<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kerla &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerla/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 28 May 2025 07:35:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kerla &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു</title>
		<link>https://www.chandrikadaily.com/gold-prices-remain-unchanged-in-the-state.html</link>
					<comments>https://www.chandrikadaily.com/gold-prices-remain-unchanged-in-the-state.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 28 May 2025 07:35:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[goldrate]]></category>
		<category><![CDATA[goldrate today]]></category>
		<category><![CDATA[kerla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342745</guid>

					<description><![CDATA[രാജ്യന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം:  സംസ്ഥാനത്ത് സ്വര്&#x200d;ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്&#x200d; സ്വര്&#x200d;ണത്തിന്റെ ഇന്നത്തെ നിരക്ക് 71,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്&#x200d;ണം ലഭിക്കണമെങ്കില്&#x200d; 8935 രൂപ നല്&#x200d;കണം. കഴിഞ്ഞ ദിവസം രാവിലെ ഉയര്&#x200d;ന്ന സ്വര്&#x200d;ണവില വൈകുന്നേരമായപ്പോള്&#x200d; ഇടിഞ്ഞിരിന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമായി കുറയുകയാണുണ്ടായത്. ഔണ്&#x200d;സിന് 3,348 ഡോളര്&#x200d; നിലവാരത്തിലായിരുന്ന രാജ്യന്തര വില 3,293 ഡോളര്&#x200d; വരെ താഴ്ന്നിരുന്നു. 3,297 ഡോളറിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. </p>
<p>ഇന്ന് 24 കാരറ്റ് സ്വര്&#x200d;ണത്തിന് ഒരു ഗ്രാമിന് 9,748 രൂപയാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,311 രൂപയും പവന് 58,488 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 111 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വര്&#x200d;ണം വാങ്ങണമെങ്കില്&#x200d; 89,350 രൂപ വരെ ചിലവ് വരും. </p>
<p>രാജ്യന്തര തലത്തില്&#x200d; സാമ്പത്തിക രംഗത്ത് നില്&#x200d;ക്കുന്ന അനിശ്ചിതത്വമാണ് സ്വര്&#x200d;ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്&#x200d; കൂടുതല്&#x200d; പേര്&#x200d; സ്വര്&#x200d;ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്&#x200d;ന്ന നിലവാരത്തില്&#x200d; നില്&#x200d;ക്കാന്&#x200d; കാരണമെന്ന് വിപണി വിദഗ്ധര്&#x200d; വിലയിരുത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gold-prices-remain-unchanged-in-the-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിൽനിന്ന് കേന്ദ്രം ടോൾ പിരിച്ചത് 1620 കോടി; തലശ്ശേരി– മാഹി ബൈപാസിൽ പിരിച്ചത് 1.33 കോടി</title>
		<link>https://www.chandrikadaily.com/center-collected-1620-crore-toll-from-kerala-1-33-crore-was-collected-on-thalassery-mahi-bypass.html</link>
					<comments>https://www.chandrikadaily.com/center-collected-1620-crore-toll-from-kerala-1-33-crore-was-collected-on-thalassery-mahi-bypass.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 09 Aug 2024 06:50:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[central minister]]></category>
		<category><![CDATA[kerla]]></category>
		<category><![CDATA[toll]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305659</guid>

					<description><![CDATA[ദേശീയപാതയിൽ തലശ്ശേരി–മാഹി ബൈപാസിലെ ടോൾപ്ലാസയിൽനിന്നു പിരിച്ചത് 1.33 കോടി രൂപയാണ്.]]></description>
										<content:encoded><![CDATA[<p>കേരളത്തിൽ നിന്ന് 5 വർഷംകൊണ്ട് കേന്ദ്രസർക്കാർ ടോൾ പിരിച്ചത് 1620 കോടി രൂപ. 2019-20 മുതൽ 2023-24 വരെയുള്ള കാലത്തെ കണക്കാണിത്. രാജ്യസഭയിൽ വി.ശിവദാസൻ എംപിക്ക് മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിലാണ് കണക്കുകൾ. ദേശീയപാതയിൽ തലശ്ശേരി–മാഹി ബൈപാസിലെ ടോൾപ്ലാസയിൽനിന്നു പിരിച്ചത് 1.33 കോടി രൂപയാണ്.</p>
