<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Kerala Administrative service &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-administrative-service/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 11 Jul 2019 04:06:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Kerala Administrative service &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കെ.എ.എസ് സംവരണം മുസ്‌ലിംലീഗിന്റെ പോരാട്ട വിജയം</title>
		<link>https://www.chandrikadaily.com/muslim-league-for-kas-reservation.html</link>
					<comments>https://www.chandrikadaily.com/muslim-league-for-kas-reservation.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 11 Jul 2019 04:06:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Kerala Administrative service]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132804</guid>

					<description><![CDATA[ഫിര്&#x200d;ദൗസ് കായല്&#x200d;പ്പുറംതിരുവനന്തപുരം: കേരളത്തിലെ പിന്നാക്ക, ന്യൂനപക്ഷ, ദലിത് സമൂഹങ്ങളുടെ അവകാശ സമരപോരാട്ടങ്ങളില്&#x200d; എല്ലാക്കാലത്തും മുസ്‌ലിം ലീഗിന് കാര്യമായ റോളുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസില്&#x200d; (കെ.എ.എസ്) മൂന്നു സ്ട്രീമുകള്&#x200d;ക്കും സംവരണം ബാധകമാക്കിക്കൊണ്ടുള്ള സര്&#x200d;ക്കാര്&#x200d; തീരുമാനം. വരും തലമുറയുടെ അവകാശമാണ് കെ.എ.എസിലെ ചട്ടഭേദഗതിയിലൂടെ നേടിയെടുത്തത്. സംവരണം ഔദാര്യമല്ല, അവകാശമാണെന്ന ബോധത്തിലേക്ക് ന്യൂനപക്ഷ, പിന്നാക്ക, ദലിത് വിഭാഗങ്ങളെ പാകമാക്കുന്നതില്&#x200d; മുസ്‌ലിം ലീഗ് വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. എഴുപത്തിരണ്ട് സംവത്സരങ്ങള്&#x200d; പിന്നിടുന്ന സമ്പന്നമായൊരു രാഷ്ട്രീയ ചരിത്രമുണ്ടതിന്. സംവരണത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p><br> <strong>ഫിര്&#x200d;ദൗസ് കായല്&#x200d;പ്പുറം</strong><br>തിരുവനന്തപുരം: കേരളത്തിലെ പിന്നാക്ക, ന്യൂനപക്ഷ, ദലിത് സമൂഹങ്ങളുടെ അവകാശ സമരപോരാട്ടങ്ങളില്&#x200d; എല്ലാക്കാലത്തും മുസ്‌ലിം ലീഗിന് കാര്യമായ റോളുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസില്&#x200d; (കെ.എ.എസ്) മൂന്നു സ്ട്രീമുകള്&#x200d;ക്കും സംവരണം ബാധകമാക്കിക്കൊണ്ടുള്ള സര്&#x200d;ക്കാര്&#x200d; തീരുമാനം. വരും തലമുറയുടെ അവകാശമാണ് കെ.എ.എസിലെ ചട്ടഭേദഗതിയിലൂടെ നേടിയെടുത്തത്. <br> സംവരണം ഔദാര്യമല്ല, അവകാശമാണെന്ന ബോധത്തിലേക്ക് ന്യൂനപക്ഷ, പിന്നാക്ക, ദലിത് വിഭാഗങ്ങളെ പാകമാക്കുന്നതില്&#x200d; മുസ്‌ലിം ലീഗ് വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. എഴുപത്തിരണ്ട് സംവത്സരങ്ങള്&#x200d; പിന്നിടുന്ന സമ്പന്നമായൊരു രാഷ്ട്രീയ ചരിത്രമുണ്ടതിന്. സംവരണത്തിന്റെ ചരിത്രവും വര്&#x200d;ത്തമാനവും പരിശോധിക്കുമ്പോള്&#x200d; അത് ബോധ്യമാവുകതന്നെ ചെയ്യും.<br> ചട്ടം ഭേദഗതി ചെയ്യാതെ കെ.എ.എസ് നടപ്പിലാക്കിയിരുന്നെങ്കില്&#x200d; മുസ്‌ലിം, ക്രൈസ്തവ, ഈഴവ, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങള്&#x200d;ക്ക് കെ.എ.എസിലൂടെ കനത്ത സംവരണ നഷ്ടം ഉണ്ടാകുമായിരുന്നു. കേരള നിയമസഭയില്&#x200d; ഈ വിഷയം ആദ്യമായി ഉന്നയിച്ചത് 2018 ജനുവരി 30ന് ടി.വി ഇബ്രാഹിം എം.എല്&#x200d;.എയാണ്. നന്ദിപ്രമേയ ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം കെ.എ.എസിലെ അപകടക്കെണി ചൂണ്ടിക്കാട്ടി. പിന്നീട് 2018 മാര്&#x200d;ച്ച് 15ന് കെ.എ.എസ് അമെന്റ്‌മെന്റ് ബില്ലിന്റെ ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത മുസ്‌ലിം ലീഗ് എം.എല്&#x200d;.എമാര്&#x200d; ഇക്കാര്യത്തില്&#x200d; വിട്ടുവീഴ്ചയില്ലെന്ന് നിയസഭയില്&#x200d; പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗിലെ ഡോ.എം.കെ മുനീര്&#x200d;, ടി.വി ഇബ്രാഹിം, പ്രൊഫ. ആബിദ് ഹുസൈന്&#x200d; തങ്ങള്&#x200d;, എം. ഉമ്മര്&#x200d;, അഡ്വ.എന്&#x200d; ഷംസുദ്ദീന്&#x200d;, പി. ഉബൈദുള്ള എന്നിവരാണ് ബില്ലില്&#x200d; ഏറ്റവും കൂടുതല്&#x200d; ഭേദഗതി നിര്&#x200d;ദേശങ്ങള്&#x200d; മുന്നോട്ടുവെച്ചത്. 28 ഭേദഗതികളാണ് നിര്&#x200d;ദേശിച്ചത്. രണ്ട് ഭേദഗതികള്&#x200d; അംഗീകരിക്കുകയും ചെയ്തു. നിര്&#x200d;ണായകമായ ഒരു ബില്ല് നിയമസഭയില്&#x200d; വന്നപ്പോള്&#x200d; മുസ്‌ലിം ലീഗിന് പുറമെ വി.ടി ബലറാം മാത്രമാണ് ഭേദഗതി നിര്&#x200d;ദേശം മുന്നോട്ടുവെച്ചത്. ഇടതുപക്ഷത്തെ എല്ലാ അംഗങ്ങളും ഈ ഘട്ടത്തില്&#x200d; നിശബ്ദരായിരുന്നത് വിചിത്രമായ കാഴ്ചയായി.<br> ഐ.എ.എസ് പോലെ ഉന്നതമായ കേഡര്&#x200d; തസ്തികകള്&#x200d; ഉള്&#x200d;പെടുന്ന കെ.എ.എസില്&#x200d; സംവരണം നിഷേധിക്കാന്&#x200d; ആസൂത്രിതമായ നീക്കമാണ് ഇടത് സര്&#x200d;ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. &#8216;ഒരിക്കല്&#x200d; സംവരണത്തിന്റെ ആനുകൂല്യം നേടി സര്&#x200d;വീസില്&#x200d; ചേര്&#x200d;ന്നവര്&#x200d;ക്ക് പിന്നെന്തിനാണ് സംവരണം&#8217;? എന്ന മറുചോദ്യം ഉന്നയിച്ചാണ് കെ.എ.എസില്&#x200d; എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; ചതിക്കുഴി തോണ്ടിയത്. ആദ്യത്തെ സ്ട്രീമില്&#x200d; മാത്രം സംവരണം നല്&#x200d;കാമെന്ന &#8216;ഔദാര്യ&#8217;വും സര്&#x200d;ക്കാര്&#x200d; മുന്നോട്ടുവെച്ചു. എന്നാല്&#x200d; രണ്ട്, മൂന്ന് സ്ട്രീമുകളില്&#x200d; സംവരണം നല്&#x200d;കിയേ മതിയാവൂ എന്ന ഉറച്ചനിലപാടുമായി മുസ്‌ലിം ലീഗും പോഷകസംഘടനകളും സമരരംഗത്തിറങ്ങി.<br> 2018 ജനുവരി 31ന് യൂത്ത്‌ലീഗ് സെക്രട്ടറിയേറ്റിന് മുന്നില്&#x200d; സംവരണ അട്ടിമറിക്കെതിരെ ധര്&#x200d;ണ സംഘടിപ്പിച്ചു. ഇത് വലിയ തോതില്&#x200d; ചര്&#x200d;ച്ച ചെയ്യപ്പെട്ടു. മുസ്‌ലിം ലീഗിന് പുറമെ ദലിത് സംഘടനകളുടെ പ്രമുഖ നേതാക്കള്&#x200d; സെക്രട്ടറിയേറ്റിന് മുന്നിലെത്തി അഭിവാദ്യമര്&#x200d;പ്പിച്ചു. ഫെബ്രുവരി ഒന്&#x200d;പതിന് സംസ്ഥാന വ്യാപകമായി നിശാസമരങ്ങളും സംഘടിപ്പിച്ചു.<br> ഇതിനിടെ കെ.എ.എസിലെ മൂന്ന് സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണമെന്നു കാട്ടി 2018 മെയ് മാസത്തില്&#x200d; നിയമവകുപ്പ് സെക്രട്ടറി നല്&#x200d;കിയ റിപ്പോര്&#x200d;ട്ട് തള്ളിയ മുഖ്യമന്ത്രിയുടെ നടപടി ചന്ദ്രിക വളരെ പ്രാധാന്യത്തോടെ വെളിച്ചത്തുകൊണ്ടുവന്നു. മുഖ്യമന്ത്രി സ്വീകരിച്ചതാകട്ടെ സംവരണം നല്&#x200d;കേണ്ടതില്ലെന്ന അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്&#x200d;ട്ടായിരുന്നു. ഇതോടെയാണ് മുസ്‌ലിം ലീഗ് സമരം ശക്തമാക്കിയത്. മുഖ്യമന്ത്രിയെ നേരില്&#x200d;ക്കണ്ട് മുസ്‌ലിം ലീഗ് നേതാക്കള്&#x200d; നിവേദനം നല്&#x200d;കി. <br> പിന്നീട് മുസ്‌ലിം ലീഗ് കോഴിക്കോട് മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്&#x200d;ത്തു. സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമ, കേരള നദ്‌വത്തുല്&#x200d; മുജാഹിദീന്&#x200d;, ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്&#x200d; ഉലമ, എം.ഇ.എസ്, എം.എസ്.എസ് തുടങ്ങിയ സംഘടനകള്&#x200d; പങ്കെടുത്ത യോഗം സര്&#x200d;ക്കാരിനെതിരെ പ്രക്ഷോഭം പ്രഖ്യാപിക്കുകയും അതിനു മുന്നോടിയായി മുഖ്യമന്ത്രിയെ നേരില്&#x200d; കാണാനും തീരുമാനിച്ചു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്&#x200d; മത നേതാക്കള്&#x200d; അടങ്ങിയ സംഘം മുഖ്യമന്ത്രിയെ നേരില്&#x200d; കണ്ട് നിവേദനം നല്&#x200d;കി. <br> എന്നാല്&#x200d; ഓരോ ഘട്ടത്തിലും സര്&#x200d;ക്കാര്&#x200d;, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; കെ.എ.എസിലെ സംവരണ വിഷയത്തെ നിസാരവല്&#x200d;ക്കരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്&#x200d; ടി.എ അഹമ്മദ് കബീര്&#x200d; എം.എല്&#x200d;.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കി. എന്നാല്&#x200d; ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികള്&#x200d; തടപ്പെടുകയായിരുന്നു. തുടര്&#x200d;ന്ന് സംവരണം നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്&#x200d; ശക്തമായ പ്രക്ഷോഭത്തിന് പാര്&#x200d;ട്ടി നേതൃത്വം നല്&#x200d;കുമെന്ന് ടി.എ അഹമ്മദ് കബീര്&#x200d; സര്&#x200d;ക്കാരിനെ അറിയിച്ചു. തുടര്&#x200d;ന്ന് മുസ്‌ലിം ലീഗും മുസ്‌ലിം യൂത്ത് ലീഗും നേതൃത്വം നല്&#x200d;കി നിരവധി പ്രക്ഷോഭങ്ങളാണ് സംഘടിപ്പിച്ചത്. ഒടുവില്&#x200d; സര്&#x200d;ക്കാരിന് നിലപാട് തിരുത്തേണ്ടിവന്നു. സ്ട്രീം രണ്ടിലും മൂന്നിലും സംവരണം ലഭിക്കാത്ത സാഹചര്യമുണ്ടായാല്&#x200d; ആകെ തസ്തികകളുടെ മൂന്നിലൊന്ന് അവസരം സംവരണ സമുദായങ്ങള്&#x200d;ക്ക് നഷ്ടമാകുമായിരുന്നു. അത്രത്തോളം ഗുരുതരമായ സാമൂഹ്യനീതി നിഷേധത്തിനെതിരെയാണ് മുസ്‌ലിം ലീഗ് നേതൃത്വം നിലകൊണ്ടത് എന്നത് എക്കാലവും അഭിമാനിക്കാവുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-for-kas-reservation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എ.എസ് സംവരണ അട്ടിമറി പുറത്തുകൊണ്ടുവന്നത് ചന്ദ്രിക</title>
		<link>https://www.chandrikadaily.com/kas-reservation-and-chandrika.html</link>
					<comments>https://www.chandrikadaily.com/kas-reservation-and-chandrika.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 11 Jul 2019 03:44:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Kerala Administrative service]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132794</guid>

