<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kerala story &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-story/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 15 Oct 2025 06:32:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kerala story &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8220;സിനിമയുടെ പേരില്‍ നടക്കുന്ന തമാശ&#8221;; ഫിലിംഫെയർ അവാർഡുകളെ പരിഹസിച്ച് &#8216;കേരള സ്റ്റോറി&#8217; സംവിധായകന്‍</title>
		<link>https://www.chandrikadaily.com/a-joke-in-the-name-of-cinema-kerala-story-director-mocks-filmfare-awards.html</link>
					<comments>https://www.chandrikadaily.com/a-joke-in-the-name-of-cinema-kerala-story-director-mocks-filmfare-awards.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 15 Oct 2025 06:31:19 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[award]]></category>
		<category><![CDATA[film]]></category>
		<category><![CDATA[kerala story]]></category>
		<category><![CDATA[sudheepto sen]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358560</guid>

					<description><![CDATA[ന്യൂഡല്‍ഹി: 70ാമത് ഫിലിംഫെയർ അവാർഡുകളെ വിമർശിച്ച് &#8216;ദ കേരള സ്റ്റോറി&#8217; സംവിധായകന്‍ സുദീപ്തോ സെന്‍. കിരണ്‍ റാവു സംവിധാനം ചെയ്ത &#8216;ലാപതാ ലേഡീസ്&#8217; ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് അവാർഡുകള്‍ നല്‍കിയതിലാണ് സംവിധായകന്റെ വിമർശനം. 13 അവാർഡുകളാണ് കിരണ്‍ റാവുവിന്റെ ചിത്രം നേടിയത്. സിനിമയുടെ പേരിലുള്ള &#8216;തമാശ&#8217;യെന്നാണ് അവാർഡുകളെ സുദീപ്തോ പരിഹസിച്ചത്. ഫിലിംഫെയർ അവാർഡ്സിനെക്കുറിച്ചുള്ള ഒരു കുറിപ്പ് സുദീപ്തോ സെന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. &#8220;ഈ വര്‍ഷത്തെ ഫിലിംഫെയര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ &#8216;നവതരംഗ&#8217;ത്തിന്റെ തുറന്നുകാട്ടലാണ്&#8230;ഒരു നഗ്നമായ കോപ്പിയടി ചിത്രം… ക്രൂരതയുടെ [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ന്യൂഡല്&#x200d;ഹി: 70ാമത് ഫിലിംഫെയർ അവാർഡുകളെ വിമർശിച്ച് &#8216;ദ കേരള സ്റ്റോറി&#8217; സംവിധായകന്&#x200d; സുദീപ്തോ സെന്&#x200d;. കിരണ്&#x200d; റാവു സംവിധാനം ചെയ്ത &#8216;ലാപതാ ലേഡീസ്&#8217; ഉള്&#x200d;പ്പെടെയുള്ള ചിത്രങ്ങള്&#x200d;ക്ക് അവാർഡുകള്&#x200d; നല്&#x200d;കിയതിലാണ് സംവിധായകന്റെ വിമർശനം. 13 അവാർഡുകളാണ് കിരണ്&#x200d; റാവുവിന്റെ ചിത്രം നേടിയത്. സിനിമയുടെ പേരിലുള്ള &#8216;തമാശ&#8217;യെന്നാണ് അവാർഡുകളെ സുദീപ്തോ പരിഹസിച്ചത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഫിലിംഫെയർ അവാർഡ്സിനെക്കുറിച്ചുള്ള ഒരു കുറിപ്പ് സുദീപ്തോ സെന്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പങ്കുവച്ചു. &#8220;ഈ വര്&#x200d;ഷത്തെ ഫിലിംഫെയര്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d; ഇന്ത്യന്&#x200d; &#8216;നവതരംഗ&#8217;ത്തിന്റെ തുറന്നുകാട്ടലാണ്&#8230;ഒരു നഗ്നമായ കോപ്പിയടി ചിത്രം… ക്രൂരതയുടെ പാഠപുസ്തകമായ ഒരു സിനിമയും 72 മണിക്കൂറിലധികം ബോക്സ് ഓഫീസിൽ പിടിച്ചുനില്&#x200d;ക്കാന്&#x200d; സാധിക്കാതിരുന്ന ഒരു സിനിമയും മിക്ക കിരീടങ്ങളും കൊണ്ടുപോയി. പ്രതീക്ഷിച്ചതുപോലെ, 2024 ലെ മികച്ച സൃഷ്ടികള്&#x200d;ക്ക് അംഗീകാരം ലഭിച്ചില്ല. &#8216;ദി കേരള സ്റ്റോറി&#8217;ക്ക് ദേശീയ അവാര്&#x200d;ഡ് ലഭിക്കുന്നതിനെതിരെ ഫിലിംഫെയര്&#x200d; എന്തിനാണ് ഇത്രയധികം ശബ്ദമുയര്&#x200d;ത്തിയതെന്ന് ഇപ്പോള്&#x200d; മനസ്സിലായി, സുദീപ്തോ കുറിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">I never  expect anything great from any Indian cinema establishment, particularly when it is media or cinema journalism &#8211; just enamored by the glamor and rich-world of the stars, exactly the way people from villages and small cities gather in front of Mr. Bachchan or SRK&#39;s house.… <a href="https://t.co/nTJc2nl8sB">pic.twitter.com/nTJc2nl8sB</a></p>
