<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>keralalocalbodyelections &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/keralalocalbodyelections/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 14 Dec 2025 02:40:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>keralalocalbodyelections &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധപരാമര്‍ശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കുള്ള മറുപടി: പി.കെ നവാസ്</title>
		<link>https://www.chandrikadaily.com/pk-nawazs-reply-to-chief-minister-dismissing-vellappallys-anti-malappuram-proposal-as-saraswati-vilasam.html</link>
					<comments>https://www.chandrikadaily.com/pk-nawazs-reply-to-chief-minister-dismissing-vellappallys-anti-malappuram-proposal-as-saraswati-vilasam.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 14 Dec 2025 02:40:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keralalocalbodyelections]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[PinarayiVijayan]]></category>
		<category><![CDATA[pknavas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368555</guid>

					<description><![CDATA[വര്‍ഗീയ നാക്കുകളെ ഫ്രന്റ് സീറ്റില്‍ ഇരുത്തി പായുന്ന സി.പി.എമ്മിനെതിരെയാണ് ഈ വിധിയെന്നും നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമര്&#x200d;ശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള മലപ്പുറത്തിന്റെ വിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; കണ്ടെതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. വര്&#x200d;ഗീയ നാക്കുകളെ ഫ്രന്റ് സീറ്റില്&#x200d; ഇരുത്തി പായുന്ന സി.പി.എമ്മിനെതിരെയാണ് ഈ വിധിയെന്നും നവാസ് ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
<p>ഹിന്ദു ദിനപത്രത്തില്&#x200d; വന്ന മുഖ്യമന്ത്രിയുടെ അഭിമുഖം മലപ്പുറത്തെ ജനങ്ങള്&#x200d; മറന്നിട്ടില്ലെന്നും നവാസ് പറഞ്ഞു. മലപ്പുറത്തിന്റെ ഉള്ളടക്കം വര്&#x200d;ഗീയമാണ് എന്ന് പറഞ്ഞ മുതിര്&#x200d;ന്ന സഖാവിന്റെ പാര്&#x200d;ട്ടിക്കെതിരെ മലപ്പുറത്തിന്റെ അനിവാര്യമായ വിധിയാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
<p>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം</p>
<p>വിജയന്റെ പോലീസ് വ്യാപകമായി കേസുകള്&#x200d;  വര്&#x200d;ധിപ്പിക്കാന്&#x200d; ശ്രമിച്ച അനുഭവം മലപ്പുറത്തിനുണ്ട്.<br />
വ്യാജ കേസുകള്&#x200d; മലപ്പുറത്തുകാരുടെ പേരില്&#x200d; എഴുതി നല്&#x200d;കിയ വിജയന്റെ പോലീസിങ്ങിനെതിരെ കൂടിയാണ് ഈ വിധി.<br />
മലപ്പുറത്തിന്റെ ഉള്ളടക്കം വര്&#x200d;ഗീയമാണ് എന്ന് പറഞ്ഞ മുതിര്&#x200d;ന്ന സഖാവിന്റെ പാര്&#x200d;ട്ടിക്കെതിരെ മലപ്പുറത്തിന്റെ അനിവാര്യമായ വിധിയാണിത്.<br />
