kerala football – Chandrika Daily https://www.chandrikadaily.com Wed, 21 Oct 2020 13:14:13 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg kerala football – Chandrika Daily https://www.chandrikadaily.com 32 32 ഗാരി ഹൂപ്പര്‍ മുതല്‍ ബകാരി കോനെ വരെ; വിദേശ ‘പടക്കോപ്പുകള്‍’ റെഡി; ബ്ലാസ്റ്റിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ് https://www.chandrikadaily.com/kerala-blasters-foreign-players-profile.html https://www.chandrikadaily.com/kerala-blasters-foreign-players-profile.html#respond Wed, 21 Oct 2020 13:10:26 +0000 https://www.chandrikadaily.com/?p=163250 കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം റെഡി. കേരളത്തിന്റെ സ്വന്തം കൊമ്പന്മാരുടെ വിദേശ സൈനിങുകള്‍ ഏകദേശം പൂര്‍ത്തിയായി. ഇന്ന് ബുര്‍കിനാ ഫാസോ ഡിഫന്‍ഡര്‍ ബകാറി കോനെയെ കൂടി ക്ലബ് ടീമിലെത്തിച്ചു. വൈകാതെ ഓസീസ് ഫോര്‍വേഡ് ജോര്‍ദാന്‍ മുറെ കൂടി ടീമിലെത്തിയേക്കും. ഇതോടെ ഏഴു വിദേശ സൈനിങുകളും പൂര്‍ത്തിയാകും. പതിവില്‍ നിന്ന് ഭിന്നമായി, ഒരുപിടി മികച്ച വിദേശതാരങ്ങളാണ് ബ്ലാസ്റ്റേഴ്‌സില്‍ എത്തിയിട്ടുള്ളത് എന്നാണ് വിലയിരുത്തല്‍. സ്‌പോട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന്റെയും ഹെഡ് കോച്ച് കിബു വിക്കുനയുടെയും മേല്‍നോട്ടത്തിലാണ് വിദേശ താരങ്ങളെ ക്ലബ് ടീമിലെത്തിച്ചത്. ഐസ്എഎല്ലിലെ തന്നെ ഏറ്റവും മൂല്യമുള്ള കളിക്കാരില്‍ ഒരാളായ ഗാരി ഹൂപ്പര്‍ മുതല്‍ തുടങ്ങുന്നു കേരളത്തിന്റെ വിദേശി പെരുമ.

വിദേശ കളിക്കാരും അവരുടെ വിവരങ്ങളും ഇങ്ങനെ;

1- ഗാരി ഹൂപ്പര്‍

ഐഎസ്എല്‍ സീസണ്‍ ഏഴിലെ ഏറ്റവും മൂല്യമുള്ള കളിക്കാരനാണ് ഗാരി ഗൂപ്പര്‍. ഇംഗ്ലീഷില്‍ പ്രീമിയര്‍ ലീഗിന്റെ അനുഭവ സമ്പത്തുമായാണ് 32കാരന്റെ വരവ്. വിവിധ ക്ലബുകള്‍ക്കായി 476 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 207 ഗോളുകളും 65 അസിസ്റ്റുകളും. 9.9 കോടി രൂപയാണ് താരത്തിന്റെ വിപണി മൂല്യം. ഓസീസ് എ ലീഗിലെ വെല്ലിങ്ടണ്‍ ഫീനിക്‌സില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്.

ബാര്‍ത്തലോമിയോ ഒഗ്ബച്ചെ പോയതോടെ ആശങ്കയിലായ ബ്ലാസ്‌റ്റേഴ്‌സ് ആരാധരെ ഞെട്ടിച്ചാണ് അതിലും മികച്ച താരത്തെ ക്ലബ് കൊണ്ടുവരുന്നത്. ഫീനിക്‌സിന് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷം 21 മത്സരങ്ങള്‍ കളിച്ച ഹൂപ്പര്‍ എട്ടു ഗോളാണ് നേടിയത്. ലീഗില്‍ ക്ലബ് മൂന്നാമതെത്തുകയും ചെയ്തു.

ഹൂപ്പറില്‍ ബംഗളൂരുവിനും ചെന്നൈയ്ക്കും കണ്ണുണ്ടായിരുന്നെങ്കിലും അദ്ദേഹം കേരളം തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വര്‍ഷത്തേക്കാണ് ഹൂപ്പറുമായുള്ള കരാര്‍. എട്ടു മാസത്തെ കോണ്‍ട്രാക്ടില്‍ ഏകദേശം ഒന്നരക്കോടി രൂപ താരത്തിന് ലഭിക്കും. 2012-13 സീസണില്‍ സെല്‍റ്റികിന് വേണ്ടി കളിച്ച താരം 31 ഗോളുകള്‍ നേടിയിട്ടുണ്ട്. അടുത്ത ആറു സീസണുകള്‍ നോര്‍വിച്ച് സിറ്റി എഫ്‌സിക്കു വേണ്ടിയും ഷെഫീല്‍ഡിനും വേണ്ടിയായിരുന്നു. അവിടെ നിന്നാണ് എ ലീഗിലെത്തിയത്.

2- ഫക്കുണ്ടോ പെരേര

ബ്ലാസ്റ്റേഴ്‌സിന്റെ ഈ വര്‍ഷത്തെ ആദ്യ വിദേശ സൈനിങായിരുന്നു ഈ അര്‍ജന്റീനന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍. 2009-2009 കാലയളവില്‍ നാട്ടില്‍ പന്തു തട്ടിയ ശേഷം താരം പാലസ്റ്റിനോ എന്ന ചിലി ക്ലബിലെത്തി. പിന്നീട് ഗ്രീക്ക് ക്ലബായ പിഎഒകെയിലും. മൂന്നു വര്‍ഷമാണ് ഗ്രീക്ക് ക്ലബിനു വേണ്ടി ബൂട്ടു കെട്ടിയത്. 14 ഗോളുകള്‍ നേടുകയും ചെയ്തു.

പൊസിഷന്‍ ഫുട്‌ബോളിന്റെ വക്താവായ കിബു വിക്കുനയുടെ തന്ത്രങ്ങളിലെ പ്രധാനിയായിരിക്കും ഫക്കുണ്ടോ. കഴിഞ്ഞ സീസണില്‍ മികവിനൊത്തുയരാത്ത മധ്യനിരയില്‍ പന്തു കാലില്‍ വച്ചു കളിക്കുന്ന അര്‍ജന്റൈന്‍ ശൈലി വന്നാല്‍ അത് ക്ലബിനെ മാറ്റിമറിക്കുമെന്ന് തീര്‍ച്ച.

3- വിന്‍സന്റ് ഗോമസ്

രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ പേരാണ് വിന്‍സെന്റ് ഗോമസ്. ആ പേരുള്ള ഒരാളാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ഉണ്ടാകുക. ആറരക്കോടിയിലേറെ വിപണി മൂല്യമുള്ള ഗോമസിന് മൂന്നു വര്‍ഷത്തെ കരാറാണ് ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയിട്ടുള്ളത്.

സ്പാനിഷ് ക്ലബ്ബായ് ഡിപ്പാര്‍ട്ടീവ ലാ കൊരുണിയില്‍ നിന്നാണ് ഗോമസിന്റെ വരവ്. കോപ്പ ഡെല്‍ റേ അടക്കം 60 മത്സരങ്ങളില്‍ കഴിഞ്ഞ രണ്ടു സീസണില്‍ താരം ബൂട്ടുകെട്ടിയിട്ടുണ്ട്.

4- കോസ്റ്റ നമോയിനെസു

ജിങ്കന്‍ പോയതിന്റെ ഞെട്ടല്‍ ആരാധകരില്‍ നിന്ന് വിട്ടു പോയിട്ടില്ല. എന്നാല്‍ ആ ഒഴിവിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് എത്തിക്കുന്നത് ഒരു അനുഭവ സമ്പന്നനെയാണ്. ചെക്ക് സൂപ്പര്‍ ക്ലബായ സ്പാര്‍ട്ട പ്രാഗ് താരം കോസ്റ്റ നമോയിനെസു. ഏഴു സീസണിലായി സ്പാര്‍ട്ടയ്ക്കായി 203 മത്സരങ്ങളുടെ അനുഭവ സമ്പത്തുണ്ട് കോസ്റ്റയ്ക്ക്. ഒമ്പതു ഗോളും നേടി. ചെക്ക് റിപ്പബ്ലികില്‍ എത്തും മുമ്പ് പോളണ്ടിലെ സസാഗ്ലൈബ് ലുബിന്‍ ക്ലബിലായിരുന്നു. ഇപ്പോഴത്തെ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് കിബു വിക്കുന ആയിരുന്നു അന്ന് ലുബിന്‍ സഹ പരിശീലകന്‍.

11 തവണ ദേശീയ കുപ്പായത്തില്‍ കളിച്ചിട്ടുണ്ട് ഈ സിംബാബ്‌വെന്‍ താരം.

