<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kerala government &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-government/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 17 Mar 2025 17:19:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kerala government &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്വകാര്യ ബസുകളുടെ ദൂരപരിധി: സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കും വീണ്ടും തിരിച്ചടി</title>
		<link>https://www.chandrikadaily.com/distance-limit-for-private-buses-another-setback-for-the-state-government-and-ksrtc.html</link>
					<comments>https://www.chandrikadaily.com/distance-limit-for-private-buses-another-setback-for-the-state-government-and-ksrtc.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 17 Mar 2025 17:19:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[ksrtc]]></category>
		<category><![CDATA[setback]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334435</guid>

					<description><![CDATA[140 കിലോമീറ്ററില്&#x200d; അധികം ദൂരത്തേക്ക് പെര്&#x200d;മിറ്റ് നല്&#x200d;കേണ്ടെന്ന വ്യവ്യസ്ഥ റദ്ദാക്കിയ സിംഗിള്&#x200d; ബെഞ്ച് ഉത്തരവ് ഡിവിഷന്&#x200d; ബെഞ്ച് ശരിവെച്ചു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ സ്വകാര്യ ബസുകള്&#x200d;ക്ക് 140 കിലോ മീറ്ററിലധികം ദൂരം പെര്&#x200d;മിറ്റ് നല്&#x200d;കാം. 140 കിലോമീറ്ററില്&#x200d; അധികം ദൂരത്തേക്ക് പെര്&#x200d;മിറ്റ് നല്&#x200d;കേണ്ടെന്ന വ്യവ്യസ്ഥ റദ്ദാക്കിയ സിംഗിള്&#x200d; ബെഞ്ച് ഉത്തരവ് ഡിവിഷന്&#x200d; ബെഞ്ച് ശരിവെച്ചു.</p>
<p>സര്&#x200d;ക്കാരിന്റെയും കെഎസ്ആര്&#x200d;ടിസിയുടെയും അപ്പീലുകള്&#x200d; ഡിവിഷന്&#x200d; ബെഞ്ച് തള്ളി. സിംഗിള്&#x200d; ബെഞ്ച് ഉത്തരവില്&#x200d; അപാകത ഇല്ലെന്ന് ഡിവിഷന്&#x200d; ബെഞ്ച് നിരീക്ഷിച്ചു. നിയമാനുസൃതമായ നടപടിക്രമങ്ങള്&#x200d; പാലിക്കാതെയാണ് സര്&#x200d;ക്കാര്&#x200d; വിജ്ഞാപനമെന്നും കോടതി അറിയിച്ചു.</p>
<p>സ്വകാര്യ ബസുകള്&#x200d;ക്ക് 140 കിലോമീറ്ററിലധികം ദൂരം സർവീസ് പരിധി അനുവദിക്കാത്ത വിധം ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പാക്കി 2020 ജൂലൈയിൽ ​ഗതാ​ഗത വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സ്വകാര്യ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.</p>
<p>താൽക്കാലിക പെർമിറ്റ് നിലനിർത്താൻ സിം​ഗിൾ ബെഞ്ച് ഉത്തരവിറക്കുകയും പിന്നീട് അന്തിമമായി ഹർജി തീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരും കെഎസ്ആ&#x200d;ർടിസിയും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/distance-limit-for-private-buses-another-setback-for-the-state-government-and-ksrtc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പേഴ്‌സണല്&#x200d; സ്റ്റാഫുകളുടെ യാത്ര ചെലവ്; 7 ലക്ഷം അധിക തുക അനുവദിച്ച് ധനവകുപ്പ്</title>
		<link>https://www.chandrikadaily.com/travel-expenses-of-personnel-staff-7-lakh-additional-amount-sanctioned-by-the-finance-department.html</link>
					<comments>https://www.chandrikadaily.com/travel-expenses-of-personnel-staff-7-lakh-additional-amount-sanctioned-by-the-finance-department.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 04 Mar 2025 05:29:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[finance department]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[ministers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332387</guid>

					<description><![CDATA[ബജറ്റ് എസ്റ്റിമേറ്റിന് പുറമേ രാജ്ഭവനും അധിക സഹായം അനുവദിച്ചു]]></description>
										<content:encoded><![CDATA[<p>സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്&#x200d; മന്ത്രിമാരുടെ പേഴ്‌സണല്&#x200d; സ്റ്റാഫുകളുടെ യാത്ര ചെലവിന് അധിക തുക അനുവദിച്ച് ധനവകുപ്പ്. യാത്ര ബത്തക്കായി ബജറ്റില്&#x200d; വകയിരുത്തിയ 35 ലക്ഷം രൂപയ്ക്ക് പുറമേ, ട്രഷറി നിയന്ത്രണത്തില്&#x200d; ഇളവ് വരുത്തി ഏഴുലക്ഷം രൂപയാണ് അധിക തുകയായി അനുവദിച്ചത്. 97 പേഴ്‌സണല്&#x200d; സ്റ്റാഫുകള്&#x200d;ക്കായാണ് ഇപ്പോള്&#x200d; ഏഴ് ലക്ഷം രൂപ അനുവദിച്ചത്.</p>
<p>ബജറ്റ് എസ്റ്റിമേറ്റിന് പുറമേ രാജ്ഭവനും അധിക സഹായം അനുവദിച്ചു. ഗവര്&#x200d;ണറുടെ ചികിത്സയ്ക്കായാണ് 5 ലക്ഷം രൂപ അനുവദിച്ചത്. പഞ്ചകര്&#x200d;മ്മ ചികിത്സക്കും ഫിസിയോതെറാപ്പിക്കുമാണ് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/travel-expenses-of-personnel-staff-7-lakh-additional-amount-sanctioned-by-the-finance-department.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ് സി, എസ്ടി വിദ്യാര്&#x200d;ഥികള്&#x200d; ഹോസ്റ്റല്&#x200d; ഫീസ് അടക്കാന്&#x200d; കഴിയാതെ അപാമാനിക്കപ്പെടുന്നു; വി ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/sc-and-st-students-are-humiliated-by-not-being-able-to-pay-their-hostel-fees-vd-satheesan.html</link>
					<comments>https://www.chandrikadaily.com/sc-and-st-students-are-humiliated-by-not-being-able-to-pay-their-hostel-fees-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 13 Feb 2025 12:40:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[kn balagopal]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[vd satheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329741</guid>

