kerala hajj pilgrimmage – Chandrika Daily https://www.chandrikadaily.com Tue, 16 Jul 2019 08:38:43 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg kerala hajj pilgrimmage – Chandrika Daily https://www.chandrikadaily.com 32 32 മലയാളി ഹാജിമാര്‍ ഇന്നു മുതല്‍ മക്കയിലേക്ക് https://www.chandrikadaily.com/keralas-pilgrims-will-reach-grand-mosque-in-makkah-today.html https://www.chandrikadaily.com/keralas-pilgrims-will-reach-grand-mosque-in-makkah-today.html#respond Tue, 16 Jul 2019 08:31:19 +0000 http://www.chandrikadaily.com/?p=133345 ഗഫൂര്‍ പട്ടാമ്പി
ജിദ്ദ: മദീന വിമാനത്താവളം വഴിയെത്തിയ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ മക്കയിലേക്കുള്ള യാത്ര തുടരുകയാണ്. കരിപ്പൂരില്‍ നിന്നും എത്തിയ മലയാളി ഹാജിമാര്‍ പ്രവാചക നഗരി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മുതല്‍ മക്കയിലക്ക് യാത്ര തിരിക്കും. കരിപ്പൂരില്‍ നിന്നും ആദ്യ ദിവസമെത്തിയ രണ്ട് വിമാനങ്ങളിലെ 600 ഹാജിമാര്‍ ഇന്ന് സുബഹി നമസ്‌ക്കാരം നിര്‍വ്വഹിച്ച ശേഷം രാവിലെ 8 മണിക്കും രണ്ടാം ദിവസമെത്തിയ ആദ്യ വിമാനത്തിലെ 300 ഹാജിമാര്‍ ഇന്ന് അസര്‍ നമസ്‌കാരാനന്തരം നാല് മണിക്കും പ്രവാചക നഗരിയോട് സലാം പറഞ്ഞ് മക്കയിലേക്ക് യാത്രയാവും. മസ്ജിദുനബവ്വിയുടെ പരിസരത്തുള്ള ഹാജിമാരുടെ താമസ കേന്ദ്രങ്ങളില്‍ നിന്ന് പ്രത്യക ബസ്സുകളില്‍ ഇഹ്‌റാം വേഷത്തിലാവും ഹാജിമാര്‍ പുറപ്പെടുക. പിന്നീട് മീക്കാത്ത് മസ്ജിദില്‍ നിന്ന് ഇഹ്‌റാമില്‍ പ്രവേശിച്ച് യാത്ര തുടരും. മക്കയിലെത്തുന്ന തീര്‍ഥാടകരില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ മസ്ജിദുല്‍ ഹറാമിന്റെ പരിസരത്തുള്ള താമസ കേന്ദ്രങ്ങളിലും അസീസിയ കാറ്റഗറിയിലുള്ളവര്‍ മഹത്തത്തുല്‍ബങ്കിന്റെയും അബ്ദുള്ള ഹിയാത്ത റോഡിന്റെയും പരിസരത്തുള്ള താമസ കേന്ദ്രങ്ങളില്‍ ലഗേജുകളിറക്കി ഉംറ കര്‍മ്മം നിര്‍വ്വഹിച്ച ശേഷമാണ് താമസ കേന്ദ്രങ്ങളിലെത്തുക.
ഇന്ന് പുറപ്പെടുന്ന ആദ്യ സംഘങ്ങളെ കോര്‍ഡിനേറ്റര്‍ ടീം ലീഡര്‍ സൈതലവി, ഗവണ്‍മെന്റ് വളണ്ടിയര്‍മാരായ മുജീബ്, അബ്ദുല്‍ ജലീല്‍, അബൂബക്കര്‍, ഇബ്രാഹിം എന്നിവര്‍ അനുഗമിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആദ്യമെത്തുന്ന സംഘങ്ങള്‍ യഥാക്രമത്തില്‍ മക്കയിലക്ക് തിരിച്ചുകൊണ്ടിരിക്കും. മദീന വഴി എത്തിയ മലയാളികളടക്കമുള്ള ഇന്ത്യന്‍ തീര്‍ഥാടകര്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച ശേഷം ജിദ്ദ വിമാനത്താവളം വഴിയായിരിക്കും നാട്ടിലേക്ക് മടങ്ങുക.