<p>&mdash; Sudipto SEN (@sudiptoSENtlm) <a href="https://twitter.com/sudiptoSENtlm/status/1978032518575059109?ref_src=twsrc%5Etfw">October 14, 2025</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8220;ഈ &#8216;വുഡ്&#8217; സമൂഹം ഞങ്ങളെ അംഗീകരിക്കുകയോ ക്ഷണിക്കുകയോ തെരഞ്ഞെടുക്കുകയോ ചെയ്യാത്തതില്&#x200d; ഞാന്&#x200d; സന്തുഷ്ടനാണ്. വ്യാജമായി പുഞ്ചിരിക്കുന്നതില്&#x200d; നിന്നും, വ്യാജ സൗഹൃദം നടിക്കുന്നതില്&#x200d; നിന്നും, മുഖസ്തുതിയില്&#x200d; ഏര്&#x200d;പ്പെടുന്നതില്&#x200d; നിന്നും ഞങ്ങള്&#x200d; രക്ഷപ്പെട്ടിരിക്കുന്നു. മുംബൈയിലെ സിനിമയുടെ പേരിലുള്ള ഈ തമാശയില്&#x200d; നിന്നും കാനില്&#x200d; സെല്&#x200d;ഫിയെടുക്കുന്നതില്&#x200d; നിന്നും രക്ഷപ്പെട്ടതില്&#x200d; ഞാന്&#x200d; സന്തോഷവാനാണ്. സിനിമയുടെ പേരിലുള്ള ഈ വൃത്തികെട്ട കാപട്യങ്ങളില്&#x200d; നിന്നും വ്യാജ കെട്ടുകാഴ്ചകളില്&#x200d; നിന്നും ഞങ്ങള്&#x200d; രക്ഷപ്പെട്ടിരിക്കുന്നു,&#8221; സുദീപ്തോ കുറിപ്പില്&#x200d; കൂട്ടിച്ചേർക്കുന്നു.</p>
<p>സിനിമകളുടെ പേരെടുത്തു പറയാതെയായിരുന്നു സുദീപ്തോയുടെ വിമർശനം. എന്നാല്&#x200d;, മികച്ച ചിത്രത്തിന് അവാർഡ് ലഭിച്ച &#8216;ലാപതാ ലേഡീസി&#8217;നെയാണ് &#8216;നഗ്‌നമായ മോഷണം&#8217; എന്ന് സംവിധായകന്&#x200d; വിശേഷിപ്പിച്ചത്. മുന്&#x200d;പ് ഈ ചിത്രം കോപ്പിയടി ആരോപണം നേരിട്ടിരുന്നു. &#8216;ക്രൂരതയുടെ ട്യൂട്ടോറിയല്&#x200d;&#8217; എന്ന് വിശേഷിപ്പിച്ചത് &#8216;കില്&#x200d;&#8217; എന്ന ചിത്രത്തെയും &#8216;ബോക്‌സോഫീസില്&#x200d; 72 മണിക്കൂറില്&#x200d; കൂടുതല്&#x200d; പിടിച്ചുനില്&#x200d;ക്കാത്തത്&#8217; എന്ന് വിശേഷിപ്പിച്ചത് &#8216;ഐ വാണ്ട് ടു ടോക്ക്&#8217; എന്ന ചിത്രത്തെയുമാണ്.</p>
<p>സുദീപ്തോയുടെ &#8216;ദ കേരള സ്റ്റോറി&#8217; എന്ന ചിത്രത്തിന് രണ്ട് പുരസ്കാരങ്ങളാണ് 71ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജൂറി നല്&#x200d;കിയത്. മികച്ച സംവിധായകനായി സുദീപ്തോ സെന്നും മികച്ച ഛായാഗ്രഹകനായി പ്രസന്താനു മൊഹപാത്രയും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്&#x200d;, അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ സിനിമയുടെ ഉള്ളടക്കത്തെയും അവാർഡ് നിർണയത്തെയും വിമർശിച്ച് സിനിമാ-രാഷ്ട്രീയ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കലാമൂല്യമില്ലാത്ത, കേരളാ വിരുദ്ധത നിറഞ്ഞ പ്രൊപ്പഗണ്ടാ സിനിമയാണ് &#8216;കേരള സ്റ്റോറി&#8217; എന്നായിരുന്നു പ്രധാന വിമർശനം.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-joke-in-the-name-of-cinema-kerala-story-director-mocks-filmfare-awards.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരള സ്റ്റോറി പ്രദർശനം; ഇടുക്കി രൂപതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ സഭ</title>
		<link>https://www.chandrikadaily.com/kerala-story-exhibition-the-latin-church-strongly-criticized-the-diocese-of-idukki.html</link>
					<comments>https://www.chandrikadaily.com/kerala-story-exhibition-the-latin-church-strongly-criticized-the-diocese-of-idukki.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 17 Apr 2024 09:22:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[criticized]]></category>
		<category><![CDATA[kerala story]]></category>
		<category><![CDATA[news]]></category>
		<category><![CDATA[The Latin Church]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295449</guid>

