<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>keralastory2 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/keralastory2/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 24 Feb 2026 07:46:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>keralastory2 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;കേരളത്തിലെ ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ല&#8217;; കേരള സ്റ്റോറി 2 ടീസര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം</title>
		<link>https://www.chandrikadaily.com/concern-of-the-people-of-kerala-cannot-be-ignored-suggestion-to-withdraw-kerala-story-2-teaser.html</link>
					<comments>https://www.chandrikadaily.com/concern-of-the-people-of-kerala-cannot-be-ignored-suggestion-to-withdraw-kerala-story-2-teaser.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Tue, 24 Feb 2026 07:45:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[keralastory2]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=378541</guid>

					<description><![CDATA[സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ചിത്രം കണ്ട് വിലയിരുത്തുമെന്ന കാര്യം ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>കൊച്ചി: കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം ടീസര്&#x200d; പിന്&#x200d;വലിക്കാന്&#x200d; ഹൈക്കോടതി നിര്&#x200d;ദേശം. &#8216;കേരളത്തിലെ ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സിനിമയുടെ സെന്&#x200d;സര്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്&#x200d;ജികള്&#x200d; പരിഗണിക്കുന്നതിനിടെ ചിത്രം കണ്ട് വിലയിരുത്തുമെന്ന കാര്യം ജസ്റ്റിസ് ബെച്ചു കുര്യന്&#x200d; തോമസ് വ്യക്തമാക്കി. നാളെ ജസ്റ്റിസ് ബെച്ചു കുര്യന്&#x200d; തോമസ് തന്നെയാകും സിനിമ കാണുക. കൊച്ചിയില്&#x200d; സിനിമയുടെ പ്രദര്&#x200d;ശനം ഒരുക്കണമെന്ന് ഹൈക്കോടതി നിര്&#x200d;ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്&#x200d; ഇന്ന് 1.45ന് നിര്&#x200d;മാതാക്കള്&#x200d; നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.</p>
<p>സാധാരണഗതിയില്&#x200d; സിനിമകളുടെ പ്രദര്&#x200d;ശനത്തില്&#x200d; ഇടപെടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സിനിമ ഒരു കലാരൂപമാണ്. കലാകാരന്മാര്&#x200d;ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. സിനിമ യഥാര്&#x200d;ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ് നിര്&#x200d;മാതാക്കളുടെ വാദം. ആ വാദം പ്രശ്‌നമാണ്. സിനിമയില്&#x200d; പറയുന്നത് വസ്തുതാ വിരുദ്ധതയെങ്കില്&#x200d; ഇടപെടേണ്ടിവരുമെന്നും ഹൈക്കോടതി പറഞ്ഞു. ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ ബാധിക്കുന്ന ഭാഗങ്ങള്&#x200d; സിനിമയിലില്ലെന്നായിരുന്നു നിര്&#x200d;മാതാക്കള്&#x200d; കോടതിയില്&#x200d; പറഞ്ഞത്. ഇതോടെ കേരള സ്റ്റോറിയുടെ ടീസര്&#x200d; പിന്&#x200d;വലിക്കണമെന്ന് ഹൈക്കോടതി നിര്&#x200d;ദേശിച്ചു. ടീസര്&#x200d; പിന്&#x200d;വലിക്കാമെന്ന് നിര്&#x200d;മാതാക്കളും ഉറപ്പ് നല്&#x200d;കി. നിര്&#x200d;മാതാക്കള്&#x200d; ഉറപ്പ് നല്&#x200d;കിയതിനാല്&#x200d; തല്&#x200d;ക്കാലം ഇടപെടുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഈ സമയം ടീസറിനൊപ്പം ട്രെയിലറും പിന്&#x200d;വലിക്കണമെന്ന് ഹര്&#x200d;ജിക്കാര്&#x200d; ആവശ്യപ്പെട്ടു.</p>
<p>മതപരമായ കാര്യങ്ങള്&#x200d; വരുമ്പോള്&#x200d; സമ്പൂര്&#x200d;ണ സ്വാതന്ത്ര്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മതേതരത്വത്തിന്റെ നാടാണ് കേരളം. സൗഹാര്&#x200d;ദ്ദപരമായാണ് എല്ലാവരും ജീവിക്കുന്നത്. ചില പരാമര്&#x200d;ശങ്ങള്&#x200d; ഉണ്ടായിരുന്ന ചിത്രമായ ഹാലിലെ രംഗങ്ങള്&#x200d; കട്ട് ചെയ്തു. അതേ മാനദണ്ഡം കേരള സ്റ്റോറിക്കും ബാധകമെന്നും ഹൈക്കോടതി പറഞ്ഞു. എപ്പോള്&#x200d; സിനിമ കാണാനാകും എന്നതില്&#x200d; നിര്&#x200d;മാതാക്കള്&#x200d; തീരുമാനം അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.ഹര്&#x200d;ജി ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിനിമ എപ്പോള്&#x200d;, എവിടെവെച്ച് കാണാനാകുമെന്ന് നിര്&#x200d;മാതാക്കള്&#x200d; ആ സമയം അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/concern-of-the-people-of-kerala-cannot-be-ignored-suggestion-to-withdraw-kerala-story-2-teaser.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാവനയില്‍ വിരിയുന്ന കുതന്ത്രം</title>
		<link>https://www.chandrikadaily.com/imagination-trickery.html</link>
					<comments>https://www.chandrikadaily.com/imagination-trickery.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Tue, 24 Feb 2026 05:47:10 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[article]]></category>
		<category><![CDATA[keralastory2]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=378497</guid>

					<description><![CDATA[കേരളത്തിന്റെ മണ്ണില്‍ ബീഫ് കഴിക്കാന്‍ വിസമ്മതിക്കുന്ന യുവതിയെ ബലം പ്രയോഗിച്ച് കഴിപ്പിക്കുന്ന രംഗം ചിത്രീകരിച്ച് മതം ആചരിക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള വെല്ലുവിളിയെന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.]]></description>
										<content:encoded><![CDATA[<p><strong>ടി. കെ മുസ്തഫ വയനാട്</strong></p>
<p>ബഹുസ്വര സമൂഹങ്ങളില്&#x200d; ഇതര വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ സ്വന്തം നിലപാടുകള്&#x200d; പ്രകടിപ്പിക്കാന്&#x200d; എത്രത്തോളം ബദ്ധശ്രദ്ധരാണോ അതേയളവില്&#x200d; ഇതര വിഭാഗങ്ങള്&#x200d;ക്ക് അവരുടെ കാഴ്ചപ്പാടുകള്&#x200d; അവതരിപ്പിക്കാനുള്ള അവകാശത്തിനായി ശ്രമിക്കാന്&#x200d; കൂടി തങ്ങള്&#x200d; പ്രതിജ്ഞാബദ്ധരാണെന്ന ബോധ്യമാണ് പ്രബുദ്ധ കേരളത്തെ എക്കാലവും നയിക്കുന്നതെന്നിരിക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്&#x200d; ആക്രമണാത്മകമായ സ്വേച്ഛാധിപത്യനയങ്ങളോടുകൂടിയ കെട്ടുകഥകളും നുണകളും കൃത്രിമമായി ചമക്കപ്പെട്ട ചരിത്രവും സൃഷ്ടിച്ച് സംസ്ഥാനത്തെ അപകീര്&#x200d;ത്തിപ്പെടുത്താന്&#x200d; ശ്രമിക്കുകയാണ് സംഘ്പരിവാര്&#x200d;.</p>
