<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>killed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/killed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 25 Aug 2025 06:08:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>killed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കുടുംബ വഴക്ക്; ഹൈദരാബാദില്‍ ഗര്‍ഭിണിയായ ഭാര്യയെ വെട്ടിനുറുക്കി പുഴയില്‍ തള്ളി ഭര്‍ത്താവ്</title>
		<link>https://www.chandrikadaily.com/family-feud-husband-chops-up-pregnant-wife-and-throws-her-in-river-in-hyderabad.html</link>
					<comments>https://www.chandrikadaily.com/family-feud-husband-chops-up-pregnant-wife-and-throws-her-in-river-in-hyderabad.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 25 Aug 2025 06:08:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[hydrabad]]></category>
		<category><![CDATA[killed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351564</guid>

					<description><![CDATA[കുടുംബവഴക്കിനെത്തുടര്‍ന്ന് അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ വെട്ടിക്കൊന്ന് ശരീരഭാഗങ്ങള്‍ ഭര്‍ത്താവ് പുഴയില്‍ തള്ളി. ]]></description>
										<content:encoded><![CDATA[<p>കുടുംബവഴക്കിനെത്തുടര്&#x200d;ന്ന് അഞ്ച് മാസം ഗര്&#x200d;ഭിണിയായ ഭാര്യയെ വെട്ടിക്കൊന്ന് ശരീരഭാഗങ്ങള്&#x200d; ഭര്&#x200d;ത്താവ് പുഴയില്&#x200d; തള്ളി. കര്&#x200d;ണാടക സ്വദേശി സ്വാതി(21)യാണ് കൊല്ലപ്പെട്ടത്. ഭര്&#x200d;ത്താവ് മഹേന്ദര്&#x200d; റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം സംഭവം നടന്നത്. </p>
<p>ആഗസ്റ്റ് 22ന് വികാരാബാദിലെ മെഡിക്കല്&#x200d; ചെക്കപ്പിനുശേഷം മാതാപിതാക്കള്&#x200d; താമസിക്കുന്ന വീട്ടിലേക്ക് പോകുവാന്&#x200d; സ്വാതി പറഞ്ഞിരുന്നു. എന്നാല്&#x200d; മോഹന്&#x200d; റെഡ്ഡി ഇത് സമ്മതിച്ചില്ല. ഇതിനെത്തുടര്&#x200d;ന്നുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്. </p>
<p>ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം കഷ്ണങ്ങളാക്കി വെട്ടിനുറുക്കി പുഴയില്&#x200d; ഉപേക്ഷിക്കുകയായിരുന്നു. ആക്‌സോ ബ്ലേഡ് ഉപയോഗിച്ചാണ് ശരീരഭാഗങ്ങള്&#x200d; മുറിച്ചത്. തടര്&#x200d;ന്ന് ഇവ ബാഗിലാക്കി മുസി നദയില്&#x200d; ഉപേക്ഷിക്കുകയായിരുന്നു. യുവതിയുടെ തലയും കൈയും കാലുകളുമാണ് പ്ലാസ്റ്റിക് കവറുകളിലാക്കി പുഴയില്&#x200d; ഉപേക്ഷിച്ചത്. മഹേന്ദര്&#x200d; റെഡ്ഡി ശരീരഭാഗങ്ങളുമായി വീടിന് പുറത്തേക്കിറങ്ങുന്നത് സമീപത്തെ സിസി ടിവിയില്&#x200d; പതിഞ്ഞിരുന്നു. വീട്ടില്&#x200d; നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്&#x200d; ആശുപത്രി മോര്&#x200d;ച്ചറിയിലേക്ക് മാറ്റി. മറ്റ് ശരീരാവശിഷ്ടങ്ങള്&#x200d;ക്കായി പുഴയില്&#x200d; തിരച്ചില്&#x200d; തുടരുകയാണ്.</p>
<p>തലയില്ലാത്ത യുവതിയുടെ മൃതദേഹം ഇയാള്&#x200d; മുറിയില്&#x200d; സൂക്ഷിച്ചിരുന്നത് പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് മഹേന്ദര്&#x200d; റെഡ്ഡി ഭാര്യസഹോദരിയെ വിളിച്ച് പറഞ്ഞിരുന്നു. ഇതില്&#x200d; സംശയം തോന്നിയ സഹോദരി ബന്ധുവിനെ വിളിച്ച് വിവരം പറയുകയും ബന്ധു മഹേന്ദറിനേയും കൂട്ടി സ്റ്റേഷനില്&#x200d; ഹാജരാവുകയുമായിരുന്നു. എന്നാല്&#x200d; പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്&#x200d; കൊലപാതകം ചെയ്ത വിവരം ഇയാള്&#x200d; സമ്മതിച്ചിരുന്നില്ല. ഭാര്യയെ കാണാനില്ലെന്ന വാദത്തില്&#x200d; ഉറച്ച് നില്&#x200d;ക്കുകയായിരുന്നു. തുടര്&#x200d;ച്ചയായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇയാള്&#x200d; കുറ്റം സമ്മതിച്ചത്.</p>
