<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kerala high court &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-high-court/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 24 Jun 2025 09:05:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kerala high court &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/the-state-government-will-not-make-a-law-to-ban-witchcraft-and-sorcery.html</link>
					<comments>https://www.chandrikadaily.com/the-state-government-will-not-make-a-law-to-ban-witchcraft-and-sorcery.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 24 Jun 2025 09:05:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala high court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345584</guid>

					<description><![CDATA[അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്&#x200d; നിയമം നിര്&#x200d;മ്മിക്കില്ലെന്ന് സര്&#x200d;ക്കാര്&#x200d;. ഹൈക്കോടതിയില്&#x200d; നല്&#x200d;കിയ സത്യവാങ്മൂലത്തിലാണ് സര്&#x200d;ക്കാര്&#x200d; ഇത്തരത്തിലൊരു നിലപാട് അറിയിച്ചത്. നിയമ നിര്&#x200d;മ്മാണം വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നും സര്&#x200d;ക്കാര്&#x200d; അറിയിച്ചു. </p>
<p>2019ലെ ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്റെ ശുപാര്&#x200d;ശയും നടപ്പാക്കില്ല. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ സത്യവാങ്മൂലത്തില്&#x200d; ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചയ്ക്കകം നല്&#x200d;കാന്&#x200d; ഡിവിഷന്&#x200d; ബെഞ്ചിന്റെ നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-state-government-will-not-make-a-law-to-ban-witchcraft-and-sorcery.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറക്കിവിടാനാകില്ല; ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/cannot-be-dropped-even-after-the-death-of-the-husband-the-spouse-can-stay-in-the-husbands-house-high-court.html</link>
					<comments>https://www.chandrikadaily.com/cannot-be-dropped-even-after-the-death-of-the-husband-the-spouse-can-stay-in-the-husbands-house-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 03 Jun 2025 03:59:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala high court]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343397</guid>

					<description><![CDATA[ഉടമസ്ഥാവകാശം ഇല്ലെന്നതിന്റെ പേരില്‍ ഇറക്കിവിടാനാകില്ലെന്നും ഗാര്‍ഹിക പീഡനം മൂലം നിര്‍ബന്ധിതമായി പുറത്താക്കപ്പെടുകയോ ഭവനരഹിതരാവുകയോ ചെയ്യുന്നതില്‍ നിന്നും സ്ത്രീയുടെ സുരക്ഷ, സംരക്ഷണം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിനുള്ള 2005 ലെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് കോടതി ഉത്തരവ്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഭര്&#x200d;ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്&#x200d;തൃവീട്ടില്&#x200d; താമസിക്കാമെന്ന് കേരള ഹൈക്കോടതി. ഉടമസ്ഥാവകാശം ഇല്ലെന്നതിന്റെ പേരില്&#x200d; ഇറക്കിവിടാനാകില്ലെന്നും ഗാര്&#x200d;ഹിക പീഡനം മൂലം നിര്&#x200d;ബന്ധിതമായി പുറത്താക്കപ്പെടുകയോ ഭവനരഹിതരാവുകയോ ചെയ്യുന്നതില്&#x200d; നിന്നും സ്ത്രീയുടെ സുരക്ഷ, സംരക്ഷണം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിനുള്ള 2005 ലെ ഗാര്&#x200d;ഹിക പീഡന നിരോധന നിയമപ്രകാരമാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എം ബി സ്‌നേഹലതയുടേതാണ് ഉത്തരവ്.</p>