<p>5 വർഷംകൊണ്ടു കേരളത്തിലെ മറ്റു ടോൾപ്ലാസകളിൽനിന്ന് പിരിച്ചത്: കുമ്പളം ടോൾപ്ലാസ (79.2 കോടി രൂപ), പൊന്നാരിമംഗലം ടോൾപ്ലാസ (88.47 കോടി), കുരീപ്പുഴ ടോൾപ്ലാസ (14.75കോടി ), തിരുവല്ലം ടോൾപ്ലാസ (37.38 കോടി), പന്നിയങ്കര ടോൾപ്ലാസ (316.67 കോടി), പാലിയേക്കര ടോൾപ്ലാസ (689.38 കോടി ), പാമ്പംപള്ളം വാളയാർ ടോൾപ്ലാസ (393.72 കോടി).2023 &#8211; 24ൽ ദേശീയപാത അതോറിറ്റി വിവിധ ടോൾപ്ലാസകളിൽ നിന്നായി രാജ്യത്താകെ പിരിച്ചത് 54,811.13 കോടി രൂപയാണ്.</p>
<p>എല്ലാ വർഷവും 2.55% നിരക്കിൽ ടോൾ വർധിപ്പിക്കുന്നുണ്ട്. ഈ വർഷം നിരക്കുവർധന വഴി 1400 കോടി രൂപ കൂടുതലായി കിട്ടുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ടോൾപ്ലാസകൾ വച്ച് ജനങ്ങളെ പിഴിയുന്ന കേന്ദ്രനടപടി അവസാനിപ്പിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/center-collected-1620-crore-toll-from-kerala-1-33-crore-was-collected-on-thalassery-mahi-bypass.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വ്‌ളോഗര്&#x200d;മാര്&#x200d;ക്ക് നേരിട്ട് നോട്ടീസയയ്ക്കും&#8217;; സര്&#x200d;ക്കാരിനെ രൂക്ഷമായി വിമര്&#x200d;ശിച്ച് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/vloggers-will-be-notified-directly-high-court-strongly-criticized-the-government.html</link>
					<comments>https://www.chandrikadaily.com/vloggers-will-be-notified-directly-high-court-strongly-criticized-the-government.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 07 Jun 2024 13:38:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[kerla]]></category>
		<category><![CDATA[MOTO VLOGERS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299552</guid>

					<description><![CDATA[കൊച്ചി: രൂപമാറ്റം വരുത്തിയ വാഹനങ്ങള്&#x200d;ക്കെതിരെ നടപടിയെടുക്കാത്തതില്&#x200d; സര്&#x200d;ക്കാരിനെ രൂക്ഷമായി വിമര്&#x200d;ശിച്ച് ഹൈക്കോടതി. നിയമ ലംഘകര്&#x200d;ക്കെതിരെ സര്&#x200d;ക്കാര്&#x200d; ഒരു നടപടിയുമെടുത്തില്ലെന്നും ഹൈക്കോടതിയുടെ മുന്&#x200d; ഉത്തരവുകള്&#x200d; സര്&#x200d;ക്കാര്&#x200d; നടപ്പാക്കിയില്ലെന്നും ഡിവിഷന്&#x200d; ബെഞ്ച് വിലയിരുത്തി. മോട്ടോര്&#x200d; വാഹന വകുപ്പിനെ ഭീഷണിപ്പെടുത്തുന്ന വ്‌ളോഗര്&#x200d;മാര്&#x200d;ക്ക് നോട്ടീസയയ്ക്കുമെന്നും ഹൈക്കോടതി പറഞ്ഞു. വ്‌ളോഗര്&#x200d;മാരുടെ വീഡിയോകള്&#x200d;ക്കെതിരെ സ്വീകരിച്ച നടപടികള്&#x200d; അറിയിക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാരിനോടും ഹൈക്കോടതി നിര്&#x200d;ദ്ദേശിച്ചു. രൂപമാറ്റം വരുത്തിയ വാഹനം ഉപയോഗിച്ച വ്‌ളോഗര്&#x200d; സഞ്ജു ടെക്കിക്കെതിരെ സ്വമേധയാ സ്വീകരിച്ച ഹര്&#x200d;ജിയിലാണ് സര്&#x200d;ക്കാരിന് ഹൈക്കോടതിയുടെ വിമര്&#x200d;ശനം. മാറ്റം വരുത്തിയ വാഹനങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: രൂപമാറ്റം വരുത്തിയ വാഹനങ്ങള്&#x200d;ക്കെതിരെ നടപടിയെടുക്കാത്തതില്&#x200d; സര്&#x200d;ക്കാരിനെ രൂക്ഷമായി വിമര്&#x200d;ശിച്ച് ഹൈക്കോടതി. നിയമ ലംഘകര്&#x200d;ക്കെതിരെ സര്&#x200d;ക്കാര്&#x200d; ഒരു നടപടിയുമെടുത്തില്ലെന്നും ഹൈക്കോടതിയുടെ മുന്&#x200d; ഉത്തരവുകള്&#x200d; സര്&#x200d;ക്കാര്&#x200d; നടപ്പാക്കിയില്ലെന്നും ഡിവിഷന്&#x200d; ബെഞ്ച് വിലയിരുത്തി. മോട്ടോര്&#x200d; വാഹന വകുപ്പിനെ ഭീഷണിപ്പെടുത്തുന്ന വ്‌ളോഗര്&#x200d;മാര്&#x200d;ക്ക് നോട്ടീസയയ്ക്കുമെന്നും ഹൈക്കോടതി പറഞ്ഞു. വ്‌ളോഗര്&#x200d;മാരുടെ വീഡിയോകള്&#x200d;ക്കെതിരെ സ്വീകരിച്ച നടപടികള്&#x200d; അറിയിക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാരിനോടും ഹൈക്കോടതി നിര്&#x200d;ദ്ദേശിച്ചു.</p>
