<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kerala cm &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-cm/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 14 Sep 2020 01:17:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kerala cm &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്കൂളുകളില്&#x200d; നിന്ന് മലയാളത്തെയും പുറത്താക്കി ഇടത് സർക്കാർ</title>
		<link>https://www.chandrikadaily.com/save-malayalam-petition-campaign.html</link>
					<comments>https://www.chandrikadaily.com/save-malayalam-petition-campaign.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Mon, 14 Sep 2020 01:09:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[kerala cm]]></category>
		<category><![CDATA[malayalam]]></category>
		<category><![CDATA[ns madhavan]]></category>
		<category><![CDATA[psc]]></category>
		<category><![CDATA[മലയാളം]]></category>
		<category><![CDATA[മുഖ്യമന്ത്രി]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152928</guid>

					<description><![CDATA[മലയാളം അറിഞ്ഞില്ലെങ്കിലും മലയാളം മീഡിയമടക്കമുള്ള സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കാൻ ഇനി ഭാഷ അറിഞ്ഞിരിക്കേണ്ടതില്ല എന്നാണ് പി.എസ്.സി പറയുന്നത്]]></description>
										<content:encoded><![CDATA[<p>&#8216;കേരളത്തിലെ പി.എസ്.സി ഒരു സ്വതന്ത്ര ബനാന റിപ്പബ്ലിക്കാണോ? അവർക്ക് മലയാളം പ്രശ്‌നമല്ല, സർക്കാറിന്റെ മാതൃഭാഷാ നയവും പ്രശ്‌നമല്ല&#8230;&#8217; മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എൻ.എസ് മാധവൻ ട്വിറ്ററിൽ കുറിച്ചതാണിത്.</p>
<p>മാധവന്റെ ചോദ്യത്തിൽ കഴമ്പുമുണ്ട്. സർക്കാറിന്റെ കീഴിലുള്ള പി.എസ്.സി, കേരളത്തിലെ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യതയായി മലയാള ഭാഷാ പരിജ്ഞാനം കണക്കാക്കുന്നില്ല എന്നതാണ് വസ്തുത. നവംബറിൽ നടക്കാനിരിക്കുന്ന എൽ.പി, യു.പി സ്‌കൂളുകളിലേക്കുള്ള അധ്യാപക നിയമനത്തിനുള്ള എഴുത്തുപരീക്ഷയിൽ നിന്നാണ് മാതൃഭാഷയെ പി.എസ്.സി തഴഞ്ഞിരിക്കുന്നത്. അതായത്, മലയാളം അറിഞ്ഞില്ലെങ്കിലും മലയാളം മീഡിയമടക്കമുള്ള സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കാൻ ഇനി ഭാഷ അറിഞ്ഞിരിക്കേണ്ടതില്ല എന്നർത്ഥം. ഇതിനെതിരെ ഭാഷാ സ്‌നേഹികൾ മുഖ്യമന്ത്രിക്ക് ഓൺലൈൻ ഭീമഹർജി സമർപ്പിക്കാനൊരുങ്ങുകയാണ്.</p>
<p><img loading="lazy" class="alignnone size-full wp-image-152929" src="https://www.chandrikadaily.com/wp-content/uploads/2020/09/madhavan.jpg" alt="" width="895" height="281" /></p>
<p>അടുത്തകാലം വരെ പ്രൈമറി അധ്യാപക നിയമന പരീക്ഷകളിൽ മാതൃഭാഷ ഒരു വിഷയം എന്ന നിലയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറെക്കാലമായി പലവിധ കാരണങ്ങളാൽ മാതൃഭാഷ പ്രസ്തുത സിലബസ്സിൽ നിന്നും ഒഴിവാക്കപ്പെട്ടു. ഒന്ന്, രണ്ട് ക്ലാസുകളിൽ മലയാളത്തിലാണ് ഗണിതവും പരിസരപഠനവും അടക്കം പഠിപ്പിക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ മലയാളത്തിന് രണ്ട് പേപ്പറുകളുമുണ്ട്. ഇതെല്ലാം ശരിയായ രീതിയിൽ പഠിപ്പിക്കണമെങ്കിൽ ഈ മേഖലയിൽ നിയമിതരാവുന്ന അധ്യാപകർക്ക് മലയാള ഭാഷയിൽ സാമാന്യ ധാരണയെങ്കിലും ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ, പി.എസ്.സിയുടെ എൽ.പി, യു.പി അധ്യാപക നിയമന പരീക്ഷയിൽ നിന്ന് ദുരൂഹമായി മലയാളത്തിനെ പുറത്തുനിർത്തിയിരിക്കുകയാണ്.</p>
<p>ലോകമെങ്ങും മാതൃഭാഷകൾക്കു വേണ്ടിയുള്ള പ്രയ്തനങ്ങൾ ശക്തിപ്പെടുമ്പോഴാണ് പി.എസ്.സി വിചിത്രമായ നയം സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ഐക്യമലയാള പ്രസ്ഥാനം മുഖ്യമന്ത്രിക്ക് ഓൺലൈൻ ഹർജി സമർപ്പിക്കുകയാണ്. https://petition.malayalaaikyavedi.in/ എന്ന ലിങ്കിൽ കയറി ഹർജിയിൽ പങ്കാളികളാവാം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/save-malayalam-petition-campaign.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രി മാത്യു ടി തോമസിനെ നീക്കി; കെ.കൃഷ്ണന്&#x200d;കുട്ടി മന്ത്രിയാകും</title>
		<link>https://www.chandrikadaily.com/minister-mathew-t-thomas-will-resign-news.html</link>
					<comments>https://www.chandrikadaily.com/minister-mathew-t-thomas-will-resign-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Nov 2018 10:23:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala cm]]></category>
		<category><![CDATA[Mathew T Thomas]]></category>
		<category><![CDATA[minister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111576</guid>

					<description><![CDATA[ബംഗളൂരു: പിണറായി വിജയന്&#x200d; സര്&#x200d;ക്കാറില്&#x200d; ഘടകകകഷിയായ ജെ.ഡി.എസിന്റെ പ്രതിനിധി മാത്യു.ടി.തോമസ് രാജിവെക്കുന്നു. ചിറ്റൂര്&#x200d; എം.എല്&#x200d;.എയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായ കെ.കൃഷ്ണന്&#x200d;കുട്ടി പകരം മന്ത്രിയാകുമെന്ന് ദേശീയ ജനറല്&#x200d; സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു. മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്&#x200d;ക്കം പരിഹരിക്കാന്&#x200d; ജനതാദള്&#x200d; എസ് സംസ്ഥാന നേതാക്കള്&#x200d;, ദേശീയ അധ്യക്ഷന്&#x200d; എച്ച്.ഡി ദേവഗൗഡയുമായി നടത്തിയ ചര്&#x200d;ച്ചയിലാണ് തീരുമാനം. പാര്&#x200d;ട്ടി തീരുമാനം മാത്യു ടി. തോമസ് അംഗീകരിച്ചതായി ഡാനിഷ് അലി ബംഗളൂരുവില്&#x200d; പ്രതികരിച്ചു. സംസ്ഥാന ഭാരവാഹി യോഗം പാസാക്കിയ പ്രമേയ പ്രകാരമാണ് മാത്യു ടി [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: പിണറായി വിജയന്&#x200d; സര്&#x200d;ക്കാറില്&#x200d; ഘടകകകഷിയായ ജെ.ഡി.എസിന്റെ പ്രതിനിധി മാത്യു.ടി.തോമസ് രാജിവെക്കുന്നു. ചിറ്റൂര്&#x200d; എം.എല്&#x200d;.എയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായ കെ.കൃഷ്ണന്&#x200d;കുട്ടി പകരം മന്ത്രിയാകുമെന്ന് ദേശീയ ജനറല്&#x200d; സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു. മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്&#x200d;ക്കം പരിഹരിക്കാന്&#x200d; ജനതാദള്&#x200d; എസ് സംസ്ഥാന നേതാക്കള്&#x200d;, ദേശീയ അധ്യക്ഷന്&#x200d; എച്ച്.ഡി ദേവഗൗഡയുമായി നടത്തിയ ചര്&#x200d;ച്ചയിലാണ് തീരുമാനം. പാര്&#x200d;ട്ടി തീരുമാനം മാത്യു ടി. തോമസ് അംഗീകരിച്ചതായി ഡാനിഷ് അലി ബംഗളൂരുവില്&#x200d; പ്രതികരിച്ചു.<br />
