<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>king jon unn &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/king-jon-unn/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 11 Oct 2020 08:18:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>king jon unn &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അമേരിക്കയെ വിറപ്പിക്കാന്&#x200d; വീണ്ടുമൊരു മിസൈല്&#x200d; പരീക്ഷണനൊരുങ്ങി കിം ജോങ് ഉന്&#x200d;</title>
		<link>https://www.chandrikadaily.com/king-jon-un-america-misile-news.html</link>
					<comments>https://www.chandrikadaily.com/king-jon-un-america-misile-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Oct 2020 08:16:08 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[king jon unn]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160697</guid>

					<description><![CDATA[ശനിയാഴ്ച രാത്രി നടന്ന സൈനിക പരേഡിലാണ് മിസൈല്&#x200d; പ്രദര്&#x200d;ശിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ദ്രാവക ഇന്ധനം ഉപയോഗിച്ച് പ്രവര്&#x200d;ത്തിക്കുന്ന മിസൈല്&#x200d; ആണിതെന്ന് നിരീക്ഷകര്&#x200d; ചൂണ്ടിക്കാട്ടുന്നു. ഒരേസമയം ഒന്നിലേറെ ആക്രമണങ്ങള്&#x200d; നടത്താനുള്ള ശേഷി ഇതിനുണ്ട്.]]></description>
										<content:encoded><![CDATA[<p>സിയോള്&#x200d;: ഉത്തരകൊറിയ വീണ്ടുമൊരു മിസൈല്&#x200d; പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്&#x200d;ട്ട് പുറത്തുവരുന്നു. കൂറ്റന്&#x200d; മിസൈലിന്റെ മാതൃക കഴിഞ്ഞ ദിവസം നടന്ന സൈനിക പരേഡില്&#x200d; കിം ജോങ് ഉന്നിന് മുമ്പില്&#x200d; പ്രദര്&#x200d;ശിപ്പിച്ചു. യു.എസിലെ നഗരങ്ങളെ ലക്ഷ്യപരിധിക്കുള്ളില്&#x200d; നിര്&#x200d;ത്താന്&#x200d; ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്&#x200d; അടുത്ത വര്&#x200d;ഷം പരീക്ഷണ വിക്ഷേപണം നടത്തുമെന്നാണ് വിവരം.</p>
<p>ശനിയാഴ്ച രാത്രി നടന്ന സൈനിക പരേഡിലാണ് മിസൈല്&#x200d; പ്രദര്&#x200d;ശിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ദ്രാവക ഇന്ധനം ഉപയോഗിച്ച് പ്രവര്&#x200d;ത്തിക്കുന്ന മിസൈല്&#x200d; ആണിതെന്ന് നിരീക്ഷകര്&#x200d; ചൂണ്ടിക്കാട്ടുന്നു. ഒരേസമയം ഒന്നിലേറെ ആക്രമണങ്ങള്&#x200d; നടത്താനുള്ള ശേഷി ഇതിനുണ്ട്.</p>
<p>അലാസ്‌കയില്&#x200d; യു.എസ് വര്&#x200d;ധിപ്പിച്ചുകൊണ്ടിരിക്കുന്ന മിസൈല്&#x200d; പ്രതിരോധ സംവിധാനത്തെ തകര്&#x200d;ക്കുക ലക്ഷ്യമിട്ടാകാം കിം ജോങ് ഉന്&#x200d; പുതിയ മിസൈല്&#x200d; പരീക്ഷിക്കുന്നതെന്ന് മിഡില്&#x200d;ബറി ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്&#x200d;നാഷണല്&#x200d; സ്റ്റഡീസിലെ വിദഗ്ധനായ ജെഫ്രി ലൂയിസ് പറയുന്നു. പ്രതിരോധ സംവിധാനങ്ങള്&#x200d; ഒരുക്കാന്&#x200d; അമേരിക്കക്ക് ആവശ്യമാകുന്നതിനെക്കാള്&#x200d; ഏറെ ചിലവ് കുറവിലാണ് ഉത്തരകൊറിയ പുതിയ മിസൈല്&#x200d; ആയുധങ്ങള്&#x200d; വികസിപ്പിക്കുന്നത്.</p>
