<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>king jong un &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/king-jong-un/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 12 Jun 2018 05:46:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>king jong un &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കിമ്മുമായി ഒരു കരാറിലൊപ്പിടുമെന്ന് ട്രംപ്: അറിയാന്&#x200d; ആകാംക്ഷയോടെ ലോകം</title>
		<link>https://www.chandrikadaily.com/north-korea-kin-jong-un-trump-meetting-treaty-news.html</link>
					<comments>https://www.chandrikadaily.com/north-korea-kin-jong-un-trump-meetting-treaty-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 12 Jun 2018 05:34:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[king jong un]]></category>
		<category><![CDATA[north korea]]></category>
		<category><![CDATA[south korea]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=89612</guid>

					<description><![CDATA[സിംഗപ്പൂര്&#x200d; സിറ്റി: ഉത്തരകൊറിയയുമായി ഒരു കരാറിലൊപ്പിടുമെന്ന് അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്. കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചക്കിടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്&#x200d; മാധ്യമ പ്രവര്&#x200d;ത്തകരോടാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്. ഉത്തരകൊറിയയുമായി ഒരു കരാര്&#x200d; ഒപ്പിടുമെന്നും ട്രംപ് പറഞ്ഞതായാണ് അന്തര്&#x200d;ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്. എന്നാല്&#x200d; എന്ത് കരാറാണിതെന്ന് ട്രംപ് പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്&#x200d; വ്യക്തമാക്കി. ഉച്ചഭക്ഷണത്തിനു ശേഷം കൂടിക്കാഴ്ച്ച തുടരും. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച വിജയകരമായിരുന്നു. ഇന്ത്യന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>സിംഗപ്പൂര്&#x200d; സിറ്റി: ഉത്തരകൊറിയയുമായി ഒരു കരാറിലൊപ്പിടുമെന്ന് അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്. കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചക്കിടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്&#x200d; മാധ്യമ പ്രവര്&#x200d;ത്തകരോടാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്.</p>
<p>ഉത്തരകൊറിയയുമായി ഒരു കരാര്&#x200d; ഒപ്പിടുമെന്നും ട്രംപ് പറഞ്ഞതായാണ് അന്തര്&#x200d;ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്. എന്നാല്&#x200d; എന്ത് കരാറാണിതെന്ന് ട്രംപ് പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്&#x200d; വ്യക്തമാക്കി. ഉച്ചഭക്ഷണത്തിനു ശേഷം കൂടിക്കാഴ്ച്ച തുടരും.</p>
<p>ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച വിജയകരമായിരുന്നു. ഇന്ത്യന്&#x200d; സമയം രാവിലെ 6.30ന് സെന്റോസ് ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും ആദ്യ കൂടിക്കാഴ്ച്ച നടത്തിയത്.</p>
<p>ആദ്യം നടത്തിയ വണ്&#x200d;-ഓണ്&#x200d;-വണ്&#x200d; ചര്&#x200d;ച്ച വളരെ നന്നായിരുന്നുവെന്ന് ഡൊണാള്&#x200d;ഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന കാര്യത്തില്&#x200d; സംശയമില്ലെന്ന് ട്രംപ് പറഞ്ഞു. പഴയകാല മുന്&#x200d;വിധികളും വ്യവഹാരങ്ങളും ഞങ്ങളുടെ മുന്നില്&#x200d; തടസങ്ങള്&#x200d; സൃഷ്ടിക്കുകയായിരുന്നു. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോള്&#x200d; ഇവിടെ എത്തിയിരിക്കുന്നതെന്ന് കിം പ്രതികരിച്ചു.</p>
<p>അടച്ചിട്ട മുറിയില്&#x200d; ഇരുനേതാക്കന്&#x200d;മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ആദ്യ ചര്&#x200d;ച്ച. ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്&#x200d; പ്രസിഡണ്ടും ഉത്തര കൊറിയന്&#x200d; ഭരണാധികാരിയും നേരില്&#x200d; കാണുന്നത്. 195053 കൊറിയന്&#x200d; യുദ്ധം മുതല്&#x200d; ചിരവൈരികളായ ഇരു രാജ്യത്തേയും ഭരണാധികാരികള്&#x200d; തമ്മില്&#x200d; ഇതുവരെ ഫോണില്&#x200d; പോലും സംസാരിച്ചിരുന്നില്ല. നയതന്ത്ര പ്രതിനിധികള്&#x200d; ഉള്&#x200d;പ്പെടുന്നതായിരുന്നു രണ്ടാമത്തെ ചര്&#x200d;ച്ച.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/north-korea-kin-jong-un-trump-meetting-treaty-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുഎന്&#x200d;  ഉപരോധം യുദ്ധത്തിന് തുല്യം ,ആണവ പരീക്ഷണങ്ങളില്&#x200d; പിന്നോട്ടില്ല: ഉത്തര കൊറിയ</title>
		<link>https://www.chandrikadaily.com/north-korea-brands-un-sanctions-an-act-of-war-talks-up-nuclear-threat-to-u-s-mainland.html</link>
