<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>KERALANEWS &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/keralanews/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 27 Dec 2025 10:59:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>KERALANEWS &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വഞ്ചിയൂരില്‍ ഐഎഎസ് അക്കാദമിയില്‍ ആക്രമണം; ബാര്‍ ജീവനക്കാരന്‍ ജനല്‍വാതിലും ലോഗോ ബോര്‍ഡും തകര്‍ത്തു</title>
		<link>https://www.chandrikadaily.com/attack-on-ias-academy-in-vanjiyur-the-bar-employee-broke-the-window-and-the-logo-board.html</link>
					<comments>https://www.chandrikadaily.com/attack-on-ias-academy-in-vanjiyur-the-bar-employee-broke-the-window-and-the-logo-board.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 27 Dec 2025 10:59:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[KERALANEWS]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371106</guid>

					<description><![CDATA[അക്കാദമിയുടെ മുന്നില്‍ നടന്ന വാക്കുതര്‍ക്കം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് യുവാവ് അക്രമാസക്തനായത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വഞ്ചിയൂരില്&#x200d; ബാര്&#x200d; ജീവനക്കാരനായ യുവാവ് ഐഎഎസ് അക്കാദമിയില്&#x200d; ആക്രമണം നടത്തി. സ്ഥാപനത്തിന്റെ ജനല്&#x200d;വാതിലും ലോഗോ ബോര്&#x200d;ഡും അടിച്ച് തകര്&#x200d;ത്തു.</p>
<p>അക്കാദമിയുടെ മുന്നില്&#x200d; നടന്ന വാക്കുതര്&#x200d;ക്കം ചോദ്യം ചെയ്തതിനെ തുടര്&#x200d;ന്നാണ് യുവാവ് അക്രമാസക്തനായത്. ആക്രമണം നടന്ന സമയത്ത് അക്കാദമിയില്&#x200d; കുട്ടികള്&#x200d; പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.</p>
<p>സ്ഥാപന ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്&#x200d; വഞ്ചിയൂര്&#x200d; പൊലീസ് യുവാവിനെതിരെ കേസെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-on-ias-academy-in-vanjiyur-the-bar-employee-broke-the-window-and-the-logo-board.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബുള്ളറ്റും പണവും കവര്‍ന്ന കേസ്; യുവാവ്‌ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/bullet-and-money-robbery-case-the-youth-was-arrested.html</link>
					<comments>https://www.chandrikadaily.com/bullet-and-money-robbery-case-the-youth-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 27 Dec 2025 09:22:55 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[KERALANEWS]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371073</guid>

					<description><![CDATA[. ഏറ്റുമാനൂരില്‍ നിന്ന് ബൈക്കില്‍ എത്തിയ മനോജിനെ പ്രതികള്‍ മുറിയില്‍ പൂട്ടി കൈകള്‍ കെട്ടി മര്‍ദ്ദിച്ച ശേഷം പോക്കറ്റിലുണ്ടായിരുന്ന 5000 രൂപ കവര്‍ന്നു.]]></description>
