<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kerala legislative assembly &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-legislative-assembly-2/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 01 Mar 2023 15:28:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kerala legislative assembly &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കളിക്കളമല്ല നിയമസഭഎന്ന ഓര്&#x200d;മ വേണം- എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/it-should-be-remembered-that-the-legislative-assembly-is-not-a-playground.html</link>
					<comments>https://www.chandrikadaily.com/it-should-be-remembered-that-the-legislative-assembly-is-not-a-playground.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Mar 2023 15:28:59 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[assembly]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[kerala legislative assembly]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240536</guid>

					<description><![CDATA[ലൈഫ് മിഷന്&#x200d; പദ്ധതിയില്&#x200d; പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്&#x200d; ചര്&#x200d;ച്ച നടക്കവേയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്&#x200d; സഭ തടസ്സപ്പെടുത്തുന്ന നടപടിയുണ്ടായത്. പ്രതിപക്ഷത്തിനായി അടിയന്തര പ്രമേയ നോട്ടീസ് നല്&#x200d;കിയ മാത്യു കുഴല്&#x200d;നാടനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്&#x200d; ആക്രമിക്കുന്നതാണ് സഭയില്&#x200d; കണ്ടത്.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയിലെ ജനാധിപത്യ ഭരണക്രമങ്ങളുടെ പരീക്ഷണ ശാലയായിരുന്നു കേരളം. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ കേരളത്തില്&#x200d; നിയമനിര്&#x200d;മാണ സഭയടക്കമുള്ള സംവിധാനങ്ങള്&#x200d; നിലനിന്നിരുന്നു. കേരളത്തിന്റെ തെക്കന്&#x200d; പ്രദേശങ്ങള്&#x200d; ഭരിച്ചിരുന്ന തിരുവിതാംകൂര്&#x200d; മഹാരാജാവിന്റെ പരീക്ഷണങ്ങളാണ് കേരള നിയമസഭയുടെ പിറവിക്കു വഴിമരുന്നിട്ടത്. നിയമനിര്&#x200d;മാണമാണ് നിയമസഭാംഗങ്ങളുടെ പ്രധാന ചുമതല.</p>
<p>സാങ്കേതികാര്&#x200d;ത്ഥത്തില്&#x200d; നിയമ സഭക്കുള്ളില്&#x200d; നടക്കുന്ന ചര്&#x200d;ച്ചകളെല്ലാം നിയമനിര്&#x200d;മാണവുമായി ബന്ധപ്പെട്ടതാണ്. ജന പ്രതിനിധി സഭ എന്ന നിലയില്&#x200d; സംസ്ഥാനത്തിന്റെ പൊതുകാര്യങ്ങളും ഇവിടെ ചര്&#x200d;ച്ചാവിഷയമാകുന്നു. എന്നാല്&#x200d; അടുത്തിടെ കാര്യങ്ങള്&#x200d; ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് പറഞ്ഞാല്&#x200d; കുറ്റപ്പെടുത്താനാകില്ല. കളിക്കളങ്ങളുടെ പ്രതീതി ജനിപ്പിക്കുന്ന വെല്ലുവിളികളും വീമ്പുപറച്ചിലും പോര്&#x200d;വിളികളുമൊക്കെയാണ് ഭരണകക്ഷി അംഗങ്ങളില്&#x200d; നിന്നുണ്ടാകുന്നത്. ഭരണകക്ഷി അംഗങ്ങള്&#x200d;തന്നെ സഭ മുടക്കുന്ന കാഴ്ചയും ഇന്നലെ കാണാനായി. സ്പീക്കര്&#x200d; എ.എന്&#x200d; ഷംസീറിന് ഭരണകക്ഷി അംഗങ്ങളെ ശകാരിക്കേണ്ടിവന്നതിലേക്കുവരെ കാര്യങ്ങളെത്തി. ഇപ്പോഴത്തെ ഭരണകക്ഷി അംഗങ്ങള്&#x200d; പ്രതിപക്ഷമായിരുന്നപ്പോള്&#x200d; സഭ തന്നെ തല്ലിപ്പൊളിക്കുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. അതിനാല്&#x200d; അവരില്&#x200d;നിന്ന് മാന്യത കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല.</p>
