<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kenya &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kenya/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 28 Oct 2025 10:53:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kenya &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കെനിയയില്‍ ദുരന്തം: വിനോദസഞ്ചാരികളെ കൊണ്ടുപോയ ചെറുവിമാനം തകര്‍ന്നു വീണു; 12 പേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/11tragedy-in-kenya-small-plane-carrying-tourists-crashes-12-people-are-suspected-to-have-died.html</link>
					<comments>https://www.chandrikadaily.com/11tragedy-in-kenya-small-plane-carrying-tourists-crashes-12-people-are-suspected-to-have-died.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Oct 2025 10:52:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[aeroplane clash]]></category>
		<category><![CDATA[kenya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360728</guid>

					<description><![CDATA[ഡയാനി എയര്‍സ്റ്റ്രിപ്പില്‍നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള കുന്നിന്‍ പ്രദേശത്തും വനത്തിനടുത്തുമാണ് വിമാനം തകര്‍ന്നുവീണത്.]]></description>
										<content:encoded><![CDATA[<p>നെയ്‌റോബി: കെനിയയിലെ തീരദേശ മേഖലയായ ക്വാലെയില്&#x200d; ചൊവ്വാഴ്ച പുലര്&#x200d;ച്ചെ ഭീകര വിമാനാപകടം. മസായി മാര നാഷണല്&#x200d; റിസര്&#x200d;വിലേക്കുള്ള യാത്രാമധ്യേ ചെറുവിമാനം തകര്&#x200d;ന്നു വീണ് തീപിടിച്ചതോടെ 12 പേര്&#x200d; മരിച്ചതായി പ്രാഥമിക വിവരം.</p>
<p>ഡയാനി എയര്&#x200d;സ്റ്റ്രിപ്പില്&#x200d;നിന്ന് ഏകദേശം 40 കിലോമീറ്റര്&#x200d; അകലെയുള്ള കുന്നിന്&#x200d; പ്രദേശത്തും വനത്തിനടുത്തുമാണ് വിമാനം തകര്&#x200d;ന്നുവീണത്. വിമാനത്തില്&#x200d; യാത്ര ചെയ്തവരൊക്കെ വിദേശ വിനോദസഞ്ചാരികളാണെന്ന് ക്വാലെ കൗണ്ടി കമീഷണര്&#x200d; സ്റ്റീഫന്&#x200d; ഒറിന്&#x200d;ഡെ വ്യക്തമാക്കി. മരിച്ചവരുടെ പൗരത്വം സ്ഥിരീകരിക്കുന്ന നടപടികള്&#x200d; പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.</p>
<p>സെസ്‌ന കാരവാന്&#x200d; വിഭാഗത്തില്&#x200d;പ്പെട്ട ഈ വിമാനത്തില്&#x200d; 12 പേര്&#x200d; ഉണ്ടായിരുന്നുവെന്നാണ് കെനിയ സിവില്&#x200d; ഏവിയേഷന്&#x200d; അതോറിറ്റി നല്&#x200d;കിയ വിവരം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പറന്നുയര്&#x200d;ന്നതിനു പിന്നാലെ മിനിറ്റുകള്&#x200d;ക്കുള്ളില്&#x200d; തന്നെ വിമാനം നിയന്ത്രണം നഷ്ടപ്പെടുത്തി താഴേക്ക് പതിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്&#x200d;.</p>
<p>അപകടസ്ഥലത്ത് എത്തിയ രക്ഷാപ്രവര്&#x200d;ത്തകര്&#x200d; കത്തിക്കരിഞ്ഞ വിമാനാവശിഷ്ടങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. ഉച്ചത്തിലുള്ള സ്ഫോടനശബ്ദം കേട്ടതിനെ തുടര്&#x200d;ന്ന് നാട്ടുകാര്&#x200d; സ്ഥലത്തെത്തിയതായും ദൃക്‌സാക്ഷികള്&#x200d; അറിയിച്ചു.</p>
<p>വിമാനാപകടത്തിന്റെ കാരണം അന്വേഷിക്കുന്നതിനായി സിവില്&#x200d; ഏവിയേഷന്&#x200d; അതോറിറ്റിയും പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11tragedy-in-kenya-small-plane-carrying-tourists-crashes-12-people-are-suspected-to-have-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തില്‍ അന്തരിച്ചു</title>
		<link>https://www.chandrikadaily.com/formmer-kenyaan-prime-minisster-raila-odinga-passed-away-in-kerala-after-suffering-a-heart-attack.html</link>
					<comments>https://www.chandrikadaily.com/formmer-kenyaan-prime-minisster-raila-odinga-passed-away-in-kerala-after-suffering-a-heart-attack.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 15 Oct 2025 06:24:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[kenya]]></category>
		<category><![CDATA[reylaodinga]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358561</guid>

					<description><![CDATA[ആയുര്‍വേദ സ്ഥാപനത്തിന്റെ പരിസരത്ത് പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണ ഒഡിംഗയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 9.52 ഓടെ മരിച്ചുവെന്ന് ആയുര്‍വേദ നേത്ര ആശുപത്രി വക്താവ് അറിയിച്ചു.
