<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kidnapping &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kidnapping/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 27 Nov 2025 04:40:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kidnapping &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്‍സ്റ്റാഗ്രാം വഴി പരിജയപ്പെട്ട എട്ടാം ക്ലാസുകാരിയെ കൊണ്ടു ഗോവയിലേക്ക് ഒളിച്ചോടിയ 26 കാരന്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/26-year-old-man-arrested-for-absconding-to-goa-with-8th-class-girl-whom-he-had-wooed-through-instagram.html</link>
					<comments>https://www.chandrikadaily.com/26-year-old-man-arrested-for-absconding-to-goa-with-8th-class-girl-whom-he-had-wooed-through-instagram.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Nov 2025 04:40:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[kidnapping]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365539</guid>

					<description><![CDATA[ തുമ്പോട് തൊഴുവന്‍ചിറ ലില്ലി ഭവനില്‍ താമസിക്കുന്ന ബിനുവിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വര്&#x200d;ക്കലയിലെ എട്ടാം ക്ലാസുകാരിയുമായി ഒളിച്ചോടി ഗോവയിലേക്ക് കടന്ന 26 കാരന്&#x200d; പൊലീസ് പിടിയില്&#x200d;. തുമ്പോട് തൊഴുവന്&#x200d;ചിറ ലില്ലി ഭവനില്&#x200d; താമസിക്കുന്ന ബിനുവിനെയാണ് വര്&#x200d;ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>ഇന്&#x200d;സ്റ്റാഗ്രാം വഴിയാണ് പ്രതി പെണ്&#x200d;കുട്ടിയുമായി പരിചയപ്പെടുന്നത്. തുടര്&#x200d;ന്ന് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. നവംബര്&#x200d; 18-ന് വര്&#x200d;ക്കലയില്&#x200d; നിന്ന് പെണ്&#x200d;കുട്ടിയെ കൂട്ടി പ്രതി തിരുവനന്തപുരത്ത് എത്തുകയും പിന്നീട് മധുരയിലേക്ക് യാത്രതിരിക്കുകയും ചെയ്തു. മധുരയില്&#x200d; ഒരു ദിവസം താമസിച്ചശേഷം ട്രെയിനില്&#x200d; ഗോവയിലെത്തുകയായിരുന്നു.</p>
<p>ഗോവയില്&#x200d; നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്നതിനായി എറണാകുളത്ത് എത്തിയപ്പോഴാണ് പ്രതിയും പെണ്&#x200d;കുട്ടിയും പൊലീസ് വലയിലായത്. പെണ്&#x200d;കുട്ടിയെ കാണാതായതിനെ തുടര്&#x200d;ന്ന് രക്ഷിതാക്കള്&#x200d; നല്&#x200d;കിയ പരാതിയെ ആസ്പദമാക്കി പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു. ഫോണ്&#x200d; സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ശാസ്ത്രീയ പരിശോധനകള്&#x200d; വഴി ലൊക്കേഷന്&#x200d; പൊലീസ് കണ്ടെത്തി. പ്രതി സ്വീകരിച്ച അതേ റൂട്ടില്&#x200d; പിന്തുടര്&#x200d;ന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.</p>
<p>മധുരയിലും ഗോവയിലും പെണ്&#x200d;കുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു. വൈദ്യപരിശോധനയിലും പീഡനം സ്ഥിരീകരിച്ചു. പോക്‌സോ കേസില്&#x200d; അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ വര്&#x200d;ക്കല കോടതിയില്&#x200d; ഹാജരാക്കി റിമാന്&#x200d;ഡ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/26-year-old-man-arrested-for-absconding-to-goa-with-8th-class-girl-whom-he-had-wooed-through-instagram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: സഹായികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/kidnapping-of-young-man-disguised-as-police-three-persons-including-aides-arrested.html</link>
					<comments>https://www.chandrikadaily.com/kidnapping-of-young-man-disguised-as-police-three-persons-including-aides-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 24 Nov 2025 07:38:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[kidnapping]]></category>
