<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>killing &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/killing/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 04 Sep 2024 06:14:23 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>killing &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;അവന്&#x200d; മുസ്‌ലിമാണെന്ന് ഗോരക്ഷാഗുണ്ടകള്&#x200d; കരുതി, ബ്രാഹ്മണനെ കൊന്നതില്&#x200d; അവര്&#x200d; ഇപ്പോള്&#x200d; ഖേദിക്കുന്നു, കൊല്ലപ്പെട്ട വിദ്യാര്&#x200d;ഥിയുടെ പിതാവ്</title>
		<link>https://www.chandrikadaily.com/the-cow-vigilantes-thought-he-was-a-muslim-now-they-regret-killing-the-brahmin-says-the-slain-students-father.html</link>
					<comments>https://www.chandrikadaily.com/the-cow-vigilantes-thought-he-was-a-muslim-now-they-regret-killing-the-brahmin-says-the-slain-students-father.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 04 Sep 2024 06:14:23 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[killing]]></category>
		<category><![CDATA[MUSLIM]]></category>
		<category><![CDATA[STUDENT]]></category>
		<category><![CDATA[vigilantes]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308348</guid>

					<description><![CDATA[ബജ്റംഗ്ദള്&#x200d; അംഗവും ക്രിമിനലുമായ അനില്&#x200d; ഫരീദാബാദ് കേന്ദ്രീകരിച്ചാണ് പ്രവര്&#x200d;ത്തിക്കുന്നത്.19 കാരനായ ആര്യന്&#x200d; മിശ്രയെ കൊലപ്പെടുത്തിയ കേസില്&#x200d; ഗോരക്ഷാഗുണ്ടകളായ അനില്&#x200d; കൗശിക്കടക്കം 4 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>പശുക്കടത്താണെന്ന് ആരോപിച്ച് ഹരിയാനയില്&#x200d; പ്ലസ്ടു വിദ്യാര്&#x200d;ഥിയെ വെടിവെച്ചുകൊന്ന സംഭവത്തില്&#x200d; പ്രതികരണവുമായി കൊല്ലപ്പെട്ട ആര്യന്&#x200d; മിശ്രയുടെ പിതാവ് സിയാനന്ദ് മിശ്ര. കഴിഞ്ഞയാഴ്ചയാണ് ഫരീദാബാദ് സ്വദേശിയായ 19 കാരനെ വെടിവെച്ചു കൊന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് പശുക്കടത്താണെന്ന് തെറ്റിദ്ധരിച്ച ഗോരക്ഷാഗുണ്ടകളാണ് കൊലപാതകികളെന്ന വാര്&#x200d;ത്ത പുറത്തുവരുന്നത്. ഗോരക്ഷാഗുണ്ടയായ കേസിലെ മുഖ്യപ്രതിയും ബജറംഗ്ദള്&#x200d; നേതാവുമായ അനില്&#x200d; കൗശികിനെ മകന്&#x200d; കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസം തന്നെ പിതാവ് സിയാനന്ദ് മിശ്ര ഫരീദാബാദിലെ ജയിലിലെത്തി സന്ദള്&#x200d;ശിച്ചു.</p>
<p>&#8216;അനില്&#x200d; കൗശിക് തന്റെ കാലില്&#x200d; തൊട്ടു മാപ്പ് ചോദിച്ചു. എന്റെ മകന്&#x200d; മുസ്‌ലിമാണെന്ന് കരുതിയാണ് അവന്&#x200d; കൊന്നത്. ഒരു ബ്രാഹ്മണനെ കൊന്നതില്&#x200d; അവന്&#x200d; ഇപ്പോള്&#x200d; ഖേദിക്കുന്നു&#8217; മകന്റെ കൊലയാളിയുമായി ആഗസ്റ്റ് 27 ന് ജയിലില്&#x200d; നടത്തിയ കൂടിക്കാഴ്ചയെ പറ്റി ദ പ്രിന്റ് അടക്കമുള്ള ദേശീയ മാധ്യമങ്ങളോട് സിയാനന്ദ് മിശ്ര വിശദീകരിച്ചതിങ്ങനെയാണ്. ബജ്റംഗ്ദള്&#x200d; അംഗവും ക്രിമിനലുമായ അനില്&#x200d; ഫരീദാബാദ് കേന്ദ്രീകരിച്ചാണ് പ്രവര്&#x200d;ത്തിക്കുന്നത്.19 കാരനായ ആര്യന്&#x200d; മിശ്രയെ കൊലപ്പെടുത്തിയ കേസില്&#x200d; ഗോരക്ഷാഗുണ്ടകളായ അനില്&#x200d; കൗശിക്കടക്കം 4 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.</p>
<p><img src="https://static.theprint.in/wp-content/uploads/2024/09/image_123650291-7-1024x683.jpg" alt="Faridabad gau rakshak now 'regrets' killing a Brahmin. 'Sad we killed our  brother'" /></p>
<p>ഗുണ്ടാപിരിവിന്റെ പേരില്&#x200d; നടന്ന കൊലപാതകമാണെന്നാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാല്&#x200d;, ആര്യനും സുഹൃത്തുക്കളും അവരുടെ കാറില്&#x200d; പശുക്കളെ കടത്തുകയായിരുന്നുവെന്ന് സംശയിച്ചാണ് വെടിവച്ചതെന്ന് കൗശിക്കും കൂട്ടാളികളും വെളിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. ഈ സംഭവത്തിന് ദിവസങ്ങള്&#x200d;ക്ക് മുമ്പാണ് ഹരിയാനയിലെ ചാര്&#x200d;ഖി ദാദ്രിയില്&#x200d; സാബിര്&#x200d; മാലിക് എന്ന കുടിയേറ്റ തൊഴിലാളിയെ ബീഫ് കഴിച്ചുവെന്ന വ്യാജവാര്&#x200d;ത്ത പ്രചരിപ്പിച്ച് ഗോരക്ഷാഗുണ്ടകള്&#x200d; അടിച്ചുകൊന്നത്. ആ സംഭവം നടന്ന് മൂന്ന് ദിവസത്തിനുള്ളിലാണ് പ്ലസ്ടു വിദ്യാര്&#x200d;ഥിയെ പശുക്കടത്താരോപിച്ച് വെടിവെച്ച് കൊല്ലുന്നത്.</p>
<p>&#8216;നിങ്ങള്&#x200d; എന്തിനാണ് ഒരു മുസ്‌ലിമിനെ കൊല്ലുന്നത് പശു മാത്രമാണോ കാരണം. നിങ്ങള്&#x200d;ക്ക് കാറിന്റെ ചക്രത്തില്&#x200d; വെടിവെക്കാമായിരുന്നു അല്ലെങ്കില്&#x200d; പൊലീസിനെ വിളിക്കാമായിരുന്നു. എന്തിനാണ് നിയമം കൈയിലെടുക്കുന്നതെന്ന് ചോദിച്ചെങ്കിലും കൗശിക്ക് അതിനോട് പ്രതികരിച്ചില്ലെന്ന് സിയാനന്ദ് മിശ്ര പറഞ്ഞു. &#8216;കാറിന്റെ വിന്&#x200d;ഡോയില്&#x200d; സണ്&#x200d;ഫിലിം ഒട്ടിച്ചിരുന്നു. അതിലുടെ ആര്യന്&#x200d; തന്നെ നോക്കി കൈകൂപ്പുന്നത് ഞാന്&#x200d; കണ്ടു&#8217; ആര്യന്റെ നെഞ്ചിലേക്ക് വെടിവെച്ച ?അനില്&#x200d; കൗശിക് പറഞ്ഞുവെന്ന് സിയാനന്ദ് മിശ്ര ഓര്&#x200d;ത്തു. കൗശികുമായി മൂന്ന് മിനിറ്റാണ് സിയാനന്ദ് മിശ്ര സംസാരിച്ചത്.</p>
<p>ആഗസ്റ്റ് 27 ന് ആര്യ?ന്റെ സംസ്‌കാരചടങ്ങുകളുമായി ബന്ധപ്പെട്ട് കുടുംബം പ്രയാഗ് രാജിലായിരിക്കുമ്പോഴാണാണ് സിയാനന്ദ് മിശ്രക്ക് പൊലീസില്&#x200d; നിന്ന് ഫോണ്&#x200d;കോള്&#x200d; വരുന്നത്. കൊലപാതകത്തില്&#x200d; ഗോരക്ഷാഗുണ്ടകള്&#x200d;ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചപ്പോള്&#x200d; അത് വിശ്വസിക്കാന്&#x200d; ആദ്യം മിശ്ര തയ്യാറായില്ലെന്ന് മാത്രമല്ല, ആ വിവരം പുറത്തുവിടരുതെന്ന് പൊലീസിനോട് അപേക്ഷിക്കുകയും ചെയ്തു.</p>