					<description><![CDATA[തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസില്&#x200d; (കെ.എ.എസ്) എല്ലാ വിഭാഗങ്ങള്&#x200d;ക്കും സംവരണം നല്&#x200d;കണമെന്നും അല്ലാത്തപക്ഷം അത് ന്യൂനപക്ഷ, ദലിത്, പിന്നാക്കങ്ങളോട് കാട്ടുന്ന ചതിയാകുമെന്നും ആദ്യമായി തുറന്നുപറഞ്ഞത് &#8216;ചന്ദ്രിക&#8217;യായിരുന്നു- 2017 നവംബര്&#x200d; 24ന് &#8216;കെ.എ.എസില്&#x200d; സംവരണ അട്ടിമറി&#8217; എന്ന തലക്കെട്ടില്&#x200d; ചന്ദ്രിക ഈ വിഷയം പ്രധാന വാര്&#x200d;ത്തയായി പ്രസിദ്ധീകരിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഉദ്യോഗ തസ്തികയില്&#x200d; ഒരു സ്ട്രീമിനു മാത്രം സംവരണം അനുവദിക്കുകയും രണ്ടാമത്തെയും മൂന്നാമത്തെയും സ്ട്രീമുകളില്&#x200d; സംവരണം നിഷേധിക്കുകയും ചെയ്ത സര്&#x200d;ക്കാര്&#x200d; നടപടിക്കെതിരെ ചന്ദ്രിക ശബ്ദിച്ചതോടെയാണ് വലിയൊരു അപകടം [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസില്&#x200d; (കെ.എ.എസ്) എല്ലാ വിഭാഗങ്ങള്&#x200d;ക്കും സംവരണം നല്&#x200d;കണമെന്നും അല്ലാത്തപക്ഷം അത് ന്യൂനപക്ഷ, ദലിത്, പിന്നാക്കങ്ങളോട് കാട്ടുന്ന ചതിയാകുമെന്നും ആദ്യമായി തുറന്നുപറഞ്ഞത് &#8216;ചന്ദ്രിക&#8217;യായിരുന്നു- <br> 2017 നവംബര്&#x200d; 24ന് &#8216;കെ.എ.എസില്&#x200d; സംവരണ അട്ടിമറി&#8217; എന്ന തലക്കെട്ടില്&#x200d; ചന്ദ്രിക ഈ വിഷയം പ്രധാന വാര്&#x200d;ത്തയായി പ്രസിദ്ധീകരിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഉദ്യോഗ തസ്തികയില്&#x200d; ഒരു സ്ട്രീമിനു മാത്രം സംവരണം അനുവദിക്കുകയും രണ്ടാമത്തെയും മൂന്നാമത്തെയും സ്ട്രീമുകളില്&#x200d; സംവരണം നിഷേധിക്കുകയും ചെയ്ത സര്&#x200d;ക്കാര്&#x200d; നടപടിക്കെതിരെ ചന്ദ്രിക ശബ്ദിച്ചതോടെയാണ് വലിയൊരു അപകടം ഇതിനുള്ളില്&#x200d; ഒളിഞ്ഞിരിക്കുന്നതായി സംവരണ സമുദായങ്ങള്&#x200d;ക്കു പോലും ബോധ്യമായത്. 2017 ഒക്‌ടോബര്&#x200d; 31ലെ പി.എസ്.സി യോഗത്തിലാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസിനെ (കെ.എ.എസ്) കുറിച്ചുള്ള ചര്&#x200d;ച്ചകളുടെ തുടക്കം. <br> കേരളത്തിനായി ഒരു ഉദ്യോഗസ്ഥ കേഡര്&#x200d; രൂപീകരിക്കാനായിരുന്നു തീരുമാനം. <br> പ്രാഥമിക രൂപം നല്&#x200d;കിയ പി.എസ്. സി, 2017 നവംബര്&#x200d; മൂന്നിന് സര്&#x200d;ക്കാരിനോട് വ്യക്തത തേടി കത്ത് നല്&#x200d;കി. ആദ്യ സ്ട്രീമില്&#x200d; മാത്രം (നേരിട്ടുള്ള നിയമനം) സംവരണം നല്&#x200d;കാമെന്നും രണ്ട്, മൂന്ന് സ്ട്രീമുകളില്&#x200d; സംവരണം നല്&#x200d;കേണ്ടതില്ലെന്നുമാണ് സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്. <br> ചന്ദ്രിക വാര്&#x200d;ത്തക്ക് പിന്നാലെ അന്നത്തെ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്&#x200d;, വി.കെ ഇബ്രാഹിംകുഞ്ഞ്, അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് എം. എം ഹസന്&#x200d;, എസ്.ഇ.യു, എന്&#x200d;.ജി.ഒ അസോസിയേഷന്&#x200d; നേതാക്കള്&#x200d; ഉള്&#x200d;പെടെയുള്ളവരുടെ പ്രതികരണങ്ങള്&#x200d; അടുത്ത ദിവസങ്ങളില്&#x200d; ചന്ദ്രിക പ്രസിദ്ധീകരിച്ചു. തുടര്&#x200d;ച്ചയായി 70 ഓളം റിപ്പോര്&#x200d;ട്ടുകള്&#x200d; ചന്ദ്രികയിലൂടെ പുറത്തുവന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kas-reservation-and-chandrika.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എ.എസ്: മൂന്ന് സ്ട്രീമിലും സംവരണം</title>
		<link>https://www.chandrikadaily.com/kerala-administrative-service-news.html</link>
					<comments>https://www.chandrikadaily.com/kerala-administrative-service-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 11 Jul 2019 03:38:06 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Kerala Administrative service]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132792</guid>

					<description><![CDATA[തിരുവനന്തപുരം: തുടര്&#x200d;ച്ചയായ സമരപോരാട്ടങ്ങള്&#x200d;ക്കൊടുവില്&#x200d; കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസിലെ (കെ.എ.എസ്) മൂന്ന് സ്ട്രീമുകളിലും സംവരണം നല്&#x200d;കാന്&#x200d; സര്&#x200d;ക്കാരിന്റെ ഔദ്യോഗിക തീരുമാനം. ഇന്നലെ ചേര്&#x200d;ന്ന മന്ത്രിസഭാ യോഗമാണ് ഭേദഗതി ചട്ടങ്ങള്&#x200d;ക്ക് അംഗീകാരം നല്&#x200d;കിയത്. ഇനി ഭേദഗതി വരുത്തിയ പ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കല്&#x200d; മാത്രമാണ് ബാക്കിയുള്ളത്. നിയമ വകുപ്പ് സൂക്ഷ്മ പരിശോധന നടത്തി സമര്&#x200d;പിച്ച ഭേദഗതി ചട്ടങ്ങള്&#x200d; അംഗീകരിച്ചതായി മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വാര്&#x200d;ത്താക്കുറിപ്പില്&#x200d; അറിയിച്ചു. റിക്രൂട്ട്‌മെന്റിന്റെ മൂന്നു സ്ട്രീമിലും സംവരണ തത്വം ബാധകമാക്കുന്നതിനുള്ള ഭേദഗതി ചട്ടങ്ങളാണ് അംഗീകരിച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: തുടര്&#x200d;ച്ചയായ സമരപോരാട്ടങ്ങള്&#x200d;ക്കൊടുവില്&#x200d; കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസിലെ (കെ.എ.എസ്) മൂന്ന് സ്ട്രീമുകളിലും സംവരണം നല്&#x200d;കാന്&#x200d; സര്&#x200d;ക്കാരിന്റെ ഔദ്യോഗിക തീരുമാനം. <br> ഇന്നലെ ചേര്&#x200d;ന്ന മന്ത്രിസഭാ യോഗമാണ് ഭേദഗതി ചട്ടങ്ങള്&#x200d;ക്ക് അംഗീകാരം നല്&#x200d;കിയത്. ഇനി ഭേദഗതി വരുത്തിയ പ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കല്&#x200d; മാത്രമാണ് ബാക്കിയുള്ളത്. നിയമ വകുപ്പ് സൂക്ഷ്മ പരിശോധന നടത്തി സമര്&#x200d;പിച്ച ഭേദഗതി ചട്ടങ്ങള്&#x200d; അംഗീകരിച്ചതായി മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വാര്&#x200d;ത്താക്കുറിപ്പില്&#x200d; അറിയിച്ചു. <br> റിക്രൂട്ട്‌മെന്റിന്റെ മൂന്നു സ്ട്രീമിലും സംവരണ തത്വം ബാധകമാക്കുന്നതിനുള്ള ഭേദഗതി ചട്ടങ്ങളാണ് അംഗീകരിച്ചത്. നേരത്തെ സ്ട്രീം ഒന്നില്&#x200d; മാത്രമാണ് സംവരണ തത്വം ബാധകമാക്കിയിരുന്നത്. ബൈ ട്രാന്&#x200d;സ്ഫര്&#x200d; നിയമന രീതി ബാധകമാക്കിയിരുന്ന രണ്ട്, മൂന്ന് സ്ട്രീമുകളില്&#x200d; സംവരണം ബാധകമാക്കിയിരുന്നില്ല. ഈ സ്ട്രീമുകളില്&#x200d; കൂടി സംവരണം ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും സംഘടനകളും സര്&#x200d;ക്കാരിന് നിവേദനങ്ങള്&#x200d; നല്&#x200d;കിയിരുന്നു. ഇതിന്മേല്&#x200d; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയാണ് കെ.എ.എസ്. വിശേഷാല്&#x200d; ചട്ടങ്ങളില്&#x200d; ഭേദഗതി വരുത്താന്&#x200d; തീരുമാനിച്ചതെന്നും ബൈട്രാന്&#x200d;സ്ഫര്&#x200d; റിക്രൂട്ട്‌മെന്റ് എന്നതിനു പകരം നേരിട്ടുള്ള നിയമനം എന്ന ഭേദഗതി വരുത്തിയാണ് രണ്ടും മൂന്നും സ്ട്രീമുകളില്&#x200d; കൂടി സംരവണം ബാധകമാക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. <br> കെ.എ.എസിന്റെ രണ്ടും മൂന്നും സ്ട്രീമുകളില്&#x200d; സംവരണം നിഷേധിച്ച സര്&#x200d;ക്കാര്&#x200d; നടപടി 2017 നവംബര്&#x200d; 24ന് &#8216;ചന്ദ്രിക&#8217; പ്രധാന വാര്&#x200d;ത്തയായി പ്രസിദ്ധീകരിച്ചതോടെയാണ് കേരളത്തിലെ ഏറ്റവും വലിയ കേഡറിലെ സംവരണ അട്ടിമറി പുറത്തുവന്നത്. കെ.എ.എസിലെ രണ്ടും മൂന്നും സ്ട്രീമുകളില്&#x200d; സംവരണം നല്&#x200d;കാനാവില്ലെന്ന നിലപാടിലായിരുന്നു സര്&#x200d;ക്കാര്&#x200d;. തുടര്&#x200d;ന്ന് വിവിധ സംഘടനകള്&#x200d; സമരരംഗത്തിറങ്ങി. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്&#x200d; ഒന്നര വര്&#x200d;ഷത്തോളം നീണ്ടുനിന്ന സമരപോരാട്ടങ്ങള്&#x200d; നടത്തി. ഇക്കഴിഞ്ഞ ജനുവരി 22നാണ് സര്&#x200d;ക്കാര്&#x200d; നിലപാടില്&#x200d; അയവുവരുത്താന്&#x200d; തയാറായത്. കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്&#x200d; ഉള്&#x200d;പെടെയുള്ള പിന്നാക്ക, ദലിത് വിഭാഗങ്ങളുടെ സംവരണ അവകാശമാണ് ഇതിലൂടെ സംരക്ഷിക്കപ്പെടുന്നത്.<br>  2017 ഡിസംബര്&#x200d; 29ന് ഇറക്കിയ ചട്ടത്തിലാണ് കെ.എ.എസിലെ 150 തസ്തികകളിലും പിന്നാക്ക വിഭാഗങ്ങള്&#x200d;ക്ക് നിലവിലുള്ള സംവരണം ഉറപ്പാക്കുന്ന തരത്തില്&#x200d; ഭേദഗതി വരുത്തിയത്. ചട്ടഭേദഗതി വരുന്നതോടെ എല്ലാ വകുപ്പുകളിലെയും നോണ്&#x200d; ഗസറ്റഡും അതിനു താഴെയുമുള്ള ഉദ്യോഗസ്ഥര്&#x200d;ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-2, ഗസറ്റഡ് തസ്തികയിലുള്ളവര്&#x200d;ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-3 വിഭാഗങ്ങളിലും സംവരണമുണ്ടാകും. <br> പിന്നാക്ക, ന്യൂനപക്ഷ അധസ്ഥിത വിഭാഗങ്ങള്&#x200d;ക്ക് ഇത് ഗുണം ചെയ്യും. ചീഫ്‌സെക്രട്ടറിയായിരുന്ന എസ്.എം വിജയാനന്ദ് തയ്യാറാക്കിയ കരടുവിജ്ഞാപനത്തില്&#x200d; 100 തസ്തികകളില്&#x200d; സംവരണമുണ്ടായിരുന്നു. എന്നാല്&#x200d; ഇത് സംവരണ വിരുദ്ധ ലോബി ഇടപെട്ട് പിന്നീട് സ്ട്രീം-1ലെ 50 തസ്തികകളിലേക്ക് ചുരുക്കുകയായിരുന്നു. തസ്തികമാറ്റത്തിലൂടെ (ബൈട്രാന്&#x200d;സ്ഫര്&#x200d;) നിയമനത്തിന് വ്യവസ്ഥയുണ്ടാക്കിയാണ് സംവരണം ഒഴിവാക്കിയത്. <br> പിന്നാക്കക്കാര്&#x200d;ക്കും ന്യൂനപക്ഷങ്ങള്&#x200d;ക്കും അര്&#x200d;ഹതപ്പെട്ട സംവരണം നല്&#x200d;കണമെന്ന് ന്യൂനപക്ഷ കമ്മിഷനും സ്ട്രീം-2, സ്ട്രീം-3 എന്നിവയിലും സംവരണം ബാധകമാക്കി നിയമഭേദഗതി കൊണ്ടുവരണമെന്ന് ന്യൂനപക്ഷ കമ്മീഷനും പട്ടിജാതി, പട്ടിക ഗോത്രവര്&#x200d;ഗ കമ്മിഷനും സര്&#x200d;ക്കാരിനോട് നിര്&#x200d;ദ്ദേശിച്ചിരുന്നു. ആദ്യഘട്ടത്തില്&#x200d; സംവരണം നല്&#x200d;കാനാവില്ലെന്ന നിലപാടിലായിരുന്നു സര്&#x200d;ക്കാര്&#x200d;. എന്നാല്&#x200d; പിന്നീടുണ്ടായ നിരന്തരമായ സമരങ്ങള്&#x200d;ക്കും സമ്മര്&#x200d;ദ്ദങ്ങള്&#x200d;ക്കും മുന്നില്&#x200d; സര്&#x200d;ക്കാരിന് മുട്ടുമടക്കേണ്ടിവന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-administrative-service-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എ.എസ് ഫയല്&#x200d; നിയമവകുപ്പ്   പൂഴ്ത്തിവെക്കുന്നു</title>
		<link>https://www.chandrikadaily.com/law-department-delay-kerala-administrative-service.html</link>
					<comments>https://www.chandrikadaily.com/law-department-delay-kerala-administrative-service.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 01 Jul 2019 03:01:53 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Kerala Administrative service]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131574</guid>