										<content:encoded><![CDATA[<p>കടയ്ക്കല്&#x200d;: കടയ്ക്കലില്&#x200d; യുവാവിനെ സൗഹൃദത്തിലാക്കി വീട്ടില്&#x200d; വിളിച്ചുവരുത്തി കെട്ടിയിട്ട് മര്&#x200d;ദ്ദിച്ച ശേഷം പണവും ബുള്ളറ്റ് ബൈക്കും കവര്&#x200d;ന്ന കേസില്&#x200d; ഭര്&#x200d;ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>തിരുവനന്തപുരം നേമം നല്&#x200d;ക്കര വീട്ടില്&#x200d; ഗിരി (35) യെയാണ് കടയ്ക്കല്&#x200d; പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ അജിത ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. അജിതയുടെ അകന്ന ബന്ധുവായ ഏറ്റുമാനൂര്&#x200d; അതിരമ്പുഴ സ്വദേശിയായ മനോജുമായി സമൂഹമാധ്യമങ്ങളിലൂടെയും ഫോണ്&#x200d; വഴിയും സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഇരുവരും ചേര്&#x200d;ന്ന് ഗൂഢാലോചന നടത്തിയത്.</p>
<p>തുടര്&#x200d;ന്ന് അജിത മനോജിനോട് പണം കടമായി ആവശ്യപ്പെടുകയും, 5000 രൂപ നല്&#x200d;കാനായി കഴിഞ്ഞ ഒക്ടോബര്&#x200d; 21ന് രാത്രി കടയ്ക്കല്&#x200d; ആനപ്പാറയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ഏറ്റുമാനൂരില്&#x200d; നിന്ന് ബൈക്കില്&#x200d; എത്തിയ മനോജിനെ പ്രതികള്&#x200d; മുറിയില്&#x200d; പൂട്ടി കൈകള്&#x200d; കെട്ടി മര്&#x200d;ദ്ദിച്ച ശേഷം പോക്കറ്റിലുണ്ടായിരുന്ന 5000 രൂപ കവര്&#x200d;ന്നു.</p>
<p>പിന്നീട് മനോജിന്റെ ഭാര്യയെ ഫോണില്&#x200d; വിളിച്ച് ഭീഷണിപ്പെടുത്തി ഗൂഗിള്&#x200d; പേ വഴി 5000 രൂപ കൂടി കൈപ്പറ്റുകയും ചെയ്തു. കൂടാതെ ഏകദേശം ഒന്നേകാല്&#x200d; ലക്ഷം രൂപ വിലവരുന്ന ബുള്ളറ്റ് ബൈക്കും പ്രതികള്&#x200d; കൈക്കലാക്കി. വീട്ടില്&#x200d; നിന്ന് രക്ഷപ്പെട്ട മനോജ് കടയ്ക്കല്&#x200d; പൊലീസ് സ്‌റ്റേഷനില്&#x200d; പരാതി നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് കേസ് രജിസ്റ്റര്&#x200d; ചെയ്തു.</p>
<p>കേസെടുത്ത വിവരം അറിഞ്ഞ പ്രതികള്&#x200d; ഒളിവില്&#x200d; പോയി. തിരുവനന്തപുരം നേമത്ത് വാടകവീട്ടില്&#x200d; ഒളിച്ചുതാമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്&#x200d; കടയ്ക്കല്&#x200d; എസ്.എച്ച്.ഒ സുബിന്&#x200d; തങ്കച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട് വളഞ്ഞ് ഗിരിയെ അറസ്റ്റ് ചെയ്തു. കവര്&#x200d;ന്ന ബുള്ളറ്റ് ബൈക്ക് തിരുവനന്തപുരം വെള്ളായണി ഭാഗത്തുനിന്ന് പൊലീസ് കണ്ടെടുത്തു.</p>
<p>തീവെപ്പ്, തട്ടിക്കൊണ്ടുപോകല്&#x200d;, വധശ്രമം ഉള്&#x200d;പ്പെടെ എട്ടോളം ക്രിമിനല്&#x200d; കേസുകളില്&#x200d; പ്രതിയായ ഗിരിയെ കോടതിയില്&#x200d; ഹാജരാക്കി റിമാന്&#x200d;ഡ് ചെയ്തു. ഒളിവിലുള്ള ഭാര്യ അജിതയ്ക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bullet-and-money-robbery-case-the-youth-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോട്ടയം-ഇടുക്കി വിനോദ കേന്ദ്രങ്ങളില്‍ ലഹരിവേട്ട; അഫ്ഗാന്‍ എംഡിഎംഎ പിടികൂടി</title>
		<link>https://www.chandrikadaily.com/drunk-hunting-in-kottayam-idukki-entertainment-centers-afghan-mdma-seized.html</link>
					<comments>https://www.chandrikadaily.com/drunk-hunting-in-kottayam-idukki-entertainment-centers-afghan-mdma-seized.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 27 Dec 2025 07:34:59 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[drugnews]]></category>
		<category><![CDATA[KERALANEWS]]></category>
		<category><![CDATA[news]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371048</guid>

