<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>keezhaattoor &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/keezhaattoor/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 26 Mar 2018 03:12:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>keezhaattoor &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കീഴാറ്റൂര്&#x200d; കേരളത്തോട് പറയുന്നത്</title>
		<link>https://www.chandrikadaily.com/editorial-26-march-2018.html</link>
					<comments>https://www.chandrikadaily.com/editorial-26-march-2018.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Mar 2018 18:53:10 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[keezhaattoor]]></category>
		<category><![CDATA[keezhattur strike]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76931</guid>

					<description><![CDATA[കണ്ണൂര്&#x200d; കീഴാറ്റൂരില്&#x200d; വയല്&#x200d; നികത്തി ദേശീയപാതാ ബൈപ്പാസ് നിര്&#x200d;മിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്&#x200d; നടത്തുന്ന സമരത്തിന് ഐക്യദാര്&#x200d;ഢ്യവുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്ന് ആയിരങ്ങള്&#x200d; ഒരുമിച്ചുകൂടിയതോടെ വയല്&#x200d;ക്കിളി സമരത്തിന്റെ ന്യായാന്യായങ്ങള്&#x200d; തലനാരിഴകീറി പരിശോധിക്കപ്പെടുകയാണ്. കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യത്തില്&#x200d; പരിസ്ഥിതി പ്രവര്&#x200d;ത്തകരും പൊതു പ്രവര്&#x200d;ത്തകരുമെല്ലാം കീഴാറ്റൂരില്&#x200d; ഒരുമിച്ച് കൂടുന്നതിനെ പ്രതിരോധിക്കാന്&#x200d; സി.പി.എം സംസ്ഥാന കമ്മറ്റിയുടെ തന്നെ നേതൃത്വത്തില്&#x200d; വയല്&#x200d; കാവല്&#x200d; എന്നപേരില്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരെ അണിനിരത്തിയതോടെയാണ് സമര സമിതിക്ക് കൂടുതല്&#x200d; പിന്തുണ ലഭിച്ചതും സമൂഹത്തിന്റെ നാനാതുറകളില്&#x200d;നിന്നുള്ള വന്&#x200d;ജനാവലി പ്രദേശത്തേക്കൊഴുകിയതും. [&#8230;]]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; കീഴാറ്റൂരില്&#x200d; വയല്&#x200d; നികത്തി ദേശീയപാതാ ബൈപ്പാസ് നിര്&#x200d;മിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്&#x200d; നടത്തുന്ന സമരത്തിന് ഐക്യദാര്&#x200d;ഢ്യവുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്ന് ആയിരങ്ങള്&#x200d; ഒരുമിച്ചുകൂടിയതോടെ വയല്&#x200d;ക്കിളി സമരത്തിന്റെ ന്യായാന്യായങ്ങള്&#x200d; തലനാരിഴകീറി പരിശോധിക്കപ്പെടുകയാണ്. കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യത്തില്&#x200d; പരിസ്ഥിതി പ്രവര്&#x200d;ത്തകരും പൊതു പ്രവര്&#x200d;ത്തകരുമെല്ലാം കീഴാറ്റൂരില്&#x200d; ഒരുമിച്ച് കൂടുന്നതിനെ പ്രതിരോധിക്കാന്&#x200d; സി.പി.എം സംസ്ഥാന കമ്മറ്റിയുടെ തന്നെ നേതൃത്വത്തില്&#x200d; വയല്&#x200d; കാവല്&#x200d; എന്നപേരില്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരെ അണിനിരത്തിയതോടെയാണ് സമര സമിതിക്ക് കൂടുതല്&#x200d; പിന്തുണ ലഭിച്ചതും സമൂഹത്തിന്റെ നാനാതുറകളില്&#x200d;നിന്നുള്ള വന്&#x200d;ജനാവലി പ്രദേശത്തേക്കൊഴുകിയതും.<br />
കീഴാറ്റൂര്&#x200d; സമരം വികസനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യശരങ്ങളാണ് സി.പി.എമ്മിന് നേരെ എയ്തു വിടുന്നത്. സംസ്ഥാനത്ത് വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d; പാര്&#x200d;ട്ടി ഭരണത്തിലിരിക്കുമ്പോള്&#x200d; മാത്രം മതിയോ എന്ന ചോദ്യമാണ് അതില്&#x200d; പ്രധാനം. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സ്ഥലമേറ്റെടുക്കലുള്&#x200d;പ്പെടെയുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; നടന്നപ്പോള്&#x200d; പുറം നാടുകളില്&#x200d; നിന്നുപോലും പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരെ ഇറക്കുമതി ചെയ്ത് അവയെല്ലാം തടസപ്പെടുത്തിയ സംഭവങ്ങള്&#x200d; കേരളത്തിന് മറക്കാന്&#x200d; സമയമായിട്ടില്ല.<br />
കീഴാറ്റൂരില്&#x200d; തന്നെ ബൈപ്പാസ് വിരുദ്ധ സമരത്തിന് തുടക്കമിട്ടത് സി.പി.എമ്മിന്റെ നേതൃത്വത്തിലായിരുന്നു. നെല്&#x200d;കൃഷിയും തണ്ണീര്&#x200d; തടങ്ങളും അടങ്ങുന്ന പ്രകൃതി സമ്പത്തിനെ നശിപ്പിച്ചുള്ള ഒരു ദേശീയ പാതാ വികസനം ഞങ്ങളനുവദിക്കില്ലെന്ന് അന്ന് പാര്&#x200d;ട്ടി ഗ്രാമം ഒറ്റക്കെട്ടായായിരുന്നു പ്രതിജ്ഞയെടുത്തിരുന്നത്. എന്നാല്&#x200d; ഭരണം മാറിയപ്പോള്&#x200d; നഷ്ടപരിഹാരത്തുകയുടെ വലിപ്പം കാണിച്ച് ഭൂരിപക്ഷം പേരെയും പാര്&#x200d;ട്ടി തന്നെ സമരത്തില്&#x200d; നിന്ന് പിന്തിരിയിപ്പിക്കുകയായിരുന്നു. ഇതിന്റെ മറവിലാണ് സ്ഥലം നഷ്ടപ്പെട്ട അറുപത് പേരില്&#x200d; അന്&#x200d;പത്തിനാലു പേരും സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെന്നും ആറുപേര്&#x200d; മാത്രമാണ് വിസമ്മതിക്കുന്നതെന്നും മുഖ്യമന്ത്രിയും പാര്&#x200d;ട്ടി നേതൃത്വവുമെല്ലാം വീമ്പു പറയുന്നത്.<br />