<p>അറസ്റ്റിലായ പ്രതികളെ കാണാന്&#x200d; പൊലീസിനോട് അവസരമൊരുക്കണമെന്നും അവരോട് സംസാരിക്കണമെന്നുംഅദ്ദേഹം പറഞ്ഞു. തുടര്&#x200d;ന്നാണ് കുറ്റവാളികളുമായി കൂടിക്കാഴ്ച നടത്താന്&#x200d; പൊലീസ് മിശ്രക്ക് സൗകര്യമൊരുക്കിയത്. &#8216;സണ്&#x200d;ഗ്ലാസ് ഒട്ടിച്ച കാര്&#x200d; കണ്ടതിനാലാണ് ശ്രദ്ധിച്ചത്. സാധാരണ സണ്&#x200d;ഫിലിം ഒട്ടിച്ച കാറുകള്&#x200d; ഉപയോഗിക്കുന്നത് പശുക്കളെ പല്&#x200d;വാലിലേക്കോ നുഹിലേക്കോ കടത്തുന്നവരാണ്. കാറിന്റെ ഉള്ളിലുള്ളവരുടെ മുഖം വ്യക്തമായി കാണാന്&#x200d; പറ്റിയില്ലെന്നും വെടിവെക്കുകയായിരുന്നുവെന്നും കൗശിക് പറഞ്ഞതായി മിശ്ര പറഞ്ഞു.</p>
<p>ഗോരക്ഷാഗുണ്ടകള്&#x200d;ക്ക് ഞങ്ങള്&#x200d; സ്വാതന്ത്ര്യം നല്&#x200d;കിയതുകൊണ്ടാണ് ആളുകളെ വെടിവെച്ചു കൊല്ലാന്&#x200d; അവര്&#x200d;ക്ക് അനധികൃതമായി തോക്കുകള്&#x200d; സൂക്ഷിക്കാന്&#x200d; കഴിയുന്നതെന്ന് മിശ്ര പറഞ്ഞു. തന്റെ മകന്&#x200d; ഒരു പശുക്കടത്തുകാരനായി ചിത്രീകരിക്കപ്പെടുമോ എന്ന ആശങ്കയും മിശ്രക്കുണ്ട്. എന്റെ മകന്&#x200d; പശുക്കടത്തുകാരനല്ല. അവന്&#x200d; തികഞ്ഞ ഹിന്ദുവായിരുന്നുവെന്നും മിശ്ര പറഞ്ഞു.</p>
<p>അവന്&#x200d; തികഞ്ഞ വിശ്വാസിയായിരുന്നുവെന്നാണ് അമ്മയുടെ പ്രതികരണം. ആര്യന്റെ മരണത്തില്&#x200d; നീതിതേടി പ്രദേശത്ത് കഴിഞ്ഞ ദിവസം പ്രകടനം നടന്നിരുന്നു. പ്രദേശത്ത് ഫ്‌ലക്‌സുകളും പതിച്ചിട്ടുണ്ട്. ഗോരക്ഷയുടെ പേരിലുള്ള ഈ നിയമലംഘനം അവസാനിപ്പിക്കണമെന്നും ഞാനത് അംഗീകരിക്കുന്നില്ലെന്നും മിശ്ര പറഞ്ഞു. അതേസമയം പശുക്കടത്താരോപിച്ച് നടത്തിയ ആക്രമണത്തില്&#x200d; ബ്രാഹ്മണന്&#x200d; കൊല്ലപ്പെട്ടത് ബജ്റംഗ്ദള്&#x200d; വൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് പല്&#x200d;വാലിലെയും ഫരീദാബാദിലെയും ഗോരക്ഷാപ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കും ഗുണ്ടകള്&#x200d;ക്കും നേതൃത്വം നല്&#x200d;കുന്നവരിലൊരാള്&#x200d; പറഞ്ഞത്.</p>
<p>എല്ലാ &#8216;ഗോ രക്ഷാപ്രവര്&#x200d;ത്തകരോടും&#8217; നിയമം കൈയിലെടുക്കരുതെന്നും സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്&#x200d;പ്പെട്ടാല്&#x200d; പൊലീസിനെ അറിയിക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. &#8216;ഈ സംഭവം ഞങ്ങള്&#x200d;ക്ക് കളങ്കമാണ്. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം. ഞങ്ങള്&#x200d; ഞങ്ങളുടെ സഹോദരനെ കൊന്നുവെന്നത് സങ്കടകരമായ കാര്യമാണ്&#8217; ഗോരക്ഷാഗുണ്ടയും ബജ്റംഗ്ദള്&#x200d; അംഗവുമായ ശൈലേന്ദ്ര ഹിന്ദു പറഞ്ഞു.</p>
<p>ഹരിയാനയിലെ പല്&#x200d;വാല്&#x200d; ജില്ലയിലെ എന്&#x200d;.എച്ച്-19ല്&#x200d; ഗഡ്പുരി ടോള്&#x200d; പ്ലാസയ്ക്ക് സമീപം 25 കിലോമീറ്ററോളം കൗശിക്കും സംഘവും പിന്തുടര്&#x200d;ന്നാണ് ആര്യനെ വെടിവെച്ചുകൊല്ലുന്നത്. ആര്യനെ കൂടാതെ സുഹൃത്ത് ഹര്&#x200d;ഷിത് ഗുലാത്തി (23), സഹോദരന്&#x200d; ഷാങ്കി (26), ഇവരുടെ അമ്മ സുജാത (45), സുഹൃത്ത് കീര്&#x200d;ത്തി (49) എന്നിവരാണ് കാറിലുണ്ടായിരുന്നത്. പശുക്കളെ കടത്താന്&#x200d; എസ്യുവി വാഹനങ്ങള്&#x200d; ഉപയോഗിക്കുന്നതായി ഗോരക്ഷാഗുണ്ടാ സംഘങ്ങളിലൊന്നായ കൗശികിന്റെ സംഘത്തിന് സൂചന ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആര്യന്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d; ഡസ്റ്റര്&#x200d; കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്.</p>
<p>അതേസമയം, ആര്യനൊപ്പമുണ്ടായിരുന്നവരെ കുറ്റവാളികളാക്കാനുള്ള പ്രചരണമാണ് ഗോരക്ഷാഗുണ്ടകളുടെ നേതൃത്വത്തില്&#x200d; നടക്കുന്നത്. കൊലപാതകത്തില്&#x200d; കൗശിക്കിനെ അറസ്റ്റ് ചെയ്തതില്&#x200d; പ്രദേശവാസികള്&#x200d;ക്ക് വലിയ നിരാശയാണെന്നും ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. &#8216;ദൈവത്തിന് വേണ്ടി പശുക്കളെ രക്ഷിലാണ് കൗശിക്ക് ചെയ്യുന്നതെന്ന് എല്ലാവര്&#x200d;ക്കും അറിയാം. അവന്&#x200d; എന്തിനാണ് ഒരു നിരപരാധിയെ കൊല്ലുന്നതെന്നായിരുന്നു&#8217; ഫരീദാബാദിലെ ഒരു കടയുടമ ചോദിച്ചത്. ഇത്തരത്തിലുള്ള പ്രചാരണങ്ങളും ഗൂഡാലോചന സിദ്ധാന്തങ്ങളുമായി നിരവധി പേരാണ് ആ കടയില്&#x200d; ഒത്തുചേര്&#x200d;ന്നതെന്ന് ദ പ്രിന്റ് റിപ്പോര്&#x200d;ട്ട് പറയുന്നു.</p>
<p>കൊലപാതകത്തില്&#x200d; അനില്&#x200d; കൗശിക്, വരുണ്&#x200d; കുമാര്&#x200d;, കൃഷന്&#x200d; കുമാര്&#x200d;, ആദേശ് സിംഗ്, സൗരവ് കുമാര്&#x200d; എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വെടിവെപ്പിന്ന് ശേഷം കാറില്&#x200d; സ്ത്രീകളെ കണ്ടതോടെ ആളുമാറിയെന്ന് തിരിച്ചറിഞ്ഞ അക്രമികള്&#x200d; ഓടിരക്ഷപ്പെട്ടു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കനാലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പ്രതികള്&#x200d; പൊലീസിനോട് പറഞ്ഞത്. എന്നാല്&#x200d; അനിലിന്റെ വീട്ടില്&#x200d; നിന്ന് തോക്ക് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-cow-vigilantes-thought-he-was-a-muslim-now-they-regret-killing-the-brahmin-says-the-slain-students-father.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷേ​ത്ര​ത്തി​ൽ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ന്ന പൂ​ജാ​രി അ​റ​സ്റ്റി​ൽ</title>
		<link>https://www.chandrikadaily.com/priest-arrested-for-raping-and-killing-young-woman-in-temple.html</link>
					<comments>https://www.chandrikadaily.com/priest-arrested-for-raping-and-killing-young-woman-in-temple.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 13 Jul 2024 04:48:50 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[killing]]></category>
		<category><![CDATA[Priest arrested]]></category>
		<category><![CDATA[raping]]></category>
		<category><![CDATA[temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302566</guid>