					<description><![CDATA[ഫിര്&#x200d;ദൗസ് കായല്&#x200d;പ്പുറം തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വ്വീസ് (കെ.എ.എസ്) ചട്ടം ഭേദതി ചെയ്യുന്നത് വൈകുന്നു. ഇതുമായി ബന്ധപ്പെട്ട ഫയല്&#x200d; നാലുമാസമായി നിയമവകുപ്പില്&#x200d; പൂഴ്ത്തിവെച്ചിരിക്കുകയാണ്. രണ്ടും മൂന്നും സ്ട്രീമുകളില്&#x200d; കൂടി സംവരണം ബാധകമാക്കി ചട്ടം ഭേദഗതി ചെയ്യാനുള്ള സര്&#x200d;ക്കാര്&#x200d; തീരുമാനമാണ് കടമ്പകള്&#x200d; ബാക്കിയാക്കി ചുവപ്പുനാടയില്&#x200d; കുരുങ്ങുന്നത്. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്&#x200d; പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങള്&#x200d; നടത്തിയ നിരന്തരമായ സമരങ്ങള്&#x200d;ക്കൊടുവില്&#x200d; ഇക്കഴിഞ്ഞ മാര്&#x200d;ച്ച് അഞ്ചിനാണ് സംവരണം ബാധകമാക്കി മന്ത്രിസഭായോഗ തീരുമാനമുണ്ടായത്. തുടര്&#x200d;ന്ന് ഫയല്&#x200d; നിയമവകുപ്പിന് കൈമാറി. സര്&#x200d;ക്കാര്&#x200d; തീരുമാനത്തിന് നിയമവകുപ്പ് [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ഫിര്&#x200d;ദൗസ് കായല്&#x200d;പ്പുറം</strong></p>



<p>തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വ്വീസ് (കെ.എ.എസ്) ചട്ടം ഭേദതി ചെയ്യുന്നത് വൈകുന്നു. ഇതുമായി ബന്ധപ്പെട്ട ഫയല്&#x200d; നാലുമാസമായി നിയമവകുപ്പില്&#x200d; പൂഴ്ത്തിവെച്ചിരിക്കുകയാണ്. രണ്ടും മൂന്നും സ്ട്രീമുകളില്&#x200d; കൂടി സംവരണം ബാധകമാക്കി ചട്ടം ഭേദഗതി ചെയ്യാനുള്ള സര്&#x200d;ക്കാര്&#x200d; തീരുമാനമാണ് കടമ്പകള്&#x200d; ബാക്കിയാക്കി ചുവപ്പുനാടയില്&#x200d; കുരുങ്ങുന്നത്.<br> മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്&#x200d; പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങള്&#x200d; നടത്തിയ നിരന്തരമായ സമരങ്ങള്&#x200d;ക്കൊടുവില്&#x200d; ഇക്കഴിഞ്ഞ മാര്&#x200d;ച്ച് അഞ്ചിനാണ് സംവരണം ബാധകമാക്കി മന്ത്രിസഭായോഗ തീരുമാനമുണ്ടായത്. തുടര്&#x200d;ന്ന് ഫയല്&#x200d; നിയമവകുപ്പിന് കൈമാറി. സര്&#x200d;ക്കാര്&#x200d; തീരുമാനത്തിന് നിയമവകുപ്പ് അംഗീകാരം നല്&#x200d;കേണ്ടതുണ്ട്. ഇതാണ് വെച്ചുതാമസിപ്പിക്കുന്നത്. നിയമവകുപ്പ് നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കിയ ശേഷം ഫയല്&#x200d; വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തണം. രണ്ട് സ്ട്രീമുകളില്&#x200d; കൂടി സംവരണം നല്&#x200d;കാനുള്ള പുതിയ ചട്ടം എഴുതിച്ചേര്&#x200d;ത്ത ഫയല്&#x200d; മുഖ്യമന്ത്രി പി.എസ്.സിക്ക് നല്&#x200d;കണം. <br> സര്&#x200d;ക്കാര്&#x200d; റൂള്&#x200d; അനുസരിച്ച് കെ.എ.സ് റിക്രൂട്ട്‌മെന്റ് നടത്താനാകുമെന്ന് രേഖപ്പെടുത്തി പി.എസ്.സി ഈ ഫയല്&#x200d; സര്&#x200d;ക്കാരിന് തിരിച്ചയക്കണം. വീണ്ടും ഇത് മന്ത്രിസഭായോഗത്തില്&#x200d; വെച്ച് അന്തിമാനുമതി നല്&#x200d;കേണ്ടതുണ്ട്. തുടര്&#x200d;ന്ന് പുതിയ ചട്ടം ഉള്&#x200d;പെടുത്തിയ കെ.എ.എസ് ഫയല്&#x200d; നിയമസഭയുടെ മേശപ്പുറത്ത് വെക്കണം. ഇത്രയും ഘട്ടങ്ങള്&#x200d; കടന്നുകിട്ടിയാല്&#x200d; മാത്രമേ സര്&#x200d;ക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാനാകൂ എന്നിരിക്കെയാണ് നിയമവകുപ്പ് ഫയല്&#x200d; പൂഴ്ത്തിവെച്ചിരിക്കുന്നത്.<br> കെ.എ.എസിന്റെ രണ്ടും മൂന്നും സ്ട്രീമുകളില്&#x200d; സംവരണം നിഷേധിച്ച സര്&#x200d;ക്കാര്&#x200d; നടപടി 2017 നവംബര്&#x200d; 24ന് &#8216;ചന്ദ്രിക&#8217; പ്രധാന വാര്&#x200d;ത്തയായി പ്രസിദ്ധീകരിച്ചതോടെയാണ് കേരളത്തിലെ ഏറ്റവും വലിയ കേഡറിലെ സംവരണ അട്ടിമറി പുറത്തുവന്നത്. കെ.എ.എസിലെ രണ്ടും മൂന്നും സ്ട്രീമുകളില്&#x200d; സംവരണം നല്&#x200d;കാനാവില്ലെന്ന നിലപാടിലായിരുന്നു സര്&#x200d;ക്കാര്&#x200d;. തുടര്&#x200d;ന്ന് വിവിധ സംഘടനകള്&#x200d; സമരരംഗത്തിറങ്ങി. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്&#x200d; ഒന്നര വര്&#x200d;ഷത്തോളം നീണ്ടുനിന്ന സമരപോരാട്ടങ്ങള്&#x200d; നടത്തി. ഇക്കഴിഞ്ഞ ജനുവരി 22നാണ് സര്&#x200d;ക്കാര്&#x200d; നിലപാടില്&#x200d; അയവുവരുത്താന്&#x200d; തയാറായത്.   ഇതനുസരിച്ച് കെ.എ.എസിലെ 150 തസ്തികകളിലും പിന്നാക്ക വിഭാഗങ്ങള്&#x200d;ക്ക് നിലവിലുള്ള സംവരണം ഉറപ്പാക്കുന്ന തരത്തില്&#x200d; 2017 ഡിസംബര്&#x200d; 29 നിറക്കിയ ചട്ടത്തില്&#x200d; ഭേദഗതി വരുത്താനാണ് തീരുമാനം. ചട്ടഭേദഗതി വരുന്നതോടെ എല്ലാ വകുപ്പുകളിലെയും നോണ്&#x200d; ഗസറ്റഡും അതിനു താഴെയുമുള്ള ഉദ്യോഗസ്ഥര്&#x200d;ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-2, ഗസറ്റഡ് തസ്തികയിലുള്ളവര്&#x200d;ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-3 വിഭാഗങ്ങളിലും സംവരണമുണ്ടാകും. പിന്നാക്ക, ന്യൂനപക്ഷ അധസ്ഥിത വിഭാഗങ്ങള്&#x200d;ക്ക് ഇത് വലിയ അനുഗ്രഹമാകും.<br> ചീഫ്‌സെക്രട്ടറിയായിരുന്ന എസ്.എം വിജയാനന്ദ് തയ്യാറാക്കിയ കരടുവിജ്ഞാപനത്തില്&#x200d; 100 തസ്തികകളില്&#x200d; സംവരണമുണ്ടായിരുന്നു. എന്നാല്&#x200d; ഇത് സംവരണ വിരുദ്ധ ലോബി ഇടപെട്ട് പിന്നീട് സ്ട്രീം-1ലെ 50 തസ്തികകളിലേക്ക് ചുരുക്കുകയായിരുന്നു. തസ്തികമാറ്റത്തിലൂടെ (ബൈട്രാന്&#x200d;സ്ഫര്&#x200d;) നിയമനത്തിന് വ്യവസ്ഥയുണ്ടാക്കിയാണ് സംവരണം ഒഴിവാക്കിയത്. പിന്നാക്കക്കാര്&#x200d;ക്കും ന്യൂനപക്ഷങ്ങള്&#x200d;ക്കും അര്&#x200d;ഹതപ്പെട്ട സംവരണം നല്&#x200d;കണമെന്ന് ന്യൂനപക്ഷ കമ്മിഷനും സ്ട്രീം-2, സ്ട്രീം-3 എന്നിവയിലും സംവരണം ബാധകമാക്കി നിയമഭേദഗതി കൊണ്ടുവരണമെന്ന് പട്ടിജാതി, പട്ടിക ഗോത്രവര്&#x200d;ഗ കമ്മിഷനും സര്&#x200d;ക്കാരിനോട് നിര്&#x200d;ദ്ദേശിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/law-department-delay-kerala-administrative-service.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവഗണിക്കപ്പെടുന്നവരുടെ അക്ഷരമായി വീണ്ടും ചന്ദ്രിക</title>
		<link>https://www.chandrikadaily.com/article-about-chandrika-and-kas-reservation.html</link>
					<comments>https://www.chandrikadaily.com/article-about-chandrika-and-kas-reservation.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 23 Jan 2019 18:37:29 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Kerala Administrative service]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117199</guid>

