<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kidnapped &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kidnapped/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 26 Nov 2025 06:42:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kidnapped &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 24 വിദ്യാര്‍ത്ഥികളെ വിട്ടയച്ചു</title>
		<link>https://www.chandrikadaily.com/24-kidnapped-students-released-in-nigeria.html</link>
					<comments>https://www.chandrikadaily.com/24-kidnapped-students-released-in-nigeria.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 26 Nov 2025 06:42:36 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[kidnapped]]></category>
		<category><![CDATA[Nigeria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365406</guid>

					<description><![CDATA[ വിദ്യാര്‍ത്ഥികളെ നേരിട്ട് സ്വീകരിച്ച പ്രസിഡണ്ട്, ഇനിയും തട്ടിക്കൊണ്ടുപോയവര്‍ക്ക് സുരക്ഷിതമായി മോചനം ഉറപ്പാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.]]></description>
										<content:encoded><![CDATA[<p>അബൂജ: കെബ്ബി സംസ്ഥാനത്തിലെ മാഗ പട്ടണത്തിലെ സെക്കന്&#x200d;ഡറി സ്‌കൂളില്&#x200d; നിന്നെടുത്ത് പോയ 24 വിദ്യാര്&#x200d;ത്ഥികളെ വിട്ടയച്ചതായി നൈജീരിയ പ്രസിഡന്റ് ബോല തിനുബു സ്ഥിരീകരിച്ചു. വിദ്യാര്&#x200d;ത്ഥികളെ നേരിട്ട് സ്വീകരിച്ച പ്രസിഡണ്ട്, ഇനിയും തട്ടിക്കൊണ്ടുപോയവര്&#x200d;ക്ക് സുരക്ഷിതമായി മോചനം ഉറപ്പാക്കാന്&#x200d; സുരക്ഷാ ഏജന്&#x200d;സികള്&#x200d;ക്ക് കര്&#x200d;ശന നിര്&#x200d;ദ്ദേശം നല്&#x200d;കി. രക്ഷാപ്രവര്&#x200d;ത്തനങ്ങളുടെ വിശദാംശങ്ങള്&#x200d; ഇതുവരെ പുറത്തുവിട്ടിട്ടില്ല.</p>
<p>നവംബര്&#x200d; 17-നാണ് ആയുധധാരികളായ സംഘം സ്‌കൂളിലെ 25 വിദ്യാര്&#x200d;ത്ഥികളെ തട്ടിക്കൊണ്ടുപോയത്. അന്നേ ദിവസം ഒരു വിദ്യാര്&#x200d;ത്ഥി രക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ള 24 പേരെയാണ് ഇപ്പോള്&#x200d; വിട്ടയച്ചിരിക്കുന്നത്.</p>
<p>വടക്കന്&#x200d; നൈജീരിയയില്&#x200d; മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള കൂട്ട തട്ടിക്കൊണ്ടുപോകലുകള്&#x200d; പതിവാണ്. സ്‌കൂളുകളെയും ഗ്രാമങ്ങളെയും ലക്ഷ്യമിടുന്ന ആയുധസംഘങ്ങളുടെ ആക്രമണം പലപ്പോഴും പ്രാദേശിക സുരക്ഷാസേനയെ പോലും പരാജയപ്പെടുത്താറുണ്ട്. കെബ്ബി സ്‌കൂളില്&#x200d; നിന്നും സൈന്യം പിന്മാറിയതിനു പിന്നാലെയാണ് ആക്രമണസംഘം സ്‌കൂള്&#x200d; കൈയ്യടക്കിയത്.</p>