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്&#x200d; ഇന്നും ഇന്നലെയുമായി നടന്ന സമരങ്ങളും സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പിനെ തുറന്നു കാട്ടുന്നു. യു.ഡി.എഫ് ഭരണ കാലത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സര്&#x200d;വേ നടന്നപ്പോള്&#x200d; അത് തടസപ്പെടുത്താന്&#x200d; മുന്&#x200d; നിരയിലുണ്ടായിരുന്നു അന്ന് എം.എല്&#x200d;.എ ആയിരുന്ന മന്ത്രി കെ.ടി ജലീല്&#x200d;. സമര പ്രദേശങ്ങളില്&#x200d; പ്രത്യക്ഷപ്പെട്ട് ഒരു ജനപ്രതിനിധി എന്ന ഉത്തരവാദിത്തം പോലും വിസ്മരിച്ച് എരിതീയില്&#x200d; എണ്ണ ഒഴിക്കുന്ന കണക്കെ ഭരണകൂടത്തിനെതിരെ പ്രകോപനപരമായ പ്രഭാഷണങ്ങള്&#x200d; നിരന്തരം നടത്തിയിരുന്നു അദ്ദേഹം. ഇന്ന് ആ പ്രദേശങ്ങളില്&#x200d; സര്&#x200d;വേയുടെ പേരില്&#x200d; സമരങ്ങള്&#x200d; പുനരാരംഭിച്ചപ്പോള്&#x200d; തന്റെ മുന്&#x200d; നിലപാടിന് തീര്&#x200d;ത്തും വിരുദ്ധമായാണ് അദ്ദേഹം സംസാരിച്ചു കൊണ്ടിരിക്കുന്നത്. പ്രതിഷേധവുമായി ജനങ്ങള്&#x200d; തന്റെ വീട്ടിലേക്ക് മാര്&#x200d;ച്ച് നടത്തിയപ്പോള്&#x200d; സ്ഥലം നഷടപ്പെടാത്ത പുറമെ നിന്നുള്ളവരാണ് സമരം നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓന്തിനെപ്പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള ഈ നിറം മാറ്റം അധികാരപ്രമത്തതയുടെ ദന്തഗോപുരവാസത്താലുള്ള അന്ധത കൊണ്ട് മാത്രമല്ല, സി.പി.എമ്മുമായുള്ള സന്തത സഹവാസത്താല്&#x200d; ലഭിച്ച ഇരട്ടത്താപ്പ് നയം കൂടിയാണ്.<br />
ഭരണകൂടത്തിന്റെ അനീതിക്കെതിരെ സമരം ചെയ്യുന്നവരെ ഭരിക്കുന്ന പാര്&#x200d;ട്ടി പ്രതിരോധിക്കുകയെന്ന അപകടകരവും ജനാധിപത്യ വിരുദ്ധവുമായ പ്രവണത കൂടി കീഴാറ്റൂര്&#x200d; തുറന്നു കാട്ടുന്നുണ്ട്. കീഴാറ്റൂരില്&#x200d; ദാശീയ പാത ബൈപ്പാസ് നിര്&#x200d;മിക്കുകയെന്നത് ഇടതു സര്&#x200d;ക്കാറിന്റെ തീരുമാനമാണ്. ആ തീരുമാനത്തിന് ഇരയാക്കപ്പെടുന്ന ഒരു വിഭാഗം ചെറുത്തു നില്&#x200d;പ്പുമായി രംഗത്തു വരുമ്പോള്&#x200d; സി.പി.എം പാര്&#x200d;ട്ടി പ്രതിരോധം തീര്&#x200d;ക്കാന്&#x200d; ശ്രമിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്. വയല്&#x200d;ക്കിളികള്&#x200d;ക്കെതിരെ വയല്&#x200d; കാവല്&#x200d; എന്ന പേരില്&#x200d; കീഴാറ്റൂരില്&#x200d; നിന്ന് തളിപ്പറമ്പിലേക്ക് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്&#x200d; സി.പി.എം നടത്തിയ മാര്&#x200d;ച്ചിന് ഒരു മുന്നറിയിപ്പിന്റെ സ്വരമുണ്ടായിരുന്നു. ശേഷം നടന്ന പൊതു യോഗത്തില്&#x200d; സമരക്കാര്&#x200d;ക്കെതിരെ രൂക്ഷമായ പദപ്രയോഗങ്ങള്&#x200d; നടത്തുകയും ചെയ്തു നേതാക്കള്&#x200d;. ജനാധിപത്യ ബോധത്തെക്കുറിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും മറ്റാരേക്കാളും വാചാലരാകുന്ന സി.പി.എമ്മിന്റെ ഭാഗത്തു നിന്നു തന്നെയുണ്ടായ ഇത്തരം രീതികള്&#x200d; ചില തെറ്റായ സന്ദേശങ്ങളാണ് ഈനാടിന് നല്&#x200d;കുന്നത്.<br />
സംസ്ഥാനത്ത് റോഡ് വികസനം അനിവാര്യമാണെന്നതില്&#x200d; ഒരാള്&#x200d;ക്കും തര്&#x200d;ക്കമില്ല. വികസനം വരുമ്പോള്&#x200d; നിരവധിയാളുകള്&#x200d; അതിന് ഇരകളാക്കപ്പെടും എന്നതും ഒരു യാഥാര്&#x200d;ത്ഥ്യമാണ്. പ്രകൃതിക്കും മനുഷ്യനുമുണ്ടാകുന്ന ആഘാതം പരമാവധി ലഘൂകരിച്ച് വികസന പ്രവൃത്തികള്&#x200d; നടപ്പില്&#x200d; വരുത്തുകയെന്നതാണ് ഒരു ജനപക്ഷ ഭരണകൂടത്തിന് കരണീയമായിട്ടുള്ളത്. ഇവിടെയാണ് കീഴാറ്റൂര്&#x200d; ഒരു ചോദ്യ ചിഹ്നമായി ഉയര്&#x200d;ന്നു നില്&#x200d;ക്കുന്നത്. സമരസമിതിയുടെ ഭാഗം കേള്&#x200d;ക്കാനോ ബദല്&#x200d; സംവിധാനത്തെക്കുറിച്ച് ആലോചിക്കാനോ തയ്യാറാകാതെ ഏകപക്ഷീയവും ധിക്കാരപരവുമായ സമീപനമാണ് വിഷയത്തില്&#x200d; ഇടതു സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചത്. അത്‌കൊണ്ടാണ് ഇന്നലെ കേരളം ഒരു പരിഛേദമായി കീഴാറ്റൂരിേലക്കൊഴുകിയത്.<br />
അധികാരത്തിലായാലും പുറത്തായാലും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരോട് സംവദിക്കുന്നതില്&#x200d; സി.പി.എം തികഞ്ഞ പരാജയമാണെന്നാണ് ഇത്തരം വികസന പ്രശ്‌നങ്ങള്&#x200d; ബോധ്യപ്പെടുത്തിത്തരുന്നത്. കര്&#x200d;ഷകര്&#x200d;ക്ക് വേണ്ടി മഹാരാഷ്ട്രയില്&#x200d; ലോങ് മാര്&#x200d;ച്ച് നടത്തിയ അതേ പ്രസ്ഥാനത്തിന് തന്നെയാണ് കേരളത്തില്&#x200d; കര്&#x200d;ഷകരുടെ വിഷയത്തില്&#x200d; പഴികേള്&#x200d;ക്കേണ്ടി വരുന്നുത്. ഇരകളാക്കപ്പെട്ടവരെ കാര്യങ്ങള്&#x200d; ഗ്രഹിപ്പിക്കുന്നതില്&#x200d; സംഭവിച്ച വീഴ്ചയാണ് സിംഗൂരും നന്ദിഗ്രാമും സി.പി.എമ്മിന് സമ്മാനിച്ചത്. തങ്ങളുടെ നേതൃത്വത്തില്&#x200d; നടപ്പാക്കുന്നത് മാത്രം വികസനവും അല്ലാത്തവയെല്ലാം സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റവുമായി കാണുന്നതിന് പകരം വികസന കാര്യത്തില്&#x200d; ആത്മാര്&#x200d;ത്ഥമായ സമീപനം സ്വീകരിക്കുവോളും ഇനിയും കീഴാറ്റൂരുകള്&#x200d; സി.പി.എമ്മിനെ വേട്ടയാടിക്കൊണ്ടേയിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-26-march-2018.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കീഴാറ്റൂര്&#x200d;: ചെങ്ങന്നൂര്&#x200d; മുന്നില്&#x200d; കണ്ട് നിലപാട് മയപ്പെടുത്തി സി.പി.എം</title>
		<link>https://www.chandrikadaily.com/cpm-defends-keezhatoor-protest.html</link>