<p>2009 ല്&#x200d; ഭര്&#x200d;ത്താവ് മരിച്ച ശേഷം തന്നെയും മക്കളെയും ഭര്&#x200d;ത്താവിന്റെ ബന്ധുക്കള്&#x200d; ഇറക്കി വിടാന്&#x200d; ശ്രമിച്ചെന്നാരോപിച്ച് യുവതി കോടതിയെ സമീപിച്ചത്. തുടര്&#x200d;ന്ന് ഭര്&#x200d;തൃവീട്ടില്&#x200d; സമാധാനമായി ജീവിക്കുന്നതിന് തടസ്സം നില്&#x200d;ക്കരുതെന്ന് സെഷന്&#x200d;സ് കോടതി വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെ എതിര്&#x200d; കക്ഷി നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തില്&#x200d; ഭര്&#x200d;ത്താവിന്റെ മരണശേഷം യുവതിക്ക് ഭര്&#x200d;ത്താവിന്റെ ബന്ധുക്കളുമായി ഗാര്&#x200d;ഹിക ബന്ധമില്ലെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷിച്ചിരുന്നു. എന്നാല്&#x200d; ഈ നിരീക്ഷണം സെഷന്&#x200d;സ് കോടതി റദ്ദാക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cannot-be-dropped-even-after-the-death-of-the-husband-the-spouse-can-stay-in-the-husbands-house-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വരുമാനമുണ്ടെങ്കിലും മുന്&#x200d; ഭാര്യക്ക് ജീവനാംശം നിഷേധിക്കാനാവില്ല; ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/1ex-wife-cannot-deny-alimony-despite-income-high-court.html</link>
					<comments>https://www.chandrikadaily.com/1ex-wife-cannot-deny-alimony-despite-income-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 28 Jan 2025 16:36:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[divorce case]]></category>
		<category><![CDATA[kerala high court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327801</guid>

					<description><![CDATA[ഭര്&#x200d;ത്താവുനായി ജീവിച്ചപ്പോഴുള്ള ജീവിതനിലവാരം തുടരാന്&#x200d; ഭാര്യക്ക് അര്&#x200d;ഹതയുണ്ടെന്ന് വിലയിരുത്തിയാണ് ഉത്തരവ്]]></description>
										<content:encoded><![CDATA[<p>വരുമാനമുണ്ടെങ്കിലും വിവാഹബന്ധം വേര്&#x200d;പിരിഞ്ഞ് ഭര്&#x200d;ത്താവുമായി അകന്ന് ജീവിക്കുന്ന ഭാര്യക്ക് ജീവനാംശം നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. ഭര്&#x200d;ത്താവുനായി ജീവിച്ചപ്പോഴുള്ള ജീവിതനിലവാരം തുടരാന്&#x200d; ഭാര്യക്ക് അര്&#x200d;ഹതയുണ്ടെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ഹൈക്കോടതി ജസ്റ്റിസ് കൗസര്&#x200d; എടപ്പഗത്തിലാണ് കേസില്&#x200d; വിധി പറഞ്ഞത്.</p>
<p>ഭര്&#x200d;ത്താവില്&#x200d;നിന്നുള്ള ജീവനാംശം മാസവരുമാനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭാര്യക്ക് നിഷേധിച്ച പത്തനംതിട്ട കുടുംബ കോടതി ഉത്തരവ് റദ്ദാക്കി. അതോടൊപ്പം കോടതി ജീവനാംശം തീരുമാനിക്കാന്&#x200d; നിര്&#x200d;ദേശിച്ച് കേസ് കുടുംബകോടതിയിലേക്ക് മടക്കുകയും ചെയ്തു. ഭര്&#x200d;ത്താവിന് ഒമ്പതുലക്ഷം മാസവരുമാനമുണ്ട്, എല്&#x200d;.ഐ.സി പെന്&#x200d;ഷന്&#x200d; ഫണ്ടില്&#x200d; വലിയ നിക്ഷേപവുമുണ്ടെന്ന് ഭാര്യ ചൂണ്ടിക്കാട്ടി. മകള്&#x200d;ക്കും തനിക്കുമായി 45,000 രൂപയാണ് മാസം ജീവനാംശമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്&#x200d;, ഭാര്യ ജോലി ചെയ്യുന്നുണ്ടെന്നും മകള്&#x200d;ക്ക് പ്രായപൂര്&#x200d;ത്തിയായതിനാല്&#x200d; ജീവനാംശത്തിന് അര്&#x200d;ഹതയില്ലെന്നുമായിരുന്നു ഭര്&#x200d;ത്താവിന്റെ വാദം.</p>
