<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kerala assembly &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-assembly/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Feb 2021 04:23:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kerala assembly &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവില്&#x200d; പരിഭ്രാന്തരാവുന്നത് എന്തിന്?</title>
		<link>https://www.chandrikadaily.com/article-about-pk-kunhalikkutty-and-kerala-politics.html</link>
					<comments>https://www.chandrikadaily.com/article-about-pk-kunhalikkutty-and-kerala-politics.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 17 Feb 2021 04:23:05 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[kerala assembly]]></category>
		<category><![CDATA[pk kunhalikkutty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=179929</guid>

					<description><![CDATA[യു.ഡി.എഫ് എന്ന കപ്പലിനെ നയിക്കുന്ന നാവികന്മാരില്&#x200d; ഒരാള്&#x200d; മാത്രമായ പി.കെ കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് ഇത്തരം നുണകളും പേടികളും പ്രചരിപ്പിക്കുന്നവര്&#x200d;, രാഷ്ട്രീയമായി സമനില തെറ്റിയവരാണ്. ഒരു ചെറുവഞ്ചി പോലും തുഴഞ്ഞ് കരയ്ക്കടുപ്പിക്കാന്&#x200d; ശേഷിയില്ലാത്തവര്&#x200d;, ചുറുചുറുക്കുള്ള നാവികരെ പേടിക്കാതിരിക്കുന്നത് എങ്ങനെ?]]></description>
										<content:encoded><![CDATA[<p><strong>കെ. കുട്ടി അഹമദ് കുട്ടി</strong><br />
വരാന്&#x200d; പോകുന്ന നിയമസഭാതെരഞ്ഞെടുപ്പില്&#x200d;, ജനപ്രിയതയും കാര്യക്ഷമതയും ദീര്&#x200d;ഘകാല അനുഭവസമ്പത്തും ഭരണനിര്&#x200d;വഹണ പാടവവുമുള്ള സമുന്നത നേതാക്കളുടെ സുസംഘടിത നിരയായിരിക്കണം യു.ഡി.എഫിനെ നയിക്കേണ്ടത് എന്ന തീരുമാനമുണ്ടായി. ഈ തീരുമാനത്തിന്റെ ഭാഗമായി, ദീര്&#x200d;ഘകാലത്തെ പ്രായോഗിക രാഷ്ട്രീയ &#8211; സംഘാടക മികവും ഭരണനിര്&#x200d;വഹണ വൈദഗ്ധ്യവും തെളിയിച്ച പി.കെ കുഞ്ഞാലിക്കുട്ടിയുടെ സേവനം യു.ഡി.എഫിന്റെ പുതിയ കളക്ടീവ് ലീഡര്&#x200d;ഷിപ്പിലേക്ക് വിട്ടുനല്&#x200d;കണമെന്ന ആലോചന യു.ഡി.എഫിലെ ഒരു ഘടകകക്ഷി എന്ന നിലയില്&#x200d; മുസ്‌ലിംലീഗിലുണ്ടായി. ഈ സാഹചര്യത്തിലാണ് പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ച് കേരളത്തിലെ യു.ഡി.എഫ് രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താനുള്ള തീരുമാനം മുസ്‌ലിംലീഗ് കൈക്കൊണ്ടത്.<br />
ഇന്ന് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് യുദ്ധത്തെ നയിക്കുന്നത് ഏതെങ്കിലുമൊരു ഏകഛത്രാധിപതിയല്ല. മറിച്ച്, പ്രതിഭയും പ്രാഗത്ഭ്യവുമുള്ള നേതാക്കന്മാരുടെ ഒരു കൂട്ടായ്മയാണ്. നേതാക്കന്മാരുടെ കൂട്ടു നേതൃത്വം എന്ന ജനാധിപത്യ യുദ്ധത്തിലെ പുതിയൊരു പരീക്ഷണമാണിത്. ഇത് യു.ഡി.എഫിന്റെ ജനകീയതയുടേയും സുതാര്യതയുടേയും ജനാധിപത്യത്തിന്റെയും പ്രതീകംകൂടിയാണ്.<br />
ഇന്ന് ജനാധിപത്യത്തിനാവശ്യം ഏകഛത്രാധിപതിയുടേയും സര്&#x200d;സംഘചാലകരുടേയും ചുവപ്പിലും കാവിയിലും പൊതിഞ്ഞ ആജ്ഞകള്&#x200d; അന്ധമായി നടപ്പാക്കുന്ന ചിന്താശൂന്യരായ ആള്&#x200d;ക്കൂട്ടങ്ങളെയല്ല. മറിച്ച്, താഴെ തട്ടുമുതല്&#x200d; ഏറ്റവും മുകളിലത്തെ തട്ടില്&#x200d; വരെയുള്ള പ്രവര്&#x200d;ത്തകരും നേതാക്കളും പരസ്പര ബഹുമാനത്തോടെ സംവാദങ്ങളും കൂടിയാലോചനകളും നടത്തി, വീണ്ടും പല തട്ടുകളിലെ വിദഗ്ധരുമായുള്ള ആശയവിനിമയങ്ങള്&#x200d;ക്ക്‌ശേഷം ഉരുത്തിരിഞ്ഞുവരുന്ന നിര്&#x200d;ദ്ദേശങ്ങള്&#x200d;, നയങ്ങള്&#x200d; തുടങ്ങിയവ ക്രോഡീകരിച്ച് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് നയത്തിന്റെ ഭാഗമാക്കുകയെന്ന ജനാധിപത്യപ്രക്രിയയാണ്.<br />
യു.ഡി.എഫിന് പുതു നേതൃത്വം നല്&#x200d;കാന്&#x200d; സര്&#x200d;വസൈന്യാധിപന്മാരുടെ പുതിയ കൂട്ടു നേതൃത്വത്തിലേക്ക് ഒരാള്&#x200d; എന്ന നിലക്ക് മാത്രമാണ് പി.കെ കുഞ്ഞാലിക്കുട്ടിയെത്തുന്നത്. കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത ഈ ജനാധിപത്യ യുദ്ധമുറയുടെ പ്രഹരശേഷിയെ ഭയക്കുന്നവരാണ്, മുസ്‌ലിംലീഗ് കോണ്&#x200d;ഗ്രസിനെ ഹൈജാക്ക് ചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി വരുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുമാണ് എന്നൊക്കെയുള്ള കെട്ടുകഥകള്&#x200d; പ്രചരിപ്പിക്കുന്നത്. നാഗ്പൂരിലെ ആര്&#x200d;.എസ്.എസ് ആസ്ഥാനത്ത്‌നിന്ന് നിര്&#x200d;മ്മിച്ച് വിതരണം ചെയ്യുന്ന ഇത്തരം തീവ്ര-ഹിംസാത്മക വര്&#x200d;ഗീയ വിഴുപ്പുകള്&#x200d; ചുമക്കുന്നവരായി കേരളത്തിലെ എല്&#x200d;.ഡി.എഫ് നേതാക്കള്&#x200d; മാറിയിരിക്കുന്നു എന്നത് ഭയാനകമാണ്. കാവിയും ചുവപ്പും തമ്മിലുള്ള നിറഭേദം പോലും കുറഞ്ഞുകുറഞ്ഞു വരുന്ന ഈ അപകട സന്ധിയില്&#x200d;, ജനാധിപത്യവും നിയമവാഴ്ചയും സമാധാനവും മത സൗഹാര്&#x200d;ദ്ദവും പുലര്&#x200d;ന്നു കാണണമെന്നാഗ്രഹിക്കുന്ന കേരളീയ സമൂഹത്തിന്റെ ഏക പ്രത്യാശ യു.ഡി.എഫ് മാത്രമാണ്. യു.ഡി.എഫ് എന്ന കപ്പലിനെ നയിക്കുന്ന നാവികന്മാരില്&#x200d; ഒരാള്&#x200d; മാത്രമായ പി.കെ കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് ഇത്തരം നുണകളും പേടികളും പ്രചരിപ്പിക്കുന്നവര്&#x200d;, രാഷ്ട്രീയമായി സമനില തെറ്റിയവരാണ്. ഒരു ചെറുവഞ്ചി പോലും തുഴഞ്ഞ് കരയ്ക്കടുപ്പിക്കാന്&#x200d; ശേഷിയില്ലാത്തവര്&#x200d;, ചുറുചുറുക്കുള്ള നാവികരെ പേടിക്കാതിരിക്കുന്നത് എങ്ങനെ?</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-pk-kunhalikkutty-and-kerala-politics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുഡിഎഫ് ക്ഷണിച്ചാല്&#x200d; സ്ഥാനാര്&#x200d;ത്ഥിയാവും; എംഎല്&#x200d;എ ശമ്പളം വാങ്ങില്ലെന്നും ജസ്റ്റിസ് കമാല്&#x200d; പാഷ</title>