<p>കുറച്ച് ദിവസങ്ങള്&#x200d;ക്ക് മുമ്പ് ക്വാറയിലെ ഗ്രാമത്തില്&#x200d; നിന്നും സ്ത്രീകളെയും കുട്ടികളെയും പിടികൂടിയ സംഭവവും റിപ്പോര്&#x200d;ട്ടായിരുന്നു. ഇതിന് പുറമേ, അടുത്ത കാലത്തെ ഏറ്റവും വലിയ തട്ടിക്കൊണ്ടുപോകലില്&#x200d; ഒരു കത്തോലിക്കാ സ്‌കൂളില്&#x200d; നിന്ന് 300-ലധികം വിദ്യാര്&#x200d;ത്ഥികളും ജീവനക്കാരും കാണാതായിരുന്നു.</p>
<p>തട്ടിക്കൊണ്ടുപോയവരില്&#x200d; 10 മുതല്&#x200d; 18 വയസ് വരെ പ്രായമുള്ള ആണ്&#x200d;കുട്ടികളും പെണ്&#x200d;കുട്ടികളും ഉള്&#x200d;പ്പെട്ടിരുന്നു. 88 കുട്ടികളെ രക്ഷിക്കാന്&#x200d; ശ്രമിച്ചെങ്കിലും, ഭൂരിഭാഗരെയും ആക്രമണസംഘം പിടിച്ചുകൊണ്ടുപോയി. ഇവരെ കണ്ടെത്തുന്നതിന് പ്രാദേശിക സേനയെയും പ്രത്യേക സ്‌ക്വാഡുകളെയും നിയോഗിച്ചതായി അധികാരികള്&#x200d; അറിയിച്ചു.</p>
<p>മോചനദ്രവ്യം ലഭിച്ച ശേഷം മാത്രമാണ് പല കുട്ടികളെയും ആഗോളമായും ആക്രമണസംഘങ്ങള്&#x200d; വിട്ടയയ്ക്കാറുള്ളത്. ക്രിസ്ത്യാനികള്&#x200d; പീഡിപ്പിക്കപ്പെടുന്നുവെന്ന അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണാള്&#x200d;ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഇത്തരം തട്ടിക്കൊണ്ടുപോകലുകള്&#x200d; വര്&#x200d;ധിച്ചുവെന്ന ആരോപണമുണ്ടെങ്കിലും, ആക്രമണങ്ങള്&#x200d; ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഒരുപോലെ ബാധിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/24-kidnapped-students-released-in-nigeria.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നൈജീരിയയില്‍ ബോക്കോ ഹറാം ആക്രമണം; 12 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി, ഗ്രാമം കത്തിച്ചു</title>
		<link>https://www.chandrikadaily.com/1boko-haram-attacks-in-nigeria-12-girls-are-kidnapped-and-the-village-is-burnt.html</link>
					<comments>https://www.chandrikadaily.com/1boko-haram-attacks-in-nigeria-12-girls-are-kidnapped-and-the-village-is-burnt.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 25 Nov 2025 07:13:42 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[Boko Haram attack]]></category>
		<category><![CDATA[kidnapped]]></category>
		<category><![CDATA[Nigeria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365240</guid>

					<description><![CDATA[കൃഷിയിടങ്ങളില്‍ നിന്ന് മടങ്ങുകയായിരുന്ന കൗമാരപ്രായക്കാരായ 12 പെണ്‍കുട്ടികളെയാണ് വൈകുന്നേരം അഞ്ചുമണിയോടെ തീവ്രവാദികള്‍തട്ടിക്കൊണ്ടുപോയത്.]]></description>
										<content:encoded><![CDATA[<p>അബുജ: നൈജീരിയയിലെ ബോര്&#x200d;ണോ സംസ്ഥാനത്തിലെ മുസ്സ ജില്ലയില്&#x200d; ബോക്കോ ഹറാം ഭീകരര്&#x200d; നടത്തിയ ക്രൂരാക്രമണം ജനങ്ങളെ ഭീതിയിലാക്കി. കൃഷിയിടങ്ങളില്&#x200d; നിന്ന് മടങ്ങുകയായിരുന്ന കൗമാരപ്രായക്കാരായ 12 പെണ്&#x200d;കുട്ടികളെയാണ് വൈകുന്നേരം അഞ്ചുമണിയോടെ തീവ്രവാദികള്&#x200d;തട്ടിക്കൊണ്ടുപോയത്.</p>
