കാരിന്റെ സുരക്ഷ ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>ഒട്ടേറെ എതിര്&#x200d;പ്പുകളുണ്ടായിട്ടും താന്&#x200d; കേസ് ഏറ്റെടുക്കുകയായിരുന്നു. എന്നാല്&#x200d; കേസ് ഏറ്റെടുത്തതുമുതല്&#x200d; ഒരിക്കല്&#x200d; താന്&#x200d; കൊല്ലപ്പെടുമെന്ന ചിന്ത തന്നെ വേട്ടയാടുകയാണ്. ശാരീരികമായി താനോ കുടുംബമോ ആക്രമിക്കപ്പെടാന്&#x200d; സാധ്യതയുണ്ട്. മുന്നോട്ടുള്ള കാല്&#x200d;വെപ്പ് മൂലം തന്റെ അന്തസ്സിനെ ബാധിക്കുന്ന രീതിയില്&#x200d; ആക്രമിക്കപ്പെടാം. വീട്ടില്&#x200d; മയക്കുമരുന്ന് ഉള്&#x200d;പ്പെടെയുള്ള സാധനങ്ങള്&#x200d; കൊണ്ടുവന്ന് വെച്ച് കേസില്&#x200d; ഉള്&#x200d;പ്പെടുത്താനുള്ള സാധ്യതകളേയും താനിപ്പോള്&#x200d; ഭയന്നു തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് വീടിന്റെ പ്രധാന ഗേറ്റ് താനെപ്പോഴും തുറന്നുവെക്കുകയാണ് പതിവെന്നും ദീപികസിങ് രജാവത്ത് പറയുന്നു.</p>
<p>എട്ട് വയസ്സുകാരിയായ പെണ്&#x200d;കുട്ടിയെ തട്ടികൊണ്ടുപോയി ക്ഷേത്രത്തിനുള്ളില്&#x200d; വെച്ചായിരുന്നു ക്രൂരമായി പീഡിപ്പിച്ച് കൊലപെടുത്തിയത്. രസന ഗ്രാമത്തിലെ താമസക്കാരായ ബക്കര്&#x200d;വാള്&#x200d; എന്ന മുസ്ലീം സമൂഹത്തെ ഭയപ്പെടുത്തി ഓടിക്കാന്&#x200d; സ്ഥലത്തെ ഒരുപറ്റം ഹിന്ദുക്കള്&#x200d; ചേര്&#x200d;ന്ന് ആസൂത്രണം ചെയ്തതായിരുന്നു ബലാത്സംഗവും കൊലപാതകവും. 13 ഗ്രാമണ കുടുംബങ്ങള്&#x200d; ഉണ്ടായിരുന്ന ഇവിടെ ഇരുപതോളം നാടോടി മുസ്ലീം ബക്കര്&#x200d;വാള്&#x200d; കുടുംബങ്ങള്&#x200d; വീട് വാങ്ങി താമസിക്കാന്&#x200d; എത്തിയതായിരുന്നു പ്രദേശത്തെ ഹിന്ദുക്കളെ ചൊടിപ്പിച്ചത്. ഇവരെ ഓടിക്കാനായാണ് കുട്ടിയെ കൊലപ്പെടുത്തിയത്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന സഞ്ജി റാം, ഇയാളുടെ മകന്&#x200d; വിശാല്&#x200d; ഗംഗോത്ര, പ്രായപൂര്&#x200d;ത്തിയാകാത്ത മരുമകന്&#x200d;, പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്&#x200d; കുമാര്&#x200d;, അസിസ്റ്റന്റ് സബ് ഇന്&#x200d;സ്‌പെക്ടര്&#x200d; ആനന്ദ് ദത്ത, ഹെഡ് കോണ്&#x200d;സ്റ്റബില്&#x200d; തിലക് രാജ്, രസന സ്വദേശി പര്&#x200d;വേഷ് കുമാര്&#x200d; എന്നിവരാണ് കേസിലെ പ്രതികള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/katwa-case-adwocate-deepika-singh-rajavath-theyll-kill-me-soon-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശ് എം.എസ്.എഫ് പ്രസിഡണ്ട് മുദ്ദസിര്&#x200d; ജയില്&#x200d; മോചിതനായി</title>
		<link>https://www.chandrikadaily.com/new-madhya-pradesh-msf-president-mudassir-has-been-released-from-prison.html</link>
					<comments>https://www.chandrikadaily.com/new-madhya-pradesh-msf-president-mudassir-has-been-released-from-prison.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 09 Sep 2018 06:58:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ET Mohammed Basheer MP]]></category>
		<category><![CDATA[India]]></category>
		<category><![CDATA[katwa case]]></category>
