<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>keam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/keam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 07 Nov 2025 02:40:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>keam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കീം: ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം</title>
		<link>https://www.chandrikadaily.com/key-option-can-be-registered.html</link>
					<comments>https://www.chandrikadaily.com/key-option-can-be-registered.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 07 Nov 2025 02:40:48 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[exam]]></category>
		<category><![CDATA[keam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362347</guid>

					<description><![CDATA[തിരുവനന്തപുരം: ആയൂര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്മെന്റ് നടത്തുന്നു. നവംബര്‍ 10ന് ഉച്ചക്ക് 12.30 വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. വിശദ വിജ്ഞാപനം www.cee.kerala.gov.in ല്‍. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2332120, 2338487.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ആയൂര്&#x200d;വേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കല്&#x200d; അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രേ വേക്കന്&#x200d;സി ഫില്ലിങ് അലോട്ട്മെന്റ് നടത്തുന്നു. നവംബര്&#x200d; 10ന് ഉച്ചക്ക് 12.30 വരെ ഓണ്&#x200d;ലൈനായി ഓപ്ഷനുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്യാം. വിശദ വിജ്ഞാപനം www.cee.kerala.gov.in ല്&#x200d;. ഹെല്&#x200d;പ് ലൈന്&#x200d; നമ്പര്&#x200d;: 0471-2332120, 2338487.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/key-option-can-be-registered.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍</title>
		<link>https://www.chandrikadaily.com/keems-revised-result-publlished-kerala-syllabus-people-behind.html</link>
					<comments>https://www.chandrikadaily.com/keems-revised-result-publlished-kerala-syllabus-people-behind.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 10 Jul 2025 16:37:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keam]]></category>
		<category><![CDATA[kerala syllabus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347293</guid>

					<description><![CDATA[76,230 വിദ്യാര്‍ഥികള്‍ യോഗ്യത നേടി.]]></description>
										<content:encoded><![CDATA[<p>കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയില്&#x200d; കേരള സിലബസുകാര്&#x200d; പിന്നില്&#x200d;. 76,230 വിദ്യാര്&#x200d;ഥികള്&#x200d; യോഗ്യത നേടി. ആദ്യ 100 റാങ്കില്&#x200d; 21 പേര്&#x200d; കേരള സിലസില്&#x200d; നിന്നുള്ളവരാണ്. മുന്&#x200d; ലിസ്റ്റില്&#x200d; 43 പേരായിരുന്നു ഉണ്ടായിരുന്നത്.</p>