		<category><![CDATA[malappuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365071</guid>

					<description><![CDATA[പിടിയിലായവര്‍ സജിത്, മഹേഷ് കുമാര്‍, മുഹമ്മദ് റോഷന്‍. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ നടപടി.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്&#x200d; പ്രതികളെ സഹായിച്ച മൂന്ന് പേരെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്&#x200d; സജിത്, മഹേഷ് കുമാര്&#x200d;, മുഹമ്മദ് റോഷന്&#x200d;. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്&#x200d;ക്കെതിരെ നടപടി.</p>
<p>കഴിഞ്ഞ 22-നാണ്, പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ രണ്ട് പേര്&#x200d; ഫൈജാസിനെ വീട്ടില്&#x200d; നിന്ന് കൂട്ടിക്കൊണ്ടുപോയത്. എംഡിഎംഎ വ്യാപാരത്തില്&#x200d; അടുപ്പമുണ്ടെന്ന് പറഞ്ഞാണ് ഇയാളെ പ്രതികള്&#x200d; കാറില്&#x200d; കയറ്റിയത്. തുടര്&#x200d;ന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയ പ്രതികള്&#x200d; പണം ആവശ്യപ്പെടുകയും മര്&#x200d;ദനമര്&#x200d;പ്പിക്കുകയും ചെയ്തതായി ഫൈജാസ് നല്&#x200d;കിയ പരാതിയില്&#x200d; പറയുന്നു.</p>
<p>സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kidnapping-of-young-man-disguised-as-police-three-persons-including-aides-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നൈജീരിയയിലെ സ്‌കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി</title>
		<link>https://www.chandrikadaily.com/1violence-at-school-in-nigeria-303-students-and-12-teachers-kidnapped.html</link>
					<comments>https://www.chandrikadaily.com/1violence-at-school-in-nigeria-303-students-and-12-teachers-kidnapped.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 16:39:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kidnapping]]></category>
		<category><![CDATA[Nigeria]]></category>
		<category><![CDATA[students and teachers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364859</guid>

					<description><![CDATA[ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.]]></description>
										<content:encoded><![CDATA[<p>അബുജ: നൈജീരിയ വീണ്ടും  സ്‌കൂള്&#x200d; തട്ടിക്കൊണ്ടുപോകല്&#x200d; സംഭവത്തിന്റെ നടുവില്&#x200d;. നൈഗര്&#x200d; നോര്&#x200d;ത്ത് സെന്&#x200d;ട്രിലെ സെന്റ് മേരീസ് കാത്തലിക് സ്‌കൂളില്&#x200d; വെള്ളിയാഴ്ച ആയുധധാരികള്&#x200d; അതിക്രമിച്ചുകയറി 303 വിദ്യാര്&#x200d;ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ഥാന അസോസിയേഷന്&#x200d; ഓഫ് നൈജീരിയ (CAN) അറിയിച്ചു. ആദ്യം 215 കുട്ടികളെയാണ് കാണാതായതായി റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നത്. എന്നാല്&#x200d; ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്&#x200d; 300-ല്&#x200d; അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.</p>
<p>CAN നൈജര്&#x200d; സ്റ്റേറ്റ് ചാപ്റ്റര്&#x200d; ചെയര്&#x200d;മാന്&#x200d; മോസ്റ്റ് റവറന്റ് ബുലസ് ഡൗവ യോഹന്ന സ്‌കൂള്&#x200d; സന്ദര്&#x200d;ശിച്ചശേഷമാണ് വിവരം സ്ഥിരീകരിച്ചത്. 10നും 18നും ഇടയില്&#x200d; പ്രായമുള്ള പെണ്&#x200d;കുട്ടികളും ആണ്&#x200d;കുട്ടികളുമാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിനിടെ രക്ഷപ്പെടാന്&#x200d; ശ്രമിച്ച 88 കുട്ടികളെയും പ്രതികള്&#x200d; വീണ്ടും പിടികൂടിയതായി വിവരമുണ്ട്.</p>
