<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>KERALA NEWS &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-news/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 17 Jan 2026 10:21:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>KERALA NEWS &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സായ് ഹോസ്റ്റലിലെ ഇരട്ട ആത്മഹത്യ: ദുരൂഹത ആരോപിച്ച് സാന്ദ്രയുടെ കുടുംബം, സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു</title>
		<link>https://www.chandrikadaily.com/sai-hostel-double-suicide-alleging-mystery-sandras-family-demands-a-thorough-probe.html</link>
					<comments>https://www.chandrikadaily.com/sai-hostel-double-suicide-alleging-mystery-sandras-family-demands-a-thorough-probe.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 17 Jan 2026 10:21:45 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[KERALA NEWS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374364</guid>

					<description><![CDATA[വ്യക്തിപരമായ കാരണങ്ങളാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.]]></description>
										<content:encoded><![CDATA[<p>കൊല്ലം: സ്പോര്&#x200d;ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) യുടെ കൊല്ലം കേന്ദ്രത്തിലെ ഹോസ്റ്റലില്&#x200d; വിദ്യാര്&#x200d;ഥിനികളായ സാന്ദ്രയും വൈഷ്ണവിയും മരിച്ച സംഭവത്തില്&#x200d; ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സാന്ദ്രയുടെ കുടുംബം രംഗത്തെത്തി. സായ് സെന്ററില്&#x200d; ഇനി തുടരാന്&#x200d; കഴിയില്ലെന്ന് സാന്ദ്ര വീട്ടുകാരോട് വ്യക്തമാക്കിയിരുന്നുവെന്നും, സ്വന്തം കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറച്ച് വിശ്വസിക്കുന്നുവെന്നും ബന്ധുക്കള്&#x200d; പറഞ്ഞു.</p>
<p>സാന്ദ്രയും വൈഷ്ണവിയും തമ്മില്&#x200d; അടുത്ത സൗഹൃദം ഉണ്ടായിരുന്നില്ലെന്നും എന്നാല്&#x200d; ഇരുവരുടേയും ആത്മഹത്യാക്കുറിപ്പുകളില്&#x200d; ഒരേ കൈയക്ഷരം കാണപ്പെടുന്നുവെന്നതും സംശയങ്ങള്&#x200d; വര്&#x200d;ധിപ്പിക്കുന്നതാണെന്ന് കുടുംബം ആരോപിക്കുന്നു. സായ് സെന്ററില്&#x200d; അധ്യാപകരില്&#x200d; നിന്നുള്&#x200d;പ്പെടെ വിവിധ തരത്തിലുള്ള മാനസിക സമ്മര്&#x200d;ദങ്ങളും ബുദ്ധിമുട്ടുകളും സാന്ദ്ര അനുഭവിച്ചിരുന്നുവെന്നും, ഏറെ മാനസിക വിഷമാവസ്ഥയിലൂടെയായിരുന്നു അവള്&#x200d; കടന്നുപോകുന്നതെന്നും വീട്ടുകാര്&#x200d; വ്യക്തമാക്കി.</p>
<p>കുട്ടികളുടെ മരണവിവരം സായ് സെന്റര്&#x200d; അധികൃതര്&#x200d; വളരെ വൈകിയാണ് കുടുംബത്തെ അറിയിച്ചതെന്ന ആരോപണവും ഉയര്&#x200d;ന്നിട്ടുണ്ട്. സാന്ദ്രയുടെയും വൈഷ്ണവിയുടെയും മരണത്തില്&#x200d; സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പരിശീലനത്തിന് സമയം കഴിഞ്ഞിട്ടും കുട്ടികള്&#x200d; മുറി തുറക്കാത്തതിനെ തുടര്&#x200d;ന്ന് വാര്&#x200d;ഡന്റെ നേതൃത്വത്തില്&#x200d; വാതില്&#x200d; തള്ളി തുറന്നപ്പോഴാണ് ഇരുവരെയും ഫാനില്&#x200d; തൂങ്ങിയ നിലയില്&#x200d; കണ്ടെത്തിയത്. രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അതേസമയം, വ്യക്തിപരമായ കാരണങ്ങളാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്&#x200d; ഉയര്&#x200d;ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്&#x200d; വിശദമായ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലാണ് കുടുംബവും സമൂഹവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sai-hostel-double-suicide-alleging-mystery-sandras-family-demands-a-thorough-probe.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തണ്ടപ്പേര്‍ ലഭിക്കാതെ ഭൂമി വില്‍ക്കാനായില്ല; അട്ടപ്പാടിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു</title>
