<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kerala budget &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-budget/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 16 Jan 2021 04:30:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kerala budget &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എവിടെ തുടങ്ങുമെന്നറിയാത്ത മെഡിക്കൽ കോളജിൽ കൂടുതൽ സ്‌പെഷ്യാലിറ്റി സർവ്വീസ് ആരംഭിക്കുമെന്ന് ബജറ്റ് തള്ള്</title>
		<link>https://www.chandrikadaily.com/more-specialty-services-will-be-started-in-the-medical-college-which-does-not-know-where-to-start-budget.html</link>
					<comments>https://www.chandrikadaily.com/more-specialty-services-will-be-started-in-the-medical-college-which-does-not-know-where-to-start-budget.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Sat, 16 Jan 2021 04:20:58 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kerala budget]]></category>
		<category><![CDATA[medical college]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=176628</guid>

					<description><![CDATA[2018ൽ പ്രഖ്യാപിച്ച 625.38 കോടി രൂപ എവിടെയെന്ന് വയനാട്ടുകാർ]]></description>
										<content:encoded><![CDATA[<p>എവിടെ തുടങ്ങുമെന്നോ, എന്ന് പ്രവർത്തനം ആരംഭിക്കുമെന്നോ പ്രഖ്യാപിക്കാത്ത വയനാട് സർക്കാർ മെഡിക്കൽ കോളജിനായി കൂടുതൽ സ്‌പെഷ്യാലിറ്റി സർവ്വീസുകളും ആവശ്യമായ ജീവനക്കാരെയും നിയമിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചോ, മറ്റ് അടിസ്ഥാന വിവരങ്ങളോ ഇല്ലെങ്കിലും അടുത്ത കൊല്ലം തന്നെ മെഡിക്കൽ കോളജ് ആരംഭിക്കുമെന്നും ബജറ്റിൽ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചിട്ടുണ്ട്. 300 കോടിയും ആരോഗ്യ വകുപ്പിന് അനുവദിച്ചിട്ടുള്ള 400 തസ്തികകളിൽ പ്രഥമ മുൻഗണനയും വയനാടിനും നൽകുമെന്നും ബജറ്റിലുണ്ട്. അതേസമയം ഡി.പി.ആർ തയ്യാറാക്കി റോഡ് നിർമ്മാണവും തുടങ്ങി, 68 കോടി രൂപ അനുവദിക്കുകയും ചെയ്ത മടക്കിമലയിലെ മെഡിക്കൽ കോളജ് പദ്ധതിയും ചുണ്ടേലിൽ വിലകൊടുത്ത് ഭൂമി വാങ്ങി മെഡിക്കൽ കോളജ് ആരംഭിക്കാനുള്ള പദ്ധതിയും ഏറ്റവുമൊടുവിൽ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കാനുള്ള പദ്ധതിയും അട്ടിമറിച്ച ഇടതുസർക്കാരിന്റെ ഒരിക്കലും നടക്കാത്ത പ്രഖ്യാപന തട്ടിപ്പായാണ് വയനാടൻ ജനത, തെരഞ്ഞെടുപ്പ് ബജറ്റിനെയും കാണുന്നത്. 2018ൽ ഇടതുസർക്കാർ ഭരണാനുമതി നൽകിയ 625.38 കോടി രൂപ എവിടെയെന്നും വയനാട്ടുകാർ ചോദിക്കുന്നു. എവിടെയാണ് മെഡിക്കൽ കോളജ് നിർമ്മാണം തുടങ്ങുക എന്ന അടിസ്ഥാന കാര്യം പോലും പറയാത്ത ബജറ്റ് തെരഞ്ഞെടുപ്പ് നാടകം മാത്രമാണെന്നാണ് പൊതുജനാഭിപ്രായം.<br />
2015ൽ തറക്കല്ലിടുകയും നിർമ്മാണപ്രവൃത്തികൾക്കായി 68 കോടി രൂപ അനുവദിക്കുകയും ചെയ്ത വയനാട് മെഡിക്കൽ കോളജിന് മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും തറക്കല്ലിട്ടിരുന്നു. മെഡിക്കൽ കോളജ് ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വിജലൻസ് അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞ് ഇടതു സർക്കാർ മൂന്ന് വർഷം തിരിഞ്ഞുനോക്കാതിരുന്ന അതേ സ്ഥലത്താണ് വീണ്ടും ഡി.പി.ആർ തയ്യാറാക്കുകയും 2018 ആഗസ്ത് 17ന് തറക്കല്ലിടൽ നടത്തുകയും ചെയ്തത്. നിർമ്മാണത്തിന് 625.38 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും പ്രാഥമിക ഒരുക്കങ്ങൾ ജൂലൈയിൽ തന്നെ ആരംഭിക്കുമെന്നും സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. യു.ഡി.എഫ് പ്രഖ്യാപിച്ച പദ്ധതി എന്ന ഒറ്റക്കാരണത്താൽ പൂർണ്ണമായും അവഗണിക്കുകയും, ഭൂമി നൽകിയ ചന്ദ്രപ്രഭ ട്രസ്റ്റുമായി കുടുംബബന്ധമുള്ള എം.പി വീരേന്ദ്രകുമാർ ഇടതുപാളയത്തിലേക്ക് മടങ്ങിയതോടെ അതേ ഭൂമിയിൽ തന്നെ നിർമ്മാണം തുടങ്ങാൻ തീരുമാനിക്കുകയും ചെയ്ത് ഇടതുസർക്കാർ മെഡിക്കൽ കോളജ് രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു അക്കാലത്ത്.<br />
എന്നാൽ സൗജന്യമായി ലഭിച്ച ഈ ഭൂമി ഉപേക്ഷിച്ച് ചുണ്ടേലിൽ ഭൂമി വിലക്ക് വാങ്ങി മെഡിക്കൽ കോളജ് ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ഇടതുസർക്കാർ വീണ്ടും മലക്കം മറിഞ്ഞു. ഭൂമി വാങ്ങി ഒരുവർഷത്തിനകം നിർമ്മാണം തുടങ്ങുമെന്ന് 2018ൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചർ പറഞ്ഞെങ്കിലും ഇതും എവിടെയുമെത്തിയില്ല. ഇത്തവണയും ബജറ്റിൽ വൻപ്രഖ്യാപനമുണ്ടെങ്കിലും വയനാടൻ ജനത അത് മുഖവിലക്കെടുക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. കഴിഞ്ഞ അഞ്ച് വർഷവും രാഷ്ട്രീയ കാരണങ്ങൾ കൊണ്ടുമാത്രം മെഡിക്കൽ കോളജ് നിർമ്മാണം സർക്കാർ മരവിപ്പിച്ച ഇടതുസർക്കാർ വാഹനപാകടങ്ങളിലും തീപൊള്ളലിലുമടക്കം ഗുരുതര പരിക്കേറ്റ നൂറുകണക്കിന് നിസ്സഹായരായ മനുഷ്യജീവനുകളെയാണ് റോഡിൽ ഇല്ലാതാക്കിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/more-specialty-services-will-be-started-in-the-medical-college-which-does-not-know-where-to-start-budget.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാചക കസര്&#x200d;ത്ത് മാത്രം; യാഥാര്&#x200d;ത്ഥ്യ ബോധമില്ലാത്ത ബജറ്റ് &#8211; ഡോ.എം.കെ മുനീര്&#x200d;</title>
		<link>https://www.chandrikadaily.com/keralabudget-comment-on-dr-mk-muneer.html</link>
					<comments>https://www.chandrikadaily.com/keralabudget-comment-on-dr-mk-muneer.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 15 Jan 2021 08:33:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Dr. MK Muneer]]></category>
		<category><![CDATA[kerala budget]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=176502</guid>

					<description><![CDATA[മുന്&#x200d;ബജറ്റുകളില്&#x200d; പ്രഖ്യാപിച്ച വന്&#x200d; പദ്ധതികളൊന്നും നടപ്പിലാക്കാതെ ജനങ്ങളുടെ കണ്ണില്&#x200d;പൊടിയിടാനാണ് ധനമന്ത്രി ശ്രമിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്&#x200d; പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള വാചകകസര്&#x200d;ത്ത് മാത്രമാണ് ധനമന്ത്രി നടത്തിയത്. കിഫ്ബിയില്&#x200d; പത്ത് ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്. പിന്നെയും കൂടുതല്&#x200d; തുക പ്രഖ്യാപിക്കുന്നതല്ലാതെ പ്രവൃത്തികളൊന്നും നടക്കുന്നില്ല.<br />