<p>അതേസമയം, പുതുക്കിയ റാങ്ക് പട്ടികയില്&#x200d; വലിയ മാറ്റമാണ് റിപ്പോര്&#x200d;ട്ട് ചെയ്തത്. ഒന്നാം റാങ്കുകാരനടക്കം പുതുക്കിയ പട്ടികയില്&#x200d; മാറിയിട്ടുണ്ട്. ഒന്നാം റാങ്കുകാരന്&#x200d; പുതുക്കിയ പട്ടികയില്&#x200d; ഏഴാം റാങ്കുകാരനായി. രണ്ടാം റാങ്കുകാരന് മാറ്റമില്ല. മൂന്നാം റാങ്കുകാരന്&#x200d; എട്ടാം സ്ഥാനത്തെത്തി. നാലാം റാങ്കുകാരന് മാറ്റമില്ല. എന്നാല്&#x200d;, അഞ്ചാം റാങ്കുകാരന്&#x200d; ഒന്നാം റാങ്കുകാരനായി മാറി.</p>
<p>തിരുവനന്തപുരം കവടിയാര്&#x200d; സ്വദേശിയായ ജോഷ്വ ജേക്കബിനാണ് ഒന്നാം റാങ്ക്. പഴയ ലിസ്റ്റില്&#x200d; ജോണ്&#x200d; ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പഴയ പട്ടികയില്&#x200d; അഞ്ചാം റാങ്കായിരുന്നു ജോഷ്വായ്ക്ക്. ചെറായി സ്വദേശി ഹരികൃഷ്ണന്&#x200d; ബൈജുവിനാണ് രണ്ടാം റാങ്ക്.</p>
<p>കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്&#x200d; ബെഞ്ചിന്റെ വിധി അംഗീകരിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്&#x200d; ബിന്ദു നേരത്തെ പറഞ്ഞിരുന്നു. ഡിവിഷന്&#x200d; ബെഞ്ച് ഉത്തരവിനെതിരെ സര്&#x200d;ക്കാര്&#x200d; അപ്പീല്&#x200d; നല്&#x200d;കില്ല. കോടതി ഉത്തരവ് പാലിക്കും. പഴയ ഫോര്&#x200d;മുല തുടരും. പഴയ ഫോര്&#x200d;മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.</p>
<p>കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സിംഗിള്&#x200d; ബെഞ്ചിന് പുറമേ ഡിവിഷന്&#x200d; ബെഞ്ചിലും സര്&#x200d;ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്&#x200d; ബെഞ്ച് നടപടിക്കെതിരെ സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ അപ്പീല്&#x200d; ഡിവിഷന്&#x200d; ബെഞ്ച് തള്ളുകയായിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്&#x200d; ഇടപെടാനില്ലെന്ന് ഡിവിഷന്&#x200d; ബെഞ്ച് വ്യക്തമാക്കി. സര്&#x200d;ക്കാര്&#x200d; മുന്നോട്ടുവെച്ച വാദങ്ങള്&#x200d; ജസ്റ്റിസുമാരായ അനില്&#x200d; കെ നരേന്ദ്രന്&#x200d;, എസ് മുരളീകൃഷ്ണ എന്നിവര്&#x200d; ഉള്&#x200d;പ്പെട്ട ഡിവിഷന്&#x200d; ബെഞ്ച് അംഗീകരിച്ചില്ല.</p>
<p>കീം പരീക്ഷയില്&#x200d; 100 ശതമാനം മാര്&#x200d;ക്ക് വാങ്ങിയാലും സ്റ്റേറ്റ് സിലബസിലെ കുട്ടികള്&#x200d;ക്ക് 35 മാര്&#x200d;ക്ക് കുറയുന്ന സ്ഥിതിയുണ്ടായിരുന്നു. പരാതി ഉയര്&#x200d;ന്നതിനെ തുടര്&#x200d;ന്നാണ് മാറ്റത്തിന് സര്&#x200d;ക്കാര്&#x200d; ശ്രമിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തില്&#x200d; ഈ വര്&#x200d;ഷം മാറ്റം സാധ്യമായില്ല. അടുത്ത വര്&#x200d;ഷം പുതിയ ഫോര്&#x200d;മുല നടപ്പാക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി ആര്&#x200d;. ബിന്ദു കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>വിവിധ ബോര്&#x200d;ഡുകളില്&#x200d; നിന്ന് മാര്&#x200d;ക്ക് ശേഖരിച്ച് മാര്&#x200d;ക്കിലെ അന്തരം അടിസ്ഥാനപ്പെടുത്തി ഗ്ലോബല്&#x200d; മീന്&#x200d;, സ്റ്റാന്റേര്&#x200d;ഡ് ഡീവിയേഷന്&#x200d; എന്നീ മാനകങ്ങള്&#x200d; നിശ്ചയിച്ച് പ്ലസ് ടു മാര്&#x200d;ക്ക് ഏകീകരിക്കുന്നത് ഒഴിവാക്കി. പരീക്ഷ ബോര്&#x200d;ഡുകളില്&#x200d;നിന്ന് മൂന്ന് വിഷയങ്ങളിലെയും ഏറ്റവും ഉയര്&#x200d;ന്ന മാര്&#x200d;ക്ക് ശേഖരിച്ച് അത് അടിസ്ഥാനപ്പെടുത്തി പ്ലസ് ടു മാര്&#x200d;ക്ക് ഏകീകരിക്കുന്ന തമിഴ്‌നാട്ടിലെ രീതി നടപ്പാക്കാന്&#x200d; തീരുമാനിച്ചു.</p>
<p>ഉദാഹരണത്തിന് ഒരു ബോര്&#x200d;ഡില്&#x200d; വിഷയത്തിലെ ഉയര്&#x200d;ന്ന മാര്&#x200d;ക്ക് 100ഉം മറ്റൊരു ബോര്&#x200d;ഡില്&#x200d; അതേ വിഷയത്തില്&#x200d; ഉയര്&#x200d;ന്ന മാര്&#x200d;ക്ക് 95ഉം ആണെങ്കില്&#x200d; ഇവ ഏകീകരണത്തില്&#x200d; തുല്യമായി പരിഗണിക്കും. 95 മാര്&#x200d;ക്ക് ഉയര്&#x200d;ന്ന മാര്&#x200d;ക്കുള്ള ബോര്&#x200d;ഡിലെ കുട്ടികളുടെ മാര്&#x200d;ക്ക് ഇതിനനുസൃതമായി നൂറിലേക്ക് മാറ്റും.</p>
<p>ഇതുവഴി 95 മാര്&#x200d;ക്ക് ഉയര്&#x200d;ന്ന മാര്&#x200d;ക്കുള്ള ബോര്&#x200d;ഡിന് കീഴില്&#x200d; പരീക്ഷയെഴുതിയ ഒരു കുട്ടിക്ക് 70 മാര്&#x200d;ക്കാണ് ബന്ധപ്പെട്ട വിഷയത്തില്&#x200d; ലഭിച്ചതെങ്കില്&#x200d; ഇത് സമീകരണ പ്രക്രിയ വഴി ഇത് 73.68 ആയി (70/95&#215;100=73.68) വര്&#x200d;ധിക്കും.</p>
<p>മൂന്ന് വിഷയങ്ങളുടെയും മാര്&#x200d;ക്ക് ഉയര്&#x200d;ന്ന മാര്&#x200d;ക്കിനെ അടിസ്ഥാനപ്പെടുത്തി ഇതേ രീതിയില്&#x200d; ഏകീകരിക്കുന്നതാണ് പുതിയ രീതി.</p>
<p>മൂന്ന് വിഷയങ്ങളുടെയും മാര്&#x200d;ക്ക് തുല്യഅനുപാതത്തില്&#x200d; (1:1:1) പരിഗണിക്കുന്നത് 5:3:2 എന്ന അനുപാതത്തിലേക്ക് മാറ്റി. ഇതുവഴി 300ലുള്ള മാര്&#x200d;ക്കില്&#x200d; മാത്സിന്റെ മാര്&#x200d;ക്ക് 150ലും ഫിസിക്‌സിന്റേത് 90ലും കെമിസ്ട്രിയുടേത് 60ലും പരിഗണിക്കുന്ന രീതിയിലേക്കാണ് മാറ്റിയത്. മാത്സിന് അധികവെയ്‌റ്റേജ് നല്&#x200d;കിയുള്ള അനുപാത മാറ്റമാണ് കോടതി റദ്ദാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keems-revised-result-publlished-kerala-syllabus-people-behind.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കീമില്‍ സര്‍ക്കാര്‍ അപ്പീലിനില്ല; കോടതി വിധി അംഗീകരിക്കുന്നു&#8217;; മന്ത്രി ആര്‍ ബിന്ദു</title>
		<link>https://www.chandrikadaily.com/government-has-no-appeal-in-keem-approves-the-judgment-of-the-court-minister-r-bindu.html</link>
					<comments>https://www.chandrikadaily.com/government-has-no-appeal-in-keem-approves-the-judgment-of-the-court-minister-r-bindu.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 10 Jul 2025 14:14:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[keam]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347272</guid>

					<description><![CDATA[പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കും.
