<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kerlapolice &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerlapolice/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 02 Jun 2023 05:16:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kerlapolice &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നഷ്ടപ്പെട്ടുപോയ സാധനങ്ങളെ  കുറിച്ച്  വിവരം നൽകാം; പോലീസിന്&#x200d;റെ തുണ പോര്&#x200d;ട്ടലില്&#x200d; അധിക സേവനങ്ങള്&#x200d; ലഭ്യമാക്കി</title>
		<link>https://www.chandrikadaily.com/tunaportalkeralapolice.html</link>
					<comments>https://www.chandrikadaily.com/tunaportalkeralapolice.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 02 Jun 2023 05:16:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerlapolice]]></category>
		<category><![CDATA[tuna portal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257238</guid>

					<description><![CDATA[ജാഥകള്&#x200d;, സമരങ്ങള്&#x200d; എന്നിവ നടത്തുന്ന സംഘടനകള്&#x200d;ക്ക് അക്കാര്യം ജില്ലാ പോലീസിനെയും സ്പെഷ്യല്&#x200d; ബ്രാഞ്ചിനെയും ഓണ്&#x200d;ലൈനായി അറിയിക്കാനുളള സംവിധാനവും തുണ പോര്&#x200d;ട്ടലില്&#x200d; ഏര്&#x200d;പ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>പോലീസ് നല്&#x200d;കുന്ന വിവിധ സേവനങ്ങള്&#x200d;ക്കായി ഓണ്&#x200d;ലൈന്&#x200d; വഴി അപേക്ഷിക്കാനുളള തുണ പോര്&#x200d;ട്ടലില്&#x200d; അധികമായി മൂന്ന് സൗകര്യങ്ങള്&#x200d; കൂടി ഏര്&#x200d;പ്പെടുത്തി. ഇതിന്&#x200d;റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി അനില്&#x200d; കാന്ത് നിര്&#x200d;വ്വഹിച്ചു.</p>
<p>നഷ്ടപ്പെട്ടുപോയ സാധനങ്ങള്&#x200d; സംബന്ധിച്ച് പോലീസിന് വിവരം നല്&#x200d;കാനുളള സംവിധാനമാണ് അതിലൊന്ന്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്&#x200d; അന്വേഷണത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്&#x200d;ക്ക് കൈമാറും. തുടര്&#x200d;നടപടികള്&#x200d; ഐ-കോപ്സ് എന്ന ആപ്ലിക്കേഷനില്&#x200d; രേഖപ്പെടുത്തും. അന്വേഷണത്തില്&#x200d; സാധനം കണ്ടുകിട്ടിയാല്&#x200d; പരാതിക്കാരന് കൈമാറും. പരാതി പിന്&#x200d;വലിക്കപ്പെട്ടാല്&#x200d; തുടര്&#x200d;നടപടികള്&#x200d; അവസാനിപ്പിക്കും. സാധനം കണ്ടെത്താന്&#x200d; സാധിക്കാത്തപക്ഷം അത് സൂചിപ്പിക്കുന്ന സര്&#x200d;ട്ടിഫിക്കറ്റ് അപേക്ഷകന് നല്&#x200d;കും. ഓണ്&#x200d;ലൈനില്&#x200d; നല്&#x200d;കുന്ന പരാതിയില്&#x200d; ന്യൂനതകള്&#x200d; ഉണ്ടെങ്കില്&#x200d; അത് പരിഹരിച്ച് വീണ്ടും സമര്&#x200d;പ്പിക്കാനും സൗകര്യമുണ്ട്.</p>
<p>ജാഥകള്&#x200d;, സമരങ്ങള്&#x200d; എന്നിവ നടത്തുന്ന സംഘടനകള്&#x200d;ക്ക് അക്കാര്യം ജില്ലാ പോലീസിനെയും സ്പെഷ്യല്&#x200d; ബ്രാഞ്ചിനെയും ഓണ്&#x200d;ലൈനായി അറിയിക്കാനുളള സംവിധാനവും തുണ പോര്&#x200d;ട്ടലില്&#x200d; ഏര്&#x200d;പ്പെടുത്തി. ജില്ലാ പോലീസ് ആവശ്യമായ നിര്&#x200d;ദ്ദേശങ്ങളോടെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകള്&#x200d;ക്ക് വിവരം കൈമാറും. അപേക്ഷകള്&#x200d;ക്ക് നിയമാനുസരണമുളള നോട്ടീസും നല്&#x200d;കും.</p>