					<comments>https://www.chandrikadaily.com/cpm-defends-keezhatoor-protest.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 25 Mar 2018 15:02:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keezhaattoor]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76896</guid>

					<description><![CDATA[ഫൈസല്&#x200d; മാടായി കണ്ണൂര്&#x200d;: കീഴാറ്റൂരില്&#x200d; വയല്&#x200d;കിളി സമരത്തിനെതിരെയുള്ള പ്രതിരോധം സംരക്ഷണ വലയത്തില്&#x200d; ഒതുക്കിയത് ചെങ്ങന്നൂര്&#x200d; തെരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ടുള്ള സി.പി.എമ്മിന്റെ അടവ് നയം. നെല്&#x200d;വയല്&#x200d; നികത്തി ബൈപ്പാസ് നിര്&#x200d;മ്മിക്കാനുള്ള നീക്കത്തിനെതിരെ വയല്&#x200d;കിളി കൂട്ടായ്മയുടെ സമരം ശക്തമാകുമ്പോള്&#x200d; നേര്&#x200d;ക്കുനേര്&#x200d; പോരാട്ടത്തിനൊരുങ്ങാതെ സി.പി.എം മാറി നിന്നത് ചെങ്ങന്നൂരില്&#x200d; തിരിച്ചടി നേരിടാതിരിക്കാനുള്ള കരുതലായാണ് വിലയിരുത്തപെടുന്നത്. പ്രതിഷേധം കരുത്താര്&#x200d;ജിക്കുന്നതിനിടെ ആകാശ പാതയെന്ന ആശയം മുന്നോട്ട് വെച്ചതിന് പിന്നിലും ചെങ്ങന്നൂര്&#x200d; തെരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ട് സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച തന്ത്രത്തിന്റെ ഭാഗമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഫൈസല്&#x200d; മാടായി</strong></p>
<p>കണ്ണൂര്&#x200d;: കീഴാറ്റൂരില്&#x200d; വയല്&#x200d;കിളി സമരത്തിനെതിരെയുള്ള പ്രതിരോധം സംരക്ഷണ വലയത്തില്&#x200d; ഒതുക്കിയത് ചെങ്ങന്നൂര്&#x200d; തെരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ടുള്ള സി.പി.എമ്മിന്റെ അടവ് നയം. നെല്&#x200d;വയല്&#x200d; നികത്തി ബൈപ്പാസ് നിര്&#x200d;മ്മിക്കാനുള്ള നീക്കത്തിനെതിരെ വയല്&#x200d;കിളി കൂട്ടായ്മയുടെ സമരം ശക്തമാകുമ്പോള്&#x200d; നേര്&#x200d;ക്കുനേര്&#x200d; പോരാട്ടത്തിനൊരുങ്ങാതെ സി.പി.എം മാറി നിന്നത് ചെങ്ങന്നൂരില്&#x200d; തിരിച്ചടി നേരിടാതിരിക്കാനുള്ള കരുതലായാണ് വിലയിരുത്തപെടുന്നത്. പ്രതിഷേധം കരുത്താര്&#x200d;ജിക്കുന്നതിനിടെ ആകാശ പാതയെന്ന ആശയം മുന്നോട്ട് വെച്ചതിന് പിന്നിലും ചെങ്ങന്നൂര്&#x200d; തെരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ട് സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച തന്ത്രത്തിന്റെ ഭാഗമാണ്.</p>
<p>സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്&#x200d; നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രി ജി.സുധാകരന്&#x200d; ആകാശ പാതയെന്ന ആശയം വ്യക്തമാക്കി കേന്ദ സര്&#x200d;ക്കാറിന് കത്തയച്ചത്. നേരത്തെ വയല്&#x200d;കിളികളെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി സുധാകരന്&#x200d; അധിക്ഷേപിച്ചത്. ശാസ്ത്ര സാഹിത്യ പരിഷത് ഉള്&#x200d;പ്പെടെ പരിസ്ഥിതി പ്രവര്&#x200d;ത്തകരെയും മാധ്യമങ്ങളെയും അധിക്ഷേപിച്ച് കൊണ്ട് ബൈപ്പാസുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം കേന്ദ്രത്തില്&#x200d; പഴിചാരിയാണ് സ്ഥലം എം.എല്&#x200d;.എ ജയിംസ് മാത്യുവും സംസാരിച്ചത്.</p>
<p>സമരത്തിന്റെ ആദ്യ ഘട്ടത്തില്&#x200d; സമര പന്തല്&#x200d; കത്തിച്ചും കര്&#x200d;ഷകരുള്&#x200d;പ്പെടെയുള്ള കീഴാറ്റൂര്&#x200d; വാസികളെ ഭീഷണിപ്പെടുത്തിയും തങ്ങളുടെ വരുതിയിലാക്കുവാനുള്ള തന്ത്രങ്ങളും പുറത്തെടുത്തിരുന്നു. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനം മാറ്റാതെ സമരത്തില്&#x200d; നിന്ന് പിന്നോട്ടില്ല എന്ന നിലപാടില്&#x200d; ഉറച്ച് നില്&#x200d;ക്കുകയായിരുന്ന വയല്&#x200d;കിളി കൂട്ടായ്മ. രണ്ടാംഘട്ട സമരത്തിന് ഒരുങ്ങവെയാണ് കീഴാറ്റൂര്&#x200d; വയല്&#x200d; സംരക്ഷകരെന്ന പേരില്&#x200d; സി.പി.എം ചെറുത്ത് നില്&#x200d;പ്പിനൊരുങ്ങിയത്. പാര്&#x200d;ട്ടി അനുഭാവികള്&#x200d;ക്ക് മുന്നില്&#x200d; മുഖം രക്ഷിക്കാനുള്ള അടവായിരുന്നു സംരക്ഷണ സമിതിയെന്ന പേരില്&#x200d; രംഗത്തെത്തിയത്. ശനിയാഴ്ച തളിപ്പറമ്പില്&#x200d; നടന്ന പരിപാടിയില്&#x200d; പാര്&#x200d;ട്ടി നിലപാട് വ്യക്തമാക്കിയെങ്കിലും പ്രതിരോധം തല്&#x200d;ക്കാലം പേരില്&#x200d; ഒതുക്കാനുള്ളനയമാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമാണ് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d; വയല്&#x200d;കിളി സമര സ്ഥലത്തേക്ക് പോകരുതെന്ന നിര്&#x200d;ദ്ദേശം സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്&#x200d; പുറപ്പെടുവിച്ചത്.</p>
<p>വയല്&#x200d;കിളി കൂട്ടായ്മ നടത്തുന്ന സമരം ആക്രമിക്കപെടുന്ന അവസ്ഥ വന്നാല്&#x200d; പാര്&#x200d;ട്ടിക്ക് ബാധിക്കുമെന്നും ജനങ്ങള്&#x200d; പാര്&#x200d;ട്ടിക്ക് എതിരാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഇത്. നെല്&#x200d;വയല്&#x200d; സംരക്ഷണത്തിന് വേണ്ടി നടത്തുന്ന സമരത്തെ അടിച്ചൊതുക്കുന്ന സാഹചര്യമുണ്ടായാല്&#x200d; ചെങ്ങന്നൂര്&#x200d; ഉപതെരഞ്ഞെടുപ്പിനെ കൂടി ബാധിക്കുമെന്ന തിരിച്ചറിവാണ് പ്രതിരോധ നടപടികളില്&#x200d; നിന്ന് വിട്ടുനില്&#x200d;ക്കാന്&#x200d; സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d; കൂടി ഭാഗമായ വയല്&#x200d;കിളി സമരത്തെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാല്&#x200d; അണികളും പാര്&#x200d;ട്ടി അനുഭാവികളും എതിരാകുമെന്നതിനാലാണ് ചെറുത്ത് നില്&#x200d;പ്പ് പേരില്&#x200d; ഒതുക്കിയത്.</p>