<p>മഹേന്ദറുടെ മൊഴിയുടെ അടിസ്ഥാനത്തില്&#x200d; ബി.എന്&#x200d;.എസ് പ്രകാരം കൊലപാതകം, തെളിവ് നശിപ്പിക്കല്&#x200d; എന്നീ വകുപ്പുകള്&#x200d; പ്രകാരം പൊലീസ് കേസെടുത്തു. നിലവില്&#x200d; ഇയാള്&#x200d; പൊലീസ് കസ്റ്റഡിയിലാണ്. തെലങ്കാനയിലെ വികാരബാദ് ജില്ലയിലെ താമസക്കാരായ മഹേന്ദ്രയുടേയും സ്വാതിയുടെയും പ്രണയവിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ഹൈദരാബാദിലേക്ക് താമസം മാറ്റി. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം തന്നെ ഇരുവരും തമ്മില്&#x200d; പ്രശ്‌നങ്ങള്&#x200d; ഉണ്ടാവാറുണ്ടായിരുന്നു. 2024 ഏപ്രിലില്&#x200d; മഹേന്ദറിനെതിരെ വികാരാബാദ് പൊലീസില്&#x200d; സ്വാതി ഗാര്&#x200d;ഹിക പീഡനത്തിന് കേസും നല്&#x200d;കിയിരുന്നു. പിന്നീട് നടന്ന മധ്യസ്ഥ ചര്&#x200d;ച്ചകളെത്തുടര്&#x200d;ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്&#x200d; തീരുമാനിക്കുകയും ഹൈദരാബാദിലെ ഒരു സ്വകാര്യ കോള്&#x200d; സെന്ററില്&#x200d; സ്വാതി മൂന്ന് മാസത്തോളം ജോലി ചെയ്യുകയും ചെയ്തു. എന്നാല്&#x200d; മഹേന്ദറിന്റെ സംശയത്തെ തുടര്&#x200d;ന്ന് സ്വാതി ജോലി ഉപേക്ഷിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/family-feud-husband-chops-up-pregnant-wife-and-throws-her-in-river-in-hyderabad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാനില്&#x200d; ചാവേര്&#x200d; സ്‌ഫോടനം; മുതിര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥന്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/deadly-blast-in-iran-a-senior-police-officer-was-killed.html</link>
					<comments>https://www.chandrikadaily.com/deadly-blast-in-iran-a-senior-police-officer-was-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 30 Dec 2024 01:45:34 +0000</pubDate>
				<category><![CDATA[international]]></category>
		<category><![CDATA[News]]></category>
		<category><![CDATA[explotion]]></category>
		<category><![CDATA[killed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323879</guid>

					<description><![CDATA[കാര്&#x200d; തടഞ്ഞുനിര്&#x200d;ത്തിയശേഷം ചാവേര്&#x200d; പൊട്ടിത്തെറിക്കുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>ഇറാനില്&#x200d; ചാവേര്&#x200d; സ്‌ഫോടനത്തില്&#x200d; മുതിര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥന്&#x200d; കൊല്ലപ്പെട്ടു. കാപ്റ്റന്&#x200d; മുജ്തബ ഷാഹിദാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ കാറിലുണ്ടായിരുന്ന സഹായിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>തലസ്ഥാനമായ തെഹ്‌റാനില്&#x200d;നിന്ന് 1000 കിലോമീറ്റര്&#x200d; അകലെയുള്ള ഹൊര്&#x200d;മോസ്ഗാന്&#x200d; പ്രവിശ്യയിലെ സുന്നി ഭൂരിപക്ഷ മേഖലയായ ബാന്&#x200d;ദര്&#x200d; ലെന്&#x200d;ഗെയിലില്&#x200d; ശനിയാഴ്ച്ചയാണ് സംഭവം. മുജ്തബയുടെ കാര്&#x200d; തടഞ്ഞുനിര്&#x200d;ത്തിയശേഷം ചാവേര്&#x200d; പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/deadly-blast-in-iran-a-senior-police-officer-was-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹമാസ് നേതാവ് ഹനിയെയെ കൊന്നത് ഇസ്രാഈല്&#x200d; തന്നെ; സ്ഥിരീകരിച്ച് ഇസ്രാഇല്&#x200d; പ്രതിരോധ മന്ത്രി</title>
		<link>https://www.chandrikadaily.com/israel-killed-hamas-leader-haniyeh-israels-defense-minister-confirmed.html</link>
					<comments>https://www.chandrikadaily.com/israel-killed-hamas-leader-haniyeh-israels-defense-minister-confirmed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Dec 2024 04:15:30 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hamas leader]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[killed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323065</guid>

					<description><![CDATA[ജൂലായില്&#x200d; ഇറാനിലെ ടെഹ്‌റാനില്&#x200d; വെച്ചായിരുന്നു ഹനിയെ കൊല്ലപ്പെട്ടത്. ]]></description>
										<content:encoded><![CDATA[<p>ഹമാസ് നേതാവ് ഇസ്മായില്&#x200d; ഹനിയെയുടെ കൊലപാതകത്തിന് പിന്നില്&#x200d; ഇസ്രാഈല്&#x200d; തന്നെയെന്ന് സ്ഥിരീകരണം. പ്രതിരോധ മന്ത്രി ഇസ്രാഈല്&#x200d; കാറ്റ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂലായില്&#x200d; ഇറാനിലെ ടെഹ്‌റാനില്&#x200d; വെച്ചായിരുന്നു ഹനിയെ കൊല്ലപ്പെട്ടത്.</p>
<p>ഹനിയെയുടെ കൊലപാതകത്തിന് പിന്നില്&#x200d; ഇസ്രാഈല്&#x200d; ആണെന്ന് ശക്തമായ അഭ്യൂഹങ്ങള്&#x200d; ഉണ്ടായിരുന്നെങ്കിലും ഇസ്രാഈല്&#x200d; ഭരണകൂടം ഇത് പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്&#x200d; ഇപ്പോള്&#x200d; യെമനിലെ ഹൂത്തികള്&#x200d;ക്ക് മുന്നറിയിപ്പ് നല്&#x200d;കവെയാണ് ഇസ്രാഈല്&#x200d; കാറ്റ്‌സ് ഇക്കാര്യം വെളിപ്പെടുത്തിയത്.</p>
<p>ഹമാസ്, ഹിസ്ബുല്ല എന്നിവരെ തകര്&#x200d;ക്കുകയും ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്&#x200d;ക്ക് കേടുവരുത്തുകയും ചെയ്ത തങ്ങള്&#x200d;ക്ക് മുന്നില്&#x200d; അവസാന ഇരയായി നില്&#x200d;ക്കുന്നത് യെമനിലെ ഹൂത്തികള്&#x200d; ആണെന്നും അവര്&#x200d;ക്കും കനത്ത പ്രഹരം ഏല്&#x200d;പ്പിക്കുമെന്നാണ് ഇസ്രാഈല്&#x200d; കാറ്റ്‌സ് പറഞ്ഞത്.</p>
<p>‘ഇസ്രാഈല്&#x200d; അവരുടെ(ഹൂത്തി) തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങള്&#x200d; തകര്&#x200d;ക്കും. ഞങ്ങള്&#x200d; അവരുടെ നേതാക്കളെ ഇല്ലാതാക്കും. ടെഹ്റാനിലും ഗസയിലും ലെബനനിലും ഹനിയെ, സിന്&#x200d;വാര്&#x200d;, നസ്റുല്ല എന്നിവരോട് ചെയ്തത് പോലെ. അത് ഞങ്ങള്&#x200d; ഹൊദൈദയിലും സനയിലും ആവര്&#x200d;ത്തിക്കും,’ ഇസ്രാഈല്&#x200d; കാറ്റ്‌സ് പറഞ്ഞു.</p>
<p>യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂത്തികള്&#x200d; ഇസ്രാഈല്&#x200d;- ഹമാസ് സംഘര്&#x200d;ഷം ആരംഭിച്ചത് മുതല്&#x200d; ചെങ്കടലിലെ വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നുണ്ട്. ഇസ്രാഈല്&#x200d; ബന്ധമുള്ള കപ്പലുകളെ ആക്രമിച്ച് ഇസ്രഈലിനെതിരെ നാവിക ഉപരോധം നടപ്പിലാക്കാനാണ് ഹൂത്തികള്&#x200d; പലപ്പോഴും ശ്രമിച്ചിരുന്നത്. ഫലസ്തീന് ഐക്യദാര്&#x200d;ഢ്യം അര്&#x200d;പ്പിച്ചാണ് ഹൂത്തികളുടെ ആക്രമണം.</p>
<p>2024 ജൂലായ് 31ന് ഇറാന്&#x200d; പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങില്&#x200d; പങ്കെടുക്കാന്&#x200d; എത്തിയ ഹനിയെ ഗസ്റ്റ് ഹൗസിലെ സ്ഫോടനത്തിലാണ് കെല്ലപ്പെടുന്നത്. തുടര്&#x200d;ന്ന് ഹനിയെയുടെ കൊലപാതകത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്&#x200d; പുറത്ത് വന്നിരുന്നു. ബോംബ് സ്ഫോടനത്തിലാണ് ഹനിയെ കൊല്ലപ്പെട്ടതെന്ന തരത്തില്&#x200d; വാര്&#x200d;ത്തകള്&#x200d; പ്രചരിച്ചിരുന്നു. മിസൈല്&#x200d; ആക്രമണമാണെന്നും വാര്&#x200d;ത്തകള്&#x200d; ഉണ്ടായിരുന്നു.</p>
<p>ഇറാന്&#x200d; റെവല്യൂഷണറി ഗാര്&#x200d;ഡ് പൊലീസിന്റെ(ഐ.ആര്&#x200d;.ജി.പി) നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസിലെ താമസത്തിനിടയിലാാണ് ഹമാസ് തലവന്&#x200d; ഇസ്മയില്&#x200d; ഹനിയെ കൊല്ലപ്പെട്ടത്. ടെഹ്റാന്&#x200d; സന്ദര്&#x200d;ശിക്കുന്ന വേളയില്&#x200d; ഹനിയെ സ്ഥിരമായി ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.</p>
<p>ഹനിയെ കൊല്ലപ്പെട്ട് 5 മാസം പിന്നിട്ടിട്ടും മരണത്തിന്റെ ഉത്തരവാദിത്തം ആരും തന്നെ ഏറ്റെടുത്തിരുന്നില്ല. ആ സാഹചര്യത്തിലാണ് ഇസ്രഈല്&#x200d; പ്രതിരോധ മന്ത്രിയുടെ വെളിപ്പെടുത്തല്&#x200d;. എന്നാല്&#x200d; അമേരിക്കയുടെ സഹായത്തോടെ ഇസ്രാഈലാണ് ഹനിയെയെ കൊലപ്പെടുത്തിയതെന്ന് ഇറാന്&#x200d; നേരത്തെ തന്നെ ആരോപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-killed-hamas-leader-haniyeh-israels-defense-minister-confirmed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖാന്&#x200d; യൂനിസില്&#x200d; മൈന്&#x200d; ആക്രമണവുമായി ഹമാസ്; ഇസ്രാഈലി സൈനികര്&#x200d; കൊല്ലപ്പെട്ടതായി റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/hamas-launches-mine-attack-in-khan-yunis-israeli-soldiers-reportedly-killed.html</link>
					<comments>https://www.chandrikadaily.com/hamas-launches-mine-attack-in-khan-yunis-israeli-soldiers-reportedly-killed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 01 Oct 2024 04:06:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hamas]]></category>
		<category><![CDATA[Israeli Soldiers]]></category>
		<category><![CDATA[killed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311603</guid>