]]>
https://www.chandrikadaily.com/keralas-pilgrims-will-reach-grand-mosque-in-makkah-today.html/feed 0
ഹജ്ജ്: കേരളത്തില്‍നിന്നുള്ള ആദ്യ സംഘം മദീനയില്‍; ഇന്ന് മൂന്ന് വിമാനങ്ങള്‍ https://www.chandrikadaily.com/first-team-for-hajj-pilgrimage-reached-in-madeena-from-kerala.html https://www.chandrikadaily.com/first-team-for-hajj-pilgrimage-reached-in-madeena-from-kerala.html#respond Mon, 08 Jul 2019 05:08:27 +0000 http://www.chandrikadaily.com/?p=132458 കൊണ്ടോട്ടി/മദീന: ദൈവവിളിക്കുത്തരം നല്‍കി നാഥനോടുള്ള നിലയ്ക്കാത്ത പ്രാര്‍ത്ഥനകളുമായി കേരളത്തില്‍നിന്നുള്ള ഹാജിമാരുടെ ആദ്യം സംഘം പ്രവാചക നഗരിയായ മദീനയിലെത്തി. സംസ്ഥാന ഹജ്ജ് കമ്മറ്റി വഴിയുള്ള രണ്ട് സംഘങ്ങളാണ് ഇന്നലെ കരിപ്പൂരില്‍ നിന്നും പുറപ്പെട്ടത്. ഉച്ചക്ക് 2.25ന് പുറപ്പെട്ട എസ്.വി 5749 വിമാനത്തില്‍ 167 സ്ത്രീകളും 133 പുരുഷന്‍മാരും മൂന്ന് മണിക്ക് പുറപ്പെട്ട രണ്ടാമത്തെ സംഘത്തില്‍ 160 സ്ത്രീകളും140 പുരഷന്മാരും എടക്കം 600 പേരാണ് ആദ്യ ദിനം യാത്ര തിരിച്ചത്. സഊദി സമയം വൈകീട്ട് 4.40ന് മദീനയിലെത്തിയ ആദ്യ സംഘത്തെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും കെ.എം.സി.സി വിവിധ സംഘടനാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് ഭിന്നമായി മദീനയിലേക്കാണ് ഇത്തവണ ഹജ്ജ് സര്‍വീസ്. രണ്ട് സംഘങ്ങളിലും കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതല്‍. 305 പേര്‍. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 139പേരും മലപ്പുറം ജില്ലയില്‍ നിന്ന് 121 പേരുമാണ് ഇന്നലെ പുറപ്പെട്ടത്. 64പേര്‍ കാസര്‍ ക്കോട് ജില്ലക്കാരും അഞ്ചുപേര്‍ പാലക്കാട് ജില്ലക്കാരുമാണ്. ആലപ്പുഴ, വയനാട് ജില്ലകളില്‍ നിന്ന് നാലുവീതവും, ഇടുക്കി, കോട്ടയം ജില്ലകളില്‍നിന്ന് രണ്ടു പേര്‍ വീതവുമാണ് സംഘത്തിലുള്ളത്.
എന്‍.പി സൈതലവി, മുജീബ്‌റഹ്മാന്‍ പൂഞ്ചീരി എന്നിവരാണ് ആദ്യ സംഘത്തിലെ വളണ്ടിയര്‍മാര്‍. രണ്ടാമത്തെ സംഘത്തില്‍ ടി അബ്ദുല്‍ജലീലും അബൂബക്കര്‍. വി.മക്കാറും വളണ്ടിയര്‍മാരായി പുറപ്പെട്ടു. ആദ്യസംഘത്തില്‍ 85 സ്ത്രീകളും രണ്ടാമത്തെ വിമാനത്തില്‍ 41 പേരും മെഹറമില്ലാത്ത യാത്രക്കാരാണ്.
ഇന്ന് മൂന്ന് വിമാനങ്ങളിലായി 900 പേര്‍കൂടി യാത്ര തിരിക്കും. രാവിലെ 8.40നും ഉച്ചക്ക് ഒരു മണിക്കും വൈകീട്ട് 3 മണിക്കുമാണ് ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഒരു മണിയോടെ ആദ്യ സംഘത്തെ ഹജ്ജ് ഹൗസില്‍ നിന്നും പ്രത്യേക ബസ്സുകളിലായി വിമാനത്താവളത്തില്‍ എത്തിച്ചു. ഹജ്ജ് മന്ത്രി കെ.ടി ജലീല്‍ ആദ്യ സംഘത്തിന് #ാഗ് ഓഫ് നല്‍കി. ടി.വി ഇബ്രാഹീം എം.എല്‍.എ, പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

