<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>KK SHAYALAJA &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kk-shayalaja/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 01 Jan 2018 10:03:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>KK SHAYALAJA &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്&#x200d;ച്ച പരാജയം; ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരുടെ സമരം തുടരുന്നു</title>
		<link>https://www.chandrikadaily.com/government-medical-college-junior-doctors-strike-resrarted.html</link>
					<comments>https://www.chandrikadaily.com/government-medical-college-junior-doctors-strike-resrarted.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 01 Jan 2018 05:35:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[juniour doctors]]></category>
		<category><![CDATA[KK SHAYALAJA]]></category>
		<category><![CDATA[LDF GOV]]></category>
		<category><![CDATA[medical college issue]]></category>
		<category><![CDATA[minister kk shylaja]]></category>
		<category><![CDATA[Nurse Strike]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62416</guid>

					<description><![CDATA[തിരുവനന്തപുരം: പെന്&#x200d;ഷന്&#x200d;പ്രായ വര്&#x200d;ധനക്കെതിരെ സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജുകളിലെ ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; നടത്തിവന്ന അനിശ്ചിതകാല സമരം തുടരുന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്&#x200d;ച്ച പരാജയപ്പെട്ടതിനെ തുടര്&#x200d;ന്നാണ് സമരം വീണ്ടും ആരംഭിച്ചത്. സമരക്കാരുടെ ആവശ്യങ്ങള്&#x200d; അംഗീകരിക്കുന്നതായി ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടര്&#x200d;ന്നാണ് ചര്&#x200d;ച്ച പരാജയപ്പെട്ടത്. ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ച് എം.ബി.ബി.എസ് വിദ്യാര്&#x200d;ത്ഥികള്&#x200d; ഇന്ന് പഠിപ്പ് മുടക്കുന്നുണ്ട്. സമരത്തിൽനിന്ന് അത്യാഹിതവിഭാഗത്തെ ഒഴിവാക്കുമെന്നും ഒ.പിയിലും വാര്&#x200d;ഡിലും ഡ്യൂട്ടിക്കെത്തില്ലെന്നും ഡോക്ടർമാർ അറിയിച്ചു. മന്ത്രിയുമായുള്ള ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തവരെ പി.ജി അസോസിയേഷന്&#x200d; ഭാരവാഹിത്വത്തില്&#x200d;നിന്നു മാറ്റി. പെൻഷൻ പ്രായം കൂട്ടിയതിനെതിരെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പെന്&#x200d;ഷന്&#x200d;പ്രായ വര്&#x200d;ധനക്കെതിരെ സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജുകളിലെ ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; നടത്തിവന്ന അനിശ്ചിതകാല സമരം തുടരുന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്&#x200d;ച്ച പരാജയപ്പെട്ടതിനെ തുടര്&#x200d;ന്നാണ് സമരം വീണ്ടും ആരംഭിച്ചത്. സമരക്കാരുടെ ആവശ്യങ്ങള്&#x200d; അംഗീകരിക്കുന്നതായി ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടര്&#x200d;ന്നാണ് ചര്&#x200d;ച്ച പരാജയപ്പെട്ടത്. ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ച് എം.ബി.ബി.എസ് വിദ്യാര്&#x200d;ത്ഥികള്&#x200d; ഇന്ന് പഠിപ്പ് മുടക്കുന്നുണ്ട്.</p>
<div id="wraper" class="container HeaderTop-mm">
<div class="mal_wrapper">
<div class="main-frame mal_container">
<div class="two_column_content_wrapper">
<div id="left-column" class="primary-colclose article_section">
<div class="col_leftparaside parsys">
<div class="articlecontentbody section">
<div id="storycontent" class="storycontent literatureportrait">
<div class="articleContainer">
<div class="firstpartext rtearticle parbase">
<div data-pagination-init="article">
<div class="article rte-article" data-paid-status="false">
<p>സമരത്തിൽനിന്ന് അത്യാഹിതവിഭാഗത്തെ ഒഴിവാക്കുമെന്നും ഒ.പിയിലും വാര്&#x200d;ഡിലും ഡ്യൂട്ടിക്കെത്തില്ലെന്നും ഡോക്ടർമാർ അറിയിച്ചു. മന്ത്രിയുമായുള്ള ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തവരെ പി.ജി അസോസിയേഷന്&#x200d; ഭാരവാഹിത്വത്തില്&#x200d;നിന്നു മാറ്റി. പെൻഷൻ പ്രായം കൂട്ടിയതിനെതിരെ വെള്ളിയാഴ്ചയായിരുന്നു സമരം തുടങ്ങിയത്.</p>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
