<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>KIIFBI &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kiifbi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 16 Nov 2020 13:14:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>KIIFBI &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കിഫ്ബി ഫണ്ട് സര്&#x200d;ക്കാരിന്റെ പരസ്യങ്ങള്&#x200d;ക്ക് ഉപയോഗിക്കുന്നു; ഉമ്മന്&#x200d; ചാണ്ടി</title>
		<link>https://www.chandrikadaily.com/oommen-chandy-against-kiifbi.html</link>
					<comments>https://www.chandrikadaily.com/oommen-chandy-against-kiifbi.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Mon, 16 Nov 2020 13:14:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KIIFBI]]></category>
		<category><![CDATA[oommen chandi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=167787</guid>

					<description><![CDATA[കിട്ടുന്നിടത്തു നിന്നെല്ലാം വാങ്ങിക്കൂട്ടി കേരളം വലിയ കടത്തിലാണ് ഇപ്പോഴുള്ളത്. സര്&#x200d;ക്കാര്&#x200d; അധികാരമൊഴിയുന്നതോടെ കടം മൂന്നു ലക്ഷം കോടി കവിയുമെന്നും ഉമ്മന്&#x200d; ചാണ്ടി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സര്&#x200d;ക്കാരിന്റെ കിഫ്ബി ഫണ്ട് വെട്ടിപ്പിനെതിരെ മുന്&#x200d; മുഖ്യമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ ഉമ്മന്&#x200d; ചാണ്ടി. കിഫ്ബിയില്&#x200d; നിന്ന് വലിയൊരു തുക സര്&#x200d;ക്കാരിന്റെ പ്രചാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി ചെലവഴിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കിട്ടുന്നിടത്തു നിന്നെല്ലാം വാങ്ങിക്കൂട്ടി കേരളം വലിയ കടത്തിലാണ് ഇപ്പോഴുള്ളത്. സര്&#x200d;ക്കാര്&#x200d; അധികാരമൊഴിയുന്നതോടെ കടം മൂന്നു ലക്ഷം കോടി കവിയുമെന്നും ഉമ്മന്&#x200d; ചാണ്ടി പറഞ്ഞു.</p>
<p><strong>ഉമ്മന്&#x200d; ചാണ്ടിയുടെ ഫെയ്‌സ്ബുക് കുറിപ്പ് വായിക്കാം:</strong></p>
<p>കിഫ്ബിയില്&#x200d; നടക്കുന്ന ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്&#x200d; യുഡിഎഫ് സര്&#x200d;ക്കാരിന്റെ കാലത്തെ നടപടികളുമായി കൂട്ടിക്കെട്ടി രക്ഷപ്പെടാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ തന്ത്രം വിലപ്പോകില്ല.</p>
<p>യുഡിഎഫ് സര്&#x200d;ക്കാരിന്റെ കാലത്ത് 2002ല്&#x200d; 10 കോടിയും 2003ല്&#x200d; 505 കോടിയും രൂപയുമാണ് വന്&#x200d;കിട പദ്ധതികള്&#x200d;ക്ക് കടമെടുത്തത്. രാജ്യത്തിനകത്തു നിന്നാണ് ഈ തുക സമാഹരിച്ചത്. 2008ല്&#x200d; തിരിച്ചടവ് പൂര്&#x200d;ത്തിയായി.</p>
<p>എന്നാല്&#x200d; ഇടതുസര്&#x200d;ക്കാര്&#x200d; ഭരണഘടനയുടെ 293(1) അനുച്ഛേദം ലംഘിച്ച് 2150 കോടി രൂപയുടെ മസാല ബോണ്ട് 9.773 ശതമാനം പലിശ നിരക്കില്&#x200d; വിദേശത്തു വിറ്റു. 5 വര്&#x200d;ഷ കാലാവധി കഴിയുമ്പോള്&#x200d; 3195.23 കോടി രൂപ തിരിച്ചടക്കണം. യുഡിഎഫ് സര്&#x200d;ക്കാര്&#x200d; സമാഹരിച്ച തുക ട്രഷറിയില്&#x200d; അടച്ചപ്പോള്&#x200d; ഇടതുസര്&#x200d;ക്കാര്&#x200d; തുക സ്വകാര്യബാങ്കില്&#x200d; നിക്ഷേപിച്ചു. അതു വിവാദമായപ്പോഴാണ് പൊതുമേഖലാ ബാങ്കിലേക്കു മാറ്റിയത്.</p>
<p>60,000 കോടി രൂപയുടെ പദ്ധതികള്&#x200d;ക്ക് അനുമതി നല്കിയപ്പോള്&#x200d;, കിഫ്ബിയിലുള്ളത് 15,315 കോടി രൂപയാണ്. നാലര വര്&#x200d;ഷം ശ്രമിച്ചിട്ട് കിട്ടിയ തുകയാണിത്. ഈ നിരക്കില്&#x200d; 60,000 കോടി സമാഹരിക്കാന്&#x200d; 20 വര്&#x200d;ഷമെങ്കിലും വേണ്ടി വരും. പണമില്ലെങ്കിലും പദ്ധതികള്&#x200d; തുടര്&#x200d;ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു.</p>
<p>കിഫ്ബിയില്&#x200d; നിന്ന് വലിയൊരു തുക സര്&#x200d;ക്കാരിന്റെ പ്രചാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ചെലവാക്കുന്നു. പിആര്&#x200d;ഡിയെ മറികടന്ന് കിഫ്ബിയാണ് ഇപ്പോള്&#x200d; പ്രധാനമായും സര്&#x200d;ക്കാരിന്റെ പ്രചാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് നേതൃത്വം നല്കുന്നത്. വന്&#x200d;കിട പദ്ധതികള്&#x200d;ക്ക് ചെലവാക്കേണ്ട തുകയാണിത്.</p>
<p>കിട്ടുന്നിടത്തുനിന്നൊക്കെ വാങ്ങിക്കൂട്ടി കൊച്ചു കേരളം ഇപ്പോള്&#x200d; വലിയ കടത്തിലാണ്. ഈ സര്&#x200d;ക്കാര്&#x200d; അധികാരമൊഴിയുമ്പോഴേക്കും കടം മൂന്നു ലക്ഷം കോടി കവിയും. കേരളത്തിലെ ഓരോ പൗരനും പിറന്നു വീഴുന്ന ഓരോ കുഞ്ഞും 90,000 രൂപയുടെ കടത്തിലാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommen-chandy-against-kiifbi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചിറയിന്&#x200d;കീഴ്</title>
		<link>https://www.chandrikadaily.com/chirayin-keezhu-kiifbi-news.html</link>
					<comments>https://www.chandrikadaily.com/chirayin-keezhu-kiifbi-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 Sep 2020 11:53:36 +0000</pubDate>
				<category><![CDATA[business]]></category>
		<category><![CDATA[KIIFB]]></category>
		<category><![CDATA[KIIFBI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155337</guid>