<p>തുണ പോര്&#x200d;ട്ടലില്&#x200d; രജിസ്റ്റര്&#x200d; ചെയ്ത ശേഷം മോട്ടോര്&#x200d;വാഹന അപകടക്കേസുകളുമായി ബന്ധപ്പെട്ട രേഖകള്&#x200d; ഓണ്&#x200d;ലൈനില്&#x200d; പണമടച്ച് വാങ്ങാന്&#x200d; ഇന്&#x200d;ഷുറന്&#x200d;സ് കമ്പനികള്&#x200d;ക്ക് അവസരം നല്&#x200d;കുന്ന സംവിധാനവും തുണ പോര്&#x200d;ട്ടലില്&#x200d; നിലവില്&#x200d; വന്നു. ചികില്&#x200d;സാ സര്&#x200d;ട്ടിഫിക്കറ്റ്, മുറിവ് സംബന്ധിച്ച സര്&#x200d;ട്ടിഫിക്കറ്റ്, വാഹന രജിസ്ട്രേഷന്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് തുടങ്ങി 13 തരം സര്&#x200d;ട്ടിഫിക്കറ്റുകളാണ് ഓരോ രേഖയ്ക്കും 100 രൂപ നല്&#x200d;കി ഇന്&#x200d;ഷുറന്&#x200d;സ് കമ്പനികള്&#x200d;ക്ക് ലഭ്യമാക്കുക.</p>
<p>നിരവധി സവിശേഷതകളാണ് തുണ പോര്&#x200d;ട്ടലിനുളളത്. ആക്സിഡന്&#x200d;റ് ജി.ഡി കോപ്പി, മൈക്ക് ഉപയോഗിക്കുന്നതിനുളള അനുമതി, പരാതി നല്&#x200d;കല്&#x200d; എന്നിവ ഓണ്&#x200d;ലൈന്&#x200d; ആയി നിര്&#x200d;വ്വഹിക്കാം. ഇവ ലഭിച്ചതായ രസീത് ഓണ്&#x200d;ലൈനായി തന്നെ ലഭിക്കും. ക്രിമിനല്&#x200d; കേസില്&#x200d; ഉള്&#x200d;പ്പെട്ടിട്ടില്ലെന്ന സര്&#x200d;ട്ടിഫിക്കറ്റിന് അപേക്ഷിക്കാനും എഫ്.ഐ.ആര്&#x200d; കോപ്പി ഡൗണ്&#x200d;ലോഡ് ചെയ്യാനും സാധിക്കും. അപേക്ഷകളുടെ നിലവിലെ അവസ്ഥ പോര്&#x200d;ട്ടലിലൂടെയും എസ്.എം.എസ് ആയും അറിയാന്&#x200d; കഴിയും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tunaportalkeralapolice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയില്&#x200d; ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് പൊലീസുകാരന്റെ കാര്&#x200d;; നിര്&#x200d;ത്താതെ പോയി</title>
		<link>https://www.chandrikadaily.com/a-policemans-car-hit-a-biker-in-kochi-it-didnt-stop-kochi.html</link>
					<comments>https://www.chandrikadaily.com/a-policemans-car-hit-a-biker-in-kochi-it-didnt-stop-kochi.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 21 May 2023 03:36:51 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[kerlapolice]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=254937</guid>

					<description><![CDATA[ഇടിച്ചു തെറിപ്പിച്ച ശേഷം രണ്ട് കിലോമീറ്ററിന് അപ്പുറം ആളൊഴിഞ്ഞ സ്ഥലത്താണ് കാര്&#x200d; നിര്&#x200d;ത്തിയത്.]]></description>
										<content:encoded><![CDATA[<p>പൊലീസ് ഉദ്യോഗസ്ഥന്&#x200d; സഞ്ചരിച്ച കാര്&#x200d; ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്&#x200d;ത്താതെ പോയതായി പരാതി. കഴിഞ്ഞദിവസം എറണാകുളം ഹാര്&#x200d;ബര്&#x200d; പാലത്തിലാണ് കാര്&#x200d; ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചത്. പരിക്കേറ്റ ഇയാള്&#x200d; ഗുരുതരാവസ്ഥയില്&#x200d; ചികിത്സയിലാണ്.</p>
<p>ഇടിച്ചു തെറിപ്പിച്ച ശേഷം രണ്ട് കിലോമീറ്ററിന് അപ്പുറം ആളൊഴിഞ്ഞ സ്ഥലത്താണ് കാര്&#x200d; നിര്&#x200d;ത്തിയത്. ബൈക്കില്&#x200d; എത്തിയ രണ്ടുപേര്&#x200d; കാറില്&#x200d; ഉണ്ടായിരുന്നവരെ അപകട വിവരം അറിയിച്ചപ്പോള്&#x200d; തട്ടിക്കയറുകയും രൂക്ഷമായി സംസാരിക്കുകയും ചെയ്തു.</p>
<p>ചുള്ളിക്കല്&#x200d; സ്വദേശി വിമലിനെ നാട്ടുകാരാണ് ആശുപത്രിയില്&#x200d; എത്തിച്ചത്. നിലവില്&#x200d; പരാതി നല്&#x200d;കിയിട്ട് നടപടിയൊന്നുമില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-policemans-car-hit-a-biker-in-kochi-it-didnt-stop-kochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.കെ.ജി സെൻ്ററിന് സർക്കാർ വക പൊലീസ് കാവൽ തുടരുന്നു</title>
		<link>https://www.chandrikadaily.com/akgcenterpoliceprotection.html</link>