<p>മധുമേരി ഗ്രാമത്തിലേക്കുള്ള ആക്രമണം രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു. മോട്ടോര്&#x200d;സൈക്കിളുകളില്&#x200d; എത്തിയ ഭീകരര്&#x200d; വീടുകള്&#x200d;, കടകള്&#x200d;, വാഹനങ്ങള്&#x200d; എന്നിവയ്ക്ക് തീ കൊടുക്കുകയും വെടിയുതിര്&#x200d;ക്കുകയും ചെയ്തു. ആളുകളെ ഓടിച്ചുവിട്ടതോടെ ജീവഹാനി ഒഴിവായി എന്നാണ് പോലീസ് അറിയിച്ചത്. പുലര്&#x200d;ച്ചെ മൂന്നുമണിയോടെ ആക്രമികള്&#x200d; പ്രദേശം വിടുകയായിരുന്നു. സംഭവത്തിനു പിന്നാലെ സുരക്ഷാ സേന ഗ്രാമത്തില്&#x200d; കാവല്&#x200d; ശക്തിപ്പെടുത്തി. ബോര്&#x200d;ണോ സ്‌റ്റേറ്റ് പോലീസ് പബ്ലിക് റിലേഷന്&#x200d;സ് ഓഫീസര്&#x200d; എ.എസ.്പി. നഹും ദാസോ സ്ഥിരീകരിച്ചതനുസരിച്ച് തട്ടിക്കൊണ്ടുപോയ 12 പെണ്&#x200d;കുട്ടികളുടെ തിരച്ചില്&#x200d; തുടരുകയാണ്.</p>
<p>നൈജീരിയയില്&#x200d; കഴിഞ്ഞ മാസങ്ങളില്&#x200d; മതപരവും സാമുദായികവുമായ അക്രമങ്ങള്&#x200d; ഉയര്&#x200d;ന്നു വരികയാണ്. ഏതാനും ദിവസങ്ങള്&#x200d;ക്ക് മുന്&#x200d;പ് അബുജ അതിര്&#x200d;ത്തി പ്രദേശത്തെ ഒരു സ്വകാര്യ കത്തോലിക്കാ സ്‌കൂളില്&#x200d; കയറിയ ആയുധധാരികള്&#x200d; 215 വിദ്യാര്&#x200d;ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയിരുന്നു. ചിലര്&#x200d; രക്ഷപെട്ടെങ്കിലും ഭൂരിഭാഗം പേരും ഇപ്പോഴും കാണാതെയാണ്. ക്രിസ്ത്യന്&#x200d; അസോസിയേഷന്&#x200d; ഓഫ് നൈജീരിയയാണ് ഈ വിവരങ്ങള്&#x200d; സ്ഥിരീകരിച്ചത്. തട്ടിക്കൊണ്ടുപോകല്&#x200d;, ഗ്രാമങ്ങളിലെ അക്രമങ്ങള്&#x200d;, മതപരമായ ലക്ഷ്യങ്ങളും വംശീയ സംഘര്&#x200d;ഷങ്ങളും മൂലം രാജ്യം സുരക്ഷാ പ്രതിസന്ധിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; മുന്നറിയിപ്പ് നല്&#x200d;കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1boko-haram-attacks-in-nigeria-12-girls-are-kidnapped-and-the-village-is-burnt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്&#x200d;ഥിയെ വീട്ടില്&#x200d; നിന്ന് തട്ടി കൊണ്ടു പോയതായി പരാതി</title>
		<link>https://www.chandrikadaily.com/complaint-that-10th-class-student-was-abducted-from-home-in-thiruvananthapuram.html</link>
					<comments>https://www.chandrikadaily.com/complaint-that-10th-class-student-was-abducted-from-home-in-thiruvananthapuram.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 11 Feb 2025 16:21:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kidnapped]]></category>
		<category><![CDATA[STUDENT]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329435</guid>

