<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>keem &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/keem/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 14 Jul 2025 15:28:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>keem &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ</title>
		<link>https://www.chandrikadaily.com/keem-rank-list-kerala-syllabus-students-petition-in-supreme-court-tomorrow-cbse-files-a-stay-petition.html</link>
					<comments>https://www.chandrikadaily.com/keem-rank-list-kerala-syllabus-students-petition-in-supreme-court-tomorrow-cbse-files-a-stay-petition.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 14 Jul 2025 15:27:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cbse students]]></category>
		<category><![CDATA[entrance exam]]></category>
		<category><![CDATA[keem]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347571</guid>

					<description><![CDATA[റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്]]></description>
										<content:encoded><![CDATA[<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.</p>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keem-rank-list-kerala-syllabus-students-petition-in-supreme-court-tomorrow-cbse-files-a-stay-petition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കീം റാങ്ക് ലിസ്റ്റ്; സര്‍ക്കാരിന് വീണ്ടും തിരിച്ചടി, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി</title>
		<link>https://www.chandrikadaily.com/key-rank-list-in-yet-another-blow-to-the-government-the-division-bench-dismissed-the-appeal-against-the-single-bench-order.html</link>
					<comments>https://www.chandrikadaily.com/key-rank-list-in-yet-another-blow-to-the-government-the-division-bench-dismissed-the-appeal-against-the-single-bench-order.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 10 Jul 2025 11:43:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[keem]]></category>
		<category><![CDATA[RANKLIST]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347247</guid>

					<description><![CDATA[റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ]]></description>
										<content:encoded><![CDATA[<p>കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന സര്&#x200d;ക്കാരിന് വീണ്ടും തിരിച്ചടി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്&#x200d; ബെഞ്ച് ഉത്തരവിനെതിരെ സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ അപ്പീല്&#x200d; ഡിവിഷന്&#x200d; ബെഞ്ച് തള്ളി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്&#x200d; ഇടപെടാനില്ലെന്ന് ഡിവിഷന്&#x200d; ബെഞ്ച് വ്യക്തമാക്കി. സര്&#x200d;ക്കാര്&#x200d; മുന്നോട്ടുവെച്ച വാദങ്ങള്&#x200d; ജസ്റ്റിസുമാരായ അനില്&#x200d; കെ നരേന്ദ്രന്&#x200d;, എസ് മുരളീകൃഷ്ണ എന്നിവര്&#x200d; ഉള്&#x200d;പ്പെട്ട ഡിവിഷന്&#x200d; ബെഞ്ച് അംഗീകരിച്ചില്ല.</p>
