<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kids &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kids/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 07 Dec 2024 09:33:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kids &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് പ്രായപൂര്&#x200d;ത്തിയാകാത്ത മൂന്ന് മുസ്ലിം വിദ്യാര്&#x200d;ഥികള്&#x200d;ക്ക് നേരെ മര്&#x200d;ദനം</title>
		<link>https://www.chandrikadaily.com/three-minor-muslim-students-were-beaten-up-for-calling-jaishream.html</link>
					<comments>https://www.chandrikadaily.com/three-minor-muslim-students-were-beaten-up-for-calling-jaishream.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 07 Dec 2024 09:33:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abuse]]></category>
		<category><![CDATA[kids]]></category>
		<category><![CDATA[madhyapradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320788</guid>

					<description><![CDATA[പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്&#x200d;ത്തിയാകാത്ത രണ്ട് പ്രതികളില്&#x200d; ഒരാളെയാണ് അറസ്റ്റ് പോലീസ് ചെയ്തത്]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശ്‌: ജയ് ശ്രീറാം വിളിക്കാന്&#x200d; ആവശ്യപ്പെട്ട് പ്രായപൂര്&#x200d;ത്തിയാകാത്ത മൂന്ന് മുസ്ലിം കുട്ടികളെ ക്രൂരമായി മര്&#x200d;ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്&#x200d;ത്തിയാകാത്ത രണ്ട് പ്രതികളില്&#x200d; ഒരാളെയാണ് അറസ്റ്റ് പോലീസ് ചെയ്തത്.</p>
<p>ഏഴും പതിനൊന്നും പതിമൂന്നും വയസുള്ള കുട്ടികളെ 17കാരനായ പ്രതി മര്&#x200d;ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2,5,6 ക്ലാസുകളില്&#x200d; പഠിക്കുന്ന വിദ്യാര്&#x200d;ഥികളാണ് മര്&#x200d;ദനത്തിനിരയായത്. ഒന്നരമാസം മുന്&#x200d;പ് മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലാണ് സംഭവം. പ്രതികള്&#x200d; ഭീഷണിപ്പെടുത്തിയതിനാല്&#x200d; മര്&#x200d;ദ്ദനം നടന്ന കാര്യം കുട്ടികള്&#x200d; ആരോടും പറഞ്ഞിരുന്നില്ല.</p>
<p>മദ്യലഹരിയില്&#x200d; ആയിരിക്കെയാണ് പ്രതികളിലൊരാള്&#x200d; സാമൂഹ്യമാധ്യങ്ങളില്&#x200d; വീഡിയോ പങ്കുവെച്ചത്. ദൃശ്യങ്ങളില്&#x200d; കുട്ടികളെ ഉപദ്രവിക്കുന്നതായി കണ്ട പ്രതിയെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ജുവനൈല്&#x200d; കോടതിയില്&#x200d; ഹാജരാക്കിയ പ്രതിയെ റിമാന്&#x200d;ഡ് ഹോമിലേക്ക് അയച്ചിട്ടു. വീഡിയോ പകര്&#x200d;ത്തുകയും പുറത്തുവിടുകയും ചെയ്ത പ്രതി ഒളിവിലാണ്. പ്രതിക്കായി തിരച്ചില്&#x200d; നടക്കുകയാണെന്നും ഉടന്&#x200d; പിടികൂടുമെന്നും മധ്യപ്രദേശ് പോലീസ് അറിയിച്ചു.</p>
<p>ഒന്നര മാസം മുന്&#x200d;പ് ഞാനും, എന്റെ രണ്ട് കൂട്ടുകാരും അമൃത് സാഗര്&#x200d; തലബിനടുത്ത് കറങ്ങാന്&#x200d; പോയിരുന്നു. ഞങ്ങള്&#x200d; അവിടെ ഇരിക്കുമ്പോള്&#x200d; രണ്ട് പേര്&#x200d; വന്ന് ഞങ്ങളുടെ പേര് ചോദിച്ചു. പേര് പറഞ്ഞതിന് ശേഷം ഞങ്ങളെ അസഭ്യം പറയാനും ഉപദ്രവിക്കാനും തുടങ്ങി. അല്ലാഹു എന്ന് വിളിക്കാന്&#x200d; ധൈര്യമുണ്ടോയെന്ന് ചോദിച്ചു. ജയ് ശ്രീ റാം എന്ന് വിളിക്കാന്&#x200d; നിര്&#x200d;ബന്ധിച്ചു. അവര്&#x200d; ഞങ്ങളെ ഉപദ്രവിക്കുന്ന വിഡിയോകള്&#x200d; പകര്&#x200d;ത്തുകയും ചെയ്തു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്&#x200d; കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നു ഇരയായ പതിമൂന്നുകാരന്&#x200d; പറഞ്ഞു.</p>
<p>വീഡിയോ ദൃശ്യങ്ങള്&#x200d; പുറത്തുവന്നതിന് ശേഷം കുട്ടികള്&#x200d; വലിയ മാനസിക സംഘര്&#x200d;ഷത്തിലായിരുന്നുവെന്ന് മാതാപിതാക്കള്&#x200d; പറഞ്ഞു. ഏഴ് വയസുകാരനായ കുട്ടി വാതില്&#x200d; തുറക്കാതെ മുറിയില്&#x200d; ഇരിക്കുകയായിരുന്നു. പോലീസ് എത്തി വാതില്&#x200d; പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്.<br />