<p>സംഭവത്തിനു 170 കിലോമീറ്റര്&#x200d; അകലെയുള്ള അയല്&#x200d; സംസ്ഥാനമായ കെബ്ബിയിലും സമാനമായ ആക്രമണം നടന്നിരുന്നു. അവിടെയുള്ള മാഗ പട്ടണത്തിലെ സെക്കന്&#x200d;ഡറി സ്‌കൂളില്&#x200d; തിങ്കളാഴ്ച നടന്ന ആക്രമണത്തില്&#x200d; 25 വിദ്യാര്&#x200d;ത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു, ഇതില്&#x200d; ഒരാള്&#x200d; രക്ഷപ്പെട്ടെങ്കിലും 24 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.</p>
<p>അടിക്കടിയുള്ള ഇത്തരം ആക്രമണങ്ങള്&#x200d; സംസ്ഥാനത്ത് വന്&#x200d; സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായി അധികൃതര്&#x200d; വ്യക്തമാക്കി. കുട്ടികളെ കണ്ടെത്തുകയും സുരക്ഷിതമായി തിരികെ കൊണ്ടുവരാനായി പ്രാദേശിക സംഘങ്ങളെയും പ്രത്യേക സ്‌ക്വാഡുകളെയും വിന്യസിച്ചു. ആക്രമണത്തിനിടെ സ്‌കൂളിന്റെ വൈസ് പ്രിന്&#x200d;സിപ്പല്&#x200d; വെടിയേറ്റ് മരിക്കുകയും ചെയ്തു.</p>
<p>സംഭവത്തിന് ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കുട്ടികളെ രക്ഷപ്പെടുത്താന്&#x200d; സര്&#x200d;ക്കാര്&#x200d;, സുരക്ഷാ ഏജന്&#x200d;സികള്&#x200d; എന്നിവരുമൊത്ത് സംയുക്ത പരിശ്രമം തുടരുകയാണെന്ന് അധികൃതര്&#x200d; അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1violence-at-school-in-nigeria-303-students-and-12-teachers-kidnapped.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം: ലക്ഷ്മി മേനോന് എതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്</title>
		<link>https://www.chandrikadaily.com/it-employee-abducted-and-beaten-up-incident-more-information-against-lakshmi-menon.html</link>
					<comments>https://www.chandrikadaily.com/it-employee-abducted-and-beaten-up-incident-more-information-against-lakshmi-menon.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 27 Aug 2025 09:13:43 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress lakshmi menon]]></category>
		<category><![CDATA[kidnapping]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351833</guid>

					<description><![CDATA[കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു.]]></description>
										<content:encoded><![CDATA[<p>കൊച്ചിയില്&#x200d; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്&#x200d;ദ്ദിച്ച സംഭവത്തില്&#x200d; കൂടുതല്&#x200d; വിവരങ്ങള്&#x200d; പുറത്ത് വന്നു. യുവാവിന്റെ സംഘത്തിലെ ഒരു തായ്ലന്&#x200d;ഡ് യുവതിയോട് നടി ലക്ഷ്മി മേനോന്&#x200d; ഉള്&#x200d;പ്പെട്ട സംഘാംഗങ്ങള്&#x200d; കൂടുതല്&#x200d; സമയം സംസാരിച്ചതിനെ തുടര്&#x200d;ന്നാണ് തര്&#x200d;ക്കം ആരംഭിച്ചതെന്ന് അന്വേഷണത്തില്&#x200d; കണ്ടെത്തി.</p>
<p>തിങ്കളാഴ്ച രാത്രി നോര്&#x200d;ത്തിലെ ബാറില്&#x200d; വെച്ചുണ്ടായ തര്&#x200d;ക്കത്തെ തുടര്&#x200d;ന്നാണ് ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപ്പോയി മര്&#x200d;ദ്ദിച്ചത്.<br />
ബാറിന് പുറത്തുവച്ചും തര്&#x200d;ക്കം നടന്നു. ബിയര്&#x200d; ബോട്ടില്&#x200d; എറിഞ്ഞ സംഭവത്തിനുശേഷം സംഘാംഗങ്ങള്&#x200d; കാര്&#x200d; തടഞ്ഞുനിര്&#x200d;ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി. തുടര്&#x200d;ന്ന് വെടിമറയില്&#x200d; മര്&#x200d;ദ്ദിച്ച് പറവൂര്&#x200d; കവലയില്&#x200d; ഉപേക്ഷിക്കുകയായിരുന്നു.</p>
<p>സംഭവസമയത്ത് സംഘത്തിന്റെ കാറില്&#x200d; ഉണ്ടായിരുന്ന ലക്ഷ്മി മേനോന്&#x200d; ആലുവയില്&#x200d; ഇറങ്ങിയെന്നാണ് വിവരം. കേസില്&#x200d; ലക്ഷ്മി മേനോനെ മൂന്നാം പ്രതിയാക്കി പോലീസ് കുറ്റപ്പെടുത്തുകയും, ഇപ്പോള്&#x200d; ഒളിവില്&#x200d; കഴിയുകയാണെന്നും വ്യക്തമാക്കുന്നു. ഇതിനിടെ മിഥുന്&#x200d;, അനീഷ്, സോനാ മോള്&#x200d; എന്നീ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-employee-abducted-and-beaten-up-incident-more-information-against-lakshmi-menon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്</title>
