<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kim jo un &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kim-jo-un/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 24 Sep 2025 05:51:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kim jo un &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സൗഹൃദമാവാം, ആണവായുധം ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുത്: യുഎസിന് മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയ</title>
		<link>https://www.chandrikadaily.com/dont-insist-on-giving-up-nukes-north-korea-warns-us.html</link>
					<comments>https://www.chandrikadaily.com/dont-insist-on-giving-up-nukes-north-korea-warns-us.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 24 Sep 2025 05:51:50 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[kim jo un]]></category>
		<category><![CDATA[north korea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355472</guid>

					<description><![CDATA[യുഎസ് ഉപരോധങ്ങള്‍ അവസാനിപ്പിക്കാനായി ആണവായുധ ശേഖരം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് കിം നേരത്തേ വ്യക്തമാക്കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ആണവായുധം ഉപേക്ഷിക്കണമെന്ന് നിര്&#x200d;ബന്ധം പിടിക്കരുതെന്ന് യുഎസിനോട് മുന്നറിയിപ്പ് നല്&#x200d;കി ഉത്തരകൊറിയന്&#x200d; നേതാവ് കിം ജോങ് ഉന്&#x200d;.</p>
<p>തങ്ങളുടെ രാജ്യം ആണവായുധങ്ങള്&#x200d; ഉപേക്ഷിക്കണമെന്ന് നിര്&#x200d;ബന്ധം പിടിക്കുന്നത് നിര്&#x200d;ത്തിയാല്&#x200d; യുഎസുമായി ചര്&#x200d;ച്ചകള്&#x200d;ക്ക് തയ്യാറാണെന്ന് കിം അറിയിച്ചതായി മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. യുഎസ് ഉപരോധങ്ങള്&#x200d; അവസാനിപ്പിക്കാനായി ആണവായുധ ശേഖരം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് കിം നേരത്തേ വ്യക്തമാക്കിയിരുന്നു.</p>
<p>&#8221;ആണവായുധങ്ങള്&#x200d; ഉപേക്ഷിക്കണമെന്ന ആവശ്യം അമേരിക്ക ഉപേക്ഷിച്ച്, യാഥാര്&#x200d;ത്ഥ്യം അംഗീകരിക്കുകയും സമാധാനപരമായ സഹവര്&#x200d;ത്തിത്വം ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്&#x200d;, അമേരിക്കയുമായി ചര്&#x200d;ച്ച നടത്താതിരിക്കാന്&#x200d; നമുക്ക് ഒരു കാരണവുമില്ല&#8221; പ്യോങ്‌യാങ്ങില്&#x200d; നടന്ന സുപ്രിംപീപ്പിള്&#x200d;സ് അസംബ്ലിയില്&#x200d; നടത്തിയ പ്രസംഗത്തിലാണ് കിം ഇക്കാര്യം പറഞ്ഞത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-insist-on-giving-up-nukes-north-korea-warns-us.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതുവത്സരത്തിൽ തുറന്ന കത്തെഴുതി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്</title>
		<link>https://www.chandrikadaily.com/northkorea-kim-new-year-letter-visit-family-tomb.html</link>