<p>24 മീറ്റല്&#x200d; നീളവും 2.4 മീറ്റര്&#x200d; വ്യാസവുമുള്ളതാണ് ഉത്തരകൊറിയയുടെ പുതിയ മിസൈല്&#x200d;. 100 ടണ്&#x200d; ഇന്ധനം വഹിക്കാന്&#x200d; ശേഷിയുള്ളതാണിത്. എന്നാല്&#x200d;, ഇത് പ്രയോജനമില്ലാത്ത ഒന്നാണെന്ന അഭിപ്രായവും വിദഗ്ധര്&#x200d;ക്കുണ്ട്. ഇന്ധനം നിറച്ച ശേഷം ഇതിനെ മറ്റൊരിടത്തേക്ക് കൊണ്ടുപോകാനാകില്ലെന്നും വിക്ഷേപണ സ്ഥലത്തുവെച്ച് ഇന്ധനം നിറക്കാനാകില്ലെന്നും ഇവര്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/king-jon-un-america-misile-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപുമായുള്ള ചര്&#x200d;ച്ച വിജയിച്ചില്ല; ഉന്നത ഉദ്യോഗസ്ഥരെ ഉത്തര കൊറിയ വധിച്ചു</title>
		<link>https://www.chandrikadaily.com/king-jon-un-axecuted-five-officials-news.html</link>
					<comments>https://www.chandrikadaily.com/king-jon-un-axecuted-five-officials-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 31 May 2019 07:52:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[donald trump]]></category>
		<category><![CDATA[king jon unn]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128927</guid>

					<description><![CDATA[സോള്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണള്&#x200d;ഡ് ട്രംപുമായി നടന്ന ഉച്ചകോടി പരാജയപ്പെട്ടതിന് ഉത്തരകൊറിയന്&#x200d; ഭരണാധികാരി കിം ജോങ് ഉന്&#x200d; അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധശിക്ഷക്കു വിധേയമാക്കി. അമേരിക്കയിലെ സ്‌പെഷല്&#x200d; നയതന്ത്ര ഉദ്യോഗസ്ഥന്&#x200d; കിം ഹ്യോക് ചോല്&#x200d; അടക്കം അഞ്ച് ഉദ്യോഗസ്ഥരെ വധിച്ചുവെന്ന് ദക്ഷിണകൊറിയന്&#x200d; ദിനപ്പത്രമാണ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്. മിര്&#x200d;മിം വിമാനത്താവളത്തില്&#x200d;വെച്ച് മാര്&#x200d;ച്ചിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ഹാനോയില്&#x200d; ഫെബ്രുവരിയിലായിരുന്നു ട്രംപ് കിം ഉച്ചകോടി നടന്നത്. എന്നാല്&#x200d; ചര്&#x200d;ച്ച പരാജയപ്പെടുകയായിരുന്നു. അതേസമയം, കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്&#x200d; പുറത്തുവിട്ടിട്ടില്ല. ഉച്ചകോടിക്ക് വേണ്ടിയുള്ള [&#8230;]]]></description>
										<content:encoded><![CDATA[
<p>സോള്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണള്&#x200d;ഡ് ട്രംപുമായി നടന്ന ഉച്ചകോടി പരാജയപ്പെട്ടതിന് ഉത്തരകൊറിയന്&#x200d; ഭരണാധികാരി കിം ജോങ് ഉന്&#x200d; അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധശിക്ഷക്കു വിധേയമാക്കി. അമേരിക്കയിലെ സ്‌പെഷല്&#x200d; നയതന്ത്ര ഉദ്യോഗസ്ഥന്&#x200d; കിം ഹ്യോക് ചോല്&#x200d; അടക്കം അഞ്ച് ഉദ്യോഗസ്ഥരെ വധിച്ചുവെന്ന് ദക്ഷിണകൊറിയന്&#x200d; ദിനപ്പത്രമാണ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്. മിര്&#x200d;മിം വിമാനത്താവളത്തില്&#x200d;വെച്ച് മാര്&#x200d;ച്ചിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്. </p>



<p>ഹാനോയില്&#x200d; ഫെബ്രുവരിയിലായിരുന്നു ട്രംപ് കിം ഉച്ചകോടി നടന്നത്. എന്നാല്&#x200d; ചര്&#x200d;ച്ച പരാജയപ്പെടുകയായിരുന്നു. അതേസമയം, കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്&#x200d; പുറത്തുവിട്ടിട്ടില്ല. ഉച്ചകോടിക്ക് വേണ്ടിയുള്ള നടപടികള്&#x200d; കൈകാര്യം ചെയ്തിരുന്നത് കിം ഹ്യോക് ചോല്&#x200d; ആയിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/king-jon-un-axecuted-five-officials-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിറിയന്&#x200d; പ്രസിഡന്റ് ബഷാറുല്&#x200d; അസദ് ഉത്തകൊറിയ സന്ദര്&#x200d;ശിക്കും</title>