സംഭവം നടന്നതിന് ശേഷം കുട്ടികള്&#x200d; സാധാരണയെക്കാള്&#x200d; കൂടുതല്&#x200d; ഭയത്തിലായിരുന്നുവെന്നും, വീഡിയോ പുറത്തുവന്നപ്പോള്&#x200d; മാത്രമാണ് കാര്യങ്ങള്&#x200d; അറിഞ്ഞതെന്നും പതിമൂന്ന്കാരന്റെ പിതാവ് വ്യക്തമാക്കി. കുട്ടികള്&#x200d; പോലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരകളാകുന്ന ഇത്തരം സംഭവങ്ങള്&#x200d; ഇനി ആവര്&#x200d;ത്തിക്കരുതെന്നും ഇവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-minor-muslim-students-were-beaten-up-for-calling-jaishream.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എലിവിഷം വെച്ച മുറിയിൽ കിടന്നുറങ്ങി; ചെന്നൈയില്&#x200d; രണ്ട് കുട്ടികള്&#x200d;ക്ക് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/slept-in-a-room-with-rat-poison-two-children-met-a-tragic-end-in-chennai.html</link>
					<comments>https://www.chandrikadaily.com/slept-in-a-room-with-rat-poison-two-children-met-a-tragic-end-in-chennai.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 15 Nov 2024 07:23:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[kids]]></category>
		<category><![CDATA[pest control]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317588</guid>

					<description><![CDATA[എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു]]></description>
										<content:encoded><![CDATA[<p>റൂമില്&#x200d; എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ട് കുട്ടികള്&#x200d;ക്ക് ദാരുണാന്ത്യം. ചെന്നൈ കുണ്ട്രത്തൂര്&#x200d; സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായി സുദര്&#x200d;ശനുമാണ് മരിച്ചത്. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം. ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.</p>
<p>ബാങ്ക് മാനേജറാണ് ഗിരിധരൻ. എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ എലി വിഷം മുറിയിൽ പലയിടത്തായി വിതറിയിട്ടു. രാത്രി കുടുംബം ഉറങ്ങുമ്പോൾ എ.സി. ഓണാക്കുകയും ചെയ്തു.</p>
<p>രാവിലെ നാലുപേരും അവശനിലയിലാകുകയായിരുന്നു. ബന്ധുക്കൾ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ നഷ്ടമായിരുന്നു. പൊലീസ് പെസ്റ്റ് കൺട്രോൾ കമ്പനിക്കെതിരെ കേസെടുത്ത് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/slept-in-a-room-with-rat-poison-two-children-met-a-tragic-end-in-chennai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആദ്യക്ഷരം കുറിച്ച് കുരുന്നുകള്&#x200d;; ഇന്ന് വിദ്യാരംഭം</title>
		<link>https://www.chandrikadaily.com/children-about-initials-today-is-the-start-of-school.html</link>
					<comments>https://www.chandrikadaily.com/children-about-initials-today-is-the-start-of-school.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 13 Oct 2024 04:47:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kids]]></category>
		<category><![CDATA[temples]]></category>
		<category><![CDATA[vidyarambham]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313181</guid>

					<description><![CDATA[ഇന്ന് വിജയദശമി ദിനം. നവരാത്രി ആഘോഷങ്ങളുടെ സമാപനം എന്നതിലുപരി അറിവിന്റെ ആരംഭമായ വിദ്യാരംഭം കൂടിയാണിന്ന്. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയിൽ ചൂണ്ടുവിരൽ കൊണ്ടും നാവിൽ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും. ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കുന്നു. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ലോകത്തിന്റെ തന്നെ വിവിധ കോണുകളിൽ ഇന്ന് വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾ നിരവധിയാണ്. അറിവ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ന് വിജയദശമി ദിനം. നവരാത്രി ആഘോഷങ്ങളുടെ സമാപനം എന്നതിലുപരി അറിവിന്റെ ആരംഭമായ വിദ്യാരംഭം കൂടിയാണിന്ന്. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയിൽ ചൂണ്ടുവിരൽ കൊണ്ടും നാവിൽ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും.</p>