					<comments>https://www.chandrikadaily.com/northkorea-kim-new-year-letter-visit-family-tomb.html#respond</comments>
		
		<dc:creator><![CDATA[zamil]]></dc:creator>
		<pubDate>Fri, 01 Jan 2021 05:35:01 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[family tomb]]></category>
		<category><![CDATA[kim jo un]]></category>
		<category><![CDATA[letter]]></category>
		<category><![CDATA[north korea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=174466</guid>

					<description><![CDATA['പുതുവർഷത്തിലും, നമ്മുടെ ജനങ്ങളുടെ ആദർശങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്ന യുഗം കൊണ്ടുവരാൻ ഞാൻ കഠിനമായി പരിശ്രമിക്കും' കിം എഴുതി.]]></description>
										<content:encoded><![CDATA[<p>ഉത്തരകൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ പുതുവർഷത്തെ വരവേറ്റത് ഇങ്ങനെയാണ്. രാജ്യത്തെ പൗരൻമാർക്ക് സ്വന്തം കൈപ്പടയിൽ എഴുതിയ കത്തയച്ചും പിതാവിന്റെയും മുത്തച്ഛന്റെയും ശവകുടീരത്തിൽ സന്ദർശനം നടത്തിയും വേറിട്ട നടപടികളാണ് കിമ്മിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഉത്തരകൊറിയൻ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഭീഷണി പ്രസംഗങ്ങളൊന്നും ഇക്കുറി ഉണ്ടായിട്ടുമില്ല.</p>
<p>ദുഷ്‌കരമായ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ഭരണകൂടത്തെ വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്തതിന് കത്തിലൂടെ നന്ദിയും അറിയിച്ചു. &#8216;പുതുവർഷത്തിലും, നമ്മുടെ ജനങ്ങളുടെ ആദർശങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്ന യുഗം കൊണ്ടുവരാൻ ഞാൻ കഠിനമായി പരിശ്രമിക്കും&#8217; കിം എഴുതി.</p>
<p>സാമ്പത്തിക പുരോഗതി നേടുമെന്ന വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ നിന്നും പരാജയപ്പെട്ടതിന് കിം ക്ഷമ ചോദിക്കുകയും ചെയ്തു. കിമ്മിന്റെ ഈ മനം മറ്റത്തെ ലോകം ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. അന്താരാഷ്ട്ര തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധനങ്ങൾക്കിടയിലും കോവിഡ് നിയന്ത്രണത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകളെ അദ്ദേഹം സ്മരിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/northkorea-kim-new-year-letter-visit-family-tomb.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കിമ്മുമായി സ്‌നേഹത്തിലാണെന്ന്് ട്രംപ്</title>
		<link>https://www.chandrikadaily.com/trump-and-kim-jo-un.html</link>
					<comments>https://www.chandrikadaily.com/trump-and-kim-jo-un.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 30 Sep 2018 17:16:22 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kim jo un]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105234</guid>