					<comments>https://www.chandrikadaily.com/north-korea-brands-un-sanctions-an-act-of-war-talks-up-nuclear-threat-to-u-s-mainland.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Dec 2017 06:44:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[king jong un]]></category>
		<category><![CDATA[north korea]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61045</guid>

					<description><![CDATA[യുഎന്&#x200d; രക്ഷാസമിതിയുടെ പുതിയ ഉപരോധങ്ങള്&#x200d; യുദ്ധത്തിന് തുല്യമാണെന്ന് ഉത്തരകൊറിയ. ആണവരാഷ്ട്രമെന്ന നിലയില്&#x200d; തങ്ങളുടെ വളര്&#x200d;ച്ച കണ്ട് വിരണ്ട അമേരിക്ക മറ്റു രാജ്യങ്ങളെ സ്വാധീനിച്ചാണ് ഉത്തരകൊറിയക്കുമേല്&#x200d; സമ്പൂര്&#x200d;ണ സാമ്പത്തിക ഉപരോധം ഏര്&#x200d;പ്പെടുത്തി രാജ്യത്തെ സമ്മര്&#x200d;ദ്ദത്തിലാക്കാന്&#x200d; ശ്രമിക്കുകയാണെന്ന് ഉത്തരകൊറിയ വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപിച്ചു. ഇതു സംബന്ധിച്ച വാര്&#x200d;ത്ത ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്&#x200d;ത്താ ഏജന്&#x200d;സിയായ കെസിഎന്&#x200d;എയാണ് പുറത്തുവിട്ടത്. പ്രധാനമായും യുഎസ് തങ്ങള്&#x200d;ക്കെതിരെ ഉയര്&#x200d;ത്തുന്ന ആണവഭീഷണിക്കെതിരെ കൂടുതല്&#x200d; ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളുമായി രാജ്യം മുന്നോട്ടുപോകുമെന്നും തങ്ങള്&#x200d;ക്കെതിരെ ശത്രുതാപരമായ നിലപാട് പിന്തുടരുന്ന അമേരിക്കക്കെതിരെ [&#8230;]]]></description>
										<content:encoded><![CDATA[<p>യുഎന്&#x200d; രക്ഷാസമിതിയുടെ പുതിയ ഉപരോധങ്ങള്&#x200d; യുദ്ധത്തിന് തുല്യമാണെന്ന് ഉത്തരകൊറിയ. ആണവരാഷ്ട്രമെന്ന നിലയില്&#x200d; തങ്ങളുടെ വളര്&#x200d;ച്ച കണ്ട് വിരണ്ട അമേരിക്ക മറ്റു രാജ്യങ്ങളെ സ്വാധീനിച്ചാണ് ഉത്തരകൊറിയക്കുമേല്&#x200d; സമ്പൂര്&#x200d;ണ സാമ്പത്തിക ഉപരോധം ഏര്&#x200d;പ്പെടുത്തി രാജ്യത്തെ സമ്മര്&#x200d;ദ്ദത്തിലാക്കാന്&#x200d; ശ്രമിക്കുകയാണെന്ന് ഉത്തരകൊറിയ വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപിച്ചു. ഇതു സംബന്ധിച്ച വാര്&#x200d;ത്ത ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്&#x200d;ത്താ ഏജന്&#x200d;സിയായ കെസിഎന്&#x200d;എയാണ് പുറത്തുവിട്ടത്.</p>
<p>പ്രധാനമായും യുഎസ് തങ്ങള്&#x200d;ക്കെതിരെ ഉയര്&#x200d;ത്തുന്ന ആണവഭീഷണിക്കെതിരെ കൂടുതല്&#x200d; ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളുമായി രാജ്യം മുന്നോട്ടുപോകുമെന്നും തങ്ങള്&#x200d;ക്കെതിരെ ശത്രുതാപരമായ നിലപാട് പിന്തുടരുന്ന അമേരിക്കക്കെതിരെ പിടിച്ചുനില്&#x200d;ക്കാന്&#x200d; ഇതാണ് ഏക മാര്&#x200d;ഗമെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നുണ്ട്.</p>
<p>അസംസ്‌കൃത എണ്ണ ഇറക്കുമതി വര്&#x200d;ഷം 40 ലക്ഷം ബാരലാക്കി കുറച്ചതുള്&#x200d;പ്പെടെ ഉത്തരകൊറിയക്കെതിരെ യുഎന്&#x200d; രക്ഷാസമിതി കഴിഞ്ഞ ദിവസം കടുത്ത ഉപരോധ നടപടികളാണ് പ്രഖ്യാപിച്ചത്. ശുദ്ധീകരിച്ച എണ്ണയുടെ ഇറക്കുമതി അഞ്ചുലക്ഷം ബാരലാക്കി ചുരുക്കിയതോടെ ഫലത്തില്&#x200d; ഉപഭോഗത്തിന്റെ 90 ശതമാനമാണു വെട്ടിക്കുറച്ചത്.</p>
<p>അതേസമയം വിദേശത്തു ജോലിചെയ്യുന്ന ഉത്തരകൊറിയന്&#x200d; പൗരന്മാരെ രണ്ടു വര്&#x200d;ഷത്തിനകം സ്വന്തം രാജ്യത്തേക്കു മടക്കി അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യം ഒരു വര്&#x200d;ഷത്തിനുള്ളില്&#x200d; മടക്കി അയക്കാനായിരുന്നു തീരുമാനമെങ്കിലും അവസാന നിമിഷം ഇതു രണ്ടാക്കി ഭേദഗതി ചെയുകയായിരുന്നു. യുഎസാണ് ഈ നിര്&#x200d;ദ്ദേശങ്ങള്&#x200d; ഉള്&#x200d;പ്പെടുന്ന പ്രമേയം കൊണ്ടുവന്നപ്പോള്&#x200d; മറ്റു രാജ്യങ്ങള്&#x200d; ഇതിനെ എതിര്&#x200d;ത്തതുമില്ല. വീണ്ടും ആണവ, മിസൈല്&#x200d; പരീക്ഷണത്തില്&#x200d; നടത്തിയാല്&#x200d; ഉപരോധം കൂടുതല്&#x200d; കഠിനമാക്കാനാണ് തീരുമാനം. യുഎസിലെത്തുന്ന ഭൂഖണ്ഡാന്തര മിസൈല്&#x200d; വിജയകരമായി പരീക്ഷിച്ചെന്ന് ഉത്തരകൊറിയ കഴിഞ്ഞ മാസം പ്രഖ്യാപിച്ചതാണു അമേരിക്കയെ ചൊടിപ്പിച്ചത്. ഉത്തരകൊറിക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നു യുഎസ് അംബാസഡര്&#x200d; നിക്കി ഹാലെ യുഎന്നിലെ വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/north-korea-brands-un-sanctions-an-act-of-war-talks-up-nuclear-threat-to-u-s-mainland.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ ഉത്തരകൊറിയയെ തകര്‍ക്കും: ട്രംപ്</title>
		<link>https://www.chandrikadaily.com/trump-speech-first-address-united-nations-general-assembly-as-it-happened.html</link>
