<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Kerala Govt. &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-govt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 22 Nov 2024 06:11:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Kerala Govt. &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്</title>
		<link>https://www.chandrikadaily.com/munambam-waqf-land-issue-high-level-meeting-called-by-chief-minister-today.html</link>
					<comments>https://www.chandrikadaily.com/munambam-waqf-land-issue-high-level-meeting-called-by-chief-minister-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 22 Nov 2024 06:11:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kerala Govt.]]></category>
		<category><![CDATA[munambam]]></category>
		<category><![CDATA[waqf land]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318493</guid>

					<description><![CDATA[ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും]]></description>
										<content:encoded><![CDATA[<p>മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. വൈകുന്നേരം നാല് മണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം. റവന്യു, നിയമ, വഖഫ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും.</p>
<div id="div-ub-metrojournalonline.com_1700115483765">ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്ന് സർക്കാർ വീണ്ടും ഉറപ്പ് നൽകിയിട്ടുണ്ട്. മുനമ്പം വഖഫ് ഭൂമി കേസ് നാളെ വഖഫ് ട്രൈബ്യൂണൽ പരിഗണിക്കുന്നുണ്ട്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/munambam-waqf-land-issue-high-level-meeting-called-by-chief-minister-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇത് ഗവര്&#x200d;ണര്&#x200d; സര്&#x200d;ക്കാര്&#x200d; നാടകം; ജനങ്ങളെ കളിയാക്കുന്നു:പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/its-a-governors-government-drama-making-fun-of-people-pk-kunhalikutty.html</link>
					<comments>https://www.chandrikadaily.com/its-a-governors-government-drama-making-fun-of-people-pk-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 19 Dec 2023 06:40:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Governor]]></category>
		<category><![CDATA[Kerala Govt.]]></category>
		<category><![CDATA[pk kunhalikkutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286079</guid>

					<description><![CDATA[ഗവര്&#x200d;ണര്&#x200d; പദവിക്ക് നിരക്കാത്ത രീതിയില്&#x200d; പ്രവര്&#x200d;ത്തിക്കുന്നു. ഇതെല്ലാം യു.ഡി.എഫിന് അനുകൂലമായി മാറുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>കേരള ഗവര്&#x200d;ണറും സര്&#x200d;ക്കാരും ചേര്&#x200d;ന്ന് ജനങ്ങളെ കളിയാക്കുകയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തില്&#x200d; നടക്കുന്നത് ഗവര്&#x200d;ണര്&#x200d;-സര്&#x200d;ക്കാര്&#x200d; നാടകമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഗവര്&#x200d;ണര്&#x200d;ക്കും സര്&#x200d;ക്കാരിനും രാഷ്ട്രീയ താല്&#x200d;പര്യമാണുള്ളത്. ഗവര്&#x200d;ണര്&#x200d; പദവിക്ക് നിരക്കാത്ത രീതിയില്&#x200d; പ്രവര്&#x200d;ത്തിക്കുന്നു. ഇതെല്ലാം യു.ഡി.എഫിന് അനുകൂലമായി മാറുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.</p>
<p>ഗവര്&#x200d;ണറെയും ഉള്&#x200d;പ്പെടുത്തി ഭരണം എങ്ങനെ മുന്നോട്ടു പോകാമെന്ന് യു.ഡി.എഫ് കാണിച്ചു കൊടുത്തിട്ടുണ്ട്. അതില്&#x200d; നിന്നും വ്യത്യസ്തമായി ഭരണയന്ത്രത്തിന്റെ ദുരുപയോഗം ഇപ്പോള്&#x200d; ജനങ്ങള്&#x200d; നോക്കികാണുകയാണ്. നവകേരള സദസിന്റെ നടക്കുമ്പോള്&#x200d; തന്നെ വിദ്യാര്&#x200d;ഥി സമരവും നടത്തുന്നു.</p>
<p>ബി.ജെ.പിക്കാരുടെ അകമ്പടിയോടെ ഗവര്&#x200d;ണര്&#x200d; തെരുവില്&#x200d; ജാഥ നടത്തുന്നു. ജനങ്ങളെ കളിയാക്കുന്ന ഏര്&#x200d;പ്പാടാണിത്. പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്&#x200d;കണ്ട് ഇരുവരും ഷോ കാണിക്കുകയാണ്. ഗവര്&#x200d;ണറുടെ അമിതാധികാരത്തിനെതിരെ സര്&#x200d;ക്കാറിനെ യു.ഡി.എഫ് പിന്തുണ നല്&#x200d;കിയിട്ടുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/its-a-governors-government-drama-making-fun-of-people-pk-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉപജാപകസംഘം; മയക്കുമരുന്നിനെ നിയന്ത്രിക്കാനോ അതിന്റെ ഉറവിടം കണ്ടെത്താനോ ഒരു ശ്രമവും സര്&#x200d;ക്കാര്&#x200d; നടത്തുന്നില്ല: വി.ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/1subjapa-sangh-centered-on-chief-ministers-office-govt-not-making-any-effort-to-control-drugs-or-trace-its-source-vd-satheesan.html</link>
					<comments>https://www.chandrikadaily.com/1subjapa-sangh-centered-on-chief-ministers-office-govt-not-making-any-effort-to-control-drugs-or-trace-its-source-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 31 Jul 2023 12:47:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kerala Govt.]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267386</guid>