<p>രൂപമാറ്റം വരുത്തിയ വാഹനം ഉപയോഗിച്ച വ്‌ളോഗര്&#x200d; സഞ്ജു ടെക്കിക്കെതിരെ സ്വമേധയാ സ്വീകരിച്ച ഹര്&#x200d;ജിയിലാണ് സര്&#x200d;ക്കാരിന് ഹൈക്കോടതിയുടെ വിമര്&#x200d;ശനം. മാറ്റം വരുത്തിയ വാഹനങ്ങള്&#x200d; ഉപയോഗിക്കുന്നതില്&#x200d; എന്ത് നടപടിയെടുത്തുവെന്ന് സര്&#x200d;ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. നിയമ ലംഘകരായ വ്‌ളോഗര്&#x200d;മാര്&#x200d;ക്കെതിരെ സര്&#x200d;ക്കാര്&#x200d; ഒരു നടപടിയുമെടുത്തില്ല. കര്&#x200d;ശന നടപടി നിര്&#x200d;ദ്ദേശിച്ച മുന്&#x200d; ഉത്തരവുകള്&#x200d; സര്&#x200d;ക്കാര്&#x200d; നടപ്പാക്കിയില്ല. ആഫ്റ്റര്&#x200d; മാര്&#x200d;ക്കര്&#x200d;, എല്&#x200d;ഇഡി, നിയോണ്&#x200d;, ഫ്‌ളാഷ് ലൈറ്റുകള്&#x200d;, ഉച്ചത്തിലുള്ള ഹോണ്&#x200d; എന്നിവ ഘടിപ്പിച്ച വാഹനങ്ങള്&#x200d; അപകടത്തിന് കാരണമാകുന്നുണ്ട്. ഫ്‌ളാഷ് ലൈറ്റ് ഉപയോഗിച്ചാല്&#x200d; എതിരേ വരുന്ന വാഹന ഡ്രൈവര്&#x200d;മാര്&#x200d;ക്ക് കണ്ണ് കാണില്ല. വലിയ ശബ്ദവും വെളിച്ചവുമായി നിയന്ത്രണങ്ങള്&#x200d; പാലിക്കാതെയാണ് വനമേഖലയിലെ വാഹനങ്ങളുടെ രാത്രി യാത്ര. എതിരെ വരുന്ന വാഹനങ്ങളിലെ യാത്രികരുടെയും സഹയാത്രികരുടെയും സുരക്ഷയും റോഡ് സുരക്ഷയും പ്രധാനമാണ്. മാറ്റം വരുത്തിയ വാഹനങ്ങള്&#x200d; നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടിയെടുക്കണം. കാമ്പസുകളിലെ അപകടകരമായ മോട്ടോര്&#x200d; ഷോയ്‌ക്കെതിരെയും സര്&#x200d;ക്കാര്&#x200d; നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.</p>
<p>പ്രകാശ് ആസ്ത്ര, ഓട്ടോഷോ കേരള തുടങ്ങിയ വ്‌ളോഗര്&#x200d;മാരുടെ യൂട്യൂബ് വീഡിയോകള്&#x200d; ഡിവിഷന്&#x200d; ബെഞ്ച് തുറന്ന കോടതിയില്&#x200d; പരിശോധിച്ചു. മോട്ടോര്&#x200d; വാഹന വകുപ്പിന്റെ നടപടികളെ ഭീഷണിപ്പെടുത്തിയാല്&#x200d; വ്‌ളോഗര്&#x200d;മാര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടിയെടുക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമ വിരുദ്ധത ശ്രദ്ധയില്&#x200d;പ്പെട്ടാല്&#x200d; വ്‌ളോഗര്&#x200d;മാര്&#x200d;ക്ക് ഹൈക്കോടതി നോട്ടീസയയ്ക്കുമെന്നും ഡിവിഷന്&#x200d; ബെഞ്ച് മുന്നറിയിപ്പ് നല്&#x200d;കി. സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച നടപടികള്&#x200d; ഗതാഗത കമ്മിഷണര്&#x200d; നേരിട്ട് ഹാജരായി വിശദീകരിക്കേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലെ നിയമ വിരുദ്ധ വീഡിയോകള്&#x200d; നീക്കം ചെയ്യുന്നതില്&#x200d; സ്വീകരിച്ച നടപടി അറിയിക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാരിനും ഡിവിഷന്&#x200d; ബെഞ്ച് നിര്&#x200d;ദ്ദേശം നല്&#x200d;കി. സഞ്ജു ടെക്കി ഉള്&#x200d;പ്പടെ അഞ്ച് വ്‌ളോഗര്&#x200d;മാര്&#x200d;ക്കെതിരെ നടപടിയെടുത്തുവെന്ന് സംസ്ഥാന മോട്ടോര്&#x200d; വാഹന വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vloggers-will-be-notified-directly-high-court-strongly-criticized-the-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വരുന്ന മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/rain-in-all-districts-in-next-three-hours-orange-alert-in-two-districts.html</link>
					<comments>https://www.chandrikadaily.com/rain-in-all-districts-in-next-three-hours-orange-alert-in-two-districts.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 31 May 2024 12:36:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[weather]]></category>
		<category><![CDATA[kerla]]></category>
		<category><![CDATA[rain]]></category>
		<category><![CDATA[YELLOWALERT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299097</guid>

					<description><![CDATA[കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേര്&#x200d;ട്ടാണ്.]]></description>
										<content:encoded><![CDATA[<div class="text-story-m_story-content-inner-wrapper__s3KPp">
<div class="text-story-m_gap-16__5BPKQ">
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ഇടുക്കി, കോഴിക്കോട് ജില്ലകളില്&#x200d; ഓറഞ്ച് അലേര്&#x200d;ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേര്&#x200d;ട്ടാണ്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15"><strong>മത്സ്യത്തൊഴിലാളികള്&#x200d;ക്കുള്ള ജാഗ്രതാ നിര്&#x200d;ദേശം</strong></div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.</p>