<p>ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കുന്നു. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ലോകത്തിന്റെ തന്നെ വിവിധ കോണുകളിൽ ഇന്ന് വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾ നിരവധിയാണ്. അറിവ് ഏകമാണെന്ന പരമാർത്ഥത്തിന് അടിവരയിടുകയാണ് വിജയദശമി ദിനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/children-about-initials-today-is-the-start-of-school.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ദിവസങ്ങള്&#x200d;ക്ക് ശേഷം അവര്&#x200d; വീണ്ടു ചിരിച്ചു&#8217;; വയനാട് ദുരന്തഭൂമിയിലെ കുരുന്നുകള്&#x200d;ക്ക് വിനോദയാത്രയൊരുക്കി എംഎസ്എഫ്‌</title>
		<link>https://www.chandrikadaily.com/after-days-they-laughed-again-msf-organized-an-excursion-for-the-children-of-wayanad-disaster-areas.html</link>
					<comments>https://www.chandrikadaily.com/after-days-they-laughed-again-msf-organized-an-excursion-for-the-children-of-wayanad-disaster-areas.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 29 Aug 2024 18:56:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kids]]></category>
		<category><![CDATA[landslide]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[trip]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307918</guid>

					<description><![CDATA[ഒരു മാസക്കാലത്തിന് ശേഷം ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തെയും മക്കൾ ഇന്നലെയൊന്ന് ചിരിച്ചു. ദുരന്തമുറ്റത്തെ മരവിപ്പിക്കുന്ന കാഴ്ചകളിൽ നിന്ന് മാറി, അമ്യൂസ്മെന്റ് പാർക്കുകളിൽ ഉല്ലസിച്ചും സ്നേക്ക് പാർക്കിൽ കറങ്ങിയും അവരിന്നലെ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിച്ചു. ഇനിയൊരിക്കലും മുമ്പത്തേത് പോലെയാവില്ലെങ്കിലും എല്ലാം മറന്നൊന്ന് ചിരിക്കാൻ അവർക്കൊപ്പം എം.എസ്.എഫിലെ സഹോദരന്മാരും ചേർന്നു. ഉരുൾപൊട്ടലിൽ പൊട്ടിയടർന്ന മൂന്ന് ദേശങ്ങളിലെ കുട്ടികൾക്കായി എം.എസ്.എഫ് ജില്ലാ കമ്മിറ്റിയാണ് വിനോദയാത്ര ഒരുക്കിയത്. മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരുമുൾപ്പെടെ ഉരുൾദുരന്തത്തിൽ മരിച്ച 115 വിദ്യാർത്ഥികളുമായി മൂന്ന് ബസുകളിലായി അവർ [&#8230;]]]></description>
										<content:encoded><![CDATA[<p>ഒരു മാസക്കാലത്തിന് ശേഷം ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തെയും മക്കൾ ഇന്നലെയൊന്ന് ചിരിച്ചു. ദുരന്തമുറ്റത്തെ മരവിപ്പിക്കുന്ന കാഴ്ചകളിൽ നിന്ന് മാറി, അമ്യൂസ്മെന്റ് പാർക്കുകളിൽ ഉല്ലസിച്ചും സ്നേക്ക് പാർക്കിൽ കറങ്ങിയും അവരിന്നലെ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിച്ചു. ഇനിയൊരിക്കലും മുമ്പത്തേത് പോലെയാവില്ലെങ്കിലും എല്ലാം മറന്നൊന്ന് ചിരിക്കാൻ അവർക്കൊപ്പം എം.എസ്.എഫിലെ സഹോദരന്മാരും ചേർന്നു. ഉരുൾപൊട്ടലിൽ പൊട്ടിയടർന്ന മൂന്ന് ദേശങ്ങളിലെ കുട്ടികൾക്കായി എം.എസ്.എഫ് ജില്ലാ കമ്മിറ്റിയാണ് വിനോദയാത്ര ഒരുക്കിയത്. മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരുമുൾപ്പെടെ ഉരുൾദുരന്തത്തിൽ മരിച്ച 115 വിദ്യാർത്ഥികളുമായി മൂന്ന് ബസുകളിലായി അവർ ഉല്ലാസ കാഴ്ചകളിലേക്കിറങ്ങി. നാലാം ക്ലാസുകാർ മുതൽ ബിരുദവിദ്യാർത്ഥികൾ വരെ യാത്രാസംഘത്തിലുണ്ടായിരുന്നു. പുലർച്ചെ നാല് മണിക്ക് ചൂരൽമലയിൽ നിന്ന് കൽപ്പറ്റ മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ടി.ഹംസ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.</p>