ഹിന്ദു ദിന പത്രത്തിന്റെ മുഖ്യന്റെ അഭിമുഖം മലപ്പുറത്തുക്കാര്&#x200d; മറന്നിട്ടില്ലെന്നതിന്റെ ഓര്&#x200d;മ്മപ്പെടുത്തലാണ് ഈ റിസള്&#x200d;ട്ട്.<br />
വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമര്&#x200d;ശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള മലപ്പുറത്തിന്റെ വിധിയാണിത്.<br />
വര്&#x200d;ഗീയ നാക്കുകളെ ഫ്രന്റ് സീറ്റില്&#x200d; ഇരുത്തി പായുന്ന സി.പി.എമ്മിനുമെതിരെയാണ് ഈ വിധി.<br />
പ്രതിപക്ഷമില്ലാത്തത് ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല, എന്നാല്&#x200d; മലപ്പുറത്തെ കുറിച്ച് വര്&#x200d;ഗീയത മാത്രം പറയുന്ന രാഷ്ട്രീയത്തെ ഞങ്ങളുടെ പ്രതിപക്ഷ കസേരയിലും വേണ്ട എന്ന മലപ്പുറത്തിന്റെ തീരുമാനത്തെ തെളിഞ്ഞ രാഷ്ട്രീയ ബോധ്യമായി നമുക്ക് കാണാം.<br />
15 ല്&#x200d; 15 ബ്ലോക്ക് പഞ്ചായത്തും  12 ല്&#x200d; 11 മുന്&#x200d;സിപ്പലിറ്റിയും വലിയ ഭൂരിപക്ഷത്തിലാണ് മലപ്പുറത്ത് യു.ഡി.എഫ് നേടിയത്. 94ല്&#x200d; 90 ഓളം പഞ്ചായത്തും ചരിത്ര ഭൂരിപക്ഷത്തോടെ നമ്മള്&#x200d; നേടി.<br />
മലപ്പുറത്തെ ജനങ്ങള്&#x200d; മതേതര രാഷ്ട്രീയത്തെ ഏറ്റെടുക്കാന്&#x200d; എക്കാലവും പ്രതിജ്ഞാബദ്ധമാണ്. അതിനിയും തുടരും.<br />
_പികെ നവാസ്_</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-nawazs-reply-to-chief-minister-dismissing-vellappallys-anti-malappuram-proposal-as-saraswati-vilasam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭരണമാറ്റത്തിന്റെ കാഹളം</title>
		<link>https://www.chandrikadaily.com/trumpet-of-regime-change.html</link>
					<comments>https://www.chandrikadaily.com/trumpet-of-regime-change.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 14 Dec 2025 02:26:09 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[keralalocalbodyelections]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368551</guid>

					<description><![CDATA[EDITORIAL
]]></description>
										<content:encoded><![CDATA[<p>കേരള പഞ്ചായത്തീരാജ് നിലവില്&#x200d; വന്നതിനുശേഷമുള്ള ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് ഐക്യ ജനാധിപത്യ മുന്നണി ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്&#x200d; കരസ്ഥമാക്കിയത്. ആറില്&#x200d; നാലു കോര്&#x200d;പറേഷനുകളും മുനിസിപ്പാലിറ്റികളില്&#x200d; 54 എണ്ണവും ജില്ലാ പഞ്ചായത്തുകളില്&#x200d; ഏഴെണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്&#x200d; 80 എണ്ണവും ഗ്രാമ പഞ്ചായത്തുകളില്&#x200d; 500 എണ്ണവും കൈപ്പിടിയിലൊതുക്കിയപ്പോള്&#x200d; 2020 നെ അപേക്ഷിച്ച് ഇരട്ടിയോളം വരുന്ന നേട്ടമാണിത്. കഴിഞ്ഞ തവണ കണ്ണൂര്&#x200d; കോര്&#x200d;പറേഷന്&#x200d; മാത്രമായിരുന്നിടത്താണ് ഇത്തവണ കൊല്ലവും കൊച്ചിയും തൃശൂരും കൂടി യു.ഡി.എഫ് എടുത്തത്. നേരത്തെ എറണാകുളം, മലപ്പുറം, വയനാട് ജില്ലാ പഞ്ചായത്തുകള്&#x200d; മാത്രമാണ് യു.ഡി.