<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kidanapping &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kidanapping/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 24 Nov 2025 04:30:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kidanapping &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം; നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍</title>
		<link>https://www.chandrikadaily.com/attempt-to-abduct-youth-four-people-are-in-police-custody.html</link>
					<comments>https://www.chandrikadaily.com/attempt-to-abduct-youth-four-people-are-in-police-custody.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 24 Nov 2025 04:30:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[kidanapping]]></category>
		<category><![CDATA[kozhikkode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365021</guid>

					<description><![CDATA[. കാറില്‍ എത്തിയ സംഘം കാസര്‍കോട് സ്വദേശിയായ യുവാവിനെ ബലമായി കാറിലേക്കു കയറ്റാന്‍ ശ്രമിച്ചതായാണ് വിവരം.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് നഗരത്തില്&#x200d; യുവാവിനെ തട്ടിക്കൊണ്ടുപോകാന്&#x200d; ശ്രമിച്ച നാലംഗ സംഘത്തെ ചേവായൂര്&#x200d; പൊലീസ് കസ്റ്റഡിയിലെടുത്തു. കാറില്&#x200d; എത്തിയ സംഘം കാസര്&#x200d;കോട് സ്വദേശിയായ യുവാവിനെ ബലമായി കാറിലേക്കു കയറ്റാന്&#x200d; ശ്രമിച്ചതായാണ് വിവരം.</p>
<p>സംഭവത്തില്&#x200d; പരിക്കേറ്റ യുവാവിനെ മുഖത്ത് ഉള്&#x200d;പ്പെടെ പരിക്കുകളോടെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്&#x200d; അദ്ദേഹം ഔദ്യോഗികമായി പരാതി നല്&#x200d;കാന്&#x200d; തയ്യാറല്ലെന്ന് പൊലീസ് അറിയിച്ചു.</p>
<p>ഇന്നലെ രാത്രിയോടെ യുവാവിനെ കാറില്&#x200d; കൊണ്ടുപോകാനുള്ള ശ്രമം നടന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്&#x200d;ന്ന് പൊലീസ് വാഹനത്തെ ട്രാക്ക് ചെയ്ത് പ്രതികളെ വേഗത്തില്&#x200d; പിടികൂടുകയായിരുന്നു.</p>
<p>പണമിടപാടുമായി ബന്ധപ്പെട്ട തര്&#x200d;ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. കാസര്&#x200d;കോട് സ്വദേശിയായ യുവാവ് ഏറെകാലമായി കോഴിക്കോട് താമസിക്കുന്ന ആളാണ്. കസ്റ്റഡിയില്&#x200d; ഉള്ളവരും കോഴിക്കോട് സ്വദേശികളാണ്.</p>
<p>യുവാവ് പരാതി നല്&#x200d;കാന്&#x200d; തയാറായാല്&#x200d; മാത്രമേ കേസില്&#x200d; കൂടുതല്&#x200d; വിവരങ്ങള്&#x200d; പുറത്തുവിടാനാകൂവെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attempt-to-abduct-youth-four-people-are-in-police-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയ ദമ്പതികള്‍ അറസ്റ്റില്‍; സഹോദരിയുടെ മക്കളില്ലാത്ത വിഷമം കാരണം കുട്ടിയെ വില്‍ക്കാന്‍ ശ്രമം</title>
		<link>https://www.chandrikadaily.com/1couple-arrested-for-kidnapping-two-and-a-half-year-old-boy-sister-tries-to-sell-child-due-to-childless-situation.html</link>
