<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kerala niyamasabha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-niyamasabha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 20 Jan 2025 03:00:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kerala niyamasabha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് പുനരാരംഭിക്കും</title>
		<link>https://www.chandrikadaily.com/thirteenth-session-of-kerala-legislative-assembly-will-resume-today.html</link>
					<comments>https://www.chandrikadaily.com/thirteenth-session-of-kerala-legislative-assembly-will-resume-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 20 Jan 2025 03:00:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[assembly]]></category>
		<category><![CDATA[kerala niyamasabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326449</guid>

					<description><![CDATA[സംസ്ഥാനത്തെ സഹായിക്കാത്തതില്&#x200d; കാര്യമായ വിമര്&#x200d;ശനങ്ങള്&#x200d; നയപ്രഖ്യാപന പ്രസംഗത്തില്&#x200d; ഇല്ലാത്തത് പ്രതിപക്ഷം സഭയില്&#x200d; ഉയര്&#x200d;ത്തും]]></description>
										<content:encoded><![CDATA[<p>കേരളാ നിയമസഭയുടെ സമ്മേളനം ഇന്ന് പുനരാരംഭിക്കും. കേന്ദ്രസര്&#x200d;ക്കാരിനെതിരെ സംസ്ഥാനത്തെ സഹായിക്കാത്തതില്&#x200d; കാര്യമായ വിമര്&#x200d;ശനങ്ങള്&#x200d; നയപ്രഖ്യാപന പ്രസംഗത്തില്&#x200d; ഇല്ലാത്തത് പ്രതിപക്ഷം സഭയില്&#x200d; ഉയര്&#x200d;ത്തും. അന്തരിച്ച മുന്&#x200d; പ്രധാനമന്ത്രി ഡോ.മന്&#x200d;മോഹന്&#x200d; സിങ്ങിന് അന്തിമോപചാരം അര്&#x200d;പ്പിച്ച് സഭ ഇന്ന് പിരിയും. നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്&#x200d;ച്ച നാളെ ആരംഭിക്കും.</p>
<p>ഫെബ്രുവരി ഏഴിനാണ് ഈ വര്&#x200d;ഷത്തെ ബജറ്റ് അവതരണം. പാലക്കാട് ബ്രൂവറി അനുവദിച്ചത്, പി.വി അന്&#x200d;വറിന്റെ രാജി ,പെരിയാ കേസ് വിധി,വന നിയമഭേദഗതിയിലെ സര്&#x200d;ക്കാരിന്റെ പിന്മാറ്റം, വയനാട് ഡിസിസി ട്രഷറര്&#x200d; എന്&#x200d;.എം വിജയന്റെ ആത്മഹത്യ അടക്കമുള്ള വിഷയങ്ങള്&#x200d; നാളെ മുതല്&#x200d; സഭയില്&#x200d; ചര്&#x200d;ച്ചയാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thirteenth-session-of-kerala-legislative-assembly-will-resume-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈഫ് എന്നാല്&#x200d; കാത്തിരിപ്പെന്ന് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/news-kerala-niyamasabha-updates-pk-basheer-life-mission.html</link>
					<comments>https://www.chandrikadaily.com/news-kerala-niyamasabha-updates-pk-basheer-life-mission.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 08 Feb 2023 06:17:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala niyamasabha]]></category>
		<category><![CDATA[liofe mission]]></category>
		<category><![CDATA[mb rajesh]]></category>
		<category><![CDATA[MB Rajesh MP]]></category>
		<category><![CDATA[pk basheer]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236652</guid>

					<description><![CDATA[വിലാസം സഹിതം പട്ടിക മന്ത്രിക്ക് കൈമാറാന്&#x200d; തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d; മറുപടി നല്&#x200d;കി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഭവനരഹിതര്&#x200d;ക്ക് വീട് നല്&#x200d;കുന്ന ലൈഫ് പദ്ധതിയില്&#x200d; സര്&#x200d;ക്കാറിന് പുരോഗതി കൈവരിക്കാനായില്ലെന്ന് പ്രതിപക്ഷം നിയമസഭയില്&#x200d;.കേരളത്തില്&#x200d; ലൈഫ് എന്നാല്&#x200d; കാത്തിരിപ്പാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കിയ പി.കെ ബഷീര്&#x200d; വിമര്&#x200d;ശിച്ചു. അതേസമയം കോണ്&#x200d;ഗ്രസ് നിര്&#x200d;മിച്ച്‌ നല്&#x200d;കിയ 1000 വീടുകളുടെ ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിക്കാമോയെന്നും മന്ത്രി എം ബി രാജേഷ് വെല്ലുവിളിച്ചു.</p>