<p>31-05-2024 മുതൽ 02-06-2024 വരെ: തെക്കൻ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15"><strong>പ്രത്യേക ജാഗ്രതാ നിർദേശം</strong></div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>31-05-2024 മുതൽ 01-06-2024 വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരം, മാലിദ്വീപ് പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.</p>
<p>02-06-2024: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരം, തെക്ക് അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">03-06-2024: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരം, തെക്ക് ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>04-06-2024: തെക്ക് ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.</p>
<p>മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.</p>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rain-in-all-districts-in-next-three-hours-orange-alert-in-two-districts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
		<link>https://www.chandrikadaily.com/chance-of-heavy-rain-today-red-alert-in-2-districts-orange-alert-in-8-districts.html</link>
					<comments>https://www.chandrikadaily.com/chance-of-heavy-rain-today-red-alert-in-2-districts-orange-alert-in-8-districts.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 22 May 2024 04:57:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[heavy rain]]></category>
		<category><![CDATA[kerla]]></category>
		<category><![CDATA[news]]></category>
		<category><![CDATA[red alert]]></category>
		<category><![CDATA[warning]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298319</guid>

					<description><![CDATA[തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ 8 ജില്ലകളിൽ ഓറ&#x200d;ഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട് തുടരുകയാണ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യതയുമുണ്ട്.</p>
<p>തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ 8 ജില്ലകളിൽ ഓറ&#x200d;ഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. അടുത്ത മണിക്കൂറുകളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.</p>
<p>തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. അതിശക്തമായ മഴ രണ്ടുദിവസം കൂടി തുടരും എന്നാണ് പ്രവചനം.ഇടുക്കി പാലക്കാട് ജില്ലകളിൽ നാളെ റെഡ് അലർട്ട് ഉണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chance-of-heavy-rain-today-red-alert-in-2-districts-orange-alert-in-8-districts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്</title>
		<link>https://www.chandrikadaily.com/palakkad-heat-wave-confirmed-by-meteorological-department.html</link>
					<comments>https://www.chandrikadaily.com/palakkad-heat-wave-confirmed-by-meteorological-department.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 27 Apr 2024 05:47:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[heat]]></category>
		<category><![CDATA[kerla]]></category>
		<category><![CDATA[palakkad]]></category>
		<category><![CDATA[warning]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296120</guid>

					<description><![CDATA[കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്&#x200d; കുഴഞ്ഞു വീണ് മരിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>പാലക്കാട് ജില്ലയില്&#x200d; ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്. ജില്ലയില്&#x200d; നേരത്തെ തന്നെ ഉഷ്ണതരംഗ മുന്നറിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്&#x200d;കിയിരുന്നു. 41.4 ഡിഗ്രി സെല്&#x200d;ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. 29 വരെ ജില്ലയില്&#x200d; ഈ താപനില ഉയരുമെന്നും മുന്നറിപ്പ് നല്&#x200d;കിയിട്ടുണ്ട്.</p>