					<description><![CDATA[താ​നെ​യി​ലെ ക​ല്യാ​ൺ ശി​ൽ​ഫ​ത​യി​ലെ ഘോ​ൾ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ജൂ​ലൈ ആ​റി​നാ​ണ് സം​ഭ​വം.]]></description>
										<content:encoded><![CDATA[<p>ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ യു​വ​തി​ലെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ന്ന കേ​സി​ൽ പൂ​ജാ​രി ഉ​ൾ​പ്പെ​ടെ 3 ​പേ​ർ അ​റ​സ്റ്റി​ൽ. താ​നെ​യി​ലെ ക​ല്യാ​ൺ ശി​ൽ​ഫ​ത​യി​ലെ ഘോ​ൾ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ പൂ​ജാ​രി​യാ​യെ​ത്തി​യ സ​ന്തോ​ഷ്കു​മാ​ർ ര​മ്യ​ജ്ഞ മി​ശ്ര (45), സു​ഹൃ​ത്ത് രാ​ജ്കു​മാ​ർ റാം​ഫ​ർ പാ​ണ്ഡെ (54), ബാ​ബ അ​റ്റോ​മി​ക് റി​സ​ർ​ച്ച് സെ​ന്റ​റി​ൽ​നി​ന്ന് (ബാ​ർ​ക്) വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര​നാ​യ ശ്യാം​സു​ന്ദ​ർ പ്യാ​ർ​ച​ന്ദ് ശ​ർ​മ (62) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.</p>
<p>താ​നെ​യി​ലെ ക​ല്യാ​ൺ ശി​ൽ​ഫ​ത​യി​ലെ ഘോ​ൾ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ജൂ​ലൈ ആ​റി​നാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന പൂ​ജാ​രി മ​റ്റൊ​രു ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ൽ ക്ഷേ​ത്ര​വും ഗോ​ശാ​ല​യും പ​രി​പാ​ലി​ക്കാ​ൻ സ​ന്തോ​ഷ്കു​മാ​ർ ര​മ്യ​ജ്ഞ മി​ശ്ര​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.</p>
<p>ഇ​ത​നു​സ​രി​ച്ച് ജൂ​ലൈ അ​ഞ്ചി​നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​താ​പ്ഗ​ഢി​ലെ മ​റ്റൊ​രു ക്ഷേ​ത്രം പ​രി​പാ​ലി​ക്കു​ന്ന മി​ശ്ര സു​ഹൃ​ത്തും ക​ർ​ഷ​ക​നു​മാ​യ രാ​ജ്കു​മാ​ർ റാം​ഫ​ർ പാ​ണ്ഡെ​ക്കൊ​പ്പം മും​ബൈ​യി​ൽ എ​ത്തി​യ​ത്. ഇ​തി​നി​ടെ ക്ഷേ​ത്ര​ത്തി​ലെ സ്ഥി​രം സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്ന ശ്യാം​സു​ന്ദ​ർ പ്യാ​ർ​ച​ന്ദ് ശ​ർ​മ ഇ​രു​വ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചു.</p>
<p>കൊ​ല്ല​പ്പെ​ട്ട യു​വ​തി ജൂ​ലൈ ആ​റി​നാ​ണ് ഭ​ർ​ത്താ​വും ഭ​ർ​തൃ​മാ​താ​വു​മാ​യി വ​ഴ​ക്കി​ട്ട് രാ​വി​ലെ ആ​റു​മ​ണി​യോ​ടെ വീ​ടു​വി​ട്ടി​റ​ങ്ങു​ന്ന​ത്. രാ​വി​ലെ 10.30ഓ​ടെ ഇ​വ​ർ കു​ന്നി​ൻ​മു​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഘോ​ൾ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി. മു​ഴു​വ​ൻ ദി​വ​സ​വും ക്ഷേ​ത്ര​ത്തി​ൽ ചെ​ല​വി​ട്ട ഇ​വ​രെ മി​ശ്ര​യും പാ​ണ്ഡെ​യും ശ്ര​ദ്ധി​ച്ചി​രു​ന്നു.</p>
<p>ഇ​തോ​ടെ ത​ന്റെ കൈ​വ​ശ​മു​ള്ള ക​ഞ്ചാ​വ് ചാ​യ​യി​ൽ ക​ല​ർ​ത്തി ന​ൽ​കി ഇ​വ​രെ ബ​ലാ​ത്സം​ഗം​ചെ​യ്യാ​നു​ള്ള പ​ദ്ധ​തി മി​ശ്ര ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി ശ​ർ​മ​യെ​യും ഇ​യാ​ൾ വി​ളി​ച്ചു​വ​രു​ത്തി. തു​ട​ർ​ന്ന് യു​വ​തി​യെ ചാ​യ​കു​ടി​ക്കാ​ൻ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.</p>
<p>അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ ക്ഷേ​​ത്ര​ത്തി​ന്റെ സ്റ്റോ​ർ റൂ​മി​ൽ മൂ​ന്നു​പേ​രും ചേ​ർ​ന്ന് ​ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷി​ൽ ദാ​യി​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്ദീ​പ​ൻ ഷി​ൻ​ഡെ പ​റ​ഞ്ഞു. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം ​ബോധം തെ​ളി​ഞ്ഞ യു​വ​തി നി​ല​വി​ളി​ച്ച​തോ​ടെ പ്ര​തി​ക​ൾ ത​ല​ക്ക​ടി​ച്ചും ക​ഴു​ത്ത് ഞെ​രി​ച്ചും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.</p>
<p>തു​ട​ർ​ന്ന് മൃ​ത​ശ​രീ​രം സ്റ്റോ​ർ റൂ​മി​ൽ സൂ​ക്ഷി​ച്ചു. ജൂ​ലൈ എ​ട്ടി​ന് മൃ​ത​ദേ​ഹം കു​ന്നി​ൻ​ചെ​രു​വി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ജൂ​ലൈ ഒ​മ്പ​തി​ന് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​യാ​ൾ മൃ​ത​ദേ​ഹം ക​ണ്ട് പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ണ്ഡെ​യെ​യും മി​ശ്ര​യെ​യും ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു​ത​ന്നെ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​വി​ട​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ ശ​ർ​മ​യെ ട്രോം​ബെ​യി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.</p>
<p>യു​വ​തി രാ​വി​ലെ 10.30ഓ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വൈ​കു​ന്നേ​ര​ത്തെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നി​ല്ല. മി​ശ്ര​യാ​ണ് സി.​സി.​ടി.​വി കേ​ബി​ളു​ക​ൾ വി​ച്ഛേ​ദി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/priest-arrested-for-raping-and-killing-young-woman-in-temple.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു</title>
		<link>https://www.chandrikadaily.com/facebook-chatting-news.html</link>
					<comments>https://www.chandrikadaily.com/facebook-chatting-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 17 Sep 2020 13:30:56 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[News]]></category>
		<category><![CDATA[facebook friend]]></category>
		<category><![CDATA[killing]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154148</guid>