<p>വിലാസം സഹിതം പട്ടിക മന്ത്രിക്ക് കൈമാറാന്&#x200d; തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d; മറുപടി നല്&#x200d;കി. അടിയന്തര പ്രമേയത്തിന് സ്പീക്കര്&#x200d; അവതരണാനുമതി നിഷേധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-niyamasabha-updates-pk-basheer-life-mission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബജറ്റ് സമ്മേളനത്തിന് തുടക്കമായി: ഗവര്&#x200d;ണറെ സ്വീകരിച്ച് മുഖ്യമന്ത്രിയും സ്പീക്കറും; സര്&#x200d;ക്കാരിനെ പുകഴ്ത്തി ഗവര്&#x200d;ണറും</title>
		<link>https://www.chandrikadaily.com/gghrfdhdsthe-budget-session-began.html</link>
					<comments>https://www.chandrikadaily.com/gghrfdhdsthe-budget-session-began.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 23 Jan 2023 04:59:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[kerala niyamasabha]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234117</guid>

					<description><![CDATA[പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണ് നടക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ഗവര്&#x200d;ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണ് നടക്കുന്നത്.</p>
<p>നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലേക്ക് എത്തിയ ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്&#x200d; എഎന്&#x200d; ഷംസീറും ചേര്&#x200d;ന്നാണ് സ്വീകരിച്ചത്. പോര് അയഞ്ഞതോടെ മയപ്പെട്ട ഇരുവരുടെയും സഹകരണത്തെ സര്&#x200d;ക്കാര്&#x200d;-ഗവര്&#x200d;ണര്&#x200d; ഭായ് ഭായ് എന്നു വിളിച്ച് പ്രതിപക്ഷം പരിഹാസിച്ചു.</p>
<p><img class="alignleft" src="https://static.toiimg.com/thumb/msid-73739862,width-400,resizemode-4/73739862.jpg" alt="Assembly session begins today, budget on February 7 | Thiruvananthapuram News - Times of India" /></p>
<p>സംസ്ഥാനത്തിന്റെ നേട്ടങ്ങള്&#x200d; വിവരിച്ച് ഗവര്&#x200d;ണര്&#x200d; നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കമിട്ടു. സുസ്ഥിര വികസന സൂചികകളില്&#x200d; കേരളം മുന്നിലാണെന്നും സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനം പതിനേഴ് ശതമാനം വളര്&#x200d;ച്ച നേടിയെന്നും ഗവര്&#x200d;ണര്&#x200d; പറഞ്ഞു. ഗവര്&#x200d;ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ സഭാസമ്മേളനം തുടങ്ങാന്&#x200d; തീരുമാനിച്ചത്.</p>
<p>ഡിജിറ്റല്&#x200d; ടെക്‌നോളജിക്കല്&#x200d; പുരോഗതി, യുവാക്കള്&#x200d;ക്ക് മാന്യമായ തൊഴിലവസരം, തുല്യമായ സാമൂഹിക അവസരങ്ങള്&#x200d;, വയോജന സംരക്ഷണം,സാമൂഹിക സുരക്ഷ എന്നിവയില്&#x200d; കേരളം മുന്നിട്ടു നില്&#x200d;ക്കുന്നു എന്ന് ഗവര്&#x200d;ണര്&#x200d; പറഞ്ഞു.</p>
<p>സുസ്ഥിര വികസനത്തിലും കേരളം മുന്നിലാണ്. അതീവ ദരിദ്ര വിഭാഗത്തിന്റെ ഉന്നമനമാണ് സര്&#x200d;ക്കാറിന്റെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; മാധ്യമങ്ങളെ വിലക്കുമ്പോള്&#x200d; സംസ്ഥാനം മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നു. ജനാധിപത്യ സമൂഹം പുലരാന്&#x200d; മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണം. നയപ്രഖ്യാപന പ്രസംഗത്തില്&#x200d; വ്യക്തമാക്കി.</p>
<p>കടപരിധി നിയന്ത്രിക്കുന്നതിനും ഒ.ബി.സി സ്‌കോളര്&#x200d;ഷിപ്പ് നിര്&#x200d;ത്തലാക്കിയതിനും കേന്ദ്രത്തിന് നയപ്രഖ്യാപന പ്രസംഗത്തില്&#x200d; വിമര്&#x200d;ശനം. കേന്ദ്രത്തെ വിമര്&#x200d;ശിക്കുന്ന ഭാഗങ്ങളും ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ് ഖാന്&#x200d; പ്രസംഗത്തില്&#x200d; വായിച്ചു.</p>
<p><img loading="lazy" class="alignright" src="https://akm-img-a-in.tosshub.com/indiatoday/images/story/202202/Assembly_K_1200x768.png?size=690:388" alt="Kerala governor makes policy address as budget session commences, opposition walks out - India Today" width="421" height="237" /></p>