					<description><![CDATA[മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലം]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: മുഖ്യമന്ത്രിയുടെ ഓഫീസില്&#x200d; ഭരണഘടനാ അതീതമായ ശക്തികള്&#x200d; പ്രവര്&#x200d;ത്തിച്ച് സാമ്പത്തിക ക്രയവിക്രയങ്ങളില്&#x200d; ഇടപെടുന്നെന്ന ഗുരുതരമായ ആരോപണമാണ് സംസ്ഥാനത്തെ ഒരു ഐ.ജി ഹൈക്കോടതിയില്&#x200d; നല്&#x200d;കിയ സത്യവാങ്മൂലത്തില്&#x200d; ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d;.</p>
<p>മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലം. കഴിഞ്ഞ സര്&#x200d;ക്കാരിന്റെ കാലത്ത് പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന് നേതൃത്വം നല്&#x200d;കിയത്. ആ ഉപജാപകസംഘത്തിന്റെ നേതാവ് ഇപ്പോള്&#x200d; ജയിലിലാണ്. ഇപ്പോള്&#x200d; ആള് മാറിയെന്നേയുള്ളൂ. ആഭ്യന്തര വകുപ്പ് ഉപജാപക സംഘത്തിന്റെ കയ്യിലാണ്. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയ താല്&#x200d;പര്യമുള്ള കേസുകളില്&#x200d; അനിയന്ത്രിതമായാണ് ഈ സംഘം ഇടപെടുന്നത്. രാഷ്ട്രീയ എതിരാളികള്&#x200d;ക്കെതിരായ കേസുകളില്&#x200d; ഈ സംഘം ഇടപെടുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ്. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഇടപെടലുകളും ഈ സംഘം നടത്തുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>ആലപ്പുഴയിലും തൃശൂരിലും അറിയപ്പെടുന്ന സി.പി.എം നേതാക്കള്&#x200d; അപമാനിച്ചെന്ന് സ്ത്രീകള്&#x200d; പരാതി നല്&#x200d;കിയിട്ടും പാര്&#x200d;ട്ടി തന്നെ അത് പരിഹരിക്കുകയാണ്. പരാതി ലഭിച്ചാല്&#x200d; മുഖ്യമന്ത്രിയും പാര്&#x200d;ട്ടി നേതാക്കളും അത് പൊലീസിന് കൈമാറണം. എന്നാല്&#x200d; അതിന് തയാറാകാതെ രഹസ്യമായി ഒതുക്കിത്തീര്&#x200d;ക്കുകയാണ്. സി.പി.എമ്മില്&#x200d; സ്ത്രീകള്&#x200d; പോലും അധിക്ഷേപിക്കപ്പെടുകയാണ്. സി.പി.എമ്മിന്റെ കേസുകള്&#x200d; പാര്&#x200d;ട്ടി കമ്മീഷന്&#x200d; തീര്&#x200d;ത്താല്&#x200d; മതിയോ എന്ന് അദ്ദേഹം ചോദിച്ചു.</p>
<p>ഒന്നാം പിണറായി സര്&#x200d;ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്&#x200d; നടന്ന സംഭവങ്ങള്&#x200d; മറ്റൊരു രൂപത്തില്&#x200d; രണ്ടാം പിണറായി സര്&#x200d;ക്കാരിന്റെ കാലത്തും നടക്കുകയാണ്. ഉദ്യോഗസ്ഥരെ സര്&#x200d;ക്കാര്&#x200d; ഭീഷണിപ്പെടുത്തുകയാണ്. കേരളത്തില്&#x200d; ഒരുകാലത്തും നടക്കാത്ത രീതിയിലുള്ള ഇടപെടലുകളാണ് പൊലീസിലുണ്ടാകുന്നത്. പരിതാപകരമായ നിലയില്&#x200d; കേരള പൊലീസ് എത്തിയിരിക്കുകയാണ്.</p>
<p>അതിഥി തൊഴിലാളികള്&#x200d;ക്ക് കാര്&#x200d;ഡ് കൊടുക്കുന്നതും ആരോഗ്യ പരിശോധന നടത്തുന്നതും പേര് വിവരങ്ങള്&#x200d; രേഖപ്പെടുത്തുന്നതും ഉള്&#x200d;പ്പെടെയുള്ള വിഷയം നിയമസഭയ്ക്കകത്തും പുറത്തും നിരവധി തവണ ചര്&#x200d;ച്ച ചെയ്തിട്ടുണ്ട്. പക്ഷെ ഒന്നും യാഥാര്&#x200d;ത്ഥ്യമായിട്ടില്ല. എന്തെങ്കിലും ഒരു വിഷയമുണ്ടാകുമ്പോള്&#x200d; ചെയ്യുന്നതല്ലാതെ പിന്നീട് ഒന്നും നടക്കില്ല. കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്&#x200d;ത്ഥ്യം ഉള്&#x200d;ക്കൊള്ളണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.</p>
<p>ആലുവയിലെ അഞ്ച് വയസുകാരിയും ഡോ വന്ദനയും മുവാറ്റുപുഴയിലെ വിദ്യാര്&#x200d;ത്ഥിനിയും ഉള്&#x200d;പ്പെട മൂന്ന് പെണ്&#x200d;കുട്ടികളാണ് മയക്ക് മരുന്നിന്റെ ഇരകളായി മരിച്ചത്. മയക്കുമരുന്നിനെ നിയന്ത്രിക്കാനോ അതിന്റെ ഉറവിടം കണ്ടെത്താനോ ഒരു ശ്രമവും സര്&#x200d;ക്കാര്&#x200d; നടത്തുന്നില്ല. മദ്യവര്&#x200d;ജനമാണ് നയമെന്ന് പ്രഖ്യാപിക്കുന്ന സര്&#x200d;ക്കാര്&#x200d; മദ്യവ്യാപനമാണ് നടത്തുന്നത്. ഏഴ് വര്&#x200d;ഷം കൊണ്ട് കേരളത്തെ മദ്യവും മയക്കുമരുന്നും സുലഭമായി ലഭിക്കുന്ന അവസ്ഥയിലെത്തിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത സ്ഥിതിയിലേക്ക് കേരളം പോകുകയാണ്. കുഞ്ഞുങ്ങളെ പുറത്ത് വിടാന്&#x200d; പോലും രക്ഷിതാക്കള്&#x200d; ഭയപ്പെടുന്ന തരത്തിലുള്ളൊരു അരക്ഷിതത്വം സംസ്ഥാനത്തുണ്ടായിരിക്കുകയാണെന്ന യാഥാര്&#x200d;ത്ഥ്യം തിരിച്ചറിഞ്ഞ് അതിനെ നേരിടാനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>എന്നാല്&#x200d;, അതിന് പകരം എന്തോ ചെയ്‌തെന്ന് വരുത്തിതീര്&#x200d;ക്കാനാണ് ശ്രമിക്കുന്നത്. ഈ വിഷയം ആദ്യം നിയമസഭയില്&#x200d; കൊണ്ടു വന്നപ്പോള്&#x200d; സര്&#x200d;ക്കാര്&#x200d; അനുകൂല നിലപാടെടുത്തു. ഇതിന് പിന്നാലെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും പ്രദേശിക നേതൃത്വങ്ങള്&#x200d; മയക്ക് മരുന്ന് മാഫിയകളെ സഹായിക്കുന്നെന്ന ഗൗരവതരമായ ആരോപണം പ്രതിപക്ഷം ഉന്നയിച്ചിട്ടും ഒരു നടപടിയും എടുത്തില്ല.</p>
<p>ബോധവത്ക്കരണത്തിന് പരിമിതിയുണ്ട്. കൂട്ടയോട്ടം സംഘടിപ്പിച്ചാല്&#x200d; ആരെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിക്കുമോ? എക്‌സൈസും പൊലീസും ഉണര്&#x200d;ന്ന് പ്രവര്&#x200d;ത്തിച്ച് ലഹരിയുടെ പ്രഭവ കേന്ദ്രം കണ്ടെത്തി, അതില്&#x200d; പങ്കാളികളായവരെ നിയമത്തിന് മുന്നില്&#x200d; കൊണ്ടുവരണം. അഞ്ച് വയസുകാരിയുടെ മരണത്തില്&#x200d; സര്&#x200d;ക്കാര്&#x200d; പ്രതിക്കൂട്ടില്&#x200d; നില്&#x200d;ക്കുകയാണ്. അതുകൊണ്ടു തന്നെ സര്&#x200d;ക്കാരിന്റെ പ്രതിനിധ്യം ഇല്ലാത്തതിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>യു.ജി.സി മാനദണ്ഡം അനുസരിച്ച് പി.എസ്.സി അംഗീകരിച്ച പ്രിന്&#x200d;സിപ്പല്&#x200d; നിയമന പട്ടിക അട്ടിമറിക്കാന്&#x200d; ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് എന്ത് അധികാരമാണുള്ളത്. അപ്പലേറ്റ് കമ്മിറ്റിയുണ്ടാക്കിയ മന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്? മന്ത്രി അധികാരദുര്&#x200d;വിനിയോഗം നടത്തിയതു കൊണ്ടാണ് അവരെ ആ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. പരാതി ലഭിച്ചാല്&#x200d; പി.എസ്.സി ലിസ്റ്റ് മാറ്റാന്&#x200d; അപ്പീല്&#x200d; കമ്മിറ്റിയെ നിയോഗിക്കാന്&#x200d; സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1subjapa-sangh-centered-on-chief-ministers-office-govt-not-making-any-effort-to-control-drugs-or-trace-its-source-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാര്&#x200d; അപേക്ഷകളില്&#x200d; ഇനി മാപ്പില്ല</title>
		<link>https://www.chandrikadaily.com/govt-circular.html</link>
					<comments>https://www.chandrikadaily.com/govt-circular.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 22 May 2023 17:01:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[application]]></category>
		<category><![CDATA[Kerala Govt.]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255280</guid>