		<link>https://www.chandrikadaily.com/the-land-could-not-be-sold-without-getting-a-tandaper-farmer-committed-suicide-in-attapadi.html</link>
					<comments>https://www.chandrikadaily.com/the-land-could-not-be-sold-without-getting-a-tandaper-farmer-committed-suicide-in-attapadi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 17 Jan 2026 09:43:05 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[KERALA NEWS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374353</guid>

					<description><![CDATA[നാല് മാസം മുൻപ് തണ്ടപ്പേർ ലഭിക്കാത്തതിനാൽ നരസിമുക്ക് ഇരട്ടക്കളത്തെ കൃഷണസ്വാമി എന്ന  കർഷകൻ ആത്മഹത്യ ചെയ്തിരുന്നു.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: അട്ടപ്പാടി തണ്ടപ്പേര്&#x200d; ലഭിക്കാത്തതിനാല്&#x200d; ഭൂമി വില്&#x200d;ക്കാന്&#x200d; കഴിയാതെ വന്നതിനെ തുടര്&#x200d;ന്ന് അട്ടപ്പാടിയില്&#x200d; കര്&#x200d;ഷകന്&#x200d; ആത്മഹത്യ ചെയ്തു. പുലിയറ സ്വദേശി പി.കെ. ഗോപാലകൃഷ്ണന്&#x200d; ആണ് കീടനാശിനി കുടിച്ച് ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക് മുമ്പ് അട്ടപ്പാടിയിലെ സഹോദരനെ ഫോണ്&#x200d; ചെയ്ത് വിഷം കഴിച്ച വിവരം അറിയിച്ചതായി ബന്ധുക്കള്&#x200d; പറഞ്ഞു.</p>
<p>കാലിലെ അസുഖത്തിന് ചികിത്സയ്ക്കായി പണം കണ്ടെത്താനാകാതിരുന്നതും, ബാങ്ക് ലോണ്&#x200d; ജപ്തി നടപടികള്&#x200d; ആരംഭിച്ചതിനെ തുടര്&#x200d;ന്ന് ഭൂമി വില്&#x200d;ക്കാന്&#x200d; ശ്രമിച്ചെങ്കിലും തണ്ടപ്പേര്&#x200d; ലഭിക്കാത്തതിനാല്&#x200d; ഇടപാട് നടക്കാതിരുന്നതുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂപ്പില്&#x200d; നായരുടെ സര്&#x200d;വേ നമ്പറിലുള്ള ഭൂമികളുടെ ആധാരം തടഞ്ഞുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവില്&#x200d; ഉള്&#x200d;പ്പെട്ട സര്&#x200d;വേ നമ്പറിലാണ് ഗോപാലകൃഷ്ണന്റെ ഭൂമിയും വരുന്നതെന്ന് അധികൃതര്&#x200d; പറയുന്നു. നാല് മാസം മുന്&#x200d;പ് തണ്ടപ്പേര്&#x200d; ലഭിക്കാത്തതിനെ തുടര്&#x200d;ന്ന് നരസിമുക്ക് ഇരട്ടക്കളത്തെ കൃഷ്ണസ്വാമി എന്ന കര്&#x200d;ഷകനും ആത്മഹത്യ ചെയ്തിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-land-could-not-be-sold-without-getting-a-tandaper-farmer-committed-suicide-in-attapadi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സ്വര്‍ണക്കപ്പടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കപ്പിലെ സ്വര്‍ണം നോക്കപ്പാ&#8217;; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണക്കപ്പിനെക്കുറിച്ച് പരിഹാസവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്.</title>
		<link>https://www.chandrikadaily.com/for-the-attention-of-thegoldsmiths-look-at-the-gold-in-the-cup-former-education-minister-pk-abdu-rabb-mocked-about-the-gold-cup-in-the-state-school-arts-festival.html</link>
					<comments>https://www.chandrikadaily.com/for-the-attention-of-thegoldsmiths-look-at-the-gold-in-the-cup-former-education-minister-pk-abdu-rabb-mocked-about-the-gold-cup-in-the-state-school-arts-festival.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 16 Jan 2026 11:09:32 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[KERALA NEWS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374239</guid>

					<description><![CDATA[സ്വര്‍ണക്കപ്പിലെ സ്വര്‍ണം ഉറപ്പാക്കണമെന്ന സൂചനയുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ പാരഡി കുറിപ്പ്.