					<comments>https://www.chandrikadaily.com/trump-speech-first-address-united-nations-general-assembly-as-it-happened.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Sep 2017 17:54:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[king jong un]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44592</guid>

					<description><![CDATA[ന്യൂയോര്‍ക്ക്: അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റോക്കറ്റ് മനുഷ്യനായ കിം ജോങ് ഉന്‍ ആത്മഹത്യയിലേക്കാണ് നീങ്ങുന്നതെന്നും യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയും ഇറാനും തെമ്മാടി രാജ്യങ്ങളാണെന്നും ട്രംപ് അധിക്ഷേപിച്ചു. അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയായാല്‍ ഉത്തരകൊറിയയെ തകര്‍ക്കുകയല്ലാതെ മറ്റൊരു വഴി തനിക്കുമുമ്പില്‍ ഉണ്ടാവില്ലെന്നും ലോകനേതാക്കളെ സാക്ഷിനിര്‍ത്തിക്കൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു. ശത്രുതാപരമായ പെരുമാറ്റത്തില്‍ മാറ്റം വരുത്തുന്നതുവരെ കിം ഭരണകൂടത്തെ ഒറ്റപ്പെടുത്താന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് ട്രംപ് യു.എന്‍ അംഗരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. പശ്ചിമേഷ്യയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂയോര്‍ക്ക്: അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റോക്കറ്റ് മനുഷ്യനായ കിം ജോങ് ഉന്‍ ആത്മഹത്യയിലേക്കാണ് നീങ്ങുന്നതെന്നും യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയും ഇറാനും തെമ്മാടി രാജ്യങ്ങളാണെന്നും ട്രംപ് അധിക്ഷേപിച്ചു.</p>
<p>അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയായാല്‍ ഉത്തരകൊറിയയെ തകര്‍ക്കുകയല്ലാതെ മറ്റൊരു വഴി തനിക്കുമുമ്പില്‍ ഉണ്ടാവില്ലെന്നും ലോകനേതാക്കളെ സാക്ഷിനിര്‍ത്തിക്കൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു. ശത്രുതാപരമായ പെരുമാറ്റത്തില്‍ മാറ്റം വരുത്തുന്നതുവരെ കിം ഭരണകൂടത്തെ ഒറ്റപ്പെടുത്താന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് ട്രംപ് യു.എന്‍ അംഗരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. പശ്ചിമേഷ്യയില്‍ അസ്ഥിരത സൃഷ്ടിക്കുന്ന കളങ്കപൂര്‍ണമായ സ്വേച്ഛാധിപത്യ രാജ്യമാണ് ഇറാനെന്ന് ട്രംപ് കുറ്റപ്പെടുത്തി.</p>
<p>അക്രമം കയറ്റുമതി ചെയ്യുന്ന തെമ്മാടി രാജ്യമാണ് ഇറാന്‍. എല്ലാറ്റിനെക്കാളും ഉപരി അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഞാന്‍ മുഖ്യ പരിഗണന നല്‍കുന്നത്. മുന്‍ഗാമി ഒപ്പുവെച്ചതുകൊണ്ട് മാത്രം ഇറാനുമായുള്ള ആണവ കരാര്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെനസ്വേലയേയും ട്രംപ് പ്രസംഗത്തില്‍ കടന്നാക്രമിച്ചു. വെനസ്വേലയിലെ സ്ഥിതിഗതികള്‍ അംഗീകരിക്കാനാവില്ലെന്നും കാഴ്ചക്കാരനായി നില്‍ക്കാന്‍ അമേരിക്കക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="und"><a href="https://twitter.com/hashtag/USAatUNGA?src=hash">#USAatUNGA</a><img src="https://s.w.org/images/core/emoji/13.1.0/72x72/1f1fa-1f1f8.png" alt="🇺🇸" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://twitter.com/hashtag/UNGA?src=hash">#UNGA</a> <a href="https://t.co/MjIJ7HG3eU">pic.twitter.com/MjIJ7HG3eU</a></p>
<p>— Donald J. Trump (@realDonaldTrump) <a href="https://twitter.com/realDonaldTrump/status/910002272825831425">September 19, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേ സമയം അന്താരാഷ്ട്ര സമൂഹത്തിന്റെ കര്‍ശന ഉപരോധങ്ങള്‍ ആണവായുധ പദ്ധതിക്ക് ഉത്തേജനം പകരുമെന്ന് ഉത്തരകൊറിയ. അമേരിക്കയും അവരുടെ ദാസ്യ രാജ്യങ്ങളും പുതിയ ഉപരോധങ്ങള്‍ ചുമത്തിയതും സമ്മര്‍ദ്ദം ശക്തമാക്കിയതും സമ്പൂര്‍ണ ആണവ രാജ്യമെന്ന ലക്ഷ്യത്തിലേക്കുള്ള തങ്ങളുടെ കുതിപ്പിന് ഊര്‍ജം നല്‍കുമെന്ന് ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ആറാം തവണയും ആണവ പരീക്ഷണം നടത്തിയ ഉത്തരകൊറിയക്കെതിരെ യു.എന്‍ രക്ഷാസമിതി പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>സാമ്പത്തിക സ്രോതസ്സ് അടക്കുകയെന്ന ലക്ഷ്യത്തോടെ ടെക്‌സ്‌റ്റൈയില്‍ കയറ്റുമതി നിരോധിക്കുകയും വിദേശത്തുള്ള ജോലിക്കാര്‍ക്ക് ജോലി നിഷേധിക്കുകയും എണ്ണ വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യുന്ന ഉപരോധങ്ങള്‍ ഉത്തരകൊറിയയെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുകയാണ്. ജപ്പാനു മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ പറത്തിയാണ് അവര്‍ അതിന് ആദ്യം മറുപടി നല്‍കിയത്.</p>