					<description><![CDATA[കഴിഞ്ഞ ഞായറാഴ്ച പൂനെയിലെ ഒരു ആശുപത്രിക്ക് സമീപം വച്ചാണ് ഇയാളെ അജയ് കുത്തികൊലപ്പെടുത്തിയത്]]></description>
										<content:encoded><![CDATA[<p>പൂണെ: ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്&#x200d; ഭര്&#x200d;ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അജയ് ഷെയ്ഖ് എന്നയാളെയാണ് പൂണെ പൊലീസ് അറസ്റ്റ് ചെയ്തത്. പൂനെ സഞ്ജയ് നഗര്&#x200d; സ്വദേശിയായ സൗരഭ് വ്യങ്കട്ട് ജാദവ് എന്ന യുവാവിനെയാണ് ഇയാള്&#x200d; കൊലപ്പെടുത്തിയത്.</p>
<p>കഴിഞ്ഞ ഞായറാഴ്ച പൂനെയിലെ ഒരു ആശുപത്രിക്ക് സമീപം വച്ചാണ് ഇയാളെ അജയ് കുത്തികൊലപ്പെടുത്തിയത്. അജയിയുടെ ഭാര്യ സൗരഭിനോട് ഫേസ്ബുക്കില്&#x200d; ചാറ്റ് ചെയ്യുന്നതിനെ തുടര്&#x200d;ന്ന് ഉയര്&#x200d;ന്ന സംശയങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.</p>
<p>സുഹൃത്തിന്റെ സഹായത്തോടെയാണ് അജയ് ഷെയ്ഖ് കൊലപാതകം നടത്തിയത്. യുവാവിനെ കാണാനെത്തിയ ഇയാള്&#x200d; മൂര്&#x200d;ച്ചയേറിയ ആയുധം കൊണ്ട് അയാളെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട സൗരഭിന്റെ ബന്ധുക്കള്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കിയതിനെ തുടര്&#x200d;ന്നാണ് അറസ്റ്റ് നടന്നത്.അജയ് ഷെയ്ഖുമായുള്ള വിവാഹത്തിന് മുന്&#x200d;പേ തന്നെ ഇയാളുടെ ഭാര്യയായ യുവതിയും സൗരഭും ഫേസ്ബുക്കില്&#x200d; സുഹൃത്തുക്കളായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/facebook-chatting-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൊബൈല്&#x200d; ഫോണിന്റെ പാസ്‌വേര്&#x200d;ഡ് നല്&#x200d;കാത്തതിന് യുവതിയെ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു കൊന്നു</title>
		<link>https://www.chandrikadaily.com/mobile-phone-password-not-given-youth-death.html</link>
					<comments>https://www.chandrikadaily.com/mobile-phone-password-not-given-youth-death.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 24 Aug 2020 11:44:26 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[News]]></category>
		<category><![CDATA[killing]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147372</guid>

					<description><![CDATA[യുവതിയോടൊപ്പം താമസിച്ചിരുന്ന സുഹൃത്ത് ബ്രഹ്മപാല്&#x200d; സിങ്ങിനെ(39)യാണ് പൊലീസ് പിടികൂടിയത്]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: മൊബൈല്&#x200d; ഫോണിന്റെ പാസ്‌വേര്&#x200d;ഡ് നല്&#x200d;കാത്തതില്&#x200d; യുവതിയെ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. കിഴക്കന്&#x200d; ഡല്&#x200d;ഹിയിലെ വിനോദ് നഗറിലാണ് സംഭവം. സംഭവത്തില്&#x200d; പ്രതിയെ പിടികൂടിയിട്ടുമ്ട്. യുവതിയോടൊപ്പം താമസിച്ചിരുന്ന സുഹൃത്ത് ബ്രഹ്മപാല്&#x200d; സിങ്ങിനെ(39)യാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.</p>
<p>യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന ബ്രഹ്മപാല്&#x200d; ഒളിവില്&#x200d;പോയിരുന്നു. തുടര്&#x200d;ന്ന് ഡല്&#x200d;ഹി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്&#x200d; അക്ഷര്&#x200d;ധാം മന്ദിറിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ചോദ്യംചെയ്യലില്&#x200d; ഇയാള്&#x200d; കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.</p>
<p>സംഭവ ദിവസം മമത ശര്&#x200d;മ ആരോടോ ഫോണില്&#x200d; സംസാരിച്ചിരുന്നു. ഇത് ശ്രദ്ധിച്ച ബ്രഹ്മപാല്&#x200d; മമതയുടെ ഫോണിന്റെ പാസ് വേര്&#x200d;ഡ് നല്&#x200d;കാന്&#x200d; ആവശ്യപ്പെട്ടു. ഇതിനെത്തുടര്&#x200d;ന്നുണ്ടായ തര്&#x200d;ക്കമാണ് കൊലപാതകത്തില്&#x200d; കലാശിച്ചത്. ചുറ്റിക കൊണ്ട് അടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വിവാഹമോചിതയായിരുന്ന മമതയും ബ്രഹ്മപാലും രണ്ടുവര്&#x200d;ഷം മുമ്പാണ് പരിചയപ്പെടുന്നത്. തുടര്&#x200d;ന്ന് ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mobile-phone-password-not-given-youth-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്ലിംലീഗ് പ്രവര്&#x200d;ത്തകനെ വെട്ടിക്കൊന്നതില്&#x200d; പ്രതിഷേധിച്ച് ജില്ലയിലെ തീരദേശ മേഖലകളില്&#x200d; ഇന്ന് ഹര്&#x200d;ത്താല്&#x200d;</title>
		<link>https://www.chandrikadaily.com/death-of-muslim-league-member-in-thanur.html</link>
					<comments>https://www.chandrikadaily.com/death-of-muslim-league-member-in-thanur.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 25 Oct 2019 02:43:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[killing]]></category>
		<category><![CDATA[Thanur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142532</guid>

