Kerala bjp – Chandrika Daily https://www.chandrikadaily.com Thu, 22 Oct 2020 06:28:42 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Kerala bjp – Chandrika Daily https://www.chandrikadaily.com 32 32 ആറന്മുള സ്വദേശിയുടെ 28.75 ലക്ഷം തട്ടി; കേസില്‍ കുമ്മനം അഞ്ചാം പ്രതി https://www.chandrikadaily.com/case-against-kummanam-rajasekharan.html https://www.chandrikadaily.com/case-against-kummanam-rajasekharan.html#respond Thu, 22 Oct 2020 06:24:46 +0000 https://www.chandrikadaily.com/?p=163359 തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതി. ആറന്മുള സ്വദേശിയില്‍നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനത്തിന്റെ മുന്‍ പി.എ പ്രവീണാണ് ഒന്നാം പ്രതി. തട്ടിപ്പും വിശ്വാസവഞ്ചനയ്ക്കുമാണ് കേസെടുത്തത്. ആറന്മുള പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മിക്കുന്ന പാലക്കാട്ടെ കമ്പനിയില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്തു രൂപ തട്ടിയെടുത്തുവെന്നാണു ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആര്‍. ഹരികൃഷ്ണന്റെ പരാതി. കുമ്മനം അടക്കം ഒമ്പത് പേരാണ് പ്രതിസ്ഥാനത്തുള്ളത്.

കേസില്‍ കുമ്മനത്തെ പ്രതി ചേര്‍ത്തതോടെ ബിജെപി പ്രതിരോധത്തിലായി. വിഷയത്തില്‍ കുമ്മനം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പാലക്കാട് കൊല്ലങ്കോട്ട് സ്വദേശി വിജയന്‍, സേവ്യര്‍, ബിജെപി ആര്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍.ഹരികുമാ!ര്‍, വിജയന്‍, വിജയന്റെ ഭാര്യ കൃഷ്ണവേണി എന്നിവരെയാണ് കേസില്‍ പ്രതികളായി ചേര്‍ത്തിട്ടുള്ളത്. പ്രവീണിന്റെ വിവാഹപരിപാടിയില്‍ കുമ്മനം 10000 കൈവായ്പ്പയായി വാങ്ങിയതായും പരാതിയില്‍ പറയുന്നു.

കുമ്മനം മിസോറാം ഗവര്‍ണറായിരുന്ന സമയത്താണ് പണം നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്. പണം തിരികെ കിട്ടാന്‍ പലവട്ടം മധ്യസ്ഥത ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ഹരികൃഷ്ണന്‍ പറയുന്നു. മധ്യസ്ഥ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പലതവണയായി നാലര ലക്ഷം രൂപ കിട്ടിയെട്ടും അവശേഷിച്ച പണം കൂടി കിട്ടണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

 

]]>
https://www.chandrikadaily.com/case-against-kummanam-rajasekharan.html/feed 0
വിദേശ ഉച്ചകോടിയില്‍ മന്ത്രി വി മുരളീധരന് ഒപ്പം; സ്വപ്‌നയ്ക്ക് പിന്നാലെ വിവാദ നായികയായി സ്മിത മേനോന്‍ https://www.chandrikadaily.com/who-is-smitha-menon-kerala-bjp-infight.html https://www.chandrikadaily.com/who-is-smitha-menon-kerala-bjp-infight.html#respond Thu, 08 Oct 2020 06:52:25 +0000 https://www.chandrikadaily.com/?p=159765 ന്യൂഡല്‍ഹി: യുഎഇയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഒപ്പം പങ്കെടുത്ത സ്മിത മേനോനെ ചൊല്ലി വിവാദം ചൂടുപിടിക്കുന്നു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രാലയത്തിന് കീഴിലുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്ന് വിശദീകരണം തേടി. അണ്ടര്‍ സെക്രട്ടറി അരുണ്‍ കെ ചാറ്റര്‍ജിയോട് ഇതു സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിഎംഒ ആവശ്യപ്പെട്ടു.

2019 നവംബറിലായിരുന്നു 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ അബുദാബിയിലെ വേദിയില്‍ ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത യുവതി എത്തിയത്. അടുത്തിടെ പ്രഖ്യാപിച്ച മഹിളാ മോര്‍ച്ച ഭാരവാഹി പട്ടികയില്‍ സ്മിതമേനോനെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായും തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ കുറിച്ചുള്ള വിവാദം കൊഴുത്തത്.

