<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Kerala Climate &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-climate/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 29 Nov 2023 14:15:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Kerala Climate &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>9 മാസം രാജ്യം കടന്നുപോയത് കാലാവസ്ഥാ പ്രതിസന്ധിയിലൂടെ; പൊലിഞ്ഞത് 2923 ജീവന്&#x200d;</title>
		<link>https://www.chandrikadaily.com/the-country-went-through-nine-months-of-climate-crisis-2923-lives-lost.html</link>
					<comments>https://www.chandrikadaily.com/the-country-went-through-nine-months-of-climate-crisis-2923-lives-lost.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 29 Nov 2023 14:15:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[weather]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Kerala Climate]]></category>
		<category><![CDATA[nine months]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284491</guid>

					<description><![CDATA[80000 വീടുകള്&#x200d; ഇക്കാലയളവില്&#x200d; തകര്&#x200d;ന്നപ്പോള്&#x200d; 92000 മൃഗങ്ങള്&#x200d;ക്കും ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഈ വര്&#x200d;ഷം ആദ്യ 9 മാസം രാജ്യം കടന്നുപോയത് സമാനതകളില്ലാത്ത കാലാവസ്ഥ ദുരിതങ്ങളിലൂടെ എന്ന് റിപ്പോര്&#x200d;ട്ട്. ജനുവരി മുതല്&#x200d; സെപ്തംബര്&#x200d; വരെയുള്ള ഒമ്പത് മാസങ്ങളില്&#x200d; 86 ശതമാനം ദിവസങ്ങളിലും രാജ്യത്തെ വിവിധ ഇടങ്ങള്&#x200d; കലുഷിതമായ കാലാവസ്ഥാ സാഹചര്യത്തെയാണ് നേരിട്ടതെന്ന് സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകരായ സെൻ്റർ ഫോര്&#x200d; സയന്&#x200d;സ് ആൻ്റ് എന്&#x200d;വിയോണ്&#x200d;മെന്റ് കഴിഞ്ഞ ദിവസം പങ്കുവച്ച റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കുന്നു.</p>
<p>ഇക്കാലയളവില്&#x200d; രാജ്യത്ത് കാലാവസ്ഥാ ദുരന്തങ്ങളില്&#x200d; 2923 പേര്&#x200d; കൊല്ലപ്പെടുകയും രണ്ട് ദശലക്ഷം ഹെക്ടര്&#x200d; കൃഷി നശിക്കുകയും ചെയ്തു. 80000 വീടുകള്&#x200d; ഇക്കാലയളവില്&#x200d; തകര്&#x200d;ന്നപ്പോള്&#x200d; 92000 മൃഗങ്ങള്&#x200d;ക്കും ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 80 ശതമാനം ഇന്ത്യക്കാരും കാലാവസ്ഥാ ദുരിത ഭീഷണി നേരിടുന്ന ജില്ലകളിലാണ് ജീവിക്കുന്നത് എന്നും റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നു.