<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kerala governemnt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-governemnt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 26 Jun 2025 06:37:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kerala governemnt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;വീട് നന്നാക്കി, നാട് ലഹരിയില്‍ മുക്കി&#8217;; സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ അജ്ഞാത പോസ്റ്ററുകള്‍</title>
		<link>https://www.chandrikadaily.com/repaired-the-house-drowned-the-country-anonymous-posters-in-thiruvananthapuram-city-criticizing-the-government.html</link>
					<comments>https://www.chandrikadaily.com/repaired-the-house-drowned-the-country-anonymous-posters-in-thiruvananthapuram-city-criticizing-the-government.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 26 Jun 2025 06:37:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[kerala governemnt]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345824</guid>

					<description><![CDATA['എന്നിട്ട് എല്ലാം ശരിയായോ? ' എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>സര്&#x200d;ക്കാരിനെ വിമര്&#x200d;ശിച്ചുകൊണ്ട് ലഹരി വിരുദ്ധ ദിനത്തില്&#x200d; തിരുവനന്തപുരം നഗരത്തില്&#x200d; അജ്ഞാത പോസ്റ്ററുകള്&#x200d;. &#8216;എന്നിട്ട് എല്ലാം ശരിയായോ? &#8216; എന്ന ചോദ്യമുയര്&#x200d;ത്തിക്കൊണ്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. &#8216;സംസ്ഥാനം തകര്&#x200d;ത്തു&#8217; &#8216;സ്വന്തം വീട് ഭംഗിയാക്കി&#8217; &#8216;വീട് നന്നാക്കി&#8217;, &#8216;നാട് ലഹരിയില്&#x200d; മുക്കി&#8217;, തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളാണ് നഗരത്തില്&#x200d; പലയിടത്തും ഉള്ളത്.</p>
<p>പിണറായി വിജയന്റെ ചിത്രമടക്കം ചേര്&#x200d;ത്താണ് പോസ്റ്ററുകള്&#x200d; തയാറാക്കിയിരിക്കുന്നത്. ഏതെങ്കിലും സംഘടനയുടെ പേര് പോസ്റ്ററുകളില്&#x200d; ഇല്ല. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സര്&#x200d;ക്കാര്&#x200d; വിവിധ പരിപാടികള്&#x200d; നിശ്ചയിച്ചിരിക്കിരുന്ന ദിവസം തന്നെയാണ് രാഷ്ട്രിയ ചോദ്യങ്ങളുയര്&#x200d;ത്തുന്ന പോസ്റ്ററുകള്&#x200d; പ്രത്യക്ഷപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/repaired-the-house-drowned-the-country-anonymous-posters-in-thiruvananthapuram-city-criticizing-the-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബോര്&#x200d;ഡുകളും ഫ്ളക്സുകളും 10 ദിവസത്തിനുള്ളില്&#x200d; നീക്കം ചെയ്യാന്&#x200d; സര്&#x200d;ക്കാരിന് ഹൈക്കോടതിയുടെ നിര്&#x200d;ദേശം</title>
		<link>https://www.chandrikadaily.com/hc-directs-government-to-remove-boards-and-fluxes-within-10-days.html</link>
					<comments>https://www.chandrikadaily.com/hc-directs-government-to-remove-boards-and-fluxes-within-10-days.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 11 Dec 2024 17:10:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[kerala governemnt]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321413</guid>

					<description><![CDATA[നിര്&#x200d;ദേശം പാലിച്ചില്ലെങ്കില്&#x200d; പിഴ തദ്ദേശ വകുപ്പ് സെക്രട്ടറിമാരില്&#x200d; നിന്ന് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>വഴിയരികിലെ അനധികൃത ബോര്&#x200d;ഡുകളും ഫ്ളക്സുകളും പത്ത് ദിവസത്തിനുള്ളില്&#x200d; നീക്കം സര്&#x200d;ക്കാരിന് ഹൈക്കോടതിയുടെ നിര്&#x200d;ദേശം. നിര്&#x200d;ദേശം പാലിച്ചില്ലെങ്കില്&#x200d; പിഴ തദ്ദേശ വകുപ്പ് സെക്രട്ടറിമാരില്&#x200d; നിന്ന് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച വ്യക്തമായ കണക്കുകള്&#x200d; തദ്ദേശവകുപ്പ് നല്&#x200d;കണമെന്നും കോടതി നിര്&#x200d;ദേശിച്ചു.</p>