യാഥാര്&#x200d;ത്ഥ്യബോധമില്ലാത്ത ബജറ്റാണിത്. തദ്ദേശസ്ഥാപനങ്ങള്&#x200d;ക്ക് ആനുപാതികമായി തുക വര്&#x200d;ധിപ്പിക്കുമെങ്കിലും ഈ പണം ഉപയോഗിക്കാന്&#x200d; കഴിയാത്ത സ്ഥിതിയാണ്. ഇത് സര്&#x200d;ക്കാരിലേക്ക് തന്നെ വന്നുചേരുന്നു. മുന്&#x200d;ബജറ്റുകളില്&#x200d; പ്രഖ്യാപിച്ച വന്&#x200d; പദ്ധതികളൊന്നും നടപ്പിലാക്കാതെ ജനങ്ങളുടെ കണ്ണില്&#x200d;പൊടിയിടാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. വാഗ്ദാനങ്ങളുടെ പെരുമഴമാത്രമാണിത്. ഇതില്&#x200d; എത്രമാത്രം നടപ്പിലാക്കിയെന്ന് പരിശോധിക്കുമ്പോള്&#x200d; ആവര്&#x200d;ത്തനവിരസമാണെന്ന് വ്യക്തമാക്കുമെന്നും മുനീര്&#x200d; കൂട്ടിചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keralabudget-comment-on-dr-mk-muneer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കിഫ്ബിയിൽ മാനം കാക്കാൻ കേന്ദ്രത്തെ കുത്തി ഐസക്; പദ്ധതി തകർക്കാൻ ശ്രമിച്ചെന്ന് ബജറ്റ് പ്രസംഗത്തിൽ ആരോപണം</title>
		<link>https://www.chandrikadaily.com/kerala-budget-isac-against-cag.html</link>
					<comments>https://www.chandrikadaily.com/kerala-budget-isac-against-cag.html#respond</comments>
		
		<dc:creator><![CDATA[zamil]]></dc:creator>
		<pubDate>Fri, 15 Jan 2021 06:24:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[against cag]]></category>
		<category><![CDATA[kerala budget]]></category>
		<category><![CDATA[Thomas isac]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=176482</guid>

					<description><![CDATA[കിഫ്ബിയെ തകർക്കാനാണ് കംപ്‌ട്രോളർ ആൻറ് ഓഡിറ്റർ ജനറൽ ശ്രമിക്കുന്നതെന്നായിരുന്നു ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക്. കിഫ്ബിക്ക് എതിരായ സംഘടിതനീക്കങ്ങൾ ചില കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു പ്രധാന ആരോപണം. ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കിഫ്ബി പദ്ധതി വേണ്ടത്ര ഫലം കണ്ടില്ലെന്ന് മനസ്സിലാക്കിയ തോമസ് ഐസക് കേന്ദ്രത്തിന് നേരെ ആരോപണമുന്നയിച്ച് തടിയൂരാൻ ശ്രമം. കിഫ്ബിയെ തകർക്കാനാണ് കംപ്‌ട്രോളർ ആൻറ് ഓഡിറ്റർ ജനറൽ ശ്രമിക്കുന്നതെന്നായിരുന്നു ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക്. കിഫ്ബിക്ക് എതിരായ സംഘടിതനീക്കങ്ങൾ ചില കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു പ്രധാന ആരോപണം. കിഫ്ബിയിലെ പൊള്ളത്തരങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴെല്ലാം ഇതേ ആരോപണമായിരുന്നു തോമസ് ഐസകിന് പറയാനുണ്ടായിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള നീക്കം നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ നടപ്പ് വർഷം തന്നെ പൂർത്തിയാക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തുകയുണ്ടായി.</p>
<p>കിഫ്ബിക്ക് എതിരായ സംഘടിതനീക്കങ്ങളുടെ ഭാഗമാണ് 2019-20 ലെ ഫിനാൻസ് അക്കൗണ്ട്‌സ് റിപ്പോർട്ടെന്ന് ഐസക് ബജറ്റ് പ്രസംഗത്തിലും ആവർത്തിക്കുന്നു. സംസ്ഥാനസർക്കാരിന് വിശദീകരണത്തിന് അവസരം നിഷേധിക്കുകയും ചെയ്തു. ഇത് രാജ്യത്തെ ഓഡിറ്റ് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണന്നും ഇവയെല്ലാം കേരളം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണമെന്നും ഐസക് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ വായ്പകൾക്ക് മേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ പതിനഞ്ചാം ധനകാര്യകമ്മീഷൻ ശ്രമിക്കുമോ എന്ന ആശങ്കയും പ്രബലമാണെന്നും ഐസക് പറയുന്നു. ഇതെല്ലാം കിഫ്ബി പദ്ധതിയുടെ പോരായ്മകളാണെന്ന് അംഗീകരിച്ചുകൊണ്ടാണ് ഐസക് ബജറ്റ് പ്രസംഗം നടത്തിയതെന്നും ശ്രദ്ധേയമാണ്. പദ്ധതിയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായാൽ മുൻകൂറായി ഇക്കാര്യം പറയുകയും കൂടിയാണ് മന്ത്രി ചെയ്തത്.</p>
<p>കൂടുതൽ കർക്കശമായ ധനഉത്തരവാദിത്ത നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. ഇതെല്ലാം നമ്മുടെ ധനസ്ഥിതിക്ക് മേൽ ഡെമോക്ലിസിൻറെ വാൾ പോലെ തൂങ്ങി നിൽക്കുകയാണ്. പ്രതിസന്ധികാലത്ത് ഇത്തരത്തിൽ കർക്കശമായ നിയമങ്ങൾ നടപ്പാക്കുന്നത് സംസ്ഥാനങ്ങൾക്ക് പ്രതിസന്ധിയാവുകയാണെന്നും തോമസ് ഐസക് തുടർന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-budget-isac-against-cag.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്ന് കമ്പ്യൂട്ടര്&#x200d; വത്കരണത്തിനെതിരെ സമരം ചെയ്തവര്&#x200d;; ഇന്ന് ഡിജിറ്റല്&#x200d; പ്ലാറ്റ്‌ഫോം പ്രഖ്യാപിക്കുമ്പോള്&#x200d; രോമാഞ്ചമെന്ന് വി.ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/kerala-budget-digital-platform-comment-on-vd-sateeshan-mla.html</link>
					<comments>https://www.chandrikadaily.com/kerala-budget-digital-platform-comment-on-vd-sateeshan-mla.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 15 Jan 2021 05:30:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala budget]]></category>
		<category><![CDATA[vd satheeshan mla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=176477</guid>

					<description><![CDATA[രാജീവ് ഗാന്ധി കമ്പ്യൂട്ടര്&#x200d; വത്കരണം നടത്തിയപ്പോള്&#x200d; സമരം ചെയ്ത സാഖക്കളാണ് ഇപ്പോള്&#x200d; ബജറ്റില്&#x200d; ഡിജിറ്റല്&#x200d; പ്ലാറ്റ്‌ഫോം പ്രഖ്യാപിക്കുന്നത് 
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനങ്ങളിലെ ഡിജിറ്റല്&#x200d; വത്കരണത്തെ കുറിച്ച് പ്രതികരണവുമായി വി.ഡി സതീശന്&#x200d; എം.എല്&#x200d;.എ. രാജീവ് ഗാന്ധി കമ്പ്യൂട്ടര്&#x200d; വത്കരണം നടത്തിയപ്പോള്&#x200d; സമരം ചെയ്ത സാഖക്കളാണ് ഇപ്പോള്&#x200d; ബജറ്റില്&#x200d; ഡിജിറ്റല്&#x200d; പ്ലാറ്റ്‌ഫോം, ഡിജിറ്റല്&#x200d; എകണോമി, നോളജ് എകണോമി എന്നൊക്കെ പറയുന്നതെന്ന് സതീശന്&#x200d; ഫേസ്ബുക്കില്&#x200d;കുറിച്ചു. ഈ പ്രഖ്യാപനം കേട്ടാല്&#x200d; ആര്&#x200d;ക്കായാലും രോമാഞ്ചമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>എല്ലാ വീട്ടിലും ഒരുലാപ് ടോപ്പെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുമെന്ന് തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്&#x200d; പറഞ്ഞു. അഞ്ച് വര്&#x200d;ഷംകൊണ്ട് 20 ലക്ഷം പേര്&#x200d;ക്ക് ഡിജിറ്റല്&#x200d; പ്ലാറ്റ് ഫോമില്&#x200d; ജോലി ലഭ്യമാക്കുന്നതിനായി വിപുലമായ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-budget-digital-platform-comment-on-vd-sateeshan-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിന്റെ വളര്&#x200d;ച്ച നിരക്ക് കുത്തനെ ഇടിഞ്ഞു; പൊതുകടം പെരുകി</title>