<p>അതേസമയം സമരക്കാരുടെ ആവശ്യങ്ങള്&#x200d; അംഗീകരിക്കുന്നതായി മന്ത്രി കെ.കെ ശൈലജ  ഇന്നലത്തെ ചര്&#x200d;ച്ചക്ക് ശേഷം അറയിച്ചിരുന്നു. പകരം പി.ജി പഠനത്തിനുശേഷം ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസില്&#x200d; കയറാന്&#x200d; കഴിയുന്ന തരത്തില്&#x200d; തസ്തികകള്&#x200d; വര്&#x200d;ധിപ്പിക്കുമെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു. എന്നാല്&#x200d;, പെന്&#x200d;ഷന്&#x200d; പ്രായവര്&#x200d;ധനവ് പിന്&#x200d;വലിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.</p>
<p>സര്&#x200d;വീസില്&#x200d;നിന്ന് ഈ വര്&#x200d;ഷം പിരിയുന്നത് 44 പേരാണ്. അടുത്ത വര്&#x200d;ഷം 16പേര്&#x200d; വിരമിക്കും. പെന്&#x200d;ഷന്&#x200d;പ്രായം വര്&#x200d;ധിപ്പിച്ചതിനെ തുടര്&#x200d;ന്ന് ഇവര്&#x200d; വിരമിക്കാതിരിക്കുന്ന സാഹചര്യത്തില്&#x200d; ഉണ്ടാകുന്ന പ്രയാസം പരിഹരിക്കണമെന്നാണ് സമരം ചെയ്ത ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; പ്രധാനമായും ഉന്നയിച്ചത്. 175 പുതിയ തസ്തികകള്&#x200d; ആരോഗ്യവകുപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്&#x200d; തന്നെ വിരമിക്കല്&#x200d; പ്രായം ഉയര്&#x200d;ത്തിയതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്&#x200d; പുതിയതായി പ്രവേശിക്കുന്നവര്&#x200d;ക്ക് ഉണ്ടാകില്ല എന്ന് സമരക്കാരോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.</p>
<p>പുതിയ തസ്തികകള്&#x200d; ഉള്ളതിനാല്&#x200d; കൂടുതല്&#x200d; ആളുകള്&#x200d;ക്ക് സര്&#x200d;വീസില്&#x200d; പ്രവേശിക്കാന്&#x200d; സാധിക്കും, വരുന്ന വര്&#x200d;ഷം എത്രത്തോളം തസ്തികകള്&#x200d; ഉണ്ടാക്കണമെന്നതിനെക്കുറിച്ച് സമരക്കാരുമായി ധാരണയിലായിട്ടുണ്ട്. നിലവിലുള്ളതിന്റെ രണ്ടോ, മുന്നോ ഇരട്ടി തസ്തികകള്&#x200d; ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>പി.ജി സീറ്റുകളുടെ എണ്ണം വര്&#x200d;ധിപ്പിക്കണമെന്ന ആവശ്യവും സമരക്കാര്&#x200d; ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്&#x200d; സമരക്കാരുടെ ആവശ്യം പരിഗണിക്കാമെന്നും സമരം ചെയ്തവരോട് പ്രതികാര നടപടികള്&#x200d; സ്വീകരിക്കില്ലെന്നും മന്ത്രി ഉറപ്പുനല്&#x200d;കി. പലമേഖലകളിലും തസ്തികകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടാതെ കിടക്കുന്നുണ്ട്. ഇതിലേക്ക് നിയമനം നടക്കുന്നില്ലെന്നും സമരക്കാര്&#x200d; മന്ത്രിയുടെ ശ്രദ്ധയില്&#x200d;പെടുത്തി. ഇക്കാര്യത്തില്&#x200d; പി.എസ്.സിയുമായി ബന്ധപ്പെട്ട് നിയമനം ത്വരിതപ്പെടുത്താന്&#x200d; സര്&#x200d;ക്കാര്&#x200d; ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു. എവിടെയൊക്കെ ഒഴിവുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യാനുണ്ടെന്ന കാര്യം കണ്ടെത്താന്&#x200d; ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d;കൂടി തയാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഡി.എച്ച്.എസില്&#x200d; ഉള്ള ഒഴിവുകളും ആറ് മാസത്തിനകം നികത്തും. റാങ്ക് ലിസ്റ്റുണ്ടായിട്ടും നിയമനം നടത്താത്ത പ്രശ്നങ്ങളുണ്ടെങ്കില്&#x200d; അത് അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്&#x200d; തീരുമാനമെടുക്കുന്നതിന് മുമ്പ് ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ദന്തല്&#x200d; മേഖലയില്&#x200d; കൂടുതല്&#x200d; തസ്തികകള്&#x200d; സൃഷ്ടിക്കണമെന്ന ആവശ്യവും ജൂനിയര്&#x200d; ഡോക്ടമാര്&#x200d; ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ദന്തല്&#x200d; മേഖലയില്&#x200d; 44 പുതിയ തസ്തികകള്&#x200d; സൃഷ്ടിച്ചിരുന്നു എന്നാല്&#x200d; ഇത് പര്യാപ്തമല്ല. ആര്&#x200d;ദ്രം മിഷന്&#x200d; നടപ്പാകുന്നതോടെ താലൂക്ക് അടിസ്ഥാനത്തില്&#x200d; കൂടുതല്&#x200d; ദന്തല്&#x200d; തസ്തികകള്&#x200d; സൃഷ്ടിക്കുന്നതോടെ ഇതിനും പരിഹാരമുണ്ടാകും. അതേസമയം, ബോണ്ട് സമ്പ്രദായം നിര്&#x200d;ത്തലാക്കണമെന്ന ആവശ്യവും സര്&#x200d;ക്കാര്&#x200d; നിരാകരിച്ചു. പകരം ഇപ്പോഴുള്ള നിര്&#x200d;ബന്ധിത ബോണ്ടിന് പകരം സ്വമേധയാ ബോണ്ട് നല്&#x200d;കുന്ന സാഹചര്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. യോഗ്യരായവരെ കിട്ടാനില്ലാത്തതാണ് ഇപ്പോഴുള്ള നിര്&#x200d;ബന്ധിത ബോണ്ടിന് പിന്നില്&#x200d;. എന്നാല്&#x200d; ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്ന പദ്ധതികളൊക്കെ വേണ്ട രീതിയില്&#x200d; നടപ്പായാല്&#x200d; ബോണ്ട് ആവശ്യമായി വരില്ലെന്നും മന്ത്രി വ്യക്തമാക്കി.<br />