<p>നയപ്രഖ്യാപനത്തിനു ശേഷം ജനുവരി 25, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്&#x200d; നന്ദിപ്രമേയ ചര്&#x200d;ച്ച നടക്കും. ആറു മുതല്&#x200d; എട്ടു വരെയാണ് ബജറ്റ് പൊതുചര്&#x200d;ച്ച.</p>
<p>മാര്&#x200d;ച്ച് 30 വരെ 33 ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ പ്രധാന അജണ്ട അടുത്ത സാമ്പത്തിക വര്&#x200d;ഷത്തെ ബജറ്റ് പാസാക്കലാണ്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. ഫെബ്രുവരി 28 മുതല്&#x200d; മാര്&#x200d;ച്ച് 22 വരെ 13 ദിവസം ധനാഭ്യര്&#x200d;ഥന ചര്&#x200d;ച്ചയാണ്. രണ്ടു ധനവിനിയോഗബില്ലുകളും സമ്മേളനം പാസാക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gghrfdhdsthe-budget-session-began.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎമ്മിലെ വീതംവെപ്പിലെ തർക്കം മൂലമാണ് പിൻവാതിൽ നിയമന കത്ത് പുറത്തുവന്നത് : വി ഡി സതീശൻ</title>
		<link>https://www.chandrikadaily.com/news-kerala-niyamasabha-vd-satheeshan.html</link>
					<comments>https://www.chandrikadaily.com/news-kerala-niyamasabha-vd-satheeshan.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 05 Dec 2022 06:55:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala niyamasabha]]></category>
		<category><![CDATA[news]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225212</guid>

					<description><![CDATA[പ്രതിപക്ഷ പ്രതിഷേധം ; നിയമസഭ പിരിഞ്ഞു]]></description>
										<content:encoded><![CDATA[<p>പിൻവാതിൽ നിയമനം ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സിപിഎമ്മിലെ വീതംവെപ്പിലെ തർക്കം മൂലമാണ് കോർപ്പറേഷനിലെ കത്ത് പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.<br />
എന്നാൽ കോർപ്പറേഷനിൽ പിൻവാതിൽ നിയമനം എന്ന് ആരോപണം മന്ത്രി രാജേഷ് തള്ളി. ഇല്ലാത്ത കത്തിനെ കുറിച്ചാണ് പ്രതിപക്ഷം വിവാദം ഉണ്ടാക്കുന്നതെന്ന് പറഞ്ഞ മന്ത്രി യുഡിഎഫ് കാലത്തെ ശുപാർശ കത്തുകൾ നിയമസഭയിൽ വായിച്ചു.</p>
<p>കള്ളക്കണക്കുകൾ കാണിച്ച് ചെയ്തുകൂട്ടിയ കള്ളത്തരങ്ങൾ ഒളിച്ചു വയ്ക്കുകയാണെന്നും, മൂന്നു ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങളാണ് കേരളത്തിൽ നടന്നിട്ടുള്ളത് എന്നും , അന്വേഷണസംഘത്തിന്റെ റിപ്പോർട്ടുകൾ പുറത്തു വരാതെ തന്നെ കത്ത് വ്യാജമാണെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-niyamasabha-vd-satheeshan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്പീക്കര്&#x200d; പാനലില്&#x200d; മുഴുവന്&#x200d; വനിതകള്&#x200d;; ചരിത്രത്തില്&#x200d; ആദ്യം</title>
		<link>https://www.chandrikadaily.com/0news-kerala-kerala-niyamasabha-news.html</link>
					<comments>https://www.chandrikadaily.com/0news-kerala-kerala-niyamasabha-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 05 Dec 2022 05:31:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala niyamasabha]]></category>
		<category><![CDATA[kk rama]]></category>
		<category><![CDATA[news]]></category>
		<category><![CDATA[u prathibha]]></category>
		<category><![CDATA[uma thomas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225187</guid>

					<description><![CDATA[സീനിയോറിറ്റി അനുസരിച്ച്‌ ആണ് സഭ നിയന്ത്രിക്കേണ്ടവരെ സ്പീക്കര്&#x200d; തിരഞ്ഞെടുത്തത്.]]></description>
										<content:encoded><![CDATA[<p>പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ചില ചരിത്ര നിമിഷങ്ങള്&#x200d;ക്കു കൂടി സാക്ഷ്യം വഹിക്കാന്&#x200d; ഒരുങ്ങുകയാണ്. തിങ്കളാഴ്ച ആരംഭിച്ച സമ്മേളനത്തില്&#x200d; സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത അവസരങ്ങളില്&#x200d; സഭയെ നിയന്ത്രിക്കുക ഇത്തവണ വനിതകള്&#x200d; ആയിരിക്കും. പാനല്&#x200d; ചെയര്&#x200d;മാന്&#x200d; എന്നാണ് ഇത്തരത്തില്&#x200d; സഭ നിയന്ത്രിക്കുന്ന അംഗങ്ങളെ വിശേഷിപ്പിക്കുന്നത്.</p>