സംസ്ഥാന ഭാരവാഹി യോഗം പാസാക്കിയ പ്രമേയ പ്രകാരമാണ് മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയത്. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് എല്&#x200d;.ഡി.എഫിന് ഉടന്&#x200d; കത്തു നല്&#x200d;കുമെന്നും കൂടിക്കാഴ്ചക്കു ശേഷം സി.കെ നാണു വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇരുവിഭാഗങ്ങളെയും ദേവഗൗഡ ചര്&#x200d;ച്ചക്ക് വിളിച്ചിരുന്നു. എന്നാല്&#x200d; മാത്യു.ടി തോമസ് ചര്&#x200d;ച്ചക്ക് എത്തിയിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minister-mathew-t-thomas-will-resign-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാലറി ചലഞ്ച്; സംസ്ഥാന സര്&#x200d;ക്കാരിന് സുപ്രീംകോടതിയില്&#x200d; തിരിച്ചടി</title>
		<link>https://www.chandrikadaily.com/supreme-court-on-salary-challenge-against-kerala-gov.html</link>
					<comments>https://www.chandrikadaily.com/supreme-court-on-salary-challenge-against-kerala-gov.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 29 Oct 2018 09:16:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala cm]]></category>
		<category><![CDATA[KERALA FLOOD]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[salary challenge]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=108743</guid>

					<description><![CDATA[സാലറി ചലഞ്ച് വിഷയത്തില്&#x200d; ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി സുപ്രീംകോടതി തള്ളി. പ്രളയദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം നല്&#x200d;കാനാകാത്ത ഉദ്യോഗസ്ഥര്&#x200d; വിസമ്മതപത്ര നല്&#x200d;കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് വിനീത് സരൺ എന്നിവർ അംഗങ്ങളായ ബ&#x200d;ഞ്ചാണ് സർക്കാരിന്&#x200d;റെ അപ്പീൽ പരിഗണിച്ചത്. ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാനസർക്കാർ നൽകിയ അപ്പീൽ തള്ളിയ സുപ്രീംകോടതി സംഭാവന കിട്ടിയ പണം കൃത്യമായി ഉപയോഗിക്കുന്നുവെന്നത് ഉറപ്പാക്കേണ്ടത് സർക്കാരാണെന്നും പറഞ്ഞു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് [&#8230;]]]></description>
										<content:encoded><![CDATA[<p>സാലറി ചലഞ്ച് വിഷയത്തില്&#x200d; ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി സുപ്രീംകോടതി തള്ളി. പ്രളയദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം നല്&#x200d;കാനാകാത്ത ഉദ്യോഗസ്ഥര്&#x200d; വിസമ്മതപത്ര നല്&#x200d;കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.</p>
<p>ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് വിനീത് സരൺ എന്നിവർ അംഗങ്ങളായ ബ&#x200d;ഞ്ചാണ് സർക്കാരിന്&#x200d;റെ അപ്പീൽ പരിഗണിച്ചത്. ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാനസർക്കാർ നൽകിയ അപ്പീൽ തള്ളിയ സുപ്രീംകോടതി സംഭാവന കിട്ടിയ പണം കൃത്യമായി ഉപയോഗിക്കുന്നുവെന്നത് ഉറപ്പാക്കേണ്ടത് സർക്കാരാണെന്നും പറഞ്ഞു.</p>
<p>ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ശരിയാണ്. അതില്&#x200d; ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് അരുണ്&#x200d; കുമാര്&#x200d; മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. താനും തന്&#x200d;റെ സഹജഡ്&#x200d;ജിയും (ജ.വിനീത് ശരൺ) കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ ഇരുപത്തയ്യായിരം രൂപ സംഭാവന നൽകിയതാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. എന്നാൽ ഈ തുക എന്തിന് ഉപയോഗിക്കുന്നുവെന്ന് അറിയില്ല. മധ്യപ്രദേശിലെ വെള്ളപ്പൊക്കകാലത്തും സമാനമായ അവസ്ഥയുണ്ടായിട്ടുണ്ട്. സർക്കാർ പിരിച്ച തുക വകമാറ്റി ചെലവഴിച്ച വിവരം തന്&#x200d;റെ ചേംബറിലേയ്ക്ക് വന്നാൽ വിശദമായി പറഞ്ഞുതരാമെന്നും ജസ്റ്റിസ് മിശ്ര അഭിഭാഷകരോട് പറ&#x200d;&#x200d;ഞ്ഞു.</p>
<p>കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി പണം നല്&#x200d;കേണ്ടയെന്നാണ്  തീരുമാനമെങ്കില്&#x200d; അത് അറിയിച്ചുകൊണ്ട് ഒരു വിസമ്മത പത്രം നല്&#x200d;കേണ്ട ആവശ്യകതയെന്താണെന്നും കോടതി ചോദിച്ചു. പല കാരണം കൊണ്ടും പണം നല്&#x200d;കാന്&#x200d; കഴിയാത്തവരുണ്ടാകും. അവരെ ഒരു വിസമ്മത പത്രത്തിലൂടെ അപമാനിതരാക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-on-salary-challenge-against-kerala-gov.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിശ്വാസവും അന്ധവിശ്വാസവും ഒന്നല്ല; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്&#x200d;ശവുമായി ചെന്നിത്തല</title>
		<link>https://www.chandrikadaily.com/sabarimala-issue-ramesh-chennithala-against-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/sabarimala-issue-ramesh-chennithala-against-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 22 Oct 2018 08:23:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala cm]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<category><![CDATA[sabarimala women entry]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=107803</guid>

					<description><![CDATA[തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്&#x200d; വര്&#x200d;ഗീയത ഇളക്കിവിട്ട് കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാന്&#x200d; ശ്രമിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്&#x200d;ഗ്രസ് രാഷ്ട്രീയകാര്യസമിതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്&#x200d; കോണ്&#x200d;ഗ്രസ് വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളോട് ചേര്&#x200d;ന്നാണ് നില്&#x200d;ക്കുന്നത്. കോണ്&#x200d;ഗ്രസിനെ പിണറായി നവോത്ഥാനം പഠിപ്പിക്കേണ്ടെന്നും 1939 ല്&#x200d; ഉണ്ടായ ഒരു പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാനായിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. വിശ്വാസവും അന്ധവിശ്വാസവും ഒന്നല്ലെന്നും ശബരിമല വിഷയത്തില്&#x200d; പരിഹാരമുണ്ടാക്കോനുള്ള പക്വത മുഖ്യമന്ത്രി കാണിക്കണമായിരുന്നു. കേരളത്തിന്റെ ഭരണകൂടം കാണിക്കണമായിരുന്നു. എന്നാല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്&#x200d; വര്&#x200d;ഗീയത ഇളക്കിവിട്ട് കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാന്&#x200d; ശ്രമിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്&#x200d;ഗ്രസ് രാഷ്ട്രീയകാര്യസമിതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ശബരിമല വിഷയത്തില്&#x200d; കോണ്&#x200d;ഗ്രസ് വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളോട് ചേര്&#x200d;ന്നാണ് നില്&#x200d;ക്കുന്നത്. കോണ്&#x200d;ഗ്രസിനെ പിണറായി നവോത്ഥാനം പഠിപ്പിക്കേണ്ടെന്നും 1939 ല്&#x200d; ഉണ്ടായ ഒരു പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാനായിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. വിശ്വാസവും അന്ധവിശ്വാസവും ഒന്നല്ലെന്നും ശബരിമല വിഷയത്തില്&#x200d; പരിഹാരമുണ്ടാക്കോനുള്ള പക്വത മുഖ്യമന്ത്രി കാണിക്കണമായിരുന്നു. കേരളത്തിന്റെ ഭരണകൂടം കാണിക്കണമായിരുന്നു. എന്നാല്&#x200d; വര്&#x200d;ഗീയത ഇളക്കിവിട്ട് പ്രശ്നങ്ങള്&#x200d; കൂടുതല്&#x200d; രൂക്ഷമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.</p>