					<description><![CDATA[കഴിഞ്ഞ മൂന്നു നാല് വര്&#x200d;ഷമായി പദ്ധതി അടങ്കലില്&#x200d; വളര്&#x200d;ച്ചയില്ലെന്നു വി ഡി സതീശന്&#x200d; ആരോപിച്ചു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എസ് സി, എസ്ടി വിദ്യാര്&#x200d;ഥികള്&#x200d; ഹോസ്റ്റല്&#x200d; ഫീസ് അടക്കാന്&#x200d; കഴിയാതെ അപാമാനിക്കപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d;. എസ് സി, എസ്ടി വിഭാഗത്തിനുളള പദ്ധതി വിഹിതം സര്&#x200d;ക്കാര്&#x200d; വെട്ടിച്ചുരുക്കിയത് കുട്ടികളുടെ ക്ഷേമ പദ്ധതികളെ ഗൗരവമായി ബാധിച്ചു. കഴിഞ്ഞ മൂന്നു നാല് വര്&#x200d;ഷമായി പദ്ധതി അടങ്കലില്&#x200d; വളര്&#x200d;ച്ചയില്ലെന്നു വി ഡി സതീശന്&#x200d; ആരോപിച്ചു.</p>
<p>എസ് സി വിഭാഗത്തിന് 10 ശതമാനവും എസ് ടി വിഭാഗത്തിന് 2 ശതമാനവും പദ്ധതി വിഹിതം നീക്കി വയ്ക്കുകയെന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. എന്നാല്&#x200d; ഇത് വെട്ടിച്ചുരുക്കിയത് കുട്ടികളുടെ വിദ്യാഭ്യാസവും പാര്&#x200d;പ്പിട പദ്ധതിയും അടക്കമുള്ള ക്ഷേമ പദ്ധതികളെയാണ് ബാധിച്ചത്. കഴിഞ്ഞ മൂന്നു നാല് വര്&#x200d;ഷമായി പദ്ധതി അടങ്കലില്&#x200d; വളര്&#x200d;ച്ചയില്ലെന്നു വി ഡി സതീശന്&#x200d; പറഞ്ഞു. മറ്റു പല സംസ്ഥാനങ്ങളും 20 ശതമാനത്തില്&#x200d; അധികം വളര്&#x200d;ച്ച നേടുന്ന സാഹചര്യത്തിലാണിത്. പദ്ധതി അടങ്കല്&#x200d; വര്&#x200d;ധിക്കാതിരിക്കുമ്പോള്&#x200d; അത് എസ് സി, എസ്ടി വിഭാഗങ്ങളെ ബാധിക്കും. എന്നാല്&#x200d; ഒരു വെട്ടിക്കുറവും വരുത്തിയിട്ടില്ലെന്നാണ് മന്ത്രി ആവര്&#x200d;ത്തിച്ച് പറയുന്നതെന്നും വി ഡി സതീശന്&#x200d; വിമര്&#x200d;ശിച്ചു.</p>
<p>ജനുവരി 22 ന് ഇറക്കിയ സര്&#x200d;ക്കാര്&#x200d; ഉത്തരവില്&#x200d; എസ്ടി വിഭാഗത്തിന്റെ പദ്ധതി വിഹിതം വ്യാപകമായി വെട്ടിക്കുറച്ചു. വിഹിതം വെട്ടിക്കുറച്ചിട്ടാണ് മുന്&#x200d;ഗണനാക്രമം മാത്രമാണ് മാറ്റിയതെന്ന് മന്ത്രി പറഞ്ഞത്. 240 ലക്ഷമുള്ള പദ്ധതി 200 ലക്ഷമാക്കി കുറച്ചു. ചില പദ്ധതികള്&#x200d; പൂര്&#x200d;ണമായും ഒഴിവാക്കി, 25 കോടിയായിരുന്ന പദ്ധതി 20 കോടിയാക്കി, 50 കോടി ഉണ്ടായിരുന്നത് വേണ്ടെന്നു വച്ചു. ഇത്തരത്തില്&#x200d; പദ്ധതികള്&#x200d; വെട്ടിക്കുറയ്ക്കുകയും ഇല്ലാതാക്കുകയും ചെയ്തിരിക്കുകയാണ്. എന്നിട്ടാണ് സര്&#x200d;ക്കാര്&#x200d; ഉത്തരവിന് വിരുദ്ധമായി മന്ത്രി പ്രസംഗിക്കുന്നത്. 502 കോടിയുടെ എസ്ടി പദ്ധതികള്&#x200d; 390 കോടിയായി വെട്ടിച്ചുരുക്കി. 111 കോടി 76 ലക്ഷം രൂപയുടെ പദ്ധതികളാണ് സാമ്പത്തിക വര്&#x200d;ഷം അവസാനിരിക്കെ ഈ ജനുവരിയില്&#x200d; സര്&#x200d;ക്കാര്&#x200d; വെട്ടിച്ചുരുക്കിയത്. എന്നിട്ടാണ് താന്&#x200d; ഒന്നും വെട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്&#x200d; ബാലഗോപാല്&#x200d; പറഞ്ഞിരിക്കുന്നത്.</p>
<p>ജനുവരി 25 ന് എസ്ടി വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി വിഹിതവും വെട്ടിക്കുറച്ച് ഉത്തരവിറക്കി. 1370 കോടിയുടെ പദ്ധതികള്&#x200d; 920 കോടിയാക്കി കുറച്ചു. 449 കോടി 89 ലക്ഷം രൂപയാണ് വെട്ടിച്ചുരുക്കിയത്. മന്ത്രിയുടെ ചില ന്യായീകരണങ്ങള്&#x200d; കേട്ടാല്&#x200d; ഞെട്ടിപ്പോകും. കിഫ്ബി നിര്&#x200d;മ്മിക്കുന്ന റോഡുകളിലൂടെ പട്ടികജാതിക്കാര്&#x200d; പോകുന്നില്ലേയെന്നും ആശുപത്രികളിലും സ്‌കൂളുകളിലും പട്ടികജാതിക്കാര്&#x200d; പോകുന്നില്ലേയെന്നുമാണ് അദ്ദേഹം ചോദിച്ചത്. അങ്ങനെയെങ്കില്&#x200d; എസ്ടിപി പദ്ധതിയും ടിഎസ്പി പദ്ധതിയും ഉണ്ടാകാന്&#x200d; പാടില്ല. എസ് സി വിഭാഗത്തിന് 10 ശതമാനവും എസ്ടി വിഭാഗത്തിന് രണ്ട് ശതമാനവും പദ്ധതി വിഹിതം നീക്കി വയ്ക്കണമെന്നത് സര്&#x200d;ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. എസ് സി, എസ്ടി വിഭാഗങ്ങള്&#x200d;ക്കു വേണ്ടി പ്രത്യേക പദ്ധതികളാണ് വേണ്ടത്.</p>
<p>നേരത്തെ മുഖ്യമന്ത്രി നല്&#x200d;കിയ മറുപടി അനുസരിച്ച് കിഫ്ബി ചിലവഴിച്ച 30,000 കോടിയോളം തുകയില്&#x200d; 81.06 കോടി മാത്രമാണ് എസ് സി/എസ്ടി വിഭാഗങ്ങള്&#x200d;ക്ക് നല്&#x200d;കിയിരിക്കുന്നത്. ഇത് സഞ്ചിത നിധിയില്&#x200d; നിന്നും കിഫ്ബിയിലേക്ക് മാറ്റിയ പണമാണെന്ന് ഓര്&#x200d;ക്കണം. കിഫ്ബി ഇല്ലായിരുന്നെങ്കില്&#x200d; സഞ്ചിത നിധിയില്&#x200d; ആ പണം കിടന്നേനെ. അതില്&#x200d; നിന്നും പത്ത് ശതമാനമായ 3000 കോടി എസ് സി വിഭാഗത്തിന് കിട്ടുമായിരുന്നു. എന്നിട്ടാണ് കിഫ്ബിയില്&#x200d; നിന്നും 81 കോടി രൂപ മാത്രം എസ് സിക്കും എസ്ടിക്കും നല്&#x200d;കിയത്. അങ്ങനെയുള്ളവരാണ് അവര്&#x200d; പൊതുവായി പണിത സ്‌കൂളിലും റോഡിലും ആശുപത്രിയിലും കയറിക്കോട്ടെയെന്നു പറയുന്നത്.</p>
<p>ലൈഫ് മിഷന്&#x200d; പദ്ധതിയില്&#x200d; ഉള്&#x200d;പ്പെടുത്തി വീടില്ലാത്ത എസ്ടി വിഭാഗങ്ങള്&#x200d;ക്ക് 140 കോടിയാണ് വകയിരുത്തിയത്. സാമ്പത്തിക വര്&#x200d;ഷം തീരാറായിട്ടും ഈ വിഹിതത്തില്&#x200d; നിന്നും ചെലവഴിച്ചത് വട്ടപ്പൂജ്യമാണ്. ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. എന്നിട്ടാണ് ഈ വിഷയം കൊണ്ടുവരാന്&#x200d; പാടില്ലെന്നു പറയുന്നത്. സംസ്ഥാന ചരിത്രത്തില്&#x200d; ആദ്യമായി എസ് സി വിഭാഗത്തിന് മന്ത്രിയില്ലാത്ത സ്ഥിതിയാണ്. കര്&#x200d;ണാടകത്തില്&#x200d; ആഭ്യന്തര മന്ത്രി പട്ടികജാതിക്കാരനാണ്. പിഡബ്ല്യൂഡി മന്ത്രി പട്ടിക വര്&#x200d;ഗക്കാരനാണ്. സിവില്&#x200d; സപ്ലൈസ് മന്ത്രിയും പട്ടികജാതിക്കാരനാണ്. ഇതു കൂടാതെ പട്ടികജാതി വകുപ്പിനും മന്ത്രിയുമുണ്ട്. ഇതൊക്കെ പറയുമ്പോള്&#x200d; ശ്രദ്ധിക്കണമെന്നും വി ഡി സതീശന്&#x200d; പറഞ്ഞു.</p>