<p>ഓരോ സഭാ കാലഘട്ടത്തിലും പ്രത്യേക ലിസ്റ്റ് തയ്യാറാക്കിയാണ് സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്&#x200d; നടപടിക്രമങ്ങള്&#x200d; നിയന്ത്രിക്കാനുള്ളവരെ തിരഞ്ഞെടുക്കാറുള്ളത്.വരുന്ന സമ്മേളനത്തില്&#x200d; പാനല്&#x200d; ചെയര്&#x200d;മാന്&#x200d; സ്ഥാനത്തേക്ക് വനിത അംഗങ്ങളെ ശുപാര്&#x200d;ശ ചെയ്യാന്&#x200d; സ്പീക്കര്&#x200d; എ എം ഷംസീര്&#x200d; കക്ഷി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തു നിന്ന് ഉമാ തോമസ്, കെ കെ രമയുടെ പേരുകളും ഭരണപക്ഷത്തു നിന്ന് യു പ്രതിഭ, കനത്തില്&#x200d; ജമീല, സി കെ ആശ എന്നിവരുടെ പേരുകളുമാണ് അതത് കക്ഷികള്&#x200d; നാമനിര്&#x200d;ദ്ദേശം ചെയ്തിരുന്നത്. ഇവരില്&#x200d; നിന്ന് സീനിയോറിറ്റി അനുസരിച്ച്‌ ആണ് സഭ നിയന്ത്രിക്കേണ്ടവരെ സ്പീക്കര്&#x200d; തിരഞ്ഞെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0news-kerala-kerala-niyamasabha-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷക നിയമം; പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/farmers-protest-niyamasabha-kerala.html</link>
					<comments>https://www.chandrikadaily.com/farmers-protest-niyamasabha-kerala.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 31 Dec 2020 04:05:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala legislative assembly]]></category>
		<category><![CDATA[kerala niyamasabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=174361</guid>

					<description><![CDATA[കോവിഡ് നിരീക്ഷണത്തിലായതിനാല്&#x200d; പ്രതിപക്ഷ നേതാവ് സഭയിലെത്തില്ല]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേന്ദ്ര കാര്&#x200d;ഷിക നിയമ ഭേദഗതിക്കെതിരായ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. രാവിലെ ഒന്&#x200d;പതിനാണ് സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പ്രമേയം അവതരിപ്പിക്കും.</p>
<p>പ്രതിപക്ഷ നേതാവിനും കക്ഷി നേതാക്കള്&#x200d;ക്കും മാത്രമാണ് സംസാരിക്കാന്&#x200d; അവസരമുണ്ടാവുക.</p>
<p>കോവിഡ് നിരീക്ഷണത്തിലായതിനാല്&#x200d; പ്രതിപക്ഷ നേതാവ് സഭയിലെത്തില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmers-protest-niyamasabha-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിസംബര്&#x200d; 31ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്&#x200d; ഗവര്&#x200d;ണറുടെ അനുമതി</title>
		<link>https://www.chandrikadaily.com/kerala-niyamasabha-news-2.html</link>
					<comments>https://www.chandrikadaily.com/kerala-niyamasabha-news-2.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 28 Dec 2020 16:59:47 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[kerala niyamasabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=174064</guid>

					<description><![CDATA[നേരത്തെ നിയമസഭാ സമ്മേളനത്തിന് ഗവര്&#x200d;ണര്&#x200d; അനുമതി നിഷേധിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കാര്&#x200d;ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്&#x200d;ഷകര്&#x200d;ക്ക് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് പ്രത്യേക നിയമസഭാ സമ്മേളനം ഡിസംബര്&#x200d; 31ന് ചേരും. ഇത് സംബന്ധിച്ച സര്&#x200d;ക്കാറിന്റെ ആവശ്യം അംഗീകരിച്ച ഗവര്&#x200d;ണര്&#x200d; സമ്മേളനം വിളിക്കാന്&#x200d; അനുമതി നല്&#x200d;കി.</p>
<p>നേരത്തെ നിയമസഭാ സമ്മേളനത്തിന് ഗവര്&#x200d;ണര്&#x200d; അനുമതി നിഷേധിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഗവര്&#x200d;ണര്&#x200d; രംഗത്തെത്തി. സമ്മേളനം ചേരേണ്ട അടിയന്തരാവശ്യം സര്&#x200d;ക്കാറിന്റെ കത്തില്&#x200d; വ്യക്തമല്ലെന്നായിരുന്നു ഗവര്&#x200d;ണറുടെ വിശദീകരണം.</p>
<p>അതിനിടെ കര്&#x200d;ഷക സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കര്&#x200d;ഷകര്&#x200d;. അംബാനിക്കും അദാനിക്കുമെതിരെ കര്&#x200d;ഷകരുടെ പ്രതിഷേധം അലയടിക്കുകയാണ്. ഇന്ന് പഞ്ചാബില്&#x200d; ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച കര്&#x200d;ഷകര്&#x200d; സമരം കൂടുതല്&#x200d; ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-niyamasabha-news-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇത്രയും ധൂര്&#x200d;ത്തും അഴിമതിയും നടത്തിയ സ്പീക്കര്&#x200d; വേറെയില്ല; സ്പീക്കര്&#x200d;ക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി ചെന്നിത്തല</title>