<p>കേരളത്തിലെ എന്&#x200d;ജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കിം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്&#x200d; ബെഞ്ച് കഴിഞ്ഞ ദിവസമാണ് തള്ളിയത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്&#x200d; മുന്&#x200d;പ് പ്രോസ്പെക്ടസില്&#x200d; സര്&#x200d;ക്കാര്&#x200d; വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗിന്റെ ഉത്തരവ്.</p>
<p>ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എന്&#x200d;ട്രന്&#x200d;സ് കമ്മീഷണര്&#x200d;ക്ക് സിംഗിള്&#x200d; ബെഞ്ച് നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. ഇതിനെതിരെ സര്&#x200d;ക്കാര്&#x200d; ഡിവിഷന്&#x200d; ബെഞ്ചിനെ സമീപിക്കുകയായിരുന്നു. അപ്പീല്&#x200d; ഡിവിഷന്&#x200d; ബെഞ്ച് തള്ളിയതോടെ സര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിയെ സമീപിച്ചേക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/key-rank-list-in-yet-another-blow-to-the-government-the-division-bench-dismissed-the-appeal-against-the-single-bench-order.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കീം ഫലത്തിൽ സർക്കാറിന് തിരിച്ചടി; റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/keem-effectively-backfires-on-government-high-court-to-reorganize-the-rank-list.html</link>
					<comments>https://www.chandrikadaily.com/keem-effectively-backfires-on-government-high-court-to-reorganize-the-rank-list.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 09 Jul 2025 07:18:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[keem]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347112</guid>

					<description><![CDATA[കൊച്ചി: പുതിയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരണം നടത്തി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം (കീം) ഹൈക്കോടതി റദ്ദാക്കി. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനി ഹന ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്. മാര്‍ക്ക് ഏകീകരണത്തില്‍ മാര്‍ക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യാര്‍ഥികളുടെ ദീര്‍ഘകാലമായുള്ള പരാതി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പുതിയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: പുതിയ ഫോര്&#x200d;മുലയില്&#x200d; മാര്&#x200d;ക്ക് ഏകീകരണം നടത്തി സംസ്ഥാന സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച കേരള എന്&#x200d;ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം (കീം) ഹൈക്കോടതി റദ്ദാക്കി. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്&#x200d; ബെഞ്ച് ഉത്തരവിട്ടു.</p>