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഉത്തരേന്ത്യയില്&#x200d; മധ്യപ്രദേശും ദക്ഷിണേന്ത്യയില്&#x200d; കേരളവുമാണ് ഈ വര്&#x200d;ഷം ഏറ്റവും കൂടുതല്&#x200d; കാലാവസ്ഥാ ദുരിതങ്ങള്&#x200d; ഏറ്റുവാങ്ങിയത്. മധ്യപ്രദേശില്&#x200d; ഇത്തരത്തില്&#x200d; 138 സംഭവങ്ങളാണ് റിപ്പോര്&#x200d;ട്ട് ചെയ്തത്. കേരളത്തില്&#x200d; 67 ദിവസങ്ങള്&#x200d; കാലാവസ്ഥാ ദുരിതങ്ങളുടേതായിരുന്നു. 60 മരണങ്ങളും റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>മധ്യപ്രദേശില്&#x200d; കാലാവസ്ഥാ ദുരിതവുമായി ബന്ധപ്പെട്ട സംഭവങ്ങള്&#x200d; കൂടുതലെങ്കിലും മരണങ്ങള്&#x200d; കൂടുതലും സംഭവിച്ചത് ബിഹാറിലാണ് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 682 മരണങ്ങളാണ് കഴിഞ്ഞ 9 മാസത്തിനിടെ ബിഹാറിലുണ്ടായത്. ഹിമാചല്&#x200d; പ്രദേശില്&#x200d; 365 പേരും ഉത്തര്&#x200d;പ്രദേശില്&#x200d; 341 പേരും ഇക്കാലയളവില്&#x200d; മരിച്ചു. പഞ്ചാബിലാണ് ഏറ്റവും കൂടുതല്&#x200d; മൃഗങ്ങള്&#x200d; കൊല്ലപ്പെട്ടത്. ഹിമാചല്&#x200d; പ്രദേശിലാണ് കൂടുതല്&#x200d; വീടുകള്&#x200d; തകര്&#x200d;ന്നത്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ക്ഷിണേന്ത്യയില്&#x200d; തെലങ്കാനയിലാണ് ഏറ്റവും കൂടുതല്&#x200d; കൃഷിനാശം (62,000 ഹെക്ടര്&#x200d;) ഉണ്ടായത്. ഏറ്റവും കൂടുതല്&#x200d; മൃഗങ്ങള്&#x200d; കൊല്ലപ്പെട്ടതും (645) തെലങ്കാനയില്&#x200d; തന്നെയാണ്. കാലാവസ്ഥാ ദുരിതത്തില്&#x200d; കര്&#x200d;ണാടകയിലാണ് ഏറ്റവും കൂടുതല്&#x200d; വീടുകള്&#x200d; തകര്&#x200d;ന്നത്. 11,000ത്തിലധികം വീടുകള്&#x200d; തകര്&#x200d;ന്ന കര്&#x200d;ണാടക കനത്ത നാശം നേരിട്ടു.</p>
<p>വടക്കുപടിഞ്ഞാറന്&#x200d; ഇന്ത്യയില്&#x200d; ഉത്തര്&#x200d;പ്രദേശാണ് ഏറ്റവും തീവ്രമായ കാലാവസ്ഥാ ദിവസങ്ങളിലൂടെ (113) കടന്നുപോയത്. ഹിമാചല്&#x200d; പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്&#x200d; സംസ്ഥാനങ്ങളും കാലാവസ്ഥാ ദുരിതങ്ങള്&#x200d; നേരിട്ടു.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കിഴക്ക്, വടക്കു കിഴക്കന്&#x200d; സംസ്ഥാനങ്ങളില്&#x200d; അസമിലാണ് കാലാവസ്ഥ കൂടുതല്&#x200d; ദുരിതം വിതച്ചത്. 102 ദിവസങ്ങളില്&#x200d; കാലാവസ്ഥ രൂക്ഷമായപ്പോള്&#x200d; 159 കന്നുകാലികള്&#x200d; കൊല്ലപ്പെടുകയും 48000 ഹെക്ടര്&#x200d; കൃഷി നശിക്കുയും ചെയ്തു. നാഗാലാൻ്റില്&#x200d; 1900 വീടുകളാണ് ഇക്കാലയളവില്&#x200d; നശിച്ചത്.</p>