<p>ഉത്തരകൊറിയയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ അമേരിക്ക് ഭയമുണ്ട്. ഉത്തരകൊറിയയുടെ മിസൈലുകള്‍ അമേരിക്കക്ക് നേരിട്ട് ഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മിസൈല്‍ വിക്ഷേപണത്തിന്റെ ഗൗരവം കുറച്ചു കാണിക്കാനാണ് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് കഴിഞ്ഞ ദിവസം ശ്രമിച്ചത്.</p>
<p>അമേരിക്കയുടെ സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണകൊറിയക്കും ഉത്തരകൊറിയയുടെ മിസൈല്‍ പദ്ധതി കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ ഫോണില്‍ വിളിച്ച് ഉത്തരകൊറിയയുടെ ധിക്കാര നടപടികള്‍ ചര്‍ച്ച ചെയ്തതായി വൈറ്റ്ഹൗസ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-speech-first-address-united-nations-general-assembly-as-it-happened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാചകമടി തുടര്‍ന്നാല്‍ കനത്ത വില നല്‍കേണ്ടി വരും; ട്രംപിന് മുന്നറിയിപ്പുമായി വീണ്ടും ഉത്തര കൊറിയ</title>
		<link>https://www.chandrikadaily.com/korea-kim-jong-un-ready-for-another-nuclear-test-donald-trump-not-ruled.html</link>
					<comments>https://www.chandrikadaily.com/korea-kim-jong-un-ready-for-another-nuclear-test-donald-trump-not-ruled.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 09 Sep 2017 09:12:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[king jong un]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43262</guid>

					<description><![CDATA[സോള്‍: വാചകമടി തുടര്‍ന്നാല്‍ യു.എസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. യുഎസ് അവരുടെ നിഷേധാത്മക നിലപാട് തിരുത്തുന്നതുവരെ ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും സന്നദ്ധരല്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി. ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുന്നുവെന്ന യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെയുടെ പ്രസ്താവനയാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്. ഉത്തരകൊറിയന്‍ സ്ഥാപകദിനമായ സെപ്റ്റംബര്‍ ഒന്‍പതിനു അവര്‍ മറ്റൊരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചേക്കുമെന്ന ആശങ്കകള്‍ ശക്തമായിരിക്കെയാണ് പ്രകോപനം തുടര്‍ന്ന് അവര്‍ വീണ്ടും രംഗത്തെത്തിയത്. സ്‌ഫോടകശേഷി കൂടിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് കഴിഞ്ഞ [&#8230;]]]></description>
										<content:encoded><![CDATA[<p>സോള്&#x200d;: വാചകമടി തുടര്&#x200d;ന്നാല്&#x200d; യു.എസ് കനത്ത വില നല്&#x200d;കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. യുഎസ് അവരുടെ നിഷേധാത്മക നിലപാട് തിരുത്തുന്നതുവരെ ഒരു വിധത്തിലുള്ള ചര്&#x200d;ച്ചകള്&#x200d;ക്കും സന്നദ്ധരല്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി. ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുന്നുവെന്ന യുഎന്നിലെ അമേരിക്കന്&#x200d; പ്രതിനിധി നിക്കി ഹാലെയുടെ പ്രസ്താവനയാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്.</p>
<p>ഉത്തരകൊറിയന്&#x200d; സ്ഥാപകദിനമായ സെപ്റ്റംബര്&#x200d; ഒന്&#x200d;പതിനു അവര്&#x200d; മറ്റൊരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്&#x200d; പരീക്ഷിച്ചേക്കുമെന്ന ആശങ്കകള്&#x200d; ശക്തമായിരിക്കെയാണ് പ്രകോപനം തുടര്&#x200d;ന്ന് അവര്&#x200d; വീണ്ടും രംഗത്തെത്തിയത്. സ്‌ഫോടകശേഷി കൂടിയ ഹൈഡ്രജന്&#x200d; ബോംബ് പരീക്ഷിച്ച് കഴിഞ്ഞ ദിവസം ഉത്തരകൊറിയ ലോകത്തെ ഞെട്ടിച്ചിരുന്നു. രാജ്യം സ്ഥാപിതമായതിന്റെ വാര്&#x200d;ഷികാഘോഷ ചടങ്ങുകള്&#x200d;ക്ക് കൊഴുപ്പുകൂട്ടന്&#x200d; സെപ്റ്റംബര്&#x200d; ഒന്&#x200d;പതിനോ ഉത്തരകൊറിയയിലെ ഭരണകക്ഷിയുടെ സ്ഥാപകദിനമായ ഒക്ടോബര്&#x200d; പത്തിനോ പരീക്ഷണം നടത്തിയേക്കാമെന്നായിരുന്നു റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/korea-kim-jong-un-ready-for-another-nuclear-test-donald-trump-not-ruled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരകൊറിയ ശക്തമായ സൈനിക നടപടികള്‍ നേരിടേണ്ടിവരുമെന്ന് അമേരിക്ക</title>
		<link>https://www.chandrikadaily.com/north-korea-conducts-hydrogen-bomb-test.html</link>
					<comments>https://www.chandrikadaily.com/north-korea-conducts-hydrogen-bomb-test.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 04 Sep 2017 03:26:21 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[king jong un]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42769</guid>