					<comments>https://www.chandrikadaily.com/akgcenterpoliceprotection.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 28 Apr 2023 03:13:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[akg centre]]></category>
		<category><![CDATA[kerlapolice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250400</guid>

					<description><![CDATA[അതേസമയം എ.കെ. ജി സെൻ്റർ ആക്രമണക്കേസിൽ ഇതുവരെയായിട്ടും കുറ്റപത്രം നൽകാനും പൊലീസിന് കഴിഞ്ഞിട്ടില്ല.]]></description>
										<content:encoded><![CDATA[<p>കഴിഞ്ഞ പത്തു മാസമായി സൗജന്യമായി സി.പി.എം ആസ്ഥാനത്തിന് 3 പൊലീസുകാരുടെ കാവൽ. പടക്കമേറ് സംഭവത്തിന് ശേഷം കാവൽ ഇന്നും തുടരുന്നതിൽ പൊലീസ് ഉരുണ്ടു കളിക്കുന്നു. ഒരു പൊലീസുകാരനെ മാത്രമാണ് നിയോഗിച്ചിട്ടുള്ളുവെന്ന് പറയുന്ന പൊലീസ് മറ്റ് രണ്ട് പേരുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ്. വയനാട്ടെ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേർക്ക് സി.പി.എം ആക്രമണം നടന്നയുടൻ എല്ലാ പാർട്ടി ഓഫീസുകൾക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയെങ്കിലും അവയെല്ലാം പിൻവലിച്ചിരുന്നു. അതാത് പാർട്ടി ചെലവിൽ മാത്രമേ പൊലീസിനെ വിട്ടു നൽകാവൂ എന്നിരിക്കെയാണ് മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തരവകുപ്പിൻ്റെ ഈ നടപടി. അതേസമയം എ.കെ. ജി സെൻ്റർ ആക്രമണക്കേസിൽ ഇതുവരെയായിട്ടും കുറ്റപത്രം നൽകാനും പൊലീസിന് കഴിഞ്ഞിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/akgcenterpoliceprotection.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷേത്രോത്സവത്തിനിടെ  നൃത്തം; എസ് .ഐ യെ സസ്പെൻഡ് ചെയ്തു</title>
		<link>https://www.chandrikadaily.com/keralafesival-si-dance-policeenquiry.html</link>
					<comments>https://www.chandrikadaily.com/keralafesival-si-dance-policeenquiry.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 06 Apr 2023 07:04:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dance]]></category>
		<category><![CDATA[Festival]]></category>
		<category><![CDATA[idukki]]></category>
		<category><![CDATA[kerlapolice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246549</guid>

					<description><![CDATA[ശാന്തൻപാറ സ്റ്റേഷൻ പരിധിയിലെ പൂപ്പാറ ടൗണിലുള്ള മാരിയമ്മൻ കോവിലിൽ ക്രമസമാധാന ഡ്യൂട്ടിക്കെത്തിയതായിരുന്നു എസ്.ഐയും സംഘവും.]]></description>
										<content:encoded><![CDATA[<p>ഉത്സവത്തിന് ക്രമസമാധാന ഡ്യൂട്ടിക്കെത്തിയ എസ്.ഐ യുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായതോടെ  എസ് .ഐ യെ സസ്പെൻഡ് ചെയ്തു. ഇടുക്കി ജില്ലയിലെ ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ എസ്. ഐയാണ് നൃത്തം ചെയ്ത് വിവാദത്തിലായിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.<br />
ശാന്തൻപാറ സ്റ്റേഷൻ പരിധിയിലെ പൂപ്പാറ ടൗണിലുള്ള മാരിയമ്മൻ കോവിലിൽ ക്രമസമാധാന ഡ്യൂട്ടിക്കെത്തിയതായിരുന്നു എസ്.ഐയും സംഘവും. രാത്രിയിൽ ക്ഷേത്രാചാരങ്ങളുടെ ഭാഗമായി മാരിയമ്മ . കാളിയമ്മ എന്ന തമിഴ് ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയതോടെയാണ് എസ്.ഐ പരിസരം മറന്ന് നൃത്തം ആരംഭിച്ചത്.ചിലർ ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി സസ്പെൻഡ് ചെയ്തത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keralafesival-si-dance-policeenquiry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
