<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kerala minority welfare dept &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-minority-welfare-dept/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 13 Jun 2017 16:40:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kerala minority welfare dept &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ന്യൂനപക്ഷ വകുപ്പ് ഡയറക്ടറെ മാറ്റാന്‍ നീക്കം; സി.പി.എം അധ്യാപക സംഘടനാ നേതാവിനായി ചരടുവലി</title>
		<link>https://www.chandrikadaily.com/ali-asgar-pasha-may-be-get-out-from-minority-department.html</link>
					<comments>https://www.chandrikadaily.com/ali-asgar-pasha-may-be-get-out-from-minority-department.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 13 Jun 2017 16:40:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala minority welfare dept]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32147</guid>

					<description><![CDATA[തിരുവനന്തപുരം: വിവാദമായ നിയമനങ്ങള്‍ക്കും നിരവധി ക്രമക്കേടുകള്‍ക്കും പിന്നാലെ ന്യൂനപക്ഷ വകുപ്പ് വകുപ്പ് ഡയറക്ടറെ മാറ്റാനും നീക്കം. നിലവില്‍ വകുപ്പിന്റെ ചുമതലയുള്ള അലി അസ്ഗര്‍ പാഷ ഐ.എ.എസിനെ നീക്കി, പകരം സി.പി.എം അധ്യാപകസംഘടനാ നേതാവിനെ ഡയറക്ടറായി നിയമിക്കാനാണ് നീക്കം. ഏപ്രില്‍ 22 മുതല്‍ 50 ദിവസത്തെ ലീവില്‍ പോയ ഡയറക്ടര്‍ തിരിച്ചെത്തിയതോടെയാണ് അദ്ദേഹത്തെ നീക്കാന്‍ ശ്രമം ആരംഭിച്ചത്. മലപ്പുറം തിരൂര്‍ സ്വദേശിയും മന്ത്രി കെ.ടി ജലീലിന്റെ മുന്‍ പെഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന അധ്യാപക സംഘടനാ നേതാവിനെയാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വിവാദമായ നിയമനങ്ങള്&#x200d;ക്കും നിരവധി ക്രമക്കേടുകള്&#x200d;ക്കും പിന്നാലെ ന്യൂനപക്ഷ വകുപ്പ് വകുപ്പ് ഡയറക്ടറെ മാറ്റാനും നീക്കം. നിലവില്&#x200d; വകുപ്പിന്റെ ചുമതലയുള്ള അലി അസ്ഗര്&#x200d; പാഷ ഐ.എ.എസിനെ നീക്കി, പകരം സി.പി.എം അധ്യാപകസംഘടനാ നേതാവിനെ ഡയറക്ടറായി നിയമിക്കാനാണ് നീക്കം. ഏപ്രില്&#x200d; 22 മുതല്&#x200d; 50 ദിവസത്തെ ലീവില്&#x200d; പോയ ഡയറക്ടര്&#x200d; തിരിച്ചെത്തിയതോടെയാണ് അദ്ദേഹത്തെ നീക്കാന്&#x200d; ശ്രമം ആരംഭിച്ചത്. മലപ്പുറം തിരൂര്&#x200d; സ്വദേശിയും മന്ത്രി കെ.ടി ജലീലിന്റെ മുന്&#x200d; പെഴ്‌സണല്&#x200d; സ്റ്റാഫ് അംഗവുമായിരുന്ന അധ്യാപക സംഘടനാ നേതാവിനെയാണ് ഡയറക്ടര്&#x200d; സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മന്ത്രിയുടെ ഓഫീസ് ഇടപെട്ട് വകുപ്പില്&#x200d; നടത്തിയ അറുപതോളം അനധികൃത നിയമനങ്ങള്&#x200d; സംബന്ധിച്ച് വിജിലന്&#x200d;സ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്&#x200d; ഡയറക്ടര്&#x200d; സര്&#x200d;ക്കാരിനെ അതൃപ്തി അറിയിച്ചിരുന്നു. ക്രമക്കേടുകളുടെ പേരില്&#x200d; ബലിയാടാകാനില്ലെന്നാണ് അദ്ദേഹം മന്ത്രിയെ അറിയിച്ചത്. നിയമവും ചട്ടങ്ങളും മറികടന്നുള്ള ഒരു നടപടിക്കും കൂട്ടുനില്&#x200d;ക്കാത്ത ഉദ്യോഗസ്ഥനായാണ് അലി അസ്ഗര്&#x200d; പാഷ അറിയപ്പെടുന്നത്. എന്നാല്&#x200d; എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; അധികാരമേറ്റ ശേഷം ന്യൂനപക്ഷ വകുപ്പില്&#x200d; നടന്ന ക്രമക്കേടുകള്&#x200d; വകുപ്പ് ഡയറക്ടര്&#x200d; എന്ന നിലയില്&#x200d; അദ്ദേഹത്തിന് ക്ഷീണമുണ്ടാക്കി. ഈ സാഹചര്യത്തില്&#x200d; വകുപ്പിന്റെ പ്രവര്&#x200d;ത്തനം സുതാര്യമാകണമെന്ന് ഡയറക്ടര്&#x200d; നിലപാട് സ്വീകരിച്ചു.</p>