<p>അനധികൃത ബോര്&#x200d;ഡുകളും ഫ്ലെക്സുകളുമൊക്കെ നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്&#x200d; 5000 രൂപ പിഴയീടാക്കുമെന്നും സര്&#x200d;ക്കാരിന്റെ തന്നെ ഉത്തരവുള്ള കാര്യം ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്&#x200d; ഓര്&#x200d;മ്മപ്പെടുത്തി. കേസ് അടുത്തയാഴ്ച പരിഗണിക്കുമ്പോള്&#x200d; അനധികൃത ബോര്&#x200d;ഡുകളും ഫ്ളക്സുകളു സംബന്ധിച്ച കണക്കുകള്&#x200d; നല്&#x200d;കണമെന്നും തദ്ദേശവകുപ്പ് പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി ഡോ. ശര്&#x200d;മിള മേരി ജോസഫിന് ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്&#x200d; നിര്&#x200d;ദേശിച്ചു.</p>
<p>സിനിമ, മതസ്ഥാപനങ്ങള്&#x200d;, രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; അടക്കമാണ് അനധികൃതമായി ബോര്&#x200d;ഡുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത്. സിനിമാ ഫ്ലെക്സുകളും മറ്റും നീക്കം ചെയ്യാമെന്നും മതസ്ഥാപനങ്ങളുടെ ബോര്&#x200d;ഡുകള്&#x200d; നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; കോടതി നോക്കിക്കൊള്ളാമെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പാര്&#x200d;ട്ടിയുടെ അനധികൃത ബോര്&#x200d;ഡുകളും മറ്റും നീക്കം ചെയ്യാന്&#x200d; സെക്രട്ടറിമാര്&#x200d;ക്ക് പേടിയാണെന്നും അവര്&#x200d; ആക്രമിക്കപ്പെടുന്നതു കൂടാതെ സ്ഥലം മാറ്റുമെന്ന ഭീഷണിയുമുണ്ടെന്നും കോടതി പറഞ്ഞു. അത്തരം ഭീഷണിക്ക് വഴങ്ങുന്നവര്&#x200d; ജോലി രാജിവച്ചു പോകണമെന്നും കോടതി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hc-directs-government-to-remove-boards-and-fluxes-within-10-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന സര്&#x200d;ക്കാരിന്റെ തൊഴിലുറപ്പിന് കൂലി ഉറപ്പില്ല; അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക 86.24 കോടി രൂപ</title>
		<link>https://www.chandrikadaily.com/1the-state-governments-employment-guarantee-has-no-wage-structure-86-24-crore-dues-of-ayyangali-indentured-laborers.html</link>
					<comments>https://www.chandrikadaily.com/1the-state-governments-employment-guarantee-has-no-wage-structure-86-24-crore-dues-of-ayyangali-indentured-laborers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 10 May 2024 11:00:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[employment]]></category>
		<category><![CDATA[kerala governemnt]]></category>
		<category><![CDATA[structure]]></category>
		<category><![CDATA[wage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297314</guid>

					<description><![CDATA[2023-24 സാമ്പത്തിക വര്&#x200d;ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന സര്&#x200d;ക്കാറിന്റെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്&#x200d;ക്ക് തൊഴിലുറപ്പാണെങ്കിലും കൂലി ഉറപ്പില്ല. 2023-24 സാമ്പത്തിക വര്&#x200d;ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല. കൂലി കിട്ടാതെ വന്നതോടെ തൊഴിലുറപ്പ് കൊണ്ട് കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ഈ പദ്ധതിയിലെ മൂന്ന് ലക്ഷത്തോളം പേരാണ് പെരുവഴിയിലായത്.</p>