]]></description>
										<content:encoded><![CDATA[<p>കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്&#x200d; ബെഞ്ചിന്റെ വിധി അംഗീകരിക്കുന്നെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്&#x200d; ബിന്ദു. വിഷയത്തില്&#x200d; സുപ്രീംകോടതിയില്&#x200d; അപ്പീലിന് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. കോടതി ഉത്തരവ് പാലിക്കും. പഴയ ഫോര്&#x200d;മുല തുടരും. പഴയ ഫോര്&#x200d;മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കും. എന്&#x200d;ട്രന്&#x200d;സ് കമ്മീഷന്&#x200d; അതിനുള്ള നടപടികള്&#x200d; ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.</p>
<p>ഓഗസ്റ്റ് പതിനാലിന് മുന്&#x200d;പ് അഡ്മിഷന്&#x200d; പൂര്&#x200d;ത്തിയാക്കാനാണ് നിര്&#x200d;ദേശം ലഭിച്ചിരിക്കുന്നത്. സമയബന്ധിതമായി നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കണം. സമയപരിമിതിയുള്ളതുകൊണ്ടാണ് പഴയ ഫോര്&#x200d;മുലയില്&#x200d; റാങ്ക് ലിസ്റ്റ് പുറത്തിറക്കാന്&#x200d; തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. </p>
<p>കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സിംഗിള്&#x200d; ബെഞ്ചിന് പുറമേ ഡിവിഷന്&#x200d; ബെഞ്ചിലും സര്&#x200d;ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്&#x200d; ബെഞ്ച് നടപടിക്കെതിരെ സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ അപ്പീല്&#x200d; ഡിവിഷന്&#x200d; ബെഞ്ച് തള്ളുകയായിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്&#x200d; ഇടപെടാനില്ലെന്ന് ഡിവിഷന്&#x200d; ബെഞ്ച് വ്യക്തമാക്കി. സര്&#x200d;ക്കാര്&#x200d; മുന്നോട്ടുവെച്ച വാദങ്ങള്&#x200d; ജസ്റ്റിസുമാരായ അനില്&#x200d; കെ നരേന്ദ്രന്&#x200d;, എസ് മുരളീകൃഷ്ണ എന്നിവര്&#x200d; ഉള്&#x200d;പ്പെട്ട ഡിവിഷന്&#x200d; ബെഞ്ച് തള്ളുകയായിരുന്നു.</p>
<p>കേരളത്തിലെ എന്&#x200d;ജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്&#x200d; ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്&#x200d; മുന്&#x200d;പ് പ്രോസ്പെക്ടസില്&#x200d; സര്&#x200d;ക്കാര്&#x200d; വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗിന്റെ ഉത്തരവ്. ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എന്&#x200d;ട്രന്&#x200d;സ് കമ്മീഷണര്&#x200d;ക്ക് സിംഗിള്&#x200d; ബെഞ്ച് നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. ഇതിനെതിരെ സര്&#x200d;ക്കാര്&#x200d; ഡിവിഷന്&#x200d; ബെഞ്ചിനെ സമീപിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-has-no-appeal-in-keem-approves-the-judgment-of-the-court-minister-r-bindu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഇന്ന് തുടക്കം; 198 കേന്ദ്രങ്ങള്&#x200d;, പരീക്ഷയെഴുതാന്&#x200d; 1,13,447 പേര്&#x200d;</title>
		<link>https://www.chandrikadaily.com/1kerala-engineering-entrance-exam-begins-today-198-centers-113447-candidates-to-write-the-exam.html</link>