<p>എന്നാല്&#x200d;, ഭാര്യയുടെ താല്&#x200d;ക്കാലിക ജോലിക്ക് തുച്ഛമായ വരുമാനമാണ് ലഭിക്കുന്നതെന്ന് വിലയിരുത്തിയ കോടതി കുറഞ്ഞ വരുമാനം ജീവിക്കാന്&#x200d; മതിയാവില്ലെന്ന് പറയുന്ന പക്ഷം ഭര്&#x200d;ത്താവില്&#x200d;നിന്നുള്ള ജീവനാംശത്തിനുള്ള അവകാശം ഭാര്യക്ക് നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കി. തന്നെ ആശ്രയിക്കുന്ന കുട്ടി പ്രായപൂര്&#x200d;ത്തിയായ ആളാണ് എന്നത് കുട്ടിയുടെ ആവശ്യങ്ങള്&#x200d;ക്കായി ഭര്&#x200d;ത്താവില്&#x200d;നിന്ന് ജീവനാംശം കിട്ടാന്&#x200d; ഭാര്യക്ക് തടസ്സമല്ലെന്നും കോടതി പറഞ്ഞു.</p>
<p>കുടുംബം പോറ്റാന്&#x200d; കഴിയില്ലെന്നും നിയമപരമായ ചുമതലകള്&#x200d; നിറവേറ്റാനാവില്ലെന്നും തെളിയിക്കേണ്ടത് കേസില്&#x200d; ഭര്&#x200d;ത്താവിന്റെ ബാധ്യതയാണെന്നും ഹിന്ദു അഡോപ്ഷന്&#x200d;സ് ആന്&#x200d;ഡ് മെയിന്റനന്&#x200d;സ് നിയമപ്രകാരം വിവാഹം കഴിക്കുന്നതുവരെ മകള്&#x200d;ക്ക് ജീവനാംശം നല്&#x200d;കാന്&#x200d; പിതാവിന് ഉത്തരവാദിത്തമുണ്ടെന്ന് കോടതി വിലയിരുത്തി. എന്നാല്&#x200d;, ഇക്കാര്യം കുടുംബ കോടതിയില്&#x200d; ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1ex-wife-cannot-deny-alimony-despite-income-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോചിപ്പിക്കാന്&#x200d; അറിയുമെങ്കില്&#x200d; ക്യാന്&#x200d;സല്&#x200d; ചെയ്യാനും അറിയാം, നാടകം കളിച്ചാല്&#x200d; അറസ്റ്റ് ചെയ്ത് ജയിലില്&#x200d; അടക്കും; ബോച്ചേക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/f-you-know-how-to-release-you-know-how-to-cancel-if-you-play-drama-you-will-be-arrested-and-imprisoned-high-court-criticized-boche.html</link>
					<comments>https://www.chandrikadaily.com/f-you-know-how-to-release-you-know-how-to-cancel-if-you-play-drama-you-will-be-arrested-and-imprisoned-high-court-criticized-boche.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 15 Jan 2025 05:57:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[boby chemmannur]]></category>
		<category><![CDATA[kerala high court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325713</guid>

					<description><![CDATA[മാധ്യമശ്രദ്ധയാണോ ബോബിക്ക് ആവശ്യമെന്നും വീണ്ടും അറസ്റ്റ് ചെയ്യുന്നത് ബോബിക്ക് കാണണോയെന്നും ജിസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്&#x200d; ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ജയിലില്&#x200d; നിന്ന് പുറത്തിറങ്ങാന്&#x200d; വിസമ്മതിച്ച ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്&#x200d;ശനം. 12 മണിക്ക് മുമ്പ് കാരണം കാണിച്ച് വിശദീകരണം നല്&#x200d;കിയില്ലെങ്കില്&#x200d; ജാമ്യം റദ്ദാക്കുമെന്നും നാടകം കളിച്ചാല്&#x200d; അറസ്റ്റ് ചെയ്ത് ജയിലില്&#x200d; അടക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്&#x200d;കി. മോചിപ്പിക്കാന്&#x200d; അറിയുമെങ്കില്&#x200d; ക്യാന്&#x200d;സല്&#x200d; ചെയ്യാനും കോടതിക്ക് അറിയാമെന്നും മാധ്യമശ്രദ്ധയാണോ ബോബിക്ക് ആവശ്യമെന്നും വീണ്ടും അറസ്റ്റ് ചെയ്യുന്നത് ബോബിക്ക് കാണണോയെന്നും ജിസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്&#x200d; ചോദിച്ചു.</p>