5- ബകാരി കോനെ

സെന്റര്‍ബാക്ക് സ്ഥാനത്തേക്ക് എത്തുന്ന ബുര്‍കിനോ ഫാസോ ദേശീയ താരമാണ് ബകാരി കോനെ. ഫ്രഞ്ച് ഫുട്‌ബോളിലെ അതികായരായ ഒളിംപിക് ലിയോണിനു വേണ്ടി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അടക്കം ബൂട്ടുകെട്ടിയിട്ടുള്ള താരമാണ് കോനെ. അഞ്ചു വര്‍ഷം ലിയോണിനായി കളിച്ച താരം 89 കളികളില്‍ ബൂട്ടുകെട്ടി. ഒമ്പതു ഗോളുകളും സ്വന്തമാക്കി.

പിന്നീട് ലാലീഗയില്‍ മലാഗ എഫ്‌സിയിലെത്തി. പിന്നീട് വായ്പാ അടിസ്ഥാനത്തില്‍ ലീഗ് വണ്ണിലെ ആര്‍സി സ്ട്രാസ്ബര്‍ഗില്‍. പിന്നീട് തുര്‍ക്കിയിലും റഷ്യന്‍ പ്രീമിയര്‍ ലീഗ് ക്ലബായ ആഴ്‌സണല്‍ ടുലയിലും. അവിടെ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

6- ജോര്‍ദാന്‍ മുറേ (ഇതുവരെ കരാര്‍ ഒപ്പിട്ടിട്ടില്ല)

ആറാമത്തെ വിദേശ താരമായി ഓസീസ് എ ലീഗില്‍ നിന്ന് 25കാരന്‍ ഫോര്‍വേഡ് ജോര്‍ദാന്‍ മുറെ എത്തും എന്നാണ് റിപ്പോര്‍ട്ട്. 3.3 കോടി രൂപയാണ് താരത്തിന്റെ വിപണി മൂല്യം. നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സ് താരത്തിന് റിലീസിങ് ക്ലോസ് നല്‍കിയിട്ടുണ്ട്. മുറേയുടെ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച് ഓസീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2018ലാണ് മുറേ മറൈനേഴ്‌സിലെത്തിയത്. 41 കളികളില്‍ നിന്ന് ഏഴു ഗോളുകള്‍ നേടിയിട്ടുണ്ട്. ജോര്‍ദാന് എല്ലാ ഭാവുകങ്ങളും നേരുന്നതായി മറൈനേഴ്‌സ് ഹെഡ് കോച്ച് അലന്‍ സ്റ്റാജിക് പറഞ്ഞു.

7- സര്‍ജിയോ സിഡോഞ്ച

സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സര്‍ജിയോ സിഡോഞ്ചയാണ് ബ്ലാസ്‌റ്റേഴ്‌സിലെ ഏഴാമത്തെ വിദേശ താരം. കഴിഞ്ഞ സീസണില്‍ പരിക്കു മൂലം ഒരുപാട് കളികളില്‍ പുറത്തിരിക്കേണ്ടി വന്ന സിഡോഞ്ചയുടെ കരാര്‍ ക്ലബ് നീട്ടി നല്‍കുകയായിരുന്നു.

]]>
https://www.chandrikadaily.com/kerala-blasters-foreign-players-profile.html/feed 0
സീനിയര്‍ ഫുട്ബോള്‍: കോട്ടയം-തൃശൂര്‍ ഫൈനല്‍ നാളെ https://www.chandrikadaily.com/kerala-state-football-champainship-thrissur-vs-kottayam-final.html https://www.chandrikadaily.com/kerala-state-football-champainship-thrissur-vs-kottayam-final.html#respond Tue, 06 Aug 2019 13:12:46 +0000 http://www.chandrikadaily.com/?p=135524 കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശകളി നാളെ വൈകിട്ട് ആറിന് പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ റണ്ണേഴ്സ് അപ്പായ കോട്ടയം തൃശൂരിനെ നേരിടും. ഇന്ന് വൈകിട്ട് അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ പാലക്കാടിനെ വീഴ്ത്തിയാണ് തൃശൂര്‍ കലാശകളിക്ക് യോഗ്യത നേടിയത്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് തൃശൂരിന്റെ വിജയം.ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷമായിരുന്നു നാലു ഗോളുകളും. 48ാം മിനുറ്റില്‍ റോഷന്‍ വി ജിജിയാണ് തൃശൂരിനായി ലീഡ് നേടിയത്. 70ാം മിനുറ്റില്‍ ബാബിള്‍ സിവരി ഗിരീഷിലൂടെ തൃശൂര്‍ ലീഡുയര്‍ത്തി. 83ാം മിനുറ്റിലും റോഷന്‍ ഗോള്‍ നേട്ടം ആവര്‍ത്തിച്ചതോടെ ടീം വിജയമുറപ്പിച്ചു. പരിക്ക് സമയത്ത്് അര്‍ജുന്‍ കലാധരനും ലക്ഷ്യം കണ്ടതോടെ തൃശൂരിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. ഞായറാഴ്ച നടന്ന ആദ്യസെമിയില്‍ ഇടുക്കിയെ 21ന് തോല്‍പിച്ചാണ് കോട്ടയം ഫൈനലില്‍ കടന്നത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് കോട്ടയം ഫൈനല്‍ കളിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം സ്ഥാനത്തിനായി നാളെ രാവിലെ 7.30ന് അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ പാലക്കാട് ഇടുക്കിയെ നേരിടും