					<description><![CDATA[നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇരുപത്തിയഞ്ചോളം പദ്ധതികളാണ് പുരോഗമിക്കുന്നത്. മണ്ഡലത്തിലെ സ്വപ്‌ന പദ്ധതികള്&#x200d; ഉള്&#x200d;പ്പെടെയുളളവ വിവിധ ഘടങ്ങളില്&#x200d; പുരോഗമിക്കുകയാണ്. 750 കോടിയുടെ വികസന പ്രവര്&#x200d;ത്തനമാണിത്. പതിറ്റാണ്ടുകള്&#x200d; പഴക്കമുള്ള ചിറയിന്&#x200d;കീഴിന്റെ ആവശ്യമായിരുന്ന റെയില്&#x200d;വെ ഓവര്&#x200d; ബ്രിഡ്ജിനായി 25.08 കോടി രൂപയാണ് ചിലവഴിക്കുന്നത്. ചിറയിന്&#x200d;കീഴ് താലൂക്ക് ആശുപത്രിയില്&#x200d; മള്&#x200d;ട്ടിസ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്&#x200d;മ്മാണത്തിനായി 50.77 കോടി രൂപയും ഉപകരണങ്ങള്&#x200d; വാങ്ങുവാനായി 22.34 കോടി രൂപയും ചെലവഴിക്കുകയും ഇതിനുവേണ്ടുന്ന കെട്ടിട നിര്&#x200d;മ്മാണം അന്തിമ ഘട്ടത്തിലുമാണ്. ചിറയിന്&#x200d;കീഴ്, അഞ്ചുതെങ്ങ് പഞ്ചായത്തുകളിലിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇരുപത്തിയഞ്ചോളം പദ്ധതികളാണ് പുരോഗമിക്കുന്നത്. മണ്ഡലത്തിലെ സ്വപ്‌ന പദ്ധതികള്&#x200d; ഉള്&#x200d;പ്പെടെയുളളവ വിവിധ ഘടങ്ങളില്&#x200d; പുരോഗമിക്കുകയാണ്. 750 കോടിയുടെ വികസന പ്രവര്&#x200d;ത്തനമാണിത്. പതിറ്റാണ്ടുകള്&#x200d; പഴക്കമുള്ള ചിറയിന്&#x200d;കീഴിന്റെ ആവശ്യമായിരുന്ന റെയില്&#x200d;വെ ഓവര്&#x200d; ബ്രിഡ്ജിനായി 25.08 കോടി രൂപയാണ് ചിലവഴിക്കുന്നത്. ചിറയിന്&#x200d;കീഴ് താലൂക്ക് ആശുപത്രിയില്&#x200d; മള്&#x200d;ട്ടിസ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്&#x200d;മ്മാണത്തിനായി 50.77 കോടി രൂപയും ഉപകരണങ്ങള്&#x200d; വാങ്ങുവാനായി 22.34 കോടി രൂപയും ചെലവഴിക്കുകയും ഇതിനുവേണ്ടുന്ന കെട്ടിട നിര്&#x200d;മ്മാണം അന്തിമ ഘട്ടത്തിലുമാണ്. ചിറയിന്&#x200d;കീഴ്, അഞ്ചുതെങ്ങ് പഞ്ചായത്തുകളിലിലെ തീരദേശത്തെ കടലാക്രമണം തടയുന്നതിനായി തീരപ്രദേശത്ത് പുലിമുട്ട് സ്ഥാപിക്കുന്നതിനായി 18.31 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബിയിലുടെ സാധ്യമാക്കുന്നത്. ഇതിന്റെ ടെണ്ടര്&#x200d; നടപടികള്&#x200d; പുരോഗമിക്കുന്നു. മുതലപൊഴി ഹാര്&#x200d;ബറുമായി ബന്ധിപ്പിക്കുന്ന ആലംകോട്- മീരാന്&#x200d;കടവ് &#8211; അഞ്ചുതെങ്ങ് &#8211; മുതലപൊഴി റോഡ് നിര്&#x200d;മ്മാണത്തിനായി 44.64 കോടിരൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിലുളള റോഡിന്റെ നിര്&#x200d;മ്മാണം ആരംഭിച്ചു. ചിറയിന്&#x200d;കീഴ്, കടയ്ക്കാവൂര്&#x200d; പഞ്ചായത്തുകളിലെ തീരദേശ നിവാസികളുടെ കുടിവെളള ദൗര്&#x200d;ലഭ്യം പരിഹരിക്കുന്നതിനുളള ചിറയിന്&#x200d;കീഴ് &#8211; കടയ്ക്കാവൂര്&#x200d; തീരദേശ കുടിവെളള പദ്ധിയ്ക്കായി 18.28 കോടി രൂപ അനുവദിച്ചിട്ടുണ്ട്.</p>
<p>കോവളത്തുനിന്നും ആരംഭിച്ച് വര്&#x200d;ക്കല വഴി വടക്കന്&#x200d; ജില്ലകളിലേയ്ക്ക് പോകുന്ന സംസ്ഥാന സര്&#x200d;ക്കാരിന്റെ തീരദേശ ഹൈവെയുടെ നിര്&#x200d;മ്മാത്തിനായി ഹൈവെ കടന്ന് പോകുന്ന അഞ്ചുതെങ്ങ് തീരദേശ മേഖലയുടെ റോഡ് വികസനത്തിനും മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനുമായി 80 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി സ്ഥലമേറ്റടുപ്പ് അവസാന ഘടത്തിലാണ്. മംഗലപുരം പഞ്ചായത്തില്&#x200d; സ്പോര്&#x200d;സ് ട്രെയിനിംങ് സെന്ററിനായി നിര്&#x200d;മ്മിക്കുന്ന ജി വി രാജ സെന്റര്&#x200d; ഓഫ് എക്സലന്&#x200d;സ്- 56.19 കോടി, കായിക്കര പാലം നിര്&#x200d;മ്മാണത്തിനായി 25 കോടി, മംഗലപുരം പഞ്ചായത്തില്&#x200d; ആരംഭിക്കുന്ന ലൈഫ് സയന്&#x200d;സ് പാര്&#x200d;ക്കിനായി 301.17 കോടി, എം ആര്&#x200d; എസ് തോന്നയ്ക്കലിനായി 15.97 കോടി, പെരുമാതുറ, ഇളമ്പ, തോന്നയ്ക്കല്&#x200d;, കൂന്തളളൂര്&#x200d;, പാലവിള, വെയിലൂര്&#x200d;, അഴൂര്&#x200d; എന്നി സ്‌കൂളുകള്&#x200d;ക്കായി 13 കോടി രൂപയോളവുമാണ് കിഫ്ബി മുഖാന്തിരം ചിലവഴിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chirayin-keezhu-kiifbi-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജില്ലയില്&#x200d; വിവിധ മണ്ഡലങ്ങളിലെ കിഫ്ബി വികസന പദ്ധതികള്&#x200d;</title>
		<link>https://www.chandrikadaily.com/kiifbi-projects-news.html</link>
					<comments>https://www.chandrikadaily.com/kiifbi-projects-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 Sep 2020 11:50:20 +0000</pubDate>
				<category><![CDATA[business]]></category>
		<category><![CDATA[KIIFB]]></category>
		<category><![CDATA[KIIFBI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155326</guid>