എഫിന് ഒപ്പമുണ്ടായിരുന്നത്. അതില്&#x200d; വയനാടിന് നറുക്കെടുപ്പിലൂടെ ഭാഗ്യത്തിന്റെ അകമ്പടികുടിയുണ്ടായിരുന്നെങ്കില്&#x200d; ഇത്തവണ കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നിവകൂടി യു.ഡി.എഫ് ചേര്&#x200d;ത്തുവെച്ചിരിക്കുകയാണ്. എന്നാല്&#x200d; എല്&#x200d;.ഡി.എഫ് 11 ല്&#x200d; നിന്ന് ഏഴിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 2020ല്&#x200d; 152 ല്&#x200d; 111 ബ്ലോക്ക് പഞ്ചായത്തുകളും വിജയിച്ച എല്&#x200d;.ഡി.എഫ് ഇത്തവണ അത് 48 ല്&#x200d; ഒതുങ്ങിയിരിക്കുകയാണ്. ഗ്രാമ പഞ്ചായത്തുകളിലാകട്ടേ, 517 ല്&#x200d; നിന്നാണ് 341 ലേക്കായിരുന്നു അവരുടെ വീഴ്ച്ച.<br />
തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; മുഴങ്ങിയിരിക്കുന്നത് ഭരണമാറ്റത്തിന്റെ കാഹളമാണെന്നതാണ് കള്ളംപറയാത്ത ഈ കണക്കുകള്&#x200d; വിളിച്ചുപറയുന്നത്. ഒമ്പതര വര്&#x200d;ഷക്കാലത്തെ ഇടതു ഭരണത്തോടുള്ള ജനങ്ങളുടെ എതിര്&#x200d;പ്പും മടുപ്പും ഈ ജനവിധിയില്&#x200d; കൃത്യമായി വായിച്ചെടുക്കാവുന്നതാണ്. അധികാര തുടര്&#x200d;ച്ചയുടെ അഹങ്കാരത്തില്&#x200d; ധാര്&#x200d;ഷ്യവും ധിക്കാരവും കൈമുതലാക്കി ഒരു ഭരണകൂടം മുന്നോട്ടുഗമിക്കുമ്പോള്&#x200d; ഈ സര്&#x200d;ക്കാറിനുണ്ടായിരുന്ന ആത്മവിശ്വാസം തിരഞ്ഞെടുപ്പ് കാലത്തെ ഏതാനും പ്രഖ്യാപനങ്ങളിലൂടെ ജനവിധി അട്ടിമറിക്കാമെന്നായിരുന്നു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടെയുമെല്ലാം മകുടോദഹരണങ്ങളായി മാറിയിരുന്ന ഒന്നാം പിണറായി സര്&#x200d;ക്കാര്&#x200d; ഈ ചെപ്പടിവിദ്യ ഫലപ്രദമായി നടപ്പാക്കിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പും ക്ഷേമ പെന്&#x200d;ഷന്&#x200d; വര്&#x200d;ധന ഉള്&#x200d;പ്പെടെയുള്ള ചില ഗിമ്മിക്കുകളുമായി രംഗത്തെത്തിയിരുന്നത്. പാവപ്പെട്ടവന്റെ അവകാശമായ ക്ഷേമ പെന്&#x200d;ഷന്&#x200d;പോലുള്ള ആനുകുല്യങ്ങളില്&#x200d; ഈ സര്&#x200d;ക്കാറിന്റെ ഉദ്ദേശ്യമെന്താണെന്നതിന്റെ നിദര്&#x200d;ശനമാണ് മുന്&#x200d;മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി ഇ ന്നലെ നടത്തിയ പ്രസ്താവന, &#8216;ക്ഷേമ പെന്&#x200d;ഷന്&#x200d; വാങ്ങി ശാപ്പാടടിച്ച് നമ്മക്കിട്ട് വെച്ചു&#8217; എന്നായിരുന്നു മണിയുടെ പ്രസ്താവന. എന്നാല്&#x200d; കുബുദ്ധികളുടെ ഉള്ളിലിരിപ്പ് നേരത്തെ തിരിച്ചറിഞ്ഞ ജനം ആ കെണിയില്&#x200d; വീണില്ലെന്നതാണ് യാഥാര്&#x200d;ത്ഥ്യം.<br />
വികസനത്തിന്റെയും സേവനത്തിന്റെയും പേരിലുള്ള ഈ സര്&#x200d;ക്കാറിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരത്തിന്റെ വാറോലകള്&#x200d; ചുരുട്ടിമടക്കി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ ജനം അവരുടെ ദുഷ്ചെയ്തികള്&#x200d; കൃത്യമായി ഓര്&#x200d;ത്തെടുത്തതിന്റെ പരിണിതഫലംകൂടിയുണ്ട് ഈ വിധിയെഴുത്തില്&#x200d;. പഞ്ചായത്തീരാജ് സംവിധാനത്തിന്റെ അന്തസത്ത ചോര്&#x200d;ത്തിക്കളഞ്ഞ് ത്രിതല പഞ്ചായത്തുകളെ നോക്കുകുത്തിയാക്കി മാറ്റുകയും പ്രാദേശിക വികസനപ്രവര്&#x200d;ത്തനങ്ങളെ തീര്&#x200d;ത്തും ഇല്ലാതാക്കിക്കളഞ്ഞതിന്റെയും ദുരിതം അവര്&#x200d;ക്ക് മറക്കാന്&#x200d; കഴിയുമായിരുന്നില്ല. ശബരിമല ശാസ്താവിന്റെ സ്വര്&#x200d;ണ മോഷണത്തിലെ പ്രതികളായ പാര്&#x200d;ട്ടി നേതാക്കള്&#x200d; ജയിലറകളില്&#x200d; കഴിയുമ്പോള്&#x200d; അവരെ ന്യായീകരിച്ച് രംഗത്തെത്തുന്നതും, അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നതും ജനങ്ങള്&#x200d;ക്ക് കാണാതിരിക്കാനാകുമായിരുന്നില്ല. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വലിയ വായില്&#x200d; സംസാരിക്കുമ്പോള്&#x200d; തന്നെ സ്ത്രീപീഡനക്കേസുകളില്&#x200d; പ്രതിചേര്&#x200d;ക്കപ്പെട്ടവരെയും ആരോപണവിധേയരായവരേയും നിയമസഭയിലും തന്റെ ഓഫീസിലുമൊക്കെയായി ചേര്&#x200d;ത്തുപിടിക്കുന്ന ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ കരുതല്&#x200d; സത്രീ സമൂഹത്തിന് ശ്രദ്ധിക്കാതിരിക്കാനുമാകുമായിരുന്നില്ല. സര്&#x200d;വോപരി തന്റെയും കുടുംബത്തിന്റെയും പേരിലുള്ള അന്വേഷണങ്ങളില്&#x200d; നിന്ന് രക്ഷപ്പെടാനായി പി.എം ശ്രീ ഉള്&#x200d;പ്പെടെയുള്ള പദ്ധതികളിലൂടെ നാടിന്റെ സംസ്‌കാരത്തെയും പൈത്യകത്തെയും ഒറ്റുകൊടുക്കുന്നത് നോക്കിനില്&#x200d;ക്കാനും മലയാളികള്&#x200d;ക്ക് കഴിയുമായിരുന്നില്ല. അടക്കിപ്പിടിച്ച ആ ആത്മരോഷമാണ് യു.ഡി.എഫ് തരംഗമായി ഇന്നലെ സംസ്ഥാനത്ത് പ്രകടമായത്. ഇടതുപക്ഷത്തിന്റെ കുപ്പുകുത്തലിനൊപ്പം ബി.ജെ.പിയുടെ പ്രകടനവും ഈ വിധിയെഴുത്തില്&#x200d; വിലയിരുത്തപ്പെടേണ്ടതാണ്.സി.പി.എം മെലിയുമ്പോള്&#x200d; ബി.ജെ.പി തടിക്കുന്നുവെന്നത് സി.ജെ.പി അന്തര്&#x200d;ധാരയുടെ കൃത്യമായ തെളിവാണ്. തിരിച്ചടി മുന്നില്&#x200d; കണ്ട് കോണ്&#x200d;ഗ്രസ് വിരുദ്ധതയെന്ന പൊതുതത്വത്തിന്റെ പിന്&#x200d;ബലത്തില്&#x200d; രൂപപ്പെടുത്തിയ ഈ അച്ചുതണ്ടിനെ പക്ഷേ, കേരള ജനത തൂത്തെറിഞ്ഞത് യു.ഡി.എഫിന് വന്&#x200d;വിജയം നല്&#x200d;കിക്കൊണ്ടായിരുന്നുവെന്നതാണ് വാസ്തവം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെയും വി.ഡി സതീശന്റെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തില്&#x200d; ഐക്യമുന്നണിയുടെ അടുത്ത ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trumpet-of-regime-change.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിന്റെ രാഷ്ട്രീയ മനസ് യു.ഡി.എഫിനൊപ്പം</title>
		<link>https://www.chandrikadaily.com/the-political-mind-of-kerala-is-with-the-udf.html</link>
					<comments>https://www.chandrikadaily.com/the-political-mind-of-kerala-is-with-the-udf.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 14 Dec 2025 02:13:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keralalocalbodyelections]]></category>
		<category><![CDATA[news]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368548</guid>