<p>പട്ടികജാതി വിഭാഗത്തിലെ പെണ്&#x200d;കുട്ടികളുടെ കഴിവുകള്&#x200d;, വിദ്യാഭ്യാസം, സാമൂഹിക നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള വാത്സല്യനിധിക്ക് പത്ത് കോടി രൂപയായിരുന്നു പദ്ധതി വിഹിതം. ഇതില്&#x200d; ഒരു രൂപ പോലും നല്&#x200d;കേണ്ടെന്നതാണ് പുതിയ തീരുമാനം. വാത്സല്യനിധി പദ്ധതിയോട് ധനകാര്യമന്ത്രി കാട്ടിയ വാത്സല്യമാണിത്. വിദേശത്ത് പഠിക്കുന്ന കുട്ടികള്&#x200d;ക്ക് സ്‌കോളര്&#x200d;ഷിപ്പ് നല്&#x200d;കിയിരുന്നു. വിംഗ്സ് എന്ന പദ്ധതിയെ കുറിച്ച് ധനമന്ത്രി പറഞ്ഞു. എന്നാല്&#x200d; ആ പദ്ധതിക്ക് വകയിരുത്തിയ 2 കോടി രൂപ ഒരു കോടിയായി വെട്ടിക്കുറച്ചിരിക്കുകയാണ്.</p>
<p>2018 മുതല്&#x200d; 21 വരെ സര്&#x200d;ക്കാര്&#x200d;, എയ്ഡഡ് ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളുകളിലെ പട്ടികജാതി വിഭാഗത്തിലെ 19379 പോസ്റ്റ് മെട്രിക് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് സ്‌കോളര്&#x200d;ഷിപ്പ് ലഭിച്ചിട്ടില്ലെന്ന് എ ജിയുടെ പരിശോധനയില്&#x200d; കണ്ടെത്തിയിട്ടുണ്ട്. വയനാട് ജില്ലകളില്&#x200d; ഉള്&#x200d;പ്പെടെ എത്ര കുട്ടികളാണ് പഠനം അവസാനിപ്പിച്ച് പോകുന്നതെന്ന് സര്&#x200d;ക്കാര്&#x200d; അന്വേഷിച്ചിട്ടുണ്ടോ? എല്ലാ മാസവും കൊടുത്തിരുന്ന ഹോസ്റ്റല്&#x200d; ഫീസും ഇ ഗ്രാന്റ്‌സും വര്&#x200d;ഷത്തിലാക്കി. എന്നിട്ടും കൊടുക്കാന്&#x200d; സാധിച്ചില്ല. എത്രയോ പേരാണ് ഹോസ്റ്റലുകളില്&#x200d; ഫീസ് നല്&#x200d;കാന്&#x200d; സാധിക്കാത്തതിനെ തുടര്&#x200d;ന്ന് അപമാനിക്കപ്പെടുന്നത്. ഇതൊക്കെ നിങ്ങള്&#x200d; അന്വേഷിച്ചിട്ടുണ്ടോ? എന്താണ് നിങ്ങളുടെ മുന്&#x200d;ഗണന? നമ്മള്&#x200d; കൊടുക്കുന്ന ഔദാര്യമല്ല. സംവരണത്തിന്റെ ഭാഗമായി അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനു വേണ്ടിയുള്ളതാണ് ഈ പദ്ധതികളെല്ലാം എന്നും വി ഡി സതീശന്&#x200d; വിമര്&#x200d;ശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sc-and-st-students-are-humiliated-by-not-being-able-to-pay-their-hostel-fees-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വകാര്യ സര്&#x200d;വകലാശാല ബില്ലിന് മന്ത്രിസഭ അംഗീകാരം</title>
		<link>https://www.chandrikadaily.com/cabinet-approves-private-university-bill.html</link>
					<comments>https://www.chandrikadaily.com/cabinet-approves-private-university-bill.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 10 Feb 2025 14:41:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bill]]></category>
		<category><![CDATA[kerala government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329273</guid>

					<description><![CDATA[ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാര്&#x200d; എതിര്&#x200d;പ്പ് അറിയിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് സ്വകാര്യ സര്&#x200d;വകലാശാലകള്&#x200d;ക്ക് കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്&#x200d;കി. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്&#x200d; തന്നെ ബില്&#x200d; പാസാക്കും. ഈ മാസം 13ന് ബില്&#x200d; സഭയില്&#x200d; കൊണ്ടുവരാനാണ് ധാരണ. അതേസമയം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാര്&#x200d; എതിര്&#x200d;പ്പ് അറിയിച്ചിരുന്നു.</p>
<p>സ്വകാര്യ സര്&#x200d;വകലാശാലകള്&#x200d;ക്ക് അനുമതി നല്&#x200d;കുമ്പോള്&#x200d; നിലവില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന സര്&#x200d;വകലാശാലകളുടെ അവസ്ഥയെ കുറിച്ച് പഠനങ്ങള്&#x200d; നടത്തിയിട്ടുണ്ടോയെന്ന് സിപിഐ ചോദിച്ചു.</p>
<p>സംവരണ മാനദണ്ഡങ്ങള്&#x200d; പാലിച്ച് മെഡിക്കല്&#x200d;- എഞ്ചിനീയറിങ്ങ് കോഴ്സുകളടക്കം നടത്താന്&#x200d; അനുമതി നല്&#x200d;കുന്ന കരട് ബില്ലാണ് തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യ സര്&#x200d;വകലാശാലകള്&#x200d;ക്ക് വേണ്ടി കഴിഞ്ഞ ക്യാബിനറ്റില്&#x200d; തന്നെ ചര്&#x200d;ച്ചയ്ക്ക് വന്നിരുന്നെങ്കിലും സിപിഐ മന്ത്രിമാര്&#x200d; എതിര്&#x200d;പ്പറിയിരിച്ചിരുന്നു. തുടര്&#x200d;ന്ന് ബില്&#x200d; മാറ്റി വയ്ക്കുകയായിരുന്നു.</p>
<p>മള്&#x200d;ട്ടി ഡിസിപ്ലീനറി കോഴ്സുകള്&#x200d; ഉള്ള സ്വകാര്യ സര്&#x200d;വ്വകലാശാലകളില്&#x200d; ഫീസിനും പ്രവേശനത്തിനും സര്&#x200d;ക്കാരിന് നിയന്ത്രണം ഉണ്ടാകില്ല എന്നതാണ് ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. അധ്യാപക നിയമനത്തിലും സര്&#x200d;ക്കാരിന് ഇടപെടാന്&#x200d; ആകില്ല. അതേസമയം സര്&#x200d;വകലാശാലയുടെ ഭരണപരമോ സാമ്പത്തികപരമോ ആയ വിവരങ്ങളും റെക്കോര്&#x200d;ഡുകളും വിളിച്ചുവരുത്താന്&#x200d; സര്&#x200d;ക്കാറിന് അധികാരമുണ്ടായിരിക്കും.</p>
<p>എന്നാല്&#x200d; സര്&#x200d;വകലാശാല തുടങ്ങുന്നതിന് നിശ്ചയിച്ച വ്യവസ്ഥകള്&#x200d; പാലിക്കുന്നതില്&#x200d; പരാജയപ്പെട്ടാല്&#x200d; അനുമതി പത്രം സര്&#x200d;ക്കാറിന് പിന്&#x200d;വലിക്കാം. ഓരോ കോഴ്സിനും ചുരുങ്ങിയത് 15 ശതമാനം സീറ്റ് എസ്സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്ടി വിഭാഗത്തിനും സംവരണം ചെയ്യണം എന്ന നിര്&#x200d;ദ്ദേശത്തോടെയാണ് ബില്ലിന് മന്ത്രിസഭ അനുമതി നല്&#x200d;കിയത്.</p>
<p>ആക്ടിന് വിരുദ്ധമായി സര്&#x200d;വകലാശാല പ്രവര്&#x200d;ത്തിക്കുന്നുവെന്ന് പരാതി ലഭിച്ചാല്&#x200d; രണ്ട് മാസത്തിനുള്ളില്&#x200d; സര്&#x200d;വകലാശാലയുടെ അംഗീകാരം പിന്&#x200d;വലിക്കാതിരിക്കുന്നതിന് കാരണം കാണിക്കല്&#x200d; നോട്ടീസ് നല്&#x200d;കാം. വ്യസ്ഥകളുടെ ലംഘനമുണ്ടെന്ന് ബോധ്യപ്പെട്ടാല്&#x200d; അന്വേഷണത്തിന് സര്&#x200d;ക്കാറിന് ഉത്തരവിടാം. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനെയോ പ്രത്യേക അധികാര കേന്ദ്രത്തെയോ സര്&#x200d;ക്കാറിന് നിയമിക്കാം.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cabinet-approves-private-university-bill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാടിനെ ലഹരിയില്&#x200d; മുക്കുന്ന തീരുമാനം</title>