<p>കേരളത്തിന്റെ മുഖ്യമന്ത്രി ഇവിടെ വര്&#x200d;ഗീയത പരത്തുന്നു. പിണറായി വിജയന്&#x200d; മൂന്നരക്കോടി ജനതയുടെ മുഖ്യമന്ത്രി ആണെങ്കില്&#x200d; കൂടുതല്&#x200d; സമചിത്തതയോടെ ഇത്തരം പ്രശ്നങ്ങളെ നേരിടണം. മറ്റ് സുപ്രീം കോടതി വിധികള്&#x200d; നടപ്പാക്കാന്&#x200d; ഇത്ര ആവേശം സര്&#x200d;ക്കാറിനില്ല. ഇത് കേരള ജനതയെ കബളിപ്പിക്കലാണ്.</p>
<p>എല്&#x200d;ഡിഎഫ് സര്&#x200d;ക്കാര്&#x200d; അഴിമതിയില്&#x200d; കുളിച്ചുനില്&#x200d;ക്കുകയാണ്. കള്ളനെ കയ്യോടെ യുഡിഎഫ് പിടിച്ചതിനാലാണ് ബ്രൂവറി അനുമതി റദ്ദാക്കിയത്. പണം പിരിക്കുന്ന ആവേശം ദുരിതബാധിതര്&#x200d;ക്ക് നല്&#x200d;കുന്നതിലില്ലെന്നും ചെന്നിത്തല ആരോപിച്ചു</p>
<p>ശബരിമല വിഷയത്തില്&#x200d; ഒരു ഘട്ടത്തിലും യുഡിഎഫ് പിന്നോട്ട് പോയിട്ടില്ല. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്&#x200d;ക്ക് നേതൃത്വം വഹിച്ചത് കോണ്&#x200d;ഗ്രസാണ്. കോണ്&#x200d;ഗ്രസ് എന്നും വിശ്വാസികള്&#x200d;ക്കൊപ്പമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്&#x200d;ത്തു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-issue-ramesh-chennithala-against-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ടേകാല്&#x200d; ലക്ഷം ആളുകള്&#x200d; ക്യാമ്പുകളില്&#x200d;; മരണം 171 കടന്നു</title>
		<link>https://www.chandrikadaily.com/kerala-rain-flood-rescue-live-updatess.html</link>
					<comments>https://www.chandrikadaily.com/kerala-rain-flood-rescue-live-updatess.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 17 Aug 2018 08:20:40 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[flood]]></category>
		<category><![CDATA[kerala cm]]></category>
		<category><![CDATA[KERALA FLOOD]]></category>
		<category><![CDATA[rescue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99064</guid>

					<description><![CDATA[കോഴിക്കോട്: മഴക്ക് നേരിയ ശമനം ഉണ്ടായെങ്കിലും സംസ്ഥാനത്ത് വെല്ലപ്പൊക്കകെടുതികള്&#x200d; തുടരുന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്&#x200d; പ്രകാരം 52856 കുടുംബങ്ങളിലെ രണ്ടുലക്ഷത്തി ഇരുപത്തിമൂവായിരം ആളുകള്&#x200d; 1568 ദുരിതാശ്വാസ ക്യാമ്പുകളില്&#x200d; കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; അറിയിച്ചു. പ്രളയമേഖലയില്&#x200d; ജീവനു വേണ്ടി കേഴുന്നവരെ സൈന്യമിറങ്ങിയിട്ടും ഇതുവരെയും രക്ഷപ്പെടുത്താനായില്ല. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്&#x200d; ജില്ലകളില്&#x200d; ഒറ്റപ്പെട്ടുകഴിയുന്നവരെ രക്ഷിക്കാന്&#x200d; കേന്ദ്ര-സംസ്ഥാന സേനാ വിഭാഗങ്ങളും പ്രാദേശിക സന്നദ്ധപ്രവര്&#x200d;ത്തകരും ശ്രമം തുടരുകയാണ്. മഴതുടങ്ങിയ ആഗസ്റ്റ് എട്ടു മുതലുള്ള കണക്കനുസരിച്ച് ഇതുവരെ 171 [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മഴക്ക് നേരിയ ശമനം ഉണ്ടായെങ്കിലും സംസ്ഥാനത്ത് വെല്ലപ്പൊക്കകെടുതികള്&#x200d; തുടരുന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്&#x200d; പ്രകാരം 52856 കുടുംബങ്ങളിലെ രണ്ടുലക്ഷത്തി ഇരുപത്തിമൂവായിരം ആളുകള്&#x200d; 1568 ദുരിതാശ്വാസ ക്യാമ്പുകളില്&#x200d; കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; അറിയിച്ചു.</p>
<p>പ്രളയമേഖലയില്&#x200d; ജീവനു വേണ്ടി കേഴുന്നവരെ സൈന്യമിറങ്ങിയിട്ടും ഇതുവരെയും രക്ഷപ്പെടുത്താനായില്ല. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്&#x200d; ജില്ലകളില്&#x200d; ഒറ്റപ്പെട്ടുകഴിയുന്നവരെ രക്ഷിക്കാന്&#x200d; കേന്ദ്ര-സംസ്ഥാന സേനാ വിഭാഗങ്ങളും പ്രാദേശിക സന്നദ്ധപ്രവര്&#x200d;ത്തകരും ശ്രമം തുടരുകയാണ്. മഴതുടങ്ങിയ ആഗസ്റ്റ് എട്ടു മുതലുള്ള കണക്കനുസരിച്ച് ഇതുവരെ 171 പേര്&#x200d; മരണപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്&#x200d; മരണ സംഖ്യ 200 കടന്നുവെന്നാണ് അനൗദ്യോഗിക കണക്ക്.</p>
<p>പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്&#x200d; ജില്ലകളിലാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ദുരന്തത്തില്&#x200d; ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. അതേസമയം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്&#x200d; ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്&#x200d;ജിതമായി തുടരുകയാണെന്നും പിണറായി വിജയന്&#x200d; പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്&#x200d;ത്തവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p><img loading="lazy" class="size-large wp-image-99070 aligncenter" src="https://www.chandrikadaily.com/wp-content/uploads/2018/08/DksqYj7U0AEn-Ko-1024x680.jpg" alt="" width="640" height="425" srcset="https://www.chandrikadaily.com/wp-content/uploads/2018/08/DksqYj7U0AEn-Ko-1024x680.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/08/DksqYj7U0AEn-Ko-300x199.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/08/DksqYj7U0AEn-Ko-768x510.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/08/DksqYj7U0AEn-Ko-696x462.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/08/DksqYj7U0AEn-Ko-1068x709.