					<description><![CDATA[ഇത് ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ടയാണെന്ന് പൊലീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്&#x200d; പുതുവത്സരവും ക്രിസ്മസ് ആഘോഷത്തിനും ലഹരിപ്പാര്&#x200d;ട്ടികള്&#x200d; നടത്താന്&#x200d; എത്തിച്ച രാസലഹരി അഫ്ഗാനിസ്ഥാനില്&#x200d; നിന്നാണ് എന്ന വിവരം പൊലീസും എക്‌സൈസും സ്ഥിരീകരിച്ചു.</p>
<p>ഡല്&#x200d;ഹി, ബംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലൂടെയും, പിന്നീട് ട്രെയിന്&#x200d;, ബസ് മാര്&#x200d;ഗങ്ങളിലൂടെയും ലഹരി ജില്ലകളിലെ വിനോദ കേന്ദ്രങ്ങളിലേക്ക് എത്തിക്കപ്പെടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഏജന്&#x200d;സികളില്&#x200d; നിന്നുള്ള മുന്&#x200d; വിവരം പാലിച്ചാണ് ജില്ലാ പൊലീസ് മേധാവിമാര്&#x200d; നേരത്തെ ശ്രദ്ധ കേന്ദ്രീകരിച്ചത്.</p>
<p>കഴിഞ്ഞ ദിവസം ബംഗളൂരുവില്&#x200d; നിന്നെത്തിച്ച 99.073 ഗ്രാം എംഡിഎംഎ, കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പൊലീസും ചേര്&#x200d;ന്ന് പിടികൂടി. ഇത് ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ടയാണെന്ന് പൊലീസ് അറിയിച്ചു. വിമല്&#x200d; രാജ് (24), ജീമോന്&#x200d; (31), അബിന്&#x200d; റെജി (28) എന്നിവരെ പൊലീസ് പിടികൂടി.</p>
<p>പ്രതികള്&#x200d; ബംഗളൂരുവിലെ ലഹരിക്കടത്തുസംഘത്തില്&#x200d; നിന്ന് ഏകദേശം 1.5 ലക്ഷം രൂപയ്ക്ക് എംഡിഎംഎ വാങ്ങിയതായും, ഗ്രാമങ്ങളില്&#x200d; ഒരു പാക്ക് 3500 രൂപ നിരക്കില്&#x200d; വിറ്റിരുന്നെന്നും പൊലീസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drunk-hunting-in-kottayam-idukki-entertainment-centers-afghan-mdma-seized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാഹന പരിശോധനക്കിടെ അപകടം: പരുക്കേറ്റ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചുവെന്ന് പരാതി</title>
		<link>https://www.chandrikadaily.com/accident-during-vehicle-inspection-complaint-that-the-injured-youth-was-left-on-the-road.html</link>
					<comments>https://www.chandrikadaily.com/accident-during-vehicle-inspection-complaint-that-the-injured-youth-was-left-on-the-road.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 27 Dec 2025 06:40:26 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[KERALANEWS]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371017</guid>

					<description><![CDATA[ഫോര്‍ട്ട് കൊച്ചിയില്‍ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനില്‍ രാജേന്ദ്രനും രാഹുല്‍ സാബുവിനുമാണ് അപകടമുണ്ടായത്.]]></description>
										<content:encoded><![CDATA[<p>എറണാകുളം: വാഹനപരിശോധനക്കിടെ ഉണ്ടായ അപകടത്തില്&#x200d; പരുക്കേറ്റ യുവാവിനെ പൊലീസ് വഴിയില്&#x200d; ഉപേക്ഷിച്ചുവെന്ന പരാതിയുമായി ആലപ്പുഴ സ്വദേശികളായ യുവാക്കള്&#x200d; രംഗത്തെത്തി. എറണാകുളം കണ്ണമാലി പൊലീസിനെതിരെയാണ് ഗുരുതര ആരോപണം ഉയര്&#x200d;ന്നിരിക്കുന്നത്.</p>