					<description><![CDATA[നിരവധി സൈനികര്&#x200d;ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്&#x200d;ട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ഖാന്&#x200d; യൂനിസില്&#x200d; ഇസ്രാഈല്&#x200d; സൈന്യത്തിന് നേരെ ഹമാസ് നടത്തിയ മൈന്&#x200d; ആക്രമണത്തില്&#x200d; നിരവധി സൈനികര്&#x200d; കൊല്ലപ്പെട്ടെന്ന് റിപ്പോര്&#x200d;ട്ട്. തെക്കന്&#x200d; ഗസയിലെ ഖാന്&#x200d; യൂനിസിന് കിഴക്ക് അല്&#x200d;-ഫഖാരി പ്രദേശത്ത് മൈനുകള്&#x200d; പൊട്ടിച്ചാണ് ഇസ്രാഈലി എഞ്ചിനീയറിംഗ് യൂണിറ്റിലെ അംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടതായി അല്&#x200d;ജസീറ റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. നിരവധി സൈനികര്&#x200d;ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്&#x200d;ട്ടുണ്ട്.</p>
<p>അതേസമയം, 679-ാം ബ്രിഗേഡിലെ ബറ്റാലിയനിലെ സൈനികന് തെക്കന്&#x200d; ഗസയിലുണ്ടായ ആക്രമണത്തില്&#x200d; ഗുരുതരമായി പരിക്കേറ്റതായും ചികിത്സയ്ക്കായി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചതായും ഇസ്രാഈല്&#x200d; സൈന്യം പ്രസ്താവനയില്&#x200d; പറഞ്ഞു. ഖാന്&#x200d; യൂനിസില്&#x200d; യുദ്ധ ടാങ്കിന് നേരെ റോക്കറ്റാക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചെങ്കിലും കൂടുതല്&#x200d; വിവരങ്ങള്&#x200d; നല്&#x200d;കാന്&#x200d; തയ്യാറായില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>അല്&#x200d;-ഖസ്സാം ബ്രിഗേഡുകള്&#x200d; അല്&#x200d;-ഫഖാരി ഏരിയയില്&#x200d; ഇസ്രാഈല്&#x200d; ടാങ്കുകള്&#x200d;ക്കും സൈനിക വ്യൂഹത്തിനും നേരെ പതിയിരുന്ന് ആക്രമണം നടത്തുകയാണെന്നും മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>യുഎന്&#x200d; സുരക്ഷാ കൗണ്&#x200d;സില്&#x200d; വെടിനിര്&#x200d;ത്തലിന് ആഹ്വാനം ചെയ്തിട്ടും ഇസ്രാഈല്&#x200d; ഗസയില്&#x200d; ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഫലസ്തീന്&#x200d; ആരോഗ്യവകുപ്പിന്റെ കണക്കുകള്&#x200d; അനുസരിച്ച് ഏകദേശം 41,600 പേര്&#x200d; കൊല്ലപ്പെട്ടതായാണ് റിപ്പോര്&#x200d;ട്ട്. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 96,200 പേര്&#x200d;ക്ക് പരിക്കേറ്റതായാണ് റിപ്പോര്&#x200d;ട്ട്. ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hamas-launches-mine-attack-in-khan-yunis-israeli-soldiers-reportedly-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹമാസ് തലവന്&#x200d; ഇസ്മാഈല്&#x200d; ഹനിയ്യ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/ismail-haniyeh-head-of-hamas-was-killed.html</link>
					<comments>https://www.chandrikadaily.com/ismail-haniyeh-head-of-hamas-was-killed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 31 Jul 2024 04:56:15 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Ismail Haniyeh]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304281</guid>

					<description><![CDATA[ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ്യ.]]></description>
										<content:encoded><![CDATA[<p>ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ സൈന്യം അറിയിച്ചു.</p>
<p>ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.</p>
<p>ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനു പിന്നിലെ കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിനു പിന്നിൽ ഇസ്രാഈലാണെന്ന് ഹമാസ് ആരോപിച്ചു. ഖത്തറിൽ താമസിച്ചാണ് ഹമാസിന്&#x200d;റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ഗസ്സയിൽ ഇസ്രാഈല്&#x200d; നടത്തിയ ആക്രമണത്തിൽ ഹനിയ്യയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു.</p>
<p>2006ൽ ഫലസ്തീൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1989ൽ ഇസ്രാഈൽ ജയിലിലടച്ച ഹനിയ്യയെ മൂന്ന് വർഷത്തിന് ശേഷമാണ് മോചിപ്പിച്ചത്. പിന്നീട് ലബനാനിലേക്ക്‌ നാടു കടത്തി. ഒരു വർഷത്തിന് ശേഷം ഓസ്ലോ കരാർ വ്യവസ്ഥയനുസരിച്ചാണ് വിട്ടയച്ചത്. ഫലസ്തീനിലേക്ക്‌ മടങ്ങിയ ഹനിയ്യ സുരക്ഷ കണക്കിലെടുത്താണ് പിന്നീട് ഖത്തറിലേക്ക് താമസം മാറ്റിയത്.</p>