		<link>https://www.chandrikadaily.com/the-decision-to-drown-the-country.html</link>
					<comments>https://www.chandrikadaily.com/the-decision-to-drown-the-country.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 20 Jan 2025 04:06:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[browery]]></category>
		<category><![CDATA[kerala government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326463</guid>

					<description><![CDATA[മദ്യത്തിന്റെ വ്യാപനത്തോടൊപ്പം വന്&#x200d; അഴിമതിയുടെ ചിറകടികൂടി സര്&#x200d;ക്കാറിന്റെ ഈ തിടുക്കപ്പെട്ടുള്ള തീരുമാനത്തില്&#x200d; കേള്&#x200d;ക്കാന്&#x200d; കഴിയുന്നുണ്ട്]]></description>
										<content:encoded><![CDATA[<p>പാലക്കാട് കഞ്ചിക്കോട്ട് മദ്യ നിര്&#x200d;മാണ ഫാക്ടറിക്ക് അനുമതി നല്&#x200d;കിയ മന്ത്രിസഭാ തീരുമാനം സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നതും ഭരണകൂടത്തിന്റെ അഴിമതിയും പിടിപ്പുകേടും മറയില്ലാതെ പുറത്തു കൊണ്ടു വരുന്നതുമാണ്. ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറക്കുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ പിണറായി സര്&#x200d;ക്കാര്&#x200d; ലഹരിയുടെ കരാളഹസ്തങ്ങളിലേക്ക് നാടിനെ തള്ളിവിടുന്ന വിവാദ തീരുമാനങ്ങളാണ് നിരന്തരം കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്. നേരത്തെ 836 ബാറുകള്&#x200d;ക്ക് അനുമതി നല്&#x200d;കിയതിലൂടെ ഈ നീക്കങ്ങള്&#x200d;ക്ക് തുടക്കം കുറിച്ചുവെങ്കില്&#x200d; ഇപ്പാള്&#x200d; ബ്രൂവറി ആരംഭിക്കാനുള്ള നീക്കത്തിലൂടെ അതിന് ആക്കം പകര്&#x200d;ന്നിരിക്കുകയാണ്. മദ്യത്തിന്റെ വ്യാപനത്തോടൊപ്പം വന്&#x200d; അഴിമതിയുടെ ചിറകടികൂടി സര്&#x200d;ക്കാറിന്റെ ഈ തിടുക്കപ്പെട്ടുള്ള തീരുമാനത്തില്&#x200d; കേള്&#x200d;ക്കാന്&#x200d; കഴിയുന്നുണ്ട്. പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് മുതല്&#x200d; അനുമ തി നല്&#x200d;കപ്പെട്ട കമ്പനി വരെ എല്ലാ നീക്കങ്ങളിലും സംശയത്തിന്റെ കരിനിഴല്&#x200d; വ്യാപിച്ചുകിടക്കുകയാണ്. മധ്യപ്രദേശ് ആസ്ഥാനമായി പ്രര്&#x200d;ത്തിക്കുന്ന ഒയാസിസ് എന്ന വിവാദ കമ്പനിക്കാണ് ബ്രൂവറി നിര്&#x200d;മാണത്തിന് അനുമതി നല്&#x200d;കിയിരിക്കുന്നത്. ഡല്&#x200d;ഹി മദ്യ അഴിമതിക്കേസില്&#x200d; അറസ്റ്റിലാ യ ഗൗതം മല്&#x200d;ഹോത്രയാണ് പ്രസ്തുത കമ്പനിയുടെ ഉടമ. എന്നാല്&#x200d; ഈ കമ്പനിക്ക് കേരളത്തിലേക്ക് കടന്നുവരാനും പദ്ധതി ആരംഭിക്കാനും ഒരു തടസവുമുണ്ടായില്ലെന്ന് മാത്രമല്ല ചടുലമായ വേഗതയിലാണ് കാര്യങ്ങള്&#x200d; നീങ്ങിയത്. കേരളം ഉറ്റുനോക്കിയ വയനാട് പാക്കേജിന്റെ കാര്യത്തില്&#x200d; തീരുമാനത്തിലെത്താന്&#x200d; മന്ത്രിസഭായോഗം ചേര്&#x200d;ന്ന് 15 ദിവസം കാത്തുനില്&#x200d;ക്കേണ്ടി വന്നുവെങ്കില്&#x200d; ഇക്കാര്യത്തില്&#x200d; കേവലം 24 മണിക്കൂറിനിടെയാണ് തീരുമാനം പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി എം.ബി രാജേഷും അത്യാവേശമാണ് ഇവിടെ പ്രകടമാകുന്നത്.</p>
<p>ലഹരിയുടെ വ്യാപനത്തിന് പുറമെ പദ്ധതിയിലൂടെയുണ്ടാകുന്ന പാരിസ്ഥിതിക പ്രതിസന്ധിയും ഗൗരവതരാണ്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാര്&#x200d;ഡിലാണ് ബ്രൂവറി ആന്റ് ഡിസ്റ്റലറിക്കായി സ്വാകാര്യ കമ്പനി വ്യാപകമായി സ്ഥലം വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇതാവട്ടെ കൃഷിസ്ഥലവുമാണ്. കാര്&#x200d;ഷികമേഖലയില്&#x200d; ഇത്തരമൊരു വന്&#x200d;കിടപദ്ധതി വരുമ്പോഴുണ്ടാകുന്ന ആഘാതങ്ങള്&#x200d; സംബന്ധിച്ച് പഠനം നടത്തുക കൂടി ചെയ്തില്ലെന്ന ആക്ഷേപത്തിന് സര്&#x200d;ക്കാറും വകുപ്പ് മന്ത്രിയും ഇതുവരെ വ്യക്തമായ മറുപടി നല്&#x200d;കിയിട്ടില്ല. 1856 ഹെക്ടര്&#x200d; നെല്&#x200d; കൃഷിയുള്ള പ്രദേശമാണ് എലപ്പുള്ളി പഞ്ചായത്ത്. ഈ പഞ്ചായത്തിലാണ് ദശലക്ഷക്കണക്കിന് വെള്ളം ചൂഷണം ചെയ്യാന്&#x200d; ഒരു കമ്പനിക്ക് സര്&#x200d;ക്കാര്&#x200d; വഴിയൊരുക്കുന്നത്. നിലവില്&#x200d; കൃഷിക്ക് വാളയാര്&#x200d; ഡാമില്&#x200d; നിന്നുള്ള ജലവിതരണത്തെയാണ് ആശ്രയിക്കുന്നത്. കുടിവെള്ളത്തിന് ആളിയാര്&#x200d; പദ്ധതിയില്&#x200d; നിന്നുള്ള വിതരണവുമാണ്. ഇത്രമാത്രം ജലദൗര്&#x200d;ലഭ്യമുള്ള പ്രദേശമാണ് മദ്യക്കമ്പനി ജലചൂഷണത്തിന് കണ്ണുവെച്ചിരിക്കുന്നത്. ഭൂഗര്&#x200d;ഭജല ലഭ്യതയില്&#x200d; റെഡ് സോണിലുള്ള ചിറ്റൂര്&#x200d; ബ്ലോക്കില്&#x200d;പെടുന്ന സ്ഥലത്ത് വിശദമായ ആഘാത പഠനം പോലും നടത്താതെയാണ് വെള്ളമൂറ്റാന്&#x200d; സര്&#x200d;ക്കാര്&#x200d; മദ്യക്കമ്പനിക്ക് എല്ലാവിധ വഴികളും തുറന്നുകൊടുത്തിരിക്കുന്നത്. തൊട്ടടുത്ത് കഞ്ചിക്കോട് വ്യവസായ പാര്&#x200d;ക്കുണ്ടായിട്ടും സ്വകാര്യ കമ്പനി കുറഞ്ഞ വിലക്ക് കാര്&#x200d;ഷികമേഖലയില്&#x200d; സ്ഥലം വാങ്ങിക്കൂട്ടിയതിനു പിന്നില്&#x200d; വന്&#x200d; അഴിമതിയും ഗൂഢാലോചനയും നടന്നതായി ആരോപണം ഉയര്&#x200d;ന്നുകഴിഞ്ഞിരിക്കുകയാണ്. യഥാര്&#x200d;ഥ ഉടമകളാരെന്ന് വ്യക്തമാകാത്ത തരത്തില്&#x200d; പ്രദേശത്ത് 2020 മുതല്&#x200d; സ്ഥലം വില്&#x200d;പന തകൃതിയായി നടന്നിരുന്നുവെന്ന് നാട്ടുകാര്&#x200d; പറയുന്നുണ്ട്. ഇക്കഴിഞ്ഞ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്&#x200d; ഇടതുപക്ഷത്തിന്റെ മുഖ്യ സ്‌പോണ്&#x200d;സറായിരുന്നു സര്&#x200d;ക്കാര്&#x200d; അനുമതി നേടി പാലക്കാട് പ്രവര്&#x200d;ത്തനം തുടങ്ങാനിരിക്കുന്ന ഒയാസിസ് മദ്യ കമ്പനിയെന്ന യൂത്ത്‌കോണ്&#x200d;ഗ്രസ് ആരോപണം ഉയര്&#x200d;ത്തിയിരിക്കുകയാണ്.</p>