					<description><![CDATA['കാലതാമസം മാപ്പാക്കുന്നതിന്' എന്നതിനു പകരം 'കാലതാമസം പരിഗണിക്കാതെ അപേക്ഷയില്&#x200d; തീരുമാനമെടുക്കുന്നതിന്' എന്ന് ഉപയോഗിക്കേണ്ടതാണ്]]></description>
										<content:encoded><![CDATA[<p>വിവിധ സര്&#x200d;ക്കാര്&#x200d; സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളില്&#x200d; മാപ്പാക്കുക ക്ഷമിക്കുക തുടങ്ങിയ വാക്കുകള്&#x200d; ഒഴിവാക്കി സര്&#x200d;ക്കുലര്&#x200d;.</p>
<p>വിവിധ സര്&#x200d;ക്കാര്&#x200d; സേവനങ്ങള്&#x200d; നേടിയെടുക്കുന്നതിന് നിര്&#x200d;ദിഷ്ട സമയപരിധിക്കുള്ളില്&#x200d; അപേക്ഷ സമര്&#x200d;പ്പിക്കാന്&#x200d; കാലതാമസം വരുന്ന സാഹചര്യത്തില്&#x200d; കാലതാമസം ഒഴിവാക്കുന്നതിനായി മാപ്പ്/ക്ഷമ ചോദിക്കുന്ന അപേക്ഷ സമര്&#x200d;പ്പിക്കാറുണ്ട്. എന്നാല്&#x200d; ഇതിലൂടെ യഥാസമയം അപേക്ഷ സമര്&#x200d;പ്പിക്കുന്നതിലുണ്ടായ കാലതാമസം &#8216;ക്ഷമിക്കുക&#8217; അല്ലെങ്കില്&#x200d; &#8216;ഒഴിവാക്കുക&#8217; എന്നതിലുപരിയായി ഗുരുതരമായ കുറ്റം/വലിയ അപരാധം എന്ന അര്&#x200d;ത്ഥതലമാണ് സമൂഹത്തില്&#x200d; ഉണ്ടാക്കുന്നത് എന്ന് സര്&#x200d;ക്കാരിന്റെ ശ്രദ്ധയില്&#x200d;പ്പെട്ടതിന്റെ അടിസ്ഥാനത്തില്&#x200d; &#8216;കാലതാമസം മാപ്പാക്കുന്നതിന്&#8217; എന്നതിനു പകരം &#8216;കാലതാമസം പരിഗണിക്കാതെ അപേക്ഷയില്&#x200d; തീരുമാനമെടുക്കുന്നതിന്&#8217; എന്ന് ഉപയോഗിക്കേണ്ടതാണ്.</p>
<p>ആയതിനാല്&#x200d; മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകള്&#x200d; നിര്&#x200d;ദിഷ്ട അപേക്ഷാ ഫോമുകളില്&#x200d; നിന്ന് നീക്കം ചെയ്യേണ്ടതാണ്. ഇക്കാര്യം എല്ലാ വകുപ്പുമേധാവികളും ഉറപ്പുവരുത്തേണ്ടാതാണെന്ന് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/govt-circular.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുരക്ഷിതമായ സ്ഥലം ഇനിയും കണ്ടെത്താനായില്ല; ഹൈക്കോടതി വിധിക്കെതിരെ സര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിയിലേക്ക്</title>
		<link>https://www.chandrikadaily.com/arikombans-transfer-govt-to-supreme-court-against-high-court.html</link>
					<comments>https://www.chandrikadaily.com/arikombans-transfer-govt-to-supreme-court-against-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 14 Apr 2023 05:50:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arikomban]]></category>
		<category><![CDATA[Kerala Govt.]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247898</guid>

					<description><![CDATA[അരിക്കൊമ്പന്&#x200d; വിഷയത്തില്&#x200d; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സര്&#x200d;ക്കാര്&#x200d;. തിങ്കളാഴ്ച സുപ്രീംകോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കിയേക്കും. വിഷയത്തിന്റെ സങ്കീര്&#x200d;ണതകള്&#x200d; സുപ്രീംകോടതിയെ ധരിപ്പിച്ച് അരിക്കൊമ്പനെ പുനരധിവസിപ്പിക്കാന്&#x200d; കൂടുതല്&#x200d; സമയം ആവശ്യപ്പെടുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്&#x200d; പറഞ്ഞു. ആനയെ ഏത് സ്ഥലത്തേക്ക് മാറ്റിയാലും ജനങ്ങളുടെ എതിര്&#x200d;പ്പ് ഉണ്ടാകുമെന്ന് അപ്പീലില്&#x200d; സര്&#x200d;ക്കാര്&#x200d; ചൂണ്ടിക്കാട്ടും. അരിക്കൊമ്പനെ മാറ്റാന്&#x200d; ജനവാസ മേഖലയല്ലാതെ സുരക്ഷിതമായ സ്ഥലം കണ്ടെത്താന്&#x200d; സര്&#x200d;ക്കാരിന് ഇതുവരെയും സാധിച്ചിട്ടില്ല. &#160;]]></description>
										<content:encoded><![CDATA[<p>അരിക്കൊമ്പന്&#x200d; വിഷയത്തില്&#x200d; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സര്&#x200d;ക്കാര്&#x200d;. തിങ്കളാഴ്ച സുപ്രീംകോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കിയേക്കും. വിഷയത്തിന്റെ സങ്കീര്&#x200d;ണതകള്&#x200d; സുപ്രീംകോടതിയെ ധരിപ്പിച്ച് അരിക്കൊമ്പനെ പുനരധിവസിപ്പിക്കാന്&#x200d; കൂടുതല്&#x200d; സമയം ആവശ്യപ്പെടുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്&#x200d; പറഞ്ഞു.</p>
<p>ആനയെ ഏത് സ്ഥലത്തേക്ക് മാറ്റിയാലും ജനങ്ങളുടെ എതിര്&#x200d;പ്പ് ഉണ്ടാകുമെന്ന് അപ്പീലില്&#x200d; സര്&#x200d;ക്കാര്&#x200d; ചൂണ്ടിക്കാട്ടും. അരിക്കൊമ്പനെ മാറ്റാന്&#x200d; ജനവാസ മേഖലയല്ലാതെ സുരക്ഷിതമായ സ്ഥലം കണ്ടെത്താന്&#x200d; സര്&#x200d;ക്കാരിന് ഇതുവരെയും സാധിച്ചിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arikombans-transfer-govt-to-supreme-court-against-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനുവദിക്കാനാവില്ല ഈ ധാര്&#x200d;ഷ്ട്യം! &#8211; എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/this-arrogance-cannot-be-allowed.html</link>
					<comments>https://www.chandrikadaily.com/this-arrogance-cannot-be-allowed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 Feb 2023 17:30:02 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[Kerala Govt.]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237757</guid>

