<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>keralagoverntment &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/keralagoverntment/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 03 Jan 2026 14:33:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>keralagoverntment &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്‍</title>
		<link>https://www.chandrikadaily.com/vd-had-earlier-requested-that-antony-raju-should-not-be-made-a-minister-satishan-hh.html</link>
					<comments>https://www.chandrikadaily.com/vd-had-earlier-requested-that-antony-raju-should-not-be-made-a-minister-satishan-hh.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Sat, 03 Jan 2026 14:31:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keralagoverntment]]></category>
		<category><![CDATA[vdsatheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372442</guid>

					<description><![CDATA[കേസ് നിലനില്‍ക്കുന്നതറിഞ്ഞിട്ടും പിണറായി വിജയന്‍ ആന്റണി രാജുവിനെ മന്ത്രിയാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>കട്ടപ്പന: തൊണ്ടിമുതല്&#x200d; മോഷണക്കേസില്&#x200d; പ്രതിയായ ആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷം നേരത്തെ തന്നെ നിയമസഭയില്&#x200d; ആവശ്യപ്പെട്ടിരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d; പറഞ്ഞു. കേസ് നിലനില്&#x200d;ക്കുന്നതറിഞ്ഞിട്ടും പിണറായി വിജയന്&#x200d; ആന്റണി രാജുവിനെ മന്ത്രിയാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>ലഹരിമരുന്ന് അടിവസ്ത്രത്തില്&#x200d; ഒളിപ്പിച്ച് കൊണ്ടുവന്ന വിദേശിയെ രക്ഷിക്കാന്&#x200d; തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കേസെന്ന് സതീശന്&#x200d; വ്യക്തമാക്കി. അത്രയും ഗുരുതരമായ കേസിലെ പ്രതിയെ രണ്ടര വര്&#x200d;ഷത്തോളം മന്ത്രിയായി നിലനിര്&#x200d;ത്തിയതിലൂടെ സര്&#x200d;ക്കാര്&#x200d; പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>പ്രതിയായ വിദേശിയെ വെറുതെ വിട്ട കേസില്&#x200d; കോടതിക്ക് സംശയം തോന്നിയതിനെ തുടര്&#x200d;ന്നാണ് തെളിവ് നശിപ്പിച്ചതിന് പിന്നീട് കേസെടുത്തതെന്നും, പ്രതികളെ സംരക്ഷിക്കല്&#x200d; എല്&#x200d;.ഡി.എഫും സി.പി.എമ്മും ഇപ്പോഴും തുടരുകയാണെന്നും സതീശന്&#x200d; പറഞ്ഞു. ശബരിമല സ്വര്&#x200d;ണക്കൊള്ള കേസില്&#x200d; ജയിലില്&#x200d; കഴിയുന്ന പ്രതികളെയും സി.പി.എം സംരക്ഷിക്കുകയാണെന്നും, കൊള്ളക്കാര്&#x200d;ക്ക് കുടപിടിക്കുന്ന സര്&#x200d;ക്കാരാണിതെന്നതിന്റെ മറ്റൊരു തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിലെ ഘടകകക്ഷികളുമായി ഇതുവരെ ചര്&#x200d;ച്ച ആരംഭിച്ചിട്ടില്ലെന്നും, ഉഭയകക്ഷി ചര്&#x200d;ച്ചകള്&#x200d; ഉടന്&#x200d; തുടങ്ങുമെന്നും സതീശന്&#x200d; പറഞ്ഞു. മാധ്യമങ്ങള്&#x200d; കുത്തിത്തിരിപ്പ് സൃഷ്ടിക്കാന്&#x200d; ശ്രമിക്കുന്നുവെന്നും, നിലവില്&#x200d; കുത്തിത്തിരിപ്പിന് കൂടുതല്&#x200d; സാധ്യത എല്&#x200d;.ഡി.എഫിലാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വശത്ത് ഐക്യത്തോടെ നില്&#x200d;ക്കുന്ന ടീം യു.ഡി.എഫും, മറുവശത്ത് ശിഥിലമായ എല്&#x200d;.ഡി.എഫുമാണുള്ളതെന്നും വിമര്&#x200d;ശിച്ചു.</p>