					<description><![CDATA[ഇക്കാലമത്രയും സഹോദരമതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ ഇല്ലാതെ ജീവിച്ചവരാണ് ക്രൈസ്തവർ, ഇടുക്കി രൂപത ക്രൈസ്തവരെ മുസ്‌ലിം വിരോധികളാക്കാനുള്ള സംഘപരിവാർ അജൻഡ നടപ്പിലാക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ സഭ. സഭയുടെ മുഖപത്രമായ ജീവനാദത്തിലൂടെയാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനെതിരെ വിമർശനവുമായി സഭ രംഗത്തുവന്നത്. ഇടുക്കി രൂപത അധികാരികൾ തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണെന്നും, കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്ന് അറിയാത്തവർ സഭാസാരഥികളായി വരുമ്പോൾ അവർക്ക് ബൈബിളിനെക്കാൾ വലുത് വിചാരധാരയാണെന്ന് തോന്നുമെന്നും മുഖപത്രം പറയുന്നു.</p>
<p>മാലാഖമാർ കയറാൻ മടിക്കുന്ന ഇടത്ത് സാത്താൻ കയറി ബ്രേക്ക് ഡാൻസ് കളിക്കുന്നത് കാലമാണ്. പ്രണയത്തെ കെണിയാണെന്ന് പ്രചരിപ്പിക്കുന്നത് എന്തിനെന്നും മുഖപത്രം ചോദിക്കുന്നു.</p>
<p>ഇക്കാലമത്രയും സഹോദരമതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ ഇല്ലാതെ ജീവിച്ചവരാണ് ക്രൈസ്തവർ, ഇടുക്കി രൂപത ക്രൈസ്തവരെ മുസ്‌ലിം വിരോധികളാക്കാനുള്ള സംഘപരിവാർ അജൻഡ നടപ്പിലാക്കുകയാണ്.</p>
<p>തെരഞ്ഞെടുപ്പ് കാലത്ത് പരിവാർ തിങ്ക് ടാങ്കിന്റെ തന്ത്രം നടപ്പിലാക്കാനുള്ള കോടാലിയായി ആരും പ്രവർത്തിക്കരുതെന്നും മുഖപത്രം പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-story-exhibition-the-latin-church-strongly-criticized-the-diocese-of-idukki.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം&#8217;; &#8216;കേരള സ്റ്റോറി&#8217; ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ തെര.കമ്മീഷന് പരാതി നൽകി വി.ഡി സതീശൻ</title>
		<link>https://www.chandrikadaily.com/1telecasting-of-kerala-story-on-doordarshan-should-be-banned-udf-to-election-commission.html</link>
					<comments>https://www.chandrikadaily.com/1telecasting-of-kerala-story-on-doordarshan-should-be-banned-udf-to-election-commission.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 05 Apr 2024 05:48:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[dooradarshan]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[kerala story]]></category>
		<category><![CDATA[Telecasting]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294592</guid>

					<description><![CDATA[സിനിമ സംപ്രേഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>&#8216;കേരള സ്റ്റോറി&#8217; സിനിമ ദൂരദര്&#x200d;ശനില്&#x200d; സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്&#x200d;കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d;. സമൂഹത്തില്&#x200d; ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാര്&#x200d; താല്&#x200d;പര്യമാണ് സിനിമ പ്രദര്&#x200d;ശിപ്പിക്കുന്നതിന് പിന്നിലുള്ളത്. സിനിമ സംപ്രേഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.</p>
<p>സിനിമ ദൂരദര്&#x200d;ശനില്&#x200d; പ്രദര്&#x200d;ശിപ്പിക്കാനുള്ള നീക്കത്തില്&#x200d; നിന്നും കേന്ദ്ര സര്&#x200d;ക്കാര്&#x200d; പിന്മാറണമെന്ന് കഴിഞ്ഞ ദിവസം വി ഡി സതീശന്&#x200d; ആവശ്യപ്പെട്ടിരുന്നു. അസത്യങ്ങളുടെ കെട്ടുകാഴ്ചയായ &#8216;കേരള സ്റ്റോറി&#8217; പ്രദര്&#x200d;ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില്&#x200d; ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്&#x200d; ഭരണകൂടം നടപ്പക്കുന്നത്. ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്&#x200d; ചിലവാകില്ലെന്നു ബോധ്യമായ സംഘപരിവാര്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; സ്ഥാപനമായ ദൂരദര്&#x200d;ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വി ഡി സതീശന്&#x200d; പറഞ്ഞു.</p>