					<description><![CDATA[സംസ്ഥാനത്തെ ജനങ്ങള്&#x200d; ഇപ്പോഴുള്ളത് വലിയ അഗ്നിപരീക്ഷണങ്ങളുടെ മുഖത്താണ്. അരി ഉള്&#x200d;പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില മാസങ്ങള്&#x200d;ക്കുമുമ്പ് തന്നെ കുതിച്ചുയര്&#x200d;ന്നിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>വിലക്കയറ്റത്തില്&#x200d; പൊറുതിമുട്ടുന്ന ജനങ്ങള്&#x200d;ക്കുമേല്&#x200d; പുതിയ നികുതി ഭാരം കെട്ടിവെച്ച സര്&#x200d;ക്കാര്&#x200d; നയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് അലയടിക്കുന്നത്. അതിന്റെ ഭാഗമായി യു.ഡി.എഫ് പ്രഖ്യാപിച്ച പ്രക്ഷോഭ പരമ്പരകള്&#x200d;ക്ക് ഇന്ന് രാപ്പകല്&#x200d; സമരത്തോടെ തുടക്കം കുറിക്കുകയാണ്. എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; അടിച്ചേല്&#x200d;പ്പിച്ച അമിത നികുതിഭാരത്തിനെതിരെ നാടെങ്ങും പ്രതിഷേധമുയരുമ്പോഴും ജനദ്രോഹ നടപടികളില്&#x200d;നിന്ന് തെല്ലും പിറകോട്ടില്ലെന്ന ധാര്&#x200d;ഷ്ട്യത്തിലാണ് സംസ്ഥാന സര്&#x200d;ക്കാറും മുഖ്യമന്ത്രി പിണറായി വിജയനുമുള്ളത്.</p>
<p>സാധാരണക്കാരെ ദുരിതക്കടലിലേക്ക് തള്ളി, പിടിവാശി തുടരുന്ന സര്&#x200d;ക്കാരിനെതിരെ ഇന്ന് നടക്കുന്ന രാപ്പകല്&#x200d; സമരത്തിനും തുടര്&#x200d; പ്രക്ഷോഭങ്ങള്&#x200d;ക്കും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുറന്ന പിന്തുണ കിട്ടുമെന്ന് ഉറപ്പാണ്. ജനകീയ സമരങ്ങളെ വില കുറച്ചു കാണിക്കാനുള്ള ശ്രമത്തിന് സര്&#x200d;ക്കാര്&#x200d; കനത്ത വില നല്&#x200d;കേണ്ടിവരും. സംസ്ഥാന ബജറ്റ് അവതരണത്തോടെ തൊട്ടതൊക്കെയും പൊള്ളുന്ന സ്ഥിതിയാണുള്ളത്. നികുതി ഭാരത്തില്&#x200d;നിന്ന് ഒരു മേഖലയും ഒഴിവല്ല. വര്&#x200d;ധിപ്പിക്കുമെന്നല്ലാതെ കുറയ്ക്കുമെന്ന് അബദ്ധത്തില്&#x200d; പോലും ബജറ്റില്&#x200d; പറഞ്ഞിട്ടില്ല. കേന്ദ്ര, സംസ്ഥാന ബജറ്റിന് മുമ്പ് തന്നെ സംസ്ഥാനത്ത് വിലക്കയറ്റവും ഭക്ഷ്യക്ഷാമവും രൂക്ഷമാണ്. നികുതി ഭാരങ്ങളോടൊപ്പം വെള്ളക്കര, വൈദ്യുതിനിരക്ക് വര്&#x200d;ധന കൂടിയാകുന്നതോടെ സാധാരണക്കാരന്റെ നടുവൊടിയും.</p>
<p>അതോടൊപ്പം പെട്രോളിനും ഡീസലിനും രണ്ടു രൂപ അധിക സെസ് ഏര്&#x200d;പ്പെടുത്തിയത് ഊഹിക്കാന്&#x200d; പോലും സാധിക്കാത്ത ആഘാതമാണ് ജനജീവിതത്തില്&#x200d; ഉണ്ടാക്കാന്&#x200d; പോകുന്നത്. കേരളത്തെ പട്ടിണിയിലേക്കും ദുരിതത്തിലേക്കും തള്ളുന്നത് സര്&#x200d;ക്കാര്&#x200d; നയമായി ഏറ്റെടുത്തതുപോലെ തോന്നുന്നു. സെസ് ഏര്&#x200d;പ്പെടുത്തുക വഴി പെട്രോള്&#x200d;, ഡീസല്&#x200d; വില ഉയരും. അനുബന്ധമായി ചരക്കുകൂലിയും യാത്രാനിരക്കും നിത്യോപയോഗ സാധനങ്ങളുടെ വിലകളും കുതിച്ചുയരും. വിദ്യാര്&#x200d;ത്ഥികള്&#x200d; ഉള്&#x200d;പ്പെടെയുള്ള യാത്രക്കാരുടെ ചാര്&#x200d;ജ് വര്&#x200d;ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്&#x200d; ഇപ്പോള്&#x200d; തന്നെ രംഗത്തെത്തിയിട്ടുണ്ട്.</p>
<p>ആവശ്യങ്ങള്&#x200d; അംഗീകരിച്ചില്ലെങ്കില്&#x200d; ഏപ്രില്&#x200d; ആദ്യവാരം മുതല്&#x200d; സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് ബസുടമകള്&#x200d; നല്&#x200d;കുന്ന മുന്നറിയിപ്പ്. സാമ്പത്തിക ഞെരുക്കം മറികടക്കാന്&#x200d; സെസ് അല്ലാതെ വേറെ മാര്&#x200d;ഗമില്ലെന്ന പിണറായി വിജയന്റെ ന്യായീകരണം ഏറെ വിചിത്രമാണ്. കോടികളുടെ നികുതി കുടിശിക പിരിച്ചെടുക്കാതെയാണ് സര്&#x200d;ക്കാര്&#x200d; സാധാരണക്കാരന്റെ കഴുത്തിന് പിടിക്കുന്നത്. സി.എ.ജി റിപ്പോര്&#x200d;ട്ട് പ്രകാരം ജനുവരി വരെ മാത്രം 12923.21 കോടി രൂപയുടെ നികുതി കുടിശികയുണ്ട്. പക്ഷെ, പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് പിരിച്ചാല്&#x200d; കിട്ടുന്നത് 750 കോടിയാണ്.</p>
<p>ക്രമക്കേടുകളുടെ കൂത്തരങ്ങയായി മാറിയ സര്&#x200d;ക്കാര്&#x200d; വകുപ്പുകള്&#x200d; കോടികളുടെ നഷ്ടമാണ് പൊതുഖജനാവിനുണ്ടാക്കുന്നത്. ഈ സാമ്പത്തിക വര്&#x200d;ഷാവസാനത്തോടെ നികുതി കുടിശിക 34,000 കോടി കവിയുമെന്നാണ് കണക്ക്. ഇത്രയും ഭാരിച്ച തുക പിരിച്ചെടുക്കാതെ ജനങ്ങളെ ഊറ്റിപ്പിഴിയാന്&#x200d; നടക്കുന്നത് സര്&#x200d;ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് മാത്രമാണ്.</p>
<p>വരും ദിവസങ്ങളില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; കൂടുതല്&#x200d; വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നുവെന്നാണ് റിപ്പോര്&#x200d;ട്ട്. കിട്ടാവുന്നിടത്തുനിന്നൊക്കെ കടം വാങ്ങിക്കൂട്ടി വായ്പാ സ്രോതസ്സുകളെല്ലാം അടഞ്ഞിരിക്കെ പദ്ധതി വിഹിതം 35 ശതമാനം വരെ വെട്ടിക്കുറക്കേണ്ട സ്ഥിതിയിലാണ് സര്&#x200d;ക്കാരുള്ളത്. ശമ്പള, പെന്&#x200d;ഷന്&#x200d; വിതരണം വരെ മുടങ്ങിയേക്കുമെന്ന് ധനവകുപ്പിന് ആശങ്കയുണ്ട്. ചരിത്രത്തില്&#x200d; തുല്യതയില്ലാത്ത പ്രതിസന്ധിയിലേക്കാണ് ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; കേരളത്തെ തള്ളിയിരിക്കുന്നത്.</p>
<p>സംസ്ഥാനത്തെ ജനങ്ങള്&#x200d; ഇപ്പോഴുള്ളത് വലിയ അഗ്നിപരീക്ഷണങ്ങളുടെ മുഖത്താണ്. അരി ഉള്&#x200d;പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില മാസങ്ങള്&#x200d;ക്കുമുമ്പ് തന്നെ കുതിച്ചുയര്&#x200d;ന്നിട്ടുണ്ട്. റേഷന്&#x200d; കടകളുടെ പ്രവര്&#x200d;ത്തനം നിലച്ചിരിക്കുന്നു. സപ്ലൈകോയിലും ജനം കാലിച്ചാക്കുമായി കയറി ഇറങ്ങുകയാണ്. കാര്&#x200d;ഷിക, വ്യാവസായിക, നിര്&#x200d;മാണ മേഖലകള്&#x200d; മുഴുവന്&#x200d; സ്തംഭിച്ചിരിക്കെ വരുമാന സ്രോതസ്സുകള്&#x200d; അടഞ്ഞുകൊണ്ടിരിക്കുന്നു.</p>
<p>ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്&#x200d; പാടുപെടുന്ന ജനത്തിന്റെ ചുമലിലാണ് സര്&#x200d;ക്കാര്&#x200d; അധിക ബാധ്യതകള്&#x200d; കയറ്റിവെച്ചിരിക്കുന്നത്. ഭാരിച്ച ജീവിതച്ചുമടുമായി ഇനിയും മുന്നോട്ടുപോകാന്&#x200d; കഴിയില്ലെന്ന് ഉറപ്പായിരിക്കെ സര്&#x200d;ക്കാറിന്റെ കണ്ണുതുറപ്പിക്കാന്&#x200d; സമരമല്ലാതെ കേരളത്തിന് മുന്നില്&#x200d; മറ്റൊരു വഴിയില്ല. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്&#x200d; മുഴുവന്&#x200d; ഒന്നിച്ച് അണിനിരക്കുന്ന സമരങ്ങള്&#x200d;ക്കാണ് സംസ്ഥാനം സാക്ഷിയാകാന്&#x200d; പോകുന്നത്. പ്രക്ഷോഭങ്ങളോട് മുഖംതിരിഞ്ഞുനില്&#x200d;ക്കാനാണ് തുടര്&#x200d;ന്നും ഭാവമെങ്കില്&#x200d; പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സര്&#x200d;ക്കാര്&#x200d; ഓര്&#x200d;ക്കുന്നത് നല്ലതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-arrogance-cannot-be-allowed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രായേലുമായി സഹകരണത്തിന് ഒരുങ്ങി കേരള സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/kerala-government-is-ready-for-cooperation-with-israel.html</link>
					<comments>https://www.chandrikadaily.com/kerala-government-is-ready-for-cooperation-with-israel.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 13 Dec 2022 16:38:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Kerala Govt.]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=226532</guid>