		<link>https://www.chandrikadaily.com/keralagrowthdecrese-kerala-economy-status.html</link>
					<comments>https://www.chandrikadaily.com/keralagrowthdecrese-kerala-economy-status.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 15 Jan 2021 03:28:17 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[kerala budget]]></category>
		<category><![CDATA[kerala economic status]]></category>
		<category><![CDATA[public debt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=176451</guid>

					<description><![CDATA[മുന്&#x200d;വര്&#x200d;ഷത്തെ 6.49 ശതമാനത്തില്&#x200d; നിന്ന് 3.45 ശതമാനത്തിലേക്കാണ് വളര്&#x200d;ച്ചാനിരക്ക് ഇടിഞ്ഞത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്&#x200d;ച്ചാനിരക്ക് താഴേക്ക് കൂപ്പ്കുത്തി. മുന്&#x200d;വര്&#x200d;ഷത്തെ 6.49 ശതമാനത്തില്&#x200d; നിന്ന് 3.45 ശതമാനത്തിലേക്കാണ് വളര്&#x200d;ച്ചാനിരക്ക് ഇടിഞ്ഞത്. 2019-20 സാമ്പത്തിക വര്&#x200d;ഷത്തെ കണക്കാണിത്. ദേശീയ വളര്&#x200d;ച്ചാനിരക്കിനേക്കാള്&#x200d; കുറവായത് ആശങ്കയ്ക്കിടയാക്കുന്നു.<br />
വ്യവസായ-സേവന മേഖലകളിലും സംസ്ഥാനത്തിന് തിരിച്ചടിനേരിട്ടു. ഓഖി ചുഴലിക്കാറ്റ്, പ്രളയം, കോവിഡ് എന്നിവയാണ് തകര്&#x200d;ച്ചയ്ക്ക് കാരണമാക്കിയതെന്ന് ആസൂത്രണബോര്&#x200d;ഡ് തയാറാക്കിയ സാമ്പത്തിക അവലോകനത്തില്&#x200d; വ്യക്തമാക്കുന്നു.<br />
കഴിഞ്ഞ അഞ്ചുവര്&#x200d;ഷത്തിനിടെ സംസ്ഥാനസര്&#x200d;ക്കാര്&#x200d; എടുത്ത പൊതുകടവും കൂടിയിട്ടുണ്ട്. 2.60 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ ആകെ കടം. റവന്യുചെലവിന്റെ 74 ശതമാനവും ശമ്പളം, പെന്&#x200d;ഷന്&#x200d;, പലിശ എന്നിവയ്ക്കാണ് സര്&#x200d;ക്കാര്&#x200d; നീക്കിവെക്കുന്നത്. സര്&#x200d;ക്കാരിന്റെ ധൂര്&#x200d;ത്തും അനാവശ്യചെലവുകളും സര്&#x200d;ക്കാരിന്റെ സാമ്പത്തിക നഷ്ടത്തില്&#x200d; പ്രധാനകാരണമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keralagrowthdecrese-kerala-economy-status.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാരിന്റെ അവസാനബജറ്റ് ഇന്ന്</title>
		<link>https://www.chandrikadaily.com/statebudget-today-thomas-issac-niyamasabha.html</link>
					<comments>https://www.chandrikadaily.com/statebudget-today-thomas-issac-niyamasabha.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 15 Jan 2021 02:37:26 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[dr thomas isoc]]></category>
		<category><![CDATA[kerala budget]]></category>
		<category><![CDATA[kerala legislative assembly]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=176441</guid>

					<description><![CDATA[തെരഞ്ഞെടുപ്പ് മുന്നില്&#x200d;കണ്ടുള്ള പ്രഖ്യാപനങ്ങളുടെ ഘോഷയാത്രയാണ് പ്രതീക്ഷിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്&#x200d;ഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് രാവിലെ 9മണിക്ക് നിയമസഭയില്&#x200d; അവതരിപ്പിക്കും. പിണറായി വിജയന്&#x200d; സര്&#x200d;ക്കാരിന്റെ അവസാനബജറ്റായതിനാല്&#x200d; തെരഞ്ഞെടുപ്പ് മുന്നില്&#x200d;കണ്ടുള്ള പ്രഖ്യാപനങ്ങളുടെ ഘോഷയാത്രയാണ് പ്രതീക്ഷിക്കുന്നത്.</p>
<p>ക്ഷേമപദ്ധതികളില്&#x200d; ഊന്നിയുള്ള ബജറ്റില്&#x200d; പുതിയ നികുതികള്&#x200d; ഉണ്ടാകാനിടയില്ല. സാമ്പത്തിക പ്രതിസന്ധിയില്&#x200d; നില്&#x200d;ക്കുന്ന സര്&#x200d;ക്കാരിന്റെ വാഗ്ദാനങ്ങള്&#x200d; ജനങ്ങളെ കബളിപ്പിക്കാന്&#x200d; വേണ്ടിമാത്രമാണെന്ന് പ്രതിപക്ഷം ഉന്നയിക്കുന്നു. അഞ്ച് വര്&#x200d;ഷം മുന്&#x200d;പ് ഒന്നരലക്ഷം കോടി രൂപ പൊതു കടമുണ്ടായിരുന്നത് ഇന്ന് മൂന്ന് ലക്ഷം കോടിയായി.</p>
<p>ക്ഷേമപെന്&#x200d;ഷന്&#x200d;, കാര്&#x200d;ഷിക വിളകളുടെ താങ്ങുവില, റബര്&#x200d; സബ്‌സിഡി, ചെറുകിട തൊഴില്&#x200d; പ്രോത്സാഹനം എന്നിവയും ബജറ്റില്&#x200d; സ്ഥാനം പിടിച്ചേക്കും. അതേസമയം, മുന്&#x200d; ബജറ്റുകളില്&#x200d; നടത്തിയ പ്രഖ്യാപനങ്ങള്&#x200d; പലതും നടപ്പിലാക്കാനാകാത്തത് സര്&#x200d;ക്കാരിന് തിരിച്ചടിയാണ്. അഞ്ച് വര്&#x200d;ഷമായി യുവാക്കള്&#x200d;ക്ക് തൊഴിലവസരം നല്&#x200d;കുന്ന പദ്ധതികളൊന്നുമുണ്ടായിട്ടില്ലെന്നതും പ്രതിപക്ഷം ഉന്നയിക്കുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/statebudget-today-thomas-issac-niyamasabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബജറ്റിലെ ദയനീയത</title>
		<link>https://www.chandrikadaily.com/article-about-kerala-budget-2018.html</link>
					<comments>https://www.chandrikadaily.com/article-about-kerala-budget-2018.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Feb 2018 18:42:06 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[Dr.Thomas Issac]]></category>
		<category><![CDATA[kerala budget]]></category>
		<category><![CDATA[kerala budget 2018]]></category>
		<category><![CDATA[keralam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68289</guid>

					<description><![CDATA[സതീഷ് പി.പി ന്യൂനപക്ഷ ക്ഷേമപദ്ധതികള്&#x200d;ക്ക് ബജറ്റില്&#x200d; പരിഗണനയില്ല. നടപ്പിലാക്കാനാകെ കഴിഞ്ഞ തവണ നീക്കിവെച്ച അതേ തുകയാണ് ന്യൂനപക്ഷ വകുപ്പിന് വകയിരുത്തിയത്. കഴിഞ്ഞ ബജറ്റില്&#x200d; പ്രഖ്യാപിച്ച പദ്ധതികളില്&#x200d; പലതും പെരുവഴിയിലായിരിക്കെ, പഴയ പദ്ധതികളും ഫണ്ടും ആവര്&#x200d;ത്തിക്കുന്നതാണ് പുതിയ ബജറ്റിലെ പ്രഖ്യാപനങ്ങള്&#x200d;. ബജറ്റിലെ ഈ ദയനീയത ആരും കാണുന്നില്ല. 91 കോടി രൂപയാണ് വകുപ്പിനുള്ള ആകെ വിഹിതം. വിധവകള്&#x200d;ക്കും ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്&#x200d;ക്കും വേണ്ടിയുള്ള പ്രത്യേക ഭവനപദ്ധതിക്ക് 58 കോടിയും ന്യൂനപക്ഷങ്ങള്&#x200d; കേന്ദ്രീകരിക്കുന്ന ബ്ലോക്കുകളുടെ വികസനത്തിന് കേന്ദ്രവിഹിതമടക്കം 25 കോടിയും നീക്കിവെച്ചിട്ടുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സതീഷ് പി.പി</strong></p>