<p>ലൈഫ് മിഷന്&#x200d; പദ്ധതിയില്&#x200d; പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്&#x200d; ചര്&#x200d;ച്ച നടക്കവേയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്&#x200d; സഭ തടസ്സപ്പെടുത്തുന്ന നടപടിയുണ്ടായത്. പ്രതിപക്ഷത്തിനായി അടിയന്തര പ്രമേയ നോട്ടീസ് നല്&#x200d;കിയ മാത്യു കുഴല്&#x200d;നാടനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്&#x200d; ആക്രമിക്കുന്നതാണ് സഭയില്&#x200d; കണ്ടത്. അടിയന്തര പ്രമേയ നോട്ടീസില്&#x200d; പതിവില്ലാത്ത തരത്തില്&#x200d; മുഖ്യമന്ത്രി സഭയില്&#x200d; എഴുന്നേറ്റ് മൂന്നുതവണയാണ് വെല്ലുവിളിച്ചത്. മുഖ്യമന്ത്രിയുടെ പാത പിന്തുടര്&#x200d;ന്ന് മറ്റു മന്ത്രിമാരും രംഗത്തെത്തി. ഇതേതുടര്&#x200d;ന്ന് രൂപപ്പെട്ട ബഹളത്തെതുടര്&#x200d;ന്ന് സഭ നിര്&#x200d;ത്തിവെക്കുകയായിരുന്നു.</p>
<p>&#8216;മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് കേസിലെ പ്രതികളെന്നും ഇതിന്റെ നാള്&#x200d;വഴികള്&#x200d; ഇഴകീറി പരിശോധിച്ചാല്&#x200d; ബന്ധം വ്യക്തമാകും. ശിവശങ്കറിന് സ്വപ്‌ന സുരേഷ് അയച്ച വാട്‌സ് ആപ് ചാറ്റ് പുറത്തുവന്നിട്ടുണ്ടെന്നും, യു.എ.ഇ കോണ്&#x200d;സുലേറ്റിന് റെഡ് ക്രസന്റുമായി കരാറില്&#x200d; ഏര്&#x200d;പ്പെടാന്&#x200d; മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിത്തരണമെന്നാണ് ചാറ്റില്&#x200d; പറയുന്നത്. പദ്ധതിക്കായി മുഖ്യമന്ത്രിയുടെ അഡീഷണല്&#x200d; പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വിളിക്കാനാണ് ശിവശങ്കര്&#x200d; സ്വപ്‌നയോട് പറയുന്നത്. തെറ്റാണെങ്കില്&#x200d; നിഷേധിക്കാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണം.</p>
<p>2019 ജൂലൈയിലെ ഇ.ഡി റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ടില്&#x200d; കോണ്&#x200d;സുലേറ്റ് ജനറലും ശിവശങ്കറും സ്വപ്‌നയും മുഖ്യമന്ത്രിയുമായി ക്ലിഫ്ഹൗസില്&#x200d; ചര്&#x200d;ച്ച നടത്തിയെന്ന് പറയുന്നുണ്ട്&#8217; ഇക്കാര്യം മാത്യു കുഴല്&#x200d;നാടന്&#x200d; വ്യക്തമാക്കിയതാണ് മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയത്. പ്രതിപക്ഷ സമരങ്ങളെ അടിച്ചമര്&#x200d;ത്തുന്ന സര്&#x200d;ക്കാര്&#x200d; നടപടി ചോദ്യംചെയ്ത പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി തിരിഞ്ഞത് തൊട്ട് മുമ്പത്തെ ദിവസമാണ്. യുവജന സംഘടനാ നേതാക്കള്&#x200d;ക്കെതിരെ കേസെടുക്കുകയും കരുതല്&#x200d; തടങ്കലിലാക്കുകയും ചെയ്തത് ചോദ്യംചെയ്ത് അനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രിയുടെ വീമ്പുപറച്ചില്&#x200d;. പഴയ വിജയനാണെങ്കില്&#x200d; താന്&#x200d; അപ്പോഴേ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഹങ്കാരത്തോടെയുള്ള വെല്ലുവിളി.</p>
<p>അന്വേഷണ ഏജന്&#x200d;സികള്&#x200d;ക്കുമുന്നില്&#x200d; എന്തെല്ലാമോ ഒളിപ്പിക്കാനുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഈ വെപ്രാളം കണ്ടാല്&#x200d; തോന്നുക. നേരായ വഴിയിലാണെങ്കില്&#x200d; അന്വേഷണത്തെ ഭയക്കേണ്ട യാതൊരാവശ്യവുമില്ല. മുഖ്യമന്ത്രി ഇങ്ങനെ വികാരം കൊള്ളേണ്ടതുമില്ല. ലൈഫ് മിഷന്&#x200d; അഴിമതിയില്&#x200d; സര്&#x200d;ക്കാര്&#x200d; ഓഫീസുകള്&#x200d;ക്കോ അതുമായി ബന്ധപ്പെട്ടവര്&#x200d;ക്കോ പങ്കില്ലെന്നും കാരറുകാര്&#x200d;ക്ക് മാത്രമാണ് പങ്കെന്നുമായിരുന്നു സര്&#x200d;ക്കാര്&#x200d; ആവര്&#x200d;ത്തിച്ചിരുന്നത്. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; ഏജന്&#x200d;സി തന്നെ പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ പ്രതി ചേര്&#x200d;ത്തതോടെ ഈ വാദത്തിന്റെ മുനയൊടിയുകയായിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്&#x200d; പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്&#x200d; വിളിപ്പിച്ചതോടെ സര്&#x200d;ക്കാര്&#x200d; പരുങ്ങലിലായി. എന്നാല്&#x200d; ഇ.ഡിക്ക് കടന്നുവരാന്&#x200d; കഴിയാത്ത സ്ഥലമായ നിയമസഭാമന്ദിരത്തില്&#x200d; രവീന്ദ്രന് സുരക്ഷിത താവളമൊരുക്കുകയാണ് സര്&#x200d;ക്കാര്&#x200d; ചെയ്തത്.</p>
<p>രവീന്ദ്രനെ ചോദ്യംചെയ്താല്&#x200d; കുരുക്കുമുറുകുന്നതു തനിക്കാണെന്ന് ഉത്തമബോധ്യമുള്ളതിനാലാണ് മുഖ്യമന്ത്രിയുടെ വെപ്രാളമത്രയും. മുഖ്യമന്ത്രിയുടെ അഡീഷണല്&#x200d; പ്രൈവറ്റ് സെക്രട്ടറിയെ കേന്ദ്ര ഏജന്&#x200d;സി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് അസാധാരണമായ സംഭവമാണ്. ലൈഫ് മിഷന്റെ ചെയര്&#x200d;മാന്&#x200d; മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാരായി വന്ന പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറിയും അഡീഷണല്&#x200d; പ്രൈവറ്റ് സെക്രട്ടറിയും അഴിമതിയുടെ സംശയനിഴലിലാണ്. ഇക്കാര്യം നിയമസഭയില്&#x200d; ചര്&#x200d;ച്ച ചെയ്യാനാണ് പ്രതിപക്ഷം ശ്രമിച്ചത്. പക്ഷേ അത് തടസപ്പെടുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയടക്കം ഭരണകക്ഷി കാട്ടിക്കൂട്ടിയത്. പ്രതിപക്ഷത്തിന് പറയാനുള്ളത് കേള്&#x200d;ക്കാനും സഹിഷ്ണുത കാണിക്കാനും ഭരണകക്ഷിക്കാര്&#x200d; തയാറാവണം. വമ്പത്തരങ്ങള്&#x200d; പറഞ്ഞും ഭീഷണിപ്പെടുത്തിയും എപ്പോഴും ഒളിച്ചോടാന്&#x200d; കഴിയുമെന്ന് കരുതേണ്ട.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-should-be-remembered-that-the-legislative-assembly-is-not-a-playground.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുൽഗാന്ധി എം പി 27 മുതൽ കേരളത്തിൽ</title>
		<link>https://www.chandrikadaily.com/rahul-reaches-kerala-on-27th-january-onwards.html</link>
					<comments>https://www.chandrikadaily.com/rahul-reaches-kerala-on-27th-january-onwards.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Thu, 21 Jan 2021 05:22:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kerala legislative assembly]]></category>
		<category><![CDATA[kerala visit]]></category>
		<category><![CDATA[RAHUL GANDHI WYNAD]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177370</guid>

					<description><![CDATA[പൗരപ്രമുഖർ, മതസാമൂദായിക, സാമൂഹ്യ, സാംസ്‌ക്കാരിക, വ്യാപാര, കർഷക നേതാക്കളുമായി രാഹുൽ കൂടിയാലോചന നടത്തും]]></description>
										<content:encoded><![CDATA[<p>രാഹുൽഗാന്ധി എം പി ഈമാസം 27 മുതൽ ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തും. 27ന് അദ്ദേഹത്തിന്റെ പാർലമെന്റ് മണ്ഡലമായ വയനാട്ടിലെത്തുന്ന രാഹുൽ 28ന് വയനാട് ജില്ലയിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലുമുള്ള പൗരപ്രമുഖർ, മതസാമൂദായിക, സാമൂഹ്യ, സാംസ്‌ക്കാരിക, വ്യാപാര, കർഷക നേതാക്കളുമായി കൂടിയാലോചന നടത്തുമെന്ന് വയനാട് യു ഡി എഫ് കൺവീനർ എൻ.ഡി അപ്പച്ചൻ അറിയിച്ചു.</p>