]]></description>
										<content:encoded><![CDATA[<p>മലപ്പുറം: സംസ്ഥാന സ്‌കൂള്&#x200d; കലോത്സവത്തില്&#x200d; സ്വര്&#x200d;ണകപ്പ് അടിക്കുന്നവര്&#x200d;, കപ്പ് സ്വര്&#x200d;ണമാണെന്ന് ഉറപ്പു വരുത്തണമെന്ന് മുന്&#x200d; വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്.സ്വര്&#x200d;ണക്കപ്പ് അടിക്കുന്നവര്&#x200d; കപ്പ് യഥാര്&#x200d;ത്ഥത്തില്&#x200d; സ്വര്&#x200d;ണമാണോയെന്ന് ഉറപ്പുവരുത്തണമെന്നും, കപ്പിലെ സ്വര്&#x200d;ണം ചെമ്പാക്കിയോ സ്വര്&#x200d;ണ്ണപ്പാളികള്&#x200d; മാറ്റിയോ എന്ന് പരിശോധിക്കണമെന്നും അബ്ദുറബ്ബ് പരിഹാസത്തോടെ പറഞ്ഞു.</p>
<p>&#8216;പോറ്റിയെ കേറ്റിയെ&#8217; എന്ന പാരഡി ഗാനത്തിന്റെ ശൈലിയില്&#x200d; വരികള്&#x200d; ചേര്&#x200d;ത്താണ് അബ്ദുറബ്ബിന്റെ സോഷ്യല്&#x200d; മീഡിയ കുറിപ്പ്.<br />
&#8221;സ്വര്&#x200d;ണക്കപ്പടിക്കുന്നവരുടെ ശ്രദ്ധക്ക്&#8230;<br />
സ്വര്&#x200d;ണം ചെമ്പാക്കിയോ, സ്വര്&#x200d;ണ്ണപ്പാളികള്&#x200d; മാറ്റിയോ<br />
കപ്പ് കൊണ്ടുപോകും മുന്&#x200d;പ് നന്നായി പരിശോധിച്ചാല്&#x200d; നിങ്ങള്&#x200d;ക്ക് നല്ലത്<br />
സ്വര്&#x200d;ണം കട്ടവരാണപ്പാ, കപ്പിലെ സ്വര്&#x200d;ണം നോക്കപ്പാ&#8221; എന്നായിരുന്നു കുറിപ്പ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/for-the-attention-of-thegoldsmiths-look-at-the-gold-in-the-cup-former-education-minister-pk-abdu-rabb-mocked-about-the-gold-cup-in-the-state-school-arts-festival.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മയക്കുമരുന്ന് മാഫിയയുടെ കാരിയര്‍; മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/the-carrier-of-the-drug-mafia-woman-arrested-with-methamphetamine.html</link>
					<comments>https://www.chandrikadaily.com/the-carrier-of-the-drug-mafia-woman-arrested-with-methamphetamine.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 14 Jan 2026 06:22:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[KERALA NEWS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373898</guid>

					<description><![CDATA[കണ്ണൂരില്‍ വന്‍ ലഹരിവേട്ട 
]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: മാരക സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി കണ്ണൂര്&#x200d; പാപ്പിനിശ്ശേരിയില്&#x200d; യുവതി എക്‌സൈസിന്റെ പിടിയിലായി. പാപ്പിനിശ്ശേരി എക്‌സൈസ് ഇന്&#x200d;സ്‌പെക്ടര്&#x200d; ഇവൈ ജസീറലി നേതൃത്വത്തിലുള്ള സംഘം നടത്തിയ രഹസ്യ പരിശോധനയിലാണ് അറസ്റ്റ്. അഞ്ചാംപീടിക ഷില്&#x200d;ന നിവാസില്&#x200d; ടി.എം. ശശിധരന്റെ മകള്&#x200d; എ. ഷില്&#x200d;നയുടെ കൈവശത്തില്&#x200d; നിന്നാണ് 0.459 ഗ്രാം മെത്താംഫിറ്റമിന്&#x200d; കണ്ടെത്തിയത്.</p>