<p>സംഭവത്തിൽ ഇസ്രാഈൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച രാവിലെയാണ് ഹനിയ്യ താമസിച്ച വീടിനുനേരെ ആക്രമണം നടന്നതെന്ന് ഇറാൻ ഇസ്ലാമിക് റെവലൂഷനറി ഗാർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു ഇറാൻ പ്രസിഡന്&#x200d;റിന്&#x200d;റെ സത്യപ്രതിജ്ഞാ ചടങ്ങ്. കൊലപാതകം ഭീരുത്വം നിറഞ്ഞതാണെന്നും വെറുതെയാവില്ലെന്നും ഹമാസ് പ്രതിനിധി മൂസ അബു മർസൂക് പ്രതികരിച്ചു.</p>
<p>കഴിഞ്ഞ ഏപ്രിലിൽ ഗസ്സ സിറ്റിക്ക് സമീപത്തെ അൽ-ഷാതി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹനിയ്യയുടെ മക്കൾ കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച കാറിന് നേരെയാണ് വ്യോമാക്രമണം നടന്നത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കളെ സന്ദർശിക്കാൻ പോകുമ്പോഴാണ് ആക്രമണം. ഹനിയ്യയുടെ 3 ആൺമക്കളും നാല് പേരക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഹാസിം, അമീർ, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട മക്കൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ismail-haniyeh-head-of-hamas-was-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രക്ക് ഇടിച്ച് രണ്ട് കാവഡ്‌ തീർഥാടകർ മരിച്ചു; 14 പേർക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/two-kavadi-pilgrims-killed-in-truck-collision-14-people-were-injured.html</link>
					<comments>https://www.chandrikadaily.com/two-kavadi-pilgrims-killed-in-truck-collision-14-people-were-injured.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 29 Jul 2024 08:59:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kavadi pilgrims]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[Truck]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304082</guid>

					<description><![CDATA[സംഭവത്തിൽ പ്രകോപിതരായ തീർഥാടകർ ട്രക്ക് ഡ്രൈവറെ മർദിക്കുകയും റോഡ് തടയുകയും ചെയ്തതായി പൊലീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശിലെ മൊറേനയിൽ ട്രാക്ടർ ട്രോളിയിൽ ട്രക്ക് ഇടിച്ച് രണ്ട് കാവഡ്‌ തീർഥാടകർ മരിച്ചു. 14 പേർക്ക് പരിക്കേറ്റതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സിഹോനിയ ഗ്രാമവാസികളായ ഭരത് ലാൽ ശർമ്മ (37), രാംനരേഷ് ശ്രമ (26) എന്നിവരാണ് മരിച്ചത്.ജില്ലാ ആസ്ഥാനത്ത് നിന്ന് 10 കിലോമീറ്റർ അകലെ ദേശീയ പാത 44ൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം.</p>
<p>സംഭവത്തിൽ പ്രകോപിതരായ തീർഥാടകർ ട്രക്ക് ഡ്രൈവറെ മർദിക്കുകയും റോഡ് തടയുകയും ചെയ്തതായി പൊലീസ് അറിയിച്ചു. തീർഥാടകരുടെ സഹായത്തിനായി കാവടിയാത്രയെ അനുഗമിച്ച ട്രാക്ടർ ട്രോളിയിൽ ട്രക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടനില തരണം ചെയ്തതായും മൊറേന അഡീഷണൽ പൊലീസ് സൂപ്രണ്ട് അനുരാഗ് താക്കൂർ പറഞ്ഞു. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് നിരവധി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-kavadi-pilgrims-killed-in-truck-collision-14-people-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറിലെ ഇന്ത്യ സഖ്യ കക്ഷി നേതാവ് മുകേഷ് സാഹ്നിയുടെ പിതാവ് കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/1bihars-all-india-party-leader-mukesh-sahnis-father-was-killed.html</link>
					<comments>https://www.chandrikadaily.com/1bihars-all-india-party-leader-mukesh-sahnis-father-was-killed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 Jul 2024 06:05:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[All India Party]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302822</guid>

					<description><![CDATA[ബിഹാറിലെ ദര്&#x200d;ബാംഗ ജില്ലയിലെ വസതിയില്&#x200d; വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>ബിഹാര്&#x200d; മുന്&#x200d; മന്ത്രിയും ഇന്ത്യ സഖ്യ കക്ഷിയായ വികാസ്ശീല്&#x200d; ഇന്&#x200d;സാന്&#x200d; പാര്&#x200d;ട്ടി(വി.ഐ.പി) നേതാവുമായ മുകേഷ് സാഹ്നിയുടെ പിതാവ് ജിതേഷ് സാഹ്നി അതിക്രൂരമായി കൊല്ലപ്പെട്ടു. ബിഹാറിലെ ദര്&#x200d;ബാംഗ ജില്ലയിലെ വസതിയില്&#x200d; വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ശരീരമാകെ വെട്ടി മുറിച്ച നിലയിലാണ്.</p>