<p>ഏപ്രിൽ അവസാനത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുത്ത് പ്രഖ്യാപനം വരുന്നതിനാൽ രാഹുലിന്റെ സന്ദർശനം സംസ്ഥാനത്ത് യു.ഡി.എഫ് കേന്ദ്രങ്ങളിൽ വലിയ ആവേശമുണ്ടാക്കും. രാഹുലിന്റെ സന്ദർശനത്തിന് മുന്നോടിയായി വയനാട് ജില്ലാ യു ഡി എഫ് കമ്മിറ്റി ഇന്നലെ കൽപ്പറ്റ ലീഗ് ഹൗസിൽ യോഗം ചേർന്ന്, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പരിപാടികൾ ആവിഷ്‌ക്കരിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി 21ന് മൂന്ന് നിയോജകമണ്ഡലങ്ങളിലും കൺവെൻഷനുകൾ നടക്കും. ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ നിയോജകമണ്ഡലതലത്തിൽ ധർണ സംഘടിപ്പിക്കും.</p>
<p>ബൂത്തുതല യു ഡി എഫ് കൺവെൻഷനുകൾ ജനുവരി 31നുള്ളിൽ പൂർത്തിയാക്കും. യു ഡി എഫ് അധികാരത്തിൽ വന്നാൽ ഗവ. മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കും, വയനാട് റെയിൽപാത, വന്യമൃഗശല്യം, ചുരംബദൽപാത, രാത്രിയാത്രാ നിരോധനം എന്നിങ്ങനെ അടിയന്തര പ്രാധാന്യമുള്ള വയനാടിന്റെ വിഷയങ്ങളിൽ മുന്തിയ പരിഗണന നൽകുവാനും യോഗത്തിൽ തീരുമാനിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-reaches-kerala-on-27th-january-onwards.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാരിന്റെ അവസാനബജറ്റ് ഇന്ന്</title>
		<link>https://www.chandrikadaily.com/statebudget-today-thomas-issac-niyamasabha.html</link>
					<comments>https://www.chandrikadaily.com/statebudget-today-thomas-issac-niyamasabha.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 15 Jan 2021 02:37:26 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[dr thomas isoc]]></category>
		<category><![CDATA[kerala budget]]></category>
		<category><![CDATA[kerala legislative assembly]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=176441</guid>

					<description><![CDATA[തെരഞ്ഞെടുപ്പ് മുന്നില്&#x200d;കണ്ടുള്ള പ്രഖ്യാപനങ്ങളുടെ ഘോഷയാത്രയാണ് പ്രതീക്ഷിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്&#x200d;ഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് രാവിലെ 9മണിക്ക് നിയമസഭയില്&#x200d; അവതരിപ്പിക്കും. പിണറായി വിജയന്&#x200d; സര്&#x200d;ക്കാരിന്റെ അവസാനബജറ്റായതിനാല്&#x200d; തെരഞ്ഞെടുപ്പ് മുന്നില്&#x200d;കണ്ടുള്ള പ്രഖ്യാപനങ്ങളുടെ ഘോഷയാത്രയാണ് പ്രതീക്ഷിക്കുന്നത്.</p>
<p>ക്ഷേമപദ്ധതികളില്&#x200d; ഊന്നിയുള്ള ബജറ്റില്&#x200d; പുതിയ നികുതികള്&#x200d; ഉണ്ടാകാനിടയില്ല. സാമ്പത്തിക പ്രതിസന്ധിയില്&#x200d; നില്&#x200d;ക്കുന്ന സര്&#x200d;ക്കാരിന്റെ വാഗ്ദാനങ്ങള്&#x200d; ജനങ്ങളെ കബളിപ്പിക്കാന്&#x200d; വേണ്ടിമാത്രമാണെന്ന് പ്രതിപക്ഷം ഉന്നയിക്കുന്നു. അഞ്ച് വര്&#x200d;ഷം മുന്&#x200d;പ് ഒന്നരലക്ഷം കോടി രൂപ പൊതു കടമുണ്ടായിരുന്നത് ഇന്ന് മൂന്ന് ലക്ഷം കോടിയായി.</p>
<p>ക്ഷേമപെന്&#x200d;ഷന്&#x200d;, കാര്&#x200d;ഷിക വിളകളുടെ താങ്ങുവില, റബര്&#x200d; സബ്‌സിഡി, ചെറുകിട തൊഴില്&#x200d; പ്രോത്സാഹനം എന്നിവയും ബജറ്റില്&#x200d; സ്ഥാനം പിടിച്ചേക്കും. അതേസമയം, മുന്&#x200d; ബജറ്റുകളില്&#x200d; നടത്തിയ പ്രഖ്യാപനങ്ങള്&#x200d; പലതും നടപ്പിലാക്കാനാകാത്തത് സര്&#x200d;ക്കാരിന് തിരിച്ചടിയാണ്. അഞ്ച് വര്&#x200d;ഷമായി യുവാക്കള്&#x200d;ക്ക് തൊഴിലവസരം നല്&#x200d;കുന്ന പദ്ധതികളൊന്നുമുണ്ടായിട്ടില്ലെന്നതും പ്രതിപക്ഷം ഉന്നയിക്കുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/statebudget-today-thomas-issac-niyamasabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വര്&#x200d;ണകടത്ത് നിയമസഭയില്&#x200d; ഉന്നയിച്ച് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കി</title>
