<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kerala syllabus &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-syllabus/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 10 Jul 2025 16:39:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kerala syllabus &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍</title>
		<link>https://www.chandrikadaily.com/keems-revised-result-publlished-kerala-syllabus-people-behind.html</link>
					<comments>https://www.chandrikadaily.com/keems-revised-result-publlished-kerala-syllabus-people-behind.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 10 Jul 2025 16:37:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keam]]></category>
		<category><![CDATA[kerala syllabus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347293</guid>

					<description><![CDATA[76,230 വിദ്യാര്‍ഥികള്‍ യോഗ്യത നേടി.]]></description>
										<content:encoded><![CDATA[<p>കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയില്&#x200d; കേരള സിലബസുകാര്&#x200d; പിന്നില്&#x200d;. 76,230 വിദ്യാര്&#x200d;ഥികള്&#x200d; യോഗ്യത നേടി. ആദ്യ 100 റാങ്കില്&#x200d; 21 പേര്&#x200d; കേരള സിലസില്&#x200d; നിന്നുള്ളവരാണ്. മുന്&#x200d; ലിസ്റ്റില്&#x200d; 43 പേരായിരുന്നു ഉണ്ടായിരുന്നത്.</p>
<p>അതേസമയം, പുതുക്കിയ റാങ്ക് പട്ടികയില്&#x200d; വലിയ മാറ്റമാണ് റിപ്പോര്&#x200d;ട്ട് ചെയ്തത്. ഒന്നാം റാങ്കുകാരനടക്കം പുതുക്കിയ പട്ടികയില്&#x200d; മാറിയിട്ടുണ്ട്. ഒന്നാം റാങ്കുകാരന്&#x200d; പുതുക്കിയ പട്ടികയില്&#x200d; ഏഴാം റാങ്കുകാരനായി. രണ്ടാം റാങ്കുകാരന് മാറ്റമില്ല. മൂന്നാം റാങ്കുകാരന്&#x200d; എട്ടാം സ്ഥാനത്തെത്തി. നാലാം റാങ്കുകാരന് മാറ്റമില്ല. എന്നാല്&#x200d;, അഞ്ചാം റാങ്കുകാരന്&#x200d; ഒന്നാം റാങ്കുകാരനായി മാറി.</p>
<p>തിരുവനന്തപുരം കവടിയാര്&#x200d; സ്വദേശിയായ ജോഷ്വ ജേക്കബിനാണ് ഒന്നാം റാങ്ക്. പഴയ ലിസ്റ്റില്&#x200d; ജോണ്&#x200d; ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പഴയ പട്ടികയില്&#x200d; അഞ്ചാം റാങ്കായിരുന്നു ജോഷ്വായ്ക്ക്. ചെറായി സ്വദേശി ഹരികൃഷ്ണന്&#x200d; ബൈജുവിനാണ് രണ്ടാം റാങ്ക്.</p>
<p>കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്&#x200d; ബെഞ്ചിന്റെ വിധി അംഗീകരിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്&#x200d; ബിന്ദു നേരത്തെ പറഞ്ഞിരുന്നു. ഡിവിഷന്&#x200d; ബെഞ്ച് ഉത്തരവിനെതിരെ സര്&#x200d;ക്കാര്&#x200d; അപ്പീല്&#x200d; നല്&#x200d;കില്ല. കോടതി ഉത്തരവ് പാലിക്കും. പഴയ ഫോര്&#x200d;മുല തുടരും. പഴയ ഫോര്&#x200d;മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.</p>
<p>കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സിംഗിള്&#x200d; ബെഞ്ചിന് പുറമേ ഡിവിഷന്&#x200d; ബെഞ്ചിലും സര്&#x200d;ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്&#x200d; ബെഞ്ച് നടപടിക്കെതിരെ സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ അപ്പീല്&#x200d; ഡിവിഷന്&#x200d; ബെഞ്ച് തള്ളുകയായിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്&#x200d; ഇടപെടാനില്ലെന്ന് ഡിവിഷന്&#x200d; ബെഞ്ച് വ്യക്തമാക്കി. സര്&#x200d;ക്കാര്&#x200d; മുന്നോട്ടുവെച്ച വാദങ്ങള്&#x200d; ജസ്റ്റിസുമാരായ അനില്&#x200d; കെ നരേന്ദ്രന്&#x200d;, എസ് മുരളീകൃഷ്ണ എന്നിവര്&#x200d; ഉള്&#x200d;പ്പെട്ട ഡിവിഷന്&#x200d; ബെഞ്ച് അംഗീകരിച്ചില്ല.</p>