<p>റാങ്ക് ലിസ്റ്റിന്റെ മാര്&#x200d;ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്&#x200d; പ്ലസ്ടു വിജയിച്ച വിദ്യാര്&#x200d;ഥിനി ഹന ഫാത്തിമയാണ് ഹര്&#x200d;ജി നല്&#x200d;കിയത്. മാര്&#x200d;ക്ക് ഏകീകരണത്തില്&#x200d; മാര്&#x200d;ക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യാര്&#x200d;ഥികളുടെ ദീര്&#x200d;ഘകാലമായുള്ള പരാതി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പുതിയ ഫോര്&#x200d;മുലയുടെ അടിസ്ഥാനത്തില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; കീം ഫലം പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് പ്ലസ്ടു വിദ്യാര്&#x200d;ഥിനി ഹൈക്കോടതിയെ സമീപിച്ചത്. പ്രവേശന നടപടികളുടെ അന്തിമ ഘട്ടത്തിലാണ് പ്രോസ്‌പെക്ട്‌സില്&#x200d; മാറ്റം വരുത്തിയത് എന്ന വിദ്യാര്&#x200d;ഥിനിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.</p>
<p>മാര്&#x200d;ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാര്&#x200d;ഥികള്&#x200d;ക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന വാദവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ വിധി. എന്&#x200d;ട്രന്&#x200d;സ് പരീക്ഷയ്ക്കും പ്ലസ്ടുവിനും ലഭിച്ച മാര്&#x200d;ക്കുകള്&#x200d; ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് എന്നാണ് കഴിഞ്ഞദിവസം സര്&#x200d;ക്കാര്&#x200d; അറിയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keem-effectively-backfires-on-government-high-court-to-reorganize-the-rank-list.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി</title>
		<link>https://www.chandrikadaily.com/1keam-exam-result-canceled-by-high-court.html</link>
					<comments>https://www.chandrikadaily.com/1keam-exam-result-canceled-by-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 09 Jul 2025 07:01:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[exam result]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[keem]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347110</guid>

					<description><![CDATA[പരീക്ഷയുടെ വെയിറ്റേജ് മാറ്റിയത് ചോദ്യംചെയ്തുള്ള ഹരജികളെ തുടര്‍ന്നാണ് പരീക്ഷ ഫലം റദ്ദാക്കിയത്.]]></description>
										<content:encoded><![CDATA[<p>കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി. പരീക്ഷയുടെ വെയിറ്റേജ് മാറ്റിയത് ചോദ്യംചെയ്തുള്ള ഹരജികളെ തുടര്&#x200d;ന്നാണ് പരീക്ഷ ഫലം റദ്ദാക്കിയത്. പരീക്ഷക്ക് ശേഷം പ്രോസ്‌പെക്ടസ് മാറ്റി വെയിറ്റേജില്&#x200d; മാറ്റം വരുത്തിയിരുന്നു. ഇതിനെതിരെയാണ് കോടതി ചോദ്യംചെയ്തത്.</p>
<p>ജൂലൈ ഒന്നിനാണ് കീം ഫലം പ്രഖ്യാപിച്ചത്. എന്&#x200d;ജിനീയറിങ് വിഭാഗത്തില്&#x200d; എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്&#x200d; ഷിനോജും ഫാര്&#x200d;മസിയില്&#x200d; ആലപ്പുഴ പത്തിയൂര്&#x200d; സ്വദേശിനി അനഘ അനിലും ഒന്നാം റാങ്ക് നേടിയിരുന്നു.</p>
<p>എന്&#x200d;ജിനീയറിങ്ങില്&#x200d; 86,549 പേര്&#x200d; പരീക്ഷയെഴുതിയതില്&#x200d; 76,230 പേര്&#x200d; യോഗ്യത നേടിയിരുന്നു. ഇതില്&#x200d; 67,505 പേരാണ് റാങ്ക് പട്ടികയില്&#x200d; ഇടം നേടിയത്. 33425 പേരാണ് ഫാര്&#x200d;മസി പരീക്ഷയെഴുതിയത്. ഇതില്&#x200d; 27841 പേര്&#x200d; റാങ്ക് ലിസ്റ്റില്&#x200d; ഇടം നേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1keam-exam-result-canceled-by-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കീം 2024 : ഏപ്രിൽ 17 വരെ അപേക്ഷിക്കാം</title>