					<description><![CDATA[വാഷിംഗ്ടണ്‍: എല്ലാ രാജ്യാന്തര മര്യാദകളും ലംഘിച്ചുള്ള ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്ക. ഈ പ്രകോപനങ്ങള്‍ക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്‍ഡ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കു ഭീഷണിയുണ്ടായാല്‍ ഉത്തരകൊറിയ ശക്തമായ സൈനിക നടപടികള്‍ നേരിടേണ്ടിവരുമെന്നു പെന്റഗണ്‍ മേധാവി ജെയിംസ് മാറ്റിസും പ്രതികരിച്ചു. ഉത്തരകൊറിയ ആറാം തവണയും അണുവായുധം പരീക്ഷിച്ച പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം. ആണവ പരീക്ഷണം നടത്തി നിരന്തരം ഭീഷണി ഉയര്‍ത്തുന്ന ഉത്തരകൊറിയയുമായി ബന്ധമുള്ള എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ ഉപരോധമേര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിംഗ്ടണ്&#x200d;: എല്ലാ രാജ്യാന്തര മര്യാദകളും ലംഘിച്ചുള്ള ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തെ കടുത്ത ഭാഷയില്&#x200d; വിമര്&#x200d;ശിച്ച് അമേരിക്ക. ഈ പ്രകോപനങ്ങള്&#x200d;ക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കന്&#x200d; പ്രസിഡന്&#x200d;ഡ് ഡൊണാള്&#x200d;ഡ് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കു ഭീഷണിയുണ്ടായാല്&#x200d; ഉത്തരകൊറിയ ശക്തമായ സൈനിക നടപടികള്&#x200d; നേരിടേണ്ടിവരുമെന്നു പെന്റഗണ്&#x200d; മേധാവി ജെയിംസ് മാറ്റിസും പ്രതികരിച്ചു. ഉത്തരകൊറിയ ആറാം തവണയും അണുവായുധം പരീക്ഷിച്ച പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം.</p>
<p>ആണവ പരീക്ഷണം നടത്തി നിരന്തരം ഭീഷണി ഉയര്&#x200d;ത്തുന്ന ഉത്തരകൊറിയയുമായി ബന്ധമുള്ള എല്ലാ രാജ്യങ്ങള്&#x200d;ക്കുമെതിരെ ഉപരോധമേര്&#x200d;പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ് വ്യക്തമാക്കി. ഉത്തര കൊറിയയുമായി ഇടപാടുകളുള്ള രാജ്യങ്ങളുമായുള്ള എല്ലാ തരത്തിലുമുള്ള വാണിജ്യ ബന്ധവും അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.</p>
<p>പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്&#x200d;സ്, തുടങ്ങിയവരുമായി നടത്തിയ ചര്&#x200d;ച്ചയ്ക്ക് ശേഷമാണ് ജെയിംസ് മാറ്റിസ് സൈനിക നടപടിക്ക് മടിക്കില്ലെന്ന് തുറന്ന് പറഞ്ഞത്. ഗുവാം അടക്കമുള്ള അമേരിക്കയുടെ ഏതെങ്കിലും പ്രദേശത്തോ അല്ലെങ്കില്&#x200d; ജപ്പാനും ദക്ഷിണ കൊറിയയും അടങ്ങുന്ന പങ്കാളികള്&#x200d;ക്ക് നേരെയോ ഉള്ള ഏത് ഭീഷണിയെയും ശക്തമായ സൈനിക നടപടിയിലൂടെ<br />
പ്രതിരോധിക്കും. അമേരിക്കയുടെ പ്രതികരണം ഉത്തരകൊറിയക്ക് തടുക്കാന്&#x200d; കഴിയാത്തതും കടുത്തതുമായിരിക്കുമെന്നും മാറ്റിസ് മുന്നറിയിപ്പ് നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/north-korea-conducts-hydrogen-bomb-test.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭൂമി കുലുക്കി ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ്; നടുക്കം മാറാതെ ലോകം</title>
		<link>https://www.chandrikadaily.com/uthara-korea-hydregen-bomb.html</link>
					<comments>https://www.chandrikadaily.com/uthara-korea-hydregen-bomb.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 03 Sep 2017 18:42:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[king jong un]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42752</guid>

					<description><![CDATA[പ്യോങ്യാങ്: കൊറിയന്‍ മേഖലയുടെ സമാധാന പ്രതീക്ഷകളെ മുഴുവന്‍ ഭസ്മമാക്കി ഉത്തരകൊറിയ ആറാമതും ആണവപരീക്ഷണം നടത്തി. പ്രകോപനങ്ങിളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ അത്രയും കാറ്റില്‍പറത്തിയായിരുന്നു ഹൈഡ്രജന്‍ ബോംബ് പരീക്ഷണം.ഉത്തരകൊറിയ ഇതുവരെ നടത്തിയതില്‍വെച്ച് ഏറ്റവും വലിയ ആണവപരീക്ഷണമാണിത്. ഇതേ തുടര്‍ന്ന് കൊറിയന്‍ മേഖലയില്‍ വന്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെന്നാണ് യു.എസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്. ആണവായുധം ഘടിപ്പിക്കാവുന്ന മിസൈലും സ്വന്തമാക്കിയതായി ഉത്തരകൊറിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അവകാശപ്പെട്ടു. ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തി പ്രകോപനം [&#8230;]]]></description>
										<content:encoded><![CDATA[<p>പ്യോങ്യാങ്: കൊറിയന്&#x200d; മേഖലയുടെ സമാധാന പ്രതീക്ഷകളെ മുഴുവന്&#x200d; ഭസ്മമാക്കി ഉത്തരകൊറിയ ആറാമതും ആണവപരീക്ഷണം നടത്തി. പ്രകോപനങ്ങിളില്&#x200d;നിന്ന് വിട്ടുനില്&#x200d;ക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്&#x200d;ത്ഥനകള്&#x200d; അത്രയും കാറ്റില്&#x200d;പറത്തിയായിരുന്നു ഹൈഡ്രജന്&#x200d; ബോംബ് പരീക്ഷണം.ഉത്തരകൊറിയ ഇതുവരെ നടത്തിയതില്&#x200d;വെച്ച് ഏറ്റവും വലിയ ആണവപരീക്ഷണമാണിത്.</p>