		<link>https://www.chandrikadaily.com/goldsmugglingcase-kerala-legislative-assembly.html</link>
					<comments>https://www.chandrikadaily.com/goldsmugglingcase-kerala-legislative-assembly.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 14 Jan 2021 05:22:49 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[gold smuggling case]]></category>
		<category><![CDATA[kerala legislative assembly]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=176315</guid>

					<description><![CDATA[മുഖ്യമന്ത്രി ഓഫീസ് സംശയത്തിന്റെ നിഴലിലായ സംഭവം സഭനിര്&#x200d;ത്തിവെച്ച് ചര്&#x200d;ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷആവശ്യം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്&#x200d; പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറിയടക്കം പ്രതികൂട്ടിലായ സ്വര്&#x200d;ണകടത്ത് കേസ് നിയമസഭയില്&#x200d; ഉന്നയിക്കാന്&#x200d; പ്രതിപക്ഷം. പി.ടി തോമസ് എം.എല്&#x200d;.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കിയത്. മുഖ്യമന്ത്രി ഓഫീസ് സംശയത്തിന്റെ നിഴലിലായ സംഭവം സഭനിര്&#x200d;ത്തിവെച്ച് ചര്&#x200d;ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷആവശ്യം. സംസ്ഥാനചരിത്രത്തില്&#x200d; ആദ്യമാണ് ഇത്തരമൊരു സംഭവമെന്ന് പ്രതിപക്ഷം നോട്ടീസില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/goldsmugglingcase-kerala-legislative-assembly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.എസ്.സിയെ പാര്&#x200d;ട്ടി സര്&#x200d;വ്വീസ് കമ്മീഷനാക്കിയെന്ന് ഷാഫി പറമ്പില്&#x200d; എം.എല്&#x200d;.എ</title>
		<link>https://www.chandrikadaily.com/shafi-parambil-mla-comment-on-kerala-psc.html</link>
					<comments>https://www.chandrikadaily.com/shafi-parambil-mla-comment-on-kerala-psc.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 12 Jan 2021 07:30:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala legislative assembly]]></category>
		<category><![CDATA[kerala psc]]></category>
		<category><![CDATA[shafi parambil mla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=176036</guid>

					<description><![CDATA[എകെജി സെന്ററിലേക്ക് നിയമനം നടത്തുന്നതുപോലെയാണ് സര്&#x200d;ക്കാരിലേക്ക് നിയമനം നടത്തരുത് 
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം : എകെജി സെന്ററിലേക്ക് നിയമനം നടത്തുന്നതുപോലെയാണ് സര്&#x200d;ക്കാരിലേക്ക് നിയമനം നടത്തുന്നതെന്നും റാങ്ക് ലിസ്റ്റുകളുടെ ശവപറമ്പായി കേരളത്തെ മാറ്റിയെന്നും ഷാഫി പറമ്പില്&#x200d; എം.എല്&#x200d;.എ. സര്&#x200d;ക്കാരിന്റെ പിന്&#x200d;വാതില്&#x200d; നിയമനങ്ങള്&#x200d;ക്കെതിരെ നിയമസഭയില്&#x200d; പ്രതിപക്ഷം നല്&#x200d;കിയ അടിയന്തര പ്രമേയ നോട്ടീസില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. പബ്ലിക്ക് സര്&#x200d;വ്വീസ് കമ്മീഷനെ പാര്&#x200d;ട്ടി സര്&#x200d;വ്വീസ് കമ്മീഷനാക്കിയെന്ന് ഷാഫി പറമ്പില്&#x200d; പറഞ്ഞു. വിവിധ ലിസ്റ്റുകളില്&#x200d; ഉള്&#x200d;പ്പെട്ടവര്&#x200d; വാതിലുകള്&#x200d; കയറിയിറങ്ങുന്നു. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടേയും ചിറ്റപ്പന്&#x200d;മാര്&#x200d; മന്ത്രിമാരല്ലാത്തത് അവരുടെ തെറ്റല്ലെന്നും ഷാഫി പറഞ്ഞു.<br />