<p>പാൽചുരമിറങ്ങിയ യാത്രാസംഘത്തെ കാത്ത് വഴിയോരങ്ങളിൽ മുസ്്ലിം ലീഗിന്റെയും പോഷകഘടകങ്ങളുടെയും പ്രവർത്തകർ മധുരവും സമ്മാനവുമായി കാത്തുനിന്നു. കണ്ണൂരിലെ സ്വകാര്യ അമ്യൂസ്മെന്റ് പാർക്കും പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രവും കുട്ടിക്കൂട്ടം സന്ദർശിച്ചു. നിശ്ചിത സമയമായതോടെ അടച്ച സ്നേക്ക് പാർക്ക് കുട്ടികൾക്കായി വീണ്ടും തുറന്നുനൽകുകയായിരുന്നു. രക്ഷിതാക്കൾക്കും അധ്യാപകർക്കുമൊപ്പം കൗൺസിലിംഗ് വിദഗ്ധരും ഡോക്ടറും സംഘത്തിനൊപ്പമുണ്ടായിരുന്നു. സെപ്തംബർ 2ന് സ്‌കൂൾ തുറക്കുന്നതിന് മുന്നേ കുട്ടികളുടെ മാനസിക ആരോഗ്യം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിനോദയാത്ര ഒരുക്കിയതെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് പി.എം റിൻഷാദ്, ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ എന്നിവർ പറഞ്ഞു. പി.കെ അഷറഫ്, സി. ശിഹാബ്, ഷംസീർ ചോലക്കൽ, മുബഷിർ, ഫസൽ എന്നിവരും കൂടെയുണ്ടായിരുന്നു. വീടുകളും കളിസ്ഥലങ്ങളും പള്ളിക്കൂടവും ഇല്ലാതായ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിനോദയാത്ര എന്ന ആശയമറിയിച്ച ഉടനെ പൂർണ പിന്തുണയുമായി മുസ്്ലിം ലീഗ് ഉപസമിതിയും മുസ്്ലിം ലീഗ് ജില്ലാ &#8211; പഞ്ചായത്ത് കമ്മിറ്റികളും കൂടെ നിന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-days-they-laughed-again-msf-organized-an-excursion-for-the-children-of-wayanad-disaster-areas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം</title>
		<link>https://www.chandrikadaily.com/children-below-five-years-of-age-can-also-enroll-in-aadhaar.html</link>
					<comments>https://www.chandrikadaily.com/children-below-five-years-of-age-can-also-enroll-in-aadhaar.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 06 Jul 2024 05:22:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Aadhaar]]></category>
		<category><![CDATA[Biometric]]></category>
		<category><![CDATA[kids]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301975</guid>

					<description><![CDATA[പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം : അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം.</p>
<p>പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസിനുള്ളിലും,15 വയസിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം നൂറ് രൂപ നിരക്ക് ഈടാക്കും.</p>
<p>നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തും. പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധു ആകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ/ കോളജ് അഡ്മിഷൻ, എൻട്രൻസ് / പി.എസ്.സി പരീക്ഷകൾ, ഡിജിലോക്കർ, അപാർ, പാൻ കാർഡ് മുതലായവയിൽ ആധാർ ഉപയോഗപ്പെടുത്തുന്നുണ്ട്.</p>
<p>0-5 വയസിലെ പേര് ചേർക്കൽ, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ എന്നീ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റു ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും. കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും നിശ്ചയിച്ചിരിക്കുന്നത്.</p>
<p><strong>ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും വിളിക്കേണ്ട നമ്പർ :</strong></p>
<p>സിറ്റിസൺ കാൾ സെൻറർ: 1800-4251-1800 / 0471- 2335523.</p>
<p>കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/children-below-five-years-of-age-can-also-enroll-in-aadhaar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ്കാല കുഞ്ഞുങ്ങള്&#x200d;ക്ക് ആശയവിനിമയക്കുറവ്: പഠനം</title>
		<link>https://www.chandrikadaily.com/communication-deficits-in-babies-in-the-age-of-covid-study.html</link>
					<comments>https://www.chandrikadaily.com/communication-deficits-in-babies-in-the-age-of-covid-study.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 13 Jul 2023 10:57:09 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[covid]]></category>
		<category><![CDATA[kids]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264465</guid>

					<description><![CDATA[പകര്&#x200d;ച്ചവ്യാധിയുടെ ആദ്യ മൂന്നു മാസങ്ങളില്&#x200d; അയര്&#x200d;ലന്റില്&#x200d; ജനിച്ച കുഞ്ഞുങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്]]></description>
