<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kerala congress m &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-congress-m/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 18 Feb 2025 04:00:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kerala congress m &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വന്യജീവി ആക്രമണം; കേരളാ കോണ്&#x200d;ഗ്രസ് എം സമരത്തിലേക്ക്</title>
		<link>https://www.chandrikadaily.com/wildlife-attack-in-kerala-kerala-congress-to-m-strike.html</link>
					<comments>https://www.chandrikadaily.com/wildlife-attack-in-kerala-kerala-congress-to-m-strike.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Feb 2025 04:00:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kerala congress m]]></category>
		<category><![CDATA[ldf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330414</guid>

					<description><![CDATA[മാണി വിഭാഗത്തിന്റെ കര്&#x200d;ഷക സംഘടനയായ കര്&#x200d;ഷക യൂണിയനാണ് സമരത്തിന് ഇറങ്ങുന്നത്.]]></description>
										<content:encoded><![CDATA[<p>വന്യജീവി ആക്രമണങ്ങളില്&#x200d; സര്&#x200d;ക്കാര്&#x200d; ഇടപെടല്&#x200d; കാര്യക്ഷമമാകാത്തതില്&#x200d; കേരള കോണ്&#x200d;ഗ്രസ് മാണി വിഭാഗത്തിനുള്ളില്&#x200d; അതൃപ്തി പുകയുന്നു. വിഷയത്തില്&#x200d; പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് പാര്&#x200d;ട്ടി കര്&#x200d;ഷക വിഭാഗം. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവര്&#x200d;ത്തകരെ ഒപ്പംനിര്&#x200d;ത്താന്&#x200d; വിഷയം ഉയര്&#x200d;ത്തി കൊണ്ടുവരണമെന്നാണ് നേതാക്കളുടെ നിലപാട്.</p>
<p>മാണി വിഭാഗത്തിന്റെ കര്&#x200d;ഷക സംഘടനയായ കര്&#x200d;ഷക യൂണിയനാണ് സമരത്തിന് ഇറങ്ങുന്നത്. വന്യ ജീവി സംഘര്&#x200d;ഷങ്ങള്&#x200d; പരിഹരിക്കുന്നത്തില്&#x200d; കേന്ദ്ര നിയമത്തിന്റെ അപര്യാപ്ത സംസ്ഥാന സര്&#x200d;ക്കാരിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. എന്നാല്&#x200d; പ്രശ്‌നങ്ങളില്&#x200d; ഉദ്യോഗസ്ഥര്&#x200d; കാണിക്കുന്ന അലംഭാവം വെച്ചുപൊറുപ്പിക്കാന്&#x200d; ആവില്ലെന്ന വികാരമാണ് പാര്&#x200d;ട്ടിക്കുള്ളത്. വനമന്ത്രി ഉദ്യോഗസ്ഥര്&#x200d; എഴുതിത്തരുന്നത് അതേപടി വായിക്കുന്നത് നിര്&#x200d;ത്തണമെന്ന് കര്&#x200d;ഷക യൂണിയന്&#x200d; ജനറല്&#x200d; സെക്രട്ടറി എ.എച്ച് ഹഫീസ് ആവശ്യപ്പെട്ടു.</p>
<p>തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടന സജീവമാക്കുവാനുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; ആരംഭിച്ചു കഴിഞ്ഞു. എന്നാല്&#x200d; വന്യജീവി സംഘര്&#x200d;ഷം പരിഹരിക്കാന്&#x200d; എന്തു ചെയ്തുവെന്ന ചോദ്യം പ്രവര്&#x200d;ത്തകരില്&#x200d; നിന്ന് ഉയരുന്നുണ്ട്. പ്രത്യക്ഷ പ്രതിഷേധത്തിന് ഇറങ്ങുന്നത് ഇതുകൊണ്ടൊക്കെയാണ്. ബുധനാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാര്&#x200d;ച്ച് നടത്താനാണ് കര്&#x200d;ഷക യൂണിയന്റെ തീരുമാനം. ഇത് ഇടതുമുന്നണിയില്&#x200d; അസ്വാരസ്വം ഉണ്ടാകാന്&#x200d; സാധ്യതയേറെയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wildlife-attack-in-kerala-kerala-congress-to-m-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഷി അഗസ്റ്റിൻ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല; സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം</title>