സ്വപ്നയ്ക്ക് വേണ്ടി നടപടി ക്രമങ്ങള്&#x200d; അട്ടിമറിച്ചു. 318000 രൂപയാണ് സര്&#x200d;ക്കാര്&#x200d; സ്വപ്നയെ പോറ്റാനായി ചെലവഴിച്ചത്. പി.എസ്.സിക്ക് വിട്ട ലൈബ്രറി കൗണ്&#x200d;സിലില്&#x200d; വരെ പിന്&#x200d;വാതില്&#x200d; നിയമനം നടക്കുന്നു. ലൈബ്രറി കൗണ്&#x200d;സിലിലെ താല്&#x200d;ക്കാലിക ജീവനക്കാര്&#x200d;ക്ക് വേണ്ടി ഹാജരായ ആളെ അഡ്വക്കേറ്റ് ജനറലാക്കി. നിയമ ധനകാര്യ വകുപ്പുകളുടെ എതിര്&#x200d;പ്പ് മറികടന്ന് ക്യാബിനറ്റ്അംഗീകാരത്തോടെയാണ് പിന്&#x200d;വാതില്&#x200d; നിയമനം. ചെറുപ്പക്കാര്&#x200d;ക്ക് വേണ്ടി മൗനപ്രാര്&#x200d;ത്ഥന എങ്കിലും നടത്താന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാവണമെന്നും ഷാഫി പറമ്പില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shafi-parambil-mla-comment-on-kerala-psc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമസഭയില്&#x200d; പ്രതിപക്ഷ പ്രതിഷേധം: നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു</title>
		<link>https://www.chandrikadaily.com/kerala-legislative-assembly-opposition.html</link>
					<comments>https://www.chandrikadaily.com/kerala-legislative-assembly-opposition.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 08 Jan 2021 03:45:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala legislative assembly]]></category>
		<category><![CDATA[Opposition quite]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175425</guid>

					<description><![CDATA[നയപ്രഖ്യാപനം നടത്തുന്നതിനിടെ സ്പീക്കര്&#x200d;ക്കെതിരായി മുദ്രാവാക്യം
]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നിയമസഭയില്&#x200d; പ്രതിപക്ഷ പ്രതിഷേധം. ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ് ഖാന്&#x200d; നയപ്രഖ്യാപനം നടത്തുന്നതിനിടെയാണ് സ്പീക്കര്&#x200d;ക്കെതിരായ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ എം.എല്&#x200d;.എമാര്&#x200d; രംഗത്തെത്തിയത്. നയപ്രഖ്യാപനത്തിന് മുന്&#x200d;പ് പ്രസംഗിക്കാന്&#x200d; പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശ്രമിച്ചെങ്കിലും സ്പീക്കര്&#x200d; അനുവദിച്ചില്ല. നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-legislative-assembly-opposition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാപ്പിറ്റോളിലേയും കേരള നിയമസഭയിലെയും അക്രമം  താരതമ്യപ്പെടുത്തി സമൂഹമാധ്യമങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/us-capitol-violence-kerala-legislative-assembly-violence.html</link>
					<comments>https://www.chandrikadaily.com/us-capitol-violence-kerala-legislative-assembly-violence.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 07 Jan 2021 08:13:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala legislative assembly]]></category>
		<category><![CDATA[US Parliament]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175315</guid>