<p>ലഹരി ഉപയോഗത്തിന്റെ അതിഗുരുതരമായ പ്രത്യാഘാതം കണ്ട് വിറങ്ങലിച്ചുനില്&#x200d;ക്കുകയാണ് സംസ്ഥാനം. അസുഖ ബാധിതയായിക്കിടക്കുന്ന മാതാവിനെ മകന്&#x200d; വെട്ടിക്കൊലപ്പെടുത്തിയതിനുപിന്നിലെ കാരണം ലഹരി മനുഷ്യനെ മനുഷ്യനല്ലാതാക്കിമാറ്റിയതാണ്. സ്‌കൂളുകളും കോള ജുകളും കേന്ദ്രീകരിച്ച് നടക്കുന്ന വ്യാപകമായ ലഹരിയുടെ ഒഴുക്ക് യുവതയുടെമേല്&#x200d; ആശങ്കയുടെ കരിനിഴല്&#x200d; വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. അക്രമങ്ങളും കൊലപാതകങ്ങളുമെല്ലാമായി നാടിന്റെ ക്രമസമാധാനാന്തരീക്ഷം തീര്&#x200d;ത്തും ഭീതിജനകമായിമാറുകയാണ്. ജോഹന്നാസ്‌ബെര്&#x200d;ഗും സാവോപോളോയുമെല്ലാം മറികടന്ന് കേരളത്തിലെ പലനഗരങ്ങളും ലഹരിയുടെ ഹബ്ബായിമാറിക്കൊണ്ടിരിക്കുകയും സിനിമയിലും സമൂഹത്തിലുമെല്ലാം അതിന്റെ അനുരണനങ്ങള്&#x200d; അനസ്യൂതം പ്രകടമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്‌തോഭജനകമായ ഈ സന്ദര്&#x200d;ഭത്തില്&#x200d; എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി അത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കുന്നതിനുപകരം ലഹരിയുടെ വ്യാപനത്തിന് ആക്കംകൂട്ടുന്ന സര്&#x200d;ക്കാര്&#x200d; ഈ നാടിനെ വെല്ലു വിളിച്ചുകൊണ്ടിരിക്കുകയാണെന്നതാണ് യാഥാര്&#x200d;ത്ഥ്യം. പ്രതിപക്ഷത്തിന്റെ മാത്രമല്ല, വിവിധ സാമൂഹ്യ സംഘടനകളുടെയും മുന്നറിയിപ്പുകളെയും അഭ്യര്&#x200d;ത്ഥനകളെയുമെല്ലാം തൃണവല്&#x200d;ക്കരിച്ചുകൊണ്ടാണ് പിണറായി സര്&#x200d;ക്കാര്&#x200d; മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ദുരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോല്&#x200d;പ്പിക്കുകയെന്നതാണ് നാടിന്റെ നന്മ ആഗ്രഹിക്കുന്നവരുടെ മുന്നില്&#x200d; ഇനി അവശേഷിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-decision-to-drown-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളോത്സവം പ്രഹസനമാക്കി; സര്&#x200d;ക്കാര്&#x200d; യുവപ്രതിഭകളെ അപമാനിക്കുന്നു: എല്&#x200d;.ജി.എം.എല്&#x200d;</title>
		<link>https://www.chandrikadaily.com/kerala-festival-made-a-farce-govt-insults-young-talent-lgml.html</link>
					<comments>https://www.chandrikadaily.com/kerala-festival-made-a-farce-govt-insults-young-talent-lgml.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 13 Nov 2024 14:04:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala festive]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[lgml]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317428</guid>

					<description><![CDATA[മതിയായ ആസൂത്രണമില്ലാതെയും സമയം അനുവദിക്കാതെയും കേരളോത്സവത്തെ പ്രഹസനമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ. ഇസ്മായിൽ മാസ്റ്റർ, ജനറൽ സെക്രട്ടറി പി കെ ഷറഫുദ്ദീൻ എന്നിവർ കുറ്റപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>മതിയായ ആസൂത്രണമില്ലാതെയും സമയം അനുവദിക്കാതെയും കേരളോത്സവത്തെ പ്രഹസനമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ. ഇസ്മായിൽ മാസ്റ്റർ, ജനറൽ സെക്രട്ടറി പി കെ ഷറഫുദ്ദീൻ എന്നിവർ കുറ്റപ്പെടുത്തി. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ യുവജനങ്ങളുടെ കലാകായിക ശേഷി പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കേരളോത്സവത്തെ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനാണ് സംസ്ഥാന യുവജനക്ഷേമ ബോർഡ് ശ്രമിക്കുന്നത്. കേരളോത്സവം നവംബർ 15ന് ആരംഭിക്കണമെന്ന് ഉത്തരവ് ഇറക്കുന്നത് നവംബർ 11ന് മാത്രമാണ്.</p>
<p>സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിലോ ജൂൺ മാസത്തിലെങ്കിലുമോ കേരളോത്സവം സംബന്ധിച്ച കലണ്ടറും മാർഗ്ഗരേഖയും യുവജനക്ഷേമബോർഡിന് പുറത്തിറക്കാവുന്നതേയുള്ളൂ. എന്നാൽ ഇക്കാര്യത്തിൽ കുറച്ച് വർഷങ്ങളായി ബോർഡ് കടുത്ത അനാസ്ഥയാണ് നടത്തുന്നത്. ജനുവരി ആദ്യത്തിൽ ദേശീയ യുവജനോത്സവം നടക്കുന്നതിനാൽ അതിനു മുമ്പായി പ്രഹസനമായി കേരളോത്സവം നടത്തുന്നതിനുള്ള നീക്കം മാത്രമാണ് ഇപ്പോഴത്തേത്. നവംബർ 11ന് ഉത്തരവ് ഇറങ്ങിയശേഷം ഇത് സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ചേർന്ന് തീരുമാനം എടുക്കുകയും സംഘാടകസമിതി രൂപീകരിച്ച് പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയും വേണം. വെറും രണ്ടാഴ്ചകൊണ്ട് ഈ പ്രവർത്തനങ്ങൾ നടത്താൻ ഗ്രാമപഞ്ചായത്തുകളെ നിർബന്ധിക്കുകയാണ് യുവജനക്ഷേമ ബോർഡ്.</p>
<p>അഞ്ച് ജില്ലകളിൽ ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യം പോലും ബോർഡ് പരിഗണിച്ചിട്ടില്ല. പരിപാടി സംഘടിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമായ സമയം നീട്ടി നിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു. യുവയുവ പ്രതിഭകൾക്ക് മികച്ച അവസരം ഒരുക്കേണ്ട യുവജനക്ഷേമ ബോർഡ് അവയെ തല്ലിക്കൊടുത്താനും തദ്ദേശസ്ഥാപനങ്ങളെ വട്ടം കറക്കാനുമാണ് ശ്രമിക്കുന്നത്. മാർഗ്ഗരേഖ പുറത്തിറങ്ങാത്തതിനെ തുടർന്ന് സെപ്റ്റംബർ മുതൽ എൽ ജി എം എൽ ഉൾപ്പെടെയുള്ള സംഘടനകൾ ബോർഡിനെ ബന്ധപ്പെടുന്നുണ്ട്. എന്നാൽ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ഡിസംബറിൽ നടക്കേണ്ട സംസ്ഥാന കേരളോത്സവം കഴിഞ്ഞവർഷം മാർച്ചിൽ കുറഞ്ഞ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്.</p>
<p>തദ്ദേശസ്ഥാപനങ്ങൾക്ക് കേരളോത്സവ സംഘാടനത്തിന് യുവജനക്ഷേമ ബോർഡ് അനുവദിക്കുന്ന വിഹിതവും ബോർഡിന് കീഴിൽ തദ്ദേശസ്ഥാപന തലങ്ങളിൽ പ്രവർത്തിച്ചിരുന്ന യൂത്ത് കോഡിനേറ്റർമാരെയും ഇപ്പോൾ നിർത്തലാക്കി ഇരിക്കുകയാണ്. ഒരുകാലത്ത് കേരളത്തിലെ യുവ പ്രതിഭകൾ ആഘോഷമാക്കിയിരുന്ന കേരളോത്സവത്തെ തകർക്കുന്നത് യുവാക്കളോടുള്ള വെല്ലുവിളിയാണ്. ഉത്തരവാദിത്വം നിർവഹിക്കാൻ സാധിക്കാത്ത യുവജന ക്ഷേമ ബോർഡിനെ സർക്കാർ പിരിച്ചുവിടണമെന്നും സർക്കാറാണ് തടസ്സമെങ്കിൽ ബോർഡ് വൈസ് ചെയർമാൻ അത് വ്യക്തമാക്കണമെന്നും എൽ.ജി എം എൽ ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-festival-made-a-farce-govt-insults-young-talent-lgml.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒത്തുകളിയില്&#x200d; നാണംകെട്ട് സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/the-government-is-ashamed-of-collusion.html</link>