<p>കാലാവസ്ഥാ വ്യതിയാനവും രാജ്യം ഇക്കാലയളവില്&#x200d; നേരിട്ടു. ജനുവരിയില്&#x200d; പതിവിലും കൂടുതല്&#x200d; ചൂടായിരുന്നു ഈ വര്&#x200d;ഷം ഉണ്ടായത്. ഫെബ്രുവരിയില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത് റെക്കോര്&#x200d;ഡ് താപനിലയായിരുന്നു. 122 വര്&#x200d;ഷത്തിനിടയിലെ ഏറ്റവും ഉയര്&#x200d;ന്ന താപനില രേഖപ്പെടുത്തിയ മാസമായിരുന്നു ഫെബ്രുവരി.</p>
<p>ഇടിമിന്നലും ശക്തമായ കാറ്റും രൂക്ഷമായി ബാധിച്ച വര്&#x200d;ഷം കൂടിയായിരുന്നു 2023. ഒന്&#x200d;പത് മാസങ്ങളിലെ 273 ദിവസങ്ങളില്&#x200d; 176 ദിനങ്ങളും രാജ്യത്ത് ഇടിമിന്നല്&#x200d; അഥവാ ശക്തമായ കാറ്റ് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടു. 711 ജീവനുകളാണ് ഇതുമൂലം പൊലിഞ്ഞത്.</p>
<p>ഒന്&#x200d;പത് മാസം വലിയ ദുരിതങ്ങളുടെ നേര്&#x200d;ക്കാഴ്ച റിപ്പോര്&#x200d;ട്ട് മുന്നോട്ട് വയ്ക്കുന്ന സാഹചര്യത്തില്&#x200d; ഈ വര്&#x200d;ഷം പൂര്&#x200d;ത്തിയാകുമ്പോള്&#x200d; കണക്കുകള്&#x200d; ഇനിയും ഉയരുമെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-country-went-through-nine-months-of-climate-crisis-2923-lives-lost.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാലവര്&#x200d;ഷം 29ന് എത്തുമെന്ന് പ്രവചനം,  അപകടകരമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം</title>
		<link>https://www.chandrikadaily.com/kerala-climate-prediction.html</link>
					<comments>https://www.chandrikadaily.com/kerala-climate-prediction.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 May 2018 16:11:57 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Kerala Climate]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=86372</guid>

					<description><![CDATA[&#160; &#160; സ്വന്തം ലേഖകന്&#x200d; തിരുവനന്തപുരം സംസ്ഥാനത്ത് ഈമാസം 29ഓടെ കാലവര്&#x200d;ഷം എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഇതിനും രണ്ടു ദിവസം മുമ്പേ എത്താമെന്ന് ചില നിരീക്ഷകരും പറയുന്നു. ശ്രീലങ്കയില്&#x200d; ഇന്നുമുതല്&#x200d; കാലവര്&#x200d;ഷം ആരംഭിക്കും. കേരളത്തില്&#x200d; ഇത്തവണ കാലവര്&#x200d;ഷം നേരത്തേയെത്തുമെന്ന് പ്രവചനമുണ്ടായിരുന്നു. കന്യാകുമാരി തീരത്തു രൂപമെടുക്കുന്ന ന്യൂനമര്&#x200d;ദമാകും ഈ വര്&#x200d;ഷത്തെ മണ്&#x200d;സൂണിന്റെ ഗതി നിര്&#x200d;ണയിക്കുന്നത്. അതേസമയം അറബിക്കടലില്&#x200d; വീണ്ടും ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതിനാല്&#x200d; ലക്ഷദ്വീപ് ഭാഗത്തേക്ക് മീന്&#x200d; പിടിക്കാന്&#x200d; പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്&#x200d;കി. &#8216;സാഗര്&#x200d;&#8217; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>&nbsp;</p>