<p>ഇതില്&#x200d; 90 ശതമാനവും സ്ത്രീകളാണ്. അനുവദിച്ച പണം പോലും ട്രഷറിയില്&#x200d;നിന്ന് കിട്ടാത്ത അവസ്ഥയുമുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം സംസ്ഥാന സര്&#x200d;ക്കാര്&#x200d; മുനിസിപ്പല്&#x200d; കോര്&#x200d;പ്പറേഷന്&#x200d; പരിധികളില്&#x200d; നടപ്പാക്കിയ പദ്ധതിയാണിത്. 333 രൂപയാണ് ഒരു ദിവസത്തെ കൂലി. പണി പൂര്&#x200d;ത്തിയായി 14 ദിവസത്തിനകം കൂലി നല്&#x200d;കണമെന്നാണ് വ്യവസ്ഥ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-state-governments-employment-guarantee-has-no-wage-structure-86-24-crore-dues-of-ayyangali-indentured-laborers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കുറ്റാരോപിതനുമായി കൈകോര്&#x200d;ക്കുന്നു&#8217;; ആന്റണിരാജു പ്രതിയായ തൊണ്ടിമുതല്&#x200d; കേസില്&#x200d; സര്&#x200d;ക്കാരിന് വിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/1case-against-antony-raju-from-thondi-supreme-court-criticises-state-government.html</link>
					<comments>https://www.chandrikadaily.com/1case-against-antony-raju-from-thondi-supreme-court-criticises-state-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 12 Mar 2024 14:08:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[antony raju]]></category>
		<category><![CDATA[kerala governemnt]]></category>
		<category><![CDATA[news]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292726</guid>

					<description><![CDATA[കേസിൽ സംസ്ഥാന സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിക്കാത്തതിലാണ് കോടതിയുടെ വിമർശനം.]]></description>
										<content:encoded><![CDATA[<p>മുൻ മന്ത്രി ആന്&#x200d;റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. കേസിൽ സംസ്ഥാന സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിക്കാത്തതിലാണ് കോടതിയുടെ വിമർശനം. സർക്കാർ മറുപടി നൽകാത്തത് ​ഗൗരവതരമാണെന്നു ജസ്റ്റിസുമാരായ സിടി രവി കുമാർ, രാജേശ് ബിൻഡാൽ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് കടുത്ത ഭാഷയിൽ വിമർശിച്ചത്.</p>
<p>പ്രതിയുമായി സർക്കാർ ഒത്തു കളിക്കുകയാണോ. എല്ലാ വസ്തുതകളും വ്യക്തമാണെന്നിരിക്കെ സർക്കാരിനു ഇനി എന്തു മറുപടിയാണ് നൽകാനുള്ളത്. കേസിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നു കോടതി കർശന നിർദ്ദേശം നൽകി.</p>
<p>വിദേശി ഉൾപ്പെട്ട ലഹരി മരുന്നു കേസിലെ തൊണ്ടി മുതലായ അടിവസ്ത്രം മജിസ്ട്രേറ്റ് കോടതിയിൽ മാറ്റി നൽകി തെളിവു നശിപ്പിച്ചെന്നാണ് ആന്&#x200d;റണി രാജുവിനെതിരായ കേസ്. പുനരന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടതിനു എതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കഴിഞ്ഞ നവംബറിൽ നിർദ്ദേശം നൽകിയിട്ടും മറുപടി നൽകാത്തതാണ് പരമോന്നത കോടതിയെ ചൊടിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1case-against-antony-raju-from-thondi-supreme-court-criticises-state-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രസാഡിയോ എന്ന സ്ഥാപനത്തിന് ഖജനാവിലെ പണം വാരി കോരി കൊടുക്കാന്&#x200d; കാരണം എന്ത്- വി.ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/v-d-satheesan-asked-what-is-the-reason-for-giving-money-from-the-exchequer-to-prasadio.html</link>
					<comments>https://www.chandrikadaily.com/v-d-satheesan-asked-what-is-the-reason-for-giving-money-from-the-exchequer-to-prasadio.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 02 May 2023 10:47:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala governemnt]]></category>
		<category><![CDATA[presadio]]></category>
		<category><![CDATA[vd satheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251188</guid>