					<description><![CDATA[തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ വിജയമാണ് യു.ഡി.എഫിന് നേടാനായത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം കേരളത്തിന്റെ രാഷ്ട്രിയ മനസ് ആര്&#x200d;ക്കൊപ്പമെന്ന് വ്യക്തമാക്കി, യുഡി.എഫിന്റെ വന്&#x200d; തിരിച്ചുവാരവ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ വിജയമാണ് യു.ഡി.എഫിന് നേടാനായത്. യുഡി.എഫിന്റെ വിജയം സമാനതകളില്ലാത്തതാണ്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്&#x200d; യു.ഡി.എഫിന് വലിയ വിജയം ഉണ്ടാകുമ്പേഴും ത്രിതല പഞ്ചായത്തുകളിലേറെയും ം ഇടതുമുന്നണിക്കൊപ്പം നില്&#x200d;ക്കുകയാണ് പതിവ്. ആ കിഴ്‌വഴക്കത്തെ പോലും അട്ടിമറിച്ചാണ് കേരളമാകെ ത്രിവര്&#x200d;ണമണിഞ്ഞത്.<br />
നാടും നഗരവും യുഡി.എഫിനെ ചേര്&#x200d;ത്തുപിടിച്ചതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാകുകയാണ്. ഭരണത്തുടര്&#x200d;ച്ച എന്ന അവകാശവാദത്തിന് ഒരുമുഴം മുന്നേ തിരിച്ചടി നല്&#x200d;കിയെന്നു വേണം വിലയിരുത്താന്&#x200d;. തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; ഒരിക്കലും നേരിട്ടിട്ടില്ലാത്ത തകര്&#x200d;ച്ച നേരിട്ട് ഇടതുമു<br />
ന്നണി പടുകൂഴിയിലേക്ക് കുപ്പു കുത്തുന്ന കാഴ്ചയാണിത്. മൂന്ന് മുന്നണികളുടെയും ശക്തി രാഷ്ട്രീയമായ ശക്തി പരിശോധിക്കുന്നത് ജില്ലാ പഞ്ചായത്ത് കോര്&#x200d;പറേഷന്&#x200d; തലങ്ങളിലാണ് ഇവിടങ്ങളിലെല്ലാം ഇടതു മുന്നണി തരിപ്പണമായി. യുഡിഎഫിന്റെ വരവ് ജനം എത്രത്തോളം ആഗ്രഹിക്കുന്നെന്ന് വ്യക്തമാക്കുന്ന വോട്ടിംഗ് നിലയാണ് കണ്ടത്. കൊല്ലം, കണ്ണൂര്&#x200d; ജില്ലകളില്&#x200d; പോലും സി.പി.എമ്മിന്റെ അടിത്തറ ഇളകുന്നതാണ് കാണുന്നത്. ഈ തിരിച്ചടി മറികടക്കുക എന്നത് ചുരുങ്ങിയ വേളയില്&#x200d; സി.പി.എമ്മിനെ സംബന്ധിച്ച് ഏറ്റവും ദുര്&#x200d;ഘടമായ കാര്യമായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്&#x200d; ഇനി വെറും നാലു മാസം മാത്രമാണുള്ളത്. അതിനിടയില്&#x200d; ഈ തിരിച്ചടികള്&#x200d; മറികടക്കുകയെന്നത് തിര്&#x200d;ത്തും അസാധ്യം തന്നെയാകുമെന്നാണ് മുന്നണികള്&#x200d;ക്കുള്ളിലെ വിലയിരുത്തല്&#x200d;. ശമ്പളപരിഷ്‌ക്കരണം ഉള്&#x200d;പെടെയുള്ളവ നടാത്താതെ ജീവനക്കാരെയും അധ്യാപകരെയും ശത്രുക്കളാക്കിയതു മുതല്&#x200d; ശബരിമല സ്വര്&#x200d;ണ്ണക്കൊള്ളയിലെ നിലപാടുകള്&#x200d; വരെ തിരിച്ചടിക്ക് കാരണമായി എന്നാണ് വിലയിരുത്തല്&#x200d;. വരും ദിവസങ്ങളില്&#x200d; ഇത് കൂടുതല്&#x200d; ശക്തമായി പുറത്തുവരും. ശബരിമലയിലെ സ്വര്&#x200d;ണ്ണക്കൊള്ളയും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും അഴിമതിയും ധൂര്&#x200d;ത്തും വിലക്കയറ്റവും തുടങ്ങി എല്ലാ അര്&#x200d;ത്ഥത്തിലും കേരളത്തെ തകിടം മറിച്ച ഭരണത്തിന് കിട്ടിയ തിരി ച്ചടിയാണിത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്&#x200d; നിന്നും സി.പി.എമ്മിനും ഇടതുമുന്നണിക്കും കരകയറാനായില്ലെന്ന് വ്യക്തമാക്കുന്നതാണ്  ഫലം. സി.പി.എമ്മിന്റെ ശക്തമായ വോട്ടുബാങ്കുകള്&#x200d; ബി.ജെ.പി പക്ഷത്തേക്ക് ചേക്കേറിയ പ്രവണത അന്ന് കണ്ടിരുന്നു. അത് മറികടക്കുന്നതിനായി പല തന്ത്രങ്ങളും പയറ്റിയെങ്കിലും അവയൊന്നും ഫലം കണ്ടില്ലെന്നതാണ് ഇപ്പോഴത്തെ ഫലം സാക്ഷ്യപ്പെടുത്തുന്നത്.<br />