		<category><![CDATA[madhyapradesh]]></category>
		<category><![CDATA[MSF]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=102288</guid>

					<description><![CDATA[ഭോപ്പാല്&#x200d;: കത്വ സംഭവത്തില്&#x200d; പ്രതിഷേധിച്ചതിന്റെ പേരില്&#x200d; അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട മധ്യപ്രദേശ് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: മുദ്ദസ്സിര്&#x200d; അഹമ്മദ് ജയില്&#x200d;മോചിതനായി. ബുര്&#x200d;ഹന്&#x200d;പുരില്&#x200d; ജമ്മു കശ്മീരിലെ കത്വ പെണ്&#x200d;കുട്ടിയുടെ ക്രൂരമായ കൊലപാതകത്തില്&#x200d; പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതിന്റെ പേരിലായിരുന്നു മധ്യപ്രദേശിലെ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; മുസ്‌ലിം ലീഗ്, എം എസ് എഫ് പ്രവര്&#x200d;ത്തകരെ വേട്ടയാടിയത്. ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് ഭരണകൂടം തികഞ്ഞ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയായിരുന്നു സംഭവം. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും, [&#8230;]]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: കത്വ സംഭവത്തില്&#x200d; പ്രതിഷേധിച്ചതിന്റെ പേരില്&#x200d; അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട മധ്യപ്രദേശ് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: മുദ്ദസ്സിര്&#x200d; അഹമ്മദ് ജയില്&#x200d;മോചിതനായി. ബുര്&#x200d;ഹന്&#x200d;പുരില്&#x200d; ജമ്മു കശ്മീരിലെ കത്വ പെണ്&#x200d;കുട്ടിയുടെ ക്രൂരമായ കൊലപാതകത്തില്&#x200d; പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതിന്റെ പേരിലായിരുന്നു മധ്യപ്രദേശിലെ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; മുസ്‌ലിം ലീഗ്, എം എസ് എഫ് പ്രവര്&#x200d;ത്തകരെ വേട്ടയാടിയത്.</p>
<p>ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് ഭരണകൂടം തികഞ്ഞ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയായിരുന്നു സംഭവം. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും, എന്&#x200d;.എസ്.എ ചുമത്തി തുടര്&#x200d;ന്നും ജയിലിലടച്ചു. എന്&#x200d;.എസ്.എ സംബന്ധിച്ച അഡൈ്വസറി കമ്മിറ്റിയുടെ ഉത്തരവ് പോലും സര്&#x200d;ക്കാര്&#x200d; മുഖവിലക്കെടുത്തില്ല.</p>
<p>അതേസമയം ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും രാഷ്ട്രീയമായ ചെറുത്തുനില്&#x200d;പുകളെയും ഭരണകൂട ഭീകരത ഉപയോഗിച്ച് നേരിടുന്ന ബിജെപി സര്&#x200d;ക്കാരിന്റെ നയങ്ങളുടെ ഇരയായിരുന്നു മധ്യപ്രദേശില്&#x200d; ഇന്നലെ ജയില്&#x200d;മോചിതനായ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: മുദ്ദസ്സിര്&#x200d; അഹമ്മദ് എന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്&#x200d; എം.പി കോഴിക്കോട്ട് പറഞ്ഞു.</p>