					<description><![CDATA[ഭരിക്കുന്ന പാര്&#x200d;ട്ടിയും ഭരണ നേതൃത്തവുമായും അടുത്തുനില്&#x200d;ക്കുന്ന പ്രസാഡിയോ എന്ന കോഴിക്കോട് ആസ്ഥാനമായ സ്ഥാപനത്തിന് ഖജനാവിലെ പണം ഇങ്ങനെ വാരി കോരി കൊടുക്കാന്&#x200d; കാരണം എന്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്&#x200d;. കാമറ അഴിമതി സംബന്ധിച്ച രേഖകളും വിശദാംശങ്ങളും പുറത്ത് വിട്ട് വാര്&#x200d;ത്തസമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സ്ഥാപനം ആരുടേതാണ്? ഇത് ബിനാമി കമ്ബനിയാണോ? ഇവര്&#x200d;ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്താണ് ബന്ധം എന്നീ കാര്യങ്ങള്&#x200d; പുറത്തു വരേണ്ടതാണ്. അപ്പോള്&#x200d; ആരാണ് എ.ഐ കാമറ ഇടപാടിലെ &#8216;കിംഗ് പിന്&#x200d;&#8217; എന്ന് ബോധ്യപ്പെടുമെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ഭരിക്കുന്ന പാര്&#x200d;ട്ടിയും ഭരണ നേതൃത്തവുമായും അടുത്തുനില്&#x200d;ക്കുന്ന പ്രസാഡിയോ എന്ന കോഴിക്കോട് ആസ്ഥാനമായ സ്ഥാപനത്തിന് ഖജനാവിലെ പണം ഇങ്ങനെ വാരി കോരി കൊടുക്കാന്&#x200d; കാരണം എന്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്&#x200d;.</p>
<p>കാമറ അഴിമതി സംബന്ധിച്ച രേഖകളും വിശദാംശങ്ങളും പുറത്ത് വിട്ട് വാര്&#x200d;ത്തസമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഈ സ്ഥാപനം ആരുടേതാണ്? ഇത് ബിനാമി കമ്ബനിയാണോ? ഇവര്&#x200d;ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്താണ് ബന്ധം എന്നീ കാര്യങ്ങള്&#x200d; പുറത്തു വരേണ്ടതാണ്. അപ്പോള്&#x200d; ആരാണ് എ.ഐ കാമറ ഇടപാടിലെ &#8216;കിംഗ് പിന്&#x200d;&#8217; എന്ന് ബോധ്യപ്പെടുമെന്നും സതീശന്&#x200d; പറഞ്ഞു.</p>
<p>കേന്ദ്ര സര്&#x200d;ക്കാരിന് വേണ്ടി അദാനി നടത്തുന്ന അതേ കാര്യങ്ങളാണ് സംസ്ഥാന സര്&#x200d;ക്കാരിന് വേണ്ടി കറക്ക് കമ്ബനികള്&#x200d; നടത്തുന്നത്. ഈ കറക്കു കമ്ബനികളില്&#x200d; നിന്നും മാസപ്പടി ആര്&#x200d;ക്കൊക്കെയാണ് ലഭിക്കുന്നത് എന്ന് അന്വേഷിക്കണം. ഇവരുടെ അക്കൗണ്ട് പരിശോധിച്ചാല്&#x200d; എല്ലാം മനസിലാകും. സംസ്ഥാനത്ത് നടക്കുന്ന എ.ഐ കാമറ, കെ ഫോണ്&#x200d;, ഊരാളുങ്കല്&#x200d; നടത്തുന്ന പ്രമുഖ പദ്ധതികളുടെ എല്ലാം ഉപകരാറുകളും, പര്&#x200d;ച്ചേസ് ഓര്&#x200d;ഡറുകളും ഒരേ കമ്ബനിക്ക് ലഭിക്കുന്നത് ദുരൂഹമാണ്.</p>
<p>ഊരാലുങ്കല്&#x200d; കമ്ബനിയും, എസ്.ആര്&#x200d;.ഐ.ടിയും, കെ ഫോണ്&#x200d; ഉപകര നേടിയ അശോക് ബിഡ്‌കോണ്&#x200d; (ഇവര്&#x200d; തന്നെയാണ് എ.ഐ ക്യാമറ ബിഡില്&#x200d; കാര്&#x200d;ട്ടല്&#x200d; ഉണ്ടാക്കാന്&#x200d; എസ്.ആര്&#x200d;.ഐ.ടിയെ സഹായിച്ചത് ), അവര്&#x200d;ക്ക് ലഭിച്ച പ്രമുഖ കരാറുകളുടെ പര്&#x200d;ച്ചേസ് ഓര്&#x200d;ഡറുകളും, ഉപകരാറുകളും കോഴിക്കോട് ആസ്ഥാനമായ &#8216;പ്രസാഡിയോ&#8217; കമ്ബനിക്കാണ് നല്&#x200d;കുന്നതു എന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവിട്ടത്.</p>
<p>സംസ്ഥാനത്തിന്റെ എല്ലാ കരാറുകളുടെ പൈസയും കമീഷനും അവസാനം ഒരേപെട്ടിയിലേക്ക് ആണ് പോകുന്നതെന്ന് സതീശന്&#x200d; മുമ്ബ് ആരോപിച്ചിരുന്നു. ഇതിന്റെ കൂടുതല്&#x200d; തെളിവുകള്&#x200d; ആണ് ഇപ്പോള്&#x200d; പുറത്തു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/v-d-satheesan-asked-what-is-the-reason-for-giving-money-from-the-exchequer-to-prasadio.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിഴിഞ്ഞം സമരത്തിന് അറുതി വരുത്തണം-എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/vizhinjam-should-end-the-strike-editorial.html</link>
					<comments>https://www.chandrikadaily.com/vizhinjam-should-end-the-strike-editorial.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 29 Nov 2022 11:54:57 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[kerala governemnt]]></category>
		<category><![CDATA[vizhinjam protest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224228</guid>