					<comments>https://www.chandrikadaily.com/1kerala-engineering-entrance-exam-begins-today-198-centers-113447-candidates-to-write-the-exam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Jun 2024 06:13:44 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[exam]]></category>
		<category><![CDATA[keam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299414</guid>

					<description><![CDATA[ഫാര്&#x200d;മസി പ്രവേശന പരീക്ഷ ജൂണ്&#x200d; 10 നും നടക്കും]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും. ജൂണ്&#x200d; ഒമ്പതു വരെയാണ് പരീക്ഷ. കമ്പ്യൂട്ടര്&#x200d; അധിഷ്ഠിത ഓണ്&#x200d;ലൈന്&#x200d; രീതിയിലേക്ക് മാറിയുള്ള ആദ്യ പരീക്ഷയാണിത്. ഫാര്&#x200d;മസി പ്രവേശന പരീക്ഷ ജൂണ്&#x200d; 10 നും നടക്കും.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്&#x200d;ക്കാര്&#x200d; / സ്വാശ്രയ / സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്&#x200d;ഹിയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക. 1,13,447 വിദ്യാര്&#x200d;ഥികള്&#x200d; പരീക്ഷയെഴുതും. സര്&#x200d;ക്കാര്&#x200d; സ്ഥാപനമായ സി-ഡിറ്റ് ആണ് ഓണ്&#x200d;ലൈന്&#x200d; പരീക്ഷയ്ക്കായുള്ള സോഫ്റ്റ് വെയർ വികസിപ്പിച്ചത്.</div>
</div>
<div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പരീക്ഷയ്ക്കായി തയ്യാറാക്കിയ സോഫ്റ്റ് വെയറും അനുബന്ധ ഉപകരണങ്ങളുടെ പ്രവര്&#x200d;ത്തനവും വിലയിരുത്താന്&#x200d; മേയ് 24ന് മോക്ക് ടെസ്റ്റും 25ന് ട്രയല്&#x200d; പരീക്ഷയും പൂര്&#x200d;ത്തിയാക്കി. ഏതെങ്കിലും സാഹചര്യത്തില്&#x200d; ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വന്നാല്&#x200d; ആ പരീക്ഷ ജൂണ്&#x200d; 10ന് നടത്തുന്ന രീതിയില്&#x200d; ക്രമീകരണങ്ങള്&#x200d; ഒരുക്കിയിട്ടുണ്ട്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഒരു ദിവസം പരമാവധി 18,993 പേര്&#x200d;ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങള്&#x200d; ഒരുക്കിയിട്ടുണ്ട്. ഒരു പരീക്ഷാ കേന്ദ്രത്തില്&#x200d; ഒരേ സമയം പരമാവധി 126 കുട്ടികള്&#x200d;ക്ക് വരെ പരീക്ഷ എഴുതാം. എല്ലാ കേന്ദ്രങ്ങളിലും കരുതല്&#x200d; കമ്പ്യൂട്ടറുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റില്&#x200d; പരീക്ഷ നടത്തിപ്പിനായി പ്രത്യേക കണ്&#x200d;ട്രോള്&#x200d; റൂം ആരംഭിച്ചിട്ടുണ്ട്. ജില്ലാ തലങ്ങളിലും കണ്&#x200d;ട്രോള്&#x200d; റൂമുകള്&#x200d; തുറന്നു. നോഡല്&#x200d; ഓഫീസര്&#x200d;ക്കായിരിക്കും ജില്ലകളിലെ മേല്&#x200d;നോട്ട ചുമതല. 130 കേന്ദ്രങ്ങളിലും പ്രത്യേക കോര്&#x200d;ഡിനേറ്റര്&#x200d;മാരും നിരീക്ഷകരും ഉണ്ടായിരിക്കും.