		<link>https://www.chandrikadaily.com/keem-2024-apply-till-april-17.html</link>
					<comments>https://www.chandrikadaily.com/keem-2024-apply-till-april-17.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 14 Apr 2024 07:08:36 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[education]]></category>
		<category><![CDATA[engineering]]></category>
		<category><![CDATA[keem]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295218</guid>

					<description><![CDATA[വിശദാംശങ്ങളടങ്ങിയ പ്രോസ്പെക്റ്റസ് www.cee.kerala.gov.in ൽ ലഭ്യമാണ്.]]></description>
										<content:encoded><![CDATA[<p>കേരള എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ മേഖലകളിലെ ബിരുദ കോഴ്സുകളുടെ പ്രവേശനത്തിന് (KEAM 2024) അപേക്ഷാ സമർപ്പണം ആരംഭിച്ചു. എല്ലാ കോഴ്സുകൾക്കും ഒറ്റ അപേക്ഷ മതി.<br />
അപേക്ഷയുടെയോ രേഖകളുടെയോ പകർപ്പ് പ്രവേശന കാര്യാലയത്തിലേയ്ക്ക് അയക്കേണ്ടതില്ല. വിശദാംശങ്ങളടങ്ങിയ പ്രോസ്പെക്റ്റസ് www.cee.kerala.gov.in ൽ ലഭ്യമാണ്.</p>
<p><strong>കോഴ്സുകൾ</strong></p>
<p>മെഡിക്കൽ : എം.ബി.ബി.എസ് , ബി.ഡി.എസ്, ബി.എച്ച്. എം.എസ് ഹോമിയോ) ,ബി.എ.എം എസ് (ആയുർവേദ ), ബി.എസ്.എം എസ് &#8216;.(സിദ്ധ), ബി.യു.എം.എസ് (യുനാനി) ) ,<br />
മെഡിക്കൽ അനുബന്ധം : ബി.എസ് സി (ഓണേഴ്സ് ) അഗ്രികൾച്ചർ, ബി.എസ് സി (ഓണേഴ്സ് ) ഫോറസ്ട്രി, ബി.എസ് സി (ഓണേഴ്സ് ) കോ- ഓപ്പറേഷൻ &amp; ബാങ്കിംഗ്, ബി.എസ് സി (ഓണേഴ്സ് ) ക്ലൈമറ്റ് ചേഞ്ച് &amp; എൻവിയോൺമെൻ്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി (കാർഷിക സർവ്വകലാശാലയിൽ),<br />
ബി.വി.എസ് സി &amp; എ.എച്ച് (വെറ്ററിനറി ) , ബി.എഫ്.എസ് സി (ഫിഷറീസ് ) ,<br />
എൻജിനിയറിങ് : എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി,<br />
കേരള കാർഷിക,വെറ്റിനറി &amp; ആനിമൽ സയൻസസ്,<br />
ഫിഷറീസ് &amp; ഓഷ്യൻ സ്റ്റഡീസ് സർവ്വകലാശാലകളിലെ ബി.ടെക് പ്രോഗ്രാമുകൾ ,<br />
ബി.ആർക്ക് (ആർക്കിടെക്ചർ),<br />
ബി.ഫാം (ഫാർമസി)</p>
<p><strong>പരീക്ഷ എഞ്ചിനീയറിംഗ്/ഫാർമസിക്ക് മാത്രം</strong></p>
<p>എൻജിനീയറിങ്,ഫാർമസി പ്രവേശനങ്ങൾക്ക് മാത്രമേ പ്രവേശന പരീക്ഷാ കമ്മീഷണർ പരീക്ഷ നടത്തുകയുള്ളൂ.<br />
മെഡിക്കൽ,മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ പ്രവേശനം നീറ്റ് യു.ജി 2024 സ്കോറടിസ്ഥാനത്തിലാണ്. ആർക്കിടെക്ച്ചർ പ്രവേശനം നാറ്റാ (NATA) സ്കോറും യോഗ്യതാ പരീക്ഷയുടെ മാർക്കും തുല്യാനുപാതത്തിൽ പരിഗണിച്ചാണ് . എങ്കിലും കേരളത്തിലെ പ്രവേശനത്തിന് പരിഗണിക്കപ്പെടണമെങ്കിൽ എല്ലാ സ്ട്രീമുകാരും &#8216;കീം&#8217; അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.അപേക്ഷയിൽ പരിഗണിക്കപ്പെടേണ്ട സ്ട്രീമുകൾ വ്യക്തമാക്ക ണം.എഞ്ചിനീയറിംഗിലെ ബ്രാഞ്ചുകൾ, മെഡിക്കൽ, മെഡിക്കൽ അനു ബന്ധ മേഖലകളിലെ വിവിധ പ്രോഗ്രാമുകൾ എന്നിവ അപേക്ഷിക്കുമ്പോൾ തിരഞ്ഞെടുക്കേണ്ടതില്ല.</p>
<p><strong>ഓൺലൈൻ പരീക്ഷ</strong></p>