					<description><![CDATA[കൃഷി, ടൂറിസം  എന്നീ മേഖലയിലാണ് സഹകരണം]]></description>
										<content:encoded><![CDATA[<p>ഇസ്രാഈലുമായി സഹകരണത്തിന് ഒരുങ്ങി കേരള സര്&#x200d;ക്കാര്&#x200d;. കൃഷി, ടൂറിസം എന്നീ മേഖലയിലാണ് സഹകരണത്തിന് ധാരണയായത്. ദക്ഷിണേന്ത്യയിലെ ഇസ്രാഈല്&#x200d; കോണ്&#x200d;സുല്&#x200d; ജനറല്&#x200d;<br />
ടമി ഹെം ബെയിനുമായി മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ചര്&#x200d;ച്ച നടത്തി. ഇന്നലെയായിരുന്നു കൂടിക്കാഴ്ച.</p>
<p>ഇസ്രാഈല്&#x200d; മന്ത്രി ഉടന്&#x200d; തന്നെ കേരളം സന്ദര്&#x200d;ശിക്കുമെന്ന് ടെമി പറഞ്ഞു. ഫലസ്തീന്&#x200d; ജനതയെ കൊന്നൊടുക്കുന്ന ഇസ്രാഈല്&#x200d; ഭരണകൂടവുമായി സഹകരിക്കുന്ന സി.പി.എം സര്&#x200d;ക്കാര്&#x200d; നിലപാട് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-government-is-ready-for-cooperation-with-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയന്ത്രണമില്ലാതെ വില; അനക്കമില്ലാതെ സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/price-without-regulation-govt-without-moving.html</link>
					<comments>https://www.chandrikadaily.com/price-without-regulation-govt-without-moving.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 21 Nov 2022 16:11:53 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[Kerala Govt.]]></category>
		<category><![CDATA[price rate]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222756</guid>