		<link>https://www.chandrikadaily.com/north-korea-says-syrias-assad-will-visit-with-kim.html</link>
					<comments>https://www.chandrikadaily.com/north-korea-says-syrias-assad-will-visit-with-kim.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 04 Jun 2018 17:10:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bashar al-Assad]]></category>
		<category><![CDATA[king jon unn]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88545</guid>

					<description><![CDATA[ദമസ്‌കസ്: സിറിയന്&#x200d; പ്രസിഡന്റ് ബഷാറുല്&#x200d; അസദ് ഉത്തരകൊറിയയില്&#x200d; സന്ദര്&#x200d;ശനത്തിനൊരുങ്ങുന്നതായി റിപ്പോര്&#x200d;ട്ട്. ഉത്തരകൊറിയന്&#x200d; ഭരണാധികാരി കിം ജോങ് ഉന്നുമായി അസദ് കൂടിക്കാഴ്ച നടത്തും. ഉത്തരകൊറിയന്&#x200d; സ്‌റ്റേറ്റ് മീഡിയയാണ് സന്ദര്&#x200d;ശന വിവരം അറിയിച്ചത്. സിറിയയിലെ ഉത്തരകൊറിയന്&#x200d; അംബാസഡര്&#x200d; മുന്&#x200d; ജോങ് നാമുമായി അസദ് സന്ദര്&#x200d;ശന വിവരങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്തു. അന്തിമ വിജയം ഉന്നിനായിരിക്കുമെന്നും കൊറിയന്&#x200d; ഏകീകരണം യാഥാര്&#x200d;ത്ഥ്യമാക്കാന്&#x200d; അദ്ദേഹത്തിന് സാധിക്കുമെന്നും അസദ് പറഞ്ഞതായി ഉത്തരകൊറിയന്&#x200d; വാര്&#x200d;ത്താ ഏജന്&#x200d;സി പറയുന്നു. സന്ദര്&#x200d;ശന റിപ്പോര്&#x200d;ട്ടിനോട് സിറിയന്&#x200d; പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല. കിം ജോങ് [&#8230;]]]></description>
										<content:encoded><![CDATA[<p>ദമസ്‌കസ്: സിറിയന്&#x200d; പ്രസിഡന്റ് ബഷാറുല്&#x200d; അസദ് ഉത്തരകൊറിയയില്&#x200d; സന്ദര്&#x200d;ശനത്തിനൊരുങ്ങുന്നതായി റിപ്പോര്&#x200d;ട്ട്. ഉത്തരകൊറിയന്&#x200d; ഭരണാധികാരി കിം ജോങ് ഉന്നുമായി അസദ് കൂടിക്കാഴ്ച നടത്തും. ഉത്തരകൊറിയന്&#x200d; സ്‌റ്റേറ്റ് മീഡിയയാണ് സന്ദര്&#x200d;ശന വിവരം അറിയിച്ചത്. സിറിയയിലെ ഉത്തരകൊറിയന്&#x200d; അംബാസഡര്&#x200d; മുന്&#x200d; ജോങ് നാമുമായി അസദ് സന്ദര്&#x200d;ശന വിവരങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്തു. അന്തിമ വിജയം ഉന്നിനായിരിക്കുമെന്നും കൊറിയന്&#x200d; ഏകീകരണം യാഥാര്&#x200d;ത്ഥ്യമാക്കാന്&#x200d; അദ്ദേഹത്തിന് സാധിക്കുമെന്നും അസദ് പറഞ്ഞതായി ഉത്തരകൊറിയന്&#x200d; വാര്&#x200d;ത്താ ഏജന്&#x200d;സി പറയുന്നു. സന്ദര്&#x200d;ശന റിപ്പോര്&#x200d;ട്ടിനോട് സിറിയന്&#x200d; പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല.</p>
<p>കിം ജോങ് ഉന്&#x200d; അധികാരത്തിലെത്തിയ ശേഷം ഉത്തരകൊറിയയില്&#x200d; സന്ദര്&#x200d;ശനം നടത്തുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനായിരിക്കും അസദ്. 2011ല്&#x200d; ഭരണം ഏറ്റെടുത്ത ശേഷം ഒരു വിദേശ രാഷ്ട്രത്തലവനെ ഉത്തരകൊറിയയില്&#x200d; സ്വീകരിച്ചിട്ടില്ല. അന്താരാഷ്ട്രതലത്തില്&#x200d; ഉറ്റബന്ധം പുലര്&#x200d;ത്തുന്ന രാജ്യങ്ങളാണ് ഉത്തരകൊറിയയും സിറിയയും. ആണവായുധ പദ്ധതിയുടെ പേരില്&#x200d; ഉത്തരകൊറിയയും ആഭ്യന്തര യുദ്ധം കാരണം സിറിയയും അന്താരാഷ്ട്ര ബഹിഷ്‌കരണം നേരിടുന്നുണ്ട്.</p>