<p>ഫോര്&#x200d;ട്ട് കൊച്ചിയില്&#x200d; ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനില്&#x200d; രാജേന്ദ്രനും രാഹുല്&#x200d; സാബുവിനുമാണ് അപകടമുണ്ടായത്. ചെല്ലാനം ഹാര്&#x200d;ബറിന് സമീപം രാത്രി ഒന്നരയോടെയാണ് സംഭവം. പൊലീസ് ബൈക്കിന് കൈ കാണിച്ച് വാഹനം നിര്&#x200d;ത്താന്&#x200d; ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് യുവാക്കളുടെ പരാതി.</p>
<p>വാഹനം നിര്&#x200d;ത്താന്&#x200d; ഒരുങ്ങുന്നതിനിടെ പൊലീസ് കടന്നുപിടിച്ചതോടെ ബൈക്ക് മറിഞ്ഞുവീണുവെന്നാണ് യുവാക്കള്&#x200d; പറയുന്നത്. അപകടത്തില്&#x200d; അനിലിന്റെ മൂക്കിന്റെ പാലം തകരുകയും മുഖത്ത് ഗുരുതര പരുക്കേല്&#x200d;ക്കുകയും ചെയ്തു. കണ്ണമാലി പോലീസ് സ്‌റ്റേഷനിലെ സിപിഒ സാബുമോനും അപകടത്തില്&#x200d; ഗുരുതരമായി പരുക്കേറ്റു. എന്നാല്&#x200d; പരുക്കേറ്റ അനിലിനെ ആശുപത്രിയില്&#x200d; എത്തിക്കാന്&#x200d; പൊലീസ് തയ്യാറായില്ലെന്നാണ് യുവാക്കളുടെ ആരോപണം.</p>
<p>അതേസമയം, ആരോപണങ്ങള്&#x200d; കണ്ണമാലി പൊലീസ് നിഷേധിച്ചു. വാഹനപരിശോധനക്കിടെ പൊലീസുകാര്&#x200d;ക്കിടയിലേക്ക് യുവാക്കള്&#x200d; ബൈക്ക് ഇടിച്ചു കയറ്റിയതാണ് അപകട കാരണമെന്നാണ് പൊലീസ് വിശദീകരണം. പരുക്കേറ്റയാളെ ആശുപത്രിയില്&#x200d; എത്തിക്കാമെന്ന് അറിയിച്ചെങ്കിലും യുവാക്കളാണ് അതിന് തയ്യാറായില്ലെന്നുമാണ് പൊലീസ് വാദം.</p>
<p>പൊലീസുകാരെ അപായപ്പെടുത്താന്&#x200d; ശ്രമിച്ചതിന് അനില്&#x200d; രാജേന്ദ്രനും രാഹുല്&#x200d; സാബുവിനുമെതിരെ കേസെടുത്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ അനിലിനെയും സിപിഒ സാബുമോനെയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയതായി അധികൃതര്&#x200d; അറിയിച്ചു.</p>
<p>സംഭവത്തില്&#x200d; പൊലീസ് വീഴ്ച സംഭവിച്ചതായി ആരോപിച്ച് അനിലിന്റെ കുടുംബം ഡിജിപിക്ക് പരാതി നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accident-during-vehicle-inspection-complaint-that-the-injured-youth-was-left-on-the-road.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വഴി കബളിപ്പിച്ച് അക്രമവും പിടിച്ചുപറിയും, ആറുപേര്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/six-people-were-arrested-for-violence-and-extortion-by-cheating-through-fake-instagram-profile.html</link>
					<comments>https://www.chandrikadaily.com/six-people-were-arrested-for-violence-and-extortion-by-cheating-through-fake-instagram-profile.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 27 Dec 2025 04:55:39 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[KERALANEWS]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370961</guid>

					<description><![CDATA[പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച സംഘം, നിരന്തര ചാറ്റിങ്ങിലൂടെ മഹേഷുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഇന്&#x200d;സ്റ്റഗ്രാമില്&#x200d; പെണ്&#x200d;കുട്ടിയുടെ പേരില്&#x200d; വ്യാജ പ്രൊഫൈല്&#x200d; സൃഷ്ടിച്ച് യുവാവിനെ കബളിപ്പിച്ച് ആക്രമിക്കുകയും പണം കവരുകയും ചെയ്ത കേസില്&#x200d; ആറുപേരെ ആര്യങ്കോട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂര്&#x200d; സ്വദേശിയായ മഹേഷ് മോഹനന്&#x200d; (40) ആണ് അക്രമത്തിനിരയായത്. പെണ്&#x200d;കുട്ടിയുടെ ചിത്രങ്ങള്&#x200d; ഉപയോഗിച്ച് വ്യാജ ഇന്&#x200d;സ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച സംഘം, നിരന്തര ചാറ്റിങ്ങിലൂടെ മഹേഷുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.</p>