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ദുബായ് കേന്ദ്രത്തില്&#x200d; ജൂണ്&#x200d; 6നും മുംബൈ, ഡല്&#x200d;ഹി ഉള്&#x200d;പ്പെടെയുള്ള മറ്റു കേന്ദ്രങ്ങളിലെല്ലാം ജൂണ്&#x200d; അഞ്ചിന് തന്നെയും പരീക്ഷ തുടങ്ങും. ബിഫാം പ്രവേശനത്തിനുള്ള പ്രത്യേക പരീക്ഷ ജൂണ്&#x200d; 6 ന് ഉച്ചയ്ക്ക് ശേഷം 3.30 മുതല്&#x200d; 5 മണി വരെ നടക്കും. സാങ്കേതിക കാരണത്താല്&#x200d; ഏതെങ്കിലും കേന്ദ്രത്തില്&#x200d; പരീക്ഷ തുടങ്ങാന്&#x200d; വൈകിയാല്&#x200d; പരീക്ഷാ സമയം അതനുസരിച്ച് പുനഃക്രമീകരിക്കും. മഴയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും യുപിഎസ് ബാക്ക്-അപ്പും ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്&#x200d;ഥികള്&#x200d; രാവിലെ 7.30ന് പരീക്ഷാ കേന്ദ്രങ്ങളില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്ത ബയോമെട്രിക് വിവരങ്ങള്&#x200d; നല്&#x200d;കണം. 9.30നു ശേഷം പരീക്ഷാ കേന്ദ്രത്തില്&#x200d; പ്രവേശനം അനുവദിക്കില്ല. രാവിലെ 9.45ന് വിദ്യാര്&#x200d;ഥികളുടെ ലോഗിന്&#x200d; വിന്&#x200d;ഡോയില്&#x200d; 15 മിനുട്ടുള്ള മോക്ക് ടെസ്റ്റ് തുടങ്ങും, ടൈമര്&#x200d; സീറോയില്&#x200d; എത്തുമ്പോള്&#x200d; പരീക്ഷ ആരംഭിക്കും. ബി ഫാം പ്രവേശനത്തിനുള്ള വിദ്യാര്&#x200d;ഥികള്&#x200d; ഉച്ചയ്ക്ക് ഒരു മണിക്ക് റിപ്പോര്&#x200d;ട്ട് ചെയ്യണം. പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാര്&#x200d;ഡ് ക്യാന്&#x200d;ഡിഡേറ്റ് പോര്&#x200d;ട്ടലില്&#x200d; ലഭ്യമായിട്ടുണ്ട്. വിദ്യാര്&#x200d;ഥികള്&#x200d; അഡ്മിറ്റ് കാര്&#x200d;ഡിനൊപ്പം അഡ്മിറ്റ് കാര്&#x200d;ഡില്&#x200d; പരമാര്&#x200d;ശിച്ചിരിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്&#x200d; രേഖ കൂടി നിര്&#x200d;ബന്ധമായും ഹാജരാക്കണം.</p>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1kerala-engineering-entrance-exam-begins-today-198-centers-113447-candidates-to-write-the-exam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കീം പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു</title>
		<link>https://www.chandrikadaily.com/keam-entrance-exam-result.html</link>
					<comments>https://www.chandrikadaily.com/keam-entrance-exam-result.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 24 Sep 2020 09:26:25 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[entrance exam]]></category>
		<category><![CDATA[keam]]></category>
		<category><![CDATA[keralam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156168</guid>

					<description><![CDATA[എന്&#x200d;ജിനീയറിംഗ് പ്രവേശന പരീക്ഷയില്&#x200d; ആദ്യ നൂറ് റാങ്കില്&#x200d; ഇടംപിടിച്ചതില്&#x200d; 87 പേരും ആണ്&#x200d;കുട്ടികളാണ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കീം പരീക്ഷയുടെ എന്&#x200d;ജിനീയറിംഗ്, ഫാര്&#x200d;മസി കോഴ്‌സുകളിലേക്കുളള പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലാണ് ഫലം പ്രഖ്യാപിച്ചത്. 53,236 പേരാണ് റാങ്ക് പട്ടികയില്&#x200d; ഇടം നേടി. എന്&#x200d;ജിനിയറിംഗില്&#x200d; കോട്ടയം സ്വദേശി വരുണ്&#x200d; കെ.എസ് ഒന്നാം റാങ്കും കണ്ണൂര്&#x200d; സ്വദേശി ടികെ ഗോകുല്&#x200d; ഗോവിന്ദ് രണ്ടാം റാങ്കും മലപ്പുറം സ്വദേശി നിയാസ് മോന്&#x200d;.പി മൂന്നാം റാങ്കും നേടി.</p>