<p>ജമ്മു കശ്മീരില്&#x200d; ഒരു കൊച്ചുപെണ്&#x200d;കുട്ടിക്ക് നേരെയുണ്ടായ നിഷ്ഠൂരമായ അരുംകൊലക്കെതിരെ യാതൊരു പ്രകോപനവുമില്ലാതെ പ്രതിഷേധച്ചതിനായിരുന്നു പൊലീസ് അറസ്റ്റ്്. തങ്ങള്&#x200d;ക്ക് ഇഷ്ടപ്പെടാത്ത ശബ്ദമുയര്&#x200d;ത്തുന്നവരെയെല്ലാം ജയിലിലടക്കാനാണ് ഫാഷിസ്റ്റുകള്&#x200d; ശ്രമിക്കുന്നത്്. ഹൈക്കോടതി ജാമ്യം നല്&#x200d;കിയിട്ടും ദയാരഹിതമായി എന്&#x200d;.എസ്.എ ചുമത്തി പൊലീസ് പ്രവര്&#x200d;ത്തകരെ ജയിലിലടച്ചു. എന്&#x200d;എസ്എ വിഷയത്തില്&#x200d; അഡൈ്വസറി കമ്മിറ്റിയുടെ ഉത്തരവ് പോലും വൈകിപ്പിക്കാന്&#x200d; ശ്രമമുണ്ടായതായി ഇടി പറഞ്ഞു.</p>
<p>കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹോം സെക്രട്ടറി വിവേക് ശര്&#x200d;മ്മയെ ഇക്കാര്യത്തില്&#x200d; ബന്ധപ്പെട്ടിരുന്നു. മുസ്‌ലിം ലീഗിന്റെ വിവിധ തലങ്ങളിലുള്ള നേതാക്കളും പ്രവര്&#x200d;ത്തകരും മുദ്ദസിറിന്റെ മോചനത്തിനായി ശ്രമിച്ചിരുന്നു. അവരുടെയെല്ലാം പ്രവര്&#x200d;ത്തനങ്ങള്&#x200d; കൊണ്ടാണ് ഈ അന്യായ അറസ്റ്റില്&#x200d; ഇപ്പോഴെങ്കിലും നീതിയിലേക്കുള്ള ആദ്യ പടി ചവിട്ടാനായത്്. തീര്&#x200d;ത്തും പ്രതികൂലമായ സാഹചര്യത്തില്&#x200d; ദൈവത്തിന്റെ സഹായത്തില്&#x200d; വിശ്വാസമര്&#x200d;പ്പിച്ച് കൊണ്ട് മുസ്്‌ലിംലീഗ് പ്രവര്&#x200d;ത്തകര്&#x200d; ഇനിയും മുന്നോട്ട് പോകും. ഇടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-madhya-pradesh-msf-president-mudassir-has-been-released-from-prison.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഠ്വ കേസിലെ സാക്ഷി താലിബ് ഹുസൈനെ മര്&#x200d;ദ്ദിച്ച സംഭവം: സുപ്രീം കോടതി ജമ്മുകാശ്മീര്&#x200d; സര്&#x200d;ക്കാരിനോട് വിശദീകരണം തേടി</title>
		<link>https://www.chandrikadaily.com/sc-asks-jk-to-reply-to-claims-that-activist-talib-hussain-was-tortured-in-custody-news.html</link>
					<comments>https://www.chandrikadaily.com/sc-asks-jk-to-reply-to-claims-that-activist-talib-hussain-was-tortured-in-custody-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 08 Aug 2018 07:38:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[katwa case]]></category>
		<category><![CDATA[thalib hussain]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97987</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കഠ്‌വ കൂട്ടബലാത്സംഗ കേസിലെ സാക്ഷിയും സാമൂഹ്യ പ്രവര്&#x200d;ത്തകനുമായ താലിബ് ഹുസൈനെ പോലീസ് കള്ളക്കേസില്&#x200d; കുടുക്കി മര്&#x200d;ദ്ധിച്ചുവെന്ന പരാതിയില്&#x200d; സുപ്രീം കോടതി ജമ്മുകാശ്മീര്&#x200d; സര്&#x200d;ക്കാരിനോട് വിശദീകരണം തേടി. ഈ മാസം 21-നകം സര്&#x200d;ക്കാര്&#x200d; വിശദീകരണം നല്&#x200d;കണം. താലിബ് ഹുസൈന്റെ കുടുംബാംഗങ്ങള്&#x200d; നല്&#x200d;കിയ ഹേബിയസ് കോര്&#x200d;പ്പസ് ഹര്&#x200d;ജിയിലാണ് നടപടി. അതേ സമയം, പൊലീസ് പീഡനത്തില്&#x200d; നിന്ന് ത്വാലിബിന് സംരക്ഷണം നല്&#x200d;കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്&#x200d; കോടതി തയ്യാറായില്ല. നിയമ വിധേയമായ കസ്റ്റഡിയില്&#x200d; കഴിയുന്ന ഒരാളുടെ കാര്യത്തില്&#x200d; ഹേബിയസ് കോര്&#x200d;പ്പസ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കഠ്‌വ കൂട്ടബലാത്സംഗ കേസിലെ സാക്ഷിയും സാമൂഹ്യ പ്രവര്&#x200d;ത്തകനുമായ താലിബ് ഹുസൈനെ പോലീസ് കള്ളക്കേസില്&#x200d; കുടുക്കി മര്&#x200d;ദ്ധിച്ചുവെന്ന പരാതിയില്&#x200d; സുപ്രീം കോടതി ജമ്മുകാശ്മീര്&#x200d; സര്&#x200d;ക്കാരിനോട് വിശദീകരണം തേടി. ഈ മാസം 21-നകം സര്&#x200d;ക്കാര്&#x200d; വിശദീകരണം നല്&#x200d;കണം. താലിബ് ഹുസൈന്റെ കുടുംബാംഗങ്ങള്&#x200d; നല്&#x200d;കിയ ഹേബിയസ് കോര്&#x200d;പ്പസ് ഹര്&#x200d;ജിയിലാണ് നടപടി.</p>
<p>അതേ സമയം, പൊലീസ് പീഡനത്തില്&#x200d; നിന്ന് ത്വാലിബിന് സംരക്ഷണം നല്&#x200d;കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്&#x200d; കോടതി തയ്യാറായില്ല. നിയമ വിധേയമായ കസ്റ്റഡിയില്&#x200d; കഴിയുന്ന ഒരാളുടെ കാര്യത്തില്&#x200d; ഹേബിയസ് കോര്&#x200d;പ്പസ് ഹര്&#x200d;ജി ഉചിതമല്ലന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഒരാള്&#x200d; പൊലീസ് കസ്റ്റഡിയില്&#x200d; ക്രൂരപീഡനത്തിന് ഇരയാകുന്നതോടെ ആ കസ്റ്റഡി നിയമവിരുദ്ധമായെന്ന് ഹര്&#x200d;ജിക്കാര്&#x200d;ക്കായി മുതിര്&#x200d;ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്് വാദിച്ചു. കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.</p>
<p>കഴിഞ്ഞ ദിവസം അഭിഭാഷകയായ ഇന്ദിര ജെയ്‌സിങ് ആണ് താലിബ് ഹുസൈന് മര്&#x200d;ദ്ദനമേറ്റ സംഭവം പുറത്തുകൊണ്ടുവന്നത്. പീഡനക്കുറ്റമാരോപിച്ച് താലിബ് ഹുസൈനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്&#x200d; തലയോട്ടി തകര്&#x200d;ന്നത് താലിബ് സ്വയം ചെയ്തതാണെന്നായിരുന്നു പൊലീസ് വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sc-asks-jk-to-reply-to-claims-that-activist-talib-hussain-was-tortured-in-custody-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഠ്‌വ കേസിലെ പ്രധാന സാക്ഷിയുടെ തലയോട്ടി അടിച്ചുപൊളിച്ച് പൊലീസ്; സ്വയം അടിച്ചുപൊളിച്ചതാണെന്ന് വാദം</title>
		<link>https://www.chandrikadaily.com/sc-lawyer-claims-key-witness-tortured-in-custody-police-say-talib-hussain-hit-himself-news.html</link>
					<comments>https://www.chandrikadaily.com/sc-lawyer-claims-key-witness-tortured-in-custody-police-say-talib-hussain-hit-himself-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Aug 2018 05:28:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[katwa case]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[thalib hussain]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97844</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാജ്യത്തെ നടുക്കിയ കഠ്‌വ കേസിലെ പ്രധാന സാക്ഷിയുടെ തലയോട്ടി അടിച്ചുതകര്&#x200d;ത്തെന്ന് റിപ്പോര്&#x200d;ട്ട്. സാംബാ പൊലീസ് സ്റ്റേഷനില്&#x200d; വെച്ച് കസ്റ്റഡിയിലെടുത്ത താലിബ് ഹുസൈന്റെ തലയോട്ടി പൊലീസിന്റെ മൂന്നാംമുറയില്&#x200d; തകര്&#x200d;ന്നെന്ന് അഭിഭാഷകയായ ഇന്ദിരാ ജെയ്‌സിങ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് അവര്&#x200d; ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്&#x200d; പൊലീസ് ഇത് നിഷേധിച്ച് രംഗത്തെത്തി. പൊലീസ് മര്&#x200d;ദ്ദനത്തില്&#x200d; താലിബ് ഹുസൈന്റെ തലയോട്ടി തകരുകയായിരുന്നു. ഇത് ജനാധിപത്യസമൂഹത്തില്&#x200d; അംഗീകരിക്കാന്&#x200d; കഴിയില്ല. താലിബ് ഹുസൈന്റെ തലയില്&#x200d; ബാന്&#x200d;ഡേജ് ചുറ്റിയിട്ടുണ്ടെങ്കിലും തലയില്&#x200d; നിന്നും രക്തം വാരുന്നുണ്ട്. താലിബിന്റെ ബന്ധുക്കളെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്തെ നടുക്കിയ കഠ്‌വ കേസിലെ പ്രധാന സാക്ഷിയുടെ തലയോട്ടി അടിച്ചുതകര്&#x200d;ത്തെന്ന് റിപ്പോര്&#x200d;ട്ട്. സാംബാ പൊലീസ് സ്റ്റേഷനില്&#x200d; വെച്ച് കസ്റ്റഡിയിലെടുത്ത താലിബ് ഹുസൈന്റെ തലയോട്ടി പൊലീസിന്റെ മൂന്നാംമുറയില്&#x200d; തകര്&#x200d;ന്നെന്ന് അഭിഭാഷകയായ ഇന്ദിരാ ജെയ്‌സിങ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് അവര്&#x200d; ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്&#x200d; പൊലീസ് ഇത് നിഷേധിച്ച് രംഗത്തെത്തി.</p>
<p>പൊലീസ് മര്&#x200d;ദ്ദനത്തില്&#x200d; താലിബ് ഹുസൈന്റെ തലയോട്ടി തകരുകയായിരുന്നു. ഇത് ജനാധിപത്യസമൂഹത്തില്&#x200d; അംഗീകരിക്കാന്&#x200d; കഴിയില്ല. താലിബ് ഹുസൈന്റെ തലയില്&#x200d; ബാന്&#x200d;ഡേജ് ചുറ്റിയിട്ടുണ്ടെങ്കിലും തലയില്&#x200d; നിന്നും രക്തം വാരുന്നുണ്ട്. താലിബിന്റെ ബന്ധുക്കളെ സന്ദര്&#x200d;ശിക്കാനും അനുവദിച്ചില്ലെന്നും സാംബ ആസ്പത്രിയില്&#x200d; താലിബ് ചികിത്സയിലാണെന്നും ഇന്ദിര ജെയ്‌സിങ് പറഞ്ഞു.</p>
<p>എന്നാല്&#x200d; താലിബ് സഹുസൈന്&#x200d; സ്വയം തലയടിച്ച് പൊളിക്കുകയായിരുന്നുവെന്ന് സ്‌ക്രോള്&#x200d;. ഇന്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. സഹതടവുകാരന്&#x200d; ഇതിന് സാക്ഷിയാണെന്നും ഡയറക്ടര്&#x200d; ജനറല്&#x200d; ഓഫ് പൊലീസ് ശേഷ് പോള്&#x200d; വൈദ് പറഞ്ഞതായും റിപ്പോര്&#x200d;ട്ടിലുണ്ട്.</p>
<p>അഭിഭാഷകനും സാമൂഹ്യപ്രവര്&#x200d;ത്തകനുമായ താലിബ് ഹുസൈനെ 30 വയസ്സുള്ള യുവതിയെ പീഡിപ്പിച്ചു എന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ബന്ധുകൂടിയായ താലിബ് ഒന്നര മാസം മുമ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയെ തുടര്&#x200d;ന്നാണ് കേസ്.</p>
<p>മുമ്പ് കഠ്‌വ പീഡനക്കേസില്&#x200d; സമരം നടത്തിയതിന് താലിബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.2018 ജനുവരി 17നാണ് കൊല്ലപ്പെട്ട നിലയില്&#x200d; പെണ്&#x200d;കുട്ടിയെ കണ്ടെത്തിയത്. പെണ്&#x200d;കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജി റാം, മകന്&#x200d; വിഷാല്&#x200d;, ഇവരുടെ പ്രായപൂര്&#x200d;ത്തിയാകാത്ത ബന്ധു, സ്‌പെഷല്&#x200d; പൊലീസ് ഓഫീസര്&#x200d;മാരായ ദീപക് ഖജൂരിയ, സുരീന്ദര്&#x200d; വര്&#x200d;മ, ഇവരുടെ സുഹൃത്ത് പര്&#x200d;വേഷ് കുമാര്&#x200d; തുടങ്ങിയവര്&#x200d;ക്കെതിരെ കേസെടുത്തിരുന്നു. പ്രതികള്&#x200d;ക്കുവേണ്ടി ബി.ജെ.പി എം.