		<link>https://www.chandrikadaily.com/case-filed-against-bjp-leader-g-krishnakumar-for-kidnapping.html</link>
					<comments>https://www.chandrikadaily.com/case-filed-against-bjp-leader-g-krishnakumar-for-kidnapping.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 07 Jun 2025 08:33:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[g krishnakumar]]></category>
		<category><![CDATA[kidnapping]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343885</guid>

					<description><![CDATA[മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്&#x200d;ക്കും എതിരെ തട്ടിക്കൊണ്ട് പോവല്&#x200d; കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്&#x200d; മീഡിയ ഇന്&#x200d;ഫ്‌ളുവന്&#x200d;സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.</p>
<p>കവടിയാറില്&#x200d; ഒ ബൈ ഓസി എന്ന പേരില്&#x200d; നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്&#x200d;കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്&#x200d; ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്&#x200d; കോഡില്&#x200d; കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്&#x200d; നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്&#x200d;ക്ക് എതിരെ നേരത്തെ പരാതി നല്&#x200d;കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്&#x200d; മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.</p>
<p>സ്ഥാനത്തില്&#x200d; നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്&#x200d; ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്&#x200d;ച്ച നടത്തിയിരുന്നു. ഈ ചര്&#x200d;ച്ചയില്&#x200d; പണം തിരികെ നല്&#x200d;കാന്&#x200d; ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്&#x200d;കി. ബാക്കി പിന്നീട് നല്&#x200d;കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-filed-against-bjp-leader-g-krishnakumar-for-kidnapping.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓയൂരില്&#x200d; കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ടാം പ്രതിക്ക് ജാമ്യം</title>
		<link>https://www.chandrikadaily.com/kidnapping-case-in-oyur-bail-to-the-second-accused.html</link>
					<comments>https://www.chandrikadaily.com/kidnapping-case-in-oyur-bail-to-the-second-accused.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 13 Sep 2024 09:11:03 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kidnapping]]></category>
		<category><![CDATA[oyur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309271</guid>

					<description><![CDATA[രണ്ടാം പ്രതി അനിത കുമാരിക്കാണ് ജാമ്യം അനുവദിച്ചത്‌
]]></description>
										<content:encoded><![CDATA[<p>ഓയൂരില്&#x200d; കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്&#x200d; രണ്ടാം പ്രതി അനിത കുമാരിക്ക് ജാമ്യം അനുവദിച്ചു. ഒന്നാം പ്രതിയായ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.</p>