]]>
https://www.chandrikadaily.com/kerala-state-football-champainship-thrissur-vs-kottayam-final.html/feed 0
കേരളത്തെ ബിനോ ജോര്‍ജ്ജ് പരിശീലിപ്പിക്കും https://www.chandrikadaily.com/bino-george-as-kerala-new-football-team-coach.html https://www.chandrikadaily.com/bino-george-as-kerala-new-football-team-coach.html#respond Fri, 02 Aug 2019 16:07:15 +0000 http://www.chandrikadaily.com/?p=135151 തിരുവനന്തപുരം: മുന്‍ ഗോകുലം കേരള എഫ്‌സി പരിശീലകന്‍ ബിനോ ജോര്‍ജ്ജിനെ കേരള ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. കേരള ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഗോകുലം കേരള എഫ് സിയുടെ പരിശീലകനായിരുന്ന ബിനോ കഴിഞ്ഞ ഐ ലിഗ് സീസണിന്റെ അവസാനത്തോടെയാണ് ഗോകുലത്തിന്റെ മുഖ്യപരിശീലക സ്ഥാനം രാജിവെച്ചത്.

ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രൊഫഷണല്‍ കോച്ചിങ് ഡിപ്‌ളോമ നേടിയ ആദ്യ കേരളക്കാരനാണ് ബിനോ. ഗോകുലം എഫ്‌സിക്ക് പുറമേ വിവ കേരള, യുണൈറ്റഡ് സ്‌പോര്‍ട്ടിങ് എഫ്‌സി, ചിരാഗ് യുണൈറ്റഡ്, ക്വാര്‍ട്ട്‌സ് എഫ്‌സി എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ബിനോ ജോര്‍ജ്ജിനൊപ്പം അസിസ്റ്റന്റ് പരിശീലകനായി ടി.ജി. പുരുഷോത്തമനെയും നിയമിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/bino-george-as-kerala-new-football-team-coach.html/feed 0
ഐഎം വിജയന് ഇന്ന് 50ാം പിറന്നാള്‍ https://www.chandrikadaily.com/im-vijayan-birthday-sports-news.html https://www.chandrikadaily.com/im-vijayan-birthday-sports-news.html#respond Thu, 25 Apr 2019 05:27:58 +0000 http://www.chandrikadaily.com/?p=125212 ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്ത് ഐഎം വിജയന് ഇന്ന് 50ാം പിറന്നാള്‍. 1969 ഏപ്രില്‍ 25ന് തൃശ്ശൂരിലായിരുന്നു വിജയന്റെ ജനനം. ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യകാലം. ചെറുപ്പകാലത്ത് സ്‌റ്റേഡിയങ്ങളില്‍ ശീതളപാനീയങ്ങള്‍ വിറ്റായിരുന്നു ഉപജീവന മാര്‍ഗം തേടിയത്. പട്ടിണി മൂത്തതോടെ സ്‌കൂള്‍ വിദ്യാഭ്യാസവും ഇടയ്ക്ക് വെച്ച് നിര്‍ത്തി. പതിനെട്ടാം വയസ്സില്‍ കേരളാ പോലീസില്‍ അംഗമായി. ഫെഡറേഷന്‍ കപ്പ് അടക്കം നേടി കേരളാ പോലീസ് ഫുട്‌ബോള്‍ ശക്തിയായി മാറിയത് വിജയന്റെ ബലത്തിലായിരുന്നു.1992ലാണ് വിജയന്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്നത്. 79 രാജ്യാന്തര മത്സരങ്ങള്‍ ഇന്ത്യക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 39 ഗോളുകളും സ്വന്തമാക്കി. 2003ലെ ആഫ്രോഏഷ്യന്‍ ഗെയിംസില്‍ നാല് ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ ആകുകയും ചെയ്തു. മോഹന്‍ബഗാന്‍, ജെസിടി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, എഫ് സി കൊച്ചിന്‍ തുടങ്ങി വമ്പന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞു. 2003ല്‍ തന്നെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിക്കുകയുമുണ്ടായി.