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/08/DksqYj7U0AEn-Ko-632x420.jpg 632w, https://www.chandrikadaily.com/wp-content/uploads/2018/08/DksqYj7U0AEn-Ko.jpg 1200w" sizes="(max-width: 640px) 100vw, 640px" />കോഴിക്കോട് ജില്ലയില്&#x200d; മഴക്ക് നേരിയ ശമനം ഉണ്ടായെങ്കിലും കെടുതികള്&#x200d; തുടരുന്നു. ചാലിയാര്&#x200d;, പൂനൂര്&#x200d;, ഇരുവഴിഞ്ഞി പുഴകള്&#x200d; കരകവിഞ്ഞൊഴുകിതോടെ ജില്ല മുഴുവന്&#x200d; വെള്ളത്തില്&#x200d; മുങ്ങി. കക്കോടി, തണ്ണീര്&#x200d;പന്തല്&#x200d;, പറമ്പില്&#x200d;ബസാര്&#x200d; തുടങ്ങിയ കേന്ദ്രങ്ങളില്&#x200d; നിരവധി കുടുംബങ്ങളെ മാറ്റി പാര്&#x200d;പ്പിച്ചു. വീടുകളുടെ മുകള്&#x200d;നിലയില്&#x200d; അഭയം തേടിയവര്&#x200d;ക്കും രക്ഷയില്ലാത്തവിധം വെള്ളത്തിന്റെ നിരപ്പ് ഉയരുകയുണ്ടായി. കക്കോടി പാലത്തിന് സമീപം പൂനൂര്&#x200d;പുഴ കരകവിഞ്ഞതോടെ റോഡ് വെള്ളത്തില്&#x200d; മുങ്ങി. ഇതോടെ ബാലുശ്ശേരി റൂട്ടില്&#x200d; വാഹനഗതാഗതം തടസ്സപ്പെട്ടു. ചാലിയാര്&#x200d; കരകവിഞ്ഞതോടെ ഫറോക്ക്, കടലുണ്ടി ഭാഗങ്ങളില്&#x200d; വീടുകളില്&#x200d; വെള്ളം കയറി. ഇവിടെയെല്ലാം ദുരിതാശ്വാസക്യാമ്പുകള്&#x200d; തുറന്നുകഴിഞ്ഞു.<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FCMOKerala%2Fvideos%2F472718559864527%2F&amp;show_text=0&amp;width=560" width="560" height="314" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe><br />
ഇടക്കിടെ തിമര്&#x200d;ത്ത് പെയ്യുന്ന മഴ നഗരത്തെ വെളളത്തിലാഴ്ത്തി. മാവൂര്&#x200d;റോഡിലെ കടകള്&#x200d;ക്ക് മുന്നില്&#x200d; വെള്ളക്കെട്ട് പ്രത്യക്ഷപ്പെട്ടു. വാഹനങ്ങള്&#x200d; വെള്ളത്തിലൂടെയാണ് നീങ്ങുന്നത്. മാവൂര്&#x200d;റോഡിലെ കടകളെല്ലാം വെള്ളക്കെട്ട് കാരണം അടച്ചു. മൊഫ്യൂസല്&#x200d; സ്റ്റാന്റും വെള്ളത്തില്&#x200d; മുങ്ങി. സമീപത്തുള്ള വീടുകളെല്ലാം വെള്ളത്തിലാണ്. മാനാഞ്ചിറ നിറഞ്ഞുകവിയുന്ന അവസ്ഥയാണ്. ഇതുകാരണം ടൗണ്&#x200d;ഹാള്&#x200d; റോഡില്&#x200d; വെള്ളക്കെട്ട് പ്രത്യക്ഷപ്പെട്ടു. നഗരപരിധിയില്&#x200d; കോട്ടൂളി, പറയഞ്ചേരി, പൊറ്റമ്മല്&#x200d;, പാലാഴി എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. വലിയങ്ങാടിയിലും പുതിയങ്ങാടിയിലും കെട്ടിടം തകര്&#x200d;ന്നുവീണു. ആളപായമില്ല.<br />
മാങ്കാവ് ഭാഗത്തും വെള്ളപ്പൊക്കം രൂക്ഷമായിരുന്നുവെങ്കിലും ഇന്നലെ വെള്ളം ഇറങ്ങിതുടങ്ങി. മാങ്കാവ് ശ്മശാനത്തിന് സമീപം 40 വീടുകളില്&#x200d; വെള്ളം കയറിയിരുന്നു. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മാവൂര്&#x200d;, വാഴക്കാട്, ഊര്&#x200d;ക്കടവ് ഭാഗങ്ങളില്&#x200d; നൂറ്കണക്കിന് വീടുകള്&#x200d; വെള്ളത്തിലായി. ചാലിയാര്&#x200d; കരകവിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം. ദുരിതാശ്വാസക്യാമ്പുകളിലേക്ക് ആളുകളെ മാറ്റി. വെള്ളം കയറുന്നതിനൊപ്പം ഒഴുക്ക് ശക്തമായതും പ്രതിസന്ധി സൃഷ്ടിക്കുകയുണ്ടായി. ഇന്നലെ താരതമ്യേന മഴ കുറഞ്ഞത് ആശ്വാസമായി.</p>
<p>ചേവരമ്പലം ഹരിതനഗറില്&#x200d; നിരവധി കുടുംബങ്ങളെ മാറ്റി പാര്&#x200d;പ്പിച്ചു. കല്ലുത്താന്&#x200d;കടവ് കോളനിക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ബേബി മെമ്മോറിയല്&#x200d; ആസ്പത്രി കോമ്പൗണ്ടിലും വെള്ളം കയറി. ഒളവണ്ണയിലും നല്ലളം ബസാറിലും അരീക്കാട് ഭാഗത്തും താഴ്ന്ന പ്രദേശങ്ങള്&#x200d; വെള്ളത്തിനടിയിലായി. പുത്തൂര്&#x200d;മഠം സ്‌കൂളില്&#x200d; ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കനോലികനാലും കല്ലായിപുഴയും ചാലിയാറും കരകവിഞ്ഞൊഴുകുകയാണ്. കോട്ടൂളി ഭാഗത്ത് തോണിയിലാണ് ആളുകളെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിയത്.കക്കോടി, ബാലുശ്ശേരി, മാവൂര്&#x200d; ഭാഗങ്ങളില്&#x200d; ഗതാഗതം തടസ്സപ്പെട്ടു. പാലാഴിയില്&#x200d; ഇന്നലെ വെള്ളക്കെട്ട് കുറഞ്ഞെങ്കിലും ദുരിതം അവസാനിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-rain-flood-rescue-live-updatess.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി പിണറായി വിജയന്&#x200d; വീണ്ടും അമേരിക്കയിലേക്ക്; 17 ദിവസത്തെ വിദഗ്ധ ചികിത്സ</title>
		<link>https://www.chandrikadaily.com/cm-pinarayi-will-visit-america-for-17-days.html</link>
					<comments>https://www.chandrikadaily.com/cm-pinarayi-will-visit-america-for-17-days.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 30 Jul 2018 11:28:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[kerala cm]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96749</guid>

					<description><![CDATA[തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്&#x200d; അമേരിക്കയിലേക്ക് പോവുന്നു. 17 ദിവസത്തെ ചികിത്സയ്ക്കാണ് അദ്ദേഹത്തെ വിധേയമാക്കുന്നത്. യു.എസിലെ മിനസോട്ടയിലെ റോചെസ്റ്ററില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന മയോ ക്ലിനിക്കിലാകും അദ്ദേഹം ചികിത്സ തേടുക. ഓഗസ്റ്റ് 19ന് കേരളത്തില്&#x200d; നിന്നും പോവുന്ന മുഖ്യമന്ത്രി സെപ്റ്റംബര്&#x200d; ആറിനാകും തിരിച്ചെത്തുക. ചികിത്സയുടെ പൂര്&#x200d;ണചിലവ് സംസ്ഥാന സര്&#x200d;ക്കാരാണ് വഹിക്കുക. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ന്യൂറോളജി, കാന്&#x200d;സര്&#x200d;, ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സക്ക് പ്രശസ്തമാണ് മയോ ക്ലിനിക്. കഴിഞ്ഞ ജൂലൈ 18 വരെ 13 ദിവസം മുഖ്യമന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്&#x200d; അമേരിക്കയിലേക്ക് പോവുന്നു. 17 ദിവസത്തെ ചികിത്സയ്ക്കാണ് അദ്ദേഹത്തെ വിധേയമാക്കുന്നത്. യു.എസിലെ മിനസോട്ടയിലെ റോചെസ്റ്ററില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന മയോ ക്ലിനിക്കിലാകും അദ്ദേഹം ചികിത്സ തേടുക.</p>
<p>ഓഗസ്റ്റ് 19ന് കേരളത്തില്&#x200d; നിന്നും പോവുന്ന മുഖ്യമന്ത്രി സെപ്റ്റംബര്&#x200d; ആറിനാകും തിരിച്ചെത്തുക. ചികിത്സയുടെ പൂര്&#x200d;ണചിലവ് സംസ്ഥാന സര്&#x200d;ക്കാരാണ് വഹിക്കുക. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.</p>
<p>ന്യൂറോളജി, കാന്&#x200d;സര്&#x200d;, ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സക്ക് പ്രശസ്തമാണ് മയോ ക്ലിനിക്.<br />
കഴിഞ്ഞ ജൂലൈ 18 വരെ 13 ദിവസം മുഖ്യമന്ത്രി യുഎസില്&#x200d; സന്ദര്&#x200d;ശനം നടത്തിയിരുന്നു. അന്നും അദ്ദേഹം മയോ ക്ലിനികില്&#x200d; എത്തിയതായാണ് വിവരം. കഴിഞ്ഞ മാർച്ച് മൂന്നിനു മുഖ്യമന്ത്രി ചെന്നൈയിലെ അപ്പോളോ ആസ്പത്രിയിൽ ചികിൽസ തേടിയിരുന്നു. എന്നാൽ അതു പതിവായുള്ള മെ&#x200d;ഡിക്കൽ പരിശോധന മാത്രമാണെന്നായിരുന്നു സർക്കാർ അറിയിപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cm-pinarayi-will-visit-america-for-17-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നോക്കുകുത്തിയായി തുടരുന്നു</title>
		<link>https://www.chandrikadaily.com/there-is-no-updates-in-kerala-cm-official-website-over-a-month.html</link>