പിആര്‍ ഏജന്‍സിയുടെ പ്രതിനിധിയെന്ന നിലയില്‍ മന്ത്രിയുടെ അനുമതിയോടെയാണ് താന്‍ പങ്കെടുത്തത് എന്നാണ് സ്മിത മേനോന്‍ പറയുന്നത്. സ്വന്തം ചെലവിലാണ് കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പോയത് എന്നും പിആര്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയിലാണ് പങ്കെടുത്തത് എന്നും അവര്‍ വിശദീകരിക്കുന്നു. എന്നാല്‍ പിആര്‍ പ്രൊഫഷണലുകള്‍ ഒന്നും പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി പറയുന്നു.

കൊച്ചിയിലെ പിആര്‍ ഏജന്‍സി മാനേജറാണ് സ്മിത മേനോന്‍. ശാസ്ത്ര, ബിസിനസ് കോണ്‍ഫറന്‍സുകള്‍ക്കുള്ള പബ്ലിക് റിലേഷന്‍ ജോലികളാണ് ഇവരുടെ കമ്പനി നടത്താറുള്ളത്.

സംസ്ഥാന ബിജെപിക്ക് ഉള്ളിലും സ്മിത മേനോന്‍ വിവാദം പുകയുകയാണ്. ഇതിനെച്ചൊല്ലി മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും പോര് ആരംഭിച്ചു കഴിഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ നയതന്ത്ര ബാഗേജ് വഴിയല്ല കള്ളക്കടത്ത് നടന്നത് എന്ന മുരളീധരന്റെ പരാമര്‍ശം നേരത്തെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനു പുറമേയാണ് കൃഷ്ണദാസ് പക്ഷത്തിന് മറ്റൊരു ആയുധം കൂടി ലഭിച്ചിരിക്കുന്നത്.

മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറിയാകും വരെ സ്മിത മേനോനെ അറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും വ്യക്തമാക്കിയിരുന്നത്. നേതാക്കള്‍ക്ക് പരിചയമില്ലാത്ത ഒരാള്‍ എങ്ങനെയാണ് സംസ്ഥാന നേതൃത്വത്തിലെത്തിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇവര്‍ മുരളീധരന്റെ നോമിനിയാണോ എന്നാണ് എതിര്‍പക്ഷത്തിന്റെ ചോദ്യം.

]]>
https://www.chandrikadaily.com/who-is-smitha-menon-kerala-bjp-infight.html/feed 0
ബിജെപിയില്‍ അടങ്ങാത്ത പോര്; മോദി വന്നിട്ടും ഉണരാതെ കേരള ഘടകം https://www.chandrikadaily.com/loksabha-candidate-fixation-state-bjp-leadership-trouble.html https://www.chandrikadaily.com/loksabha-candidate-fixation-state-bjp-leadership-trouble.html#respond Tue, 29 Jan 2019 04:35:32 +0000 http://www.chandrikadaily.com/?p=117686

തിരുവനന്തപുരം: ശബരിമല എന്ന സുവര്‍ണാവസരം മുന്നിലുണ്ടായിട്ടും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്ക് പാര്‍ട്ടിയിലെ തമ്മില്‍തല്ല് പോലും ശമിപ്പിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാഴ്ചക്കിടെ രണ്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ വന്നത്. എന്നാല്‍
സംസ്ഥാന ബിജെപിയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ഇതുവരെ ചൂട് പിടിച്ചിട്ടില്ല. ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട ശബരിമല തന്നെയെന്ന് മോദി ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും ബിജെപിയില്‍ തമ്മില്‍തല്ല് തുടരുകയാണ്.

സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും അടങ്ങാത്ത പോര് മോദി വന്നിട്ടും തുടരുകയാണ്. പ്രധാനഘടകകക്ഷി ബിഡിജെഎസ്സുമായുള്ള സീറ്റ് വിഭജന തര്‍ക്കമാണ് ഒരു പ്രശ്‌നം. ആറ് ചോദിച്ചെങ്കിലും പരമാവധി നാല് സീറ്റേ കൊടുക്കാന്‍ കഴിയൂ എന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്.