		<link>https://www.chandrikadaily.com/justice-kamal-pasha-iam-ready-to-contest-election.html</link>
					<comments>https://www.chandrikadaily.com/justice-kamal-pasha-iam-ready-to-contest-election.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 09 Jan 2021 02:57:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala assembly]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175589</guid>

					<description><![CDATA[എംഎല്&#x200d;എ ആയാല്&#x200d; തനിക്ക് ശമ്പളം വേണ്ടന്നും അദ്ദേഹം വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>കൊച്ചി: യുഡിഎഫ് ക്ഷണിച്ചാല്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; സ്ഥാനാര്&#x200d;ഥിയാകുന്നത് പരിഗണിക്കുമെന്ന് മുന്&#x200d; ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്&#x200d; പാഷ. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്&#x200d; മല്&#x200d;സരിക്കാനാണ് താല്&#x200d;പര്യമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; പറഞ്ഞു.</p>
<p>വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് ഈ ആലോചന. എല്&#x200d;ഡിഎഫിനോടും ബിജെപിയോടും തനിക്കും താല്&#x200d;പര്യമില്ല. എംഎല്&#x200d;എ ആയാല്&#x200d; തനിക്ക് ശമ്പളം വേണ്ടന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>വിരമിച്ച ശേഷം നിരവധി സാമൂഹിക പ്രശ്‌നങ്ങളില്&#x200d; ഇടപെട്ട് അഭിപ്രായം രേഖപ്പെടുത്തിയ വ്യക്തിയാണ് ജസ്റ്റിസ് കമാല്&#x200d; പാഷ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അദ്ദേഹം നിരവധി സമരങ്ങളില്&#x200d; പങ്കെടുത്ത് സംസാരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/justice-kamal-pasha-iam-ready-to-contest-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടത് എം.എല്&#x200d;.എമാര്&#x200d;ക്ക് ശാസ്ത്രീയ ധാരണയില്ല: കാനം രാജേന്ദ്രന്&#x200d;</title>
		<link>https://www.chandrikadaily.com/left-mlas-do-not-have-any-scientific-understanding-says-kanam.html</link>
					<comments>https://www.chandrikadaily.com/left-mlas-do-not-have-any-scientific-understanding-says-kanam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 31 Aug 2018 12:40:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CPI-CPM]]></category>
		<category><![CDATA[kanam rajendran]]></category>
		<category><![CDATA[kerala assembly]]></category>
		<category><![CDATA[KERALA FLOOD]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[LDF govt]]></category>
		<category><![CDATA[LDF MLA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100980</guid>

					<description><![CDATA[കൊച്ചി: വനത്തില്&#x200d; ഉരുള്&#x200d;പൊട്ടുന്നതെങ്ങനെ എന്ന തരത്തില്&#x200d; ചില എംഎല്&#x200d;എമാര്&#x200d; വാദഗതികള്&#x200d; ഉന്നയിക്കുന്നത് അവര്&#x200d;ക്ക് ശാസ്ത്രീയമായുള്ള ധാരണയുടെ കുറവു മൂലമെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്&#x200d;. കഴിഞ്ഞ ദിവസം പ്രളയം സംബന്ധിച്ച് ചര്&#x200d;ച്ച ചെയ്യാന്&#x200d; ചേര്&#x200d;ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്&#x200d; ഇടതുപക്ഷ എംഎല്&#x200d;എമാരായ പി.വി അന്&#x200d;വര്&#x200d;, എസ്.രാജേന്ദ്രന്&#x200d;, തോമസ് ചാണ്ടി തുടങ്ങിയവര്&#x200d; നടത്തിയ പരാമര്&#x200d;ശം സംബന്ധിച്ച് മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങള്&#x200d;ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത്തരത്തില്&#x200d; ചോദ്യം ചോദിക്കുന്നവരുടെ ശാസ്ത്രീയ ബോധം എത്രത്തോളമുണ്ട് എന്ന് ജനങ്ങള്&#x200d; കണക്കാക്കും [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: വനത്തില്&#x200d; ഉരുള്&#x200d;പൊട്ടുന്നതെങ്ങനെ എന്ന തരത്തില്&#x200d; ചില എംഎല്&#x200d;എമാര്&#x200d; വാദഗതികള്&#x200d; ഉന്നയിക്കുന്നത് അവര്&#x200d;ക്ക് ശാസ്ത്രീയമായുള്ള ധാരണയുടെ കുറവു മൂലമെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്&#x200d;. കഴിഞ്ഞ ദിവസം പ്രളയം സംബന്ധിച്ച് ചര്&#x200d;ച്ച ചെയ്യാന്&#x200d; ചേര്&#x200d;ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്&#x200d; ഇടതുപക്ഷ എംഎല്&#x200d;എമാരായ പി.വി അന്&#x200d;വര്&#x200d;, എസ്.രാജേന്ദ്രന്&#x200d;, തോമസ് ചാണ്ടി തുടങ്ങിയവര്&#x200d; നടത്തിയ പരാമര്&#x200d;ശം സംബന്ധിച്ച് മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങള്&#x200d;ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.</p>
<p>ഇത്തരത്തില്&#x200d; ചോദ്യം ചോദിക്കുന്നവരുടെ ശാസ്ത്രീയ ബോധം എത്രത്തോളമുണ്ട് എന്ന് ജനങ്ങള്&#x200d; കണക്കാക്കും എന്നല്ലാതെ താനതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും കാനം പറഞ്ഞു.പരിസ്ഥിതി നയം സംസ്ഥാനത്ത് ആവശ്യമല്ലേയെന്ന ചോദ്യത്തിന് അത്തരത്തില്&#x200d; ഒരു നയം വേണമെന്നത് സംബന്ധിച്ച് എല്ലാവരും ഒരു പോലെ ചിന്തിക്കുമോ എന്നായിരുന്നു കാനത്തിന്റെ മറുചോദ്യം. അത്തരത്തില്&#x200d; നമ്മള്&#x200d;ക്ക് ആരെയും നിര്&#x200d;ബന്ധിക്കാന്&#x200d; പറ്റില്ല. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കമ്മ്യൂണിസ്റ്റുകാര്&#x200d; പ്രത്യേകിച്ച് മാര്&#x200d;ക്സും ഏംഗല്&#x200d;സും എത്രയോ വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് കൃത്യമായ അഭിപ്രായങ്ങള്&#x200d; പറഞ്ഞിട്ടുണ്ട്.</p>
<p>പ്രളയം സംബന്ധിച്ച് ചര്&#x200d;ച്ച ചെയ്യാന്&#x200d; വിളിച്ച നിയമ സഭാ സമ്മേളനത്തില്&#x200d; ചില എംഎല്&#x200d;മാര്&#x200d;ക്ക് സംസാരിക്കാന്&#x200d; അവസരം ലഭിച്ചില്ലല്ലോയെന്ന ചോദ്യത്തിന് 140 എംഎല്&#x200d;എമാരും സംസാരിക്കുന്ന ഒരു സഭാ സമ്മേളനവും ഉണ്ടായിട്ടില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. അതാത് പാര്&#x200d;ട്ടികളാണ് ആരൊക്കെ സംസാരിക്കണമെന്ന്് തീരുമാനിക്കുന്നതെന്നും അതനുസരിച്ച് അവര്&#x200d; സംസാരിക്കുമെന്നും കാനം രാജേന്ദ്രന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/left-mlas-do-not-have-any-scientific-understanding-says-kanam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായി വിജയന്&#x200d; മോദിയെ പോലെ കെ.മുരളീധരന്&#x200d;</title>
		<link>https://www.chandrikadaily.com/pinarayi-vijayan-same-like-as-pm-narendra-modi.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayan-same-like-as-pm-narendra-modi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 28 Mar 2018 14:59:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm keralam]]></category>
		<category><![CDATA[k muraleedaran]]></category>
		<category><![CDATA[k muraleedharan mla]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[kerala assembly]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77402</guid>

					<description><![CDATA[തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയെന്ന് കെ.മുരളീധരന്&#x200d; എം.എല്&#x200d;.എ. മടവൂരിലെ കൊലപാതകം സംബന്ധിച്ചു സംസ്ഥാനത്തു ക്വട്ടേഷന്&#x200d; വളരുന്നുവെന്നു ചൂണ്ടിക്കാട്ടി നിയനസഭയില്&#x200d; അടിയന്തരപ്രമേയ നോട്ടീസ് നല്&#x200d;കിയ മുരളീധരന്&#x200d; ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയര്&#x200d;ത്തിയത്. പാര്&#x200d;ട്ടി കമ്മിറ്റിയാണോ സഭയാണോ പ്രധാനം എന്നു സര്&#x200d;ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കണം. പാര്&#x200d;ലമെന്റിനോടു പ്രധാനമന്ത്രി മോദി കാട്ടുന്ന ബഹുമാനക്കുറവു പോലെയാണു പിണറായിയുടെ നടപടിയെന്നും മുരളീധരന്&#x200d; തുറന്നടിച്ചു. മുഖ്യമന്ത്രി എവിടെയെന്നു ചോദിച്ചു ശൂന്യവേളയിലാണു പ്രതിപക്ഷം ബഹളമുണ്ടാക്കി.മുഖ്യമന്ത്രിക്കു തിരക്കുണ്ടാകുമെങ്കിലും സഭയിലെത്തേണ്ടതിന്റെ ഗൗരവം തിരിച്ചറിയണമെന്നു പ്രതിപക്ഷനേതാവ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയെന്ന് കെ.മുരളീധരന്&#x200d; എം.എല്&#x200d;.എ. മടവൂരിലെ കൊലപാതകം സംബന്ധിച്ചു സംസ്ഥാനത്തു ക്വട്ടേഷന്&#x200d; വളരുന്നുവെന്നു ചൂണ്ടിക്കാട്ടി നിയനസഭയില്&#x200d; അടിയന്തരപ്രമേയ നോട്ടീസ് നല്&#x200d;കിയ മുരളീധരന്&#x200d; ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയര്&#x200d;ത്തിയത്.</p>
<p>പാര്&#x200d;ട്ടി കമ്മിറ്റിയാണോ സഭയാണോ പ്രധാനം എന്നു സര്&#x200d;ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കണം. പാര്&#x200d;ലമെന്റിനോടു പ്രധാനമന്ത്രി മോദി കാട്ടുന്ന ബഹുമാനക്കുറവു പോലെയാണു പിണറായിയുടെ നടപടിയെന്നും മുരളീധരന്&#x200d; തുറന്നടിച്ചു. മുഖ്യമന്ത്രി എവിടെയെന്നു ചോദിച്ചു ശൂന്യവേളയിലാണു പ്രതിപക്ഷം ബഹളമുണ്ടാക്കി.മുഖ്യമന്ത്രിക്കു തിരക്കുണ്ടാകുമെങ്കിലും സഭയിലെത്തേണ്ടതിന്റെ ഗൗരവം തിരിച്ചറിയണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayan-same-like-as-pm-narendra-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാപ്പരാകുന്ന കേരള സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/editorial-page-article-05-march-kutty-ahammed-kutty.html</link>
					<comments>https://www.chandrikadaily.com/editorial-page-article-05-march-kutty-ahammed-kutty.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Mar 2018 12:38:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[kerala assembly]]></category>
		<category><![CDATA[kerala gov]]></category>
		<category><![CDATA[kutty ahammed kutty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73047</guid>

					<description><![CDATA[കെ കുട്ടി അഹമ്മദ് കുട്ടി ട്രഷറി അടക്കേണ്ടിവന്ന് കരാറുകാര്&#x200d;ക്കും ക്ഷേമ പെന്&#x200d;ഷനുകള്&#x200d; ലഭിക്കേണ്ടവര്&#x200d;ക്കും പണം കൊടുക്കാന്&#x200d; കഴിയാതെവന്ന പ്രതിസന്ധിയില്&#x200d; നിന്ന് കേരള സര്&#x200d;ക്കാര്&#x200d; അടുത്തിടെയാണ് രക്ഷപ്പെട്ടത്. എന്നാല്&#x200d; ആശ്വസിക്കാനായിട്ടില്ല. കംട്രോളര്&#x200d; ആന്റ് ഓഡിറ്റര്&#x200d; ജനറല്&#x200d; കേരള നിയമ സഭയില്&#x200d; വെച്ച് 2017-18 ലെ കേരളത്തെക്കുറിച്ചുള്ള റിപ്പോര്&#x200d;ട്ടില്&#x200d; സ്ഥിതിഗതികള്&#x200d; ആശാവഹമല്ലെന്ന് മാത്രമല്ല ആശങ്കാജനകമായപതനത്തെക്കുറിച്ചു മുന്നറിയിപ്പു നല്&#x200d;കുക കൂടിചെയ്യുന്നു. ആദ്യമായി സംസ്ഥാനത്തിന്റെ നികുതി വരുമാനം പരിശോധിക്കാം. 2015-16 ല്&#x200d; സംസ്ഥാനത്തിന്റെ നികുതി വരുമാനം 69032.66 കോടി രൂപയായിരുന്നു. ഇത് മൊത്തം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ കുട്ടി അഹമ്മദ് കുട്ടി</strong></p>