		<link>https://www.chandrikadaily.com/roshi-augustine-did-not-live-up-to-expectations-criticism-at-cpm-idukki-district-conference.html</link>
					<comments>https://www.chandrikadaily.com/roshi-augustine-did-not-live-up-to-expectations-criticism-at-cpm-idukki-district-conference.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Feb 2025 01:31:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kerala congress m]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[roshi augustin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328702</guid>

					<description><![CDATA[കേരളാ കോണ്&#x200d;ഗ്രസ് എം വന്നത് കൊണ്ട് എല്&#x200d;.ഡി.എഫിനോ സി.പി.എമ്മിനോ ഗുണമുണ്ടായില്ലെന്നും വിമര്&#x200d;ശനം.]]></description>
										<content:encoded><![CDATA[<p>മന്ത്രി റോഷി അഗസ്റ്റിന്&#x200d; പ്രതീക്ഷക്കൊത്ത് ഉയര്&#x200d;ന്നില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്&#x200d; വിമര്&#x200d;ശനം. കേരളാ കോണ്&#x200d;ഗ്രസ് എം വന്നത് കൊണ്ട് എല്&#x200d;.ഡി.എഫിനോ സി.പി.എമ്മിനോ ഗുണമുണ്ടായില്ലെന്നും വിമര്&#x200d;ശനം. പ്രതിനിധി സമ്മേളനത്തില്&#x200d; വനം, റവന്യൂ വകുപ്പുകള്&#x200d;ക്ക് രൂക്ഷ വിമര്&#x200d;ശനമാണ് ഉയര്&#x200d;ന്നത്.</p>
<p>ഭൂപ്രശ്‌നങ്ങളും വന്യജീവി ആക്രമണവും കൈകാര്യം ചെയ്യുന്നതില്&#x200d; പരാജയപ്പെട്ടതോടെ പാര്&#x200d;ട്ടിയുമായി അടുത്ത് നിന്ന സഭാ നേതൃത്വം അകന്നു. പൊലീസിന്റെ ചില ഇടപെടലുകള്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്കിടയില്&#x200d; അവമതിപ്പുണ്ടാക്കിയെന്ന വിമര്&#x200d;ശനവും സമ്മേളനത്തിലുയര്&#x200d;ന്നു. പ്രതിനിധി സമ്മേളനം ഇന്നും തുടരും.</p>
<p>അതേസമയം മൂന്നുനാള്&#x200d; നീളുന്ന സിപിഎം കാസര്&#x200d;കോട് ജില്ലാസമ്മേളനത്തിന് ഇന്ന് കാഞ്ഞങ്ങാട്ട് തുടക്കമാവും. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്&#x200d; പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തില്&#x200d; പങ്കെടുക്കുന്നത്. കാസര്&#x200d;കോട് ജില്ലയിലെ 27904 പാര്&#x200d;ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളില്&#x200d; നിന്നും 281 പ്രതിനിധികളും 36 ജില്ലാകമ്മിറ്റി അംഗങ്ങളും ഉള്&#x200d;പ്പെടെ 317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തില്&#x200d; പങ്കെടുക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/roshi-augustine-did-not-live-up-to-expectations-criticism-at-cpm-idukki-district-conference.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈദ്യുതി ചാര്&#x200d;ജ് വര്&#x200d;ധനവ്; പ്രതിഷേധ മാര്&#x200d;ച്ചിനിടെ കേരള കോണ്&#x200d;ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു</title>
		<link>https://www.chandrikadaily.com/increase-in-electricity-charges-kerala-congress-leader-collapses-and-dies-during-protest-march.html</link>
					<comments>https://www.chandrikadaily.com/increase-in-electricity-charges-kerala-congress-leader-collapses-and-dies-during-protest-march.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 09 Dec 2024 12:59:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala congress m]]></category>