					<description><![CDATA[സ്‌കൂളില്&#x200d; ഉച്ചഭക്ഷണം കൊടുക്കാന്&#x200d; സാമ്പത്തിക ബാധ്യത പറയുന്ന അതേ മുഖ്യമന്ത്രിയുടെ വസതിയില്&#x200d; മ്യൂസിക് സിസ്റ്റത്തോടെ കാലിത്തൊഴുത്ത് ഉണ്ടാക്കാന്&#x200d; ലക്ഷങ്ങള്&#x200d; മുടുക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്&#x200d;ക്കുള്ള ആനുകൂല്യങ്ങള്&#x200d; മാസങ്ങളായി നിലച്ചിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളായ അരി, ആട്ട, ബ്രഡ്, പാല്&#x200d;, പഞ്ചസാര, ബിസ്‌ക്കറ്റ്, ഉള്ളി ഉള്&#x200d;പ്പെടെയുള്ള പച്ചക്കറികള്&#x200d; എന്നിവക്കെല്ലാം കേരളത്തില്&#x200d; വില വര്&#x200d;ധിച്ചു.]]></description>
										<content:encoded><![CDATA[<p><strong>പി.എം.എ സലാം</strong></p>
<p>പൊള്ളുന്ന വിലക്കയറ്റത്തില്&#x200d; വീര്&#x200d;പ്പുമുട്ടുകയാണ് കേരളം. വിലക്കയറ്റം നിയന്ത്രിക്കാന്&#x200d; ഇടപെടേണ്ട സര്&#x200d;ക്കാര്&#x200d; നിസംഗമായ മൗനം തുടരുകയാണ്. കോവിഡ് പ്രതിസന്ധിയില്&#x200d;നിന്ന് കരകയറാത്ത സാധാരണക്കാര്&#x200d; രൂക്ഷമായ വിലക്കയറ്റത്തിന്റെ കെടുതി കൂടി അനുഭവിക്കുകയാണ്. ഉപ്പ് തൊട്ട് കര്&#x200d;പ്പൂരം വരെയുള്ള അവശ്യസാധനങ്ങള്&#x200d;ക്ക് വിലകൂടിയിട്ടും സര്&#x200d;ക്കാര്&#x200d; അനങ്ങുന്നില്ല. അറിഞ്ഞ ഭാവം പോലും നടിക്കുന്നില്ല. ജനം പട്ടിണിയുടെ പൊരിവെയിലത്ത് നെട്ടോട്ടമോടുമ്പോഴും മന്ത്രിമാരുടെ ധൂര്&#x200d;ത്തിനോ സര്&#x200d;ക്കാര്&#x200d; പരിപാടികളിലെ ആര്&#x200d;ഭാടത്തിനോ യാതൊരു കുറവുമില്ല. ആവശ്യത്തിന് ഖജനാവില്&#x200d; പണമില്ലെന്ന് വിലപിക്കുന്ന മന്ത്രിമാര്&#x200d; തന്നെ ധൂര്&#x200d;ത്തിന് വേണ്ടി മുടക്കുന്നത് കോടികളാണ്. മന്ത്രിമാര്&#x200d;ക്ക് ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിനായി കഴിഞ്ഞ ദിവസമാണ് 1.30 കോടി അനുവദിച്ചത്. ഇതിനൊന്നും യാതൊരു മുട്ടും വന്നിട്ടില്ല. മുഖ്യമന്ത്രിയും കുടുംബവും പരിവാരങ്ങളും കോടികള്&#x200d; മുടക്കിയാണ് വിദേശ പര്യടനം നടത്തുന്നത്.</p>
<p>സ്‌കൂളില്&#x200d; ഉച്ചഭക്ഷണം കൊടുക്കാന്&#x200d; സാമ്പത്തിക ബാധ്യത പറയുന്ന അതേ മുഖ്യമന്ത്രിയുടെ വസതിയില്&#x200d; മ്യൂസിക് സിസ്റ്റത്തോടെ കാലിത്തൊഴുത്ത് ഉണ്ടാക്കാന്&#x200d; ലക്ഷങ്ങള്&#x200d; മുടുക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്&#x200d;ക്കുള്ള ആനുകൂല്യങ്ങള്&#x200d; മാസങ്ങളായി നിലച്ചിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളായ അരി, ആട്ട, ബ്രഡ്, പാല്&#x200d;, പഞ്ചസാര, ബിസ്‌ക്കറ്റ്, ഉള്ളി ഉള്&#x200d;പ്പെടെയുള്ള പച്ചക്കറികള്&#x200d; എന്നിവക്കെല്ലാം കേരളത്തില്&#x200d; വില വര്&#x200d;ധിച്ചു. തൊഴിലും വരുമാനവും നിലച്ചു പോയ സാധാരണക്കാരാണ് ഈ വിലക്കയറ്റത്തില്&#x200d; ഏറെയും ദുരിതം അനുഭവിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയര്&#x200d;ന്ന നിരക്കിലാണ് അരിവില കുതിക്കുന്നത്. ഗോതമ്പ് ഉല്&#x200d;പ്പനങ്ങള്&#x200d;ക്കും വില വര്&#x200d;ദ്ധിച്ചു. പാക്കറ്റുകളില്&#x200d; എത്തുന്ന ഭക്ഷ്യോല്&#x200d;പന്നങ്ങള്&#x200d;ക്ക് വില കൂടി. അലക്ക് പൊടികള്&#x200d;, സോപ്പ് തുടങ്ങിയ അവശ്യ വസ്തുക്കളും വില വര്&#x200d;ധനവില്&#x200d;നിന്ന് മുക്തമല്ല. സോപ്പ്, പേസ്റ്റ്, ഡിറ്റര്&#x200d;ജന്റ് തുടങ്ങിയവക്ക് ഇരട്ടിയോളമാണ് വില കൂടിയത്. അതേസമയം വിലകൂട്ടാതെ അളവ് കുറച്ചാണ് ചില കമ്പനികള്&#x200d; ഉല്&#x200d;പന്നങ്ങള്&#x200d; പുറത്തിറക്കുന്നത്. പേസ്റ്റ്, ഡിറ്റര്&#x200d;ജന്റ്, ഡിഷ് വാഷ് തുടങ്ങിയവക്ക് ഒരു വര്&#x200d;ഷത്തിനിടെ 40 ശതമാനത്തോളം വില വര്&#x200d;ദ്ധിച്ചു. പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തിയും വിപണിയില്&#x200d; ശക്തമായ ഇടപെടല്&#x200d; നടത്തിയും ഈ പ്രതിസന്ധി പരിഹരിക്കേണ്ട സര്&#x200d;ക്കാര്&#x200d; വിലക്കയറ്റത്തെ സംബന്ധിച്ച് അറിഞ്ഞ ഭാവം പോലും കാണിക്കുന്നില്ല. ഗവര്&#x200d;ണറുമായുള്ള പ്രശ്‌നവും ഉപരിപ്ലവമായ വിവാദങ്ങളും മാത്രമാണ് സര്&#x200d;ക്കാറിന്റെ ഫോക്കസ് ഏരിയ. സാധാരണക്കാര്&#x200d; പരിഗണനയില്&#x200d; വരുന്നേയില്ല.</p>
<p>പ്രമുഖ ബ്രാന്&#x200d;ഡ് സോപ്പിന് 8 മാസം മുമ്പ് 48 രൂപയായിരുന്നു വില. ഇത് മൂന്ന് തവണയായി കൂട്ടി ഇപ്പോള്&#x200d; 78 രൂപയായി. സസ്യ എണ്ണയുടെ ഒരു ബ്രാന്&#x200d;ഡിന് ലിറ്ററിന് 136 രൂപയായിരുന്നു. ഇത് 154 ആയി ഉയര്&#x200d;ന്നു. മട്ട അരിക്കും ജയ അരിക്കും 60 രൂപ കടന്നു. ഗോതമ്പ് വിലയും പാല്&#x200d; വിലയും വര്&#x200d;ദ്ധിച്ചു. പച്ചക്കറികള്&#x200d;ക്ക് ഓരോ ദിവസവും തോന്നിയ വിലയാണ്. ഇടപെടേണ്ട സര്&#x200d;ക്കാര്&#x200d; ഇതൊന്നുമറിഞ്ഞിട്ടില്ല. പ്രസ്താവനകള്&#x200d; നടത്തി പിന്&#x200d;മാറുന്നു എന്നല്ലാതെ ഭരണപരമായ യാതൊരു ഇടപെടലും ഇതുവരെ പൊതുവിപണിയില്&#x200d; ഉണ്ടായിട്ടില്ല. ഇതേ അവസ്ഥയാണ് നിര്&#x200d;മാണ മേഖലയും അഭിമുഖീകരിക്കുന്നത്. സിമന്റ്, കമ്പി, കോണ്&#x200d;ക്രീറ്റ് കട്ട, പ്ലമ്പിങ് ഇലക്ട്രിക് ഉപകരണങ്ങള്&#x200d;, എം സാന്റ്, ഇഷ്ടിക തുടങ്ങി എല്ലാ നിര്&#x200d;മാണ സാമഗ്രികള്&#x200d;ക്കും കുത്തനെ വില കൂടിക്കൊണ്ടിരിക്കുന്നു. തൊടുന്നതെല്ലാം പൊള്ളുന്ന അവസ്ഥയാണ്.</p>
<p>സംസ്ഥാനത്തെങ്ങും നിര്&#x200d;മാണ മേഖല സ്തംഭിക്കുന്ന മട്ടിലാണ് കാര്യങ്ങള്&#x200d;. വില കൂടിയതോടെ 30 ശതമാനത്തിലേറെ ജോലികള്&#x200d; കുറഞ്ഞു. ഇതോടെ ഈ മേഖലയില്&#x200d; തൊഴിലെടുക്കുന്ന പതിനായിരങ്ങള്&#x200d; പ്രയാസത്തിലായി. ഇരട്ടി ദുരിതം പോലെ വിലക്കയറ്റം കൂടി നേരിടേണ്ട അവസ്ഥയിലാണ് തൊഴിലാളികള്&#x200d;. നിര്&#x200d;മാണം നിലച്ച കെട്ടിടങ്ങള്&#x200d; സംസ്ഥാനത്തെ നേര്&#x200d;ക്കാഴ്ചയായി മാറിയിരിക്കുന്നു. അതിഥി തൊഴിലാളികളില്&#x200d; നിരവധി പേര്&#x200d; ജോലിയില്ലാതെ സ്വന്തം നാടുകളിലേക്ക് മടങ്ങി. സിമന്റ് നാല് മാസത്തിനകം 70 രൂപ വരെ വില വര്&#x200d;ധിച്ചു. ബ്രിക്‌സിന് അഞ്ച് രൂപ വരെ കൂടി. ഇലക്ട്രിക്കല്&#x200d; വസ്തുക്കള്&#x200d;ക്ക് 15 ശതമാനം മുതല്&#x200d; 30 ശതമാനം വരെ വില വര്&#x200d;ധിച്ചു. കോവിഡ് കാലത്തിന് ശേഷം നിര്&#x200d;മാണച്ചെലവ് 35 ശതമാനം വര്&#x200d;ധിച്ചു എന്നാണ് കണക്കുകള്&#x200d; സൂചിപ്പിക്കുന്നത്. കുറഞ്ഞ തുകക്ക് നിര്&#x200d;മാണ കരാര്&#x200d; എടുത്ത ആളുകളെയും സാമഗ്രികളുടെ വില വര്&#x200d;ദ്ധനവ് ബാധിച്ചു.</p>
<p>വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെയാണ് വൈദ്യുതി ബില്&#x200d; വര്&#x200d;ധിപ്പിക്കുമെന്ന ഇരുട്ടടി കൂടി വരുന്നത്. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 50 ശതമാനത്തോളം വര്&#x200d;ധിപ്പിക്കാനാണ് പദ്ധതി. സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന നീക്കമാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; നടത്തുന്നത്. വൈകുന്നേരം ആറ് മണി മുതല്&#x200d; പത്ത് മണി വരെ ഉപയോഗിക്കുന്ന വൈദ്യുതിക്കാണ് നിരക്ക് കൂട്ടുന്നത്. ജനം ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്നത് ഈ സമയത്താണെന്ന് സര്&#x200d;ക്കാറിനറിയാം. വിലക്കയറ്റം കൊണ്ട് ദുരിതമനുഭവിക്കുമ്പോഴാണ് ഈ പ്രഹരം. ഒരു ദിവസത്തെ വൈദ്യുതി ഉപയോഗത്തെ ഉപഭോഗം ഏറ്റവും കൂടിയ വൈകീട്ട് 6 മുതല്&#x200d; 10 വരെ ഉപയോഗം ഏറ്റവും കുറഞ്ഞ രാത്രി 10 മുതല്&#x200d; രാവിലെ 6 വരെ ശരാശരി ഉപഭോഗം നടക്കുന്ന പകല്&#x200d; 6 മുതല്&#x200d; 6 വരെ എന്നിങ്ങനെ മൂന്നായി തിരിച്ച് മൂന്ന് നിരക്കായി ഈടാക്കണം എന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഉപയോഗം കൂടിയ സമയത്ത് കൂടിയ നിരക്ക് ഈടാക്കി ജനത്തെ ദ്രോഹിക്കാനാണ് നീക്കം.</p>
<p>മാസങ്ങള്&#x200d;ക്ക് മുമ്പാണ് ഭൂമിയുടെ ഫെയര്&#x200d; വാല്യൂ വര്&#x200d;ധിപ്പിച്ചത്. അതുവഴി രജിസ്‌ട്രേഷന്&#x200d; ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ക്രമാതീതമായി വര്&#x200d;ദ്ധിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്&#x200d; കെട്ടിട നികുതി വര്&#x200d;ദ്ധനവും നടപ്പാക്കി. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനം കൂടുതല്&#x200d; ദുരിതം അനുഭവിക്കുന്ന അവസ്ഥ വന്നു. ജനദ്രോഹത്തില്&#x200d; ക്രൂരതയുടെ പര്യായമായി ഈ സര്&#x200d;ക്കാര്&#x200d; മാറിയിരിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്&#x200d; അടിയന്തരമായി ഇടപെടണം. നിര്&#x200d;മ്മാണ മേഖലയില്&#x200d; വില നിയന്ത്രിക്കുന്നതിന് സര്&#x200d;ക്കാര്&#x200d; റെഗുലേറ്ററി ബോര്&#x200d;ഡ് രൂപീകരിക്കണം. പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തണം. ഇക്കാര്യങ്ങള്&#x200d; ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് സംസ്ഥാനത്തെ മുഴുവന്&#x200d; പഞ്ചായത്ത്, മുനിസിപ്പല്&#x200d; കേന്ദ്രങ്ങളിലും മുസ്‌ലിംലീഗ് പ്രതിഷേധ സംഗമങ്ങള്&#x200d; സംഘടിപ്പിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാന്&#x200d; ഒന്നും ചെയ്യാതെ സര്&#x200d;ക്കാര്&#x200d; നിസ്സംഗത തുടരുന്നതില്&#x200d; പ്രതിഷേധിച്ചാണ് സമര പരിപാടി. അടിസ്ഥാന പ്രശ്‌നങ്ങളില്&#x200d;നിന്ന് ശ്രദ്ധ തിരിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; അനാവശ്യ വിവാദങ്ങളുടെ പിന്നാലെ പോവുകയാണ്. ഇത് അനുവദിക്കില്ല. പൊതുവിപണിയില്&#x200d; സര്&#x200d;ക്കാര്&#x200d; ഇടപെടുന്നത് വരെ പ്രതിഷേധം തുടരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/price-without-regulation-govt-without-moving.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരിസ്ഥിതി സംവേദക മേഖല; കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികള്&#x200d;ക്കായി കേന്ദ്ര സര്&#x200d;ക്കാരിനോടാവശ്യപ്പെടും</title>
		<link>https://www.chandrikadaily.com/environmental-sensor-field-the-central-government-will-be-asked.html</link>
					<comments>https://www.chandrikadaily.com/environmental-sensor-field-the-central-government-will-be-asked.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 15 Nov 2022 14:50:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central govt]]></category>
		<category><![CDATA[Kerala Govt.]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221855</guid>