<p>തൊടുപുഴയിലെ ബാങ്കില്&#x200d; ഒരു പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകന്&#x200d; മരിച്ചപ്പോള്&#x200d; ഭാര്യയ്ക്ക് നല്&#x200d;കിയ ചെറിയ ജോലിയില്&#x200d; നിന്ന്, യു.ഡി.എഫ് സ്ഥാനാര്&#x200d;ഥിക്ക് വേണ്ടി മകന്&#x200d; പ്രവര്&#x200d;ത്തിച്ചതിന്റെ പേരില്&#x200d; അവരെ പിരിച്ചുവിട്ടത് സി.പി.എമ്മിന്റെ അധപതനം വ്യക്തമാക്കുന്നതാണെന്നും, ആ കുടുംബത്തിന് എല്ലാ വിധ സഹായവും കോണ്&#x200d;ഗ്രസും യു.ഡി.എഫും നല്&#x200d;കുമെന്നും വി.ഡി. സതീശന്&#x200d; അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vd-had-earlier-requested-that-antony-raju-should-not-be-made-a-minister-satishan-hh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനി മുതൽ  കെ എൽ 99 ; സർക്കാർ വാഹനങ്ങൾക്ക്  പ്രത്യേക നമ്പർസീരിസ്</title>
		<link>https://www.chandrikadaily.com/kl99govvehiclesnewseries.html</link>
					<comments>https://www.chandrikadaily.com/kl99govvehiclesnewseries.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 11 May 2023 03:56:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[governmentvehicle]]></category>
		<category><![CDATA[keralagoverntment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=253088</guid>

					<description><![CDATA[കെ എൽ 99-എ സംസ്ഥാന സർക്കാരുകൾക്കും, കെ എൽ 99-ബി സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും കെ എൽ 99-സി തദ്ദേശ സ്ഥാപനങ്ങൾക്കും, കെ എൽ 99-ഡി പൊതുമേഖല സ്ഥാപനങ്ങൾക്കുമാണ് നൽകുക]]></description>
										<content:encoded><![CDATA[<p>സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർസീരിസായി കെ എൽ 99 അനുവദിക്കാൻ ഉന്നതതല യോ​ഗത്തിൽ തീരുമാനം.ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും. സർക്കാർ വാഹനങ്ങളുടെ ദുരുപയോ​ഗം തടയാനാണ് പ്രത്യേക സീരിസ് ഏർപ്പെടുത്തുന്നത് എന്നാണ് വിശദീകരണം. കെഎസ്ആർടിസി ദേശസാത്കൃതവിഭാ​ഗത്തിന് കെ എൽ 15 അനുവദിച്ചത് പോലെ പ്രത്യേക ഓഫീസും ഇതിനായി തുറക്കും. കെ എൽ 99-എ സംസ്ഥാന സർക്കാരുകൾക്കും, കെ എൽ 99-ബി സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും കെ എൽ 99-സി തദ്ദേശ സ്ഥാപനങ്ങൾക്കും, കെ എൽ 99-ഡി പൊതുമേഖല സ്ഥാപനങ്ങൾക്കുമാണ് നൽകുക</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kl99govvehiclesnewseries.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലാച്ചിമടയിലെ കൊക്കോകോള കമ്പനിയുടെ കൈവശമുള്ള 35 ഏക്കർ ഭൂമി സർക്കാരിന് തിരിച്ച് നൽകും</title>
		<link>https://www.chandrikadaily.com/cococolaplachimadalandbacktogov.html</link>
					<comments>https://www.chandrikadaily.com/cococolaplachimadalandbacktogov.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 21 Apr 2023 04:51:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cococola]]></category>
		<category><![CDATA[keralagoverntment]]></category>