					<description><![CDATA[കഴക്കൂട്ടം മണ്ഡലത്തി ല്&#x200d; 455.49 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയില്&#x200d; ഉള്&#x200d;പ്പെടുത്തിയത്. മെഡിക്കല്&#x200d; കോളജ് മാസ്റ്റര്&#x200d;പ്ലാന്&#x200d; ആണ് ഇതില്&#x200d; പ്രധാനം. 717.29 കോടി രൂപയുടെ പദ്ധതികളാണ് തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജിനായി കിഫ്ബി മുഖേനെ നടപ്പിലാക്കാന്&#x200d; വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്&#x200d; ആദ്യഘട്ടമായി അനുവദിച്ച 58.37 കോടിയുടെ പദ്ധതി അടിസ്ഥാന ഗതാഗത സൗകര്യങ്ങളും പാര്&#x200d;ക്കിങ്ങും വികസിപ്പിക്കുന്നതിനും ഉദ്ദേശിച്ചിട്ടുള്ളതാണ്. ക്യാമ്പസ് റോഡ് നവീകരണവും അറുന്നൂറോളം കാറുകള്&#x200d;ക്ക് ഒരേ സമയം പാര്&#x200d;ക്ക് ചെയ്യാന്&#x200d; സൗകര്യമുള്ള രണ്ട് മള്&#x200d;ട്ടി ലെവല്&#x200d; കാര്&#x200d;പാര്&#x200d;ക്കിങ്ങുകളും പുതിയ മേല്&#x200d;പ്പാല [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കഴക്കൂട്ടം</strong></p>
<p>മണ്ഡലത്തി ല്&#x200d; 455.49 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയില്&#x200d; ഉള്&#x200d;പ്പെടുത്തിയത്. മെഡിക്കല്&#x200d; കോളജ് മാസ്റ്റര്&#x200d;പ്ലാന്&#x200d; ആണ് ഇതില്&#x200d; പ്രധാനം. 717.29 കോടി രൂപയുടെ പദ്ധതികളാണ് തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജിനായി കിഫ്ബി മുഖേനെ നടപ്പിലാക്കാന്&#x200d; വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്&#x200d; ആദ്യഘട്ടമായി അനുവദിച്ച 58.37 കോടിയുടെ പദ്ധതി അടിസ്ഥാന ഗതാഗത സൗകര്യങ്ങളും പാര്&#x200d;ക്കിങ്ങും വികസിപ്പിക്കുന്നതിനും ഉദ്ദേശിച്ചിട്ടുള്ളതാണ്. ക്യാമ്പസ് റോഡ് നവീകരണവും അറുന്നൂറോളം കാറുകള്&#x200d;ക്ക് ഒരേ സമയം പാര്&#x200d;ക്ക് ചെയ്യാന്&#x200d; സൗകര്യമുള്ള രണ്ട് മള്&#x200d;ട്ടി ലെവല്&#x200d; കാര്&#x200d;പാര്&#x200d;ക്കിങ്ങുകളും പുതിയ മേല്&#x200d;പ്പാല റോഡ് നിര്&#x200d;മാണവും ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു. ആദ്യഘട്ട നിര്&#x200d;മാണം അവസാന ഘട്ടത്തിലാണ്. 135 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശ്രീകാര്യം ഫ്‌ളൈവര്&#x200d; പദ്ധതി കിഫ്ബി അംഗീകരിക്കുകയും സ്ഥലം ഏറ്റെടുപ്പിനുള്ള ആദ്യ ഗഡുവായി 35 കോടി രൂപ കൈമാറുകയും ചെയ്തു. നാലുവരി ഫ്‌ലൈ ഓവറാണ് പദ്ധതിയുടെ ഭാഗമായി ശ്രീകാര്യത്തെ ഉയരുക. ഇരുവശത്തും 7.5 മീറ്റര്&#x200d; വീതം ആകെ 15 മീറ്ററാണ് ഫ്‌ലൈ ഓവറിന്റെ വീതി. ഇരുവശങ്ങളിലുമായി 5.5 മീറ്റര്&#x200d; വീതിയില്&#x200d; സര്&#x200d;വീസ് റോഡുകള്&#x200d; ഉണ്ടാകും. 535 മീറ്ററാണ് ഫ്‌ലൈഓവറിന്റെ മൊത്തം നീളം. നിര്&#x200d;ദ്ദിഷ്ട ലൈറ്റ് മെട്രോയുടെ സാങ്കേതിക ആവശ്യകതകള്&#x200d; ഉള്&#x200d;ക്കൊള്ളിച്ചാണ് ഫ്‌ലൈ ഓവര്&#x200d; രൂപകല്പന ചെയ്തിരിക്കുന്നത്. 135.37 കോടി രൂപയാണ് പദ്ധതിയുടെ ചിലവ് കണക്കാക്കുന്നത്. കഴക്കൂട്ടത്തെ നഗരകേന്ദ്രവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ ദീര്&#x200d;ഘകാല ആവശ്യമായ ഉള്ളൂര്&#x200d; ഫ്‌ളൈ ഓവറിന്റെ ഒന്നാം ഘട്ടത്തിന് കിഫ്ബി അനുമതി നല്&#x200d;കി. 54.28 കോടി രൂപയുടെ ഒന്നാംഘട്ട പദ്ധതിയുടെ പ്രാരംഭ നടപടികള്&#x200d; ആരംഭിച്ചു. പേട്ടആനയറവെണ്&#x200d;പാലവട്ടം റോഡ് പേട്ടആനയറവെണ്&#x200d;പാലവട്ടം റോഡ് വീതി കൂട്ടി നവീകരിക്കാനുള്ള 63.48 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്&#x200d;കി. റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് ഇതില്&#x200d; നിന്നും 43.48 കോടി രൂപ വിനിയോഗിക്കും. പേട്ട ആനയറ വെണ്&#x200d;പാലവട്ടം ജംഗ്ഷന്&#x200d; വരെയുള്ള 3 കിലോമീറ്റര്&#x200d; ദൂരം 14 മീറ്റര്&#x200d; വീതിയില്&#x200d; വികസിപ്പിക്കും. മലിനമായ ആക്കു ളം കായലിനെ രക്ഷിക്കാ ന്&#x200d; 64.13 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതി കിഫ്ബി അം ഗീകരിച്ചു. കാര്യവട്ടം ഗവ. കോളേജ് ക്യാമ്പസിനെ കാലാനുസൃതമായി നവീകരിക്കാന്&#x200d; പുതിയ കെട്ടിട സമുച്ചയവും ആധുനിക ക്ലാസ് മുറികളും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും നിര്&#x200d;മ്മിക്കുന്നതിന് 16 കോടി രൂപയാണ് നല്&#x200d;കിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kiifbi-projects-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉദ്ഘാടനത്തിനൊരുങ്ങി 4000 കോടിയുടെ 70 പദ്ധതികള്&#x200d;</title>
		<link>https://www.chandrikadaily.com/kiffbi-pinarayi-vijayan-thomas-issac-news.html</link>
					<comments>https://www.chandrikadaily.com/kiffbi-pinarayi-vijayan-thomas-issac-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 Sep 2020 11:44:15 +0000</pubDate>
				<category><![CDATA[business]]></category>
		<category><![CDATA[KIIFB]]></category>
		<category><![CDATA[KIIFBI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155318</guid>