										<content:encoded><![CDATA[<p>ദുബ്ലിന്&#x200d;: കോവിഡ് മഹാമാരി കാലത്ത് ജനിച്ച് കുട്ടികള്&#x200d;ക്ക് ആശയവിനിമയ ശേഷി കുറവാണെന്ന് പഠന റിപ്പോര്&#x200d;ട്ട്. അയര്&#x200d;ലാന്റിലെ റോഡയല്&#x200d; കോളജ് ഓഫ് സര്&#x200d;ജന്&#x200d;സ് ഇന്&#x200d; അയര്&#x200d;ലാന്റും ചില്&#x200d;ഡ്രന്&#x200d;സ് ഹെല്&#x200d;ത്ത് അയര്&#x200d;ലാന്റും യൂണിവേഴ്‌സിറ്റി കോളജ് കോര്&#x200d;ക്കും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് അപൂര്&#x200d;വമായ കണ്ടെത്തല്&#x200d;.</p>
<p>പകര്&#x200d;ച്ചവ്യാധിയുടെ ആദ്യ മൂന്നു മാസങ്ങളില്&#x200d; അയര്&#x200d;ലന്റില്&#x200d; ജനിച്ച കുഞ്ഞുങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഏകാന്തത, ഒറ്റപ്പെടുത്തല്&#x200d;, വെല്ലുവിളി തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോയതാണ് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. മാസ്‌ക് ധരിച്ച് സംസാരിക്കുന്നതു മൂലവും കുട്ടികള്&#x200d;ക്ക് ആശയവിനിമയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നാണ് പഠനം പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/communication-deficits-in-babies-in-the-age-of-covid-study.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈസ്റ്റ് മലയമ്മ നൂറുല്&#x200d; മുഹമ്മദിയ്യ ഹയര്&#x200d; സെക്കണ്ടറി മദ്‌റസ ലീഡര്&#x200d; തെരെഞ്ഞെടുപ്പ് ശ്രദ്ധേയമായി</title>
		<link>https://www.chandrikadaily.com/east-malayamma-nurul-mohammadiyya-higher-secondary-madrasa-leader-election-remarkable.html</link>
					<comments>https://www.chandrikadaily.com/east-malayamma-nurul-mohammadiyya-higher-secondary-madrasa-leader-election-remarkable.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 05 Jun 2023 09:09:51 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[kids]]></category>
		<category><![CDATA[madrasa election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257772</guid>

					<description><![CDATA[ലീഡര്&#x200d; സ്ഥാനാര്&#x200d;ത്ഥികളായി അഞ്ച് പേര്&#x200d; മത്സരിച്ചു]]></description>
										<content:encoded><![CDATA[<p>ഈസ്റ്റ് മലയമ്മ: മദ്‌റസ ലീഡറെ നിശ്ചയിക്കുന്നതിന് വേണ്ടി നടത്തിയ തെരെഞ്ഞെടുപ്പ് ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ യഥാര്&#x200d;ത്ഥ തെരെഞ്ഞെടുപ്പിന്റെ മാതൃകയായി.</p>
<p><img loading="lazy" class="alignnone size-full wp-image-257774" src="https://www.chandrikadaily.com/wp-content/uploads/2023/06/Untitled-3-Recovered-Recovered-7.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2023/06/Untitled-3-Recovered-Recovered-7.jpg 800w, https://www.chandrikadaily.com/wp-content/uploads/2023/06/Untitled-3-Recovered-Recovered-7-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/06/Untitled-3-Recovered-Recovered-7-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>നൂറുല്&#x200d; മുഹമ്മദിയ്യ ഹയര്&#x200d; സെക്കണ്ടറി മദ്‌റസയിലാണ് ലീഡര്&#x200d; തെരെഞ്ഞെടുപ്പ് നടന്നത്. ലീഡര്&#x200d; സ്ഥാനാര്&#x200d;ത്ഥികളായി അഞ്ച് പേര്&#x200d; മത്സരിച്ചു. 190 വിദ്യാര്&#x200d;ത്ഥികള്&#x200d; വോട്ടര്&#x200d;മാരാണ്. ഫലപ്രഖ്യാപനം ഇന്ന് നടക്കും. പ്രധാനാദ്ധ്യാപകന്&#x200d; എ.പി സല്&#x200d;മാന്&#x200d; ദാരിമി,അലി മുസ്ലിയാര്&#x200d;,അബ്ദുള്ള അശ്അരി,റമീസ് അശ്അരി,അദ്‌നാന്&#x200d; യമാനി നേതൃത്വം നല്&#x200d;കി.</p>