<p>പെണ്&#x200d;കുട്ടി വീട്ടില്&#x200d; ഒറ്റയ്ക്കാണെന്ന് വിശ്വസിപ്പിച്ച ശേഷം 22ന് ആര്യങ്കോട്ടേക്ക് എത്താന്&#x200d; വിളിച്ചു വരുത്തിയതായാണ് പോലീസ് പറയുന്നത്. സ്ഥലത്തെത്തിയ മഹേഷിനെ സംഘം തടഞ്ഞുവച്ച് ആക്രമിച്ചു. കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് ശരീരമാസകലം മുറിവേല്&#x200d;പ്പിക്കുകയും ചെയ്തു. തുടര്&#x200d;ന്ന് മഹേഷിന്റെ സ്മാര്&#x200d;ട്ട് ഫോണും എടിഎം കാര്&#x200d;ഡും കൈക്കലാക്കി. കാര്&#x200d;ഡിന്റെ പിന്&#x200d; നമ്പര്&#x200d; മനസ്സിലാക്കിയ ശേഷം 21,500 രൂപ കവര്&#x200d;ന്നു.</p>
<p>കൂടാതെ മോചനദ്രവ്യമായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും, ഒരു ലക്ഷം രൂപ ഉടന്&#x200d; നല്&#x200d;കിയില്ലെങ്കില്&#x200d; പോക്‌സോ കേസില്&#x200d; കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി. മഹേഷിന്റെ കൈവശം പണമില്ലെന്ന് ബോധ്യപ്പെട്ടതോടെ അക്രമികള്&#x200d; ഇയാളെ നെയ്യാറ്റിന്&#x200d;കരയില്&#x200d; എത്തിച്ച് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വഴി തെറ്റി പാറശ്ശാലയിലെത്തിയ മഹേഷ് അവിടത്തെ പോലീസ് സ്‌റ്റേഷനില്&#x200d; എത്തി വിവരം അറിയിച്ചു.</p>
<p>ശരീരമാസകലം മുറിവേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. പാറശ്ശാല പോലീസ് നല്&#x200d;കിയ വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; ആര്യങ്കോട് എസ്എച്ച്ഒ തന്&#x200d;സീം അബ്ദുള്&#x200d; സമദിന്റെ നേതൃത്വത്തില്&#x200d; നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഇടവാല്&#x200d; ഇഴവികോണം മാമൂട്ടുവിളാകം വീട്ടില്&#x200d; നിധിന്&#x200d; (കൊച്ചുകാണി-24), സഹോദരന്&#x200d; നിധീഷ് (വലിയകാണി-25), ആര്യങ്കോട് പഞ്ഞിക്കുഴി പി.കെ. ഹൗസില്&#x200d; ശ്രീജിത്ത് (ശ്രീക്കുട്ടന്&#x200d;-24), ബാലരാമപുരം പുന്നയ്ക്കാട് പറയക്കോണം കുളത്തിന്&#x200d;കര മേലെപുത്തന്&#x200d;വീട്ടില്&#x200d; അഖില്&#x200d; (സച്ചു-26), രണ്ട് പ്ലസ് ടു വിദ്യാര്&#x200d;ഥികള്&#x200d; എന്നിവരാണ് അറസ്റ്റിലായത്.</p>
<p>പ്രതികളായ നിധിനും നിധീഷിനും നെയ്യാറ്റിന്&#x200d;കര, മാരായമുട്ടം, പാറശ്ശാല, കാട്ടാക്കട തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളില്&#x200d; നിരവധി കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികളെ കോടതി റിമാന്&#x200d;ഡ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/six-people-were-arrested-for-violence-and-extortion-by-cheating-through-fake-instagram-profile.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണ്ഡലകാലത്തിന് സമാപനം; ഗുരുവായൂരില്‍ നാളെ വിശേഷാല്‍ കളഭാട്ടം</title>
		<link>https://www.chandrikadaily.com/end-of-term-especially-kalabhatam-tomorrow-in-guruvayur.html</link>
					<comments>https://www.chandrikadaily.com/end-of-term-especially-kalabhatam-tomorrow-in-guruvayur.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 26 Dec 2025 10:34:55 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[guruvayoor]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[KERALANEWS]]></category>