					<description><![CDATA[തിരുവനന്തപുരം: സമാനതകളില്ലാത്ത വികസന പ്രവൃത്തികളിലൂടെ തലസ്ഥാന ജില്ലയുടെ വികസനത്തെ മുന്നില്&#x200d; നിന്ന് നയിച്ച് കേരള ഇന്&#x200d;ഫ്രാ സ്‌ട്രെക്ചര്&#x200d; ഇന്&#x200d;വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്&#x200d;ഡ് (കിഫ്ബി). തലസ്ഥാന ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന സമാനതകളില്ലാത്ത വികസന പദ്ധതികളാണ് എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; കിഫ്ബി വഴി നടപ്പിലാക്കുന്നത്. ജില്ലയുടെ സമഗ്ര വികസനത്തിന് നിയോജക മണ്ഡലങ്ങളിലെ വിവിധ വകുപ്പുകളിലായി 200 ലധികം പദ്ധതികളാണ് നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; ജി ല്ലയില്&#x200d; നടക്കുന്നത്. ജില്ലയുടെ അടിസ്ഥാന സൗകര്യങ്ങളില്&#x200d; തുടങ്ങി വന്&#x200d;കിട പദ്ധതികള്&#x200d; വരെ ഗുണമേന്മ ഉറപ്പാക്കിയും സമയബന്ധിത [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സമാനതകളില്ലാത്ത വികസന പ്രവൃത്തികളിലൂടെ തലസ്ഥാന ജില്ലയുടെ വികസനത്തെ മുന്നില്&#x200d; നിന്ന് നയിച്ച് കേരള ഇന്&#x200d;ഫ്രാ സ്‌ട്രെക്ചര്&#x200d; ഇന്&#x200d;വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്&#x200d;ഡ് (കിഫ്ബി). തലസ്ഥാന ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന സമാനതകളില്ലാത്ത വികസന പദ്ധതികളാണ് എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; കിഫ്ബി വഴി നടപ്പിലാക്കുന്നത്.</p>
<p>ജില്ലയുടെ സമഗ്ര വികസനത്തിന് നിയോജക മണ്ഡലങ്ങളിലെ വിവിധ വകുപ്പുകളിലായി 200 ലധികം പദ്ധതികളാണ് നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; ജി ല്ലയില്&#x200d; നടക്കുന്നത്. ജില്ലയുടെ അടിസ്ഥാന സൗകര്യങ്ങളില്&#x200d; തുടങ്ങി വന്&#x200d;കിട പദ്ധതികള്&#x200d; വരെ ഗുണമേന്മ ഉറപ്പാക്കിയും സമയബന്ധിത വും സുതാര്യവുമായി കിഫ്ബി വഴി നടപ്പിലാക്കി വരുന്നുണ്ട്. ആദ്യഘട്ടത്തില്&#x200d; നാലായിരം കോടി രൂപ ചെലവില്&#x200d; എഴുപതിലേറെ പദ്ധതികള്&#x200d; ഉദ്ഘാടനത്തിനായി അന്തിമഘട്ട മിനുക്കുപണികളിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kiffbi-pinarayi-vijayan-thomas-issac-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം മണ്ഡലത്തില്&#x200d; 137 കോടിയുടെ പദ്ധതികള്&#x200d;</title>
		<link>https://www.chandrikadaily.com/kiifbi-news-01.html</link>
					<comments>https://www.chandrikadaily.com/kiifbi-news-01.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 21 Sep 2020 08:20:27 +0000</pubDate>
				<category><![CDATA[business]]></category>
		<category><![CDATA[KIIFB]]></category>
		<category><![CDATA[KIIFBI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155207</guid>