					<description><![CDATA[&#160; വാഷിങ്ടണ്&#x200d;: ഉത്തരകൊറിയന്&#x200d; ഭരണാധികാരി കിം ജോങ് ഉന്നുമായി താന്&#x200d; സ്‌നേഹത്തിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്. കിമ്മില്&#x200d;നിന്ന് ലഭിച്ച മനോഹരമായ കത്തുകളാണ് ഗാഢബന്ധത്തിന് തുടക്കം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ്‌വെര്&#x200d;ജീനിയയില്&#x200d; റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടി സ്ഥാനാര്&#x200d;ത്ഥിയുടെ പ്രചാരണ റാലിയില്&#x200d; സംസാരിക്കുമ്പോഴാണ് ട്രംപ് ഉത്തരകൊറിയന്&#x200d; ഭരണാധികാരിയെ പുകഴ്ത്തിയത്. മനുഷ്യാവകാശ ലംഘനങ്ങളിലൂടെയും ആണവായുധങ്ങളിലൂടെയും അന്താരാഷ്ട്ര സമൂഹത്തിന്റെ നോട്ടപ്പുള്ളിയായി മാറിയ കിമ്മിനെ യു.എന്&#x200d; ജനറല്&#x200d; അസംബ്ലിയിലും ട്രംപ് അഭിനന്ദിച്ചാണ് സംസാരിച്ചത്. കഴിഞ്ഞ വര്&#x200d;ഷം ഉത്തരകൊറിയയെ പൂര്&#x200d;ണമായും തകര്&#x200d;ക്കുമെന്ന് പ്രഖ്യാപിക്കുകയും കിമ്മിനെ റോക്കറ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>വാഷിങ്ടണ്&#x200d;: ഉത്തരകൊറിയന്&#x200d; ഭരണാധികാരി കിം ജോങ് ഉന്നുമായി താന്&#x200d; സ്‌നേഹത്തിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്. കിമ്മില്&#x200d;നിന്ന് ലഭിച്ച മനോഹരമായ കത്തുകളാണ് ഗാഢബന്ധത്തിന് തുടക്കം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു.<br />
വെസ്റ്റ്‌വെര്&#x200d;ജീനിയയില്&#x200d; റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടി സ്ഥാനാര്&#x200d;ത്ഥിയുടെ പ്രചാരണ റാലിയില്&#x200d; സംസാരിക്കുമ്പോഴാണ് ട്രംപ് ഉത്തരകൊറിയന്&#x200d; ഭരണാധികാരിയെ പുകഴ്ത്തിയത്. മനുഷ്യാവകാശ ലംഘനങ്ങളിലൂടെയും ആണവായുധങ്ങളിലൂടെയും അന്താരാഷ്ട്ര സമൂഹത്തിന്റെ നോട്ടപ്പുള്ളിയായി മാറിയ കിമ്മിനെ യു.എന്&#x200d; ജനറല്&#x200d; അസംബ്ലിയിലും ട്രംപ് അഭിനന്ദിച്ചാണ് സംസാരിച്ചത്. കഴിഞ്ഞ വര്&#x200d;ഷം ഉത്തരകൊറിയയെ പൂര്&#x200d;ണമായും തകര്&#x200d;ക്കുമെന്ന് പ്രഖ്യാപിക്കുകയും കിമ്മിനെ റോക്കറ്റ് മാനെന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്ത അതേ വേദിയില്&#x200d; വെച്ചാണ് ട്രംപ് ഉത്തരകൊറിയന്&#x200d; നേതാവിനെ മഹാനായി വാഴ്ത്തിയത്. മാസങ്ങള്&#x200d;ക്ക് മുമ്പ് ഭീഷണിപ്പെടുത്തിയും വെല്ലുവിളിച്ചും യുദ്ധഭീതി പരത്തിക്കൊണ്ടിരുന്ന ട്രംപും കിമ്മും അപ്രതീക്ഷിതമായി സൗഹൃദത്തിലെത്തുകയായിരുന്നു. ജൂണില്&#x200d; സിംഗപ്പൂരില്&#x200d; വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതോടെ ബന്ധത്തിന് ഊഷ്മളത വര്&#x200d;ദ്ധിച്ചു. ആണവായുധ പദ്ധതി ഉപേക്ഷിക്കാന്&#x200d; കിം സമ്മതിച്ചിട്ടുണ്ടെന്നും ഉത്തരകൊറിയയുടെ ഭീഷണിയില്&#x200d;നിന്ന് ലോകം മുക്തമായിരിക്കുന്നുവെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ സമ്മതിച്ചതായി അദ്ദേഹം അറിയിച്ചിട്ടുണ്ടെങ്കിലും അതുസംബന്ധിച്ച് കൃത്യമായ പുരോഗതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സമീപ കാലത്ത് രാജ്യത്തിന്റെ ചില പ്രധാന മിസൈല്&#x200d; പരീക്ഷണ കേന്ദ്രങ്ങള്&#x200d; അടച്ചുപൂട്ടാന്&#x200d; ഉത്തരകൊറിയ സമ്മതിച്ചിട്ടുണ്ട്. അതിനിടെ ട്രംപും കിമ്മും രണ്ടാം കൂടിക്കാഴ്ചക്കുള്ള തയാറെടുപ്പിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-and-kim-jo-un.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കിം ജോങ് ഉന്&#x200d; ചൈനയില്&#x200d;</title>