<p><strong>സ്വന്തം ലേഖകന്&#x200d;</strong><br />
തിരുവനന്തപുരം</p>
<p>സംസ്ഥാനത്ത് ഈമാസം 29ഓടെ കാലവര്&#x200d;ഷം എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഇതിനും രണ്ടു ദിവസം മുമ്പേ എത്താമെന്ന് ചില നിരീക്ഷകരും പറയുന്നു. ശ്രീലങ്കയില്&#x200d; ഇന്നുമുതല്&#x200d; കാലവര്&#x200d;ഷം ആരംഭിക്കും. കേരളത്തില്&#x200d; ഇത്തവണ കാലവര്&#x200d;ഷം നേരത്തേയെത്തുമെന്ന് പ്രവചനമുണ്ടായിരുന്നു. കന്യാകുമാരി തീരത്തു രൂപമെടുക്കുന്ന ന്യൂനമര്&#x200d;ദമാകും ഈ വര്&#x200d;ഷത്തെ മണ്&#x200d;സൂണിന്റെ ഗതി നിര്&#x200d;ണയിക്കുന്നത്.<br />
അതേസമയം അറബിക്കടലില്&#x200d; വീണ്ടും ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതിനാല്&#x200d; ലക്ഷദ്വീപ് ഭാഗത്തേക്ക് മീന്&#x200d; പിടിക്കാന്&#x200d; പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്&#x200d;കി. &#8216;സാഗര്&#x200d;&#8217; ചുഴലിക്കാറ്റിന് പിന്നാലെയാണ് അപകടകരമായ മറ്റൊരു ചുഴലിക്കാറ്റു കൂടി രൂപം കൊള്ളുന്നത്. ന്യൂനമര്&#x200d;ദ്ദം ഇന്ത്യന്&#x200d; തീരത്തുനിന്ന് നീങ്ങിപ്പോകുന്നതിനാല്&#x200d; ഇവിടെ കാലാവസ്ഥയില്&#x200d; പ്രത്യേക മാറ്റങ്ങള്&#x200d; അധികൃതര്&#x200d; പ്രവചിക്കുന്നില്ല. ഞായറാഴ്ച രാവിലെ ലക്ഷദ്വീപിന് വടക്കായി രൂപംകൊണ്ട ന്യൂനമര്&#x200d;ദ്ദം ശക്തിപ്രാപിച്ച് അഞ്ചുദിവസത്തിനകം ചുഴലിക്കാറ്റായി ദക്ഷിണ ഒമാന്&#x200d; വടക്കന്&#x200d; യെമന്&#x200d; തീരത്തേക്ക് നീങ്ങും. തെക്കേ അറബിക്കടലില്&#x200d; കാറ്റിന് 65 കിലോമീറ്റര്&#x200d;വരെ വേഗമുണ്ടാകും. അതിനാല്&#x200d; 21 മുതല്&#x200d; 23 വരെ ലക്ഷദ്വീപ് ഭാഗത്തേക്ക് മീന്&#x200d;പിടിക്കാന്&#x200d; പോകരുതെന്നാണ് നിര്&#x200d;ദ്ദേശം. ന്യൂനമര്&#x200d;ദ്ദം ഇപ്പോള്&#x200d; ലക്ഷദ്വീപിന്റെ പരിസരത്തായതിനാല്&#x200d; അവിടെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.<br />
ഈമാസം 10ന് ശേഷം തിരുവനന്തപുരം മുതല്&#x200d; മംഗലൂരു വരെയുള്ള പതിനാലോളം കാലാവസ്ഥാ മഴമാപിനികളില്&#x200d; എട്ടിടത്തെങ്കിലും രണ്ടു ദിവസം തുടര്&#x200d;ച്ചയായി 2.5 മില്ലീമീറ്റര്&#x200d; മഴ രേഖപ്പെടുത്തിയിട്ടുണ്ട്.<br />