<p>ഈ സാഹചര്യത്തില്&#x200d; സൂര്യാഘാതവും സൂര്യാതാപവും ഏല്&#x200d;ക്കാനുളള സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലെക്ക് വരെ നയിച്ചേക്കാം. കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്&#x200d; കുഴഞ്ഞു വീണ് മരിച്ചിരുന്നു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് മുന്നിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palakkad-heat-wave-confirmed-by-meteorological-department.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീടുകള്&#x200d; കേന്ദ്രീകരിച്ച് സ്വര്&#x200d;ണം കവര്&#x200d;ന്ന രണ്ടുപേര്&#x200d; പിടിയില്&#x200d;:  മോഷ്ടിച്ചത് 92 പവന്&#x200d; സ്വര്&#x200d;ണാഭരണങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/theft-malappuram.html</link>
					<comments>https://www.chandrikadaily.com/theft-malappuram.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 03 Aug 2023 04:44:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerla]]></category>
		<category><![CDATA[theft]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267947</guid>

					<description><![CDATA[ഹിന്ദി, ബംഗ്‌ള, തമിഴ് തുടങ്ങി അഞ്ചോളം ഭാഷകള്&#x200d; അനായാസം കൈകാര്യം ചെയ്യാന്&#x200d; കഴിയുമെന്നുള്ള വിവരം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>രാത്രിയില്&#x200d; ആള്&#x200d;താമസമില്ലാത്ത വീടുകളില്&#x200d; നിന്ന് 92 പവന്&#x200d; മോഷ്ടിച്ച കേസില്&#x200d; രണ്ടു പേര്&#x200d; പിടിയില്&#x200d;. മൂവ്വാറ്റുപുഴ പേഴക്കാപ്പള്ളി സ്വദേശി പാണ്ടിയാരപ്പള്ളി നൗഫല്&#x200d;(37), സഹായി പട്ടാമ്പി സ്വദേശി പൂവത്തിങ്ങല്&#x200d; ബഷീര്&#x200d;(43)എന്നിവരാണ് പിടിയിലായത്.അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലും മുതുകുര്&#x200d;ശ്ശി എളാടും രാത്രിയില്&#x200d; ആളില്ലാത്ത വീടിന്റെ വാതില്&#x200d; പൊളിച്ച് 92 പവനോളം തൂക്കംവരുന്ന സ്വര്&#x200d;ണാഭരണങ്ങളും പണവും കവര്&#x200d;ച്ച ചെയ്ത് കൊണ്ടുപോയ കേസിലാണ് പ്രതികള്&#x200d; പിടിയിലായത്.<br />
ജൂണ്&#x200d; 11 നാണ് അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയില്&#x200d; പുതുപറമ്പില്&#x200d; സിബിജോസഫിന്റെ വീട്ടില്&#x200d; വീട്ടുകാര്&#x200d; പുറത്ത് പോയസമയത്ത് രാത്രിയില്&#x200d; പിറക് വശത്തെ വാതില്&#x200d; തകര്&#x200d;ത്ത് അലമാരയില്&#x200d; സൂക്ഷിച്ചിരുന്ന 72 പവന്&#x200d; സ്വര്&#x200d;ണാഭരണങ്ങളും പണവും വിലപിടിപ്പുള്ള വാച്ചുകളും മോഷണം പോയതായി പരാതി ലഭിക്കുന്നത്. മെയ് 28 ന് മുതുകുര്&#x200d;ശ്ശി എളാട് കുന്നത്ത് പറമ്പന്&#x200d; വാസുദേവന്റെ വീട്ടിലും സമാനരീതിയില്&#x200d; മോഷണം നടത്തി 20 പവന്&#x200d; സ്വര്&#x200d;ണാഭരണങ്ങളും പണവും മോഷണം പോയിരുന്നു. തുടര്&#x200d;ന്ന് പൊലീസ് അങ്ങാടിപ്പുറം, പെരിന്തല്&#x200d;മണ്ണ, എന്നിവിടങ്ങളില്&#x200d; ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്&#x200d; ശേഖരിച്ചും മുന്&#x200d; കുറ്റവാളികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്&#x200d; പ്രതിയെകുറിച്ച് സൂചന ലഭിച്ചിരുന്നു. പക്ഷേ നാടുമായോ വീടുമായോ ഒരു തരത്തിലും ബന്ധപ്പെടാത്ത പ്രതിയെകുറിച്ച് അന്വേഷണം നടത്തിയതില്&#x200d; തുമ്പൊന്നും ലഭിച്ചിരുന്നില്ല.<br />