<p>രാസായുധങ്ങള്&#x200d; നിര്&#x200d;മിക്കാന്&#x200d; സിറിയയെ സഹായിക്കുന്നത് ഉത്തരകൊറിയയാണെന്ന് യു.എന്&#x200d; ആരോപിക്കുന്നു. ഇരുരാജ്യങ്ങള്&#x200d;ക്കിടയില്&#x200d; ഉറ്റ സൈനിക സഹകരണം നിലനില്&#x200d;ക്കുന്നുണ്ട്. 1973 ഒക്ടോബറില്&#x200d; അറബ്-ഇസ്രാഈല്&#x200d; യുദ്ധകാലത്ത് ഉത്തരകൊറിയ സിറിയയിലേക്ക് 530 സൈനികരെ അയച്ചുകൊടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/north-korea-says-syrias-assad-will-visit-with-kim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കയെ തകര്&#x200d;ക്കാനുള്ള ആണവ മിസൈല്&#x200d; ഉത്തരകൊറിയയില്&#x200d; തയ്യാറാവുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗം തലവന്&#x200d;</title>
		<link>https://www.chandrikadaily.com/cia-chief-mike-pompeo-n-korea-could-be-able-to-nuke-u-s-in-handful-of-months.html</link>
					<comments>https://www.chandrikadaily.com/cia-chief-mike-pompeo-n-korea-could-be-able-to-nuke-u-s-in-handful-of-months.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Jan 2018 14:48:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[balastic missile]]></category>
		<category><![CDATA[donald trumb]]></category>
		<category><![CDATA[king jon unn]]></category>
		<category><![CDATA[north korea]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67484</guid>

					<description><![CDATA[&#160; അമേരിക്കയെ തകര്&#x200d;ക്കാന്&#x200d; കഴിയുന്ന ആണവ മിസൈല്&#x200d; നിര്&#x200d;മിക്കാന്&#x200d; ഏതാനും മാസങ്ങള്&#x200d;ക്കുള്ളില്&#x200d; തന്നെ ഉത്തരകൊറിയയ്ക്കു സാധിക്കുമെന്ന ഞെട്ടിക്കുന്ന മുന്നറിയുപ്പുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ തലവന്&#x200d; മൈക് പൊമ്പിയൊ. യുഎസിനെ ആക്രമിക്കാന്&#x200d; സാധിക്കുന്ന ആണവ മിസൈല്&#x200d; ഉത്തരകൊറിയ ഉടന്&#x200d; നിര്&#x200d;മിക്കുമെന്നും അതിന്, ഏതാനും മാസത്തെ കാലതാമസം മാത്രമേ ഉണ്ടാകൂ. ഉത്തരകൊറിയയും കിം ജോങ് ഉന്നും ഉയര്&#x200d;ത്തുന്ന വെല്ലുവിളികളെ സിഐഎ സസൂക്ഷമം നിരീക്ഷിച്ച് വരികയാണ്. ബിബിസിക്ക് നല്&#x200d;കിയ അഭിമുഖത്തില്&#x200d; മൈക് പൊമ്പിയൊ പറഞ്ഞു. അമേരിക്കയെ മുഴുവന്&#x200d; പരിധിയിലാക്കുന്ന ഭൂഖണ്ഡാന്തര [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>അമേരിക്കയെ തകര്&#x200d;ക്കാന്&#x200d; കഴിയുന്ന ആണവ മിസൈല്&#x200d; നിര്&#x200d;മിക്കാന്&#x200d; ഏതാനും മാസങ്ങള്&#x200d;ക്കുള്ളില്&#x200d; തന്നെ ഉത്തരകൊറിയയ്ക്കു സാധിക്കുമെന്ന ഞെട്ടിക്കുന്ന മുന്നറിയുപ്പുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ തലവന്&#x200d; മൈക് പൊമ്പിയൊ.</p>
<p>യുഎസിനെ ആക്രമിക്കാന്&#x200d; സാധിക്കുന്ന ആണവ മിസൈല്&#x200d; ഉത്തരകൊറിയ ഉടന്&#x200d; നിര്&#x200d;മിക്കുമെന്നും അതിന്, ഏതാനും മാസത്തെ കാലതാമസം മാത്രമേ ഉണ്ടാകൂ. ഉത്തരകൊറിയയും കിം ജോങ് ഉന്നും ഉയര്&#x200d;ത്തുന്ന വെല്ലുവിളികളെ സിഐഎ സസൂക്ഷമം നിരീക്ഷിച്ച് വരികയാണ്. ബിബിസിക്ക് നല്&#x200d;കിയ അഭിമുഖത്തില്&#x200d; മൈക് പൊമ്പിയൊ പറഞ്ഞു.</p>