		<link>https://www.chandrikadaily.com/kim-jo-un-in-china.html</link>
					<comments>https://www.chandrikadaily.com/kim-jo-un-in-china.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Jun 2018 18:33:46 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[china]]></category>
		<category><![CDATA[kim jo un]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=90695</guid>

					<description><![CDATA[&#160; ബീജിങ്: അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഉത്തരകൊറിയ ഭരണാധികാരി കിം ജോങ് ഉന്&#x200d; വീണ്ടും ചൈനയിലെത്തിയതായി റിപ്പോര്&#x200d;ട്ട്. സിംഗപ്പൂര്&#x200d; ഉച്ചകോടിയില്&#x200d; ട്രംപിന് നല്&#x200d;കിയ ഉറപ്പുകളും മറ്റും ചൈനീസ് നേതൃത്വവുമായി കിം ചര്&#x200d;ച്ച ചെയ്യും. അദ്ദേഹം രണ്ടു ദിവസം ചൈനയിലുണ്ടാകും. കിം ചൈനയില്&#x200d; എത്തിയതായി ചൈനീസ് മാധ്യമങ്ങള്&#x200d; ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായാണ് ഉത്തരകൊറിയന്&#x200d; ഭരണാധികാരിയുടെ സന്ദര്&#x200d;ശന വിവരം ചൈന നേരത്തെ പുറത്തുവിടുന്നത്. മുമ്പ് രണ്ടു തവണയും അദ്ദേഹം ചൈനയില്&#x200d;നിന്ന് പുറത്തുപോയ ശേഷമാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ബീജിങ്: അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഉത്തരകൊറിയ ഭരണാധികാരി കിം ജോങ് ഉന്&#x200d; വീണ്ടും ചൈനയിലെത്തിയതായി റിപ്പോര്&#x200d;ട്ട്. സിംഗപ്പൂര്&#x200d; ഉച്ചകോടിയില്&#x200d; ട്രംപിന് നല്&#x200d;കിയ ഉറപ്പുകളും മറ്റും ചൈനീസ് നേതൃത്വവുമായി കിം ചര്&#x200d;ച്ച ചെയ്യും. അദ്ദേഹം രണ്ടു ദിവസം ചൈനയിലുണ്ടാകും.<br />
കിം ചൈനയില്&#x200d; എത്തിയതായി ചൈനീസ് മാധ്യമങ്ങള്&#x200d; ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായാണ് ഉത്തരകൊറിയന്&#x200d; ഭരണാധികാരിയുടെ സന്ദര്&#x200d;ശന വിവരം ചൈന നേരത്തെ പുറത്തുവിടുന്നത്. മുമ്പ് രണ്ടു തവണയും അദ്ദേഹം ചൈനയില്&#x200d;നിന്ന് പുറത്തുപോയ ശേഷമാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ബീജിങിലെ വിമാനത്താവളത്തില്&#x200d;നിന്ന് ഒരു വാഹനവ്യൂഹം പുറത്തുപോകുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കിമ്മിന്റേതാണ് ഇതെന്ന് സംശയിക്കുന്നു.<br />
ചൈനീസ് പ്രസിഡന്റ് ഷി ജിന്&#x200d;പിങിനെ കണ്ട് കൊറിയന്&#x200d; സമാധാന പ്രക്രിയയിലെ പുരോഗതി അറിയിക്കും. ആണവനിരായുധീകരണവും അമേരിക്കന്&#x200d; ഉപരോധത്തിലെ ഇളവുകളുമായിരിക്കും ചര്&#x200d;ച്ചയിലെ മുഖ്യ വിഷയങ്ങള്&#x200d;. ഉത്തരകൊറിയക്കെതിരെയുള്ള ഉപരോധങ്ങളില്&#x200d; ഇളവ് ചെയ്യണമെന്ന് ചൈന അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയുടെ പ്രധാന സഖ്യകക്ഷിയാണ് ഉത്തരകൊറിയ. ഉപരോധങ്ങള്&#x200d; മറികടന്ന് ചൈന ഉത്തരകൊറിയയുമായി വ്യാപാര ഇടപാടുകള്&#x200d; നടത്തുന്നതായി