					<description><![CDATA[ജനസാന്ദ്രത കൂടിയ 109 പഞ്ചായത്തുകള്&#x200d; കൂടി സി. ആര്&#x200d;. ഇസഡ് 2 കാറ്റഗറിയില്&#x200d; ഉള്&#x200d;പ്പെടുത്തും]]></description>
										<content:encoded><![CDATA[<p>പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികള്&#x200d;ക്കായി കേന്ദ്ര സര്&#x200d;ക്കാരിനോടാവശ്യപ്പെടാന്&#x200d; എം. പിമാരുടെ യോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേര്&#x200d;ന്നത്. യോഗത്തില്&#x200d; എം. പിമാരും മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.</p>
<p>കേരളത്തിന്റെ സാഹചര്യം പരിഗണിച്ച് ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി കേന്ദ്ര സര്&#x200d;ക്കാരിനു സമര്&#x200d;പ്പിച്ച പ്രൊപ്പോസലുകള്&#x200d; അംഗീകരിക്കുക. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്&#x200d; കേരളം പോലുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് അനിവാര്യമെങ്കില്&#x200d; നിയമനിര്&#x200d;മ്മാണം നടത്തുക. ജനസാന്ദ്രത കൂടിയ 109 പഞ്ചായത്തുകള്&#x200d; കൂടി സി. ആര്&#x200d;. ഇസഡ് 2 കാറ്റഗറിയില്&#x200d; ഉള്&#x200d;പ്പെടുത്തുന്നതിന് കേന്ദ്ര സര്&#x200d;ക്കാരില്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്തുക. എന്നീ ആവശ്യങ്ങളാണ് യോഗം മുന്നോട്ട് വെയ്ക്കുന്നത്.</p>
<p>നേമം കോച്ചിംഗ് ടെര്&#x200d;മിനല്&#x200d; യാഥാര്&#x200d;ത്ഥ്യമാക്കാന്&#x200d; എം. പിമാര്&#x200d; കേന്ദ്ര റെയില്&#x200d;വേ മന്ത്രിയെ കാണാനും തീരുമാനിച്ചു. കണ്ണൂര്&#x200d; അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; നിന്നും വിദേശ കമ്പനികള്&#x200d;ക്ക് സര്&#x200d;വ്വീസ് നടത്താന്&#x200d; പോയിന്റ് ഓഫ് കോള്&#x200d; അനുവദിക്കുന്നതിന് ആസിയാന്&#x200d; രാജ്യങ്ങളുമായി ഓപ്പണ്&#x200d; സ്‌കൈ പോളിസിയുടെ ഗുണങ്ങള്&#x200d; ലഭ്യമാക്കുന്നതിന് ഇടപെടാനും യോഗം തീരുമാനിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/environmental-sensor-field-the-central-government-will-be-asked.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഔദ്യോഗിക യാത്രകളിലും പ്രതി മന്ത്രി ജലീലിനൊപ്പം ; ചിത്രങ്ങള്&#x200d; പുറത്ത് വിട്ട് വി.ടി ബല്&#x200d;റാം</title>
		<link>https://www.chandrikadaily.com/vt-balram-mla-post-an-facebook-post-against-minister-kt-jaleel.html</link>
					<comments>https://www.chandrikadaily.com/vt-balram-mla-post-an-facebook-post-against-minister-kt-jaleel.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 05 May 2019 17:54:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[Facebook post]]></category>
		<category><![CDATA[Kerala Govt.]]></category>
		<category><![CDATA[VT BALRAM]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126312</guid>

					<description><![CDATA[വളാഞ്ചേരിയില്&#x200d; 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയുമായി മന്ത്രി കെ.ടി ജലീലിന് അടുത്ത ബന്ധമുണ്ടന്ന് തെളിയിക്കുന്ന ചിത്രങ്ങള്&#x200d; പുറത്ത് വിട്ട് വി.ടി ബല്&#x200d;റാം എം.എല്&#x200d;.എ. ഫേസ്ബുക്കിലൂടെയാണ് ചിത്രങ്ങള്&#x200d; പുറത്ത് വിട്ടത്. ചിത്രങ്ങള്&#x200d; പ്രതിയുമായി മന്ത്രിക്കുള്ള അടുപ്പത്തിന്റെ തെളിവാണെന്ന് ബല്&#x200d;റാം പോസ്റ്റില്&#x200d; കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം നിയമസഭാ സമിതികളുടെ ഭാഗമായി രണ്ടര വര്&#x200d;ഷത്തിലൊരിക്കല്&#x200d; എംഎല്&#x200d;എമാര്&#x200d;ക്ക് കുടുംബസമേതം അഖിലേന്ത്യാ പര്യടനം അനുവദിച്ചിട്ടുണ്ട്. എംഎല്&#x200d;എയുടെ ചെലവ് നിയമസഭയില്&#x200d; നിന്ന് എടുക്കും. കൂടെയുള്ള കുടുംബാംഗങ്ങളുടെ ചെലവ് അതത് എംഎല്&#x200d;എ സ്വന്തം [&#8230;]]]></description>
										<content:encoded><![CDATA[
<p>വളാഞ്ചേരിയില്&#x200d; 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയുമായി മന്ത്രി കെ.ടി ജലീലിന് അടുത്ത ബന്ധമുണ്ടന്ന് തെളിയിക്കുന്ന ചിത്രങ്ങള്&#x200d; പുറത്ത് വിട്ട് വി.ടി ബല്&#x200d;റാം എം.എല്&#x200d;.എ. ഫേസ്ബുക്കിലൂടെയാണ് ചിത്രങ്ങള്&#x200d; പുറത്ത് വിട്ടത്. ചിത്രങ്ങള്&#x200d; പ്രതിയുമായി മന്ത്രിക്കുള്ള അടുപ്പത്തിന്റെ തെളിവാണെന്ന് ബല്&#x200d;റാം പോസ്റ്റില്&#x200d; കുറിച്ചു.</p>