ഉത്തരേന്ത്യയിലേക്കുള്ള ലോറികളില്&#x200d; മുമ്പ് ഡ്രൈവറായി ജോലിചെയ്തിരുന്ന പ്രതിക്ക് ഹിന്ദി, ബംഗ്‌ള, തമിഴ് തുടങ്ങി അഞ്ചോളം ഭാഷകള്&#x200d; അനായാസം കൈകാര്യം ചെയ്യാന്&#x200d; കഴിയുമെന്നുള്ള വിവരം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. തുടര്&#x200d;ന്ന് നടത്തിയ അന്വേഷണത്തിലാണ് വെസ്റ്റ് ബംഗാളില്&#x200d; നിന്ന് ട്രയിന്&#x200d; മാര്&#x200d;ഗം കേരളത്തിലെത്തി ചില പ്രത്യേക ദിവസങ്ങളാണ് മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത് മനസിലാക്കിയത്. തുടര്&#x200d;ന്ന് അന്വേഷണസംഘം സംഘങ്ങളായി തിരിഞ്ഞ് ഒരുമാസത്തോളം ഉത്തരേന്ത്യന്&#x200d; ട്രയിനുകളില്&#x200d; മഫ്തിയില്&#x200d; രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. പ്രതി കേരളത്തിലേക്ക് പുറപ്പെട്ടതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്&#x200d; ട്രെയിനുകള്&#x200d; കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്&#x200d; പട്ടാമ്പി ടൗണില്&#x200d; നിന്ന് പ്രതിയെ പിടികൂടുകയായിരുന്നെന് പൊലീസ് പറഞ്ഞു.<br />
പ്രതിയെ ചോദ്യം ചെയ്തതില്&#x200d; മലപ്പുറം, പാലക്കാട് ജില്ലകളില്&#x200d; ആള്&#x200d;ത്താമസമില്ലാത്ത ഇരുപത്തഞ്ചോളം വീടുകളില്&#x200d; നടന്ന മോഷണങ്ങള്&#x200d;ക്ക് തുമ്പുണ്ടാക്കാനായതായും കൂടുതല്&#x200d; അന്വേഷണത്തിനായി കസ്റ്റഡിയില്&#x200d; വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും ഡി.വൈ. എസ്.പി എം.സന്തോഷ്‌കുമാര്&#x200d; അറിയിച്ചു.<br />
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസിന്റെ നേതൃത്വത്തില്&#x200d; പെരിന്തല്&#x200d;മണ്ണ ഡി. വൈ. എസ.്പി എം സന്തോഷ്‌കുമാര്&#x200d;, സി.ഐ പ്രേംജിത്ത്, എസ്.ഐ ഷിജോ സി തങ്കച്ചന്&#x200d;, എസ്.സി.പി ഒ മാരായ ഷിജു.പി.എസ്, സല്&#x200d;മാന്&#x200d;, ഷാലു, ജയന്&#x200d;, സോവിഷ്, നിഖില്&#x200d;, ഉല്ലാസ് കെ.എസ്, മിഥുന്&#x200d;,ഷജീര്&#x200d;, സിന്ധു, വൈശാഖ് എന്നിവരും ജില്ലാ ആന്റി നര്&#x200d;ക്കോട്ടിക് സ്‌ക്വാഡുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/theft-malappuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>5 മാസം കൊണ്ട് 45637 മയക്കുമരുന്ന് കേസുകള്&#x200d;, പിടിച്ചത് 14.66 കോടിയുടെ മയക്കുമരുന്ന്</title>
		<link>https://www.chandrikadaily.com/aexcise.html</link>
					<comments>https://www.chandrikadaily.com/aexcise.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 21 Jun 2023 05:41:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[exicse]]></category>
		<category><![CDATA[kerla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260470</guid>

					<description><![CDATA[മയക്കുമരുന്ന് കേസുകള്&#x200d; ജനുവരി മാസത്തില്&#x200d; 494ഉം, ഫെബ്രുവരി 520, മാര്&#x200d;ച്ച് 582, ഏപ്രില്&#x200d; 551, മെയ് 585 എന്നിങ്ങനെയാണ് രജിസ്റ്റര്&#x200d; ചെയ്തത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് 2023ജനുവരി മുതല്&#x200d; മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്‌സൈസ്  എടുത്തത്. ഇതില്&#x200d; 2740 എണ്ണം മയക്കുമരുന്ന് കേസുകളാണ്. ഈ കേസുകളിലായി 2726പേര്&#x200d; അറസ്റ്റിലായി. 4.04 കിലോ എംഡിഎംഎ, 448 ഗ്രാം മെറ്റാഫിറ്റമിന്&#x200d;, 4.03 കിലോ ഹാഷിഷ് ഓയില്&#x200d; എന്നിവ ഇക്കാലയളവില്&#x200d; പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 1184.93 കിലോ കഞ്ചാവും 1931 കഞ്ചാവ് ചെടികളും കണ്ടെടുത്തു. 2.727 ഗ്രാം എല്&#x200d;എസ്ഡി, 191.725 ഗ്രാം ബ്രൗണ്&#x200d; ഷുഗര്&#x200d;, 276 ഗ്രാം ഹെറോയിന്&#x200d; എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. 14.66 കോടി രൂപയാണ് കസ്റ്റഡിയിലെടുത്ത മയക്കുമരുന്നിന്റെ ഏകദേശ മൂല്യം കണക്കാക്കുന്നത്. 578 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 8003 അബ്കാരി കേസുകളും 34,894 കേസുകള്&#x200d; പുകയില ഉല്&#x200d;പ്പന്നങ്ങളുമായി ബന്ധപ്പെട്ടതുമാണ്.</p>
<p>അബ്കാരി കേസുകളില്&#x200d; 6926 പേര്&#x200d; പിടിയിലായി. പൊലീസ്, വനം തുടങ്ങി മറ്റ് വകുപ്പുകളുമായി ചേര്&#x200d;ന്ന് 836 റെയ്ഡുകളും എക്‌സൈസ് ഇക്കാലയളവില്&#x200d; നടത്തി. മയക്കുമരുന്ന് കേസുകള്&#x200d; കൂടുതല്&#x200d; പിടിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ് (358 എണ്ണം), കുറവ് കാസര്&#x200d;ഗോഡും (31). മയക്കുമരുന്ന് കേസുകള്&#x200d; ജനുവരി മാസത്തില്&#x200d; 494ഉം, ഫെബ്രുവരി 520, മാര്&#x200d;ച്ച് 582, ഏപ്രില്&#x200d; 551, മെയ് 585 എന്നിങ്ങനെയാണ് രജിസ്റ്റര്&#x200d; ചെയ്തത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aexcise.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; കേരളാ, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്</title>