<p>കീം പരീക്ഷയില്&#x200d; 100 ശതമാനം മാര്&#x200d;ക്ക് വാങ്ങിയാലും സ്റ്റേറ്റ് സിലബസിലെ കുട്ടികള്&#x200d;ക്ക് 35 മാര്&#x200d;ക്ക് കുറയുന്ന സ്ഥിതിയുണ്ടായിരുന്നു. പരാതി ഉയര്&#x200d;ന്നതിനെ തുടര്&#x200d;ന്നാണ് മാറ്റത്തിന് സര്&#x200d;ക്കാര്&#x200d; ശ്രമിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തില്&#x200d; ഈ വര്&#x200d;ഷം മാറ്റം സാധ്യമായില്ല. അടുത്ത വര്&#x200d;ഷം പുതിയ ഫോര്&#x200d;മുല നടപ്പാക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി ആര്&#x200d;. ബിന്ദു കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>വിവിധ ബോര്&#x200d;ഡുകളില്&#x200d; നിന്ന് മാര്&#x200d;ക്ക് ശേഖരിച്ച് മാര്&#x200d;ക്കിലെ അന്തരം അടിസ്ഥാനപ്പെടുത്തി ഗ്ലോബല്&#x200d; മീന്&#x200d;, സ്റ്റാന്റേര്&#x200d;ഡ് ഡീവിയേഷന്&#x200d; എന്നീ മാനകങ്ങള്&#x200d; നിശ്ചയിച്ച് പ്ലസ് ടു മാര്&#x200d;ക്ക് ഏകീകരിക്കുന്നത് ഒഴിവാക്കി. പരീക്ഷ ബോര്&#x200d;ഡുകളില്&#x200d;നിന്ന് മൂന്ന് വിഷയങ്ങളിലെയും ഏറ്റവും ഉയര്&#x200d;ന്ന മാര്&#x200d;ക്ക് ശേഖരിച്ച് അത് അടിസ്ഥാനപ്പെടുത്തി പ്ലസ് ടു മാര്&#x200d;ക്ക് ഏകീകരിക്കുന്ന തമിഴ്‌നാട്ടിലെ രീതി നടപ്പാക്കാന്&#x200d; തീരുമാനിച്ചു.</p>
<p>ഉദാഹരണത്തിന് ഒരു ബോര്&#x200d;ഡില്&#x200d; വിഷയത്തിലെ ഉയര്&#x200d;ന്ന മാര്&#x200d;ക്ക് 100ഉം മറ്റൊരു ബോര്&#x200d;ഡില്&#x200d; അതേ വിഷയത്തില്&#x200d; ഉയര്&#x200d;ന്ന മാര്&#x200d;ക്ക് 95ഉം ആണെങ്കില്&#x200d; ഇവ ഏകീകരണത്തില്&#x200d; തുല്യമായി പരിഗണിക്കും. 95 മാര്&#x200d;ക്ക് ഉയര്&#x200d;ന്ന മാര്&#x200d;ക്കുള്ള ബോര്&#x200d;ഡിലെ കുട്ടികളുടെ മാര്&#x200d;ക്ക് ഇതിനനുസൃതമായി നൂറിലേക്ക് മാറ്റും.</p>
<p>ഇതുവഴി 95 മാര്&#x200d;ക്ക് ഉയര്&#x200d;ന്ന മാര്&#x200d;ക്കുള്ള ബോര്&#x200d;ഡിന് കീഴില്&#x200d; പരീക്ഷയെഴുതിയ ഒരു കുട്ടിക്ക് 70 മാര്&#x200d;ക്കാണ് ബന്ധപ്പെട്ട വിഷയത്തില്&#x200d; ലഭിച്ചതെങ്കില്&#x200d; ഇത് സമീകരണ പ്രക്രിയ വഴി ഇത് 73.68 ആയി (70/95&#215;100=73.68) വര്&#x200d;ധിക്കും.</p>
<p>മൂന്ന് വിഷയങ്ങളുടെയും മാര്&#x200d;ക്ക് ഉയര്&#x200d;ന്ന മാര്&#x200d;ക്കിനെ അടിസ്ഥാനപ്പെടുത്തി ഇതേ രീതിയില്&#x200d; ഏകീകരിക്കുന്നതാണ് പുതിയ രീതി.</p>
<p>മൂന്ന് വിഷയങ്ങളുടെയും മാര്&#x200d;ക്ക് തുല്യഅനുപാതത്തില്&#x200d; (1:1:1) പരിഗണിക്കുന്നത് 5:3:2 എന്ന അനുപാതത്തിലേക്ക് മാറ്റി. ഇതുവഴി 300ലുള്ള മാര്&#x200d;ക്കില്&#x200d; മാത്സിന്റെ മാര്&#x200d;ക്ക് 150ലും ഫിസിക്‌സിന്റേത് 90ലും കെമിസ്ട്രിയുടേത് 60ലും പരിഗണിക്കുന്ന രീതിയിലേക്കാണ് മാറ്റിയത്. മാത്സിന് അധികവെയ്‌റ്റേജ് നല്&#x200d;കിയുള്ള അനുപാത മാറ്റമാണ് കോടതി റദ്ദാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keems-revised-result-publlished-kerala-syllabus-people-behind.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