<p>കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി മുന്&#x200d;പ് നിര്&#x200d;മിച്ച &#8216;ദി കേരള സ്‌റ്റോറി&#8217; യെന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള ഇരുട്ടിന്റെ ശക്തികളുടെ നീക്കം തങ്ങളുടെ രാഷ്ട്രീയ കുതന്ത്രങ്ങള്&#x200d; വേരുറയ്ക്കാതെ പോയ സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തകര്&#x200d;ത്തു കൊണ്ട് പ്രതിസന്ധികള്&#x200d; സൃഷ്ടിക്കാന്&#x200d; വേണ്ടിയുള്ള വിഷലിപ്ത പ്രയത്‌നങ്ങളുടെ അനന്തര ഫലം തന്നെയാണെന്ന് കാണാന്&#x200d; കഴിയും. ഉത്തരേന്ത്യന്&#x200d; സംസ്ഥാനങ്ങളില്&#x200d; പശുവിന്റെയും പശു മാംസത്തിന്റെയും ദിവ്യത്വത്തെ സ്വീകരിക്കുകയും അതുമായി ബന്ധപ്പെട്ടുയരുന്ന വിമര്&#x200d;ശനങ്ങളോട് ജ്ഞാനാധിഷ്ഠിതമായ സമീപനങ്ങള്&#x200d; സ്വീകരിക്കാതെയുള്ള ദുര്&#x200d;വ്യാഖ്യാനങ്ങളിലൂടെ ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങളെ തന്നെ നിരാകരിക്കുകയും ചെയ്യുന്നവര്&#x200d; പരസ്പര സാഹോദര്യവും മത നിരപേക്ഷതയും മുഖ മുദ്രയാക്കുന്ന കേരളത്തിന്റെ മണ്ണില്&#x200d; ബീഫ് കഴിക്കാന്&#x200d; വിസമ്മതിക്കുന്ന യുവതിയെ ബലം പ്രയോഗിച്ച് കഴിപ്പിക്കുന്ന രംഗം ചിത്രീകരിച്ച് മതം ആചരിക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള വെല്ലുവിളിയെന്ന രീതിയില്&#x200d; അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.</p>
<p>ഗോ മാംസം തിരസ്‌കരിക്കുന്നവരുടെ വ്യക്തി സ്വാതന്ത്ര്യത്തില്&#x200d; കൈ കടത്തുകയോ അതനുവദനീയമായ സമൂഹങ്ങളുടെ അവകാശത്തില്&#x200d; അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്യുന്ന സമീപനം കേരളത്തില്&#x200d; ആരും തന്നെ സ്വീകരിക്കുന്നില്ലെന്നിരിക്കെ പശുവിനെ വര്&#x200d;ഗീയതയുടെ ആയുധമാക്കി പരിവര്&#x200d;ത്തിപ്പിച്ച് കൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണ് നിലവില്&#x200d; നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യ ഒരു ഹൈന്ദവ രാഷ്ട്രമാണെന്നും, മുസ്‌ലിംകള്&#x200d; അടക്കമുള്ള ന്യൂനപക്ഷങ്ങള്&#x200d; ആക്രമിക്കപ്പെടേണ്ടവര്&#x200d; ആണെന്നുമുള്ള ഒരു പൊതുധാരണ സൃഷ്ടിച്ചെടുക്കാന്&#x200d; സംഘ് പരിവാര്&#x200d; ശക്തികള്&#x200d; പശുവിനെ മുന്&#x200d; നിര്&#x200d;ത്തിയുള്ള രാഷ്ട്രീയ തന്ത്രം പയറ്റാന്&#x200d; തുടങ്ങിയിട്ട് കാലമേറെയായി.</p>