<p>രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; എക്‌സൈസ് സംഘം നടത്തിയ നിരീക്ഷണത്തിനൊടുവിലായിരുന്നു നടപടി. എക്‌സൈസ് ഇന്&#x200d;സ്‌പെക്ടര്&#x200d; ഗ്രേഡ് ജോര്&#x200d;ജ് ഫെര്&#x200d;ണാണ്ടസ്, പ്രിവന്റീവ് ഓഫീസര്&#x200d; ഗ്രേഡുമാരായ ശ്രീകുമാര്&#x200d; വി.പി., പങ്കജാക്ഷന്&#x200d;, രജിരാഗ്, വനിത സിവില്&#x200d; എക്‌സൈസ് ഓഫീസര്&#x200d;മാരായ ജിഷ, ഷൈമ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.</p>
<p>നേരത്തെ മയക്കുമരുന്ന് കേസില്&#x200d; പ്രതിയായിരുന്ന ഷില്&#x200d;ന വീണ്ടും ലഹരിമരുന്ന് വില്&#x200d;പനയില്&#x200d; സജീവമാണെന്ന വിവരം ലഭിച്ചതിനെ തുടര്&#x200d;ന്ന് എക്‌സൈസ് അധികൃതര്&#x200d; നിരീക്ഷണം ശക്തമാക്കിയിരുന്നു. കണ്ണൂര്&#x200d; നഗരം കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കാരിയറായാണ് ഇവര്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. പ്രതിക്കെതിരെ എന്&#x200d;ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്&#x200d; ചെയ്തു. പ്രതിയെ കണ്ണൂര്&#x200d; കോടതിയില്&#x200d; ഹാജരാക്കി, റിമാന്&#x200d;ഡ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-carrier-of-the-drug-mafia-woman-arrested-with-methamphetamine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ജീവനക്കാര്‍ക്ക് ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താല്‍പര്യം&#8217;; ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം</title>
		<link>https://www.chandrikadaily.com/employees-do-not-want-to-work-they-want-to-make-money-high-court-criticizes-devaswom-board-employees.html</link>
					<comments>https://www.chandrikadaily.com/employees-do-not-want-to-work-they-want-to-make-money-high-court-criticizes-devaswom-board-employees.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 14 Jan 2026 06:07:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[KERALA NEWS]]></category>
		<category><![CDATA[sabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373895</guid>