<p>ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന വാചകത്തിലാണ് ദുരദര്&#x200d;ശന്&#x200d; സിനിമ പരസ്യം ചെയ്യുന്നത്. സുദീപ്തോ സെന്&#x200d; രചനയും സംവിധാനവും നിര്&#x200d;വഹിച്ച ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്&#x200d;ന്നത്. കേരളത്തില്&#x200d; വ്യാപകമായി മതപരിവര്&#x200d;ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്&#x200d; എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം.</p>
<p>2023 മെയ് 5 നായിരുന്നു തിയേറ്റര്&#x200d; റിലീസ്. ആ സമയത്ത് തന്നെ കേരളത്തില്&#x200d; വലിയ പ്രതിഷേധമുയര്&#x200d;ന്നിരുന്നു. സിനിമ സംപ്രേഷണം ചെയ്യുന്നത് കേരളത്തെ അധിക്ഷേപിക്കുന്നതിന് തുല്യമെന്നും വര്&#x200d;ഗീയ ധ്രുവീകരണം ലക്ഷ്യം വച്ചുള്ള നീക്കം പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1telecasting-of-kerala-story-on-doordarshan-should-be-banned-udf-to-election-commission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരള സ്റ്റോറി കേരളത്തില്&#x200d; നിരോധിക്കണമായിരുന്നുവെന്ന് മമത</title>
		<link>https://www.chandrikadaily.com/athe-kerala-story-mamata-statement-about-cpm.html</link>
					<comments>https://www.chandrikadaily.com/athe-kerala-story-mamata-statement-about-cpm.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 10 May 2023 01:13:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala story]]></category>
		<category><![CDATA[mamata banarjee]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252748</guid>

					<description><![CDATA['ദ കേരള സ്‌റ്റോറി' ബംഗാളില്&#x200d; നിരോധിച്ചതു കൊണ്ട് സംസാരിക്കുന്നതിനിടയിലാണ് സിപിഎമ്മിനെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്&#x200d;ശിച്ചത്]]></description>
										<content:encoded><![CDATA[<p>ഇന്ത്യയാകെ വിവാദമായ &#8216;ദ കേരള സ്‌റ്റോറി&#8217; നിരോധിക്കേണ്ടിയിരുന്നത് താനല്ല, സിപിഎമ്മായിരുന്നെന്ന് പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി. &#8216;ഞാന്&#x200d; അല്ല സിപിഎം ആയിരുന്നു ഈ സിനിമ എതിര്&#x200d;ക്കേണ്ടിയിരുന്നത്. എന്നാല്&#x200d; അവര്&#x200d; ബിജെപിക്കൊപ്പം ചേര്&#x200d;ന്ന് സിനിമ പ്രദര്&#x200d;ശിപ്പിക്കുകയാണ്&#8217; മമത പറഞ്ഞു. &#8216;ദ കേരള സ്‌റ്റോറി&#8217; ബംഗാളില്&#x200d; നിരോധിച്ച സംസാരിക്കുന്നതിനിടയിലാണ് സിപിഎമ്മിനെയും  പിണറായി വിജയനെയും രൂക്ഷമായി വിമര്&#x200d;ശിച്ചത്.</p>
<p>എന്താണ് കേരള സ്‌റ്റോറി.. ഞാന്&#x200d; സിപിഎമ്മിനെ പിന്തുണക്കുന്നില്ല. ജനങ്ങളെയാണ് പിന്തുണക്കുന്നതെന്നും മമത പറഞ്ഞു. ഇത് വരെ സങ്കടകരമാണെന്നാണ് കേരള മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും മമത വ്യക്തമാക്കി.</p>
<p>വിദ്വേഷം പ്രചരിപ്പിക്കുന്ന &#8216;ദ കേരള സ്‌റ്റോറി&#8217; ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാള്&#x200d; സര്&#x200d;ക്കാര്&#x200d; കേരളസ്‌റ്റോറിക്ക് നിരോധനം ഏര്&#x200d;പ്പെടുത്തിയത്. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിര്&#x200d;ത്താനുമായി ദ കേരള സ്‌റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനര്&#x200d;ജി പറഞ്ഞു.</p>
<p>ചിത്രത്തിന്റെ നിരോധനം ഉറപ്പാക്കാന്&#x200d; ബംഗാള്&#x200d; മുഖ്യമന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. &#8216;ആദ്യം അവര്&#x200d; കശ്മീര്&#x200d; ഫയലുകളുമായി വന്നു, ഇപ്പോള്&#x200d; അത് കേരള സ്‌റ്റോറിയാണ്. പിന്നെ അവര്&#x200d; ബംഗാള്&#x200d; ഫയലുകള്&#x200d;ക്കായി പ്ലാന്&#x200d; ചെയ്യുന്നു&#8217; അവര്&#x200d; പറഞ്ഞു. എന്തിനാണ് ബിജെപി വര്&#x200d;ഗീയ ലഹളകളുണ്ടാക്കാന്&#x200d; ശ്രമിക്കുന്നതെന്നും മമത ചോദിച്ചു. മെയ് 5നാണ് കേരള സ്‌റ്റോറി റിലീസ് ചെയ്തത്.</p>