പാര്‍ട്ടി ഏറെ ജയസാധ്യത കല്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നിലേറെ നേതാക്കള്‍ സ്ഥാനാര്‍ത്ഥികളാകാന്‍ രംഗത്തുണ്ട്. തൃശൂരില്‍ കെ സുരേന്ദ്രനെ വേണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം. എഎന്‍ രാധാകൃഷ്ണന്‍ പക്ഷെ പിന്നോട്ടില്ല. എംടി രമേശ് പത്തനംതിട്ട ആഗ്രഹിക്കുന്നുണ്ടെങ്കിലും ശബരിമല കര്‍മസമിതി കെപി ശശികലയുടെ പേര് മുന്നോട്ട് വെക്കുന്നു. തിരുവനന്തപുരം എല്ലാ നേതാക്കളും ആഗ്രഹിക്കുന്നു. ആറ്റിങ്ങലില്‍ ടിപി സെന്‍കുമാറിനെ ഏറക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ പത്മാപുരസ്‌ക്കാരം നേടിയ നമ്പി നാരായണനെതിരായ സെന്‍കുമാറിന്റെ വിമര്‍ശനം സെന്‍കുമാറിന്റെ സാധ്യതക്ക് മങ്ങലേല്‍പിച്ചു.

മെല്ലെപ്പോക്കിലും തണുപ്പന്‍ രീതിക്കും കാരണം സംസ്ഥാന നേതൃത്വം തന്നെയാണെന്ന വിമര്‍ശനം മുരളീധരപക്ഷം ഉന്നയിക്കുന്നു. മോദിയെ മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കള്‍ കടന്നാക്രമിച്ചിട്ടും സംസ്ഥാന നേതൃത്വം കാര്യമായി പ്രതിരോധിക്കുന്നില്ലെന്നാണ് ആക്ഷേപം. മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് നേതൃത്വം ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നതും പാര്‍ട്ടിക്കാണ് ക്ഷീണമുണ്ടാക്കുന്നതെന്ന അഭിപ്രായവും വലിയൊരു വിഭാഗം നേതാക്കള്‍ക്കിടയിലുണ്ട്.

]]>
https://www.chandrikadaily.com/loksabha-candidate-fixation-state-bjp-leadership-trouble.html/feed 0
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ കണക്കിനുക്കൊട്ടി ബി.ജെ.പി. സംസ്ഥാന ഭാരവാഹിയോഗം https://www.chandrikadaily.com/union-tourism-minister-kj-alphons-kannanthanam-slams-by-bjp-state-working-committee-meeting.html https://www.chandrikadaily.com/union-tourism-minister-kj-alphons-kannanthanam-slams-by-bjp-state-working-committee-meeting.html#respond Sun, 10 Dec 2017 05:16:32 +0000 http://www.chandrikadaily.com/?p=58744 തൃശ്ശൂര്‍ : കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ കണക്കിന്‌ക്കൊട്ടി ബി.ജെ.പി. സംസ്ഥാന ഭാരവാഹിയോഗം. തൃശ്ശൂരില്‍ ചേര്‍ന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

കണ്ണന്താനത്തിന്റെ പ്രവര്‍ത്തിയില്‍ അതൃപ്തിപൂണ്ട നേതാക്കള്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് കേന്ദ്രമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. കണ്ണന്താനം കേരളത്തില്‍ പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമാണെന്ന് ചെയ്തതെന്നും പിണറായി വിജയനെ തന്റെ ഗുരുവായാണ് അദ്ദേഹം കാണുന്നത്, ഗുരുഭക്തി മൂത്ത് മുഖ്യമന്ത്രിയെ വല്ലാതെ പുകഴ്ത്തുന്നത് പാര്‍ട്ടിക്ക് ക്ഷീണമാണ് ഉണ്ടാക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവ പറഞ്ഞു.

അതേസമയം മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റായ എന്‍.ശിവരാജന്‍ കുറേക്കൂടി തീവ്രമായി കണ്ണന്താനത്തെ പരിഹസിച്ചു. കേന്ദ്രമന്ത്രി നല്ല കഴിവുള്ളയാളാണ്. പക്ഷേ, രാഷ്ട്രീയം അറിയില്ല. അദ്ദേഹത്തിന്റെ കഴിവുകള്‍ ഡല്‍ഹിയില്‍ പാര്‍ട്ടിക്ക് ഗുണമായിരിക്കും. അദ്ദേഹത്തോട് കേരളത്തിലേക്ക് വരരുതെന്ന് പറയണം. അഥവാ വന്നാല്‍തന്നെ പത്രക്കാരോട് വാ തുറക്കരുതെന്നും. പാലക്കാട്ട് എത്തിയ കണ്ണന്താനം എം.ബി. രാജേഷ് എം.പി.യെ പുകഴ്ത്തിയ കാര്യവും ശിവരാജന്‍ തമാശയായി അവതരിപ്പിച്ചു. ലോകമണ്ടത്തരങ്ങളാണ് കണ്ണന്താനം വിളിച്ചുപറയുന്നതെന്നും വിമര്‍ശമുണ്ടായി.