					<description><![CDATA[പുലിമുട്ടിന്റെ മൂന്നിലൊരു ഭാഗം തീര്&#x200d;ന്നപ്പോഴേക്കും ആര്&#x200d;ച്ച് ബിഷപ്പും മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാണിച്ചതുപോലെ അതിരൂക്ഷ പാരിസ്ഥിതികാഘാതങ്ങള്&#x200d; സമുദ്രത്തിലും തീരത്തും ഉണ്ടായി. വിഴിഞ്ഞം ഫിഷിങ് ഹാര്&#x200d;ബര്&#x200d; ഉപയോഗശൂന്യമായി.]]></description>
										<content:encoded><![CDATA[<p>വിഴിഞ്ഞം സമരം ശക്തവും അക്രമാസക്തവുമാവുന്ന കാഴ്ചയാണ് കാണാനാകുന്നത്. കഴിഞ്ഞദിവസം നടന്ന സംഘര്&#x200d;ഷത്തിന്റെ പേരില്&#x200d; ബിഷപ്പ് ഉള്&#x200d;പെടെയുള്ള വൈദികര്&#x200d;ക്കെതിരെ കേസെടുത്തത് രംഗം കൂടുതല്&#x200d; വഷളാക്കിയിരിക്കുകയാണ്. ലത്തീന്&#x200d; അതിരൂപത ആര്&#x200d;ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതിയും സഹായ മെത്രാന്&#x200d; ഡോ. ആര്&#x200d; ക്രിസ്തുദാസ് രണ്ടാം പ്രതിയുമായാണ് കേസെടുത്തത്. തീരദേശവാസികളെ ചര്&#x200d;ച്ചക്ക് വിളിച്ച് പ്രശ്‌നം തീര്&#x200d;ക്കാനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിക്കേണ്ടത്. മുഖ്യമന്ത്രി അവരോട് സംസാരിക്കില്ലെന്ന് പറയുന്നത് ധാര്&#x200d;ഷ്ട്യമാണ്. തീരദേശവാസികള്&#x200d; സമരം നടത്തിയതിന്റെ പേരില്&#x200d; ഗൂഢാലോചന കേസ് ചുമത്തി ആര്&#x200d;ച്ച് ബിഷപിനെ ഒന്നാം പ്രതിയും സഹായ മെത്രാനെ രണ്ടാം പ്രതിയുമാക്കുന്നത് കേട്ടുകേള്&#x200d;വിയില്ലാത്ത കാര്യമാണ്.</p>
<p>ഒത്തുതീര്&#x200d;പ്പിന് ചെന്ന പള്ളിക്കമ്മിറ്റി ഭാരവാഹികളെ പിടിച്ച് അകത്തിട്ടത് സമരത്തെ പ്രകോപിപ്പിക്കാന്&#x200d; വേണ്ടി മനപ്പൂര്&#x200d;വം ചെയ്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാധാരണ സമരത്തെ കൈകാര്യം ചെയ്യുന്നത് പോലെ തീരദേശവാസികളുടെ സമരത്തെ നോക്കിക്കാണാനാവില്ല. എല്ലാ വിഷയങ്ങളോടും വൈകാരികമായി പ്രതികരിക്കുന്നവരാണവര്&#x200d;. അവരെ പ്രകോപിപ്പിക്കാത്ത, ചര്&#x200d;ച്ചക്ക് വിളിച്ച് പ്രശ്‌നം തീര്&#x200d;ക്കാനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിക്കേണ്ടത്. സമരം അക്രമത്തിലേക്ക് കൊണ്ടുപോകുന്നത് സര്&#x200d;ക്കാരാണെന്ന് വ്യക്തമാണ്. പൊലീസ് സ്റ്റേഷന്&#x200d; ആക്രമിക്കുകയും പൊലീസുകാരെ പരിക്കേല്&#x200d;പ്പിക്കുകയും ഉള്&#x200d;പ്പെടെ നടന്ന അക്രമം സംസ്ഥാന സര്&#x200d;ക്കാരിന്റെ അറിവോടെയും പിന്തുണയോടെയുമാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മൂവായിരത്തോളം ആളുകളാണ് സംഘത്തില്&#x200d; ഉണ്ടായിരുന്നതെന്നാണ് സര്&#x200d;ക്കാര്&#x200d; കോടതിയില്&#x200d; പറഞ്ഞിരിക്കുന്നത്. ഇത്രയും ആളുകള്&#x200d; സംഘടിച്ച് അക്രമം ഉണ്ടാക്കുമെന്ന കാര്യം സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്&#x200d;കൂട്ടി മനസ്സിലാക്കാന്&#x200d; കഴിഞ്ഞില്ല എന്നത് വിശ്വസിക്കാന്&#x200d; പ്രയാസമാണ്. സമരത്തിനെതിരെ ഹൈക്കോടതി വിധി ഉണ്ടായിട്ടും അതൊന്നും നടപ്പിലാക്കാന്&#x200d; ഭരണകൂടം യാതൊരു താത്പര്യവും കാട്ടിയില്ല എന്നത് ഗൗരവമേറിയ വിഷയമാണ്. ഭരണ കക്ഷികളായ സി.പി.എമ്മും-ബി.ജെ.പിയും സമരത്തിനെതിരെ ഒന്നിച്ചുനില്&#x200d;ക്കുകയാണ്. സമരം പൊളിക്കാനാണ് ഇവരുടെ ശ്രമം. ജനരോഷം സമരക്കാര്&#x200d;ക്കെതിരെ തിരിക്കാനാണ് ഇരു പാര്&#x200d;ട്ടികളും ശ്രമിക്കുന്നത്. സമരത്തെ ദുര്&#x200d;ബലാമാക്കാന്&#x200d; അദാനി- സര്&#x200d;ക്കാര്&#x200d; കൂട്ടുകെട്ട് പ്രവര്&#x200d;ത്തിക്കുന്നതായി സമരസമിതി കണ്&#x200d;വീനര്&#x200d; ഫാ. യൂജിന്&#x200d; പെരേര ആരോപിച്ചതും കണക്കിലെടുക്കേണ്ടതുണ്ട്.</p>
<p>അതേസമയം, സമരത്തിന്റെ പേരില്&#x200d; നടക്കുന്ന അക്രമസംഭവങ്ങളെ ഒരു നിലക്കും പ്രോത്സാഹിപ്പിക്കാനാവില്ല. സമരം ചെയ്യാന്&#x200d; ഏതൊരു പൗരനും സംഘടനക്കും അവകാശമുണ്ട്. പക്ഷേ അത്തരം സമരങ്ങള്&#x200d; വര്&#x200d;ഗീയ കലാപം ഉള്&#x200d;പ്പെടെയുള്ള പ്രക്ഷോഭത്തിലേക്ക് വഴിമാറുമ്പോള്&#x200d;, സമരത്തിന്റെ പ്രസക്തിതന്നെ നഷ്ടമാവുകയാണ്. പൊലീസ് സ്റ്റേഷനു നേരെ മാത്രമല്ല, മറ്റ് സമുദായത്തില്&#x200d;പെട്ട ആളുകളും അവരുടെ വീടുകളും അക്രമത്തിനിരയായി എന്നത് ഗൗരവമര്&#x200d;ഹിക്കുന്ന വിഷയമാണ്.</p>