		<link>https://www.chandrikadaily.com/ramesh-chennithala-against-niyamasabha-speacker.html</link>
					<comments>https://www.chandrikadaily.com/ramesh-chennithala-against-niyamasabha-speacker.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 10 Dec 2020 05:19:08 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[kerala niyamasabha]]></category>
		<category><![CDATA[RAMESH CENNITHALA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=171360</guid>

					<description><![CDATA[സ്പീക്കര്&#x200d; പദവിയുടെ അന്തസിന് നിരക്കുന്ന കാര്യങ്ങളല്ല പലപ്പോഴും പി. ശ്രീരാമകൃഷ്ണനില്&#x200d; നിന്നുണ്ടാവുന്നത്. അദ്ദേഹം ഇപ്പോഴും സിപിഎം സംസ്ഥാന കമ്മിറ്റി മെമ്പറാണ്. പിന്നെ എങ്ങനെയാണ് നിക്ഷ്പക്ഷമായ സമീപനം പ്രതീക്ഷിക്കാനാവുകയെന്നും ചെന്നിത്തല ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സ്പീക്കര്&#x200d; പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്&#x200d; ചരിത്രത്തിലില്ലാത്ത അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭയുടെ പേരില്&#x200d; ഊരാളുങ്കല്&#x200d; ലേബര്&#x200d; കോണ്&#x200d;ട്രാക്ട് സൊസൈറ്റി വഴി വന്&#x200d; ധൂര്&#x200d;ത്താണ് സ്പീക്കര്&#x200d; നടത്തിയത്. നിയമസഭയിലെ ചെലവുകള്&#x200d; പരിശോധിക്കപ്പെടില്ലെന്ന പഴുത് ദുരുപയോഗം ചെയ്താണ് ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്. ഇതു സംബന്ധിച്ച് ഗവര്&#x200d;ണര്&#x200d;ക്ക് പരാതി നല്&#x200d;കുമെന്നും സ്പീക്കറുടെ ഇടപെടലുകളെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.</p>
<p>സ്പീക്കര്&#x200d; പദവിയുടെ അന്തസിന് നിരക്കുന്ന കാര്യങ്ങളല്ല പലപ്പോഴും പി. ശ്രീരാമകൃഷ്ണനില്&#x200d; നിന്നുണ്ടാവുന്നത്. അദ്ദേഹം ഇപ്പോഴും സിപിഎം സംസ്ഥാന കമ്മിറ്റി മെമ്പറാണ്. പിന്നെ എങ്ങനെയാണ് നിക്ഷ്പക്ഷമായ സമീപനം പ്രതീക്ഷിക്കാനാവുകയെന്നും ചെന്നിത്തല ചോദിച്ചു.</p>
<p><strong>പ്രധാന ആരോപണങ്ങള്&#x200d;:</strong></p>
<p>2018 ല്&#x200d; ആദ്യ ലോക കേരളസഭ നടന്നപ്പോള്&#x200d; ശങ്കരനാരായണന്&#x200d; തമ്പി ഹാളിലെ ഇരിപ്പിടങ്ങള്&#x200d; നവീകരിക്കുന്നതിന് മാത്രമായി ചിലവാക്കിയത് 1.84 കോടി രൂപയാണ്. ഊരാളുങ്കല്&#x200d; ലേബര്&#x200d; കോണ്&#x200d;ട്രാക്റ്റ് സൊസൈറ്റിക്ക് ടെന്&#x200d;ഡറൊന്നും ഇല്ലാതെ കരാര്&#x200d; നല്&#x200d;കുകയായിരുന്നു. ആകെ രണ്ടേ രണ്ട് ദിവസം മാത്രമാണ് ഈ ഹാളില്&#x200d; സമ്മേളനം ചേര്&#x200d;ന്നത്.</p>
<p>2020ല്&#x200d; രണ്ടാം ലോക കേരള സഭ നടന്നപ്പോള്&#x200d; 1.84 കോടി രൂപ മുടക്കി നവീകരിച്ച ഈ ഇരിപ്പിടങ്ങള്&#x200d; പൊളിച്ചു മാറ്റി. മാത്രമല്ല ഹാള്&#x200d; മൊത്തമായി 16.65 കോടി രൂപ എസ്റ്റിമേറ്റിട്ട് നവീകരിച്ചു. ശങ്കരനാരായണന്&#x200d; തമ്പി ഹാളില്&#x200d; വിദേശത്ത് നിന്ന് കൊണ്ടുവന്ന് തൂക്കിയിരുന്ന കമനീയമായ ശരറാന്തല്&#x200d; വിളക്കുകളും മറ്റ് അലങ്കാരങ്ങളും ചുമന്നു മാറ്റിയായിരുന്നു നവീകരണം. ഊരാളുങ്കല്&#x200d; സൊസൈറ്റിക്ക് തന്നെയാണ് വീണ്ടും കരാര്&#x200d; നല്&#x200d;കിയത്. മത്സരക്കരാര്&#x200d; ക്ഷണിച്ചിരുന്നില്ല.</p>
<p>ആകെ ഒന്നര ദിവസം മാത്രമാണ് ഈ നവീകരിച്ച ഹാളില്&#x200d; സമ്മേളനം നടന്നത്. അത് കഴിഞ്ഞ് ഹാള്&#x200d; ഇപ്പോള്&#x200d; അച്ചിട്ടിരിക്കുന്നു. എന്തിന് വേണ്ടിയായിരുന്നു ഈ ധൂര്&#x200d;ത്ത്? എസ്റ്റിമേറ്റിന്റെ അത്രയും തുക വേണ്ടി വന്നിട്ടില്ലെന്നും പകുതിയേ ചിലവായിട്ടിള്ളൂ എന്നുമാണ് അന്ന് സ്പീക്കര്&#x200d; വിശദീകരിച്ചത്. എന്നാല്&#x200d; ഇതിന്റെ ബില്ലില്&#x200d; ഇതിനകം 12 കോടി രൂപ ഊരാളുങ്കലിന് നല്&#x200d;കി കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്&#x200d; പ്രഖ്യാപിച്ച സാമ്പത്തിക നിയന്ത്രണത്തിന് പ്രത്യേക ഇളവ് നല്&#x200d;കിയാണ് ഈ തുക ഊരാളുങ്കലിന് നല്&#x200d;കിയത്.</p>