]]></description>
										<content:encoded><![CDATA[<p>ആയുര്&#x200d;വേദ ചികിത്സയ്ക്കായി കേരളത്തിലെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് എത്തിയ കെനിയ മുന്&#x200d; പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് ബുധനാഴ്ച മരിച്ചതായി പോലീസും ആശുപത്രി അധികൃതരും അറിയിച്ചു.</p>
<p>ആയുര്&#x200d;വേദ സ്ഥാപനത്തിന്റെ പരിസരത്ത് പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണ ഒഡിംഗയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും രാവിലെ 9.52 ഓടെ മരിച്ചുവെന്ന് ആയുര്&#x200d;വേദ നേത്ര ആശുപത്രി വക്താവ് അറിയിച്ചു.</p>
<p>രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചതെന്ന് ശ്രീധരീയം ആയുര്&#x200d;വേദിക് ഐ ഹോസ്പിറ്റല്&#x200d; ആന്&#x200d;ഡ് റിസര്&#x200d;ച്ച് സെന്റര്&#x200d; അധികൃതര്&#x200d; അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്നു. അദ്ദേഹത്തോടൊപ്പം മകളും പേഴ്സണല്&#x200d; ഡോക്ടറും ഉണ്ടായിരുന്നു.</p>
<p>വിദേശകാര്യ മന്ത്രാലയത്തിന്റെയും ന്യൂഡല്&#x200d;ഹിയിലെ കെനിയന്&#x200d; എംബസിയുടെയും നിര്&#x200d;ദേശപ്രകാരം ഇയാളുടെ മൃതദേഹം എംബാം ചെയ്യുമെന്നും തുടര്&#x200d;നടപടികള്&#x200d; സ്വീകരിക്കുമെന്നും ആശുപത്രി അധികൃതര്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>2017-ല്&#x200d; ഒപ്റ്റിക് നാഡി തകരാറിനെ തുടര്&#x200d;ന്ന് കാഴ്ച പൂര്&#x200d;ണ്ണമായും നഷ്ടപ്പെട്ട മകള്&#x200d; റോസ്‌മേരി ഒഡിംഗ ഇവിടെ ചികിത്സയിലായിരുന്നതിനാല്&#x200d; ഒഡിംഗയ്ക്ക് ആശുപത്രിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. 2019-ല്&#x200d; ചികിത്സ ആരംഭിച്ചതിന് ശേഷം അവള്&#x200d;ക്ക് കാഴ്ചശക്തി വീണ്ടെടുക്കാന്&#x200d; സഹായിച്ചതിന് കേന്ദ്രത്തിലെ ഡോക്ടര്&#x200d;മാരോട് അദ്ദേഹം നന്ദി പ്രകടിപ്പിച്ചിരുന്നു.</p>
<p>2008-2013 കാലഘട്ടത്തില്&#x200d; കെനിയയുടെ പ്രധാനമന്ത്രിയായി ഒഡിംഗ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1992 മുതല്&#x200d; 2013 വരെ ലംഗത മണ്ഡലത്തിലെ പാര്&#x200d;ലമെന്റ് അംഗം (എംപി) ആയിരുന്ന അദ്ദേഹം ദീര്&#x200d;ഘകാലം കെനിയയില്&#x200d; പ്രതിപക്ഷ നേതാവായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/formmer-kenyaan-prime-minisster-raila-odinga-passed-away-in-kerala-after-suffering-a-heart-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെനിയ വാഹനാപകടം; മലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി</title>
		<link>https://www.chandrikadaily.com/kenya-car-accident-the-post-mortem-procedures-of-the-malayalis-have-been-completed.html</link>
					<comments>https://www.chandrikadaily.com/kenya-car-accident-the-post-mortem-procedures-of-the-malayalis-have-been-completed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 11 Jun 2025 01:41:54 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[kenya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344270</guid>