<p>ട്രഷറി അടക്കേണ്ടിവന്ന് കരാറുകാര്&#x200d;ക്കും ക്ഷേമ പെന്&#x200d;ഷനുകള്&#x200d; ലഭിക്കേണ്ടവര്&#x200d;ക്കും പണം കൊടുക്കാന്&#x200d; കഴിയാതെവന്ന പ്രതിസന്ധിയില്&#x200d; നിന്ന് കേരള സര്&#x200d;ക്കാര്&#x200d; അടുത്തിടെയാണ് രക്ഷപ്പെട്ടത്. എന്നാല്&#x200d; ആശ്വസിക്കാനായിട്ടില്ല. കംട്രോളര്&#x200d; ആന്റ് ഓഡിറ്റര്&#x200d; ജനറല്&#x200d; കേരള നിയമ സഭയില്&#x200d; വെച്ച് 2017-18 ലെ കേരളത്തെക്കുറിച്ചുള്ള റിപ്പോര്&#x200d;ട്ടില്&#x200d; സ്ഥിതിഗതികള്&#x200d; ആശാവഹമല്ലെന്ന് മാത്രമല്ല ആശങ്കാജനകമായപതനത്തെക്കുറിച്ചു മുന്നറിയിപ്പു നല്&#x200d;കുക കൂടിചെയ്യുന്നു.<br />
ആദ്യമായി സംസ്ഥാനത്തിന്റെ നികുതി വരുമാനം പരിശോധിക്കാം. 2015-16 ല്&#x200d; സംസ്ഥാനത്തിന്റെ നികുതി വരുമാനം 69032.66 കോടി രൂപയായിരുന്നു. ഇത് മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദമായ 588337 കോടി രൂപയുടെ 11.73 ശതമാനം ആയിരുന്നുവെന്നു കാണാം. 2014-15 ല്&#x200d; മൊത്തം നികുതി വരുമാനം 59750.47 കോടി രൂപയാണ്. അന്നത്തെ കേരളത്തിന്റെ മൊത്തം ഉത്പാദനമായ 526002 കോടി രൂപയുടെ 11.02 ശതമാനം ആയിരുന്നു ഇത്. അതായത് കഴിഞ്ഞ യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; അധികാരത്തിലിരിക്കുമ്പോള്&#x200d; 11.02 ശതമാനം ആയിരുന്നു മൊത്തം ആഭ്യന്തര ഉത്പാദനത്തില്&#x200d; നികുതി വരുമാനത്തിന്റെ പങ്ക്.<br />
ഇത് അധികാരം ഒഴിയുന്ന വര്&#x200d;ഷമായ 2015-16ല്&#x200d; 11.73 ശതമാനം ആയി ഉയര്&#x200d;ത്തിയാണ് അധികാരം കൈമാറിയത്. എന്നാല്&#x200d; ഇടതു സര്&#x200d;ക്കാര്&#x200d; അധികാരം ഏറ്റെടുത്ത് രണ്ട് വര്&#x200d;ഷമാകുമ്പോള്&#x200d; ഇത് 11.73 ശതമാനത്തില്&#x200d; നിന്നു 11.54 ശതമാനമായി കുറഞ്ഞു. 2016-17 ല്&#x200d; ആകെ നികുതി വരുമാനം 75611.72 കോടിയും കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 655205 കോടിയുമാണ്.<br />
നികുതി ഇതര വരുമാനത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. കഴിഞ്ഞ യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ കാലത്തെ നികുതിയിതര വരുമാനം 2014-15 7283.69 കോടി രൂപയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ മൊത്തം വരുമാനം (ഠീമേഹ ഞല്‌ലിൗല ഞലരലലുെേ) ആയ 57950.47 കോടി രൂപയുടെ 12.5 ശതമാനം ആയിരുന്നു. യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; അധികാരമൊഴിഞ്ഞതിന് ശേഷമുള്ള ആദ്യ വര്&#x200d;ഷവും ഇത് വര്&#x200d;ധിച്ചതായി തന്നെ കാണാം. അതായത് 2015-16 ല്&#x200d; കേരളത്തിന്റെ ആകെ നികുതിയിതര വരുമാനം 8425.49 കോടി രൂപയായി ഉയര്&#x200d;ന്നു. ഇത് ആകെ സംസ്ഥാന വരുമാനമായ 69032.66 കോടി രൂപയുടെ 12.2 ശതമാനമായിരുന്നു. എന്നാല്&#x200d; ഇടതു സര്&#x200d;ക്കാരിന്റെ രണ്ടാം വര്&#x200d;ഷമായപ്പോള്&#x200d; ഇത് കുറഞ്ഞു. 2016-17 ല്&#x200d; സംസ്ഥാനത്തിന്റെ നികുതിയിതര വരുമാനം 9699.98 കോടി രൂപയാണ്. ഇത് മൊത്ത വരുമാനമായ 75611.72 കോടി രൂപയുടെ വെറും 11.25 ശതമാനം മത്രമാണെന്നും കാണാം. സാമ്പത്തിക ശാസ്ത്രത്തിന്റെ രണ്ട് അടിസ്ഥാന പ്രമാണങ്ങളാണ് ഒരു നല്ല ഭരണം, നല്ല സാമ്പത്തിക രംഗം എന്നു വിശേഷിപ്പിക്കാനാവശ്യം. അവയില്&#x200d; ഒന്നാമത്തേത് സാമ്പത്തിക വികസന അളവുകോലുകള്&#x200d; ഓരോ വര്&#x200d;ഷവും വര്&#x200d;ധിക്കേണ്ടതുണ്ട് എന്നത്.<br />
എന്നാല്&#x200d; കഴിഞ്ഞ അടുത്തടുത്ത മൂന്നു വര്&#x200d;ഷങ്ങളിലെ നികുതി-നികുതിയിതര വരുമാനവും നാം പരിശോധിച്ചു. ഇടതു ഭരണത്തിന്റെ തനതു തെളിവായതു അവരുടെ രണ്ടാം വര്&#x200d;ഷം ഇവ രണ്ടും കുറയുന്നു. രണ്ടാമതായി ഒരു നല്ല ഭരണം എപ്പോഴും നികുതി ഭാരം കുറച്ച്, നികുതി ഇതര വരുമാന മാര്&#x200d;ഗങ്ങള്&#x200d; നേടുന്ന ഭരണമാകും എന്നതാണ്. എന്നാല്&#x200d; ആ തത്വത്തിലും ഡോ. ഐസക് അമ്പേ പരാജയപ്പെട്ടു എന്നു പറയാതെ വയ്യ.<br />
സംസ്ഥാന മൊത്തം വരുമാനത്തിന്റെ നികുതി, നികുതിയിതര ഉറവിടങ്ങള്&#x200d; കഴിഞ്ഞാല്&#x200d; മൂന്നാമത്തെ ഉറവിടമായ ഗ്രാന്റ്‌സ്-ഇന്&#x200d;-എയിഡ് 2014-15 ല്&#x200d; 7507.99 കോടി രൂപയായിരുന്നത് 2016-17ല്&#x200d; 8510.35 കോടിയായി. അതായത് 2014-15 മുതല്&#x200d; 2016-17 വരെയുള്ള കാലയളവില്&#x200d; 13.35 ശതമാനം വര്&#x200d;ധനവ് കേന്ദ്ര സഹായത്തില്&#x200d; ഉണ്ടായിട്ടും ആകെ വരുമാനത്തില്&#x200d; കേരളത്തില്&#x200d; വന്&#x200d; ഇടിവ് നേരിടുമെന്ന് സി.ആന്റ് എ.ജി റിപ്പോര്&#x200d;ട്ട് വെളിപ്പെടുത്തുന്നു. കൂടാതെ കേരളത്തിന്റെ തനത് നികുതി വരുമാനവും കുറവു വന്നതായി റിപ്പോര്&#x200d;ട്ട് കാണിക്കുന്നു.<br />
2014-15 കേരളത്തിന്റെ തനത് നികുതി വരുമാനം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) 6.70 ശതമാനം ആയിരുന്നത് 2016-17 ല്&#x200d; മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 6.44 ശതമാനമായി കുറഞ്ഞുവെന്നു കാണാം. അടുത്തതായി സംസ്ഥാന നികുതിയില്&#x200d; കേന്ദ്ര നികുതി വിഹിതത്തിന്റെ അളവ് പരിശോധിക്കാം. യു.ഡി.എഫ് ഭരണ കാലത്ത് 2014-15 ല്&#x200d; സംസ്ഥാന നികുതി വരുമാനത്തിലെ കേന്ദ്ര നികുതി വിഹിതം 18.37 ശതമാനം ആയിരുന്നത് 2016-17 ല്&#x200d; 26.52 ആയി ഉയര്&#x200d;ന്നു. എന്നിട്ടു ഇടതു ഭരണത്തില്&#x200d; സാമ്പത്തിക തകര്&#x200d;ച്ച ഉണ്ടാകുന്നവെന്നത് വിരോധാഭാസമാണ്. രസകരമായ വസ്തുത നികുതി ഈടാക്കുന്നതിനായുള്ള സംസ്ഥാന ചെലവ് യു.ഡി.എഫ് ഭരണ കാലത്ത് 2014-15 ല്&#x200d; മൊത്തം നികുതി വരുമാനത്തില്&#x200d; കുറവുണ്ടായി. ആഡം സ്മിത്തിന്റെ നികുതിയെക്കുറിച്ചുള്ള അടിസ്ഥാന പ്രമാണങ്ങളില്&#x200d; ഏറ്റവും പ്രശസ്തമായ ഒന്ന് നികുതി വരുമാനത്തിനായുള്ള ചെലവ് കുറയ്ക്കുകയെന്നതാണ്. ഇടതു സര്&#x200d;ക്കാരിന്റെ നില അനുദിനം പരിതാപകരമാക്കുന്ന മറ്റൊരു ഘടകമാണ് വര്&#x200d;ധിച്ചു വരുന്ന പൊതുകടം. കേരളം ഈ നില തുടര്&#x200d;ന്നാല്&#x200d; സാമ്പത്തിക ശാസ്ത്രജ്ഞര്&#x200d; വളരെ കരുതണം എന്നു പറഞ്ഞിട്ടുള്ള കടക്കെണിയില്&#x200d; കേരളമകപ്പെടുമെന്നതില്&#x200d; ഒരു സംശയവുമില്ല. യു.ഡി.എഫ് ഭരണ കാലത്ത് കേരളത്തിന്റെ പൊതുകടം 12666.40 കോടി രൂപയായിരുന്നത് 2016-19 ല്&#x200d; 16151.88 കോടിയായി ഉയര്&#x200d;ന്നു. അതായത് ഇടത് ഭരണത്തിന്റെ രണ്ടാമത്തെ വര്&#x200d;ഷം പൊതുകടത്തില്&#x200d; കേരളത്തിലുണ്ടാക്കിയ വര്&#x200d;ധനവ് 2014-15 മുതല്&#x200d; 2016-17 കാലയളവില്&#x200d; 27.52 ശതമാനം ആണെന്നു കാണാം.<br />