					<description><![CDATA[താനൂര്&#x200d;: താനൂരില്&#x200d; മുസ്ലിംലീഗ് പ്രവര്&#x200d;ത്തകന്&#x200d; അഞ്ചുടിയില്&#x200d; ഇസ്ഹാഖിനെ വെട്ടിക്കൊന്നതില്&#x200d; പ്രതിഷേധിച്ച് ജില്ലയിലെ തീരദേശ മേഖലകളില്&#x200d; ഇന്ന് യു.ഡി.എഫ് ഹര്&#x200d;ത്താല്&#x200d;. വള്ളിക്കുന്ന് മുതല്&#x200d; പൊന്നാനി വരെയുള്ള ആറ് നിയോജക മണ്ഡലങ്ങളിലാണ് ഹര്&#x200d;ത്താല്&#x200d; പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് 7.50ന് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്‌കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ചാണ് ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ സമയത്ത് പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു. ഇരുട്ടില്&#x200d; നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്&#x200d; ഇസ്ഹാഖിനെ ആസ്പത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. രാഷ്ട്രീയ വിരോധത്തിന്റെ പേരില്&#x200d; സി.പി.എം [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>താനൂര്&#x200d;: താനൂരില്&#x200d; മുസ്ലിംലീഗ് പ്രവര്&#x200d;ത്തകന്&#x200d; അഞ്ചുടിയില്&#x200d; ഇസ്ഹാഖിനെ വെട്ടിക്കൊന്നതില്&#x200d; പ്രതിഷേധിച്ച് ജില്ലയിലെ തീരദേശ മേഖലകളില്&#x200d; ഇന്ന് യു.ഡി.എഫ് ഹര്&#x200d;ത്താല്&#x200d;. വള്ളിക്കുന്ന് മുതല്&#x200d; പൊന്നാനി വരെയുള്ള ആറ് നിയോജക മണ്ഡലങ്ങളിലാണ് ഹര്&#x200d;ത്താല്&#x200d; പ്രഖ്യാപിച്ചിരിക്കുന്നത്. </p>



<p>ഇന്നലെ വൈകീട്ട് 7.50ന് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്‌കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ചാണ് ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ സമയത്ത് പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു. ഇരുട്ടില്&#x200d; നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്&#x200d; ഇസ്ഹാഖിനെ ആസ്പത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. രാഷ്ട്രീയ വിരോധത്തിന്റെ പേരില്&#x200d; സി.പി.എം പ്രവര്&#x200d;ത്തകരാണ് ഇസ്ഹാഖിനെ കൊലപ്പെടുത്തിയത് എന്ന് ലീഗ് പ്രവര്&#x200d;ത്തകര്&#x200d; ആരോപിച്ചു.</p>



<p>പ്രദേശത്ത് ഏറെ നാളായി നിരന്തര സംഘര്&#x200d;ഷാവസ്ഥ നിലനിന്നിരുന്നു. എന്നാല്&#x200d; മുസ്‌ലിം ലീഗ് സി.പി.ഐ.എം ഉന്നത നേതാക്കള്&#x200d; ഇടപെട്ട് ചര്&#x200d;ച്ച നടത്തി സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്&#x200d; രംഗത്തുവന്നിരുന്നു. പിന്നീട് ഏറെ നാള്&#x200d; പ്രശ്‌നങ്ങളൊന്നുമില്ലാതെ പോകുന്നതിനിടയിലാണ് വീണ്ടും ലീഗ് പ്രവര്&#x200d;ത്തകന്&#x200d; കൊല്ലപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-muslim-league-member-in-thanur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്&#x200d;ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/mob-lynching-3.html</link>
					<comments>https://www.chandrikadaily.com/mob-lynching-3.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 04 Jul 2019 05:44:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[killing]]></category>
		<category><![CDATA[mob lynching]]></category>
		<category><![CDATA[TRIPURA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131961</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പശുവിന്റെ പേരില്&#x200d; രാജ്യത്ത് വീണ്ടും ഒരാളെ ആള്&#x200d;ക്കൂട്ടം കൊന്നു. കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ ആള്&#x200d;ക്കൂട്ട കൊലപ്പെടുത്തിയത്. ത്രിപുരയിലെ ധാലൈയിലെ ജ്യോതികുമാര്&#x200d; എന്നു പേരുള്ള യുവാവാണ് ക്രൂരമായ ആക്രമണത്തിനിരയായി കൊല ചെയ്യപ്പെട്ടത്. കന്നുകാലികളെ കെട്ടിയിട്ട തൊഴുത്തില്&#x200d; രാത്രിയില്&#x200d; ജ്യോതികുമാറിനെ കണ്ട തൊഴുത്ത് ഉടമ ബഹളം വെക്കുകയായിരുന്നു. അതോടെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്&#x200d; യുവാവിനെ ക്രൂരമായി മര്&#x200d;ദിച്ചു. സംഭവത്തെ സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്&#x200d;ന്ന് പൊലീസെത്തി യുവാവിനെ ആള്&#x200d;ക്കൂട്ടത്തില്&#x200d; നിന്ന് മോചിപ്പിക്കുകയായിരുന്നു. തുടര്&#x200d;ന്ന് പ്രദേശത്തെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ന്യൂഡല്&#x200d;ഹി: പശുവിന്റെ പേരില്&#x200d; രാജ്യത്ത് വീണ്ടും ഒരാളെ ആള്&#x200d;ക്കൂട്ടം കൊന്നു. കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ ആള്&#x200d;ക്കൂട്ട കൊലപ്പെടുത്തിയത്. ത്രിപുരയിലെ ധാലൈയിലെ ജ്യോതികുമാര്&#x200d; എന്നു പേരുള്ള യുവാവാണ് ക്രൂരമായ ആക്രമണത്തിനിരയായി കൊല ചെയ്യപ്പെട്ടത്.</p>



<p>കന്നുകാലികളെ കെട്ടിയിട്ട തൊഴുത്തില്&#x200d; രാത്രിയില്&#x200d; ജ്യോതികുമാറിനെ കണ്ട തൊഴുത്ത് ഉടമ ബഹളം വെക്കുകയായിരുന്നു. അതോടെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്&#x200d; യുവാവിനെ ക്രൂരമായി മര്&#x200d;ദിച്ചു. </p>



<p>സംഭവത്തെ സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്&#x200d;ന്ന് പൊലീസെത്തി യുവാവിനെ ആള്&#x200d;ക്കൂട്ടത്തില്&#x200d; നിന്ന് മോചിപ്പിക്കുകയായിരുന്നു. തുടര്&#x200d;ന്ന് പ്രദേശത്തെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെയോടെ മരിച്ചു. പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Tripura: A man, Jyoti Kumar Tripura, was allegedly beaten to death by people in Raishyabari of Dhalai district last night on the suspicion of cattle theft. Police say, &quot;We took him to hospital but he died around 3.30 am today.&quot; <a href="https://t.co/fCPWrzVUPV">pic.twitter.com/fCPWrzVUPV</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1146455787960770560?ref_src=twsrc%5Etfw">July 3, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>

]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mob-lynching-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട്ട് നട്ടുച്ചക്ക് വയോധികനെ വെട്ടിക്കൊലപ്പെടുത്തി കൃത്യം നടത്തിയത് ജയിലില്&#x200d; പോകാനെന്ന് പ്രതി</title>
		<link>https://www.chandrikadaily.com/killing.html</link>
					<comments>https://www.chandrikadaily.com/killing.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 20 Apr 2019 12:35:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[killing]]></category>
		<category><![CDATA[kozhikode]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124744</guid>