		<category><![CDATA[news]]></category>
		<category><![CDATA[shabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370874</guid>

					<description><![CDATA[വര്‍ഷത്തില്‍ ഒരിക്കല്‍, മണ്ഡലകാല സമാപനദിവസത്തിലാണ് ഈ പ്രത്യേക ചടങ്ങ് നടക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: മണ്ഡലകാല സമാപനദിവസമായ നാളെ ഗുരുവായൂരില്&#x200d; വിശേഷാല്&#x200d; കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്ക് മുമ്പായി ക്ഷേത്രം തന്ത്രി ശ്രീഗുരുവായൂരപ്പ വിഗ്രഹത്തില്&#x200d; പ്രത്യേക കളഭം അഭിഷേകം നടത്തും. വര്&#x200d;ഷത്തില്&#x200d; ഒരിക്കല്&#x200d;, മണ്ഡലകാല സമാപനദിവസത്തിലാണ് ഈ പ്രത്യേക ചടങ്ങ് നടക്കുന്നത്.</p>
<p>മണ്ഡലകാലത്ത് നാല്&#x200d;പത് ദിവസം പഞ്ചഗവ്യാഭിഷേകമാണ് നടത്തുന്നത്. 41ാം ദിവസമായ സമാപനദിവസത്തിലാണ് കളഭാഭിഷേകം. കോഴിക്കോട് സാമൂതിരിയുടെ വക വഴിപാടായാണ് വിശേഷാല്&#x200d; കളഭാഭിഷേകം നടത്തപ്പെടുന്നത്.</p>
<p>ചന്ദനം, കശ്മീര്&#x200d; കുങ്കുമം, പനിനീര്&#x200d; എന്നിവ നിശ്ചിത അളവില്&#x200d; ചേര്&#x200d;ത്ത് സുഗന്ധപൂരിതമായ കളഭക്കൂട്ട് തയ്യാറാക്കുന്നത് ക്ഷേത്രത്തിലെ കീഴ്ശാന്തിമാരാണ്. പന്തീരടി പൂജയ്ക്ക് ശേഷം കളഭപൂജ നടത്തി ഈ കളഭക്കൂട്ട് ശ്രീഗുരുവായൂരപ്പ വിഗ്രഹത്തില്&#x200d; അഭിഷേകം ചെയ്യും.</p>
<p>കളഭത്തില്&#x200d; ആറാടിനില്&#x200d;ക്കുന്ന ഗുരുവായൂരപ്പനെ അടുത്ത ദിവസം നിര്&#x200d;മാല്യംവരെ ഭക്തര്&#x200d;ക്ക് ദര്&#x200d;ശിക്കാനാകും. കളഭാട്ട ദിവസത്തില്&#x200d; പഞ്ചാബ് നാഷണല്&#x200d; ബാങ്കിന്റെ വഴിപാടായി വിളക്കാഘോഷവും നടക്കും.</p>
<p>ആചാരാനുഷ്ഠാനങ്ങള്&#x200d;ക്കൊപ്പം വിവിധ ക്ഷേത്രകലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10ന് പഞ്ചമദ്ദളകേളി, ഉച്ചകഴിഞ്ഞ് 3.30ന് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, രാത്രി ചുറ്റുവിളക്ക്, ഇടയ്ക്ക-നാഗസ്വര മേളം, പഞ്ചാരിമേളം എന്നിവയും നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/end-of-term-especially-kalabhatam-tomorrow-in-guruvayur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സ്വഭാവം ശരിയല്ലെന്ന് തോന്നി പറഞ്ഞു വിട്ടു&#8217;; പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നെന്ന് നടി ആന്‍മരിയ</title>
		<link>https://www.chandrikadaily.com/he-felt-that-his-behavior-was-not-right-and-left-actress-ann-maria-said-pulsar-suni-was-her-driver.html</link>
					<comments>https://www.chandrikadaily.com/he-felt-that-his-behavior-was-not-right-and-left-actress-ann-maria-said-pulsar-suni-was-her-driver.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 26 Dec 2025 08:13:13 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[KERALANEWS]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370845</guid>