<p>സര്&#x200d;ക്കാര്&#x200d; നിലപാടിനെതിരെ രംഗത്ത് വന്ന ശാസ്ത്ര സാഹിത്യ പരിഷത് നയങ്ങളും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഏറ്റവും ഒടുവില്&#x200d; പരിഷത് മുന്നോട്ട് വെച്ച ആകാശ പാതയെന്ന ആശയത്തിന് പുറത്ത് നിലപാടില്&#x200d; മാറ്റം വരുത്തിയാണ് സര്&#x200d;ക്കാറും പാര്&#x200d;ട്ടിയും രംഗത്ത് വന്നത്. സമരക്കാര്&#x200d;ക്കൊപ്പം തങ്ങളുണ്ടെന്ന ധാരണ പരത്തി പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരായ സമരാനൂകൂലികളെ തങ്ങള്&#x200d;ക്കൊപ്പം നിര്&#x200d;ത്താനുള്ള തന്ത്രവും ഇതിന് പിന്നിലുണ്ട്. ബൈപ്പാസ് നിര്&#x200d;മ്മാണത്തിന് പിന്നിലെ ഉത്തരവാദിത്തം കേന്ദ്ര സര്&#x200d;ക്കാറിന്റെ തലയില്&#x200d; കെട്ടിവെച്ച് തടിയൂരാനുള്ള ശ്രമം കൂടി സി.പി.എം സര്&#x200d;ക്കാര്&#x200d; തന്ത്രത്തിന് പിന്നിലുണ്ട്. സമരത്തെ ബി.ജെ.പി വല്ലാതെ ഹൈജാക് ചെയ്യപെടുമ്പോള്&#x200d; ബി.ജെ.പിയെ സമ്മര്&#x200d;ദ്ദത്തിലാക്കാനുള്ള അടവ് നയങ്ങളാണ് സി.പി.എം പയറ്റുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-defends-keezhatoor-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കീഴാറ്റൂര്&#x200d;: തീരുമാനം കേന്ദ്രത്തിന് വിട്ട് കേരളം തടിയൂരുന്നു</title>
		<link>https://www.chandrikadaily.com/kerala-government-sent-file-about-keezhattoor.html</link>
					<comments>https://www.chandrikadaily.com/kerala-government-sent-file-about-keezhattoor.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 24 Mar 2018 18:22:58 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keezhaattoor]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76685</guid>

					<description><![CDATA[തിരുവനന്തപുരം: കണ്ണൂര്&#x200d; ജില്ലയിലെ കീഴാറ്റൂരില്&#x200d; വയല്&#x200d; നികത്തി ദേശീയപാത നിര്&#x200d;മിക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന സമരം ദേശീയ ശ്രദ്ധയാകര്&#x200d;ഷിച്ചതോടെ കേന്ദ്ര സര്&#x200d;ക്കാറിനെ കൂട്ടുകക്ഷിയാക്കി തലയൂരാന്&#x200d; സംസ്ഥാന സര്&#x200d;ക്കാറിന്റെ നീക്കം. പാടം നിത്തുന്നതിനു പകരം മേല്&#x200d;പ്പാലം നിര്&#x200d;മിക്കുന്നതിന് കേന്ദ്ര സര്&#x200d;ക്കാറിന്റെ അനുമതി തേടി സംസ്ഥാന സര്&#x200d;ക്കാര്&#x200d; കത്തയച്ചു. ഇതോടെ വയല്&#x200d;കിളി സമരത്തില്&#x200d; നുഴഞ്ഞുകയറി അവകാശം തട്ടിയെടുക്കാന്&#x200d; രംഗത്തെത്തിയ ബി.ജെ.പിയും പ്രതിക്കൂട്ടിലാകും. വയല്&#x200d; നികത്തുന്നതിനു പകരം മേല്&#x200d;പ്പാലം എന്ന നിര്&#x200d;ദേശത്തേയും വയല്&#x200d;കിളി സമരക്കാര്&#x200d; അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സര്&#x200d;ക്കാറിന്റെ കത്തിനെ അനുകൂലിച്ചാലും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കണ്ണൂര്&#x200d; ജില്ലയിലെ കീഴാറ്റൂരില്&#x200d; വയല്&#x200d; നികത്തി ദേശീയപാത നിര്&#x200d;മിക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന സമരം ദേശീയ ശ്രദ്ധയാകര്&#x200d;ഷിച്ചതോടെ കേന്ദ്ര സര്&#x200d;ക്കാറിനെ കൂട്ടുകക്ഷിയാക്കി തലയൂരാന്&#x200d; സംസ്ഥാന സര്&#x200d;ക്കാറിന്റെ നീക്കം. പാടം നിത്തുന്നതിനു പകരം മേല്&#x200d;പ്പാലം നിര്&#x200d;മിക്കുന്നതിന് കേന്ദ്ര സര്&#x200d;ക്കാറിന്റെ അനുമതി തേടി സംസ്ഥാന സര്&#x200d;ക്കാര്&#x200d; കത്തയച്ചു. ഇതോടെ വയല്&#x200d;കിളി സമരത്തില്&#x200d; നുഴഞ്ഞുകയറി അവകാശം തട്ടിയെടുക്കാന്&#x200d; രംഗത്തെത്തിയ ബി.ജെ.പിയും പ്രതിക്കൂട്ടിലാകും. വയല്&#x200d; നികത്തുന്നതിനു പകരം മേല്&#x200d;പ്പാലം എന്ന നിര്&#x200d;ദേശത്തേയും വയല്&#x200d;കിളി സമരക്കാര്&#x200d; അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സര്&#x200d;ക്കാറിന്റെ കത്തിനെ അനുകൂലിച്ചാലും പ്രതികൂലിച്ചാലും കേന്ദ്രം വെട്ടിലാകും. മാത്രമല്ല, സി.പി.എമ്മിനൊപ്പം ബി.ജെ.പിയും കീഴാറ്റൂര്&#x200d; വിഷയത്തില്&#x200d; കൃത്യമായ നിലപാട് വ്യക്തമാക്കേണ്ടി വരും. ചെങ്ങന്നൂര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; ഉള്&#x200d;പ്പെടെ ഇത് ബി.ജെ.പിയെയും സി.പി.എമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയും ചെയ്യും.<br />
കീഴാറ്റൂരിലെ വയല്&#x200d;ക്കിളി സമരത്തിന് വഴിത്തിരിവുണ്ടാക്കാന്&#x200d; ലക്ഷ്യമിട്ടാണ് സംസ്ഥാന സര്&#x200d;ക്കാറിന്റെ പുതിയ കരുനീക്കം. നെല്&#x200d;വയലിന് കുറുകെ മേല്&#x200d;പാതക്ക് അനുമതി തേടി പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനും ദേശീയപാത അതോറിറ്റിക്കും കത്തയച്ചത്. കീഴാറ്റൂരില്&#x200d; വയല്&#x200d; നികത്തി ബൈപാസ് നിര്&#x200d;മിക്കുമെന്ന നിലപാടില്&#x200d; നിന്നു സംസ്ഥാന സര്&#x200d;ക്കാര്&#x200d; പിന്&#x200d;മാറുന്നതിന്റെ സൂചനയായും മരാമത്ത് മന്ത്രിയുടെ നടപടി നോക്കിക്കാണുന്നുണ്ട്.<br />