]]>
https://www.chandrikadaily.com/first-team-for-hajj-pilgrimage-reached-in-madeena-from-kerala.html/feed 0
ഹജ്ജ്: കോഴിക്കോട്ടു നിന്നുള്ള ആദ്യ സംഘം നാളെ പുറപ്പെടും https://www.chandrikadaily.com/hajj-service.html https://www.chandrikadaily.com/hajj-service.html#respond Sat, 06 Jul 2019 10:29:54 +0000 http://www.chandrikadaily.com/?p=132264


കോഴിക്കോട്: സംസ്ഥാനത്തെ ഹജ്ജ് തീര്‍ഥാടകരുടെ ആദ്യ സംഘം നാളെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴി പുറപ്പെടും. രണ്ടു വിമാനങ്ങളിലായി 600 തീര്‍ഥാടകരാണ് നാളെ പുറപ്പെടുന്നത്. ഉച്ചയ്ക്ക് 2.25നാണ് ആദ്യ ഹജ്ജ് വിമാന സര്‍വീസ്. ഉച്ചയ്ക്ക് മൂന്നിന് രണ്ടാം വിമാന സര്‍വീസും മദീനയിലേക്ക് പോകും.

13,472 തീര്‍ഥാടകര്‍ക്കാണ് കേരളത്തില്‍ നിന്ന് ഇത്തവണ അവസരം ലഭിച്ചത്. ഇതില്‍ 10,732 പേരും കോഴിക്കോട് വിമാനത്താവളം വഴിയാണ് പുറപ്പെടുക. ബാക്കി വരുന്ന 2,740 പേര്‍ നെടുമ്പാശേരി വിമാനത്താവളം വഴിയും യാത്രയാകും. നെടുമ്പാശേരിയില്‍ നിന്ന് 14 മുതല്‍ 17 വരെയാണ് വിമാന സര്‍വീസ്.

]]>
https://www.chandrikadaily.com/hajj-service.html/feed 0
ഹജ്ജ് തീര്‍ത്ഥാടനം ; കേരളത്തില്‍ നിന്നുള്ള ആദ്യ വിമാനം ജൂലൈ ഏഴിന് https://www.chandrikadaily.com/kerala-hajj-pilgrimes-first-aeroplane-on-july-7-th.html https://www.chandrikadaily.com/kerala-hajj-pilgrimes-first-aeroplane-on-july-7-th.html#respond Fri, 28 Jun 2019 16:59:40 +0000 http://www.chandrikadaily.com/?p=131412 ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള കേരളത്തില്‍നിന്നുള്ള തീര്‍ത്ഥാടക സംഘത്തെ വഹിച്ചുള്ള ആദ്യ വിമാനം ജൂലൈ ഏഴിന് പുറപ്പെടും. എന്നാല്‍ ഇന്ത്യയില്‍നിന്നുള്ള തീര്‍ത്ഥാടക സംഘം ജൂലൈ നാലിന് തന്നെ മദീനയിലെത്തും.

ഡല്‍ഹിയില്‍നിന്നും 420 ഹജ്ജ് തീര്‍ത്ഥാടകരുമായുള്ള എയര്‍ ഇന്ത്യാ വിമാനം ജുലൈ നാലിന് മദീന വിമാനത്താവളത്തിലെത്തും. സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഔസാഫ് സയീദ്, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മുഹമ്മദ് നൂര്‍ ഷെയ്ഖ് അടങ്ങിയ സംഘം ചേര്‍ന്ന് തീര്‍ത്ഥാടകരെ സ്വീകരിക്കും.

ഇക്കുറി കേരളത്തില്‍നിന്നുള്ള തീര്‍ത്ഥടകര്‍ എത്തുന്നതും മദീന വിമാനത്താവളത്തിലാണ്. സൗദി എയര്‍ലൈന്‍സിലെത്തുന്ന തീര്‍ത്ഥാടകരെ പ്രവാസി മലയാളികളായ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ് എന്നീ വിമാനങ്ങളിലാണ് തീര്‍ത്ഥാടകരെ മക്കയിലെത്തിക്കുന്നത്. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്നായി 18 സര്‍വ്വീസുകളാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

2750ഓളം പേരാണ് നെടുമ്പാശ്ശേരിയില്‍നിന്നും പുറപ്പെടുന്നത്. കരിപ്പൂരില്‍ ഹജ്ജ് ഹൗസ് കേന്ദ്രീകരിച്ചാണ് പ്രധാനമായും ഒരുക്കങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്തുനിന്നും സര്‍ക്കാര്‍ ക്വാട്ടയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീര്‍ത്ഥാടക സംഘമാണ് ഈ വര്‍ഷം യാത്രയാകുന്നത്. മ
13,472 തീര്‍ത്ഥാടകരാണ് നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍നിന്നായി പുറപ്പെടുന്നത്. അടുത്ത മാസം 13 ന് വൈകീട്ട് 7 നാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യമ്പിന്റെ ഉത്ഘാടനം നടക്കുക.14 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നെടുമ്പാശേരിയില്‍നിന്നുള്ള ആദ്യ വിമാനം യാത്രയാകുന്നത്.