<p>കേസില്&#x200d; തുടരന്വേഷണത്തിന് കോടതി അനുമതി നല്&#x200d;കിയിട്ടുണ്ട്. ക്രൈംംബ്രാഞ്ച് സംഘം നല്&#x200d;കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. 10 ദിവസമാണ് തുടരന്വേഷണത്തിന് കോടതി അനുവദിച്ചിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kidnapping-case-in-oyur-bail-to-the-second-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരില്&#x200d; മുതിര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്&#x200d;ക്കകം രക്ഷപ്പെടുത്തി</title>
		<link>https://www.chandrikadaily.com/senior-police-officer-abducted-in-manipur-rescued-within-hours.html</link>
					<comments>https://www.chandrikadaily.com/senior-police-officer-abducted-in-manipur-rescued-within-hours.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 28 Feb 2024 08:21:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kidnapping]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[senior police officer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291651</guid>

					<description><![CDATA[പൊലീസ് ഉദ്യോഗസ്ഥന്റെ അംഗരക്ഷകരും ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടപോയത്.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരില്&#x200d; തോക്കുധാരികളായ 200-ഓളം പേരടങ്ങിയ സംഘം അഡീഷണല്&#x200d; പൊലീസ് സൂപ്രണ്ടിനെ താമസ സ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയി. മെയ്തെയ് സംഘടനയായ അരംബയ് തെങ്കോല്&#x200d; അംഗങ്ങളാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പുറത്തുവരുന്ന വിവരം.</p>
<p>സുരക്ഷാ സേനയും പൊലീസും ചേര്&#x200d;ന്ന് മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; പൊലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥന്റെ അംഗരക്ഷകരും ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടപോയത്. പൊലീസിന്റെ ഓപറേഷന്&#x200d;സ് വിഭാഗത്തിലെ അഡീഷണല്&#x200d; സൂപ്രണ്ട് എം അമിത് സിങ്ങിനെയാണ് തട്ടിക്കൊണ്ടുപോയത്. 200- ഓളം വരുന്ന തോക്കുധാരികള്&#x200d; വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.</p>
<p>വാഹന മോഷണവുമായി ബന്ധപ്പെട്ട കേസില്&#x200d; ആരംബയ് തെങ്കോല്&#x200d; സംഘത്തിലെ ആറ് അംഗങ്ങളെ അമിത് സിങ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. മണിപ്പൂരിലുണ്ടായ കലാപത്തില്&#x200d; ഇതുവരെ 180-ലേറെപ്പേര്&#x200d; കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.അരലക്ഷത്തിലേറെ പേര്&#x200d; ഭവനരഹിതരായി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/senior-police-officer-abducted-in-manipur-rescued-within-hours.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പേട്ടയിലേത് തട്ടിക്കൊണ്ടുപോകല്&#x200d; തന്നെ; സ്ഥിരീകരിച്ച് പൊലീസ്</title>
		<link>https://www.chandrikadaily.com/what-is-in-the-box-is-kidnapping-itself-confirmed-by-the-police.html</link>
					<comments>https://www.chandrikadaily.com/what-is-in-the-box-is-kidnapping-itself-confirmed-by-the-police.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 19 Feb 2024 13:07:14 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kidnapping]]></category>
		<category><![CDATA[news]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290828</guid>

					<description><![CDATA[പൊലീസ് നായ സഞ്ചരിച്ചത് കുട്ടിയുടെ സഹോദരൻ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായ വഴിയിലൂടെ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പേട്ടയിൽ നിന്നും കാണാതായ രണ്ടുവയസുകാരിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. അതേസമയം, കാണാതായ സംഭവം തട്ടിക്കൊണ്ടുപോകല്&#x200d; തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്നലെ രാത്രി പത്തിനും 1 20നും ഇടയിലാണ് കുട്ടിയെ കാണാതായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയില്&#x200d; അവ്യക്തത ഉണ്ടെങ്കിലും സംശയിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് പൊലീസ്.</p>