ആരോപണമുയര്&#x200d;ന്നിരുന്നു. മാര്&#x200d;ച്ചിന് ശേഷം മൂന്നാം തവണയാണ് കിം ചൈന സന്ദര്&#x200d;ശിക്കുന്നത്. കൊറിയന്&#x200d; ഉപദ്വീപിനെ ആണവായുധമുക്തമാക്കാനുള്ള പ്രതിജ്ഞയില്&#x200d; ട്രംപും കിമ്മും ഒപ്പുവെച്ച ശേഷം ദക്ഷിണകൊറിയയോടൊപ്പം നടത്തുന്ന സംയുക്ത സൈനികാഭ്യാസം നിര്&#x200d;ത്തിവെച്ചതായി അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള നയതന്ത്ര ചര്&#x200d;ച്ചകളില്&#x200d; ഉത്തരകൊറിയക്ക് മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; നല്&#x200d;കുന്നത് ചൈനയാണ്.<br />
രണ്ടു തവണ ചൈനീസ് നേതാക്കുളുമായി നേരിട്ട് ചര്&#x200d;ച്ച നടത്തിയ ശേഷമാണ് കിം ഉച്ചകോടിക്കായി സിംഗപ്പൂരിലേക്ക് വിമാനം കയറിയത്. സിംഗപ്പൂരിലേക്ക് പോകാന്&#x200d; കിമ്മിന് വിമാനം അനുവദിച്ചതും യാത്രാവേളയില്&#x200d; അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുമെല്ലാം ചൈനക്കായിരുന്നു. ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയയെ പ്രേരിപ്പിക്കാന്&#x200d; അമേരിക്ക ചൈനയുടെ സഹായം തേടിയിട്ടുമുണ്ട്. അമേരിക്കക്കും ഉത്തരകൊറിയക്കുമിടയില്&#x200d; ഊഷ്മള ബന്ധം രൂപപ്പെടുന്നതിനെ ചൈന സ്വാഗതം ചെയ്തിരുന്നു. സൈനികാഭ്യാസങ്ങള്&#x200d; നിര്&#x200d;ത്തിവെക്കാമെന്ന യു.എസ് പ്രഖ്യാപനം പ്രത്യേകിച്ചും ചൈനയെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kim-jo-un-in-china.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപ്-കിം ഉച്ചകോടി ആഘോഷിച്ച് ഉത്തരകൊറിയന്&#x200d; മാധ്യമങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/trump-kim-meet-in-media.html</link>
					<comments>https://www.chandrikadaily.com/trump-kim-meet-in-media.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 13 Jun 2018 15:32:03 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kim jo un]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=89929</guid>

					<description><![CDATA[. പ്യോങ്യാങ്: രാഷ്ട്രത്തലവന്മാരായ ഡൊണാള്&#x200d;ഡ് ട്രംപും കിം ജോങ് ഉന്നും സിംഗപ്പൂരില്&#x200d; നടത്തിയ കൂടിക്കാഴ്ച ആഘോഷമാക്കി ഉത്തരകൊറിയന്&#x200d; മാധ്യമങ്ങള്&#x200d;. നയതന്ത്രതലത്തില്&#x200d; രാജ്യത്തിന്റെ വിജയമായാണ് ഉത്തരകൊറിയന്&#x200d; പത്രങ്ങള്&#x200d; ഉച്ചകോടിയെ വിശേഷിപ്പിച്ചത്. ആണവനിരായുധീകരണവും സംഘര്&#x200d;ഷ ലഘൂകരണവും ഉറപ്പുനല്&#x200d;കുന്ന കരാറിനെ മാധ്യമങ്ങള്&#x200d; അഭിനന്ദിച്ചു. ട്രംപും കിമ്മും ഒന്നിച്ചുനില്&#x200d;ക്കുന്ന ഫ്രണ്ട് പേജ് ഫോട്ടോകളുമായാണ് പത്രങ്ങള്&#x200d; പുറത്തിറങ്ങിയത്. നൂറ്റാണ്ടിന്റെ കൂടിക്കാഴ്ചയെന്നായിരുന്നു റോദോങ് സിന്&#x200d;മുന്&#x200d; പത്രത്തിന്റെ തലക്കെട്ട്്. ചരിത്രപ്രധാന ഉച്ചകോടിയെ പ്രകീര്&#x200d;ത്തിച്ച് ഔദ്യോഗിക വാര്&#x200d;ത്താ ഏജന്&#x200d;സിയായ കെ.സി.എന്&#x200d;.എ പ്രത്യേക ലേഖനം തന്നെ നല്&#x200d;കി. ഉത്തരകൊറിയന്&#x200d; മാധ്യമങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>.</p>