]]>
https://www.chandrikadaily.com/kerala-hajj-pilgrimes-first-aeroplane-on-july-7-th.html/feed 0
ഹജ്ജ് തീര്‍ഥാടനത്തിനുള്ള വിമാനക്കൂലിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ https://www.chandrikadaily.com/india-reduces-airfare-for-muslims-on-hajj-pilgrimage.html https://www.chandrikadaily.com/india-reduces-airfare-for-muslims-on-hajj-pilgrimage.html#respond Tue, 27 Feb 2018 14:08:46 +0000 http://www.chandrikadaily.com/?p=72145 ന്യൂഡല്‍ഹി: ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇളവ്. ഹജ്ജ് സബ്‌സിഡി അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് വിമാനകൂലിയില്‍ ഇളവു നല്‍കുമെന്ന കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇതൊന്നും സുപ്രധാന നഖ്വി വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളില്‍ മുംബൈയില്‍ നിന്ന് 98,750 രൂപയായിരുന്നു ഹജ്ജ് വിമാനക്കൂലിയെങ്കില്‍ അത് ഇത്തവണ 57,857 രൂപയായി കുറയും. ഏകദേശം 41000 രൂപ്ക്കടുത്ത് വിമാനക്കൂലിയില്‍ കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നഖ്വി പറഞ്ഞു.

അതേസമയം വിമാനക്കൂലി കുറച്ചെങ്കിലും അത് വിമാന കമ്പനികള്‍ ഈടാക്കുന്ന നിരക്കിന് ആനുപാതികമായിരിക്കും. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, സൗദിയിലെ മറ്റൊരു വിമാന കമ്പനിയായ ഫ്‌ലൈനാസ് തുടങ്ങിയവ്ക്കാണ് നിരക്ക് കുറച്ചത്. ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തവണ ഇന്ത്യയില്‍നിന്ന് ഹജ്ജ് തീര്‍ഥാടനത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1.75 ലക്ഷം ആളുകളാണ്.

കഴിഞ്ഞ മാസമാണ് ഹജ്ജ് തീര്‍ഥാടനത്തിന് നല്‍കിവന്നിരുന്ന സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. 2012 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹജ്ജ് യാത്രികര്‍ക്ക് ആശ്വാസമുണ്ടാകുന്ന നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