കേന്ദ്രനേതാക്കളായ നളിന്‍കുമാര്‍കട്ടീല്‍, എച്ച്. രാജ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കണ്ണന്താനത്തിനെതിരെ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ ആഞ്ഞടിച്ചത്. സംസ്ഥാനനേതാക്കളില്‍ ഒരാള്‍പോലും കണ്ണന്താനത്തിന് അനുകൂലമായി ഒരക്ഷരംപോലും മിണ്ടിയില്ല എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന നേതാക്കള്‍ വീണ്ടും വിമര്‍ശനത്തിനായി തുനിഞ്ഞപ്പോള്‍, ഒരേ കാര്യങ്ങള്‍ ഒന്നിലധികംപേര്‍ പറയേണ്ട എന്ന് വിലക്കുക മാത്രമേ കേന്ദ്രനേതാക്കള്‍ ചെയ്തുള്ളൂ.

]]>
https://www.chandrikadaily.com/union-tourism-minister-kj-alphons-kannanthanam-slams-by-bjp-state-working-committee-meeting.html/feed 0
ബി.ജെ.പി ദേശീയ നേതാക്കളുടെ കൊലവിളി; സംസ്ഥാന നേതൃത്വത്തിനും അങ്കലാപ്പ് https://www.chandrikadaily.com/bjp-state-leaders-against-national-leader.html https://www.chandrikadaily.com/bjp-state-leaders-against-national-leader.html#respond Mon, 16 Oct 2017 11:11:53 +0000 http://www.chandrikadaily.com/?p=48087 കേരളത്തിനെതിരെ ബി.ജെ.പി ദേശീയ നേതാക്കള്‍ തുടരെത്തുടരെ നടത്തുന്ന പ്രകോപനപരമായ പരാമര്‍ശങ്ങളില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനും അങ്കലാപ്പ്. ദേശീയ നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന ആശങ്കയും പരാതിയും സംസ്ഥാന നേതാക്കള്‍ക്കുള്ളതായാണ് വിവരം. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം നോക്കാതെയാണ് നേതാക്കള്‍ പ്രസ്താവനകളിറക്കുന്നത്. ഇത് മൂലം കനത്ത പ്രകോപങ്ങളുണ്ടായാല്‍ സംരക്ഷിക്കാന്‍ കേന്ദ്രം എത്തുമോ എന്ന ചോദ്യവും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്. അടിക്കിടെ നടത്തുന്ന കേരളവിദ്വേഷ പരാമര്‍ശങ്ങളും, മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളും പാര്‍ട്ടിക്ക് കേരളത്തില്‍ കൂടുതല്‍ ക്ഷീണമുണ്ടാക്കുകയാണ് ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍. കണ്ണൂര്‍ പോലെയുള്ള രാഷ്ട്രീയ സംഘര്‍ഷമേഖലകളില്‍ കൂടുതലായും ഇത് പ്രതിഫലിക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ട്. ദേശീയ നേതാക്കളെല്ലാം കേരളത്തിലെത്തിയിട്ടും വേങ്ങരയില്‍ പാര്‍ട്ടിക്കുണ്ടായ ക്ഷീണം സംസ്ഥാന നേതൃത്വത്തെ നിരാശപ്പെടുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുന്നവര്‍ക്ക് ഒരു കോടിരൂപ പ്രഖ്യാപിച്ച ആര്‍.എസ്.എസ് പ്രമുഖ് ചന്ദന്‍ കുന്ദാവത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന മനോഹര്‍ പരീക്കറിന്റെ പരാമര്‍ശവും, സി.പി.എം നേതാക്കളുടെ കണ്ണ് ചൂഴ്‌ന്നെടുക്കണമെന്ന ബി.ജെപി നേതാവ് സരോജ് പാണ്ഡയുടെ പരാമര്‍ശവും ഈയടുത്താണ് പ്രത്യക്ഷപ്പെട്ടത്. ഇതിന് ചുട്ടമറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറികൊടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.