<p>1967 ല്&#x200d; പശു സംരക്ഷണത്തെക്കുറിച്ചു പഠിക്കാന്&#x200d; ഇന്ത്യന്&#x200d; സര്&#x200d;ക്കാര്&#x200d; നിയോഗിച്ച കമ്മിറ്റിയില്&#x200d; അംഗമായിരുന്ന ധവളവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. വര്&#x200d;ഗീസ് കുര്യന്&#x200d; അക്കാലയളവില്&#x200d; തനിക്കുണ്ടായ ഒരനുഭവം &#8216;എനിക്കും ഒരു സ്വപ്‌നമുണ്ടായിരുന്നു&#8217; എന്ന തന്റെ ആത്മകഥയില്&#x200d; വിവരിക്കുന്നുണ്ട്. രാജ്യത്ത് ഉപകാരമില്ലാത്ത പശുക്കളെ കൊന്നു കളയണമെന്ന തന്റെ അഭിപ്രായത്തെ രൂക്ഷമായി വിമര്&#x200d;ശിച്ചു കൊണ്ട് ആര്&#x200d;.എസ്.എസ് തലവനായിരുന്ന എം.എസ് ഗോള്&#x200d;വാള്&#x200d;ക്കര്&#x200d; അന്ന് പശു ഇന്ത്യന്&#x200d; സംസ്‌കാരത്തിന്റെ ചിഹ്നമാണെന്നും അതിലൂടെ ഐക്യഭാരതം എന്ന സങ്കല്&#x200d;പം പൂവണിയുമെന്നും പ്രഖ്യാപിച്ചുവെന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്.</p>
<p>1882 ല്&#x200d; ആര്യസമാജത്തിന്റെ പിന്തുണയോടെ സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച &#8216;ഗോരക്ഷിണി സഭ&#8217; ഗോ സംരക്ഷണത്തിന് സമരോത്സുകരായ ഒരു സേന ആവശ്യമാണെന്ന ധാരണയുടെ അടിസ്ഥാനത്തിലുള്ള വിധ്വംസക പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കാണ് രാജ്യത്താകമാനം നേതൃത്വം നല്&#x200d;കിയത്. മനുഷ്യരെല്ലാം പശുവിന്റെ പാല്&#x200d; കുടിക്കുന്നവരാണെന്നും പശു ലോകത്തിന്റെ മാതാവാണെന്നും അത് കൊണ്ട് തന്നെ ഗോവധം മാതൃവധത്തിന് തുല്യമാണെന്നും വാദിച്ച &#8216;ഗോരക്ഷിണി സഭ&#8217; ഇസ്‌ലാം വിശ്വാസികളെ ഭീഷണിപ്പെടുത്തി അവരില്&#x200d;നിന്ന് അറവുനിര്&#x200d;ത്താനുള്ള കരാര്&#x200d;പത്രങ്ങള്&#x200d; &#8216;ഇഖ്‌റാര്&#x200d; നാമ&#8217; എന്ന പേരില്&#x200d; എഴുതിവാങ്ങുകയും ചെയ്തിരുന്നു.</p>
<p>1880 കളില്&#x200d; പശുവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദങ്ങളെ തുടര്&#x200d;ന്ന് വടക്കുപടിഞ്ഞാറന്&#x200d; ഇന്ത്യന്&#x200d; പ്രവിശ്യകളുടെ ബ്രിട്ടീഷ് ഹൈക്കോടതി പശു മതചിഹ്നമല്ലെന്നും ഗോവധം മതനിന്ദയായി പ്രഖ്യാപിക്കാനാകില്ലെന്നും 1888 ല്&#x200d; വിധി പ്രസ്താവിച്ചുവെങ്കിലും പ്രസ്തുത ഹൈക്കോടതി വിധിയെ സംഘര്&#x200d;ഷം വര്&#x200d;ദ്ധിപ്പിക്കാനുള്ള സുവര്&#x200d;ണാവസരമായിക്കണ്ട &#8216;ഗോരക്ഷിണി സഭ&#8217; തുടര്&#x200d;ന്ന് 1893 ല്&#x200d; അസംഗഢിലും 1912 ല്&#x200d; അയോധ്യയിലും 1917 ല്&#x200d; ശാഹാബാദിലും ഇന്ത്യന്&#x200d; മതനിരപേക്ഷ സ്വഭാവത്തിന് മേല്&#x200d; വലിയ ആഘാതങ്ങള്&#x200d; സൃഷ്ടിച്ചുകൊണ്ടുള്ള കലാപങ്ങള്&#x200d; അഴിച്ചു വിടുകയായിരുന്നു. അത് പോലെ തന്നെ ഹിന്ദുരാഷ്ട്രം ഗോമാതാവിനും സരസ്വതി മാതാവിനും ഭൂമി മാതാവിനും സമര്&#x200d;പ്പിക്കപ്പെട്ടതായിരിക്കണമെന്ന ആര്യ സമാജം നേതാവ് സ്വാമി ശ്രദ്ധാനന്ദയുടെ പ്രസ്താവനയും മനുസ്മൃതിയില്&#x200d; അധിഷ്ഠിതമായിട്ടുള്ള ബ്രാഹ്‌മണിക്കല്&#x200d; ഹിന്ദുത്വത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.</p>