					<description><![CDATA[മംഗലപുരം ഇടവിളാകം സ്വദേശി ആഷിക്കിനെയാണ് നാലംഗ സംഘം വീട്ടില്&#x200d; നിന്ന് ബലമായി കാറില്&#x200d; കയറ്റി കൊണ്ടു പോയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്&#x200d;ഥിയെ തട്ടി കൊണ്ടു പോയതായി പരാതി. മംഗലപുരം ഇടവിളാകം സ്വദേശി ആഷിക്കിനെയാണ് നാലംഗ സംഘം വീട്ടില്&#x200d; നിന്ന് ബലമായി കാറില്&#x200d; കയറ്റി കൊണ്ടു പോയത്. സംഭവത്തില്&#x200d; കുടുംബം മംഗലപുരം പോലീസില്&#x200d; പരാതി നല്&#x200d;കി.</p>
<p>ഇന്ന് രാത്രിയിലാണ് പത്താംക്ലാസുകാരനായ ആഷിക്കിനെ നാലംഗ സംഘം കാറില്&#x200d;ക്കയറ്റി കടന്നത്. വാഹനം ആറ്റിങ്ങല്&#x200d; ഭാഗത്തേക്കാണ് പോയതായാണ് വിവരം. ഇതിനുമുന്&#x200d;പും ഒരു സംഘം ആഷിഖിനെ കാറില്&#x200d; ബലമായി പിടിച്ചുകൊണ്ടുപോയി മര്&#x200d;ദിച്ചിരുന്നുവെന്ന് ബന്ധുക്കള്&#x200d; പൊലീസിനോട് പറഞ്ഞു. സംഭവത്തില്&#x200d; പൊലീസ് അന്വേഷണം നടത്തി വരികയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-10th-class-student-was-abducted-from-home-in-thiruvananthapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദ്യാര്&#x200d;ഥിനിയെ കടത്തിക്കൊണ്ടുപോയി കുത്തിക്കൊന്ന കേസ്: പ്രതി കുറ്റക്കാരന്&#x200d;</title>
		<link>https://www.chandrikadaily.com/1a-case-where-a-student-was-kidnapped-and-stabbed-to-death-the-accused-is-guilty.html</link>
					<comments>https://www.chandrikadaily.com/1a-case-where-a-student-was-kidnapped-and-stabbed-to-death-the-accused-is-guilty.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 04 Oct 2023 07:13:58 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[kidnapped]]></category>
		<category><![CDATA[Stabbed]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277668</guid>

					<description><![CDATA[ശിക്ഷ ഇന്നു ഉച്ചയ്ക്കുശേഷം പ്രഖ്യാപിക്കും]]></description>
										<content:encoded><![CDATA[<p>പ്ലസ് ടു വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ, വിദ്യാർഥിനിയുടെ സുഹൃത്തായ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ&#x200d;&#x200d; സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയുടെതാണ് വിധി. പീഡനം, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിവ തെളിഞ്ഞതിനെ തുടർന്ന് പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തേ വിധിച്ചിരുന്നു.</p>
<p>2020 ജനുവരി 7നാണ് സംഭവം നടന്നത്. ആലപ്പുഴ തുറവുര്&#x200d; സ്വദേശിനിയായ 17 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി വരെ പോയിവരാം എന്നു പറഞ്ഞ് വിദ്യാര്&#x200d;ഥിനിയെ കാറില്&#x200d; കയറ്റികൊണ്ടുപോയി വാല്&#x200d;പ്പാറയില്&#x200d; എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.</p>