<p><img loading="lazy" class="alignnone size-full wp-image-257775" src="https://www.chandrikadaily.com/wp-content/uploads/2023/06/Untitled-3-Recovered-Recovered-8.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2023/06/Untitled-3-Recovered-Recovered-8.jpg 800w, https://www.chandrikadaily.com/wp-content/uploads/2023/06/Untitled-3-Recovered-Recovered-8-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/06/Untitled-3-Recovered-Recovered-8-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/east-malayamma-nurul-mohammadiyya-higher-secondary-madrasa-leader-election-remarkable.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിഫ കാത്തിരിക്കുന്നു; ആ കൊച്ചു ഫുട്‌ബോള്&#x200d; സംഘത്തിനുവേണ്ടി</title>
		<link>https://www.chandrikadaily.com/cave-kids.html</link>
					<comments>https://www.chandrikadaily.com/cave-kids.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 09 Jul 2018 17:51:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kids]]></category>
		<category><![CDATA[THAILAND]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93850</guid>

					<description><![CDATA[&#160; ബാങ്കോക്ക്: തായ്‌ലന്&#x200d;ഡിലെ താം ലുവാങ് ഗുഹയില്&#x200d; അകപ്പെട്ട കുട്ടികള്&#x200d; സുരക്ഷിതരായി പുറത്തുകൊണ്ടുവന്നുകൊണ്ടിരിക്കെ ലോകകപ്പ് ഫൈനല്&#x200d; കാണാനുള്ള ക്ഷണം ആവര്&#x200d;ത്തിച്ച് വീണ്ടും ഫിഫ. കുട്ടികള്&#x200d; യാത്ര ചെയ്യാന്&#x200d; ആരോഗ്യപരമായി സജ്ജരാണെന്ന് ഉറപ്പവരുത്തിയാല്&#x200d; അവര്&#x200d;ക്ക് സുരക്ഷിതമായി കളി കാണാനുള്ള എല്ലാ സംവിധാനങ്ങളും തങ്ങള്&#x200d; ഒരുക്കുമെന്ന് തായ്‌ലന്&#x200d;ഡ് ഫുട്‌ബോള്&#x200d; അസോസിയേഷനെ ഫിഫ അധികൃതര്&#x200d; അറിയിച്ചു. ഈമാസം 15നാണ് ലോകകപ്പ് ഫൈനല്&#x200d;. അതിനു മുമ്പ് തന്നെ ഫുട്‌ബോള്&#x200d; സംഘത്തിലെ കുട്ടികളും അവരുടെ കോച്ചും സുരക്ഷിതരമായി പുറത്തുവരുമെന്നാണ് പ്രതീക്ഷ. തായ്‌ലന്&#x200d;ഡ് യൂത്ത് ഫുട്‌ബോള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ബാങ്കോക്ക്: തായ്‌ലന്&#x200d;ഡിലെ താം ലുവാങ് ഗുഹയില്&#x200d; അകപ്പെട്ട കുട്ടികള്&#x200d; സുരക്ഷിതരായി പുറത്തുകൊണ്ടുവന്നുകൊണ്ടിരിക്കെ ലോകകപ്പ് ഫൈനല്&#x200d; കാണാനുള്ള ക്ഷണം ആവര്&#x200d;ത്തിച്ച് വീണ്ടും ഫിഫ.<br />
കുട്ടികള്&#x200d; യാത്ര ചെയ്യാന്&#x200d; ആരോഗ്യപരമായി സജ്ജരാണെന്ന് ഉറപ്പവരുത്തിയാല്&#x200d; അവര്&#x200d;ക്ക് സുരക്ഷിതമായി കളി കാണാനുള്ള എല്ലാ സംവിധാനങ്ങളും തങ്ങള്&#x200d; ഒരുക്കുമെന്ന് തായ്‌ലന്&#x200d;ഡ് ഫുട്‌ബോള്&#x200d; അസോസിയേഷനെ ഫിഫ അധികൃതര്&#x200d; അറിയിച്ചു. ഈമാസം 15നാണ് ലോകകപ്പ് ഫൈനല്&#x200d;. അതിനു മുമ്പ് തന്നെ ഫുട്‌ബോള്&#x200d; സംഘത്തിലെ കുട്ടികളും അവരുടെ കോച്ചും സുരക്ഷിതരമായി പുറത്തുവരുമെന്നാണ് പ്രതീക്ഷ. തായ്‌ലന്&#x200d;ഡ് യൂത്ത് ഫുട്‌ബോള്&#x200d; ടീമംഗങ്ങളാണ് ഗുഹയില്&#x200d; കുടുങ്ങിയത്. ജൂണ്&#x200d; 23ന് ഗുഹ സന്ദര്&#x200d;ശിക്കാന്&#x200d; പോയ സംഘം പുറത്തുവരാന്&#x200d; സാധിക്കാതെ അകപ്പെടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cave-kids.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ച് വയസുകാരന്റെ തലയില്&#x200d; തുളച്ചുകയറിയ കത്രിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു</title>
		<link>https://www.chandrikadaily.com/surgery-has-been-taken-out-the-scissors-on-the-head-of-a-five-year-old-man.html</link>
					<comments>https://www.chandrikadaily.com/surgery-has-been-taken-out-the-scissors-on-the-head-of-a-five-year-old-man.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Feb 2018 19:43:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[kids]]></category>
		<category><![CDATA[surgery]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70187</guid>