<p>ന്യൂനപക്ഷ ക്ഷേമപദ്ധതികള്&#x200d;ക്ക് ബജറ്റില്&#x200d; പരിഗണനയില്ല. നടപ്പിലാക്കാനാകെ കഴിഞ്ഞ തവണ നീക്കിവെച്ച അതേ തുകയാണ് ന്യൂനപക്ഷ വകുപ്പിന് വകയിരുത്തിയത്. കഴിഞ്ഞ ബജറ്റില്&#x200d; പ്രഖ്യാപിച്ച പദ്ധതികളില്&#x200d; പലതും പെരുവഴിയിലായിരിക്കെ, പഴയ പദ്ധതികളും ഫണ്ടും ആവര്&#x200d;ത്തിക്കുന്നതാണ് പുതിയ ബജറ്റിലെ പ്രഖ്യാപനങ്ങള്&#x200d;. ബജറ്റിലെ ഈ ദയനീയത ആരും കാണുന്നില്ല.</p>
<p>91 കോടി രൂപയാണ് വകുപ്പിനുള്ള ആകെ വിഹിതം. വിധവകള്&#x200d;ക്കും ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്&#x200d;ക്കും വേണ്ടിയുള്ള പ്രത്യേക ഭവനപദ്ധതിക്ക് 58 കോടിയും ന്യൂനപക്ഷങ്ങള്&#x200d; കേന്ദ്രീകരിക്കുന്ന ബ്ലോക്കുകളുടെ വികസനത്തിന് കേന്ദ്രവിഹിതമടക്കം 25 കോടിയും നീക്കിവെച്ചിട്ടുണ്ട്. പൊതുപരീക്ഷകള്&#x200d;ക്കും മറ്റും പരിശീലിപ്പിക്കുന്ന 14 പുതിയ കോച്ചിംഗ് കേന്ദ്രങ്ങള്&#x200d; ആരംഭിക്കുമെന്നും വാഗ്ദാനമുണ്ട്.</p>
<p>പിന്നാക്ക സമുദായ ക്ഷേമത്തിന് 114 കോടിയാണ് വിഹിതം. കേന്ദ്രവിഹിതം ഉള്&#x200d;പെടെ പിന്നാക്ക സമുദായ സ്‌കോളര്&#x200d;ഷിപ്പിന് 50 കോടിയും ഒ.ഇ.സിയുടെ വിദ്യാഭ്യാസ സഹായത്തിന് 100 കോടിയും വകയിരുത്തി. പരമ്പരാഗത കളിമണ്&#x200d; പാത്ര നിര്&#x200d;മാണത്തിന്റെ പ്രോത്സാഹനത്തിന് രണ്ട് കോടി, കുംഭാര കോളനിയുടെ വികസനത്തിന് അഞ്ച് അഞ്ച് കോടിയും നീക്കിവെച്ചു. പരമ്പരാഗത കൈവേലക്കാര്&#x200d;ക്ക് ടൂള്&#x200d; കിറ്റ് നല്&#x200d;കുന്നതിന് മൂന്ന് കോടി, ബാര്&#x200d;ബര്&#x200d; ഷോപ്പുകളുടെ നവീകരണത്തിന് രണ്ട് കോടി, പരിവര്&#x200d;ത്തിത ക്രൈസ്തവ വികസന കോര്&#x200d;പറേഷന് പത്തു കോടി എന്നിങ്ങനെയും പ്രഖ്യാപനമുണ്ട്.</p>
<p>മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് 42 കോടി വകയിരുത്തി. ഇതില്&#x200d; 17 കോടി സ്‌കോളര്&#x200d;ഷിപ്പിനും എട്ടുകോടി മുന്നോക്ക സമുദായ വികസന കോര്&#x200d;പറേഷന്റെ കാപ്പിറ്റലായും നീക്കിവെക്കും.പ്രഖ്യാപനത്തില്&#x200d; മാത്രം ഒതുങ്ങിയ വനിതകള്&#x200d;ക്കായുള്ള പ്രത്യേക വകുപ്പിന് നീക്കിവെച്ചത് 1276 കോടിരൂപ. പ്രത്യേക സ്‌കീമുകളോ പദ്ധതി നിര്&#x200d;ദേശങ്ങളോ ഇല്ലാതെയാണ് &#8216;വനിതാ ശിശുവികസന വകുപ്പി&#8217;ന് നീക്കിവെച്ച് ധനകാര്യമന്ത്രി ജനങ്ങളുടെ കണ്ണില്&#x200d; പൊടിയിടുന്നത്.</p>
<p>കഴിഞ്ഞ ബജറ്റിലാണ് തോമസ് ഐസക് വനിതകള്&#x200d;ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തില്&#x200d; മാത്രം ഒതുങ്ങിയ വകുപ്പ് രൂപീകരണത്തിന് ജീവന്&#x200d; വെച്ചത് അടുത്ത ബജറ്റിന് സമയമായപ്പോഴായിരുന്നു. തുടര്&#x200d;ന്ന് ഒരു നോട്ടിഫിക്കേഷന്&#x200d; മാത്രം ഇറക്കി &#8216;വാഗ്ദാനം&#8217; നിറവേറ്റിയ ശേഷമാണ്, ഐസക് 1276 കോടി നീക്കിവെച്ച് കൈയ്യടി നേടാന്&#x200d; ശ്രമിച്ചത്. 1267 കോടി രൂപക്ക് പുറമേ പൊതു വികസന സ്‌കീമുകളില്&#x200d; സ്ത്രീകള്&#x200d;ക്കായുള്ള പ്രത്യേക സ്‌കീമുകളിലായി 1960 കോടി രൂപയും ബജറ്റില്&#x200d; വകയിരുത്തിയിട്ടുണ്ട്.</p>
<p>വനിതാ വികസന കോര്&#x200d;പറേഷന്റെ ആഭിമുഖ്യത്തില്&#x200d; എറണാകുളത്ത് ഷീ ലോഡ്ജ് സ്ഥാപിക്കാനായി 3 കോടി രൂപയാണ് ബജറ്റില്&#x200d; നീക്കിവെച്ചിരിക്കുന്നത്. സ്ത്രീകള്&#x200d;ക്കുനേരെയുള്ള അക്രമങ്ങള്&#x200d; തടയുന്നതിനുള്ള പദ്ധതികള്&#x200d; തയ്യാറാക്കാനായി 50 കോടി രൂപയും നീക്കിവെച്ചു. വനിതാ വികസന കേര്&#x200d;പറേഷന്റെ കീഴില്&#x200d; സ്ത്രീ സൗഹൃദ ടോയ്ലറ്റുകള്&#x200d; സ്ഥാപിക്കും. 20 മാതൃക സ്ത്രീ സൗഹൃദ ഗ്രാമങ്ങള്&#x200d; സൃഷ്ടിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതിക്രമത്തെ അതിജീവിക്കുന്നവര്&#x200d;ക്ക് അടിയന്തിര സഹായം ചെയ്യുന്നതിനായി 3 കോടിയും ഇവരെ പുനരധിവസിക്കുവാന്&#x200d; നിര്&#x200d;ഭയ വീടുകള്&#x200d; സ്ഥാപിക്കാന്&#x200d; 5 കോടിയും നീക്കിവെച്ചുവെന്ന് അദ്ദേഹം പറയുന്നു. അവിവാഹിതരായ അമ്മമാരുടെ പ്രതിമാസ സഹായം സ്നേഹ സ്പര്&#x200d;ശം 1000 രൂപയില്&#x200d; നിന്നും 2000 രൂപയാക്കി വര്&#x200d;ധിപ്പിച്ചു. ജെന്&#x200d;ഡര്&#x200d; പാര്&#x200d;ക്കില്&#x200d; സെന്റര്&#x200d; ഫോര്&#x200d; എക്സലന്&#x200d;സ് സ്ഥാപിക്കുന്നതിന് 12 കോടി രൂപയും വനിതാ ഫെഡിന് വേണ്ടി 3 കോടി രൂപയും അനുവദിച്ചു. കൂടാതെ 14 ജില്ലകളിലും വര്&#x200d;ക്കിംഗ് വിമന്&#x200d; ഹോസ്റ്റലുകളും ഷോര്&#x200d;ട്ട് സ്റ്റേ ഹോമുകളും നിര്&#x200d;മ്മിക്കുന്നതിന് 25 കോടി രൂപ വകയിരുത്തി.</p>
<p>യൂബര്&#x200d; മോഡലില്&#x200d; ആംബുലന്&#x200d;സ് സര്&#x200d;വീസ് ഏര്&#x200d;പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. അപകടസ്ഥലത്തു നിന്ന് പ്രത്യേക മൊബൈല്&#x200d; ആപ്പില്&#x200d; സന്ദേശം നല്&#x200d;കിയാല്&#x200d; ഏറ്റവും അടുത്ത ആംബുലന്&#x200d;സ് എത്തിച്ചേര്&#x200d;ന്ന് ഏറ്റവും അടുത്തുള്ള ചികിത്സാകേന്ദ്രത്തില്&#x200d; എത്തിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. സ്വകാര്യ ആസ്പത്രികളടക്കം സൗജന്യ അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടതാണ്. ഇന്&#x200d;ഷ്വറന്&#x200d;സ് വഴി അവര്&#x200d;ക്ക് പിന്നീട് പണം ലഭ്യമാക്കും. ഇതിനാവശ്യമായ പണം റോഡ് സേഫ്ടി ഫണ്ടില്&#x200d; നിന്ന് കണ്ടെത്തുമെന്നും മന്ത്രി പറയുമ്പോള്&#x200d; സംശയങ്ങളാണ് ബാക്കി.<br />