					<description><![CDATA[2017 ഒക്‌ടോബര്&#x200d; 31ലെ പി.എസ്.സി യോഗത്തിലാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസിനെ (കെ.എ.എസ്) കുറിച്ചുള്ള ചര്&#x200d;ച്ചകളുടെ തുടക്കം. കേരളത്തിനായി ഒരു ഉദ്യോഗസ്ഥ കേഡര്&#x200d; രൂപീകരിക്കാനായിരുന്നു തീരുമാനം. പ്രാഥമിക രൂപം നല്&#x200d;കിയ പി.എസ്.സി, 2017 നവംബര്&#x200d; മൂന്നിന് സര്&#x200d;ക്കാരിനോട് വ്യക്തത തേടി കത്ത് നല്&#x200d;കി. ആദ്യ സ്ട്രീമില്&#x200d; മാത്രം (നേരിട്ടുള്ള നിയമനം) സംവരണം നല്&#x200d;കാമെന്നും രണ്ട്, മൂന്ന് സ്ട്രീമുകളില്&#x200d; സംവരണം നല്&#x200d;കേണ്ടതില്ലെന്നുമാണ് സര്&#x200d;ക്കാര്&#x200d; തൂരുമാനിച്ചത്. 2017 നവംബര്&#x200d; പകുതിയില്&#x200d; എം.എല്&#x200d;.എ ഹോസ്റ്റലില്&#x200d; ടി.വി ഇബ്രാഹിം എം.എല്&#x200d;.എയുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് കെ.എ.എസില്&#x200d; സംവരണം [&#8230;]]]></description>
										<content:encoded><![CDATA[
<p> </p>



<p> 2017 ഒക്‌ടോബര്&#x200d; 31ലെ പി.എസ്.സി യോഗത്തിലാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസിനെ (കെ.എ.എസ്) കുറിച്ചുള്ള ചര്&#x200d;ച്ചകളുടെ തുടക്കം. കേരളത്തിനായി ഒരു ഉദ്യോഗസ്ഥ കേഡര്&#x200d; രൂപീകരിക്കാനായിരുന്നു തീരുമാനം. പ്രാഥമിക രൂപം നല്&#x200d;കിയ പി.എസ്.സി, 2017 നവംബര്&#x200d; മൂന്നിന് സര്&#x200d;ക്കാരിനോട് വ്യക്തത തേടി കത്ത് നല്&#x200d;കി. ആദ്യ സ്ട്രീമില്&#x200d; മാത്രം (നേരിട്ടുള്ള നിയമനം) സംവരണം നല്&#x200d;കാമെന്നും രണ്ട്, മൂന്ന് സ്ട്രീമുകളില്&#x200d; സംവരണം നല്&#x200d;കേണ്ടതില്ലെന്നുമാണ് സര്&#x200d;ക്കാര്&#x200d; തൂരുമാനിച്ചത്.<br> 2017 നവംബര്&#x200d; പകുതിയില്&#x200d; എം.എല്&#x200d;.എ ഹോസ്റ്റലില്&#x200d; ടി.വി ഇബ്രാഹിം എം.എല്&#x200d;.എയുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് കെ.എ.എസില്&#x200d; സംവരണം അട്ടിമറിക്കപ്പെടുകയാണെന്നും നിലവില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപം നല്&#x200d;കുന്ന രീതിയില്&#x200d; ഈ കേഡര്&#x200d; നിലവില്&#x200d; വന്നാല്&#x200d; മുസ്‌ലിം, ദലിത്, പിന്നാക്കങ്ങള്&#x200d;ക്ക് വലിയതോതിലുള്ള നഷ്ടമുണ്ടാകുമെന്നും മനസിലാക്കുന്നത്. ഇക്കാര്യത്തില്&#x200d; മുസ്‌ലിം ലീഗിനുള്ള ആശങ്ക ടി.വി ഇബ്രാഹിം തുറന്നുപറയുകയും ചെയ്തു.<br> തുടര്&#x200d;ന്ന് അടുത്ത ഏതാനും ദിവസങ്ങള്&#x200d; ഇതേക്കുറിച്ച് വിശദമായി പഠിക്കാന്&#x200d; ശ്രമിച്ചു. ഭാവിയില്&#x200d; കേരളത്തിലെ ഭരണനിര്&#x200d;വഹണത്തിന്റെ ചുക്കാന്&#x200d; പിടിക്കേണ്ട കെ.എ.എസില്&#x200d; നിന്ന് സംവരണ സമുദായങ്ങള്&#x200d; നിഷ്‌കരുണം തഴയപ്പെടുമെന്ന് വ്യക്തമായി. 2017 നവംബര്&#x200d; 24ന് &#8216;കെ.എ.എസില്&#x200d; സംവരണ അട്ടിമറി&#8217; എന്ന തലക്കെട്ടില്&#x200d; ചന്ദ്രിക ഈ വിഷയം പ്രധാന വാര്&#x200d;ത്തയായി പ്രസിദ്ധീകരിച്ചു. തുടര്&#x200d;ന്ന് അന്നത്തെ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്&#x200d;, വി.കെ ഇബ്രാഹിം കുഞ്ഞ്, അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്&#x200d;, എസ്.ഇ.യു, എന്&#x200d;.ജി.ഒ അസോസിയേഷന്&#x200d; നേതാക്കള്&#x200d; ഉള്&#x200d;പെടെയുള്ളവരുടെ പ്രതികരണങ്ങള്&#x200d; അടുത്ത ദിവസങ്ങളില്&#x200d; ചന്ദ്രിക പ്രസിദ്ധീകരിച്ചു. തുടര്&#x200d;ച്ചയായി 60 ഓളം റിപ്പോര്&#x200d;ട്ടുകള്&#x200d; ചന്ദ്രികയിലൂടെ പുറത്തുവന്നു. 2018 ജനുവരി 31ന് യൂത്ത്‌ലീഗ് സെക്രട്ടറിയേറ്റിന് മുന്നില്&#x200d; സംവരണ അട്ടിമറിക്കെതിരെ ധര്&#x200d;ണ സംഘടിപ്പിച്ചു. ഇത് വലിയ തോതില്&#x200d; ചര്&#x200d;ച്ച ചെയ്യപ്പെട്ടു. മുസ്‌ലിം ലീഗിന് പുറമെ ദലിത് സംഘടനകളുടെ പ്രമുഖ നേതാക്കള്&#x200d; സെക്രട്ടറിയേറ്റിന് മുന്നിലെത്തി അഭിവാദ്യമര്&#x200d;പ്പിച്ചു. ഫെബ്രുവരി ഒന്&#x200d;പതിന് സംസ്ഥാന വ്യാപകമായി നിശാസമരങ്ങളും സംഘടിപ്പിച്ചു.<br> ഇതിനിടെ കെ.എ.എസിലെ മൂന്ന് സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണമെന്നു കാട്ടി 2018 മെയ് മാസത്തില്&#x200d; നിയമവകുപ്പ് സെക്രട്ടറി നല്&#x200d;കിയ റിപ്പോര്&#x200d;ട്ട് തള്ളിയ മുഖ്യമന്ത്രിയുടെ നടപടി ചന്ദ്രിക വളരെ പ്രാധാന്യത്തോടെ വെളിച്ചത്തുകൊണ്ടുവന്നു. മുഖ്യമന്ത്രി സ്വീകരിച്ചതാകട്ടെ സംവരണം നല്&#x200d;കേണ്ടതില്ലെന്ന അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്&#x200d;ട്ടായിരുന്നു. ഇതോടെയാണ് മുസ്‌ലിം ലീഗ് സമരം ശക്തമാക്കിയത്. മുഖ്യമന്ത്രിയെ നേരില്&#x200d;ക്കണ്ട് മുസ്‌ലിം ലീഗ് നേതാക്കള്&#x200d; നിവേദനം നല്&#x200d;കി. <br> പിന്നീട് മുസ്‌ലിം ലീഗ് കോഴിക്കോട്ട് മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്&#x200d;ത്തു. സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമ, കേരള നദ്‌വത്തുല്&#x200d; മുജാഹിദീന്&#x200d;, ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്&#x200d; ഉലമ, എം.ഇ.എസ്, എം.എസ്.എസ് തുടങ്ങിയ സംഘടനകള്&#x200d; പങ്കെടുത്ത യോഗം സര്&#x200d;ക്കാരിനെതിരെ പ്രക്ഷോഭം പ്രഖ്യാപിക്കുകയും അതിനു മുന്നോടിയായി മുഖ്യമന്ത്രിയെ നേരില്&#x200d; കാണാനും തീരുമാനിച്ചു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്&#x200d; മത നേതാക്കള്&#x200d; അടങ്ങിയ സംഘം മുഖ്യമന്ത്രിയെ നേരില്&#x200d; കാണുകയും നിവേദനം നല്&#x200d;കുകയും ചെയ്തതാണ് ഏറ്റവും ഒടുവില്&#x200d; സംഭവിച്ചത്. യാഥാര്&#x200d;ത്ഥ്യം ഇതാണെന്നിരിക്കെ കെ.എ.എസില്&#x200d; സംവരണം അനുവദിച്ചതിന്റെ പിതൃത്വം ഏറ്റെടുക്കാന്&#x200d; ചിലര്&#x200d; രംഗത്തുള്ളത് ലജ്ജാകരമാണ്.  മറ്റൊരു മഹത്തായ സംവരണ വിജയചരിത്രം കൂടി എഴുതിച്ചേര്&#x200d;ത്ത് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കര്&#x200d;മ്മവഴികളില്&#x200d; ഏറ്റവും കരുത്തോടെ മുസ്‌ലിം ലീഗും ചന്ദ്രികയും നിറഞ്ഞുനില്&#x200d;ക്കുന്ന കാലഘട്ടമാണിത്. </p>