<p>നിയമസഭാ സമുച്ചയത്തില്&#x200d; ആവശ്യത്തിലേറെ മുറികളും അതിഥി മന്ദിരങ്ങളുമുണ്ടെങ്കിലും പുതിയ ഒരു അതിഥി മന്ദിരം നിര്&#x200d;മിക്കാന്&#x200d; പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി താത്പര്യ പത്രം ക്ഷണിച്ചിരുന്നു. പ്രീഫാബ്രിക്കേറ്റഡ് ഗസ്റ്റ് ഹൗസാണ് നിര്&#x200d;മിക്കുന്നത്. തുക എത്രയെന്ന് വ്യക്തമല്ല. നിയമസഭയിലെ ചിലവുകള്&#x200d; സഭയില്&#x200d; ചര്&#x200d;ച്ച ചെയ്യാറില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഇത്രയേറെ ധൂര്&#x200d;ത്തും അഴിമതിയും നടത്തുന്നത്.</p>
<p>നിയമസഭാ മന്ദിരത്തിന്റെ മൊത്തം നിര്&#x200d;മാണ ചിലവ് 76 കോടി രൂപയോളമാണ്. എന്നാല്&#x200d; കഴിഞ്ഞ നാലര വര്&#x200d;ഷത്തിനിടയില്&#x200d; സ്പീക്കര്&#x200d; 100 കോടിയുടെയെങ്കിലും നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തനങ്ങളും ആഘോഷങ്ങളും നടത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.</p>
<p><strong>ഇ-നിയമസഭ കരാര്&#x200d;</strong></p>
<p>നിയമസഭ കടലാസ്രഹിതമാക്കുന്നതിനുള്ള ഇ-നിയമസഭ എന്ന പദ്ധതിയിയുടെ പേരിലും വന്&#x200d; ധൂര്&#x200d;ത്താണ് നടന്നത്. 52.31 കോടി രൂപയുടെ പടുകൂറ്റന്&#x200d; പദ്ധതിയാണിത്. കരാറില്ലാതെ ഇതും ഊരാളുങ്കല്&#x200d; സൊസൈറ്റിക്കാണ് നല്&#x200d;കിയത്. ഈ പദ്ധതിയില്&#x200d; ഊരാളുങ്കലിന് 13.59 കോടി രൂപ മൊബിലൈസേഷന്&#x200d; അഡ്വാന്&#x200d;സ് ആയി നല്&#x200d;കി. 2019 ജൂണ്&#x200d; 13ന് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി. ഊരാളുങ്കല്&#x200d; ആവശ്യപ്പെട്ടത് അനുസരിച്ചാണ് അഡ്വാന്&#x200d;സ് തുകയായി 13.53 കോടി രൂപ നല്&#x200d;കാന്&#x200d; സ്പീക്കര്&#x200d; പ്രത്യേക ഉത്തരവ് നല്&#x200d;കിയത്. മുപ്പത് ശതമാനത്തോളം വരും അഡ്വാന്&#x200d;സ് തുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.</p>
<p><strong>ഫെസ്റ്റിവല്&#x200d; ഓഫ് ഡെമോക്രസിയും കരാര്&#x200d; നിയമനങ്ങളും</strong></p>
<p>ജനാധിപത്യത്തിന്റെ ഉത്സവമായാണ് ഫെസ്റ്റിവല്&#x200d; ഓണ്&#x200d; ഡെമോക്രസി എന്ന പേരില്&#x200d; നിയമസഭ ആഘോഷം നടത്തിയത്. എന്നാല്&#x200d; അഴിമതിയുടെ ഉത്സവമായാണ് അത് മാറിയതെന്നും ചെന്നിത്തല പറഞ്ഞു. ഫെസ്റ്റിവല്&#x200d; ഓണ്&#x200d; ഡെമോക്രസിയില്&#x200d; പരമ്പരയായി ആറ് പരിപാടികളാണ് നടത്താന്&#x200d; നിശ്ചയിച്ചത്. കോവിഡ് കാരണം രണ്ടെണ്ണമേ നടത്താന്&#x200d; കഴിഞ്ഞുള്ളു. രണ്ടെണ്ണത്തിന് മാത്രം ചിലവ് രണ്ടേകാല്&#x200d; കോടി രൂപ. ആറെണ്ണം നടത്തിയിരുന്നെങ്കില്&#x200d; എത്ര രൂപയാകുമായിരുന്നു?</p>
<p>ഫെസ്റ്റിവല്&#x200d; ഓണ്&#x200d; ഡെമോക്രസിക്ക് ഭക്ഷണച്ചെലവ് മാത്രം 68 ലക്ഷം രൂപ എന്നാണ് വിവരാവകാശം വഴി ലഭിച്ച കണക്ക്. യാത്രാചെലവ് 42 ലക്ഷം രൂപ. മറ്റു ചെലവുകള്&#x200d; 1.21 കോടി രൂപ. പരസ്യം 31 ലക്ഷം രൂപ. ഒരു നിയന്ത്രണവുമില്ലാതെ പൊതുപണം വെള്ളം പോലെ ഒഴുക്കിക്കളയുകയായിരുന്നു.</p>
<p>നിയമസഭയില്&#x200d; 1,100 ലേറെ സ്ഥിരം ജീവനക്കാരുണ്ട.് എന്നിട്ടും ഫെസ്റ്റിവല്&#x200d; ഓണ്&#x200d; ഡെമോക്രസിക്കായി അഞ്ച് പേരെ കരാറടിസ്ഥാനത്തില്&#x200d; പുറത്തു നിന്ന് നിയമിച്ചു. പരിപാടി അവസാനിപ്പിച്ചിട്ട് രണ്ടു വര്&#x200d;ഷമായി. എന്നിട്ടും ഇവര്&#x200d; ജോലിയില്&#x200d; തുടരുകയാണ്. ഓരോരുത്തര്&#x200d;ക്കും പ്രതിമാസ ശമ്പളം 30,000 രൂപ. ഈ സെപ്തംബര്&#x200d; വരെ ശമ്പളമായി നല്&#x200d;കിയത് 21.61 ലക്ഷം രൂപയാണ്.</p>
<p><strong>നിയമസഭ ടിവി കണ്&#x200d;സല്&#x200d;ട്ടന്&#x200d;സി</strong></p>
<p>നിയമസഭാ ടിവിയ്ക്കായി കണ്&#x200d;സള്&#x200d;റ്റന്റുകളെ 60,000 രൂപയും 40,000 രൂപയും പ്രതിമാസം കണ്&#x200d;സല്&#x200d;ട്ടന്&#x200d;സി ഫീസ് നല്&#x200d;കി നിയമിച്ചിട്ടുണ്ട്. എംഎല്&#x200d;എ ഹോസ്റ്റലില്&#x200d; മുന്&#x200d;അംഗങ്ങള്&#x200d;ക്ക് താമസിക്കാനുള്ള പതിനഞ്ചോളം ഫര്&#x200d;ണിഷ്ഡ് റൂമുകള്&#x200d; ഒഴിഞ്ഞു കിടക്കുമ്പോള്&#x200d; സഭാ ടിവിയുടെ ചീഫ് കണ്&#x200d;സള്&#x200d;ട്ടന്റിന് താമസിക്കാന്&#x200d; വഴുതക്കാട് സ്വകാര്യ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് നല്&#x200d;കി. ഇതിന്റെ പ്രതിമാസ വാടക 25,000 രൂപയാണ്. ഒരു ലക്ഷം രൂപ അഡ്വാന്&#x200d;സ് നല്&#x200d;കി. ഫ്ലാറ്റില്&#x200d; പാത്രങ്ങളും കപ്പുകളും മറ്റും വാങ്ങിയതിന്റെ ബില്ലും നിയമസഭ തന്നെ നല്&#x200d;കി. ബില്&#x200d; തുകയില്&#x200d; 18,860 രൂപ (പതിനെണ്ണായിരത്തി എണ്ണൂറ്റി അറുപത്തിയാറ് രൂപ) ഇതിനകം റീഇംബേഴ്‌സ് ചെയ്തു.</p>