<p>പ്രണയം നിരസിച്ചതിനെ തുടര്&#x200d;ന്നു കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നു തെളിവെടുപ്പിനിടെ ഇയാള്&#x200d; പൊലീസിനോടു പറഞ്ഞിരുന്നു. കൊച്ചിയിലെ സ്‌കൂളില്&#x200d; നിന്ന് ഉച്ചയോടെ കാണാതായ വിദ്യാര്&#x200d;ഥിനിയുടെ മൃതദേഹം പത്ത് മണിക്കൂറിനുശേഷം രാത്രി പന്ത്രണ്ടോയെയാണ് വാല്&#x200d;പ്പാറയിലെ തോട്ടത്തില്&#x200d; പൊലീസ് കണ്ടെത്തിയത്.</p>
<p>കാറില്&#x200d; വച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം തോട്ടത്തില്&#x200d; തള്ളുകയായിരുന്നു. വിദ്യാര്&#x200d;ഥിനിയുടെ നെഞ്ചില്&#x200d; ആഴത്തിലുള്ള 4 മുറിവുകളുണ്ടായിരുന്നു. ദേഹത്തു ചെറുതും വലുതുമായി ഇരുപതിലധികം മുറിവുകളുണ്ട്.</p>
<p>സര്&#x200d;വീസ് ചെയ്യാനെത്തിച്ച കാര്&#x200d; മോഷണം പോയതായി സഫര്&#x200d; ജോലി ചെയ്യുന്ന എറണാകുളം മരടിലെ സര്&#x200d;വീസ് സ്റ്റേഷന്&#x200d; അധികൃതര്&#x200d; ശേഷം മരട് പൊലീസില്&#x200d; പരാതി നല്&#x200d;കിയിരുന്നു. സഫറിനെയും കാണാനില്ലെന്നു പരാതിയില്&#x200d; പറഞ്ഞിരുന്നു.<br />
വിദ്യാര്&#x200d;ഥിനി തിരിച്ചെത്താതിരുന്നതിനെ തുടര്&#x200d;ന്നു വിദ്യാര്&#x200d;ഥിനിയുടെ പിതാവും സെന്&#x200d;ട്രല്&#x200d; സ്റ്റേഷനില്&#x200d; പരാതി നല്&#x200d;കിയിരുന്നു. എന്നാല്&#x200d;, പരാതിയില്&#x200d; സഫറിന്റെ കാര്യം പരാമര്&#x200d;ശിച്ചിരുന്നില്ല. സെന്&#x200d;ട്രല്&#x200d; പൊലീസ് അപ്പോള്&#x200d; തന്നെ കേസെടുക്കുകയും മറ്റു സ്റ്റേഷനുകളിലേക്കു വിവരം കൈമാറുകയും ചെയ്തു.</p>
<p>മരടില്&#x200d; നിന്നു മോഷണം പോയ കാര്&#x200d; മലക്കപ്പാറ ചെക്‌പോസ്റ്റ് കടന്നു തമിഴ്‌നാട്ടിലേക്കു പോയതായി മലക്കപ്പാറ പൊലീസിന് വിവരം ലഭിച്ചു. സഫറിന്റെ മൊബൈല്&#x200d; ലൊക്കേഷന്&#x200d; വച്ചാണ് ഇതു മനസ്സിലാക്കിയത്. മലക്കപ്പാറ പൊലീസ് പിന്നാലെ പാഞ്ഞു. തമിഴ്‌നാടിന്റെ ഭാഗമായ വാല്&#x200d;പ്പാറ ചെക്‌പോസ്റ്റിലും പൊലീസിനും സന്ദേശം കൈമാറി.</p>
<p>വാല്&#x200d;പ്പാറ ചെക് പോസ്റ്റെത്തുന്നതിനു മുന്&#x200d;പു തന്നെ വാട്ടര്&#x200d;ഫാള്&#x200d; പൊലീസ് കാര്&#x200d; തടഞ്ഞു. പരിശോധനയില്&#x200d;, കാറില്&#x200d; പെണ്&#x200d;കുട്ടിയെ കണ്ടെത്തിയില്ല. കാറില്&#x200d; രക്തക്കറ കണ്ടെത്തിയതോടെ സഫറിനെ കസ്റ്റഡിയിലെടുത്തു. മലക്കപ്പാറയില്&#x200d; നിന്നുള്ള പൊലീസ് സംഘം, സഫറിനെയും കൂട്ടി 4 മണിക്കൂറോളം നടത്തിയ തിരച്ചലിലാണു മൃതദേഹം കണ്ടെത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1a-case-where-a-student-was-kidnapped-and-stabbed-to-death-the-accused-is-guilty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