<p>ബിഹാറിലെ ഒ.ബി.സി വിഭാഗത്തില്&#x200d; ശക്തമായ സാന്നിധ്യമുള്ള പാര്&#x200d;ട്ടിയാണ് വി.ഐ.പി. നിലവില്&#x200d; ആര്&#x200d;.ജെ.ഡിയും കോണ്&#x200d;ഗ്രസുമായും സഖ്യമുള്ള പാര്&#x200d;ട്ടി ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. സംഭവം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1bihars-all-india-party-leader-mukesh-sahnis-father-was-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം; അറസ്റ്റിലായ ശിവസേന ഷിൻഡെ വിഭാഗം നേതാവിന് ജാമ്യം</title>
		<link>https://www.chandrikadaily.com/the-incident-where-a-woman-was-killed-by-a-car-arrested-shiv-sena-shinde-faction-leader-granted-bail.html</link>
					<comments>https://www.chandrikadaily.com/the-incident-where-a-woman-was-killed-by-a-car-arrested-shiv-sena-shinde-faction-leader-granted-bail.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 08 Jul 2024 14:15:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[car]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[SHIVSENA]]></category>
		<category><![CDATA[woman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302150</guid>

					<description><![CDATA[പാൽഘർ ജില്ലയിലെ ഷി​ൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.]]></description>
										<content:encoded><![CDATA[<p>ബി.എം.ഡബ്ല്യു കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷാക്ക് ജാമ്യം. 15,000 രൂപയുടെ ബോണ്ടിലാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്. പാൽഘർ ജില്ലയിലെ ഷി​ൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.</p>
<p>കാർ വേർളിയിൽ വെച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ 45കാരിയായ കാവേരി നഖാവ മരിക്കുകയും ഭർത്താവ് പ്രദീപിന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മിഹിർഷാ ഒളിവിൽ പോവുകയും അപകടം സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതോടെ, സംഭവം നിർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നുമുള്ള പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രംഗത്തെത്തി.</p>
<p>ബാറിൽ നിന്നിറങ്ങിയ ശേഷമാണ് മിഹിർഷായും കൂട്ടുകാരും കാർ അമിതവേഗത്തിൽ ഓടിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഹിർ ഷാ ബാറിൽ എത്തിയതെന്ന് ബാറുടമ മൊഴി നൽകിയിട്ടുണ്ട്. പുലർച്ചെ 1.40ന് ബില്ലടച്ച ശേഷം അവിടെനിന്ന് തിരിച്ചെന്നും ബാറുടമ വ്യക്തമാക്കി. ബാർ വിട്ട് മണിക്കൂറുകൾക്കകമാണ് അപകടം.</p>
<p>പ്രതി മിഹിർ ഷായെ രക്ഷപ്പെടുത്താൻ സഹായിച്ചതിനായിരുന്നു പിതാവ് രാജേഷ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന രാജേഷ് ഷായുടെ ഡ്രൈവർ രാജഋഷി ബിദാവത്തിനെയും അറസ്റ്റ് ചെയ്തിരുന്നു. മിഹിർഷായെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് മുംബൈ പൊലീസ്.</p>
<p>അപകടത്തിൽ പ്രതിസ്ഥാനത്തുള്ളവരെല്ലാം വലിയ ആളുകളാണെന്നും അവർക്കെതിരെ നടപടിയെടുക്കാൻ ആരും തയാറാകില്ലെന്നും കൊല്ലപ്പെട്ട കാവേരിയുടെ ഭർത്താവ് പ്രദീപ് നഖാവ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. &#8216;കാറിടിച്ചതും ഞാൻ ഇടത് വശത്തേക്ക് തെറിച്ചുവീണു. എന്നാൽ, പിന്നിലിരുന്ന കാവേരിയെ കാർ ഇടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി. പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. അപകടത്തിലുൾപ്പെട്ടവരെല്ലാം വലിയ ആളുകളാണ്. അവർക്കെതിരെ എനിക്ക് എന്തുചെയ്യാനാകും? എനിക്ക് രണ്ട് കുട്ടികളാണുള്ളത്. ഞങ്ങൾ അനുഭവിക്കേണ്ടിവരും ബാക്കി&#8217; -എന്നിങ്ങനെയായിരുന്നു പ്രദീപിന്റെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-where-a-woman-was-killed-by-a-car-arrested-shiv-sena-shinde-faction-leader-granted-bail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളിയിക്കാവിളയിൽ ക്വാറി ഉടമ കാറിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ; അന്വേഷണത്തിന് പ്രത്യേക സംഘം</title>
		<link>https://www.chandrikadaily.com/a-quarry-owner-was-killed-inside-his-car-in-kaliyikawila-special-investigation-team.html</link>