പൊതു ആരോഗ്യ സര്&#x200d;വീസസിന് 1685.70 കോടി രൂപയാണ് ഇത്തവണ വകയിരുത്തിയത്. മുന്&#x200d;വര്&#x200d;ഷത്തെ പോലെ ആരോഗ്യമേഖലയില്&#x200d; പ്രഖ്യാപനങ്ങളുടെ നീണ്ടനിര ഇത്തവണയും ബജറ്റില്&#x200d; ഇടംപിടിച്ചു. സംസ്ഥാനത്തെ പ്രധാന ആസ്പത്രികളില്&#x200d; കാത്ത് ലാബുകള്&#x200d;, ഐ.സി യൂണിറ്റുകള്&#x200d;, ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് ബാങ്ക്, ദന്തല്&#x200d; യൂണിറ്റ്, എമര്&#x200d;ജന്&#x200d;സി കെയര്&#x200d; സെന്ററുകള്&#x200d;, സൂപ്പര്&#x200d; സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്&#x200d;, മെറ്റേണിറ്റി യൂണിറ്റുകള്&#x200d; എന്നിവ സ്ഥാപിക്കുന്നതിന് 69 കോടി രൂപയും മാനസികാരോഗ്യ പരിപാലനത്തിന് 17 കോടി രൂപയും വകയിരുത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്&#x200d; കുടുംബക്ഷേമ ആസ്പത്രികളാക്കി ഉയര്&#x200d;ത്തുമെന്ന കഴിഞ്ഞ ബജറ്റിലെ വാഗ്ദാനം ആവര്&#x200d;ത്തിച്ചു. ഇതിനായി 23 കോടി രൂപയും ആസ്പത്രികള്&#x200d; രോഗീ സൗഹൃദമാക്കുന്നതിന് 15 കോടിയും വകയിരുത്തി. നാഷണല്&#x200d; ഹെല്&#x200d;ത്ത് മിഷനില്&#x200d; നിന്ന് 2018-19ല്&#x200d; 837 കോടി രൂപ പ്രതീക്ഷിക്കുന്നതായും സംസ്ഥാനവിഹിതമായ 335 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.സാമ്പത്തിക പ്രതിസന്ധി ഇത്രയും രൂക്ഷമാകുമെന്ന് കരുതിയിരുന്നില്ലെന്നും സാമ്പത്തിക അച്ചടക്കം പാലിച്ചാല്&#x200d; മാത്രമേ ഇതില്&#x200d; നിന്നും കരകയറാന്&#x200d; സാധിക്കുവെന്നുമാണ് മന്ത്രി ടി.എം തോമസ് ഐസക് പ്രതികരിച്ചത്.ഉത്തരവാദിത്ത ബോധത്തോടെയുള്ള ബജറ്റാണിതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ധൂര്&#x200d;ത്ത് എന്ന ആരോപണം ഉന്നയിച്ചവര്&#x200d;ക്കുള്ള മറുപടി കൂടിയാണ് ബജറ്റ്. റവന്യൂകമ്മി കുറച്ചുകൊണ്ടുവരാന്&#x200d; സാധിക്കുന്നത് നല്ല സൂചനയാണ്. വരുമാനം വര്&#x200d;ധിച്ചാല്&#x200d; മാത്രമേ ധനകമ്മി കുറയൂ എന്ന് ചിന്തിച്ചിരുന്നാല്&#x200d; ഇനിയും താമസമുണ്ടാകും. അതിനാല്&#x200d; എന്ത് വന്നാലും ധനകമ്മി കുറക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞത് ആരും വിശ്വസിക്കുന്നില്ല.</p>
<p>നിയമ നിേരാധനമൊന്നുമില്ല. ചിലവ് ചുരുക്കിയാല്&#x200d; മാത്രമേ നിലവിലെ സാമ്പത്തിക സ്ഥിതിയില്&#x200d; നിന്നും കരകയറാന്&#x200d; സാധിക്കുകയുള്ളൂയെന്നത് വസ്തുതയാണ്. സാമൂഹിക സുരക്ഷാ പദ്ധതികളില്&#x200d; ഒരുപാട് അനര്&#x200d;ഹര്&#x200d; കടന്നുകയറിയിട്ടുണ്ട്. അവരെ ഒഴിവാക്കുക മാത്രമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ബജറ്റിലെ കാര്യങ്ങള്&#x200d; നടപ്പാക്കുമ്പോള്&#x200d; പ്രയാസങ്ങളുണ്ടാക്കുന്ന കാര്യങ്ങളുണ്ടാകുമെന്നും ചിലവ് ചുരുക്കേണ്ടിവരുമെന്നും ഐസക് ആവര്&#x200d;ത്തിക്കുമ്പോള്&#x200d; കേരളം പകച്ചുനില്&#x200d;ക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-kerala-budget-2018.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബജറ്റ് സ്വപ്‌നാടകന്റെ വാചക കസര്&#x200d;ത്ത് മാത്രമെന്ന് കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/pinarayi-governments-budget-thomas-isaac.html</link>
					<comments>https://www.chandrikadaily.com/pinarayi-governments-budget-thomas-isaac.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 02 Feb 2018 17:44:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Dr.Thomas Issac]]></category>
		<category><![CDATA[kerala budget]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67994</guid>

					<description><![CDATA[തിരുവനന്തപുരം: കേരളം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്&#x200d;ക്കുള്ള ഒരു നിര്&#x200d;ദ്ദേശവും ഉള്&#x200d;പ്പെടുത്താത്തതാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭാവനയിലുള്ള, യാഥാര്&#x200d;ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനകാര്യമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ബജറ്റില്&#x200d; നിഴലിക്കുന്നില്ല. ഇന്ന് നിലനില്&#x200d;ക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെ ബജറ്റ് പ്രതിനിധാനം ചെയ്യുന്നില്ല. തീര്&#x200d;ത്തും നിരാശജനകമായ ബജറ്റ് ജനങ്ങളുടെ കണ്ണില്&#x200d; പൊടിയിടുന്നത് മാത്രമാണെന്നും അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ചൂണ്ടിക്കാട്ടി. ധനമന്ത്രി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തി. കിഫ്ബിയെ ആശ്രയിച്ചുകൊണ്ടുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്&#x200d;ക്കുള്ള ഒരു നിര്&#x200d;ദ്ദേശവും ഉള്&#x200d;പ്പെടുത്താത്തതാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭാവനയിലുള്ള, യാഥാര്&#x200d;ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനകാര്യമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ബജറ്റില്&#x200d; നിഴലിക്കുന്നില്ല. ഇന്ന് നിലനില്&#x200d;ക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെ ബജറ്റ് പ്രതിനിധാനം ചെയ്യുന്നില്ല. തീര്&#x200d;ത്തും നിരാശജനകമായ ബജറ്റ് ജനങ്ങളുടെ കണ്ണില്&#x200d; പൊടിയിടുന്നത് മാത്രമാണെന്നും അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>ധനമന്ത്രി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തി. കിഫ്ബിയെ ആശ്രയിച്ചുകൊണ്ടുള്ള ബജറ്റാണിത്. വികസനം ബജറ്റിന് പുറത്താണ്. കിഫ്ബി വഴിയുള്ള ചെലവുകള്&#x200d;ക്ക് നിയമസഭയോട് ഉത്തരവാദിത്തമില്ല. അതിനാല്&#x200d; തന്നെ കിഫ്ബിക്ക് ബജറ്റുമായി ബന്ധമില്ല. കിഫ്ബിക്കായി 4000 കോടി മാത്രം കൈയ്യില്&#x200d; വച്ച് 50,000 കോടിയുടെ വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്.</p>
<p>സംസ്ഥാനത്ത് നിയമന നിരോധനം ബജറ്റിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ച ധനമന്ത്രിയായി ഐസക് മാറി. വിലക്കയറ്റം തടയാനുള്ള ഫലപ്രദമായ ഒരു നടപടിയുമില്ല. പെട്രോള്&#x200d;, ഡീസല്&#x200d; അധികവരുമാനം വേണ്ടെന്നും വെച്ചിട്ടില്ല. കഴിഞ്ഞ തവണ തീരദേശത്തിന് അനുവദിച്ച 150 കോടി രൂപ ചിലവഴിക്കാത്തവരാണ് ഇത്തവണ 2000 കോടിയുടെ പാക്കേജ് തീരദേശ വികസനത്തിന് അനുവദിച്ചിട്ടുള്ളത്. അനാവശ്യ ധൂര്&#x200d;ത്ത് കൊണ്ട് പാപ്പരായ സര്&#x200d;ക്കാരിന്റെ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. നിലവില്&#x200d; ഏര്&#x200d;പ്പെടുത്തിയിട്ടുള്ള ഭാഗഉടമ്പടി, ധനനിശ്ചയം എന്നിവയടക്കമുള്ളവക്ക് ഏര്&#x200d;പ്പെടുത്തിയിരിക്കുന്ന തുക കൂടുതലാണ്. ഭൂമിയുടെ ന്യായവില വര്&#x200d;ധിപ്പിച്ചതോടെ രജിസ്‌ട്രേഷന്&#x200d; ഫീ വര്&#x200d;ധിക്കുന്ന അവസ്ഥയാണുള്ളത്.<br />