<p> </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-chandrika-and-kas-reservation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എ.എസ് സംവരണം: ചരിത്രം കുറിച്ച് മുസ്‌ലിംലീഗ്</title>
		<link>https://www.chandrikadaily.com/muslim-league-and-kas-reservation.html</link>
					<comments>https://www.chandrikadaily.com/muslim-league-and-kas-reservation.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 23 Jan 2019 18:34:54 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Kerala Administrative service]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117197</guid>

					<description><![CDATA[ഫിര്&#x200d;ദൗസ് കായല്&#x200d;പുറം സംവരണം ഔദാര്യമല്ല, അവകാശമാണെന്ന ബോധത്തിലേക്ക് ന്യൂനപക്ഷ, പിന്നാക്ക, ദലിത് വിഭാഗങ്ങളെ പാകമാക്കുന്നതില്&#x200d; മുസ്‌ലിം ലീഗ് വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. എഴുപത്തിരണ്ട് സംവത്സരങ്ങള്&#x200d; പിന്നിടുന്ന സമ്പന്നമായൊരു രാഷ്ട്രീയ ചരിത്രമുണ്ടതിന്. സംവരണത്തിന്റെ ചരിത്രവും വര്&#x200d;ത്തമാനവും പരിശോധിക്കുമ്പോള്&#x200d; അത് ബോധ്യമാവുകതന്നെ ചെയ്യും. മുസ്‌ലിംലീഗിന്റെ സംവരണ സമരങ്ങള്&#x200d; ഗുണം ചെയ്തത് മുസ്‌ലിംകള്&#x200d;ക്ക് മാത്രമല്ല, അവഗണനയുടെ ഭാരം പേറിയ ഒട്ടേറെ സമുദായങ്ങള്&#x200d;ക്കാണ്. ഏറ്റവുമൊടുവില്&#x200d; മുസ്‌ലിംലീഗ് നേതൃത്വത്തില്&#x200d; ഒരു വര്&#x200d;ഷത്തിലേറെ നീണ്ടുനിന്ന സമരപോരാട്ടങ്ങള്&#x200d; ഫലം കണ്ടതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസിലെ (കെ.എ.എസ്) മൂന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p><br> <strong>ഫിര്&#x200d;ദൗസ് കായല്&#x200d;പുറം</strong></p>



<p>സംവരണം ഔദാര്യമല്ല, അവകാശമാണെന്ന ബോധത്തിലേക്ക് ന്യൂനപക്ഷ, പിന്നാക്ക, ദലിത് വിഭാഗങ്ങളെ പാകമാക്കുന്നതില്&#x200d; മുസ്‌ലിം ലീഗ് വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. എഴുപത്തിരണ്ട് സംവത്സരങ്ങള്&#x200d; പിന്നിടുന്ന സമ്പന്നമായൊരു രാഷ്ട്രീയ ചരിത്രമുണ്ടതിന്. സംവരണത്തിന്റെ ചരിത്രവും വര്&#x200d;ത്തമാനവും പരിശോധിക്കുമ്പോള്&#x200d; അത് ബോധ്യമാവുകതന്നെ ചെയ്യും.<br>
മുസ്‌ലിംലീഗിന്റെ സംവരണ സമരങ്ങള്&#x200d; ഗുണം ചെയ്തത് മുസ്‌ലിംകള്&#x200d;ക്ക് മാത്രമല്ല, അവഗണനയുടെ ഭാരം പേറിയ ഒട്ടേറെ സമുദായങ്ങള്&#x200d;ക്കാണ്. ഏറ്റവുമൊടുവില്&#x200d; മുസ്‌ലിംലീഗ് നേതൃത്വത്തില്&#x200d; ഒരു വര്&#x200d;ഷത്തിലേറെ നീണ്ടുനിന്ന സമരപോരാട്ടങ്ങള്&#x200d; ഫലം കണ്ടതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസിലെ (കെ.എ.എസ്) മൂന്ന് സ്ട്രീമുകള്&#x200d;ക്കും സംവരണം നല്&#x200d;കാനുള്ള സര്&#x200d;ക്കാര്&#x200d; തീരുമാനം. ഐ.എ.എസ് പോലെ ഉന്നതമായ കേഡര്&#x200d; തസ്തികകള്&#x200d; ഉള്&#x200d;പെടുന്ന കെ.എ.എസില്&#x200d; സംവരണം നിഷേധിക്കാന്&#x200d; ആസൂത്രിതമായ നീക്കമാണ് ഇടത്‌സര്&#x200d;ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. &#8216;ഒരിക്കല്&#x200d; സംവരണത്തിന്റെ ആനുകൂല്യം നേടി സര്&#x200d;വീസില്&#x200d; ചേര്&#x200d;ന്നവര്&#x200d;ക്ക് പിന്നെന്തിനാണ് സംവരണം&#8217;? എന്ന മറുചോദ്യം ഉന്നയിച്ചാണ് കെ.എ.എസില്&#x200d; എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; ചതിക്കുഴി തോണ്ടിയത്. ആദ്യത്തെ സ്ട്രീമില്&#x200d; മാത്രം സംവരണം നല്&#x200d;കാമെന്ന &#8216;ഔദാര്യ&#8217;വും സര്&#x200d;ക്കാര്&#x200d; മുന്നോട്ടുവെച്ചു. എന്നാല്&#x200d; രണ്ട്, മൂന്ന് സ്ട്രീമുകളില്&#x200d; സംവരണം നല്&#x200d;കിയേ മതിയാവൂ എന്ന ഉറച്ചനിലപാടുമായി മുസ്‌ലിം ലീഗും പോഷക സംഘടനകളും സമരരംഗത്തിറങ്ങി. 2018 ഏപ്രില്&#x200d; പത്തിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്&#x200d; വിഷയത്തില്&#x200d; ഇടപെട്ടു. സ്ട്രീം രണ്ട്, മൂന്ന് വിഭാഗങ്ങളിലും സംവരണ സമുദായങ്ങള്&#x200d;ക്ക് സംവരണം നല്&#x200d;കുന്നതിന് നടപടി സ്വീകരിക്കാന്&#x200d; ന്യൂനപക്ഷ കമ്മീഷന്&#x200d; ഉത്തരവിട്ടു.<br>
മുസ്‌ലിം ലീഗിന്റെ സര്&#x200d;വീസ് സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്&#x200d; (എസ്.ഇ.യു) സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്&#x200d; നല്&#x200d;കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്&#x200d; ചെയര്&#x200d;മാന്&#x200d; പി.കെ ഹനീഫ ഉത്തരവ് പുറപ്പെടുവിച്ചത്.<br>
പരാതി സംബന്ധിച്ച് കമ്മീഷന്&#x200d; സര്&#x200d;ക്കാരിന്റേയും പി.എസ്.സിയുടേയും റിപ്പോര്&#x200d;ട്ട് ആവശ്യപ്പെട്ടിരുന്നു. കെ.എ.എസില്&#x200d; സ്ട്രീം ഒന്ന് വിഭാഗത്തില്&#x200d; നേരിട്ടുള്ള നിയമനമാണെന്നും അതില്&#x200d; സംവരണം അനുവദിക്കുന്നുണ്ടെന്നും എന്നാല്&#x200d; സ്ട്രീം രണ്ട്, മൂന്ന് വിഭാഗങ്ങളില്&#x200d; നിലവിലെ സര്&#x200d;ക്കാര്&#x200d; ജീവനക്കാരില്&#x200d; നിന്നുമാണ് ഉദ്യോഗാര്&#x200d;ത്ഥികളെ തെരഞ്ഞെടുക്കുന്നതെന്നും ഇതില്&#x200d; സംവരണ സമുദായങ്ങള്&#x200d;ക്ക് ഒരു തവണ സംവരണം ലഭ്യമായിട്ടുണ്ടെന്നും അതിനാല്&#x200d; വീണ്ടും സംവരണം നല്&#x200d;കാന്&#x200d; കഴിയില്ലെന്നും സര്&#x200d;ക്കാരിന് വേണ്ടി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി കമ്മീഷന്&#x200d; മുമ്പാകെ സത്യവാങ്മൂലം സമര്&#x200d;പ്പിച്ചിരുന്നു. എന്നാല്&#x200d; ഹര്&#x200d;ജി പരിശോധിച്ച കമ്മീഷന്&#x200d; സര്&#x200d;ക്കാരിന്റെ നിലപാട് അംഗീകരിച്ചില്ല. പിന്നാലെ എസ്.സി- എസ്.ടി കമ്മീഷനും മൂന്ന് സ്ട്രീമുകളിലും സംവരണം നല്&#x200d;കണമെന്ന് നിര്&#x200d;ദേശിച്ചു.<br>
മുസ്‌ലിം, ക്രൈസ്തവ, ഈഴവ, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങള്&#x200d;ക്ക് കെ.എ.എസിലൂടെ കനത്ത സംവരണ നഷ്ടം ഉണ്ടാകുമായിരുന്നു. കേരള നിയമസഭയില്&#x200d; ഈ വിഷയം ആദ്യമായി ഉന്നയിച്ചത് 2018 ജനുവരി 30ന് ടി.വി ഇബ്രാഹിം എം.എല്&#x200d;.എയായിരുന്നു. നന്ദിപ്രമേയ ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം കെ.എ.എസിലെ അപകടക്കെണി ചൂണ്ടിക്കാട്ടി. പിന്നീട് 2018 മാര്&#x200d;ച്ച് 15ന് കെ.എ.എസ് അമെന്റ്‌മെന്റ് ബില്ലിന്റെ ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത മുസ്‌ലിം ലീഗ് എം.എല്&#x200d;.എമാര്&#x200d; ഇക്കാര്യത്തില്&#x200d; വിട്ടുവീഴ്ചയില്ലെന്ന് നിയസഭയില്&#x200d; പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗിലെ ഡോ. എം.കെ മുനീര്&#x200d;, ടി.വി ഇബ്രാഹിം, പ്രൊഫ. ആബിദ് ഹുസൈന്&#x200d; തങ്ങള്&#x200d;, എം. ഉമ്മര്&#x200d;, അഡ്വ.എന്&#x200d; ഷംസുദ്ദീന്&#x200d;, പി. ഉബൈദുള്ള എന്നിവരാണ് ബില്ലില്&#x200d; ഏറ്റവും കൂടുതല്&#x200d; ഭേദഗതി നിര്&#x200d;ദേശങ്ങള്&#x200d; മുന്നോട്ടുവെച്ചത്. 28 ഭേദഗതികളാണ് നിര്&#x200d;ദേശിച്ചത്. രണ്ട് ഭേദഗതികള്&#x200d; അംഗീകരിക്കുകയും ചെയ്തു. നിര്&#x200d;ണായമായ ഒരു ബില്ല് നിയമസഭയില്&#x200d; വന്നപ്പോള്&#x200d; മുസ്‌ലിം ലീഗിന് പുറമെ വി.ടി ബലറാം മാത്രമാണ് ഭേദഗതി നിര്&#x200d;ദേശം മുന്നോട്ടുവെച്ചത്. ഇടതുപക്ഷത്തെ എല്ലാ അംഗങ്ങളും ഈ ഘട്ടത്തില്&#x200d; നിശബ്ദരായിരുന്നത് വിചിത്രമായ കാഴ്ചയായി.<br>
എന്നാല്&#x200d; ഓരോ ഘട്ടത്തിലും സര്&#x200d;ക്കാര്&#x200d;, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; കെ.എ.എസിലെ സംവരണ വിഷയത്തെ നിസ്സാരവല്&#x200d;ക്കരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്&#x200d; ടി.എ അഹമ്മദ് കബീര്&#x200d; എം.എല്&#x200d;.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കി. എന്നാല്&#x200d; ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികള്&#x200d; തടസപ്പെടുകയായിരുന്നു. തുടര്&#x200d;ന്ന് സംവരണം നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്&#x200d; ശക്തമായ പ്രക്ഷോഭത്തിന് പാര്&#x200d;ട്ടി നേതൃത്വം നല്&#x200d;കുമെന്ന് ടി.എ അഹമ്മദ് കബീര്&#x200d; സര്&#x200d;ക്കാരിനെ അറിയിച്ചു. തുടര്&#x200d;ന്ന് മുസ്‌ലിം ലീഗും മുസ്‌ലിം യൂത്ത് ലീഗും നേതൃത്വം നല്&#x200d;കി നിരവധി പ്രക്ഷോഭങ്ങളാണ് സംഘടിപ്പിച്ചത്. ഒടുവില്&#x200d; സര്&#x200d;ക്കാരിന് നിലപാട് തിരുത്തേണ്ടിവന്നു. സ്ട്രീം രണ്ടിലും മൂന്നിലും സംവരണം ലഭിക്കാത്ത സാഹചര്യമുണ്ടായാല്&#x200d; ആകെ തസ്തികകളുടെ മൂന്നിലൊന്ന് അവസരം സംവരണ സമുദായങ്ങള്&#x200d;ക്ക് നഷ്ടമാകുമായിരുന്നു. അത്രത്തോളം ഗുരുതരമായ സാമൂഹ്യനീതി നിഷേധത്തിനെതിരെയാണ് മുസ്‌ലിം ലീഗ് നേതൃത്വം നിലകൊണ്ടത് എന്നത് എക്കാലവും അഭിമാനിക്കാവുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-and-kas-reservation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംവരണ നിഷേധത്തിന്  സമരംകൊണ്ട് തിരുത്ത്</title>
		<link>https://www.chandrikadaily.com/article-about-kas-reservation.html</link>
					<comments>https://www.chandrikadaily.com/article-about-kas-reservation.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 23 Jan 2019 18:29:12 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Kerala Administrative service]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117195</guid>