					<comments>https://www.chandrikadaily.com/there-is-no-updates-in-kerala-cm-official-website-over-a-month.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 May 2018 07:05:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CM website]]></category>
		<category><![CDATA[kerala chief minister]]></category>
		<category><![CDATA[kerala cm]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[pinarayi government]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84725</guid>

					<description><![CDATA[തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നിശ്ചലം. ഏപ്രില്&#x200d; 11ന് ശേഷം സൈറ്റില്&#x200d; അപ്‌ഡേഷന്&#x200d; ഇല്ല. ഏപ്രില്&#x200d; 11ലെ മന്ത്രിസഭാ യോഗതീരുമാനങ്ങളാണ് അവസാനമായി വെബ്‌സൈറ്റില്&#x200d; നല്&#x200d;കിയിരിക്കുന്നത്. തുടര്&#x200d;ന്നു നടന്ന മന്ത്രിസഭാ യോഗങ്ങളുടെ വിവരങ്ങള്&#x200d; വെബ്‌സൈറ്റില്&#x200d; കാണാനില്ല. അവസാനമായി നല്&#x200d;കിയിരിക്കുന്ന വാര്&#x200d;ത്താക്കുറിപ്പാകട്ടെ ഏപ്രില്&#x200d; 10നാണ്. ഓഖി ദുരന്തത്തില്&#x200d; കാണാതായവര്&#x200d;ക്ക് ധനസഹായം വിതരണം ചെയ്തതാണിത്. സൈറ്റില്&#x200d; കത്തുകള്&#x200d; എന്ന കോളത്തില്&#x200d; ഫെബ്രുവരി 24ന് കേന്ദ്ര റെയില്&#x200d;വെ മന്ത്രിക്ക് മുഖ്യമന്ത്രി അയച്ച കത്താണ് അവസാനമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗ തീരുമാനം ഉള്&#x200d;പെടെ പ്രധാനപ്പെട്ട [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നിശ്ചലം. ഏപ്രില്&#x200d; 11ന് ശേഷം സൈറ്റില്&#x200d; അപ്‌ഡേഷന്&#x200d; ഇല്ല. ഏപ്രില്&#x200d; 11ലെ മന്ത്രിസഭാ യോഗതീരുമാനങ്ങളാണ് അവസാനമായി വെബ്‌സൈറ്റില്&#x200d; നല്&#x200d;കിയിരിക്കുന്നത്. തുടര്&#x200d;ന്നു നടന്ന മന്ത്രിസഭാ യോഗങ്ങളുടെ വിവരങ്ങള്&#x200d; വെബ്‌സൈറ്റില്&#x200d; കാണാനില്ല. അവസാനമായി നല്&#x200d;കിയിരിക്കുന്ന വാര്&#x200d;ത്താക്കുറിപ്പാകട്ടെ ഏപ്രില്&#x200d; 10നാണ്. ഓഖി ദുരന്തത്തില്&#x200d; കാണാതായവര്&#x200d;ക്ക് ധനസഹായം വിതരണം ചെയ്തതാണിത്. സൈറ്റില്&#x200d; കത്തുകള്&#x200d; എന്ന കോളത്തില്&#x200d; ഫെബ്രുവരി 24ന് കേന്ദ്ര റെയില്&#x200d;വെ മന്ത്രിക്ക് മുഖ്യമന്ത്രി അയച്ച കത്താണ് അവസാനമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.</p>
<p>മന്ത്രിസഭാ യോഗ തീരുമാനം ഉള്&#x200d;പെടെ പ്രധാനപ്പെട്ട വിവരങ്ങള്&#x200d; 24 മണിക്കുറിനുള്ളില്&#x200d; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്&#x200d; പ്രസിദ്ധീകരിക്കണമെന്ന നിയമം നിലനില്&#x200d;ക്കെയാണ് ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നത്. ഭാരിച്ച തുക ശമ്പളം നല്&#x200d;കി മുഖ്യമന്ത്രിയുടെ മാധ്യമവിഭാഗം കൈകാര്യം ചെയ്യാനും സോഷ്യല്&#x200d; മീഡിയ പ്രചരണത്തിനും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-is-no-updates-in-kerala-cm-official-website-over-a-month.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈ മതേതര സഖാവിന് എന്തുപറ്റി-കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/editorial-page-article-kpa-majeed-letter-to-cm-pinarayi.html</link>
					<comments>https://www.chandrikadaily.com/editorial-page-article-kpa-majeed-letter-to-cm-pinarayi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Aug 2017 18:55:30 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kerala cm]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41778</guid>

					<description><![CDATA[ജില്ലകളില്‍ ഇന്നു നടക്കുന്ന സംരക്ഷണ പോരാട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എഴുതിയ തുറന്ന കത്ത് പ്രിയപ്പെട്ട മുഖ്യമന്ത്രി, അങ്ങയെ ഞങ്ങള്‍ മാന്യനായ രാഷ്ട്രീയ എതിരാളിയായാണ് കരുതിപ്പോന്നിരുന്നത്. സംഘി നേതാവ് കുന്ദന്‍ ചന്ദ്രാവത്ത് അങ്ങയുടെ ജീവന്‍ എടുക്കുന്നവര്‍ക്ക് ഒരു കോടി ഇനാം പരസ്യമായി പ്രഖ്യാപിച്ച് മുന്നോട്ട് വന്നപ്പോള്‍ കേരളം മുഴുവന്‍ അതിനെതിരെ പ്രതിഷേധിച്ചു, മുഖ്യമന്ത്രിയോട് ഐക്യദാര്‍ഢ്യപെട്ടപ്പോള്‍ ഞങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങയെ ഭീഷണിപ്പെടുത്തുന്നതും കേരളത്തിന് പുറത്ത് സഞ്ചാര സ്വാതന്ത്ര്യം തടയുന്നതും വേട്ടയാടുന്നതും സംഘ്പരിവാര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ജില്ലകളില്&#x200d; ഇന്നു നടക്കുന്ന സംരക്ഷണ </strong><br />
<strong>പോരാട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രി </strong><br />
<strong>പിണറായി വിജയന് മുസ്‌ലിംലീഗ് സംസ്ഥാന </strong><br />
<strong>ജനറല്&#x200d; സെക്രട്ടറി എഴുതിയ തുറന്ന കത്ത്</strong></p>
<p><em>പ്രിയപ്പെട്ട മുഖ്യമന്ത്രി,</em></p>
<p>അങ്ങയെ ഞങ്ങള്&#x200d; മാന്യനായ രാഷ്ട്രീയ എതിരാളിയായാണ് കരുതിപ്പോന്നിരുന്നത്. സംഘി നേതാവ് കുന്ദന്&#x200d; ചന്ദ്രാവത്ത് അങ്ങയുടെ ജീവന്&#x200d; എടുക്കുന്നവര്&#x200d;ക്ക് ഒരു കോടി ഇനാം പരസ്യമായി പ്രഖ്യാപിച്ച് മുന്നോട്ട് വന്നപ്പോള്&#x200d; കേരളം മുഴുവന്&#x200d; അതിനെതിരെ പ്രതിഷേധിച്ചു, മുഖ്യമന്ത്രിയോട് ഐക്യദാര്&#x200d;ഢ്യപെട്ടപ്പോള്&#x200d; ഞങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങയെ ഭീഷണിപ്പെടുത്തുന്നതും കേരളത്തിന് പുറത്ത് സഞ്ചാര സ്വാതന്ത്ര്യം തടയുന്നതും വേട്ടയാടുന്നതും സംഘ്പരിവാര്&#x200d; ശക്തികളാണെന്നത് അറിയാവുന്നതാണല്ലോ.<br />
എന്നാല്&#x200d; ആ ദുഷ്ടശക്തികള്&#x200d; സമീപ കാലത്ത് കേരളത്തില്&#x200d; ചെയ്ത നീച പ്രവൃത്തികള്&#x200d;ക്ക് എന്ത് പ്രതിരോധമാണ് താങ്കളുടെ സര്&#x200d;ക്കാര്&#x200d; ചെയ്തതെന്നറിയാന്&#x200d; താല്&#x200d;പര്യമുണ്ട്. കേരളത്തെ അശാന്തിയുടെ വിളനിലമാക്കാന്&#x200d; സംഘി സംഘം ഇറങ്ങിപുറപ്പെടുമ്പോള്&#x200d; സംരക്ഷണ ചുമതല നിറവേറ്റേണ്ട അങ്ങടക്കമുള്ളവര്&#x200d; നിശ്ചേഷ്ടമായിരിക്കുന്നുവെന്ന് മാത്രമല്ല, അക്രമികള്&#x200d;ക്ക് സഹായകരമായ നിലപാട്കൂടി സ്വീകരിക്കുന്നുവെന്ന് പറയേണ്ടിവരുന്നത് ഖേദകരമാണ്. സമീപ കാലത്തെ നിരവധി വിഷയങ്ങളില്&#x200d; താങ്കളുടെ പൊലീസും ഭരണകൂടവും സംഘികള്&#x200d;ക്ക് ഇരകളെ വേട്ടയാടാന്&#x200d; അനുകൂല സാഹചര്യമൊരുക്കുന്നതില്&#x200d; പ്രതിഷേധിച്ചാണല്ലോ സഖ്യ കക്ഷി യോഗത്തില്&#x200d; പോലും മുണ്ടുടുത്ത മോദിയെന്ന വിശേഷണം താങ്കളുടെ മേല്&#x200d; ചാര്&#x200d;ത്തപ്പെട്ടത്.<br />