പഞ്ചായത്ത് ഫണ്ടുകള്&#x200d; കുറയുകയാണ്. മാന്ദ്യ വിരുദ്ധ പാക്കേജിനെ കുറിച്ച് ബജറ്റില്&#x200d; ഒന്നും പറഞ്ഞിട്ടില്ല. പരമ്പരാഗത വ്യവസായത്തെക്കുറിച്ച് കഴിഞ്ഞതവണ പറഞ്ഞത് ആവര്&#x200d;ത്തിക്കുക മാത്രമാണ് ചെയ്തത്. 950 കോടി രൂപയുടെ നികുതി ബാധ്യതകള്&#x200d; തന്ത്രപരമായും നിര്&#x200d;ദാക്ഷിണ്യമായും ജനങ്ങളുടെ മേല്&#x200d; അടിച്ചേല്&#x200d;പ്പിക്കുകയാണ്.</p>
<p>സാധാരണക്കാരും പാവപ്പെട്ടവരുമായ ബഹുഭൂരിപക്ഷം ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നികുതി ബാധ്യതകളാണിത്. ഭൂനികുതി വര്&#x200d;ധിപ്പിക്കുക വഴി 100 കോടിയുടെ അധികവരുമാനം സര്&#x200d;ക്കാര്&#x200d; ലക്ഷ്യമിടുമ്പോള്&#x200d; അധിക ബാധ്യത താങ്ങേണ്ടിവരുന്നത് സാധാരണക്കാരായ മനുഷ്യരാണ്. ജനങ്ങളുടെ കണ്ണില്&#x200d; മണ്ണിടുന്ന പവിത്രതയില്ലാത്ത ബജറ്റാണിത്. ഒരു നോവല്&#x200d; വായിക്കുന്ന പ്രതീതി മാത്രമായിരുന്നു ബജറ്റ് കേട്ടപ്പോഴുണ്ടായത്. കഴിഞ്ഞ ബജറ്റില്&#x200d; പറഞ്ഞ 75 ശതമാനം കാര്യങ്ങളാണ് ഇപ്പോഴെത്തെ ബജറ്റിലുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ വിദേശനിര്&#x200d;മിത മദ്യം ഒഴുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d;</p>
<p>മദ്യനിരോധനത്തെ എതിര്&#x200d;ത്ത് മദ്യവര്&#x200d;ജനം നടപ്പാക്കുന്ന എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാറിന്റെ മൂന്നാം ബജറ്റില്&#x200d; കേരളത്തില്&#x200d; വിദേശമദ്യം ഒഴുകും. ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ ഇനി വിദേശമദ്യം വില്&#x200d;ക്കുമെന്ന് ധനമന്ത്രി ബജറ്റില്&#x200d; പ്രഖ്യാപിച്ചു. അബ്കാരി നിയമപ്രകാരം സംസ്ഥാനത്ത് ഇന്ത്യന്&#x200d; നിര്&#x200d;മ്മിത മദ്യവും വിദേശ നിര്&#x200d;മ്മിത മദ്യവും വില്&#x200d;ക്കാന്&#x200d; അധികാരമുള്ള സ്ഥാപനം ബിവറേജസ് കോര്&#x200d;പ്പറേഷന്&#x200d; ആണ്. എന്നാല്&#x200d; ഇതുവരെ കോര്&#x200d;പ്പറേഷന്&#x200d; വിദേശമദ്യം വിറ്റിട്ടില്ല. ഇത് മുതലെടുത്ത് സമാന്തരമദ്യകച്ചവടത്തിലൂടെ വിദേശമദ്യവില്&#x200d;പന സജീവമാണെന്നും ഇത് സര്&#x200d;ക്കാരിന് നികുതി നഷ്ടം വരുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ബിവറേജസ് കോര്&#x200d;പ്പറേഷന്&#x200d; വിദേശമദ്യവില്&#x200d;പനയിലേക്ക് കടക്കുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.</p>
<p>വിദേശമദ്യത്തിനും വൈനിനും നിലവിലുള്ള 150 ശതമാനം ഇറക്കുമതി നികുതി 78 ശതമാനമായി കുറച്ചു. ഇതിലൂടെ വില ഗണ്യമായി കുറയും. ബിവറേജസ് കോര്&#x200d;പ്പറേഷന്റെ ശുപാര്&#x200d;ശ കണക്കിലെടുത്താണ് തീരുമാനം. അതേസമയം ഭാവിയില്&#x200d; വിദേശമദ്യത്തിന്റെ വരവ് ഇന്ത്യന്&#x200d; നിര്&#x200d;മ്മിത വിദേശമദ്യത്തിന് ഭീഷണിയാവാതിരിക്കാന്&#x200d; വിദേശനിര്&#x200d;മ്മിത വിദേശമദ്യത്തിന്റെ അടിസ്ഥാന വില കെയ്‌സിന് ആറായിരം രൂപയായും വൈനിന് മൂവായിരം രൂപയായും നിശ്ചയിച്ചു. മദ്യവില്&#x200d;പനയിലൂടെ 60 കോടിയുടെ അധികവരുമാനമാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; പ്രതീക്ഷിക്കുന്നത്. മദ്യവില്&#x200d;പനയ്ക്ക് ഏര്&#x200d;പ്പെടുത്തിയിരുന്ന നികുതികളും സെസും ഏകീകരിക്കുന്നതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. നിലവില്&#x200d; ഇന്ത്യന്&#x200d; നിര്&#x200d;മ്മിത വിദേശമദ്യത്തിനും ബീറുകള്&#x200d;ക്കും വില്&#x200d;പനികുതി സര്&#x200d;ചാര്&#x200d;ജ്,സാമൂഹിക സുരക്ഷാ സെസ്, മെഡിക്കല്&#x200d; സെസ് സര്&#x200d;ചാര്&#x200d;ജ്, പുനരധിവാസ സെസ്, ടേണ്&#x200d; ഓവര്&#x200d; ടാക്‌സ് എന്നിവ ബാധകമാണ്. ഇതില്&#x200d; വില്&#x200d;പനികുതി സര്&#x200d;ചാര്&#x200d;ജ്, സാമൂഹിക സുരക്ഷാ സെസ്, മെഡിക്കല്&#x200d; സെസ് സര്&#x200d;ചാര്&#x200d;ജ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളയുമെന്നും തത്തുല്യമായി വില്&#x200d;പനനികുതി നിരക്ക് ഉയര്&#x200d;ത്തുമെന്നും ബജറ്റില്&#x200d; പ്രഖ്യാപിച്ചിട്ടുണ്ട്.<br />
400 രൂപ വരെ വിലയുള്ള വിദേശമദ്യത്തിന്റെ നികുതി 200 ശതമാനമായും 200 രൂപയ്ക്ക് മുകളില്&#x200d; വരുന്ന മദ്യത്തിന് 210 ശതമാനമായും പരിഷ്‌കരിച്ചു. ബീറിന്റെ നികുതി 100 ശതമാനമായി പരിഷ്‌കരിച്ചു. എന്നാല്&#x200d; നികുതി വര്&#x200d;ധിപ്പിക്കുകയും സെസ് എടുത്തുകളയുകയും ചെയ്ത സാഹചര്യത്തില്&#x200d; നിലവിലുള്ളതില്&#x200d; നിന്നും നാമമാത്രമായ വര്&#x200d;ധന മാത്രമേ മദ്യത്തിന് ഉണ്ടാവൂ.</p>
<p>സ്വപ്‌നാടകന്റെ വാചക കസര്&#x200d;ത്ത് മാത്രം: കെ.പി.എ മജീദ്</p>
<p>സാഹിത്യവും വാചക കസര്&#x200d;ത്തുമായി ബജറ്റ് വാചാലമാക്കിയെന്നതിനപ്പുറം ജനത്തിന്റെ പ്രയാസം ലഘൂകരിക്കാനുള്ള ഒരു നടപടിയുമില്ലാത്ത സംസ്ഥാന ബജറ്റ് നിരാശാജനകമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്. സര്&#x200d;ക്കാറിന്റെ സേവനത്തിനുള്ള നികുതി പോലും അഞ്ചു ശതമാനം വര്&#x200d;ധിപ്പിച്ച സര്&#x200d;ക്കാര്&#x200d; സാമ്പത്തിക പ്രതിസന്ധിയെന്ന് ആവര്&#x200d;ത്തിക്കുകയും എ.കെ.ജിക്ക് സ്മാരകം പണിയാന്&#x200d; പത്തു കോടി രൂപ വകയിരുത്തുകയും ചെയ്യുന്നത് ന്യായീകരണമില്ലാത്തതാണ്. കിഫ്ബിയെന്ന പേരിട്ട് വല്ലവന്റെയും കയ്യിലെ പണം കണ്ട് സ്വപ്‌നം കാണുന്ന ധനമന്ത്രി ക്ഷേമ പെന്&#x200d;ഷന്&#x200d;കാരുടെ പോലും വയറ്റത്തടിച്ചു. ഭക്ഷണത്തിനും ചികിത്സക്കും പണമില്ലാതെ ജീവന്&#x200d; വെടിയുന്ന കെ.എസ്.ആര്&#x200d;.ടി.സി പെന്&#x200d;ഷന്&#x200d;കാര്&#x200d;ക്ക് ഒരു സഹായവും പ്രഖ്യാപിച്ചില്ല. മൂന്നു ലാഭ കേന്ദ്രങ്ങായി വിഭജിക്കുമെന്ന് പറയുന്നവര്&#x200d; മുമ്പ് അക്കാര്യം യു.ഡി.എഫ് മുന്നോട്ടു വെച്ചപ്പോള്&#x200d; എതിര്&#x200d;ത്തവരാണ്.</p>
<p>ലാഭമുണ്ടാകുന്നതുവരെ കെ.എസ്.ആര്&#x200d;.ടി.സി പെന്&#x200d;ഷന്&#x200d;കാര്&#x200d; ജീവിക്കാന്&#x200d; എന്തു ചെയ്യണമെന്നാണ് പറയുന്നത്. സ്വന്തമായൊരു ഭൂമിയും വീടുമെന്ന സാധാരണക്കാരന്റെയും സ്വപ്‌നത്തിന് മേലാണ് ന്യായവില ഉയര്&#x200d;ത്തി കരിനിഴല്&#x200d; വീഴ്ത്തിയത്. കുടുംബാംഗങ്ങള്&#x200d; തമ്മിലുള്ള ഭൂമിയിടപാടിന്റെയും പാരമ്പര്യ സ്വത്ത് കൈമാറ്റത്തിന്റെയുമെല്ലാം നികുതി വര്&#x200d;ധിപ്പിച്ചത് ന്യായീകരിക്കാനാവില്ല.</p>
<p>ജി.എസ്.ടി.യുടെ പ്രഹരത്തില്&#x200d; നടുവൊടിഞ്ഞ വ്യാപാരി സമൂഹത്തോട് ആശ്വാസ വാക്കു പോലും പറഞ്ഞില്ല. നിയമന നിരോധനം നിഴലിച്ച ബജറ്റ് യുവാക്കളോടുള്ള വെല്ലുവിളിയാണ്. വിദ്യാഭ്യാസ മേഖലക്ക് പുതിയതായി ഒരു പദ്ധതിയുമില്ല. കേന്ദ്ര സര്&#x200d;ക്കാറിന്റെ കോര്&#x200d;പ്പറേറ്റു പ്രീണനത്തിന്റെ കെടുതിയില്&#x200d; നട്ടം തിരിയുന്ന സാധാരണക്കാരെ കരകയറ്റാനുള്ള ഒരു ശ്രമം പോലും ഉണ്ടാവാത്തത് പ്രതിഷേധാര്&#x200d;ഹമാണെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>തോമസ് ഐസക് കഴിഞ്ഞ വര്&#x200d;ഷം പറഞ്ഞ<br />