<p>തുറമുഖ നിര്&#x200d;മാണം കൊണ്ടും പുലിമുട്ട് നിര്&#x200d;മാണംകൊണ്ടും പ്രകൃതി വൈരൂപ്യമോ മത്സ്യശോഷണമോ മത്സ്യ ഹാര്&#x200d;ബര്&#x200d; ഉപയോഗത്തിന് തടസ്സമോ വരില്ല എന്നാണ് മത്സ്യ തൊഴിലാളികളുടെ ആശങ്കയിലുള്ള സര്&#x200d;ക്കാറിന്റെ ഉറപ്പ്. എന്നാല്&#x200d;, പുലിമുട്ടിന്റെ മൂന്നിലൊരു ഭാഗം തീര്&#x200d;ന്നപ്പോഴേക്കും ആര്&#x200d;ച്ച് ബിഷപ്പും മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാണിച്ചതുപോലെ അതിരൂക്ഷ പാരിസ്ഥിതികാഘാതങ്ങള്&#x200d; സമുദ്രത്തിലും തീരത്തും ഉണ്ടായി. വിഴിഞ്ഞം ഫിഷിങ് ഹാര്&#x200d;ബര്&#x200d; ഉപയോഗശൂന്യമായി. മത്സ്യത്തൊഴിലാളികള്&#x200d;ക്ക് അവരുടെ പരമ്പരാഗത മത്സ്യബന്ധനത്തിന് വള്ളം ഇറക്കുന്നതിനോ വല കെട്ടുന്നതിനോ മീന്&#x200d; ഉണക്കുന്നതിനോ കഴിയാത്ത സാഹചര്യവും വന്നു. മത്സ്യ ലഭ്യത വളരെ കുറഞ്ഞതിനാല്&#x200d; വിഴിഞ്ഞം, വലിയ തുറ, ചെറിയ തുറ, ബീമാ പള്ളി, കോവളം, ശംഖുമുഖം തുടങ്ങിയ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്&#x200d; കടക്കെണിയിലായി. മത്സ്യബന്ധനത്തില്&#x200d; വന്&#x200d; ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ചെറുമീനുകള്&#x200d; ഇല്ലാതാവുകയും ചാള, അയല, ചെമ്മീന്&#x200d;, ചെമ്പാന്&#x200d; തുടങ്ങിയവരുടെ ലഭ്യത കുറയുകയും ചെയ്തു. ഇതിനു കാരണം വിഴിഞ്ഞം തീരത്തോടു ചേര്&#x200d;ന്ന പാറ അടുക്കുകളുടെ നശീകരണവും കപ്പല്&#x200d;ചാല്&#x200d; 20 മീറ്റര്&#x200d; വരെ താഴ്ത്തി എടുക്കാന്&#x200d; ഡ്രഡ്ജിങ് നടത്തിയതുമാണെന്നാണ് മത്സ്യതൊഴിലാളികള്&#x200d; ആരോപിക്കുന്നത്. സമരക്കാരുടെ ആശങ്ക പരിഹരിക്കേണ്ടതുണ്ട്. മര്&#x200d;ക്കടമുഷ്ടി ഉപേക്ഷിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയാറാവണം. ചര്&#x200d;ച്ചയിലൂടെ പരിഹരിക്കാനാവാത്തതായിട്ടൊന്നുമില്ല. സമരക്കാരെ ഇനിയും പ്രകോപിപ്പിച്ചാല്&#x200d; അത് നാടിനുതന്നെ ആപത്തായിരിക്കുമെന്നെങ്കിലും ഭരണകര്&#x200d;ത്താക്കള്&#x200d; ഓര്&#x200d;ക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vizhinjam-should-end-the-strike-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരള സര്&#x200d;ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത്; ലേലം ഏല്&#x200d;പ്പിച്ചത് അദാനിയുടെ ബന്ധുവിനെ</title>
		<link>https://www.chandrikadaily.com/trivandrum-airport-auction.html</link>
					<comments>https://www.chandrikadaily.com/trivandrum-airport-auction.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 22 Aug 2020 06:16:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[adani]]></category>
		<category><![CDATA[kerala governemnt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146865</guid>

					<description><![CDATA[മുംബൈ ആസ്ഥാനമായ നിയമസ്ഥാപനത്തിന്റെ പാര്&#x200d;ട്ണറാണ് കരണ്&#x200d; അദാനിയുടെ ഭാര്യ പരീധി അദാനി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിനുള്ള ലേലനടപടികള്&#x200d;ക്ക് കേരളം വിദഗ്‌ധോപദേശം തേടിയത് അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധനമുള്ള നിയമസ്ഥാപനത്തെ. മുംബൈ ആസ്ഥാനമായ നിയമസ്ഥാപനത്തിന്റെ പാര്&#x200d;ട്ണറാണ് കരണ്&#x200d; അദാനിയുടെ ഭാര്യ പരീധി അദാനി. ലേലത്തുക ഉള്&#x200d;പ്പെടെ നിര്&#x200d;ണയിക്കുന്നതില്&#x200d; ഈ സ്ഥാപനം ഘടകമായെന്ന് കെഎസ്‌ഐഡിസി നല്&#x200d;കിയ വിവരാവകാശ രേഖ വ്യകത്മാക്കുന്നു.</p>