<p>പ്യോങ്യാങ്: രാഷ്ട്രത്തലവന്മാരായ ഡൊണാള്&#x200d;ഡ് ട്രംപും കിം ജോങ് ഉന്നും സിംഗപ്പൂരില്&#x200d; നടത്തിയ കൂടിക്കാഴ്ച ആഘോഷമാക്കി ഉത്തരകൊറിയന്&#x200d; മാധ്യമങ്ങള്&#x200d;. നയതന്ത്രതലത്തില്&#x200d; രാജ്യത്തിന്റെ വിജയമായാണ് ഉത്തരകൊറിയന്&#x200d; പത്രങ്ങള്&#x200d; ഉച്ചകോടിയെ വിശേഷിപ്പിച്ചത്. ആണവനിരായുധീകരണവും സംഘര്&#x200d;ഷ ലഘൂകരണവും ഉറപ്പുനല്&#x200d;കുന്ന കരാറിനെ മാധ്യമങ്ങള്&#x200d; അഭിനന്ദിച്ചു.<br />
ട്രംപും കിമ്മും ഒന്നിച്ചുനില്&#x200d;ക്കുന്ന ഫ്രണ്ട് പേജ് ഫോട്ടോകളുമായാണ് പത്രങ്ങള്&#x200d; പുറത്തിറങ്ങിയത്. നൂറ്റാണ്ടിന്റെ കൂടിക്കാഴ്ചയെന്നായിരുന്നു റോദോങ് സിന്&#x200d;മുന്&#x200d; പത്രത്തിന്റെ തലക്കെട്ട്്. ചരിത്രപ്രധാന ഉച്ചകോടിയെ പ്രകീര്&#x200d;ത്തിച്ച് ഔദ്യോഗിക വാര്&#x200d;ത്താ ഏജന്&#x200d;സിയായ കെ.സി.എന്&#x200d;.എ പ്രത്യേക ലേഖനം തന്നെ നല്&#x200d;കി. ഉത്തരകൊറിയന്&#x200d; മാധ്യമങ്ങള്&#x200d; ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണത്തിലാണ്. ഭരണകൂടത്തിന് അനുകൂലമായ വാര്&#x200d;ത്തകള്&#x200d; മാത്രമേ അവര്&#x200d; നല്&#x200d;കാറുള്ളൂ. സിംഗപ്പൂരില്&#x200d; ട്രംപ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്&#x200d; ഉത്തരകൊറിയന്&#x200d; സ്റ്റേറ്റ് ടിവി പ്രത്യേക കാര്&#x200d;ട്ടൂണ്&#x200d; നല്&#x200d;കി. ജപ്പാനും ചൈനയും കരുതലോടെയാണ് ഉച്ചകോടിയോട് പ്രതികരിച്ചത്. സമ്പൂര്&#x200d;ണ ആണവനിരായുധീകരണം ഉണ്ടാകുമെന്ന കിമ്മിന്റെ ഉറപ്പില്&#x200d; വിപുലമായ അര്&#x200d;ത്ഥമുണ്ടെന്ന് ജപ്പാന്&#x200d; പ്രധാനമന്ത്രി ഷിന്&#x200d;സോ ആബെ പറഞ്ഞു. ഉച്ചകോടിക്കുശേഷം ട്രംപുമായി ആബെ ഫോണില്&#x200d; സംസാരിച്ചു. ദക്ഷിണകൊറിയയിലെ യു.എസ് സൈനിക വിന്യാസവും യു.എസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസവും കിഴക്കന്&#x200d; ഏഷ്യയുടെ സുരക്ഷക്ക് ഏറെ പ്രധാനമാണെന്ന് ജപ്പാന്&#x200d; പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംയുക്ത സൈനികഭ്യാസത്തിന്റെ കാര്യത്തില്&#x200d; തീരുമാനമെടുക്കേണ്ടത് അമേരിക്കയും ദക്ഷിണകൊറിയയും ആണെന്നും ജപ്പാന്&#x200d;-യു.എസ് സൈനികാഭ്യാസത്തില്&#x200d; മാറ്റമുണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു. സന്തുലിത ചര്&#x200d;ച്ചയാണ് നടന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഉച്ചകോടിയില്&#x200d; ചൈന വഹിച്ച പങ്ക് ആരും നിഷേധിക്കില്ലെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-kim-meet-in-media.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉന്നിന്റെ &#8216;ബട്ടണ്&#x200d;&#8217; ഭീഷണി; അതേ &#8216;ബട്ടണില്&#x200d;&#8217; തിരിച്ചടിച്ച് ട്രംപ്</title>
		<link>https://www.chandrikadaily.com/north-korea-8.html</link>
					<comments>https://www.chandrikadaily.com/north-korea-8.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 03 Jan 2018 16:24:48 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kim jo un]]></category>