					<description><![CDATA[ബന്ധുക്കളെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ രാത്രിതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ഖത്തര്&#x200d;: കെനിയയില്&#x200d; വാഹനാപകടത്തില്&#x200d; മരിച്ച പ്രവാസി മലയാളികളുടെ പോസ്റ്റ്മോര്&#x200d;ട്ടം നടപടികള്&#x200d; പൂര്&#x200d;ത്തിയായി. ബന്ധുക്കളെത്തി മൃതദേഹങ്ങള്&#x200d; തിരിച്ചറിഞ്ഞതോടെ രാത്രിതന്നെ പോസ്റ്റ്മോര്&#x200d;ട്ടം നടത്തുകയായിരുന്നു. മറ്റു രേഖകള്&#x200d; കൂടി ലഭ്യമായിക്കളിഞ്ഞാല്&#x200d; ഇന്നോ നാളെയോ മൃതദേഹങ്ങള്&#x200d; നാട്ടിലെത്തിക്കും.</p>
<p>ഖത്തറില്&#x200d; നിന്നും വിനോദ യാത്ര പോയ പാലക്കാട് കോങ്ങാട് പുത്തന്&#x200d;പുര രാധാകൃഷ്ണന്റെ മകള്&#x200d; റിയ ആന്&#x200d;, മകള്&#x200d; ടൈറ , തൃശൂര്&#x200d; സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലില്&#x200d;, മകള്&#x200d;, ഒന്നരവയസുകാരി റൂഹി മെഹ്റിന്&#x200d;. തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്. 28 പേരാണ് യാത്രയിലുണ്ടായിരുന്നത്. ഇതില്&#x200d; 14 പേര്&#x200d; മലയാളികളായിരുന്നു. അതേസമയം പരിക്കേറ്റ മലയാളികളില്&#x200d; ഒരാളുടെ നില ഗുരുതരമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kenya-car-accident-the-post-mortem-procedures-of-the-malayalis-have-been-completed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെനിയയിലെ വാഹനാപകടം: മരിച്ചവരിൽ അഞ്ച് മലയാളികൾ</title>
		<link>https://www.chandrikadaily.com/car-accident-in-kenya-five-malayalis-among-the-dead.html</link>
					<comments>https://www.chandrikadaily.com/car-accident-in-kenya-five-malayalis-among-the-dead.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 10 Jun 2025 12:52:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[kenya]]></category>
		<category><![CDATA[malayali]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344180</guid>

					<description><![CDATA[മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ട് ആറു പേരാണ് മരിച്ചത്]]></description>
										<content:encoded><![CDATA[<p>ദോഹ: കെനിയയിൽ വാഹനാപകടത്തിൽപ്പെട്ട് മരിച്ചവരിൽ അഞ്ച് മലയാളികൾ. ഖത്തറിൽ നിന്ന് വിനോദയാത്രക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ ജില്ലയിൽ നിന്നുള്ള ജസ്‌ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ചത്.</p>
<p>മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ട് ആറു പേരാണ് മരിച്ചത്. സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.</p>