<p>കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിലാണ് ഇത്തവണ പരീക്ഷ .ജൂൺ 1 മുതൽ 9 വരെയാണ് പരീക്ഷ. ജൂൺ 4 ന് പരീക്ഷയില്ല. ജൂൺ 8,9 റിസർവ് ദിനങ്ങളാണ്. മെയ് 20 മുതൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും.കേരളത്തിൽ എല്ലാ ജില്ലകളിലും ന്യൂഡൽഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിലും പരീക്ഷയെഴുതാം<br />
150 ചോദ്യങ്ങളടങ്ങിയ മൂന്ന് മണിക്കൂർ പരീക്ഷ. ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ .<br />
മാത്തമാറ്റികസിൽ 75, ഫിസിക്സിൽ 45,കെമിസ്ട്രിയിൽ 30 വീതം ചോദ്യങ്ങൾ. ശരിയുത്തരത്തിന് 4 മാർക്ക്, ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും .<br />
ഫിസിക്സ്,കെമിസ്ട്രി, &#8216; പേപ്പറുകളിൽ ലഭിക്കുന്ന സ്കോറാണ് ഫാർമസി കോഴ്സ് (ബി.ഫാം) പ്രവേശനത്തിനു പരിഗണിക്കുക.<br />
ഫാർമസിക്ക് മാത്രമായി അപേക്ഷിക്കുന്നവർ 75 ചോദ്യങ്ങളടങ്ങിയ ഒന്നരമണിക്കൂർ പരീക്ഷയെഴുതിയാൽ മതി.<br />
ഓരോ സെഷനിലും<br />
വ്യത്യസ്ത ചോദ്യപേപ്പർ ഉപയോഗിക്കുന്നതിനാൽ നോർമലൈസേഷൻ തത്ത്വം നടപ്പാക്കിയായിരിക്കും സ്കോർ കണക്കാക്കുക.<br />
പ്ലസ് ടുവിൽ ഫിസിക്സ്,കെമിസ്ട്രി മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലഭിച്ച മാർക്കിനും പ്രവേശന പരീക്ഷയിൽ ലഭിച്ച<br />
മാർക്കിനും തുല്യ പരിഗണന നൽകിയാണ് എഞ്ചിനീയറിംഗ് റാങ്ക് പട്ടിക തയ്യാറാക്കുക.</p>
<p><strong>യോഗ്യത</strong></p>
<p>അപേക്ഷകന് 2024 ഡിസംബർ 31 ന് 17 വയസ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായ പരിധിയില്ല .<br />
മെഡിക്കൽ,മെഡിക്കൽ അനുബന്ധ<br />
കോഴ്സുകളുടെ പ്രവേശനത്തിന് ഫിസിക്സ്,കെമിസ്ട്രി,ബയോളജി എന്നിവയിൽ മൊത്തം 50 ശതമാനം മാർക്കോടെ പ്ലസ് ടു<br />
ജയിച്ചിരിയ്ക്കണം<br />
എന്നതാണ് പൊതുവായ യോഗ്യത .<br />
വിവിധ കോഴ്സുകൾക്കനുസരിച്ചുള്ള അധിക യോഗ്യതകൾ പ്രോസ്പെക്ടസിൽ വിശദമാക്കിയിട്ടുണ്ട്.<br />
എൻജിനീയറിംഗ് പ്രവേശനത്തിന് മാത്തമാറ്റിക്സ്,ഫിസിക്സ്,കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 45 ശതമാനം മാർക്ക് വാങ്ങി പ്ലസ് ടു ജയിച്ചിരിയ്ക്കണം.<br />
പ്ലസ് ടുവിൽ കെമിസ്ട്രി പഠിച്ചില്ലെങ്കിൽ കമ്പ്യൂട്ടർ സയൻസും ഇവ രണ്ടും പഠിച്ചില്ലെങ്കിൽ ബയോടെക്നോളജിയും ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കിൽ ബയോളജിയും മൂന്നാം വിഷയമായി പരിഗണിക്കും.<br />
ബി.ഫാം പ്രവേശനത്തിന് ഇംഗ്ലീഷ്,ഫിസിക്സ്,കെമിസ്ട്രി,മാത്തമാറ്റിക്സ് /ബയോളജി പഠിച്ച് പ്ലസ് ടു ജയിച്ചിരിയ്ക്കണം. ബി.ആർക്ക് പ്രവേശനത്തിന് മാത്തമാറ്റിക്സ്, ഫിസിക്സ്,കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചിരിയ്ക്കണം. മാത്തമാറ്റിക്സ് ഉൾപ്പെട്ട മൂന്ന് വർഷ ഡിപ്ലോമയിൽ മൊത്തം 50 ശതമാനം മാർക്ക് നേടിയാലും മതി.</p>
<p><strong>അപേക്ഷ</strong></p>
<p>www.cee.kerala.gov.in വഴി ഏപ്രിൽ 17 വൈകുന്നേരം 5.00 മണിവരെ അപേക്ഷ സമർപ്പിക്കാം.<br />
രജിസ്ട്രേഷൻ, അപേക്ഷ പൂരിപ്പിക്കൽ,ഫീസ് അടയ്ക്കൽ, ഇമേജ് /<br />
സർട്ടിഫിക്കറ്റ് അപ്‌ലോഡിംഗ്, അക്നോളഡ്ജ്മെൻറ് പ്രിൻറിംഗ് എന്നിവയാണ് അപേക്ഷയുടെ വിവിധ ഘട്ടങ്ങൾ. അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പറും ഇ മെയിൽ ഐഡിയും വിദ്യാർത്ഥിയുടെയോ രക്ഷിതാക്കളുടെയോ ആയിരിക്കണം.<br />