		<category><![CDATA[protest march]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321102</guid>

					<description><![CDATA[ഇടുക്കി തൊടുപുഴ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണു സംഭവം.]]></description>
										<content:encoded><![CDATA[<p>വൈദ്യുതി നിരക്ക് വര്&#x200d;ധനയ്&#x200d;ക്കെതിരെ നടന്ന പ്രതിഷേധ മാർച്ചിനിടെ കേരള കോണ്&#x200d;ഗ്രസ് ജോസഫ് വിഭാഗം നേതാവ് കുഴഞ്ഞുവീണു മരിച്ചു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എം.കെ ചന്ദ്രൻ ആണ് മരിച്ചത്. ഇടുക്കി തൊടുപുഴ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണു സംഭവം.</p>
<p>തൊടുപുഴ ഒളമറ്റം സ്വദേശിയാണ് എം.കെ ചന്ദ്രൻ. കുഴഞ്ഞുവീണ ചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/increase-in-electricity-charges-kerala-congress-leader-collapses-and-dies-during-protest-march.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കാസയുടെ ബി ടീമായി മാറി&#8217;; പ്രധാന നേതാക്കള്&#x200d; രാജിവെച്ചു; മുനമ്പം നിലപാടിച്ചൊല്ലി കേരള കോണ്&#x200d;ഗ്രസ് എമ്മില്&#x200d; പൊട്ടിത്തെറി</title>
		<link>https://www.chandrikadaily.com/11became-casas-b-team-key-leaders-resigned-kerala-congress-erupts-in-m-%e2%80%8b%e2%80%8bover-stand-up-position.html</link>
					<comments>https://www.chandrikadaily.com/11became-casas-b-team-key-leaders-resigned-kerala-congress-erupts-in-m-%e2%80%8b%e2%80%8bover-stand-up-position.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 05 Dec 2024 06:01:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[casa]]></category>
		<category><![CDATA[kerala congress m]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320503</guid>

					<description><![CDATA[കേരള കോണ്&#x200d;ഗ്രസ് (എം) ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനയും രാജിവെച്ച നേതാക്കള്&#x200d; നല്&#x200d;കുന്നുണ്ട്. കൂടുതല്&#x200d; നേതാക്കള്&#x200d; പാര്&#x200d;ട്ടി വിടുമെന്നാണ് ഇവര്&#x200d; നല്&#x200d;കുന്ന വിവരം.]]></description>
										<content:encoded><![CDATA[<p>മുനമ്പം നിലപാടിനെച്ചൊല്ലി കേരള കോണ്&#x200d;ഗ്രസ് മാണി വിഭാഗത്തില്&#x200d; പൊട്ടിത്തെറി. സംസ്ഥാന സമിതിയംഗങ്ങളും നിയോജകമണ്ഡലം പ്രസിഡന്റുമാരുമായ രണ്ടുപേര്&#x200d; പാര്&#x200d;ട്ടിയില്&#x200d;നിന്ന് രാജിവച്ചു. മുനമ്പം ഉള്&#x200d;പ്പെടെ വിഷയങ്ങളില്&#x200d; പാര്&#x200d;ട്ടി മതേതര നിലപാടില്&#x200d;നിന്ന് വ്യതിചലിക്കുന്നു എന്നാരോപിച്ചാണ് രാജി. പൊന്നാനി മണ്ഡലം പ്രസിഡന്റ് സക്കീര്&#x200d; ഒതളൂര്&#x200d;, കുന്നത്തൂര്&#x200d; മണ്ഡലം പ്രസിഡന്റ് അഡ്വ. കുറ്റിയില്&#x200d; ഷാനവാസ് എന്നിവരാണ് രാജിവെച്ചത്.</p>
<p>മുനമ്പം, ലവ് ജിഹാദ്, പൗരത്വ ദേഭഗതി വിഷയങ്ങളില്&#x200d; പാര്&#x200d;ട്ടി നിന്നത് ആര്&#x200d;എസ്എസ് നിലപാടിനൊപ്പമെന്ന് സക്കീര്&#x200d; ഒതളൂര്&#x200d; പറഞ്ഞു. കാസയുടെ ബി ടീമായി കേരള കോണ്&#x200d;ഗ്രസ് മാറിയെന്ന് സംശയിക്കുന്നതായി ഷാനവാസ് ആരോപിച്ചു. നാര്&#x200d;ക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളില്&#x200d; പാര്&#x200d;ട്ടി നിലകൊണ്ടത് വര്&#x200d;ഗീയ ചേരിക്കൊപ്പമാണ്. മുനമ്പം വിഷയത്തില്&#x200d; വര്&#x200d;ഗീയ ചേരിതിരവും സ്പര്&#x200d;ദ്ധയുമുണ്ടാക്കുന്ന നിലപാടാണ് പാര്&#x200d;ട്ടി സ്വീകരിച്ചതെന്നും സക്കീര്&#x200d; ഒതളൂര്&#x200d; പറഞ്ഞു.</p>