<p>റിമാന്&#x200d;ഡ് തടവുകാരെ സംരക്ഷിക്കാന്&#x200d; ബോബി ചെമ്മണൂര്&#x200d; ആരാണെന്നും കോടതി ചോദിച്ചു. ജുഡീഷ്യറിയും ഹൈക്കോടതിയും ഒക്കെ ഇവിടെയുണ്ട് . നീതി ന്യായവ്യവസ്ഥ ഇവിടെയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇന്ന് തന്നെ പരമാവധി വേഗത്തില്&#x200d; പുറത്തിറങ്ങണമെന്നും ഹൈക്കോടതി താക്കീത് നല്&#x200d;കി. നിയമത്തിന്റെ അതീതനാണ് എന്ന് കരുതുന്നുണ്ടോ എന്നും കോടതി ചോദിച്ചു.</p>
<p>നടി ഹണിറോസി് നല്&#x200d;കിയ ലൈംഗികാധിക്ഷേപ കേസില്&#x200d; ഇന്നലെ ജാമ്യം ലഭിച്ച ബോബി ഇന്നാണ് കാക്കനാട് ജയിലില്&#x200d; നിന്നും പുറത്തിറങ്ങിയത്. 50,000 രൂപയുടെ രണ്ട് ആള്&#x200d; ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥന്&#x200d; ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം, സമാന കുറ്റത്തില്&#x200d; ഏര്&#x200d;പ്പെടരുത് എന്നീ കര്&#x200d;ശന ഉപാധികളുടെയാണ് ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/f-you-know-how-to-release-you-know-how-to-cancel-if-you-play-drama-you-will-be-arrested-and-imprisoned-high-court-criticized-boche.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനധികൃത ഫ്‌ളക്‌സുകള്&#x200d;ക്കെതിരെ പിഴ ചുമത്തും; ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/penalties-will-be-imposed-against-unauthorized-fluxes-high-court.html</link>
					<comments>https://www.chandrikadaily.com/penalties-will-be-imposed-against-unauthorized-fluxes-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 18 Dec 2024 12:23:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[illegal flexes]]></category>
		<category><![CDATA[kerala high court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322293</guid>

					<description><![CDATA[പിഴ ചുമത്തിയാല്&#x200d; 100 കോടിയിലധികം കിട്ടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി]]></description>
										<content:encoded><![CDATA[<p>എറണാകുളം: അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകള്&#x200d;ക്കെതിരെ പിഴ ചുമത്തണമെന്ന് കര്&#x200d;ശന നിലപാട് പുറത്തിറക്കി ഹൈക്കോടതി. പിഴ ചുമത്തിയില്ലെങ്കില്&#x200d; തദ്ദേശസ്ഥാപന സെക്രട്ടറിമാരില്&#x200d; നിന്നും പിഴ ഈടാക്കുമെന്ന് കോടതി വ്യക്തമാക്കി.</p>
<p>അതേസമയം, അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകള്&#x200d;ക്കെതിരെ എന്തുകൊണ്ട് കൃത്യമായി പിഴ ചുമത്തുന്നില്ലെന്ന് കോടതി ചോദിച്ചു. എന്ത് ചോദിച്ചാലും സര്&#x200d;ക്കാര്&#x200d; പണമില്ലെന്ന് പറയും. പിഴ ചുമത്തിയാല്&#x200d; 100 കോടിയിലധികം കിട്ടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/penalties-will-be-imposed-against-unauthorized-fluxes-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീകളെ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്&#x200d; വിലയിരുത്തരുത്; ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/dont-judge-women-by-what-they-wear-high-court.html</link>
					<comments>https://www.chandrikadaily.com/dont-judge-women-by-what-they-wear-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 13 Dec 2024 05:30:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[individual freedom]]></category>