		<link>https://www.chandrikadaily.com/heavy-rain-in-kerala-8.html</link>
					<comments>https://www.chandrikadaily.com/heavy-rain-in-kerala-8.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 25 May 2023 09:45:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[heavy rain]]></category>
		<category><![CDATA[kerla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255875</guid>

					<description><![CDATA[മണിക്കൂറില്&#x200d; 45 കിലോമീറ്റര്&#x200d; വരെ വേഗത്തില്&#x200d; കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളാ, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാലാണ് വിലക്കേര്&#x200d;പ്പെടുത്തിയത്. നാളെ മുതല്&#x200d; ഞായറാഴ്ച വരെയാണ് വിലക്കേര്&#x200d;പ്പെടുത്തിയിരിക്കുന്നത്. മണിക്കൂറില്&#x200d; 45 കിലോമീറ്റര്&#x200d; വരെ വേഗത്തില്&#x200d; കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.</p>
<p>മെയ് 26 മുതല്&#x200d; 28 വരെ കേരള ലക്ഷദ്വീപ് തീരങ്ങളില്&#x200d; ശക്തമായി കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മെയ് 26, 27 തീയതികളില്&#x200d; തമിഴ്‌നാട് തീരത്തും ഗള്&#x200d;ഫ് ഓഫ് മാന്നാറിലും കന്യാകുമാരി തീരത്തും ശക്തമായി കാറ്റ് വീശും. മെയ് 28ന് തമിഴ്‌നാട് തീരത്തും, ഗള്&#x200d;ഫ് ഓഫ് മാന്നാര്&#x200d;, കന്യാകുമാരി തീരം എന്നിവിടങ്ങളിലും ശ്രീലങ്കന്&#x200d; തീരത്തോട് ചേര്&#x200d;ന്നുള്ള തെക്ക് പടിഞ്ഞാറന്&#x200d; ഉള്&#x200d;ക്കടലിലും കാറ്റ് വീശും.</p>
<p>മണിക്കൂറില്&#x200d; 40 മുതല്&#x200d; 45 കിലോമീറ്റര്&#x200d; വരെയും ചില അവസരങ്ങളില്&#x200d; 55 കിലോമീറ്റര്&#x200d; വരെയും വേഗതയില്&#x200d; ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്&#x200d;കുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുള്ള തീയതികളില്&#x200d; ഈ പ്രദേശങ്ങളില്&#x200d; മത്സ്യബന്ധനം പാടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്&#x200d; ജെറോമിക് ജോര്&#x200d;ജ് അറിയിച്ചത്. അതേസമയം കര്&#x200d;ണാടക തീരത്ത് മത്സ്യബന്ധനം നടത്തുന്നതിന് തടസമില്ലെന്നും അറിയിപ്പില്&#x200d; പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-rain-in-kerala-8.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രോഗികളുടെയും ബന്ധുക്കളുടെയും മട്ട് മാറി: ഡോക്ടര്&#x200d;മാരുടെ ജീവന്&#x200d; തുലാസില്&#x200d;</title>
		<link>https://www.chandrikadaily.com/spatients-doctors.html</link>
					<comments>https://www.chandrikadaily.com/spatients-doctors.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 10 May 2023 05:42:42 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerla]]></category>
		<category><![CDATA[octors]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252846</guid>

					<description><![CDATA[രോഗിയുടെയും സമൂഹത്തിന്റെയും ജീവന്&#x200d; ഡോക്ടറുടെ കയ്യിലാണെന്നും ഡോക്ടരുടെ ജീവന് അതിനേക്കാള്&#x200d; വിലയുണ്ടെന്നും എല്ലാവരും മറക്കാതിരിക്കുക.
]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>ഡോക്ടര്&#x200d;മാര്&#x200d;ക്ക് നേരെയുള്ള അക്രമങ്ങള്&#x200d; വര്&#x200d;ധിക്കുന്നത് കേരളത്തിലെ ആരോഗ്യമേഖലക്ക് തന്നെ വെല്ലുവിളിയാകുന്നു. ഇന്നലെ കൊട്ടാരക്കരയില്&#x200d; യുവ ഹൗസ് സര്&#x200d;ജന്&#x200d; ഡോ. വന്ദനദാസ് കൊല്ലപ്പെട്ടത് കേരളത്തില്&#x200d; ഭിഷഗ്വരന്മാര്&#x200d;ക്ക് നേരെ നടക്കുന്ന നിരവധി സംഭവങ്ങളില്&#x200d; ഒടുവിലത്തേതാണ്. കഴിഞ്ഞ മാസം കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ഡോ. അശോകന്&#x200d; രക്ഷപ്പെട്ടത് പൊലീസിന്റെയും സെക്യൂരിറ്റിക്കാരുടെയും സമയോചിത ഇടപെടല്&#x200d; കാരണമായിരുന്നു. നിസ്സാരകാര്യത്തിന് പോലും