]]>
https://www.chandrikadaily.com/india-reduces-airfare-for-muslims-on-hajj-pilgrimage.html/feed 0
ഹജ്ജ് നയം: സുപ്രീം കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി https://www.chandrikadaily.com/haj-policy-is-not-discriminatory-centre-tells-sc.html https://www.chandrikadaily.com/haj-policy-is-not-discriminatory-centre-tells-sc.html#respond Fri, 05 Jan 2018 14:37:19 +0000 http://www.chandrikadaily.com/?p=63325 ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാനം തിരിച്ച് ക്വാട്ട ഏര്‍പ്പെടുത്തിയതില്‍ വിവേചനമുണ്ടെന്ന് ആരോപിച്ച് കേരള ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. രണ്ടാഴ്ചക്കകം കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം കാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഹര്‍ജി വാദം കേള്‍ക്കുന്നതിനായി ഈ മാസം 30 ലേക്കു മാറ്റി. ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നതില്‍ ജനസംഖ്യാ അനുപാതമല്ല, അപേക്ഷകരുടെ എണ്ണമാണ് മാനദണ്ഡമാക്കേണ്ടതെന്ന് കേരള ഹജ്ജ് കമ്മിറ്റി വാദിച്ചു. സഊദി അറേബ്യന്‍ സര്‍ക്കാര്‍ ഒരു ലക്ഷത്തി എഴുപത്തയ്യായിരം സീറ്റുകള്‍ ഇന്ത്യക്ക് അനുവദിച്ചിട്ടുണ്ട്. 6900 അപേക്ഷകരുള്ള ബിഹാറിന് 12,000 സീറ്റുകളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്. ഇത് കാരണം ബിഹാറില്‍ നിന്നും അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുന്നു. എന്നാല്‍ 95,000 അപേക്ഷകള്‍ സമര്‍പ്പിച്ച കേരളത്തിന് അയ്യായിരം സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഉത്തര്‍പ്രദേശിനും, ബിഹാറിനുമാണ് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നതെന്ന് കേരള ഹജ്ജ് കമ്മിറ്റിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. അതേസമയം കേന്ദ്ര ഹജ്ജ് കമ്മിറ്റി 31 സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമായി കൂടിയാലോചിച്ച ശേഷമാണ് ദേശീയ നയം രൂപീകരിച്ചതെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ മറുപടി. എന്നാല്‍ ദേശീയ ഹജ്ജ് നയം സ്റ്റേ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നറുക്കെടുപ്പ് നടപടിയുമായി ഹജ്ജ് കമ്മിറ്റികള്‍ക്കു മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. അതേ സമയം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഇരുപത്തിയഞ്ച് ശതമാനം ക്വാട്ട നല്‍കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ രണ്ടിരട്ടി തുകയാണ് ഈടാക്കുന്നതെന്ന കാര്യം കേരള ഹജ്ജ് കമ്മിറ്റി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇക്കാര്യവും കേന്ദ്രം രണ്ടാഴ്ചക്കകം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/haj-policy-is-not-discriminatory-centre-tells-sc.html/feed 0
ഹജ്ജ് അപേക്ഷാ തീയ്യതി 22 വരെ നീട്ടി https://www.chandrikadaily.com/hajji-registration-upto-dec-22.html https://www.chandrikadaily.com/hajji-registration-upto-dec-22.html#respond Fri, 08 Dec 2017 06:22:35 +0000 http://www.chandrikadaily.com/?p=58432 കൊണ്ടോട്ടി:ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി ഡിസംബര്‍ 22 വരെ നീട്ടി. നവംബര്‍ 15 ന് ആരംഭിച്ച അപേക്ഷ സ്വീകരിക്കല്‍ ഇന്നലെ അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ഹജ്ജ് കമ്മറ്റി സമയം നീട്ടിനല്‍കിയത്. 53108 അപേക്ഷകളാണ് കേരളത്തില്‍ ഇതിനകം ലഭിച്ചത്. ഇതില്‍ 1900ത്തോളം അപേക്ഷകള്‍ 70വയസ്സ് കഴിഞ്ഞ റിസര്‍വ് കാറ്റഗറിക്കാരുടേതാണ്. 232സ്ത്രീകള്‍ മെഹറമില്ലാത്ത അപേക്ഷകരായുമുണ്ട്. പുതുതായി അപേക്ഷ നല്‍കുന്നവര്‍ ംംം.വമഷരീാാശേേലല.ഴീ്.ശി എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷ നല്‍കേണ്ടത്. വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ചും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ ആയോ അല്ലാതെയോ സമര്‍പ്പിക്കുന്ന അപേക്ഷകളും അനുബന്ധ രേഖകളും ഒരാള്‍ക്ക് 300 രൂപയെന്ന തോതില്‍ അടച്ച ബാങ്ക് രശീതി സഹിതം സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസില്‍ ഡിസംബര്‍ 22ന് 5 മണിക്ക് മുമ്പ് എത്തിക്കണം.

ഹജ്ജ് യാത്ര ഉറപ്പാകുമെന്ന് കരുതുന്ന റിസര്‍വ്വ് കാറ്റഗറിയില്‍ പെട്ട 70 വയസ്സ് കഴിഞ്ഞവരും അവരുടെ സഹായികളുമുള്‍പ്പെടുന്ന അപേക്ഷകര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഉള്‍പ്പെടെയുള്ളവരുടെ ശ്രമഫലമായി സംസ്ഥാനത്ത് ഈ വര്‍ഷം 10,000 പേര്‍ക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. നാല് വര്‍ഷം തുടര്‍ച്ചയായി അപേക്ഷ നല്‍കി ഈ വര്‍ഷം അഞ്ചാം വര്‍ഷ അപേക്ഷകരായി കാത്തിരിക്കവെയാണ് 13,000ല്‍ അധികം അപേക്ഷകരെ ആശങ്കയിലാഴ്ത്തിയ പുതിയ ഹജ്ജ്‌നയം കേന്ദ്രം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. .ജനുവരി നാലിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