					<comments>https://www.chandrikadaily.com/the-government-is-ashamed-of-collusion.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 30 Oct 2024 05:41:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[collusion]]></category>
		<category><![CDATA[kerala government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315443</guid>

					<description><![CDATA[എങ്ങാനും അറസ്റ്റ് ചെയ്യേണ്ടിവരുമോയെന്ന് ഭയന്ന് ദിവ്യയുടെ കണ്&#x200d;മുന്നില്&#x200d; പെടാതെ ഒളിച്ചുനടന്ന പൊലീസിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകളഞ്ഞത് കോടതിയുടെ ശക്തമായ ഇടപെടലാണ്]]></description>
										<content:encoded><![CDATA[<p>പതിനഞ്ച് ദിവസം നീണ്ടുനിന്ന കരുതലും നാടകവും അവസാനിപ്പിച്ച് ഒടുവില്&#x200d; പി.പി ദിവ്യ കല്&#x200d;തുറങ്കിലടക്കപ്പെടുമ്പോള്&#x200d; കേരള പൊലീസും പിണറായി സര്&#x200d;ക്കാറും നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്&#x200d;ക്കുകയാണ്. എങ്ങാനും അറസ്റ്റ് ചെയ്യേണ്ടിവരുമോയെന്ന് ഭയന്ന് ദിവ്യയുടെ കണ്&#x200d;മുന്നില്&#x200d; പെടാതെ ഒളിച്ചുനടന്ന പൊലീസിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകളഞ്ഞത് കോടതിയുടെ ശക്തമായ ഇടപെടലാണ്. ഒടുവില്&#x200d; അറസ്റ്റിലാകുമ്പോള്&#x200d; കീഴടങ്ങിയെന്ന് ദിവ്യയും പിടികൂടിയതാണെന്ന് പൊലീസും അവകാശപ്പെടുമ്പോള്&#x200d; സമീപകാലത്തൊന്നുമനുഭവിച്ചിട്ടില്ലാത്ത ജാള്യതയിലാണ് കേരള പൊലീസ് എത്തിപ്പെട്ടിരിക്കുന്നത്.</p>
<p>മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ തള്ളിയതിനെ തുടര്&#x200d;ന്ന് ദിവ്യയോട് കീഴടങ്ങാന്&#x200d; സി.പി.എം നിര്&#x200d;ദേശിച്ചെന്ന വാര്&#x200d;ത്ത വന്നതോടെ ദിവ്യയെ തേടിയെത്തിയ പൊലീസ് പിന്നീട് കളിച്ചിട്ടുള്ള നാടകങ്ങള്&#x200d; ഏറെ ദയനീയവും പാര്&#x200d;ട്ടിയുടെ ക രവലയത്തില്&#x200d; ഞെരിഞ്ഞമരുന്ന പൊലീസ് സംവിധാനത്തിന്റെ നിലവിലുള്ള അവസ്ഥയുടെ പ്രകടനവും കൂടിയായിരുന്നു. മുന്&#x200d;കൂട്ടി ലഭിച്ച നിര്&#x200d;ദേശപ്രകാരം വഴിയില്&#x200d; കാത്തിരുന്ന അവര്&#x200d; ദിവ്യയുടെ കാര്&#x200d; കണ്ടയുടനെ ചാടിവീണ് പ്ര തിയെ പിടികൂടിയെന്ന പ്രതീതിയുണ്ടാക്കുകയായിരുന്നു. താന്&#x200d; ഒളിച്ചോടുകയല്ലെന്നും കീഴടങ്ങാന്&#x200d; സ്‌റ്റേഷനിലേക്ക് പോവുകയാണെന്നും ദിവ്യ പറയുമ്പോള്&#x200d; അല്ല ഞങ്ങള്&#x200d; കസ്റ്റഡിയിലെടുക്കുകയാണെന്നായിരുന്നു പൊലീസ് ഭാഷ്യം. പ്രതിയെ മാധ്യമങ്ങളില്&#x200d; നിന്ന് സംരക്ഷിക്കാനും പൊലീസ് കൃത്യമായ മുന്നൊരുക്കങ്ങള്&#x200d; നടത്തുകയുണ്ടായി. ദിവ്യയെ കമ്മീഷണര്&#x200d; ഓഫീസിലെത്തിക്കുമെന്ന് മാ ധ്യമങ്ങള്&#x200d;ക്ക് ഉറപ്പു നല്&#x200d;കിയ ശേഷം കേസുമായി ഒരു ബന്ധവുമില്ലാത്ത ക്രൈംബ്രാഞ്ച് ഓഫീസിലാണ്ഹാജരാക്കിയത്.</p>
<p>ആത്മഹത്യാപ്രേരണകുറ്റം ചുമത്തപ്പെട്ട പ്രതിയെന്ന നിലയില്&#x200d; ചോദ്യംചെയ്യാന്&#x200d; പൊലീസ് തയാറാവുകയായിരുന്നെങ്കില്&#x200d; ദിവസങ്ങള്&#x200d;ക്കുമുമ്പെ തന്നെ നിഷ്പ്രയാസം അറസ്റ്റു ചെയ്യാമായിരുന്ന ദിവ്യയെ ഇനിയും ഒളിപ്പിച്ചുനിര്&#x200d;ത്തിയാല്&#x200d; രാഷ്ട്രീയമായി കനത്ത തിരിച്ചടിയുണ്ടാകുമെന്ന പാര്&#x200d;ട്ടിവിലയിരുത്തലിനെ തുടര്&#x200d;ന്നാണ് ഇപ്പോള്&#x200d; ഈ നാട കങ്ങളെല്ലാം അരങ്ങേറിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പു കളുടെ പശ്ചാത്തലത്തില്&#x200d; വിഷയത്തില്&#x200d; പാര്&#x200d;ട്ടി തീര്&#x200d;ത്തും പ്രതിരോധത്തിലാകുന്ന ഘട്ടമെത്തിയപ്പോള്&#x200d; മാത്രമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് അവര്&#x200d; എത്തിയത്. വര്&#x200d;ഗീയ ധ്രുവീകരണശ്രമങ്ങളിലൂടെയും വ്യക്തിഹത്യയിലൂടെയും പ്രചാരണ വിഷയങ്ങള്&#x200d; ഹൈജാക്ക് ചെയ്യാന്&#x200d; സി.പി.എം തുടക്കത്തിലേ ശ്രമിച്ചതാണ്.</p>
<p>പ്രത്യേകിച്ച് പാലക്കാട് മണ്ഡലത്തില്&#x200d;. എന്നാല്&#x200d; അതൊന്നും ഏശുന്നില്ലെന്നും എ.ഡി.എമ്മിന്റെ മരണവും പുരംകലക്കലും എ.ഡി.ജി.പി ആര്&#x200d;.എസ്.എസ് കുടിക്കാഴ്ച്ചയും ഉള്&#x200d;പ്പെടെ യുള്ള രാഷ്ട്രീയ വിഷയങ്ങളും ജനകീയപ്രശ്‌നങ്ങളും സജീവ ചര്&#x200d;ച്ചയായതോടെ അറസ്റ്റല്ലാതെ മറ്റൊരുമാര്&#x200d;ഗവുമി ല്ലാത്ത അവസ്ഥയില്&#x200d; സര്&#x200d;ക്കാര്&#x200d; എത്തിപ്പെട്ടു. ഇതോടൊപ്പം എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്&#x200d;ട്ടിയില്&#x200d; രൂപപ്പെട്ട കടുത്ത വിഭാഗീയതയും ഈ നീക്കത്തിലേക്ക് നയിച്ചു. ദിവ്യയുടെ അറസ്റ്റ് വൈകുന്നതില്&#x200d; പത്തനംതിട്ട ജില്ലാ നേതൃത്വം കടുത്ത അസംതൃപ്തിപ്രകടിപ്പിക്കുകയും സി.പി.ഐയുടെയും റവന്യൂ വകുപ്പ് മന്ത്രിയുടെയും നിലപാടുകള്&#x200d; സര്&#x200d;ക്കാറിന് തലവേദന സൃഷ്ടിക്കുകയും ചെയ്തു. മുഖ്യമന്ത്രി മൗനത്തിന്റെ മഹാമാളത്തില്&#x200d; അഭയംതേടിയും ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയില്&#x200d; നിന്ന് നീക്കിയും രംഗം ശാന്തമാക്കാനുള്ള ശ്രമങ്ങള്&#x200d; നടത്തിനോക്കിയെങ്കിലും കുതന്ത്രങ്ങള്&#x200d;ക്കൊണ്ടൊന്നും ഒ തുക്കി നിര്&#x200d;ത്താനാവാത്ത വിധം വിഷയം ആളിപ്പടരുകയാ യിരുന്നു. പെട്രോള്&#x200d; പമ്പ് ഉടമയുടെ പേരില്&#x200d; വ്യാജ പരാധി തയാറാക്കിയതുള്&#x200d;പ്പെടെയുള്ള നെറികെട്ടപ്രവൃത്തികളും വിലപ്പോയില്ല.</p>