					<description><![CDATA[&#160; കോഴിക്കോട്: തലയില്&#x200d; തുളച്ചുകയറിയ കത്രികയുമായെത്തിയ അഞ്ചുവയസ്സുകാരനെ ബിഎംഎച്ചില്&#x200d;നടന്ന ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. ബേബി മെമ്മോറിയല്&#x200d; ഹോസ്പിറ്റലിലെ ഡോ. ശിവകുമാര്&#x200d;, ഡോ. ശ്രീകുമാര്&#x200d; എന്നിവരുടെ നേതൃത്വത്തിലുള്ള ന്യൂറോ സര്&#x200d;ജറി ടീമാണ് ശ്രമകരമായ ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. അഞ്ചുവയസ്സുള്ള മുഹമ്മദ് അലൂഫ് കത്രിക കൈയ്യില്&#x200d; പിടിച്ച് കളിച്ചുകൊണ്ടിരിക്കുമ്പോള്&#x200d; വീഴാനിടയാവുകയും അബദ്ധത്തില്&#x200d; കത്രിക തലയില്&#x200d; കയറുകയുമായിരുന്നു. ഉടന്&#x200d;തന്നെ പിതാവ് അബൂബക്കര്&#x200d; കത്രിക വലിച്ചെടുക്കാന്&#x200d; ശ്രമിക്കാതെ കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആസ്പത്രിയിലെത്തിയെങ്കിലും അടിയന്തര ശസ്ത്രക്രിയ വേണമെന്ന് തിരിച്ചറിഞ്ഞ അവിടുത്തെ ഡോക്ടര്&#x200d;മാര്&#x200d; എമര്&#x200d;ജന്&#x200d;സി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കോഴിക്കോട്: തലയില്&#x200d; തുളച്ചുകയറിയ കത്രികയുമായെത്തിയ അഞ്ചുവയസ്സുകാരനെ ബിഎംഎച്ചില്&#x200d;നടന്ന ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. ബേബി മെമ്മോറിയല്&#x200d; ഹോസ്പിറ്റലിലെ ഡോ. ശിവകുമാര്&#x200d;, ഡോ. ശ്രീകുമാര്&#x200d; എന്നിവരുടെ നേതൃത്വത്തിലുള്ള ന്യൂറോ സര്&#x200d;ജറി ടീമാണ് ശ്രമകരമായ ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.</p>
<p>അഞ്ചുവയസ്സുള്ള മുഹമ്മദ് അലൂഫ് കത്രിക കൈയ്യില്&#x200d; പിടിച്ച് കളിച്ചുകൊണ്ടിരിക്കുമ്പോള്&#x200d; വീഴാനിടയാവുകയും അബദ്ധത്തില്&#x200d; കത്രിക തലയില്&#x200d; കയറുകയുമായിരുന്നു. ഉടന്&#x200d;തന്നെ പിതാവ് അബൂബക്കര്&#x200d; കത്രിക വലിച്ചെടുക്കാന്&#x200d; ശ്രമിക്കാതെ കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആസ്പത്രിയിലെത്തിയെങ്കിലും അടിയന്തര ശസ്ത്രക്രിയ വേണമെന്ന് തിരിച്ചറിഞ്ഞ അവിടുത്തെ ഡോക്ടര്&#x200d;മാര്&#x200d; എമര്&#x200d;ജന്&#x200d;സി സ്‌കാനിംഗിനും ശസ്ത്രക്രിയക്കുമായി കുട്ടിയെ കോഴിക്കോട് ബേബി മെമ്മോറിയല്&#x200d; ഹോസ്പിറ്റലിലേക്ക് റഫര്&#x200d; ചെയ്യുകയാണ് ഉണ്ടായത്.</p>
<p>എമര്&#x200d;ജന്&#x200d;സി സ്‌കാനിംഗ് നടത്തിയതില്&#x200d; നിന്ന് കത്രികയുടെ അഗ്രഭാഗം പ്രധാനപ്പെട്ട രക്തക്കുഴലുകള്&#x200d;ക്കോ, തലച്ചോറിനോ കാര്യമായ പരുക്ക് വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കി. കത്രികയുടെ പുറമേയുള്ള ഭാഗം കട്ടര്&#x200d; ഉപയോഗിച്ച് മുറിച്ചുമാറ്റി തലയോട്ടി തുറന്ന് കത്രികയുടെ ബാക്കി ഭാഗം സൂഷ്മമായി പുറത്തേക്ക് എടുക്കുകയും ഉള്ളിലെ രക്ത സ്രാവം നിയന്ത്രിക്കുകയുമാണ് ചെയ്തത് സ്വയം കത്രിക വലിച്ചൂരാന്&#x200d; ശ്രമിക്കാതെ ബുദ്ധിപരമായി പെരുമാറിയ മാതാപിതാക്കളുടെ മനസാന്നിദ്ധ്യത്തെ ഡോക്ടര്&#x200d;മാര്&#x200d; പ്രത്യേകം അഭിനന്ദിച്ചു. ഒരിക്കലും കുട്ടികളുടെ കൈയ്യെത്തുന്നിടത്ത് ഇത്തരം അപകടകരമായ ഉപകരണങ്ങള്&#x200d; വെക്കരുതെന്നും ഇത്തരത്തിലുള്ള അപകടങ്ങള്&#x200d; സംഭവിച്ചാല്&#x200d;ðഉടന്&#x200d; സ്വയം അത് നീക്കം ചെയ്യാന്&#x200d; തുനിയാതെ അനുയോജ്യമായ വിദഗ്ദ്ധ പരിചരണം ലഭ്യമാക്കണമെന്നുമാണ് ഈ സംഭവം വിരല്&#x200d; ചൂണ്ടുന്നത്.</p>
<p>അഞ്ച് വയസുകാരന്റെ തലയില്&#x200d; തുളച്ചുകയറിയ കത്രിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/surgery-has-been-taken-out-the-scissors-on-the-head-of-a-five-year-old-man.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീന്‍ കുട്ടികള്‍ക്ക് അവകാശനിഷേധം:  ഇസ്രാഈലിനെതിരെ യു.എസ് കോണ്‍ഗ്രസ് ബില്‍</title>
		<link>https://www.chandrikadaily.com/palestine-kids.html</link>
					<comments>https://www.chandrikadaily.com/palestine-kids.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 15 Nov 2017 18:00:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[kids]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54158</guid>