<p>അമേരിക്കയെ മുഴുവന്&#x200d; പരിധിയിലാക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്&#x200d; &#8216;ഹ്വാസോങ് 15&#8217; വിജയകരമായി പരീക്ഷിച്ചതായാണ് ഉത്തരകൊറിയ ഏറ്റവും ഒടുവില്&#x200d; അവകാശപ്പെട്ടിരുന്നു. 2017ല്&#x200d; മാത്രം 20 ദീര്&#x200d;ഘദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. അന്ന് രാജ്യം പൂര്&#x200d;ണ അണ്വായുധശേഷി കൈവരിച്ചതായും എന്നാല്&#x200d; ഇത് സ്വയംരക്ഷയ്ക്കായി മാത്രമേ ഉപയോഗിക്കൂ എന്നു ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്&#x200d; വ്യക്തമാക്കിയിരുന്നു.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">CIA chief Mike Pompeo: North Korea could be able to nuke U.S. in &quot;handful of months&quot; <a href="https://t.co/ToHqafdWnW">https://t.co/ToHqafdWnW</a> <a href="https://t.co/UqWb7rixTy">pic.twitter.com/UqWb7rixTy</a></p>
<p>&mdash; CBS News (@CBSNews) <a href="https://twitter.com/CBSNews/status/958303783116836864?ref_src=twsrc%5Etfw">January 30, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കിം ജോങ് ഉന്&#x200d; ഉയര്&#x200d;ത്തുന്ന ഭീഷണികളള്&#x200d; വെറും വിടുവായത്തമാണെന്ന് അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ് പരിഹസിച്ച് തള്ളുന്ന സാഹചര്യത്തിലാണ് യു.എസിന്റെ തന്നെ ഏറ്റവും തന്ത്രപധാന കേന്ദ്രത്തില്&#x200d; നിന്നുള്ള സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഇതോടെ സംഭവത്തെ കൂടുതല്&#x200d; ഗൗരമായി ട്രംപും അമേരിക്കന്&#x200d; ഭരണകൂടവും കൈക്കാര്യം ചെയേണ്ടിവരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cia-chief-mike-pompeo-n-korea-could-be-able-to-nuke-u-s-in-handful-of-months.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കിം ജോങ് ഉന്നിനെ കാണാതായാല്‍ അമേരിക്കയോട് ചോദിക്കാന്‍ വരരുത്&#8217;; സി.ഐ.എ</title>
		<link>https://www.chandrikadaily.com/cia-against-king-jon-un.html</link>
					<comments>https://www.chandrikadaily.com/cia-against-king-jon-un.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Oct 2017 06:34:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[donald trump]]></category>
		<category><![CDATA[king jon unn]]></category>
		<category><![CDATA[north korea]]></category>
		<category><![CDATA[south korea]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48780</guid>

					<description><![CDATA[ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഒരു ദിവസം കിം ജോങ് ഉന്‍ അപ്രത്യക്ഷനായാല്‍ അമേരിക്കയോട് ആരും ചോദിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ തലവന്‍ മൈക്ക് പോംപെ പറഞ്ഞു. നിലവില്‍ ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള വാഗ്വാദം തുടരുന്നതിനിടെയാണ് മറ്റൊരു പോര്‍വിളികൂടി വന്നിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ ചാര സംഘടനയുമായി ചേര്‍ന്ന് സി.ഐ.എ പ്രവര്‍ത്തിച്ചിരുന്നുവെന്നും അന്ന് കിം ജോങ്ങിനെ വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഉത്തരകൊറിയ നേരത്തെ പറഞ്ഞിരുന്നു. ഇതിനിടയിലാണ് സി.ഐ.എയുടെ പുതിയ വെല്ലുവിളി വന്നിരിക്കുന്നത്. മരണം വരെ അധികാരത്തില്‍ തുടരാനാണ് കിം [&#8230;]]]></description>