<p>നേരത്തെ തമിഴ്‌നാട്ടിലും കേരള സ്‌റ്റോറിയുടെ പ്രദര്&#x200d;ശനവും നിലച്ചിരുന്നു. സിംഗിള്&#x200d; സ്‌ക്രീന്&#x200d; തിയറ്ററുകള്&#x200d;ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ മള്&#x200d;ട്ടിപ്ലെക്‌സ് തിയറ്ററുകള്&#x200d; കൂടി പ്രദര്&#x200d;ശനത്തിനെതിരെ തീരുമാനം എടുത്തതോടെയാണ് &#8216;ദ കേരള സ്‌റ്റോറി&#8217; യുടെ പ്രദര്&#x200d;ശനം തമിഴ്‌നാട്ടില്&#x200d; ഒഴിവാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/athe-kerala-story-mamata-statement-about-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരള സ്‌റ്റോറിക്ക് സ്‌റ്റേ ഇല്ല, പ്രദര്&#x200d;ശനം തുടരാമെന്ന് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/11there-is-no-stay-for-kerala-story-high-court-can-continue-the-show.html</link>
					<comments>https://www.chandrikadaily.com/11there-is-no-stay-for-kerala-story-high-court-can-continue-the-show.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 05 May 2023 09:00:51 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[continue]]></category>
		<category><![CDATA[kerala story]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251713</guid>

					<description><![CDATA[ദി കേരള സ്‌റ്റോറിയുടെ പ്രദര്&#x200d;ശനം സ്റ്റേ ചെയ്യണമെന്ന ഹരജിയില്&#x200d; ഇടക്കാല ഉത്തരവില്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന് ഹരജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. സിനിമയുടെ ട്രെയ്‌ലറില്&#x200d; ഏതെങ്കിലുമൊരു മതത്തെ കുറ്റകരമായി ചിത്രീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, മതവികാരം വ്രണപ്പെടുത്തുന്ന ഒന്നുമില്ലെന്ന് സെന്&#x200d;സര്&#x200d;ബോര്&#x200d;ഡ് വ്യക്തമാക്കി. കേരള സ്‌റ്റോറി ചരിത്രം പറയുന്ന സിനിമ അല്ലെന്നും വെറും കഥയാണെന്നുമായിരുന്നു ഹരജി പരിഗണിക്കവെ കോടതിയുടെ നിരീക്ഷണം. കേരളം മതേതരത്വം ഉയര്&#x200d;ത്തിക്കാട്ടുന്ന സംസ്ഥാനമാണെന്നും സിനിമ കാണാതെ വിമര്&#x200d;ശനമുന്നയിക്കണോ എന്നും കോടതി ചോദിച്ചിരുന്നു. അതേസമയം, ചിത്രത്തിന്റെ ടീസര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ദി കേരള സ്‌റ്റോറിയുടെ പ്രദര്&#x200d;ശനം സ്റ്റേ ചെയ്യണമെന്ന ഹരജിയില്&#x200d; ഇടക്കാല ഉത്തരവില്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന് ഹരജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി.</p>
<p>സിനിമയുടെ ട്രെയ്‌ലറില്&#x200d; ഏതെങ്കിലുമൊരു മതത്തെ കുറ്റകരമായി ചിത്രീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, മതവികാരം വ്രണപ്പെടുത്തുന്ന ഒന്നുമില്ലെന്ന് സെന്&#x200d;സര്&#x200d;ബോര്&#x200d;ഡ് വ്യക്തമാക്കി. കേരള സ്‌റ്റോറി ചരിത്രം പറയുന്ന സിനിമ അല്ലെന്നും വെറും കഥയാണെന്നുമായിരുന്നു ഹരജി പരിഗണിക്കവെ കോടതിയുടെ നിരീക്ഷണം. കേരളം മതേതരത്വം ഉയര്&#x200d;ത്തിക്കാട്ടുന്ന സംസ്ഥാനമാണെന്നും സിനിമ കാണാതെ വിമര്&#x200d;ശനമുന്നയിക്കണോ എന്നും കോടതി ചോദിച്ചിരുന്നു.</p>
<p>അതേസമയം, ചിത്രത്തിന്റെ ടീസര്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; നിന്ന് നീക്കുമെന്ന് നിര്&#x200d;മാതാവ് അറിയിച്ചു. ചിത്രം സാങ്കല്&#x200d;പിക കഥയാണെന്ന് തുടക്കത്തില്&#x200d; എഴുതിക്കാണിക്കുമെന്നും നിര്&#x200d;മാതാവ് കോടതിയില്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11there-is-no-stay-for-kerala-story-high-court-can-continue-the-show.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തെ മുസ്‌ലിം രാജ്യമാക്കാന്&#x200d; ശ്രമം; വിഎസ് അച്യുതാന്ദന്റെ വാക്കുകള്&#x200d; ട്വീറ്റ് ചെയ്ത് അമിത് മാളവ്യ</title>
		<link>https://www.chandrikadaily.com/attempt-to-make-kerala-a-muslim-country-amit-malviya-tweeted-the-words-of-vs-achuthandan.html</link>
					<comments>https://www.chandrikadaily.com/attempt-to-make-kerala-a-muslim-country-amit-malviya-tweeted-the-words-of-vs-achuthandan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 03 May 2023 07:39:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala story]]></category>