<p>ഇതേ തുടര്&#x200d;ന്ന് കൊറിയന്&#x200d; മേഖലയില്&#x200d; വന്&#x200d; ഭൂചലനമുണ്ടായി. റിക്ടര്&#x200d; സ്‌കെയിലില്&#x200d; 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെന്നാണ് യു.എസ് ജിയോളജിക്കല്&#x200d; സര്&#x200d;വേ പറയുന്നത്.<br />
ആണവായുധം ഘടിപ്പിക്കാവുന്ന മിസൈലും സ്വന്തമാക്കിയതായി ഉത്തരകൊറിയന്&#x200d; സ്റ്റേറ്റ് ടെലിവിഷന്&#x200d; അവകാശപ്പെട്ടു. ജപ്പാനു മുകളിലൂടെ മിസൈല്&#x200d; പറത്തി പ്രകോപനം സൃഷ്ടിച്ച ശേഷം നടത്തിയ ആണവ പരീക്ഷണം ഉത്തരകൊറിയ ലോകത്തിനു നല്&#x200d;കുന്ന ശക്തമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.</p>
<p>യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ഉള്&#x200d;പ്പെടെയുള്ള ലോകനേതാക്കള്&#x200d; ഉത്തരകൊറിയന്&#x200d; നീക്കത്തെ അപലപിച്ചു. വളരെ ശത്രുതാപരവും അപകടകരവുമാണ് ഉത്തരകൊറിയയുടെ വാക്കുകളും പ്രവൃത്തികളുമെന്ന് ട്രംപ് പറഞ്ഞു. ശക്തമായി പ്രതികരിക്കുമെന്ന് ദക്ഷിണകൊറിയ അറിയിച്ചു.</p>
<p><img src="http://i3.mirror.co.uk/incoming/article6291589.ece/ALTERNATES/s1200/MAIN-Kim-Jong-Un-missiles.jpg" alt="Image result for kim jong un" /></p>
<p><strong>പ്രഹരശേഷിക്ക് തെളിവായി തുരങ്കം തകര്&#x200d;ന്നു</strong></p>
<p>ഉത്തരകൊറിയ ആണവായുധങ്ങള്&#x200d; പരീക്ഷിക്കുമ്പോഴെല്ലാം അവയുടെ തീവ്രതയിലും ഫലപ്രാപ്തിയിലും സംശയം പ്രകടിപ്പിച്ച് മുഖം രക്ഷിക്കാനാണ് അമേരിക്ക ശ്രമിക്കാറുള്ളത്. ഇത്തവണയും ആണവായുധ പരീക്ഷണത്തെ സംശയത്തിന്റെ നിഴലില്&#x200d; നിര്&#x200d;ത്തി ഉത്തരകൊറിയയുടെ നേട്ടത്തെ വില കുറച്ചു കാണിക്കാനാണ് യു.എസ് ശ്രമിക്കുന്നത്. ആറാമത്തെ ആണവപരീക്ഷണം പൂര്&#x200d;ണ വിജയമായിരുന്നുവെന്ന് ഉത്തരകൊറിയ അവകാശപ്പെടുന്നു.</p>
<p>മിസൈലുകളില്&#x200d; ഘടിപ്പിക്കാവുന്ന ആണവപോര്&#x200d;മുനകള്&#x200d; സ്വന്തമാക്കിയതായും അവര്&#x200d; വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുടെയും ചൈനയുടെയും ഭൂകമ്പമാപിനിയില്&#x200d; 6.3 തീവ്രതയുള്ള പ്രകമ്പനം രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, പരീക്ഷണം നടന്ന ഭൂഗര്&#x200d;ഭ തുരങ്കത്തിന്റെ ഒരു ഭാഗം തകരുകയും ചെയ്തിട്ടുണ്ട്. മുന്&#x200d; പരീക്ഷണങ്ങളെക്കാള്&#x200d; പതിന്മടങ്ങ് ശക്തമായിരുന്നുവെന്നാണ് ഇതില്&#x200d;നിന്ന് വ്യക്തമാകുന്നത്. തുരങ്കത്തിലുണ്ടായ തകര്&#x200d;ച്ച പരിശോധിച്ച് തീവ്രത അളക്കാവുന്നതാണെന്ന് ആണവ പ്രതിരോധ വിദഗ്ധ കാതറിന്&#x200d; ഡില്&#x200d; പറഞ്ഞു. ഏതു തരം ആണവായുധമാണ് ഉത്തരകൊറിയ പ്രയോഗിച്ചതെന്ന് സ്ഥിരീകരിക്കാനിരിക്കുന്നതേയുളളൂവെന്ന് അവര്&#x200d; വ്യക്തമാക്കി.</p>
<p><strong>അമേരിക്കക്കു മുന്നില്&#x200d; ഇനി എന്തുണ്ട്</strong></p>
<p>കൊറിയന്&#x200d; മേഖലയിലെ സ്്‌ഫോടനാത്മക അന്തരീക്ഷത്തിന് തീകൊളുത്തുന്ന വിധമാണ് ഉത്തരകൊറിയയുടെ പുതിയ ആണവ പരീക്ഷണം. യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെയും ഉത്തരകൊറിയന്&#x200d; ഭരണാധികാരി കിം ജോങ് ഉന്നിന്റെയും പോര്&#x200d;വിളികള്&#x200d;ക്കൊടുവില്&#x200d; നടന്ന ആണവ പരീക്ഷണത്തില്&#x200d; ദുരന്തം മണക്കുന്നുണ്ട്. സംയമനത്തിന് തയാറാകാതെ വെല്ലുവിളിയുടെ പാതയിലൂടെ മാത്രം പോകുന്ന ഉത്തരകൊറിയയെ എന്തു ചെയ്യണമെന്ന ചോദ്യത്തിന് അമേരിക്കക്കും ഉത്തരമില്ല.</p>
<p>ആണവായുധം കൈവശമുള്ളതുകൊണ്ടായിരിക്കാം അമേരിക്ക ഉത്തരകൊറിയയെ തൊടാന്&#x200d; മടിക്കുന്നത്. ഉത്തരകൊറിയയുടെ ആയുധ പദ്ധതികള്&#x200d; ലോകത്തിനു മുഴുവന്&#x200d; ഭീഷണിയാണ്. എന്നിട്ടും അവരോട് അനുരഞ്ജനത്തിന്റെ ഭാഷയില്&#x200d; സംസാരിക്കാനാണ് അമേരിക്കക്കും പാശ്ചാത്യ ലോകത്തിനും താല്&#x200d;പര്യം. ഇറാഖിനെയും അഫ്ഗാനിസ്താനെയും ആക്രമിക്കാന്&#x200d; കാണിച്ച ആവേശം ഉത്തരകൊറിയയില്&#x200d; എത്തുമ്പോള്&#x200d; അമേരിക്കക്ക് ചോര്&#x200d;ന്നുപോകുകയാണ്. ഉത്തരകൊറിയക്കെതിരെയുള്ള ഏത് സൈനിക നീക്കവും വന്&#x200d; ദുരന്തത്തിലായിരിക്കും അവസാനിക്കുകയെന്ന് ട്രംപ് ഭരണകൂടത്തിന് അറിയാം.</p>
<p>അമേരിക്കയെ നേരിട്ട് ആക്രമിക്കാന്&#x200d; ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകള്&#x200d; ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. യുദ്ധമുണ്ടായാല്&#x200d; ദക്ഷിണകൊറിയ ഉള്&#x200d;പ്പെടെയുള്ള അയല്&#x200d;രാജ്യങ്ങളും അപകടത്തില്&#x200d;പെടും. സൈനിക നടപടിക്ക് ശ്രമിക്കരുതെന്ന് ദക്ഷിണകൊറിയ അമേരിക്കയോട് ആവര്&#x200d;ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. പസിഫികിലെ ഗുവാം ദ്വീപിലുള്ള യു.എസ് സൈനിക താവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയിരുന്നു. യുദ്ധം അപകടം ചെയ്യുമെന്ന് യു.എസ് പ്രതിരോധ വകുപ്പും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയെ കൂട്ടുപിടിച്ച് പുതിയ ഉപരോധങ്ങള്&#x200d; പ്രഖ്യാപിക്കുകയാണ് അമേരിക്ക ഇതുവരെ ചെയ്തുപോരുന്നത്. ചൈനയെ ആയുധമാക്കി ഉത്തരകൊറിയയെ സമ്മര്&#x200d;ദ്ദത്തിലാക്കാന്&#x200d; ട്രംപ് നടത്തിയ ശ്രമം പരാജയമായിരുന്നു.<br />