2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; ആറില്&#x200d; അഞ്ച് കോര്&#x200d;പറഷനുകളും പതിനാലില്&#x200d; പതിനൊന്ന് ജില്ലാ പഞ്ചായത്തുക ഈം ബഹുഭൂരിപക്ഷം ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളും പിടിച്ചെടുത്ത് അജയ്യരായി നിലകൊണ്ട ഇടതുമുന്നണി ഇക്കുറി പാടെ കടപുഴകി വീണിരിക്കുകയാണ്. </p>
<p>ഇത്തരത്തിലൊരു തിരിച്ചടി ഈ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്&#x200d; ഇടതുമുന്നണിക്ക് ഉണ്ടായിട്ടില്ല. സമാനമായ ഒരു ഫലമുണ്ടായത് 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിലായിരുന്നു. അതുകഴിഞ്ഞ് 2011ല്&#x200d; നടന്ന നിയമസഭാ തിരഞ്ഞഞ്ഞെടുപ്പില്&#x200d; യു.ഡി.എഫ് വിജയം കൈവരിക്കുകയും ചെയ്തു. ഇക്കുറി ആറു കോര്&#x200d;പ ഷനുകളില്&#x200d; ഒന്നില്&#x200d; മാത്രമാണ് ഇടതുമുന്നണിക്ക് അല്&#x200d;പമെങ്കിലും മേല്&#x200d;ക്കൈ നേടാനായിത്. 14 ജില്ലാ പഞ്ചായത്തുകളില്&#x200d; ആറണ്ണത്തില്&#x200d; മാത്രമാണ് മേല്&#x200d; കൈയുണ്ടായത്, ഗ്രാമപഞ്ചായത്തുകളില്&#x200d; പോലും ഇടതുമുന്നണി തകര്&#x200d;ന്നടിയുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-political-mind-of-kerala-is-with-the-udf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കിയത് സിപിഎം: വി.ഡി സതീശന്‍</title>
		<link>https://www.chandrikadaily.com/cpim-paved-way-for-bjp-to-gain-vd-satheesan.html</link>
					<comments>https://www.chandrikadaily.com/cpim-paved-way-for-bjp-to-gain-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 14 Dec 2025 01:48:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keralalocalbodyelections]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vdsatheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368545</guid>

					<description><![CDATA[ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കിയത് സി.പി.എം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്&#x200d; വഴിയൊരുക്കിയത് സി.പി.എം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d;. 1987ല്&#x200d; ഇ.എം.എസ് പയറ്റിയ തന്ത്രം 2025ല്&#x200d; വിലപ്പോകില്ലെന്നും അതിന്റെ ഗുണഭോക്താക്കള്&#x200d; വര്&#x200d;ഗീയ ശക്തികളായിരിക്കുമെന്നും യുഡിഎഫ് നേരത്തെ മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. പാര്&#x200d;ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വര്&#x200d;ഗീയതയും അത് കഴിഞ്ഞപ്പോള്&#x200d; ഭൂരിപക്ഷ വര്&#x200d;ഗീയതയുമായിരുന്നു എല്&#x200d;ഡിഎഫ് പയറ്റിയത്. പിണറായി വിജയന്&#x200d; കൊണ്ടുനടന്ന പലരും വര്&#x200d;ഗീയത ആളിക്കത്തിക്കാന്&#x200d; ശ്രമിച്ചു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മും