					<description><![CDATA[ജനാധിപത്യത്തിനെതിരായ എല്ലാ അക്രമങ്ങളും അപലപിക്കപ്പെടേണ്ടതാണ്. അമേരിക്കയിലായാലും കേരളത്തിലായാലും]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: അമേരിക്കന്&#x200d; പാര്&#x200d;ലമെന്റ് മന്ദിരമായ യു.എസിലെ കാപ്പിറ്റോളില്&#x200d; അരങ്ങേറിയ അതിക്രമത്തിന്റെ പശ്ചാത്തലത്തില്&#x200d; കേരള നിയമസഭയില്&#x200d; നടന്ന അക്രമസംഭവങ്ങള്&#x200d; വീണ്ടും ചര്&#x200d;ച്ചയാകുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കവെ സ്പീക്കറുടെ കസേരയടക്കം തള്ളിതാഴെയിടുകയും അതിക്രമം നടത്തുകയും ചെയ്ത പ്രതിപക്ഷ നേതാക്കളുടെ പ്രവര്&#x200d;ത്തനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. കേരള നിയമസഭാ ചരിത്രത്തിലെ കറുത്ത അധ്യായമായ അന്നത്തെ സംഭവങ്ങളും യു.എസിലെ ട്രംപ് അനുകൂലികള്&#x200d; പാര്&#x200d;ലിമെന്റ് ഹൗസ് കൈയേറി ഇന്ന് നടത്തിയ പ്രതിഷേധങ്ങളും താരതമ്യപ്പെടുത്തി നിരവധിപേരാണ് സമൂഹമാധ്യമങ്ങളില്&#x200d; രംഗത്തെത്തിയത്. നിയമസഭാ അതിക്രമത്തില്&#x200d; മന്ത്രി കെ.ടി ജലീല്&#x200d; ഉള്&#x200d;പ്പെടെയുള്ള എല്&#x200d;.ഡി.എഫ് നേതാക്കള്&#x200d;ക്കെതിരെ കേസെടുത്തിരുന്നു. അന്ന് അക്രമത്തില്&#x200d; പങ്കെടുത്ത ഇന്നത്തെ നിയമസഭാ സ്പീക്കര്&#x200d; പി. ശ്രീരാമകൃഷ്ണന്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d; പില്&#x200d;കാലത്ത് ആ സംഭവം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പറയുകയും ചെയ്തിരുന്നു.<br />
ജനാധിപത്യത്തിനെതിരായ എല്ലാ അക്രമങ്ങളും അപലപിക്കപ്പെടേണ്ടതാണ്. അമേരിക്കയിലായാലും കേരളത്തിലായാലും- കോണ്&#x200d;ഗ്രസ് എം.പി കൊടിക്കുന്നില്&#x200d; സുരേഷ് ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-capitol-violence-kerala-legislative-assembly-violence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷക നിയമം; പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/farmers-protest-niyamasabha-kerala.html</link>
					<comments>https://www.chandrikadaily.com/farmers-protest-niyamasabha-kerala.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 31 Dec 2020 04:05:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala legislative assembly]]></category>
		<category><![CDATA[kerala niyamasabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=174361</guid>

					<description><![CDATA[കോവിഡ് നിരീക്ഷണത്തിലായതിനാല്&#x200d; പ്രതിപക്ഷ നേതാവ് സഭയിലെത്തില്ല]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേന്ദ്ര കാര്&#x200d;ഷിക നിയമ ഭേദഗതിക്കെതിരായ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. രാവിലെ ഒന്&#x200d;പതിനാണ് സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പ്രമേയം അവതരിപ്പിക്കും.</p>
<p>പ്രതിപക്ഷ നേതാവിനും കക്ഷി നേതാക്കള്&#x200d;ക്കും മാത്രമാണ് സംസാരിക്കാന്&#x200d; അവസരമുണ്ടാവുക.</p>
<p>കോവിഡ് നിരീക്ഷണത്തിലായതിനാല്&#x200d; പ്രതിപക്ഷ നേതാവ് സഭയിലെത്തില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmers-protest-niyamasabha-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വര്&#x200d;ണക്കടത്ത്,ലൈഫ് മിഷന്&#x200d;,അദാനി; നിയമസഭയില്&#x200d; നാളെ സര്&#x200d;ക്കാര്&#x200d; വെള്ളം കുടിക്കും</title>
		<link>https://www.chandrikadaily.com/adani-life-mission-and-gold-smuggling-tomorrow-legislative-assembly-meetng.html</link>