					<comments>https://www.chandrikadaily.com/1couple-arrested-for-kidnapping-two-and-a-half-year-old-boy-sister-tries-to-sell-child-due-to-childless-situation.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 23 Sep 2025 10:53:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kidanappind]]></category>
		<category><![CDATA[kidanapping]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355402</guid>

					<description><![CDATA[കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് അയല്‍ക്കാരാണെന്നും പിന്നീട് സംഘം ബിഹാറിലേക്ക് കടന്നതായും കണ്ടെത്തി]]></description>
										<content:encoded><![CDATA[<p>പഞ്ചാബ്: ലുധിയാനയില്&#x200d; രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയി വില്&#x200d;ക്കാന്&#x200d; ശ്രമിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലി തേടി എത്തിയ ദമ്പതികളുടെ കുഞ്ഞിനെയാണ് വ്യാഴാഴ്ച തട്ടിക്കൊണ്ടുപോയത്. പുറത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ കുഞ്ഞിനെ കണ്ടെത്താന്&#x200d; കുടുംബം പൊലീസില്&#x200d; പരാതി നല്&#x200d;കിയിരുന്നു.</p>
<p>പൊലീസ് 12 മണിക്കൂറിനുള്ളില്&#x200d; സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് അയല്&#x200d;ക്കാരാണെന്നും പിന്നീട് സംഘം ബിഹാറിലേക്ക് കടന്നതായും കണ്ടെത്തി. നിലവില്&#x200d; കുഞ്ഞ് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു.</p>
<p>സംഭവത്തില്&#x200d; രമേശ് കുമാര്&#x200d;, ചന്ദന്&#x200d; സാഹ്നി, ബബിത, ഭര്&#x200d;ത്താവ് ജെന്നത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ കുഞ്ഞിനെ വാങ്ങാന്&#x200d; തയ്യാറായ റിത ദേവിയും ഭര്&#x200d;ത്താവ് സന്തോഷ് സാഹ്നിയും പിടിയിലായി.</p>
<p>ബബിതയുടെ സഹോദരിയാണ് റിത. മക്കളില്ലാത്ത സഹോദരിയുടെ വിഷമം കണ്ട ബബിതയാണ് പദ്ധതി ആസൂത്രണം ചെയ്തത്. സുഹൃത്തുക്കളായ ചന്ദ്രന്&#x200d;, സുഭാഷ് എന്നിവര്&#x200d;ക്ക് 1.29 ലക്ഷം നല്&#x200d;കിയാല്&#x200d; കുഞ്ഞിനെ തട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതിനെ തുടര്&#x200d;ന്ന് ബബിതയുടെ വീട്ടിനടുത്തുള്ള കുഞ്ഞിനെ ലക്ഷ്യമാക്കി. തട്ടിക്കൊണ്ടുപോയ ഉടന്&#x200d; തന്നെ സിസിടിവിയില്&#x200d; പതിഞ്ഞതിനാല്&#x200d; സംഘം ബിഹാറിലേക്ക് രക്ഷപ്പെടാന്&#x200d; ശ്രമിച്ചു. കുട്ടിയെ പിന്നീട് കുടുംബത്തിന് തിരികെ നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1couple-arrested-for-kidnapping-two-and-a-half-year-old-boy-sister-tries-to-sell-child-due-to-childless-situation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുട്ടിയെ തട്ടികൊണ്ട് പോയ പ്രതികളെ കണ്ടെത്താന്&#x200d; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു</title>
		<link>https://www.chandrikadaily.com/a-special-investigation-team-has-been-formed-to-trace-the-accused-who-abducted-the-child.html</link>