അപേക്ഷാ ഫീസ് ഓൺലൈനായാണ് അടക്കേണ്ടത് .<br />
എഞ്ചിനീയറിംഗും ഫാർമസിയും ചേർത്തോ ഒറ്റയായോ 875 രൂപ, ആർക്കിടെക്ചർ,മെഡിക്കൽ &amp; അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 625 രൂപ, എല്ലാ കോഴ്സുകളും ചേർത്ത് 1125 രൂപ.<br />
പട്ടികജാതി വിഭാഗക്കാർക്ക് ഇത് യഥാക്രമം 375, 250,500 രൂപ മതി. പട്ടികവർഗ വിഭാഗക്കാർക്ക് ഫീസില്ല.<br />
ദുബായിയിൽ പരീക്ഷയെഴുതാൻ 15000 രൂപ അധികമായി അടക്കേണ്ടി വരും.</p>
<p><strong>നൽകേണ്ട രേഖകൾ</strong></p>
<p>അപേക്ഷകൻ്റെ പാസ്പോർട്ട് സൈസ് ഫോട്ടോ,ഒപ്പ് (jpg/jpeg ഫോർമാറ്റിൽ),<br />
എസ്.എസ്.എൽ.സി/തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ<br />
എന്നിവ നിർബന്ധമായും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.<br />
എന്നാൽ സംവരണമുൾപ്പടെ<br />
വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് ഏപ്രിൽ 24 വൈകുന്നേരം 5:00 മണിവരെ അവസരമുണ്ട്. സംവരണത്തിന് യോഗ്യരല്ലാത്തവരും ഫീസാനുകൂല്യം, സ്കോളർഷിപ്പ് എന്നിവ ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകണം.അപേക്ഷയിൽ /രേഖകളിൽ വല്ല ന്യൂനതകളുണ്ടോ എന്നറിയാനായി<br />
ഇടയ്ക്കിടെ കാൻഡിഡേറ്റ് പോർട്ടൽ / ഹോം പേജ് സന്ദർശിക്കേണ്ടതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keem-2024-apply-till-april-17.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി</title>
		<link>https://www.chandrikadaily.com/keemresultannouced.html</link>
					<comments>https://www.chandrikadaily.com/keemresultannouced.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 20 Jun 2023 01:51:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keem]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260198</guid>

					<description><![CDATA[കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാർ ഒന്നാം റാങ്കും (സ്കോർ 600 ൽ 583.6440) കോട്ടയം സ്വദേശി ആഷിക് സ്റ്റെന്നി രണ്ടാം റാങ്കും (സ്കോർ 600 ൽ 575.7034) കോട്ടയം സ്വദേശി ഫ്രഡി ജോർജ് റോബിൻ മൂന്നാം റാങ്കും (സ്കോർ 600 ൽ 572.7548) കരസ്ഥമാക്കി.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ.ബിന്ദു തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്.</p>
<p>കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാർ ഒന്നാം റാങ്കും (സ്കോർ 600 ൽ 583.6440) കോട്ടയം സ്വദേശി ആഷിക് സ്റ്റെന്നി രണ്ടാം റാങ്കും (സ്കോർ 600 ൽ 575.7034) കോട്ടയം സ്വദേശി ഫ്രഡി ജോർജ് റോബിൻ മൂന്നാം റാങ്കും (സ്കോർ 600 ൽ 572.7548) കരസ്ഥമാക്കി.</p>
<p>എസ് സി വിഭാഗത്തിൽ പത്തനംത്തിട്ട സ്വദേശി ചേതന എസ് ജെ ഒന്നാം റാങ്കും (സ്കോർ 600 ൽ 441.7023), കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദ് രണ്ടാം റാങ്കും (സ്കോർ 600 ൽ 437.9901) കരസ്ഥമാക്കി. എസ് ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാങ്കും (സ്കോർ 600 ൽ 387.5987), പാലക്കാട് സ്വദേശി അനഘ എസ് രണ്ടാം റാങ്കും (സ്കോർ 600 ൽ 364.7566) കരസ്ഥമാക്കി.</p>