					<description><![CDATA[കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്&#x200d; നട്ടുച്ചക്ക് വയോധികനെ വെട്ടിക്കൊന്നു. സിറ്റി പൊലീസ് കമ്മീഷണര്&#x200d; ഓഫിസിനു സമീപത്തു വച്ചാണ് കൊലപ്പെടുത്തിയത്. തെരുവില്&#x200d; താമസിക്കുന്ന ഉദ്ദേശം 60 വയസ് പ്രായം തോന്നിക്കുന്ന വൃദ്ധനെ 38കാരനായ യുവാവാണ് വെട്ടിക്കൊലപ്പെടുത്തിയത്. കോഴിക്കോട് ജില്ലയിലെ വളയം സ്വദേശി കെ.കെ. നിവാസില്&#x200d; പ്രേമാനന്ദന്റെ മകന്&#x200d; പ്രബിന്&#x200d; ദാസ് (38) വെട്ടി കൊലപ്പെടുത്തിയത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വയോധികനെ അശുപത്രിയില്&#x200d; എത്തിച്ചുവെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. ജയിലില്&#x200d; പോകാനാണ് താന്&#x200d; കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അതേസമയം പ്രതി [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്&#x200d; നട്ടുച്ചക്ക് വയോധികനെ വെട്ടിക്കൊന്നു. സിറ്റി പൊലീസ് കമ്മീഷണര്&#x200d; ഓഫിസിനു സമീപത്തു വച്ചാണ് കൊലപ്പെടുത്തിയത്. തെരുവില്&#x200d; താമസിക്കുന്ന ഉദ്ദേശം 60 വയസ് പ്രായം തോന്നിക്കുന്ന വൃദ്ധനെ 38കാരനായ യുവാവാണ് വെട്ടിക്കൊലപ്പെടുത്തിയത്.</p>



<p> കോഴിക്കോട് ജില്ലയിലെ വളയം സ്വദേശി കെ.കെ. നിവാസില്&#x200d; പ്രേമാനന്ദന്റെ മകന്&#x200d; പ്രബിന്&#x200d; ദാസ് (38) വെട്ടി കൊലപ്പെടുത്തിയത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വയോധികനെ അശുപത്രിയില്&#x200d; എത്തിച്ചുവെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.</p>



<p>ജയിലില്&#x200d; പോകാനാണ് താന്&#x200d; കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അതേസമയം പ്രതി പ്രബിന്&#x200d;ദാസിന് മാനസിക വൈകല്യമുള്ളതായി പൊലീസ് സംശയിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/killing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടുക്കിയില്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകനെ വെട്ടിക്കൊലപ്പെടുത്താന്&#x200d; ശ്രമം ഗുരുതരമായി പരിക്കേറ്റു</title>
		<link>https://www.chandrikadaily.com/cpm-killing-politics.html</link>
					<comments>https://www.chandrikadaily.com/cpm-killing-politics.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 19 Apr 2019 14:43:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[killing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124683</guid>

					<description><![CDATA[ഇടുക്കി: സി.പി.എമ്മിന്റെ അക്രമണ രാഷ്ട്രീയത്തിന് അറുതിയില്ല. ഇടുക്കിയില്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d;ക്കുനേരെ സി.പി.എം-ഡി.വൈ.എഫ്.ഐ ആക്രമണം. ഇന്ന് വൈകീട്ടാണ് വണ്ടിപ്പെരിയാറില്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരെ വീടുകയറി വെട്ടിക്കൊലപ്പെടുത്താന്&#x200d; ശ്രമിച്ചത്. അരണക്കല്&#x200d; ജോസഫിന്റെ മകന്&#x200d; ജയ്‌സന് വെട്ടേറ്റ് പരിക്കേറ്റു. തലക്ക് ഗുരുതരമായി വെട്ടേറ്റതിനെ തുടര്&#x200d;ന്ന് ജയ്‌സനെ കോട്ടയം മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റി. സ്ഥലത്ത് സംഘര്&#x200d;ഷാവസ്ഥ നിലനില്&#x200d;ക്കുകയാണ്.]]></description>
										<content:encoded><![CDATA[
<p><br>ഇടുക്കി: സി.പി.എമ്മിന്റെ അക്രമണ രാഷ്ട്രീയത്തിന് അറുതിയില്ല. ഇടുക്കിയില്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d;ക്കുനേരെ സി.പി.എം-ഡി.വൈ.എഫ്.ഐ ആക്രമണം. ഇന്ന് വൈകീട്ടാണ് വണ്ടിപ്പെരിയാറില്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരെ വീടുകയറി വെട്ടിക്കൊലപ്പെടുത്താന്&#x200d; ശ്രമിച്ചത്. അരണക്കല്&#x200d; ജോസഫിന്റെ മകന്&#x200d; ജയ്‌സന് വെട്ടേറ്റ് പരിക്കേറ്റു. തലക്ക് ഗുരുതരമായി വെട്ടേറ്റതിനെ തുടര്&#x200d;ന്ന് ജയ്‌സനെ കോട്ടയം മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റി. സ്ഥലത്ത് സംഘര്&#x200d;ഷാവസ്ഥ നിലനില്&#x200d;ക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-killing-politics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രണയാഭ്യര്&#x200d;ഥന നിരസിച്ചതിനെ തുടര്&#x200d;ന്ന് യുവാവ് പെണ്&#x200d;കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/crimi-nal-issue.html</link>
					<comments>https://www.chandrikadaily.com/crimi-nal-issue.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 04 Apr 2019 04:19:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[killing]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123291</guid>

					<description><![CDATA[തൃശൂര്&#x200d;: തൃശൂര്&#x200d; ചിയാരത്ത് പ്രണയാഭ്യര്&#x200d;ഥന നിരസിച്ചതിനെ തുടര്&#x200d;ന്ന് യുവാവ് പെണ്&#x200d;കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. 22 വയസുള്ള നീതുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ദാരുണ സംഭവം. വടക്കേക്കാട് സ്വദേശിയായ ജിതേഷ് എന്ന യുവാവ് ഏറെ നാളായി പെണ്&#x200d;കുട്ടിയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ പെട്രോളുമായി വീട്ടിലേക്ക് കയറി വന്ന യുവാവ് പെണ്&#x200d;കുട്ടിക്ക് മേല്&#x200d; ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്&#x200d;ന്ന് തീ അണക്കാന്&#x200d; ശ്രമിച്ചെങ്കിലും പെണ്&#x200d;കുട്ടി മരണപ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്&#x200d; ശ്രമിച്ച യുവാവിനെ [&#8230;]]]></description>
										<content:encoded><![CDATA[
<p><br> തൃശൂര്&#x200d;: തൃശൂര്&#x200d; ചിയാരത്ത് പ്രണയാഭ്യര്&#x200d;ഥന നിരസിച്ചതിനെ തുടര്&#x200d;ന്ന് യുവാവ് പെണ്&#x200d;കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി.  22 വയസുള്ള നീതുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ദാരുണ സംഭവം. വടക്കേക്കാട് സ്വദേശിയായ ജിതേഷ് എന്ന യുവാവ് ഏറെ നാളായി പെണ്&#x200d;കുട്ടിയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയിരുന്നു. </p>



<p>ഇന്ന് രാവിലെ പെട്രോളുമായി വീട്ടിലേക്ക് കയറി വന്ന യുവാവ്  പെണ്&#x200d;കുട്ടിക്ക് മേല്&#x200d; ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്&#x200d;ന്ന് തീ അണക്കാന്&#x200d; ശ്രമിച്ചെങ്കിലും പെണ്&#x200d;കുട്ടി മരണപ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്&#x200d; ശ്രമിച്ച യുവാവിനെ നാട്ടുകാര്&#x200d; പിടികൂടി പൊലീസില്&#x200d; ഏല്&#x200d;പ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crimi-nal-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി   ഓഫ് വധം-പീഡനം</title>
		<link>https://www.chandrikadaily.com/cpm-party.html</link>
					<comments>https://www.chandrikadaily.com/cpm-party.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 22 Mar 2019 18:34:03 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Communism]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[killing]]></category>
		<category><![CDATA[torture]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122007</guid>