					<comments>https://www.chandrikadaily.com/a-special-investigation-team-has-been-formed-to-trace-the-accused-who-abducted-the-child.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 29 Nov 2023 13:27:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[kidanapping]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[special investigation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284484</guid>

					<description><![CDATA[പ്രതികളെ പിടികൂടാന്&#x200d; കഴിയാതെ ഇരുട്ടില്&#x200d; തപ്പുകയാണ് ഇപ്പോഴും പൊലീസ്.]]></description>
										<content:encoded><![CDATA[<p>കൊല്ലം ഓയൂരില്&#x200d; കുട്ടിയെ തട്ടികൊണ്ട് പോയ കേസില്&#x200d; പ്രതികളെ പിടികൂടാന്&#x200d; പ്രത്യേക സംഘം. പ്രതികളെ പിടികൂടാന്&#x200d; കഴിയാതെ ഇരുട്ടില്&#x200d; തപ്പുകയാണ് ഇപ്പോഴും പൊലീസ്. പാരിപ്പള്ളിയില്&#x200d; ഓട്ടോയില്&#x200d; എത്തിയ പ്രതികള്&#x200d; 7 മിനിട്ട് പാരിപ്പള്ളിയില്&#x200d; ചിലവഴിച്ചു. കുട്ടിയെ ആശ്രാമത്ത് ആദ്യം കൊണ്ടുവന്നതും കാറിലെന്നാണ് സൂചന.</p>
<p>പ്രൊഫഷണല്&#x200d; സംഘമല്ല കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് ആവര്&#x200d;ത്തിക്കുന്ന പൊലീസിന് കുട്ടിയെ കിട്ടി 24 മണിക്കൂര്&#x200d; കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്&#x200d; കഴിയാത്തത് വലിയ നാണക്കേടുണ്ടാക്കിയതോടെയാണ് അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരെ ഉള്&#x200d;പ്പെടുത്തി പുതിയ സംഘത്തെ രൂപീകരിച്ചത്. കാണാമറയത്തുള്ള പ്രതികള്&#x200d;ക്കായി പൊലീസ് അന്വേഷണം തുടരുമ്പോഴും സംഘത്തെ കുറിച്ച് പൊലീസിന് മുന്നിലുള്ളത് ചില സംശയങ്ങള്&#x200d; മാത്രമാണ്.</p>
<p>കുട്ടിയെ ഇന്നലെ ആശ്രാമത്തേക്ക് എത്തിച്ചത് കാറിലാണെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ട്. കാറില്&#x200d; കുട്ടിയെ ആശ്രാമത്ത് എത്തിച്ച സംഘം കുട്ടിയെ ഇറക്കി വിടാനുള്ള സ്ഥലം കണ്ടെത്തിയെന്നും തുടര്&#x200d;ന്ന് സ്ത്രീയ്ക്ക് ഒപ്പം ഓട്ടോയില്&#x200d; കയറ്റി വിട്ടുവെന്നുമാണ് പൊലീസിന് കണ്ടെത്തല്&#x200d;.</p>
<p>തട്ടിക്കൊണ്ട് പോകാന്&#x200d; ഉപയോഗിച്ച കാര്&#x200d; ഉപേക്ഷിച്ച് നീലക്കാറിലാണ് ഇന്നലെ കുട്ടി യുവതിയും സംഘവും കൊല്ലം നഗരത്തിലെത്തിച്ചത്. പ്രതികള്&#x200d; പാരിപ്പള്ളിയില്&#x200d; എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.ഓട്ടോ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിന്റേതാണയെന്നാണ് പൊലീസിന്റെ നിഗമനം.</p>
<p>കുട്ടിയെ തട്ടിക്കൊണ്ടു പോയവര്&#x200d; കൊല്ലം ജില്ലക്കാര്&#x200d; തന്നെയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികള്&#x200d; തെരഞ്ഞെടുത്ത വഴികേന്ദ്രീകരിച്ചാണ് ഈ നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-special-investigation-team-has-been-formed-to-trace-the-accused-who-abducted-the-child.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതികളെ കുറിച്ച് ഒരുതുമ്പു പോലും കിട്ടാതെ വട്ടം കറങ്ങി പൊലീസ്; സഹായം തേടി നോട്ടീസ്‌</title>
		<link>https://www.chandrikadaily.com/the-police-went-round-and-round-without-getting-any-clue-about-the-accused-notice-seeking-assistance.html</link>