		<category><![CDATA[korea]]></category>
		<category><![CDATA[usa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62904</guid>

					<description><![CDATA[&#160; വാഷിംഗ്ടണ്&#x200d;: ഉത്തരകൊറിയന്&#x200d; ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭീഷണിയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ മറുപടി. ഉത്തര കൊറിയയേക്കാള്&#x200d; വലിയ ന്യൂക്ലിയര്&#x200d; ബട്ടണ്&#x200d; തന്റെ കയ്യിലുണ്ടെന്ന് ട്രംപ് തിരിച്ചടിച്ചു. അമേരിക്ക മുഴുവന്&#x200d; തങ്ങളുടെ ആണവായുധങ്ങളുടെ പരിധിയിലാണെന്നും ന്യൂക്ലിയര്&#x200d; ബട്ടണ്&#x200d; എപ്പോഴും എന്റെ ഓഫീസിലെ ഡെസ്‌കിന് മുകളിലാണുള്ളതെന്നുമാണ് കിം ജോങ് ഉന്&#x200d; മുഴക്കിയ ഭീഷണി. ഉത്തരകൊറിയയുടെയും ദക്ഷിണ കൊറിയയുടേയും ഉന്നതതല ചര്&#x200d;ച്ചകള്&#x200d;ക്കുള്ള സാധ്യതകളും ട്രംപ് തള്ളിക്കളഞ്ഞിട്ടുണ്ട്. ട്വീറ്റിലായിരുന്നു ട്രംപിന്റെ ഭീഷണി. ഉന്&#x200d; മുഴക്കിയ ഭീഷണിയ്ക്ക് അതേ നാണയത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>വാഷിംഗ്ടണ്&#x200d;: ഉത്തരകൊറിയന്&#x200d; ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭീഷണിയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ മറുപടി. ഉത്തര കൊറിയയേക്കാള്&#x200d; വലിയ ന്യൂക്ലിയര്&#x200d; ബട്ടണ്&#x200d; തന്റെ കയ്യിലുണ്ടെന്ന് ട്രംപ് തിരിച്ചടിച്ചു. അമേരിക്ക മുഴുവന്&#x200d; തങ്ങളുടെ ആണവായുധങ്ങളുടെ പരിധിയിലാണെന്നും ന്യൂക്ലിയര്&#x200d; ബട്ടണ്&#x200d; എപ്പോഴും എന്റെ ഓഫീസിലെ ഡെസ്‌കിന് മുകളിലാണുള്ളതെന്നുമാണ് കിം ജോങ് ഉന്&#x200d; മുഴക്കിയ ഭീഷണി.<br />
ഉത്തരകൊറിയയുടെയും ദക്ഷിണ കൊറിയയുടേയും ഉന്നതതല ചര്&#x200d;ച്ചകള്&#x200d;ക്കുള്ള സാധ്യതകളും ട്രംപ് തള്ളിക്കളഞ്ഞിട്ടുണ്ട്. ട്വീറ്റിലായിരുന്നു ട്രംപിന്റെ ഭീഷണി. ഉന്&#x200d; മുഴക്കിയ ഭീഷണിയ്ക്ക് അതേ നാണയത്തില്&#x200d; മറുപടി നല്&#x200d;കുന്നതായിരുന്നു ട്രംപിന്റെ പ്രതികരണം. തന്റെ കയ്യില്&#x200d; ഉത്തരകൊറിയയേക്കാള്&#x200d; വലുതും പ്രവര്&#x200d;ത്തനക്ഷമതയുള്ളതുമായ ന്യൂക്ലിയര്&#x200d; ബട്ടനുണ്ടെന്നും ഇത് കൊറിയന്&#x200d; ഭരണകൂടത്തെ ആരെങ്കിലും അറിയിക്കണമെന്നും ട്രംപ് ട്വീറ്റില്&#x200d; വ്യക്തമാക്കി. അമേരിക്ക ഉത്തരകൊറിയ വികസിപ്പിച്ചെടുത്തിട്ടുള്ള ആണവായുധങ്ങളുടെ പരിധിയിലാണെന്നും, ന്യൂക്ലിയര്&#x200d; ബട്ടണ്&#x200d; എല്ലായ്‌പ്പോഴും തന്റെ മേശപ്പുറത്താണെന്നുമുള്ള ഉന്നിന്റെ ഭീഷണിയ്ക്കുള്ള മറുപടിയായിട്ടായിരുന്നു ട്രംപിന്റെ പ്രതികരണം. തന്റെ കയ്യിലും ശക്തിയാര്&#x200d;ജ്ജിച്ച ന്യൂക്ലിയര്&#x200d; ബട്ടണുണ്ടെന്നും ദുര്&#x200d;ബലരായ നിറഞ്ഞ കൊറിയന്&#x200d; ഭരണകൂടത്തെ ഇത് അറിയിക്കണമെന്നും ട്രംപ് ട്വീറ്റില്&#x200d; ചൂണ്ടിക്കാട്ടി. അത് ഉത്തരകൊറിയയേക്കാള്&#x200d; വലുതും പ്രവര്&#x200d;ത്തനക്ഷമവുമാണെന്നും ട്രംപ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/north-korea-8.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