കേരളത്തിലെ ആകെ ജന സംഖ്യ 2011 സെന്&#x200d;സസ് പ്രകാരം 3.34 കോടിയാണ്. ഇതില്&#x200d; 15-59 നും ഇടയില്&#x200d; പ്രായമുള്ള തൊഴില്&#x200d; ചെയ്യുന്നവരുടെ അളവ് 64 ശതമാനം ആണ്. 2017 എകണോമിക് റിവ്യൂ കണക്കു പ്രകാരം അതായത് തൊഴില്&#x200d; ചെയ്യുന്നവരുടെ എണ്ണം 195 ലക്ഷമാണ്. ഈ (ണീൃസശിഴ അഴല ഏൃീൗു) ല്&#x200d; കേരളത്തിലെ ഒരാള്&#x200d;ക്കുണ്ടാകുന്ന പ്രതിശീര്&#x200d;ഷ കടം 2016-17 അനുസരിച്ച് 12.07 ലക്ഷം രൂപയാണന്നു കാണാം.<br />
പൊതുകടം ക്രമാതീതമായി വര്&#x200d;ധിക്കുന്നതിന്റെ അനന്തര ഫലമാണ് മൊത്തം ചിലവില്&#x200d; ഹ്രസ്വകാല-തിരികെ വരുമാനം ലഭിക്കാത്ത ധന ചിലവ് (ഞല്‌ലിൗല ഋഃുലിറശൗേൃല) വര്&#x200d;ധിക്കുകയെന്നത്. ഈ ധനച്ചിലവില്&#x200d; തന്നെ പലിശയും കടച്ചിലവും 2016-17 ല്&#x200d; 12116.50 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ 2016-17 ലെ ആകെ വരുമാനത്തിന്റെ തുകയായ 2016-17 മൊത്തം ചിലവിന്റെ 13.30 ശതമാനവും ആണെന്നു കാണാം. സംസ്ഥാനത്തിന്റെ ഭാവിയെ മുന്&#x200d;നിര്&#x200d;ത്തി വളര്&#x200d;ച്ചയെ ത്വരിതപ്പെടുത്താനായി നടത്തുന്ന ആസ്തി ചിലവ് (ഇമുശമേഹ ഋഃുലിറശൗേൃല) തുച്ഛമായ 11286.24 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ മൊത്തം വരുമാനമായ 75611.72 കോടി രൂപയുടെ 14.95 ശതമാനം മാത്രമാണ്. ഇമുശമേഹ ഋഃുലിറശൗേൃല സംസ്ഥാന വികസനത്തിന്റെ അത്യന്തപേക്ഷിത ചിലവാണെന്നു മാത്രമല്ല സംസ്ഥാന ഖജനാവിലേക്കുള്ള ഭാവി വരുമാനവുമാണെന്നതിനാല്&#x200d; അതില്&#x200d; സംസ്ഥാനം വരുത്തുന്ന കുറവ് തീര്&#x200d;ച്ചയായും ഈ തീവ്ര സാമ്പത്തിക ബുദ്ധിമുട്ടിനെ വര്&#x200d;ധിപ്പിക്കുകയേ ചെയ്യുകയുള്ളൂ.<br />
അടുത്തതായി കേരളത്തില്&#x200d; ഈ ചിലവിനെ സംസ്ഥാന വികസനത്തിനായി ആവിഷ്‌കരിക്കുന്ന പദ്ധതികള്&#x200d;ക്കായി എത്രമാതം ചിലവാക്കുന്നു എന്നു കാണിക്കുന്ന പദ്ധതി ചിലവുകളായും ദൈനംദിന ചിലവുകള്&#x200d; ശബളം, പെന്&#x200d;ഷന്&#x200d; തുടങ്ങിയ പദ്ധതി ഇതര ചിലവുകള്&#x200d; എന്നു തരംതിരിച്ചിരിക്കുമ്പോഴും സംസ്ഥാനം പദ്ധതിയിതര ചിലവുകള്&#x200d;ക്കായാണ് വര്&#x200d;ധിച്ച വരുമാന പങ്ക് ഉപയോഗിക്കുന്നുതെന്നു കാണാം. 2016-17 ലെ ആകെ ചിലവില്&#x200d; ഏറിയ പങ്കായ 77.72 ശതമാനം കേരളം ചിലവാക്കിയത് പദ്ധതിയിതര ചിലവുകള്&#x200d;ക്കായാണ്. ഭാവി വികസനത്തിനും തൊഴില്&#x200d; ഉത്പാദനത്തിനൊക്കെയായി ചിലവാക്കുന്ന പദ്ധതി ചിലവുകളുടെ വിഹിതം വെറും 22.28 ശതമാനം ആണെന്നു സി.എ.ജി റിപ്പോര്&#x200d;ട്ട് പറയുന്നു. ഇത് വര്&#x200d;ധിച്ച കടം വീണ്ടും ഭീഷണിയായാക്കുമെന്നു മത്രമല്ല തിരിച്ചടവ് ഭാവിയില്&#x200d; പ്രതിസന്ധി സൃഷ്ടിച്ച് സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിടും. മാത്രമല്ല സംസ്ഥാനത്തിന്റെ തൊഴിലില്ലായ്മയെ വീണ്ടും പ്രശ്‌ന സങ്കീര്&#x200d;ണമാക്കുകയും ചെയ്യും.<br />
സംസ്ഥാനത്തിന്റെ ധനസ്ഥിതി കാണിക്കുന്ന കമ്മി സൂചികകളായ (ഉലളശരശ േകിറശരമീേൃ)െ ൃല്‌ലിൗല, ളശശെരമഹ റലളശരശെേ പരിശോധിക്കാം. ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാര്&#x200d; അധികാരത്തിലിരുന്ന 2012-13 ല്&#x200d; കേരളത്തിന്റെ വരുമാന കമ്മി 9351.44 കോടിയായിരുന്നത് ഇടതു സര്&#x200d;ക്കാരിന്റെ രണ്ടാം വര്&#x200d;ഷമായ 2016-17ല്&#x200d; 15484.59 കോടിയായി ഉയര്&#x200d;ന്നു. അതായത് 2012-13 മുതല്&#x200d; 2016-17 വരെയുള്ള കാലയളവില്&#x200d; മാത്രമുണ്ടായ വരുമാനക്കുറവില്&#x200d; ഉണ്ടായ വര്&#x200d;ധനവ് 65.59 ശതമാനം ആണെന്നു സി.എ.ജി റിപ്പോര്&#x200d;ട്ടിലെ കണക്കുകള്&#x200d; പറയുന്നു.<br />
13-ാം ധനകാര്യ കമ്മീഷന്&#x200d; കേരളത്തോട് ആവശ്യപ്പെട്ടിരുന്നത് കേരളത്തിന്റെ വരുമാന കമ്മി 23.80 ആയി നിജപ്പെടുത്തണമെന്നാണ്. ഇതുതന്നെയാണ് 14 -ാം ധനകാര്യ കമ്മീഷനും കേരളത്തോട് ആവശ്യപ്പെട്ടത്. എന്നാല്&#x200d; കേരള വരുമാനക്കുറവില്&#x200d; എല്ലാ പരിധികളും ലംഘിച്ചുവെന്ന് തന്റെ റിപ്പോര്&#x200d;ട്ടില്&#x200d; സി.ആന്റ് എ.ജി കേരള സര്&#x200d;ക്കാരിനെ രൂക്ഷമായി വിമര്&#x200d;ശിക്കുന്നതു കാണാം. അടുത്തതായി ധനക്കമ്മി പരിശോധിക്കാം. യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ ഭരണ കാലമായ 2012-13 ല്&#x200d; 15002.46 കോടി രൂപയായിരുന്ന ധന കമ്മി 2016-17 ലെ ഇടതു ഭരണത്തില്&#x200d; 26448.35 കോടി രൂപയായി വര്&#x200d;ധിച്ചു. അതായത് 2012-13 ഉണ്ടായത് 76.29 ശതമാനത്തിന്റെ വര്&#x200d;ധനവാണ്. ഇത് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) 4.04. ശതമാനം എന്ന മാരക സംഖ്യയാണ്. 13 -ാം ധനകാര്യ കമ്മീഷനും 14 -ാം ധനകാര്യ കമ്മീഷനും ഒരുപോലെ കേരളത്തോട് ആവശ്യപ്പെട്ടിരുന്നത് ധനക്കമ്മി 2016-17 ല്&#x200d; 3.51 ശതമാനമാണു താഴെയായിരിക്കണം എന്നാണ്. എന്നാല്&#x200d; അതും കൈവരിക്കാന്&#x200d; സാധിപ്പിക്കാത്ത സര്&#x200d;ക്കാരിനെ സി.എ.