		<category><![CDATA[kerala high court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321614</guid>

					<description><![CDATA[ഇത്തരത്തില്&#x200d; സ്ത്രീകളെ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു]]></description>
										<content:encoded><![CDATA[<p>കൊച്ചി: സ്ത്രീകളെ ധരിച്ചിരിക്കുന്ന വസ്ത്രത്തെ മുന്&#x200d;നിര്&#x200d;ത്തി വിലയിരുത്തരുതെന്ന് കേരള ഹൈക്കോടതി. ഇത് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.</p>
<p>ഇത്തരത്തില്&#x200d; സ്ത്രീകളെ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്&#x200d;, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരടങ്ങിയ ഡിവിഷന്&#x200d; ബെഞ്ചിന്റെതാണ് പരാമര്&#x200d;ശം.</p>
<p>മാവേലിക്കര കുടുംബ കോടതി ഉത്തരവിനെതിരെ യുവതി നല്&#x200d;കിയ ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ധരിക്കുന്ന വസ്ത്രം ഉള്&#x200d;പ്പെടെ കണക്കിലെടുത്ത് യുവതിക്ക് കുട്ടികളുടെ കസ്റ്റഡി കുടുംബകോടതി നിഷേധിച്ചിരുന്നു. ഇതിനെതിരായാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.</p>
<p>എന്നാല്&#x200d; ഏത് തരം വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്നും അത് കോടതിയുടെ മോറല്&#x200d; പൊലീസിങ്ങിന് വിധേയമാക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ചേര്&#x200d;ന്ന് ആഘോഷിച്ചതിനെയും മാവേലിക്കര കുടുംബ കോടതി കുറ്റപ്പെടുത്തിയിരുന്നു.</p>
<p>അതേസമയം, വിവാഹ മോചനം നേടുന്നവര്&#x200d; സങ്കടപ്പെട്ട് കഴിയണമെന്ന കോടതിയുടെ നിലപാട് അംഗീകരിക്കാന്&#x200d; കഴിയില്ലെന്നും വിധിന്യായങ്ങളില്&#x200d; വ്യക്തിപരമായ അഭിപ്രായങ്ങള്&#x200d; ഉണ്ടാവരുതെന്നും കോടതി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-judge-women-by-what-they-wear-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദ്ധാര്&#x200d;ഥന്റെ മരണം; വിദ്യാര്&#x200d;ഥികളെ ഡീബാര്&#x200d; ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി</title>
		<link>https://www.chandrikadaily.com/death-of-siddhartha-the-high-court-canceled-the-action-of-debarring-the-students.html</link>
					<comments>https://www.chandrikadaily.com/death-of-siddhartha-the-high-court-canceled-the-action-of-debarring-the-students.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 06 Dec 2024 05:25:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala high court]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[pookode vetinary college]]></category>
		<category><![CDATA[student death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320606</guid>

					<description><![CDATA[സര്&#x200d;വകലാശാല നടപടിക്രമങ്ങള്&#x200d; പാലിച്ചില്ലെന്നും അതിനാല്&#x200d; ഡീബാര്&#x200d; ചെയ്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയിലാണ് നടപടി]]></description>