										<content:encoded><![CDATA[<p>ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഒരു ദിവസം കിം ജോങ് ഉന്&#x200d; അപ്രത്യക്ഷനായാല്&#x200d; അമേരിക്കയോട് ആരും ചോദിക്കേണ്ടതില്ലെന്ന് അമേരിക്കന്&#x200d; ചാര സംഘടനയായ സി.ഐ.എ തലവന്&#x200d; മൈക്ക് പോംപെ പറഞ്ഞു. നിലവില്&#x200d; ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള വാഗ്വാദം തുടരുന്നതിനിടെയാണ് മറ്റൊരു പോര്&#x200d;വിളികൂടി വന്നിരിക്കുന്നത്.</p>
<p>ദക്ഷിണ കൊറിയന്&#x200d; ചാര സംഘടനയുമായി ചേര്&#x200d;ന്ന് സി.ഐ.എ പ്രവര്&#x200d;ത്തിച്ചിരുന്നുവെന്നും അന്ന് കിം ജോങ്ങിനെ വധിക്കാന്&#x200d; ശ്രമിച്ചിരുന്നുവെന്നും ഉത്തരകൊറിയ നേരത്തെ പറഞ്ഞിരുന്നു. ഇതിനിടയിലാണ് സി.ഐ.എയുടെ പുതിയ വെല്ലുവിളി വന്നിരിക്കുന്നത്. മരണം വരെ അധികാരത്തില്&#x200d; തുടരാനാണ് കിം ജോങ് ഉന്&#x200d; ആഗ്രഹിക്കുന്നതെന്ന് മൈക്ക് പോംപെ പറഞ്ഞു. എന്നാല്&#x200d; എല്ലാ ബഹുമാനത്തോടെയും പറയുകയാണ്, ഒരു ദിവസം അദ്ദേഹത്തെ കാണാതായാല്&#x200d; അതിനെ കുറിച്ച് സി.ഐ.എയോട് ചോദിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കിം ജോങ് ഉന്&#x200d; പെട്ടെന്ന് മരണപ്പെട്ടാല്&#x200d; എന്തായിരിക്കും സംഭവിക്കുക എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സി.ഐ.എ തലവന്റെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cia-against-king-jon-un.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരകൊറിയ: എന്തെങ്കിലും ചെയ്യേണ്ടതുണ്ട്-ട്രംപ്</title>
		<link>https://www.chandrikadaily.com/north-koria-donald-trump-king-jon-unn.html</link>
					<comments>https://www.chandrikadaily.com/north-koria-donald-trump-king-jon-unn.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 12 Oct 2017 18:32:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[king jon unn]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47548</guid>

					<description><![CDATA[വാഷിങ്ടണ്‍: പ്രകോപനങ്ങള്‍ തുടരുന്ന ഉത്തരകൊറിയക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും സൂചന നല്‍കി. എന്തെങ്കിലും ചെയ്യേണ്ട ഘട്ടത്തിലേക്ക് പ്രശ്‌നം വളര്‍ന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയന്‍ വിഷയത്തില്‍ തനിക്ക് മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായ സമീപനവും രീതിയുമാണുള്ളത്. അക്കാര്യത്തില്‍ ഞാന്‍ മറ്റുള്ളവരെക്കാള്‍ ശക്തവും കര്‍ശനവുമായ സ്വഭാവക്കാരനാണ്. പക്ഷെ, എല്ലാവരുടെയും അഭിപ്രായം കേള്‍ക്കും-ട്രംപ് വ്യക്തമാക്കി. അവസാനം അമേരിക്കക്കും ലോകത്തിനും ശരിയായത് എന്താണോ അത് ഞാന്‍ ചെയ്യും. കാരണം അതൊരു [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: പ്രകോപനങ്ങള്&#x200d; തുടരുന്ന ഉത്തരകൊറിയക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് വീണ്ടും സൂചന നല്&#x200d;കി. എന്തെങ്കിലും ചെയ്യേണ്ട ഘട്ടത്തിലേക്ക് പ്രശ്‌നം വളര്&#x200d;ന്നതായി കനേഡിയന്&#x200d; പ്രധാനമന്ത്രി ജസ്റ്റിന്&#x200d; ട്രൂഡോക്കൊപ്പം നടത്തിയ സംയുക്ത വാര്&#x200d;ത്താസമ്മേളനത്തില്&#x200d; അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയന്&#x200d; വിഷയത്തില്&#x200d; തനിക്ക് മറ്റുള്ളവരില്&#x200d;നിന്ന് വ്യത്യസ്തമായ സമീപനവും രീതിയുമാണുള്ളത്. അക്കാര്യത്തില്&#x200d; ഞാന്&#x200d; മറ്റുള്ളവരെക്കാള്&#x200d; ശക്തവും കര്&#x200d;ശനവുമായ സ്വഭാവക്കാരനാണ്. പക്ഷെ, എല്ലാവരുടെയും അഭിപ്രായം കേള്&#x200d;ക്കും-ട്രംപ് വ്യക്തമാക്കി.</p>