					<description><![CDATA[തൊഴിലാളി-നിസ്വവര്&#x200d;ഗപ്രത്യയശാസ്ത്രം വാനോളം ഉദ്‌ഘോഷിക്കുന്ന കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഓഫ് ഇന്ത്യ (മാര്&#x200d;ക്‌സിസ്റ്റ്) കക്ഷി അരുംകൊലകളുടെയും സ്ത്രീ പീഡനങ്ങളുടെയും മാഫിയാപ്രസ്ഥാനമായി രൂപം മാറിക്കഴിഞ്ഞോ? കൊലപാതകികളുടെയും ഗുണ്ടാമാഫിയസംഘങ്ങളുടെയും ഒളികേന്ദ്രങ്ങളായി മാറിയെന്ന് ആക്ഷേപം നേരിടുന്ന സി.പി.എമ്മിന്റെ ആശയസംവാദ രൂപീകരണ കേന്ദ്രങ്ങളില്&#x200d;നിന്നാണ് സാംസ്‌കാരിക കൈരളിക്ക് സ്ത്രീ പീഡനങ്ങളുടെ കദനകഥകള്&#x200d;കൂടി കേട്ട് കാതും മൂക്കും പൊത്തേണ്ടിവന്നിരിക്കുന്നത്. കണ്ണൂരിലെയും കാസര്&#x200d;കോട്ടെയും കോഴിക്കോട്ടെയും പാര്&#x200d;ട്ടി ഓഫീസുകളില്&#x200d;നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വടിവാളുകളുടെ ചിലമ്പലുകള്&#x200d;ക്കപ്പുറം പാലക്കാട്ടെയും തൃശൂരിലെയും കണ്ണൂരിലെയും എറണാകുളത്തെയും പാര്&#x200d;ട്ടി ഓഫീസുകളില്&#x200d;നിന്നുയര്&#x200d;ന്നിരിക്കുന്നത് പാതിവ്രത്യം നഷ്ടപ്പെട്ട പെണ്&#x200d;കുട്ടികളുടെയും യുവതികളുടെയും ദീനരോദനങ്ങളായിരിക്കുന്നു. പാലക്കാട് മങ്കര [&#8230;]]]></description>
										<content:encoded><![CDATA[
<p><br> തൊഴിലാളി-നിസ്വവര്&#x200d;ഗപ്രത്യയശാസ്ത്രം വാനോളം ഉദ്‌ഘോഷിക്കുന്ന കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഓഫ് ഇന്ത്യ (മാര്&#x200d;ക്‌സിസ്റ്റ്) കക്ഷി അരുംകൊലകളുടെയും സ്ത്രീ പീഡനങ്ങളുടെയും മാഫിയാപ്രസ്ഥാനമായി രൂപം മാറിക്കഴിഞ്ഞോ? കൊലപാതകികളുടെയും ഗുണ്ടാമാഫിയസംഘങ്ങളുടെയും ഒളികേന്ദ്രങ്ങളായി മാറിയെന്ന് ആക്ഷേപം നേരിടുന്ന സി.പി.എമ്മിന്റെ ആശയസംവാദ രൂപീകരണ കേന്ദ്രങ്ങളില്&#x200d;നിന്നാണ് സാംസ്‌കാരിക കൈരളിക്ക് സ്ത്രീ പീഡനങ്ങളുടെ കദനകഥകള്&#x200d;കൂടി കേട്ട് കാതും മൂക്കും പൊത്തേണ്ടിവന്നിരിക്കുന്നത്. കണ്ണൂരിലെയും കാസര്&#x200d;കോട്ടെയും കോഴിക്കോട്ടെയും പാര്&#x200d;ട്ടി ഓഫീസുകളില്&#x200d;നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വടിവാളുകളുടെ ചിലമ്പലുകള്&#x200d;ക്കപ്പുറം പാലക്കാട്ടെയും തൃശൂരിലെയും കണ്ണൂരിലെയും എറണാകുളത്തെയും പാര്&#x200d;ട്ടി ഓഫീസുകളില്&#x200d;നിന്നുയര്&#x200d;ന്നിരിക്കുന്നത് പാതിവ്രത്യം നഷ്ടപ്പെട്ട പെണ്&#x200d;കുട്ടികളുടെയും യുവതികളുടെയും ദീനരോദനങ്ങളായിരിക്കുന്നു. <br> പാലക്കാട് മങ്കര പൊലീസ്‌സ്റ്റേഷന്&#x200d; പരിധിയിലെ മണ്ണൂരില്&#x200d; ഇക്കഴിഞ്ഞ മാര്&#x200d;ച്ച് 16ന് ഉച്ചക്ക് കാണപ്പെട്ട ചോരക്കുഞ്ഞിന്റെ ചിതലരിക്കപ്പെട്ട ജഢമാണ് പുതിയ ചോദ്യമുനകളിലേക്ക് ഒരിക്കല്&#x200d;കൂടി സി.പി.എമ്മിനെ മൂക്കുകുത്തിച്ചിരിക്കുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ കോളജില്&#x200d; വിദ്യാര്&#x200d;ത്ഥിനിയായിരുന്ന എസ്.എഫ്.ഐക്കാരിയായ പെണ്&#x200d;കുട്ടി കോളജ് മാഗസിനുവേണ്ടി പരസ്യത്തിന് സി.പി.എമ്മിന്റെ യുവ നേതാവിനെ സമീപിച്ചതിനെതുടര്&#x200d;ന്ന് അയാളാല്&#x200d; പീഡിപ്പിക്കപ്പെട്ട് പ്രസവിക്കപ്പെട്ട കുഞ്ഞിനെയാണ് മങ്കരയില്&#x200d; കണ്ടെടുത്തത്. പെണ്&#x200d;കുട്ടിയെ ചോദ്യംചെയ്തതില്&#x200d; പാര്&#x200d;ട്ടി അംഗമായ ചെര്&#x200d;പ്പുളശേരി പുത്തനാലായ്ക്കല്&#x200d; തട്ടാരുതൊടിയില്&#x200d; പ്രകാശ് (29) ചെര്&#x200d;പ്പുളശേരി ഏരിയാകമ്മിറ്റി ഓഫീസില്&#x200d;വെച്ച് 2018 ജൂണില്&#x200d; തന്നെ പീഡിപ്പിച്ചതായും അതുവഴി ജനിച്ച കുഞ്ഞിനെ അപമാന ഭയത്താല്&#x200d; ഉപേക്ഷിക്കുകയാണെന്നുമാണ് പെണ്&#x200d;കുട്ടി പൊലീസിന് നല്&#x200d;കിയിരിക്കുന്ന മൊഴി. സംഭവത്തില്&#x200d; പെണ്&#x200d;കുട്ടിക്കും രക്ഷിതാക്കള്&#x200d;ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാര്&#x200d;ത്തകളെതുടര്&#x200d;ന്ന് പ്രകാശനെതിരെ അഞ്ചു ദിവസം വൈകി കേസെടുത്തതല്ലാതെ ഇതുവരെയും അറസ്റ്റു ചെയ്യാന്&#x200d; പൊലീസ് തയ്യാറായിട്ടില്ല. രാജ്യത്തെ നിയമ സംവിധാനത്തെ അപഹസിക്കുകയാണ് സി.പി.എമ്മും സര്&#x200d;ക്കാരും ഇതിലൂടെ. <br> പാര്&#x200d;ട്ടിയുമായി പ്രതിക്ക് ബന്ധമില്ലെന്ന ഒഴുക്കന്&#x200d; മറുപടിയാണ് സി.പി.