<p>മുനമ്പം വിഷയത്തില്&#x200d; എല്&#x200d;ഡിഎഫ് സഖ്യകക്ഷിയായ കേരള കോണ്&#x200d;ഗ്രസ് (എം) ബിജെപി നിലപാടിനൊപ്പമാണ് നില്&#x200d;ക്കുന്നത്. സംഘ്പരിവാറും കാസയും സംഘടിപ്പിച്ചതിന് സമാനമായ പ്രതിഷേധം കേരള കോണ്&#x200d;ഗ്രസും സംഘടിപ്പിച്ചിരുന്നു. ഇത് പാര്&#x200d;ട്ടിയില്&#x200d; നേരത്തെ തന്നെ ചര്&#x200d;ച്ചയായിരുന്നു. പാര്&#x200d;ട്ടിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്&#x200d; കാസയുടെ പോസ്റ്ററുകള്&#x200d; പ്രത്യക്ഷപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. കേരള കോണ്&#x200d;ഗ്രസ് (എം) ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനയും രാജിവെച്ച നേതാക്കള്&#x200d; നല്&#x200d;കുന്നുണ്ട്. കൂടുതല്&#x200d; നേതാക്കള്&#x200d; പാര്&#x200d;ട്ടി വിടുമെന്നാണ് ഇവര്&#x200d; നല്&#x200d;കുന്ന വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11became-casas-b-team-key-leaders-resigned-kerala-congress-erupts-in-m-%e2%80%8b%e2%80%8bover-stand-up-position.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി</title>
		<link>https://www.chandrikadaily.com/clash-between-officials-in-minister-roshi-augusts-office.html</link>
					<comments>https://www.chandrikadaily.com/clash-between-officials-in-minister-roshi-augusts-office.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 24 Feb 2024 06:15:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kerala congress m]]></category>
		<category><![CDATA[minister]]></category>
		<category><![CDATA[roshi augustin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291240</guid>

					<description><![CDATA[മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ആലപ്പുഴയിലെ ഇറിഗേഷൻ ചീഫ് എൻജിനീയറാണ് പരാതി ആരോപിച്ചത്.]]></description>
										<content:encoded><![CDATA[<p>മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ വച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന് മർദനമെന്ന് പരാതി. മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ആലപ്പുഴയിലെ ഇറിഗേഷൻ ചീഫ് എൻജിനീയറാണ് പരാതി ആരോപിച്ചത്. തന്നെ മർദിച്ചെന്ന് ആരോപിച്ച് ചീഫ് എൻജിനീയർ ശ്യാംഗോപാൽ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണം മന്ത്രിയുടെ ഓഫിസ് നിഷേധിച്ചിട്ടുണ്ട്.</p>
<p>കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. വ്യാഴാഴ്ച മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ ഓഫിസിലെത്തിയതായിരുന്നു ആലപ്പുഴയിലെ ഇറിഗേഷൻ ഓഫിസറും കുട്ടനാട് പാക്കേജിന്റെ ചുമതലയുള്ള ചീഫ് എൻജിനീയർ ശ്യാംഗോപാൽ.</p>
<p>ഈ സമയത്ത് സെക്രട്ടറിയും മന്ത്രിയും സ്ഥലത്തുണ്ടായിരുന്നില്ല. കാബിനിനകത്ത് ഇരിക്കാൻ നിർദേശം നൽകിയെങ്കിലും ഇതിനിടയിൽ അഡി. പ്രൈവറ്റ് സെക്രട്ടറി ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നാണു പരാതി.ഇതു ചോദ്യംചെയ്തതാണു തർക്കത്തിനിടയാക്കിയത്. തർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.</p>
<p>ഉന്തും തള്ളിനുമിടയിൽ കൈക്കിനു പരിക്കേൽക്കുകയും സെക്രട്ടറിയേറ്റ് വളപ്പിലെ ക്ലിനിക്കിൽ ചികിത്സ തേടുകയും ചെയ്തതായി പരാതിയിൽ ശ്യാംഗോപാൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ മന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clash-between-officials-in-minister-roshi-augusts-office.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ഥിരം സമിതി അധ്യക്ഷന്മാരെ ചൊല്ലി തര്&#x200d;ക്കം; കാഞ്ഞിരപ്പള്ളിയില്&#x200d; സി.പി.എം-കേരള കോണ്&#x200d;ഗ്രസ് (എം) ഭിന്നത</title>