<p>കാണാതായ കുട്ടിയുടെ മൂത്ത സഹോദരന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൊലീസ് നായയെ ഉൾപ്പെടെ എത്തിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ സഹോദരന്റെ മൊഴിയിലെ വൈരുദ്ധ്യം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്.</p>
<p>കുട്ടിയുടെ മൂത്ത സഹോദരന്റെ മൊഴിയിൽ പറയുന്നതിൽനിന്നു വ്യത്യാസമായി മറ്റൊരു വഴിയിലൂടെയാണ് പൊലീസ് നായ പോയത്. കുട്ടിയെ തട്ടിയെടുത്തെന്നു കരുതുന്ന മഞ്ഞ സ്കൂട്ടർ പോയെന്നു സഹോദരൻ പറഞ്ഞതിന് എതിർദിശയിലാണ് നായ സഞ്ചരിച്ചത്. മഞ്ഞ സ്കൂട്ടറാണു വന്നതെന്നും അതിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണു കാണാതായ പെൺകുട്ടിയുടെ മൂത്ത സഹോദരൻ പറഞ്ഞത്. എന്നാൽ ഇത് ഇളയ സഹോദരൻ പറഞ്ഞ അറിവാണെന്നാണു പിന്നീട് ചോദിച്ചപ്പോൾ കുട്ടി പറഞ്ഞത്. സ്കൂട്ടറിലാണു തട്ടിക്കൊണ്ടു പോയതെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും പൊലീസ് കമ്മിഷണറും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-is-in-the-box-is-kidnapping-itself-confirmed-by-the-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓയൂരിലെ തട്ടിക്കൊണ്ടുപോകല്&#x200d;: സംഘത്തിലെ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കർ?; റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായതായി സംശയം</title>
		<link>https://www.chandrikadaily.com/kidnapping-in-oyur-one-of-the-young-women-in-the-sketch-suspected-to-be-a-victim-of-recruitment-scam.html</link>
					<comments>https://www.chandrikadaily.com/kidnapping-in-oyur-one-of-the-young-women-in-the-sketch-suspected-to-be-a-victim-of-recruitment-scam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 01 Dec 2023 05:10:02 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Caretaker]]></category>
		<category><![CDATA[kidnapping]]></category>
		<category><![CDATA[news]]></category>
		<category><![CDATA[oyur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284626</guid>

					<description><![CDATA[പുറത്തുവന്ന രേഖ ചിത്രത്തിലെ ഒരു യുവതി കെയർ ടേക്കർ ആണെന്ന് പൊലീസിന് സംശയിക്കുന്നു.
]]></description>
										<content:encoded><![CDATA[<p>ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കർ ആണെന്ന് സംശയം. പുറത്തുവന്ന രേഖ ചിത്രത്തിലെ ഒരു യുവതി കെയർ ടേക്കർ ആണെന്ന് പൊലീസിന് സംശയിക്കുന്നു. ഇവർ റിക്രൂട്ട് തട്ടിപ്പിന് ഇരയായ യുവതി ആണെന്നും പൊലീസിന് വിവരം ലഭിച്ചു.</p>
<p>കുട്ടിയുടെ മൊഴി പ്രകാരം തയാറാക്കിയ രേഖാ ചിത്രത്തിൽ നേഴ്സിംങ് കെയർ ടേക്കറായ യുവതിയും ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.തട്ടിക്കൊണ്ട് പോയ സമയം വാഹനത്തിൽ രണ്ട് പുരുഷൻന്മാരും രണ്ട് സ്ത്രീകളും ഉണ്ടായിരുന്നതായാണ് കുട്ടി മൊഴി നൽകിയത്. കുട്ടിയെ വീട്ടിൽ കൊണ്ടുപോയ ശേഷം ഒരു സ്ത്രീ പുറത്ത് പോയി ഭക്ഷണം വാങ്ങി.</p>
<p>പ്രതികൾ തമ്മിൽ സംസാരം കുറവായിരുന്നുവെന്നും കുട്ടി മൊഴി നൽകി. കുട്ടിയെ തിരികെ കൊണ്ടു വിടുമ്പോഴും മൂന്നംഗ സംഘം വാഹനത്തിൽ ഉണ്ടായിരുന്നു.</p>
<p>അതേസമയം പ്രതികൾ കുട്ടിയുമായി സഞ്ചരിക്കുന്ന കൂടുതൽ സി സി ടി വി ദ്യശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.കേസിൽ കുട്ടിയുടെ പിതാവിനെ ഇന്ന് വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കും. അന്വേഷണത്തിൻ്റെ ഭാഗമായിയുണ്ടായ സംശയത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പിതാവിൻ്റെ മൊഴി വീണ്ടുo എടുക്കുന്നത്. പ്രതികൾക്കായി ജില്ല പുറത്തേക്കുo അന്വേഷണം വ്യാപിപ്പിച്ചു.</p>