					<description><![CDATA[ടി.എ അഹമ്മദ് കബീര്&#x200d; സിവില്&#x200d; സര്&#x200d;വീസിലേക്ക് പ്രഗത്ഭമതികളായ യുവജനങ്ങളെ ആകര്&#x200d;ഷിക്കാന്&#x200d; സംസ്ഥാന തലത്തില്&#x200d; അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസ് ആരംഭിക്കണമെന്ന ആശയത്തിന് പതിറ്റാണ്ടുകളായി സ്വീകാര്യത ലഭിച്ചുപോന്നിട്ടുണ്ട്. പതിവുപോലെ ഇക്കാര്യത്തില്&#x200d; പല കാരണങ്ങളാല്&#x200d; കേരളം പിന്നോട്ട്‌പോയി. കെ.എ.എസ് നടപ്പിലാക്കാനുള്ള തീരുമാനവുമായി മാര്&#x200d;ക്‌സിസ്റ്റ് മുന്നണി സര്&#x200d;ക്കാര്&#x200d; മുന്നോട്ട് പോകാന്&#x200d; തീരുമാനിച്ചു. കെ.എ.എസ് നടപ്പിലാക്കാനുള്ള നീക്കം തകര്&#x200d;ക്കാനായി ഉത്തരവിറക്കിയപ്പോള്&#x200d; രണ്ട് സ്ട്രീമുകളില്&#x200d; സംവരണം നിഷേധിക്കപ്പെട്ടു. അത്തരമൊരു നീക്കം യാതൊരു കാരണവശാലും കേരളം അംഗീകരിക്കുകയില്ലെന്നും അപ്പേരില്&#x200d; പ്രക്ഷോഭങ്ങള്&#x200d; ഉയര്&#x200d;ന്നുവരുമെന്നും തിരിച്ചറിഞ്ഞ നിക്ഷിപ്ത താല്&#x200d;പര്യക്കാരാവാം സംവരണം നിരസിച്ചുകൊണ്ട് [&#8230;]]]></description>
										<content:encoded><![CDATA[
<p><br> <strong>ടി.എ അഹമ്മദ് കബീര്&#x200d;</strong><br> സിവില്&#x200d; സര്&#x200d;വീസിലേക്ക് പ്രഗത്ഭമതികളായ യുവജനങ്ങളെ ആകര്&#x200d;ഷിക്കാന്&#x200d; സംസ്ഥാന തലത്തില്&#x200d; അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസ് ആരംഭിക്കണമെന്ന ആശയത്തിന് പതിറ്റാണ്ടുകളായി സ്വീകാര്യത ലഭിച്ചുപോന്നിട്ടുണ്ട്. പതിവുപോലെ ഇക്കാര്യത്തില്&#x200d; പല കാരണങ്ങളാല്&#x200d; കേരളം പിന്നോട്ട്‌പോയി. കെ.എ.എസ് നടപ്പിലാക്കാനുള്ള  തീരുമാനവുമായി മാര്&#x200d;ക്‌സിസ്റ്റ് മുന്നണി സര്&#x200d;ക്കാര്&#x200d; മുന്നോട്ട് പോകാന്&#x200d; തീരുമാനിച്ചു. കെ.എ.എസ് നടപ്പിലാക്കാനുള്ള നീക്കം തകര്&#x200d;ക്കാനായി ഉത്തരവിറക്കിയപ്പോള്&#x200d; രണ്ട് സ്ട്രീമുകളില്&#x200d; സംവരണം നിഷേധിക്കപ്പെട്ടു. അത്തരമൊരു നീക്കം യാതൊരു കാരണവശാലും കേരളം അംഗീകരിക്കുകയില്ലെന്നും അപ്പേരില്&#x200d; പ്രക്ഷോഭങ്ങള്&#x200d; ഉയര്&#x200d;ന്നുവരുമെന്നും തിരിച്ചറിഞ്ഞ നിക്ഷിപ്ത താല്&#x200d;പര്യക്കാരാവാം സംവരണം നിരസിച്ചുകൊണ്ട് പ്രത്യേക ചട്ടങ്ങള്&#x200d; തയ്യാറാക്കാന്&#x200d; ചരടുവലിച്ചത്.<br> സംവരണം നിഷേധിക്കുന്നതിനെതിരെ കേരളത്തില്&#x200d; പരക്കെ ചര്&#x200d;ച്ചകള്&#x200d; ഉയര്&#x200d;ന്നുവന്നു. 2017 നവംബര്&#x200d; 24-ന് തന്നെ കെ.എ.എസില്&#x200d; സംവരണ അട്ടിമറി എന്ന പേരില്&#x200d; &#8216;ചന്ദ്രിക&#8217; ഗൗരവതരമായി ഈ വിഷയത്തില്&#x200d; ആദ്യ ഇടപെടല്&#x200d; നടത്തിയത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇതിന്റെ അടിസ്ഥാനത്തില്&#x200d; മുസ്‌ലിംലീഗ് നിയമസഭാകക്ഷി 2018 ജനുവരി 31 ന് ഒരു ശ്രദ്ധക്ഷണിക്കല്&#x200d; കൊണ്ടുവന്നിരുന്നു. മുസ്‌ലിംലീഗ് അംഗങ്ങളുള്&#x200d;പ്പെടെ പ്രതിപക്ഷത്തും ഭരണപക്ഷത്തുമുള്ള നിരവധി പേര്&#x200d; സഭയില്&#x200d; ചോദ്യങ്ങള്&#x200d; ഉയര്&#x200d;ത്തി. എന്നാല്&#x200d; തുടര്&#x200d; സംവരണങ്ങളുടെ അഭാവത്തില്&#x200d; സംവരണം നിഷേധിച്ചുകൊണ്ടുള്ള നടപടികളുമായി സര്&#x200d;ക്കാര്&#x200d; മുന്നോട്ട്‌പോയി. <br> അന്തിമ വിജ്ഞാപനം ഇറങ്ങുന്നതിന്മുമ്പ് ഒരന്തിമ സമരം നടത്താന്&#x200d; കഴിഞ്ഞതാണ് ആ സ്ഥിതിഗതികള്&#x200d; മാറ്റിയെടുക്കാന്&#x200d; സഹായകമായത്. 2018 ഡിസംബര്&#x200d; 5-ന് ഇതുസംബന്ധമായി ശ്രദ്ധക്ഷണിക്കാന്&#x200d; സന്ദര്&#x200d;ഭം ലഭിച്ചത്, സംവരണ അട്ടിമറിക്കെതിരെ പ്രതിരോധം കെട്ടിപ്പടുക്കാന്&#x200d; വഴി തുറന്നത് അഭിമാനകരമായ അനുഭവമാണ്.<br> സാധാരണ ഗതിയില്&#x200d; മുന്&#x200d;കൂട്ടി തയ്യാറാക്കിയ മറുപടി മാത്രമേ കിട്ടുകയുള്ളു എന്നറിയാമായിരുന്നു. നേരത്തെ സഭയില്&#x200d; വന്ന മുസ്‌ലിംലീഗ് അംഗങ്ങളുടെയും മറ്റുള്ളവരുടെയും നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങള്&#x200d;ക്കും ശ്രദ്ധക്ഷണിക്കലിനും സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ മറുപടികള്&#x200d; സംവരണ വിരുദ്ധമായിരുന്നതിനാല്&#x200d; മറിച്ചൊരു നിലപാട് പ്രതീക്ഷിക്കുന്നത് യുക്തിസഹമല്ല. എന്നാല്&#x200d; ഈ ശ്രദ്ധക്ഷണിക്കല്&#x200d; സഭക്കകത്തും പുറത്തും വമ്പിച്ച അനുകൂല പ്രതികരണം ഉയര്&#x200d;ന്നുവരാന്&#x200d; കാരണമാകുമെന്നും ജനകീയ സമരങ്ങള്&#x200d; സാര്&#x200d;വത്രികമാക്കുമെന്നും നിസ്തര്&#x200d;ക്കമായിരുന്നതുകൊണ്ട് അന്തിമമായി കാര്യങ്ങള്&#x200d; സംവരണം പുനഃസ്ഥാപിക്കുന്നതില്&#x200d; പര്യവസാനിക്കുമെന്ന് പൂര്&#x200d;ണ വിശ്വാസം ഉണ്ടായിരുന്നു. പ്രതീക്ഷിച്ച ദിശയിലാണ് കാര്യങ്ങള്&#x200d; നീങ്ങിയത്. സംവരണം നിഷേധിക്കുന്ന സര്&#x200d;ക്കാര്&#x200d; നീക്കത്തിനെതിരെ വമ്പിച്ച എതിര്&#x200d;പ്പാണ് പ്രകടമായത്. കെ.എ.എസിനെ തുടക്കം മുതലേ എതിര്&#x200d;ത്തുപോന്ന സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ സംഘടനാനേതാക്കള്&#x200d; പോലും കെ.എ.എസ് നടപ്പിലാക്കുകയാണെങ്കില്&#x200d; സംവരണം ലംഘിക്കാന്&#x200d; പാടില്ലെന്ന നിലപാടാണെടുത്തത്. നിരവധി സംഘടനകള്&#x200d; സെക്രട്ടറിയേറ്റ് പടിക്കല്&#x200d; സമരവുമായി എത്തി. കൊടിക്കുന്നില്&#x200d; സുരേഷ് എം.പി നിരാഹാര സത്യഗ്രഹമനുഷ്ഠിച്ചു. മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ ധര്&#x200d;ണയില്&#x200d; എസ്.എന്&#x200d;.ഡി.പിയുടെ പ്രതിനിധിയും കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാറും  പങ്കെടുത്തത് ശ്രദ്ധേയമായി. കെ.എ.എസിലെ രണ്ടും മൂന്നും സ്ട്രീമുകളില്&#x200d; അപേക്ഷകര്&#x200d; സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥര്&#x200d; ആണെന്ന മറ ഉപയോഗിച്ചാണ് സംവരണം അട്ടിമറിക്കാന്&#x200d; വഴി കണ്ടെത്തിയത.് ഈ നിയമനം സെലക്ഷന്&#x200d; ലിസ്റ്റ് പ്രകാരമല്ല, പുതിയ റിക്രൂട്ട്‌മെന്റാണ്. കാരണം മൂന്ന് സ്ട്രീമിലെ അപേക്ഷകരും (1) ഒരേ ടെസ്റ്റ് എഴുതണം. (2) അഭിമുഖം നേരിടണം. (3) പരിശീലനം പൂര്&#x200d;ത്തിയാക്കണം. (4) ശമ്പള സ്‌കെയില്&#x200d; ഒന്നാണ്. (5) പ്രൊബേഷന്&#x200d; തീരുമാനിക്കുന്നത് ഒരേ രീതിയിലാണ്. അതുകൊണ്ട് തന്നെ ബൈ ട്രാന്&#x200d;സ്ഫര്&#x200d; എന്നോ, ബൈ അപ്പോയിന്റ്‌മെന്റ് എന്നോ രണ്ട,് മൂന്ന് സ്ട്രീമുകള്&#x200d;ക്ക് തലക്കെട്ട് നല്&#x200d;കിയാലും സംവരണം നിഷേധിക്കാനാവില്ല എന്ന് വ്യക്തമായിരുന്നു. അഡ്വക്കറ്റ് ജനറലിന്റെ തെറ്റായ നിയമോപദേശത്തിന്റെ പിന്&#x200d;ബലം ദുര്&#x200d;ബലമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ബന്ധപ്പെട്ട ഭരണഘടനാഭേദഗതികളും ഇതുസംബന്ധമായി സുപ്രീംകോടതി 2018 സെപ്തംബര്&#x200d; 26-ന് പുറപ്പെടുവിച്ച വിധിയും സര്&#x200d;ക്കാറിന് സംവരണം അനുവദിക്കാന്&#x200d; അനുവാദം നല്&#x200d;കുന്നുണ്ടായിരുന്നു. അതിനാല്&#x200d; 2018 മാര്&#x200d;ച്ച് 15-ന് എ.ജി നല്&#x200d;കിയ നിയമോപദേശം നിലനില്&#x200d;ക്കുകയില്ലെന്ന് വ്യക്തമായിരുന്നു. ഐ.എ.എസിലേക്ക് ഉദ്യോഗ കയറ്റം വഴി നല്&#x200d;കുന്ന കേഡര്&#x200d; നിശ്ചയം കെ.എ.എസ് നിലവില്&#x200d; വരിക വഴി അവസാനിക്കുകയും ഡെപ്യൂട്ടി കലക്ടര്&#x200d; തസ്തികയിലേക്കുള്ള നിയമനം ഇതിനെ തുടര്&#x200d;ന്ന് ഇല്ലാതാകുകയും ചെയ്യുന്നതോടെ സിവില്&#x200d; സര്&#x200d;വീസില്&#x200d; സംവരണ സമുദായങ്ങളുടെ നില പരമ ദയനീയമായി മാറുന്നു എന്നതുകൂടി പരിഗണിച്ചാണ് ഈ സമരം ശക്തമായത്. ഉമ്മന്&#x200d;ചാണ്ടി, കെ.എം മാണി, രമേശ് ചെന്നിത്തല, കെ. മുരളീധരന്&#x200d;, തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണന്&#x200d; അടക്കം യു.ഡി.എഫിലെ മുഴുവന്&#x200d; എം.എല്&#x200d;.എമാരുള്&#x200d;പ്പെട്ട നിവേദനം മുഖ്യമന്ത്രിക്ക് നല്&#x200d;കിയതും ഈ സമരത്തിന്റെ ഗൗരവം വര്&#x200d;ധിപ്പിക്കുകയാണ് ചെയ്തത്.<br> സര്&#x200d;ക്കാര്&#x200d; ഇപ്പോള്&#x200d; എടുത്ത തീരുമാനം ഉചിതമായ ഒന്നാണ്. അനുപേക്ഷണീയമായ ഒന്നെന്ന് പറയാം. അതിനാല്&#x200d; ഇത് പരക്കെ സ്വാഗതം ചെയ്യപ്പെടുകയും ചെയ്യും. അനന്തര ഘട്ടങ്ങള്&#x200d; സമയബന്ധിതമായി പൂര്&#x200d;ത്തിയാക്കുകയാണ് ഇനി അടിയന്തരമായി ചെയ്യേണ്ടത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ചട്ടങ്ങള്&#x200d; പ്രാബല്യത്തില്&#x200d; വരുന്നതിനുമുമ്പ് അന്തിമ വിജ്ഞാപനം ഇറങ്ങേണ്ടതുണ്ട്. സര്&#x200d;ക്കാര്&#x200d; മനസ്സ്‌വെച്ചാല്&#x200d; ഫെബ്രുവരിയില്&#x200d; തന്നെ അന്തിമ വിജ്ഞാപനം ഇറക്കാന്&#x200d; കഴിയും. 2017 ഡിസംബര്&#x200d; 29-ന് ഇതുസംബന്ധമായി ഇറങ്ങിയ പ്രത്യേക ചട്ടങ്ങളിലെ സംവരണം നിര്&#x200d;ദ്ദേശിക്കുന്ന അഞ്ചാമത്തെ ചട്ടം ആണ് അടിയന്തരമായി ഭേദഗതി ചെയ്യേണ്ടത്. സ്ട്രീം ഒന്ന് മാത്രം എന്ന് ചേര്&#x200d;ത്തിരുന്നേടത്ത് മൂന്ന് സ്ട്രീമുകളിലും പതിനാല് മുതല്&#x200d; പതിനേഴ് വരെയുള്ള ജനറല്&#x200d; റൂള്&#x200d;സ് ബാധകമാണ് എന്ന് ചേര്&#x200d;ക്കേണ്ടിവരും. ചട്ടം പന്ത്രണ്ടിലും മാറ്റം വേണം. സ്ട്രീം രണ്ടിനെ കുറിച്ച് അതിലെ കോളം രണ്ടില്&#x200d; ബൈ ട്രാന്&#x200d;സ്ഫര്&#x200d; റിക്രൂട്ട്മെന്റ് എന്നതും സ്ട്രീം മൂന്നിനെ കുറിച്ച് പറയുന്ന കോളം രണ്ടില്&#x200d; ബൈ ട്രാന്&#x200d;സ്ഫര്&#x200d; അപ്പോയിന്റ്മെന്റ് എന്നതും ഡയറക്ട് റിക്രൂട്ട്മന്റ് എന്ന് ഭേദഗതി വരുത്തണം. നേരത്തെ ഇറങ്ങിയ ചട്ടങ്ങളില്&#x200d; ഈ ഭേദഗതി വരുത്തി പി.എസ്.സിക്ക് തുടര്&#x200d; നടപടികളുമായി മുന്നോട്ട്‌പോകാന്&#x200d; കഴിയുംവിധം ഫെബ്രുവരി രണ്ടാം വാരമെങ്കിലും അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് സര്&#x200d;ക്കാര്&#x200d; നടപടി സ്വീകരിക്കുമെന്ന് പ്രത്യാശിക്കാം.<br> <strong>(മുസ്‌ലിംലീഗ് അസംബ്ലിപാര്&#x200d;ട്ടി സെക്രട്ടറിയാണ് ലേഖകന്&#x200d;)</strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-kas-reservation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എ.എസ് സംവരണം: മുസ്ലിംലീഗ് എന്ത് ചെയ്തു?</title>
		<link>https://www.chandrikadaily.com/kas-reservation-and-iuml.html</link>
					<comments>https://www.chandrikadaily.com/kas-reservation-and-iuml.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 23 Jan 2019 15:00:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Kerala Administrative service]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117182</guid>