പാടശേഖരവും ജലവും സംരക്ഷിക്കുന്നതിന് മേല്&#x200d;പ്പാലം വേണമെന്ന ആവശ്യം സ്ഥലം എം.എല്&#x200d;.എ ജെയിംസ് മാത്യു നിയമസഭയില്&#x200d; ഉന്നയിച്ചതായും ഇക്കാര്യം കേന്ദ്രസര്&#x200d;ക്കാരിന്റെ ശ്രദ്ധയില്&#x200d;പ്പെടുത്താമെന്ന് താന്&#x200d; ഉറപ്പുനല്&#x200d;കിയതിനെ തുടര്&#x200d;ന്നാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്നും മന്ത്രി കത്തില്&#x200d; വ്യക്തമാക്കി. വിഷയത്തില്&#x200d; ആവശ്യമായ നടപടികള്&#x200d; സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്&#x200d;ത്ഥിച്ചു.<br />
കീഴാറ്റൂരിലെ സമരത്തെ വിമര്&#x200d;ശിച്ചതിന് പിന്നാലെയാണ് സുധാകരന്റെ നീക്കം. പാടം നികത്തി റോഡ് പണിയുന്നതിന് പകരം മേല്&#x200d;പാത എന്ന ആശയം നേരത്തെ തന്നെ ജെയിംസ് മാത്യു മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് എലവേറ്റഡ് റോഡിന്റെ സാധ്യതകള്&#x200d; ആരാഞ്ഞ് മന്ത്രി കത്തെഴുതിയത്. ബൈപ്പാസിന്റെ അലൈന്&#x200d;മെന്റില്&#x200d; മാറ്റം വരുത്തി മേല്&#x200d;പാതയാക്കിയാല്&#x200d; വയല്&#x200d; സംരക്ഷിക്കാമെന്നും ഇക്കാര്യത്തില്&#x200d; തീരുമാനം എടുക്കണമെന്നുമാണ് മന്ത്രി കത്തില്&#x200d; പറയുന്നത്. വയല്&#x200d;ക്കിളികളെ &#8216;വയല്&#x200d; കഴുകന്മാര്&#x200d;&#8217; എന്ന് വിളിച്ച് നിയമസഭയില്&#x200d; മന്ത്രി ജി സുധാകരന്&#x200d; നടത്തിയ പ്രസ്താവന വിവാദമായിരുന്നു. അതേസമയം പ്രായോഗികതയാണ് സര്&#x200d;ക്കാരിന് മുന്നിലെ വിഷയമെന്നും അതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും ജയിംസ് മാത്യു എം.എല്&#x200d;.എ പറഞ്ഞു. ഇക്കാര്യത്തില്&#x200d; ഇനി തീരുമാനമെടുക്കേണ്ടത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ദേശീയപാതാ അതോറിറ്റിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫലത്തില്&#x200d; പന്ത് കേന്ദ്ര സര്&#x200d;ക്കാറിന്റെ തട്ടിലേക്ക് തട്ടിനീക്കിയിരിക്കുകയാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d;.<br />
ഇതിനിടെ വയല്&#x200d;ക്കിളികള്&#x200d; ഇന്ന് നടത്തുന്ന &#8216;കേരളം കീഴാറ്റൂരിലേക്ക്&#8217; പരിപാടിക്ക് പൊലീസ് മൈക്ക് ഉപയോഗിക്കാന്&#x200d; അനുമതി നല്&#x200d;കി. വയല്&#x200d;കിളികളുടെ പ്രതിഷേധ ജാഥ വയല്&#x200d; കിളികളുടെ നിയന്ത്രണത്തില്&#x200d; ആയിരിക്കുമെന്നും നുഴഞ്ഞുകയറി അക്രമം ഉണ്ടാക്കാന്&#x200d; ശ്രമിച്ചാല്&#x200d; പൊലീസുമായി സഹകരിച്ച് ഇവര്&#x200d;ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വയല്&#x200d;ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-government-sent-file-about-keezhattoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയല്&#x200d;കിളികളെ കുടി ഒഴിപ്പിക്കുമ്പോള്&#x200d;</title>
		<link>https://www.chandrikadaily.com/cpm-should-remember-what-happen-nadhigram-before-ignore-kizatoor-strike.html</link>
					<comments>https://www.chandrikadaily.com/cpm-should-remember-what-happen-nadhigram-before-ignore-kizatoor-strike.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Mar 2018 19:42:39 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[cpm attack]]></category>
		<category><![CDATA[cpm keralam]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[keezhaattoor]]></category>
		<category><![CDATA[keezhattur strike]]></category>
		<category><![CDATA[keralam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75418</guid>

					<description><![CDATA[ലെജു കല്ലൂപ്പാറ വികസനത്തിന്റെ പേരില്&#x200d; കുടിയൊഴിയേണ്ടി വരുന്ന കീഴാറ്റൂരിലെ പാവങ്ങളുടെ പോരാട്ടത്തെ കായികമായി നേരിടുന്ന സി.പി.എം , അനുഭവങ്ങളില്&#x200d;നിന്ന് പാഠം ഉള്&#x200d;ക്കൊള്ളുന്നില്ലെന്ന് ഒരിക്കല്&#x200d; കൂടി തെളിയിച്ചു. പാര്&#x200d;ട്ടി ചിഹ്നത്തില്&#x200d; മാത്രം വോട്ട് ചെയ്യുകയും പാര്&#x200d;ട്ടിക്കാര്&#x200d; പറയുന്നതിനപ്പുറം ചിന്തിക്കാന്&#x200d; പോലും ശീലിച്ചിട്ടില്ലാത്തവരുടെ കിടപ്പാടം ഇല്ലാതാകുന്നു എന്ന ആശങ്ക അകറ്റാന്&#x200d; ബാധ്യതയുള്ള പ്രസ്ഥാനമാണ് ശത്രുവിനെ നേരിടുന്നതുപോലെ സഖാക്കള്&#x200d;ക്കുനേരെ തിരിയുന്നത്. 34 വര്&#x200d;ഷം തുടര്&#x200d;ച്ചയായി അധികാരത്തിലിരുന്ന ബംഗാളില്&#x200d; പാര്&#x200d;ട്ടി പതനത്തിന്റെ പടുകുഴിയിലേക്ക് പതിച്ചതിനു പ്രധാനകാരണം ഇത്തരം പ്രവര്&#x200d;ത്തനങ്ങളായിരുന്നു. പശ്ചിമബംഗാളിലെ സിംഗൂരിലും നന്ദിഗ്രാമിലും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ലെജു കല്ലൂപ്പാറ</strong></p>
<p>വികസനത്തിന്റെ പേരില്&#x200d; കുടിയൊഴിയേണ്ടി വരുന്ന കീഴാറ്റൂരിലെ പാവങ്ങളുടെ പോരാട്ടത്തെ കായികമായി നേരിടുന്ന സി.പി.എം , അനുഭവങ്ങളില്&#x200d;നിന്ന് പാഠം ഉള്&#x200d;ക്കൊള്ളുന്നില്ലെന്ന് ഒരിക്കല്&#x200d; കൂടി തെളിയിച്ചു. പാര്&#x200d;ട്ടി ചിഹ്നത്തില്&#x200d; മാത്രം വോട്ട് ചെയ്യുകയും പാര്&#x200d;ട്ടിക്കാര്&#x200d; പറയുന്നതിനപ്പുറം ചിന്തിക്കാന്&#x200d; പോലും ശീലിച്ചിട്ടില്ലാത്തവരുടെ കിടപ്പാടം ഇല്ലാതാകുന്നു എന്ന ആശങ്ക അകറ്റാന്&#x200d; ബാധ്യതയുള്ള പ്രസ്ഥാനമാണ് ശത്രുവിനെ നേരിടുന്നതുപോലെ സഖാക്കള്&#x200d;ക്കുനേരെ തിരിയുന്നത്. 34 വര്&#x200d;ഷം തുടര്&#x200d;ച്ചയായി അധികാരത്തിലിരുന്ന ബംഗാളില്&#x200d; പാര്&#x200d;ട്ടി പതനത്തിന്റെ പടുകുഴിയിലേക്ക് പതിച്ചതിനു പ്രധാനകാരണം ഇത്തരം പ്രവര്&#x200d;ത്തനങ്ങളായിരുന്നു.</p>