<p>ആകെ 49,671 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ഇതിൽ 24,325 പേർ പെൺകുട്ടികളും 25,346 പേർ ആൺ കുട്ടികളുമാണ്. ആദ്യ അയ്യായിരം റാങ്കിൽ സംസ്ഥാന ഹയർസെക്കന്ററി സിലബസ്സിൽ നിന്ന് 2,043 പേരും സി ബി എസ് ഇ യിൽ നിന്ന് 2,790 പേരും യോഗ്യത നേടി.</p>
<p>HSE-കേരള 2,043, AISSCE (CBSE)- 2,790, ISCE(CISCE )- 133, മറ്റുള്ളവ 34 എന്നിങ്ങനെയാണ് ആദ്യ അയ്യായിരം റാങ്കുകൾ.ആദ്യ ആയിരം റാങ്കിൽ ഏറ്റവും കൂടുതൽ യോഗ്യത നേടിയിരിക്കുന്നത് എറണാകുളം ജില്ലയും(154), രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവുമാണ് (135).</p>
<p>മെയ് 17 ന് നടന്ന പ്രവേശനപരീക്ഷയുടെ മൂല്യനിർണ്ണയത്തിനു ശേഷം പ്രവേശനപരീക്ഷാ സ്&#x200d;കോർ മെയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചുകൊണ്ടുള്ള റാങ്ക് പട്ടികയാണ് പ്രസിദ്ധപ്പെടുത്തിയത്.വിവിധയിടങ്ങളിലായി 339 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keemresultannouced.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഞ്ചിനിയറിങ്, ഫാര്&#x200d;മസി പ്രവേശന പരീക്ഷ ഇന്ന്</title>
		<link>https://www.chandrikadaily.com/engineering-and-pharmacy-entrance-exam-today.html</link>
					<comments>https://www.chandrikadaily.com/engineering-and-pharmacy-entrance-exam-today.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 17 May 2023 01:29:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keem]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=254244</guid>

					<description><![CDATA[സംസ്ഥാനത്ത് എഞ്ചിനിയറിങ്, ഫാര്&#x200d;മസി കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കീം-2023 ഇന്ന് നടക്കും.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് എഞ്ചിനിയറിങ്, ഫാര്&#x200d;മസി കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കീം-2023 ഇന്ന് നടക്കും. ജില്ലാ ആസ്ഥാനങ്ങളിലും ദുബായ്, ഡല്&#x200d;ഹി, മുംബൈ എന്നിവിടങ്ങളിലുമായി നടത്തുന്ന പരീക്ഷ 1,23,624 പേര്&#x200d; എഴുതും. 336 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പേപ്പര്&#x200d; ഒന്ന് (ഫിസിക്‌സ് ആന്&#x200d;ഡ് കെമിസ്ട്രി) രാവിലെ 10 മുതല്&#x200d; 12.30 വരെയും പേപ്പര്&#x200d; 2 (മാത്തമാറ്റിക്‌സ് പകല്&#x200d; 2.30 മുതല്&#x200d; വൈകിട്ട് അഞ്ചുവരെയുമാണ്. ഫാര്&#x200d;മസി കോഴ്‌സിലേയ്ക്കുമാത്രം അപേക്ഷിച്ചവര്&#x200d; പേപ്പര്&#x200d; ഒന്ന് എഴുതിയാല്&#x200d; മതി.</p>
<p>വിദ്യാര്&#x200d;ഥികള്&#x200d; അഡ്മിറ്റ് കാര്&#x200d;ഡ് കൂടാതെ ഡ്രൈവിങ് ലൈസന്&#x200d;സ്/പാസ്‌പോര്&#x200d;ട്ട്/പാന്&#x200d; കാര്&#x200d;ഡ്/ ഇലക്ഷന്&#x200d; ഐഡി, ഫോട്ടോ പതിച്ച ഹാള്&#x200d;ടിക്കറ്റ്, വിദ്യാര്&#x200d;ഥി പ്ലസ് ടു പഠനം പൂര്&#x200d;ത്തിയാക്കിയ സ്ഥാപന മേധാവിയോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തി ഫോട്ടോയുള്ള സര്&#x200d;ട്ടിഫിക്കറ്റ് എന്നിവയില്&#x200d; ഏതെങ്കിലും ഒരു തിരിച്ചറിയല്&#x200d; രേഖ കരുതണം. ഹെല്&#x200d;പ് ലൈന്&#x200d; നമ്പര്&#x200d;: 04712525300.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/engineering-and-pharmacy-entrance-exam-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