പിമര്&#x200d; വരെ രംഗത്തെത്തിയിരുന്നു. തുടര്&#x200d;ന്ന് നടന്ന സംഭവവികാസങ്ങള്&#x200d;ക്കൊടുവില്&#x200d; ജമ്മുകാശ്മീര്&#x200d; സര്&#x200d;ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്&#x200d;വലിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sc-lawyer-claims-key-witness-tortured-in-custody-police-say-talib-hussain-hit-himself-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഠ്‌വ കേസ്: വിചാരണ കാശ്മീരിനു പുറത്ത് നടത്താമെന്ന് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/katwa-case-supremecourt-verdict-patancott-court-news.html</link>
					<comments>https://www.chandrikadaily.com/katwa-case-supremecourt-verdict-patancott-court-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 07 May 2018 11:12:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[katwa case]]></category>
		<category><![CDATA[mehbooba mufthi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83738</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കഠ്‌വ കൂട്ട ബലാത്സംഗ കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാമെന്ന് സുപ്രീംകോടതി. പെണ്&#x200d;കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് കോടതി ഉത്തരവ്. പഞ്ചാബിലെ പഠാന്&#x200d;കോട്ട് കോടതിയിലായിരിക്കും കേസിന്റെ തുടര്&#x200d;വിചാരണ നടക്കുക. സാക്ഷികളുള്&#x200d;പ്പെടെ സൗകര്യം പരിഗണിച്ചാണ് കേസ് പഠാന്&#x200d;കോട്ടിലേക്ക് മാറ്റിയത്. ജമ്മുകാശ്മീര്&#x200d; സര്&#x200d;ക്കാരിന് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാമെന്നും കോടതി പറഞ്ഞു. ഇടവേളകളില്ലാതെ വാദം കേട്ട് കേസ് വേഗത്തില്&#x200d; പൂര്&#x200d;ത്തിയാക്കണം. കേസില്&#x200d; രഹസ്യ വിചാരണ നടത്തണം. പെണ്&#x200d;കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകക്കും സാക്ഷികള്&#x200d;ക്കും സുരക്ഷ ഒരുക്കണമെന്നും ഉത്തരവിലുണ്ട്. ജൂലായ് ഒന്&#x200d;പതിന് കേസ് വീണ്ടും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കഠ്‌വ കൂട്ട ബലാത്സംഗ കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാമെന്ന് സുപ്രീംകോടതി. പെണ്&#x200d;കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് കോടതി ഉത്തരവ്. പഞ്ചാബിലെ പഠാന്&#x200d;കോട്ട് കോടതിയിലായിരിക്കും കേസിന്റെ തുടര്&#x200d;വിചാരണ നടക്കുക. സാക്ഷികളുള്&#x200d;പ്പെടെ സൗകര്യം പരിഗണിച്ചാണ് കേസ് പഠാന്&#x200d;കോട്ടിലേക്ക് മാറ്റിയത്.</p>
<p>ജമ്മുകാശ്മീര്&#x200d; സര്&#x200d;ക്കാരിന് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാമെന്നും കോടതി പറഞ്ഞു. ഇടവേളകളില്ലാതെ വാദം കേട്ട് കേസ് വേഗത്തില്&#x200d; പൂര്&#x200d;ത്തിയാക്കണം. കേസില്&#x200d; രഹസ്യ വിചാരണ നടത്തണം. പെണ്&#x200d;കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകക്കും സാക്ഷികള്&#x200d;ക്കും സുരക്ഷ ഒരുക്കണമെന്നും ഉത്തരവിലുണ്ട്. ജൂലായ് ഒന്&#x200d;പതിന് കേസ് വീണ്ടും പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/katwa-case-supremecourt-verdict-patancott-court-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