നടക്കാത്ത സുന്ദരസ്വപ്‌നങ്ങള്&#x200d;</p>
<p>• 25,000 കോടിയുടെ പശ്ചാത്തലസൗകര്യ വികസന പരിപാടി<br />
• തീരദേശഹൈവേക്ക് 6,500 കോടി, മലയോരഹൈവേക്ക് 3500 കോടി<br />
• ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളുകളില്&#x200d; 2,500 പുതിയ അധ്യാപക തസ്തികകള്&#x200d;<br />
• ആസ്പത്രികളില്&#x200d; 8,000 പുതിയ തസ്തികകള്&#x200d;<br />
• കിഫ്ബി മുഖേന 25,000 കോടിയുടെ നിര്&#x200d;മ്മാണപ്രവൃത്തികള്&#x200d;<br />
• മുനിസിപ്പാലിറ്റികളില്&#x200d; ആധുനിക അറവുശാലകള്&#x200d;<br />
• 1000 കുട്ടികളില്&#x200d; കൂടുതലുള്ള സര്&#x200d;ക്കാര്&#x200d; സ്‌കൂളുകള്&#x200d; മെച്ചപ്പെടുത്തും<br />
• ഡയബറ്റിസ്, പ്രഷര്&#x200d;, കൊളസ്‌ട്രോള്&#x200d; രോഗികള്&#x200d;ക്ക് സൗജന്യമരുന്ന്<br />
• 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്&#x200d; കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും<br />
• ജനകീയാസൂത്രണത്തില്&#x200d; തദ്ദേശഭരണസ്ഥാപനങ്ങള്&#x200d;ക്ക് 9,748 കോടി<br />
• ഓഡിറ്റ് കമ്മിഷന്&#x200d; രൂപീകരിക്കും. സോഷ്യല്&#x200d; ഓഡിറ്റ് നിര്&#x200d;ബന്ധമാക്കും.<br />
• 200 തദ്ദേശ സ്ഥാപനങ്ങളില്&#x200d;ക്കൂടി ബഡ്‌സ് സ്‌കൂളുകള്&#x200d;<br />
• സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d;ക്കും പെന്&#x200d;ഷന്&#x200d;കാര്&#x200d;ക്കും ആരോഗ്യ ഇന്&#x200d;ഷ്വറന്&#x200d;സ്<br />
• നെല്ല്, പച്ചക്കറി, വാഴ, പൂക്കള്&#x200d;, നാളികേരം എന്നിവക്കായി 15 സ്‌പെഷ്യല്&#x200d; ഇക്കണോമിക് സോണുകള്&#x200d;.<br />
• 3,600 രൂപ വീതം മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസസമാശ്വസപദ്ധതി<br />
• അനുബന്ധത്തൊഴിലാളികള്&#x200d;ക്കും മത്സ്യബന്ധനോപകരണങ്ങള്&#x200d;ക്കും ഇന്&#x200d;ഷ്വറന്&#x200d;സ്.<br />
• തീരത്തിനോട് അടുത്തുള്ള 24,851 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കും<br />
• 12 •ഐ.ടി ഹാര്&#x200d;ഡ്‌വെയര്&#x200d; നിര്&#x200d;മ്മാണഹബ്ബായി പാര്&#x200d;ക്കുകള്&#x200d;<br />
• പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്&#x200d;ക്ക് സൗജന്യ ഇന്റര്&#x200d;നെറ്റ് കണക്ഷന്&#x200d;<br />
• കെ.എസ്.എഫ്.ഇ വഴി പ്രവാസികള്&#x200d;ക്ക് ചിട്ടി<br />
• മാങ്കുളം, അച്ചന്&#x200d;കോവില്&#x200d;, അപ്പര്&#x200d; ചെങ്കുളം, പാമ്പാര്&#x200d; വൈദ്യുതിപദ്ധതികള്&#x200d;<br />
• മുഹമ്മ, ആലപ്പുഴ, കുമരകം, എറണാകുളം റൂട്ടില്&#x200d; വാട്ടര്&#x200d; ടാക്‌സി സര്&#x200d;വ്വീസ്.<br />
• പുതിയ 6 താലൂക്കുകളില്&#x200d; എക്‌സൈസ് സര്&#x200d;ക്കിള്&#x200d; ആഫീസുകള്&#x200d;, മൂന്നിടത്ത് എക്‌സൈസ് ടവറുകള്&#x200d;<br />
• സീ അഷ്ടമുടി പാസഞ്ചര്&#x200d; ടൂറിസ്റ്റ് സര്&#x200d;വ്വീസ്.<br />
• കെ.എസ്.ആര്&#x200d;.ടി.സിയെ പുനരുദ്ധരിക്കും. പ്രൊഫഷണല്&#x200d; വിദഗ്ദ്ധരെ നിയമിക്കും<br />
• മൂന്നു വര്&#x200d;ഷത്തെ പാക്കേജിന്റെ ഭാഗമായി കെ.എസ്.ആര്&#x200d;.ടി.സിക്ക് 3,000 കോടി<br />
• 50 ശതമാനം സര്&#x200d;ക്കാര്&#x200d; ഗ്രാന്റോടെ കെ.എസ്.ആര്&#x200d;.ടി.സി.യുടെ പെന്&#x200d;ഷന്&#x200d;<br />
• 1000 യുവകലാകാരന്മാര്&#x200d;ക്ക് വജ്രജൂബിലി ഫെലോഷിപ്പ് പ്രതിമാസം 10,000 വീതം.<br />
• സ്ത്രീകള്&#x200d; മാത്രം ഗുണഭോക്താക്കളായ 64 സ്‌കീമുകള്&#x200d;ക്ക് 1,060.5 കോടി<br />
• സ്വകാര്യഭൂമിയില്&#x200d; മരങ്ങള്&#x200d; വച്ചുപിടിപ്പിക്കാന്&#x200d; പ്രത്യേക പദ്ധതി.<br />
• അഞ്ച് വര്&#x200d;ഷം കൂടുമ്പോള്&#x200d; മരം ഒന്നിന് 500 സഹായം.<br />
• മരം മുറിച്ചാല്&#x200d; പണം പലിശസഹിതം തിരിച്ചു നല്&#x200d;കണം<br />
• പ്രവാസികളുടെ ഓണ്&#x200d;ലൈന്&#x200d; ഡേറ്റാ ബെയ്‌സ് തയ്യാറാക്കും<br />
• ഏത് സബ്‌രജിസ്ട്രാര്&#x200d; ആഫീസിലും ആധാരം റജിസ്‌ട്രേഷന്&#x200d; സൗകര്യം<br />
• ഇ-സ്റ്റാമ്പിംഗ് മുദ്രക്കടലാസുകള്&#x200d;</p>
<p>സുഗതകുമാരിയില്&#x200d; തുടങ്ങി ബാലാമണിയില്&#x200d; അവസാനിപ്പിച്ചു</p>
<p>തന്റെ ഒന്&#x200d;പതാമത്തെ ബജറ്റിന് സാഹിത്യഭംഗി കൈവരാനും ഗരിമകൂട്ടാനും ധനമന്ത്രി തോമസ് ഐസക് കൂട്ടുപിടിച്ചത് സുഗതകുമാരി മുതല്&#x200d; ബാലാമണിയമ്മ വരെയുള്ള വനിതാ എഴുത്തുകാരെ. രണ്ട് മണിക്കൂര്&#x200d; 40 മിനിറ്റ് നീളുന്ന ബജറ്റില്&#x200d; ഇരുപതോളം വനിതാ എഴുത്തുകാരാണ് ഇടംപിടിച്ചത്. ശതാഭിഷേക നിറവില്&#x200d; നില്&#x200d;ക്കുന്ന മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരിയുടെ കവിതയില്&#x200d; തുടങ്ങി ബാലാമണിയമ്മയുടെ നവകരേളം എന്ന കവിത ചൊല്ലിയാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.</p>
<p>പി. വത്സല, സാറാ ജോസഫ്, സാറാ തോമസ്, ലളിതാംബിക അന്തര്&#x200d;ജനം, അമൃത പ്രീതം, ബി.എം സുഹ്‌റ, ഗ്രേസി, സാവിത്രി രാജീവന്&#x200d;, ജയശ്രീ മിശ്ര, കെ.ആര്&#x200d; മീര, കെ.എ ബീന, അനിത പ്രതാപ്, പി.വത്സല, ഇന്ദുമേനോന്&#x200d;, വിജയലക്ഷ്മി, ഡോണ മയൂര, ധന്യ എം.ഡി, ഖദീജ മുംതാസ്, രാജലക്ഷ്മി തുടങ്ങിയവരുടെ കൃതികളിലെ വരികളാണ് ശുഷ്‌കമായ ബജറ്റിനെ &#8216;സമ്പന്ന&#8217;മാക്കാന്&#x200d; ഐസക് ഉപയോഗിച്ചത്.</p>
<p>കൂടാതെ വിദ്യാര്&#x200d;ത്ഥിനി എന്&#x200d;.പി സ്നേഹയുടെ കവിതയും ഇടംപിടിച്ചു. 2015ല്&#x200d; ചെര്&#x200d;പ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തില്&#x200d; സ്നേഹ എഴുതിയ &#8216;ലാബ്&#8217; എന്ന കവിതയിലെ വരികളാണ് ഐസക്ക് എടുത്തുപറഞ്ഞത്. ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്&#x200d; ഹിറ്റാണ് ഈ കവിത. &#8216;കെമിസ്ട്രി സാറാണ് പറഞ്ഞത്/ അടുക്കള ഒരു ലാബാണെന്ന്./പരീക്ഷിച്ച്, നിരീക്ഷിച്ച്/നിന്നപ്പോഴാണ് കണ്ടത്/വെളുപ്പിനുണര്&#x200d;ന്ന്/പുകഞ്ഞു പുകഞ്ഞ്/തനിയെ സ്റ്റാര്&#x200d;ട്ടാകുന്ന/കരി പുരണ്ട് കേടുവന്ന/ ഒരു മെഷീന്&#x200d; അവിടെയെന്നും/സോഡിയം ക്ലോറൈഡ് ലായനി/ ഉല്&#x200d;പാദിപ്പിക്കുന്നുണ്ടെന്ന്.&#8217; പാലക്കാട് ജില്ലയിലെ പുലാപ്പറ്റ എം.എന്&#x200d;.കെ.എം ഹയര്&#x200d;സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്&#x200d;ത്ഥിനിയാണ് സ്നേഹ.</p>