]]>
https://www.chandrikadaily.com/hajji-registration-upto-dec-22.html/feed 0
ഹാജിമാര്‍ മടങ്ങിയെത്തിയത് മദീനയില്‍ നേരിടേണ്ടി വന്ന ദുരിതാനുഭവങ്ങളുമായി https://www.chandrikadaily.com/kerala-hajj.html https://www.chandrikadaily.com/kerala-hajj.html#respond Sat, 30 Sep 2017 18:45:11 +0000 http://www.chandrikadaily.com/?p=45942  
സ്വന്തം ലേഖകന്‍
നെടുമ്പാശ്ശേരി
സംസ്ഥാനത്ത് നിന്നുള്ള ഹാജിമാര്‍ വെള്ളിയാഴ്ച്ച നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയത് മദീനയില്‍ നേരിടേണ്ടി വന്ന ദുരിതാനുഭവങ്ങളുമായി.മദീനയിലെ താമസ സ്ഥലത്ത് കുടിവെള്ളം പോലും ലഭ്യമായില്ലെന്ന് ഹാജിമാര്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്ര ഹജ്ജ് മിഷന്റെ പ്രവര്‍ത്തനം തികച്ചും നിരുത്തരവാദപരമായിരുന്നെന്നാണ് ഹാജിമാരുടെ പരാതി.മദീന പള്ളിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയായിരുന്നു തങ്ങള്‍ക്ക് താമസ സ്ഥലം ലഭിച്ചതെന്നും,പള്ളിയില്‍ നമസ്‌ക്കരിക്കാന്‍ എത്തുമ്പോള്‍ അവിടെ നിന്നും ബോട്ടിലുകളില്‍ സംസം വെള്ളം ശേഖരിച്ച് റൂമില്‍ കൊണ്ടുവന്നാണ് തങ്ങള്‍ ഉപയോഗിച്ചിരുന്നതെന്നും ഇടുക്കി സ്വദേശി ഹംസ പറഞ്ഞു.സംസ്ഥാനത്ത് നിന്നുള്ള 1800 ഓളം തീര്‍ഥാടകര്‍ക്കാണ് ദുരിതമനുഭവിക്കേണ്ടി വന്നത്.മൂന്ന് പേര്‍ക്ക് മാത്രം താമസിക്കാന്‍ സൗകര്യമുള്ള മുറിയില്‍ എട്ടും ഒന്‍പതും പേര്‍ താമസിക്കേണ്ടി വന്നുവെന്നും,ഇത്തരം നാല് റൂമുകള്‍ക്ക് ഒരു ബാത്ത്‌റൂം വീതമാണ് ഉണ്ടായിരുന്നതെന്നും ആലപ്പുഴ അരൂക്കുറ്റി സ്വദേശി ഹബീബ് പറഞ്ഞു.മക്കയിലും മദീനയിലും ഡ്യൂട്ടിയിലുള്ള കേന്ദ്ര ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരില്‍ മലയാളികള്‍ ആരും തന്നെ ഇല്ലാതിരുന്നത് മൂലം ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായും തങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും ഹിന്ദിക്കാരായ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും പൂച്ചാക്കല്‍ സ്വദേശി അബൂബക്കര്‍ പറഞ്ഞു.കേരളത്തില്‍ നിന്നും ഹാജിമാരോടൊപ്പം യാത്രയായിരുന്ന വളണ്ടിയര്‍മാരില്‍ പലര്‍ക്കും ഹിന്ദിയോ അറബിയോ വശമില്ലാതിരുന്നത് മൂലം ഹാജിമാരുടെ പരാതികള്‍ ബന്ധപ്പെട്ടവരെ ധരിപ്പിക്കാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞില്ലെന്നും മടങ്ങിയെത്തിയ ഹാജിമാര്‍ പരാതിപ്പെട്ടു.ഭാവിയില്‍ വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ ഭാഷ വശമുള്ളവരെ നിയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഹാജിമാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ട കേന്ദ്ര ഹജ്ജ് മിഷന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനത്തിനെതിരെ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും,കേന്ദ്ര ഹജ്ജ് കോഓര്‍ഡിനേറ്റര്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിക്കും ഹാജിമാര്‍ പരാതി നല്‍കിയിട്ടുണ്ട്.ഗുരുതരമായ വീഴ്ച്ചയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും മുതവഫിന്റെയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

]]>
https://www.chandrikadaily.com/kerala-hajj.html/feed 0