<p>സഭാ ടിവിക്കായി പ്രതിമാസം 40,000 രൂപ ശമ്പളത്തില്&#x200d; വീണ്ടും കരാര്&#x200d; നിയമനം നടത്തുന്നതിനായി ഇപ്പോള്&#x200d; പരസ്യം നല്&#x200d;കിയിരിക്കുകയാണ്. 86 പ്രോഗ്രാമുകളാണ് ഇതിനകം നിര്&#x200d;മ്മിച്ചതെന്നാണ് വിവരാവകാശ രേഖയില്&#x200d; പറയുന്നത്. ചിലവ് 60.38 ലക്ഷം രൂപയാണെന്നും ചെന്നിത്തല പറഞ്ഞു.</p>
<p><strong>ഇഎംഎസ് സ്മൃതി</strong></p>
<p>നിയമസഭാ മ്യൂസിയത്തില്&#x200d; കഴിഞ്ഞ സര്&#x200d;ക്കാരിന്റെ കാലത്ത് ഏഴര ലക്ഷം രൂപ മുടക്കി സജ്ജീകരിച്ച ചില്&#x200d;ഡ്രന്&#x200d;സ് ലൈബ്രറി പൊളിച്ച് കളഞ്ഞ് പകരം ഇഎംഎസ് സ്മൃതി സ്മാരകം നിര്&#x200d;മിക്കുന്നതിന് പദ്ധതിയുണ്ടാക്കി. ചിലവ് 87 ലക്ഷം രൂപയാണെന്നും ചെന്നിത്തല പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramesh-chennithala-against-niyamasabha-speacker.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിഎജി റിപ്പോര്&#x200d;ട്ട് സഭയില്&#x200d; വെക്കാതെ ഐസക്; സ്പീക്കര്&#x200d; വിശദീകരണം ചോദിച്ചിട്ട് മറുപടി നല്&#x200d;കിയില്ല-സര്&#x200d;ക്കാറിന് സ്പീക്കറെ പുല്ലുവില</title>
		<link>https://www.chandrikadaily.com/speaker-dissatisfied-with-cag-report-controversy-news.html</link>
					<comments>https://www.chandrikadaily.com/speaker-dissatisfied-with-cag-report-controversy-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 24 Nov 2020 04:45:22 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[Dr.Thomas Issac]]></category>
		<category><![CDATA[kerala niyamasabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168983</guid>

					<description><![CDATA[പാര്&#x200d;ട്ടിയില്&#x200d; തോമസ് ഐസകിനെക്കാള്&#x200d; ജൂനിയറായ സ്പീക്കര്&#x200d;ക്ക് അദ്ദേഹത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പരിമിതിയുണ്ട്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സിഎജി റിപ്പോര്&#x200d;ട്ട് സഭയില്&#x200d;വെക്കാതെ ധനമന്ത്രി സ്വന്തം നിലക്ക് കൈകാര്യം ചെയ്തതില്&#x200d; വിവാദം പുകയുന്നു. ഇത് സംബന്ധിച്ച് സ്പീക്കര്&#x200d; പി. ശ്രീരാമകൃഷ്ണന്&#x200d; വിശദീകരണം ചോദിച്ചെങ്കിലും നല്&#x200d;കാന്&#x200d; ഇതുവരെ ധനമന്ത്രി തയ്യാറായിട്ടില്ല. സിഎജി റിപ്പോര്&#x200d;ട്ട് നിയസഭയുടെ ടേബിളില്&#x200d; വയ്ക്കും വരെ രഹസ്യ സ്വഭാവത്തില്&#x200d; സൂക്ഷിക്കേണ്ട രേഖയാണ്. അത് രഹസ്യ സ്വഭാവത്തില്&#x200d; സൂക്ഷിക്കാന്&#x200d; ബാധ്യസ്ഥനായ ആളാണ് ധനമന്ത്രി. എന്നാല്&#x200d; ധനമന്ത്രി തന്നെ മാധ്യമങ്ങളിലൂടെ സിഎജി റിപ്പോര്&#x200d;ട്ടിന്റെ ഉളളടക്കം വെളിപ്പെടുത്തി. ആദ്യം കരട് റിപ്പോര്&#x200d;ട്ടാണ് എന്ന് അവകാശപ്പെട്ടെങ്കിലും പിന്നീട് അന്തിമ റിപ്പോര്&#x200d;ട്ടാണെന്ന് ധനമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു. സ്വഭാവികമായും അവകാശലംഘനത്തിന്റെ പരിധിയില്&#x200d; വരുന്നതാണ് ഇക്കാര്യം.</p>
<p>പ്രതിപക്ഷം നല്&#x200d;കിയിരിക്കുന്ന അവകാശലംഘന നോട്ടീസ് തള്ളിക്കളയാന്&#x200d; അതിനാല്&#x200d; തന്നെ സ്പീക്കര്&#x200d;ക്ക് കഴിയില്ല. മറിച്ച് അത് പ്രിവിലേജസ് ആന്&#x200d;ഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി വിടേണ്ടി വരും. ധനമന്ത്രിയോട് ഇക്കാര്യത്തില്&#x200d; വിശദീകരണം ആവശ്യപ്പെട്ടിട്ട് ഒരാഴ്ചയായി. രേഖാമൂലം വിശദീകരണം നല്&#x200d;കണം എന്നാവശ്യപ്പെട്ടിട്ടും ഇതുവരെ അദ്ദേഹം വിശദീകരണം നല്&#x200d;കിയിട്ടില്ലെന്ന് മാത്രമല്ല സ്പീക്കറെ നേരിട്ട് കാണും എന്ന നിലപാടിലാണ് ധനമന്ത്രി.</p>