<p>സ്വന്തം വ്യക്തിത്വവും അന്തസും സ്ഥാപിച്ചുകിട്ടാനുള്ള സ്ത്രീകളുടെ പടയോട്ടത്തിന് ഈ ബജറ്റ് എല്ലാ പിന്തുണയും നല്&#x200d;കുന്നുവെന്ന് ബജറ്റിന്റെ തുടക്കഭാഗത്ത് ഐസക് പറയുന്നു. അടിച്ചമര്&#x200d;ത്തലിന്റെയും അവഹേളനത്തിന്റെയും നാട്ടുനടപ്പുകളെ നിവര്&#x200d;ന്നുനിന്നു വെല്ലുവിളിക്കാന്&#x200d; പുതിയ സ്ത്രീകള്&#x200d; തയാറായി വരുന്നു. സിനിമാ മേഖലയിലടക്കം ആണ്&#x200d;കോയ്മക്കെതിരെയുള്ള തീക്ഷ്ണമായ പ്രതികരണങ്ങള്&#x200d; ദൃശ്യമാണ്. അതുകൊണ്ടാണ് സാഹിത്യകാരികളുടെ വരികള്&#x200d; ചേര്&#x200d;ത്ത് ബജറ്റ് തയാറാക്കിയതെന്നും ഐസക് പറഞ്ഞുവെക്കുന്നു.</p>
<p>ലളിതാംബിക അന്തര്&#x200d;ജനത്തിന്റെ &#8216;സാവിത്രി അഥവാ വിധവാ വിവാഹം&#8217; എന്ന നാടകത്തിലെ കഥാപാത്രം പാടുന്ന വരികള്&#x200d;-&#8216;പാണിയില്&#x200d; തുഴയില്ല, തോണിയില്&#x200d; തുണയില്ല/ ക്ഷോണിയിലൊരു ലക്ഷ്യവുമറിയുകയില്ല&#8217;- ഐസക് ബജറ്റ് പ്രസംഗത്തില്&#x200d; ചേര്&#x200d;ത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ നടുവില്&#x200d; കയ്യില്&#x200d; തുഴയും തോണിയില്&#x200d; തുണയുമില്ലാതെ നില്&#x200d;ക്കുന്ന സ്വന്തം അവസ്ഥതന്നെയാണ് ഐസക് ഇവിടെ പരാമര്&#x200d;ശിച്ചിരിക്കുന്നതെന്നാണ് നിരൂപക പക്ഷം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-governments-budget-thomas-isaac.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബജറ്റ് ചോര്‍ച്ച: തോമസ് ഐസകിനെ മാറ്റണമെന്നാവശ്യപ്പെട്ട് കുമ്മനം ഹൈക്കോടതിയില്‍</title>
		<link>https://www.chandrikadaily.com/budget-3.html</link>
					<comments>https://www.chandrikadaily.com/budget-3.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 08 Mar 2017 04:06:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala budget]]></category>
		<category><![CDATA[kummanam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21985</guid>

					<description><![CDATA[ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസകിനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അംഗീകരിക്കണം. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച തോമസ് ഐസക് തന്റെ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. കുമ്മന്റെ ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും. ഗവര്‍ണര്‍, മുഖ്യമന്ത്രി, തോമസ് ഐസക്, ബദല്‍ ബജറ്റ് അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്കെതിരെയാണ് ഹര്‍ജിയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ബജറ്റ് ചോര്&#x200d;ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; ധനമന്ത്രി തോമസ് ഐസകിനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്&#x200d; കുമ്മനം രാജശേഖരന്&#x200d; ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കി. തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അംഗീകരിക്കണം. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച തോമസ് ഐസക് തന്റെ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ഹര്&#x200d;ജിയില്&#x200d; പറയുന്നു. കുമ്മന്റെ ഹര്&#x200d;ജി ബുധനാഴ്ച കോടതി പരിഗണിക്കും. ഗവര്&#x200d;ണര്&#x200d;, മുഖ്യമന്ത്രി, തോമസ് ഐസക്, ബദല്&#x200d; ബജറ്റ് അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന പൊലീസ് മേധാവി എന്നിവര്&#x200d;ക്കെതിരെയാണ് ഹര്&#x200d;ജിയില്&#x200d; പരാമര്&#x200d;ശിച്ചിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/budget-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈദ്യുത പോസ്റ്റുകള്‍ വഴി കേരളം മുഴുവന്‍ ഇന്‍ര്‍നെറ്റ്</title>
		<link>https://www.chandrikadaily.com/electric-post-kerala-internet.html</link>
					<comments>https://www.chandrikadaily.com/electric-post-kerala-internet.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Mar 2017 10:03:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[internet]]></category>
		<category><![CDATA[kerala budget]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21498</guid>

					<description><![CDATA[തിരുവനന്തപുരം: സാങ്കേതിക മുന്നേറ്റത്തിനൊപ്പം കുതിക്കാന്‍ കേരളവും ഒരുങ്ങുന്നു. ഇന്റര്‍നെറ്റ് വിപ്ലവം ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി ധനമന്ത്രി ടി.എം തോമസ് ഐസക് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളിലൂടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതാണ് പദ്ധതി. വൈദ്യുതി ശൃംഖലക്കു സമാന്തരമായി ഒരുക്കുന്ന പ്രത്യേക ഒപ്റ്റിക് ഫൈബര്‍ പാത വഴിയാണ് ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നത്. 18 മാസത്തിനുള്ളില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. ആയിരം കോടി രൂപയുടെ മൂലധനം കിഫ്ബി വഴി ഇതിനായി സമാഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സാങ്കേതിക മുന്നേറ്റത്തിനൊപ്പം കുതിക്കാന്&#x200d; കേരളവും ഒരുങ്ങുന്നു. ഇന്റര്&#x200d;നെറ്റ് വിപ്ലവം ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി ധനമന്ത്രി ടി.എം തോമസ് ഐസക് സംസ്ഥാന ബജറ്റില്&#x200d; പ്രഖ്യാപിച്ചു. കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളിലൂടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതാണ് പദ്ധതി. വൈദ്യുതി ശൃംഖലക്കു സമാന്തരമായി ഒരുക്കുന്ന പ്രത്യേക ഒപ്റ്റിക് ഫൈബര്&#x200d; പാത വഴിയാണ് ഇന്റര്&#x200d;നെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നത്. 18 മാസത്തിനുള്ളില്&#x200d; ഇതിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടപ്പിലാക്കും. ആയിരം കോടി രൂപയുടെ മൂലധനം കിഫ്ബി വഴി ഇതിനായി സമാഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്തെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്&#x200d;ക്ക് ഇന്റര്&#x200d;നെറ്റ് സൗകര്യം സൗജന്യമാക്കുമെന്നും അദ്ദേഹം നിയമസഭയില്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/electric-post-kerala-internet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