		<category><![CDATA[statement]]></category>
		<category><![CDATA[VS Achudanathan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251350</guid>

					<description><![CDATA[കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്&#x200d; ശ്രമമെന്ന വിഎസ് അച്യുതാനന്ദന്റെ പരാമര്&#x200d;ശം ട്വീറ്റ് ചെയ്ത് ബി.ജെ.പി ഐടി മേധാവി അമിത് മാളവ്യ. കേരള സ്റ്റോറി സിനിമയുടെ ടീസറില്&#x200d; ഉള്&#x200d;പ്പെടുത്തിയ വീഡിയോ ദൃശ്യമാണ് മാളവ്യ ട്വീറ്റ് ചെയ്തത്. ഇപ്പോള്&#x200d; ഉണര്&#x200d;ന്ന് പ്രവര്&#x200d;ത്തിച്ചില്ലെങ്കില്&#x200d; എന്താണ് വരാനിരിക്കുന്നത് എന്നതിന്റെ ഓര്&#x200d;മപ്പെടുത്തലാണ് കേരള സ്റ്റോറിയെന്ന് മാളവ്യ ട്വീറ്റില്&#x200d; പറഞ്ഞു. Their plan is to make Kerala a Muslim state in the next 20 years. For that they are [&#8230;]]]></description>
										<content:encoded><![CDATA[<p>കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്&#x200d; ശ്രമമെന്ന വിഎസ് അച്യുതാനന്ദന്റെ പരാമര്&#x200d;ശം ട്വീറ്റ് ചെയ്ത് ബി.ജെ.പി ഐടി മേധാവി അമിത് മാളവ്യ. കേരള സ്റ്റോറി സിനിമയുടെ ടീസറില്&#x200d; ഉള്&#x200d;പ്പെടുത്തിയ വീഡിയോ ദൃശ്യമാണ് മാളവ്യ ട്വീറ്റ് ചെയ്തത്. ഇപ്പോള്&#x200d; ഉണര്&#x200d;ന്ന് പ്രവര്&#x200d;ത്തിച്ചില്ലെങ്കില്&#x200d; എന്താണ് വരാനിരിക്കുന്നത് എന്നതിന്റെ ഓര്&#x200d;മപ്പെടുത്തലാണ് കേരള സ്റ്റോറിയെന്ന് മാളവ്യ ട്വീറ്റില്&#x200d; പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Their plan is to make Kerala a Muslim state in the next 20 years. For that they are luring youngsters. Offering them money. Insisting them to marry Hindu girls to increase Muslim population. This is how they are growing their majority. And these tricks are working!</p>
<p>&#8211; V S… <a href="https://t.co/V7mmaT6aZa">pic.twitter.com/V7mmaT6aZa</a></p>
<p>&mdash; Amit Malviya (@amitmalviya) <a href="https://twitter.com/amitmalviya/status/1653609730450026508?ref_src=twsrc%5Etfw">May 3, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ലൗ ജിഹാദ് യാഥാര്&#x200d;ത്ഥ്യമാണ്. അത് അപകടകരവുമാണ്. പെണ്&#x200d;കുട്ടികളെ പ്രലോഭിപ്പിച്ച് ഭീകരപ്രവര്&#x200d;ത്തനത്തിന് ഉപയോഗിക്കുകയാണെന്ന് ട്വീറ്റില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attempt-to-make-kerala-a-muslim-country-amit-malviya-tweeted-the-words-of-vs-achuthandan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നുണക്കഥകളുടെ &#8216;കേരള സ്റ്റോറി&#8217; : നാസിസത്തിൻ്റെ ഇന്ത്യൻ ആവിഷ്കാരം</title>
		<link>https://www.chandrikadaily.com/the-kerala-story-of-lies-the-indian-expression-of-nazism1.html</link>
					<comments>https://www.chandrikadaily.com/the-kerala-story-of-lies-the-indian-expression-of-nazism1.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 29 Apr 2023 02:39:40 +0000</pubDate>
				<category><![CDATA[Celebrity]]></category>
		<category><![CDATA[Film]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Reviews]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[controversies]]></category>
		<category><![CDATA[film 2023]]></category>
		<category><![CDATA[kerala story]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250564</guid>