					<description><![CDATA[കണക്ക് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി വീണ്ടും മുന്നറിയിപ്പ് നല്‍കി.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്&#x200d; തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡിലെ ചില ജീവനക്കാര്&#x200d;ക്കെരെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്&#x200d;ശനം. ജീവനക്കാര്&#x200d;ക്ക് അവരുടെ ജോലി നിര്&#x200d;വഹിക്കാനല്ല, പണം തിരിമറി നടത്താനാണ് താല്&#x200d;പര്യമെന്നായിരുന്നു കോടതിയുടെ പരാമര്&#x200d;ശം.</p>
<p>വിജിലന്&#x200d;സ് അന്വേഷണം ആരംഭിക്കാനിരിക്കെ നല്&#x200d;കിയ ഉത്തരവിലാണ് കോടതി ശക്തമായ ഭാഷയില്&#x200d; വിമര്&#x200d;ശനം ഉന്നയിച്ചത്. ചില ഉദ്യോഗസ്ഥര്&#x200d;ക്ക് വ്യക്തിപരമായ ലാഭം മാത്രമാണ് ലക്ഷ്യമെന്നും, ഭക്തരെ സേവിക്കലല്ല അവരുടെ താല്&#x200d;പര്യമെന്നും കോടതി ചൂണ്ടിക്കാട്ടി. കണക്ക് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും ദേവസ്വം ബോര്&#x200d;ഡിന് ഹൈക്കോടതി വീണ്ടും മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>സമഗ്രവും കൃത്രിമം കാണിക്കാനാകാത്തതുമായ ഒരു സോഫ്റ്റ്‌വെയര്&#x200d; സംവിധാനം അടിയന്തരമായി കണക്കെടുപ്പ് നടത്താന്&#x200d; ബോര്&#x200d;ഡ് ഒരുക്കണമെന്ന് കോടതി നിര്&#x200d;ദേശിച്ചു. ഈ വിഷയത്തില്&#x200d; കോടതി ഇതിനുമുമ്പും ആവര്&#x200d;ത്തിച്ച് നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നുവെന്നും, ഇത് ദേവസ്വം ബോര്&#x200d;ഡിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട ഇടപാടുകളില്&#x200d; സുതാര്യത ഉറപ്പാക്കാന്&#x200d; ഉടന്&#x200d; ഇടപെടല്&#x200d; അനിവാര്യമാണെന്നും, ഇക്കാര്യത്തില്&#x200d; വീഴ്ച വരുത്തിയാല്&#x200d; കടുത്ത നടപടികള്&#x200d; ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/employees-do-not-want-to-work-they-want-to-make-money-high-court-criticizes-devaswom-board-employees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാര്യയെ തലയ്ക്കടിച്ചു വീഴ്ത്തി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; നാവായിക്കുളത്ത് ഭര്‍ത്താവിന്റെ ക്രൂരത</title>
		<link>https://www.chandrikadaily.com/his-wife-was-beaten-on-the-head-and-burnt-with-kerosene-cruelty-of-husband-in-navaikulam.html</link>
					<comments>https://www.chandrikadaily.com/his-wife-was-beaten-on-the-head-and-burnt-with-kerosene-cruelty-of-husband-in-navaikulam.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 13 Jan 2026 07:22:57 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[KERALA NEWS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373725</guid>

					<description><![CDATA[നാവായിക്കുളത്ത് കുടുംബവിവാദം അതിക്രൂരമായ അക്രമത്തില്‍ കലാശിച്ചു.