					<comments>https://www.chandrikadaily.com/adani-life-mission-and-gold-smuggling-tomorrow-legislative-assembly-meetng.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 23 Aug 2020 08:39:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[kerala legislative assembly]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147119</guid>

					<description><![CDATA[വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ സര്&#x200d;വ്വകക്ഷിയോഗം വിളിച്ച് പ്രതിഷേധം അറിയിച്ച സര്&#x200d;ക്കാര്&#x200d; ഇതിന്റെ ടെന്&#x200d;ഡറിന് നിയമോപദേശം തേടിയത് അദാനിയുടെ പുത്രഭാര്യ പങ്കാളിയായ സ്ഥാപനത്തില്&#x200d; നിന്നാണെന്ന പുതിയ വെളിപ്പെടുത്തലാണ് ആന്റി ക്ലൈമാക്‌സ്.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: സ്വര്&#x200d;ണ്ണക്കടത്തിനും ലൈഫ് മിഷനിലെ കമ്മിഷന്&#x200d; ആരോപണത്തിനുമൊപ്പം അദാനിയുടെ പേരില്&#x200d; തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പറന്നെത്തിയ പുതിയ വിവാദവും നാളെ ചേരുന്ന കൊവിഡ് കാല നിയമസഭാസമ്മേളനത്തെ ഇളക്കിമറിക്കും.</p>
<p>വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ സര്&#x200d;വ്വകക്ഷിയോഗം വിളിച്ച് പ്രതിഷേധം അറിയിച്ച സര്&#x200d;ക്കാര്&#x200d; ഇതിന്റെ ടെന്&#x200d;ഡറിന് നിയമോപദേശം തേടിയത് അദാനിയുടെ പുത്രഭാര്യ പങ്കാളിയായ സ്ഥാപനത്തില്&#x200d; നിന്നാണെന്ന പുതിയ വെളിപ്പെടുത്തലാണ് ആന്റി ക്ലൈമാക്‌സ്. കോണ്&#x200d;ഗ്രസ് ഇത് ആയുധമാക്കിക്കഴിഞ്ഞു.</p>
<p>സര്&#x200d;ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്&#x200d;ച്ച തന്നെയാണ് സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രം. തിരഞ്ഞെടുപ്പ് വര്&#x200d;ഷമായതിനാല്&#x200d; ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളുമെടുത്ത് പ്രതിപക്ഷം സര്&#x200d;ക്കാരിനെ ആക്രമിക്കും. ഇതിനെ പ്രതിരോധിക്കാന്&#x200d; ഭരണപക്ഷത്തിന്റെ മറുമരുന്ന് എന്ത് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേര്&#x200d;ത്ത മന്ത്രിമാരുടെ മൂന്ന് മണിക്കൂര്&#x200d; നീണ്ട അവലോകനയോഗം സഭയില്&#x200d; സ്വീകരിക്കേണ്ട തന്ത്രങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ഏത് ആരോപണത്തെയും രേഖകളുടെ പിന്&#x200d;ബലത്തില്&#x200d; നേരിടാനാണ് നീക്കം.</p>
<p>തിരുവനന്തപുരം വിമാനത്താവളം കൈമാറ്റത്തിനെതിരെ സഭ പ്രമേയം പാസാക്കാനിരിക്കെയാണ് വിവാദം വഴിതിരിഞ്ഞത്. പുതിയ ആക്ഷേപങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്ന വിശദീകരണത്തെ ആശ്രയിച്ചിരിക്കും ഭാവി. കേന്ദ്രതീരുമാനത്തെ അനുകൂലിച്ചതിന് കോണ്&#x200d;ഗ്രസ് എം.പി ശശി തരൂരിനെ ആക്രമിക്കുന്ന ഭരണപക്ഷത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് പുതിയ &#8216;അദാനിവിവാദം&#8217;.</p>
<p>രാവിലെ 9ന് ആരംഭിക്കുന്ന സഭയില്&#x200d; ധനകാര്യബില്&#x200d; പാസാക്കലാണ് മുഖ്യ അജന്&#x200d;ഡയെങ്കിലും രാഷ്ട്രീയ സംഭവങ്ങള്&#x200d; അതെല്ലാം മാറ്റി മറിച്ചിരിക്കുന്നു. കൊവിഡിനെ പ്രതിരോധിച്ച് അംഗങ്ങളെ സംരക്ഷിക്കാന്&#x200d; സര്&#x200d;വ്വസജ്ജമാണ് നിയമസഭാസെക്രട്ടേറിയറ്റ്. കൊവിഡിനെയും വെല്ലുന്ന രാഷ്ട്രീയവിവാദങ്ങള്&#x200d; പക്ഷേ സഭയില്&#x200d; സൃഷ്ടിക്കാന്&#x200d; പോകുന്ന കോളിളക്കങ്ങള്&#x200d; പ്രവചനാതീതമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/adani-life-mission-and-gold-smuggling-tomorrow-legislative-assembly-meetng.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