<p>മലയാളികളും കർണാടക സ്വദേശികളും ഗോവൻ സ്വദേശികളും സംഘത്തിലുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/car-accident-in-kenya-five-malayalis-among-the-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അദാനിക്ക് വീണ്ടും തിരിച്ചടി: വിമാനത്താവള, ഊര്&#x200d;ജ പദ്ധതി കരാറുകള്&#x200d; കെനിയന്&#x200d; സര്&#x200d;ക്കാര്&#x200d; റദ്ദാക്കി</title>
		<link>https://www.chandrikadaily.com/another-setback-for-adani-kenyan-government-cancels-airport-power-project-contracts.html</link>
					<comments>https://www.chandrikadaily.com/another-setback-for-adani-kenyan-government-cancels-airport-power-project-contracts.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 21 Nov 2024 14:28:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[adani]]></category>
		<category><![CDATA[kenya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318464</guid>

					<description><![CDATA[ശതകോടികളുടെ വിമാനത്താവള, ഊർജ പദ്ധതി കരാറുകൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതായി കെനിയൻ പ്രസിഡൻറ് വില്യം റൂട്ടോ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>സൗരോർജ കരാറുകൾ ഉറപ്പിക്കാൻ യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമുള്ള യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷന്റെ കണ്ടെത്തലിന് പിന്നാലെ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടിയായി കെനിയൻ സർക്കാർ നടപടി. ശതകോടികളുടെ വിമാനത്താവള, ഊർജ പദ്ധതി കരാറുകൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതായി കെനിയൻ പ്രസിഡൻറ് വില്യം റൂട്ടോ പറഞ്ഞു.</p>
<p>രാജ്യത്തെ പ്രധാന വിമാനത്താവളത്തി​ൻറെ നിയന്ത്രണം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനവും പവർ ട്രാൻസ്മിഷൻ ലൈനുകൾ നിർമിക്കുന്നതിനായി കഴിഞ്ഞ മാസം ഊർജ മന്ത്രാലയം അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച 736 മില്യൺ ഡോളറിന്റെ (62,16,77,12,000 ​രൂപ) 30 വർഷ​ത്തേക്കുള്ള പൊതു-സ്വകാര്യ പങ്കാളിത്ത കരാറും റദ്ദാക്കാൻ നിർദേശം നൽകിയതായാണ് പ്രസിഡൻറ് വ്യക്തമാക്കിയത്.</p>
<p>അന്വേഷണ ഏജൻസികൾ നൽകിയ തീരുമാനത്തിന് കാരണമെന്നും ഗതാഗത മന്ത്രാലയത്തിനോടും ഊർജ, പെട്രോളിയം മന്ത്രാലയത്തിനോടും കരാറുകൾ ഉടനടി റദ്ദാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും റൂട്ടോ അറിയിച്ചു.</p>
<p>അതിനിടെ, യു.എസിലെ കേസിന്റെ പശ്ചാത്തലത്തിൽ അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അദാനി ഗ്രൂപ്പ് മേധാവിയുൾപ്പെടെ ഏഴുപേർക്കെതിരെയാണ് കുറ്റാരോപണമുയർന്നത്. 265മില്യൺ(2237 കോടി രൂപ) കൈക്കൂലി നൽകിയതായാണ് കുറ്റപത്രത്തിലുള്ളത്.</p>
<p>20 വർഷം കൊണ്ട് കരാറുകളിൽ ലാഭം കൊയ്യാനാണ് അദാനി ലക്ഷ്യമിട്ടത്. യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമാണ് യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷന്റെ കണ്ടെത്തൽ.</p>