<p>അവസാനം അമേരിക്കക്കും ലോകത്തിനും ശരിയായത് എന്താണോ അത് ഞാന്&#x200d; ചെയ്യും. കാരണം അതൊരു ആഗോള പ്രശ്‌നമാണ്. അമേരിക്കയില്&#x200d; മാത്രം ഒതുങ്ങുന്നതല്ല അതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയുടെ കാര്യത്തില്&#x200d; ചിലതൊക്കെ ചെയ്യേണ്ടതുണ്ടെന്ന് ഫോക്‌സ് ന്യൂസിന് നല്&#x200d;കിയ അഭിമുഖത്തിലും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്&#x200d; ഉപരോധങ്ങള്&#x200d; ശക്തമാക്കി ഉത്തരകൊറിയയെ അനുരഞ്ജന ചര്&#x200d;ച്ചക്ക് നിര്&#x200d;ബന്ധിക്കുകയും നയതന്ത്ര പരിഹാരം കാണുകയുമാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് റിപ്പബ്ലിക്കന്&#x200d; കോണ്&#x200d;ഗ്രസ് അംഗം ടെഡ് യോഹോ പറഞ്ഞു. ഉത്തരകൊറിയന്&#x200d; ഭരണാധികാരി കിം ജോങ് ഉന്നുമായി വാക്‌പോരാട്ടം നടത്തുന്ന ട്രംപിന്റെ ഓരോ പ്രസ്താവനകളും ലോകം ആശങ്കയോടെയാണ് കാണുന്നത്. ഫെബ്രുവരിക്കുശേഷം അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ 22 മിസൈല്&#x200d; പരീക്ഷണങ്ങളും ഒരു ആണവ പരീക്ഷണം നടത്തിയിട്ടുണ്ട്. രണ്ട് മിസൈലുകള്&#x200d; ജപ്പാനു മുകളിലൂടെയാണ് വിക്ഷേപിച്ചത്.</p>
<p><strong>യുദ്ധത്തിന് തിരികൊളുത്തുന്നത് അമേരിക്കയെന്ന് ഉത്തരകൊറിയ</strong></p>
<p>യുദ്ധത്തിന് തിരികൊളുത്തുന്നത് അമേരിക്ക തന്നെയാണെന്ന് ഉത്തരകൊറിയന്&#x200d; വിദേശകാര്യ മന്ത്രി റി യോങ് ഹോ. എത്ര വലിയ നിബന്ധനകള്&#x200d; അടിച്ചേല്&#x200d;പ്പിച്ചാലും ആണവായുധ പരീക്ഷണം നിര്&#x200d;ത്തില്ല. കലഹപ്രിയനും ബുദ്ധിഭ്രമവുമുള്ള അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ പ്രസ്താവനകളാണ് യുദ്ധസാഹചര്യം സൃഷ്ടിക്കുന്നതെന്ന് റഷ്യന്&#x200d; വാര്&#x200d;ത്താ ഏജന്&#x200d;സിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തങ്ങള്&#x200d; ചര്&#x200d;ച്ചക്ക് തയാറല്ലെന്നും യുദ്ധത്തിലൂടെ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂ എന്നും ഹോ പറഞ്ഞു.</p>
<p>ഉത്തരകൊറിയയുടെ സമാധാനവും സുരക്ഷയും നിലനിര്&#x200d;ത്താന്&#x200d; ആണവായുധങ്ങള്&#x200d; അനിവാര്യമാണ്. രാജ്യത്തിന്റെ നിലനില്&#x200d;പ്പും വികസനവും അതിനെ ആശ്രയിച്ചാണ് കിടക്കുന്നത്. അമേരിക്കന്&#x200d; ശത്രുതയുടെ ഫലമാണ് യു.എന്&#x200d; ഉപരോധങ്ങളെന്നും ഹോ കുറ്റപ്പെടുത്തി. ഉത്തരകൊറിയക്കെതിരെ ഓരോ ദിവസവും ട്രംപ് ഭീഷണികള്&#x200d; മുഴക്കിക്കൊണ്ടിരിക്കുകയാണ്. പ്രകോപനം തുടര്&#x200d;ന്നാല്&#x200d; ഉത്തരകൊറിയയെ പൂര്&#x200d;ണമായും നശിപ്പിക്കുമെന്ന് ട്രംപ് യു.എന്&#x200d; പ്രസംഗത്തില്&#x200d; പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/north-koria-donald-trump-king-jon-unn.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉന്നിനെ കൊല്ലാനുള്ള പദ്ധതി ചോര്‍ന്നു</title>
		<link>https://www.chandrikadaily.com/king-jon-unn-uthara-koria.html</link>
					<comments>https://www.chandrikadaily.com/king-jon-unn-uthara-koria.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 10 Oct 2017 16:05:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[king jon unn]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47206</guid>