					<description><![CDATA[ഷെരീഫ് സാഗർ വേണ്ടത്ര വലിയ ഒരു നുണ പറയുകയും അത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്താൽ, ആത്യന്തികമായി ജനം അത് വിശ്വസിച്ചുകൊള്ളും. -ജോസഫ് ഗീബൽസ് ജൂതരെ കൊന്നൊടുക്കാൻ ന്യായങ്ങൾ വേണം. അതിനു വേണ്ടിയുള്ള കഥയുണ്ടാക്കലായിരുന്നു നാസി ഭരണകൂടത്തിന്റെ പ്രധാന പണി. ജൂതരുടെ മനുഷ്യത്വം നിഷേധിക്കാനും അവരെ ബഹിഷ്‌ക്കരിക്കാനും പൊതുസ്ഥലങ്ങളിൽനിന്ന് ആട്ടിയോടിക്കാനുമുള്ള ഗൂഢപദ്ധതികൾ നിർമ്മിക്കപ്പെട്ടു. അവരെ അപരിഷ്‌കൃതരും പരാന്നഭോജികളും പെറ്റുകൂട്ടുന്നവരുമായി ചിത്രീകരിക്കുന്നത് പതിവാക്കി. ജൂതൻ വെറുക്കപ്പെടേണ്ടവനാണെന്ന പൊതുബോധം ആഴത്തിൽ വേരോടി. 1930കൾ മുതൽ ജൂത വിരുദ്ധ പ്രൊപ്പഗണ്ട സിനിമകൾ നിർമ്മിക്കപ്പെട്ടു. ജൂത [&#8230;]]]></description>
										<content:encoded><![CDATA[<p>ഷെരീഫ് സാഗർ</p>
<p>വേണ്ടത്ര വലിയ ഒരു നുണ പറയുകയും<br />
അത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്താൽ,<br />
ആത്യന്തികമായി ജനം അത് വിശ്വസിച്ചുകൊള്ളും.<br />
-ജോസഫ് ഗീബൽസ്</p>
<p>ജൂതരെ കൊന്നൊടുക്കാൻ ന്യായങ്ങൾ വേണം. അതിനു വേണ്ടിയുള്ള കഥയുണ്ടാക്കലായിരുന്നു നാസി ഭരണകൂടത്തിന്റെ പ്രധാന പണി. ജൂതരുടെ മനുഷ്യത്വം നിഷേധിക്കാനും അവരെ ബഹിഷ്‌ക്കരിക്കാനും പൊതുസ്ഥലങ്ങളിൽനിന്ന് ആട്ടിയോടിക്കാനുമുള്ള ഗൂഢപദ്ധതികൾ നിർമ്മിക്കപ്പെട്ടു. അവരെ അപരിഷ്‌കൃതരും പരാന്നഭോജികളും പെറ്റുകൂട്ടുന്നവരുമായി ചിത്രീകരിക്കുന്നത് പതിവാക്കി. ജൂതൻ വെറുക്കപ്പെടേണ്ടവനാണെന്ന പൊതുബോധം ആഴത്തിൽ വേരോടി. 1930കൾ മുതൽ ജൂത വിരുദ്ധ പ്രൊപ്പഗണ്ട സിനിമകൾ നിർമ്മിക്കപ്പെട്ടു. ജൂത കച്ചവട കേന്ദ്രങ്ങളിൽ &#8221;ജർമ്മൻകാർ ജാഗ്രത പാലിക്കുക, ഇവരെ ബഹിഷ്‌ക്കരിക്കുക&#8221; എന്നിങ്ങനെ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പിന്നീട് ജൂത ദേവാലയങ്ങൾ നശിപ്പിക്കുന്നതും ജൂതരെ അടിച്ചോടിക്കുന്നതും സ്വാഭാവിക സംഭവങ്ങളായി. കേട്ടാൽ കേട്ടവർ അവർക്കത് വേണമെന്ന മനോഭാവത്തിലായി. ഇങ്ങനെയൊക്കെയായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയുടെ ആദ്യഘട്ടങ്ങൾ.<br />
വംശഹത്യക്ക് ന്യായങ്ങൾ കണ്ടെത്താനായി ഹിറ്റ്‌ലർ പ്രൊപ്പഗണ്ട മന്ത്രാലയം തന്നെയുണ്ടാക്കി. ജോസഫ് ഗീബൽസിനെ പ്രചാരണ തലവനാക്കി. വംശീയതയും വെറുപ്പും പ്രചരിപ്പിക്കാൻ ഫാസിസം ഉപയോഗിച്ച ഏറ്റവും മികച്ച ആയുധങ്ങളിലൊന്ന് സിനിമകളായിരുന്നു. ഹിറ്റ്‌ലറെ അമാനുഷനാക്കിയും ജൂതരെ വെറുക്കാൻ പഠിപ്പിച്ചും നിരവധി സിനിമകൾ പുറത്തിറങ്ങി. 1930ൽ നാസി പാർട്ടി ഒരു ഫിലിം ഡിപ്പാർട്‌മെന്റ് തന്നെ സ്ഥാപിച്ചു. നാസിസത്തെ പ്രൊമോട്ട് ചെയ്യുന്ന സിനിമകൾ പ്രചരിപ്പിക്കലായിരുന്നു ഫിലിം ഡിപ്പാർട്‌മെന്റിന്റെ ചുമതല. ഹിറ്റ്‌ലർക്ക് വേണ്ടി ധാരാളം ഡോക്യുമെന്ററികളും നിർമ്മിക്കപ്പെട്ടു.<br />
സിനിമ ഒരു കിടിലൻ പ്രചാരണ മാധ്യമമാണെന്ന് തിരിച്ചറിഞ്ഞ നാസികൾ 1945 വരെ എഴുപതിലേറെ ചിത്രങ്ങൾ നിർമ്മിച്ചു. ഇതിൽ 45 സിനിമകളും 1939 മുതലുള്ള യുദ്ധ സമയത്ത് പുറത്തിറങ്ങിയതാണ്. ചലച്ചിത്ര വ്യവസായത്തെ ഒന്നടങ്കം ദേശസാൽക്കരിച്ചുകൊണ്ടാണ് സിനിമയെ നാസിസം ഉപയോഗിച്ചത്. നാസി ജർമ്മനിയിൽ തിരക്കഥകൾ സെൻസർ ചെയ്യുകയും സിനിമാ നിരൂപണങ്ങൾ നിരോധിക്കുകയും ചെയ്തു. നാസിസത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ നിർമിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പ വരെ നൽകി. അത്തരം സിനിമകൾക്ക് നികുതി ആനുകൂല്യങ്ങളും ലഭിച്ചു.<br />
ഒരു അഴുക്കുചാലിൽനിന്ന് എലികൾ ഉയർന്നുവരുന്ന ദൃശ്യത്തോടൊപ്പം തിരക്കേറിയ ജൂത തെരുവ് കാണിച്ചുകൊണ്ട് ജൂതരെയും എലികളെയും സമാനമായി അവതരിപ്പിക്കുന്നതാണ് ഒരു സിനിമയിലെ രംഗം. എലികൾ പ്ലേഗ് പരത്തുന്നത് പോലെ ജൂതർ രോഗം പരത്തുന്നവരാണെന്നും എലികളെ പോലെ തുരന്ന് തുരന്ന് നാശമുണ്ടാക്കുന്നവരാണ് ജൂതരെന്നും സിനിമ സമർത്ഥിക്കാൻ ശ്രമിക്കുന്നു. ജർമ്മനിയിലെ പണപ്പെരുപ്പം, തൊഴിലില്ലായ്മ, കുറ്റകൃത്യങ്ങൾ എന്നിവക്കെല്ലാം കാരണം ജൂതന്മാരാണെന്ന് വരുത്തി തീർക്കാനാണ് നാസിസം ശ്രമിച്ചത്. ജർമ്മനിയുടെ സംസ്‌കാരം നശിപ്പിക്കുന്ന അധഃപതിച്ചവരാണ് ജൂതരെന്ന് നിരന്തരം പ്രചരിപ്പിച്ചു. യഹൂദ മതാചാരങ്ങളെയും വിശ്വാസത്തെയും അവമതിച്ചുകൊണ്ടിരുന്നു. വർഷങ്ങൾ നീണ്ട ഈ പ്രൊപ്പഗണ്ടകൾ കാരണമാണ് ഹിറ്റ്‌ലർക്ക് ജൂത വംശഹത്യ എളുപ്പമായത്.<br />
ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം മറ്റൊരു രീതിയിൽ ഇന്ത്യൻ സാഹചര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഫാസിസം നടത്തിക്കൊണ്ടിരിക്കുന്ന പ്രൊപ്പഗണ്ടകളുടെ സ്വാഭാവിക സാമ്യം ബോധ്യപ്പെടാൻ ജർമ്മൻ നാസിസത്തെ മാത്രം പരിശോധിച്ചാൽ മതിയാകും. &#8216;ദി കേരള സ്റ്റോറി&#8217; എന്ന ടൈറ്റിലിൽ ഒരു പ്രൊപ്പഗണ്ട സിനിമ കൂടി രാജ്യത്ത് വരികയാണ്. വലിയ തോതിലുള്ള സാമൂഹിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഒന്നായിരിക്കും ഈ സിനിമയെന്ന് ട്രെയിലറിൽനിന്ന് തന്നെ വ്യക്തമാണ്. ബി.ജെ.പിക്കാരനായ സുദീപ്‌തോ സെന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 32,000 പേരെ കേരളത്തിൽനിന്ന് മതം മാറ്റി ഭീകര സംഘടനയായ ഐ.എസിൽ ചേർത്തിട്ടുണ്ടെന്ന പച്ചനുണയാണ് ഈ സിനിമയുടെ ആകെത്തുക. താൻ പറയുന്ന കണക്കിന് തെളിവൊന്നുമില്ലെന്ന് സംവിധായകൻ തന്നെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. പിന്നെ എന്താണ് ഈ കണക്കിന്റെ ലക്ഷ്യം?. ഇന്ത്യയിലെ ഭീകരവാദത്തിന്റെ കേന്ദ്രമായി കേരളത്തെ അവതരിപ്പിക്കുക മാത്രമാണ് ലക്ഷ്യം.<br />
ലവ് ജിഹാദ് പ്രമേയമാക്കി സിനിമ ചിത്രീകരിക്കുന്നതിന് മുമ്പ് 2018 ഏപ്രിലിൽ &#8216;ഇൻ ദി നെയിം ഓഫ് ലവ്&#8217; എന്ന പേരിൽ സുദീപ്‌തോ സെൻ ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. പതിനേഴായിരം പെൺകുട്ടികളെ കേരളത്തിൽനിന്ന് കാണാതായി എന്നാണ് ഈ ഡോക്യുമെന്ററിയിൽ പറയുന്നത്. സിനിമയിലെത്തിയപ്പോൾ കണക്ക് ഇരട്ടിയായെന്ന് മാത്രം. കേരള സ്റ്റോറിയുടെ ടീസർ പുറത്തിറങ്ങിയ ഉടനെ ബി.ജെ.പിയുടെ ദേശീയ ഐ.ടി വകുപ്പ് ചുമതല വഹിക്കുന്ന അമിത് മാളവ്യ പിന്തുണയുമായി രംഗത്ത് വന്നു. ബി.ജെ.പി നേതാക്കളെല്ലാം ആവേശത്തോടെയാണ് സിനിമയെ വരവേൽക്കുന്നത്. ഈ ആവേശപ്രകടനത്തിന്റെ കാരണം വ്യക്തവുമാണ്.<br />
സിനിമയിലെ നുണക്കഥകളെ സാധൂകരിക്കാൻ വസ്തുത എന്ന രീതിയിൽ അവതരിപ്പിക്കുന്നത് 2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ നടത്തിയ പ്രസ്താവനയാണ്. 20 വർഷങ്ങൾക്കകം കേരളത്തെ ഇസ്ലാമിക രാജ്യമാക്കാൻ ഒരു സംഘം ശ്രമിക്കുന്നു എന്നായിരുന്നു വി.എസ്സിന്റെ പ്രസ്താവന. അതിനായി മതം മാറ്റം നടത്തുന്നു എന്നും ചെറുപ്പക്കാർക്ക് പണം ലഭിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. വി.എസ് പറഞ്ഞ കണക്കനുസരിച്ച് കേരളം ഇസ്ലാമിക രാജ്യമായി മാറാൻ ഇനി ഇനി ഏഴ് കൊല്ലമാണ് ബാക്കിയുള്ളത്. ലൗ ജിഹാദ് ഉണ്ടെന്ന് വാദിക്കുന്നവരെല്ലാം ഏറെ കാലമായി നിരന്തരം ഉദ്ധരിക്കുന്നത് വി.എസ്സിനെയാണ്. സിനിമയിലെ നുണകൾക്ക് ബലമേകാൻ ഔദ്യോഗികമായി ആകെയുള്ള കച്ചിത്തുരുമ്പ് വി.എസ്സിന്റെ പ്രസ്താവന മാത്രമാണ്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിന് ആ പ്രസ്താവന ഏൽപിച്ച പരിക്കാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സി.പി.എം ഈ നിമിഷം വരെയും ഇക്കാര്യം തള്ളിപ്പറഞ്ഞിട്ടില്ല.<br />
കേരളത്തിൽനിന്ന് 32,000 പെൺകുട്ടികളെ മതം മാറ്റി കൂട്ടത്തോടെ ഐ.എസ്സിൽ ചേർത്തു എന്ന കണക്ക് ഒരന്വേഷണവുമില്ലാതെ ആവർത്തിക്കുന്നത് പരമാവധി വിദ്വേഷം പെരുപ്പിക്കാനാണ് എന്നുറപ്പ്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങൾ കേരളത്തിലേക്കും ഇറക്കുമതി ചെയ്യപ്പെടുകയാണ്. ഈ സിനിമയുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും. സിനിമ വരുന്നതോടെ മുസ്‌ലിംകളോടുള്ള വെറുപ്പ് കൂടും. ഉത്തരേന്ത്യയിലെ മലയാളി വിദ്യാർത്ഥികളും യുവാക്കളും നിരന്തരമായി ആക്രമിക്കപ്പെട്ടേക്കാം. നിലവിൽ പല രീതിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ വെറുപ്പ് ഉൽപാദന ഫാക്ടറികൾക്ക് ഇതൊരു ആധികാരിക രേഖയാകും. കേരളത്തെ തകർക്കാനുള്ള പ്രൊപ്പഗണ്ടയാണ് അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട സമയമാണിത്. കേരളത്തിന്റെ കഥ ഇതല്ലെന്ന് ഉറക്കെ പറയേണ്ട നേരമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-kerala-story-of-lies-the-indian-expression-of-nazism1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