<p>അദാനി, അദ്ദേഹത്തിന്റെ അനന്തരവന്&#x200d; സാഗര്&#x200d; അദാനി, അദാനി ഗ്രീന്&#x200d; എനര്&#x200d;ജിയുടെ എക്‌സിക്യുട്ടീവുകള്&#x200d;, അസുര്&#x200d; പവര്&#x200d; ഗ്ലോബല്&#x200d; ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ആയ സിറില്&#x200d; കബനീസ് എന്നിവര്&#x200d;ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനക്കുമാണ് കുറ്റം ചുമത്തിയത്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങൾ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-setback-for-adani-kenyan-government-cancels-airport-power-project-contracts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതിയ ചീറ്റകളെ കൊണ്ടുവരുന്നതിനായി കെനിയയുടെ അനുമതി കാത്ത് കേന്ദ്രം</title>
		<link>https://www.chandrikadaily.com/the-center-is-awaiting-approval-from-kenya-to-bring-in-new-cheetahs.html</link>
					<comments>https://www.chandrikadaily.com/the-center-is-awaiting-approval-from-kenya-to-bring-in-new-cheetahs.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 14 Sep 2024 09:20:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cheetah]]></category>
		<category><![CDATA[kenya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309412</guid>

					<description><![CDATA[ഗുജറാത്തിലെ ബണ്ണി പുൽമേടുകളിൽ നിർമ്മിക്കുന്ന ബ്രീഡിംഗ് സെൻററിലേക്കുള്ള ചീറ്റകളെയും കെനിയയിൽ നിന്നും കൊണ്ടുവരുമെന്നും ഇൻറർനാഷനൽ ബിഗ് ക്യാറ്റ് അലയൻസ് ഡയറക്ടർ ജനറൽ എസ്.പി യാദവ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കെനിയയിൽ നിന്ന് പുതിയ ചീറ്റകളെ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രം. കെനിയയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.</p>
<p>ഗുജറാത്തിലെ ബണ്ണി പുൽമേടുകളിൽ നിർമ്മിക്കുന്ന ബ്രീഡിംഗ് സെൻററിലേക്കുള്ള ചീറ്റകളെയും കെനിയയിൽ നിന്നും കൊണ്ടുവരുമെന്നും ഇൻറർനാഷനൽ ബിഗ് ക്യാറ്റ് അലയൻസ് ഡയറക്ടർ ജനറൽ എസ്.പി യാദവ് പറഞ്ഞു.</p>
<p>ചീറ്റകളെ ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് മാറ്റുന്ന പദ്ധതിയുടെ ഭാഗമായി 2022 ൽ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെയും 2023 ൽ 12 ചീറ്റകളെയുമടക്കം മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് ഇതുവരെ 20 ചീറ്റകളെയാണ് കൊണ്ടുവന്നത്. ഇതിൽ പ്രായപൂർത്തിയായ മൂന്ന് പെൺ ചീറ്റകളും അഞ്ച് ആൺ ചീറ്റകളും ചത്തിരുന്നു. ഇന്ത്യയിൽ ജനിച്ച പതിനേഴ് കുഞ്ഞുങ്ങളിൽ അഞ്ചെണ്ണം ചാവുകയും 12 എണ്ണം മരണത്തെ അതിജീവിക്കുകയും ചെയ്തു.</p>
<p>മോദി സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന ചീറ്റകള്&#x200d; ഭൂരിഭാഗവും ചത്തൊടുങ്ങിയിരുന്നു.ഇതിനെ തുടര്&#x200d;ന്ന് പ്രതിപക്ഷം കടുത്ത പ്രതിഷേധം നടത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-center-is-awaiting-approval-from-kenya-to-bring-in-new-cheetahs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പത്ത് ലക്ഷം ഇന്ത്യന്&#x200d; കാക്കളെ കൊന്നൊടുക്കാന്&#x200d; ഉത്തരവിട്ട് കെനിയ</title>