					<description><![CDATA[വാഷിങ്ടണ്‍: ഇസ്രാഈല്‍ സൈനിക അധിനിവേശത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ കുട്ടികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രത്യേക ബില്‍. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ കുട്ടികള്‍ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇസ്രാഈല്‍ സ്ഥാപനങ്ങള്‍ക്ക് യു.എസ് സാമ്പത്തിക സഹായം നല്‍കുന്നത് തടയാന്‍ ബില്‍ നിര്‍ദേശിക്കുന്നു. മിനസോട്ടയില്‍നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ബെറ്റി മക്കില്ലമാണ് ബില്‍ അവതരിപ്പിച്ചത്. യു.എസ് കോണ്‍ഗ്രസിന്റെയും സെനറ്റിന്റെയും അംഗീകാരം ലഭിച്ച ശേഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചാല്‍ മാത്രമേ ബില്‍ നിയമമാകൂ. എന്നാല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ഇസ്രാഈല്&#x200d; സൈനിക അധിനിവേശത്തിനു കീഴില്&#x200d; അടിച്ചമര്&#x200d;ത്തപ്പെട്ട ഫലസ്തീന്&#x200d; കുട്ടികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് അമേരിക്കന്&#x200d; കോണ്&#x200d;ഗ്രസില്&#x200d; പ്രത്യേക ബില്&#x200d;.<br />
കിഴക്കന്&#x200d; ജറൂസലം ഉള്&#x200d;പ്പെടെയുള്ള അധിനിവിഷ്ട വെസ്റ്റ്ബാങ്കില്&#x200d; ഫലസ്തീന്&#x200d; കുട്ടികള്&#x200d;ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്&#x200d;ക്ക് കൂട്ടുനില്&#x200d;ക്കുന്ന ഇസ്രാഈല്&#x200d; സ്ഥാപനങ്ങള്&#x200d;ക്ക് യു.എസ് സാമ്പത്തിക സഹായം നല്&#x200d;കുന്നത് തടയാന്&#x200d; ബില്&#x200d; നിര്&#x200d;ദേശിക്കുന്നു.<br />
മിനസോട്ടയില്&#x200d;നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ബെറ്റി മക്കില്ലമാണ് ബില്&#x200d; അവതരിപ്പിച്ചത്. യു.എസ് കോണ്&#x200d;ഗ്രസിന്റെയും സെനറ്റിന്റെയും അംഗീകാരം ലഭിച്ച ശേഷം പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ഒപ്പുവെച്ചാല്&#x200d; മാത്രമേ ബില്&#x200d; നിയമമാകൂ.<br />
എന്നാല്&#x200d; അത്രയും നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കി ബില്&#x200d; നിയമമാകാനുള്ള സാധ്യത വളരെ കുറവാണ്. ഇസ്രാഈല്&#x200d; അനുകൂലികള്&#x200d;ക്ക് ഭൂരിപക്ഷമുള്ള കോണ്&#x200d;ഗ്രസിലും സെനറ്റിലും ബില്ലിന് തിരിച്ചടി നേരിട്ടേക്കും. ഫലസ്തീനില്&#x200d; മനുഷ്യാവകാശ ധ്വംസനങ്ങള്&#x200d; തുടരുന്ന ഇസ്രാഈലിനെതിരെ അമേരിക്കയില്&#x200d; പൊതുജനവികാരം ശക്തിപ്പെടുമെന്നതു മാത്രമാണ് ബില്ലിലൂടെയുണ്ടാകുന്ന ഏക ഗുണഫലം.<br />
ഫലസ്തീന്&#x200d; കുട്ടികളെ തടവിലിട്ട് പീഡിപ്പിക്കുന്ന ഇസ്രാഈല്&#x200d; സേനക്ക് അമേരിക്കന്&#x200d; നികുതി ദാതാക്കളുടെ പണം എത്തുന്നില്ലെന്ന് ഉറപ്പാക്കി മനുഷ്യാവകാശങ്ങള്&#x200d; പ്രോത്സാഹിപ്പിക്കാനാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്ന് ബെറ്റി മക്കില്ലം പറഞ്ഞു.<br />
വെസ്റ്റ്ബാങ്കില്&#x200d; ഫലസ്തീന്&#x200d; കുട്ടികളെ ദ്രോഹിക്കുന്ന ഇസ്രാഈലിന് സാമ്പത്തിക സഹായം നല്&#x200d;കരുതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയോട് ബില്&#x200d; ആവശ്യപ്പെടുന്നു.<br />
ആംനസ്റ്റി ഇന്റര്&#x200d;നാഷണല്&#x200d; ഉള്&#x200d;പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും വെസ്റ്റ് ബാങ്ക് ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന ഡിഫന്&#x200d;സ് ഫോര്&#x200d; ചില്&#x200d;ഡ്രന്&#x200d; ഇന്റര്&#x200d;നാഷണല്&#x200d;-ഫലസ്തീനും മറ്റും ബില്ലിനെ സ്വാഗതം ചെയ്തു. ഇസ്രാഈല്&#x200d; സേനക്കു കീഴില്&#x200d; ഫലസ്തീന്&#x200d; കുട്ടികള്&#x200d; ഭീകര പീഡനങ്ങളാണ് അനുഭവിക്കുന്നത്. രാത്രി വീടുകളില്&#x200d; ഇരിച്ചുകയറിയും ഏകാന്ത തടവില്&#x200d; പാര്&#x200d;പ്പിച്ചും ചോദ്യംചെയ്തും ഇസ്രാഈല്&#x200d; സേന ഫലസ്തീന്&#x200d; കുട്ടികളെ മാനസികമായും ശാരീകമായും പീഡിപ്പിക്കുകയാണ്. കഴിഞ്ഞ 17 വര്&#x200d;ഷത്തിനിടെ പതിനായിരത്തിലേറെ ഫലസ്തീന്&#x200d; കുട്ടികളെ ഇസ്രാഈല്&#x200d; സേന കസ്റ്റഡിയിലെടുത്ത് ജയിലിലടക്കുകയും ചോദ്യംചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഓരോ വര്&#x200d;ഷവും ഇസ്രാഈലിന്റെ സൈനിക കോടതികളില്&#x200d; 500നും 700നുമിടക്ക് ഫലസ്തീന്&#x200d; കുട്ടികളാണ് വിചാരണക്കായി കൊണ്ടുവരുന്നത്. നിലവില്&#x200d; 280 കുട്ടികള്&#x200d; ഇസ്രാഈല്&#x200d; ജയിലില്&#x200d; കഴിയുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palestine-kids.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