		<link>https://www.chandrikadaily.com/controversy-over-standing-committee-chairmen-cpm-kerala-congress-m-split-in-kanjirapalli.html</link>
					<comments>https://www.chandrikadaily.com/controversy-over-standing-committee-chairmen-cpm-kerala-congress-m-split-in-kanjirapalli.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 15 Feb 2024 05:02:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kerala congress m]]></category>
		<category><![CDATA[Standing Committee Chairmen]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290434</guid>

					<description><![CDATA[രണ്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങള്&#x200d; വേണമെന്ന് കേരള കോണ്&#x200d;ഗ്രസ് ആവശ്യമുന്നയിച്ചു.]]></description>
										<content:encoded><![CDATA[<p>കാഞ്ഞിരപ്പള്ളിയില്&#x200d; സി.പി.എം-കേരള കോണ്&#x200d;ഗ്രസ്(എം) ഭിന്നത. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്&#x200d;ക്കമാണ് ഭിന്നതയ്ക്ക് കാരണം. രണ്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങള്&#x200d; വേണമെന്ന് കേരള കോണ്&#x200d;ഗ്രസ് ആവശ്യമുന്നയിച്ചു. എന്നാല്&#x200d; സി.പി.എം ഇതില്&#x200d; തീരുമാനം അറിയിച്ചില്ല.</p>
<p>തുടര്&#x200d;ന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കേരള കോണ്&#x200d;ഗ്രസ് (എം) ബഹിഷ്‌കരിക്കുകയായിരുന്നു. ഇതോടെ ക്വാറം തികയാത്തതിനാല്&#x200d; തിരഞ്ഞെടുപ്പ് മുടങ്ങി. വ്യാഴാഴ്ച വീണ്ടും തിരഞ്ഞെടുപ്പു നടത്തും</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/controversy-over-standing-committee-chairmen-cpm-kerala-congress-m-split-in-kanjirapalli.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചതിനെതിരെ പി.ജെ ജോസഫ് സുപ്രീംകോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/kerala-congress-pj-joseph-in-supreme-court.html</link>
					<comments>https://www.chandrikadaily.com/kerala-congress-pj-joseph-in-supreme-court.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 04 Mar 2021 06:32:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala congress m]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=181379</guid>

					<description><![CDATA[രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിന് അവകാശപ്പെട്ടതാണ് എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; തീരുമാനം. ഇതിനെതിരെ പി.ജെ ജോസഫ് ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേരള കോണ്&#x200d;ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിന് അനുവദിച്ചതിനെതിരെ പി.ജെ ജോസഫ് സുപ്രീംകോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കി. ഹൈക്കോടതി വിധി ഉടന്&#x200d; സ്‌റ്റേ ചെയ്യണം എന്ന് പി.ജെ ജോസഫ് സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയില്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ജോസ് കെ മാണി സുപ്രീംകോടതിയില്&#x200d; തടസ്സ ഹര്&#x200d;ജി ഫയല്&#x200d; ചെയ്തു.</p>