					<description><![CDATA[കിഫ്ബി പദ്ധയില്&#x200d; പി.ഉബൈദുല്ല എം.എല്&#x200d;.എയുടെ ഇടപെടലില്&#x200d; കൊണ്ടുവന്നത് 137.04 കോടിയുടെ പദ്ധതികള്&#x200d;]]></description>
										<content:encoded><![CDATA[<p>മലപ്പുറം: കിഫ്ബി പദ്ധയില്&#x200d; പി.ഉബൈദുല്ല എം.എല്&#x200d;.എയുടെ ഇടപെടലില്&#x200d; കൊണ്ടുവന്നത് 137.04 കോടിയുടെ പദ്ധതികള്&#x200d;. മണ്ഡലത്തിലെ സ്‌കൂളുകളുടെ അടിസ്ഥാന വികസനം വര്&#x200d;ധിപ്പിക്കുന്നതാണ് പദ്ധതികളിലധികവും. ഏറ്റവും കൂടുതല്&#x200d; ഫണ്ട് കിഫ്ബിയില്&#x200d; ലഭിച്ചിട്ടുള്ളത് കോട്ടപ്പടി ഫ്‌ളൈ ഓവറിനാണ്. 89 കോടി രൂപയാണ് ഈ പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന ജില്ലയിലെ സര്&#x200d;ക്കാര്&#x200d; മേഖലയിലെ ഏക വനിതാ കോളജിന് സ്വന്തം കെട്ടിടം നിര്&#x200d;മിക്കുന്നതിന് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എം.എല്&#x200d;.എയുടെ ആസ്തി വികസന ഫണ്ടില്&#x200d; നിന്ന് 2.3 കോടി രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് എം.എല്&#x200d;.എ ഇടപെട്ട് കിഫ്ബിയില്&#x200d; 10 കോടി രൂപ കൂടി നേടിയത്. മലപ്പുറം സബ് രജിസ്ട്രാര്&#x200d; ആപ്പീസ് നിര്&#x200d;മിക്കുന്നതിന് രണ്ട് കോടി കിഫ്ബിയില്&#x200d; നേടിയിട്ടുണ്ട്. ഇതിന്റെ നിര്&#x200d;മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മലപ്പുറം ഗവ.കോളജിന് വനിതാ ഹോസ്റ്റല്&#x200d; നിര്&#x200d;മിക്കുന്നതിന് 5.04 കോടിയും മണ്ഡലത്തിന് ലഭിച്ചിട്ടുണ്ട്. കെട്ടിട നിര്&#x200d;മാണത്തിന്റെ തറക്കല്ലിടല്&#x200d; പൂര്&#x200d;ത്തിയായിട്ടുണ്ട്.</p>
<p>പൂക്കോട്ടൂര്&#x200d; ജി.എച്ച്.എസ്.സ്, എം.എസ്.പി സ്‌കൂള്&#x200d; എന്നിവടങ്ങളില്&#x200d; കിഫ്ബി പദ്ധതിയില്&#x200d; മൂന്ന് കോടി രൂപ വീതം ചെലവിട്ട് അടിസ്ഥാന സൗകര്യമൊരുക്കി. കെട്ടിട നിര്&#x200d;മാണമടക്കം പൂര്&#x200d;ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കിയിരിക്കുകയാണ്. അഞ്ച് കോടി രൂപ ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്&#x200d;ത്തുന്ന മലപ്പുറം ഗവ. ഗേള്&#x200d;സ് സ്‌കൂളില്&#x200d; നിര്&#x200d;മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജി.ബി.എച്ച്.എസ്.എസ് മലപ്പുറം, ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര, ജി.വി.എച്ച്.എസ്.സ് പുല്ലാനര്&#x200d;, ജി.വി.എച്ച്.എസ്.എസ് ഇരുമ്പുഴി, ജി.എം.യു.പി.എസ് ഒഴുകൂര്&#x200d; എന്നീ സ്‌കൂളുകള്&#x200d;ക്കും കിഫ്ബിയില്&#x200d; മൂന്ന് കോടി അനുവദിച്ചിട്ടുണ്ട്. ജി.യു.പി.എസ് പന്തല്ലൂര്&#x200d;, ജി.എം.യു.പി.എസ് അരിമ്പ്ര, ജി.എം.യു.പി.എസ് ഇരുമ്പുഴി, ജി.എം.യു.പി.എസ് ചെമ്മങ്കടവ്, ജി.എം.യു.പി.എസ് മേല്&#x200d;മുറി എന്നീ സ്‌കൂളുകള്&#x200d;ക്ക് ഒരു കോടി രൂപ വീതവും കിഫ്ബിയില്&#x200d; അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതികള്&#x200d; നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കി ഉടന്&#x200d; ആരംഭിക്കുന്നതിന് ശ്രമങ്ങള്&#x200d; നടത്തിവരികയാണെന്നും പി.ഉബൈദുല്ല എം.എല്&#x200d;.എ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kiifbi-news-01.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്&#x200d;ഫോഴ്‌സ്‌മെന്റ് അന്വേഷണത്തെ കുറിച്ച് അറിയില്ല; വിശദീകരിച്ച് കിഫ്ബി സിഇഒ</title>
		<link>https://www.chandrikadaily.com/kiifbi-ceo-explanation.html</link>
					<comments>https://www.chandrikadaily.com/kiifbi-ceo-explanation.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 16 Sep 2020 14:15:23 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Enforcement Directorate]]></category>
		<category><![CDATA[KIIFBI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153863</guid>