<p>സ്പീക്കേഴ്സ് കോണ്&#x200d;ഫറന്&#x200d;സുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്താണ് സ്പീക്കറുളളത്. അടുത്ത ആഴ്ചയോടെ മാത്രമേ സ്പീക്കര്&#x200d; കേരളത്തിലേക്ക് മടങ്ങിയെത്തൂ. അതുകൊണ്ട് സ്പീക്കറെ ധനമന്ത്രി നേരിട്ടുകാണുന്നുവെങ്കില്&#x200d; ഒരാഴ്ച കൂടി വൈകും. ധനമന്ത്രിയുടെ നിരന്തരമുള്ള പ്രസ്താവനകള്&#x200d; സഭയെ അപമാനിക്കലാണ്. സഭയില്&#x200d;വെക്കാതെ സിഎജി റിപ്പോര്&#x200d;ട്ട് പുറത്തുവിട്ട ശേഷവും അതിനെക്കുറിച്ച് നിരന്തരം ചര്&#x200d;ച്ചകള്&#x200d; നടത്തുന്നത് സഭയുടെ അന്തസിന് നിരക്കാത്തതാണ്.</p>
<p>പാര്&#x200d;ട്ടിയില്&#x200d; തോമസ് ഐസകിനെക്കാള്&#x200d; ജൂനിയറായ സ്പീക്കര്&#x200d;ക്ക് അദ്ദേഹത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പരിമിതിയുണ്ട്. ഇത് മുതലെടുത്താണ് ഐസക് സ്വന്തം നിലക്ക് കാര്യങ്ങള്&#x200d; ചെയ്യുന്നത്. സ്പീക്കര്&#x200d; വിശദീകരണം ചോദിച്ചിട്ടും നല്&#x200d;കാന്&#x200d; തയ്യാറാവാത്തതും അതുകൊണ്ടാണ്. പാര്&#x200d;ട്ടിക്കുള്ളിലെ വ്യക്തിപരമായ മൂപ്പിള തര്&#x200d;ക്കങ്ങള്&#x200d; ജനാധിപത്യ സംവിധാനത്തിന്റെ കേന്ദ്രമായ നിയമസഭയുടെ അന്തസ് ഇടിക്കുന്നതാണ് ഇപ്പോള്&#x200d; കാണുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/speaker-dissatisfied-with-cag-report-controversy-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഭാ കയ്യാങ്കളി; സര്&#x200d;ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷക തെറിച്ചു; പ്രതികാര നടപടി</title>
		<link>https://www.chandrikadaily.com/kerala-niyama-sabha-case-public-prosecutor-out.html</link>
					<comments>https://www.chandrikadaily.com/kerala-niyama-sabha-case-public-prosecutor-out.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 20 Oct 2020 06:30:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala niyamasabha]]></category>
		<category><![CDATA[niyamasabha case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162897</guid>

					<description><![CDATA[അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്&#x200d; അനില്&#x200d;കുമാറിന് ചുമതല നല്&#x200d;കി ഓഫീസ് ഒഴിയാനാണ് ബീനാ സതീഷിന് സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ നിര്&#x200d;ദ്ദേശം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളികേസില്&#x200d; സര്&#x200d;ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകയെ സ്ഥലം മാറ്റി്. തിരുവനന്തപുരത്തെ ഡെപ്യൂട്ടി ഡയറക്ടര്&#x200d; ഓഫ് പ്രോസിക്യൂഷന്&#x200d; ബീനാ സതീഷിനെയാണ് തെറിപ്പിച്ചത്. വിരമിക്കാന്&#x200d; ഏഴു മാസം മാത്രം ബാക്കി നില്&#x200d;ക്കെയാണ് സ്ഥലം മാറ്റം. ബീനാ സതീശിനെ ആലപ്പുഴയിലേക്ക് മാറ്റിയെങ്കിലും പകരം നിയമനം നല്&#x200d;കിയിട്ടില്ല.</p>
<p>നിയമസഭ കയ്യാങ്കളിക്കേസ് പിന്&#x200d;വലിക്കാനുള്ള സര്&#x200d;ക്കാര്&#x200d; ഉത്തരവിനെ ശക്തമായി പിന്തുണച്ചില്ലെന്ന പരാതിയിലാണ് ബീനാ സതീശിനെ സ്ഥലം മാറ്റിയത്. സ്ഥലമാറ്റം പ്രതികാര നടപടിയെന്നാണ് ആക്ഷേപം. നേരത്തെ, കേസിലെ പ്രതി മുന്&#x200d; എംഎല്&#x200d;എ കൂടിയായ വി ശിവന്&#x200d; കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്&#x200d;കിയിരുന്നു.</p>
<p>അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്&#x200d; അനില്&#x200d;കുമാറിന് ചുമതല നല്&#x200d;കി ഓഫീസ് ഒഴിയാനാണ് ബീനാ സതീഷിന് സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ നിര്&#x200d;ദ്ദേശം. കയ്യാങ്കളി കേസില്&#x200d; സീനിയര്&#x200d; പബ്ലിക് പ്രോസിക്യൂട്ടര്&#x200d; ജയില്&#x200d; കുമാറാകും സര്&#x200d;ക്കാരിന് വേണ്ടി ഇനി ഹാജരാകുക. ഇതിനു പുറമേ പി.എസ്.സി ക്രമക്കേട് കേസില്&#x200d; പ്രതികളായ യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കള്&#x200d; പ്രതികളായ പൊതുമുതല്&#x200d; നശിപ്പിച്ച കേസ് പിന്&#x200d;വലിക്കാനുള്ള ഉത്തരവുകള്&#x200d; ബീനാ സതീഷ് കോടതിയില്&#x200d; നല്&#x200d;കാന്&#x200d; വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാനദണ്ഡങ്ങള്&#x200d; ലംഘിച്ച് ബീനാ സതീഷിനെ സ്ഥലം മാറ്റിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-niyama-sabha-case-public-prosecutor-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