<p>പശ്ചിമബംഗാളിലെ സിംഗൂരിലും നന്ദിഗ്രാമിലും ബലം പ്രയോഗിച്ച് ഭൂമിയേറ്റെടുക്കാന്&#x200d; ഭരണകൂടം ശ്രമിക്കുകയും അതിനെതിരെ ഉയര്&#x200d;ന്ന പ്രതിഷേധത്തെ നേരിടാന്&#x200d; പാര്&#x200d;ട്ടി സഖാക്കള്&#x200d; രംഗത്തിറങ്ങുകയും ചെയ്തതിന്റെ പരിണിത ഫലമാണ് പാര്&#x200d;ട്ടി ഇപ്പോള്&#x200d; അനുഭവിക്കുന്നത്. കിഴക്കന്&#x200d; മിഡ്‌നാപ്പൂര്&#x200d; ജില്ലയിലെ നന്ദിഗ്രാമില്&#x200d; സ്വതന്ത്ര സാമ്പത്തിക മേഖല സൃഷ്ടിച്ച് വ്യവസായ സംരഭത്തിന് മുന്നോട്ടുവന്ന ഇന്തോനേഷ്യയിലെ സലിം ഗ്രൂപ്പായിരുന്നു. സലിം ഗ്രൂപ്പിന് കെമിക്കല്&#x200d; ഹബ്ബ് തുടങ്ങാന്&#x200d; 10000 ഏക്കര്&#x200d; ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്&#x200d; ആംഭിച്ചപ്പോള്&#x200d; തന്നെ കുടി ഒഴിപ്പിക്കപ്പെടുന്നവര്&#x200d; എതിര്&#x200d;പ്പുമായി രംഗത്തു വന്നു. ഇതേതുടര്&#x200d;ന്ന് സ്ഥലമേറ്റെടുക്കല്&#x200d; നടപടികള്&#x200d; നിര്&#x200d;ത്തിവെയ്ക്കുകയും ജനങ്ങളുടെ അംഗീകാരത്തിന് വിധേയമായി മാത്രമെ ഇനി തീരുമാനങ്ങള്&#x200d; ഉണ്ടാകുവെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്&#x200d; ഭരണകൂടം പിന്നീട് വാക്കുമാറ്റി. സ്ഥലം സലിം ഗ്രൂപ്പിന് ഏറ്റെടുത്തുകൊടുക്കാന്&#x200d; പാര്&#x200d;ട്ടി നേതാക്കള്&#x200d; തന്നെ മുന്നിട്ടിറങ്ങി. ഇവരെ ചെറുക്കാന്&#x200d; മറ്റ് പാര്&#x200d;ട്ടികളും ഗ്രൂപ്പുകളും സമരക്കാര്&#x200d;ക്കൊപ്പമെത്തി.അവിടെ പൊലീസ് ഇടപെടല്&#x200d; അനിവാര്യമായി. പൊലീസിനെ നേരിടാന്&#x200d; നാടന്&#x200d; ബോംബുകളും തോക്കുകളുമായി ജനക്കൂട്ടം ഇറങ്ങി. പൊലീസ് വെടിവെയ്പ്പില്&#x200d; 14 പേര്&#x200d; മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതിലും വളരെ കൂടുതല്&#x200d; ആളുകള്&#x200d; മരിച്ചിട്ടുണ്ടാകണം.</p>
<p>ടാറ്റാ ഗ്രൂപ്പിന് ഒരുലക്ഷം രൂപയുടെ നാനോകാര്&#x200d; നിര്&#x200d;മ്മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിക്കായി 997 ഏക്കര്&#x200d; ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ചെറുത്തുനില്&#x200d;പ്പായിരുന്നു സിംഗൂരില്&#x200d; . തങ്ങള്&#x200d; വിശ്വസിച്ച പ്രസ്ഥാനം തങ്ങളെ കബളിപ്പിക്കുകയായിരുന്നു വെന്ന് മനസിലാക്കിയതോടെ ജനങ്ങള്&#x200d; പാര്&#x200d;ട്ടിക്കും സര്&#x200d;ക്കാരിനും എതിരെ തിരിഞ്ഞു. ഈസാഹചര്യത്തില്&#x200d; സഹായവുമായെത്തിയവരെകുറിച്ചോ അവരുടെ രാഷ്ട്രീയ നിലപാടുകളെപറ്റിയോ ബംഗാളിലെ പാവപ്പെട്ട ജനത ചിന്തിച്ചില്ല. പാര്&#x200d;ട്ടിയെയും നേതാക്കളെയും തങ്ങളുടെ അന്തകരായി കരുതി അവരെ തെരുവില്&#x200d; നേരിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്&#x200d; നീങ്ങിയപ്പോള്&#x200d; അതിനെ ചെറുക്കാന്&#x200d; ഭരണകൂടത്തിന്റെ സംവിധാനത്തിനോ പാര്&#x200d;ട്ടിയുടെ സംഘടനാബലത്തിനോ ആയില്ല. പാര്&#x200d;ട്ടി നേതാക്കള്&#x200d;ക്ക് പ്രക്ഷോഭം മേഖലയുടെ പരിസരത്തുപോലും എത്തിനോക്കാന്&#x200d; കഴിയാത്ത സാഹചര്യമുണ്ടായി.<br />
ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭം തുടങ്ങിയ 2008-മുതല്&#x200d; ബംഗാളില്&#x200d; ഇടതുമുന്നണി തെരഞ്ഞെടുപ്പില്&#x200d; പരാജയം രുചിച്ചു തുടങ്ങി.</p>
<p>അതിന്റെ തോത് വര്&#x200d;ദ്ധിച്ചുവരുന്നതായാണ് പിന്നീട് കണ്ടത്. കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബംഗാളില്&#x200d; 42ല്&#x200d; രണ്ട് സീറ്റുമാത്രമാണ് സി.പി.എമ്മിന് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടുപോലും സി.പി.എം മൂന്നാംസ്ഥാനത്തായി. പലമണ്ഡലങ്ങളിലും മത്സരിക്കാന്&#x200d; പോലും പാര്&#x200d;ട്ടിക്ക് ആളെ കിട്ടാനില്ല. പ്പോള്&#x200d; സംസ്ഥാനത്ത് പാര്&#x200d;ട്ടി നാലാംസ്ഥാനത്താണെന്നാണ് വിലയിരുത്തല്&#x200d;.<br />
കീഴാറ്റൂരില്&#x200d; വയല്&#x200d; നികത്തി ദേശീയപാത ബൈപ്പാസാക്കുന്നതിനെതിരെ ഉയര്&#x200d;ന്നു വന്നിട്ടുള്ള പ്രക്ഷോഭവും അതിനോട് സര്&#x200d;ക്കാരും പാര്&#x200d;ട്ടിയും സ്വീകരിക്കുന്ന സമീപനവും സിംഗൂരിലും നന്ദിഗ്രാമിലും ഭൂമിയേറ്റെടുക്കുന്നതിനെതിരെ ഉണ്ടായ പ്രക്ഷോഭങ്ങളോട് ബംഗാള്&#x200d; സര്&#x200d;ക്കാരും അവിടുത്തെ പാര്&#x200d;ട്ടിയും സ്വീകരിച്ചതിന് സമാനമാണ്.</p>
<p>റോഡും വ്യവസായവുമെല്ലാം വികസിക്കണമെന്നകാര്യത്തില്&#x200d; ആര്&#x200d;ക്കും അഭിപ്രായഭിന്നത ഉണ്ടാകില്ല. എന്നാല്&#x200d; ഇതേക്കുറിച്ച് സാധാരണജനങ്ങളെ ബോധ്യമാക്കാന്&#x200d; ഭരണകൂടത്തിനാകണം. അവര്&#x200d; ഉന്നയിക്കുന്ന വിഷയങ്ങളിലെ വസ്തുതയും ആശങ്കയുടെ ആഴവും മനസിലാക്കിയുള്ള സമീപനം സ്വീകരിക്കാന്&#x200d; കഴിയണം.അതിനുപകരം ഒരുവശത്ത് ചര്&#x200d;ച്ചനടത്തി അവരെ പറഞ്ഞ് പറ്റിക്കുകയും മറുവശത്ത് പേശിബലത്തിലൂടെ കീഴ്‌പ്പെടുത്തുകയുമാണെന്ന തോന്നല്&#x200d; ഉണ്ടാകാന്&#x200d; പാടില്ല.കീഴാറ്റൂര്&#x200d; ഒരു പാര്&#x200d;ട്ടി ഗ്രാമമാണ്.</p>