<p>ഗതികെട്ട് നടത്തിയ അറസ്റ്റ് നാടകത്തിലെ അണിയറനീക്ക ങ്ങള്&#x200d; പുറത്തുവന്നതോടെ സര്&#x200d;ക്കാറും പാര്&#x200d;ട്ടിയും കൂടുതല്&#x200d; വഷളായിത്തീര്&#x200d;ന്നിരിക്കുകയാണ്. ലാന്&#x200d;ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്&#x200d; നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്&#x200d;ട്ടും മുന്&#x200d;കൂര്&#x200d; ജാമ്യത്തെ എതിര്&#x200d;ത്തുകൊണ്ട് പ്രൊസിക്യൂഷനും നവീന്&#x200d;ബാബുവിന്റെ കുടുംബവും കോടതിയില്&#x200d; നി രത്തിയ വാദങ്ങളും ഈ കേസിലെ ദിവ്യയുടെ പങ്ക് അക്കമിട്ട് നിരത്തുന്നതാണ്. എന്നിട്ടും പ്രതിയെ അറസ്റ്റ്‌ചെയ്് ചോദ്യം ചെയ്യാന്&#x200d; തയാറാകാതിരുന്ന പൊലീസ് പാര്&#x200d;ട്ടി നേ തൃത്വത്തിന്റെ ആജ്ഞാനുവര്&#x200d;ത്തികളായി കൈയ്യുംകെട്ടി നോക്കിനിന്നത് നീതിന്യാവ്യവസ്ഥയുടെ മുഖത്തേക്കുള്ള കാര്&#x200d;ക്കിച്ച് തുപ്പലാണ്. സര്&#x200d;ക്കാറിനെതിരായ സമരങ്ങളുടെ പേരില്&#x200d; പ്രതിപക്ഷ സംഘടനാ നേതാക്കളെ വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യുന്ന പൊലീസാണ് തങ്ങളുടെ മൂക്കിനുതാഴെയുള്ള പ്രതിയേയുംതപ്പി പതിന ഞ്ച് ദിവസം ആവിയിട്ട് നടന്നത്. കേരളത്തിനാകെ ആപമാനകരമായ രീതിയില്&#x200d; പൊലീസിനെ ഇവ്വിധം നിഷ്‌ക്രിയരാ ക്കി മാറ്റിയ ഈ ഭരണകുടത്തോടുള്ള ജനങ്ങളുടെ തീര്&#x200d;ത്താല്&#x200d; തീരാത്ത അമര്&#x200d;ഷമാണ് ഉപതിരഞ്ഞെടുപ്പിലൂടെ പ്രകടമാകാനിരിക്കുന്നത്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-government-is-ashamed-of-collusion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എങ്ങുമെത്താതെ സാലറി ചാലഞ്ച്; 500 കോടി പ്രതീക്ഷിച്ചെങ്കിലും 100 കോടി പോലും എത്തിയില്ല</title>
		<link>https://www.chandrikadaily.com/salary-challenge-without-getting-anywhere-500-crores-were-expected-but-not-even-100-crores-reached.html</link>
					<comments>https://www.chandrikadaily.com/salary-challenge-without-getting-anywhere-500-crores-were-expected-but-not-even-100-crores-reached.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 10 Oct 2024 04:39:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[wayanad landslide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312849</guid>

					<description><![CDATA[ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരും സാലറി ചലഞ്ചില്&#x200d; പങ്കെടുക്കാതെ മുഖം തിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>മുണ്ടക്കൈ ചൂരല്&#x200d;മല ഉരുള്&#x200d;പൊട്ടല്&#x200d; ദുരന്തത്തിന്റെ പശ്ചാത്തലത്തില്&#x200d; സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച ജീവനക്കാരുടെ സാലറി ചലഞ്ച് പൊളിയുന്നു. രണ്ട് തവണയായി ലഭിച്ചത് ആകെ 78 കോടി രൂപമാത്രമാണ്. 500 കോടി രൂപയായിരുന്നു സാലറി ചെലഞ്ചില്&#x200d; ആകെ പ്രതീക്ഷിച്ചത്. ഇതില്&#x200d; 15 ശതമാനത്തോളം മാത്രമെ രണ്ട് ഗഡുക്കള്&#x200d; കഴിയുമ്പോള്&#x200d; ലഭിച്ചിട്ടുള്ളു.</p>
<p>താല്&#x200d;പര്യമുള്ളവര്&#x200d;ക്ക് ഒന്നിച്ചും മൂന്നു ഗഡുക്കളായും അഞ്ചുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്&#x200d;കാം എന്നതാണ് ചലഞ്ച്. ഒക്ടോബര്&#x200d; മൂന്ന് വരെ 78.01 കോടി രൂപ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സാലറി, ലീവ് സറണ്ടര്&#x200d; വഴി ജീവനക്കാര്&#x200d; നല്&#x200d;കിയ സംഭാവനക്കുള്ള രസീത് ഡിഡിഒ മാര്&#x200d;ക്ക് നല്&#x200d;കാനാകുന്നതാണെന്നും മുഖ്യമന്ത്രി നിയമസഭയില്&#x200d; മറുപടി നല്&#x200d;കി. സമ്മത പത്രം നല്&#x200d;കിയാണ് ജീവനക്കാര്&#x200d; സാലറി ചലഞ്ചില്&#x200d; പങ്കെടുക്കുന്നത്.</p>
<p>ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരും സാലറി ചലഞ്ചില്&#x200d; പങ്കെടുക്കാതെ മുഖം തിരിക്കുകയാണ്.</p>
<p>സംസ്ഥാനത്തെ 80 ഐഎഫ്എസ് ഉദ്യോഗസ്ഥരില്&#x200d; 29 പേര്&#x200d; മാത്രമാണ് സാലറി ചലഞ്ചില്&#x200d; പങ്കെടുത്തത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ വിവരം ലഭ്യമല്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സംസ്ഥാനത്ത് ഐഎഎസില്&#x200d; 156 ഉം ഐപിഎസില്&#x200d; 146 ഉദ്യോഗസ്ഥരും ഉണ്ട്. ഇവര്&#x200d; സാലറി ചലഞ്ചില്&#x200d; പങ്കെടുത്തില്ലെന്നാണ് വിവരം. സാലറി ചലഞ്ചില്&#x200d; പങ്കെടുക്കേണ്ടതില്ലെന്ന് ഐഎഎസ് അസോസിയേഷന്&#x200d; നേരത്തെ തീരുമാനിച്ചിരുന്നു.കഴിഞ്ഞ ആഗസ്റ്റ് 16 നാണ് മുണ്ടക്കൈ ദുരന്തത്തില്&#x200d; ദുരിതാശ്വാസ പ്രവര്&#x200d;ത്തനത്തിനായുള്ള സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സര്&#x200d;ക്കാര്&#x200d; ഔദ്യോഗിക ഉത്തരവിറക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/salary-challenge-without-getting-anywhere-500-crores-were-expected-but-not-even-100-crores-reached.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേസെടുത്തെങ്കിലും ആരോപണ വിധേയരായ താരങ്ങളെ ഒന്നടങ്കം തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടെന്ന നിലപാടില്&#x200d; സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/even-though-a-case-has-been-registered-the-government-is-of-the-position-that-all-the-accused-players-should-be-arrested-in-a-hurry.html</link>
					<comments>https://www.chandrikadaily.com/even-though-a-case-has-been-registered-the-government-is-of-the-position-that-all-the-accused-players-should-be-arrested-in-a-hurry.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 29 Aug 2024 09:30:34 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[film]]></category>