<p>എന്നാല്&#x200d; ന്യൂനപക്ഷ വകുപ്പ് നിയന്ത്രിക്കുന്ന മന്ത്രിയുടെ പെഴ്‌സണല്&#x200d; സ്റ്റാഫ് അംഗത്തിന്റെ തീരുമാനങ്ങളാണ് ഇവിടെ നടപ്പിലാകുന്നത്. ഇതോടെ ഡയറക്ടര്&#x200d; ചില നിര്&#x200d;ണായക വിഷയങ്ങളില്&#x200d; മന്ത്രിയെ അതൃപ്തി അറിയിച്ചതായാണ് സൂചന. മാത്രമല്ല, ന്യൂനപക്ഷ ധനകാര്യ കോര്&#x200d;പറേഷന്&#x200d;, ന്യൂനപക്ഷ കമ്മീഷന്&#x200d;, മൈനോറിറ്റി കോച്ചിംഗ് സെന്ററുകള്&#x200d; തുടങ്ങിയവയുടെ പ്രവര്&#x200d;ത്തനവും നിലച്ചു. വിദ്യാഭ്യാസ സ്‌കോളര്&#x200d;ഷിപ്പുകള്&#x200d; മുടങ്ങി. മദ്രസാ അധ്യാപകരുടെ ക്ഷേമനിധി, പലിശരഹിത വായ്പ, വിധവകളുടെ ഭവനപദ്ധതി തുടങ്ങിയ പദ്ധതികളില്&#x200d; ഒരു രൂപപോലും ചെലവഴിക്കാന്&#x200d; കഴിഞ്ഞിട്ടില്ല.<br />
ഇത്തരത്തില്&#x200d; വകുപ്പില്&#x200d; ഉടനീളം പദ്ധതി പരാജയവും ക്രമക്കേടുകളും പതിവായതിന് പിന്നാലെയാണ് മന്ത്രിയുടെ ഇഷ്ടക്കാരനായ ആളെ ഡയറക്ടറായി നിയമിക്കാന്&#x200d; തീരുമാനിച്ചത്. എന്നാല്&#x200d; തിരൂര്&#x200d; സ്വദേശിയായ കോളജ് അധ്യാപകനെ ഡയറക്ടര്&#x200d; ആക്കുന്നതിനോട് പാര്&#x200d;ട്ടിയില്&#x200d; വലിയൊരു വിഭാഗത്തിന് എതിര്&#x200d;പ്പുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്&#x200d; അന്തിമ തീരുമാനം എടുത്തിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ali-asgar-pasha-may-be-get-out-from-minority-department.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂനപക്ഷ വകുപ്പിലെ അനധികൃത നിയമനം:വിവരാവകാശ നിയമം അട്ടിമറിച്ച് വിചിത്ര സര്‍ക്കുലര്‍</title>
		<link>https://www.chandrikadaily.com/minority-welfare-department-and-illegel-appointment.html</link>
					<comments>https://www.chandrikadaily.com/minority-welfare-department-and-illegel-appointment.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Jun 2017 16:44:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala minority welfare dept]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31312</guid>

					<description><![CDATA[തിരുവനന്തപുരം: അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷക്ക് മറുപടി നല്‍കാതെ വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ശ്രമിച്ച് സംസ്ഥാന ന്യൂനപക്ഷ വകുപ്പ്. ന്യൂനപക്ഷ ഡയറക്ടറേറ്റിലും 16 കോച്ചിംഗ് സെന്ററുകളിലും നിയമിക്കപ്പട്ടവരുടെ യോഗ്യതയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിന് മറുപടി നല്‍കുന്നതിനെ കുറിച്ച് ഉദ്യോഗാര്‍ത്ഥികളോടു തന്നെ അഭിപ്രായം തേടിക്കൊണ്ടുള്ള വിചിത്രമായ സര്‍ക്കുലറാണ് വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. അപേക്ഷകനായ അസീസ് മാടഞ്ചേരി ആവശ്യപ്പെട്ടതനുസരിച്ച് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെ കുറിച്ച് ജീവനക്കാരുടെ അഭിപ്രായം അറിയിക്കണമെന്ന് വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട് നല്&#x200d;കിയ അപേക്ഷക്ക് മറുപടി നല്&#x200d;കാതെ വിവരാവകാശ നിയമം അട്ടിമറിക്കാന്&#x200d; ശ്രമിച്ച് സംസ്ഥാന ന്യൂനപക്ഷ വകുപ്പ്. ന്യൂനപക്ഷ ഡയറക്ടറേറ്റിലും 16 കോച്ചിംഗ് സെന്ററുകളിലും നിയമിക്കപ്പട്ടവരുടെ യോഗ്യതയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിന് മറുപടി നല്&#x200d;കുന്നതിനെ കുറിച്ച് ഉദ്യോഗാര്&#x200d;ത്ഥികളോടു തന്നെ അഭിപ്രായം തേടിക്കൊണ്ടുള്ള വിചിത്രമായ സര്&#x200d;ക്കുലറാണ് വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.</p>