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നാവായിക്കുളത്ത് ഞെട്ടിക്കുന്ന കുടുംബാതിക്രമം. ഭാര്യയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതായി പരാതി. കയ്‌പ്പോത്തുകോണം ലക്ഷ്മിനിവാസില്&#x200d; ബിനുവാണ് ഭാര്യ മുനീശ്വരിയോട് (40) ക്രൂരത കാട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി.</p>
<p>ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ മുനീശ്വരിയെ ഉടന്&#x200d; പാരിപ്പള്ളി സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു. സംഭവത്തിന് പിന്നാലെ പ്രതി ബിനു സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.</p>
<p>ഇയാളെ കണ്ടെത്താന്&#x200d; കല്ലമ്പലം പൊലീസ് അന്വേഷണം ശക്തമാക്കി. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്&#x200d; വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/his-wife-was-beaten-on-the-head-and-burnt-with-kerosene-cruelty-of-husband-in-navaikulam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അതിരപ്പിള്ളിയില്‍ കാട്ടാന ഭീതി; ക്ഷേത്രവും തൊഴിലാളി ലയങ്ങളും തകര്‍ത്തു</title>
		<link>https://www.chandrikadaily.com/katana-scare-in-athirapilli-the-temple-and-labor-unions-were-destroyed.html</link>
					<comments>https://www.chandrikadaily.com/katana-scare-in-athirapilli-the-temple-and-labor-unions-were-destroyed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 06 Jan 2026 10:56:10 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[KERALA NEWS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372830</guid>

					<description><![CDATA[തുടര്‍ച്ചയായ കാട്ടാന ശല്യം കാരണം പ്രദേശത്തെ ഏകദേശം 60ഓളം കുടുംബങ്ങള്‍ ഇതിനോടകം തന്നെ വീടുകള്‍ വിട്ടൊഴിഞ്ഞിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: അതിരപ്പിള്ളിയില്&#x200d; കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്&#x200d; ക്ഷേത്രവും സമീപത്തെ തൊഴിലാളി ലയങ്ങളും വ്യാപകമായി തകര്&#x200d;ന്നു. അതിരപ്പിള്ളി എസ്റ്റേറ്റ് 17-ാം ബ്ലോക്കിലെ ശിവക്ഷേത്രത്തിനും തൊട്ടടുത്തുള്ള ലയങ്ങള്&#x200d;ക്കുമാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തില്&#x200d; ക്ഷേത്രത്തിന്റെ ജനലുകളും വാതിലുകളും പൂര്&#x200d;ണമായും തകര്&#x200d;ന്നതായി റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. ലയങ്ങള്&#x200d;ക്കും ഗുരുതരമായ കേടുപാടുകളുണ്ട്. തുടര്&#x200d;ച്ചയായ കാട്ടാന ശല്യം കാരണം പ്രദേശത്തെ ഏകദേശം 60ഓളം കുടുംബങ്ങള്&#x200d; ഇതിനോടകം തന്നെ വീടുകള്&#x200d; വിട്ടൊഴിഞ്ഞിട്ടുണ്ട്.</p>
<p>ആനപ്പേടിയെ തുടര്&#x200d;ന്ന് ലയങ്ങളില്&#x200d; താമസിച്ചിരുന്ന തൊഴിലാളികള്&#x200d; രാത്രികാലങ്ങളില്&#x200d; വെറ്റിലപ്പാറ ഭാഗങ്ങളില്&#x200d; വാടകയ്ക്ക് താമസിക്കേണ്ട അവസ്ഥയിലാണ്. രാത്രി സമയങ്ങളില്&#x200d; ഈ മേഖലയില്&#x200d; യാത്ര ചെയ്യുന്നത് അതീവ അപകടകരമാണെന്നും ഏതുനിമിഷവും കാട്ടാനകള്&#x200d; മുന്നില്&#x200d; പ്രത്യക്ഷപ്പെടാന്&#x200d; സാധ്യതയുണ്ടെന്നും പ്രദേശവാസികള്&#x200d; പറയുന്നു. സ്ഥിരമായ റാപിഡ് റെസ്‌പോണ്&#x200d;സ് ടീം (RRT) സംവിധാനം ഏര്&#x200d;പ്പെടുത്തണമെന്നും, വൈദ്യുത വേലികള്&#x200d; ഉള്&#x200d;പ്പെടെയുള്ള വന്യജീവി നിയന്ത്രണ സുരക്ഷാ മാര്&#x200d;ഗങ്ങള്&#x200d; അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും പ്രദേശവാസികള്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/katana-scare-in-athirapilli-the-temple-and-labor-unions-were-destroyed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