<p>രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിന് അവകാശപ്പെട്ടതാണ് എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; തീരുമാനം. ഇതിനെതിരെ പി.ജെ ജോസഫ് ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയിരുന്നു. ഹൈക്കോടതി സിംഗിള്&#x200d; ബെഞ്ചും ഡിവിഷന്&#x200d; ബെഞ്ചും ഹര്&#x200d;ജി തള്ളിയതിനെ തുടര്&#x200d;ന്നാണ് പി.ജെ ജോസഫ് സുപ്രീംകോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയിരിക്കുന്നത്.</p>
<p>സംസ്ഥാന സമിതിയില്&#x200d; വേണ്ടത്ര അംഗങ്ങളുടെ പിന്തുണയില്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്&#x200d;കിയത് എന്നാണ് പി.ജെ ജോസഫ് പക്ഷത്തിന്റെ വാദം. ഇത് പാര്&#x200d;ട്ടി ഭരണഘടനക്ക് എതിരാണെന്നും ഇവര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-congress-pj-joseph-in-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം നല്&#x200d;കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു</title>
		<link>https://www.chandrikadaily.com/high-court-stayed-two-leaf-verdict.html</link>
					<comments>https://www.chandrikadaily.com/high-court-stayed-two-leaf-verdict.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 11 Sep 2020 11:14:44 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[kerala congress m]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152267</guid>

					<description><![CDATA[കൊച്ചി: കേരള കോണ്&#x200d;ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് പക്ഷത്തിന് നല്&#x200d;കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പി.ജെ ജോസഫിന്റെ ഹര്&#x200d;ജി യിലാണ് സ്റ്റേ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് ഹൈക്കോടതി ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്തത്. ഭരണഘടന ലംഘിച്ചാണ് ജോസ് വിഭാഗം പാര്&#x200d;ട്ടി രൂപീകരിച്ചതെന്നാണ് സിവില്&#x200d; കോടതിയുടെ കണ്ടെത്തലെന്നും ജോസ് കെ.മാണിയെ ചെയര്&#x200d;മാനായി തെരഞ്ഞെടുത്തത് നിലനില്&#x200d;ക്കില്ലെന്നും പദവിയില്&#x200d; പ്രവര്&#x200d;ത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ടന്നും സിവില്&#x200d; കോടതിയുടെ ഉത്തരവ് നിലനില്&#x200d;ക്കെയുള്ള കമ്മീഷന്റെ തീരുമാനം നിയമവിരുദ്ധമാണന്നും പി.ജെ ജോസഫ് ഹര്&#x200d;ജയില്&#x200d; പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: കേരള കോണ്&#x200d;ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് പക്ഷത്തിന് നല്&#x200d;കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പി.ജെ ജോസഫിന്റെ ഹര്&#x200d;ജി യിലാണ് സ്റ്റേ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് ഹൈക്കോടതി ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്തത്.</p>
<p>ഭരണഘടന ലംഘിച്ചാണ് ജോസ് വിഭാഗം പാര്&#x200d;ട്ടി രൂപീകരിച്ചതെന്നാണ് സിവില്&#x200d; കോടതിയുടെ കണ്ടെത്തലെന്നും ജോസ് കെ.മാണിയെ ചെയര്&#x200d;മാനായി തെരഞ്ഞെടുത്തത് നിലനില്&#x200d;ക്കില്ലെന്നും പദവിയില്&#x200d; പ്രവര്&#x200d;ത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ടന്നും സിവില്&#x200d; കോടതിയുടെ ഉത്തരവ് നിലനില്&#x200d;ക്കെയുള്ള കമ്മീഷന്റെ തീരുമാനം നിയമവിരുദ്ധമാണന്നും പി.ജെ ജോസഫ് ഹര്&#x200d;ജയില്&#x200d; പറഞ്ഞു.</p>