					<description><![CDATA[നസീർ മണ്ണഞ്ചേരി കേരളത്തിലെ ഇടത് സർക്കാരിന്റെ മറ്റൊരു പിന്നോക്ക ന്യുനപക്ഷ വിരുദ്ധ നീക്കവും പൊളിഞ്ഞിരിക്കുന്നു. പതിവുപോലെ സർക്കാരിന്റെ പിന്മാറ്റത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ പലരും രംഗത്ത് വന്നുകഴിഞ്ഞിരിക്കുന്നു. ഇതിനിടെ ചിലർ ലീഗ് എന്ത് ചെയ്തു എന്ന ചോദ്യവും ഉയർത്തുന്നു. 2017നവംബർ 24നാണ് സവർണ ലോബിക്ക് വഴങ്ങി കൊണ്ടുള്ള ഇടതു സർക്കാറിന്റെ സംവരണ അട്ടിമറി ചന്ദ്രിക പുറത്തു കൊണ്ടുവരുന്നത്. (ഫിർദൗസ് കായൽപുറം റിപ്പോർട്ട് ചെയ്ത ഒന്നാം പേജിലെ ലീഡ് വാർത്ത) ഇതിനു ശേഷം ശക്തമായി രംഗത്ത് വന്ന മുസ്ലിം ലീഗും [&#8230;]]]></description>
										<content:encoded><![CDATA[
<p> <strong>നസീർ മണ്ണഞ്ചേരി </strong></p>



<p>കേരളത്തിലെ ഇടത് സർക്കാരിന്റെ മറ്റൊരു പിന്നോക്ക ന്യുനപക്ഷ വിരുദ്ധ നീക്കവും പൊളിഞ്ഞിരിക്കുന്നു. പതിവുപോലെ സർക്കാരിന്റെ പിന്മാറ്റത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ പലരും രംഗത്ത് വന്നുകഴിഞ്ഞിരിക്കുന്നു. ഇതിനിടെ ചിലർ ലീഗ് എന്ത് ചെയ്തു എന്ന ചോദ്യവും ഉയർത്തുന്നു. </p>



<p>2017നവംബർ 24നാണ് സവർണ ലോബിക്ക് വഴങ്ങി കൊണ്ടുള്ള ഇടതു സർക്കാറിന്റെ സംവരണ അട്ടിമറി  ചന്ദ്രിക പുറത്തു കൊണ്ടുവരുന്നത്. (ഫിർദൗസ് കായൽപുറം റിപ്പോർട്ട് ചെയ്ത ഒന്നാം പേജിലെ ലീഡ് വാർത്ത)</p>



<p></p>



<figure class="wp-block-image"><img loading="lazy" width="1046" height="960" src="https://www.chandrikadaily.com/wp-content/uploads/2019/01/paper.png" alt="" class="wp-image-117185"/></figure>



<p>

ഇതിനു ശേഷം ശക്തമായി രംഗത്ത് വന്ന മുസ്ലിം ലീഗും കേരളത്തിലെ മുഖ്യധാരാ മുസ്ലിം സംഘടനകളും മറ്റു പിന്നോക്ക സംഘടനകളും സർക്കാർ ഇതിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു. 

</p>



<p>കേരള നിയമസഭയിൽ കെ.എ.എസ്‌ വിഷയം അവതരിപ്പിക്കാൻ മുസ്ലിം ലീഗ് ചുതലപ്പെടുത്തിയത് സാക്ഷാൽ ടി.എ അഹമ്മദ് കബീർ സാഹിബിനെ ആയിരുന്നു എന്നത് വിഷയത്തിന് നൽകിയ പ്രാധാന്യം എത്രയെന്ന് മനസ്സിക്കാൻ കഴിയും. കബീർ സാഹിബിന്റെ നിയമസഭ പ്രസംഗം വലിയ ചർച്ചയാവുകയും ചെയ്തതാണ്. പിന്നീട് കബീർ സാഹിബിന്റെയും കോൺഗ്രസിലെ എ.പി അനികുമാറിന്റെയും നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട എം.എല്&#x200d;.എ സംഘം കെ.എ.എസ്‌ ലെ അപകടങ്ങൾ വിശദീകരിക്കുകയും നിവേദനം നൽകുകയും ചെയ്തു. വിവാദ ഘട്ടങ്ങളിൽ കബീർ സാഹിബ് വിഷയം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കുകയും ചെയ്തു.</p>



<p>പ്രശ്നത്തിന്റെ ഗൗരവം ചർച്ച ചെയ്യുന്നതിനായി മുസ്ലിം ലീഗ് കോഴിക്കോട് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്‌വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്ലാമി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, എം.ഇ.എസ്, എം.എസ്.എസ്‌ തുടങ്ങിയ സംഘടനകൾ പങ്കെടുത്ത യോഗം സര്ക്കാരിനെതിരെ പ്രക്ഷോഭം പ്രഖ്യാപിക്കുകയും അതിനു മുന്നോടിയായി മുഖ്യമന്ത്രിയെ നേരിൽ കാണാനും തീരുമാനിച്ചു. പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ മത നേതാക്കൾ അടങ്ങിയ സംഘം മുഖ്യമന്ത്രിയെ നേരിൽ കാണുകയും നിവേദനം നൽകുകയും ചെയ്തു. </p>



<p>2018ജനുവരി 29, 30തീയതികളിലായി 24 മണിക്കൂർ സംവരണ സമരം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി. <br> ഫെബ്രുവരി 9ന് സംസ്ഥാന വ്യാപകമായി നിശാ സമരങ്ങളും സംഘടിപ്പിച്ചു.</p>