					<comments>https://www.chandrikadaily.com/a-quarry-owner-was-killed-inside-his-car-in-kaliyikawila-special-investigation-team.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Jun 2024 06:56:11 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[car]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[quarry owner]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300980</guid>

					<description><![CDATA[കാറിന്റെ മുന്&#x200d;സീറ്റില്&#x200d; കഴുത്തറത്ത് നിലയിലാണ് ദീപുവിനെ കണ്ടത്.]]></description>
										<content:encoded><![CDATA[<p>കളിയിക്കാവിള ക്വാറി ഉടമ കാറിനുള്ളില്&#x200d; കഴുത്തറത്തനിലയില്&#x200d; കണ്ടെത്തി. കരമന സ്വദേശിയായ എസ്.ദീപു(44)വിനെയാണ് ദേശീയപാതയ്ക്കരികില്&#x200d; നിര്&#x200d;ത്തിയിട്ട കാറിനുള്ളില്&#x200d; കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്&#x200d; കണ്ടെത്തിയത്. കാറിന്റെ മുന്&#x200d;സീറ്റില്&#x200d; കഴുത്തറത്ത് നിലയിലാണ് ദീപുവിനെ കണ്ടത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്&#x200d; ഒരാള്&#x200d; കാറില്&#x200d; നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്&#x200d; ലഭിച്ചിട്ടുണ്ട്.</p>
<p>ദീപുവിനെ കൊല്ലപ്പെട്ട നിലയില്&#x200d; കണ്ടെത്തിയ കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ കാണാനില്ല. ദീപുവിന്റെ ഫോണും കാണാതായിട്ടുണ്ട്. സിബി വാങ്ങാനായി ദീപു കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. കൊലപാതകം അന്വേഷിക്കാന്&#x200d; പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കന്യാകുമാരി എസ്പി സുന്ദനവദനത്തിന്റെ നേതൃത്വത്തിലുള്ള ഏഴം?ഗ സംഘം കേസ് അന്വേഷിക്കും.</p>
<p>മുക്കുന്നിമലയിലെ ക്വാറി ഉടമയാണ് ദീപു. ക്വാറി കുറച്ചുനാളായി അടച്ചിട്ടിരിക്കുകയാണ്. എന്നാല്&#x200d; പുറത്ത് നിന്ന് ജെസിബി വാങ്ങുകയും കേരളത്തിലെത്തിച്ച് കച്ചവടം ദീപു ചെയ്തിരുന്നു. കേരള പൊലീസിന്റെ സഹായത്തോടെയാണ് തമിഴ്നാട് പൊലീസ് കേസ് അന്വേഷിക്കുന്നത്. കാറിനുള്ളില്&#x200d; കയറിയത് ദീപു തന്നെ ഡോര്&#x200d; കൊടുത്തയാളാണ്. അതിനാല്&#x200d; തന്നെ പരിചയമുള്ള ആളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നി?ഗമനം. ഉച്ചക്ക് ശേഷം തന്നെ പ്രതിയെ പിടികൂടാന്&#x200d; കഴിയുമെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-quarry-owner-was-killed-inside-his-car-in-kaliyikawila-special-investigation-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്&#x200d; 2 മുസ്‌ലിം പുരോഹിതന്മാര്&#x200d; കൂടി കൊല്ലപ്പെട്ടു; ഒരാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകം</title>
		<link>https://www.chandrikadaily.com/2-more-muslim-clerics-killed-in-up-the-third-murder-in-a-week.html</link>
					<comments>https://www.chandrikadaily.com/2-more-muslim-clerics-killed-in-up-the-third-murder-in-a-week.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 13 Jun 2024 07:10:17 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[Muslim clerics]]></category>
		<category><![CDATA[news]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300065</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശിലെ മൊറാദാബാദ്, ഷാംലി എന്നീ രണ്ട് ജില്ലകളിലാണ് ജൂണ്&#x200d; 11 ന് രണ്ട് ഇസ്ലാമിക പുരോഹിതന്മാര്&#x200d; കൊല്ലപ്പെടുന്നത്]]></description>
										<content:encoded><![CDATA[<p>യു.പിയില്&#x200d; കഴിഞ്ഞ ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടത് 3 മുസ്ലിം പുരോഹിതന്മാര്&#x200d;. യു.പിയിലെ പ്രതാപ്ഗഡില്&#x200d; ജൂണ്&#x200d; എട്ടിന് ജമിഅത്ത് ഉലമ-ഇ-ഹിന്ദ് പുരോഹിതന്റെ കൊലപാതകം നടന്ന് മൂന്ന് ദിവസങ്ങള്&#x200d;ക്ക് ശേഷമാണ് മറ്റ് രണ്ട് കൊലപാതകങ്ങള്&#x200d; കൂടി നടക്കുന്നത്. എന്നാല്&#x200d; മൂന്ന് കൊലപാതകങ്ങള്&#x200d; തമ്മിലും ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.</p>