<p>പാര്&#x200d;ട്ടി ലൈനില്&#x200d; ചിന്തിക്കുകയും പ്രവര്&#x200d;ത്തിക്കുയും പാര്&#x200d;ട്ടിനേതാക്കള്&#x200d; പറയുന്നത് അനുസരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം. തങ്ങളുടെ വയല്&#x200d;നികത്തി റോഡ് നിര്&#x200d;മ്മിച്ചാല്&#x200d; കുടിഒഴിപ്പിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്ന ഇവര്&#x200d; ഈ റോഡ് നിര്&#x200d;മ്മാണത്തിനു പിന്നില്&#x200d; വന്&#x200d; അഴിമതിയുണ്ടെന്ന് വിശ്വസിക്കുന്നു. ആദ്യം സ്ഥലമേറ്റെടുത്ത വിജ്ഞാപനം അട്ടിമറിച്ച് സ്വകാര്യ വ്യക്തികളുടെ താല്&#x200d;പര്യത്തിന് സര്&#x200d;ക്കാര്&#x200d; വഴങ്ങിയത്രെ. ഇക്കാര്യം പാര്&#x200d;ട്ടി നേതൃത്വത്തെയും ഭരണകൂടത്തെയും അവര്&#x200d; ധരിപ്പിച്ചെങ്കിലും ചെവികൊടുക്കാന്&#x200d; പാര്&#x200d;ട്ടിയോ സര്&#x200d;ക്കാരോ തയ്യാറായില്ല. തങ്ങള്&#x200d; ഒറ്റപ്പെടുന്നു എന്നു ബോധ്യമായപ്പോഴാണ് കീഴാറ്റൂരില്&#x200d; സി.പി.എം മുന്&#x200d; ബ്രാഞ്ച് സെക്രട്ടറി സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്&#x200d; വയലിന് നടവുവില്&#x200d; സമര പന്തല്&#x200d; നിര്&#x200d;മ്മിച്ച് &#8216;വയല്&#x200d; കിളികള്&#x200d;&#8217; എന്നപേരില്&#x200d; കൂട്ടായ്മ രൂപീകരിച്ച് വയല്&#x200d; കാവല്&#x200d; സമരം ആരംഭിച്ചത്. വയല്&#x200d;കിളി കര്&#x200d;ഷക കൂട്ടായ്മസമരം പെട്ടന്ന് ശക്തമായി. കഴിഞ്ഞ സെപ്തംബറില്&#x200d; 20 ദിവസം നിരാഹാര സമരം നടത്തിയതോടെ സംസ്ഥാന ശ്രദ്ധപിടിച്ചുപറ്റി.</p>
<p>തുടര്&#x200d;ന്ന് പാര്&#x200d;ട്ടി ഇടപെട്ട് പൊതുമരാമത്ത് മന്ത്രിയുടെ അദ്ധ്യക്ഷതയില്&#x200d; സമരക്കാരുമായി ചര്&#x200d;ച്ച നടത്തി. നെല്&#x200d;വയല്&#x200d; ഒഴിവാക്കിയുള്ള റൂട്ടുകള്&#x200d; പരിശോധിക്കാമെന്ന് ഉറപ്പു നല്&#x200d;കി. ഇതേതുടര്&#x200d;ന്ന് സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്&#x200d; വയലിലൂടെ തന്നെ റോഡ് നിര്&#x200d;മ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് വിജ്ഞാപനം ഇതിനിടെ പുറത്തിറങ്ങി. ഇതോടെ സമരം വീണ്ടും ശക്തിപ്പെടുകയായിരുന്നു.സമരത്തെ നേരിടാന്&#x200d; പാര്&#x200d;ട്ടിയും ഭരണകൂടവും ഒരുപോലെ രംഗത്തിറങ്ങി.</p>
<p>സമരത്തില്&#x200d; പങ്കെടുത്ത പാര്&#x200d;ട്ടി അംഗങ്ങളെ പുറത്താക്കി. സ്ഥലം അളന്നുതിരിക്കാന്&#x200d; എത്തിയ ഉദ്യോഗസ്ഥര്&#x200d;ക്കുമുന്നില്&#x200d; ആത്മഹത്യ ഭീഷണിയുമായി നിന്ന സമരക്കാരെ പൊലീസും പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരും ചേര്&#x200d;ന്ന് നേരിട്ടു. വസ്തു അളന്നു തിരിച്ച് അതിരിട്ടു. പൊലീസ് നോക്കിനില്&#x200d;ക്കെ സമരപന്തല്&#x200d; സി.പി.എം പ്രവര്&#x200d;ത്തകര്&#x200d; കത്തിച്ചു. പിന്നീട് ഇത് പൂര്&#x200d;ണ്ണമായും നശിപ്പിക്കപ്പെടുകയും ചെയ്തു.എന്നാല്&#x200d; കീഴാറ്റൂരിലെ പോരാളികള്&#x200d; ഭീഷണിക്കു മുന്നില്&#x200d; വഴങ്ങി സമരം അവസാനിപ്പിക്കാന്&#x200d; തയ്യാറല്ല. ഇവര്&#x200d;ക്ക് പിന്തുണയുമായി വിവിധ സംഘടനകള്&#x200d; എത്തിയതോടെ സമരം ദേശീയ ജനശ്രദ്ധ നേടുകയാണ്. ഒരുചെറിയ പ്രദേശത്തെ സമരത്തെ പാര്&#x200d;ട്ടിക്ക് അടിച്ചൊതുക്കാനായേക്കുമെങ്കിലും സര്&#x200d;ക്കാരിനും പാര്&#x200d;ട്ടിക്കും ഭാവിയില്&#x200d; അതുണ്ടാക്കിയേക്കാവുന്ന പോറല്&#x200d; നിസാരമായിരിക്കില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-should-remember-what-happen-nadhigram-before-ignore-kizatoor-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തീപ്പന്തമാകാന്‍ കീഴാറ്റൂര്‍രിലെ &#8216;വയല്‍കിളികള്‍&#8217; പാര്‍ട്ടിയെ ഞെട്ടിച്ച് സമരം രണ്ടാം ഘട്ടിത്തിലേക്ക്</title>
		<link>https://www.chandrikadaily.com/keezhattoor-strike.html</link>
					<comments>https://www.chandrikadaily.com/keezhattoor-strike.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 25 Oct 2017 10:24:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keezhaattoor]]></category>
		<category><![CDATA[strike]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49807</guid>

					<description><![CDATA[&#160; സി.പി.ഐ.എം നെ ഞെട്ടിച്ചു കൊണ്ട് പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നിവാസികള്‍ വീണ്ടും സംരത്തിലേക്കിറങ്ങുന്നു. വയല്‍ നികത്തിയുള്ള ബൈപാസ് പദ്ധതിക്കെതിരേ വയല്‍ക്കിളികളികളും കീഴാറ്റൂര്‍ കോളനിയില്‍ രൂപീകരിച്ച ജനകീയ സമിതിയും സമരം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിര്‍ദിഷ്ട ബൈപാസ് അലൈന്‍മെന്റ് മാറ്റുമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നായിരുന്നും സമരം വയല്‍ സംരക്ഷണ സമിതിയായ വയല്‍ക്കിളികള്‍പിന്‍വലിച്ചത്. എന്നാലിപ്പോള്‍ പുതുതായി സര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ അലൈന്‍മെന്റും പരിസ്ഥിത സൗഹാര്‍ദമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വയല്‍ക്കിളികള്‍ കഴിഞ്ഞ ദിവസം വിദഗ്ദ്ധ സംഘവും കളക്ടറും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സി.പി.ഐ.