]]>
https://www.chandrikadaily.com/bjp-state-leaders-against-national-leader.html/feed 0
മെഡിക്കല്‍ കോളേജ് കോഴ അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും https://www.chandrikadaily.com/medical-college-curreption-bjp-leaders-cbi-kerala-bjp.html https://www.chandrikadaily.com/medical-college-curreption-bjp-leaders-cbi-kerala-bjp.html#respond Sun, 23 Jul 2017 13:08:41 +0000 http://www.chandrikadaily.com/?p=36854 ഡല്‍ഹി: ഉന്നത ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും. അന്വേഷണം ഏറ്റെടുക്കാന്‍ തടസ്സമില്ലെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചതായാണ് സൂചന. മെഡിക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ലഭിക്കുന്നതിനാല്‍ ഈ വിഷയവും ചര്‍ച്ച ചെയ്യുന്നതിന് തടസ്സമില്ലെന്നാണ് സിബിഐ അറിയിക്കുന്നത്.

എന്നാല്‍ സിബിഐ അന്വേഷണത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇത് വരെയും അഭിപ്രായപ്പെട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ അന്വേഷണം സിബിഐയ്ക്ക് ഏറ്റെടുക്കാന്‍ സാധിക്കൂ.
മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ 5.60 കോടി കോഴവാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരെയും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.

നേതാക്കള്‍ കോഴ വാങ്ങിയെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആര്‍എസ് വിനോദിനെ ബിജെപി പുറത്താക്കിയിരുന്നു. നിലവില്‍ ബിജെപിയുടെ സംസ്ഥാന സഹകരണ സെല്‍ കണ്‍വീനറാണ് ആര്‍എസ് വിനോദ്. നിലവില്‍ എസ്പി ജയകുമാറിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് ഈ കേസ് അന്വേഷിക്കുകയാണ്.

മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ 5.60 കോടി കോഴവാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് അടക്കമുളളവര്‍ക്കെതിരെയായിരുന്നു ആരോപണം.

]]>
https://www.chandrikadaily.com/medical-college-curreption-bjp-leaders-cbi-kerala-bjp.html/feed 0
‘കേരളനേതൃത്വം അഴിച്ചുപണിയണം’; ബി.ജെ.പിക്കെതിരെ വെള്ളാപ്പള്ളി https://www.chandrikadaily.com/vellappilli-against-kerala-bjp.html https://www.chandrikadaily.com/vellappilli-against-kerala-bjp.html#respond Thu, 20 Jul 2017 07:56:59 +0000 http://www.chandrikadaily.com/?p=36425 പാലക്കാട്: കേരളത്തിലെ ബി.ജെ.പിക്കെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും ബി.ഡി.ജെ.എസ് സ്ഥാപകനുമായ വെള്ളാപ്പള്ളി നടേശന്‍. മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ ബി.ജെ.പി നേതാക്കള്‍ കോഴവാങ്ങിയെന്ന ആരോപണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

കോഴയിടപാട് പ്രധാനമന്ത്രിക്ക് അപമാനമാണ്. കേരളത്തിലെ ബി.ജെ.പി അഴിമതിയില്‍ മുങ്ങുമ്പോള്‍ നാറുന്നത് മോദിയാണ്. അദ്ദേഹത്തോട് നീതിയോ മര്യാദയോ കേരളത്തിലെ നേതാക്കള്‍ കാണിച്ചില്ല. കോടികള്‍ മറിഞ്ഞെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. മോദിയും അമിത്ഷായും കേരളഘടകത്തെ അഴിച്ചുപണിത് ശുദ്ധീകരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം കോഴ ആരോപണത്തില്‍ എം.ടി രമേഷ് പ്രതികരിച്ചു. തനിക്ക് ആരും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും സംഭവത്തില്‍ തനിക്ക് ബന്ധമില്ലെന്നും എം.ടി രമേശ് പറഞ്ഞു. നഴ്‌സറി സ്‌കൂളിനു പോലും അനുമതി നല്‍കാന്‍ കഴിയാത്ത ആളാണ് താന്‍. കോഴ നല്‍കി എന്നു പറയുന്നവരെ താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്നും എം.ടി രമേശ് പറഞ്ഞു.

]]>
https://www.chandrikadaily.com/vellappilli-against-kerala-bjp.html/feed 0