		<category><![CDATA[plachimada]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249216</guid>

					<description><![CDATA[മുഖ്യമന്ത്രിക്ക് കൊക്കോകോള കമ്പനി കത്ത് നൽകി]]></description>
										<content:encoded><![CDATA[<p>പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ കൊക്കോകോള കമ്പനി കൈവശം വെച്ചിരിക്കുന്ന 35 ഏക്കർ ഭൂമിയും കെട്ടിടവും സംസ്ഥാന സർക്കാരിന് കൈമാറാൻ കൊക്കോകോള കമ്പനി തീരുമാനിച്ചു. ഭൂമിയും കെട്ടിടവും കൈമാറാൻ തയ്യാറാണെന്ന് ഹിന്ദുസ്ഥാൻ കൊക്കോകോള ബിവറേജ് ലിമിറ്റഡ് സി.ഇ. ഒഹ്വാൻ പാബ്ലോ റോഡ്രീഗസ് കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.കർഷകർക്ക് വേണ്ടി ഒരുക്കുന്ന ഡെമോ ഫാമിൻ്റെ നിർമ്മാണത്തിന് വേണ്ടി വരുന്ന സാങ്കേതിക സഹായം നൽകാൻ ഒരുക്കമാണെന്നും കൊക്കോകോള കമ്പനി അറിയിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cococolaplachimadalandbacktogov.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരിക്കൊമ്പൻ വിഷയം;സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി</title>
		<link>https://www.chandrikadaily.com/arikompansupremcourtkeralagov.html</link>
					<comments>https://www.chandrikadaily.com/arikompansupremcourtkeralagov.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 15 Apr 2023 06:47:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arikompan]]></category>
		<category><![CDATA[keralagoverntment]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248048</guid>

					<description><![CDATA[അഞ്ചുദിവസത്തിൽ ആനയെ മാറ്റാനുള്ള സ്ഥലം കണ്ടെത്തി അറിയിക്കണമെന്നാണ്‌ ബുധനാഴ്ച ഹൈക്കോടതി നിർദേശിച്ചത്‌]]></description>
										<content:encoded><![CDATA[<p>അരിക്കൊമ്പൻ വിഷയത്തിലെ ഹൈക്കോടതി ഉത്തരവുകള്&#x200d; സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി. സ്റ്റാൻഡിങ് കോൺസൽ സി കെ ശശി മുഖേനയാണ് ഹർജി നൽകിയത്. അഞ്ചുദിവസത്തിൽ ആനയെ മാറ്റാനുള്ള സ്ഥലം കണ്ടെത്തി അറിയിക്കണമെന്നാണ്‌ ബുധനാഴ്ച ഹൈക്കോടതി നിർദേശിച്ചത്‌. എന്നാൽ ഇത്ര കുറഞ്ഞ സമയത്തിൽ ഉചിതമായ സ്ഥലം കണ്ടെത്തുക പ്രയാസകരമായ കാര്യമാനിന്നതിനാലാണ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arikompansupremcourtkeralagov.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216; എല്ലാം ശരിയാക്കി തരാം സര്‍ക്കാര്‍ ഒപ്പമുണ്ട് &#8216; ക്ഷേമ പെന്‍ഷന്‍ മാത്രമുള്ള കുടുംബത്തിന് റേഷന്‍ കാര്‍ഡില്‍ മാസ വരുമാനം 96295 രൂപ.</title>
		<link>https://www.chandrikadaily.com/kerala-governtment.html</link>
					<comments>https://www.chandrikadaily.com/kerala-governtment.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Jul 2017 14:22:14 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[keralagoverntment]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36211</guid>