<p>കേസിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോ​ഗിച്ച കാറിന്റെ നമ്പർ പ്ലേറ്റ് നിർമ്മിച്ചയാൾ പിടിയിലായിരുന്നു. പിടികൂടിയ ആളെ ചോദ്യം ചെയ്യുകയാണ്. ഡിഐജിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. നമ്പർ പ്ലേറ്റ് നിർമിച്ചവർ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kidnapping-in-oyur-one-of-the-young-women-in-the-sketch-suspected-to-be-a-victim-of-recruitment-scam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താമസിച്ചത് ആളൊഴിഞ്ഞ ഓടിട്ട വീട്ടിൽ; പോകുന്ന വഴിയിലെല്ലാം തല ബലം പ്രയോഗിച്ച് താഴ്ത്തി’; 6 വയസുകാരിയുടെ മൊഴി</title>
		<link>https://www.chandrikadaily.com/lived-in-an-empty-run-down-house-he-lowered-his-head-by-force-all-the-way-a-6-year-old-girls-statement.html</link>
					<comments>https://www.chandrikadaily.com/lived-in-an-empty-run-down-house-he-lowered-his-head-by-force-all-the-way-a-6-year-old-girls-statement.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 01 Dec 2023 01:41:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[kidnapping]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284597</guid>

					<description><![CDATA[കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കരുതുന്ന പ്രതികളുടെ പുതിയ രേഖാചിത്രം പുറത്തുവിട്ടു]]></description>
										<content:encoded><![CDATA[<p>കൊല്ലം ഓയൂരിലെ കുട്ടിയുടെ മൊഴിയുടെ കൂടുതല്&#x200d; വിവരങ്ങള്&#x200d; പുറത്ത്. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി താമസിച്ചത് ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണെന്ന് ആറു വയസുകാരിയുടെ മൊഴി. പോകുന്നവഴിയില്&#x200d; പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്ത്തിയെന്ന് കുട്ടി പറയുന്നു.</p>
<p>പിറ്റേദിവസം രാവിലെ വീണ്ടും യാത്ര കാറിലും പിന്നീട് ഓട്ടോയിലുമായിരുന്നു. സംഘത്തില്&#x200d; കൂടുതല്&#x200d; പേരെ കണ്ടെന്നും മൊഴി. ആശ്രാമം മൈതാനത്ത് വിട്ടപ്പോള്&#x200d; പപ്പ വരുമെന്ന് അറിയിച്ചെന്ന് കുട്ടി പറയുന്നു. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കരുതുന്ന പ്രതികളുടെ പുതിയ രേഖാചിത്രം പുറത്തുവിട്ടു. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും ചിത്രമാണ് പുറത്തുവിട്ടത്.</p>
<p>കുട്ടി പറഞ്ഞവിവരങ്ങള്&#x200d; അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയിരിക്കുന്നത്. സംഘത്തിലുള്ള അംഗങ്ങളുടെ മുഖം ഓര്&#x200d;മയില്ലെന്ന് കുട്ടി പറഞ്ഞു. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നിഗമനം. കേസില്&#x200d; കുട്ടിയുടെ പിതാവ് നാളെ അന്വേഷണ സംഘത്തിന് മുന്നില്&#x200d; ഹാജരാകും.</p>
<p>അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചിരുന്നു. പിതാവിന്റെ പത്തനംതിട്ടയിലെ ഫ്ളാറ്റില്&#x200d; നിന്ന് ഫോണ്&#x200d; കസ്റ്റഡിയിലെടുത്തിരുന്നു. സാധരണ നടപടിയുടെ ഭാഗമെന്നാണ് പൊലീസിന്റെ വിശദീകരണം. കുട്ടികള്&#x200d; ഫോണില്&#x200d; കളിക്കുന്നതിനാലാണ് ഫോണ്&#x200d; മാറ്റിവെച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്&#x200d; തനിക്ക് ശിക്ഷ ലഭിക്കട്ടേയെന്ന് പിതാവ് പറഞ്ഞു. തെളിവുണ്ടെങ്കില്&#x200d; കൊണ്ടുവരട്ടെയെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lived-in-an-empty-run-down-house-he-lowered-his-head-by-force-all-the-way-a-6-year-old-girls-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