<p>കമ്മീഷന്റെ തീരുമാനം തന്നെ ഏകകണ്ഠമല്ല. രണ്ടംഗങ്ങള്&#x200d; ചിഹ്നം അനുവദിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചപ്പോള്&#x200d; ഒരംഗം എതിര്&#x200d;ത്തെന്നും 450 അംഗ സംസ്ഥാന കമ്മിറ്റിയെ 305 ആയി പരിഗണിച്ച കമ്മീഷന്റെ നടപടി തെറ്റാണന്നും ഹര്&#x200d;ജിയില്&#x200d;പറയുന്നു.</p>
<p>ഇരുപക്ഷവും സമര്&#x200d;പ്പിച്ച പട്ടികയില്&#x200d; പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയ കമ്മീഷന്&#x200d; തന്നെ സംസ്ഥാന കമ്മിറ്റിയുടെ മൊത്തം അംഗ സംഖ്യ കുറച്ച് പരിഗണിച്ചത് ശരിയായ നടപടിയല്ല .കമ്മീഷന് ഇതിന് അധികാരമില്ലന്നുംകമ്മീഷന്&#x200d; പരിധി വിട്ടെന്നും ഹര്&#x200d;ജിയില്&#x200d; വ്യക്തമാക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-court-stayed-two-leaf-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരള കോണ്&#x200d;ഗ്രസ് പിളര്&#x200d;ന്നു; ജോസ് കെ.മാണിയെ പുതിയ ചെയര്&#x200d;മാനായി തെരഞ്ഞെടുത്തു</title>
		<link>https://www.chandrikadaily.com/kerala-congressm-jose-k-mani-news.html</link>
					<comments>https://www.chandrikadaily.com/kerala-congressm-jose-k-mani-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Jun 2019 10:44:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jose k mani]]></category>
		<category><![CDATA[kerala congress m]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130239</guid>

					<description><![CDATA[കോട്ടയം: കേരള കോണ്&#x200d;ഗ്രസ് എം പിളര്&#x200d;ന്നു. ജോസ് കെ.മാണി വിളിച്ചു ചേര്&#x200d;ത്ത സമാന്തര സംസ്ഥാന കമ്മിറ്റി യോഗത്തില്&#x200d; കേരളാ കോണ്&#x200d;ഗ്രസ് എം പുതിയ ചെയര്&#x200d;മാനായി ജോസ്.കെ.മാണിയെ തെരഞ്ഞെടുക്കുകയായിരുന്നു. മുതിര്&#x200d;ന്ന നേതാവ് ഇ.ജെ.ആഗസ്തി ജോസ്.കെ.മാണിയുടെ പേര് നിര്&#x200d;ദേശിച്ചു. മുന്&#x200d; എംഎല്&#x200d;എ തോമസ് ജോസഫ് ഇതിനെ പിന്താങ്ങി. യോഗത്തില്&#x200d; നിന്ന് സി.എഫ്.തോമസ് പങ്കെടുത്തില്ല. 325 സംസ്ഥാന സമിതി അംഗങ്ങളാണ് യോഗത്തില്&#x200d; പങ്കെടുത്തത്. എട്ട് ജില്ലാ പ്രസിഡന്റുമാരും ചെയര്&#x200d;മാനെ തിരഞ്ഞെടുത്ത യോഗത്തില്&#x200d; പങ്കെടുത്തു. യോഗത്തില്&#x200d; പങ്കെടുത്ത മുഴുവന്&#x200d; അംഗങ്ങളും ജോസ് കെ.മാണിയെ [&#8230;]]]></description>
										<content:encoded><![CDATA[
<p>കോട്ടയം: കേരള കോണ്&#x200d;ഗ്രസ് എം പിളര്&#x200d;ന്നു. ജോസ് കെ.മാണി വിളിച്ചു ചേര്&#x200d;ത്ത സമാന്തര സംസ്ഥാന കമ്മിറ്റി യോഗത്തില്&#x200d; കേരളാ കോണ്&#x200d;ഗ്രസ് എം പുതിയ ചെയര്&#x200d;മാനായി ജോസ്.കെ.മാണിയെ തെരഞ്ഞെടുക്കുകയായിരുന്നു. മുതിര്&#x200d;ന്ന നേതാവ് ഇ.ജെ.ആഗസ്തി ജോസ്.കെ.മാണിയുടെ പേര് നിര്&#x200d;ദേശിച്ചു. മുന്&#x200d; എംഎല്&#x200d;എ തോമസ് ജോസഫ് ഇതിനെ പിന്താങ്ങി. യോഗത്തില്&#x200d; നിന്ന് സി.എഫ്.തോമസ് പങ്കെടുത്തില്ല.</p>



<p>325 സംസ്ഥാന സമിതി അംഗങ്ങളാണ് യോഗത്തില്&#x200d; പങ്കെടുത്തത്. എട്ട് ജില്ലാ പ്രസിഡന്റുമാരും ചെയര്&#x200d;മാനെ തിരഞ്ഞെടുത്ത യോഗത്തില്&#x200d; പങ്കെടുത്തു. യോഗത്തില്&#x200d; പങ്കെടുത്ത മുഴുവന്&#x200d; അംഗങ്ങളും ജോസ് കെ.മാണിയെ ചെയര്&#x200d;മാനായി അംഗീകരിക്കുകയായിരുന്നു. കെ.എം.മാണിയുടെ ആഗ്രഹത്തിനനുസരിച്ച് പാര്&#x200d;ട്ടിയെ നയിക്കുമെന്നും പാര്&#x200d;ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ്.കെ.മാണി പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-congressm-jose-k-mani-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