										<content:encoded><![CDATA[<p>കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്&#x200d;ഥി സിദ്ധാര്&#x200d;ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 17 വിദ്യാര്&#x200d;ഥികളെ ഡീബാര്&#x200d; ചെയ്ത സര്&#x200d;വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. സര്&#x200d;വകലാശാല നടപടിക്രമങ്ങള്&#x200d; പാലിച്ചില്ലെന്നും അതിനാല്&#x200d; ഡീബാര്&#x200d; ചെയ്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയിലാണ് നടപടി. ജസ്റ്റിസ് എ.എ സിയാദ് റഹ്മാനാണ് കേസില്&#x200d; വിധി പറഞ്ഞത്.</p>
<p>കേസില്&#x200d; പുനരന്വേഷണം നടത്താന്&#x200d; സര്&#x200d;വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിനു ഹൈക്കോടതി നിര്&#x200d;ദ്ദേശം നല്&#x200d;കി. വിദ്യാര്&#x200d;ഥികള്&#x200d;ക്കു മറ്റേതെങ്കിലും കോളജില്&#x200d; പ്രവേശനം നേടുന്നതിനുള്ള 3 വര്&#x200d;ഷത്തെ വിലക്കും കോടതി നീക്കി. വിദ്യാര്&#x200d;ഥികള്&#x200d;ക്കു മണ്ണുത്തില്&#x200d; പഠനം തുടരാന്&#x200d; അവസരം നല്&#x200d;കണമെന്നും എന്നാല്&#x200d; ഇതു പുതിയ അന്വേഷണ ഫലത്തിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. നാല് മാസത്തിനുള്ളില്&#x200d; അന്വേഷണം പൂര്&#x200d;ത്തിയാക്കാനാണ് കോടതിയുടെ നിര്&#x200d;ദ്ദേശം.</p>
<p>ഹര്&#x200d;ജിക്കാര്&#x200d; എഴുതിയ പരീക്ഷയുടെ ഫലം അന്വേഷണ ഫലം പുറത്തു വരുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഹര്&#x200d;ജിക്കാരില്&#x200d; ആരെങ്കിലും കുറ്റക്കാരെന്നു കണ്ടെത്തിയാല്&#x200d; ആ പരീക്ഷ റദ്ദാക്കപ്പെടുമെന്നും കോടതി പറഞ്ഞു.</p>
<p>യുജിസി ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് തങ്ങള്&#x200d;ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നു വിദ്യാര്&#x200d;ഥികള്&#x200d; ഹര്&#x200d;ജിയില്&#x200d; പറഞ്ഞു. തുടര്&#x200d;ന്നാണ് പുതിയ അന്വേഷണം നടത്താന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയത്. വിദ്യാര്&#x200d;ഥികളില്&#x200d; ഓരോരുത്തര്&#x200d;ക്കുമെതിരെയുള്ള കുറ്റങ്ങള്&#x200d; വ്യക്തമാക്കി വേണം നോട്ടീസ് നല്&#x200d;കാന്&#x200d;. കേസില്&#x200d; പ്രതികളായിരുന്ന 19 വിദ്യാര്&#x200d;ഥികള്&#x200d;ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.</p>
<p>ഈ വര്&#x200d;ഷം ഫെബ്രുവരിയിലാണ് സിദ്ധാര്&#x200d;ഥനെ തൂങ്ങി മരിച്ച നിലയില്&#x200d; ഹോസ്റ്റല്&#x200d; മുറിയില്&#x200d; കണ്ടെത്തിയത്. സഹപാഠികളുടെയും സീനിയേഴ്‌സിന്റേയും മര്&#x200d;ദനവും റാഗിങും മൂലം സിദ്ധാര്&#x200d;ഥന്&#x200d; ജീവനൊടുക്കി എന്നാണ് പ്രോസിക്യൂഷന്&#x200d; കേസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-siddhartha-the-high-court-canceled-the-action-of-debarring-the-students.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവീന്&#x200d; ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/naveen-babus-death-govt-says-no-need-for-cbi-probe.html</link>
					<comments>https://www.chandrikadaily.com/naveen-babus-death-govt-says-no-need-for-cbi-probe.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 05 Dec 2024 10:11:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[news]]></category>
		<category><![CDATA[adm naveen babu death]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[kerala high court]]></category>
		<category><![CDATA[KERALA POLICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320548</guid>