1971 മുതലുള്ള 47 വര്&#x200d;ഷത്തെ കണക്കു നോക്കിയാല്&#x200d; കൃത്യമായി ജൂണ്&#x200d; ഒന്നിന് മഴ തുടങ്ങിയത് മൂന്നു വര്&#x200d;ഷങ്ങളില്&#x200d; മാത്രമാണ്. 1980, 2000, 2013 വര്&#x200d;ഷങ്ങളിലാണിത്. മഴ ഏറ്റവും നേരത്തെയെത്തിയത് 2004ല്&#x200d; ആയിരുന്നു- മേയ് 18ന്. ഏറ്റവും വൈകിയെത്തിയത് 1972ല്&#x200d;- ജൂണ്&#x200d; 18ന്. 47 വര്&#x200d;ഷങ്ങളില്&#x200d; ജൂണ്&#x200d; ഒന്നിനോ അതിനു മുമ്പോ മഴ എത്തിയത് 20 വര്&#x200d;ഷങ്ങളില്&#x200d; മാത്രം. ഇതില്&#x200d; പത്തു വര്&#x200d;ഷങ്ങളില്&#x200d; മേയ് 26ന് മുമ്പ് എത്തി. ബാക്കി 27 വര്&#x200d;ഷങ്ങളിലും ജൂണ്&#x200d; ഒന്നിന് ശേഷമാണ് മഴയെത്തിയത്. ഇതില്&#x200d; ഒന്&#x200d;പതു വര്&#x200d;ഷങ്ങളില്&#x200d; ജൂണ്&#x200d; അഞ്ചിന് ശേഷമാണ്. ഏറ്റവും നേരത്തെ തുടങ്ങിയ 2004ല്&#x200d; 86 ശതമാനമായിരുന്നു മഴ. ഇത് ആ വര്&#x200d;ഷത്തെ വരള്&#x200d;ച്ചയിലേക്ക് നയിച്ചു. എന്നാല്&#x200d; ഏറ്റവും വൈകി തുടങ്ങിയ 1983 ല്&#x200d; 113 ശതമാനം മഴ ലഭിച്ചു.<br />
എന്നാല്&#x200d; ഇത്തവണ ജൂണില്&#x200d; കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് നിഗമനം.<br />
ബംഗാള്&#x200d; ഉള്&#x200d;ക്കടലിനേക്കാള്&#x200d; അറബിക്കടല്&#x200d; ചൂടു പിടിച്ചു കിടക്കുന്നതാണ് ഇന്ത്യന്&#x200d; മണ്&#x200d;സൂണിന്റെ കരുത്ത്. ഇന്ത്യന്&#x200d; ഓഷ്യന്&#x200d; ഡൈപ്പോള്&#x200d; എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. ബംഗാള്&#x200d; ഉള്&#x200d;ക്കടല്&#x200d; തണുത്ത് നെഗറ്റീവ് ഐ.ഒ.ഡി രൂപപ്പെടുന്നതു ന്യൂനമര്&#x200d;ദങ്ങളെ മുക്കി മഴയുടെ മുനയൊടിക്കും. മഴ ദിവസങ്ങള്&#x200d; കുറഞ്ഞ് പേമാരി പെയ്യുമെന്നു മാത്രമല്ല, എല്ലായിടത്തും മഴ എത്തുകയുമില്ല. ഐ.ഒ.ഡി മെല്ലെ പ്രതികൂലമാകുന്ന സ്ഥിതി രൂപപ്പെടുന്നതായാണ് സൂചന. ഇത് ഗുണകരമല്ല.<br />
ഫെബ്രുവരി—മാര്&#x200d;ച്ച് മാസങ്ങളില്&#x200d; ശീതകാലത്തെ വകഞ്ഞുമാറ്റി എത്തുന്ന പശ്ചിമവാതങ്ങള്&#x200d; (വെസ്റ്റേണ്&#x200d; ഡിസ്റ്റേര്&#x200d;ബന്&#x200d;സ്) ഏപ്രിലോടെ പഞ്ചാബ് വഴി ഇന്ത്യവിടും. അപ്പോഴേക്ക് ഉത്തരേന്ത്യ ചുട്ടുപഴുക്കാന്&#x200d; തുടങ്ങും. 45 ഡിഗ്രിയില്&#x200d; തിളച്ചുയരുന്ന വായു സൃഷ്ടിക്കുന്ന ശൂന്യസ്ഥലത്തേക്ക് നിറയാനാണു ദക്ഷിണ ധ്രുവത്തില്&#x200d; കാത്തുകിടക്കുന്ന തണുത്ത വായു മധ്യരേഖയും പിന്നിട്ട് ആഫ്രിക്കന്&#x200d; മുനമ്പില്&#x200d; തട്ടി കിഴക്കോട്ടൊഴുകി മേയ് ഒടുവില്&#x200d; തെക്കു പടിഞ്ഞാറന്&#x200d; കാലവര്&#x200d;ഷമായി കേരളത്തിലെത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-climate-prediction.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