<p>വിഷയത്തിലെ അപകടം അടുത്ത തലമുറക്ക് പകർന്നു നൽകുന്നതിനായി എം.എസ്.എഫ്‌ സെക്രട്ടറിയേറ്റിനു മുന്നിൽ ഇതിനിടയിൽ ധർണ സംഘടിപ്പിച്ചു. </p>



<p>കെ.എ.എസ്‌ ലെ സംവരണ അട്ടിമറിയുടെ അനന്തരഫലങ്ങൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ എം.എസ്.എഫ്‌  നടത്തിയ സമരത്തിനു കഴിഞ്ഞു.</p>



<p>പിന്നീട് കണ്ടത് കേരളത്തിലെ മുസ്ലിം പിന്നോക്ക ജനവിഭാഗങ്ങളുടെ ഐക്യ നിരയെ അണിനിരത്തി കഴിഞ്ഞ ആഴ്ച മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ധർണയായിരുന്നു.  വനിതാ മതിലിന്റെ സംഘടകനായിരുന്ന കെ.പി.എം.എസ  സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ധീവരസഭ സംസ്ഥാന പ്രസിഡന്റ് വി ദിനകരൻ, മുൻ മന്ത്രി നീല ലോഹിതദാസൻ നാടാർ, എസ്.എന്&#x200d;.ഡി.പി യോഗത്തിന്റെ പ്രതിനിധി, ദളിത് ഫെഡറേഷൻ നേതാവ്, ലത്തീൻ ക്രിസ്ത്യൻ സഭ ജനറൽ സെക്രട്ടറി ഫാ. യൂജിൻ പെരേര,  മെക്ക ഉൾപ്പെടെ ഉള്ള സംഘടന നേതാക്കൾ സമരത്തിന് പിന്തുണയുമായി എത്തി. </p>



<p>കേരളത്തിലെ മുഴുവൻ സംവരണീയ സമുദായങ്ങളും മുസ്ലിം ലീഗിന്റെ പിന്നിൽ ഉറച്ചു നിന്നു എന്നതാണ് മുസ്ലിം ലീഗിന്റെ പോരാട്ടങ്ങൾക്കുള്ള അംഗീകാരം.</p>



<p></p>



<p></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kas-reservation-and-iuml.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എ.എസ്: ലീഗ് പോരാട്ടം വിജയം; എല്ലാ സ്ട്രീമിലും സംവരണം ഏര്&#x200d;പ്പെടുത്താന്&#x200d; തീരുമാനം</title>
		<link>https://www.chandrikadaily.com/kas-reservation-government-rule.html</link>
					<comments>https://www.chandrikadaily.com/kas-reservation-government-rule.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 22 Jan 2019 14:12:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Kerala Administrative service]]></category>
		<category><![CDATA[reservation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117063</guid>

					<description><![CDATA[തിരുവനന്തപുരം: മുസ്ലിംലീഗും പോഷക സംഘടനകളും നടത്തിയ പോരാട്ടം ഫലം കണ്ടു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസിന്റെ മൂന്ന് സ്ട്രീമിലും സംവരണം ഏര്&#x200d;പ്പെടുത്താന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വ്വീസിലെ എല്ലാ സ്ട്രീമിലും സംവരണമുണ്ടാകുമെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്&#x200d;ച്ച നടത്തിയതായും മന്ത്രി എ.കെ ബാലന്&#x200d; പറഞ്ഞു. ആവശ്യമെങ്കില്&#x200d; ചട്ടങ്ങളില്&#x200d; ഭേദഗതി വരുത്തും. മുഖ്യമന്ത്രിയുമായി നടത്തിയ ചര്&#x200d;ച്ചയില്&#x200d; ഇക്കാര്യത്തില്&#x200d; ഉറപ്പു നല്&#x200d;കിയെന്നും മന്ത്രി പറഞ്ഞു. സംവരണ അട്ടിമറിക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്&#x200d; സംഘടനാ നേതാക്കള്&#x200d; മുഖ്യമന്ത്രിയെ [&#8230;]]]></description>
										<content:encoded><![CDATA[
<p><br> തിരുവനന്തപുരം: മുസ്ലിംലീഗും പോഷക സംഘടനകളും നടത്തിയ പോരാട്ടം ഫലം കണ്ടു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസിന്റെ മൂന്ന് സ്ട്രീമിലും സംവരണം ഏര്&#x200d;പ്പെടുത്താന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വ്വീസിലെ എല്ലാ സ്ട്രീമിലും സംവരണമുണ്ടാകുമെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്&#x200d;ച്ച നടത്തിയതായും മന്ത്രി എ.കെ ബാലന്&#x200d; പറഞ്ഞു. ആവശ്യമെങ്കില്&#x200d; ചട്ടങ്ങളില്&#x200d; ഭേദഗതി വരുത്തും. മുഖ്യമന്ത്രിയുമായി നടത്തിയ ചര്&#x200d;ച്ചയില്&#x200d; ഇക്കാര്യത്തില്&#x200d; ഉറപ്പു നല്&#x200d;കിയെന്നും മന്ത്രി പറഞ്ഞു.</p>



<p>സംവരണ അട്ടിമറിക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്&#x200d; സംഘടനാ നേതാക്കള്&#x200d; മുഖ്യമന്ത്രിയെ കണ്ട് നിവേദനവും നല്&#x200d;കി. നിയമസഭയില്&#x200d; ടി.എ അഹമ്മദ് കബീര്&#x200d; എം.എല്&#x200d;.എ സംവരണ അട്ടിമറിക്കെതിരെ ശക്തമായ ഭാഷയില്&#x200d; പ്രതികരിച്ചിരുന്നു. തുടക്കത്തില്&#x200d; അട്ടിമറി അംഗീകരിക്കാതെ ധാര്&#x200d;ഷ്ട്യം കാണിച്ച സര്&#x200d;ക്കാറിന് പിന്നോക്ക സംഘടനകളുടെ എതിര്&#x200d;പ്പ് ശക്തമായതോടെ നിലപാട് മാറ്റേണ്ടി വരികയായിരുന്നു. ഒന്നാം സ്ട്രീമില്&#x200d; മാത്രം സംവരണം മതിയെന്ന നിലപാടാണ് ഇപ്പോള്&#x200d; സര്&#x200d;ക്കാര്&#x200d; തിരുത്തുന്നത്.</p>








]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kas-reservation-government-rule.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എ.എസ്: ദളിത് പിന്നോക്ക സംവരണ  അട്ടിമറി അനീതി: മുസ്‌ലിം ലീഗ്</title>
		<link>https://www.chandrikadaily.com/news-kas-reservation-2.html</link>
					<comments>https://www.chandrikadaily.com/news-kas-reservation-2.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 07 Jan 2019 03:40:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Kerala Administrative service]]></category>
		<category><![CDATA[reservation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115516</guid>

					<description><![CDATA[കോഴിക്കോട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വ്വീസ് നടപ്പാക്കുമ്പോള്&#x200d; ദളിത് പിന്നോക്ക സമുദായങ്ങള്&#x200d;ക്ക് മൂന്ന് സ്ട്രീമിലും സംവരണം നടപ്പാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ഭരണഘടനയെ നോക്കുകുത്തിയാക്കി സംവരണം അട്ടിമറിക്കുന്നത് കടുത്ത അനീതിയാണ്. നിയമപരമായും രാഷ്ട്രീയമായും ഇക്കാര്യത്തില്&#x200d; നീതിക്കായി മുന്നിലുണ്ടാവും. ഹര്&#x200d;ത്താലിന്റെ മറവില്&#x200d; ബി.ജെ.പി നടത്തുന്ന അക്രമങ്ങളെയും പേരാമ്പ്രയില്&#x200d; പള്ളി ആക്രമിച്ച സി.പി.എം നിലപാടിനെയും യോഗം അപലപിച്ചു. പൊലീസ് നിഷ്‌ക്രിയത്വം അക്രമങ്ങളും സംഘര്&#x200d;ഷങ്ങളും വര്&#x200d;ധിക്കുന്നതിനും കൂടുതല്&#x200d; നാശനഷ്ടങ്ങള്&#x200d;ക്കും വഴിവെച്ചു. കേരളത്തില്&#x200d; വര്&#x200d;ഗീയ കലാപം ഉണ്ടാക്കാനുളള ബോധപൂര്&#x200d;വ്വ ശ്രമമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വ്വീസ് നടപ്പാക്കുമ്പോള്&#x200d; ദളിത് പിന്നോക്ക സമുദായങ്ങള്&#x200d;ക്ക് മൂന്ന് സ്ട്രീമിലും സംവരണം നടപ്പാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ഭരണഘടനയെ നോക്കുകുത്തിയാക്കി സംവരണം അട്ടിമറിക്കുന്നത് കടുത്ത അനീതിയാണ്. നിയമപരമായും രാഷ്ട്രീയമായും ഇക്കാര്യത്തില്&#x200d; നീതിക്കായി മുന്നിലുണ്ടാവും. ഹര്&#x200d;ത്താലിന്റെ മറവില്&#x200d; ബി.ജെ.പി നടത്തുന്ന അക്രമങ്ങളെയും പേരാമ്പ്രയില്&#x200d; പള്ളി ആക്രമിച്ച സി.പി.എം നിലപാടിനെയും യോഗം അപലപിച്ചു. പൊലീസ് നിഷ്‌ക്രിയത്വം അക്രമങ്ങളും സംഘര്&#x200d;ഷങ്ങളും വര്&#x200d;ധിക്കുന്നതിനും കൂടുതല്&#x200d; നാശനഷ്ടങ്ങള്&#x200d;ക്കും വഴിവെച്ചു. കേരളത്തില്&#x200d; വര്&#x200d;ഗീയ കലാപം ഉണ്ടാക്കാനുളള ബോധപൂര്&#x200d;വ്വ ശ്രമമാണ് നടക്കുന്നതെന്നും യോഗം വിലയിരുത്തി. മുസ്‌ലിംലീഗ് സ്ഥാപക ദിനമായ മാര്&#x200d;ച്ച് 10ന് വിപുലമായ സമ്മേളനം ആലപ്പുഴയില്&#x200d; നടത്തും. ബാഫഖി തങ്ങള്&#x200d; അനുസ്മരണം 19ന് കോഴിക്കോട്ട് നടത്തും. മുസ്‌ലിംലീഗ് ജില്ലാ വാര്&#x200d;ഷിക കൗണ്&#x200d;സിലുകള്&#x200d; ഫെബ്രുവരി 28ന് മുമ്പായി വിളിച്ചു ചേര്&#x200d;ക്കണം. വിവിധ ജില്ലകളിലെ തിയതികള്&#x200d;: കണ്ണൂര്&#x200d; ഫെബ്രുവരി 14, വയനാട്-ഫെബ്രുവരി 16, കോഴിക്കോട്-ഫെബ്രുവരി 28, പാലക്കാട്-ഫെബ്രുവരി 16, തൃശൂര്&#x200d;-ഫെബ്രുവരി 9, എറണാകുളം-ഫെബ്രുവരി 16, ആലപ്പുഴ-ഫെബ്രുവരി-18, ഇടുക്കി-ഫെബ്രുവരി-16, കോട്ടയം-ഫെബ്രുവരി 18, പത്തനംതിട്ട-ഫെബ്രുവരി 16, കൊല്ലം-ഫെബ്രുവരി 18, തിരുവനന്തപുരം- ഫെബ്രുവരി 20. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്&#x200d;ഖാദര്&#x200d; മൗലവി അധ്യക്ഷത വഹിച്ചു. ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിന്&#x200d;ഹാജി, സി മോയിന്&#x200d;കുട്ടി, കെ കുട്ടി അഹമ്മദ് കുട്ടി, പി.എം.എ സലാം, അബ്ദുറഹിമാന്&#x200d; രണ്ടത്താണി, കെ.എസ് ഹംസ, അഡ്വ.എന്&#x200d; ഷംസുദ്ദീന്&#x200d; എം.എല്&#x200d;.എ, സൈനുല്&#x200d; ആബിദ് തങ്ങള്&#x200d; എം.എല്&#x200d;.എ, സി.എച്ച് റഷീദ്, ബീമാപള്ളി റഷീദ്, പി.എം സാദിഖലി, സി.പി ചെറിയമുഹമ്മദ് സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kas-reservation-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