					<description><![CDATA['അടി കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. പക്ഷേ, അങ്ങനെയൊന്നും ചെയ്തിട്ടില്ല. ദേഷ്യപ്പെട്ടിട്ടൊക്കെയുണ്ട്. പറഞ്ഞ് വിടുന്നതും ദേഷ്യത്തോടെയായിരുന്നു,' ആന്‍മരിയ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്&#x200d;സര്&#x200d; സുനി കുറച്ചുകാലം തന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് നടി ആന്&#x200d;മരിയ വെളിപ്പെടുത്തി.<br />
പള്&#x200d;സര്&#x200d; സുനി ദിവസങ്ങള്&#x200d; മാത്രം തന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്നും സ്വഭാവം ശരിയല്ലെന്ന് തോന്നിയതിനെ തുടര്&#x200d;ന്നാണ് പറഞ്ഞ് വിട്ടതെന്നും ആന്&#x200d;മരിയ പറഞ്ഞു.</p>
<p>ഏജന്&#x200d;സിയിലൂടെ വന്നതിനാല്&#x200d; സുനി എന്ന പേര് മാത്രമേ അറിയുമായിരുന്നുള്ളൂ എന്നും താരം വ്യക്തമാക്കി.<br />
&#8216;അടി കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. പക്ഷേ, അങ്ങനെയൊന്നും ചെയ്തിട്ടില്ല. ദേഷ്യപ്പെട്ടിട്ടൊക്കെയുണ്ട്. പറഞ്ഞ് വിടുന്നതും ദേഷ്യത്തോടെയായിരുന്നു,&#8217; ആന്&#x200d;മരിയ പറഞ്ഞു.</p>
<p>അതിജീവിതയുടെ സംഭവം വാര്&#x200d;ത്തയായപ്പോള്&#x200d; ടിവിയില്&#x200d; സുനിയെ കണ്ടപ്പോഴാണ് ഇയാള്&#x200d; തന്റെ വീട്ടിലും ഡ്രൈവറായി ജോലി ചെയ്തിരുന്നില്ലേ എന്ന സംശയം തോന്നിയതെന്നും താരം പറഞ്ഞു. &#8216;ന്യൂസിലൊക്കെ കണ്ടപ്പോള്&#x200d; ഇതാണോ പള്&#x200d;സര്&#x200d; സുനിയെന്ന് തോന്നി. കാര്യങ്ങള്&#x200d; വിശദമായി അറിഞ്ഞപ്പോള്&#x200d; ശരിക്കും ഭയം തോന്നിയിരുന്നു,&#8217; എന്നും ആന്&#x200d;മരിയ വ്യക്തമാക്കി.</p>
<p>ഇതിനിടെ, നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഉത്തരവിറക്കി. ഡി ജി പിയുടെയും സ്‌പെഷ്യല്&#x200d; പ്രോസിക്യൂട്ടറുടെയും ശുപാര്&#x200d;ശകള്&#x200d; അംഗീകരിച്ചാണ് സര്&#x200d;ക്കാര്&#x200d; അനുമതി നല്&#x200d;കിയത്. നിര്&#x200d;ണായകമായ ഡിജിറ്റല്&#x200d; തെളിവുകള്&#x200d; നിസ്സാര കാരണങ്ങള്&#x200d; ചൂണ്ടിക്കാട്ടി തള്ളിയതായാണ് ഡിജിപിയും സ്‌പെഷ്യല്&#x200d; പ്രോസിക്യൂട്ടറും അഭിപ്രായപ്പെട്ടത്.</p>
<p>എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി എട്ടാം പ്രതി ദിലീപ് ഉള്&#x200d;പ്പെടെ നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്താണ് സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/he-felt-that-his-behavior-was-not-right-and-left-actress-ann-maria-said-pulsar-suni-was-her-driver.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഇടുക്കിയില്‍ ഒരാള്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/he-killed-his-friend-by-hitting-his-head-while-drunk-one-arrested-in-idukki.html</link>
					<comments>https://www.chandrikadaily.com/he-killed-his-friend-by-hitting-his-head-while-drunk-one-arrested-in-idukki.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 26 Dec 2025 06:34:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[idukki]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[KERALANEWS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370808</guid>

					<description><![CDATA[ക്രിസ്മസ് ദിനത്തില്‍ മദ്യപിച്ച ശേഷം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് പിന്നീട് അക്രമത്തിലേക്ക് നീങ്ങിയത്.