എം നെ ഞെട്ടിച്ചു കൊണ്ട് പാര്&#x200d;ട്ടി ഗ്രാമമായ കീഴാറ്റൂര്&#x200d; നിവാസികള്&#x200d; വീണ്ടും സംരത്തിലേക്കിറങ്ങുന്നു. വയല്&#x200d; നികത്തിയുള്ള ബൈപാസ് പദ്ധതിക്കെതിരേ വയല്&#x200d;ക്കിളികളികളും കീഴാറ്റൂര്&#x200d; കോളനിയില്&#x200d; രൂപീകരിച്ച ജനകീയ സമിതിയും സമരം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിര്&#x200d;ദിഷ്ട ബൈപാസ് അലൈന്&#x200d;മെന്റ് മാറ്റുമെന്ന സര്&#x200d;ക്കാര്&#x200d; ഉറപ്പിനെ തുടര്&#x200d;ന്നായിരുന്നും സമരം വയല്&#x200d; സംരക്ഷണ സമിതിയായ വയല്&#x200d;ക്കിളികള്&#x200d;പിന്&#x200d;വലിച്ചത്. എന്നാലിപ്പോള്&#x200d; പുതുതായി സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശിച്ച പുതിയ അലൈന്&#x200d;മെന്റും പരിസ്ഥിത സൗഹാര്&#x200d;ദമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വയല്&#x200d;ക്കിളികള്&#x200d; കഴിഞ്ഞ ദിവസം വിദഗ്ദ്ധ സംഘവും കളക്ടറും വിളിച്ചു ചേര്&#x200d;ത്ത യോഗത്തില്&#x200d; നിന്നിറങ്ങിപോവുകയും സമരം പുനരാംരഭിക്കാന്&#x200d; തീരുമാനിക്കുകയുമായിരുന്നു.<img loading="lazy" class="alignnone size-medium wp-image-49812" src="https://www.chandrikadaily.com/wp-content/uploads/2017/10/keezhatoor-protest100-300x182.png" alt="keezhatoor-protest100" width="300" height="182" srcset="https://www.chandrikadaily.com/wp-content/uploads/2017/10/keezhatoor-protest100-300x182.png 300w, https://www.chandrikadaily.com/wp-content/uploads/2017/10/keezhatoor-protest100-696x423.png 696w, https://www.chandrikadaily.com/wp-content/uploads/2017/10/keezhatoor-protest100-692x420.png 692w, https://www.chandrikadaily.com/wp-content/uploads/2017/10/keezhatoor-protest100.png 700w" sizes="(max-width: 300px) 100vw, 300px" /></p>
<p>സിപിഎം കേന്ദ്രമായ കീഴാറ്റൂരില്&#x200d; സമര സമിതികളായ വയല്&#x200d;ക്കിളികളായും ജനകീയ സമരസമിതിയായും ചേര്&#x200d;ന്ന് പ്രവര്&#x200d;ത്തികുന്നുതിന് വിലക്കുണ്ടായിരുന്നു. എ്ന്നാല്&#x200d; ഈ വിലക്കുകള്&#x200d; ലംഘിച്ച് ആളുകള്&#x200d; കൂട്ടമായി സമര സമിതിയുമായി ചേര്&#x200d;ന്ന പ്രവര്&#x200d;ത്തിക്കകുന്നത് പാര്&#x200d;ട്ടിയെ വെട്ടിലാക്കുന്നുണ്ട്. സിപിഎം എംഎല്&#x200d;എ ആയ ജയിംസ് മാത്യു കോളനിയിലെത്തി വിശദീകരണ യോഗം വിളിച്ചു ചേര്&#x200d;ത്തെങ്കിലും ജനങ്ങളുടെ ചോദ്യങ്ങള്&#x200d;ക്കു മുന്നില്&#x200d; ഉത്തരം മുട്ടി യോഗം പാതിവഴിയില്&#x200d; ഉപേക്ഷിച്ചു ഇറങ്ങിപ്പോവുകയായിരുന്നു. പാര്&#x200d;ട്ടിയുടെ ഇരുമ്പുമറ കൊണ്ടു എല്ലാം അടക്കി നിര്&#x200d;ത്താമെന്ന കമ്യൂണിസ്റ്റ് പാര്&#x200d;ട്ടിയുടെ ധാര്&#x200d;ഷ്ട്യം കൂടിയാണ് ഇപ്പോള്&#x200d; കീഴാറ്റൂരുകാര്&#x200d; തകര്&#x200d;ത്തിരിക്കുന്നത്.ഇന്നലെ വയല്&#x200d;ക്കിളികളുടെ നേതൃത്വത്തില്&#x200d; നേരത്തേ സമരം നടന്ന കീഴാറ്റൂരില്&#x200d; മനുഷ്യച്ചങ്ങല തീര്&#x200d;ക്കുകയും ബൈപ്പാസിനെതിരെ രണ്ടാംഘട്ട സമര പ്രഖ്യാപനവും നടത്തുകയും ചെയ്തു. തുടര്&#x200d;ന്ന് എന്ത് വിലകൊടുത്തും ഇതുവഴി ബൈപ്പാസ് വരുന്നതിനെ എതിര്&#x200d;ക്കുമെന്നും, വയലും വീടും സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്തു. തുടര്&#x200d;ന്ന് പ്രകടനമായി കോളനിയിലേക്ക് പോയി. അവിടെ കഴിഞ്ഞ ദിവസം രൂപീകരിച്ച ജനകീയ സമിതിയുടെ നേതൃത്വത്തില്&#x200d; വയല്&#x200d;ക്കിളികളെ സ്വീകരിച്ചു. തുടര്&#x200d;ന്നു സംയുക്തമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാലയുമൊരുക്കി. പുതിയ അലൈന്&#x200d;മെന്റ് പ്രകാരം കീഴാറ്റൂര്&#x200d; വഴി ബൈപ്പാസ് നിര്&#x200d;മിക്കുന്നതിനെതിരെയാണ് രണ്ടാം ഘട്ട സമരത്തിന് നാന്ദി കുറിച്ചത്. പുതിയ അലൈന്&#x200d;മെന്റിന്റെ അടിസ്ഥാനത്തില്&#x200d; ബൈപ്പാസ് വന്നാല്&#x200d; തോടും വയലും വീടും നഷ്ടപ്പെടുമെന്നാണ് നാട്ടുകാര്&#x200d; പറയുന്നത്. 19 ദിവസം നീണ്ടുനിന്ന ആദ്യഘട്ട സമരം വയലുകള്&#x200d; ഒഴിവാക്കി പുതിയ ദിശ കൊണ്ടുവരുമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടര്&#x200d;ന്നായിരുന്നു നേരത്തെ സമരം അവസാനിപ്പിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ 18 ന് എത്തിയ വിദഗ്ദ്ധ സംഘം പരിശോധന നടത്തി ഉറപ്പിച്ച പുതിയ അലൈന്&#x200d;മെന്റ് പ്രകാരം വയലുകളും, വീടുകളും, ക്ഷേത്രങ്ങളും നശിക്കുന്ന അവസ്ഥയാണുളളത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും കടുത്ത ജനകീയ പ്രക്ഷോഭം ഉണ്ടായിട്ടും വീണ്ടും ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടുമായി രംഗത്തുവരുന്ന അധികാരികള്&#x200d; അതില്&#x200d;നിന്നും പിന്&#x200d;മാറണമെന്നും വയല്&#x200d;കിളി നേതാവ് സുരേഷ് കീഴാറ്റൂര്&#x200d; ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും യുവാക്കളുമായി വന്&#x200d;ജനപിന്തുണയോടെയാണ് രണ്ടാംഘട്ട സമര പ്രഖ്യാപനവും നടന്നത്. ബദല്&#x200d; നിര്&#x200d;ദ്ദേശമായി നിലവിലുളള ദേശീയപാത വികസിപ്പിക്കുക എന്നതാണ് വയല്&#x200d;ക്കിളികള്&#x200d; മുന്നോട്ട് വെക്കുന്നത്. ഇതോടെ നിലവിലുളള ദേശീയപാത വികസിപ്പിക്കുവാനുളള സാധ്യതകള്&#x200d; ആരായാന്&#x200d; അധികാരികള്&#x200d; നിര്&#x200d;ബന്ധിതരാകുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keezhattoor-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