ഡോക്ടര്&#x200d;മാര്&#x200d;ക്ക് നേരെ തട്ടിക്കയറുകയും ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. കൊട്ടാരക്കര താലൂക്കാശുപത്രിയില്&#x200d; ഇന്ന് പുലര്&#x200d;ച്ചെ നടന്നതും സമാനമായ സംഭവമാണ്. പ്രതി സ്‌കൂള്&#x200d; അധ്യാപകന്&#x200d; സന്ദീപ് യാതൊരു കാരണവുമില്ലാതെയാണ് ഡോക്ടറെ കുത്തിയതും സ്വകാര്യ ആശുപത്രിയില്&#x200d; മരണമടഞ്ഞതും. ജീവിതത്തിലെ ചിരകാലാഭിലാഷമായ ഡോക്ടര്&#x200d; ബിരുദംനേടി ഹൗസ് സര്&#x200d;ജന്&#x200d;സിയില്&#x200d; കരിയര്&#x200d; ആരംഭിച്ച യുവതിയായിരുന്നു ഡോ. വന്ദനദാസ്. ഇതുകാരണം അവരുടെ കുടുംബത്തിനുണ്ടായ മാനസികാഘാതം ഒട്ടും കുറച്ചുകാണാനാകില്ല. ഒരു പോലീസുകാരന്&#x200d; പോലും ചികില്&#x200d;സക്കിടെ അടുത്തുണ്ടായിരുന്നെങ്കില്&#x200d; അവര്&#x200d; ഹാജരാക്കിയ വയലന്റാകുമെന്നുറപ്പുള്ള അധ്യാപകനില്&#x200d;നിന്ന് ആ യുവഡോക്ടറെ രക്ഷിക്കാമായിരുന്നില്ലേ?</p>
<p>തങ്ങളുടേതല്ലാത്ത കാരണങ്ങളാല്&#x200d; രോഗികള്&#x200d; മരിക്കുകയും രോഗം ഗുരുതരമാകുകയും ചെയ്യുന്നതിനാണ് ആക്രമണങ്ങളുണ്ടാകുന്നതെന്നാണ ്‌ഡോക്ടര്&#x200d;മാരുടെ പരാതി. പലപ്പോഴും ഗുരുതരനിലയിലാകും രോഗികളെ ശുശ്രൂഷിക്കേണ്ടിവരുന്നത്. താന്&#x200d; പാതി ,ദൈവം പാതി എന്നേ ഇക്കാര്യത്തില്&#x200d; പറയാനാകൂ. എന്നാലും എല്ലാം ഡോക്ടര്&#x200d;മാരുടെ കുറ്റമെന്ന് പറഞ്ഞ് ആക്രമിക്കപ്പെടുകയാണ് പതിവ്. രോഗികളുടെ ബന്ധുക്കളുടെ മാനസികാവസ്ഥ തിരിച്ചറിയാനും അവരെ ശാന്തരാക്കാനുമുള്ള സംവിധാനങ്ങള്&#x200d; ഏര്&#x200d;പെടുത്തേണ്ടത് അതാത് ആശുപത്രികളും സര്&#x200d;ക്കാരുമാണ്. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; ആരോഗ്യമേഖലയെക്കുറിച്ച് മേനി നടിക്കുകയും നിസ്സാരകാര്യത്തിന് ഡോക്ടര്&#x200d;മാരെ പഴിക്കുകയും സസ്‌പെന്&#x200d;ഡ് ചെയ്യുകയും വരെയാണ്. കേരളത്തിലെ ആതുരമേഖലയില്&#x200d; ഡോക്ടര്&#x200d;മാര്&#x200d; ജോലിചെയ്യാന്&#x200d;മടികാട്ടുന്നതും ഇതുകൊണ്ടുതന്നെയെന്ന് ഐ.എം.എ പറയുന്നു. ക്രിമിനല്&#x200d; സ്വഭാവമുള്ള ഡോക്ടര്&#x200d;മാരുടെ എണ്ണം വളരെ വിരളമായിട്ടും എല്ലാ ഡോക്ടര്&#x200d;മാരെയും കുറ്റവാളികളാക്കുന്ന പ്രവണതയാണ ്കാണുന്നത്. ഏതെങ്കിലും ഒരു ഡോക്ടര്&#x200d; വൈകാതെ കേരളത്തില്&#x200d; കൊല്ലപ്പെടാമെന്ന് മുന്നറിയിപ്പ് നല്&#x200d;കിയത് ഡോ. സുല്&#x200d;ഫിനൂഹാണ്. ഏതാനും ആഴ്ച മുമ്പായിരുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നിട്ടും താനൂരിലേതുപോലെ സര്&#x200d;ക്കാരും പ്രത്യേകിച്ച് ആരോഗ്യവകുപ്പും പതിവ ്തക്കിടകളുമായി രംഗത്തുവരും. ഏതാനും ദിവസം എല്ലാം ഭദ്രമെന്നുറപ്പ് വരുത്തും. പിന്നീട് പഴയ പടി. സമഗ്രമായ നിയമനിര്&#x200d;മാണത്തിനൊപ്പം.ഡോക്ടര്&#x200d;മാരുടെ സുരക്ഷക്ക് അതാതിടങ്ങളില്&#x200d; യൂറോപ്യന്&#x200d; മാതൃകയില്&#x200d; സൗകര്യങ്ങളും സംവിധാനവും ഏര്&#x200d;പെടുത്തുകയാണ് ഇതിന് പരിഹാരം.</p>
<p>&#8216; ഏതൊരു ഡോക്ടറും ഏത് സമയവും ശ്രദ്ധിച്ചിരുന്നാലും ആക്രമിക്കപ്പെടാം&#8217; ഇതെഴുതിയത് 135 വര്&#x200d;ഷം മുമ്പാണ്. അതും അമേരിക്കയിലെ ഒരു മാസികയില്&#x200d;. എന്നാലിത് ഇന്നും പല്ലന ബോട്ടപകടത്തിന് 100 വര്&#x200d;ഷം തികഞ്ഞിട്ടും താനൂരില്&#x200d; ബോട്ടപകടമുണ്ടാകുന്നതുപോലെ പല്ലവിയായി മാറിയിരിക്കുന്നു ! യൂറോപ്യന്&#x200d; രാജ്യങ്ങളില്&#x200d; പലയിടത്തും സര്&#x200d;ക്കാരുകളാണ് പൗരന്മാരുടെ ചികില്&#x200d;സാ ചെലവ് വഹിക്കുന്നത്. എന്നാല്&#x200d; ഇന്ത്യപോലുളള രാജ്യങ്ങളില്&#x200d; കയ്യില്&#x200d;നിന്നുള്ള പണമെടുത്ത്ചികില്&#x200d;സിക്കേണ്ടിവരുന്ന രോഗിയുടെയും കുറഞ്ഞ ശമ്പളത്തിന് പണിയെടുക്കേണ്ടിവരുന്ന ഡോക്ടറുടെയും അവസ്ഥയാണ് പരിതാപകരവും ആശങ്കാജനകവും. സര്&#x200d;ക്കാരുകള്&#x200d;ക്കാണ് ഇതിനുളള ഉത്തരവാദിത്തം. എന്നിട്ടാണ് ജനത്തെ ബോധവല്&#x200d;കരിക്കേണ്ടത്. രോഗിയുടെയും സമൂഹത്തിന്റെയും ജീവന്&#x200d; ഡോക്ടറുടെ കയ്യിലാണെന്നും ഡോക്ടരുടെ ജീവന് അതിനേക്കാള്&#x200d; വിലയുണ്ടെന്നും എല്ലാവരും മറക്കാതിരിക്കുക.!</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/spatients-doctors.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