]]></description>
										<content:encoded><![CDATA[<p>തൊടുപുഴ: ഇടുക്കി മേരികുളത്ത് മദ്യലഹരിയില്&#x200d; ഉണ്ടായ തര്&#x200d;ക്കത്തിനിടെ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>പുളിക്കമണ്ഡപത്തില്&#x200d; സ്വദേശിയായ നാല്പതുകാരന്&#x200d; റോബിനാണ് കൊല്ലപ്പെട്ടത്. ഡോര്&#x200d;ലാന്&#x200d;ഡ് സ്വദേശി ഇടത്തിപ്പറമ്പില്&#x200d; സോജന്&#x200d; (45) ആണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. സോജന്&#x200d; കല്ലുകൊണ്ട് റോബിന്റെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.</p>
<p>ക്രിസ്മസ് ദിനത്തില്&#x200d; മദ്യപിച്ച ശേഷം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് പിന്നീട് അക്രമത്തിലേക്ക് നീങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്&#x200d; വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/he-killed-his-friend-by-hitting-his-head-while-drunk-one-arrested-in-idukki.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; തിരുനെല്ലിയില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/again-wildebeest-attack-in-wayanad-tribal-woman-killed-in-tirunelli.html</link>
					<comments>https://www.chandrikadaily.com/again-wildebeest-attack-in-wayanad-tribal-woman-killed-in-tirunelli.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 26 Dec 2025 05:36:36 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Elephant]]></category>
		<category><![CDATA[KERALANEWS]]></category>
		<category><![CDATA[news]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370781</guid>

					<description><![CDATA[ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: വയനാട് തിരുനെല്ലിയില്&#x200d; കാട്ടാന ആക്രമണത്തില്&#x200d; ആദിവാസി മധ്യവയസ്‌ക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്&#x200d; ഉന്നതിയിലെ ചാന്ദിനി (65)യാണ് മരിച്ചത്.</p>
<p>ഇന്ന് പുലര്&#x200d;ച്ചെയോടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. വനമേഖലയ്ക്കരികെയുള്ള റോഡില്&#x200d; നിന്നാണ് ചാന്ദിനിയുടെ മൃതദേഹം കണ്ടെത്തിയത്.</p>
<p>തുടര്&#x200d;ന്ന് മൃതദേഹം മാനന്തവാടി മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലേക്ക് മാറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/again-wildebeest-attack-in-wayanad-tribal-woman-killed-in-tirunelli.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇലവീഴാപൂഞ്ചിറ മലനിരയില്‍ വീണ്ടും തീപിടുത്തം; അഗ്നിരക്ഷാസേന ക്യാമ്പ് തുടരുന്നു</title>
		<link>https://www.chandrikadaily.com/another-fire-breaks-out-in-ilavizhapoonchira-hills-fire-rescue-camp-continues.html</link>
					<comments>https://www.chandrikadaily.com/another-fire-breaks-out-in-ilavizhapoonchira-hills-fire-rescue-camp-continues.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 26 Dec 2025 05:18:56 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[KERALANEWS]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370768</guid>

					<description><![CDATA[ക്രിസ്മസ് ദിനമായതിനാല്‍ ഇലവീഴാപൂഞ്ചിറയില്‍ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്]]></description>
										<content:encoded><![CDATA[<p>കോട്ടയം: ഇലവീഴാപൂഞ്ചിറ മലനിരയില്&#x200d; ഉണ്ടായ വന്&#x200d; തീപ്പിടിത്തം നിയന്ത്രണവിധേയമാക്കിയെങ്കിലും രാത്രിയോടെ വീണ്ടും പടര്&#x200d;ന്നു. സ്ഥിതിഗതികള്&#x200d; നിരീക്ഷിക്കുന്നതിനും കൂടുതല്&#x200d; അപകടങ്ങള്&#x200d; ഒഴിവാക്കുന്നതിനുമായി അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് നിലവില്&#x200d; സ്ഥലത്ത് തുടരുകയാണ്.</p>
<p>വ്യാഴാഴ്ച ഉച്ചയോടെയാണ് മലനിരകളില്&#x200d; ആദ്യം തീ പടര്&#x200d;ന്നുപിടിച്ചത്. വിവരം ലഭിച്ചതോടെ ഈരാറ്റുപേട്ടയില്&#x200d; നിന്നുള്ള അഗ്നിരക്ഷാസേനയുടെ രണ്ട് വാഹനങ്ങള്&#x200d; ഉടന്&#x200d; തന്നെ സ്ഥലത്തെത്തി. ദീര്&#x200d;ഘനേരത്തെ പരിശ്രമത്തിനൊടുവില്&#x200d; വൈകിട്ടോടെ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. എന്നാല്&#x200d; രാത്രിയോടെ തീ വീണ്ടും വ്യാപിക്കുകയായിരുന്നു.</p>
<p>ക്രിസ്മസ് ദിനമായതിനാല്&#x200d; ഇലവീഴാപൂഞ്ചിറയില്&#x200d; വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. സഞ്ചാരികളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-fire-breaks-out-in-ilavizhapoonchira-hills-fire-rescue-camp-continues.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