ജി വിമര്&#x200d;ശിക്കുക മാത്രമല്ല തന്റെ റിപ്പോര്&#x200d;ട്ടില്&#x200d; ചെയ്തിരിക്കുന്നത്, മറിച്ച് ഈ വരുമാന-ധന കമ്മികളുടെ അസംതുലിതാവസ്ഥയുടെ അധിക പലിശയിനത്തിലെ ചിലവാണെന്നതുമാണ്. ഇതുമാത്രമല്ല കേരളത്തിന്റെ വര്&#x200d;ധിച്ചുവരുന്ന പൊതുകടത്തേയും സി.ആന്റ്.എ.ജി വിമര്&#x200d;ശിക്കുന്നുണ്ട്. സി.എ.ജി റിപ്പോര്&#x200d;ട്ട് പറയുന്നത് കേരളത്തിന്റെ മീഡിയം ടേം ഫിനാന്&#x200d;സില്&#x200d; പ്ലാന്&#x200d; 2016-17 ല്&#x200d; പറഞ്ഞിരുന്ന പൊതുകടത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ അനുപാതം നേടിയെടുക്കുന്നതിലും സര്&#x200d;ക്കാര്&#x200d; പരാജപ്പെട്ടിരിക്കുന്നുവെന്നാണ്. ധനകാര്യ വിദഗ്ധനെന്ന് അഭിമാനിക്കുന്ന ഡോ. തോമസ് ഐസക് പരാജയപ്പെട്ട ധനകാര്യ വകുപ്പ മന്ത്രിയായി നമ്മുടെ മുമ്പില്&#x200d; നില്&#x200d;ക്കുന്നു. കേരളത്തെ സാമ്പത്തിക തകര്&#x200d;ച്ചയിലേക്കാണ് അദ്ദേഹം എത്തിച്ചിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-05-march-kutty-ahammed-kutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ടീയ കൊലപാതകങ്ങളെ ചൊല്ലി പ്രതിപക്ഷ ബഹളം; നിയമസഭ പിരിഞ്ഞു</title>
		<link>https://www.chandrikadaily.com/shuhaib-murder-cbi-opposition-strike-in-kerala-assembly.html</link>
					<comments>https://www.chandrikadaily.com/shuhaib-murder-cbi-opposition-strike-in-kerala-assembly.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 27 Feb 2018 04:09:00 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala assembly]]></category>
		<category><![CDATA[kerala-assembly-protest]]></category>
		<category><![CDATA[madhu murder]]></category>
		<category><![CDATA[safeer murder]]></category>
		<category><![CDATA[shuhaib murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72071</guid>

					<description><![CDATA[തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്&#x200d; സിബിഐ അന്വേഷണം ആവശ്യപ്പെട്ടും രാഷ്ട്രീയ കൊലപാതകങ്ങളാള്&#x200d; സമാധാനം നഷ്ടപ്പെട്ടത് ആരോപിച്ചും നിയമസഭയില്&#x200d; ഇന്നും പ്രതിപക്ഷ ബഹളം. സ്പീക്കര്&#x200d; ഡയസിലെത്തിയ ഉടനെ പ്ലക്കാര്&#x200d;ഡുകളും ബാനറുകളുമേന്തി പ്രതിപക്ഷ എം.എല്&#x200d;.എമാര്&#x200d; പ്രതിഷേധിച്ച് ബഹളം വെക്കുകയും നടുത്തളത്തിലിറങ്ങുകയുമായിരുന്നു. പ്രതിപക്ഷ ബഹളത്തെത്തുടര്&#x200d;ന്ന് സ്പീക്കര്&#x200d; ചോദ്യോത്തരവേള റദ്ദാക്കിയെങ്കിലും പിന്നീട് വീണ്ടും ആരംഭിച്ചത് പ്രതിപക്ഷത്തെ കൂടുതല്&#x200d; പ്രക്ഷുപ്തമാക്കി. തുടര്&#x200d;ന്ന് ചോദ്യോത്തര വേളയില്&#x200d; അടിയന്തര പ്രമേയവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാല്&#x200d; സ്പീക്കര്&#x200d; അടിയന്തര പ്രമേയവും അനുവദിച്ചില്ല. തുടര്&#x200d;ന്ന് സ്പീക്കറുടെ ചേംബറിനു മുന്നില്&#x200d; പ്രതിപക്ഷം ബാനര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്&#x200d; സിബിഐ അന്വേഷണം ആവശ്യപ്പെട്ടും രാഷ്ട്രീയ കൊലപാതകങ്ങളാള്&#x200d; സമാധാനം നഷ്ടപ്പെട്ടത് ആരോപിച്ചും നിയമസഭയില്&#x200d; ഇന്നും പ്രതിപക്ഷ ബഹളം. സ്പീക്കര്&#x200d; ഡയസിലെത്തിയ ഉടനെ പ്ലക്കാര്&#x200d;ഡുകളും ബാനറുകളുമേന്തി പ്രതിപക്ഷ എം.എല്&#x200d;.എമാര്&#x200d; പ്രതിഷേധിച്ച് ബഹളം വെക്കുകയും നടുത്തളത്തിലിറങ്ങുകയുമായിരുന്നു. പ്രതിപക്ഷ ബഹളത്തെത്തുടര്&#x200d;ന്ന് സ്പീക്കര്&#x200d; ചോദ്യോത്തരവേള റദ്ദാക്കിയെങ്കിലും പിന്നീട് വീണ്ടും ആരംഭിച്ചത് പ്രതിപക്ഷത്തെ കൂടുതല്&#x200d; പ്രക്ഷുപ്തമാക്കി.</p>
<p>തുടര്&#x200d;ന്ന് ചോദ്യോത്തര വേളയില്&#x200d; അടിയന്തര പ്രമേയവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാല്&#x200d; സ്പീക്കര്&#x200d; അടിയന്തര പ്രമേയവും അനുവദിച്ചില്ല. തുടര്&#x200d;ന്ന് സ്പീക്കറുടെ ചേംബറിനു മുന്നില്&#x200d; പ്രതിപക്ഷം ബാനര്&#x200d; നിവര്&#x200d;ത്തി പ്രതിഷേധം ശക്തമാക്കുകയായിരുന്നു. സ്പീക്കര്&#x200d;ക്കെതിരെ മുദ്രാവാക്യവുമായി പ്രതിപക്ഷം രംഗത്തെത്തുകയുമുണ്ടായി. പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്&#x200d;ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.</p>
<p>സഭയിലെ പ്രതിപക്ഷ ബഹളത്തെ തുടര്&#x200d;ന്ന് അടിയന്തര പ്രമേയം അനുവദിക്കിനാവില്ലെന്ന നിലപാടാണ് സ്പീക്കര്&#x200d; സ്വീകരിച്ചത്. പ്രതിപക്ഷം മര്യാദ കാട്ടണമെന്നു സ്പീക്കര്&#x200d; ശ്രീരാമകൃഷ്ണന്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shuhaib-murder-cbi-opposition-strike-in-kerala-assembly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര സര്&#x200d;ക്കാറിനെതിരായ പരാമര്&#x200d;ശം ഒഴിവാക്കിയതിന് ഗവര്&#x200d;ണറെ പ്രശംസിച്ച് ബി.ജെ.പി</title>
		<link>https://www.chandrikadaily.com/customary-address-governor-talk-in-kerala-assembly-bjp-support.html</link>
					<comments>https://www.chandrikadaily.com/customary-address-governor-talk-in-kerala-assembly-bjp-support.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 22 Jan 2018 13:41:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp kerala]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[kerala assembly]]></category>
		<category><![CDATA[v muraleedharan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66268</guid>