					<description><![CDATA[എഡിഎമ്മന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്&#x200d;ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും കേസില്&#x200d; മറ്റൊരു ഏജന്&#x200d;സിയുടെ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയെ അറിയിച്ചത്]]></description>
										<content:encoded><![CDATA[<p>കൊച്ചി: നവീന്&#x200d; ബാബുവിന്റെ മരണത്തില്&#x200d; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്&#x200d;ക്കാര്&#x200d;. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീന്&#x200d; ബാബുവിന്റെ കുടുംബം നല്&#x200d;കിയ ഹര്&#x200d;ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്&#x200d;ക്കാര്&#x200d; കോടതിയില്&#x200d; നിലപാട് വ്യക്തമാക്കിയത്.</p>
<p>പൊലീസ് നടത്തുന്ന അന്വേഷണത്തില്&#x200d; വീഴ്ചയില്ലെന്നും സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയില്&#x200d; നടന്ന സത്യവാങ്മൂലത്തില്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. എഡിഎമ്മന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്&#x200d;ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും കേസില്&#x200d; മറ്റൊരു ഏജന്&#x200d;സിയുടെ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയെ അറിയിച്ചത്.</p>
<p>സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; നവീന്&#x200d; ബാബുവിന്റെ മരണശേഷം അന്വേഷണത്തില്&#x200d; സംഭവിച്ച വീഴ്ചകള്&#x200d; കുടുംബം അക്കമിട്ട് വ്യക്തമാക്കിയിരുന്നു. ഹര്&#x200d;ജിയുടെ അടിസ്ഥാനത്തില്&#x200d; സംസ്ഥാന സര്&#x200d;ക്കാരും സിബിഐയും നിലപാട് അറിയിക്കണമെന്ന് കോടതി നിര്&#x200d;ദ്ദേശം നല്&#x200d;കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്&#x200d; അന്വേഷണ പുരോഗതി അറിയിക്കണമെന്നും കേസ് ഡയറി ഹാജരാക്കാനും എസ്ഐടിയോട് ഹൈക്കോടതി നിര്&#x200d;ദ്ദേശിച്ചിരുന്നു. പത്ത് ദിവസമാണ് ഇതിന് കോടതി അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്&#x200d; ഡിസംബര്&#x200d; ആറിന് ഹൈക്കോടതി ഹര്&#x200d;ജിയില്&#x200d; വിശദമായ വാദം കേള്&#x200d;ക്കാനിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/naveen-babus-death-govt-says-no-need-for-cbi-probe.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒപ്പം വരില്ലെന്ന് പെണ്&#x200d;സുഹൃത്ത്; ഹൈക്കോടതിയില്&#x200d; കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്&#x200d; ശ്രമിച്ച് യുവാവ്</title>
		<link>https://www.chandrikadaily.com/girlfriend-will-not-come-along-a-young-man-tried-to-commit-suicide-by-cutting-his-hand-vein-in-the-high-court.html</link>
					<comments>https://www.chandrikadaily.com/girlfriend-will-not-come-along-a-young-man-tried-to-commit-suicide-by-cutting-his-hand-vein-in-the-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Sep 2023 09:50:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala high court]]></category>
		<category><![CDATA[suicide attempt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272836</guid>

					<description><![CDATA[യുവാവ് ഉള്&#x200d;പ്പെട്ട ഹേബിയസ് കോര്&#x200d;പ്പസ് കോടതി പരിഗണിക്കുമ്പോഴായിരുന്നു സംഭവം.]]></description>