നടപ്പാക്കിയത്. ജനങ്ങള്&#x200d;ക്കിടയില്&#x200d; ഭിന്നിപ്പുണ്ടാക്കാന്&#x200d; ശ്രമിച്ച സിപിഎം നിലപാടിന്റെ ഗുണഭോക്താവ് ബിജെപിയായി മാറി. തിരുവനന്തപുരത്ത് സിപിഎം വോട്ടുകള്&#x200d; ബിജെപിക്ക് മറിഞ്ഞു. സിപിഎം നേതാക്കളാണ് ഡീലിമിറ്റേഷനിലും വോട്ടര്&#x200d; പട്ടികയിലും ക്രമക്കേട് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpim-paved-way-for-bjp-to-gain-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിജയത്തേരിലേറി മുസ്ലിം ലീഗ്</title>
		<link>https://www.chandrikadaily.com/vijayatherry-muslim-league.html</link>
					<comments>https://www.chandrikadaily.com/vijayatherry-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 14 Dec 2025 01:42:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[keralalocalbodyelections]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[news]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368542</guid>

					<description><![CDATA[തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എല്ലാ ജില്ലകളിലും മുസ്ലിം ലിഗ് വന്‍ നേട്ടമുണ്ടാക്കി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫ് നേടിയ വന്&#x200d; വിജയത്തില്&#x200d; മുസ്ലിം ലീഗിന്റേത് തിളക്കമാര്&#x200d;ന്ന പ്രകടനം തിരുവനന്തപുരം മുതല്&#x200d; കാസര്&#x200d;കോട് വരെ എല്ലാ ജില്ലകളിലും മുസ്ലിം ലിഗ് വന്&#x200d; നേട്ടമുണ്ടാക്കി. ഗ്രാമപഞ്ചായത്തില്&#x200d; 1980 വാര്&#x200d;ഡുകളിലും ബ്ലോക്ക് പഞ്ചായത്തുകളില്&#x200d; 269 ഡിവിഷനുകളിലും ജില്ല പഞ്ചായത്തുകളില്&#x200d; 50 ഡിവിഷനുകളിലും മുനിസിപ്പാലിറ്റികളില്&#x200d; 310 വാര്&#x200d;ഡുകളിലും കോര്&#x200d;പറേഷനുകളില്&#x200d; 34 വാര്&#x200d;ഡുകളിലുമടക്കം 2043 സീറ്റുകളാണ് മുസ്ലിം ലീഗ് ഇത്തവണ സ്വന്തമാക്കിയത്. വാര്&#x200d;ഡുകളുടെ എണ്ണത്തില്&#x200d; കോണ്&#x200d;ഗ്രസും സി.പി.എമ്മും കഴിഞ്ഞാല്&#x200d; മൂന്നാമത്തെ ഏറ്റവും വലിയ കക്ഷിയാണ് മുസ്‌ലിം ലീഗ്. തെക്കന്&#x200d; കേരളത്തിലും മധ്യ കേരളത്തിലും മികച്ച നേട്ടമുണ്ടാക്കിയ ലീഗ് തൃശൂര്&#x200d;, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്&#x200d;, കാസര്&#x200d;കോട് ജില്ലകളില്&#x200d; ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകള്&#x200d; എന്നിവയില്&#x200d; തിളക്കമാര്&#x200d;ന്ന നേട്ടമാണ് ഉണ്ടാക്കിയത്. മല്&#x200d;സരത്തിനിറങ്ങിയ യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളില്&#x200d; ഭൂരിപക്ഷവും വലിയ വിജയവും നേടി. തിരുവനന്തപുരം കോര്&#x200d;പറേഷനില്&#x200d; ബീമാപഉളി വാര്&#x200d;ഡില്&#x200d; നിന്നും മുസ്‌ലിം ലീഗിലെ സജിന ടീച്ചറാണ് കോര്&#x200d;പറേഷനില്&#x200d; ഏറ്റവും കൂടുതല്&#x200d; വോട്ട് നേടിയതും ഉയര്&#x200d;ന്ന ഭൂരിപക്ഷം നേടിയതും. പുത്തന്&#x200d;പള്ളി വാര്&#x200d;ഡും മുസ്ലിം ലീഗിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു. ഷംന ടീച്ചറിലൂടെയാണ് യൂ ഡി.