<p>ഉത്തര്&#x200d;പ്രദേശിലെ മൊറാദാബാദ്, ഷാംലി എന്നീ രണ്ട് ജില്ലകളിലാണ് ജൂണ്&#x200d; 11 ന് രണ്ട് ഇസ്ലാമിക പുരോഹിതന്മാര്&#x200d; കൊല്ലപ്പെടുന്നത്.മൊറാദാബാദില്&#x200d; വെടിയേറ്റാണ് പുരോഹിതന്&#x200d; കൊല്ലപ്പെട്ടത്. വീടിന് സമീപത്തുവെച്ചായിരുന്നു വെടിയേറ്റത്. ഷാംലിയിലെ പുരോഹിതനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.</p>
<p>മൊറാദാബാദിലെ ബെന്&#x200d;സിയ ഗ്രാമത്തില്&#x200d; ചൊവ്വാഴ്ച പുലര്&#x200d;ച്ചെയാണ് മൗലാന മുഹമ്മദ് അക്രത്തിന്റെ മൃതദേഹം വീടിനോട് ചേര്&#x200d;ന്നുള്ള കെട്ടിടത്തില്&#x200d; ഉപേക്ഷിക്കപ്പെട്ട നിലയില്&#x200d; കണ്ടെത്തിയത്. 40 കാരനായ മൗലാന അക്രം കഴിഞ്ഞ 15 വര്&#x200d;ഷമായി ബെന്&#x200d;സിയ ഗ്രാമത്തിലെ പ്രാദേശിക മസ്ജിദിന്റെ ഇമാമായിരുന്നു.</p>
<p>ചൊവ്വാഴ്ച രാവിലെയുള്ള നമസ്‌കാരത്തിന് മൗലാന അക്രം എത്താത്തത് കണ്ട് പരിസരവാസികള്&#x200d; നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചില്&#x200d; വെടിയേറ്റ നിലയിലാണ് മൃതദേഹം. ഇദ്ദേഹത്തിന്റെ വീട്ടില്&#x200d; നിന്നും ഏതാനും മീറ്ററുകള്&#x200d; അകലെയുള്ള കെട്ടിടത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്.</p>
<p>മൗലാന അക്രത്തിന്റെ മൃതദേഹം ആദ്യം കണ്ടത് തന്റെ ഭാര്യയാണെന്ന് അയല്&#x200d;വാസിയായ യൂസഫ് പറഞ്ഞു. &#8216;പുലര്&#x200d;ച്ചെ 5:15 നാണ് കെട്ടിടത്തിന് സമീപത്തായി ഒരാള്&#x200d; തറയില്&#x200d; വീണ് കിടക്കുന്നത് എന്റെ ഭാര്യ കണ്ടത്. അവള്&#x200d; വന്ന് എന്നോട് കാര്യം പറഞ്ഞു. ഞാന്&#x200d; ചെന്ന് പരിശോധിച്ചപ്പോഴാണ് അത് മൗലാനയാണെന്ന് മനസിലായത്,&#8217; യൂസഫ് പറഞ്ഞു.</p>
<p>മൗലാനയെ ആരെങ്കിലും രാത്രി വൈകി ഫോണില്&#x200d; വിളിച്ച് പുറത്തിറങ്ങാന്&#x200d; ആവശ്യപ്പെട്ടതാകാമെന്ന് പൊലീസ് പറഞ്ഞു. &#8216;മൗലാന അക്രം അയാളുടെ വീടിനടുത്ത് തന്നെയാണ് വെടിയേറ്റുവീണത്. മൃതദേഹം ഞങ്ങള്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് അയച്ചിട്ടുണ്ട്.. രാത്രിയില്&#x200d; ആരോ അദ്ദേഹത്തെ ഫോണില്&#x200d; വിളിച്ച് പുറത്തേക്ക് വരാന്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. ശേഷം വെടിവെച്ചു. സംഭവത്തില്&#x200d; ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല,&#8217; സിറ്റി പൊലീസ് സൂപ്രണ്ട് അഖിലേഷ് ബദോറിയ പറഞ്ഞു.</p>
<p>&#8216;അദ്ദേഹം 15 വര്&#x200d;ഷമായി ഈ പള്ളിയുടെ ഇമാമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. രാംപൂര്&#x200d; സ്വദേശിയായ അദ്ദേഹം ഇമാമായാണ് ഇവിടേക്ക് എത്തിയത്. അദ്ദേഹവുമായി ആര്&#x200d;ക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഈ സംഭവം ഞങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്,&#8217; ഗ്രാമ പ്രധാന് മുഹമ്മദ് ജബ്ബാര്&#x200d; പറഞ്ഞു. ഭാര്യയും ആറ് മക്കളും അടങ്ങുന്നതാണ് മൗലാനയുടെ കുടുംബം.</p>
<p>അതേസമയം ഷാംലി ജില്ലയിലെ മുസ്ലിം പുരോഹിതനായ ഫസ്ലുര്&#x200d; റഹ്മാന്റെ മൃതദേഹം തലയറുത്ത നിലയില്&#x200d; വനപ്രദേശത്താണ് കണ്ടെത്തിയത്. 58 കാരനായ ഇമാമിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ ജിന്&#x200d;ഝാനയ്ക്ക് സമീപമുള്ള ബല്ലാ മജ്ര ഗ്രാമത്തിലെ കാട്ടില്&#x200d; നിന്ന് കണ്ടെത്തിയെന്നാണ് പൊലീസ് പറഞ്ഞത്.</p>
<p>ഇയാളുടെ മകനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. &#8216;ശരീരത്തില്&#x200d; നിന്നും തല വെട്ടിമാറ്റിയ നിലയിലായിരുന്നു. 500 മീറ്റര്&#x200d; അകലെയാണ് ശരീരഭാഗങ്ങള്&#x200d; ഉണ്ടായിരുന്നത്.&#8217;ഷാംലി എസ്.പി അഭിഷേക് ഝാ പറഞ്ഞു. അതേസമയം ഇമാമിന്റെ മകന് കൊലപാതകത്തില്&#x200d; പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. മാനസിക പ്രശ്നങ്ങള്&#x200d;ക്ക് ചികിത്സ തേടുന്ന ആളാണ് ഇദ്ദേഹത്തിന്റെ മകനെന്ന് പ്രദേശവാസികള്&#x200d; പറഞ്ഞു.</p>
<p>പ്രതാപ്ഗഡിലെ ജാമിയത്ത് ഉലമ-ഇ-ഹിന്ദ് ജനറല്&#x200d; സെക്രട്ടറിയും പുരോഹിതനുമായ മൗലാന ഫാറൂഖ് (67) ജൂണ്&#x200d; 8 ശനിയാഴ്ച സോന്&#x200d;പൂര്&#x200d; ഗ്രാമത്തില്&#x200d; വെച്ചാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നെലായായിരുന്നു ആക്രമണം. ആ കേസിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2-more-muslim-clerics-killed-in-up-the-third-murder-in-a-week.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