		<category><![CDATA[kerala government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307849</guid>

					<description><![CDATA[പരാതികളില്&#x200d; കോടതി ഇടപെടട്ടെ എന്ന നിലപാടായിരിക്കും സര്&#x200d;ക്കാര്&#x200d; സ്വീകരിക്കാന്&#x200d; സാധ്യത.]]></description>
										<content:encoded><![CDATA[<p>സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങളില്&#x200d; കേസെടുത്തെങ്കിലും തിടുക്കപ്പെട്ട് അറസ്റ്റ് വേണ്ടെന്ന നിലപാടില്&#x200d; സര്&#x200d;ക്കാര്&#x200d;. താരങ്ങളെ ഒന്നടങ്കം അറസ്റ്റ് ചെയ്താല്&#x200d; സിനിമാ വ്യവസായം പ്രതിസന്ധിയിലാകുമെന്ന് കേരള സര്&#x200d;ക്കാരിന് ആശങ്കയുണ്ട്. പരാതികളില്&#x200d; കോടതി ഇടപെടട്ടെ എന്ന നിലപാടായിരിക്കും സര്&#x200d;ക്കാര്&#x200d; സ്വീകരിക്കാന്&#x200d; സാധ്യത.</p>
<p>എം.മുകേഷ് അടക്കം സിനിമാ മേഖലയിലെ പ്രമുഖര്&#x200d; പ്രതികളായ കേസില്&#x200d; കരുതലോടെയാണ് സര്&#x200d;ക്കാര്&#x200d; നീക്കം. ആരോപണങ്ങളില്&#x200d; കേസെടുത്തെങ്കിലും തിടുക്കപ്പെട്ട് അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് സര്&#x200d;ക്കാര്&#x200d;. താരങ്ങളെ ഒന്നടങ്കം അറസ്റ്റ് ചെയ്താല്&#x200d; സിനിമാ വ്യവസായം പ്രതിസന്ധിയിലാകുമെന്ന് സര്&#x200d;ക്കാരിന് ആശങ്കയുണ്ട്.</p>
<p>സിനിമ കോണ്&#x200d;ക്ലേവിനെ പോലും അത് ബാധിക്കുമെന്നും സര്&#x200d;ക്കാര്&#x200d; വിലയിരുത്തുന്നു. എന്നാല്&#x200d; പൊതുസമൂഹത്തെ വിശ്വാസത്തിലെടുക്കാന്&#x200d; ചടുലമായ നടപടി തുടരാനാണ് സര്&#x200d;ക്കാര്&#x200d; തീരുമാനം. മൊഴി രേഖപ്പെടുത്തല്&#x200d;, തെളിവ് ശേഖരണം, രഹസ്യമൊഴിയെടുക്കല്&#x200d;, കനത്ത വകുപ്പ് ചുമത്തി എഫ്ഐആര്&#x200d; ഇടല്&#x200d; എന്നിവ തുടരും.</p>
<p>അതേസമയം പ്രതികളായ താരങ്ങള്&#x200d; മുന്&#x200d;കൂര്&#x200d; ജാമ്യത്തിനുള്ള നീക്കമാരംഭിച്ചിട്ടുണ്ട്. അതില്&#x200d; കോടതി തീരുമാനം വരും വരെ സര്&#x200d;ക്കാര്&#x200d; കാത്തിരിക്കാനാണ് സാധ്യത. വിജയ് ബാബുവിന്റേതടക്കം സമാനമായ പരാതികളില്&#x200d; നേരത്തേ കോടതി ഇടപെടട്ടെ എന്ന നിലപാടാണ് എടുത്തത് എന്നതും സര്&#x200d;ക്കാര്&#x200d; ഉയര്&#x200d;ത്തിക്കാട്ടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/even-though-a-case-has-been-registered-the-government-is-of-the-position-that-all-the-accused-players-should-be-arrested-in-a-hurry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാരിന് പ്രഹരം; നവകേരളാ സദസ് നടത്തിപ്പ് ചെലവ് കളക്ടര്&#x200d;മാര്&#x200d; കണ്ടെത്തണമെന്ന ഉത്തരവിന് സ്റ്റേ</title>
		<link>https://www.chandrikadaily.com/a-blow-to-the-government-stay-on-the-order-that-the-collectors-should-find-the-cost-of-running-the-navakerala-sadas.html</link>
					<comments>https://www.chandrikadaily.com/a-blow-to-the-government-stay-on-the-order-that-the-collectors-should-find-the-cost-of-running-the-navakerala-sadas.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Dec 2023 12:47:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[blow]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[navakerala sadass]]></category>
		<category><![CDATA[stay]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286012</guid>

					<description><![CDATA[പത്തനംതിട്ട സ്വദേശി നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് കോടതി നടപടി.]]></description>
										<content:encoded><![CDATA[<p>നവകേരളാ സദസ് നടത്തിപ്പിനായി ജില്ലാ കളക്ടര്&#x200d;മാര്&#x200d; പരസ്യ വരുമാനത്തിലൂടെ ചെലവ് കണ്ടെത്താനുള്ള സര്&#x200d;ക്കാര്&#x200d; ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. പണം സമാഹരിക്കുന്നതിനും കണക്കില്&#x200d;പ്പെടുത്തുന്നതിനും മാര്&#x200d;ഗ്ഗ നിര്&#x200d;ദേശങ്ങള്&#x200d; ഇല്ലെന്ന കാരണത്താലാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.</p>
<p>പത്തനംതിട്ട സ്വദേശി നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് കോടതി നടപടി. എന്നാല്&#x200d; പണം കണ്ടെത്താനുള്ള ഉത്തരവ് പൂര്&#x200d;ണമായും സ്റ്റേ ചെയ്തിട്ടില്ല.</p>
<p>അഖിലേന്ത്യാ സര്&#x200d;വ്വീസ് ചട്ടങ്ങള്&#x200d;ക്ക് വിരുദ്ധമാണ് സര്&#x200d;ക്കാര്&#x200d; ഉത്തരവെന്നായിരുന്നു ഹര്&#x200d;ജിയിലെ വാദം. ഐഎഎസ് ഉദ്യോഗസ്ഥരും, സര്&#x200d;ക്കാര്&#x200d; ജീവനക്കാരും നവകേരളാ സദസിന്റെ ഭാഗമാകുന്നത് വിലക്കണമെന്നാവശ്യം. ഹര്&#x200d;ജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും.</p>
<p>സ്‌പോണ്&#x200d;സര്&#x200d;ഷിപ്പിലൂടെയും മറ്റും ജില്ലാ കളക്ടര്&#x200d;മാര്&#x200d; നടത്തിപ്പ് ചെലവ് കണ്ടെത്തണമെന്ന സര്&#x200d;ക്കാര്&#x200d; ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹര്&#x200d;ജിയില്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
<p>അഖിലേന്ത്യാ സര്&#x200d;വീസ് ചട്ടപ്രകാരം ജില്ലാ കളക്ടര്&#x200d;മാര്&#x200d; പാരിതോഷികങ്ങള്&#x200d; കൈപ്പറ്റാന്&#x200d; പാടുള്ളതല്ല, കൂടാതെ സര്&#x200d;ക്കാരിന്റെ മുന്&#x200d;കൂര്&#x200d; അനുമതിയില്ലാതെ പരിപാടികള്&#x200d;ക്കാണെങ്കില്&#x200d; കൂടി പണം കണ്ടെത്താനും പാടില്ല. അതിനാല്&#x200d; സര്&#x200d;ക്കാരിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹര്&#x200d;ജിക്കാരന്&#x200d; വാദിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-blow-to-the-government-stay-on-the-order-that-the-collectors-should-find-the-cost-of-running-the-navakerala-sadas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