					<description><![CDATA[യെ​സ് ബാ​ങ്കി​ൽ പ​ണം നി​ക്ഷേ​പി​ച്ച​ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി]]></description>
										<content:encoded><![CDATA[<p>തി​രു​വ​ന​ന്ത​പു​രം: യെ​സ് ബാ​ങ്കി​ൽ നി​ക്ഷേ​പം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കി​ഫ്ബി (കേ​ര​ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന നി​ധി) സി​ഇ​ഒ കെ.​എം. എ​ബ്ര​ഹാം. യെ​സ് ബാ​ങ്കി​ൽ പ​ണം നി​ക്ഷേ​പി​ച്ച​ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി. കി​ഫ്ബി​ക്കെ​തി​രേ ഇ​ഡി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി അ​റി​വി​ല്ല. ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.</p>
<p>കി​ഫ്ബി​യി​ൽ​നി​ന്ന് 250 കോ​ടി യെ​സ് ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. കേ​ന്ദ്ര​ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സി​ഇ​ഒ കെ.​എം. എ​ബ്ര​ഹാ​മി​നെ​തി​രേ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. രാ​ജ്യ​സ​ഭ​യി​ൽ ജാ​വേ​ദ് അ​ലി ഖാ​ൻ എം​പി​യാ​ണു ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഇ​ഡി അ​റി​യി​ച്ചു.</p>
<p>യെ​സ് ബാ​ങ്കി​ൽ കി​ഫ്ബി​ക്ക് 268 കോ​ടി​രൂ​പ നി​ക്ഷേ​പ​മു​ണ്ടെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നേരത്തേ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് അ​വാ​സ്ത​വ​മാ​ണെ​ന്നു ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പി​ന്നീ​ടു വ്യ​ക്ത​മാ​ക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kiifbi-ceo-explanation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കിഫ്ബിയില്&#x200d; വന്&#x200d; അഴിമതി; ഓഡിറ്റ് നടത്തിയാല്&#x200d; പലരും സര്&#x200d;ക്കാര്&#x200d; ഭക്ഷണം കഴിക്കേണ്ടി വരും: രമേശ് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/kiifbi-corruption.html</link>
					<comments>https://www.chandrikadaily.com/kiifbi-corruption.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 20 Sep 2019 09:16:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KIIFBI]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139614</guid>

					<description><![CDATA[തിരുവനന്തപുരം: കിഫ്ബിയില്&#x200d; വന്&#x200d; അഴിമതിയെന്ന് വെളിപ്പെടുത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി കൊണ്ടുവരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്&#x200d;കിട പദ്ധതിയുടെ മറവില്&#x200d; കോടികളുടെ അഴിമതിയാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്&#x200d; സി.ബി.ഐ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കിഫ്ബിയില്&#x200d; സി.എ.ജി ഓഡിറ്റ് നടത്തിയാല്&#x200d; ആരൊക്കെ സര്&#x200d;ക്കാര്&#x200d; ഭക്ഷണം കഴിക്കേണ്ടിവരുമെന്ന് മനസിലാകുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. പ്രതിപക്ഷനേതാവിന്റെ വാര്&#x200d;ത്താസമ്മേളനത്തിന്റെ പൂര്&#x200d;ണരൂപം: വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്&#x200d;കിട ട്രാന്&#x200d;സ്ഗ്രിഡ് പദ്ധതിയുടെ മറവില്&#x200d; കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. കിഫ്ബി വഴി [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: കിഫ്ബിയില്&#x200d; വന്&#x200d; അഴിമതിയെന്ന് വെളിപ്പെടുത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി കൊണ്ടുവരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്&#x200d;കിട പദ്ധതിയുടെ മറവില്&#x200d; കോടികളുടെ അഴിമതിയാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.  ഇക്കാര്യത്തില്&#x200d; സി.ബി.ഐ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കിഫ്ബിയില്&#x200d; സി.എ.ജി ഓഡിറ്റ് നടത്തിയാല്&#x200d; ആരൊക്കെ സര്&#x200d;ക്കാര്&#x200d; ഭക്ഷണം കഴിക്കേണ്ടിവരുമെന്ന് മനസിലാകുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.</p>