		<link>https://www.chandrikadaily.com/kenya-ordered-to-kill-1-million-indian-cattle.html</link>
					<comments>https://www.chandrikadaily.com/kenya-ordered-to-kill-1-million-indian-cattle.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 14 Jun 2024 11:14:43 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Indian cattle]]></category>
		<category><![CDATA[kenya]]></category>
		<category><![CDATA[Kill]]></category>
		<category><![CDATA[ordered]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300217</guid>

					<description><![CDATA[പ്രാദേശികമായ പക്ഷിവര്&#x200d;ഗങ്ങളുടെ നിലനില്&#x200d;പ്പിന് ഇന്ത്യന്&#x200d; കാക്കകള്&#x200d; തടസം സൃഷ്ടിക്കുന്നു.]]></description>
										<content:encoded><![CDATA[<p>10 ലക്ഷം ഇന്ത്യന്&#x200d; കാക്കളെ കൊന്നൊടുക്കാന്&#x200d; ഉത്തരവിട്ട് കെനിയ സര്&#x200d;ക്കാര്&#x200d;. ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായ ഒരു ഭീകര ജീവിയാണ് കാക്കകളെന്നും സര്&#x200d;ക്കാര്&#x200d; ഉത്തരവില്&#x200d; പറഞ്ഞു. ഇന്ത്യന്&#x200d; കാക്കകള്&#x200d; കടന്നുകയറ്റക്കാരാണെന്നും ഇവ രാജ്യത്തെ തനതായ ജന്തുജാലങ്ങളെ തിന്നൊടുക്കുന്നുവെന്നുമാണ് ഉത്തരവിന് സര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്ന വിശദീകരണം.</p>
<p>ഇന്ത്യന്&#x200d; കാക്കകള്&#x200d; രാജ്യത്തിന്റെ സ്വാഭാവികമായ ജനജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കെനിയയിലെ വൈല്&#x200d;ഡ് ലൈഫ് സര്&#x200d;വീസ് ചൂണ്ടിക്കാട്ടി. വിനോദ സഞ്ചാരികള്&#x200d;ക്കും ടൂറിസത്തിനും ഇന്ത്യന്&#x200d; കാക്കകള്&#x200d; ഭീഷണിയാണെന്നും കെനിയ പറഞ്ഞു. പ്രാദേശികമായ പക്ഷിവര്&#x200d;ഗങ്ങളുടെ നിലനില്&#x200d;പ്പിന് ഇന്ത്യന്&#x200d; കാക്കകള്&#x200d; തടസം സൃഷ്ടിക്കുന്നു. ഈ കാക്കകള്&#x200d; പ്രദേശിക പക്ഷികളെ ഉപദ്രവിക്കുകയും അവയുടെ മുട്ടകളും കുഞ്ഞുങ്ങളെയും അടക്കം നശിപ്പിക്കുകയാണെന്നാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്.</p>
<p>കര്&#x200d;ഷകര്&#x200d;ക്കും തീരദേശത്തെ ഹോട്ടലുടമകള്&#x200d;ക്കും രാജ്യത്തേക്ക് കടന്നുകയറിയ ഇന്ത്യന്&#x200d; കാക്കകള്&#x200d; ഭീഷണി ഉയര്&#x200d;ത്തുന്നതായും അധികൃതര്&#x200d; മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യാപകമായി പരാതികള്&#x200d; ഉയരുന്ന സാഹചര്യത്തില്&#x200d; കടുത്ത നടപടികള്&#x200d; സ്വീകരിക്കാതെ മറ്റു വഴികളില്ലെന്ന് വൈല്&#x200d;ഡ് ലൈഫ് ആന്&#x200d;ഡ് കമ്മൃൂണിറ്റി സര്&#x200d;വീസ് ഡയറക്ടര്&#x200d; ചാള്&#x200d;സ് മുസിയോകി പറഞ്ഞു.</p>