<p>കേരള സര്&#x200d;ക്കാര്&#x200d; തോറ്റുപോയ ലേലത്തില്&#x200d; പങ്കെടുക്കാന്&#x200d; കെഎസ്‌ഐഡിസിക്ക് പിന്&#x200d;ബലം മുഴുവല്&#x200d; നല്&#x200d;കിയത് രണ്ട് സ്ഥാപനങ്ങളാണ്. മുംബൈ ആസ്ഥാനമായ സിറില്&#x200d; അമര്&#x200d;ചന്ദ് മംഗല്&#x200d;ദാസ് ഗൂപ്പും പ്രളയ പുനരധിവാസ കണ്&#x200d;സല്&#x200d;റ്റന്&#x200d;സിയിലൂടെ വിവാദത്തിലായ കെപിഎംജിയും. ഒരു കോടി 57 ലക്ഷം രൂപ കെപിഎംജിക്കും 55 ലക്ഷം രൂപ മംഗല്&#x200d;ദാസ് ഗ്രൂപ്പിനും നല്&#x200d;കി. പ്രമുഖ വിമാനത്താവള നടത്തിപ്പുകാരായ ജിഎംആറും കേരളത്തിന്റെ കിഫ്ബിയും തുടങ്ങി മംഗല്&#x200d;ദാസ് ഗ്രൂപ്പിന്റെ ക്ലയന്റ് പട്ടികയില്&#x200d; അദാനി ഗ്രൂപ്പും ഉണ്ട്. പക്ഷേ, ബന്ധം ഇവിടം കൊണ്ടു തീരുന്നില്ല. തുടര്&#x200d;ന്നുള്ള അന്വേഷണം എത്തിയത് കക്ഷി, അഭിഭാഷകബന്ധത്തിനപ്പുറമുള്ള ഉറ്റബന്ധത്തിലേക്കാണ്.</p>
<p>സിഎഎം ഗ്രൂപ്പിന്റെ മാനേജിങ് പാര്&#x200d;ട്ണര്&#x200d; സിറിള്&#x200d; ഷ്രോഫിന്റെ മകളും ഈ ഗ്രൂപ്പിന്റെ പാര്&#x200d;ട്ണറുമായ പരീധി അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ മരുമകളാണ്. അതായത് തിരുവനന്തപുരത്തെ അടക്കം തുറമുഖ പദ്ധതികളുടെ ചുമതലയുള്ള അദാനി പോര്&#x200d;ട്‌സിന്റെ സിഇഒ കരണ്&#x200d; അദാനിയുടെ ഭാര്യ. ഇനി ഇവര്&#x200d;ക്ക് 57 ലക്ഷം രൂപ നല്&#x200d;കിയത് എന്തിനെന്ന് നോക്കാം. പ്രഫഷണല്&#x200d; ഫീ ഫോര്&#x200d; ബിഡിങ് ലേലനടപടികളില്&#x200d; ഔദ്യോഗിക സഹകരണത്തിനുള്ള പ്രതിഫലം.</p>
<p>ഈ ലേലത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരന് അദാനി ഗ്രൂപ്പ് 168 രൂപയും കേരളം 135 രൂപയും വാഗ്ദാനം ചെയ്തത് വിമാനത്താവളം അദാനി കൊണ്ടുപോയതും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trivandrum-airport-auction.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216; നാം മുന്നോട്ടി&#8217; ന്റെ മറവില്&#x200d; സര്&#x200d;ക്കാര്&#x200d; കൈരളിക്ക് നല്&#x200d;കിയത് ഒരു കോടിയോളം രൂപ</title>
		<link>https://www.chandrikadaily.com/kerala-government-give-94-55-lakh-for-kairali-tv.html</link>
					<comments>https://www.chandrikadaily.com/kerala-government-give-94-55-lakh-for-kairali-tv.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 19 Aug 2020 06:55:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[kairali]]></category>
		<category><![CDATA[kerala governemnt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=145978</guid>

					<description><![CDATA[94.55 ലക്ഷം രൂപയാണ് സര്&#x200d;ക്കാര്&#x200d; കൈരളി ചാനലിന് നല്&#x200d;കിയത്‌
]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് തൈവളപ്പ്</strong></p>
<p>കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര സംവാദ ടെലിവിഷന്&#x200d; പരിപാടിയായ &#8216;നാം മുന്നോട്ടി&#8217;ന്റെ മറവില്&#x200d; പാര്&#x200d;ട്ടി ചാനലായ കൈരളിക്ക് സര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്നത് ലക്ഷങ്ങള്&#x200d;. നേരത്തെ സര്&#x200d;ക്കാര്&#x200d; ഏജന്&#x200d;സിയായ സി.ഡിറ്റ് ചെയ്തിരുന്ന പരിപാടിയുടെ നിര്&#x200d;മാണ ചുമതല 2019 ജൂലൈയിലാണ് മലയാളം കമ്മ്യൂണിക്കേഷന്&#x200d;സ് ലിമിറ്റഡിന് കീഴിലുള്ള കൈരളിക്ക് കൈമാറിയത്. ടെന്&#x200d;ഡര്&#x200d; നടപടിക്രമങ്ങളൊന്നുമില്ലാതെ സ്വന്തം താല്&#x200d;പര്യത്തിലായിരുന്നു പാര്&#x200d;ട്ടി ചാനലിനുള്ള കരാര്&#x200d;. യാതൊരു മാനദണ്ഡവുമില്ലാതെ ഈ വര്&#x200d;ഷം ജൂലൈയില്&#x200d; നിലവിലെ കരാര്&#x200d; ഒരുവര്&#x200d;ഷത്തേക്ക് കൂടി നീട്ടുകയും ചെയ്തു. ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ആന്&#x200d;ഡ് പബ്ലിക് റിലേഷന്&#x200d; വകുപ്പിലെ വിവരാവകാശ നിയമ പ്രകാരമുള്ള മറുപടി രേഖ പ്രകാരം, ഇതുവരെ നാം മുന്നോട്ട് എപ്പിസോഡുകളുടെ നിര്&#x200d;മാണത്തിനായി 94.55 ലക്ഷം രൂപയാണ് സര്&#x200d;ക്കാര്&#x200d; പാര്&#x200d;ട്ടി ചാനലിന് നല്&#x200d;കിയത്.</p>