<p>പ്രതിപക്ഷനേതാവിന്റെ വാര്&#x200d;ത്താസമ്മേളനത്തിന്റെ പൂര്&#x200d;ണരൂപം:</p>



<p>വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്&#x200d;കിട ട്രാന്&#x200d;സ്ഗ്രിഡ് പദ്ധതിയുടെ മറവില്&#x200d;  കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.</p>



<p>കിഫ്ബി  വഴി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചതായിരുന്നു  കെ.എസ്.ഇ.ബി ട്രാന്&#x200d;സ്ഗ്രിഡ് പദ്ധതി. തുടക്കത്തില്&#x200d; പതിനായിരം കോടിയുടെ പദ്ധതി നടപ്പിലാകാന്&#x200d; ഉദ്ദേശിച്ചിരുന്നെങ്കിലും  വ്യാപകമായ ആക്ഷേപങ്ങളെ തുടര്&#x200d;ന്ന് 4500 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവര്&#x200d;ത്തികള്&#x200d; ഇപ്പോള്&#x200d; നടപ്പിലാക്കിയാല്&#x200d; മതി എന്ന് തീരുമാനിക്കുകയായിരുന്നു.</p>



<p>ഇതില്&#x200d; ആദ്യം നടപ്പാക്കുന്ന രണ്ടു പദ്ധതികളായ കോട്ടയം ലൈന്&#x200d;സ് പദ്ധതിയിലും  കോലത്തുനാട് പദ്ധതിയിലും ദുരൂഹമായ ഇടപാടുകളാണ് നടന്നിരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ അടിസ്ഥാന നിരക്കിനെക്കാള്&#x200d; വളരെ ഉയര്&#x200d;ന്ന നിരക്കിലാണ് ഇവയുടെ കരാര്&#x200d; നല്&#x200d;കിയിരിക്കുന്നത്.</p>



<p>കെ എസ് ഇ ബിയിലെ എസ്സ്റ്റിമേറ്റുകള്&#x200d; സാധാരണ ഗതിയില്&#x200d; അസിസ്റ്റന്റ് എന്&#x200d;ജിനീയര്&#x200d;  മുതല്&#x200d; ചീഫ് എഞ്ചിനിയര്&#x200d;വരെയുള്ള ഉദ്യോഗസ്ഥരെ ഉള്&#x200d;പ്പെടുത്തിയാണ്  തയ്യാറാക്കുക. എന്നാല്&#x200d; ഈ  പ്രവര്&#x200d;ത്തികളുടെ എസ്റ്റിമേറ്റ്  മറ്റു ഉദ്യോഗസ്ഥരെ മാറ്റിനിര്&#x200d;ത്തി പ്രത്യേകം നിയോഗിക്കപ്പെട്ട ചീഫ് എന്&#x200d;ജിനീയറാണ് തയ്യാറാക്കിയത്.</p>



<p>ഈ എസ്സ്റ്റിമേറ്റാകട്ടെ  സാധാരണ  നിരക്കിലും   60% ഉയര്&#x200d;ന്ന നിരക്കില്&#x200d; സ്പഷ്യല്&#x200d; റേറ്റ് ആയാണ്   തയ്യാറാക്കിയത്.</p>



<p>മറ്റു ഉദ്യോഗസ്ഥരെ  മാറ്റിനിര്&#x200d;ത്തി പ്രത്യേക ഉദ്യോഗസ്ഥനെ വച്ച് എസ്സ്റ്റിമേറ്റുകള്&#x200d; തയ്യാറാക്കുന്നതിനെ സംസ്ഥാന വിജിലന്&#x200d;സ്  തുടക്കത്തില്&#x200d; തന്നെ താക്കീതു ചെയ്തതാണ്.</p>



<p>കാര്യങ്ങള്&#x200d; അവിടെയും അവസാനിച്ചില്ല. 60%ത്തോളം ഉയര്&#x200d;ത്തി നിശ്ചയിച്ച എസ്റ്റിമേറ്റ് തുകയിന്മേല്&#x200d; പിന്നീടും 50 മുതല്&#x200d; 80 ശതമാനം ഉയര്&#x200d;ന്ന തുകയ്ക്കാണ്  കരാറുകള്&#x200d; നല്&#x200d;കിയത്. ആകെ 800 കോടിയോളം രൂപയുടെ കരാറാണ് നല്&#x200d;കിയത്.</p>



<p>കോട്ടയം ലൈന്&#x200d;സ് പദ്ധതി സ്‌പെഷ്യല്&#x200d; റേറ്റില്&#x200d; നിശ്ചിയിച്ച എസ്റ്റിമേറ്റ്  തുകയുടെ 61.18 ശതമാനം അധിക നിരക്കില്&#x200d;  എല്&#x200d; ആന്&#x200d;ഡ് ടി കമ്പനിക്കാണ് നല്&#x200d;കിയത്. കോലത്തുനാട് പദ്ധതിയാവട്ടെ എസ്റ്റിമേറ്റ് തുകയുടെ 54.81 ശതമാനം ഉയര്&#x200d;ന്ന  നിരക്കിലാണ് നല്&#x200d;കിയത്.</p>