					<description><![CDATA[&#160; കൊല്ലം : വൃദ്ധരും രോഗബാധിതരുമായ കുടുംബത്തിന് അകെയുള്ള വരുമാനം സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ മാത്രം. വീട്ടില്‍ ടി.വിയോ, ഗ്യാസ് സിലിണ്ടറോ ഇല്ല. കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളാകട്ടെ 70 വയസിന് മുകളില്‍ പ്രായമുള്ളവരും. എന്നാല്‍ അധികൃതരുടെ കണ്ടെത്തലില്‍ ഇവര്‍ക്ക് കിട്ടിയതാകട്ടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത വെള്ള റേഷന്‍ കാര്‍ഡ്. അതും മാസവരുമാനം 96295 രൂപയെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലില്‍. പന്മന വടക്കുംതല മേക്ക് പുല്ലും പുറത്ത് കമലാക്ഷി (70) യ്ക്കാണ് ഇത് കാരണം ആറു മാസക്കാലമായി റേഷന്‍ സാധനങ്ങള്‍ കിട്ടാത്ത [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കൊല്ലം : വൃദ്ധരും രോഗബാധിതരുമായ കുടുംബത്തിന് അകെയുള്ള വരുമാനം സര്&#x200d;ക്കാരിന്റെ ക്ഷേമ പെന്&#x200d;ഷന്&#x200d; മാത്രം. വീട്ടില്&#x200d; ടി.വിയോ, ഗ്യാസ് സിലിണ്ടറോ ഇല്ല. കാര്&#x200d;ഡില്&#x200d; ഉള്&#x200d;പ്പെട്ട അംഗങ്ങളാകട്ടെ 70 വയസിന് മുകളില്&#x200d; പ്രായമുള്ളവരും. എന്നാല്&#x200d; അധികൃതരുടെ കണ്ടെത്തലില്&#x200d; ഇവര്&#x200d;ക്ക് കിട്ടിയതാകട്ടെ ആനുകൂല്യങ്ങള്&#x200d;ക്ക് അര്&#x200d;ഹതയില്ലാത്ത വെള്ള റേഷന്&#x200d; കാര്&#x200d;ഡ്. അതും മാസവരുമാനം 96295 രൂപയെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലില്&#x200d;. പന്മന വടക്കുംതല മേക്ക് പുല്ലും പുറത്ത് കമലാക്ഷി (70) യ്ക്കാണ് ഇത് കാരണം ആറു മാസക്കാലമായി റേഷന്&#x200d; സാധനങ്ങള്&#x200d; കിട്ടാത്ത സ്ഥിതിയുള്ളത്. പരാതികള്&#x200d; നല്&#x200d;കിയിട്ടും പരിഹാരമില്ലെന്ന് ഇവര്&#x200d; പറയുന്നു. ഭര്&#x200d;ത്താവ് സദാശിവന്&#x200d; (74) കമലാക്ഷിയുടെ സഹോദരന്&#x200d; സദാനന്ദന്&#x200d; (76) എന്നിവരാണ് കാര്&#x200d;ഡിലെ മറ്റംഗങ്ങള്&#x200d;. എ.ആര്&#x200d;.ഡി.50 ാം നമ്പര്&#x200d; റേഷന്&#x200d; കടയിലെ ഗുണഭോക്താക്കളായ ഇവര്&#x200d; കാലങ്ങളായി ബി.പി.എല്&#x200d; കാര്&#x200d;ഡിനര്&#x200d;ഹരായിരുന്നവരാണ്. മുന്&#x200d;ഗണനാ മാനദണ്ഡങ്ങള്&#x200d;ക്ക് പറയപ്പെടുന്ന നിര്&#x200d;ദ്ദേശങ്ങളില്&#x200d; ഒന്ന് പോലും ഇല്ലാത്തവരായിട്ടും ഏറ്റവും ഉയര്&#x200d;ന്ന സാമ്പത്തിക വിഭാഗത്തിന്റെ പട്ടികയിലാണ് ഈ കുടുംബം. നേരത്തെ 275 രൂപ മാസ വരുമാനമുള്ള കുടുംബത്തിനാകട്ടെ പുതിയ കാര്&#x200d;ഡില്&#x200d; ഒരു ലക്ഷത്തിനടുത്താണ് വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്. കമലാക്ഷിക്കും സദാനന്ദനും കിട്ടുന്ന വാര്&#x200d;ദ്ധക്യകാല പെന്&#x200d;ഷനും, സദാശിവന് കിട്ടുന്ന കര്&#x200d;ഷകത്തൊഴിലാളി പെന്&#x200d;ഷനും മാത്രമുള്ള കുടുംബത്തിന് 96295 രൂപ വരുമാനം എങ്ങനെ വന്നു എന്നതിന്റെ അങ്കലാപ്പിലാണ് നിര്&#x200d;ദ്ദന കുടംബം. പരാതിയുമായി ജില്ലാ കളക്ടറെയും താലൂക്ക് സപ്ലൈ ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലന്ന് വീട്ടുകാര്&#x200d; പറയുന്നു. നാമമാത്ര വരുമാനമുള്ളവരാണന്ന് കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് വില്ലേജ് അധികൃതര്&#x200d; വരുമാന സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയെങ്കിലും സൗജന്യമായി കിട്ടേണ്ട ഭക്ഷ്യധാന്യങ്ങള്&#x200d; വില നല്&#x200d;കി വാങ്ങേണ്ട ഗതികേടിലാണ് ഇവര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-governtment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