<p>അപേക്ഷകനായ അസീസ് മാടഞ്ചേരി ആവശ്യപ്പെട്ടതനുസരിച്ച് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കുന്നതിനെ കുറിച്ച് ജീവനക്കാരുടെ അഭിപ്രായം അറിയിക്കണമെന്ന് വകുപ്പ് പുറത്തിറക്കിയ സര്&#x200d;ക്കുലറില്&#x200d; പറയുന്നു. നിയമനം ലഭിച്ചവരുടെ വിശദാംശങ്ങള്&#x200d; വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി നല്&#x200d;കേണ്ടതുണ്ടോയെന്ന് ജീവനക്കാരോട് തന്നെ ചോദിച്ചിരിക്കുകയാണ്. ജീവനക്കാര്&#x200d; അവരുടെ സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; വകുപ്പിന്റെ അതത് ജില്ലാ കേന്ദ്രങ്ങളില്&#x200d; എത്തിക്കണമെന്ന് നിര്&#x200d;ദേശിച്ച് നേരത്തെ നല്&#x200d;കിയ സര്&#x200d;ക്കുലര്&#x200d; വിവാദമായിരുന്നു. നിയമനം നല്&#x200d;കുമ്പോള്&#x200d; പരിശോധിക്കേണ്ടതും ഫയലില്&#x200d; സൂക്ഷിക്കേണ്ടതുമായ യോഗ്യതാ സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; ജീവനക്കാരില്&#x200d; നിന്നും സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് രണ്ട് സര്&#x200d;ക്കുലറുകളും.<br />
ന്യൂനപക്ഷ ക്ഷേമവകുപ്പിലെ വിവിധ തസ്തികകളില്&#x200d; മാനദണ്ഡങ്ങള്&#x200d; പാലിക്കാതെയാണ് നിയമനങ്ങള്&#x200d; നടത്തിയത്. ഇക്കാര്യം &#8216;ചന്ദ്രിക&#8217; നേരത്തെ റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. ഉദ്യോഗാര്&#x200d;ത്ഥികളുടെ മാര്&#x200d;ക്ക് ലിസ്റ്റ്, യോഗ്യതാ സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d;, റാങ്ക് ലിസ്റ്റ്, ഇന്റര്&#x200d;വ്യൂവിന് ക്ഷണിച്ചുകൊണ്ട് മാധ്യമങ്ങളിലൂടെ നല്&#x200d;കിയ പരസ്യം എന്നിവയാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്.<br />
സംസ്ഥാനത്തെ 16 ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്&#x200d; ഉള്&#x200d;പെടെ ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്&#x200d; അറുപതോളം പേരെ അനധികൃതമായി നിയമിക്കുകയായിരുന്നു. കോച്ചിംഗ് സെന്ററുകളിലെ പ്രിന്&#x200d;സിപ്പല്&#x200d;മാര്&#x200d;, ഓഫീസ് അന്റന്റഡ്, കമ്പ്യൂട്ടര്&#x200d; ഓപ്പറേറ്റര്&#x200d; ഉള്&#x200d;പെടെയുള്ള തസ്തികകളിലേക്കാണ് നിയമനം നടത്തിയത്. സി.പി.എം ജില്ലാ കമ്മിറ്റികള്&#x200d; നല്&#x200d;കിയ ലിസ്റ്റും മന്ത്രിയുടെ ഓഫീസിന് താല്&#x200d;പര്യമുള്ളവരുമാണ് നിയമനം നേടിയത്. വിവാദ നിയമനങ്ങള്&#x200d; അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്&#x200d;സിന് പരാതി നല്&#x200d;കുന്നതിനും ഹൈക്കോടതിയെ സമീപിക്കുന്നതിനും മുന്നോടിയായാണ് വിവരാവകാശനിയമ പ്രകാരം അപേക്ഷ നല്&#x200d;കിയത്. എന്നാല്&#x200d; ഇന്റര്&#x200d;വ്യൂവില്&#x200d; പങ്കെടുത്തവരുടെ വിവരങ്ങള്&#x200d; പോലും ന്യൂനപക്ഷ ഡയറക്ടറേറ്റില്&#x200d; സൂക്ഷിച്ചിട്ടില്ല. നിയമനം നല്&#x200d;കിയവരുടെ പേരും അഡ്രസും മാത്രമാണുള്ളത്. ഇന്റര്&#x200d;വ്യൂവില്&#x200d; പങ്കെടുത്ത മുഴുവന്&#x200d; പേരുടെയും സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; സൂക്ഷിക്കണമെന്നാണ് നിയമം. മതിയായ യോഗ്യതയുള്ളവരെയാണോ നിയമിച്ചത് എന്നുപോലും വകുപ്പിന് സ്ഥിരീകരിക്കാനാവുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minority-welfare-department-and-illegel-appointment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