പിഞ്ചു മക്കള്&#x200d; പഠിക്കുന്ന വിദ്യാലയങ്ങള്&#x200d; പോലും ആര്&#x200d;.എസ്.എസ് അവരുടെ ആയുധ പരിശീലനത്തിന് ഉപയോഗപ്പെടുത്തുന്നുവെന്ന് അങ്ങയുടെ പാര്&#x200d;ട്ടി സെക്രട്ടറി തന്നെ പരസ്യമായി പറഞ്ഞിട്ടും എന്തെങ്കിലും നടപടി സ്വീകരിക്കാന്&#x200d; താങ്കള്&#x200d; തയ്യാറായോ?. അങ്ങ് മേധാവിയായ കൈരളി ടി.വി തന്നെ ദൃശ്യങ്ങള്&#x200d; സഹിതം തെളിവ് പുറത്ത് വിട്ടിട്ടും, പി. ജയരാജന്&#x200d; താങ്കള്&#x200d;ക്ക് നേരിട്ട് പരാതി തന്നിട്ടും താങ്കളുടെ സര്&#x200d;ക്കാറും പൊലീസും സ്വീകരിച്ച നിഷേധാത്മക നിലപാട് ആശ്ചര്യകരമാണ്.<br />
രാഷ്ട്രീയ ആക്രമണത്തിന് വിധേയരായി വധിക്കപ്പെടുന്ന ആര്&#x200d;.എസ്.എസ്സുകാര്&#x200d;ക്കടക്കം ലക്ഷങ്ങള്&#x200d; ആശ്വാസമായി കൊടുത്ത താങ്കള്&#x200d;, ആര്&#x200d;.എസ്.എസ്സുകാരുടെ കൊലക്കത്തിക്കിരയായ കൊടിഞ്ഞിയിലെ ഫൈസലിനും കാസര്&#x200d;കോട്ടെ റിയാസ് മൗലവിക്കും പത്ത് പൈസ പോലും നിഷേധിച്ചത് ആര്&#x200d;.എസ്.എസ്സിനെ ഭയന്നിട്ടാണോ?.<br />
ഫൈസലിനെ വകവരുത്തിയവര്&#x200d; എന്താണോ ലക്ഷ്യമിട്ടത് അതു നേടിയെടുക്കാന്&#x200d; ആ കൊലക്കേസില്&#x200d; പെട്ട ഒരു പ്രതിയും ഇപ്പോള്&#x200d; കൊല്ലപ്പെട്ടിരിക്കുന്നു. അപലപനീയമായ ഈ കൊലക്കേസ്സിലെ പ്രതികളെ നിയമത്തിന് മുമ്പിലെത്തിക്കാന്&#x200d; ഞങ്ങളുടെ പിന്തുണ ഉറപ്പു നല്&#x200d;കുന്നു. ഫൈസല്&#x200d; വധക്കേസിന് ശേഷം സ്ഥലം എം.എല്&#x200d;.എ പി.കെ അബ്ദുറബ്ബിന്റെ ആവശ്യപ്രകാരം ആ നിരാലംബ കുടുംബത്തിന് ആശ്വാസ ധനം അനുവദിക്കാനുള്ള നീക്കമുണ്ടായിരുന്നു. ജില്ലാ കലക്ടര്&#x200d; അനുകൂല റിപ്പോര്&#x200d;ട്ട് നല്&#x200d;കിയിട്ടുപോലും ഒരു നയാ പൈസ അനുവദിക്കാന്&#x200d; കൂട്ടാക്കിയില്ല. ഒട്ടേറെ തവണ അതുവഴി പോയിട്ടും ആ വീട്ടിലൊന്ന് പോകാനോ ആര്&#x200d;.എസ്.എസ് കൊലക്കത്തിക്ക് ഇരയായ വ്യക്തിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനോ എന്തേ മനസ്സുണ്ടായില്ല.<br />
ഒരു പ്രാണിയെ പോലും ജീവിതത്തില്&#x200d; ഹനിക്കാത്ത കാസര്&#x200d;ക്കോട്ടെ ഒരു പാവം പണ്ഡിതനെ അര്&#x200d;ധരാത്രി പള്ളിയില്&#x200d; കയറി വെട്ടിക്കൊന്നപ്പോള്&#x200d;, അതിന്റെ ഗൂഢാലോചന നടന്ന ആര്&#x200d;.എസ്.എസ് കേന്ദ്രങ്ങളിലേക്ക് ഒന്ന് എത്തി നോക്കാന്&#x200d; പോലും അങ്ങയുടെ പൊലീസ് മടി കാണിച്ചത് എന്തുകൊണ്ടാണ്?. സമാന സംഭവങ്ങള്&#x200d; തന്നെയല്ലേ കൊടിഞ്ഞിയിലെ ഫൈസലിന്റെ കാര്യത്തിലും ഉണ്ടായത്. പ്രതികള്&#x200d; പരസ്യമായി അങ്ങാടികളില്&#x200d; ചുറ്റിക്കറങ്ങിയിട്ടും അവരെ പിടികൂടാന്&#x200d; തയ്യാറാവാത്ത പൊലീസ് അവസാനം ജനപ്രതിനിധികളുടെ നേതൃത്വത്തില്&#x200d; ജനങ്ങള്&#x200d; സമരവുമായി തെരുവിലിറങ്ങിയതിന് ശേഷമല്ലേ പ്രത്യേക അന്വേഷണ സംഘം തന്നെ രൂപീകരിച്ചത്.<br />
തലസ്ഥാന നഗരിയില്&#x200d; ഒരു ബി.ജെ.പിക്കാരന്&#x200d; വധിക്കപ്പെട്ടപ്പോള്&#x200d; താങ്കളെ വിളിച്ച് വരുത്തി താക്കീത് നല്&#x200d;കാനും വേണ്ടത് ചെയ്യണമെന്ന് കല്&#x200d;പ്പിക്കാനും ഒരു ഗവര്&#x200d;ണ്ണറുണ്ടായി. അത് കൊണ്ട് ബി.ജെ.പിക്കാര്&#x200d;ക്ക് ആവശ്യമായ നീതികിട്ടി. വന്&#x200d; തുക നഷ്ടപരിഹാരമായി കൊടുക്കാന്&#x200d; രഹസ്യ ചര്&#x200d;ച്ചയില്&#x200d; തീരുമാനമുണ്ടായെന്നും വര്&#x200d;ത്തയായതാണ്. എന്നാല്&#x200d; റിയാസ് മൗലവിക്കും ഫൈസലിനും വേണ്ടി വിളിച്ച് വരുത്തി നിര്&#x200d;ദ്ദേശം നല്&#x200d;കാന്&#x200d; ഒരു ഗവര്&#x200d;ണര്&#x200d; ഇല്ലാത്തത് കൊണ്ടാണോ അവര്&#x200d;ക്ക് സഹായ ധനം നിഷേധിക്കുന്നത്?.<br />
വിഷലിപ്തവും അതിവര്&#x200d;ഗീയതയും അടങ്ങിയ ശശികലയുടെ പ്രസംഗവും ഇതര മതസ്ഥരുടെ ആഘോഷങ്ങളില്&#x200d; നിന്ന് വിട്ട് നില്&#x200d;ക്കണമെന്ന് പ്രസംഗിച്ച ഒരു മുസ്‌ലിം പ്രഭാഷകനും എതിരെ കാസര്&#x200d;കോട്ടെ ഒരു അഭിഭാഷകന്&#x200d; മത സ്പര്&#x200d;ധയുണ്ടാക്കുന്ന പ്രഭാഷണങ്ങളാണെന്ന് ആരോപിച്ച് പരാതി നല്&#x200d;കിയപ്പോള്&#x200d; അങ്ങയുടെ പൊലീസ് എന്താണ് ചെയ്തതെന്ന് മത നിരപേക്ഷ കേരളം കണ്ടതല്ലേ. ശശികലക്ക് ജാമ്യം കിട്ടുന്ന നിസ്സാര വകുപ്പുമായി തലോടി വിട്ടപ്പോള്&#x200d;, മുസ്‌ലിം പ്രഭാഷകനെ ഉംറ നിര്&#x200d;വഹണത്തിന് പോകുന്ന വേളയില്&#x200d; എയര്&#x200d;പോര്&#x200d;ട്ടില്&#x200d; വെച്ച് പിടികൂടി കൊടും കുറ്റവാളിയെപ്പോലെ തടവറയിലിട്ടു. ഒരേ പരാതിയും ഒരേ കുറ്റവുമായിട്ടും ഇതെന്ത് നീതിയാണ് മുഖ്യമന്ത്രീ&#8230;?. മലപ്പുറത്തെ മുസ്്‌ലിം പെണ്ണുങ്ങള്&#x200d; പന്നികളെ പോലെ പെറ്റു കൂട്ടുന്നുവെന്ന് പരസ്യമായി അധിക്ഷേപിച്ച് പ്രസംഗിച്ച ഡോ. ഗോപാലകൃഷ്ണന് നേരെ താങ്കളുടെ പൊലീസ് എന്തെങ്കിലും ചെയ്‌തോ?.<br />
ജില്ലാ മജിസ്‌ട്രേറ്റ് നല്&#x200d;കിയ നിര്&#x200d;ദ്ദേശം പരസ്യമായി ലംഘിച്ച് ആര്&#x200d;.എസ്.എസ്സ് തലവന്&#x200d; മോഹന്&#x200d;ഭാഗവത് ദേശീയ പതാക ഉയര്&#x200d;ത്തി ദേശീയ ഗാനത്തിന് പകരം വന്ദേമാതരം പാടി #ാഗ്‌കോഡും കേരളത്തിലെ നിയമ ഭരണ സംവിധാനത്തെയും പുച്ഛിച്ചപ്പോള്&#x200d; താങ്കളുടെ ഭരണ സംവിധാനം എന്തു നടപടിയാണ് സ്വീകരിച്ചത്?. ഒന്നും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, ചട്ടപ്രകാരം ഉത്തരവ് പുറപ്പെടുവിച്ച ജില്ലാ കലക്ടറെ 24 മണിക്കൂര്&#x200d; കൊണ്ട് തല്&#x200d;സ്ഥാനത്ത് നിന്ന് നീക്കിയത് നാഗ്പൂരില്&#x200d; നിന്നുമുള്ള നിര്&#x200d;ദ്ദേശം കൊണ്ടാണോ എന്നറിയാന്&#x200d; കേരള ജനതക്ക് താല്&#x200d;പര്യമുണ്ട്. ലിംഗ നീതിയെക്കുറിച്ചും സ്ത്രീ സംരക്ഷണത്തെക്കുറിച്ചും പുരപ്പുറത്ത് കയറി പ്രസംഗിക്കുന്ന താങ്കള്&#x200d; ഒരു സ്ത്രീയാണെന്ന പരിഗണന പോലും ആ പാവം കലക്ടര്&#x200d;ക്ക് നല്&#x200d;കിയില്ലല്ലോ.<br />
ആലപ്പുഴയിലെ റെയില്&#x200d;വേ സ്‌റ്റേഷന്&#x200d; പരിസരത്ത് ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നമായ താമരയുള്ള കൊടിമരത്തില്&#x200d; ഒരു സ്‌റ്റേഷന്&#x200d; മാസ്റ്റര്&#x200d; ദേശീയപതാക നാട്ടിയത് വലിയ വാര്&#x200d;ത്തയായിട്ടും നടപടിയെടുക്കാത്ത താങ്കളുടെ പൊലീസ്, മുസ്‌ലിം ലീഗ് നേതാവ് ഐ.യു. എം.എല്&#x200d; കൊടി മരത്തില്&#x200d; ദേശീയ പതാക നാട്ടിയെന്ന് ആരോപിച്ച് ആര്&#x200d;.എസ്.എസ്സ് മുന്നോട്ട് വന്നപ്പോള്&#x200d; #ാഗ് കോഡ് വയലേഷന്&#x200d; എന്ന കുറ്റം ചുമത്താന്&#x200d; എന്തൊരു ധൃതിയാണ് കാണിച്ചത്. വിഷം വമിപ്പിക്കുന്ന സംഘി പ്രഭാഷക ശശികല ടെലിവിഷന്&#x200d; ചാനലിലൂടെ പരസ്യമായി ദേശീയ പതാകയെ അപമാനിച്ചില്ലേ?. ഇത് ദേശീയ ഗാനമല്ലെന്നും ബ്രിട്ടീഷ് പ്രഭുവിനെ സ്വീകരിക്കാനായി എഴുതിയ സ്വാഗത ഗാനമാണെന്നും ആക്ഷേപിച്ചിട്ട് എന്തെങ്കിലും നടപടിയെടുത്തോ?. ഇങ്ങിനെ ആക്ഷേപിച്ചത് മുസ്‌ലിം പ്രഭാഷകനായിരുന്നുവെങ്കില്&#x200d; അയാള്&#x200d; ഇപ്പോള്&#x200d; രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് തടവറയിലാകുമായിരുന്നില്ലേ?.<br />