					<comments>https://www.chandrikadaily.com/the-police-went-round-and-round-without-getting-any-clue-about-the-accused-notice-seeking-assistance.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 29 Nov 2023 12:29:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[kidanapping]]></category>
		<category><![CDATA[kollam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284475</guid>

					<description><![CDATA[94979 80211 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നാണ് കൊല്ലം റൂറൽ പൊലീസിന്റെ അറിയിപ്പ്.]]></description>
										<content:encoded><![CDATA[<p>ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ സഹായം തേടി പൊലീസ് വാഹനം തിരിച്ചറിയാൻ പൊതുജന സഹായം തേടി പൊലീസ് നോട്ടിസ് ഇറക്കി. KL 04 AF 3239 എന്ന നമ്പർപ്ലേറ്റ് നിർമിച്ചവർ പൊലീസിനെ അറിയിക്കണം. 94979 80211 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നാണ് കൊല്ലം റൂറൽ പൊലീസിന്റെ അറിയിപ്പ്.</p>
<p>കൊല്ലം തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും പ്രതികൾ സഞ്ചരിച്ച വാഹനം പോലും കാണാമറയത്താണ്. കുഞ്ഞിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് പ്രതികളെ കണ്ടെത്താനാണ് പൊലീസ് നീക്കം.</p>
<p>രണ്ടുരാത്രിയും പകലും പിന്നിടുമ്പോഴും പ്രതികളെക്കുറിച്ച് ഒരുതുമ്പു പോലും ലഭിക്കാതെ പൊലീസ് വട്ടംകറങ്ങുകയാണ്. കൊല്ലം ജില്ലക്കാരായ പ്രതികൾ കല്ലുവാതുക്കൽ, വർക്കല കേന്ദ്രീകരിച്ചാണ് തങ്ങിയതെന്നാണ് സൂചന. കുഞ്ഞ് നൽകിയ വിവരം പ്രകാരം ഒരു ഒറ്റനില വലിയ വീട്ടിലായിരുന്നു കുഞ്ഞിനെ താമസിപ്പിച്ചിരുന്നത്.</p>
<p>തട്ടിക്കൊണ്ടുപോയപ്പോൾ സഞ്ചരിച്ച കാർ, പിന്നീട് പ്രതികൾ പാരിപ്പളളിയിൽ എത്തിയ ഓട്ടോറിക്ഷ ഇതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വീടുമായി അടുപ്പമുണ്ടായിരുന്നവർ ആസൂത്രണം ചെയ്താണോ തട്ടിക്കൊണ്ടുപോകലെന്നും പൊലീസ് അന്വേഷിക്കുന്നു.</p>
<p>കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പോയ യുവതി പിന്നീട് ആശ്രമം ഭാഗത്തു നിന്ന് എത് വാഹനത്തിൽ എവിടേക്കാണ് കടന്നുകളഞ്ഞതെന്ന് വ്യക്തമല്ല. മുപ്പതിലധികം സ്ത്രീകളുടെ ചിത്രം ഇതിനോടകം കുഞ്ഞിനെ കാണിച്ചെങ്കിലും കുഞ്ഞ് ആരെയും തിരിച്ചറിഞ്ഞിട്ടുമില്ല.</p>
<p>തട്ടിക്കൊണ്ടുപോകൽ ശ്രമത്തിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷിക്കുന്ന കേസിൽ സ്ത്രീയുടെ രേഖാചിത്രം പൊലീസ് തയാറാക്കി. നെടുമ്പന പഞ്ചായത്തിലെ നല്ലില പനയ്ക്കൽ ജംക്‌ഷന് സമീപം താമസിക്കുന്ന ചിത്രയുടെ വീടിന് മുന്നിലാണ് തിങ്കൾ രാവിലെ എട്ടരയ്ക്ക് സ്‌കൂട്ടറിൽ സ്ത്രീയും പുരുഷനും എത്തിയത്. ഇതേ സ്ത്രീ തന്നെയാണോ ഓയൂരിലും ഉണ്ടായിരുന്നതെന്ന് പൊലീസ് അന്വേഷിക്കുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-police-went-round-and-round-without-getting-any-clue-about-the-accused-notice-seeking-assistance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