ആറാമത്തെ ആണവപരീക്ഷണത്തെ ചൈനയും അപലപിച്ചിട്ടുണ്ട്. പക്ഷെ, ഉത്തരകൊറിയക്കെതിരെയുള്ള ഏത് നീക്കവും കരുതലോടെ വേണമെന്ന് ചൈന അമേരിക്കയെ ഉപദേശിക്കുന്നു.</p>
<p><strong>ആണവ തീക്കളികള്&#x200d; ഇതുവരെ</strong></p>
<p>കൊറിയന്&#x200d; മേഖലയിലെ സ്്‌ഫോടനാത്മക അന്തരീക്ഷത്തിന് തീകൊളുത്തുന്ന വിധമാണ് ഉത്തരകൊറിയയുടെ പുതിയ ആണവ പരീക്ഷണം. യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെയും ഉത്തരകൊറിയന്&#x200d; ഭരണാധികാരി കിം ജോങ് ഉന്നിന്റെയും പോര്&#x200d;വിളികള്&#x200d;ക്കൊടുവില്&#x200d; നടന്ന ആണവ പരീക്ഷണത്തില്&#x200d; ദുരന്തം മണക്കുന്നുണ്ട്. സംയമനത്തിന് തയാറാകാതെ വെല്ലുവിളിയുടെ പാതയിലൂടെ മാത്രം പോകുന്ന ഉത്തരകൊറിയയെ എന്തു ചെയ്യണമെന്ന ചോദ്യത്തിന് അമേരിക്കക്കും ഉത്തരമില്ല. ആണവായുധം കൈവശമുള്ളതുകൊണ്ടായിരിക്കാം അമേരിക്ക ഉത്തരകൊറിയയെ തൊടാന്&#x200d; മടിക്കുന്നത്. ഉത്തരകൊറിയയുടെ ആയുധ പദ്ധതികള്&#x200d; ലോകത്തിനു മുഴുവന്&#x200d; ഭീഷണിയാണ്. എന്നിട്ടും അവരോട് അനുരഞ്ജനത്തിന്റെ ഭാഷയില്&#x200d; സംസാരിക്കാനാണ് അമേരിക്കക്കും പാശ്ചാത്യ ലോകത്തിനും താല്&#x200d;പര്യം.</p>
<p><img src="http://nationalinterest.org/files/styles/main_image_on_posts/public/main_images/rsz_rtx2vyjh.jpg?itok=rADB_vtk" alt="Image result for nuclear bomb uthara korea" /></p>
<p>ഇറാഖിനെയും അഫ്ഗാനിസ്താനെയും ആക്രമിക്കാന്&#x200d; കാണിച്ച ആവേശം ഉത്തരകൊറിയയില്&#x200d; എത്തുമ്പോള്&#x200d; അമേരിക്കക്ക് ചോര്&#x200d;ന്നുപോകുകയാണ്. ഉത്തരകൊറിയക്കെതിരെയുള്ള ഏത് സൈനിക നീക്കവും വന്&#x200d; ദുരന്തത്തിലായിരിക്കും അവസാനിക്കുകയെന്ന് ട്രംപ് ഭരണകൂടത്തിന് അറിയാം. അമേരിക്കയെ നേരിട്ട് ആക്രമിക്കാന്&#x200d; ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകള്&#x200d; ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. യുദ്ധമുണ്ടായാല്&#x200d; ദക്ഷിണകൊറിയ ഉള്&#x200d;പ്പെടെയുള്ള അയല്&#x200d;രാജ്യങ്ങളും അപകടത്തില്&#x200d;പെടും. സൈനിക നടപടിക്ക് ശ്രമിക്കരുതെന്ന് ദക്ഷിണകൊറിയ അമേരിക്കയോട് ആവര്&#x200d;ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>പസിഫികിലെ ഗുവാം ദ്വീപിലുള്ള യു.എസ് സൈനിക താവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയിരുന്നു. യുദ്ധം അപകടം ചെയ്യുമെന്ന് യു.എസ് പ്രതിരോധ വകുപ്പും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയെ കൂട്ടുപിടിച്ച് പുതിയ ഉപരോധങ്ങള്&#x200d; പ്രഖ്യാപിക്കുകയാണ് അമേരിക്ക ഇതുവരെ ചെയ്തുപോരുന്നത്. ചൈനയെ ആയുധമാക്കി ഉത്തരകൊറിയയെ സമ്മര്&#x200d;ദ്ദത്തിലാക്കാന്&#x200d; ട്രംപ് നടത്തിയ ശ്രമം പരാജയമായിരുന്നു.<br />
ആറാമത്തെ ആണവപരീക്ഷണത്തെ ചൈനയും അപലപിച്ചിട്ടുണ്ട്. പക്ഷെ, ഉത്തരകൊറിയക്കെതിരെയുള്ള ഏത് നീക്കവും കരുതലോടെ വേണമെന്ന് ചൈന അമേരിക്കയെ ഉപദേശിക്കുന്നു.</p>
<p><strong>വീണ്ടും അവരെത്തി വലിയ വാര്&#x200d;ത്തയുമായി</strong></p>
<p>പുഞ്ചിരിച്ചുകൊണ്ട് റി ചുന്&#x200d; ഹീ ടെലിവിഷന്&#x200d; സ്‌ക്രീനില്&#x200d; പ്രത്യക്ഷപ്പെട്ടപ്പോള്&#x200d; ഉത്തരകൊറിയക്കാര്&#x200d; മാത്രമല്ല, ലോകം മുഴുവന്&#x200d; കണക്കുകൂട്ടി ഇരുമ്പു മറക്കുള്ളില്&#x200d;നിന്ന് എന്തോ വലിയ വാര്&#x200d;ത്ത പുറത്തുവരാനുണ്ടെന്ന്. ആറ്റംബോംബ് പോലെ പൊട്ടാന്&#x200d; വെമ്പിനില്&#x200d;ക്കുന്ന കൊറിയന്&#x200d; മേഖലയെ മുഴുവന്&#x200d; ഞെട്ടിച്ച് ചുന്&#x200d; ഹീ ആവേശത്തോടെ ആ വാര്&#x200d;ത്ത വായിച്ചു. ഉത്തരകൊറിയ ആറാമതും ആണവായുധം പരീക്ഷിച്ചിരിക്കുന്നു. ആണവായുധ പരീക്ഷണ വിവരങ്ങളെല്ലാം മുമ്പും അറിയിച്ചത് എഴുപതുകാരിയായ ചുന്&#x200d; ഹീയാണ്.</p>
<p><img src="http://www.manoramaonline.com/content/dam/mm/ml/news/latest-news/images/2017/Sep/3/Ri-Chun-Hee,-North-Korea-Broadcaster.jpg.image.784.410.jpg" alt="Ri Chun Hee, North Korea Broadcaster" /></p>
<p>ലോകം നെഞ്ചിടിപ്പോടെയാണ് വാര്&#x200d;ത്ത ശ്രവിച്ചതെങ്കിലും താര അവതാരകയായി വാഴ്ത്തപ്പെടുന്ന അവര്&#x200d; ആ വരികള്&#x200d; വായിച്ചുതീര്&#x200d;ത്തത് ആവേശത്തോടെയായിരുന്നു. ഉത്തരകൊറിയയുടെ ഔദ്യോഗിക ചാനലായ കൊറിയന്&#x200d; സെന്&#x200d;ട്രല്&#x200d; ടെലിവിഷന്റെ മുന്&#x200d; വാര്&#x200d;ത്താ അവതാരകയാണ് ചുന്&#x200d; ഹീ. പക്ഷെ, ലോകത്തെ സവിശേഷപ്പെട്ട എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്&#x200d; ഉത്തരകൊറിയക്കാര്&#x200d;ക്ക് അവരെത്തന്നെ വേണം.</p>