<p>ഫാര്&#x200d;മസി പ്രവേശന പരീക്ഷയില്&#x200d; തൃശൂര്&#x200d; സ്വദേശിയായ അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക്. കാസര്&#x200d;കോട് പരപ്പ സ്വദേശിയായ ജോയല്&#x200d; ജെയിംസ് രണ്ടാം റാങ്കും കൊല്ലം സ്വദേശി അദിത്യ ബൈജു മൂന്നാം റാങ്കും കരസ്ഥമാക്കി.</p>
<p>റാങ്ക് വിവരങ്ങള്&#x200d; പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്&#x200d; ലഭിക്കും.</p>
<p>എന്&#x200d;ജിനീയറിംഗ് പ്രവേശന പരീക്ഷയില്&#x200d; ആദ്യ നൂറ് റാങ്കില്&#x200d; ഇടംപിടിച്ചതില്&#x200d; 87 പേരും ആണ്&#x200d;കുട്ടികളാണ്. ആദ്യനൂറില്&#x200d;ഇടം പിടിച്ചവരില്&#x200d; 66 പേരുടേത് ആദ്യ ശ്രമം തന്നെയാണ്. 34പേര്&#x200d; രണ്ടാമത്തെ ശ്രമത്തിലും. ജൂലായ് 16നായിരുന്നു പ്രവേശന പരീക്ഷ നടന്നത്. പ്രവേശന നടപടികള്&#x200d; ഈ മാസം 29ന് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keam-entrance-exam-result.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കീം പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു</title>
		<link>https://www.chandrikadaily.com/keam-entrance-exam-result-news.html</link>
					<comments>https://www.chandrikadaily.com/keam-entrance-exam-result-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 09 Sep 2020 14:56:53 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[exam]]></category>
		<category><![CDATA[keam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151849</guid>

					<description><![CDATA[എന്&#x200d;ജിനീയറിങ്ങിന് 56,599 പേര്&#x200d; യോഗ്യത നേടി. ഫാര്&#x200d;മസി കോഴ്‌സുകള്&#x200d;ക്ക് 44,390 പേര്&#x200d;ക്ക് യോഗ്യത ലഭിച്ചു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കീം 2020 (കേരള എന്&#x200d;ജിനീയറിങ് അഗ്രിക്കള്&#x200d;ച്ചറല്&#x200d; മെഡിക്കല്&#x200d;) പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്&#x200d;ജിനീയറിങ്ങിന് 56,599 പേര്&#x200d; യോഗ്യത നേടി. ഫാര്&#x200d;മസി കോഴ്‌സുകള്&#x200d;ക്ക് 44,390 പേര്&#x200d;ക്ക് യോഗ്യത ലഭിച്ചു. <a href="http://www.cee.kerala.gov.in">www.cee.kerala.gov.in</a> എന്ന വെബ്‌സൈറ്റില്&#x200d; ഫലം ലഭ്യമാണ്.</p>
<p>കേരള സര്&#x200d;വകലാശാല, മഹാത്മാഗാന്ധി സര്&#x200d;വകലാശാല, കാലിക്കറ്റ് സര്&#x200d;വകലാശാല, കണ്ണൂര്&#x200d; സര്&#x200d;വകലാശാല, കേരള കാര്&#x200d;ഷിക സര്&#x200d;വകലാശാല എന്നിവയാണ് കീം ഉപയോഗിച്ച് അവരുടെ പ്രഫഷനല്&#x200d; കോഴ്‌സുകളിലേക്ക് പ്രവേശനം നല്&#x200d;കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keam-entrance-exam-result-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