<p>വംശനാശ ഭീഷണി നേരിടുന്ന പ്രാദേശിക പക്ഷികളെ ഉപദ്രവിക്കുന്ന ഈ കാക്കകള്&#x200d; പൊതുവെ അക്രമകാരികള്&#x200d; ആണെന്നും പറയുന്നു. ഇന്ത്യന്&#x200d; കാക്കകള്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നതിന് പിന്നാലെയാണ് സര്&#x200d;ക്കാര്&#x200d; തീരുമാനം കടുപ്പിക്കുന്നത്.</p>
<p>ഹൗസ് ക്രോസ് വിഭാഗത്തില്&#x200d; പെടുന്ന ഇന്ത്യന്&#x200d; കാക്കകള്&#x200d; കിഴക്കന്&#x200d; ആഫ്രിക്കയിലേക്ക് എത്തിച്ചേര്&#x200d;ന്നത് 1940കളോടെയാണെന്നാണ് നിഗമനം. കെനിയക്ക് പുറമെ മറ്റു രാജ്യങ്ങള്&#x200d;ക്കും ഇവ കുടിയറിയിട്ടുണ്ടെന്നാണ് വിലയിരുത്തല്&#x200d;. നേരത്തെ ഗള്&#x200d;ഫ് രാജ്യങ്ങളും ഇന്ത്യന്&#x200d; കാക്കകളെ നിയന്ത്രിക്കാന്&#x200d; നടപടികള്&#x200d; സ്വീകരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kenya-ordered-to-kill-1-million-indian-cattle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെനിയയില്&#x200d; അണക്കെട്ട് പൊട്ടി 42 മരണം</title>
		<link>https://www.chandrikadaily.com/dam-burst-in-kenya-42-dead.html</link>
					<comments>https://www.chandrikadaily.com/dam-burst-in-kenya-42-dead.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 29 Apr 2024 11:57:48 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[dam]]></category>
		<category><![CDATA[death]]></category>
		<category><![CDATA[kenya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296357</guid>

					<description><![CDATA[നിരവധി ആളുകള്&#x200d; ചെളിയില്&#x200d; ഇനിയും കുടുങ്ങിക്കിടക്കുകയാണ്]]></description>
										<content:encoded><![CDATA[<p>രാജ്യത്ത് കനത്ത മഴയും വെളളപ്പൊക്കവും കാരണം ഡാം തകര്&#x200d;ന്ന് 42 പേര്&#x200d;ക്ക് ദാരുണാന്ത്യം. ഇതോടെ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 120 ആയി. നിരവധി ആളുകള്&#x200d; ചെളിയില്&#x200d; ഇനിയും കുടുങ്ങിക്കിടക്കുകയാണ്.</p>
<p>വെളളപ്പൊക്കം കാരണം റോഡുകളും സമീപസ്ഥലങ്ങളും വെളളത്തിനടിയിലാണ്.24,000 വീടുകളില്&#x200d; നിന്ന് ആളുകളെ ഇതിനോടകം മാറ്റിപ്പാര്&#x200d;പ്പിച്ചു.നിലവിലെ സാഹച്യം കണക്കിലെടുത്ത് സ്‌കൂളുകള്&#x200d; ഒരാഴ്ച കൂടി അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.</p>
<p>കഴിഞ്ഞ വര്&#x200d;ഷം കെനിയ,സൊമാലിയ,എത്യോപ്യ എന്നിവടങ്ങളില്&#x200d; മഴയിലും വെളളപ്പൊക്കത്തിലും 300ലധികം ആളുകള്&#x200d; മരിച്ചിരുന്നു.നിലവിലെ സ്ഥിതി കെനിയയിലും അയല്&#x200d; രാജ്യങ്ങളിലും ആശങ്കക്ക് കാരണമായിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dam-burst-in-kenya-42-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മത പുരോഹിതന്റെ വാക്ക് കേട്ട് ദൈവത്തെ കാണാന്&#x200d; പട്ടിണി കിടന്നു; കെനിയയില്&#x200d; മരിച്ചവരുടെ എണ്ണം 95 കഴിഞ്ഞു</title>