എം പൊതുജനത്തിന് നല്&#x200d;കിയിരിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് പൊലീസിന്റെ കൈകള്&#x200d; വീണ്ടും കെട്ടിയിടപ്പെട്ടിരിക്കുന്നുവെന്നുതന്നെയാണ്. പാര്&#x200d;ട്ടി അംഗമല്ലാത്തയാള്&#x200d; എങ്ങനെയാണ് പാര്&#x200d;ട്ടി ഏരിയാകമ്മിറ്റി ഓഫീസില്&#x200d; പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ചത് എന്നതിനെക്കുറിച്ച് ജനങ്ങള്&#x200d;ക്ക് വിശ്വാസ്യയോഗ്യമായ ഉത്തരംനല്&#x200d;കാന്&#x200d; ഇതുവരെയും സി.പി.എം നേതൃത്വത്തിന ്കഴിഞ്ഞിട്ടില്ല. സ്ത്രീ സുരക്ഷയെക്കുറിച്ചും അവരുടെ ഭരണ-ഉദ്യോഗ തലങ്ങളിലെ പ്രാതിനിധ്യത്തെക്കുറിച്ചുമൊക്കെ വാതോരാതെ പ്രസംഗിച്ചുനടക്കുന്ന സി.പി.എമ്മിന് ഈതെരഞ്ഞെടുപ്പുവേളയില്&#x200d; കിട്ടിയിരിക്കുന്ന വല്ലാത്ത പ്രഹരമാണ് ചെര്&#x200d;പ്പുളശേരി പീഡനം. സ്ഥലംഎം.പിയും ഇടതുപക്ഷ സ്ഥാനാര്&#x200d;ത്ഥിയുമായ എം.ബി രാജേഷും സംസ്ഥാന ജില്ലാ നേതൃത്വങ്ങളും വിഷയത്തില്&#x200d; അഴകൊഴമ്പന്&#x200d; നിലപാട് സ്വീകരിച്ചിരിക്കുന്നത് വോട്ടുകളെ ബാധിക്കുമെന്ന ഭയത്താലായിരിക്കണം. <br> എന്നാലതുകൊണ്ടൊന്നും മറയ്ക്കാനും മറക്കാനുമാകാത്തതരത്തില്&#x200d; സി.പി.എമ്മിന്റെ കേഡര്&#x200d; സഖാക്കളില്&#x200d; സംഭവിച്ചുകൊണ്ടിരിക്കുന്ന ഗതിമാറ്റം വിസ്മയകരമാണ്. ഏതാനും മാസം മുമ്പാണ് ഇതേ ജില്ലയിലെ ഷൊര്&#x200d;ണൂര്&#x200d; എം.എല്&#x200d;.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ ജില്ലാഭാരവാഹിയായ യുവതി ലൈംഗിക പീഡന പരാതി നല്&#x200d;കിയത്. പാര്&#x200d;ട്ടിയോടുള്ള വിശ്വാസവും ഭീഷണിയും കാരണം പൊലീസിനു നേരിട്ട് പരാതി നല്&#x200d;കാതെ നേതൃത്വത്തെ സമീപിച്ച യുവതിക്ക് പക്ഷേ ഏറ്റുവാങ്ങേണ്ടിവന്നത് ഇരയെ അപമാനിക്കുന്ന രീതിയിലുള്ള മറുപടിയായിരുന്നു. എറണാകുളത്ത് പാര്&#x200d;ട്ടിയുടെ ജില്ലാ സെക്രട്ടറിക്കെതിരെയാണ് മുമ്പ് സ്ത്രീ പീഡന ആരോപണം ഉയര്&#x200d;ന്നതെങ്കില്&#x200d; പാര്&#x200d;ട്ടി കോട്ടയായ കണ്ണൂരിലെ ജില്ലാസെക്രട്ടറിക്കെതിരെ ഉയര്&#x200d;ന്നതും ഇതേ പരാതിയായിരുന്നു. ഇയാളെ തിരിച്ചെടുക്കുകയും ചെയ്തു. ഇരിഞ്ഞാലക്കുടയില്&#x200d; യുവതിയെ പീഡിപ്പിച്ചതിന് മറ്റൊരുഡി.വൈ.എഫ്.ഐക്കാരനെതിരെ കേസ് നിലനില്&#x200d;ക്കുകയാണ്. പി.കെ ശശിക്കെതിരായ പരാതിയില്&#x200d; പാര്&#x200d;ട്ടിയുടെ അകത്ത് മാത്രം അന്വേഷണം ഒതുക്കി പ്രതിയെ വെറുതെ വിട്ട സി.പി.എമ്മിന് നാട്ടുകാരെ പോയിട്ട് സ്വന്തം അനുയായികളായ പെണ്&#x200d;കുട്ടികളെപോലും സുരക്ഷിതരാക്കാനാകാത്ത അവസ്ഥ വന്നുചേര്&#x200d;ന്നിരിക്കുന്നു. ശശിയുടെ കാര്യത്തില്&#x200d; പാര്&#x200d;ട്ടിയുടെ രണ്ട് കേന്ദ്ര സമിതിയംഗങ്ങളായ നിയമമന്ത്രി എ.കെ ബാലനും പി.കെ ശ്രീമതി എം.പിയുമാണ് പാര്&#x200d;ട്ടിതല അന്വേഷണം നടത്തിയത്. എന്നാല്&#x200d; അതിലെ ഫോണ്&#x200d; സംഭാഷണം മാത്രമാണ് കണ്ടെത്തി ശശിക്കെതിരെ ആറു മാസത്തെ പുറത്താക്കല്&#x200d; നടപടി സ്വീകരിച്ചത്. ഇതെല്ലാം വ്യക്തമാക്കുന്നത് കേരളത്തിലെ സ്ത്രീകളുടെയും പെണ്&#x200d;കുട്ടികളുടെയും സുരക്ഷ ഈ സര്&#x200d;ക്കാരിലും മുന്നണിയിലും പാര്&#x200d;ട്ടിയിലും എത്രകണ്ട് സുരക്ഷിതമാണെന്നാണ്. <br> ശബരിമല യുവതീ പ്രവേശനത്തിന് അനുമതി നല്&#x200d;കിസുപ്രീംകോടതി വിധിയുണ്ടായപ്പോള്&#x200d; സര്&#x200d;ക്കാരും പാര്&#x200d;ട്ടിയും സ്ത്രീകളോടൊപ്പമാണെന്ന് പറഞ്ഞ് മത വികാരംപോലും കണക്കിലെടുക്കാതെ അവിശ്വാസികളായ യുവതികളെ സന്നിധാനത്തേക്ക ്‌കൈപിടിച്ചു കയറ്റിയവര്&#x200d; അതിനെ വ്യാഖ്യാനിച്ചത് നവോത്ഥാനത്തിന്റെ പേരുപറഞ്ഞായിരുന്നു. ഇതിനായി കേരളത്തിലാകെ വനിതാമതിലുമുണ്ടാക്കി. നവോത്ഥാനജാഥക്ക് ഷൊര്&#x200d;ണൂരില്&#x200d; നേതൃത്വം നല്&#x200d;കിയത് പീഡക വീരനായ എം.എല്&#x200d;.എയും. ജനങ്ങളെ കൊന്നും കൊലവിളിച്ചും അപമാനിച്ചും പീഡിപ്പിച്ചും ഇവ്വിധം എത്രകാലം കൂടിയാണ് സി.പി.എം കക്ഷിക്ക് മുന്നോട്ടുപോകാനാകുക എന്നത് ഈ തെരഞ്ഞെടുപ്പില്&#x200d; ജനം തിരിച്ചറിയുകയും അവരതിനെതിരെ വോട്ടുരേഖപ്പെടുത്തുകയും ചെയ്യുമെന്ന് തീര്&#x200d;ച്ച. ജനാധിപത്യത്തില്&#x200d; മറ്റു മാര്&#x200d;ഗങ്ങള്&#x200d; അവരുടെ മുന്നിലില്ലല്ലോ. തുണി-പല ചരക്കുകടകളായി രൂപാന്തരപ്പെട്ട പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും സി.പി.എം പാര്&#x200d;ട്ടി ഓഫീസുകളെപോലെ കേരളത്തിലെ നെയിംബോര്&#x200d;ഡുകള്&#x200d; &#8216;കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഓഫ് ഇന്ത്യ (കൊല-പീഡനം)&#8217;എന്നു മാറ്റിയെഴുതുകയാകും ഇനി ഭംഗി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