എഫ്.പിടിച്ചെടുത്തത്. ഇവിടെ എല്&#x200d;.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൊല്ലം ജില്ലയില്&#x200d; മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്&#x200d; 11 പഞ്ചായത്ത് വാര്&#x200d;ഡുകള്&#x200d; രണ്ട് കോര്&#x200d;പറേഷന്&#x200d; വാര്&#x200d;ഡുകള്&#x200d; മുനിസിപ്പല്&#x200d; ഡിവിഷന്&#x200d; എന്നിവയിലും മുസ്ലിം ലിഗ് വിജയിച്ചു.</p>
<p>ആലപ്പുഴ ജില്ലയില്&#x200d; ആറു മുനിസിപ്പല്&#x200d; വാര്&#x200d;ഡുകള്&#x200d;, ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്&#x200d;, 10 പഞ്ചായത്ത് വാര്&#x200d;ഡുകളും മുസ്ലിം ലീഗ് വിജയിച്ചു പത്തനംതിട്ട ജില്ലയില്&#x200d; മൂന്ന് മുനിസിപ്പല്&#x200d; വാര്&#x200d;ഡുകളും മൂന്ന് പഞ്ചായത്ത് വാര്&#x200d;ഡുകളും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും മുസ്ലിംലീഗ് വിജയിച്ചു. കോട്ടയം ജില്ലയില്&#x200d; ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും 9 മുനിസിപ്പല്&#x200d; വാര്&#x200d;ഡുകളും 5 പഞ്ചായത്ത് വാര്&#x200d;ഡുകളും ലീഗ് പിടിച്ചു. ഇടുക്കിയില്&#x200d; മുനിസിപ്പല്&#x200d; ബ്ലോക്ക്, ഗ്രാമപഞ്ചായ ത്തുകളിലായി 57 സീറ്റില്&#x200d; മല്&#x200d;സരിച്ച മുസ്ലിം ലീഗ് 16 വാര്&#x200d;ഡില്&#x200d; വിജയിച്ചു. തൊടുപുഴ നഗരസഭയില്&#x200d; ഒമ്പതിടത്ത് മല്&#x200d;സരിച്ച മുസ്ലിം ലീഗ് എട്ട് സിറ്റുകളില്&#x200d; ജില്ലയില്&#x200d; തിളക്കമാര്&#x200d;ന്ന വിജയം നേടി. ആറു വാര്&#x200d;ഡുകള്&#x200d; നിലനിര്&#x200d;ത്തി. രണ്ടു വാര്&#x200d;ഡുകള്&#x200d; തിരിച്ചുപിടിച്ചു വിവിധ ഗ്രാമപഞ്ചായത്തുകളിലെ 25 വാര്&#x200d;ഡുകളില്&#x200d; മുസ്‌ലിം ലീഗ് വിജയിച്ചു. ഉടുമ്പന്നൂര്&#x200d; 4. വണ്ണപ്പുറം 4, ഇടവെട്ടി 3, കുമളി 3, അടിമാലി 2, വെളത്തുവല്&#x200d; 2, കുമാരമംഗലം 2, ജാക്കാട് 1, പീരുമേട് 1, കു ടയത്തൂര്&#x200d; 1, മുട്ടം 1, ആലക്കോ 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ വിജയികള്&#x200d;. രാജാക്കാട് പഞ്ചായത്തില്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി മല്&#x200d;സരിച്ച മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ.എം സുധീര്&#x200d; ഉജ്വല വിജയം നേടി. എറണാകുളത്ത് രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും മൂന്ന് കോര്&#x200d;പറേഷന്&#x200d; വാര്&#x200d;ഡുകളും 21 മുനിസിപ്പല്&#x200d; വാര്&#x200d;ഡുകളും 10 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും 57 ഗ്രാമപഞ്ചായത്ത് വാര്&#x200d;ഡുകളിലും മുസ്ലിം ലിഗ് വിജയിച്ചു. പല്ലാരി മംഗലം പഞ്ചായത്തില്&#x200d; 14 ല്&#x200d; 13 സീറ്റും നേടി യൂഡിഎഫ് ഭരണം തിരിച്ചു പിടിച്ചപ്പോള്&#x200d; 9 സീറ്റില്&#x200d; മത്സരിച്ച മുസ്ലിം ലീഗ് 9 സീറ്റും വിജയിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vijayatherry-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