										<content:encoded><![CDATA[<p>കേരള ഹൈക്കോടതിയില്&#x200d; യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃശൂര്&#x200d; സ്വദേശിയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉള്&#x200d;പ്പെട്ട ഹേബിയസ് കോര്&#x200d;പ്പസ് കോടതി പരിഗണിക്കുമ്പോഴായിരുന്നു സംഭവം. യുവാവിനൊപ്പം പോകില്ലെന്ന് പെണ്&#x200d;സുഹൃത്ത് കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷ്ണു ആത്മഹത്യക്കു ശ്രമിച്ചത്.</p>
<p>ഹേബിയസ് കോര്&#x200d;പ്പസ് പരിഗണിക്കുന്ന ജസ്റ്റിസ് അനു ശിവരാമന്റെ ചേംബറിനു പുറത്തായിരുന്നു സംഭവം. വിഷ്ണു കുറച്ചു നാളുകളായി പെണ്&#x200d;സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെ യുവതിയെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കള്&#x200d; കോടതിയില്&#x200d; ഹേബിയസ് കോര്&#x200d;പ്പസ് ഫയല്&#x200d; ചെയ്തു. ഹേബിയസ് കോര്&#x200d;പ്പസിന്റെ അടിസ്ഥാനത്തില്&#x200d; യുവതിയെ കോടതിയില്&#x200d; ഹാജരാക്കാന്&#x200d; കോടതി ആവശ്യപ്പെട്ടു.</p>
<p>കോടതിയില്&#x200d; ഹാജരായപ്പോള്&#x200d; ആര്&#x200d;ക്കൊപ്പം പോകണമെന്ന് പെണ്&#x200d;കുട്ടിയോട് കോടതി ചോദിച്ചു. മാതാപിതാക്കള്&#x200d;ക്കൊപ്പം പോയാല്&#x200d; മതി എന്നായിരുന്നു പെണ്&#x200d;കുട്ടിയുടെ മറുപടി. ഇതില്&#x200d; നിരാശനായ വിഷ്ണു ചേംബറിനു പുറത്തിറങ്ങിയതോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. തുടര്&#x200d;ന്ന് ജസ്റ്റിസ് ഇറങ്ങിവന്ന് പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാമെന്നും കത്തി താഴെയിടാനും ആവശ്യപ്പെട്ടു. പിന്നീട് വിഷ്ണുവിനെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/girlfriend-will-not-come-along-a-young-man-tried-to-commit-suicide-by-cutting-his-hand-vein-in-the-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നഗ്‌നത ലൈംഗികതയുമായി ബന്ധിപ്പിക്കരുത്: ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/nudity-should-not-be-linked-to-sex-hc.html</link>
					<comments>https://www.chandrikadaily.com/nudity-should-not-be-linked-to-sex-hc.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 05 Jun 2023 12:50:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala high court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257800</guid>

					<description><![CDATA[നഗ്‌നത ലൈംഗികതയുമായി ബന്ധിപ്പിക്കരുതെന്നും കോടതി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>സ്ത്രീയുടെ നഗ്‌നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്ന് ഹൈക്കോടതി. അതിനെക്കുറിച്ച് വിവരിക്കുന്നത് അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന് ജസ്റ്റിസ് കൗസര്&#x200d; എടപ്പഗത്തിന്റെ ബെഞ്ച് പറഞ്ഞു. മക്കളെ കൊണ്ട് തന്റെ അര്&#x200d;ദ്ധനഗ്‌ന ശരീരത്തില്&#x200d; ചിത്രം വരപ്പിച്ച് വീഡിയോ ചിത്രീകരിച്ചതിന്റെ പേരിലുള്ള ക്രിമിനല്&#x200d; കേസില്&#x200d; വനിത ആക്ടിവിറ്റിനെ കുറ്റ വിമുക്തയാക്കിയ ഉത്തരവിലായിരുന്നു കോടതി പരാമര്&#x200d;ശം.</p>
<p>പുരുഷന്റെ നഗ്‌നമായ മാറിടം അശ്ലീലമായി ആരും കാണാറില്ല. എന്നാല്&#x200d; സ്ത്രീയുടേത് അങ്ങനെയല്ല. അത് ചിലര്&#x200d; ലൈംഗിക താല്&#x200d;പര്യങ്ങള്&#x200d;ക്ക് വേണ്ടിയോ ആഗ്രഹപൂര്&#x200d;ത്തീകരണത്തിനോ വേണ്ടിയുള്ള വസ്തുവായി കാണുന്നു. നഗ്‌നത ലൈംഗികതയുമായി ബന്ധിപ്പിക്കരുതെന്നും കോടതി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nudity-should-not-be-linked-to-sex-hc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