					<description><![CDATA[തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്&#x200d; കേന്ദ്രത്തിനെതിരായ പരാമര്&#x200d;ശം ഒഴിവാക്കിയ ഗവര്&#x200d;ണറുടെ നടപടിയെ പ്രശംസിച്ച് ബി.ജെ.പി സംസ്ഥാന ഘടകം. നയപ്രഖ്യാപന പ്രസംഗത്തിലെ വസ്തുതാ വിരുദ്ധമായ നിലപാടുകളോട് യോജിക്കാതിരുന്ന ഗവര്&#x200d;ണര്&#x200d;, ജനാധിപത്യ മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി ദേശീയ നിര്&#x200d;വാഹക സമിതി അംഗം വി. മുരളീധരന്&#x200d; പറഞ്ഞു. സംസ്ഥാന സര്&#x200d;ക്കാരിന്റെ താല്&#x200d;പര്യങ്ങള്&#x200d; സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നതിനൊപ്പം സംസ്ഥാനത്തിന്റെ യാഥാര്&#x200d;ഥ്യ ബോധമില്ലാത്ത നിലപാടുകളോട് യോജിക്കാതിരിക്കാനുള്ള ഗവര്&#x200d;ണറുടെ അവകാശം ഉയര്&#x200d;ത്തിപ്പിടിക്കുകയാണ് ഗവര്&#x200d;ണര്&#x200d; ചെയ്തത്. സംസ്ഥാന സര്&#x200d;ക്കാര്&#x200d; എഴുതിക്കൊടുക്കുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങാനും അതെല്ലാം അതേപടി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്&#x200d; കേന്ദ്രത്തിനെതിരായ പരാമര്&#x200d;ശം ഒഴിവാക്കിയ ഗവര്&#x200d;ണറുടെ നടപടിയെ പ്രശംസിച്ച് ബി.ജെ.പി സംസ്ഥാന ഘടകം. നയപ്രഖ്യാപന പ്രസംഗത്തിലെ വസ്തുതാ വിരുദ്ധമായ നിലപാടുകളോട് യോജിക്കാതിരുന്ന ഗവര്&#x200d;ണര്&#x200d;, ജനാധിപത്യ മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി ദേശീയ നിര്&#x200d;വാഹക സമിതി അംഗം വി. മുരളീധരന്&#x200d; പറഞ്ഞു.</p>
<p>സംസ്ഥാന സര്&#x200d;ക്കാരിന്റെ താല്&#x200d;പര്യങ്ങള്&#x200d; സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നതിനൊപ്പം സംസ്ഥാനത്തിന്റെ യാഥാര്&#x200d;ഥ്യ ബോധമില്ലാത്ത നിലപാടുകളോട് യോജിക്കാതിരിക്കാനുള്ള ഗവര്&#x200d;ണറുടെ അവകാശം ഉയര്&#x200d;ത്തിപ്പിടിക്കുകയാണ് ഗവര്&#x200d;ണര്&#x200d; ചെയ്തത്. സംസ്ഥാന സര്&#x200d;ക്കാര്&#x200d; എഴുതിക്കൊടുക്കുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങാനും അതെല്ലാം അതേപടി ആവര്&#x200d;ത്തിക്കാനുമുള്ള ഒരു പദവിയായി ഗവര്&#x200d;ണര്&#x200d; സ്ഥാനത്തെ തരംതാഴ്ത്താനുള്ള സംസ്ഥാന സര്&#x200d;ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്ര സര്&#x200d;ക്കാരിനെതിരായ പരാമര്&#x200d;ശങ്ങള്&#x200d;. സര്&#x200d;ക്കാരിന്റെ ഈ ശ്രമത്തിന് ഗവര്&#x200d;ണര്&#x200d; കൂട്ടുനിന്നില്ലെന്നത് അഭിനന്ദനാര്&#x200d;ഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/customary-address-governor-talk-in-kerala-assembly-bjp-support.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൈനീസ് മാതൃക പിന്തുടരണമെന്ന്; നയപ്രഖ്യാപന പ്രസംഗം വിവാദത്തില്&#x200d;</title>
		<link>https://www.chandrikadaily.com/customary-address-governor-talk-about-china-power.html</link>
					<comments>https://www.chandrikadaily.com/customary-address-governor-talk-about-china-power.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 22 Jan 2018 13:18:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[china]]></category>
		<category><![CDATA[chinese party]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[kerala assembly]]></category>
		<category><![CDATA[kodiyeri balakrishnan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66261</guid>

					<description><![CDATA[തിരുവനന്തപുരം: വികസനത്തില്&#x200d; ചൈനീസ് മാതൃക പിന്തുടരണമെന്ന് എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം. സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈനീസ് അനുകൂല പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്&#x200d; സര്&#x200d;ക്കാര്&#x200d; നിലപാട് ശ്രദ്ധേയമാകുന്നു. കോടിയേരിയുടെ നിലപാടാണ് സംസ്ഥാനസര്&#x200d;ക്കാറിനെന്ന് സൂചന നല്&#x200d;കുന്നതാണ് നയപ്രഖ്യാപനത്തിലെ ചൈനീസ് അനുകൂല വാചകം. നിക്ഷേപകര്&#x200d;ക്ക് ബിസിനസ് സൗഹൃദ സാഹചര്യം വാഗ്ദാനം ചെയ്ത് അവരെ ആകര്&#x200d;ഷിക്കുന്നതില്&#x200d; ചൈനയിലെ സര്&#x200d;ക്കാറുകളെ പോലെ ആത്യന്തികമായി തദ്ദേശഭരണ സ്ഥാപനങ്ങള്&#x200d; തമ്മില്&#x200d; മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നയപ്രഖ്യാപനത്തില്&#x200d; വ്യക്തമാക്കുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വികസനത്തില്&#x200d; ചൈനീസ് മാതൃക പിന്തുടരണമെന്ന് എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം. സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈനീസ് അനുകൂല പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്&#x200d; സര്&#x200d;ക്കാര്&#x200d; നിലപാട് ശ്രദ്ധേയമാകുന്നു. കോടിയേരിയുടെ നിലപാടാണ് സംസ്ഥാനസര്&#x200d;ക്കാറിനെന്ന് സൂചന നല്&#x200d;കുന്നതാണ് നയപ്രഖ്യാപനത്തിലെ ചൈനീസ് അനുകൂല വാചകം. നിക്ഷേപകര്&#x200d;ക്ക് ബിസിനസ് സൗഹൃദ സാഹചര്യം വാഗ്ദാനം ചെയ്ത് അവരെ ആകര്&#x200d;ഷിക്കുന്നതില്&#x200d; ചൈനയിലെ സര്&#x200d;ക്കാറുകളെ പോലെ ആത്യന്തികമായി തദ്ദേശഭരണ സ്ഥാപനങ്ങള്&#x200d; തമ്മില്&#x200d; മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നയപ്രഖ്യാപനത്തില്&#x200d; വ്യക്തമാക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/customary-address-governor-talk-about-china-power.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെക്രട്ടറിയേറ്റ് ജീവനക്കാര്&#x200d;ക്ക് ഇന്ന് മുതല്&#x200d; പഞ്ചിംഗ് ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/punching-system-at-kerala-secretariat.html</link>