<p>1966 നവംബര്&#x200d; 7 ന് ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പാര്&#x200d;ലമെന്റിലേക്ക് മാര്&#x200d;ച്ച് നടത്തിയ വിശ്വ ഹിന്ദു പരിഷത്താകട്ടെ ഏകശിലാ നിര്&#x200d;മിതവും മനു സ്മൃതിയിലധിഷ്ഠിതവുമായ ഹിന്ദുത്വ വര്&#x200d;ഗീയ ദേശീയതക്കായുള്ള ആഹ്വാനം മുഴക്കുകയും ന്യൂനപക്ഷ സമുദായാംഗങ്ങളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ച് രാജ്യത്താകമാനം വര്&#x200d;ഗീയ ധ്രുവീകരണത്തിന്നുള്ള ശ്രമം നടത്തുകയും ചെയ്തു. ചത്തപശുവിന്റെ തോല്&#x200d; ഉരിഞ്ഞെടുത്തു എന്ന കുറ്റമാരോപിച്ചു കൊണ്ട് 2002ല്&#x200d; ഹരിയാനയിലെ ഹിജാറില്&#x200d; 50 ദളിതരെ സവര്&#x200d;ണവാദികള്&#x200d; നിഷ്ഠൂരമായി പെരുവഴിയിലിട്ട് തല്ലിക്കൊന്ന സംഭവവും ഇന്ത്യ ദര്&#x200d;ശിച്ച ഹിംസാത്മക കാവി ദേശീയവാദത്തിന്റെ പ്രത്യക്ഷവും ക്രൂരവുമായ ഉദാഹരണങ്ങളിലൊന്നായിരുന്നു. നരേന്ദ്ര മോദി അധികാരത്തിലേറി ഒരു വര്&#x200d;ഷത്തിനുള്ളില്&#x200d;, 2015ല്&#x200d; ഉത്തര്&#x200d; പ്രദേശിലെ ദാദ്രിയില്&#x200d; 52 വയസുകാരനായ മുഹമ്മദ് അഖ്‌ലാഖിനെ പശുവിനെ കൊന്ന് ഇറച്ചി സൂക്ഷിച്ചു എന്ന കാരണം പറഞ്ഞാണ് ഹിന്ദുത്വ ഭീകരര്&#x200d; കൊല ചെയ്തത്. 2016 ല്&#x200d; ഗുജറാത്തിലെ ഉനയില്&#x200d; പശുവിനെ കൊന്നു എന്നാരോപിച്ച് ദളിത് കുടുംബത്തെ നഗ്‌നരാക്കി നിര്&#x200d;ത്തി കെട്ടിയിട്ട് മര്&#x200d;ദ്ദിച്ചതും 2017ല്&#x200d; രാജസ്ഥാനില്&#x200d; കാലിക്കടത്ത് ആരോപിച്ച് പെഹ്‌ലുഖാനെ അടിച്ച് കൊന്നതും 2024 ഡിസംബര്&#x200d; 30ന്, മൊറാദാബാദില്&#x200d; പശുവിനെ കൊന്നുവെന്നാരോപിച്ച് &#8216;ജയ് ശ്രീറാം&#8217; വിളികളോടെ പാഞ്ഞടുത്ത അക്രമിക്കൂട്ടം മുഹമ്മദ് ഷാഹിദീന്&#x200d; ഖുറേഷിയെ മര്&#x200d;ദ്ദിച്ച് കൊലപ്പെടുത്തിയതുമെല്ലാം ഹിന്ദു വംശീയ രാഷ്ട്രീയത്തിന്റെ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെ തന്നെയായിരുന്നു.</p>
<p>2010ല്&#x200d;, ആര്&#x200d;.എസ്.എസ് അനുബന്ധ സ്ഥാപനമായ &#8216;ഗോ വിജ്ഞാന് അനുസന്ധന്&#x200d; കേന്ദ്ര&#8217; ഗോമൂത്രത്തില്&#x200d; നിന്ന് വേര്&#x200d;തിരിച്ചെടുത്ത കാന്&#x200d;സര്&#x200d; വിരുദ്ധ മരുന്നിന് യുഎസ് പേറ്റന്റ് നേടിയതായി രണ്ട് പ്രമുഖ പത്രങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തതും ഇതിനോട് ചേര്&#x200d;ത്ത് വായിക്കണം. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള സംഘ് പരിവാറിന്റെ വര്&#x200d;ഗീയ വത്കരണ അജണ്ടകളെ തുറന്നെതിര്&#x200d;ക്കുന്നുവെന്നുള്ളത് കൊണ്ട് തന്നെ വര്&#x200d;ഗീയ മനസ്സുകളുടെ ഭാവനയില്&#x200d; വിരിയുന്ന കുതന്ത്രങ്ങളിലൂടെ കേരളത്തെ വൈകാരിമായി അവഹേളിച്ചും വ്യാജാരോപണങ്ങള്&#x200d; ഉന്നയിച്ച് അപമാനിച്ചും ആത്മനിര്&#x200d;വൃതിയടയുന്ന മാനസികാവസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് കേരള സ്‌റ്റോറി രണ്ടാം ഭാഗത്തിലൂടെ ഇപ്പോള്&#x200d; നാം കണ്ടു കൊണ്ടിരിക്കുന്നത്.<br />
കേരളത്തിനെതിരെ വ്യാജകഥകള്&#x200d; പ്രചരിപ്പിക്കുന്നത് അവകാശമായി കരുതി ഇവിടെയുള്ള മതനിരപേക്ഷ സംസ്‌കാരത്തില്&#x200d; വിള്ളല്&#x200d; വീഴ്ത്താന്&#x200d; എത്ര തന്നെ ശ്രമിച്ചാലും സംഘ്പരിവാര്&#x200d; കാവിവത്കരണത്തിന്റെ കുത്തഴിഞ്ഞ പരീക്ഷണശാലയായി മാറാന്&#x200d; കേരളത്തെ കിട്ടില്ല എന്ന് മാത്രം ഈയവസരത്തില്&#x200d; സൂചിപ്പിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/imagination-trickery.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