]]>
https://www.chandrikadaily.com/im-vijayan-birthday-sports-news.html/feed 0
സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; ഒമ്പത് പുതുമുഖങ്ങള്‍ https://www.chandrikadaily.com/santhosh-trophy-kerala-team-in-2019.html https://www.chandrikadaily.com/santhosh-trophy-kerala-team-in-2019.html#respond Tue, 29 Jan 2019 07:02:16 +0000 http://www.chandrikadaily.com/?p=117706
കൊച്ചി: സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമില്‍ അഞ്ചു പേര്‍ 21 വയസിന് താഴെ പ്രായമുള്ളവരാണ്. നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തെ ഇത്തവണ വി.പി ഷാജിയാണ് പരിശീലിപ്പിക്കുന്നത്. ഒമ്പത് പുതുമുഖങ്ങളുമായുള്ള ടീമില്‍ കഴിഞ്ഞ വര്‍ഷം കളിച്ച പത്ത് പേരും ഇടംപിടിച്ചു

സ്‌ക്വാഡ്: സീസന്‍.എസ്, (ക്യാപ്റ്റന്‍), രാഹുല്‍ വി രാജ്, മിഥുന്‍.വി, ലിജോ എസ്, അജ്മല്‍ എസ്, മുഹമ്മദ് പറക്കോട്ടില്‍, സജിത് പൗലോസ്, ജിതിന്‍ ജി, ജിപ്‌സണ്‍, അനുരാഗ് പി.സി, മുഹമ്മദ് ഷരീഫ് വൈ.പി, ഫ്രാന്‍സിസ് എസ്, സ്റ്റെഫിന്‍ ദാസ്, അലക്‌സ് സജി, മുഹമ്മദ് അസ്ഹര്‍ കെ, മുഹമ്മദ് സലാഹ്, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് ഇനായത്ത്, സഫ്വാന്‍.എം, ഗിഫ്റ്റി സി ഗ്രേഷ്യസ്

]]>
https://www.chandrikadaily.com/santhosh-trophy-kerala-team-in-2019.html/feed 0
ദേശീയ നയന്‍ സൈഡ് ഫുട്‌ബോള്‍ കിരീടം കേരളത്തിന് https://www.chandrikadaily.com/national-nines-football-kerala-won.html https://www.chandrikadaily.com/national-nines-football-kerala-won.html#respond Sun, 13 Jan 2019 15:31:56 +0000 http://www.chandrikadaily.com/?p=116103 നര്‍വാന: ഹരിയാനയിലെ നര്‍വാനയില്‍ നടന്ന ദേശീയ സീനിയര്‍ നയന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ജേതാക്കളായി. ഫൈനലില്‍ ആതിഥേയരായ ഹരിയാനയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍മാരായത്. ലീഗ് റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടറില്‍ മധ്യപ്രദേശിനെയും സെമി ഫൈനലില്‍ ശക്തരായ ഡല്‍ഹിയെയും പരാജയപ്പെടുത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്. ടീം. ദില്‍ഷാദ്, സലിം മാലിക്ക്. അര്‍ഷാദ്, ആശിഖ്, മുനീബ്, ദിന്‍ഷിദ് സലാം, വിനായക്, ജിതേഷ്, മുര്‍ഷിദ്, അബിദ്, ഷിബിന്‍, ആഘോഷ് എന്നിവര്‍ മലപ്പുറം ജില്ലകാരും റിഷാന്‍ റഷീദ് ,സല്‍മാന്‍ എന്നിവര്‍ വയനാട് ജില്ലകാരുമാണ്. ഷഹല്‍മുഫീദാണ് ടീം മാനേജര്‍ പരിശീലകന്‍ ഗോകുല്‍ മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശിയാണ്.

]]>
https://www.chandrikadaily.com/national-nines-football-kerala-won.html/feed 0