					<description><![CDATA[സോള്‍: ദക്ഷിണകൊറിയയും അമേരിക്കയും ചേര്‍ന്ന് തയാറാക്കിയ യുദ്ധപദ്ധതി ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് ചോര്‍ത്തിയ രഹസ്യരേഖകളില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കൊലപ്പെടുത്താനുള്ള പദ്ധതിയും പെടും. പ്രതിരോധ മന്ത്രാലയത്തിന്റെ ഡാറ്റ സെന്ററില്‍നിന്ന്് 235 ജിഗാബൈറ്റ്‌സ് സൈനിക രേഖകളാണ് മോഷ്ടിക്കപ്പെട്ടതെന്ന് ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് അംഗം റീ ചൂല്‍ ഹീ പറയുന്നു. ദക്ഷിണകൊറിയയുടെ ഭരണകക്ഷി പ്രതിനിധിയും പാര്‍ലമെന്റിന്റെ പ്രതിരോധ സമിതി അംഗവുമാണ് റീ. അമേരിക്കയുടെയും ദക്ഷിണകൊറിയയുടേയും ഉന്നത സൈനിക കമാന്‍ഡര്‍മാര്‍ക്കുള്ള റിപ്പോര്‍ട്ടുകളും ചോര്‍ന്നിട്ടുണ്ട്. കഴിഞ്ഞ [&#8230;]]]></description>
										<content:encoded><![CDATA[<p>സോള്&#x200d;: ദക്ഷിണകൊറിയയും അമേരിക്കയും ചേര്&#x200d;ന്ന് തയാറാക്കിയ യുദ്ധപദ്ധതി ഉത്തരകൊറിയന്&#x200d; ഹാക്കര്&#x200d;മാര്&#x200d; ചോര്&#x200d;ത്തിയതായി വെളിപ്പെടുത്തല്&#x200d;. ദക്ഷിണകൊറിയന്&#x200d; പ്രതിരോധ മന്ത്രാലയത്തില്&#x200d;നിന്ന് ചോര്&#x200d;ത്തിയ രഹസ്യരേഖകളില്&#x200d; ഉത്തരകൊറിയന്&#x200d; ഭരണാധികാരി കിം ജോങ് ഉന്നിനെ കൊലപ്പെടുത്താനുള്ള പദ്ധതിയും പെടും. പ്രതിരോധ മന്ത്രാലയത്തിന്റെ ഡാറ്റ സെന്ററില്&#x200d;നിന്ന്് 235 ജിഗാബൈറ്റ്‌സ് സൈനിക രേഖകളാണ് മോഷ്ടിക്കപ്പെട്ടതെന്ന് ദക്ഷിണകൊറിയന്&#x200d; പാര്&#x200d;ലമെന്റ് അംഗം റീ ചൂല്&#x200d; ഹീ പറയുന്നു. ദക്ഷിണകൊറിയയുടെ ഭരണകക്ഷി പ്രതിനിധിയും പാര്&#x200d;ലമെന്റിന്റെ പ്രതിരോധ സമിതി അംഗവുമാണ് റീ. അമേരിക്കയുടെയും ദക്ഷിണകൊറിയയുടേയും ഉന്നത സൈനിക കമാന്&#x200d;ഡര്&#x200d;മാര്&#x200d;ക്കുള്ള റിപ്പോര്&#x200d;ട്ടുകളും ചോര്&#x200d;ന്നിട്ടുണ്ട്.</p>
<p>കഴിഞ്ഞ വര്&#x200d;ഷം സെപ്തംബറിലാണ് ഹാക്കിങ് നടന്നത്. പ്രതിരോധ വിവരങ്ങള്&#x200d; മോഷ്ടിക്കപ്പെട്ടതായി മേയില്&#x200d; ദക്ഷിണകൊറിയ വെളിപ്പെടുത്തിയിരുന്നു. ഉത്തരകൊറിയയാണ് സൈബറാക്രമണത്തിനു പിന്നിലെന്നും അവര്&#x200d; കുറ്റപ്പെടുത്തിയിരുന്നു. എന്നാല്&#x200d; യുദ്ധപദ്ധതി ചോര്&#x200d;ന്നുവെന്ന വാര്&#x200d;ത്തയോട് പ്രതികരിക്കാന്&#x200d; ദക്ഷിണകൊറിയ തയാറായിട്ടില്ല. കുറച്ചു വര്&#x200d;ഷങ്ങളായി സര്&#x200d;ക്കാര്&#x200d; വെബ്‌സൈറ്റുകളെയും തന്ത്രപ്രധാന ഓഫീസുകളെയും ലക്ഷ്യമിട്ട് ഉത്തരകൊറിയ സൈബറാക്രമണം ശക്തമാക്കിയിട്ടുണ്ടെന്ന് ദക്ഷിണകൊറിയന്&#x200d; സ്റ്റേറ്റ് ന്യൂസ് ഏജന്&#x200d;സി യോന്&#x200d;ഹാപ്പ് സമ്മതിച്ചു. ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളില്&#x200d; പരിശീലനം നേടിയ വിദഗ്ധരായ ഹാക്കര്&#x200d;മാര്&#x200d; ഉത്തരകൊറിയക്കുണ്ട്. ആണവ, മിസൈല്&#x200d; പദ്ധതികളെച്ചൊല്ലി ഉത്തരകൊറിയയും അമേരിക്കയും പോര്&#x200d;വിളികള്&#x200d; ശക്തമാക്കിയ പശ്ചാത്തലത്തില്&#x200d; യുദ്ധപദ്ധതി ചോര്&#x200d;ന്നുവെന്ന റിപ്പോര്&#x200d;ട്ട് അന്താരാഷ്ട്ര സമൂഹം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഉത്തരകൊറിയയുടെ വിഷയത്തില്&#x200d; ഒരുകാര്യം മാത്രമേ നടക്കൂ എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്താണ് ചെയ്യാന്&#x200d; ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെങ്കിലും യുദ്ധസൂചനയാണ് അതെന്ന് ലോകം കരുതുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/king-jon-unn-uthara-koria.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