<p>എല്ലാം സുതാര്യമെന്നു വരുത്തിത്തീര്&#x200d;ക്കാന്&#x200d; വന്&#x200d; കള്ളക്കളികളിയും നടത്തി. എല്&#x200d;. ആന്&#x200d;.ടിയെയും സ്റ്റെര്&#x200d;ലൈറ്റും അടക്കമുള്ള കുത്തക കമ്പനികളെയും  മാത്രം ഉള്&#x200d;ക്കൊള്ളിക്കാന്&#x200d; ഇവര്&#x200d;ക്കനുകൂലമായ നിബന്ധനകള്&#x200d; ഉലെടുത്തിയാണ് പ്രീ-ക്വാളിഫയ് ചെയ്തത്.</p>



<p>അതിന്  ശേഷം ടെന്&#x200d;ഡര്&#x200d; വിളിക്കുകയും അതില്&#x200d; ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ടു ചെയ്ത കമ്പനികള്&#x200d;ക്ക് ടെന്&#x200d;ഡര്&#x200d; നല്&#x200d;കുകയാണ് ചെയ്തത്.</p>



<p>ടെണ്ടര്&#x200d; ചെയ്താണ് കരാര്&#x200d; നല്&#x200d;കിയെതന്ന് പറയുന്നതിന് വേണ്ടിയായിരുന്നു ഇത്.</p>



<p>വിചിത്രമായ മറ്റൊരു കാര്യവുമുണ്ടായി.  ഒരു പദ്ധതിയില്&#x200d; കുറഞ്ഞ തുകയ്ക്ക് ക്വാട്ട് ചെയ്ത  അതേ  കമ്പനി മറ്റൊന്നില്&#x200d; ഉയര്&#x200d;ന്ന തുകയ്ക്കുള്ള ടെണ്ടറും  നല്&#x200d;കി.  ഇവര്&#x200d; തമ്മില്&#x200d; ധാരണ ഉണ്ടാക്കി  രണ്ടു പദ്ധതികളും  വീതിച്ചെടുത്തു എന്നുവേണം അനുമാനിക്കാന്&#x200d;.</p>



<p>ഈ പദ്ധതികള്&#x200d;  വിലയിരുത്തി അപ്രൈസല്&#x200d;  നല്&#x200d;കിയത് കിഫ്ബിയുടെ വിവാദ കമ്പനിയായ    ടെറാനസ് കമ്പനിയാണ്. ഈ കമ്പനിയുടെ അഡൈ്വസറാകട്ടെ കെ എസ് ഇ ബിയില്&#x200d; നിന്നും വിരമിച്ച ട്രാന്&#x200d;സ്മിഷന്&#x200d; ഡയറക്ടറുമാണ്. ഈ വ്യക്തി തന്നെയാണ് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതില്&#x200d; പ്രധാന പങ്ക് വഹിച്ചതും. അതായത് കെ.എസ്.ഇ.ബിയില്&#x200d; ജോലി ഉണ്ടായിരിക്കെ ഈ വ്യക്തി എസ്റ്റിമേറ്റ് തയ്യാറാക്കി. പിന്നീട് വിരമിച്ച ശേഷം ആ വ്യക്തി ടെറാനസ് കമ്പനിയില്&#x200d; ചേരുകയും ആ വ്യക്തി തന്നെ എസ്റ്റിമേറ്റിന് അപ്രൈസല്&#x200d; നടത്തുകയും ചെയ്തു എന്നര്&#x200d;ത്ഥം.</p>



<p>ജനങ്ങളുടെ നികുതിപ്പണം യാതൊരു തത്വദീക്ഷയും ഇല്ലാതെ കുത്തക കമ്പനികള്&#x200d;ക്ക് വാരിക്കാരി നല്&#x200d;കുകയാണ് ചെയ്തത്.  ഇതിന് പിന്നില്&#x200d; ആര്&#x200d;ക്കൊക്കെ എത്രയൊക്കെ കിട്ടിയെന്ന് വ്യക്തമാക്കണം.</p>



<p>കെ എസ് ഇ ബി വന്&#x200d; നഷ്ടത്തിലാന്നെന്നുപറഞ്ഞു ചാര്&#x200d;ജ് വര്&#x200d;ദ്ധനവു വരുത്തി ജനങ്ങളുടെ മേല്&#x200d; അധിക ബാധ്യത അടിച്ചേല്&#x200d;പ്പിച്ചവരാണ്   എസ്റ്റിമേറ്റ് തുകയുടെ 50 മുതല്&#x200d; 70 ശതമാനം തുകയ്ക്ക് പദ്ധതികള്&#x200d; നല്&#x200d;കുന്നത് എന്നോര്&#x200d;ക്കണം.</p>



<p>കിഫ്ബി എന്തുകൊണ്ട്  സി.എ.ജിയുടെ സമഗ്രമായ ഓഡിറ്റ് ഭയക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.</p>



<p>മര്യാദയ്ക്ക് ജീവിച്ചാല്&#x200d; വീട്ടിലെ ഭക്ഷണം കഴിച്ച് കഴിയാം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കിഫ്ബിയിലും മറ്റും സി.എ.ജി ഓഡിറ്റ് നടത്തിയാല്&#x200d; ആരൊക്കെ സര്&#x200d;ക്കാര്&#x200d; ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് കാണാം.</p>



<p>ഓക്ടോബര്&#x200d; ഒന്നിന് ലാവലിന്&#x200d; കേസ് സുപ്രീം കോടതിയില്&#x200d; വരുന്നുണ്ട്. സര്&#x200d;ക്കാര്&#x200d; ഭക്ഷണം കഴിക്കാന്&#x200d; യോഗമുണ്ടോ എന്ന് അന്ന് അറിയാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kiifbi-corruption.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