<p>സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കോവിഡ് കാലത്ത് പോലും 36.21 ലക്ഷം രൂപ ഈ ഇനത്തില്&#x200d; സര്&#x200d;ക്കാര്&#x200d; ചെലവാക്കി. പ്രതിവര്&#x200d;ഷം 5.26 കോടി രൂപയാണ് കരാര്&#x200d; പ്രകാരം സര്&#x200d;ക്കാര്&#x200d; കൈരളിക്ക് നല്&#x200d;കേണ്ടത്. മനോരമ ന്യൂസ് ഒഴിച്ചുള്ള മലയാളത്തിലെ 14 ചാനലുകളിലാണ് നാം മുന്നോട്ട് സംപ്രേക്ഷണം ചെയ്യുന്നത്. െ്രെപംടൈമില്&#x200d; സംപ്രേക്ഷണം ചെയ്യേണ്ടതിനാല്&#x200d; ഓരോ എപ്പിസോഡിനും ലക്ഷങ്ങള്&#x200d; ചാനലുകള്&#x200d;ക്ക് നല്&#x200d;കണം. സര്&#x200d;ക്കാര്&#x200d; അധികാരത്തിലേറിയത് മുതല്&#x200d; 2020 എപ്രില്&#x200d; വരെയുള്ള കണക്ക് പ്രകാരം പരിപാടി സംപ്രേക്ഷണം ചെയ്ത ഇനത്തില്&#x200d; മാത്രം 8.25 കോടിയാണ് സര്&#x200d;ക്കാര്&#x200d; വിവിധ ചാനലുകള്&#x200d;ക്ക് നല്&#x200d;കിയതെന്ന് പ്രമുഖ വിവരാവകാശ പ്രവര്&#x200d;ത്തകന്&#x200d; എസ്.ധന്&#x200d;രാജിന് നല്&#x200d;കിയ വിവരാവകാശ മറുപടിയില്&#x200d; പി.ആര്&#x200d;.ഡി വ്യക്തമാക്കുന്നു. ദൂരദര്&#x200d;ശനെ മാറ്റിനിര്&#x200d;ത്തിയാല്&#x200d; 13 സ്വകാര്യ ചാനലുകള്&#x200d;ക്കായി നല്&#x200d;കിയത് 7.63 കോടി. നിര്&#x200d;മാണത്തിന് പുറമെ പരിപാടി സംപ്രേക്ഷണം ചെയ്യുന്ന വകയിലും ലക്ഷങ്ങള്&#x200d; കൈരളിക്ക് ലഭിക്കുന്നുണ്ട്. കൈരളി ചാനലിന് പുറമെ കൈരളിയുടെ ന്യൂസ് ചാനലിലും പരിപാടിയുടെ സംപ്രേക്ഷമുണ്ട്.</p>
<p>പരിപാടിയുടെ ഫ്‌ളോര്&#x200d; ഷൂട്ട്, പോസ്റ്റ് ഷൂട്ടിങ് ജോലികള്&#x200d; എന്നിവയുടെ ചുമതലയാണ് കൈരളിക്ക്. ഓരോ എപ്പിസോഡിനും 2.32 ലക്ഷം രൂപയാണ് ഫീസ്. ഒരു ഷൂട്ടില്&#x200d; ഒരു എപ്പിസോഡ് മാത്രമാണെങ്കില്&#x200d; അഞ്ചു ലക്ഷം രൂപ ലഭക്കും. പരിപാടിയില്&#x200d; പങ്കെടുക്കുന്ന അതിഥികളുടെ യാത്ര, താമസം എന്നിവ ഉള്&#x200d;പ്പെടെ 1.20 കോടിയോളം രൂപ ചെലവുണ്ടാവും. മോദിയുടെ മന്&#x200d; കി ബാത്ത് മോഡലെന്ന് ആക്ഷേപമുള്ള പരിപാടിക്ക് കോവിഡ് പ്രതിസന്ധിക്കിടെയാണ് സര്&#x200d;ക്കാര്&#x200d; 5.26 കോടി രൂപ കൂടി വകയിരുത്തിയത്. മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടി സര്&#x200d;ക്കാരിന്റെ കാലത്ത് പിആര്&#x200d;ഡിയും സിഡിറ്റും ചേര്&#x200d;ന്ന് നിര്&#x200d;മിച്ച് ദൂരദര്&#x200d;ശനില്&#x200d; സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇടത് സര്&#x200d;ക്കാര്&#x200d; കോടികളുടെ മാമാങ്കമാക്കി മാറ്റിയത്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്&#x200d;ഷങ്ങളിലും പ്രസ്തുത പരിപാടിക്കായി സര്&#x200d;ക്കാര്&#x200d; പത്തു കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്. കൈരളിക്ക് മുമ്പ് നിര്&#x200d;മാണ ചുതമലയുണ്ടായിരുന്ന സി.ഡിറ്റിന് 2016 എപ്രില്&#x200d; മുതല്&#x200d; 2019 മെയ് വരെ 3.36 കോടി രൂപ അനുവദിച്ചെന്നും വിവരാവകാശ രേഖയില്&#x200d; പറയുന്നു.</p>
<p>സര്&#x200d;ക്കാര്&#x200d; നേട്ടം പ്രചരിപ്പിക്കാന്&#x200d; 70 കോടി<br />
കൊച്ചി: ഇടത് സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്ന ശേഷം ഇതുവരെ 70.20 കോടി രൂപയിലേറെയാണ് വിവിധ മാധ്യമങ്ങളിലെ പരസ്യങ്ങള്&#x200d;ക്കായി ചെലവിട്ടത്. അച്ചടി മാധ്യമങ്ങളില്&#x200d; സര്&#x200d;ക്കാരിന്റെ ഭരണനേട്ടങ്ങളും ബോധവത്ക്കരണവും പരസ്യം ചെയ്യാന്&#x200d; ഇതുവരെ 55.59 കോടി ചെലവഴിച്ചു. ദൃശ്യമാധ്യമങ്ങളിലെ പരസ്യങ്ങള്&#x200d;ക്കായി 9.71 കോടിയും ഓണ്&#x200d;ലൈന്&#x200d; മാധ്യമങ്ങളിലെ പരസ്യപ്രചാരണത്തിന് പത്തു ലക്ഷവും ചെലവാക്കി. ഇതിന് പുറമെ എഫ്.എം റേഡിയോകളിലും സര്&#x200d;ക്കാര്&#x200d; ഭരണനേട്ടങ്ങള്&#x200d; പരസ്യം ചെയ്തു. ഇതിനായി ചെലവാക്കിയത് 4.78 കോടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-government-give-94-55-lakh-for-kairali-tv.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