<p><strong>ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം</strong> <br> നിയമസഭാ സമിതികളുടെ ഭാഗമായി രണ്ടര വര്&#x200d;ഷത്തിലൊരിക്കല്&#x200d; എംഎല്&#x200d;എമാര്&#x200d;ക്ക് കുടുംബസമേതം അഖിലേന്ത്യാ പര്യടനം അനുവദിച്ചിട്ടുണ്ട്. എംഎല്&#x200d;എയുടെ ചെലവ് നിയമസഭയില്&#x200d; നിന്ന് എടുക്കും. കൂടെയുള്ള കുടുംബാംഗങ്ങളുടെ ചെലവ് അതത് എംഎല്&#x200d;എ സ്വന്തം നിലക്ക് വഹിക്കണം. കുടുംബത്തേയാണ് സാധാരണ ഗതിയില്&#x200d; കൂടെ കൂട്ടുക എങ്കിലും ചിലപ്പോള്&#x200d; എംഎല്&#x200d;എക്ക് വളരെയധികം അടുപ്പമുള്ള സുഹൃത്തുക്കളേയോ പേഴ്‌സണല്&#x200d; സ്റ്റാഫിനേയോ ചിലര്&#x200d; കൊണ്ടു പോകാറുണ്ട്. ടിക്കറ്റ് മാത്രം സ്വയം എടുത്താല്&#x200d; മതി, ബാക്കി ചെലവൊക്കെ കൂട്ടത്തില്&#x200d; നടന്നുപോവും. ഔദ്യോഗിക സ്വഭാവത്തോടെ മറ്റ് സംസ്ഥാനങ്ങളുടെ ആതിഥേയത്വം സ്വീകരിച്ച് നാടുകാണാം എന്നതാണിതിന്റെ സൗകര്യം.</p>



<p>2015ല്&#x200d; ശ്രീ കെ.ടി.ജലീല്&#x200d; അംഗമായ നിയമസഭയുടെ ഔദോ ഭാഷാ സമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തിന്റെ ഫോട്ടോസ് ആണിവ. ഇതില്&#x200d; ശ്രീ ജലീലിന്റെ കൂടെ അദ്ദേഹത്തിന്റെ കുടുംബാംഗമല്ലാത്ത, പേഴ്‌സണല്&#x200d; സ്റ്റാഫ് അല്ലാത്ത ഷംസുദ്ദീന്&#x200d; എങ്ങനെ ഉള്&#x200d;പ്പെട്ടു എന്നത് ദുരൂഹമാണ്. സംസ്ഥാന നിയമസഭയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു ഔദ്യോഗിക യാത്രയില്&#x200d; കൂടെ കൊണ്ടുപോകാന്&#x200d; മാത്രം എന്ത് അടുപ്പമാണ് ശ്രീ ജലീലിന് ഈപ്പറയുന്ന ഷംസുദ്ദീനുമായി ഉള്ളത്? വളാഞ്ചേരിയിലെ നാട്ടുകാരന്&#x200d; എന്ന കേവല ബന്ധം മാത്രമേ ഉള്ളൂ എന്ന മന്ത്രിയുടെ അവകാശവാദം പൊളിയുന്നത് ഇവിടെയാണ്. ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള ഗഘ 55 ഖ1നമ്പര്&#x200d; ഇന്നോവ കാറില്&#x200d; ങഘഅ ബോര്&#x200d;ഡ് വച്ച് ശ്രീ കെ.ടി.ജലീല്&#x200d; സ്ഥിരമായി വിനോദയാത്രകള്&#x200d;ക്ക് പോയിരുന്നു എന്ന് തെളിയിക്കുന്ന ഫോട്ടോകളും പുറത്തു വന്നു കഴിഞ്ഞിരിക്കുന്നു.</p>



<p>പോക്‌സോ കേസില്&#x200d; പ്രതി ചേര്&#x200d;ക്കപ്പെട്ട ഷംസുദീനെതിരെ ഇരയായ പെണ്&#x200d;കുട്ടിയുടെ ബന്ധുക്കള്&#x200d; വിവരമറിയിച്ചിട്ടും പോലീസ് അന്വേഷണത്തെ അട്ടിമറിച്ച് പ്രതിക്ക് വിദേശത്തേക്ക് കടക്കാനുള്ള ഒത്താശ ചെയ്തു കൊടുത്തു എന്ന ഗുരുതരമായ ആക്ഷേപമാണ് മന്ത്രി  ശ്രീകെ.ടി.ജലീലിനെതിരെ ഉയര്&#x200d;ന്നിരിക്കുന്നത്. ആരോപണം ഉന്നയിച്ചത് വി.ടി ബല്&#x200d;റാമല്ല, മന്ത്രിയുടെ നാട്ടുകാരായ പെണ്&#x200d;കുട്ടിയുടെ ബന്ധുക്കള്&#x200d; തന്നെയാണ്. സംഭവം സത്യമെങ്കില്&#x200d; ഗുരുതരമായ സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയിട്ടുള്ളത്. പോക്‌സോ കേസില്&#x200d; മന്ത്രിയെ കൂട്ടുപ്രതിയാക്കാനാണ് പോലീസ് തയ്യാറാവേണ്ടത്.</p>



<p>ഇതിനൊന്നും മറുപടി പറയാനാവാതെ സമനില തെറ്റിയാണ് മന്ത്രി ശ്രീ കെ.ടി.ജലീല്&#x200d; ഇപ്പോള്&#x200d; കല്യാണച്ചടങ്ങുകളിലും മറ്റ് പൊതു പരിപാടികളിലുമൊക്കെ പങ്കെടുക്കുന്ന എന്റേതും അബ്ദുസ്സമദ് സമദാനിയുടേതുമടക്കമുള്ള ഫോട്ടോകള്&#x200d; പുറത്തുവിട്ട് എന്തൊക്കെയോ തെളിയിക്കാനെന്ന മട്ടില്&#x200d; തത്രപ്പെടുന്നത്. കല്യാണച്ചടങ്ങുകളിലെ ഗ്രൂപ്പ് ഫോട്ടോകള്&#x200d; പോലെയല്ല, മന്ത്രിയും ഈ പോക്‌സോ പ്രതിയും തമ്മിലുള്ള ദീര്&#x200d;ഘനാളത്തെ ആത്മബന്ധം തെളിയിക്കുന്ന മറ്റ് ഫോട്ടോകള്&#x200d; എന്ന് ഏതൊരാള്&#x200d;ക്കും എളുപ്പത്തില്&#x200d; ബോധ്യപ്പെടാവുന്നതേയുള്ളൂ. ഒളിവിലിരിക്കുന്ന പ്രതിയുടെ വീട്ടിലെ വിവാഹ ആല്&#x200d;ബത്തില്&#x200d; നിന്നുള്ള ക്ലാരിറ്റിയുള്ള ഫോട്ടോകള്&#x200d; പോലും മന്ത്രിക്ക് ഇപ്പോഴും ഞൊടിയിടയില്&#x200d; ലഭ്യമാവുന്നുണ്ടെന്നുള്ളത് ഇവര്&#x200d; തമ്മില്&#x200d; ഇപ്പോഴും തുടരുന്ന അന്തര്&#x200d;ധാരയെ കൂടുതല്&#x200d; വെളിപ്പെടുത്തുന്നു.</p>



<p>സൈബര്&#x200d; വെട്ടുകിളികളെ ആവേശം കൊള്ളിക്കുന്നതിനായി എകെജിയുടേയും നായനാരുടേയുമൊക്കെ പേരെടുത്തുപയോഗിക്കുന്ന ശ്രീ കെ.ടി.ജലീല്&#x200d; എന്ന കേരള സംസ്ഥാനത്തിലെ മന്ത്രി തനിക്കെതിരെ മാന്യമായ ഭാഷയില്&#x200d; വസ്തുതാപരമായ ആരോപണമുന്നയിച്ച പ്രതിപക്ഷ എംഎല്&#x200d;എയെ അധിക്ഷേപിക്കുന്നത് &#8216;തൃത്താലത്തുര്&#x200d;ക്കി &#8216;, &#8216;തൃത്താല രാമന്&#x200d;&#8217; എന്നൊക്കെ വിളിച്ചാണ് എന്നത് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. തിരിച്ച് അദ്ദേഹത്തിന് സോഷ്യല്&#x200d; മീഡിയയില്&#x200d; നിലവിലുള്ള ആട്, ചേക്കോഴി, കൊന്നപ്പൂ ചേര്&#x200d;ത്തുള്ള ഇരട്ടപ്പേരുകള്&#x200d; വിളിക്കാന്&#x200d; ഞാനാഗ്രഹിക്കുന്നില്ല. എന്നാല്&#x200d; അതിന്റെ കൂടെ പീഡോ ജലീല്&#x200d; എന്ന ഒരു പേര് കൂടി അദ്ദേഹത്തിന് വീഴാതിരിക്കാന്&#x200d; അദ്ദേഹം തന്നെ ശ്രദ്ധിച്ചാല്&#x200d; നന്ന്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vt-balram-mla-post-an-facebook-post-against-minister-kt-jaleel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