മൂന്ന് ദിവസമായി തുടര്&#x200d;ന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്&#x200d;മാര്&#x200d; നിരാഹാരം ആരംഭിക്കാന്&#x200d; തയാറെടുക്കുന്നതിനിടെയാണ് സര്&#x200d;ക്കാര്&#x200d; ചര്&#x200d;ച്ചയ്ക്കു തയാറായത്. തുടര്&#x200d;ച്ചയായി സമരം ചെയ്താല്&#x200d; സ്ഥിതിഗതികള്&#x200d; മോശമാകുമെന്ന് സര്&#x200d;ക്കാറിനും ഡോക്ടര്&#x200d;മാര്&#x200d;ക്കും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇരുകൂട്ടരും ചര്&#x200d;ച്ചക്ക് തയാറായത്. സമരം തുടങ്ങുന്നതിന് മുമ്പ് ഇരുകൂട്ടരും ചര്&#x200d;ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-medical-college-junior-doctors-strike-resrarted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രി ശൈലജക്കെതിരെ സമരം ശക്തമാക്കി പ്രതിപക്ഷം; രാജി വെക്കേണ്ടെന്ന് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/kk-shalaja-niyamasabha.html</link>
					<comments>https://www.chandrikadaily.com/kk-shalaja-niyamasabha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 24 Aug 2017 05:24:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KK SHAYALAJA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41523</guid>

					<description><![CDATA[തിരുവനന്തപുരം: നിയമസഭാ സമ്മേളനം അവസാന ദിവസത്തില്‍ എത്തി നില്‍ക്കെ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭാ കവാടത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നാലു ദിവസമായി നടത്തി വരുന്ന സത്യാഗ്രഹം ഇന്നും തുടരുകയാണ്. രാവിലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളുമായി അംഗങ്ങള്‍ നടുക്കളത്തില്‍ കുത്തിയിരിക്കുകയാണിപ്പോള്‍. ഹൈക്കോടതി വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കെ.സി ജോസഫാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നിയമസഭാ സമ്മേളനം അവസാന ദിവസത്തില്&#x200d; എത്തി നില്&#x200d;ക്കെ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് സഭയില്&#x200d; ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭാ കവാടത്തില്&#x200d; അഞ്ച് പ്രതിപക്ഷ എംഎല്&#x200d;എമാര്&#x200d; നാലു ദിവസമായി നടത്തി വരുന്ന സത്യാഗ്രഹം ഇന്നും തുടരുകയാണ്. രാവിലെ സഭാ നടപടികള്&#x200d; ആരംഭിച്ചപ്പോള്&#x200d; തന്നെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്&#x200d; മുദ്രാവാക്യം വിളിച്ചു. ബാനറുകളും പ്ലക്കാര്&#x200d;ഡുകളുമായി അംഗങ്ങള്&#x200d; നടുക്കളത്തില്&#x200d; കുത്തിയിരിക്കുകയാണിപ്പോള്&#x200d;. ഹൈക്കോടതി വിമര്&#x200d;ശനങ്ങള്&#x200d; ഉള്&#x200d;പ്പെടുത്തി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കിയിട്ടുണ്ട്. കെ.സി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കിയത്. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതു വരെ സഭാ നടപടികള്&#x200d; സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.<br />
ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്തിന് കൂടുതല്&#x200d; ഊര്&#x200d;ജ്ജം പകരുന്നതാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണങ്ങള്&#x200d;. ബാലാവകാശ കമ്മീഷന്&#x200d; നിയമനവുമായി ബന്ധപ്പെട്ട് തിയതി നീട്ടാന്&#x200d; സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി കൂടിയായ കെ.കെ ശൈലജ നിര്&#x200d;ദേശിച്ചത് അവര്&#x200d;ക്ക് താല്&#x200d;പര്യമുള്ളവരെ തിരുകിക്കയറ്റാനാണെന്ന വാദത്തില്&#x200d; കഴമ്പുണ്ടെന്നാണ് സിങ്കിള്&#x200d; ബഞ്ച് ഉത്തരവില്&#x200d; പറയുന്നത്.<br />
അതേസമയം, മന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kk-shalaja-niyamasabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