					<comments>https://www.chandrikadaily.com/punching-system-at-kerala-secretariat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 01 Jan 2018 06:02:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala assembly]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[Secretariate]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62423</guid>

					<description><![CDATA[തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാര്&#x200d;ക്ക് പഞ്ചിംഗ് നിര്&#x200d;ബന്ധമാക്കിയുള്ള പൊതുഭരണവകുപ്പിന്റെ ഉത്തരവ്് ഇന്നുമുതല്&#x200d; പ്രാബല്യത്തില്&#x200d;വന്നു. ബയോമെട്രിക് പഞ്ചിംഗ് സമ്പ്രദായം ശമ്പളവുമായി ബന്ധിപ്പിക്കുന്നതിനാല്&#x200d; ഇന്നുമുതല്&#x200d; വൈകിയെത്തുന്ന ജീവനക്കാരുടെ ശമ്പളത്തില്&#x200d; കുറവ് വരും. ഒരുമാസം മൂന്ന് മണിക്കൂറില്&#x200d; കൂടുതല്&#x200d; സമയം വൈകിയാല്&#x200d; അത് ലീവായി പരിഗണിക്കും. രണ്ട് ലീവില്&#x200d; കൂടുതല്&#x200d; എടുത്താലും ശമ്പളം കുറയും. മൂന്ന് മണിക്കൂറിനുള്ളിലാണ് വൈകുന്നതെങ്കില്&#x200d; അരദിവസത്തെ ശമ്പളവും മൂന്ന് മണിക്കൂറില്&#x200d; കൂടുതലാണെങ്കിലും ഒരു ദിവസത്തെ ശമ്പളവും പോകും. അനുമതിയോടെ മാസത്തില്&#x200d; രണ്ട് ലീവെടുക്കാം. മന്ത്രിമാരുടെ പേഴ്‌സണല്&#x200d; സ്റ്റാഫിനും തീരുമാനം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാര്&#x200d;ക്ക് പഞ്ചിംഗ് നിര്&#x200d;ബന്ധമാക്കിയുള്ള പൊതുഭരണവകുപ്പിന്റെ ഉത്തരവ്് ഇന്നുമുതല്&#x200d; പ്രാബല്യത്തില്&#x200d;വന്നു. ബയോമെട്രിക് പഞ്ചിംഗ് സമ്പ്രദായം ശമ്പളവുമായി ബന്ധിപ്പിക്കുന്നതിനാല്&#x200d; ഇന്നുമുതല്&#x200d; വൈകിയെത്തുന്ന ജീവനക്കാരുടെ ശമ്പളത്തില്&#x200d; കുറവ് വരും. ഒരുമാസം മൂന്ന് മണിക്കൂറില്&#x200d; കൂടുതല്&#x200d; സമയം വൈകിയാല്&#x200d; അത് ലീവായി പരിഗണിക്കും. രണ്ട് ലീവില്&#x200d; കൂടുതല്&#x200d; എടുത്താലും ശമ്പളം കുറയും. മൂന്ന് മണിക്കൂറിനുള്ളിലാണ് വൈകുന്നതെങ്കില്&#x200d; അരദിവസത്തെ ശമ്പളവും മൂന്ന് മണിക്കൂറില്&#x200d; കൂടുതലാണെങ്കിലും ഒരു ദിവസത്തെ ശമ്പളവും പോകും.</p>
<p>അനുമതിയോടെ മാസത്തില്&#x200d; രണ്ട് ലീവെടുക്കാം. മന്ത്രിമാരുടെ പേഴ്‌സണല്&#x200d; സ്റ്റാഫിനും തീരുമാനം ബാധകമാണ്. ഇവര്&#x200d;ക്ക് പഞ്ചിങ് ഉണ്ടായിരുന്നെങ്കിലും സ്പാര്&#x200d;ക്കില്&#x200d; ബന്ധിപ്പിച്ച് കണക്കെടുത്തിരുന്നില്ല. ഒന്നാം തീയതി മുതല്&#x200d; മന്ത്രിമാരുടെ സ്റ്റാഫിനും ഇത് ബാധകമാകും. രാവിലെ 10.15 മുതല്&#x200d; 5.15 വരെയാണ് സെക്രട്ടറിയേറ്റില്&#x200d; പ്രവൃത്തി സമയം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/punching-system-at-kerala-secretariat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ</title>
		<link>https://www.chandrikadaily.com/jaims-commitee-mla-s-salarees.html</link>
					<comments>https://www.chandrikadaily.com/jaims-commitee-mla-s-salarees.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 Aug 2017 15:14:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jaims committee]]></category>
		<category><![CDATA[kerala assembly]]></category>
		<category><![CDATA[mla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41217</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാനത്തെ എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ. നിലവിലുള്ള 40,000 രൂപയില്‍ നിന്ന് 80,000 രൂപയാക്കണമെന്നാണ് ശുപാര്‍ശ. എം.എല്‍.എമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജയിംസ് കമ്മിറ്റി  സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് റിപ്പോര്‍ട്ട്  സമര്‍പ്പിച്ചു. ഏകാംഗ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ എം.എല്‍.എമാരുടെ ശമ്പളം അലവന്‍സുകളടക്കം 80,000 രൂപയായി ഉയര്‍ന്നേക്കും. നിലവിലെ ശമ്പളത്തിന്റെ ഇരട്ടിയാകുമിത്. ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യം എം.എല്‍.എമാര്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഇതേക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയെ നിയോഗിച്ചത്. അയല്‍ സംസ്ഥാനങ്ങളിലേതിനെക്കാള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ എം.എല്&#x200d;.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്&#x200d; ജയിംസ് കമ്മിറ്റിയുടെ ശുപാര്&#x200d;ശ. നിലവിലുള്ള 40,000 രൂപയില്&#x200d; നിന്ന് 80,000 രൂപയാക്കണമെന്നാണ് ശുപാര്&#x200d;ശ. എം.എല്&#x200d;.എമാരുടെ ശമ്പളം വര്&#x200d;ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; നിയോഗിച്ച ജയിംസ് കമ്മിറ്റി  സ്പീക്കര്&#x200d; പി ശ്രീരാമകൃഷ്ണന് റിപ്പോര്&#x200d;ട്ട്  സമര്&#x200d;പ്പിച്ചു.</p>
<p>ഏകാംഗ കമ്മിറ്റിയുടെ ശുപാര്&#x200d;ശ അംഗീകരിക്കപ്പെട്ടാല്&#x200d; എം.എല്&#x200d;.എമാരുടെ ശമ്പളം അലവന്&#x200d;സുകളടക്കം 80,000 രൂപയായി ഉയര്&#x200d;ന്നേക്കും. നിലവിലെ ശമ്പളത്തിന്റെ ഇരട്ടിയാകുമിത്. ശമ്പളം വര്&#x200d;ധിപ്പിക്കണമെന്ന ആവശ്യം എം.എല്&#x200d;.എമാര്&#x200d; ഉന്നയിച്ചതിനെത്തുടര്&#x200d;ന്നാണ് ഇതേക്കുറിച്ച് പഠിക്കാന്&#x200d; ജസ്റ്റിസ് ജയിംസ് കമ്മിറ്റിയെ നിയോഗിച്ചത്. അയല്&#x200d; സംസ്ഥാനങ്ങളിലേതിനെക്കാള്&#x200d; കുറവാണ് സംസ്ഥാനത്തെ എം.എല്&#x200d;.എമാരുടെ ശമ്പളമെന്നായിരുന്നു പരാതി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jaims-commitee-mla-s-salarees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