		<link>https://www.chandrikadaily.com/after-hearing-the-words-of-the-religious-priest-he-went-hungry-to-see-god-the-death-toll-in-kenya-has-passed-95.html</link>
					<comments>https://www.chandrikadaily.com/after-hearing-the-words-of-the-religious-priest-he-went-hungry-to-see-god-the-death-toll-in-kenya-has-passed-95.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Apr 2023 12:18:16 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[Food]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Youth]]></category>
		<category><![CDATA[95 death]]></category>
		<category><![CDATA[after hearing]]></category>
		<category><![CDATA[kenya]]></category>
		<category><![CDATA[priest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250342</guid>

					<description><![CDATA[അതേസമയം വനത്തിനുള്ളില്&#x200d; മരണം കാത്ത് പട്ടിണികിടന്ന 34 പേരെ പൊലീസ് രക്ഷപ്പെടുത്തി]]></description>
										<content:encoded><![CDATA[<p>പട്ടിണികിടന്നു മരിച്ചാല്&#x200d; സ്വര്&#x200d;ഗത്തില്&#x200d; പോകാമെന്നും ദൈവത്തെ കാണാമെന്നുമുള്ള മത പുരോഹിതന്റെ വാക്കുകേട്ട് ആഹാരവും വെള്ളവുമുപേക്ഷിച്ച് പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 95 കഴിഞ്ഞു. തീരനഗരമായ മാലിന്ദിയില്&#x200d; നിന്നാണ് കുട്ടികളുടേതടക്കം 95 മൃതദേഹങ്ങളാണ് പൊലീസ് കണ്ടെടുത്തത്. അതേസമയം വനത്തിനുള്ളില്&#x200d; മരണം കാത്ത് പട്ടിണികിടന്ന 34 പേരെ പൊലീസ് രക്ഷപ്പെടുത്തി.</p>
<p>ഗുഡ്‌ന്യൂസ് ഇന്റര്&#x200d;നാഷണല്&#x200d; ചര്&#x200d;ച്ച് എന്ന പേരില്&#x200d; കൂട്ടായ്മയുണ്ടാക്കി പോള്&#x200d; മക്കെന്&#x200d;സി എന്&#x200d;തെംഗെ എന്നയാളാണ് മോക്ഷം പ്രാപിക്കാനും സ്രഷ്ടാവിനെ നേരില്&#x200d;ക്കാണാനും പട്ടിണി കിടക്കണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്തത്. തീരദേശ പട്ടണമായ മാലിന്ദിക്ക് സമീപമുള്ള ഷക്കഹോല വനത്തിനുള്ളിലെ കൂട്ടകുഴിമാടങ്ങളിലാണ് മൃതദേഹങ്ങള്&#x200d; കണ്ടെത്തിയത്.</p>
<p>ഗുഡ്‌ന്യൂസ് ഇന്റര്&#x200d;നാഷണല്&#x200d; ചര്&#x200d;ച്ചിന് ചുറ്റുമുള്ള 325 ഹെക്ടര്&#x200d; വിസ്തൃതിയുള്ള വനപ്രദേശത്താണ് മൃതദേഹങ്ങള്&#x200d; ആദ്യം കണ്ടെത്തിയത്. പ്രദേശത്ത് നിന്നും അടുത്ത കാലത്തായി 112 പേരെ കാണാതായതായി പൊലീസ് പറഞ്ഞു.</p>
<p>95 പേരുടെ മരണത്തിന് കാരണക്കാരനായ ഗുഡ്‌ന്യൂസ് ഇന്റര്&#x200d;നാഷണല്&#x200d; ചര്&#x200d;ച്ച് എന്ന കൂട്ടായ്മയുണ്ടാക്കിയ പോള്&#x200d; മക്കെന്&#x200d;സി എന്&#x200d;തെംഗെയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ചവരെ കുഴിച്ചിട്ടത് ആരാണെന്നത് ഉള്&#x200d;പ്പെടെയുള്ള കാര്യങ്ങള്&#x200d; പൊലീസ് പരിശോധിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-hearing-the-words-of-the-religious-priest-he-went-hungry-to-see-god-the-death-toll-in-kenya-has-passed-95.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