ഡോ. ഹാദിയ കേസിലും താങ്കളുടെ നിയമസംവിധാനം കോടതികളില്&#x200d; സ്വീകരിച്ച നിലപാടുകള്&#x200d; ആര്&#x200d;.എസ്.എസ് സമ്മര്&#x200d;ദ്ദത്തിലായിരുന്നില്ലേ?. ഇപ്പോള്&#x200d; അങ്ങയെപ്പോലെ ആര്&#x200d;.എസ്.എസ് വലയത്തില്&#x200d; ജീവിക്കുന്ന ഹാദിയയുടെ പിതാവ് അശോകന്&#x200d; ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. അശോകന് വേണ്ടി കേസ് നടത്തുന്നത് ആര്&#x200d;.എസ്.എസുകാരാണെന്ന് താങ്കള്&#x200d;ക്കറിയാവുന്നതാണല്ലോ. ഈ കേസ് സങ്കീര്&#x200d;ണ്ണമാക്കണമെങ്കില്&#x200d; എന്&#x200d;.ഐ.എയുടെ കൈകളിലേക്കെത്തിക്കണമെന്നത് ആര്&#x200d;.എസ്.എസിന്റെ മോഹമാണ്. ആ മോഹമാണ് അശോകന്&#x200d; ഹരജിയിലൂടെ കോടതിയില്&#x200d; ആവശ്യപ്പെട്ടത്. ഇതിന്റെയടിസ്ഥാനത്തിലാണ് കോടതി ഈ കല്യാണക്കാര്യം എന്&#x200d;.ഐ.എ അന്വേഷിക്കണമോയെന്ന് കേരള സര്&#x200d;ക്കാരിന്റെ അഭിഭാഷകനോട് ചോദിച്ചത്. ആവാം എന്ന മറുപടി, സര്&#x200d;ക്കാര്&#x200d; കോടതിയെ അറിയിച്ചത് അങ്ങയുടെ അറിവില്ലാതെ ആവില്ലല്ലോ?.<br />
ഈ മതേതര സഖാവിന് എന്ത് പറ്റിയെന്ന് മതനിരപേക്ഷ കേരളം ചോദിക്കാന്&#x200d; തുടങ്ങിയിരിക്കുന്നു. ജനത്തിന്റെ പച്ചയായ പ്രതികരണം സോഷ്യല്&#x200d; മീഡിയകളില്&#x200d; വരുന്നത് അങ്ങയുടെ ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; വിഭാഗം അറിയിക്കാറില്ലേ?. ഇനി അവിടെയും കാര്യങ്ങള്&#x200d; തീരുമാനിക്കുന്നത് ആര്&#x200d;.എസ്.എസുകാരാണോ?. കോടതിയുടെയും എന്&#x200d;.ഐ.എയുടേയും നിരീക്ഷണത്തിലുള്ള, മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്ക് പോലും വിലക്കുള്ള ഹാദിയയുടെ വീട്ടില്&#x200d; കഴിഞ്ഞ മാസങ്ങളായി ആര്&#x200d;.എസ്.എസ് സംഘമായി കയറിയിറങ്ങുന്നു. ഇരുപതിലേറെ പൊലീസുകാര്&#x200d; കാവലിരിക്കുന്ന ഈ വീട്ടില്&#x200d; ആര്&#x200d;.എസ്.എസുകാര്&#x200d;ക്ക് നിര്&#x200d;ലോഭമായി കയറിയിറങ്ങാന്&#x200d; ആരാണ് അധികാരം കൊടുക്കുന്നത്?.<br />
ഡി.വൈ.എഫ്.ഐക്കാര്&#x200d;ക്ക് പോലും കയറാന്&#x200d; കഴിയാത്തിടത്ത് ആര്&#x200d;.എസ്.എസുകാര്&#x200d;ക്ക് എങ്ങിനെ കയറാനും ഹാദിയയെ കൗണ്&#x200d;സിലിങ് ചെയ്യാനും കഴിയുന്നു?. ഇക്കഴിഞ്ഞ ദിവസം രാഹുല്&#x200d; ഈശ്വര്&#x200d; ആ വീട്ടില്&#x200d; പോയി അതിന്റെ വീഡിയോ അടക്കം പരസ്യപ്പെടുത്തിയിരുന്നത് അങ്ങയുടെ ശ്രദ്ധയില്&#x200d;പെട്ടിട്ടുണ്ടാവുമെന്ന് വിചാരിക്കുന്നു. താന്&#x200d; നിരവധി തവണ അവിടെ പോയിട്ടുണ്ടെന്ന് രാഹുല്&#x200d; തന്നെ പറയുന്നു. ഇതെങ്ങിനെ സാധിക്കുന്നു?. അങ്ങയുടെ ആഭ്യന്തര മന്ത്രാലയം ഇതിന് മറുപടി പറഞ്ഞേ പറ്റൂ. തനിക്ക് വരുന്ന രജിസ്റ്റര്&#x200d; കത്ത് പോലും സ്വീകരിക്കാന്&#x200d; പൊലീസ് വിസമ്മതിക്കുന്നുവെന്ന് ഹാദിയ പരിതപിക്കുമ്പോള്&#x200d; ഈ സംഘിക്കൂട്ടത്തിന് എങ്ങിനെ പൊലീസ് സഹായം കിട്ടുന്നു.<br />
അങ്ങയുടെ ഭരണത്തിനുകീഴില്&#x200d; മുസ്്‌ലിം സംഘടനാ നേതാക്കളേയും പണ്ഡിതരേയും അവരുടെ സ്ഥാപനങ്ങളേയും നിരന്തരമായി വേട്ടയാടുന്നത് ആരെ പ്രീതിപ്പെടുത്താനാണ്?. കേന്ദ്ര സര്&#x200d;ക്കാറിന്റെ ഏക സിവില്&#x200d;കോഡ് അടിച്ചേല്&#x200d;പ്പിക്കാനുള്ള ശ്രമത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ മത സംഘടനയായ സമസ്ത നടത്തിയ പ്രതിഷേധത്തെ അതിക്രൂരമായാണ് അങ്ങയുടെ പൊലീസ് കൈകാര്യം ചെയ്തത്. കാസര്&#x200d;കോട് ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ചാണ് മത പണ്ഡിതര്&#x200d;ക്കെതിരെ കേസെടുത്തത്. വയനാട് അടക്കം പല സ്ഥലത്തും നിരവധി സമസ്ത പണ്ഡിതര്&#x200d;ക്കെതിരെ കേസെടുത്തു. മത സ്വാതന്ത്ര്യം മാത്രമല്ല മനുഷ്യ സ്വാതന്ത്ര്യം കൂടി അങ്ങയുടെ ഭരണത്തില്&#x200d; നിഷേധിക്കപ്പെടുന്നു.<br />
പീസ് സ്‌കൂള്&#x200d; നടത്തുന്ന എം.എം അക്ബറിനെതിരെപോലും അകാരണമായി എഫ്.ഐ. ആര്&#x200d; ഇട്ടിരിക്കുകയാണ്. ആ സ്ഥാപനത്തിലെ പ്രധാന അധ്യാപികയടക്കം അമുസ്‌ലിംകളാണ്. അവരോട് അങ്ങയുടെ പൊലീസ് ചോദിച്ച സംശയം യു.പിയിലെ പി.എ.സിയും ബിഹാറിലെ ആര്&#x200d;.എം.പിയും പോലും ചോദിക്കാന്&#x200d; അറക്കുന്നവയാണ്. നിങ്ങളോട് മതം മാറാന്&#x200d; ഇവര്&#x200d; പറയാറുണ്ടോ, നിര്&#x200d;ബന്ധിക്കാറുണ്ടോ തുടങ്ങിയ ചോദ്യം കേട്ട് ആശ്ചര്യം തോന്നിയ ഇവര്&#x200d; ഇന്നുവരെ അത്തരത്തിലുള്ള യാതൊരു അനുഭവവും സ്ഥാപന മേധാവികളില്&#x200d; നിന്നും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞിട്ടും മതവിദ്വേഷം ചുമത്തി കേസെടുത്തു. എന്തൊരു അനീതിയാണിത് മുഖ്യമന്ത്രീ.?<br />
ഇപ്പോഴിതാ എറണാകുളത്ത് വിസ്ഡം ഗ്ലോബല്&#x200d; പ്രവര്&#x200d;ത്തകരെ പേപ്പട്ടിയെ തല്ലുന്നത് പോലെ ആര്&#x200d;.എസ്.എസുകാര്&#x200d; മര്&#x200d;ദ്ദിക്കുന്നു. മര്&#x200d;ദ്ദകര്&#x200d;ക്ക് പേരിനൊരു കേസും സ്‌റ്റേഷനില്&#x200d; നിന്ന് ജാമ്യവും. ഇരകള്&#x200d;ക്കാവട്ടെ തടവറയും 153 (എ) വകുപ്പ് പ്രകാരമുള്ള കേസും. ഈ വിഷയത്തില്&#x200d; ചാനല്&#x200d; ചര്&#x200d;ച്ചകളില്&#x200d; ആര്&#x200d;.എസ്.എസുകാര്&#x200d; നല്&#x200d;കുന്ന വിശദീകരമെന്താണോ അതുതന്നെയാണ് മുഖ്യമന്ത്രിയായ അങ്ങ് നിയമ സഭയിലും ഏറ്റുപറയുന്നത്. ഭരണ ഘടനയുടെ ആര്&#x200d;ട്ടിക്കിള്&#x200d; 25 പ്രകാരമുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചതിന് മതസ്പര്&#x200d;ധ ഉണ്ടാക്കിയെന്ന് ആരോപിച്ച് കേസെടുത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന ദുര്&#x200d; പദവിയിലേക്കാണ് ഈ മതനിരപേക്ഷ സംസ്ഥാനത്തെ താങ്കള്&#x200d; എത്തിച്ചതെന്ന് പറയുന്നതില്&#x200d; വേദനയുണ്ട്.<br />
കള്ളപ്പണത്തിനെതിരെ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്&#x200d; നയിച്ച സമരജാഥയിലെ മുന്&#x200d; നിര നേതാവ് തന്നെ കള്ളനോട്ട് അച്ചടിച്ചത് പിടിക്കപ്പെട്ടെങ്കിലും എത്ര ലാഘവത്തോടെയാണ് താങ്കളുടെ പൊലീസ് അത് കൈകാര്യം ചെയ്തത്?. കള്ളനോട്ടടി സാമ്പത്തിക ഭീകരവാദമാണ്. രാജ്യത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ്. ഏറ്റവും വലിയ രാജ്യദ്രോഹ പ്രവൃത്തിയാണ്. എന്നാല്&#x200d;, പിടിക്കപ്പെട്ടത് സംഘിയായപ്പോള്&#x200d; യു.എ.പി.എ പോയിട്ട് കനമുള്ളൊരു വകുപ്പ് പോലും ചുമത്തിയില്ല. മത ന്യൂനപക്ഷക്കാരനെയാണ് പിടിച്ചതെങ്കില്&#x200d; എന്താകുമായിരുന്നു പുകില്?. കേരള പൊലീസ് പാക്കിസ്താനിലേക്കും താലിബാനിലേക്കും അന്വേഷണം കൊണ്ട് പോകുമായിരുന്നു. അറിയാതെ നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തുപോയി എന്ന മൃദു അവസ്ഥയിലേക്ക് അത് മാറ്റാന്&#x200d; ആര്&#x200d;.എസ്.എസുകാര്&#x200d;ക്ക് എത്ര എളുപ്പമാണ് സാധിച്ചത്?.<br />