<p>രാഷ്ട്രത്തലവന്മാരോടുള്ള ഭക്തിയും ബഹുമാനവും കൂറുമെല്ലാം വാക്കിലും ശബ്ദത്തിലും പ്രതിഫലിക്കുമെന്നതാണ് ചുന്&#x200d; ഹീയുടെ പ്രത്യേകത. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ലോകത്തെ വിമര്&#x200d;ശിക്കുമ്പോള്&#x200d; രോഷം പ്രകടിപ്പിക്കാനും ചുന്&#x200d; ഹീക്ക് പ്രത്യേക മിടുക്കുണ്ട്. 1994ല്&#x200d; രാജ്യസ്ഥാപകനായ കിം ഇല്&#x200d; സങ്ങിന്റെയും 2011ല്&#x200d; മകന്&#x200d; കിം ജോഹ് ഇല്ലിന്റെയും മരണവാര്&#x200d;ത്ത വായിച്ചത് പൊട്ടിക്കരഞ്ഞുകൊണ്ടാണ്. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച് അല്&#x200d;പം പാശ്ചാത്യ സ്റ്റൈലിലാണ് ടെലിവിഷന്&#x200d; സ്‌ക്രീനില്&#x200d; പ്രത്യക്ഷപ്പെടാറുള്ളത്.</p>
<p>&nbsp;</p>
<div style="position: relative; height: 0; padding-bottom: 56.29%;"><iframe loading="lazy" style="position: absolute; width: 100%; height: 100%; left: 0;" src="https://www.youtube.com/embed/urV7qs6kMbs?ecver=2" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uthara-korea-hydregen-bomb.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജപ്പാനുമുകളിലൂടെ ഗുവാം ആക്രമിക്കാന്‍ ഉത്തരകൊറിയ; ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പദ്ധതി സജ്ജമാകും</title>
		<link>https://www.chandrikadaily.com/north-korea-says-it-will-develop-guam-strike-plan-by-mid-august.html</link>
					<comments>https://www.chandrikadaily.com/north-korea-says-it-will-develop-guam-strike-plan-by-mid-august.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Aug 2017 10:57:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[king jong un]]></category>
		<category><![CDATA[north korea]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39662</guid>

					<description><![CDATA[ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കാനുള്ളപദ്ധതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സജ്ജമാകുമെന്ന് ഉത്തരകൊറിയ. മിസൈല്‍ ആക്രമണ പദ്ധതി ഈ മാസം പകുതിയോടെ നടത്താനാകുമെന്ന് പ്രസിഡന്റ് കിന്‍ ജോങ് ഉന്നിലെ ഉദ്ധരിച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുമായി നിലവില്‍ ഉത്തരകൊറിയ തുടര്‍ന്നുകൊണ്ടിരിക്കുന്ന പോര്‍വിളിയുടെ ഭാഗമായാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. നാല് ഹ്വാസോംഗ്12 മിസൈലുകള്‍ ഗുവാമിലേക്ക് വിക്ഷേപിക്കാനാണ് ഉത്തരകൊറിയയുടെ പദ്ധതി. ഇതനുസരിച്ച് ജപ്പാനു മുകളിലൂടെ ഗുവാം ആക്രമിക്കാനാണ് ഉത്തരകൊറിയയുടെ ലക്ഷ്യമിടുന്നത്. ജൂലായ് മാസത്തില്‍ നടത്തിയ മിസൈല്‍ പരീക്ഷണങ്ങള്‍ക്കുശേഷമാണ് ഉത്തരകൊറിയ വീണ്ടും [&#8230;]]]></description>
										<content:encoded><![CDATA[<p>ഗുവാമിലെ അമേരിക്കന്&#x200d; സൈനിക താവളം ആക്രമിക്കാനുള്ളപദ്ധതി ഏതാനും ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; സജ്ജമാകുമെന്ന് ഉത്തരകൊറിയ. മിസൈല്&#x200d; ആക്രമണ പദ്ധതി ഈ മാസം പകുതിയോടെ നടത്താനാകുമെന്ന് പ്രസിഡന്റ് കിന്&#x200d; ജോങ് ഉന്നിലെ ഉദ്ധരിച്ച് ഉത്തരകൊറിയന്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>അമേരിക്കയുമായി നിലവില്&#x200d; ഉത്തരകൊറിയ തുടര്&#x200d;ന്നുകൊണ്ടിരിക്കുന്ന പോര്&#x200d;വിളിയുടെ ഭാഗമായാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. നാല് ഹ്വാസോംഗ്12 മിസൈലുകള്&#x200d; ഗുവാമിലേക്ക് വിക്ഷേപിക്കാനാണ് ഉത്തരകൊറിയയുടെ പദ്ധതി. ഇതനുസരിച്ച് ജപ്പാനു മുകളിലൂടെ ഗുവാം ആക്രമിക്കാനാണ് ഉത്തരകൊറിയയുടെ ലക്ഷ്യമിടുന്നത്. ജൂലായ് മാസത്തില്&#x200d; നടത്തിയ മിസൈല്&#x200d; പരീക്ഷണങ്ങള്&#x200d;ക്കുശേഷമാണ് ഉത്തരകൊറിയ വീണ്ടും മിസൈല്&#x200d; ആക്രമണത്തിനൊരുങ്ങുന്നത്.</p>
<p>ഉത്തരകൊറിയയുടെ തെക്ക്കിഴക്കന്&#x200d; ഭാഗത്തുനിന്നും മുവ്വായിരം കിലോമീറ്റര്&#x200d; പരിധിയിലാണ് ഗുവാം സ്ഥിതി ചെയ്യുന്നത്. ഇവിടെ അമേരിക്കന്&#x200d; സൈനിക താവളമുള്&#x200d;പ്പെടെ രണ്ടുലക്ഷത്തോളം ആളുകളും താമസിക്കുന്നുണ്ട്. ഇവിടേക്ക് മിസൈല്&#x200d; ആക്രമണം നടത്തുന്നതിന് കിന്&#x200d; ജോങ് ഉന്നിന്റെ നിര്&#x200d;ദ്ദേശ പ്രകാരം സൈനിക ഉദ്യോഗസ്ഥര്&#x200d; സജ്ജീകരണങ്ങള്&#x200d; നടത്തുകയായിരുന്നു. അമേരിക്കയുടെ സൈനിക താവളത്തിനുനേരെ ആക്രമണം നടത്തി അമേരിക്കയെ പ്രകോപിപ്പിക്കുന്നതിനാണ് ഉത്തരകൊറിയയുടെ നീക്കം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/north-korea-says-it-will-develop-guam-strike-plan-by-mid-august.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