സംസ്ഥാന ചരിത്രത്തില്&#x200d; പൊലീസ് ഇത്രമാത്രം വര്&#x200d;ഗീയവത്കരിക്കപ്പെട്ട സന്ദര്&#x200d;ഭമുണ്ടായിട്ടില്ല. ആര്&#x200d;.എസ്.എസുകാര്&#x200d; കൈയില്&#x200d; എടുത്ത് അമ്മാനമാടുന്ന ഈ പൊലീസ് സേന അങ്ങയുടെ കീഴിലാണ് ഇത്രമാത്രം അധ:പതിച്ചതെന്ന് ഓര്&#x200d;ക്കുമ്പോള്&#x200d; ലജ്ജ തോന്നുകയാണ്. എല്ലാറ്റിനും ഒരു അതിരുണ്ട്. നീതി നിരന്തരമായി നിഷേധിക്കപ്പെടുമ്പോള്&#x200d; ഏതൊരു സമൂഹത്തിലും സംഭവിക്കുന്ന ചില കെടുതികളുണ്ട്. അസ്വസ്ഥതകളാണ് സമൂഹത്തെ നിരാശരാക്കുന്നത്. സ്വസ്ഥത നഷ്ടപ്പെട്ടിടത്തൊക്കെ തല പോകുന്നത് തീവ്ര വാദമാണെന്നത് അങ്ങ് വിസ്മരിക്കരുത്.<br />
മുഖ്യധാരയില്&#x200d; നിന്ന് ആട്ടിയകറ്റപ്പെട്ട ഒരു സമൂഹത്തെ ജനാധിപത്യത്തോടും മത നിരപേക്ഷതയോടും ചേര്&#x200d;ത്ത് നിര്&#x200d;ത്തി രാഷ്ട്രീയ പ്രക്രിയയില്&#x200d; പങ്കാളികളാക്കിയ ഒരു പ്രസ്ഥാനമാണ് മുസ്്‌ലിം ലീഗെന്നത് അങ്ങ് തന്നെ പരസ്യമായി പ്രസംഗിച്ചിട്ടുള്ളതാണ്. ജനസംരക്ഷണത്തിന് ജനാധിപത്യത്തിന്റെ മാര്&#x200d;ഗം അവലംബിച്ച് പോരാട്ടത്തിന് ഇറങ്ങുമ്പോള്&#x200d; മുഖ്യമന്ത്രിയായ അങ്ങയോട് ഇക്കാര്യങ്ങള്&#x200d; തുറന്നു പറയുകയാണ്. കേരള പൊലീസ് &#8211; സംഘ്പരിവാര്&#x200d; കൂട്ടുകെട്ട് എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്&#x200d; സത്വര നടപടി സ്വീകരിക്കണമെന്ന് വിനയപുരസ്സരം അപേക്ഷിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-kpa-majeed-letter-to-cm-pinarayi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജിവെക്കില്ല; അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമെന്ന് എം. വിന്‍സന്റ</title>
		<link>https://www.chandrikadaily.com/m-vinsent-poul-kerala-cm-pinarayi-vijayan-rape-case-mla.html</link>
					<comments>https://www.chandrikadaily.com/m-vinsent-poul-kerala-cm-pinarayi-vijayan-rape-case-mla.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Jul 2017 14:16:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala cm]]></category>
		<category><![CDATA[m vinsent poul]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[rape case mla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36787</guid>

					<description><![CDATA[തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്ന് പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം. വിന്‍സന്റ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള സമ്മര്‍ദ്ദമാണ് തന്റെ അറസ്റ്റിനു പിന്നില്‍. വടക്കാഞ്ചേരി പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുണ്ടായിട്ടും സിപിഎം നേതാവിനെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം ഇന്നുമുതല്‍ തുടങ്ങുകയാണെന്നും എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്നും വിന്‍സന്റ് മാധ്യമങ്ങളോടു പറഞ്ഞു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് വിന്‍സന്റിന്റെ പ്രതികരണം. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷം പേരൂര്‍ക്കട പൊലീസ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്ന് പീഡനക്കേസില്&#x200d; അറസ്റ്റിലായ കോവളം എംഎല്&#x200d;എയും കോണ്&#x200d;ഗ്രസ് നേതാവുമായ എം. വിന്&#x200d;സന്റ്. മുഖ്യമന്ത്രിയുടെ ഓഫീസില്&#x200d;നിന്നുള്ള സമ്മര്&#x200d;ദ്ദമാണ് തന്റെ അറസ്റ്റിനു പിന്നില്&#x200d;. വടക്കാഞ്ചേരി പീഡനക്കേസില്&#x200d; പെണ്&#x200d;കുട്ടിയുടെ മൊഴിയുണ്ടായിട്ടും സിപിഎം നേതാവിനെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം ഇന്നുമുതല്&#x200d; തുടങ്ങുകയാണെന്നും എംഎല്&#x200d;എ സ്ഥാനം രാജിവയ്ക്കില്ലെന്നും വിന്&#x200d;സന്റ് മാധ്യമങ്ങളോടു പറഞ്ഞു. മജിസ്‌ട്രേറ്റിനു മുന്നില്&#x200d; ഹാജരാക്കാന്&#x200d; കൊണ്ടുപോകുമ്പോഴാണ് വിന്&#x200d;സന്റിന്റെ പ്രതികരണം.</p>
<p>രണ്ട് മണിക്കൂര്&#x200d; നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷം പേരൂര്&#x200d;ക്കട പൊലീസ് ക്ലബ്ബിലെത്തിച്ചാണ് വിന്&#x200d;സന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി അദ്ദേഹത്തെ പോലീസ് ആസ്ഥാനത്തെത്തിച്ചു. പരാതിയില്&#x200d; കൂടുതല്&#x200d; തെളിവുകള്&#x200d; ലഭിച്ച സാഹചര്യത്തില്&#x200d; പാളയത്തെ എംഎല്&#x200d;എ ഹോസ്റ്റലില്&#x200d; വച്ച് പാറശാല എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എംഎല്&#x200d;എയെ ചോദ്യം ചെയ്യുന്നതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.</p>
<p>നാട്ടിലെ മെഡിക്കല്&#x200d; ക്യാമ്പില്&#x200d; പങ്കെടുത്ത യുവതിയുടെ നമ്പര്&#x200d; കൈക്കലാക്കിയ ഒരാള്&#x200d; ഫോണില്&#x200d; വിളിച്ച് നിരന്തരം ശല്യപ്പെടുത്തി. ഇത് പരിഹരിക്കുന്നതിനായി യുവതിയുടെ മൊബൈല്&#x200d;നമ്പര്&#x200d; വാങ്ങിയശേഷമാണ് എംഎല്&#x200d;എ അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തന്നൊണ് ആരോപണം. ഒരു വൈദികനെയും കന്യാസ്ത്രീയെയും ഇക്കാര്യം അറിയിച്ചിരുന്നു. മൂന്നുപേരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.</p>
<p>അതേ സമയം വിന്&#x200d;സന്റിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്&#x200d; പറഞ്ഞു. കോടതി കുറ്റക്കാരനെന്ന് വിധിച്ചാലെ പാര്&#x200d;ട്ടി നടപടിയെടുക്കൂ. കോണ്&#x200d;ഗ്രസിലെ വനിതാ നേതാക്കള്&#x200d;ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹസന്&#x200d; പ്രതികരിച്ചു.</p>
<p>കോവളം എംഎല്&#x200d;എ എം.വിന്&#x200d;സന്റിന്റെ അറസ്റ്റ് അസാധാരണ സംഭവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. വിഷയം ഗൗരവത്തോടെയാണ് പാര്&#x200d;ട്ടി കാണുന്നത്. ഈ മാസം 25ന് ചേരുന്ന യുഡിഎഫ് യോഗം വിഷയം ചര്&#x200d;ച്ചചെയ്യുമെന്നും ചെന്നിത്തല ചങ്ങനാശേരിയില്&#x200d; പറഞ്ഞു.</p>
<p>എന്നാല്&#x200d; പാര്&#x200d;ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയെന്ന നിലയില്&#x200d; വിന്&#x200d;സെന്റ് രാജിവച്ച് മാതൃക കാണിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കോണ്&#x200d;ഗ്രസ് നേതാവ് ഷാനിമോള്&#x200d; ഉസ്മാന്&#x200d; പ്രതികരിച്ചു. മുന്&#x200d;കാല പ്രവര്&#x200d;ത്തനം പരിശോധിക്കുമ്പോള്&#x200d; ഇത്തരമൊരു കുറ്റം ചെയ്യുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്റേത്. പാര്&#x200d;ട്ടിക്ക് നല്&#x200d;കിയ വിശദീകരണത്തിലും നിരപരാധിത്വം അദ്ദേഹം വിശദീകരിച്ചിരുന്നു. വിന്&#x200d;സന്റിന്റെ നിരപരാധിത്വം കോടതിയില്&#x200d; തെളിയിക്കുന്നതിന് ശക്തമായി മുന്നോട്ടു പോകണമെന്നും ഷാനിമോള്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/m-vinsent-poul-kerala-cm-pinarayi-vijayan-rape-case-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
